military operations; മേഖലയിൽ നടന്ന സൈനിക നീക്കങ്ങൾക്കിടെ ഷെല്ലാക്രമണത്തിൽ മേഖലയിലെ സൈനിക നടപടിക്കിടെ ഖത്തരി പൗരൻ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കാണാതായ കപ്പലിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തെന്ന്. ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തീരദേശ-അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് നടത്തുന്ന പതിവ് നിരീക്ഷണ പരിശോധനകൾക്കിടയിലാണ്, രണ്ട് പേരുമായി കടലിൽ പോയ ഒരു ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താത്തത് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് ജൂൺ 27 ശനിയാഴ്ച വൈകുന്നേരത്തോടെ കടൽ പട്രോളിംഗ് സംഘം തിരച്ചിൽ ആരംഭിച്ചു. ജൂൺ 28 ഞായറാഴ്ച പുലർച്ചെയാണ് കാണാതായ ബോട്ട് കണ്ടെത്താനായത്. മേഖലയിൽ നടന്ന സൈനിക നടപടികളിൽ നിന്നുള്ള ഷെൽ ചില്ലുകൾ തറച്ചാണ് ഖത്തരി പൗരൻ മരണപ്പെട്ടതെന്ന് തിരച്ചിലിന് ശേഷം അധികൃതർ സ്ഥിരീകരിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റൊരു അറബ് വംശജന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t മരണപ്പെട്ട ഖത്തരി പൗരന്റെ കുടുംബത്തിന് ആഭ്യന്തര മന്ത്രാലയം അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റ വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രാർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.