പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്ക്കും ശരീരം ചെന്നെത്തുകയും ചെയ്യും.
പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം ഉള്‍പ്പെടുന്നു. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഇരട്ടിയാണ്. പ്രമേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം. കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവ ഉപയോഗിച്ചുള്ള വീട്ടു വൈദ്യങ്ങളുമുണ്ട്. ഇന്‍സുലിന്‍ കുത്തി വയ്പ്പു പോലുള്ള കാര്യങ്ങളിലേയ്ക്കു പോകാതെ ഈ പ്രശ്‌നം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചിലത്. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ, പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ചു പല തരത്തിലും പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധിയ്ക്കും.
വെണ്ടയ്ക്ക വെള്ളത്തില്‍ മുറിച്ച് അല്‍പ നേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്. വെണ്ടയ്ക്ക, കഞ്ഞി വെള്ളം എന്നിവ ഉപയോഗിച്ചും പ്രമേഹ നിയന്ത്രണത്തിനു പറ്റിയ മരുന്നുണ്ടാക്കാം. അരി നല്ലപോലെ തിളച്ച വെള്ളമോ അരി വാര്‍ത്തെടുക്കുന്ന കഞ്ഞിവെള്ളമോ എടുക്കാം. കഞ്ഞിവെള്ളം എടുക്കുന്ന ശീലമില്ലെങ്കില്‍ അരി നല്ലപോലെ വെന്തുവരുമ്പോഴുള്ള വെള്ളം എടുക്കാം. ഈ വെള്ളത്തിലേയ്ക്ക് നാലഞ്ചു വെണ്ടയ്ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിട്ടാല്‍ മതി.
ഒരു ഗ്ലാസ് വെള്ളത്തില്‍ നാലഞ്ചു വെണ്ടയ്ക്ക എന്നതാണ് കണക്ക്. ഈ വെള്ളം നാലഞ്ചു മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിയ്ക്കുക. വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്ക്ക് ഇറങ്ങാനാണിത്. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. വെണ്ടയ്ക്ക വേണമെങ്കില്‍ പിഴിഞ്ഞൊഴിച്ച് ഈ വെള്ളം കുടിയ്ക്കുകയുമാകാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. രാവിലെ വെറുംവയറ്റില്‍ കാല്‍ ഗ്ലാസ് റാഡിഷ് ജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. ഇതും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരും തേനും ചേര്‍ത്തു കഴിച്ചാലും പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. 1 ടേബിള്‍ സ്പൂണ്‍ തൈരും ഇത്ര തന്നെ തേനും കലര്‍ത്തി കഴിയ്ക്കാം. വെറും വയറ്റില്‍ കഴിച്ചാല്‍ ഏറെ ഗുണകരമാണ്.
കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.
രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.
അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.
കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള രാജി മാത്രം പോര, മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്ന് ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രേവതി തനിക്ക് സിനിമാ മേഖലയിൽ നേരിടേണ്ടി വന്ന കൂടുതൽ ദുരനുഭവങ്ങൾ വെളിപ്പെടുത്തി. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.
നടൻ റിയാസ് ഖാന്റെ അടുത്ത് നിന്നുമുണ്ടായ മോശം അനുഭവവും രേവതി വിശിദീകരിച്ചു. സെറ്റിൽ നിന്നും നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.നടൻ മുകേഷ് എതിരായ മീറ്റു ആരോപണവും ചർച്ച ആകുന്നുണ്ട്.
ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡർ. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തടി കുറക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട് മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാൻ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് ഇനി മുരിങ്ങ പൗഡർ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ വളരെയധികം സഹായിക്കുന്നു.ശാരീരികവും മാനസികവുമായ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളർച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിൻറെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളർച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡർ. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിനുൾവശം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇതിലുള്ള ആന്റി ഓക്സിഡൻറും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കൽസിനോട് പൊരുതുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഇത് ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡർ. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗഡർ വളരെ മികച്ചതാണ്. ന്യൂട്രിയൻസിന്റെ കലവറയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു പഴത്തിൽ ഉള്ളതിനേക്കാൾ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറിൽ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടി പ്രോട്ടീൻ ആണ് ഇതിലുള്ളത്.
യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണ് എയർ ഇന്ത്യ ഇത്തരത്തിൽ കുറച്ചത്. മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ യുഎഇയിൽ നിന്നു മാത്രം ഈ എയർലൈനിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാ സീസണിലും യുഎഇ–കേരള സെക്ടറിൽ മാത്രമാണ് നിറയെ യാത്രക്കാരുള്ളത്. എന്നിട്ടും ഈ സെക്ടറിലെ പ്രവാസികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ധിക്കാരമാണെന്ന് പ്രവാസി സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ. സൗജന്യ ബഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്ന് ഇൻകാസ് അബുദാബി പ്രസിഡന്റ് എ എം അൻസാർ ആവശ്യപ്പെട്ടു.
വിമാനം വൈകിയും അപ്രതീക്ഷിതമായി റദ്ദാക്കിയും മറ്റും വിശ്വസിച്ച് പോകാൻ പറ്റാത്ത എയർലൈൻ ആയി മാറി. ബാഗേജ് പരിധി കുറച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈൻ മാനേജ്മെന്റിനും ഇതിനായി സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നിവേദനം നൽകുമെന്നും പറഞ്ഞു. അമിത ടിക്കറ്റ് നിരക്കിനു പുറമേ സൗജന്യ ബാഗേജ് പരിധി കുറച്ചതിൽ അബുദാബി മലയാളി സമാജം പ്രതിഷേധിച്ചു. പ്രവാസികൾ എയർ ഇന്ത്യ എക്സ്പ്രസ് ബഹിഷ്ക്കരിക്കുന്നത് മാത്രമാണ് പ്രതിവിധിയെന്ന് ജനറൽ സെക്രട്ടറി എംയു ഇർഷാദ് പറഞ്ഞു.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 31നു മുൻപായി എന്‍ ബി എഫ് സിയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനം.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ ലഭിക്കുക. കാരണം അത് ദഹിക്കാൻ കുറച്ച് സമയമെടുക്കും.
പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോൾ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തിൽ മാറ്റമുണ്ടായാൽ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളിൽ പലരും. റവ ഇത്തരത്തിൽ ശീലമാക്കിയാൽ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഊർജ്ജം വർദ്ധിപ്പിക്കുന്നു: ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം.
എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
വിരമിക്കൽ പ്രായം അടുക്കുന്തോറും പെൻഷൻ കോർപ്പസ് സമാഹരിക്കാൻ പലർക്കും ഉത്സാഹമാണ്. പലവിധ കാരണങ്ങളാൽ അതു നടക്കാതെ പോകുന്നവരാകട്ടെ നിരാശയിലും ആശങ്കയിലുമായിരിക്കും. എന്നാൽ വിരമിച്ചുകഴിഞ്ഞാൽ രണ്ടുകൂട്ടരും സാമ്പത്തികാസൂത്രണം മറന്നമട്ടാണ്. പെൻഷൻ തുകയ്ക്കുള്ളിൽ ചെലവുകൾ ചുരുക്കുക, പെൻഷൻ കോർപ്പസ് പൊല്ലാപ്പില്ലാതെ സ്ഥിരനിക്ഷേപമായോ ആന്വറ്റി ആയോ ഇട്ട് പലിശ കൊണ്ടു ജീവിക്കുക, ഈ പരമ്പരാഗത വിരമിക്കൽ ചിന്തകളിൽ എല്ലാ ആസൂത്രണങ്ങളും ഒതുങ്ങും. ഓർമിക്കുക, നേരത്തേ സാമ്പത്തികാസൂത്രണ കാര്യങ്ങളിൽ ചെലുത്തിയ നിഷ്കർഷത വിരമിക്കലിനുശേഷം ഒരു മടങ്ങ് കൂടുതൽ വേണം. അതാണ് ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
പെൻഷൻ കോർപ്പസ് വീതിക്കൽ
വിരമിക്കുമ്പോൾ കയ്യിൽക്കിട്ടുന്ന തുക എത്ര വീതം ഏതൊക്കെ നിക്ഷേപങ്ങളിൽ വീതിച്ചു നിക്ഷേപിക്കണമെന്നത് ഏവരെയും കുഴക്കുന്ന ചോദ്യമാണ്. ഒന്നിച്ച് ബാങ്കു നിക്ഷേപമാക്കുകയാണു പതിവ്. മുതലിന്റെ ഉറപ്പും സ്ഥിരതയുള്ള പലിശയുമാണു കാരണം. നാഷണൽ പെൻഷൻ പദ്ധതിയിലും മറ്റും ആന്വറ്റി നിർബന്ധമാക്കിയതോടെ ചിലരൊക്കെ ആ വഴിക്കും നിക്ഷേപിക്കും.
അടിസ്ഥാന പ്രമാണങ്ങൾ
കോർപ്പസ് തുകയുടെ നിക്ഷേപവും വിനിയോഗിക്കലും സംബന്ധിച്ച് പ്രധാനമായും അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ പരിഗണിക്കണം.
അത്യാവശ്യത്തിനു പണം അടിയന്തര ഘട്ടങ്ങളിൽ എടുക്കാനും ഉപയോഗിക്കാനും ഒരു എമർജൻസി ഫണ്ടിനായി ഒരു ഭാഗം മാറ്റിവയ്ക്കണം. അത്യാവശ്യം വന്നാൽ എങ്ങനെ പണം കണ്ടെത്താം, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ അത്യാവശ്യചെലവുകൾ എങ്ങനെ നിർവഹിക്കാം എന്നിവ വിലയിരുത്തി കരുതൽ ധനം സ്വരൂപിച്ചുവയ്ക്കണം. അത്യാവശ്യത്തിനു പിൻവലിക്കാവുന്ന ചിട്ടി, ആവർത്തന നിക്ഷേപം എന്നിങ്ങനെ കരുതൽ ധനം ക്രമമായി ഉണ്ടാക്കിയെടുക്കാം.
പണപ്പെരുപ്പത്തെ മറികടക്കണം പെൻഷൻ ഉൾപ്പെടെ ജീവിതച്ചെലവിനായി മാസം ലഭിക്കുന്ന തുക, ക്രമമായി വർധിക്കുമെന്ന് ഉറപ്പാക്കണം. അതായത് പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം ഉറപ്പാക്കണം.
എത്രനാള്‍ തുടർച്ചയായി പിൻവലിച്ച് ഉപയോഗിക്കുമ്പോൾ ബാക്കിനിൽക്കുന്ന മുതൽതുകകൊണ്ടു തനിക്കും പങ്കാളിക്കും ജീവിച്ചിരിക്കുന്നിടത്തോളം കാലം മുന്നോട്ടുപോകാൻ കഴിയുമോ എന്നു വിലയിരുത്തണം.
മെഡിക്കൽ ഇൻഷുറൻസ് പ്രായം ഏറുംതോറും രോഗങ്ങൾ കൂടും. ഉയരുന്ന ചികിത്സാച്ചെലവുകളും വെല്ലുവിളിയാകും. അതുകൊണ്ട് മെഡിക്കൽ ഇൻഷുറൻസ് അത്യന്താപേക്ഷിതമാണ്.
ലൈഫ് ഇൻഷുറൻസ് നിങ്ങളുടെ കാലശേഷം ജീവിതപങ്കാളിയെയോ ആശ്രിതരെയോ തുടർന്നു സംരക്ഷിക്കണം എന്നുണ്ടെങ്കിൽ ലൈഫ് ഇൻഷുറൻസ് കവറേജും വേണ്ടിവരാം.
നിക്ഷേപം പലതിലാക്കാം
കയ്യിലെ തുക ഒരുമിച്ചു നിക്ഷേപിക്കാതെ വ്യത്യസ്ത പദ്ധതികളിൽ വിഭജിച്ചിടണം. അതിൽ ആദ്യപരിഗണന ബാങ്കു നിക്ഷേപത്തിനു തന്നെയാകാം. മുതലിനും പലിശയ്ക്കും സുരക്ഷയും സ്ഥിരതും ഉറപ്പാക്കാം എന്നതാണ് കാരണം. ഓരോരുത്തരുടെയും ജീവിതസാഹചര്യവും ബാക്കിനിൽക്കുന്ന സാമ്പത്തികലക്ഷ്യങ്ങളും അനുസരിച്ച് കോർപ്പസിന്റെ 50 ശതമാനംവരെ ഓഹരികളിലോ മ്യൂച്വൽഫണ്ടുകളിലോ നിക്ഷേപിക്കാം. നാഷണൽ പെൻഷൻ സ്കീമിൽ ഉയർന്ന മൂലധന വർധന ലഭിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ തുടക്കത്തിൽ, മുതൽ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടു മ്യൂച്വൽഫണ്ടിലിട്ട് ലാഭം പിൻവലിച്ചെടുക്കുന്ന രീതിയിൽ ശ്രദ്ധിച്ചു മുന്നോട്ടുനീങ്ങണം. ഓഹരി നിക്ഷേപത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്താൽ നിശ്ചിത തുക ഓഹരിയിലേക്കും മാറ്റിവയ്ക്കാം. നിലവിൽ ന്യായമായ പെൻഷൻ ലഭിക്കുന്നവർക്ക് അതിൽ ഒരു ഭാഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ വഴി നല്ല ഫണ്ടുകളിൽ പുനർ നിക്ഷേപമാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മധ്യകാല, ദീർഘകാല കാഴ്ചപ്പാടിൽ വേണം നിക്ഷേപങ്ങൾ. വിപണി മെച്ചപ്പെടുമ്പോൾ ഒരു ഭാഗം ഓഹരികൾ വിറ്റു മുതൽ തിരിച്ചുപിടിക്കാവുന്നതാണ്. പെൺകുട്ടികളുടെ വിവാഹം നടത്താനുള്ളവർക്ക് കുറച്ചു സ്വർണം വാങ്ങിവയ്ക്കാം. എല്ലാക്കാലത്തും സ്വർണം പണപ്പെരുപ്പനിരക്കിനുമേൽ മൂലധന വളർച്ച നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ബോണ്ടായോ പണയംവയ്ക്കാനും വിൽക്കാനും സാധിക്കുന്ന ആഭരണങ്ങളായോ സ്വർണം വാങ്ങാം. ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമുള്ള എമർജൻസി ഫണ്ടിന്റെ ഒരു ഭാഗവും സ്വർണത്തിലാക്കാം. സ്വന്തം സംരംഭം റിസ്ക്കാണ്. എന്നാൽ കുടുംബത്തിലുള്ളവരുടെ നല്ല ബിസിനസിൽ വായ്പ നൽകുകയോ മൂലധനമായി നിക്ഷേപിക്കുകയോ ചെയ്യാം. തുടക്കത്തിലേ നല്ല തുക കയ്യിലുണ്ടെങ്കിൽ ചെറിയ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആകാം. വീടോ കടയോ നിർമിക്കാവുന്ന ചെറുപ്ലോട്ടുകളിൽ ആകുന്നതാണ് നല്ലത്. ചെറു പ്ലോട്ടുകളുണ്ടെങ്കിൽ വീട് നിർമിച്ചു വിൽക്കാൻ പണം മുടക്കാം. ഊഹക്കച്ചവട സാധ്യത ഒഴിവാക്കി ഉടൻ ആവശ്യംവരാത്ത പണം വേണം റിയൽ എസ്റ്റേറ്റിൽ മുടക്കാൻ.
വീട്ടിലിരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾക്കുവേണ്ടി പൊടുന്നനേ പണത്തിന് ആവശ്യമുയരുകയും എന്നാൽ എടിഎമ്മിലേക്കോ ബാങ്കിലേക്കോ പോകാൻ കഴിയാത്തതോ സമയമില്ലാത്തതോ ആയ അവസ്ഥയിൽ എന്തുചെയ്യുമെന്ന് ആലോചിച്ച് ഇനി നിങ്ങൾ വിഷമിക്കേണ്ട. സഹായത്തിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐപിപിബി) പോസ്റ്റ്മാനും വീട്ടുപടിക്കലെത്തും. ഐപിപിബി ഓൺലൈൻ ആധാർ എടിഎം (ആധാർ അധിഷ്ഠിത പണമിടപാട്) മുഖേനയാണ് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക. ഐപിപിബി ഓൺലൈൻ ആധാർ എടിഎം മുഖേന നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ പണം പിൻവലിക്കാൻ സാധിക്കുമെന്നും ഇതിനായി പോസ്റ്റുമാൻ സഹായിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.
എന്താണ് ആധാർ അധിഷ്ഠിത പണമിടപാട്?
ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാർ കാർഡുമായി ബന്ധപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മുഖേന, ബയോമെട്രിക് വിരങ്ങളുടെ സാധൂകരണത്തിലൂടെയും തുടർന്ന് മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയും ഉഫയോഗപ്പെടുത്തി ചെയ്യുന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണ് ആധാർ അധിഷ്ഠിത പണമിടപാട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിലൂടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഉപയോക്താവിന് അടിസ്ഥാന ബാങ്കിങ് സേവനങ്ങളും നിശ്ചിത പരിധിയിലുള്ള പണം പിൻവലിക്കലും നടത്താനാകും. യൂസർ ഐഡിയോ പാസ്‍വേഡുകളോ ഇല്ലാതെ പൂർണമായും ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ നേരത്തെ തന്നെ ബന്ധിപ്പിച്ചിരിക്കണം എന്നുമാത്രം. എന്തായാലും സമയലാഭം നേടിത്തരുന്നതിനൊപ്പം പ്രായമുള്ളവരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരവും സൗകര്യപ്രദവുമായ പോസ്റ്റോഫീസ് സേവനം കൂടിയാണിത്.
പണമിടപാടിന് ആധാർ കാർഡ് കൈവശം വെക്കണോ?
ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിലും പണമിടപാട് നടത്താവുന്നതാണ്. ആധാർ നമ്പറും ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈലും കൈവശം ഉണ്ടായാൽ മതി. എന്നിരുന്നാലും ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ അതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രേമ പണമിടപാട് വിജയകരമായി പൂർത്തിയാകൂ എന്നുമാത്രം.
എന്തൊക്കെ സേവനങ്ങൾ ലഭിക്കും?
പണം പിൻവലിക്കാൻ കഴിയും അക്കൗണ്ടിലെ ബാലൻസ് തിരക്കാം ബാങ്ക് അക്കൗണ്ടിന്റെ മിനി സ്റ്റേറ്റ്മെന്റ് ഒരു ആധാറിൽ നിന്നും മറ്റൊരു ആധാറിലേക്ക് പണം അയക്കാം കൂടുതൽ വിവരങ്ങൾക്ക് ഐപിപിബി വെബ്സൈറ്റിൽ എഇപിഎസിനെ കുറിച്ചുള്ള എഫ്എക്യു വായിച്ചുനോക്കാവുന്നതാണ്.
ഇടപാട് പൂർത്തിയായെന്ന് എങ്ങനെ അറിയും?
പോസ്റ്റ്മാന്റെ കൈവശമുള്ള മൈക്രോ-എടിഎമ്മിൽ പണമിടപാട് നടത്തിയതിന്റെ തൽസ്ഥിതി അറിയാനാകും. കൂടാതെ ഐപിപിബിയിൽ നിന്നും ഉപയോക്താവിന് മെസേജ് ലഭിക്കുന്നതായിരിക്കും. അതുപോലെ ഉപയോക്താവിന്റെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നും ഇടപാട് സംബന്ധിച്ച എസ്എംഎസ് ലഭിക്കുന്നതായിരിക്കും.
ചാർജുകളും പരിധിയും
പണമിടപാടിൽ പ്രത്യേകിച്ച് നിരക്ക് ഈടാക്കുന്നില്ലെങ്കിലും വീട്ടുപടിക്കലിലെ സേവനങ്ങൾക്ക് ഐപിപിബി മിതമായ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ട്. അതുപോലെ ആധാർ അധിഷ്ഠിത ഇടപാടുകൾക്ക് ഐപിപിബി പ്രത്യേകമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും ഒരു ഇടപാടിൽ പരമാവധി 10,000 രൂപയായി എൻപിസിഐ നിജപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ലഗേജ് നഷ്ടപ്പെടുന്ന വിമാനക്കമ്പനി എന്ന ചീത്തപ്പേര് മാറ്റുന്നതിനുള്ള നടപടികളുമായി എയർ ഇന്ത്യ. ഇതിനായി തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തിൽ നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ലഭിക്കും. ഇതിൽ, ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ‘ട്രാക്ക് യുവർ ബാഗ്’ ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
കണക്കുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. ‘luggagelosers.com’ എന്ന വെബ്‌സൈറ്റാണ്, വിമാനത്താവളങ്ങളിൽ നഷ്ടപ്പെട്ട ലഗേജുകളുടെ കണക്കുകൾ പുറത്തുവിട്ടത്. എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് എയർ ഇന്ത്യയിൽ ബാഗുകൾ നഷ്ടപ്പെടാം.
കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉൾപ്പെടെ വളരെ പ്രയോജനം ലഭിക്കുന്ന തപാൽ വകുപ്പിന്റെ ഹെൽത്ത് പ്ലസ് ആന്റ് എക്‌സ്പ്രസ് ഹെൽത്ത് പ്ലാൻ പദ്ധതിയാണ് വലിയ ശ്രദ്ധ നേടുന്നത്. തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ പോളിസിയിൽ അംഗമാകാനാകുക. വ്യക്തിഗത പ്ലാൻ ആയ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടാനുള്ള പ്രായപരിധി 18 വയസ് മുതൽ 65 വയസ് വരെയാണ്. അഞ്ച് ലക്ഷം, 10 ലക്ഷം,15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ലഭിക്കുന്ന പോളിസികൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. അപകട മരണമോ പൂർണ്ണ വൈകല്യമോ സംഭവിച്ചാൽ മുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കുകയും ചെയ്യും. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റായാൽ പോലും പതിനഞ്ച് ദിവസത്തേക്ക് ഈ പോളിസി വഴി ആശുപത്രി ചെലവിനുള്ള പണം ലഭിക്കും. അപകടം സംഭവിച്ചാൽ വെയിറ്റിങ് പിരീഡിന്റെ ആവശ്യവും ഇത്തരം പോളിസികൾക്കില്ലെന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നു. 15 ലക്ഷം രൂപയുടെ നേട്ടം ലഭിക്കാൻ വർഷം ഒരാൾ മുടക്കേണ്ടത് ജിഎസ്ടി ഉൾപ്പെടെ 755 രൂപയാണ്. 355, 555 തുടങ്ങിയവയാണ് മറ്റ് പ്ലാനുകൾ. 755 രൂപയുടെ പ്ലാനിൽ ആശുപത്രിയിൽ 15 ദിവസം വരെ അഡ്മിറ്റായാൽ സാധാരണ മുറിക്ക് പ്രതിദിനം 1,000 രൂപയും ഐസിയുവിന് 2,000 രൂപയും ലഭിക്കും. പരമാവധി 15 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 30 ദിവസത്തിനുള്ളിൽ പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കെത്തും. കൂടാതെ ഉപഭോക്താവിന്റെ കുട്ടിയുടെ കല്യാണ ആവശ്യത്തിനോ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ ഒരു ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. അപകടം മൂലം അഡ്മിറ്റാകുന്ന കേസുകളിലും ആശുപത്രി ചെലവുകൾക്കായും 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. അടുത്തുള്ള ഏത് തപാൽ ഓഫീസിൽ നിന്നോ പോസ്റ്റ് മാൻ വഴിയോ പോളിസി എടുക്കാം.1865 നും ഇടയിൽ പ്രായമുള്ളവർക്ക് ആണ് പോളിസി ലഭിക്കുക. പോളിസി എടുക്കാൻ ഉപഭോക്താവിന് തപാൽ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് തപാൽ ഓഫീസ് വഴി ഉടനടി സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം. ആധാർ, പാൻ തുടങ്ങിയ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അക്കൗണ്ട് ആവശ്യമായവർ നേരിട്ട് എത്തുകയും വേണം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ് നോറ വൈറസ് ബാധ.
രോഗ ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇത്തരത്തിൽ എല്ലാ കറൻസി റേറ്റുകളും എളുപ്പത്തിൽ അറിയാൻ ഇതാ ഒരു ആപ്പ്.
വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്
നിങ്ങൾക്കായി ഇതാ ഒരു മികച്ച കറൻസി കൺവെർട്ടർ മൊബൈൽ ആപ്ലിക്കേഷൻ! ലോകത്തിലെ എല്ലാ കറൻസികൾക്കും ആനുപാതികമായ കറൻസി നിരക്കുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു മികച്ച ആപ്പ് ഇതാ best currency exchange app . ഈ കറൻസി കൺവെർട്ടർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ് കൂടാതെ ഇതിൽ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ആഗോള കറൻസികളിൽ അടുത്തിടെയുണ്ടായ തീവ്രമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വളരെ അത്യാവശ്യമാണ്. ഒരു വിനിമയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കറൻസി പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമാണിത്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം.
നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച കറൻസി കൺവെർട്ടറാണ് ഈ കറൻസി കൺവെർട്ടർ. യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെയുള്ള ലോകമെമ്പാടുമുള്ള 150-ലധികം വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു. ഇത് ബിറ്റ്കോയിൻ, ലിറ്റ്കോയിൻ, ഡോഗ്കോയിൻ എന്നിവയും പിന്തുണയ്ക്കുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, ഈ ആപ്പ് മികച്ചതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഓരോ രാജ്യത്തെയും അതിന്റെമൂല്യത്തെയും കൃത്യമായി മനസിലാക്കാൻ എന്നും ഈ ആപ്പ് സഹായകമാണ്. ഈ കറൻസി കൺവെർട്ടർ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും ലളിതവും മനോഹരവുമായ കറൻസി കൺവെർട്ടറാണ്.
യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെ ലോകമെമ്പാടുമുള്ള 150 വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു! ഇത് BitCoin, LiteCoin, Dogecoin എന്നിവയെപ്പോലും പിന്തുണയ്ക്കുന്നു! നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്‌ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഈ ആപ്പ് ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇത് ശരിക്കും ഉപയോഗിക്കാനുള്ള ഒരു മികച്ച ആപ്പാണ് . നിങ്ങൾ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കറൻസിയുടെ മൂല്യം എത്രയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും!
ഈ ആഴ്ച്ച എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയത് 6190 പേർ. മൊത്തം AED 965,500-ത്തിന് മുകളിൽ സമ്മാനത്തുകയും ഇവർ പങ്കിട്ടു.
തുർക്കിയിൽ നിന്നുള്ള അലി സെയ്ദി മെഗാ7 നറുക്കെടുപ്പിൽ ഏഴിൽ ആറ് അക്കങ്ങൾ മാച്ച് ചെയ്ത് AED 250,000 നേടി. ഒറ്റ അക്കത്തിനാണ് അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് നഷ്ടമായത്. ഭാഗ്യമുള്ളയാൾ (lucky guy) എന്ന പേരിൽ അറിയപ്പെടുന്ന അലി, ഇതിന് മുൻപ് ഒറ്റ ഡ്രോയിൽ 39 തവണ വിജയിച്ചിട്ടുണ്ട്. “ഇത്തവണത്തെ വലിയ വിജയത്തിൽ ഞാൻ അത്യധികം സന്തോഷവാനാണ്.” അലി സെയ്ദി പറയുന്നു. നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ വാഹനം നിർത്തി ഞാൻ പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല, ഈ വിജയം”
ഇസ്താംബൂളിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അലി സെയ്ദി. സമ്മാനത്തുകയുടെ ഒരു പങ്ക് നിക്ഷേപിക്കാനും ബാക്കി കാരുണ്യപ്രവർത്തികൾക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. സ്ഥിരമായി ഗെയിം കളിക്കുന്നവർക്ക് ഭാഗ്യം ഒരുനാൾ ഉറപ്പായും വരും എന്നാണ് അലി പറയുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള നാതി ദുർഗപ്രസാദ് ആണ് മറ്റൊരു വിജയി. 23 വയസ്സുകാരനായ അദ്ദേഹം മെഗാ7 ടോപ് റാഫ്ൾ സമ്മാനമായ AED 70,000 നേടി. രണ്ടു മാസമേ ആയിട്ടുള്ള നാതി, ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“ഇത് വലിയൊരു മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടാക്കും. ഇതിൽ നിന്നും 25% ചാരിറ്റിക്കായി ചെലവഴിക്കും. ബാക്കി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനാണ് ഉപയോഗിക്കുക.” – നാതി പറയുന്നു.
മലയാളിയായ മുഹമ്മദ് ഷിഹാബാണ് മറ്റൊരു വിജയി. ഐ.ടി ടെക്നീഷ്യനായ ഷിഹാബ്, ഫാസ്റ്റ്5 ടോപ് റാഫ്ൾ സമ്മാനമായ AED 50,000 നേടി. 20 ദിവസമേ ആയിട്ടുള്ളൂ ഷിഹാബ് ഗെയിം കളിച്ചു തുടങ്ങിയിട്ട്.
“അച്ചന്റെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാൻ ഈ പണം ഉപയോഗിക്കും. ഇത് വലിയ സഹായമാണ് എനിക്ക്.“ – ഷിഹാബ് പറഞ്ഞു.
ജൂലൈ അഞ്ച് മുതൽ ഏഴ് വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് അടുത്ത നറുക്കെടുപ്പ് നടക്കും. എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് സ്ട്രീം കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. അപ്ഡേറ്റുകൾക്ക് ഫോളോ ചെയ്യാം @emiratesdraw അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ [email protected] അല്ലെങ്കിൽ സന്ദർശിക്കാം emiratesdraw.com
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ മലേറിയ, ന്യുമോണിയ, വയറിളക്കം, എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് വേഗത്തില്‍ ഇരകളാകുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ എന്നത് അവരുടെ രണ്ടാമത്തെ വീടാണ്. കാരണം അവര്‍ അവരുടെ ദിവസത്തിന്റെ പകുതിയും അവിടെയാണ് ചെലവഴിക്കുന്നത്. സ്‌കൂളില്‍ മറ്റ് കുട്ടികളുമായി ഇടപഴകുന്നതിലൂടെ കുട്ടികള്‍ക്ക് പരാന്നഭോജികള്‍, വൈറസ്, ബാക്ടീരിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്.
കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ കുട്ടികളില്‍ നേരിട്ട് അടുത്തിടപഴകിയാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ വികസിക്കാം. മിക്ക കുട്ടികളും അവരുടെ കളിപ്പാട്ടങ്ങളും വിവിധ വസ്തുക്കളും വായില്‍ വയ്ക്കുക. കൂടാതെ, ധാരാളം അണുക്കള്‍ വഹിക്കുന്നുണ്ടെങ്കിലും അവര്‍ ഇടയ്ക്കിടെ കൈ കഴുകുകയോ ഇവയില്‍ സ്പര്‍ശിച്ചതിനുശേഷമോ ചെയ്യാറില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളും അണുബാധയെ ചെറുക്കുന്നതില്‍ ദുര്‍ബലരാണ്. കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന 5 പകര്‍ച്ചവ്യാധികള്‍ ഇതാ:
ജലദോഷം കുട്ടികളില്‍ ഉണ്ടാകാവുന്ന ഏറ്റവും സാധാരണമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ജലദോഷം. ജലദോഷമോ മറ്റേതെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടാക്കുന്ന 200ലധികം വൈറസുകളുണ്ട്. സാധാരണയായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദോഷത്തിന് വിധേയരാകുന്നു. മുതിര്‍ന്ന കുട്ടികള്‍ക്ക് ജലദോഷം വരുന്നത് സാധാരണയായി കുറവാണ്. രോഗിയായ കുട്ടിയുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ചുമ, തുമ്മല്‍ സ്രവങ്ങളിലൂടെയോ ജലദോഷം പടരുന്നു. രോഗം ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിനുള്ളില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഒരാഴ്ച വരെ അത് നീണ്ടുനില്‍ക്കുകയും ചെയ്യും.
ചെങ്കണ്ണ് വൈറസ്, ബാക്ടീരിയ എന്നിവ കാരണം ചെങ്കണ്ണ് വരാം. ഇത് ഒരു കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും മറ്റുള്ളവരെ ബാധിക്കുകയും ചെയ്യും. രക്തക്കുഴലുകളുടെ വീക്കം കാരണം കണ്ണ് പിങ്ക് നിറത്തില്‍ കാണപ്പെടും. കണ്ണില്‍ ചൊറിച്ചില്‍, കത്തുന്ന സംവേദനം, കണ്ണുനീര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയായി ചെങ്കണ്ണിന് ചികിത്സയൊന്നും ആവശ്യമില്ല, രണ്ടു ദിവസം കൊണ്ടുതന്നെ മാറും. എന്നാല്‍ ഇതിനുശേഷവും മാറുന്നില്ലെങ്കിലോ കഠിനമായ വേദന, കാഴ്ച മങ്ങല്‍ എന്നിവയുണ്ടെങ്കിലോ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ചുമ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് ചുമ. സ്രവതുള്ളികളിലൂടെയാണ് ഇത് പടരുന്നത്. ചുമ പിടിപെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അസുഖം കനത്തേക്കാം. അത്തരം ചുമയുടെ ലക്ഷണങ്ങള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ രോഗികളായിരിക്കുന്നിടത്തോളം കാലം അത് പകര്‍ച്ചവ്യാധിയായി തുടരും.
പേന്‍ ശല്യം മനുഷ്യന്റെ തലയില്‍ നിന്ന് രക്തം വലിച്ചെടുത്ത് ജീവിക്കുന്ന ചെറിയ പരാന്നഭോജികളായ പ്രാണികളാണ് പേന്‍. തലയില്‍ നിന്ന് തലയുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ എളുപ്പത്തില്‍ പടരുന്നതിനാല്‍ കുട്ടികളിലെ ഒരു സാധാരണ പകര്‍ച്ചവ്യാധിയായി പേന്‍ശല്യത്തെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും പേന്‍ ശല്യം ഒരു ഗുരുതരമായ രോഗമല്ല. പക്ഷേ അവ ധാരാളം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ തലയില്‍ നിന്ന് പേന്‍ശല്യം ഇല്ലാതാക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
സോഷ്യൽ മീഡിയയിലേക്ക് വേണ്ട കിടിലൻ മാർക്കറ്റിംഗ് പോസ്റ്ററുകൾ നിർമ്മിക്കാൻ ഇതാ ഒരു അടിപൊളി ആപ്ലിക്കേഷൻ POSTER MAKER . ഇത് ഉപയോഗിക്കാൻ പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ മോഡൽ തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു പോസ്റ്റർ ടെംപ്ലേറ്റിനായി തിരയുകയാണോ? വാചകവും ഫോട്ടോകളും ഉപയോഗിച്ച് പോസ്റ്റർ മേക്കർ ഉപയോഗിച്ച് തുടങ്ങാം. ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇത്. ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതിനാൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാവനയിൽ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ ഉണ്ടാക്കാം. സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കാം. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്യാനും ഷെയർ ചെയ്യുന്നത് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.
പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാം
ആപ്പ് ഓപ്പൺ ചെയ്യുക
മികച്ച പോസ്റ്റർ ടെംപ്ലേറ്റ് കണ്ടെത്തുക
നിങ്ങളുടെ പോസ്റ്റർ ഡിസൈൻ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുക
കൂടുതൽ പോസ്റ്റർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് ക്രിയേറ്റീവ് ആക്കുക
സേവ് ചെയ്യുക, ഷെയർ ചെയ്യുക അല്ലെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യുക
നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമുള്ള പോസ്റ്റർ ക്രിയേറ്ററാണിത്. തിരഞ്ഞെടുക്കാൻ ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ഉള്ളതിനാൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങളുടെ ആശയത്തിന് പറ്റിയ പോസ്റ്ററുകൾ പൂർത്തിയാക്കാൻ സാധിക്കും. പോസ്റ്ററുകളിലൂടെ നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ആപ്ലിക്കേഷൻ മികച്ച ഒരു ആപ്പ് ആണ്. പാർട്ടികൾ, ഇവൻ്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറൻ്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ചെയ്യാം. 5000ത്തിലധികെ പോസ്റ്റർ ടെംപ്ലേറ്റുകൾ. വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാം.
വീണ്ടും സർവീസുകൾ മുടക്കി യാത്രക്കാരെ പ്രതിസന്ധിയിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സർവീസ് ആണ് കാരണം വ്യക്തമാക്കാതെ റദ്ദാക്കിയിരിക്കുന്നത്.വ്യാഴാഴ്ച പുലർച്ചെ 1.40ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. സർവീസ് റദ്ദാക്കിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്പ്രസിന് പകരം യാത്രക്കാരെ നാട്ടിൽ എത്തിക്കാൻ എന്ത് സംവിധാനം ഒരുക്കിയെന്ന കാര്യത്തിലും വ്യക്തതയില്ല. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെയായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരം സർവീസ് റദ്ദാക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്. അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയതോടെ പെരുവഴിയിലായിരിക്കുകയാണ് നിരവധി യാത്രക്കാർ .
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഇനി ഒരു കുടക്കീഴില്‍ ഒരുമിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു. ലോകകേരളം ഓണ്‍ലൈന്‍ പോര്‍ട്ടൽ വഴിയാണ് ഇതിനായി അവസരം ഒരുക്കുന്നത്. താല്പര്യമുള്ളവർക്ക് വെബ്ബ്സൈറ്റില്‍ (www.lokakeralamonline.kerala.gov.in) ലളിതമായ അഞ്ചുസ്റ്റെപ്പുകളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനുശേഷം ഡിജിറ്റല്‍ ഐഡി കാര്‍ഡും ലഭിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും, വിദേശരാജ്യങ്ങളിലേയും പ്രവാസികേരളീയര്‍ (എന്‍.ആര്‍.കെ), അസ്സോസിയേഷനുകള്‍ കൂട്ടായ്മകള്‍ എന്നിവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവുമായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
മലയാളികൾക്ക് തങ്ങളുടെ ആശയങ്ങൾ കൈമാറുന്നതിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ എന്ന രീതിയിലാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായത്.
ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.
വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെട്ടു പോകാത്തവിധം അമിതവ്യയ ശീലമുള്ളവർ ക്രെഡിറ്റ് കാർഡുകൾ വെച്ചുനീട്ടുന്ന ബാങ്കുകളുടെ ഓഫറുകളിൽ പ്രലോഭിതരാകുന്നതിനു മുൻപ് വാരൻ ബഫെറ്റിന്റെ വാക്കുകൾ ഓർക്കുന്നത് ഉചിതമായിരിക്കും. പ്രത്യേകിച്ച് യാതൊരു ഈടും ആവശ്യമില്ലാതെ ക്രെഡിറ്റ് അടിസ്ഥാനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം സാമ്പത്തിക അച്ചടക്കമില്ലാത്തവരെ കടക്കെണിയിൽപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം, പ്ലാസ്റ്റിക് മണിയോടുള്ള വാരൻ ബഫെറ്റിന്റെ സമീപനം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കാര്യത്തിലുള്ള അന്തിമമായ ഒരു തീർപ്പായി കരുതേണ്ടതില്ല. ഉപഭോഗത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെ രീതികൾ അതിദ്രുതം മാറുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗം ചിലപ്പോഴൊക്കെ ഒഴിവാക്കാനാകാത്തതായി വരും.
മിതവ്യയം ശീലമാക്കിയവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനങ്ങൾ പലതുണ്ട്. മറ്റേതൊരു ധനകാര്യ ഉത്പന്നത്തെയും പോലെ ക്രെഡിറ്റ് കാർഡും ദോഷവും ഗുണവും ചെയ്യുന്നത് ഉപയോഗിക്കുന്നവരുടെ സാമ്പത്തിക ശീലങ്ങളെ ആശ്രയിച്ചാണ്.
ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണെന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡിറ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.
ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള പരോക്ഷമായ ഗുണങ്ങളുമുണ്ട്. മറ്റ് വായ്പകൾ എടുക്കാത്തവർക്ക് ക്രെഡിറ്റ് സ്കോർ ഉയർത്താൻ ക്രെഡിറ്റ് കാർഡ് സഹായകമാണ്. പിൽക്കാലത്ത് ഭവനവായ്പ പോലുള്ള വലിയ വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ ഉറപ്പുവരുത്താൻ കൃത്യസമയത്ത് തിരിച്ചടക്കുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വഴി നേടിയെടുത്ത മികച്ച ക്രെഡിറ്റ് സ്കോർ സഹായകമാകും.
ദോഷഫലങ്ങൾ ഒഴിവാക്കാം
പ്രതിമാസ ബജറ്റിന് മുകളിലേക്ക് ചെലവ് ഉയരാത്ത വിധമാകണം ഓരോ മാസത്തെയും ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉപഭോഗം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങാനും ശീലിക്കുക.എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. വളരെ ഉയർന്ന പലിശയാണ് നൽകേണ്ടിവരുക എന്നതുതന്നെ കാരണം.ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകളുണ്ടെങ്കിൽ ബില്ലിങ് തീയതി അടുത്തുനിൽക്കുന്ന കാർഡ് ഉപയോഗിക്കുന്നതിനു പകരം ബില്ലിങ് തീയതിക്ക് കൂടുതൽ ദിവസങ്ങളുള്ള കാർഡ് ഉപയോഗിക്കുക. ഇത് സൗജന്യ വായ്പ കാലയളവ് ദീർഘിപ്പിക്കാൻ സഹായിക്കും.ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ സൗജന്യ വായ്പ കാലയളവിനുള്ളിൽ ബിൽ തുക അടച്ചിരിക്കണം. ഇല്ലെങ്കിൽ പ്രതിമാസ പലിശയും കുറഞ്ഞ തുക അടച്ചില്ലെങ്കിൽ ലേറ്റ് ഫീസും നൽകേണ്ടിവരും.
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി (22-23 എണ്ണം വരെ) ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
പ്രോട്ടീൻ, നാരുകൾ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, വിറ്റാമിൻ ഇ, റൈബോഫ്‌ളേവിൻ എന്നിവയാൽ സമൃദ്ധമായ ബദാമിൽ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിൻ ബി, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാൻ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ബദാമിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമിൽ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാൽ ഇതിൽ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാൽ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതിൽ കുതിർത്തും വറുത്തും സ്‌മൂത്തി, ഹൽവ, തൈര് എന്നിവയ്‌ക്കൊപ്പം ചേർത്തും കഴിക്കാവുന്നതാണ്. വീഗൻ ആളുകൾക്ക് ബദാം മിൽക്ക് ഒരു മികച്ച ഓപ്ഷൻ ആണ്.
നിക്ഷേപകർക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ നൽകുന്ന നിരവധി സ്കീമുകളാണുള്ളത്. ഇവ കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ളതും, ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതുമാണ്. പദ്ധതികളെപ്പറ്റി വിശദമായറിയാം.
എസ്ബി സേവിങ്സ് അക്കൗണ്ട് -മിനിമം ബാലൻസ് 500 രൂപ മാത്രം. -ഓൺലൈൻ / മൊബൈൽ ബാങ്കിങ് സേവനങ്ങളും, ATM കാർഡ് സൗകര്യവും ലഭ്യമാണ്.
SSA – സുകന്യ സമൃദ്ധി അക്കൗണ്ട് -പത്തു വയസ്സ് വരെയുള്ള പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതി. -നിക്ഷേപ കാലാവധി 21 വർഷം. -കുറഞ്ഞ നിക്ഷേപം 250 രൂപ, പരമാവധി 150000 രൂപ. -മുഴുവൻ നിക്ഷേപത്തിനും സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ്. -18 വയസ്സ് തികയുകയോ പത്താംതരം പാസ്സാവുകയോ ചെയ്താൽ നീക്കിയിരിപ്പിന്റെ 50% വിദ്യാഭ്യാസത്തിനായി പിൻവലിക്കാവുന്നതാണ്. -വിവാഹത്തിന് ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസെ ചെയ്യാവുന്നതാണ്.
MIS – മാസ വരുമാന പദ്ധതി
അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി -പ്രതിമാസ പലിശ ലഭിക്കുന്നു. -അക്കൗണ്ടിൽ ഒരാൾക്ക് 9 ലക്ഷവും, രണ്ടാൾക്ക് 15 ലക്ഷവും നിക്ഷേപിക്കാം.
SCSS – സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി. -60 വയസ്സ് തികഞ്ഞവർക്കും, 55 വയസ്സ് കഴിഞ്ഞു വിരമിച്ചവർക്കും പദ്ധതിയിൽ അംഗമാവാം. -പരമാവധി 30 ലക്ഷം രൂപ.
കാലാവധി 5 വര്ഷം.
RD – റെക്കറിംഗ് ഡെപ്പോസിറ്റ് -100 രൂപ മുതൽ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാം. -കാലാവധി 5 വര്ഷം.
PPF – പബ്ലിക് പ്രോവിഡന്റ് ഫണ്ട് -15 വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി. -കുറഞ്ഞ തുക – 500/-, പരമാവധി തുക 150000/- -നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കുന്നു.
TD – ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് -സ്ഥിരനിക്ഷേപമായി 1000 രൂപ മുതൽ 1,2,3,5 എന്നീ വർഷ കാലയളവിലേക്ക് നിക്ഷേപിക്കാം. -നിക്ഷേപത്തിന് പരിധിയില്ല. -5 വർഷ നിക്ഷേപത്തിന് സെക്ഷൻ 80 C പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭിക്കുന്നു.
NSC – നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് -ഉയർന്ന പലിശനിരക്കും, ആദായനികുതി സെക്ഷൻ 80 C പ്രകാരമുള്ള ആനുകൂല്യം ഒത്തുചേരുന്ന നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -അഞ്ചു വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി.
KVP – കിസാൻ വികാസ് പത്ര -115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്നു ആകർഷകമായ നിക്ഷേപ പദ്ധതി. -നിക്ഷേപത്തിന് പരിധിയില്ല. -രണ്ടര വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപം ആനുപാതിക പലിശയോടെ പിൻവലിക്കാവുന്നതാണ്.
MSSC – മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ 1.04.2023 മുതൽ രണ്ട് വർഷത്തേക്ക് പ്രഖ്യാപിച്ച പുതിയ സമ്പാദ്യപദ്ധതി. -ഏതൊരു സ്ത്രീക്കും, പെൺകുട്ടിക്കും ഈ അക്കൗണ്ട് ചേർക്കാവുന്നതാണ്. -കൂടിയ നിക്ഷേപം 2 ലക്ഷം രൂപ, കുറഞ്ഞ നിക്ഷേപം 1000 രൂപ. -കാലാവധി രണ്ട് വര്ഷം, 7.5 ശതമാനം കൂട്ടുപലിശ.
വർഷംതോറും, വ്യക്തികളും കമ്പനികളും മറ്റ് നികുതിദായകരും അവരുടെ വരുമാനവും അവർ സർക്കാരിലേക്ക് അടച്ച നികുതികളും റിപ്പോർട്ടുചെയ്യുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കണം. പിഴകൾ ഒഴിവാക്കാനും ചില നികുതി ആനുകൂല്യങ്ങൾ നിലനിർത്താനും സമയപരിധിക്ക് മുമ്പ് ഈ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ജൂലായ് 31 ന് അവസാനിക്കും. നികുതി നൽകേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ റിട്ടേൺ സമർപ്പിക്കണമെന്നാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(1) പറയുന്നത്. ജൂലായ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ പിഴ നൽകേണ്ടി വരും.
ആർക്കൊക്കെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം
-രണ്ട് ലക്ഷത്തിന് മുകളിൽ വിദേശയാത്രയ്ക്ക് ചെലവാക്കുന്നവരും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വ്യക്തിപരമായ യാത്രയ്ക്കോ മറ്റൊരാളുടെ യാത്രയ്ക്കോ ചെലവാക്കിയ തുക എന്ന വ്യത്യാസമില്ലാതെയാണിത്. ഉദാഹരണമായി ഒരു വ്യക്തി സാമ്പത്തിക വർഷത്തിൽ വ്യക്തിപരമായ വിദേശ യാത്രയ്ക്കായി 1.50 ലക്ഷം രൂപയും രക്ഷിതാക്കളുടെ വിദേശയാത്രയ്ക്കായി 1 ലക്ഷം രൂപയും ചെലവാക്കി. ഇവിടെ ആകെ 2.50 ലക്ഷം രൂപ വിദേശ യാത്രയ്ക്ക് ചെലവാക്കിയതിനാൽ ആദായ നികുതി റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യണം.
-വിദേശ ആസ്തികൾ കൈവശം വെച്ചവർക്കും വിദേശത്ത് നിന്ന് വരുമാനമുള്ള റസിഡൻറുകളോ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വിദേശ കമ്പനികളുടെ ഓഹരികൾ, ബോണ്ട്, വിദേശത്ത് വീടുള്ളവർവർക്ക് ലാഭവിഹിതം, പലിശ, വാടക വരുമാനം എന്നിങ്ങനെ വരുമാനം ലഭിക്കും. ഇത്തരക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
-സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ കറൻ്റ് അക്കൗണ്ട് ഇടപാടുകളും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളതാണ്. സാമ്പത്തിക വർഷത്തിലെ കറൻ്റ് അക്കൗണ്ട് നിക്ഷേപം ഒരു കോടിക്ക് മുകളിൽ പോകുന്ന വ്യക്തികൾക്കും നികുതി റിട്ടേൺ ബാധകമാണ്.
-സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ചെലവാക്കുന്നവർക്കും ആദായ നികുതി റിട്ടേൺ നിർബന്ധമാണ്.
-സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ ടിഡിഎസ്, ടിസിഎസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിലും റിട്ടേൺ സമർപ്പിക്കണം.
കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ്. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് പറഞ്ഞു. മനുഷ്യക്കടത്തിന്റെ പശ്ചാത്തലത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്കയും പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് നൽകുന്നത്. ചൈനീസ് സംഘത്തിൻറെ കാൾ സെൻറർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്നവർ പ്രത്യേക ശ്രദ്ധ വേണം. വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികള്‍ അനുസരിച്ച് 5000ത്തിലധികം ഇന്ത്യക്കാർ ചൈനീസ് കെണിയിൽപ്പെട്ടുണ്ട്. ഗള്‍ഫ് നാടുകളിൽ ജോലിക്കായി പോയവർ പോലും, നല്ല ശമ്പളമെന്ന് മോഹവലത്തിൽപ്പെട്ട് ചൈനീസ് സംഘത്തിൻെറ തട്ടിപ്പിൽപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി 2024-ൽ നടക്കുന്ന ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2 മുതൽ ഡാലസിലെ ഗ്രാൻഡ് പ്രേരിയിൽ തുടങ്ങി . ടി20 ഷോപീസിൻറെ ഒമ്പതാം പതിപ്പിൽ 29 ദിവസങ്ങളിലായി 55 മത്സരങ്ങളാണ് നടക്കുക. ടൂർണമെൻ്റിൽ 20 ടീമുകൾ പങ്കെടുക്കും. അവർ:
അഫ്ഗാനിസ്ഥാൻ,ഓസ്ട്രേലിയ, ബംഗ്ലാദേശ്,കാനഡ ഇംഗ്ലണ്ട് ഇന്ത്യ, അയർലൻഡ്,നമീബിയ,നേപ്പാൾ, നെതർലാൻഡ്സ്, ന്യൂസിലാൻ്റ്,ഒമാൻ, പാപുവ,ന്യൂ ഗ്വിനിയ, പാകിസ്ഥാൻ, സ്കോട്ട്ലാൻഡ്,ദക്ഷിണാഫ്രിക്ക, ശ്രീ ലങ്ക, ഉഗാണ്ട, അമേരിക്ക,വെസ്റ്റ് ഇൻഡീസ്
സമനിലയുടെ വലിപ്പം മാത്രമല്ല, 55 മത്സരങ്ങൾ 16 ആതിഥേയത്വം വഹിക്കുന്ന യു.എസ്.എ.എയിലേക്കുള്ള ക്രിക്കറ്റിൻ്റെ ബിഗ്-ടിക്കറ്റ് പ്രവേശനത്തെ ഇത്തരത്തിൽ അടയാളപ്പെടുത്തുന്നു എന്നതും തകർപ്പൻ സംഭവമായിരിക്കും. അതുപോലെതന്നെക്രിക്കറ്റ് പ്രേമികൾക്ക് ലോകത്തെവിടെയും ടിവിയിലും മൊബൈലിലും ഒക്കെ നിങ്ങൾക്ക് ഈ ടൂർണമെൻ്റ് ലൈവായി സൗജന്യമായി കാണാനാകും.
തണുത്ത കാലാവസ്ഥയിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ താരതമ്യേന മന്ദഗതിയിൽ ആയിരിക്കും ഈ അവസ്ഥയിൽ ചൂടുള്ളതും ശുദ്ധമായതുമായ ഭക്ഷണം വേണം കഴിക്കുവാൻ. പ്രതിരോധ ശേഷി താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് അണുബാധയേൽക്കാനുള്ള സാധ്യത ഏറെയാണ്. മഴക്കാലത്ത് ക്ഷണങ്ങളും കനത്തതും കൊഴുപ്പുള്ളതുമായ വിഭവങ്ങൾ ഒഴിവാക്കണം. ഉപയോഗിച്ച എണ്ണ ആവർത്തിച്ചുപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതും ഈർപ്പം താങ്ങി നിൽക്കുന്ന ഭക്ഷണം കഴിക്കുന്നതും അപകടമാണ്.ബാക്ടീരിയ, ഫംഗസ്, മറ്റ് രോഗകാരികളായ അണുക്കൾ എന്നിവ ഈ കലാവസ്ഥയിൽ പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. ആളുകൾ ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒരിക്കലും ഗുണകരമല്ല. ഈർപ്പമുള്ള കാലാവസ്ഥയിലെ അണുബാധയും ശുചിയാല്ലാത്ത വെള്ളവും എല്ലാം പ്രശ്‌നമാണ്. മാത്രമല്ല, ഭക്ഷണം പൊടി, ഈച്ച, മലിനമായ വെള്ളം എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന ഭക്ഷണം ദഹനനാളത്തിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.
ഇലക്കറികൾ ഒഴിവാക്കാം ഇലക്കറികൾ പോഷകസമൃദ്ധമായതിനാൽ അവ കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പൊതുവെ പറയുന്നത്. അത് ശരിയുമാണ്. എന്നാൽ മഴക്കാലത്ത് ചീര, മുരിങ്ങ , ബ്രോക്കോളി, കാബേജ്, തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യകരമല്ല. ചതുപ്പ് നിലത്തിനു സമാനമായ പ്രദേശത്ത് വളരുന്ന ഇത്തരം ചെടികളിൽ മഴക്കാലത്ത് പ്രാണികൾ കൂടുകൂട്ടുന്നു.ഇലകളിലെ അമിതമായ ഈർപ്പം കാരണം ഈ സീസണിൽ പച്ചിലകൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ഹാനികരമായ അണുക്കൾ അതിൽ ഉണ്ടാകുകയും ചെയ്യുന്നു. അതിലെന്ത് മഴക്കാലത്ത് ഇലക്കറികൾ ഡയറ്റിൽ നിന്നും ഒഴിവാക്കി, പ്രതിരോധശേഷിയും വിറ്റാമിൻ എ, സി, ഫോളിക് ആസിഡ് എന്നിവയും ലഭിക്കുന്നതിന് ഓറഞ്ച്, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വേവിക്കാത്ത പച്ചക്കറികൾ വേണ്ടേ വേണ്ട ഡയറ്റിന്റെ ഭാഗമായി വേവിക്കാത്ത പച്ചക്കറികൾ അതിന്റെ പോഷകാംശം നഷ്ടപ്പെടാതെ കഴിക്കുന്ന രീതി വ്യാപകമാണ്. എന്നാൽ മഴക്കാലത്ത് ആ രീതി വേണ്ട. മഴക്കാലത്തെ താപനിലയും ഈർപ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ചയ്ക്ക് അനുകൂലമാണ്. പാകം ചെയ്തതോ തിളപ്പിച്ചതോ ആവിയിൽ വേവിച്ചതോ ആയ പച്ചക്കറികൾ മാത്രം കഴിക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും.
നേരത്തെ മുറിച്ചു വച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങൾ കഴിക്കരുത് കഴിക്കാനുള്ള എളുപ്പത്തിനായി മുറിച്ചും തൊലികളഞ്ഞും വച്ചിരിക്കുന്ന പഴങ്ങൾ കടകളിൽ ലഭ്യമാണ്. ഇത് കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന പോലെയാണ്. ഈർപ്പം നിറഞ്ഞ അവസ്ഥയിൽ ഇവ ചീയാനും രോഗാണുക്കകൾ ഉണ്ടാകാനും ഉള്ള സാധ്യത ഉണ്ട്. കഴിക്കുന്നതിനു തൊട്ട് മുൻപായി മാത്രം പഴങ്ങൾ മുറിക്കുക.ആപ്പിൾ, പിയർ പോലുള്ള പഴങ്ങൾ ഈ അകലാവസ്ഥയിൽ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.
സീ ഫുഡുകൾ ശ്രദ്ധിക്കുക മൺസൂൺ കാലത്ത്, മത്സ്യം, കൊഞ്ച്, ഞണ്ട് എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങളും ബീഫ് പിലുള്ള ചുവന്ന മാംസവും കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശുദ്ധമായതല്ല എങ്കിൽ ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാലുൽപ്പന്നങ്ങൾ തൈര് , കോട്ടേജ് ചീസ് പോലുള്ള പാൽ ഉൽപന്നങ്ങളിലും അമിതമായി സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഉണ്ടാകും. അതിനാൽ, മൺസൂൺ കാലത്ത് ഇവ ഉപയോഗിക്കുമ്പോൾ മലിനമാകാതെ ശരിയായി സൂക്ഷിച്ചതാണ് എന്നുറപ്പ് വരുത്തുക. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്ത പാലുൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക.
വേനൽക്കാലം ചൂടുപിടിക്കുമ്പോൾ, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഏറ്റവും വലിയ രണ്ട് അന്താരാഷ്ട്ര ടൂർണമെൻ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്: കോപ്പ അമേരിക്കയും യൂറോ കപ്പും. നിരവധി ആകർഷകമായ സ്റ്റോറിലൈനുകളും വികസിക്കുമ്പോൾ, നിങ്ങളുടെ മൊബൈലിൽ ശരിയായ ആപ്പുകൾ ഉള്ളത് നിങ്ങളുടെ കാഴ്ചാനുഭവം ഗണ്യമായി വർദ്ധിപ്പിക്കും. ഇന്ത്യയിലെ ഈ ടൂർണമെൻ്റുകൾക്കായി നിയമപരമായ സ്ട്രീമിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന അവശ്യ ആപ്പുകളിലേക്കുള്ള ഒരു ഗൈഡ് ഇതാ:
Disney+ Hotstar ഇന്ത്യയിലെ പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി നിലകൊള്ളുന്നു, കോപ്പ അമേരിക്കയുടെയും യൂറോ കപ്പിൻ്റെയും സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. തത്സമയ സ്ട്രീമിംഗ് അവകാശങ്ങൾ സുരക്ഷിതമാക്കിയതിനാൽ, ആരാധകർക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയും അതിലേറെയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ മത്സരങ്ങൾ ആസ്വദിക്കാനാകും. ആപ്പുകൾക്കിടയിൽ ടോഗിൾ ചെയ്യാതെ എല്ലാ പ്രവർത്തനങ്ങളിലേക്കും തടസ്സമില്ലാത്ത ആക്‌സസ് തേടുന്ന ആരാധകർക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണിത്.
വേനലവധിയോട് അനുബന്ധിച്ച് പലരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ. ദീർഘദൂര വിമാനയാത്രകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അവർ പറയുന്നു. ഇടുങ്ങിയ ഇരിപ്പിടങ്ങൾ, പരിമിതമായ ലെഗ്റൂം, മണിക്കൂറുകളോളം ഒരു ചെറിയ സ്ഥലത്ത് ഒതുങ്ങിനിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഇതെല്ലാം ശരീരത്തെ ബാധിക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
കാലുകളിൽ കട്ടപിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിടി) യാത്രക്കാരിൽ പലപ്പോഴും അപകടം സൃഷ്ടിച്ചേക്കാം. കൂടാതെ ഭാരമുള്ള ലഗേജുകൾ തെറ്റായി ഉയർത്തുന്നത് മൂലം പുറംവേദന, കഴുത്ത് വേദന, തോളിൽ മുറിവ് എന്നിവയ്ക്ക് കാരണമാകാം. അതിന് പുറമെ നിർജ്ജലീകരണം വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ദീർഘദൂര വിമാനയാത്രകളിൽ സജീവമായിരിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിന് വിശ്രമം നൽകാനും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായകരമാണെന്നും വിദഗ്ധർ പറയുന്നു. യാത്രയ്ക്കിടെ സാധിക്കുമെങ്കിൽ മൂന്നോ അഞ്ചോ മിനിറ്റ് നടക്കാൻ ശ്രമിക്കണം. മൂക്കിലൂടെ സാവധാനം ശ്വസിക്കുകയും വായിലൂടെ ശ്വാസം വിടുകയും ചെയ്യുക. ഇത് 10 മുതൽ 15 തവണ വരെ ആവർത്തിക്കുക.
കൂടാതെ കാൽ തറയിൽ വച്ചശേഷം പാദങ്ങളുടെ മുൻഭാഗം നിങ്ങളുടെ നേരെ ഉയർത്തുക. ഈ സ്ഥാനത്ത് ഒന്നോ രണ്ടോ സെക്കൻഡ് പിടിക്കുക, തുടർന്ന് നിങ്ങളുടെ പാദങ്ങൾ 10 മുതൽ 15 സെക്കൻഡ് വരെ ഇപ്രകാരം പിടിക്കുക. കൂടാതെ കാൽമുട്ട് വളച്ച് നിങ്ങളുടെ കാൽമുട്ട് നിങ്ങളുടെ നെഞ്ചിലേക്ക് അടുപ്പിച്ച് രണ്ട് മുതൽ അഞ്ച് സെക്കൻഡ് വരെ ഈ സ്ഥാനത്ത് പിടിച്ച് വിശ്രമിക്കുക. ഓരോ വശത്തും ഏകദേശം പത്ത് തവണ മറ്റേ കാലിന് വേണ്ടി ഇത് ആവർത്തിക്കുകയെന്നും ഡോ.മഹേഷ് സിരാസനമ്പട്ടി പറഞ്ഞു.
ശരീരത്തിൽ ശരിയായ അളവിൽ ജലാംശമുള്ളത് കട്ടപിടിക്കുന്നതിനും മലബന്ധത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്നും ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. പേശികളിലെ മലബന്ധം തടയാൻ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കഴുത്തിലെ പേശികൾ നീട്ടാൻ നിങ്ങളുടെ തല വശത്തേക്കും മുന്നോട്ടും ചരിക്കുക.തുടങ്ങിയവ ചെയ്യാവുന്നതാണെന്ന് സുലേഖ മെഡിക്കൽ സെൻ്ററിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ ഹിന സലാം സിദ്ദിഖി പറഞ്ഞു.
വിനോദത്തിൽ തുടരുന്നതും വിവേകത്തോടെ ഭക്ഷണം കഴിക്കുന്നതും ഊർജ്ജ നില നിലനിർത്താൻ സഹായിക്കും. പിരിമുറുക്കം ഒഴിവാക്കാൻ നിങ്ങളുടെ തോളുകൾ മുന്നോട്ടും പിന്നോട്ടുമായി ചലിപ്പിക്കുക. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ തലയ്ക്ക് മുകളിലായി കൈകൾ ഉയർത്തി സ്ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. കൂടാതെ, കംപ്രഷൻ സോക്സുകൾ ധരിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഡീപ് വെയിൻ ത്രോംബോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.
കൊച്ചി: ശ്വാസ കോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നത് ആശങ്ക പടര്‍ത്തുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിച്ച രോഗങ്ങളില്‍ പ്രധാനമാണ് ഇത്. രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ ചികിത്സ വൈകുമ്പോഴാണ് ഇത് മരണത്തിലേക്ക് എത്തിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കേണ്ടത് പ്രധാനമാണ്. 85 ശതമാനത്തോളം ആളുകളും രോഗനിര്‍ണയം വൈകിയ വേളയില്‍ മാത്രമാണ് അറിയുന്നത്. അത്കൊണ്ട് തന്നെ ഇത്തരം രോഗികളില്‍ 20% ആളുകളെ മാത്രമേ ചികിത്സയിലുടെ രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.ആദ്യഘട്ടത്തില്‍ തന്നെ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് പ്രയാസകരമാണ്. കാരണം ശ്വാസ തടസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് പ്രാരംഭ ഘട്ടത്തില്‍ സാധാരണ ഉണ്ടാവാറുള്ളത്.എന്നിരുന്നാലും, ചിലപ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പ്രകടമായ ചില ആദ്യകാല ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. അത് തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് കൃത്യ സമയത്തുള്ള രോഗനിര്‍ണയം നടത്താനും ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുക. ശ്വാസതടസം ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. വിട്ട് മാറാത്ത ചുമയും ഇതിന്റെ സൂചനയാണ്. കഫത്തില്‍ രക്തം ഉണ്ടാവുക. കൂടാതെ ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക ഇതൊക്കെ ശ്വാസ കോശ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് പല ഡോക്ടർമാരും വിദഗ്ധരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എന്നാലിപ്പോൾ സുപ്രധാന പഠനറിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മുളുണ്ടിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സീനിയർ ന്യൂട്രീഷ്യൻ തെറാപ്പിസ്റ്റായ മിനൽ ഷായുടെ അഭിപ്രായത്തിൽ, ‘വെജിറ്റേറിയൻ ഡയറ്റ് ആരോഗ്യകരമായ ഭക്ഷണമാണ്, ഇത് എൽഡിഎൽ കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കും. ഇത് രക്താതിമർദ്ദം, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇസ്കിമിക് ഹൃദ്രോഗത്തിൽ നിന്നുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങൾ, നമ്മൾ പല പഠനറിപ്പോർട്ടുകളിലും വായിച്ചിട്ടുമുണ്ട്.എന്നാലിപ്പോൾ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും, കാൻസർ റിസർച്ച് യുകെയും, ഓക്‌സ്‌ഫോർഡ് പോപ്പുലേഷൻ ഹെൽത്തും ചേർന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് മാംസവും/അല്ലെങ്കിൽ മത്സ്യവും കഴിക്കുന്നവരേക്കാൾ സസ്യഭുക്കുകൾക്ക് ക്യാൻസർ സാധ്യത കുറവാണെന്നാണ്. ബിഎംസി മെഡിസിനിൽ പ്രസിദ്ധീകരിച്ച, യുകെ ബയോബാങ്കിലെ 450,000-ത്തിലധികം ആളുകളുടെ ഡയറ്റ് ഗ്രൂപ്പുകൾ വിശകലനം ചെയ്താണ് ഗവേഷണം നടത്തിയത്.അതിൽ പങ്കെടുത്തവരെ, മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപഭോഗത്തിന്റെ തോത് അനുസരിച്ച് തരംതിരിച്ചു. സംസ്കരിച്ച മാംസം, ചുവന്ന മാംസം, കോഴിയിറച്ചി എന്നിവ ആഴ്ചയിൽ അഞ്ച് തവണയിൽ കൂടുതൽ കഴിക്കുന്നവരെ സ്ഥിരമായി മാംസം ഭക്ഷിക്കുന്നവരെ തരം തിരിച്ചിരിക്കുന്നു. കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർ ആഴ്ചയിൽ അഞ്ച് തവണയിൽ കുറവോ തുല്യമോ ആണ്. മാംസം കഴിക്കാത്തവരും എന്നാൽ മത്സ്യം കഴിക്കുന്നവരുമായ ആളുകളെയും പഠനം വിശകലനം ചെയ്തു. ഇതുകൂടാതെ, മാംസവും മത്സ്യവും ഒരിക്കലും കഴിക്കാത്ത സസ്യാഹാരികളെ അവസാന ഗ്രൂപ്പിൽ ഉൾപ്പെടുത്തി. പഠനത്തിന്റെ കണ്ടെത്തലുകൾ ഇവയായിരുന്നു:
*സാധാരണ മാംസാഹാരം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ വരാനുള്ള സാധ്യത, കുറച്ചു മാത്രം മാംസാഹാരം കഴിക്കുന്നവരിൽ 2% കുറവാണ്, പെസ്കാറ്റേറിയൻമാരിൽ (മൽസ്യം മാത്രം കഴിക്കുന്നവർ) 10 ശതമാനം കുറവാണ്, സസ്യാഹാരികളിൽ 14 ശതമാനം കുറവാണ്. *സാധാരണ മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച്, കുറഞ്ഞ മാംസാഹാരം കഴിക്കുന്നവർക്ക് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത 9 ശതമാനം കുറവാണ്. *മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് സസ്യാഹാരികളായ സ്ത്രീകൾക്ക് ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദ സാധ്യത (18 ശതമാനം) കുറവാണ്, ഇത് സസ്യാഹാരികളായ സ്ത്രീകളിൽ കാണപ്പെടുന്ന ബോഡി മാസ് സൂചിക കുറവായിരിക്കാം. *പതിവ് മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് പെസ്‌കാറ്റേറിയൻമാർക്കും (മൽസ്യം മാത്രം കഴിക്കുന്നവർ), സസ്യാഹാരികൾക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ് (യഥാക്രമം 20 ശതമാനവും 31 ശതമാനവും).
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. മധുരത്തിന്റെ പ്രധാന ഉറവിടമായി കാണുന്നതോ പഞ്ചസാരയുമാണ്. ചായ , കാപ്പി, ജ്യുസുകൾ, ഷേക്ക്, പായസം, മധുരപലഹാരങ്ങൾ തുടങ്ങി പല വഴികളിലൂടെയാണ് പഞ്ചസാരമധുരം ആസ്വദിക്കുന്നത്. എന്നാൽ ഇത്രയേറെ ആസ്വദിച്ചു കഴിക്കുന്ന പഞ്ചസാര ജീവിതത്തിലെ വില്ലനാണെന്ന് അറിയാമോ? പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യപരമായി പലവിധ ദോഷങ്ങളുണ്ടാക്കും. ശരീരഭാരം വർദ്ധിപ്പിക്കൽ, പ്രമേഹം, പല്ലുകൾ ക്ഷയിക്കുന്നത് തുടങ്ങി പഞ്ചസാരകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷ്യ ഉൽപന്നങ്ങളിലും സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പഞ്ചസാര യഥാർത്ഥത്തിൽ പ്രശ്നക്കാരനല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലൂടെ അകത്തെത്തുന്ന പഞ്ചസാര പ്രശ്‌നമാണ് താനും. പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 5 പ്രശ്നങ്ങൾ നോക്കാം..
ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം നിൽക്കുന്നു നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പലവിധത്തിലുള്ള പോഷകങ്ങളും ധാതുലവണങ്ങളും ശരീരത്തിലേക്ക് എത്തുന്നുണ്ട്. ശരീരം അവയെ ആഗിരണം ചെയ്ത് വിഘടിപ്പിച്ച് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുന്നു. എന്നാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് ലഭിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയിൽ നിന്നും ശരീരത്തിനാവശ്യമായ ധാതുക്കളോ പോഷകങ്ങളോ ഒന്നും ലഭിക്കുന്നുമില്ല.പഞ്ചസാര യഥാർത്ഥത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകത്തെ പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
ശരീരഭാരം വർധിപ്പിക്കും അമിതമായ പഞ്ചസാര കഴിക്കുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യത ശരീരഭാരം വർധിക്കുന്നു എന്നതാണ്. പഞ്ചസാര ചേർത്തെത്തുന്ന ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഉയർന്ന കലോറിയാനുള്ളത്. ഇത് ശരീരത്തിന് ദോഷകരമാണ്. പഞ്ചസാര അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കൃത്യമായി വ്യായാമം ചെയ്താൽ പോലും അത് ശരീരത്തിൽ പ്രതിഫലിക്കാക്കണമെന്നില്ല. വിശപ്പ് നിയന്ത്രണ വിധേയമാകാതെ ഇരിക്കുന്നതിലും പഞ്ചസാരയ്ക്ക് പങ്കുണ്ടെന്നു ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
പല്ലിന്റെ ആരോഗ്യ നശിപ്പിക്കുന്നു പഞ്ചസാരയുടെ ഉപയോഗം പല്ലുകൾ നശിക്കുന്നതിന് കാരണമാകും.പഞ്ചസാര കഴിച്ചതിനുശേഷം, വായിൽ ബാക്ടീരിയകൾ രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ പല്ലിന്റെ ബലം ക്ഷയിപ്പിക്കുന്നു.പല്ലിനു മുകളിലെ നേർത്ത ആവരണത്തെ ഇല്ലാതാക്കുന്ന ഒരു ആസിഡ് ഉൽപ്പാദിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും. കാലക്രമേണ, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പല്ലുകളെ പൂർണമായും നശിപ്പിക്കും. പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നത് പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ സ്വാഭാവികമാണ്.
ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. 15 വർഷത്തെ പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ചേർക്കുന്ന ആളുകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉയർന്ന കലോറി ആയതിനാലും വിശപ്പിനെ ബാധിക്കാത്തതിനാലും ഇത് ശരീരത്തിന് ദോഷകരമാണ്. വിശപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാൽ തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
ചൂട് ചായയിലും ചില അപകടങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നു റിപ്പോർട്ട്. ചൂടു ചായ കുടിച്ചാല്‍ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.ഇടക്കിടെ ചൂടു ചായ കഴിക്കുന്നത് കൊണ്ട് അന്നനാള ക്യാന്‍സറിലേക്ക് നയിക്കുന്നു എന്ന് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കിയത്.
അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച് സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത് .അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്ബോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു.എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്. എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ചായ മാത്രമല്ല കാപ്പിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.
എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.
ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആരോഗ്യം എന്നത് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
വര്‍ദ്ധിച്ച വിശപ്പ് വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
ദഹനപ്രശ്‌നങ്ങള്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്‌നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്‍ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഈ മാസത്തിൽ സാമ്പത്തിക കാര്യങ്ങളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്, ആദായ നികുതി, ഓഹരി വിപണി തുടങ്ങിയവയിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഫലവും എക്സിറ്റ് പോളും ഓഹരി വിപണിയിൽ മാറ്റങ്ങളുണ്ടാക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് നിഫ്റ്റി 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് ഉയർന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ വിവരങ്ങൾ നൽകാനുള്ള അവസാന തീയതി ജൂണിൽ അവസാനിക്കും. ജൂൺ 30ന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് പിന്നീട് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകമായിട്ടുള്ളത്. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നിവ നടത്താനാകില്ല.
ക്രെഡിറ്റ് കാർഡിൽ വരുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്, ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസും ജൂൺ 23 മുതൽ വർധിക്കും. ക്രെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തിയിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ തുക ഉപയോഗിച്ചാൽ അധികമായി ഉപയോഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല. ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ ക്യാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ക്യാഷ്ബാക്ക് പ്രതിഫലിക്കും.
2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട ജൂൺ 15 വരെ അടയ്ക്കാം. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ നാല് തവണകളായി മുൻകൂർ നികുതി അടയ്ക്കണം. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. അല്ലാത്ത പക്ഷം പിഴയടയ്ക്കേണ്ടി വരും.
ജൂൺ 25 മുതൽ ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കും. 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകളിൽ മാറ്റമുണ്ടാകില്ല.
ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈനായി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈൻ ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസായി നൽകേണ്ടത്.
സ്വര്‍ണ വില ഉയരുന്നതോടെ സ്വര്‍ണം സൂക്ഷിക്കുന്നതിലെ റിസ്‌കും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് നികുതിയുമായി ബന്ധപ്പെട്ട ചില നിയമങ്ങളും അറിയേണ്ടതുണ്ട്. ആവശ്യമുള്ളത്ര അളവില്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം എന്നതാണ് ഇന്ത്യയില്‍ ഇത് സംബന്ധിച്ചുള്ള നികുതി നിയമം പറയുന്നത്. അതേസമയം, നികുതി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ സ്വര്‍ണം വാങ്ങാനുള്ള പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരും. പണത്തിന്റെ ഉറവിടം കാണിക്കാതെ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ ചില പരിധിയുണ്ട്. ഇത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത അളവിലാണ്. കല്യാണം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ 500 ഗ്രാം വരെ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം സൂക്ഷിക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണമാണ് രേഖകള്‍ ആവശ്യമില്ലാതെ വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രകാരം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല.
സാധാരണയായി സ്വര്‍ണാഭരണങ്ങളായോ, നാണയമായോ, സ്വര്‍ണ കട്ടികളായോ ആണ് സ്വര്‍ണം വാങ്ങിവെയ്ക്കുന്നത്. സ്വര്‍ണം വില്‍ക്കുമ്പോഴോ മറ്റൊരു ഡിസൈനായി ആഭരണങ്ങള്‍ മാറ്റുമ്പോഴോ സ്വര്‍ണത്തിന് നികുതി വരും. എത്ര കാലം സ്വര്‍ണം കയ്യില്‍ വെയ്ക്കുന്നു (ഹോള്‍ഡിംഗ് കാലയളവ്) എന്നതിനെ അടിസ്ഥാനമാക്കിയാണ് നികുതി നിര്‍ണയിക്കുക. സ്വര്‍ണ വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ (capital gains) ഹോള്‍ഡിംഗ് കാലയളവ് അടിസ്ഥാനമാക്കി നികുതി കണക്കാക്കാന്‍ ഹ്രസ്വകാലം (short-term), ദീര്‍ഘകാലം (long-term) തരംതരിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തില്‍ കുറവ് കാലയളവ് (36 മാസം) ഹോള്‍ഡ് ചെയ്തതിന് ശേഷം വില്‍പ്പന നടത്തുമ്പോള്‍ ഹ്രസ്വകാലമായി കണക്കാക്കും. ഹ്രസ്വകാലത്തെ മൂലധന നേട്ടം ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ബ്രാക്കറ്റിന് അടിസ്ഥാനത്തില്‍ നികുതി ഈടാക്കും. ഹോള്‍ഡിംഗ് കാലയളവ് മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാലമായി കണക്കാക്കും. ദീര്‍ഘകാലടിസ്ഥാനത്തിലുണ്ടാക്കിയ മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും സര്‍ചാര്‍ജും സെസ്സും ഈടാക്കും.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറിൽ ഒരാൾക്ക് ക്യാൻസർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എങ്ങനെ ക്യാൻസറിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.
ചില ശീലങ്ങൾ ജീവിതത്തിൽ തുടർന്ന് പോന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങൾ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ്. ക്യാൻസറിൻറെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ക്യാൻസർ സാധ്യതയെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുടലിലെ ക്യാൻസറിനേയും കിഡ്നിയിലെ ക്യാൻസറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്.
ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിൻറെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരിൽ ഷുഗർ നിലയും നിയന്ത്രിതമായിരിക്കും. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തിൽ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉൾപ്പെടുത്തി നോക്കൂ.
ഇത് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാൻസർ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് വെള്ളം.
വെള്ളം കുടിക്കാതിരിക്കുമ്പോൾ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡർ ക്യാൻസർ ഇത്തരത്തിൽ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡർ ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി. രാത്രിയിൽ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാൻ ശ്രദ്ധിക്കുക.
കൃത്യസമയത്തെ ഭക്ഷണശീലം ഉണ്ടെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ സാധ്യതകൾ നിങ്ങളുടെ അടുത്ത് പോലും വരില്ല. ക്യാൻസർ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാൻ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിർത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്.
ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാൽ ക്യാൻസർ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളിൽ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോൾ അത് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും വേണം.
ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ, നിങ്ങള്‍ക്ക് ഗുരുതരമായ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനാകു. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ നിങ്ങളുടെ നാവില്‍ കാണുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.
നാവില്‍ വെളുത്ത പാടുകള്‍ നാവില്‍ വെളുത്ത പാടുകള്‍ കാണുമ്പോഴോ നാവ് പൂര്‍ണ്ണമായും വെളുത്തതായാലോ ക്രീം പോലുള്ള ചിലത് നാക്കില്‍ പറ്റിപ്പിടിച്ചതായി തോന്നുമ്പോഴോ അത് ഒരു മുന്നറിയിപ്പ് ലക്ഷണമായി കണക്കാക്കാം. ഫംഗസ് അണുബാധ മൂലമാകാം നാവില്‍ ഇത്തരം ക്രീം പോലെ വരുന്നത്. എന്നാല്‍ ഇത് കഠിനമാകുമ്പോള്‍, ഇത് ല്യൂക്കോപ്ലാകിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ക്രമേണ ക്യാന്‍സറായും മാറും. അത്തരമൊരു സാഹചര്യത്തില്‍, നാവില്‍ കാണുന്ന ഇത്തരം വെളുത്ത പാടുകള്‍ ഒരിക്കലും അവഗണിക്കരുത്.
നാവില്‍ രോമം പോലെയാകല്‍ നിങ്ങളുടെ നാവില്‍ രോമം പോലെ ചില മുള്ളുകള്‍ വളരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് അപകടകരമായ സൂചനയാണ്. ഈ രോമങ്ങള്‍ കാഴ്ചയില്‍ വെളുത്തതോ കറുപ്പോ തവിട്ടോ നിറത്തിലാകാം. സാധാരണയായി ഇത് നാവിലെ പ്രോട്ടീന്‍ അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകള്‍ അതില്‍ കുടുങ്ങിയേക്കാം.
നാവിന്റെ ചുവപ്പ് നിങ്ങളുടെ നാവിന്റെ നിറം പിങ്ക് നിറത്തില്‍ നിന്ന് സ്‌കാര്‍ലറ്റ് നിറമായി മാറുമ്പോള്‍, അത് രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണം കൂടിയാണ്. ഇത് കാവസാക്കി രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഇതുകൂടാതെ, വിറ്റാമിന്‍ 3 യുടെ കുറവുണ്ടെങ്കിലും നാവ് ചുവപ്പായി മാറിയേക്കാം. കുട്ടികളിലെ കവാസാക്കി രോഗത്തിലും നാവിന്റെ നിറം ചുവപ്പായി മാറുന്നു.
നാവിന്റെ കറുപ്പ് ഇത് വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും നാവിന്റെ നിറം കറുത്തു തുടങ്ങിയാല്‍ അല്‍പം ശ്രദ്ധിക്കണം. ആന്റാസിഡ് ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ആന്റാസിഡുകളില്‍ അടങ്ങിയിരിക്കുന്ന ബിസ്മത്ത് സംയുക്തം തുപ്പലിനൊപ്പം നാവിന്റെ മുകളിലെ പാളിയില്‍ തങ്ങിനില്‍ക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് നാവ് കറുക്കുന്ന പ്രശ്നമുണ്ടാകാം. എന്നാല്‍, ആന്റാസിഡ് ഇല്ലാതെ തന്നെ നിങ്ങളുടെ നാവ് കറുത്ത നിറമായിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
നാവില്‍ ഉണങ്ങാത്ത മുറിവ് നാവില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും ദിവസങ്ങളോളം അത് സുഖപ്പെടാതിരിക്കുകയും ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉണ്ടായാല്‍ മരുന്ന് കഴിച്ചിട്ടും ഭേദമായില്ലെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണമാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു ഡോക്ടറെ ബന്ധപ്പെടണം.
നാവില്‍ പൊള്ളല്‍ പോലെ നിങ്ങളുടെ നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും നാവില്‍ കത്തുന്ന സംവേദനം പോലെ തോന്നിയേക്കാം.
നാവ് പൊട്ടല്‍ നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ നാക്കിനെ കീഴടക്കും.
മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്. എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.
കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
രോഗികള്‍ക്ക് ഡയറ്റിങ് നിര്‍ദേശിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാര്‍ പുനരാലോചിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കാലിഫോര്‍ണിയ, മിനസോട്ട സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 121 സത്രീകളെയാണ് പഠനവിധേയരാക്കിയത്. ഡയറ്റിങ് നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ഇവരുടെ ഉമിനീര്‍ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഡയറ്റിങിനു ശേഷം ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചിരിക്കുന്നതായി തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, പൊതുസ്ഥലത്ത് സ്ക്രാച്ചുചെയ്യാനുള്ള ആഗ്രഹം നിരന്തരം അനുഭവപ്പെടുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളോ ആഭരണങ്ങളോ മേക്കപ്പോ ധരിക്കാൻ കഴിയാത്തത് സങ്കൽപ്പിക്കുക. എക്‌സിമ ബാധിച്ച ആളുകൾ ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, പ്രത്യേകിച്ച് വേനൽക്കാലം അടുക്കുമ്പോൾ. യുഎഇയിലെ നിരവധി താമസക്കാരെ ബാധിക്കുന്ന ഈ ചർമ്മ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ അവബോധം വളർത്തുന്നു.എക്സിമ, അല്ലെങ്കിൽ അറ്റോപിക് ഡെർമറ്റൈറ്റിസ്, ചൂടുള്ള കാലാവസ്ഥയുടെ ആരംഭത്തോടെ കൂടുതൽ വഷളാകും. ചർമ്മം വരണ്ടതും ചുവപ്പ്, ചൊറിച്ചിൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വിട്ടുമാറാത്ത ചർമ്മ അവസ്ഥയാണിത്.Weqaya UAE (ആരോഗ്യ-സുരക്ഷാ നടപടികൾക്കായുള്ള ഒരു സർക്കാർ പോർട്ടൽ) അനുസരിച്ച്, യുഎഇയിലെ കുറഞ്ഞത് 24 ശതമാനം കൗമാരക്കാരുടെയും 11 ശതമാനം മുതിർന്നവരുടെയും ജീവിതത്തെ എക്സിമ പ്രതികൂലമായി ബാധിക്കുന്നു. ഈ ‘ദീർഘകാല, രോഗപ്രതിരോധ-മധ്യസ്ഥ രോഗം’ ഒരു വ്യക്തിയുടെ ജീവിത നിലവാരം, ഉറക്കം, മാനസികാവസ്ഥ, മാനസിക ക്ഷേമം എന്നിവയെ സാരമായി ബാധിക്കും.
വ്യായാമം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ ചിലര്‍ക്ക് അസഹ്യതയാണ്, വെറുതെ തിന്നും കുടിച്ചും ഇരിയ്ക്കാതെ എന്തിന് ഓരോ കസര്‍ത്ത് നടത്തി വിയര്‍ക്കണമെന്ന ഭാവമാണ് പലര്‍ക്കും. വെറുതെ എന്തെങ്കിലും കൊറിച്ചുകൊണ്ട് ടിവിയ്ക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നേരം കൊല്ലുക, ജോലികഴിഞ്ഞുവന്നാല്‍ പലരുടെയും ശീലം ഇതാണ്. എന്നാല്‍ കേട്ടോളൂ, ഇങ്ങനെ മടിയന്മാരായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിലപ്പെട്ട ജീവിതമാണ് നഷ്ടപ്പെടുന്നത്. ഒരുവര്‍ഷമെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ. അതിനുപക്ഷേ ആദ്യം ഈ മടി ഒഴിവാക്കണം, ദിവസം പതിനഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആയുസ് 3വര്‍ഷമാണ് കൂട്ടിക്കിട്ടുന്നത്. മരണസാധ്യത 14ശതമാനം കണ്ട് കുറയ്ക്കുകയും ചെയ്യാം.
15 മിനിറ്റിനൊപ്പം ഒരു പതിനഞ്ചുമിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്. അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി. ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍എച്ച്ആര്‍ഐ പഠനം നടത്തിയത്. അതേസമയം, ദിവസം ആറുമണിക്കൂര്‍ ടിവിയ്ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യുകെ സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
2021 പിറന്നതോടെ കോവിഡ് വൈറസിനെതിരായ വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായ ശുഭവാര്‍ത്തകള്‍ ലോകമെങ്ങും പ്രതീക്ഷകള്‍ നിറയ്ക്കുന്നുണ്ട്. പക്ഷേ, ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാരണം, കോവിഡ് വൈറസിനേക്കാളൊക്കെ ഭീകരമായ അവസ്ഥയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് അവരുടെ വാദം.
പുതിയ മഹാമാരി എബോള വൈറസ് കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും ആണ് പുതിയൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന് അവകാശപ്പെടുന്നത്. ‘ഡിസീസ് എക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മാരകമായ വൈറസുകള്‍ മനുഷ്യരാശിയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്
കോവിഡ് 19 പോലെ ഡിസീസ് എക്‌സും മറ്റൊരു പകര്‍ച്ചവ്യാധിക്ക് കാരണമായേക്കാം. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്ന് പുതിയതും മാരകവുമായ വൈറസുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്നും താംഫും മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവയ്ക്കുന്നതുമായിരിക്കും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
വന്‍വിപത്തിന് വഴിവയ്ക്കും
മഞ്ഞപ്പനി, ഇന്‍ഫ്‌ളുവന്‍സ, റാബിസ്, ബ്രൂസെല്ലോസിസ് തുടങ്ങിയ രോഗങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ഇവയെല്ലാം എലികളില്‍ നിന്നോ പ്രാണികളില്‍ നിന്നോ മനുഷ്യരിലേക്ക് പടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ആയവയാണ്. 1976ല്‍ ആണ് പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും അജ്ഞാതമായ എബോള വൈറസിനെ കണ്ടെത്തിയത്.
കണ്ടെത്തിയത് ആഫ്രിക്കയില്‍
ആഫ്രിക്കയിലെ കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടു കൂടിയുള്ള പനിയായിരുന്നു രോഗ ലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ‘ഡിസീസ് എക്സ്’ ബാധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയം ഉന്നയിക്കുന്നത്.
മാരകശേഷിയുള്ള വൈറസ്
കോവിഡ് വൈറസ് പെട്ടെന്ന് പടരുന്നതാണെങ്കിലും മരണ നിരക്ക് കുറവാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50-90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. ഇതിനാലൊക്കെയാണ് ‘ഡിസീസ് എക്‌സ്’ ലോകത്ത് പുതിയൊരു ഭീകരത സൃഷ്ടിക്കുമെന്ന് കരുതുന്നത്. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആയിരിക്കും ഈ വൈറസ് മനുഷ്യരിലേക്ക് പടരുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. കറികളിൽ ഉപയോഗിക്കാൻ മാത്രമല്ല, പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. ഒരു പിടി കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.
അനീമിയ(രക്തക്കുറവ്)ക്കുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില. കൂടാതെ ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ പൈൽസ് പോലുള്ള അസുഖങ്ങൾക്കും നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് പ്രമേഹത്തെ തടയാനും കറിവേപ്പില ഉത്തമമാണ്. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. നെഞ്ചെരിച്ചില്‍ അകറ്റാനും കറിവേപ്പില സഹായിക്കുന്
കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇതു നിങ്ങളുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അലസത കൊണ്ടുവരാന്‍ കാരണമാക്കുന്നു എന്നറിയുക. നീണ്ട മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്താല്‍ അത് ഹൃദ്രോഗത്തിന് കാരണമാക്കുകയും നിങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഒരു പാക്ക് സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്നാണ് പറയുന്നത്. ഒരേ ഇരിപ്പ് നിങ്ങളുടെ മനോനില തന്നെ തെറ്റാന്‍ കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നീണ്ട മണിക്കൂറുകളോളം ഉള്ള നിങ്ങളുടെ ഇരിപ്പ് കാന്‍സര്‍ രോഗത്തെ വരെ ക്ഷണിച്ചുവരുത്തുകയാണ്. പുതു തലമുറ ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണല്ലോ. ഭക്ഷണം കഴിക്കുന്നതും അതിന്റെ മുന്നില്‍ ഇരുന്നു കൊണ്ടു തന്നെ. കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഇരിപ്പും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നവും നിങ്ങളെ വിഷാദരോഗത്തിലേക്ക് വരെ തള്ളി വിടുന്നു.
ഓര്‍ക്കുക കൂടുതല്‍ സമയം ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും വ്യായാമം കൊണ്ട് പിന്നീട് പെട്ടെന്ന് നേരെയാക്കാനും ബുദ്ധിമുട്ടാണ്. കൂടുതല്‍ സമയം ഇരിക്കുന്നത് കുറഞ്ഞത് 24 ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..
കൊളസ്‌ട്രോള്‍ കൂടുന്നു തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി കൂടുന്നു. വേദനയനുഭവപ്പെടുന്ന രീതിയിലുള്ള നിങ്ങളുടെ ഇരിപ്പ് പ്ലാസ്മ ട്രൈഗഌസറൈഡിന്റെ അളവ് കൂട്ടാനും കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നത് നിങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കാം.
പൊണ്ണത്തടി ശരീരം ചലിക്കാതെ ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമായി തടിയും കൂടുന്നു. ജോലിഭാരവും ടെന്‍ഷനും കൂടുമ്പോള്‍ ചിലര്‍ പുകയില ഉത്പന്നങ്ങളില്‍ അഭയം തേടുന്നു.ഇതു നിങ്ങളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്നു.
ഹൃദ്രോഗം തുടര്‍ച്ചയായി ഇരുന്നുള്ള ജോലി ഹൃദ്രോഗത്തിനും കാരണമാകുന്നു. പേശികളുടെ കൊഴുപ്പ് കുറയുകയും രക്തയോട്ടം നിലയ്ക്കാന്‍ കാരണമാകുകയും ചെയ്യാം.
കാന്‍സര്‍ എന്ന വില്ലന്‍ ശരീരം ഇളകാതെയുള്ള ഇരിപ്പ് കാന്‍സര്‍ എന്ന മാരകരോഗത്തെ പോലും ക്ഷണിച്ചുവരുത്തുന്നു.
പ്രമേഹരോഗിയാക്കും തുടര്‍ച്ചയായ ഇരിപ്പ് ബ്ലഡ് ഷുഗറിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ക്രമാതീതമായി മാറ്റം സംഭവിക്കുകയും ഇത് നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.
നടുവേദന പൊതുവിലുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നു. ഇതു കഠിനമായ നടുവേദന ഉണ്ടാക്കാന്‍ കാരണമാകുന്നു.
വെരിക്കോസ് കാലിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വെരിക്കോസ് പോലുള്ള രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യുന്നു.
പതിവായി മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് ഇടയ്‌ക്കിടെ ചർമ്മത്തിലെ പ്രകോപനം പോലുള്ള ചെറിയ പാർശ്വഫലങ്ങൾക്കും വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകുമെന്ന് യുഎഇയിലെ ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. .കെരാറ്റിൻ ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളിലേക്ക് ശ്രദ്ധ ആകർഷിച്ച സമീപകാല സംഭവത്തിൽ നിന്നാണ് അവരുടെ ജാഗ്രതാ നിർദ്ദേശം ഉരുത്തിരിഞ്ഞത്, അത്തരം നടപടിക്രമങ്ങൾക്ക് വിധേയമാകുന്നതിന് മുമ്പ് സാധ്യമായ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കാൻ പ്രേരിപ്പിക്കുന്നു.
ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂ പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്.
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.
മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.
പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.
അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.
പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.
യുഎഇയിൽ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് (PoD) ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് – സൗജന്യ പാർക്കിംഗ് മുതൽ ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളായ എത്തിസലാത്ത്, ഡു എന്നിവയിലെ കിഴിവുകളും ജനപ്രിയ ആകർഷണങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും.എന്നിരുന്നാലും, ഒരാൾ ഒരു PoD കാർഡ് ഹാജരാക്കണം.കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് മന്ത്രാലയം അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത, PoD കാർഡ് ഉടമ നിശ്ചയദാർഢ്യമുള്ള വ്യക്തിയാണെന്ന് സൂചിപ്പിക്കുന്ന ഒരു ഔദ്യോഗിക രേഖയായി കണക്കാക്കപ്പെടുന്നു.2006-ലെ ഫെഡറൽ പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ലോ നമ്പർ 29-നും മറ്റ് അനുബന്ധ ചട്ടങ്ങൾക്കും കീഴിൽ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് അർഹതപ്പെട്ട സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് കാർഡ് ഉറപ്പാക്കുന്നു.
കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ഒരു ഗൈഡ് ഇതാ:
ആവശ്യമുള്ള രേഖകൾ നിങ്ങൾക്ക് ഐഡി കാർഡിൻ്റെ ഒരു പകർപ്പ് ആവശ്യമാണ് (മുന്നിലും പിന്നിലും) ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ നിന്നുള്ള ശാരീരിക, കാഴ്ച, ശ്രവണ, ആശയവിനിമയ വൈകല്യങ്ങൾ അല്ലെങ്കിൽ മാനസിക (മാനസിക വൈകല്യങ്ങൾ, ഓട്ടിസം, ശ്രദ്ധക്കുറവ് ഹൈപ്പർ ആക്ടിവിറ്റി, മാനസിക) എന്നിവയാണെങ്കിലും നിങ്ങൾക്ക് ഒരു മെഡിക്കൽ റിപ്പോർട്ട് ആവശ്യമാണ്. വൈകല്യത്തിൻ്റെ അസ്തിത്വം പ്രസ്താവിക്കുന്ന ഒരു അംഗീകൃത ബോഡി ആയിരിക്കണം അത് വെളുത്ത പശ്ചാത്തലമുള്ള ഒരു വ്യക്തിഗത ഫോട്ടോയും നിങ്ങൾക്ക് ആവശ്യമാണ് യോഗ്യത ആ വ്യക്തി യു എ ഇ പൗരനോ രാജ്യത്തെ താമസക്കാരനോ ആയിരിക്കണം അപേക്ഷകൻ ഇനിപ്പറയുന്ന വിഭാഗങ്ങളിൽ പെട്ടവരായിരിക്കണം (മാനസിക, ഓഡിറ്ററി, വിഷ്വൽ, ഫിസിക്കൽ, ഓട്ടിസ്റ്റിക്, ഒന്നിലധികം) വ്യക്തിയെ ഒരു ഔദ്യോഗിക മെഡിക്കൽ അല്ലെങ്കിൽ സൈക്കോളജിക്കൽ അതോറിറ്റി മുഖേന രോഗനിർണ്ണയം നടത്തുകയും ഡിപ്പാർട്ട്മെൻ്റ് ഓഫ് കെയർ ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് ഡിറ്റർമിനേഷൻ ഓഫ് പീപ്പിൾസ് അംഗീകരിക്കുകയും വേണം. വൈകല്യത്തിൻ്റെ തരത്തിലും തീവ്രതയിലും ഉപയോഗിക്കേണ്ട ഉപകരണങ്ങളോ സഹായ ഉപകരണങ്ങളോ അനുസരിച്ചുള്ള വൈകല്യത്തിൻ്റെ അസ്തിത്വം തെളിയിക്കുന്ന മെഡിക്കൽ അല്ലെങ്കിൽ സൈക്കോളജിക്കൽ റിപ്പോർട്ടുകളുടെ അസ്തിത്വം ശ്രദ്ധിക്കുക: (ഒരു പിഡിഎഫ് ഫയലിലോ വേഡ് ഡോക്യുമെൻ്റിലോ അറ്റാച്ച് ചെയ്തിരിക്കുന്ന ഒരു പേജിനേക്കാൾ കൂടുതലാണ് റിപ്പോർട്ട് എങ്കിൽ)
ഫീസും സേവന സമയവും സേവനം സൗജന്യമാണ്, 10 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷം കാർഡ് നൽകും.
പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, ലിങ്കിൽ ക്ലിക്കുചെയ്‌ത് നിങ്ങൾ ഒരു വ്യക്തിഗത പ്രൊഫൈൽ സൃഷ്‌ടിക്കണം: https://mocd.gov.ae/en/eservices/member-registration.aspx ഐഡൻ്റിറ്റിക്കും പൗരത്വത്തിനും ഫെഡറൽ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ സ്വകാര്യ ഡാറ്റ മന്ത്രാലയം ഉപയോഗിക്കും; അതിനാൽ സേവനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ്, അധികാരം ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക https://www.ica.gov.ae. OTP ലഭിച്ചുകഴിഞ്ഞാൽ, ഫോം പൂരിപ്പിച്ച് സമർപ്പിക്കുക വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം ഉപഭോക്താവിന് സമർപ്പിക്കുമ്പോൾ ഒരു ഇ-മെയിലും ഒരു വാചക സന്ദേശവും ലഭിക്കും കൂടാതെ സ്റ്റാറ്റസ് മാറുമ്പോൾ അറിയിക്കുകയും ചെയ്യും ഡിപ്പാർട്ട്‌മെൻ്റ് അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും നൽകിയ വിവരങ്ങൾ സാധൂകരിക്കുകയും ചെയ്യും അപേക്ഷകൻ നൽകിയ മെഡിക്കൽ റിപ്പോർട്ട് ഡയഗ്നോസ്റ്റിക് കമ്മിറ്റി പരിശോധിക്കും ഡാറ്റ മൂല്യനിർണ്ണയം പൂർത്തിയാക്കി വിജയിച്ചുകഴിഞ്ഞാൽ, അപേക്ഷകന് കാർഡ് നൽകും. ഇഷ്യൂ ചെയ്ത കാർഡ് തപാൽ സേവനം വഴി അയയ്ക്കും
ഡു ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്ന യുഎഇ നിവാസികൾക്ക് ചൊവ്വാഴ്ച വൈകുന്നേരം നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു, പലർക്കും അവരുടെ ഉപകരണങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കഴിയില്ല.”ഒരു മണിക്കൂർ മുമ്പാണ് (രാത്രി 7 മണിക്ക്) പ്രശ്‌നം ആരംഭിച്ചത്. ഞാൻ എൻ്റെ ടിവിയിലും ഫോണിലും യുട്യൂബിൽ കുറച്ച് സംഗീതം പ്ലേ ചെയ്യാൻ ശ്രമിച്ചു, പക്ഷേ രണ്ടും പ്രവർത്തിച്ചില്ല,” ജെവിസിയിൽ താമസിക്കുന്ന അമൻ ഡി പറഞ്ഞു, ഡൗൺടൗൺ ദുബായ്, ബർയിലുള്ള തൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. ദുബായിലും അബുദാബിയിലും കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിലും തനിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് പ്രവാസി പറഞ്ഞു.കരീം മസ്ഹർ എക്‌സിൽ എഴുതി, “ഒരു കമ്പനി വ്യാപകമായ പ്രശ്‌നമായി തോന്നുന്നു, ഇവിടെ ബിസിനസ് ബേയിലും ചില മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുന്നു.” രാത്രി 7:30 ഓടെ, ഡു നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ ഡൗൺഡെറ്റക്ടർ വർധന രേഖപ്പെടുത്തി.എന്നിരുന്നാലും, ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത ഹ്രസ്വമായ തടസ്സങ്ങൾ “ഡു നെറ്റ്‌വർക്കിലെ ഏതെങ്കിലും തകരാറുകളോ തകരാറുകളോ കാരണമല്ല” എന്ന് ടെലികോം കമ്പനി വ്യക്തമാക്കി.സംഭവം കണ്ടെത്തുന്നതിന് പങ്കാളികളുമായും അന്താരാഷ്ട്ര ISP (ഇൻ്റർനെറ്റ് സേവന ദാതാക്കൾ)മായും സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തുടക്കത്തിൽ തന്നെ, നെറ്റ്‌വർക്ക് പ്രകടനത്തിൻ്റെ ഉയർന്ന നിലവാരം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഉറപ്പുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ എല്ലാ സംവിധാനങ്ങളുടെയും ജാഗ്രതയോടെയുള്ള മേൽനോട്ടം തുടരുക.” രാത്രി 9.45 ഓടെ, സേവനങ്ങൾ സാധാരണ നിലയിലായതായി ഉപയോക്താക്കൾ അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൽ, ചുമ, ക്ഷീണം, പനി എന്നിവയുടെ നിവാസികളുടെ പരാതികളുടെ വർദ്ധനവ് അടിസ്ഥാന കാരണങ്ങളെക്കുറിച്ച് പലരും ആശ്ചര്യപ്പെടുന്നു. വ്യക്തത തേടി, ഈ പുണ്യസമയത്ത് ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മെഡിക്കൽ വിദഗ്ധർ വിഷയത്തിലേക്ക് വെളിച്ചം വീശുന്നു.
ഉപവാസസമയത്ത് ഭക്ഷണം കഴിക്കുന്നത് കുറയുന്നത് ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുമെന്ന് സമ്മതിക്കുമ്പോൾ, ചുമയും പനിയും കേവലം ഭക്ഷണത്തിലെ മാറ്റങ്ങളേക്കാൾ വൈറൽ അണുബാധയെ സൂചിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
“ഉപവാസവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും രോഗലക്ഷണങ്ങളും തമ്മിൽ വേർതിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ക്ഷയരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗകാരിയായ ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടാനുള്ള ശരീരത്തിൻ്റെ കഴിവിൽ റമദാൻ നോമ്പിൻ്റെ സ്വാധീനം മുപ്പത് നോമ്പ് വളണ്ടിയർമാരിൽ ഒരു പഠനം പരിശോധിച്ചു. മാക്രോഫേജുകളുടെ എണ്ണം വർധിപ്പിച്ച് ബാക്ടീരിയയുടെ രോഗകാരികൾ കുറയ്ക്കുന്നതുമായി റമദാനിലെ വ്രതം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് തെളിയിച്ചു, ”അൽ ഷഹാമയിലെ ബുർജീൽ ഡേ സർജറി സെൻ്ററിലെ സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ ഡോ. മരിയൻ മലക് ഇഷക് മോർകോസ് പറഞ്ഞു. “ഒന്നിലധികം ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരായ ആൻ്റി-മൈക്രോബയൽ രോഗപ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അറിയപ്പെടുന്ന ഐഎൻഎഫ്-വൈയുടെ സ്രവണം വർദ്ധിപ്പിക്കുന്നതിനുള്ള ഉപവാസത്തിൻ്റെ കഴിവും പഠനം കാണിച്ചു,” ഡോ മോർകോസ് പറഞ്ഞു.
റമദാനിലെ ആരോഗ്യ വെല്ലുവിളികൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളും ഡോക്ടർമാർ വിശദീകരിച്ചു. “പുലർച്ചെ മുതൽ പ്രദോഷം വരെ ഉപവസിക്കുന്നത് അർത്ഥമാക്കുന്നത് വിശ്വസ്തർ ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു, ഇത് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. നിർജ്ജലീകരണം ക്ഷീണം, ചുമ, പനിയുടെ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകും, ”മുഹൈസ്നയിലെ ആസ്റ്റർ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. തേജസ്വി കോട്ടകൊണ്ട പറഞ്ഞു.
ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ് എങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. നാരുകളും പോഷകങ്ങളും നിറഞ്ഞ, ഉണങ്ങിയ പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിന് വലിയ അളവില്‍ ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന മറ്റ് കേടുപാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന് മികച്ച ഓപ്ഷനാണ് ഡ്രൈഫ്രൂട്‌സ്. എങ്കിലും ഇവയില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഷുഗറും ആവശ്യത്തില്‍ അധികമുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്്‌നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ഫോളേറ്റ്, വൈറ്റമിന്‍ സി, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങള്‍ ഡ്രൈഫ്രൂട്‌സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ അതിരാവിലെ കഴിക്കാന്‍ പാടില്ലാത്ത ഡ്രൈഫ്രൂട്‌സ് എന്തൊക്കെയെന്ന് നോക്കാം.
ഉണക്കമുന്തിരി: ഉണക്കമുന്തിരിയില്‍ സ്വാഭാവികമായ പഞ്ചസാര, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ രാവിലെ തനിയെകഴിക്കാതെ മറ്റ് ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കുക.
ഉണക്കിയ ആപ്രിക്കോട്ട്: ഉണങ്ങിയ ആപ്രിക്കോട്ട് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇവയിലുള്ള പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല ഇവ നല്ലതുപോലെ ഉണങ്ങുമ്പോള്‍ എല്ലാ പഞ്ചസാരയും കലോറിയും ആഗിരണം ചെയ്യുന്നു. അതിനാല്‍ ഗ്ലൂക്കോസും ഫ്രക്ടോസും ഇവയില്‍ വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. ഇതും അതിരാവിലെ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
ചെറി: ചെറി ഉണക്കിയത് പലര്‍ക്കും വളരെയധികം ഇഷ്ടമുള്ളതാണ്. എന്നാല്‍ ഇത് ഒരിക്കലും വെറും വയറ്റില്‍ കഴിക്കാന്‍ അത്ര നല്ലതല്ല. ഇതിന് ശേഷം നിങ്ങള്‍ എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അത് പലപ്പോഴും ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാം, കാരണം അവയില്‍ അസിഡിറ്റി അളവ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഉണങ്ങിയ ചെറി കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം.
ഈന്തപ്പഴം: ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഈന്തപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നാരുകളും പ്രോട്ടീനും ചേര്‍ക്കാന്‍ മികച്ചചേരുവ തന്നെയാണ് ഈന്തപ്പഴം. എന്നിരുന്നാലും, അതിരാവിലെ ഇവ കഴിക്കുന്നത് വലിയ അളവില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക് ഇത് അപകടമുണ്ടാക്കും.
മാംസത്തിൽ ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അപകടങ്ങളും അതുപോലെ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കണം. അമിതമായി മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥകളില്‍ പലതും ഇപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. മാംസത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന അപകടസാധ്യതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാംസാഹാരത്തിന്റെ ഉപയോഗം അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന കാര്യം നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാം. ആയുസ്സിന് വരെ കോട്ടം തട്ടുന്ന തരത്തിലാണ് മാംസം അധികം ഉപയോഗിച്ചാലുള്ള അവസ്ഥ.
കിഡ്‌നിസ്‌റ്റോണ്‍ സാധ്യത: മാംസാഹാരത്തിലെ പ്രോട്ടീനുകളില്‍ പ്യൂരിന്‍സ് എന്ന സംയുക്തങ്ങള്‍ ധാരാളം ഉണ്ട്. ഇവ യൂറിക് ആസിഡായി മാറുകയും ഇതിന്റെ അളവ് കൂടുമ്പോള്‍ കിഡ്‌നി സ്‌റ്റോണ്‍ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഉപയോഗിക്കുന്ന മാംസത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാം. അമിതമായി മാംസം കഴിക്കുന്നത് ഇന്ന് തന്നെ നിര്‍ത്തുക.
നിര്‍ജ്ജലീകരണം സംഭവിക്കാം: മുകളില്‍ പറഞ്ഞ യൂറിക് ആസിഡിന്റെ അളവ് അമിതമാകുന്നതിനാല്‍ നിങ്ങള്‍ക്ക് പതിവിലും ഉണ്ടാവുന്നു. ഇവയെല്ലാം തന്നെ പരസ്പരം പൂരകങ്ങളാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ടോക്‌സിന്‍ നിറയുന്നു. അതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അബദ്ധത്തിലേക്ക് എത്തുന്നു.
മലബന്ധത്തിന് സാധ്യത: മാംസം മാത്രമുള്ള ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്, പക്ഷേ ഇതില്‍ നാരുകള്‍ ഇല്ല. പഴം, പച്ചക്കറികള്‍, അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധാരണയായി ഫൈബര്‍ ലഭിക്കുന്നത്. ഇതെല്ലാം മലബന്ധത്തെ ഇല്ലതാക്കുന്നു. എന്നാല്‍ മാംസാഹാരം കഴിക്കുമ്പോള്‍ അത് പ്രോട്ടീന്‍ നല്‍കും എന്നല്ലാതെ ശരീരത്തിന് ഫൈബര്‍ നല്‍കില്ല. ഇത് മലബന്ധം, വയററിലെ അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.
തലവേദന: ജലാംശം ഇല്ലാത്തതും തലവേദനയ്ക്ക് കാരണമാകും. ഇത് രക്തം കട്ടിയുള്ളതാക്കി മാറ്റുന്നു. അതിന് കാരണം തലച്ചോറിലേക്കുള്ള ഓക്‌സിജന്റഎ അളവ് കുറയുന്നതാണ്. മാംസാഹാരം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അപകടകരമായ വസ്ഥയിലേക്ക് എത്തിക്കുന്നു. തലവേദനയോടെ തുടങ്ങുമെങ്കിലും അതിന് കാരണം പലപ്പോഴും മാംസാഹാരത്തിന്റെ ഉപഭോഗം തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍: നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹൃദയം കൂടുതല്‍ ആരോഗ്യമുള്ളതാവുന്നു. എന്നാല്‍ മാംസാഹാരത്തെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഫൈബര്‍ ലഭിക്കണം എന്നില്ല. ഇത് നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത് കൊളസ്‌ട്രോള്‍ കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും.
രോഗപ്രതിരോധ ശേഷി: ഇടക്കിടെ അസുഖം വരുന്നു എന്നതിന്റെ അടിസ്ഥാനം നമ്മുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നാണ്. ഇതില്‍ ആന്റി ഓ്കസിഡന്റുകളും അടങ്ങിയിട്ടില്ല. എന്നാല്‍ മാംസാഹാരത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് ഇടക്കിടെ അസുഖം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
കുട്ടികൾ മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്നു; ഭക്ഷണസമയത്തും ടോയ്‌ലറ്റിലും പോലും അവർക്ക് ഇത് ആവശ്യമാണ്. കുട്ടികളിലെ ഈ അമിത സ്ക്രീന്‍ ഉപയോഗം വളരെയധികം ആരോഗ്യ പ്രശ്നനഗള്‍ക്ക് കാരനമാകുന്നവയാണ്. അത് അവരുടെ മസ്തിഷ്ക വികാസത്തെ വളരെയധികം ദോഷകരമായി ബാധിചെക്കാം എന്ന് പഠനങ്ങള്‍ പോലും പറയുന്നു. ഇത് കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് (ASD) നയിച്ചേക്കാം. എന്താണെന്ന് വെർച്വൽ ഓട്ടിസം ? ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെ തന്നെയാണോ വെർച്വൽ ഓട്ടിസം ? എന്താണ് ഇവ ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ? ഇവയ്ക്കുള്ള ഉത്തരമാണ് ഇവിടെ :
എന്താണ് വെർച്വൽ ഓട്ടിസം? വെർച്വൽ ലോകം യഥാർത്ഥമല്ല. നിങ്ങൾക്ക് അത് കാണാനും കേൾക്കാനും കഴിയും, പക്ഷേ നിങ്ങൾക്ക് അത് അനുഭവിക്കാനോ സ്പർശിക്കാനോ കഴിയില്ല. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കളെയും സ്പർശിച്ചും, മണത്തുകൊണ്ടും, ചലിപ്പിച്ചും, രുചിച്ചും, കണ്ടും, കേട്ടും അവരുടെ ചുറ്റുപാടുകൾ അറിഞ്ഞു കൊണ്ടാണ്, അനുഭവിച്ചു കൊണ്ടാണ് ചെയ്തുകൊണ്ടാണ് കുട്ടികൾ പഠിക്കുന്നത്. എന്നാല്‍ ഗാഡ്‌ജെറ്റുകളുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോൾ കുട്ടികൾക്ക് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയില്ല.
രണ്ട് വയസ്സിന് താഴെയുള്ള കൊച്ചുകുട്ടികൾ അമിതമായി സ്‌ക്രീനുകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വെർച്വൽ ഓട്ടിസം, ഇത് എഎസ്ഡി പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. മൂന്ന് വയസ്സിന് താഴെയുള്ള ടിവി, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ അമിതമായി ചിലവഴിക്കുന്ന കുട്ടികൾക്ക് ആശയവിനിമയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും പലപ്പോഴും പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. വെർച്വൽ ഓട്ടിസത്തിനും എഎസ്ഡിക്കും സമാനമായ സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ, ഒരു കുട്ടിക്ക് വെർച്വൽ ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം ? എങ്ങനെയാണ് വെർച്വൽ ഓട്ടിസം രോഗനിർണയം നടത്തുന്നത്? എല്ലാ സമയത്തും ഏതെങ്കിലും ഒരു ഗാഡ്ജെറ്റിന് അടിമപ്പെട്ട അവസ്ഥ ഉണ്ടാകുന്നതായി അനുഭവപ്പെടുന്നത് വെർച്വൽ ഓട്ടിസത്തിൻ്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണ സമയത്തോ ടോയിലെറ്റില്‍ പോലുമോ മൊബൈല്‍ ഉള്‍പ്പടെ ആവശ്യമായി വരുന്നത് ഇവയുടെ ലക്ഷണമാണ്. എന്നാല്‍ ബലം പ്രയോഗിച്ച് മൊബൈല്‍ അല്ലെങ്കില്‍ ടിവിയില്‍ നിന്നും ശ്രദ്ധ മാറ്റുന്നത് ഒരു പക്ഷെ ആക്രമണപരമായ അവസ്ഥയിലേക്കും എത്തിച്ചേക്കാം. വെർച്വൽ ഓട്ടിസം സംഭവിക്കുന്നത് കുട്ടികള്‍ അമിതമായി സ്‌ക്രീനുകളിൽ ആസക്തി ഉള്ളവരായി മാറുന്നത് കൊണ്ടാണ്. അതിനാല്‍ തന്നെ മൊബൈല്‍ / ടിവി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ നിന്ന് അവരെ മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലേക്ക് മാറ്റുന്നത് “വെർച്വൽ ഓട്ടിസ” ലക്ഷണങ്ങളില്‍ നിന്നും മോചിപ്പിക്കുവനുള്ള മാര്‍ഗ്ഗങ്ങളാണ്.
വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങൾ: -ഹൈപ്പർ ആക്ടിവിറ്റി -ശ്രദ്ധിക്കാനുള്ള കഴിവില്ലായ്മ -കളി പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലായ്മ (വെർച്വൽ ലോകത്തിന് പുറമെ) -സംസാരത്തിനുള്ള കാലതാമസം -സാമൂഹിക ഇടപെടലിൻ്റെ അഭാവം -ക്ഷോഭവും മാനസികാവസ്ഥയും
കുറഞ്ഞ അറിവ്
വെർച്വൽ ഓട്ടിസം ഒഴിവാക്കുവാനാകുമോ ?
സ്‌ക്രീനില്‍ നിന്നുള്ള ശ്രദ്ധ മാറ്റുമ്പോള്‍ സ്വാഭാവികമായും വെർച്വൽ ഓട്ടിസത്തിൻ്റെ ലക്ഷണങ്ങളും അപ്രത്യക്ഷമാകാറുണ്ട്. മാത്രമല്ല കുട്ടിയുടെ വിജ്ഞാനം, ഹൈപ്പർ ആക്ടിവിറ്റി, ക്ഷോഭം എന്നിവയിൽ കാര്യമായ പുരോഗതി കാണാൻ കഴിയും. വെർച്വൽ ഓട്ടിസത്തിന് കാരണമാകുന്നത് എന്താണ് ? ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ സ്‌ക്രീനുകളിൽ കുട്ടികൾ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കൊണ്ടാണ് വെർച്വൽ ഓട്ടിസം ഉണ്ടാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസി കേരളീയർക്കായുളള നോർക്ക റൂട്ട്സിന്റെ തിരിച്ചറിയൽ കാർഡുകൾ ഇനി പുതിയ രൂപത്തിൽ. കാർഡുകളുടെ പരിഷ്കരിച്ച ഡിസൈനിന്റെ പ്രകാശനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. നോർക്ക ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി, ഐ.ഡി കാർഡു വിഭാഗത്തിൽ നിന്നും രമണി.കെ, ശ്രീജ എൻ.സി, എന്നിവർ സംബന്ധിച്ചു. ലോകത്തെമ്പാടുമുളള പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളിൽ സർക്കാർ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഐ.ഡി കാർഡ് സേവനങ്ങൾ. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പരിഷ്കരിച്ച ഡിസൈനാണ് പുറത്തിറക്കിയത്. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ ഡിസൈനിലുളള കാർഡുകൾ ലഭ്യമാക്കും.
18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാർഡുകൾക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വർഷവുമാണ് കാലാവധി. അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രവാസികളേറെ കാത്തിരുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർത്ഥ്യമാവുന്നു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേരളത്തിൽ നിന്ന് ഗൾഫിലേക്ക് സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസം, ഏപ്രിൽ 22ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. മൂന്ന് വിഭാഗങ്ങളിലാണ് കപ്പലുകളുള്ളത്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കപ്പലുകളിൽ നിന്ന് തെരഞ്ഞെടുത്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴി അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ ചീഫ് എക്സി.ഓഫീസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ, 9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ [email protected] ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ അത് സാധാരണക്കാരായ പ്രവാസികൾക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. വിമാനയാത്ര ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് കപ്പൽ യാത്ര തീർത്തും ഒരു അനുഗ്രഹമാണ്. കപ്പൽ യാത്രയ്ക്ക് പതിനായിരം രൂപയാണ് ടിക്കറ്റ്. ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം. 200 കിലോ വരെ ലഗേജ് കൊണ്ടുപോകാം. മൂന്ന് ദിവസത്തെ യാത്ര, വിഭവസമൃദ്ധമായ ഭക്ഷണം എന്നിവയാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥത്തിലാണ് സർവീസ് നടത്തുക. വിജയകരമായാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നൽകിയിരുന്ന അഡ്വ.വൈ.എ.റഹീം വ്യക്തമാക്കിയിരുന്നു. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകളും പ്രവർത്തനങ്ങളും നടത്തിയതിന്റെ ഫലമായാണ് കപ്പൽയാത്ര യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ബേപ്പൂർ /കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാ പഠനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ നിന്ന് കേരളത്തിലേക്കു കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. പുതിയ കപ്പൽ സർവീസിനെ വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
അമിതവണ്ണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്തത് കൊണ്ട് മാറ്റി വെച്ചിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് സഹായകമാകുന്ന കാര്യമാണ് പറയുന്നത്. കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന ചില എക്സൈസുകളാണ് പറയുന്നത്.
സീറ്റഡ് ലെഗ് ലിഫ്റ്റുകൾ: ഈ വ്യായാമം പ്രാഥമികമായി ശരീരത്തിന്റെ താഴത്തെ പേശികളെ, പ്രത്യേകിച്ച് ക്വാഡ്രിസെപ്‌സ്, ഹാംസ്ട്രിംഗ്‌സ്, ഹിപ് ഫ്‌ലെക്‌സറുകൾ എന്നിവയെ ലക്ഷ്യമിടുന്ന വ്യായമമാണ്. ഒരു കസേര അല്ലെങ്കിൽ ബെഞ്ച് പോലുള്ള വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ വ്യായാമം നടത്താം.
ഇത് എങ്ങനെ ചെയ്യാം: ഒരു കസേരയിൽ നേരെ ഇരിക്കുക, നിങ്ങളുടെ കാലുകൾ തറയിൽ വെയ്ക്കാം. നിങ്ങളുടെ പുറം നിവർന്ന് ഇരിക്കുക. നിലത്തിന് കാൽ സമാന്തരമായി വെച്ച ശേഷം തറയിൽ നിന്ന് ഒരു കാൽ ഉയർത്തുക.
കുറച്ച് സെക്കൻഡ് പിടിച്ച് നിൽക്കാം. ശേഷം കാൽ താഴ്ത്താം. ഇതേ പോസ് അടുത്ത കാലിലും ചെയ്യാം. ഓരോ കാലും 10-15 തവണ ആവർത്തിച്ച് ചെയ്യുക.
സിറ്റിംഗ് ലെഗ് എക്‌സറ്റൻഷൻ: സിറ്റിംഗ് ലെഗ് എക്‌സറ്റൻഷൻ വ്യായാമം പ്രധാനമായും പിന്നിലെ പേശികളെ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് താഴത്തെ പുറം (ഇറക്റ്റർ സ്‌പൈനൽ പേശികൾ), അത് പോലെ ഗ്ലൂട്ടുകൾ, ഹാംസ്ട്രിംഗുകൾ. റെസിസ്റ്റൻസ് ബാൻഡുകൾ, കേബിൾ മെഷീനുകൾ അല്ലെങ്കിൽ ജിമ്മുകളിൽ കാണപ്പെടുന്ന പ്രത്യേക യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരു ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ വ്യായാമം സാധാരണയായി ചെയ്യുന്നത്. എന്നാൽ കസേരയിൽ ഇരുന്നും നിങ്ങൾക്ക് ചെയ്യാം.
ഒരു കസേയിൽ ഇരിക്കുക, നിങ്ങളുടെ കാലുകൾ തറയിൽ വെയ്ക്കാം. ഒരു കാൽ മുന്നിലോട്ട് നീട്ടുക. അത് നിലത്തിന് സമാന്തരമായി വെയ്ക്കുക. കുറച്ച് സെക്കന്റ് പിടിച്ച് നിൽക്കുക. അതിന് ശേഷം കാൽ താഴ്ത്തുക. മറ്റേ കാൽ കൊണ്ടും ചെയ്യുക
ഓരോ കാലിലും കുറഞ്ഞത് 10-15 ആവർത്തനങ്ങൾ ചെയ്യുക.
സീറ്റഡ് സൈഡ് ലെഗ് ലിഫ്റ്റുകൾ: സീറ്റഡ് സൈഡ് ലെഗ് ലിഫ്റ്റുകൾ പുറം തുടകളെയും ഇടുപ്പിനെയും ലക്ഷ്യമിട്ടുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ വ്യായാമമാണ്. വെറും ഒരു കസേര ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാം. ഒരു കസേരയിൽ നേരെ ഇരിക്കുക. നിങ്ങളുടെ കാൽ തറയിൽ വെയ്ക്കുക. മറ്റെ കാൽ കഴിയുന്നത്ര ഉയരത്തിൽ ഉയർത്താം. രണ്ട് കാലുകൾ കൊണ്ടും ഇത് ചെയ്യാം. കുറച്ച് സെക്കന്റ് കാൽ ഉയർത്തിപ്പിടിച്ച ശേഷം താഴ്ത്താം. 10- 15 എണ്ണം ചെയ്യാം.
സീറ്റഡ് ആം സർക്കിൾസ്: കൈകൾ ഷോൾഡറ് വരെ ഉയർത്തി അത് വൃത്താകൃതിയിൽ ചുഴറ്റുക. കുറച്ച് നേരം അങ്ങനെ ചെയ്ത ശേഷം നേരെ റിവേഴ്‌സായും ചെയ്യുക. ഇത് കൈകൾക്ക് മാത്രമല്ല കലോറി എരിയിക്കാനും സഹായിക്കും.
കടുത്ത വേനൽ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചൂട് കാരണം വീടിനകത്തും പുറത്തും കഴിയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മുറിയിൽ എസി പിടിപ്പിച്ചും ദിവസത്തിൽ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാൻ ശ്രമിക്കുന്നവർ ഇതൊന്നും ശരീരത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിയുന്നതിൽ. ശരീരത്തിൽ ജലാംശം നിലനിർത്തുക മാത്രമാണ് ചൂടിൽ നിന്നും രക്ഷപെടാനുള്ള ഏക മാർഗം. അതിനായി ധാരാളം വെള്ളം കുടിക്കണം.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ ചൂടുകാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അതേസമയം ഫ്രോസൺ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുകയും വേണം.
വേനൽക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൽപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ള ശരീരത്തിലെ ചൂടു കുറയ്‌ക്കാൻ സഹായിക്കുന്ന പച്ചക്കറികളും . തണ്ണിമത്തൻ, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം.
ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാൽ ഫ്രഷ് ആയിട്ടുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
വേനൽക്കാലത്ത് വിപണിയിലെ എനർജി ഡ്രിങ്കുകൾക്ക് പകരം കരിക്ക്, സംഭാരം, ബാർലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങൾ കൂടുതലായി ഉപയോഗിക്കൂ.
കൊറോണറി ധമനികളിലെ തടസ്സം ഹൃദയത്തിലേക്കുള്ള രക്ത വിതരണം കുറയ്ക്കുമ്പോള്‍ സംഭവിക്കുന്ന ഒരു മെഡിക്കൽ എമര്‍ജെന്‍സി ആണ് ഹൃദയാഘാതം അഥവാ മയോകാർഡിയൽ ഇൻഫ്രാക്ഷൻ. ഈ തടസ്സം ഹൃദയപേശികൾക്ക് തകരാറുണ്ടാക്കുകയും നെഞ്ചുവേദന, ശ്വാസതടസ്സം, മറ്റ് ലക്ഷണങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. എന്നിരുന്നാലും, എല്ലാ ഹൃദയാഘാതങ്ങളിലും അത്തരം ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചില സന്ദർഭങ്ങളിൽ, നിശബ്‌ദ (സൈലന്റ്) ഹൃദയാഘാതം എന്നറിയപ്പെടുന്ന ലക്ഷണങ്ങളില്ലാതെ ഹൃദയാഘാതവും സംഭവിക്കാം. സൈലന്റ് ഹൃദയാഘാതം എന്താണെന്നും അതിൻ്റെ കാരണങ്ങളും അപകടസാധ്യത ഘടകങ്ങളും, അത് എങ്ങനെയാണ് രോഗനിർണ്ണയം ചെയ്യപ്പെടുന്നത്, എന്തുകൊണ്ടാണ് നിങ്ങൾ അത് ഗൗരവമായി എടുക്കേണ്ടത്, അതിനുശേഷം എന്തുചെയ്യണം എന്നിവയെക്കുറിച്ച് ഈ ലേഖനത്തിലൂടെ വിശദമായി മനസ്സിലാക്കാം.
എന്താണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക്? ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ സംഭവിക്കുന്ന ഒരു തരം ഹൃദയാഘാതമാണ് നിശബ്ദ ഹൃദയാഘാതം. ഒരു സാധാരണ മെഡിക്കൽ പരിശോധനയിലോ ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) പരിശോധനയിലോ ഹൃദയ രോഗ വിദഗ്ധര്‍ക്ക് ചിലപ്പോള്‍ യാദൃശ്ചികമായി ഇത് കണ്ടെത്തിയേക്കുവാനും സാധിക്കും. നെഞ്ചുവേദന, ശ്വാസതടസ്സം, മറ്റ് ലക്ഷണങ്ങൾ എന്നിവയോടൊപ്പമുള്ള സാധാരണ ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായി, നിശബ്ദ ഹൃദയാഘാതം ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലും ശ്രദ്ധിക്കപ്പെടാതെ പോകാം. നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ജലദോഷം എന്ന അവസ്ഥയായി രോഗികൾ പലപ്പോഴും ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. ഓക്കാനം, തലകറക്കം, തണുപ്പോട് കൂടിയ വിയർപ്പ് തുടങ്ങിയ ചില ലക്ഷണങ്ങൾ ഇതിന് ഉണ്ടായേക്കാം.
നിശബ്ദ ഹൃദയാഘാതത്തിൻ്റെ 10 ലക്ഷണങ്ങൾ
ക്ഷീണം വിശ്രമത്തിനു ശേഷവും അമിതമായ ക്ഷീണമോ ഉന്മേഷ കുറവോ അനുഭവപ്പെടുന്നത് നിശബ്ദ ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന പെട്ടെന്നുള്ളതും കാരണമില്ലാതതുമായ ക്ഷീണം ശ്രദ്ധിക്കുക.
നെഞ്ചിലെ അസ്വസ്ഥത സാധാരണ ഹൃദയാഘാതവുമായി ബന്ധപ്പെട്ട കഠിനമായ നെഞ്ചുവേദനയിൽ നിന്ന് വ്യത്യസ്തമായി, നിശബ്ദ ഹൃദയാഘാതം നേരിയ അസ്വസ്ഥതയോ സമ്മർദ്ദമോ മാത്രമായും അനുഭവപ്പെട്ടേക്കാം. ദഹനക്കേടോ പേശിവേദനയോ ആയി തെറ്റിദ്ധരിച്ചേക്കാവുന്ന നെഞ്ചിൽ ഇടയ്ക്കിടെയുള്ള ഇറുകിയതോ ഞെരുക്കമോ നേരിയ വേദനയോ ശ്രദ്ധിക്കേണ്ടതാണ്.
ശ്വാസം മുട്ടൽ ശ്വാസതടസ്സം അനുഭവപ്പെടുന്നത്, പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളിലോ അദ്ധ്വാനം കൂടാതെയോ ഉണ്ടാകുന്നത് ഹൃദയപ്രശ്നത്തെ സൂചിപ്പിക്കാം. കുറഞ്ഞ പ്രയത്നത്തിനുശേഷമോ വിശ്രമത്തിലോ നിങ്ങൾക്ക് പെട്ടെന്ന് ശ്വാസതടസ്സം വന്നാൽ ശ്രദ്ധിക്കുക.
ഓക്കാനം അല്ലെങ്കിൽ ദഹനക്കേട് സൈലന്റ് അറ്റാക്കിന്റെ മറ്റൊരു ലക്ഷണമാണ് ലഘുവായ ഓക്കാനം, വയറുവേദന അല്ലെങ്കിൽ ദഹനക്കേട് തുടങ്ങിയവ. മറ്റ് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ആവർത്തിച്ചുള്ള ദഹന പ്രശ്നങ്ങൾ ശ്രദ്ധിക്കുക.
അമിതമായി വിയർക്കാൻ വ്യക്തമായ കാരണങ്ങളില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് തണുത്ത താപനിലയിലോ വിശ്രമവേളയിലോ, നിശബ്ദ ഹൃദയാഘാതത്തിൻ്റെ സൂചകമാണ്. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ അല്ലെങ്കിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് അനുഭവപ്പെടാതെ നിങ്ങൾ പെട്ടെന്ന് അമിതമായി വിയർക്കാൻ തുടങ്ങിയാൽ ശ്രദ്ധിക്കുക.
ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അസ്വസ്ഥത നിശബ്‌ദ ഹൃദയാഘാതം താടിയെല്ല്, കഴുത്ത്, കൈകൾ, പുറം അല്ലെങ്കിൽ വയറുൾപ്പെടെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയേക്കാം. നെഞ്ചിൽ നിന്ന് അകലെയുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നേരിയതോ ഇടവിട്ടുള്ളതോ ആയ വേദന അല്ലെങ്കിൽ അസ്വസ്ഥതയെക്കുറിച്ച് അറിഞ്ഞിരിക്കുക.
തലകറക്കം തളർച്ച, തലകറക്കം എന്നിവ അനുഭവപ്പെടുന്നത് നിശബ്ദ ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ളതോ ആവർത്തിച്ചുള്ളതോ ആയ തലകറക്കം അല്ലെങ്കിൽ ബോധക്ഷയം വരാൻ പോകുന്നു എന്ന തോന്നൽ എന്നിവ ശ്രദ്ധിക്കുക.
ഉറക്കത്തിലെ അസ്വസ്ഥതകൾ നിശബ്‌ദ ഹൃദയാഘാതം ഉറക്കത്തിൻ്റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ, പതിവായി ഉണരുന്ന സമയം അല്ലെങ്കിൽ ഉറക്കത്തിൻ്റെ ഗുണനിലവാരത്തിൽ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഉറങ്ങാൻ ബുദ്ധിമുട്ട്, രാത്രിയിൽ ഇടയ്ക്കിടെ ഉണരുക, അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ നിങ്ങളുടെ ഉറക്ക രീതികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.
ഉത്കണ്ഠ, അകാരണമായ അസ്വസ്ഥത നിശ്ശബ്ദമായ ഹൃദയാഘാതം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയും ചില ലക്ഷന്നഗല്‍ ആണ്. നിങ്ങൾക്ക് അകാരണമായതോ അമിതമായ ഉത്കണ്ഠയോ ഭയമോ അനുഭവപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
ശരീരത്തില്‍ അകാരണമായുണ്ടാകുന്ന ബലഹീനത, അസ്വസ്ഥത നിശ്ശബ്ദമായ ഹൃദയാഘാതം, കൈകൾ, തോളുകൾ അല്ലെങ്കിൽ മുകൾഭാഗം എന്നിവയുൾപ്പെടെ ശരീരത്തില്‍ പൊതുവായി ബലഹീനതയോ വേദനയോ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
ഇന്നത്തെ തലമുറയെ അലട്ടുന്ന വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ് മറവി. ഭക്ഷണത്തിന് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ബ്ലൂബെറി- ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു.
ഓറഞ്ച്- തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്.
അവോക്കാഡോ- ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു.
ബ്രൊക്കോളി- വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.
നട്സ്- വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/EANBHWLFffe92xCMznk7pv
എല്ലാവരുടെയും വീട്ടുമുറ്റത്ത് ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. ആയുർവേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും പ്രമേഹത്തെ നിയന്ത്രിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി പണ്ടു കാലം മുതൽക്കേ ഉപയോഗിക്കാറുണ്ടായിരുന്നു.
തുളസി ഇലകൾ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ. ഉയർന്ന കൊളസ്ട്രോളിൻറെ അളവ് ഹൃദ്രോഗത്തിനും സ്ട്രോക്കിനുമുള്ള പ്രധാന അപകട ഘടകങ്ങളാണ്. തുളസിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നു ന്യൂട്രീഷ്യന്മാർ അവകാശപ്പെടുന്നു.
ശരീരത്തിലെ വീക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ തുളസിയിലയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ പതിവായി തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുപോലെ കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും തുളസിയില സഹായിക്കും. അതിനാൽ ദിവസവും തുളസിയിലയിട്ട ചായ ഡയറ്റിൽ ഉൾപ്പെടുത്താം.
സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് ഭാര്യ. മൂന്ന് മക്കൾ.
അബുദാബി: കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് സുപ്രധാന നിർദ്ദശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഉപയോക്താക്കൾ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവർക്കായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അടുത്തിടെ ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നു. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവർത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ഏറെ പ്രാധാന്യമോ രഹസ്യ സ്വഭാവമോ ഉള്ള വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് സൈബർ സെക്യൂരിറ്റി കൗൺസിൽ പറയുന്നത്. ദിവസേന ഉപയോഗ ശേഷം കംപ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും തുറക്കുമ്പോൾ സ്വമേധയാ അപ്ഡേറ്റ് നടക്കും. കുറേ നാളുകൾക്കു ശേഷമാണ് കംപ്യൂട്ടർ ഓഫ് ചെയ്യുന്നതെങ്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം മനസ്സിലാക്കി വേണ്ടതു ചെയ്യണമെന്നാണ് കൗൺസിലിൻറെ നിർദേശം.ഗൂഗിൾ ക്രോം തുറന്ന് മുകളിൽ വലതു വശത്ത് മോർ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്ഡേറ്റ് ഉണ്ടെങ്കിൽ അറിയാം. അപ്ഡേറ്റ് ബട്ടൺ ഇല്ലെങ്കിൽ സ്വമേധയാ അപ്ഡേറ്റ് ചെയ്ത് പുതിയ വേർഷനായിരിക്കണം. കംപ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് വീണ്ടും തുറന്ന് അപ്ഡേറ്റ് പൂർണമായെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.നിലവിൽ ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിൽ 12 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അതീവ ഗൗരവമുള്ളതും അഞ്ചെണ്ണം ഇടത്തരം പ്രാധാന്യമുള്ളവയും ഒരെണ്ണം താരതമ്യേന കുറഞ്ഞ പ്രാധാന്യം മാത്രമുള്ളതുമാണ്. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരും.
വൃക്കരോഗികളുടെ എണ്ണം ഇന്ന് നമുക്കിടയിൽ കൂടിവരികയാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പൈനാപ്പിൾ – പൈനാപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറഞ്ഞ പൈനാപ്പിള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളില്‍ ഫൈബറും വിറ്റാമിന്‍ എയുമൊക്കെ അടങ്ങിയിട്ടുണ്ട്.
ക്രാന്‍ബെറി – ക്രാന്‍ബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
റാഡിഷ് – റാഡിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റാഡിഷില്‍ പൊട്ടാസ്യവും ഫോസ്ഫറസും കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കോളിഫ്ലവര്‍ – കോളിഫ്ലവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
കാബേജ് – കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
വെള്ളുത്തുള്ളി-
വെള്ളുത്തുള്ളി, ഉള്ളി എന്നിവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യുന്നവയാണ്.
ബ്ലൂബെറി – ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മുട്ട –
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.
പ്രമേഹ രോഗികൾ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചോളത്തിന്റെ മഞ്ഞ വിത്തുകളിൽ ധാരാളം അരിറ്റനോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു.
ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അതിനാൽ ക്യാൻസർ രോഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം.
ഇന്ന് യുവാക്കൾ പോലും കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാർത്ത നാം കേൾക്കുന്നുണ്ട്. മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്റെ സൂചനകളാണ്. നെഞ്ചിടിപ്പ് കൂടുക, പൾസ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടൽ, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.
പുകവലി, ചീത്ത കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മർദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങൾ. ഹൃദയസ്തംഭനത്തെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് പണി തരുമെന്ന് എല്ലാവർക്കും അറിയാമല്ലോ. അതിനാൽ ഹൃദയസ്തംഭനത്തെ തടയാൻ രക്തസമ്മർദ്ദം ഉയരാതെ നോക്കുക. കൊളസ്‌ട്രോൾ നിയന്ത്രിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തിൽ കൊളസ്‌ട്രോൾ അടിയുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കേണ്ടതും ഹൃദയസ്തംഭനത്തെ തടയാൻ സഹായിച്ചേക്കാം. പുകവലി ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാൽ തന്നെ പുകവലിയും ഉപേക്ഷിക്കുക. ശരീരഭാരം ഉയരാതെ നോക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല. സ്‌ട്രെസ് കുറച്ചാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. ചിട്ടയായ ജീവിതശൈലിക്കൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതും പ്രധാനമാണ്.
അബുദാബി BAPS ഹിന്ദു മന്ദിർ, ചരിത്രപരമായ കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം, വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ യോജിപ്പുള്ള സഹവർത്തിത്വത്തെ പ്രതീകപ്പെടുത്തുന്നു, മുൻകൂട്ടി രജിസ്റ്റർ ചെയ്ത സന്ദർശകരുടെ, പ്രത്യേകിച്ച് വിദേശത്ത് നിന്ന് വൻതോതിൽ പ്രവാഹം ഉണ്ടാകുന്നു.
കലാപരമായ മികവിൻ്റെ ഈ ഐക്കണിക് മാസ്റ്റർപീസ്, ഇതിന് പിന്നിലെ സ്ഥാപനം, നിങ്ങൾ അറിയേണ്ട കൂടുതൽ വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ ഖലീജ് ടൈംസ് നിങ്ങൾക്ക് നൽകുന്നു.
എന്താണ് BAPS?
ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ (BAPS) സൻസ്ത, ആത്മീയത, സാംസ്കാരിക മൂല്യങ്ങൾ, സാമൂഹിക സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്നദ്ധപ്രവർത്തകർ നയിക്കുന്ന ആഗോള ഹിന്ദു സംഘടനയാണ്. വിവിധ ആത്മീയ, മാനുഷിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കും ഇടയിൽ, തലസ്ഥാനത്തെ ഐക്കണിക് ഉൾപ്പെടെ ലോകമെമ്പാടുമുള്ള മനോഹരമായ ക്ഷേത്രങ്ങൾ സന്‌സ്ത നിർമ്മിക്കുന്നു.
എന്താണ് മന്ദിർ?
ഒരു മന്ദിർ അല്ലെങ്കിൽ ഹിന്ദു ക്ഷേത്രം, ഒരു പള്ളിയും പള്ളിയും പോലെ ഒരു ആരാധനാലയമാണ്. ക്ഷേത്രത്തിൽ, ഹിന്ദുക്കൾ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഷ്ഠാനങ്ങൾ നടത്താനും ആത്മീയ മാർഗനിർദേശം തേടാനും ഒത്തുകൂടുന്നു. മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നു.
അബുദാബിയിൽ എത്ര ക്ഷേത്രങ്ങളുണ്ട്?
അബുദാബിയിലെ ഏക ഹിന്ദു ക്ഷേത്രമാണിത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം കൂടിയാണിത്.
ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ആയിരക്കണക്കിന് പിങ്ക് മണൽക്കല്ലുകളിലും വെള്ള മാർബിളിലും കൈകൊണ്ട് കൊത്തിയെടുത്ത ക്ഷേത്രം പുരാതന ഹിന്ദു ‘ശിൽപ ശാസ്ത്രങ്ങൾ’ – വാസ്തുവിദ്യയുടെയും ശില്പകലയുടെയും സംസ്കൃത ഗ്രന്ഥങ്ങൾ അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിമനോഹരമായ കൊത്തുപണികൾ വ്യത്യസ്ത നാഗരികതകളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്നു, കൂടാതെ 250 വിലപ്പെട്ട കഥകളും ഉണ്ട്.
യുഎഇ നിവാസികൾക്കായി ഇത് എപ്പോഴാണ് തുറക്കുക?
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിദേശ സന്ദർശകർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്ഷേത്രത്തിലെത്തുമെന്നതിനാൽ മാർച്ച് 1 മുതൽ യുഎഇ നിവാസികൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ചു.
അഹിന്ദുക്കൾക്ക് ക്ഷേത്രം സന്ദർശിക്കാമോ?
അതെ, എല്ലാ മതങ്ങളിലും മതവിശ്വാസങ്ങളിലും ഉള്ള ആളുകൾക്ക് ക്ഷേത്രം തുറന്നിരിക്കുന്നു.
ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന കല്ല് കൊത്തുപണികളുടെ വിശദമായ കാഴ്ച ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന കല്ല് കൊത്തുപണികളുടെ വിശദമായ കാഴ്ച ക്ഷേത്രം സന്ദർശിക്കാൻ പ്രവേശന ഫീസ് ഉണ്ടോ?
ഇല്ല, പ്രവേശന ഫീസ് ഇല്ല, എന്നാൽ ക്ഷേത്രം സന്ദർശിക്കാൻ സന്ദർശകർ ഔദ്യോഗിക വെബ്സൈറ്റിലോ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.
ക്ഷേത്രത്തിൽ എത്ര പേർക്ക് താമസിക്കാം?
ഏകദേശം 10,000 പേർക്ക് BAPS ഹിന്ദു മന്ദിറിൽ കഴിയാം.
BAPS ഹിന്ദു മന്ദിർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അബുദാബി-ദുബായ് ഹൈവേയിൽ നിന്ന് അബു മുറൈഖയുടെ അൽ താഫ് റോഡിലാണ് (E16) ക്ഷേത്രം. ഗൂഗിൾ മാപ്പിൽ ‘BAPS Hindu Mandir, Abu Dhabi’ എന്ന് സെർച്ച് ചെയ്‌താൽ സൈറ്റ് കണ്ടെത്താം.
സന്ദർശന സമയം എത്രയാണ്?
രാവിലെ 9 മുതൽ രാത്രി 8 വരെ ക്ഷേത്രം സന്ദർശകർക്കായി തുറന്നിരിക്കും.
ഏതെങ്കിലും എമിറേറ്റിൽ നിന്ന് പൊതു ബസ് ഉണ്ടോ?
ഇല്ല, ഇപ്പോൾ, ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന പൊതു ബസ് സർവീസുകളൊന്നുമില്ല. നിലവിൽ, പൊതു ടാക്സികൾ, വാടക വാനുകൾ, സ്വകാര്യ ബസുകൾ അല്ലെങ്കിൽ കാർപൂളിംഗ് എന്നിവയാണ് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗ്ഗങ്ങൾ.
പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദ സാഹചര്യങ്ങളും നിരന്തരമായി ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും കാരണം ചെറുപ്രായത്തിൽ തന്നെ നിരവധി ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ദിവസവും അത്തരത്തിൽ നിരവധി കേസുകൾ നമ്മൾ കേട്ടു വരുന്നത് ഇന്ന് സാധാരണയാണ്. തങ്ങളുടെ യൗവന നാളുകളിൽ തന്നെ സ്ട്രോക്കിന്റെ സാധ്യതകൾ ഉണ്ടാകുന്നു എന്നതിൻ്റെ നിരവധി കണക്കുകൾ ഇന്ന് ഉയർന്നുവരുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ തടസ്സം നേരിടുമ്പോൾ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്ത വിതരണത്തിൽ കുറവ് അനുഭവപ്പെടുമ്പോൾ ഒക്കെ ആണ് സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യതകൾ കൂടുന്നത്. ഇത് ജീവൻ അപകടപ്പെടുത്തുന്നതിനു വരെ കാരണമായി മാറാൻ കഴിയുന്ന ഒരവസ്ഥയാണ്.
എന്താണ് സ്ട്രോക്ക്? തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമാണ്. ശാരീരിക ആരോഗ്യം നിലനിർത്താനായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചുകൊണ്ട് നിയന്ത്രണങ്ങൾ വയ്ക്കണം എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിന് പരിപോഷണവും ഊർജവും ഒക്കെ നൽകുന്നതിന് അനുയോജ്യമായ ഭക്ഷണങ്ങളിലും അനുപാതത്തിലും ഏർപ്പെടണം. നിങ്ങളുടെ തീൻമേശയിൽ നിന്ന് ഉപ്പ് പാത്രം നീക്കം ചെയ്യണം. ഒരുപക്ഷേ നിങ്ങളെ പതിവ് ഭക്ഷണ ശീലത്തിൽ ഉപ്പ് കൂടുതൽ കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് കുറയ്ക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും നട്സുകളും ഒക്കെ ഉൾപ്പെടുത്തുക. ഒരു ദിവസം ഒരു വാഴപ്പഴം വീതം കഴിക്കുന്നത് ഏറ്റവും നല്ലതാണ്. പൊട്ടാസ്യം കൂടുതലായടങ്ങിയിട്ടുള്ള ഇവ സ്ട്രോക്കിനെ അകറ്റി നിർത്താൻ സഹായിക്കും എന്ന് പറയുന്നു.
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്‍റെ അളവിലുണ്ടാകുന്ന മാറ്റ് തലച്ചോര്‍,ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില.
രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തിക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറഞ്ഞാന്‍ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം.
പൊട്ടാസ്യം കുറഞ്ഞാല്‍
പൊട്ടാസ്യം 2.5 mmpl/L –ൽ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം. പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോൾ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കിൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. അതായത് ദിവസവുംമൂന്ന് ടേബിൾസ്പൂണിൽ കൂടുതൽ ഓട്സ് കഴിക്കാൻ പാടില്ല. കഞ്ഞിപോലെ ഓട്സ് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്. കാരണം, ഓട്സിലും കാർബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സ് സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണെങ്കിലും ഗോതമ്പ്, ബാർലി എന്നിവ കൈകാര്യം ചെയ്യുന്നയിടങ്ങളിലാണ് ഇവയുണ്ടാക്കുന്നത്. ഇത് മലിനീകരണത്തിന് കാരണമാകും. നിങ്ങൾ സീലിയാക് ഡിസീസ് അല്ലെങ്കിൽ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള ആളാണെങ്കിൽ സർട്ടിഫൈഡ് ഗ്ലൂറ്റൻ-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഓട്സിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.എന്നിരുന്നാലും, ഓട്സിന്റെ അമിതമായ ഉപഭോഗം ചില വ്യക്തികളിൽ ഗ്യാസ്ട്രബിളിനും വീക്കത്തിനും കാരണമാകും. ഫൈബർ അടങ്ങിയ ഭക്ഷണം ക്രമേണ വർധിപ്പിക്കുന്നത് ഈ പ്രശ്‌നം ലഘൂകരിക്കാൻ സഹായിക്കും. ഓട്സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ തടയും. ഓട്സ് കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് അവയുടെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.ഓട്സ് പോഷകഗുണമുള്ളതാണെങ്കിലും അവയിൽ കലോറി കൂടുതലാണ്. നിങ്ങൾ കലോറി ഉപഭോഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവ പതിവായി കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഓട്സ് ധാരാളം അളവിൽ പോഷകങ്ങൾ നൽകും. എന്നാൽ ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധതരം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സമീകൃതാഹാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ പ്രഭാതഭക്ഷണത്തിന് ദിവസവും ഓട്സിനെ ആശ്രയിക്കുന്നത് ഒരു മോശം ആശയമാണ്. ഓട്സ് പതിവായി കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകും. ഓട്സ് കഴിച്ചതിന് ശേഷം നിങ്ങൾക്ക് ചൊറിച്ചിൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട നിർദേശം പിന്തുടരുക.
അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ തള്ളിയതിനെ തുടർന്ന് അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ശിക്ഷ നടപ്പാക്കിയത്.ഏകദേശം 15 മിനിറ്റോളം നൈട്രജൻ വാതകം കെന്നത്തിന് നേരെ പ്രയോഗിച്ചു. മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത് മിനിറ്റോളം കെന്നത്ത് സ്മിത്ത് ബോധാവസ്ഥയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ പറഞ്ഞു. പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കുറ്റവാളിയുടെ മുഖത്ത് ഘടിപ്പിക്കുന്ന പ്രത്യേകതരം മാസ്‌കിലൂടെ വാതകം കടത്തിവിടും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെട്ട് അബോധാവസ്ഥയിലേക്ക് എത്തപ്പെടും. പിന്നീടാണ് മരണം സംഭവിക്കുക. വ്യാഴാഴ്ചയാണ് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്ന സമയം പരമാവധി സമയം ശ്വാസം പിടിച്ചുവയ്ക്കാൻ സ്മിത്ത് ശ്രമിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.എന്നാൽ, വൈകാതെ ശ്വാസം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാണിച്ചുതുടങ്ങി. ഇത് നാലു മിനിറ്റോളം നീണ്ടു. അഞ്ചുമിനിറ്റ് നേരത്തെ അസ്വസ്ഥതകൾക്കൊടുവിൽ സ്മിത്തിന് ബോധം നഷ്ടപ്പെട്ടു. വൈകാതെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.1988ൽ കെന്നത്ത് സ്മിത്തും കൂട്ടാളികളും ചേർന്ന് ഒരു പ്രസംഗകന്റെ ഭാര്യയെ കൊല്ലപ്പെടുത്തിയിരുന്നു. 10 തവണ കുത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെന്നത്തിന് കോടതി വധശിക്ഷ വിധിച്ചത്തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. ഓക്‌ലഹോമ, മിസിസിപ്പി എന്നിവയാണ് അമേരിക്കയിൽ പ്രതികളെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള വധശിക്ഷാ രീതിയാണ് നൈട്രജൻ ഹൈപോക്‌സിയ. എന്നാൽ, അലബാമയിൽ ഈ രീതി ഉപയോഗിച്ച് 43 വധശിക്ഷകൾ കൂടി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതായി സ്റ്റേറ്റ് അറ്റോണി ജനറൽ സ്റ്റീവ് മാർഷൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക-കനറാ ബാങ്ക് വായ്പ പദ്ധതി. നിലവിലുള്ള സംരംഭം വിപുലീകരിക്കാനും വായ്പ നൽകും. പ്രവാസിക്കൂട്ടായ്മകൾ, പ്രവാസികൾ രൂപവത്കരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവയ്ക്കും സംരംഭങ്ങൾ തുടങ്ങാം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് ‘നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്’ (എൻ.ഡി.പി.ആർ.ഇ.എം.). ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടച്ചാൽ മൂലധനം, പലിശ എന്നിവയിൽ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ ഒറ്റപ്പാലത്ത് നോർക്കയും കനറാ ബാങ്കും ജില്ലയിലെ പ്രവാസികൾക്കായി വായ്പ നിർണയ ക്യാമ്പ് നടത്തും.ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് സമീപത്തെ ജെ.ആർ.ജെ. കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്.പദ്ധതിയിൽ അംഗമാകാൻ www.norkaroots.org/ndprem എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് നോർക്കയും കനറാ ബാങ്കും ചേർന്ന് നടത്തുന്ന വായ്പ നിർണയക്യാമ്പിൽ പങ്കെടുക്കാം.24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 എന്ന നമ്പരിൽ ഇന്ത്യയിൽ നിന്നും 918802012345 എന്ന നമ്പരിൽ വിദേശത്തുനിന്നും മിസ്‌കോൾ ചെയ്താൽ തിരിച്ച് ബന്ധപ്പെടുന്നതാണ്.
രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിലാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഭംഗിയായി കിടിലൻ പോസ്റ്ററുകൾ നിർമിച്ചു പ്രിയപ്പെട്ടവർക്ക് അയച്ചാലോ… എന്നാൽ വരു പരിചയപ്പെടാം ഒരു കിടിലൻ ആപ്പ്
ഫോട്ടോ മേക്കർ ആപ്ലിക്കേഷൻ poster making free app ഉപയോഗിച്ച് എല്ലാ തരത്തിലുമുള്ള ചെറുതും വലുതുമായ ബിസിനസ്സുകളുടെ ബ്രാൻഡ് ലോഗോ ഉപയോഗിച്ച് ഒരു ഫെസ്റ്റിവൽ പോസ്റ്ററും ഫോട്ടോയും വീഡിയോയും നിർമ്മിക്കാം. നിങ്ങളുടെ ലോഗോയും അതിനനുയോജ്യമായ വാക്യങ്ങളും ഉപയോഗിച്ച് ഒരു ഫെസ്റ്റിവൽ ബാനർ നിർമ്മിക്കുന്നതിനുള്ള മികച്ച എഡിറ്റർ ആപ്പ് കൂടിയാണ്. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ബിസിനസുകൾക്കായി ഫെസ്റ്റിവൽ ആശംസകളും പ്രമോഷനും വേണ്ടി ഇഷ്ടപ്പെട്ട ഫെസ്റ്റിവൽ പോസ്റ്റർ ഫ്രെയിമോ ഫോട്ടോ ടെംപ്ലേറ്റോ തിരഞ്ഞെടുക്കണം.
നിങ്ങളുടെ കമ്പനിയുടെ ബ്രാൻഡ് ലോഗോയും ടെക്‌സ്‌റ്റും ഉപയോഗിച്ച് എല്ലാ ഫെസ്റ്റിവലുകൾക്കൊപ്പം ഫെസ്റ്റിവൽ ഫോട്ടോ പോസ്റ്ററുകൾ എളുപ്പത്തിൽ നിർമ്മിക്കാം. ചെറുകിട/വൻകിട വ്യവസായങ്ങൾ, ഗിഫ്റ്റ്/ബുക്ക് സ്റ്റോർ, പലചരക്ക് കട, സ്പോർട്സ്, കൊറിയർ സേവനം, നിർമ്മാണം, വിദ്യാഭ്യാസം, ഓൺലൈൻ സ്റ്റോർ, കഫേ, റെസ്റ്റോറന്റ്, സോഫ്റ്റ്‌വെയർ കമ്പനി, ഇറക്കുമതി/കയറ്റുമതി, ടൂറുകൾ & തുടങ്ങിയ എല്ലാ ബിസിനസ്സിനും ഫെസ്റ്റിവൽ പോസ്റ്റർ നിർമ്മിക്കുന്നതിന് ഈ ആപ്ലിക്കേഷൻ മികച്ചതാണ്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഒരുപാട് അറിവിൻ്റെ ആവശ്യമില്ല. സാധരണക്കാരനും ഈ ആപ്ലിക്കേഷൻ വളരെ എളുപ്പത്തിൽ ഉപയോഗിക്കാന കഴിയും.
ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ
1) മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക.
2) നിങ്ങളുടെ ബിസിനസിൻ്റെ ഡീറ്റെയിൽസ് പേര്, മൊബൈൽ നമ്പർ, ബിസിനസ് ലോഗോ, വെബ്സൈറ്റ്, വിലാസം എന്നിവ നൽകുക.
3) ഫെസ്റ്റിവൽ ഫോട്ടോ തിരഞ്ഞെടുക്കുക
4) ഫ്രെയിം തിരഞ്ഞെടുക്കുക (നിങ്ങൾക്ക് ടെക്സ്റ്റ് ചേർക്കാം, ടെക്സ്റ്റിൻ്റെ നിറം മാറ്റാം, ഫോണ്ട് മാറ്റാം, ബാക്ഗ്രൗണ്ട് മാറ്റാം).
5) ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ പോസ്റ്റർ മേക്കിംഗ് കഴിഞ്ഞു.
ഫെസ്റ്റിവൽ പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുകയും ചെയ്യാം.
ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. ഒരു പഠനമനുസരിച്ച്, നിർജ്ജലീകരണം നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് നിങ്ങളുടെ ഉറക്കരീതിയിൽ മാറ്റത്തിന് കാരണമായേക്കാം.കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവർ വെള്ളം കുടിക്കുന്നത് വർദ്ധിപ്പിക്കുമ്പോൾ പോസിറ്റീവ് വികാരവും സംതൃപ്തിയും ശാന്തതയും വർദ്ധിക്കുന്നതായി കാണുന്നു.കുടിവെള്ളം – പ്രത്യേകിച്ച് ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം – ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു സ്വാഭാവിക മാർഗമാണ്.ചൂടുവെള്ളം രക്തചംക്രമണം വർധിപ്പിക്കുന്നു, മാലിന്യങ്ങൾ വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു, വിയർപ്പ് ഉൽപാദനം വർദ്ധിപ്പിക്കുന്നു. വിയർപ്പ് രാത്രി മുഴുവൻ ദ്രാവകം നഷ്ടപ്പെടാൻ ഇടയാക്കും. എന്നാൽ, ഇത് അധിക ലവണങ്ങൾ അല്ലെങ്കിൽ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചർമ്മകോശങ്ങളെ വൃത്തിയാക്കുകയും ചെയ്യും. കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഉണ്ടാക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യും.കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീര വേദനയും വയറ്റിലെ മലബന്ധവും അകറ്റാൻ സഹായിക്കുന്നു. ദിവസവും കുടിക്കുന്ന വെള്ളത്തിൽ അൽപം ചെറുനാരങ്ങാനീര് ചേർക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.
കോവിഡ് -19 ന്റെ അനന്തരഫലങ്ങളിൽ നിന്ന് ലോകം ഉയർത്തെഴുന്നേക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ആഗോള നേതാക്കളും (നിഗൂഢവും കൂടുതൽ വിനാശകരവുമായ ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്: ഡിസീസ് എക്സ്.ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്.ബോധവൽക്കരണ ക്യാമ്പയിനുകളിൽ എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന മുൻഗണനയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡിസീസ് എക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നുവന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 നെക്കാൾ 20 മടങ്ങ് കൂടുതൽ മരണങ്ങൾക്ക് കാരണമായേക്കാവുന്ന ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേൾഡ് ഇക്കണോമിക് ഫോറം. ഈ ആഴ്ച സ്വിറ്റ്‌സർലൻഡിലെ ദാവോസിലാണ് വേൾഡ് ഇക്കണോമിക് ഫോറം ചേരുക. കോവിഡിനെക്കാൾ അപകടകാരിയായ മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറായിരിക്കണമെന്ന് 76ാമത് ആഗോള ആരോഗ്യസഭയിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഡിസീസ് എക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യരില്‍ രോഗങ്ങളുണ്ടാക്കുമെന്ന് ഇതുവരെ അറിവായിട്ടില്ലാത്ത ഒരു രോഗകാരി മൂലം ഭാവിയില്‍ ഉണ്ടാകാവുന്ന പകര്‍ച്ചവ്യാധിയുടെ ആസൂത്രണത്തെയും പ്രതിരോധത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ഡിസീസ് എക്‌സ്.ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.
New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം ഗംഭീരമാക്കും.അപ്പൊ പിന്നെ നിങ്ങളുടെ ഫോട്ടോ വെച്ച് ഒരു കിടിലൻ ആശംസ അയക്കാൻ സാധിച്ചാലോ.. അതും കളർഫുള്ളായി. ഇനി വളരെ എളുപ്പത്തിൽ സിംപിളായി ന്യൂഇയർ ഫോട്ടോ ഫ്രെയിം നിർമിക്കാം.ഈ ആഘോഷരാവിൽ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ ഫോട്ടോ വെച്ചുള്ള ആശംസാകാർഡുകളും അയക്കാം ഞൊടിയിടയിൽ. To download Application ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ … Click here(FOR IPHONE)
ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി ആശംസകൾ നിർമിക്കാനുള്ള ആപ്പുകളും വെബ്സൈറ്റുകളുമാണ് ഇവിടം പരിചയപ്പെടുത്തുന്നത്.
സൗജന്യമായി മാർക്കറ്റിംഗ് പോസ്റ്ററുകൾ create posters and flyers free നിർമ്മിക്കാൻ ഇനി എളുപ്പം. ആദ്യം പോസ്റ്റർ തയ്യാറാക്കാനുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. പോസ്റ്റർ മേക്കർ ഉപയോഗിച്ച് വാചകവും ഫോട്ടോകളും നൽകുക . ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ മേക്കർ. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ എളുപ്പത്തിൽ ഉണ്ടാക്കാം.
സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കുക. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാം.
നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്:
ട്രോളുകൾ
ബക്രീദ്, ക്രിസ്മസ്, വിവാഹം, സൗഹൃദം & 100+ സീസണൽ ആശംസാ കാർഡുകൾ
പോസ്റ്ററുകൾ
അറിയിപ്പുകൾ
WhatsApp-നുള്ള സ്റ്റാറ്റസ്
ലോഗോകൾ(PNG)
GIF ആനിമേഷൻ ചിത്രങ്ങൾ
To download Application ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ … Click here(FOR IPHONE)
വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ഹാനികരമാണോ, എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നതെന്നും ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നത് തടയാൻ എന്തുചെയ്യാമെന്നുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജിമ്മിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിമ്മിൽ ഹൃദയാഘാതവുമായി ബന്ധപ്പെട്ട നിരവധി മരണങ്ങൾ ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. ജാമ കാർഡിയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതത്തിന്റെ ആവൃത്തി കഴിഞ്ഞ വർഷം 30% വർദ്ധിച്ചതായി വിദഗ്ധർ വെളിപ്പെടുത്തി. പ്രായമായ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി.
വ്യായാമം പൊതുവെ ഹൃദയത്തിന് നല്ലതായി കണക്കാക്കുമ്പോൾ പെട്ടെന്നുള്ളതും തീവ്രവുമായ വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യും. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളപ്പോൾ ഒരാൾ ട്രെഡ്മിൽ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.
ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള മികച്ച മാർഗമാണ് വ്യായാമം, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇനിപ്പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, വ്യായാമം ചെയ്യുന്നത് നിർത്തി വിശ്രമിക്കുന്നതാണ് നല്ലത്:
നെഞ്ചുവേദന ശ്വാസതടസ്സം, അല്ലെങ്കിൽ നേരിയ തലകറക്കം
നിങ്ങളുടെ സന്ധികളിലോ പേശികളിലോ മൂർച്ചയുള്ളതോ കുത്തുന്നതോ ആയ വേദന കടുത്ത ക്ഷീണം അല്ലെങ്കിൽ തലകറക്കം (ഇതിനർത്ഥം നിങ്ങളുടെ വ്യായാമം സുരക്ഷിതമായി തുടരാൻ കഴിയാത്തവിധം നിങ്ങൾക്ക് ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുകയാണെങ്കിൽ, നിർത്തുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്.)
വ്യായാമ വേളയിലെ തലവേദന
നിർജ്ജലീകരണം
ഇതെല്ലാം നിങ്ങളുടെ ഹൃദയം സമ്മർദ്ദത്തിലാണെന്നും നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഉള്ള സൂചനകളാണ്.
എന്നിരുന്നാലും, വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗ സാധ്യത കൂടുതലുള്ള ആളുകളിൽ പോലും ജിം ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം ഏറ്റവും പ്രധാനപ്പെട്ടതാണ്.
കോട്ടയം: ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ഡിസംബർ 14 ന് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം, പ്രവാസി ഭദ്രത പദ്ധതികൾ പ്രകാരമാണ് വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരളബാങ്കുവഴി നോർക്ക റൂട്ട്സ് രണ്ടു പദ്ധതികൾ നടപ്പാക്കിവരുന്നു. എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരണും പ്രവാസി ഭദ്രതയും. പ്രവാസി കിരൺ പദ്ധതിയിൽ ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15%മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്നു ശതമാനം പലിശസബ്‌സിഡിയും (4 വർഷവും) നൽകിവരുന്നു. ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് പ്രവാസി ഭദ്രത വഴി അവസരമുളളത്.സംശയങ്ങൾക്ക് നോർക്കറൂട്ട്സ് ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 -കോട്ടയം നോർക്ക സെൽ നമ്പർ +91-8281004905 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത് പ്രവൃത്തിദിവസങ്ങളിൽ) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,
നന്നായി വെള്ളം കുടിക്കുന്നതിലൂടെ അര്‍ധരാത്രിയിലെ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. രാത്രിയില്‍ മാത്രമല്ല, പകലും നന്നായി വെളളം കുടിക്കുന്നത് പതിവാക്കുക. വിശപ്പ് തോന്നുന്ന സമയത്ത് മധുരമില്ലാത്ത ചായയോ കാപ്പിയോ പരീക്ഷിക്കാവുന്നതാണ്.പ്രോട്ടീനടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീനടങ്ങിയ ഭക്ഷണത്തോടെ ദിവസമാരംഭിക്കുന്നതിലൂടെ ശരീരത്തിലെ ലെപ്റ്റിന്‍ ലെവല്‍, അഥവാ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവിനെ നിയന്ത്രിക്കാനാകും. ക്ഷീണവും തളര്‍ച്ചയും മാറുമ്പോള്‍ തന്നെ കൂടുതല്‍ ഭക്ഷണം ആവശ്യമാവുകയില്ല.വിശപ്പ് ഒരു മാനസികാവസ്ഥ കൂടിയാണെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. ടിവിയുടേയോ കംപ്യൂട്ടറിന്റെയോ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വിശപ്പ് അടങ്ങിയെന്നോ മനസ്സിലാക്കാനാകില്ല. അതിനാല്‍, കഴിവതും മേശപ്പുറത്ത് വച്ച് ഭക്ഷണം കഴിക്കുക.
ഇടവിട്ട് ചെറിയ സ്നാക്സ് കഴിക്കാം. ഇതിന് എണ്ണയില്‍ പൊരിച്ചതോ ബേക്കറികളോ തെരഞ്ഞെടുക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, നെല്ലിക്ക പോലുള്ള ആരോഗ്യപരമായ പച്ചക്കറികളോ ഫ്രൂട്ട്സോ ഉപയോഗിക്കാവുന്നതാണ്.
യുഎഇ നാഷണൽ ഡേ ഇങ്ങെത്തിയത് നാം ഏവർക്കും അറിയുന്ന കാര്യമാണല്ലോ?? യുഎഇയിലെ സ്വദേശികളും പ്രവാസികളും ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇവിടെയാണ് പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കുന്നതിനായി വിവിധ ആപ്പുകൾ നിങ്ങളെ സഹായിക്കുന്നത്. ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി ആശംസകൾ നിർമിക്കാനുള്ള ആപ്പുകളും വെബ്സൈറ്റുകൾ ഇവിടം പരിചയപ്പെടുത്തുന്നത്.
സൗജന്യമായി മാർക്കറ്റിംഗ് പോസ്റ്ററുകൾ create posters and flyers free നിർമ്മിക്കാൻ ഇനി എളുപ്പം. ആദ്യം പോസ്റ്റർ തയ്യാറാക്കാനുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. പോസ്റ്റർ മേക്കർ ഉപയോഗിച്ച് വാചകവും ഫോട്ടോകളും നൽകുക . ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ മേക്കർ. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ എളുപ്പത്തിൽ ഉണ്ടാക്കാം.
സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കുക. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാം.
പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാം
ആപ്പ് ഓപ്പൺ ചെയ്യുക
നിങ്ങളുടെ ഇഷ്ടത്തിന് പോസ്റ്റർ കസ്റ്റമൈസ് ചെയ്യുക
കൂടുതൽ പോസ്റ്റർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് ക്രിയേറ്റീവിറ്റി കൂട്ടാൻ കഴിയും
സേവ് ചെയ്യുക, ഷെയർ ചെയ്യുക അല്ലെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യുക
പോസ്റ്റർ ഡിസൈൻ ചെയ്യാൻ പ്രത്യേക കഴിവുകൾ ആവശ്യമില്ല. വാട്ടർമാർക്ക് ഇല്ല!
നിങ്ങൾ വളരെ വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പോസ്റ്റർ ക്രിയേറ്റർ ആപ്ലിക്കേഷനാണ്. തിരഞ്ഞെടുക്കാൻ ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ഉള്ളതിനാൽ, മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ആശയത്തിൽ നിന്ന് തന്നെ പോസ്റ്റർ പൂർത്തിയാക്കാൻ കഴിയും. പോസ്റ്ററുകളിലൂടെ നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗപ്രദമാണ് നൂറുകണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾക്കൊപ്പം ലഭ്യമായ നിങ്ങളുടെ ഡിജിറ്റൽ പോസ്റ്ററുകൾ ഞങ്ങളോടൊപ്പം രൂപകൽപ്പന ചെയ്യാൻ തുടങ്ങുക.
ഈ ആപ്പ് ഉപയോഗിച്ച് സൗജന്യമായി പോസറ്റർ ക്രിയേറ്റ് ചെയ്യാൻ സാധിക്കും
പാർട്ടികൾ, ഇവന്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറന്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ഉണ്ടാക്കാം. 5000+ പോസ്റ്റർ ടെംപ്ലേറ്റുകൾ. ദ്രുതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി ഒരു ക്രിയേറ്റീവ് പോസ്റ്റർ മേക്കർ ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഫോട്ടോയും വാചകവും
ഒരു പോസ്റ്റർ മേക്കർ ഉപയോഗിച്ച് ഫോട്ടോകളും ടെക്‌സ്‌റ്റുകളും ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാൻ തയ്യാറുള്ള ഏതൊരു മാർക്കറ്റിംഗ് പ്രൊഫഷണലിനോ ബിസിനസ്സ് ഉടമയ്‌ക്കോ ഈ ആപ്പ് മികച്ച അനുഭവം നൽകും. സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു പോസ്റ്റർ നിർമ്മാതാവായി ഇതിനെ തിരഞ്ഞെടുക്കാം. ഒരിക്കൽ സൃഷ്‌ടിക്കാൻ പ്രയാസമായിരുന്ന ഫിൽട്ടറുകൾ, ഇഫക്‌റ്റുകൾ, പശ്ചാത്തലം, പോസ്റ്റർ ടെംപ്ലേറ്റുകൾ എന്നിവ ഇപ്പോൾ ഞങ്ങളുടെ പോസ്റ്റർ മേക്കർക്ക് എളുപ്പത്തിൽ എഡിറ്റു ചെയ്യാനാകും. ഞങ്ങളുടെ പോസ്റ്റർ സ്രഷ്ടാവിനൊപ്പം ടെംപ്ലേറ്റുകളുടെ ഗംഭീരമായ ശ്രേണി ബ്രൗസ് ചെയ്യുക.
നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്:
ട്രോളുകൾ
ബക്രീദ്, ക്രിസ്മസ്, വിവാഹം, സൗഹൃദം & 100+ സീസണൽ ആശംസാ കാർഡുകൾ
യുഎഇയിലെ പാകിസ്ഥാൻ പ്രവാസികളോട് തങ്ങളുടെ മാതൃരാജ്യത്തേക്ക് പണം അയയ്‌ക്കുന്നതിനും എയർലൈൻ ടിക്കറ്റ് കിഴിവുകൾ, അധിക ലഗേജുകൾക്കുള്ള ഫീസ്, പാസ്‌പോർട്ട് പുതുക്കൽ എന്നിവയുടെ രൂപത്തിൽ റിഡീം ചെയ്യാവുന്ന റിവാർഡുകൾ നേടുന്നതിനും ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വിദേശ പാക്കിസ്ഥാനികളെ നിയമപരമായ മാർഗങ്ങളിലൂടെ പണം അയക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചു.വിദേശ പാകിസ്ഥാനികൾക്കിടയിൽ വളരെ ജനപ്രിയമായ ഒരു സംരംഭമാണ് റോഷൻ ഡിജിറ്റൽ അക്കൗണ്ട്. പിന്നെ സോഹ്‌നി ധർതി സംരംഭം, വിദേശത്ത് ജോലി ചെയ്യുന്ന പണമടയ്ക്കുന്നവർക്കുള്ള പോയിന്റ് അധിഷ്‌ഠിത ലോയൽറ്റി സ്കീമാണ്, ബാങ്കിംഗ് ചാനലുകളിലൂടെയോ എക്സ്ചേഞ്ച് കമ്പനികളിലൂടെയോ പാകിസ്ഥാനിലെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പണം അയയ്ക്കുന്നു.“ഞങ്ങൾക്ക് റോഷൻ ഡിജിറ്റൽ അക്കൗണ്ടും സോഹ്‌നി ധർത്തി പ്രോഗ്രാമുകളും ഉണ്ട്. പാസ്‌പോർട്ട്, നാദ്ര കാർഡ് പുതുക്കലുകൾക്കായി സോഹ്‌നി ധർതി പ്രോഗ്രാമിലൂടെ സമ്പാദിച്ച പോയിന്റുകൾ ആളുകൾക്ക് റിഡീം ചെയ്യാനും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനും PIA ടിക്കറ്റുകൾ വാങ്ങാനും മറ്റ് ബാഗേജ് അലവൻസ് നേടാനും കഴിയും. ഇത്തരം സംരംഭം ഹുണ്ടി/ഹവാല സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തും (പണം അയക്കുന്നതിനുള്ള അനൗപചാരിക ചാനൽ),” യുഎഇയിലെ പാകിസ്ഥാൻ അംബാസഡർ ഫൈസൽ നിയാസ് തിർമിസി പറഞ്ഞു.സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന രാജ്യമായതിനാൽ പണമയക്കുന്നതിൽ യുഎഇ ഒരു പ്രധാന വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു.യുഎഇയിൽ ഏകദേശം 1.7 ദശലക്ഷം പാകിസ്ഥാൻ പ്രവാസികൾ താമസിക്കുന്നു, പ്രതിവർഷം കോടിക്കണക്കിന് ദിർഹം അയയ്ക്കുന്നു. 2023 സെപ്റ്റംബറിൽ പാക്കിസ്ഥാനിലേക്കുള്ള മൊത്തം തൊഴിലാളികളുടെ പണമടയ്ക്കൽ 2.2 ബില്യൺ ഡോളറിലെത്തി, പ്രധാനമായും സൗദി അറേബ്യ ($538.2 ദശലക്ഷം), യുഎഇ ($400 ദശലക്ഷം), യുകെ ($311.1 ദശലക്ഷം), യുഎസ് ($263.4 ദശലക്ഷം) എന്നിവിടങ്ങളിൽ നിന്നാണ്.യുഎഇയിലെ പാകിസ്ഥാൻ അംബാസഡർ ഫൈസൽ നിയാസ് തിർമിസി പണമടയ്ക്കൽ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യത കാണുന്നു.ഇംഗ്ലീഷിലും ഉറുദുവിലും ലഭ്യമായ Sohni Dharti മൊബൈൽ ഫോൺ ആപ്പ് വഴി, പണമടയ്ക്കുന്നവർക്ക് അവർ അയയ്‌ക്കുന്ന ഓരോ പണവും ട്രാക്ക് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും റിവാർഡ് പോയിന്റുകൾ കാണാനും കഴിയും, അത് ഒന്നിലധികം പൊതു സേവന സ്ഥാപനങ്ങളിൽ സൗജന്യ സേവനങ്ങൾക്കായി റിഡീം ചെയ്യാവുന്നതാണ്.
നിയമപരമായി പണം അയക്കുന്നതിനുള്ള പ്രതിഫലങ്ങൾ ഇതാ PIA ടിക്കറ്റുകൾ അധിക ലഗേജ് ചാർജുകൾ ഇറക്കുമതി ചെയ്ത മൊബൈലുകളുടെയും വാഹനങ്ങളുടെയും തീരുവ അടയ്ക്കൽ CNIC, NICOP എന്നിവയുടെ പുതുക്കൽ ഫീസ് ലൈഫ് ഇൻഷുറൻസും തകാഫുൾ പ്രീമിയവും വിദേശ ഫൗണ്ടേഷൻ സ്കൂളുകളിലെ സ്കൂൾ ഫീസ് യൂട്ടിലിറ്റി സ്റ്റോറുകൾ വാങ്ങലുകൾ പാസ്‌പോർട്ടിന്റെ പുതുക്കൽ ഫീസ് ഒരാൾ അയയ്‌ക്കുന്ന ഓരോ പണത്തിന്റെയും ഒരു നിശ്ചിത ശതമാനം അടിസ്ഥാനമാക്കി പണം അയയ്‌ക്കുന്നവർ റിവാർഡ് പോയിന്റുകൾ നേടും. ഗ്രീൻ, ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ നാല് പ്രതിഫലദായക ശ്രേണികളുണ്ട്.
കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ ‘എമർജൻസി അലെർട്ട്’ ഉണ്ടാകാമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. അപകടമുന്നറിയിപ്പുകൾ ഒക്ടോബർ മുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാറിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലെർട്ടിങ് പ്രോട്ടോകോൾ പദ്ധതി. മൊബൈൽ ഫോണിനു പുറമെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലെർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകൾ തിരിച്ച് അറിയിപ്പു നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സംവിധാനമാണ് സെൽ ബ്രോഡ് കാസ്റ്റിങ്. ഇതിന്റെ പരീക്ഷണമാണ് നാളെ നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഇതിൻറെ ലക്ഷ്യം.
തിരുവനന്തപുര: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ പണമടയ്ക്കുന്നതിന് ഇനി മുതൽ ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ആണ് ഇക്കാര്യം അറിയിച്ചത്.ഫീസിനത്തിൽ ഇനിമുതൽ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഒക്ടോബർ 3 മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദുബായ് ∙ എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യയ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനായുളള മാർഗരേഖ എയർ ഇന്ത്യ എക്സ്പ്രസിന്റെയും എയർഏഷ്യയുടെയും മാനേജിങ് ഡയറക്ടർ അലാക് സിങ് ഇന്നലെ രണ്ട് വിമാനക്കമ്പനികളിലെയും മുഴുവൻ ഉദ്യോഗസ്ഥരുമായും തത്സമയ സംവാദത്തിൽ പങ്കുവച്ചു. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ലയനത്തിന്റെയും എയർ ഇന്ത്യയുമായുള്ള ശൃംഖലാ സംയോജനത്തിന്റെയും പിൻബലത്തിൽ ആഭ്യന്തര വിപണിയിലും രാജ്യാന്തര മേഖലയിലും സാധ്യതകൾ തേടും. എല്ലാ മേഖലകളിലും മികവുമായി ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിലേക്കും എയർ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകൾ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി സ്വന്തമാക്കാനുള്ള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്പനികളുടെയും കസ്റ്റമർ കെയർ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാൻഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു.
പ്രവാസികൾക്ക് ഇനി മുതൽ നിങ്ങളുടെ യുപിഐ വിദേശ നമ്പറുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം. ചെറുകിട കടകളില്‍ പോലും ലഭ്യമായ യുപിഐ പേയ്‌മെന്റ് സംവിധാനം പ്രവാസികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍ ഉപയോഗിക്കാം. യുപിഐയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യന്‍ ഫോണ്‍ നമ്പറുകളില്‍ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്. പുതിയ സംവിധാനത്തില്‍ വിദേശ നമ്പറുകളുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാന്റാവു കരാട് പറഞ്ഞു. യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ യുപിഐ സൗകര്യം ലഭിക്കുകയെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു. മൊത്തം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുപിഐ ഉപയോഗിക്കാം. അതില്‍ 4 രാജ്യങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളത്. എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സൗകര്യമില്ലാത്ത കടകളില്‍ പോലും യുപിഐ പേയ്‌മെന്റ് സംവിധാനമുണ്ട്. വഴിയോരക്കച്ചവടക്കാര്‍ പോലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നു. പ്രവാസികള്‍ക്കും വിദേശികള്‍ക്കും ഉപയോഗിക്കത്തക്ക നിലയില്‍ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനത്തില്‍ ആവശ്യമായ പരിഷ്‌കാരം വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേര്‍ന്നു രൂപം നല്‍കിയ ദേശീയ പേയ്‌മെന്റ് കോര്‍പറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യുഎഇയില്‍ രൂപയില്‍ വ്യാപാരം നടത്താനുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ യുപിഐ സംവിധാനം പ്രവാസികള്‍ക്ക് കൂടുതലായി പ്രയോജനപ്പെടും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 രാജ്യങ്ങളുടെ സമ്മേളനത്തിനു മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കുമായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. പ്രവാസികള്‍ക്ക് ലഭിക്കുന്നതു പോലെ എല്ലായിടത്തം യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. ബെംഗളൂരു, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്കാണ് സേവനം ലഭിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഇന്റേണൽ മെമ്മറിയിൽ നിന്നോ എക്‌സ്‌റ്റേണൽ മെമ്മറി കാർഡിൽ നിന്നോ നഷ്‌ടപ്പെട്ട ഫോട്ടോകളോ ചിത്രങ്ങളോ വീഡിയോകളോ ഇല്ലാതാക്കാനും വീണ്ടെടുക്കാനും സഹായിക്കും. നിങ്ങൾ അബദ്ധത്തിൽ ഒരു ഫോട്ടോ ഡിലീറ്റ് ആക്കിയാൽ അല്ലെങ്കിൽ നിങ്ങളുടെ മെമ്മറി കാർഡ് റീഫോർമാറ്റ് ചെയ്‌താലും, ഈ ആപ്പിന്റെ ശക്തമായ ഡാറ്റ വീണ്ടെടുക്കൽ ഫീച്ചറുകൾക്ക് നിങ്ങളുടെ നഷ്‌ടപ്പെട്ട ചിത്രങ്ങളും വീഡിയോകളും കണ്ടെത്താനും അവ പുനഃസ്ഥാപിക്കാനും നിങ്ങളെ അനുവദിക്കും. നിങ്ങൾക്ക് വീണ്ടെടുക്കപ്പെട്ട ഫയലുകൾ നേരിട്ട് Google ഡ്രൈവിലേക്കോ ഡ്രോപ്പ്ബോക്സിലേക്കോ അപ്‌ലോഡ് ചെയ്യാനോ ഇമെയിൽ വഴി അയയ്ക്കാനോ കഴിയും. നിങ്ങളുടെ ഉപകരണത്തിലെ മറ്റൊരു ലോക്കൽ ഫോൾഡറിലേക്ക് ഫയലുകൾ സംരക്ഷിക്കാനും ആപ്പ് നിങ്ങളെ അനുവദിക്കുന്നു.
ശ്രദ്ധിക്കുക: നഷ്‌ടമായതും വീണ്ടെടുക്കാവുന്നതുമായ ഫോട്ടോകൾക്കായി ഉപകരണത്തിലെ എല്ലാ ലൊക്കേഷനുകളും തിരയാൻ ആപ്പിന് നിങ്ങളുടെ ഉപകരണത്തിൽ “എല്ലാ ഫയലുകളും ആക്‌സസ്സ് ചെയ്യുക” അനുമതി ആവശ്യമാണ്. നിങ്ങളോട് ഈ അനുമതി ചോദിക്കുമ്പോൾ, അത് പ്രവർത്തനക്ഷമമാക്കുക, അതുവഴി ആപ്പിന് നിങ്ങളുടെ ഉപകരണം ഏറ്റവും ഫലപ്രദമായി തിരയാനാകും.
നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തിട്ടില്ലെങ്കിൽ, നിങ്ങളുടെ ക്യാച്ചയും ലഘുചിത്രങ്ങളും തിരഞ്ഞ് ആപ്പ് നിങ്ങളുടെ ഇല്ലാതാക്കിയ ഫോട്ടോകൾക്കോ വീഡിയോകൾക്കോ വേണ്ടി “പരിമിതമായ” സ്കാൻ നടത്തും.
നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തതാണെങ്കിൽ, ഫോട്ടോകളുടെയും വീഡിയോകളുടെയും ഏതെങ്കിലും ട്രെയ്‌സിനായി നിങ്ങളുടെ ഉപകരണത്തിന്റെ എല്ലാ മെമ്മറിയിലും അപ്ലിക്കേഷൻ തിരയും!
സ്കാൻ പൂർത്തിയാക്കിയ ശേഷം, നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്ത എല്ലാ ഇനങ്ങളും ശാശ്വതമായി ഇല്ലാതാക്കാൻ “ക്ലീൻ അപ്പ്” ബട്ടൺ ടാപ്പുചെയ്യുക.
നിങ്ങളുടെ ഉപകരണത്തിൽ ശേഷിക്കുന്ന ശൂന്യമായ ഇടം മായ്‌ക്കുന്നതിന് “ഫ്രീ സ്‌പെയ്‌സ് മായ്‌ക്കുക” എന്ന ഓപ്‌ഷനും നിങ്ങൾക്ക് ഉപയോഗിക്കാം, അതുവഴി ഇല്ലാതാക്കിയ ഫയലുകളൊന്നും ഇനി വീണ്ടെടുക്കാനാകില്ല.
ആൻഡ്രോയിഡിനുള്ള ആപ്പ് ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. ആപ്ലിക്കേഷൻ സമാരംഭിച്ചതിന് ശേഷം, അത് രണ്ട് ഓപ്ഷനുകൾ പ്രദർശിപ്പിക്കും: “അടിസ്ഥാന സ്കാൻ”, “പൂർണ്ണ സ്കാൻ.” “പൂർണ്ണ സ്കാൻ” സ്കാൻ പ്രവർത്തനം റൂട്ട് ചെയ്‌ത ഉപകരണങ്ങളിൽ മാത്രമേ ലഭ്യമാകൂ, അതേസമയം നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ “അടിസ്ഥാന സ്കാൻ” പ്രവർത്തനം ലഭ്യമാണ്.
നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്തിട്ടില്ലെങ്കിൽ, തുടരാൻ “ആരംഭിക്കുക അടിസ്ഥാന ഫോട്ടോ സ്കാൻ” ബട്ടൺ ടാപ്പുചെയ്യുക, തുടർന്ന് താഴെയുള്ള “ഫയലുകൾക്കായി സ്കാൻ ചെയ്യുക” വിഭാഗത്തിലേക്ക് തുടരുക. റൂട്ട് ചെയ്‌ത ഉപകരണത്തിൽ നിങ്ങൾ ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ ഒരു സൂപ്പർ യൂസർ അഭ്യർത്ഥന വിൻഡോ കണ്ടേക്കാം. ആപ്പ് റൂട്ട് ആക്‌സസ് അനുവദിക്കുന്നതിന് “അനുവദിക്കുക” അമർത്തുന്നത് ഉറപ്പാക്കുക. സ്‌കാൻ ചെയ്യാനുള്ള മെമ്മറി ഉപകരണം നിങ്ങൾ തിരഞ്ഞെടുത്ത ശേഷം, നിങ്ങൾ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫയലുകളുടെ തരങ്ങൾ തിരഞ്ഞെടുക്കും. മികച്ച പ്രകടനത്തിന്, നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ള ഫയൽ തരങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
ഇല്ലാതാക്കിയ ഫയലുകൾക്കായി ആപ്പ് സ്കാൻ ചെയ്യാൻ തുടങ്ങുമ്പോൾ, നിങ്ങൾ പ്രധാന സ്‌ക്രീൻ കാണും, അത് വീണ്ടെടുക്കാവുന്ന ഫയലുകൾ ഉപയോഗിച്ച് പോപ്പുലേറ്റ് ചെയ്യാൻ തുടങ്ങും: നിങ്ങൾക്ക് അതിന്റെ ചെക്ക്ബോക്സ് തിരഞ്ഞെടുക്കാൻ ഏതെങ്കിലും ഫയലുകളിൽ ടാപ്പ് ചെയ്യാം, അത് വീണ്ടെടുക്കലിനായി തിരഞ്ഞെടുക്കും. ഓരോ ഫയലിനുമുള്ള വീണ്ടെടുക്കൽ ഓപ്‌ഷനുകൾ കാണുന്നതിന് നിങ്ങൾക്ക് ഓരോ ഫയലുകളിലെയും ഓവർഫ്ലോ മെനുവിൽ (മൂന്ന് ഡോട്ടുകൾ) ടാപ്പുചെയ്യാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
ഫയലുകൾ ഫിൽട്ടർ ചെയ്യുന്നു
“ഓപ്‌ഷനുകൾ” ബട്ടൺ അമർത്തുന്നത് (ഗിയർ ഐക്കൺ) ഫയൽ വലുപ്പം, ഫയൽ തരം എന്നിവ അടിസ്ഥാനമാക്കി വീണ്ടെടുക്കാവുന്ന ഫയലുകൾ ഫിൽട്ടർ ചെയ്യാൻ നിങ്ങളെ അനുവദിക്കും. കാണിച്ചിരിക്കുന്ന ഫയലുകളിൽ ഏറ്റവും കുറഞ്ഞ വലുപ്പം ഏർപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, “മിനിമം ഫയൽ വലുപ്പം” എന്നതിന് അടുത്തുള്ള ചെക്ക്ബോക്‌സ് അമർത്തി, ചുവടെയുള്ള ഏറ്റവും കുറഞ്ഞ ബൈറ്റുകളുടെ എണ്ണം നൽകുക. ഡിഫോൾട്ടായി, നിങ്ങളുടെ ഉപകരണത്തിന്റെ മെമ്മറിയിലുള്ള (ബ്രൗസർ കാഷെ, മറ്റ് ആപ്പുകളിൽ നിന്നുള്ള ബിറ്റ്മാപ്പുകൾ മുതലായവ) മറ്റ് മിക്ക (ഫോട്ടോ ഇതര) ചിത്രങ്ങളും ഫിൽട്ടർ ചെയ്യുന്നതിനായി, ഫോട്ടോകൾ വീണ്ടെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞ വലുപ്പം പ്രവർത്തനക്ഷമമാക്കുന്നു.
ഫയലുകൾ സംരക്ഷിക്കുന്നു
വീണ്ടെടുക്കാവുന്ന ഫയലുകൾ സംരക്ഷിക്കുന്നതിന് ഈ ആപ്പ് നിങ്ങൾക്ക് മൂന്ന് വ്യത്യസ്ത വഴികൾ നൽകുന്നു: ഒരു ആപ്പിലേക്ക് സംരക്ഷിക്കുക, ഉപകരണത്തിലേക്ക് സംരക്ഷിക്കുക, FTP അപ്‌ലോഡ്, അവ ഓരോന്നും ചുവടെ ചർച്ചചെയ്യുന്നു. ഒന്നോ അതിലധികമോ ഫയലുകൾ വീണ്ടെടുക്കാൻ, വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫയലുകൾക്ക് അടുത്തുള്ള ചെക്ക് മാർക്ക് ടാപ്പുചെയ്യുക, തുടർന്ന് മുകളിലെ ടൂൾബാറിലെ “വീണ്ടെടുക്കുക” ബട്ടൺ ടാപ്പുചെയ്യുക.
നിങ്ങളുടെ ഉപകരണത്തിലെ മറ്റൊരു ആപ്പിലേക്ക് വീണ്ടെടുക്കാവുന്ന ഫയലുകൾ അയയ്‌ക്കാൻ ആദ്യത്തേതും ഏറ്റവും ശുപാർശചെയ്‌തതുമായ രീതി നിങ്ങളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ഇമെയിൽ ആപ്പിലേക്ക് ഫയലുകൾ അയയ്‌ക്കാൻ കഴിയും, അതുവഴി നിങ്ങൾക്ക് ഫയലുകൾ ഇമെയിൽ ചെയ്യാനാകും. നിങ്ങൾക്ക് ഡ്രോപ്പ്ബോക്‌സ് അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് ആപ്പിലേക്കും ഫയലുകൾ അയക്കാം. ഫയലുകൾ അയയ്‌ക്കേണ്ട ആപ്പ് തിരഞ്ഞെടുക്കാൻ നിങ്ങളുടെ ഉപകരണം നിങ്ങളെ സ്വയമേവ അനുവദിക്കും.
നിങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പക്കൽ നിന്നും പണം വാങ്ങാറും, അവർക്ക് കടം കൊടുക്കാറുമുള്ളവരാണോ? എന്നാൽ പിന്നീട് ഈ പണത്തിന്റെ കണക്കുകൾ മറന്നും പോകുന്നുണ്ടോ, എങ്കിൽ അത്തരക്കാർക്ക് പറ്റിയ ഒരു കിടിലൻ ആപ്പ് ആണിത്. ക്യാഷിന്റെ കണക്കുകൾ മറന്നു പോകുന്നവർക്ക്ക് ഈ ആപ്പ് വളരെയേറെ ഉപകാരപ്പെടും എന്നതിൽ സംശയമില്ല. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കണക്കുകൾ മറന്നു പോകാതെ എളുപ്പത്തിൽ രേഖപ്പെടുത്താൻ സാധിക്കും. കണക്കുകൾ സൂക്ഷിക്കുക എംജെത്രമല്ല, നിങ്ങളുടെ ഒരു മാസത്തെ ചിലവുകളും, ബജറ്റും വരെ കൃത്യമായി ഈ ആപ്പിലൂടെ മനസിലാക്കാൻ സാധിക്കും.
അപ്ലിക്കേഷൻ 1
നിങ്ങളുടെ സാമ്പത്തിക ആസൂത്രണ അവലോകനം മുതൽ ചെലവ് ട്രാക്കിംഗ്, ആൻഡ്രോയിഡിനുള്ള വ്യക്തിഗത അസറ്റ് മാനേജ്മെന്റ് ആപ്പ് എന്നിവ കൈകാര്യം ചെയ്യാൻ ഉത്തമമാണ് ഈ ആപ്പ്. ഇപ്പോൾ നിങ്ങളുടെ സ്വകാര്യ, ബിസിനസ് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ റെക്കോർഡ് ചെയ്യുക, ചെലവ് റിപ്പോർട്ടുകൾ സൃഷ്ടിക്കുക, നിങ്ങളുടെ ദൈനംദിന, പ്രതിവാര, പ്രതിമാസ സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുക, ഈ ആപ്പിന്റെ ചെലവ് ട്രാക്കറും ബജറ്റ് പ്ലാനറും ഉപയോഗിച്ച് നിങ്ങളുടെ ആസ്തികൾ നിയന്ത്രിക്കുക എന്നിവയെല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് അക്കൗണ്ടിംഗ് സിസ്റ്റം പ്രയോഗിക്കുന്നു
ഈ ആപ്പ് കാര്യക്ഷമമായ അസറ്റ് മാനേജ്മെന്റും അക്കൗണ്ടിംഗും സുഗമമാക്കുന്നു. ഇത് നിങ്ങളുടെ അക്കൗണ്ടിൽ വരുന്നതും പോകുന്നതുമായ പണം രേഖപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ വരുമാനം ഇൻപുട്ട് ആയയുടനെ നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും നിങ്ങളുടെ ചെലവ് ഇൻപുട്ട് ആയയുടനെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം എടുക്കുകയും ചെയ്യുന്നു.
ബജറ്റ്, ചെലവ് മാനേജ്മെന്റ് പ്രവർത്തനം
ഈ ആപ്പ് നിങ്ങളുടെ ബഡ്ജറ്റും ചെലവുകളും ഒരു ഗ്രാഫ് മുഖേന കാണിക്കുന്നതിനാൽ നിങ്ങളുടെ ബഡ്ജറ്റിനെതിരായ നിങ്ങളുടെ ചെലവിന്റെ തുക പെട്ടെന്ന് കാണാനും അനുയോജ്യമായ സാമ്പത്തിക അനുമാനങ്ങൾ ഉണ്ടാക്കാനും കഴിയും
ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മാനേജ്മെന്റ് ഫംഗ്ഷൻ
ഒരു സെറ്റിൽമെന്റ് തീയതി നൽകുമ്പോൾ, അസറ്റ് ടാബിൽ പേയ്‌മെന്റ് തുകയും കുടിശ്ശികയുള്ള പേയ്‌മെന്റും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ഡെബിറ്റ് കാർഡ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് ക്രമീകരിക്കാം.
പാസ്‌കോഡ്
നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക അവലോകന അക്കൗണ്ട് ബുക്ക് സുരക്ഷിതമായി മാനേജ് ചെയ്യാൻ കഴിയുന്ന പാസ്‌കോഡ് പരിശോധിക്കാം.
കൈമാറ്റം, നേരിട്ടുള്ള ഡെബിറ്റ്
അസറ്റുകൾക്കിടയിൽ കൈമാറ്റം സാധ്യമാണ്, ഇത് നിങ്ങളുടെ വ്യക്തിപരവും ബിസിനസ്സ് അസറ്റ് മാനേജ്മെന്റും കൂടുതൽ കാര്യക്ഷമമാക്കുന്നു. കൂടാതെ, സ്വയമേവയുള്ള കൈമാറ്റവും ആവർത്തനവും സജ്ജീകരിച്ച് നിങ്ങൾക്ക് ശമ്പളം, ഇൻഷുറൻസ്, ടേം ഡെപ്പോസിറ്റ്, ലോൺ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
തൽക്ഷണ സ്ഥിതിവിവരക്കണക്കുകൾ
നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കി, ഓരോ മാസവും വിഭാഗവും മാറ്റങ്ങളും അനുസരിച്ച് നിങ്ങളുടെ ചെലവ് തൽക്ഷണം കാണാനാകും. കൂടാതെ ഒരു ഗ്രാഫ് സൂചിപ്പിക്കുന്ന നിങ്ങളുടെ ആസ്തികളുടെയും വരുമാനത്തിന്റെയും/ചെലവിന്റെയും മാറ്റവും നിങ്ങൾക്ക് കാണാൻ കഴിയും.
ബുക്ക്മാർക്ക് പ്രവർത്തനം
ബുക്ക്‌മാർക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ പതിവ് ചെലവുകൾ ഒറ്റയടിക്ക് എളുപ്പത്തിൽ ഇൻപുട്ട് ചെയ്യാം.
ബാക്കപ്പ് / പുനഃസ്ഥാപിക്കുക
Excel ഫയലിൽ നിങ്ങൾക്ക് ബാക്കപ്പ് ഫയലുകൾ നിർമ്മിക്കാനും കാണാനും കഴിയും, ബാക്കപ്പ്/പുനഃസ്ഥാപിക്കൽ സാധ്യമാണ്.
മറ്റ് പ്രവർത്തനങ്ങൾ
ആരംഭിക്കുന്ന തീയതിയിലെ മാറ്റം
കാൽക്കുലേറ്റർ പ്രവർത്തനം (തുക > മുകളിൽ വലത് ബട്ടൺ)
ഉപവിഭാഗം ഓൺ-ഓഫ് ഫംഗ്‌ഷൻ
Wi-Fi ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ കാണാൻ കഴിയും. നിങ്ങളുടെ പിസിയുടെ സ്ക്രീനിൽ തീയതി, വിഭാഗം അല്ലെങ്കിൽ അക്കൗണ്ട് ഗ്രൂപ്പ് അനുസരിച്ച് നിങ്ങൾക്ക് ഡാറ്റ എഡിറ്റ് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പിസിയിലെ ഗ്രാഫുകളിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ അക്കൗണ്ടുകളുടെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ ബജറ്റ്, ചെലവുകൾ, വ്യക്തിഗത ധനകാര്യങ്ങൾ എന്നിവ നിയന്ത്രിക്കാനും ട്രാക്കുചെയ്യാനും ആസൂത്രണം ചെയ്യാനും ആരംഭിക്കുക!
ബിസിനസ്സിന്റെ ഭാഗമായ ആപ്പുകളുടെ അക്കൗണ്ടിംഗ് & ഫിനാൻസ് ലിസ്റ്റിൽ പ്രസിദ്ധീകരിച്ച Android-നുള്ള സൗജന്യ ആപ്പാണ് ഈ ചെലവ് മാനേജർ ആപ്പായ മോണിറ്റോ.
ഉപയോഗിക്കാൻ എളുപ്പം:
ഇത് മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. ഇത് വൃത്തിയുള്ളതും അടിസ്ഥാനപരവുമായ ഇന്റർഫേസ് ലളിതവും എന്നാൽ ഗംഭീരവുമായ രൂപം നൽകുന്നു. നിമിഷങ്ങൾക്കകം ആർക്കും മോണിറ്റോ ഉപയോഗിച്ച് തുടങ്ങാം.
ഇടപാടുകൾ ട്രാക്ക് ചെയ്യുക:
ഒരു പ്രത്യേക കാഴ്ച നൽകിക്കൊണ്ട് ഇത് നിങ്ങളുടെ ഇടപാടുകൾ ശ്രദ്ധിക്കുന്നു. അവ വ്യത്യസ്ത നിറങ്ങളിൽ കാണിച്ചിരിക്കുന്നു. ഇടപാടിനൊപ്പം നിങ്ങളുടെ രസീതുകളുടെ ഫോട്ടോയും ചേർക്കാം.
ഗ്രാഫുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുക:
നിങ്ങളുടെ വരുമാനവും ചെലവും വിശകലനം ചെയ്യുന്നതിനുള്ള ശക്തമായ ഗ്രാഫുകൾ ഇത് കാണിക്കുന്നു.
വിഭാഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുക:
നിങ്ങളുടെ വരുമാനവും ചെലവും ഒരുമിച്ച് ഗ്രൂപ്പുചെയ്യുന്നതിന് വിഭാഗങ്ങൾ ചേർക്കാൻ ഈ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ഇടപാടുകൾ എളുപ്പത്തിൽ വേർതിരിച്ചറിയാൻ നിങ്ങൾക്ക് വിഭാഗങ്ങളിലേക്ക് നിറങ്ങൾ സജ്ജീകരിക്കാം.
സ്വയമേവയുള്ള Google ഡ്രൈവ് ബാക്കപ്പുകൾ:
ഈ ആപ്പ് നിങ്ങളുടെ ഡാറ്റ നിങ്ങളുടെ Google ഡ്രൈവ് അക്കൗണ്ടിലേക്ക് സ്വയമേവ ബാക്കപ്പ് ചെയ്യുന്നു. ഡാറ്റ പുനഃസ്ഥാപിക്കുന്നതും എളുപ്പമാണ്.
പരസ്യരഹിതം:
ഈ ആപ്പും പരസ്യങ്ങളെ വെറുക്കുന്നു. മോണിറ്റോയിൽ നിങ്ങൾ ഒരിക്കലും പരസ്യങ്ങൾ കാണില്ലെന്ന് ഉറപ്പാണ്.