ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെൻറ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെൻറ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിൻറെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം (ഐപി) വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. ഈ കരാറിന് കീഴിൽ ഫോൺപേ ഇന്ത്യയിലെ ഫീച്ചർ ഫോണുകൾക്കായി സ്വന്തം യുപിഐ ആപ്പ് പുറത്തിറക്കും.
സ്മാർട്ട്‌ഫോണുകൾക്ക് പകരം ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ആപ്പ് എന്ന് ഫോൺപേ അറിയിച്ചു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് പേഴ്‌സൺ-ടു-പേഴ്‌സൺ (P2P) ട്രാൻസ്ഫർ, ഓഫ്‌ലൈൻ ക്യുആർ പേയ്‌മെൻറ്, മൊബൈൽ നമ്പറിൽ നിന്നോ സെൽഫ് ക്യുആറിൽ നിന്നോ പേയ്‌മെൻറ് സ്വീകരിക്കൽ തുടങ്ങിയ അടിസ്ഥാന യുപിഐ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയും.
ജിഎസ്‌പേ ടെക്‌നോളജി സ്റ്റാക്ക് സ്വന്തമാക്കുന്നതിലും ഇന്ത്യയിലെ വിശാലമായ ഫീച്ചർ ഫോൺ ഉപയോക്തൃ അടിത്തറയിലേക്ക് യുപിഐ പേയ്‌മെൻറുകൾ എത്തിക്കുന്നതിലും ആവേശഭരിതരാണ് എന്ന് ഈ ഏറ്റെടുക്കലിനെക്കുറിച്ച് സംസാരിച്ച ഫോൺപേയുടെ സഹസ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. ഇന്ത്യയിലെ വളർന്നുവരുന്ന ഡിജിറ്റൽ പേയ്‌മെൻറ് വിപണിയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപഭോക്താക്കളെ പ്രാപ്‍തരാക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
പൂർണ്ണമായ യുപിഐ ഇൻററോപ്പറബിലിറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഫോൺപേ പറയുന്നു. അതായത്, രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളെപ്പോലെ യുപിഐ ഉപയോഗിക്കാം എന്നും രണ്ടും തമ്മിൽ ഒരു വിടവും ഉണ്ടാകരുത് എന്നുമാണ് കമ്പനിയുടെ നയം. ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനത്തിന് പുറത്തുള്ള രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഓൺലൈൻ സാമ്പത്തിക സൗകര്യങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം സഹായിക്കും.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ മുഴുവൻ വിവരങ്ങളും ലഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം മതി. ആർടിഒ ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമോ അല്ലെങ്കിൽ മേലധികാരികളെയോ ഒന്നും കാണേണ്ട കാര്യമല്ല. എങ്ങനെ എന്നല്ലേ? നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷനിലൂടെയാണ് നിമിഷങ്ങൾ കൊണ്ട് യഥാർത്ഥ വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നത്. ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന RTO വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണിത് (rto vehicle owner information). ഈ സോഫ്റ്റ്വെയറിൽ പങ്കിടുന്ന വിവരങ്ങൾ ആധികാരികമാണ്. പാർക്കിംഗ്, അപകടം, അല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം വാഹനം മോഷണം പോയാലോ ചെയ്താൽ ആ വാഹന വാഹനത്തിന്റെ പൂർണ്ണമായ RTO വാഹന വിവരങ്ങൾ കണ്ടെത്താൻ വാഹന രജിസ്‌ട്രേഷൻ നമ്പർ മാത്രം മതി. ഉടമസ്ഥാവകാശം, തീർപ്പുകൽപ്പിക്കാത്ത ട്രാഫിക് ഇ ചലാനുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ഏത് ടൈപ്പ് വാഹനമാണ്, നിർമ്മാണം, മോഡൽ, ഇൻഷുറൻസ്, ഫിറ്റ്നസ്, മലിനീകരണം, ബ്ലാക്ക് ലിസ്റ്റ് സ്റ്റാറ്റസ്, ഫിനാൻഷ്യർ (ഹൈപ്പോത്തിക്കേഷൻ) വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ ആപ്പിലൂടെ ആക്സസ് ചെയ്യാൻ കഴിയും.
റോഡപകടങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ് കേസുകൾ, ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതിന് മുമ്പ്, അല്ലെങ്കിൽ നിയമവശമായ അന്വേഷണ ആവശ്യങ്ങൾക്കും RTO വെഹിക്കിൾ ഇൻഫർമേഷൻ ആപ്പ് വളരെ ഉപയോഗപ്രദമാണ്. വാഹനം/വാഹൻ മാസ്റ്ററുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടാൽ വാഹന വിശദാംശങ്ങളും പ്രധാനമാണ്. നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെട്ട് നിങ്ങൾ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാഹന വിശദാംശങ്ങളും പ്രധാനമാണ്. നിങ്ങൾക്ക് ആഴശ്യമായ രേഖകൾ ഇല്ലെങ്കിൽ RTO വാഹന ഉടമയുടെ വിവരങ്ങൾ നിർബന്ധമാണ്. വാഹന ഉടമകളെക്കുറിച്ചുള്ള ആപ്പിൽ കാണിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും പരിവാഹൻ വെബ്‌സൈറ്റിൽ പൊതുവായി ലഭ്യമാണ്. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു ഇടനില പ്ലാറ്റ്‌ഫോമായി മാത്രമാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.
ആപ്ലിക്കേഷൻ്റെ സവിശേഷതകൾ
ഇൻഷുറൻസും പൊല്യൂഷനും തീരുന്നതിന് മുമ്പേ അലർട്ടുകൾ സെറ്റ് ചെയ്യുക.
ഇന്ത്യയിലുടനീളമുള്ള 400+ നഗരങ്ങളിൽ തത്സമയ ഇന്ധന വില അറിയാം.
പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ കണ്ടെത്തുക.
അടുത്തുള്ള മെക്കാനിക്കുകൾ, ഇന്ധന പമ്പുകൾ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വേഗം കണ്ടെത്താം.
റീസെയിൽ മൂല്യം പരിശോധിച്ച് നിങ്ങളുടെ വാഹനം വിൽക്കാം.
കാർ സർവീസ്, റിപ്പയർ എന്നിവയിൽ മികച്ച ഡീലുകൾ നേടാം.
നിങ്ങളുടെ അടുത്ത സ്വപ്ന കാർ/ബൈക്ക് വാങ്ങാൻ വാഹന വായ്പ നേടാം.
ഫാസ്ടാഗ് വാങ്ങാം.
നിങ്ങളുടെ വാഹനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റ് മാനേജർ ആക്കാം.
അജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ ഒട്ടും പേടിക്കേണ്ട, വിളിക്കുന്ന ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ, മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ സ്വയമേ സേവ് ചെയ്യപ്പെടും. ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമായ ഈ ആപ്ലിക്കേഷൻ ഏതെന്ന് പരിചയപ്പെടാം. ഫോണിൽ വിളിച്ചയാളെ തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഐഫോൺ സ്റ്റോറിലും ഗൂഗിൾ പേ സ്റ്റോറിലും വളരെ ഉയർന്ന റേറ്റിങ് ഉള്ള ഈ ആപ്ലിക്കേഷൻ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ. അജ്ഞാത ഫോൺ കോളുകൾ പലപ്പോഴും വരാറുണ്ട്. അവരിൽ ചിലർ വഞ്ചിച്ചേക്കാം. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുമുള്ള ഒരു ആപ്പ് ആണിത്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെയുണ്ട്. ഈ ആപ്പ് ആൻഡ്രോയിഡിലും ഐഫോണിലും ഉപയോഗിക്കാം. ആപ്പിന് പ്ലേ സ്റ്റോറിൽ 4.5 റേറ്റിങും മികച്ച റിവ്യൂകളുമുണ്ട്.
സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. നാട്ടിൽ ഉള്ളവർക്ക് പുതുതായി ഇറങ്ങുന്ന സിനിമകൾ തിയറ്ററുകളിൽ പോയി കാണാനുള്ള സമയം കിട്ടാറുണ്ട്. എന്നാൽ പ്രവാസികളുടെ കാര്യം അങ്ങനെ അല്ല. ജോലിക്ക് ഒക്കെ തിരികെ റൂമിൽ എത്തി ഭക്ഷണം ഒക്കെ തയ്യാറാക്കി കഴിഞ്ഞ് പിന്നെ പുറത്ത് പോകൽ കുറച്ച് പാടുള്ള കാര്യമാണ്. അപ്പോഴേക്കും പുതുതായി ഇറങ്ങിയ സിനിമയുടെ തിയറ്റർ പ്രസൻസ് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെയുള്ള അഴസരം കൂടുതൽ ആയത് കൊണ്ട് പ്രവാസികൾക്ക് പുതുപുത്തൻ സിനിമകൾ ഓൺലൈനിലൂടെ കാണാൻ കിടിലൻ അവസരം. റിലീസ് ആകുന്ന സിനിമകൾ ഒടിടിയിൽ വരുന്നുണ്ടെങ്കിലും പലതും പല പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ആകുന്നത്. എല്ലാ പ്ലാറ്റ്ഫോമും സബ്സ്ക്രൈബ് ചെയ്യുന്നത് നടക്കുന്ന കാര്യവുമല്ല. ഇനി എല്ലാ ആപ്ലിക്കേഷൻ്റെ ആവശ്യം വരുന്നില്ല. വെറും ഒരു ആപ്പ് മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും.മ ലയാള സിനിമകൾ ഇനി സൗജന്യമായി കാണാം.ബി4 മൂവീസ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഉള്ളത്. മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ OTT പ്ലാറ്റ്ഫോം ആയി വളരെ ചുരുങ്ങിയ സമയം കൊണ്ട് മാറുകയും ചെയ്തു. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൗൺലോഡ്സാണ് ഈ ആപ്പ് നേടിയിട്ടുള്ളത്. മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ്. എല്ലാവർക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. പുതുപുത്തൻ സിനിമകൾ സൗജന്യമായി കാണാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും
സ്മാർട്ട് സാങ്കേതികതയുടെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ സ്മാർട്‌ഫോണുകൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. മറിച്ച് നമ്മുടെ വീടുകളിലെ റിമോട്ടുകളായും ആരോഗ്യമോണിറ്ററുകളായും വിനോദ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളിൽ ഏറെ ഉപകാരപ്രദമായത് സ്മാർട്‌ഫോണിനെ ടിവി റിമോട്ടായി മാറ്റിയതാണ്. പരമ്പരാഗത റിമോട്ടുകളുടെ ആവശ്യം ഇല്ലാതാക്കിയും, പകരം നമ്മുടെ കയ്യിൽ എപ്പോഴുമുള്ള ഫോണിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാവുന്നതുമാക്കി.
മൊബൈൽ ടിവി റിമോട്ട് ആപ്പ്
ഒരു മൊബൈൽ ടിവി റിമോട്ട് ആപ്പ് സ്മാർട്ട്‌ഫോണിനെ ഒരു യൂണിവേഴ്‌സൽ അല്ലെങ്കിൽ ബ്രാൻഡ്-നിർദ്ദിഷ്ട റിമോട്ട് കൺട്രോളായി പ്രവർത്തിപ്പിക്കും. ഇൻഫ്രാറെഡ് (IR), വൈ-ഫൈ അല്ലെങ്കിൽ ബ്ലൂടൂത്ത് വഴി ഈ ആപ്പുകൾ ഫോണിനെ ടെലിവിഷനുമായി ബന്ധിപ്പിക്കും. ശേഷം ചാനലുകൾ മാറ്റാനും സൗണ്ട് കൂട്ടാനും കുറക്കാനും ഒരു ചാനലിൽ നിന്ന് മറ്റൊരു ചാനലിലേക്ക് നാവിഗേറ്റ് ചെയ്യാനും സഹായിക്കും. കൂടാതെ, വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ഒരു സ്റ്റാൻഡേർഡ് റിമോട്ടിന്റെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനും സാധിക്കും.
നിങ്ങളുടെ സ്മാർട്‌ഫോണിനെ മൊബൈൽ ടിവി റിമോട്ടായി മാറ്റുന്നത് എങ്ങനെ?
നിങ്ങളുടെ ടിവി ഏത് ടൈപ്പ് ആണെന്ന് കണ്ടെത്തുക സ്മാർട്ട് ടിവി: ബിൽറ്റ്-ഇൻ വൈ-ഫൈയും ആപ്പ് അനുയോജ്യതയും ഉണ്ട് ഐആർ പിന്തുണയുള്ള നോൺ-സ്മാർട്ട് ടിവി: ഐആർ (ഇൻഫ്രാറെഡ്) വഴി നിയന്ത്രിക്കാൻ കഴിയും.
നിങ്ങളുടെ ഫോണിൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പരിശോധിക്കുക IR Blaster: ഇൻഫ്രാറെഡ് വഴി ടിവികൾ നിയന്ത്രിക്കും.
നിങ്ങളുടെ ഫോണിന് അനുയോജ്യമായ ആപ്പ് ഡൗൺലോഡ് ചെയ്യുക ഗൂഗിൾ പ്ലേ സ്റ്റോറിലേക്കോ ആപ്പിൾ ആപ്പ് സ്റ്റോറിലേക്കോ പോയി അനുയോജ്യമായ റിമോട്ട് കൺട്രോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിൾ ടിവി മി റിമോട്ട് പീൽ സ്മാർട്ട് റിമോട്ട് ആമസോൺ ഫയർ ടിവി റിമോട്ട് റോക്കു ആപ്പ് എനിമോട്ട്
Wi-Fi പിന്തുണ: ഒരു നെറ്റ്‌വർക്കിലൂടെ സ്മാർട്ട് ടിവികളിലേക്കോ ഉപകരണങ്ങളിലേക്കോ കണക്റ്റുചെയ്യും. Bluetooth: ചില ടിവികൾ Bluetooth വഴിയും നിയന്ത്രിക്കാം.
വൈ-ഫൈ അധിഷ്ഠിത റിമോട്ടുകൾക്കായി: നിങ്ങളുടെ ഫോണും ടിവിയും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5: നിങ്ങളുടെ ഇഷ്ടാനുസൃതം ഉപയോഗിക്കുക
നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ, ഇഷ്ടാനുസൃത ബട്ടണുകൾ, ഉപകരണ നാമങ്ങൾ എന്നിവ സജ്ജമാക്കുക. സ്മാർട്ട് ടിവികളിൽ തിരയുമ്പോൾ വേഗത്തിൽ ടൈപ്പുചെയ്യുന്നതിന് വെർച്വൽ കീബോർഡ് ഉപയോഗിക്കുക. നിങ്ങളുടെ ഫോണിൽ വോയ്‌സ് കമാൻഡുകൾ നൽകാൻ പറ്റുമെങ്കിൽ അത് ഉപയോഗിക്കുക.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് Speaker Boost App അത്യാവശ്യമാണ്. വീഡിയോ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും, അല്ലെങ്കിൽ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴും ശബ്ദം കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫോണിന്റെ ഡിഫോൾട്ട് സൗണ്ട് കുറവുള്ളതായി പലരും നേരിടാറുണ്ട്. ഇത് പരിഹരിക്കാൻ സഹായിക്കുന്ന അപ്ലിക്കേഷൻ ആണ് Speaker Boost App. ഇത് ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കൂടുതൽ മികവുറ്റതാക്കാൻ സാധിക്കും.
സവിശേഷതകൾ
ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കുറവാണെങ്കിൽ, ഈ ആപ് വഴി അത് 200% വരെ ബൂസ്റ്റ് ചെയ്യാം! സിനിമകളും ഗാനങ്ങളും കൂടുതൽ ക്ലിയറായി, മികച്ച ശബ്ദത്തോടെ ആസ്വദിക്കാം. വീഡിയോ കോളുകളിലും ഓൺലൈൻ ക്ലാസ്സുകളിലും ശബ്ദം കുറവെന്ന പ്രശ്നം പരിഹരിക്കാം. പ്ലേ സ്റ്റോർ വഴി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം, ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, കൂടാതെ ഡിവൈസ് സേഫ്റ്റിയും ഉറപ്പാണ്. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ ശബ്ദം അതിരുകടക്കരുത്. ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ചെവിയുടെ കേളവി ശേഷിയെ ബാധിക്കും. കൂടാതെ, ഫോണിൻ്റെ ഹാർഡ്‌വെയറിനും ഹാനികരമായേക്കാം. അതുകൊണ്ട് തന്നെ സേഫ് ലെവലിൽ ആപ്പ് ഉപയോഗിക്കുക. DOWNLOADhttps://play.google.com/store/apps/details?id=com.abrar.volumeboost&hl=en_IN
പല ആവശ്യങ്ങൾക്കുമായി നമ്മൾ പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാൻ എത്രയോ സ്റ്റുഡിയോകളെ ആശ്രയിക്കുന്നു. എന്നാൽ കൃത്യവും, ക്ലാരിറ്റി ഉള്ളതുമായ ഫോട്ടോകൾ കിട്ടാൻ നമ്മൾ പലപ്പോഴും ആ ബുദ്ധിമുട്ടുകളെ കണ്ടില്ലെന്നു വയ്ക്കാറുണ്ട്. എന്നാൽ, ഇനി ആ ബുദ്ധിമുട്ടുകളെ വളരെ സുഖമായി അഭിമുഖീകരിക്കാം. അത്രയേറെ സാങ്കേതികമായി നമ്മുടെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞു. ഇനി ആർക്കും സ്വന്തം ഫോണിൽ തന്നെ ഫോട്ടോ എടുക്കാനും അത് പാസ്പോർട്ട് സൈസ് ഫോട്ടോയോ മറ്റോ ആക്കാനും വളരെ ഈസി ആണ്. അതിനുള്ള ഏറ്റവും മികച്ച ആപ്പ് ആണ് പാസ്‌പോർട്ട് ഫോട്ടോ മേക്കർ (ഐഡി ഫോട്ടോ മേക്കർ സ്റ്റുഡിയോ) id passport size photo editor .
സൗജന്യ പാസ്‌പോർട്ട് ഫോട്ടോ മേക്കർ, എഡിറ്റർ, ഫോട്ടോ പ്രിന്റ് ആപ്പുകൾ എന്നിവയിൽ ഏറ്റവും മികച്ച അവതരണം കാഴ്ചവയ്ക്കുന്ന ഒരു ആപ്പാണ് പാസ്‌പോർട്ട് സൈസ് എഡിറ്റർ . സ്റ്റാൻഡേർഡ് പാസ്‌പോർട്ട്, ഐഡി അല്ലെങ്കിൽ വിസ ഫോട്ടോകൾ 3×4, 4×4, 4×6, 5×7 അല്ലെങ്കിൽ A4 പേപ്പറിന്റെ ഒറ്റ ഷീറ്റിലേക്ക് സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നതിലൂടെ ചിലവാകുന്ന പണം ലാഭിക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും . ഈ ആപ്പിന്റെ സഹായത്തോടെ ഫോട്ടോ തയ്യാറാക്കിയാൽ – നിങ്ങൾക്ക് പ്രിന്റ് ചെയ്യുന്ന സൗകര്യം മാത്രമേ പുറമെ നിന്നും കിട്ടേണ്ടതായിട്ടുള്ളൂ. പ്രിന്റ് ചെയ്യുന്ന സ്ഥലത്തു നിന്നും നിങ്ങൾക്കിതിന്റെ പ്രിന്റുകൾ ഓർഡർ ചെയ്യാം. അല്ലെങ്കിൽ, നിങ്ങളുടെ ഫോൺ അടുത്തുള്ള ഫോട്ടോ പ്രിന്റ് സേവന സൗകര്യമുള്ളിടത്ത് കൊണ്ടുപോയി പ്രിന്റ് ചെയ്യാവുന്നതാണ്. യുഎസ്എ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, കൊറിയ, ബ്രസീൽ എന്നിവയുൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഐഡി, പാസ്‌പോർട്ട്, വിസ, ലൈസൻസ് എന്നിവയ്‌ക്കനുസൃതമായ ഫോട്ടോകൾ തയ്യാറാക്കാൻ ഈ ആപ്പിന് കഴിയും. ഔദ്യോഗിക ഫോട്ടോയുടെ വലുപ്പത്തിലേക്ക് നിങ്ങളുടെ ഫോട്ടോയെ ക്രമീകരിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ മേക്കറിന് കഴിയും. കംപ്ലയിന്റ് പാസ്‌പോർട്ട് ഫോട്ടോ ഉണ്ടാക്കാനുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇതിൽ സൗജന്യമായി ലഭ്യമാണ്.
നാട്ടിൽ സ്വന്തമായി വീടും സ്ഥലവും വാങ്ങുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമായിരിക്കും. എന്നാൽ പലപ്പോളും നാട്ടിൽ ലീവിന് പോകുമ്പോൾ സ്ഥലം തേടി നടക്കാനും വീട് നോക്കി നടക്കാനും സമയം തികഞ്ഞെന്ന് വരില്ല. അതുകൊണ്ട് നാട്ടിലേക്കുള്ള യാത്രക്ക് മുൻപ് എവിടെ സ്ഥലം വാങ്ങണം, വില എത്ര എന്നൊക്കെ തീരുമാനിച്ച് വരികയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. സാധാരണക്കാർ ഭൂമി വാങ്ങാൻ ഏതെങ്കിലും ബ്രോക്കറെ സമീപിക്കാറുണ്ട്. എന്നാൽ ബ്രോക്കർമാർ വഴി ഭൂമി ഏറ്റെടുക്കാൻ ആലോചിക്കുന്നവർ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം. അതായത്, ചിലപ്പോൾ ബ്രോക്കർമാർ ന്യായവിലയ്ക്ക് ഭൂമി നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഇത്തരം കാര്യങ്ങളിൽ നിങ്ങളെ കൂടുതൽ അവബോധരാക്കാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.
വിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കാൻ, വിവിധ വസ്‌തു ഇടപാടുകൾക്കായി നൽകേണ്ട രജിസ്‌ട്രേഷൻ ചാർജുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടിസ്ഥാനമാക്കി കേരള സർക്കാർ വിവിധ വിഭാഗത്തിലുള്ള ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നു. പ്ലോട്ടിന്റെ ന്യായവില വീടുകളിലും ഫ്‌ളാറ്റുകളിലും ബാധകമാണ്, മൂല്യത്തകർച്ചയ്‌ക്കെതിരെ ക്രമീകരണത്തിന് ശേഷം നിർമ്മാണത്തിന് അധിക ഫീസൊന്നുമില്ല.
ഒരു വസ്തുവിന്റെ ന്യായമായ മാർക്കറ്റ് മൂല്യത്തെ ബാധിക്കുന്ന ഘടകങ്ങൾ: – സ്ഥാനം വസ്തുവിന്റെ സ്ഥാനം അതിന്റെ മൂല്യത്തിനെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. പ്രോപ്പർട്ടി ഒരു പ്രൈം ഏരിയയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, അതിന് ആദ്യ എസ്റ്റിമേറ്റ് ലഭിക്കും. മികച്ച ലൊക്കേഷൻ എന്നത് നഗരത്തിന്റെ ഹൃദയഭാഗത്തെയോ വിശാലമായ കെട്ടിടങ്ങളും പാർപ്പിട പ്രദേശങ്ങളുമുള്ള ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു, ഉദാഹരണത്തിന്, ബാംഗ്ലൂരിലെ എംജി റോഡും ഡൽഹിയിലെ സിപിയും. നേരെമറിച്ച്, വിദൂര പ്രദേശങ്ങളിലോ പ്രാന്തപ്രദേശങ്ങളിലോ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടികൾ കുറഞ്ഞ മൂല്യത്തിൽ കണക്കാക്കുന്നു.
ഇടം – പ്ലോട്ടോ, ഫ്ലാറ്റോ സ്വതന്ത്ര വില്ലയോ ആകട്ടെ, വസ്തുവിന്റെ അളവുകൾ അതിന്റെ മൂല്യം വിലയിരുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറിയ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ ഭൂമി കൂടുതൽ ഗണ്യമായ മൂല്യം നിലനിർത്തും.
ആവശ്യവും വിതരണവും – വസ്തുവിന്റെ ഡിമാൻഡ്- സപ്ലൈ ഡൈനാമിക്സും അതിന്റെ ന്യായമായ മൂല്യത്തെ ബാധിക്കുന്നു. അപര്യാപ്തമായ വിതരണത്താൽ ഉയർന്ന ഡിമാൻഡ് പരിഹരിക്കപ്പെടാത്തത് ന്യായമായ മൂല്യം ഉയർത്താൻ ബാധ്യസ്ഥമാണ്, അതേസമയം അധിക വിതരണം മൂലധന വിലമതിപ്പിനെ തടസ്സപ്പെടുത്തുന്നു. ഭവനവായ്പകളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ്, ഡിസ്പോസിബിൾ വരുമാനത്തിലെ വർദ്ധനവ്, ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നിവ റിയൽ എസ്റ്റേറ്റിന്റെ ആവശ്യകതയെ പ്രേരിപ്പിക്കുന്നു. അതിനാൽ, സാമ്പത്തിക സാഹചര്യങ്ങൾ വസ്തുവിന്റെ ന്യായവിലയിൽ മാറ്റങ്ങൾ വരുത്തുന്നു.
ന്യായവിലയും വിപണി മൂല്യവും തമ്മിലുള്ള വ്യത്യാസം – സംസ്ഥാന സർക്കാർ അധികാരികൾ ഭൂമിയുടെയോ വസ്തുവിന്റെയോ ന്യായവില തീരുമാനിക്കുന്നതിൽ നിന്നും വിപരീതമായി , കേരളത്തിലെ ഭൂമിയുടെ വിപണി മൂല്യം നിർണ്ണയിക്കുന്നത് വിതരണത്തിന്റെയും ആവശ്യത്തിന്റെയും സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള വിപണിയാണ്. സാധാരണഗതിയിൽ, ഭൂമിയുടെ നിർണ്ണയിച്ച ഇടപാട് മൂല്യം, ഭൂമിയുടെ ന്യായവിലയേക്കാൾ കുറവാണെങ്കിൽ ആധാര രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിക്കും ഭൂമിയുടെ ന്യായവില പരിഗണിക്കുന്നു. അതിനാൽ, കേരളത്തിലെ രജിസ്ട്രേഷൻ ചാർജുകളും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളും കണക്കാക്കാൻ ന്യായവില അല്ലെങ്കിൽ പരിഗണന തുകയാണ് ഉപയോഗിക്കുക . അതിൽ ഏറ്റവും ഉയർന്നത് പരിഗണിക്കപ്പെടുകായും ചെയ്യും.
കേരളത്തിലെ ഭൂമിയുടെ ന്യായവില എങ്ങനെ പരിശോധിക്കാം?
ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതിന്, ചുവടെ ചർച്ച ചെയ്തതുപോലെ നിങ്ങൾ ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്:
ഘട്ടം 1: ആദ്യം, നിങ്ങൾ ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കുകയും തുടർന്ന് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും പൂരിപ്പിക്കുകയും വേണം.
ഘട്ടം 2: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ജില്ല, താലൂക്ക്, ഗ്രാമം എന്നിവ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. തുടരുന്നതിന് ഈ തിരഞ്ഞെടുപ്പുകൾ നിർബന്ധമാണ്.
ഘട്ടം 3: ദേശം, ബ്ലോക്ക് നമ്പർ, ഭൂമി തരങ്ങൾ, സർവേ നമ്പർ, കൂടാതെ ആവശ്യമായ മറ്റ് വിവരങ്ങളും തിരഞ്ഞെടുക്കണം . എന്നിരുന്നാലും, ഇവ പൂരിപ്പിക്കേണ്ട നിർബന്ധിത ഫീൽഡുകളല്ല.
ഘട്ടം 4: നിങ്ങൾ ‘ന്യായമായ മൂല്യം കാണുക’ (View Fair Value) എന്ന ടാബിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്, തുടർന്ന് നിങ്ങളുടെ ഉപകരണത്തിന്റെ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
സ്മാർട്ട്ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ദൈനംദിന കാര്യങ്ങൾക്ക് നമുക്ക് അതിന്റെ സഹായം തേടേണ്ടിവരുന്നു. നമ്മൾ ഒരു പുതിയ നഗരത്തിലേക്ക് പോകുമ്പോഴോ അല്ലെങ്കിൽ സ്വന്തം നഗരത്തിലെ ഒരു പുതിയ സ്ഥലത്തേക്ക് പോകേണ്ടി വരുമ്പോഴോ നമ്മൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടാറുണ്ട്. ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ് ഒരു പ്രധാന നാവിഗേഷൻ മാർഗമായി മാറിയിരിക്കുന്നു. പുതിയ സ്ഥലങ്ങളിലേക്കുള്ള വഴി അറിയുന്നതിനൊപ്പം, ഗതാഗതത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും ഗൂഗിൾ മാപ്പ് ധാരാളം ഉപയോഗിക്കുന്നു.
വാസ്തവത്തിൽ നമ്മൾ ഗൂഗിൾ മാപ്‌സ് ഓൺ ചെയ്യുമ്പോഴെല്ലാം അതിൽ വ്യത്യസ്ത നിറങ്ങളിലുള്ള നിരവധി വരകൾ കാണുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഗൂഗിൾ മാപ്പിൽ കാണുന്ന ഈ പച്ച, ചുവപ്പ്, മഞ്ഞ വരകൾ മാപ്പുകൾ നന്നായി കാണിക്കാൻ വേണ്ടി മാത്രമാണെന്ന് കരുതുന്നുവെങ്കിൽ, അങ്ങനെയല്ല. ഗൂഗിൾ മാപ്പിലെ ഓരോ നിറത്തിനും ഒരു അർത്ഥമുണ്ട്. അതിനെക്കുറിച്ച് ഒന്ന് പരിശോധിക്കാം.
പച്ച വരകൾ: ഗൂഗിൾ മാപ്പിൽ കാണുന്ന പച്ച വര ആ റോഡിൽ ഒട്ടും ഗതാഗതമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യാത്രയിൽ നിങ്ങൾക്ക് ഒരു തടസ്സവും നേരിടേണ്ടിവരില്ല.
മഞ്ഞ/ഓറഞ്ച് ലൈനുകൾ: ഗൂഗിൾ മാപ്പിലെ മഞ്ഞ, ഓറഞ്ച് ലൈനുകൾ സൂചിപ്പിക്കുന്നത് റൂട്ട് അൽപ്പം തിരക്കേറിയതാണെന്നാണ്. ഈ വഴിയിൽ ഗതാഗതം മന്ദഗതിയിലായിരിക്കും, പക്ഷേ എത്തിച്ചേരാൻ അധികം സമയമെടുക്കില്ല.
ചുവന്ന വരകൾ: മാപ്പിലെ ചുവന്ന വരകൾ ആ റൂട്ടിൽ കനത്ത ഗതാഗതമുണ്ടെന്ന് സൂചിപ്പിക്കുന്നു. മുമ്പത്തേക്കാൾ ഇരുട്ടാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്കിന്റെ സാഹചര്യമുണ്ടെന്ന് മനസ്സിലാക്കുക.
നീല വരകൾ: നിങ്ങൾ ഒരു സ്ഥലം തിരയുമ്പോൾ നീല വരകൾ ദൃശ്യമാകും. ഇത് നിങ്ങൾ പോകുന്ന വഴി കാണിക്കുന്നു.
പർപ്പിൾ വരകൾ: ഗൂഗിൾ മാപ്പിൽ പലപ്പോഴും പർപ്പിൾ നിറത്തിലുള്ള വരകൾ കാണാം. ഈ പാത കൂടുതൽ ദൈർഘ്യമേറിയ ഒരു പാതയെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഇതിൽ നേരിയ ഗതാഗതക്കുരുക്കും ഉണ്ടാകാം.
തവിട്ട് വരകൾ: ഭൂപടത്തിൽ ഒരു തവിട്ട് വര കണ്ടാൽ, അത് ഒരു കുന്നിൻ പാതയാണെന്ന് മനസ്സിലാക്കുക. അതായത് നിങ്ങൾ സാധാരണ വഴികളേക്കാൾ ഉയർന്ന സ്ഥലത്തുകൂടി കടന്നുപോകുന്നു.
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ഒരു ജനപ്രിയ ബ്രാൻഡാണ് ഷവോമി. ഇന്ത്യൻ ആരാധകർക്കായി കമ്പനി നിരവധി പ്രീമിയം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നുണ്ട്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഷവോമി പുതിയൊരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പോകുന്നു. അത് ഷവോമി സിവി 5 പ്രോ ആയിരിക്കും. സെൽഫി പ്രേമികൾക്ക് ഈ സ്മാർട്ട്‌ഫോണിൽ ശക്തമായ 50 മെഗാപിക്സൽ സെൽഫി ക്യാമറ ലഭിക്കും.
ഷവോമി സിവി 5 പ്രോയുടെ സവിശേഷതകൾ
പർപ്പിൾ, പീച്ച്, വെള്ള, കറുപ്പ് എന്നീ നാല് കളർ വേരിയന്റുകളിലാണ് ഷവോമി സിവി 5 പ്രോ പുറത്തിറക്കുന്നത്. മികച്ച പ്രകടനത്തിനായി, ഈ സ്മാർട്ട്‌ഫോണിൽ ക്വാൽകോമിന്റെ പവർപൂൾ സ്‌നാപ്ഡ്രാഗൺ 8s Gen 4 SoC ചിപ്‌സെറ്റ് നൽകാം. ഇതോടൊപ്പം, 6000mAh ന്റെ വലിയ പവർ ബാങ്ക് പോലുള്ള വലിയ ബാറ്ററിയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഫാസ്റ്റ് ചാർജിംഗിനായി, ഇത് 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.
ഷവോമി സിവി 5 പ്രോയ്ക്ക് മികച്ച ക്യാമറയുണ്ടാകും
ഷവോമി സിവി 5 പ്രോയുടെ ഫോട്ടോഗ്രാഫി ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഡിസൈനോടുകൂടിയ ലെയ്‌ക പ്യുവർ ഒപ്‌റ്റിക്‌സ് സിസ്റ്റം ഇതിലുണ്ടാകും. f/1.63 അപ്പേർച്ചറുള്ള ഒരു പ്രധാന ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.
ഇതോടൊപ്പം, 15mm ഫോക്കൽ ലെങ്ത് ഉള്ള ഒരു f/2.2 അൾട്രാ-വൈഡ് ലെൻസും ഇതിൽ നൽകാം. ക്യാമറ സജ്ജീകരണത്തിൽ 50MP ടെലിഫോട്ടോ ലെൻസും കാണാം. പിൻ ക്യാമറയ്‌ക്കൊപ്പം, ഈ സ്മാർട്ട്‌ഫോണിന്റെ മുൻ ക്യാമറയും ശക്തമായിരിക്കും. സെൽഫിക്കായി 50 എംപി ക്യാമറയും ഇതിനുണ്ടാകും.
ഇന്ന് പ്രായഭേദമന്യേ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് നമ്മൾ.എന്നാൽ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടത് അവരുടെ മാനസീക,ശാരീരിക ആരോഗ്യത്തിന് അത്യാവശ്യമാണ്.എന്നാൽ മാതാപിതാക്കളുടെ ഇടപെടലുകളെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് പല കുട്ടികളും കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ താഴെ പറയുന്ന ഈ നാല് ടൂളുകൾക്ക് കഴിയും.
ടേക്ക് എ ബ്രേക്ക് ഫീച്ചർ
ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്തിരിക്കുമ്പോൾ സമയം പോകുന്നത് അറിയുകയില്ല. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുന്നതിന് ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്യുമ്പോൾ ഒരു ഇടവേളയെടുക്കണമെന്ന് ഇൻസ്റ്റഗ്രാം തന്നെ നമ്മളെ ഓർമ്മിപ്പിക്കും. ആവശ്യാനുസരണമുള്ള സമയപരിധി ഓപ്ഷൻ നമുക്ക് തെരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്‌ക്രീനിൽ ഒരു റിമൈന്റർ മെസേജ് പ്രത്യക്ഷപ്പെടുകയും ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച് കൗമാരക്കാരിലെ ഇൻസ്റ്റഗ്രാം സ്‌ക്രോളിംഗിന് നിയന്ത്രണമേർപ്പെടുത്താൻ സാധിക്കും.
ക്വയറ്റ് മോഡ്
സോഷ്യൽ മീഡിയയിൽ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇൻസ്റ്റഗ്രാം ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂർ വരെ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്ത് വെയ്ക്കാൻ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കും. ക്വയറ്റ് മോഡ് ഓൺ ആക്കുമ്പോൾ ഇൻബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾ ക്വയറ്റ് മോഡിലാണെന്ന് അവർക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയയ്ക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. രാത്രി വളരെവൈകി കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയും ഇൻസ്റ്റഗ്രാമിൽ റീലുകളും മറ്റും ആസ്വദിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികൾ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുമ്പോൾ നൈറ്റ് നഡ്ജ് ഫീച്ചർ പ്രവർത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവർക്ക് നൽകും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കും. കൃത്യസമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാനും ഈ ഫീച്ചർ സഹായിക്കും.
പാരന്റൽ സൂപ്പർവിഷൻ
കുട്ടികൾ അയയ്ക്കുന്നതും അവർക്ക് ലഭിക്കുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ ലഭിക്കാൻ സഹായിക്കുന്ന ഇൻസ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റൽ സൂപ്പർവിഷൻ. നിങ്ങളുടെ കുട്ടികൾ എത്രസമയം ഇൻസ്റ്റഗ്രാമിൽ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. കുട്ടികൾ ആരോടെല്ലാം ചാറ്റ് ചെയ്യണമെന്ന് ഈ ഫീച്ചർ വഴി നിങ്ങൾക്ക് തീരുമാനിക്കാനും സാധിക്കും. കുട്ടികൾ ഓൺലൈനിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ട അറിയിപ്പും ഈ ഫീച്ചറിലൂടെ മാതാപിതാക്കൾക്ക് ലഭിക്കും.
ഐക്യുഒ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അതേസമയം ഈ പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലായ ഐക്യുഒ നിയോ 10 പ്രോ + നെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 6800mAh ന്റെ വലിയ ബാറ്ററിയോടെയാണ് ഈ iQOO ഫോൺ പുറത്തിറങ്ങുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ കമ്പനി അതിന്റെ പല സവിശേഷതകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യുഒ നിയോ 10 പ്രോ+ മെയ് 20 ന് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്യും. ഇതോടൊപ്പം, കമ്പനി ഐക്യുഒ പാഡ് 5 സീരീസ്, ഐക്യുഒ വാച്ച് 5 എന്നിവയും പുറത്തിറക്കും.
റിപ്പോർട്ട് അനുസരിച്ച് ഐക്യുഒ നിയോ 10 പ്രോ+ 120W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയോടുകൂടിയ 6,800mAh ബാറ്ററിയുമായി വരും. ഈ ചാർജറിന് വെറും 25 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 70% ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗെയിമിംഗിനായി 10 മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് ഈ ഫോൺ നൽകും. അതേസമയം, ഈ ഫോണിൽ 18 മണിക്കൂറിലധികം ഹ്രസ്വ വീഡിയോകൾ കാണാൻ കഴിയും. ഈ ഫോണിൽ ബൈപാസ് ചാർജിംഗിനുള്ള പിന്തുണ ഉണ്ടായിരിക്കും, ഇത് ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകുന്നതിൽ നിന്ന് സംരക്ഷിക്കും.
പ്രധാന സവിശേഷതകൾ
ഐക്യുഒയുടെ ഈ സ്മാർട്ട്‌ഫോണിന് 6.82 ഇഞ്ച് വലിയ സ്‌ക്രീൻ ഉണ്ടായിരിക്കും, ഇത് 2 കെ റെസല്യൂഷനെ പിന്തുണയ്ക്കും. ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 144Hz വരെ ഉയർന്ന റിഫ്രഷ് റേറ്റ് സവിശേഷതയെ പിന്തുണയ്ക്കാൻ കഴിയും. കൂടാതെ, ഇതിന്റെ പീക്ക് ബ്രൈറ്റ്‌നസ് 4500 നിറ്റുകൾ വരെയാണ്. ഐക്യുഒയുടെ ഈ ഫോണിന് മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായി വരാൻ കഴിയും. ഇമേജ് പ്രോസസ്സിംഗിനായി ഒരു പ്രത്യേക Q2 ചിപ്പ് നൽകാം.
ഈ ഫോണിന് 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കാൻ കഴിയും. കൂടാതെ, കമ്പനിക്ക് ഇതിൽ അൾട്രാ-സോണിക് ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിക്കാം. കറുപ്പ്, വെള്ള, സൂപ്പർ പിക്സൽ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. അടുത്തിടെ ഇത് AnTuTu ബെഞ്ച്മാർക്കിംഗ് സൈറ്റിൽ കണ്ടു, അവിടെ ഇതിന് 33,11,557 സ്കോർ ലഭിച്ചു.
മികച്ച ക്യാമറ ഉറപ്പാക്കുന്നു
ഈ ഐക്യുഒ ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം കാണാം. വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന മൂന്ന് 50MP ക്യാമറകൾ ഇതിൽ ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറ ഈ ഫോണിൽ നൽകാം. ഐക്യുഒയുടെ ഈ ഫോൺ വരും മാസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ കഴിയും.
ഹോണർ ഉടൻ തന്നെ ഇന്ത്യയിൽ നാല് പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സാഹചര്യത്തിൽ ഇതിലെ മുൻനിര മോഡലിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഐഫോൺ 16 പോലെ ഡ്യുവൽ വെർട്ടിക്കൽ ക്യാമറ ഡിസൈനോടെയായിരിക്കും ഈ ഫോണും വരുന്നത്. ഹോണറിന്റെ ഈ ഫോൺ ഹോണർ 400 സീരീസിന് കീഴിലായിരിക്കും അവതരിപ്പിക്കുക. കൂടാതെ കമ്പനി അതിന്റെ മാജിക് വി ഫ്ലിപ്പ് 2 ഫോൾഡബിൾ സ്മാർട്ട്‌ഫോണും ഹോണർ മാജിക് വി5 ഉം പുറത്തിറക്കും.
അതേ സമയം കമ്പനിയുടെ പ്രോഡക്റ്റ് മാനേജർ ലീ കുൻ അതിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. മെയ് 28 ന് ഹോണർ 400 സീരീസ് ലോഞ്ച് ചെയ്യും. കൂടാതെ ഹോണറിന്റെ അടുത്ത ഫോൾഡബിൾ ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് പലരും ചോദിക്കുന്നുണ്ടെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് മാനേജർ തന്റെ വെയ്‌ബോ പോസ്റ്റിൽ പറഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ ഇത് ലോഞ്ച് ചെയ്യുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഹോണർ 400 സീരീസിൽ ഒരു സ്റ്റാൻഡേർഡ് മോഡലും ഒരു പ്രോ മോഡലും ഉണ്ടാകും. ഇതിന്റെ പ്രോ മോഡലിന് 7,200mAh ബാറ്ററി നൽകാം. അതേസമയം അതിന്റെ സ്റ്റാൻഡേർഡ് മോഡലിൽ 5,300mAh ബാറ്ററി നൽകാം. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹോണർ 300 സീരീസിന്റെ അപ്‌ഗ്രേഡായിരിക്കും ഈ സീരീസ്. എന്നിരുന്നാലും ഈ പരമ്പരയുടെ ആഗോള വേരിയന്റിന് ചൈനീസ് മോഡലിനേക്കാൾ ചെറിയ ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. ഹോണർ 400 പ്രോയുടെ ആഗോള വേരിയന്റിൽ 6,000mAh ബാറ്ററിയും 50W വയർലെസ് ചാർജിംഗും 100W വയർഡും ഉൾപ്പെട്ടേക്കാം.ലൂണാർ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈഡൽ ബ്ലൂ നിറങ്ങളിൽ പ്രോ മോഡൽ പുറത്തിറക്കും. പ്രോ മോഡലിന്റെ പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകാം, അതിൽ 200MP പ്രധാന ക്യാമറ ലഭ്യമാകും. ഇതിനുപുറമെ, 50MP ടെലിഫോട്ടോയും 12MP അൾട്രാ വൈഡ് ക്യാമറയും ലഭ്യമാകും. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50 എംപി ക്യാമറയായിരിക്കും ഇതിലുണ്ടാകുക. ഈ ഫോൺ Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റുമായി വരും. ഇതിന് IP68, IP69 റേറ്റിംഗുകൾ ഉണ്ടായിരിക്കും, ഇത് ഫോണിനെ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കും.
ഡെസേർട്ട് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റിയോർ സിൽവർ നിറങ്ങളിൽ ഹോണർ 400 പുറത്തിറങ്ങും. ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഇത് പുറത്തിറങ്ങുക. ഇതിന് 200MP പ്രധാന ക്യാമറ ഉണ്ടായിരിക്കും. ഇതോടൊപ്പം 12MP അൾട്രാ വൈഡും 50MP സെൽഫി ക്യാമറയും നൽകും. ഈ ഫോൺ Qualcomm Snapdragon 7 Gen 3-നൊപ്പം വരും. ഈ പരമ്പരയിലെ രണ്ട് ഫോണുകളും 5000 nits പീക്ക് ബ്രൈറ്റ്‌നസും 120Hz റിഫ്രഷ് റേറ്റും ഉള്ള OLED ഡിസ്‌പ്ലേയോടെയാണ് പുറത്തിറങ്ങുന്നത്.
ഗുണകരമായ ഫീച്ചറുകൾ എല്ലാം ഉള്ള ഒരു ഫോൺ വാങ്ങാനാണ് കാത്തിരുന്നതെങ്കിൽ ഇനി അത് അവസാനിപ്പിക്കാം, വേഗക്കുറവില്ലാതെ പ്രവർത്തിപ്പിക്കാവുന്ന, ഒപി (OP) എന്ന വിവരണവുമായി എത്തിയിരിക്കുന്ന ഫോൺ പരിചയപ്പെടാം. അവസാനം ഒപ്പോ കെ13 മാർക്കറ്റിലെത്തിയിരിക്കുകയാണ്! ശക്തിയേറിയ പ്രൊസസർ, ഗംഭീര ബാറ്ററി ലൈഫ്, മികച്ച ഡിസ്പ്ലെ, മികവുറ്റ നെറ്റ്വർക്ക് ശേഷി തുടങ്ങിയവയ്ക്ക് പുറമെ വിസി കൂളിങ് സിസ്റ്റവും ഉൾപ്പെടുത്തിയാണ് ഫോൺ എത്തുന്നത്. ഫോണിനെ അടുത്തറിഞ്ഞ പലർക്കും അതിന്റെ 7000 എംഎഎച് കൂറ്റൻ ഗ്രാഫൈറ്റ് ബാറ്ററിയുടെ ശേഷിയിലായിരുന്നു അത്ഭുതം, ബാറ്ററിക്ക് 80W SuperVooC ചാർജിങും ഉണ്ട്. വെറുതെയല്ല കമ്പനി ഈ ഫോണിനെ ഒപി, അല്ലെങ്കിൽ ഓവർപവേഡ്(‘overpowered’) എന്നു വിളിക്കുന്നത്. ഫോൺ കുറച്ചുകൂടെ സൂക്ഷ്മമായി പരിശോധിക്കാം: ഫോണിന്റെ അവിശ്വസനീയമായ ഫീച്ചറുകളിലൂടെ കണ്ണോടിക്കുമ്പോൾ അമ്പരക്കും-വെറും 16,999 രൂപ എന്ന തുടക്ക വിലയ്ക്ക് ഇത്രയധികം ഫീച്ചറുകളോ? ഇത് ഒരു തരം ഒപ്പോ മാജിക് ആണ്. ഞങ്ങൾക്കിപ്പോൾ വ്യക്തമായി പറയാനാകും 20,000 രൂപയിൽ താഴെയുള്ള ഫോണുകൾക്കിടയിൽ ഒരു പുത്തൻ ബെഞ്ച്മാർക്ക് തന്നെ ആയിരിക്കുകയാണ് പ്പോ കെ13 പ്രവർത്തിക്കുന്നത് ക്വാൽകം സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രൊസസർ കേന്ദ്രമായാണ്. എന്നാൽ, പ്രൊസസർ മാത്രമല്ല അതിന്റ കരുത്തിനു പിന്നിൽ. ഒപ്പോ നടത്തിയിരിക്കുന്ന ചില അതിനൂതന ഹാർഡ്വെയർ ഒപ്റ്റിമൈസേഷനും മൂലമാണ് കെ13 ഫോണിന് മിന്നൽ വേഗത ആർജ്ജിക്കാനും, ഗെയിമിങിൽ അധിക മികവ് ലഭിക്കാനും, ഫ്‌ളാഗ്ഷിപ് ഫോണുകൾൾക്കു ചേർന്ന കാര്യക്ഷമത കൊണ്ടുവരാനും സാധിച്ചിരിക്കുന്നത്. ഫോൺ ഈ വിഭാഗത്തിലെ ഫോണുകൾക്കിടയിൽ ഒരു ബെഞ്ച്മാർക്ക് തന്നെ ആയി തീർന്നിരിക്കുകയാണ് ഒപ്പോ കെ13. ഫോണിന്റെ കേന്ദ്രത്തിൽ
സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രൊസസർ തന്നെയാണ്. ബാറ്ററിയുടെ കാര്യത്തിൽ കാര്യക്ഷമത നൽകുന്ന 4എൻഎം പ്രൊസസ് ഉപയോഗിച്ച് നിർമ്മിച്ച ചിപ്പ് ആണിത്. ടിഎഎസ്എംസി(TSMC)യുടെ നൂതന നോഡ് ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ആദ്യത്തെ 6-സീരിസ് പ്രൊസസർ.
അടുത്ത തലമുറ സ്മാർട്ട്ഫോണുകളിൽ നിന്നു പ്രതീക്ഷിക്കുന്നതരം പ്രകടനക്കരുത്തും കാര്യക്ഷമതയുമാണ് കെ13 സ്മാർട്ട്‌ഫോണിന്. ഇതിനായി എൽപിഡിഡിആർ4എക്‌സ് റാം(LPDDR4X RAM), യുഎഫ്എസ് 3.1 സംഭരണം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആപ്പുകൾ വേഗത്തിൽ തന്നെ ആപ്പുകൾ ലോഞ്ച് ചെയ്യാൻ സാധിക്കുന്നു, അനായാസമായി മൾട്ടിടാസ്‌കിങ് നടത്താൻ സാധിക്കുന്നു എന്നതു കൂടാതെ കാര്യക്ഷമതയോടെ ഡേറ്റാ കൈകാര്യംചെയ്യാനും ഫോണിന് സാധിക്കുന്നു.
ഇത്രയധികം കരുത്തുറ്റ ഹാർഡ്‌വെയർ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാലാണ് ഒപ്പോ കെ13 ഫോണിന് മതിപ്പുളവാക്കുന്ന അൻടുടു(AnTuTu) സ്‌കോർ 790K+ നേടാൻ സാധിച്ചത്. ഈ വിലയക്ക് ഫോൺ വിൽക്കുന്ന തങ്ങളുടെ മിക്ക എതിരാളികൾക്കും സാധിക്കുന്നതിനേക്കാൾ വളരെ ഏറെ മുന്നിലാണ് കെ13. ടിഎൽ സർട്ടിഫിക്കേഷൻ സെന്ററിൽ നിന്ന് ആന്റി-ഏജിങിൽ 5-സ്റ്റാർ റേറ്റിങ് (60 മാസം) സ്വന്തമാക്കിയ ആദ്യ മൊബൈലും ആണ് ഒപ്പോ കെ13. ദീർഘകാലത്തേക്ക് പ്രകടനമികവും, സ്ഥിരതയുള്ളതുമായ പ്രകടനം ഉറപ്പുനൽകുന്നതാണിത്. ഇത്തരത്തിലുള്ള ഹാർഡ്‌വെയർ കരുത്ത് ഫോൺ ഗെയിമിങിന് ഉപയോഗിക്കുന്നവർക്കും, ഹൈ-ഡെഫനിഷൻ കണ്ടെന്റ് വീക്ഷിക്കാൻ ഉപയോഗിക്കുന്നവർക്കും, അല്ലെങ്കിൽ, സോഷ്യൽ, മെസേജിങ് പ്രൊഡക്ടിവിറ്റി ആപ്പുകൾ ഉപയോഗിച്ച് മൾട്ടിടാസ്‌കിങിൽ ഏർപ്പെടുന്നവർക്കുമെല്ലാം പ്രയോജനപ്രദമാണ്.
ഒരു ദിവസം മുഴുവൻ ചാർജ് ഉറപ്പാക്കുന്ന രീതിയിൽ, ഒപ്പോ കെ13 ഫോണിൽ ഒരു കൂറ്റൻ 7000എംഎഎച് ഗ്രാഫൈറ്റ് ബാറ്ററിയാണ് ഉള്ളത്. ഫോണിനെക്കുറിച്ച് ഏറ്റവുമധികം ഉദ്വേഗം വളർത്തിയിരിക്കുന്ന കാര്യങ്ങളിലൊന്ന് ഗ്രാഫൈറ്റ് ബാറ്ററി ടെക്‌നോളജിയാണ്. സാധാരണ സിലിക്കൻ ബാറ്ററികളെ അപേക്ഷിച്ച് പല മടങ്ങ് ലൈഫ്സൈക്കിളും, തുടർച്ചയായി ചാർജും നൽകാൻ ശേഷിയുള്ളതാണിത്. അതിനു പുറമെ 80W SUPERVOOCTM ചാർജിങും ഉണ്ട്. അഞ്ചു മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ നേരത്തേക്ക് ഗെയിം കണിക്കാം!
ഒപ്പോയുടെ സ്മാർട്ട് ചാർജിങ് എഞ്ചിൻ 5.0 ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ബാറ്ററി ലൈഫ്
1,800 ലൈഫ് സൈക്കിൾ വരെ ദൈർഘിപ്പിക്കും. അതിനാൽ തന്നെ 5 വർഷത്തേക്ക് ബാറ്ററി ഈടുനിൽക്കും. ബാറ്ററിക്ക് കപ്പാസിറ്റമാത്രമല്ല, ദീർഘായുസും ഉണ്ട്. റാപ്പിഡ് ചാർജിങ് മോഡ് ഉപയോഗിച്ചാൽ 5 മിനിറ്റ് ചാർജിങ് വഴി 4 മണിക്കൂർ നേരത്തേക്ക് ഗെയിമിങ് ആസ്വദിക്കാം. കെ13 സ്മാർട്ട്‌ഫോൺ 30 മിനിറ്റ് നേരത്തേക്ക് ചാർജ് ചെയ്താൽ 62 ശതമാനം ബാറ്ററി നിറയ്ക്കാം. വെറും 56 മിനിറ്റ് കുത്തിയിട്ടാൽ ഫുൾചാർജും ചെയ്യാം. എന്നു പറഞ്ഞാൽ, നിങ്ങൾ ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഫോൺ ഫുൾ ചാർജ് ആയിരിക്കും.
മൊബൈൽ ഗെയിമിങിന്റെ കാര്യത്തിൽ പലപ്പോഴും കണക്കിലെടുക്കാത്തതും, എന്നാൽ നിർണ്ണായകവുമായ ഒരു ഘടകമാണ് നെറ്റ്വർക് കണക്ടിവിറ്റി. ഒപ്പോ കെ13ന്റെ കാര്യത്തിൽ ഒപ്പോ ഇക്കാര്യത്തിൽ സൂക്ഷ്മാമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. വളരെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്ന കാര്യങ്ങളിലൊന്ന് ഗെയിമിങിനു മാത്രമായി ഒരു വൈഫൈ ആന്റിന ഉൾപ്പെടുത്തി എന്നതും അതിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കത്തക്ക രീതിയിൽ അത് പിടിപ്പിച്ചിരിക്കുന്നു എന്നതുമാണ്. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ കിട്ടുന്നതു കുറയുന്നു എന്ന ഗെയിമങ് ഉത്സാഹികളുടെ പരാതി പരിഹരിച്ചിരിക്കുകയാണ് ഒപ്പോ.
ഒപ്പോ കെ13ൽ, ഫുൾഎച്ഡി പ്ലസ് റെസലൂഷനുള്ള 6.67-ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. നിമഗ്നമായ കാഴ്ചാനുഭവം സമ്മാനിക്കാനായി 120ഹെട്സ് റിഫ്രെഷ് റേറ്റും, 1200നിറ്റ്സ് പീക് ബ്രൈറ്റ്നസും ഉണ്ട്. ഗെയിമിങ് ആണെങ്കിലും കണ്ടെന്റ് സ്ട്രീം ചെയ്ത് കാണുമ്പോഴാണെങ്കിലും, ബ്രൗസിങ് ആണെങ്കിലും മറ്റു ടാസ്‌കുകൾ ആണെങ്കിലും ഹൈ-റിഫ്രെഷ് റേറ്റ് ചടുലതയും ഒഴുക്കുമുളള അനുഭവം പകരും. സൂര്യപ്രകാശം നേരിട്ട് സ്‌ക്രീനിലടിക്കുമ്പോൾ പോലും മികച്ച വ്യക്തത ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ കൂടിയ ബ്രൈറ്റ്‌നസ് സഹായിക്കുന്നു. നിമഗ്നമായ കാഴ്ചാനുഭവം സമ്മാനിക്കാൻ 300% അൾട്രാ വോളിയം മോഡ് നൽകിയിരിക്കുന്നു. നിരന്തരം പ്രിയപ്പെട്ടെ ഗെയിമുകൾ കളിക്കുമ്പോഴും, സിനിമ കാണുമ്പോഴും ഒക്കെ ഇതും ഗുണംചെയ്യും.
20,000 രൂപയിൽ താഴെയുള്ള ഫോണുകൾക്കിടയിൽ ഒപ്പോ കെ13 പുതിയൊരു ബെഞ്ച്മാർക്ക് തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റിന്റെ പിൻബലം ഉള്ളതിനാൽ ഗംഭീര സ്പീഡ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാം. ഗെയിമിങിലും, മൾട്ടിടാസ്‌കിങിലും, നിരന്തരം സ്ട്രീം ചെയ്യുകയാണെങ്കിലും ഇത് പ്രകടമായിരിക്കും. ഫോണന്റെ കൂറ്റൻ 7000mAh ബാറ്ററി ദിവസം മുഴുവൻ ചാർജ് ഉറപ്പാക്കുന്നു. കൂടാതെ, 80W SUPERVOOCTM ചാർജിങ് ഉള്ളതിനാൽ ഫോൺ മിനിറ്റുകൾക്കുള്ളിൽ പ്രവർത്തനസജ്ജമാകുന്നു. ഈ സെഗ്മന്റിലുള്ള ആദ്യ വിസി കുളിങ് സിസ്റ്റം ഉള്ളതിനാൽ ഫോൺ തണുപ്പ് നിലനിർത്തുന്നു. അമോലെഡ് ഡിസ്‌പ്ലെ ഷാർപ്പും നിമഗ്നവുമാണ്. ഐപി65 റേറ്റിങ് ഉള്ളതിനാൽ ഫോൺ പല പരിസ്ഥിതികളിൽ ഉപയോഗിക്കാൻ സഹായകമാകുന്നു. കളർഓഎസ് 15ൽ സ്മാർട്ട് എഐ ടൂളുകൾ ധാരാളം ഉള്ളതിനാൽ ഫോൺ ഒഴുക്കോടെയും, അവബോധത്തോടെയും ഉപയോഗിക്കാൻ സാധിക്കുന്നു.
ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിങ്ങനെ എപ്പളാ തരത്തിലും പല രൂപത്തിലുമായാണ് അവ എടുത്തു വയ്ക്കുന്നത്. സാങ്കേതികത എത്രയേറെ വളർന്നു എന്നത് നാം പല തരത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ, നമ്മൾ ഫോണിൽ സൂക്ഷിച്ചു വച്ചിരുന്ന പല ഫോട്ടോകളോ, വിഡിയോകളോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡോക്യൂമെന്റുകളോ നഷ്ടപ്പെട്ടാലും നമുക്കിനി പേടിക്കേണ്ട സാഹചര്യമില്ല. എന്തെന്നാൽ, ഇപ്പോൾ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ട ഈ ആപ്ലിക്കേഷനിൽ അതിനുള്ള ഉത്തരമുണ്ട്. ഒരു സുപ്രഭാതത്തിൽ നമ്മുക് ഏത് ഡാറ്റ നഷ്ടപ്പെട്ടാലും, അതെല്ലാം തിരികെ കിട്ടാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.
ഏറ്റവും എളുപ്പമുള്ള Android ഡാറ്റ വീണ്ടെടുക്കൽ. ഫോണിന്റെ ഇന്റേണൽ മെമ്മറിയിൽ നിന്നും എക്‌സ്‌റ്റേണൽ മൈക്രോ എസ്‌ഡി കാർഡിൽ നിന്നും ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, സംഭാഷണങ്ങൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള നിങ്ങളുടെ മികച്ച ഉപാധിയാണ് ഈ ആപ്പ്.നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ട്‌ഫോണിന് ഒരു പ്രധാന പങ്കാണുള്ളത്. നിരവധി കാര്യങ്ങൾ ചെയ്യുന്നതിനായി നമ്മുടെ സ്മാർട്ട് ഫോണുകൾ നിരന്തരം നമ്മളെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ആശയവിനിമയം, ഗെയിമിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഫോട്ടോയെടുക്കൽ എന്നിവയ്‌ക്കായി ഞങ്ങൾ ഇത് സാധാരണയായി ഉപയോഗിക്കുന്നു. അതിനാൽ കോൺടാക്റ്റുകൾ, ചിത്രങ്ങൾ, മ്യൂസിക്, നോട്ട് തുടങ്ങി നിരവധി സ്വകാര്യവും വിലപ്പെട്ടതുമായ ഡാറ്റ ഫോണിൽ സംഭരിക്കുന്നു. ചില അവസരങ്ങളിൽ, ഞങ്ങൾ അബദ്ധത്തിൽ ഇനങ്ങൾ ഇല്ലാതാക്കിയേക്കാം. പരിഭ്രാന്തി വേണ്ട! Android Now-നുള്ള ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയും .
Android ഉപകരണങ്ങളിൽ നിന്ന് നഷ്‌ടപ്പെട്ട കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിവ വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ഉപകരണമാണ് Android-നുള്ള ഈ അപ്ലിക്കേഷൻ.
EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ മുന്നോട്ടുവയ്ക്കുന്ന ഫീച്ചറുകൾ ഇതെല്ലാമാണ്:
Android-നുള്ള അതിവേഗ ഡാറ്റ വീണ്ടെടുക്കൽ ഇതിലൂടെ സാധ്യമാകുന്നു. പേർസണൽ കംപ്യൂട്ടറുകളിലേക്ക് യിലേക്ക് യാന്ത്രികമായി കണക്റ്റുചെയ്‌ത Android ഉപകരണങ്ങൾ തിരിച്ചറിയാം. അതിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ഒരു നിമിഷം കൊണ്ട് ഡിവൈസ് സ്കാൻ ചെയ്താൽ മതിയാകും. 100% സുരക്ഷിതവും ക്ലീനുമാണ് ഈ ആപ്ലികേഷൻ. ഇത് വളരെ സുതാര്യവും ഉപയോഗിക്കാൻ എളുപ്പവുമാണ് മൂന്നു എളുപ്പ ഘട്ടങ്ങളിലൂടെ Android-ൽ നിന്ന് നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുക്കാൻ അനുയോജ്യമായ UI ഡിസൈൻ സഹായകമാണ്. അപകടരഹിതമായ ആൻഡ്രോയിഡ് ഡാറ്റ വീണ്ടെടുക്കൽ സോഫ്‌റ്റ്‌വെയർ നഷ്ടപ്പെട്ട ഫയലുകൾ കണ്ടെത്തുകയും ഡാറ്റ പുനരാലേഖനം ചെയ്യാതെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആജീവനാന്ത സൗജന്യ അപ്‌ഗ്രേഡ് നയം നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പിന്റെ എല്ലാ അപ്‌ഡേറ്റുകളും സൗജന്യമായി ലഭിക്കുന്നതിന് സഹായിക്കുന്നു.ഈ അപ്ലികേഷനുമായി ബന്ധപ്പെട്ട് വന്ന സമീപകാല അപ്ഡേറ്റുകൾ താഴെ ചേർക്കുന്നു : നഷ്ടപ്പെട്ട ഡാറ്റ റിക്കവർ ചെയ്യുന്നതിനായി ഈ ഉപകരണത്തിന്റെ സ്കാൻ ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുക. സന്ദേശങ്ങളും കോൾ ലോഗുകളും ബാക്കപ്പും വീണ്ടെടുക്കലും കൂടുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. Android SD കാർഡിലെ ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കുന്നത് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ, ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് എന്നിവയിൽ മികച്ച Android അപ്ലിക്കേഷനായി ഈ അപ്ലിക്കേഷൻ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും, ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂചിപ്പിച്ച മെച്ചപ്പെടുത്തലുകൾ ഓര്മപ്പെടുത്താനും തിരുത്തലുകൾക്കായും ഈ സോഫ്റ്റ്‌വെയറിനെ സഹായിക്കാൻ മടിക്കരുത്! അപ്പോൾ തന്നെ ടാപ്പു ചെയ്യുക EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ പിന്തുണയ്‌ക്കുന്ന ഫോട്ടോ ഫോർമാറ്റുകൾ: JPG/JPEG, PNG, GIF, BMP, TIF/TIFF എന്നിവയും പിന്തുണയ്ക്കുന്ന വീഡിയോ ഫോർമാറ്റുകൾ: MP4, 3GP, AVI, MOV. എന്നിവയുമാണ്. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.. ഫിൽട്ടർ – സ്കാൻ പ്രക്രിയയ്ക്ക് ശേഷം അല്ലെങ്കിൽ ഇടയിൽ പോലും, നിങ്ങൾക്ക് ആവശ്യമുള്ള ഡാറ്റ കൃത്യമായി കണ്ടെത്തുന്നതിന് ഫയലുകൾ നേരായ രീതിയിൽ ഫിൽട്ടർ ചെയ്യാം. സ്കാൻ – നിമിഷ നേരം കൊണ്ട് , ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവയ്ക്കായി നിങ്ങളുടെ ഉപകരണം സ്കാൻ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. ഡിസ്പ്ലേ – കണ്ടെത്തിയ ഫയലുകൾ ലിസ്റ്റുചെയ്യുകയും സ്കാനിംഗ് പ്രക്രിയയിൽ പ്രിവ്യൂ അനുവദിക്കുകയും ചെയ്യും.ഫോട്ടോ, വീഡിയോ, SMS, കോൺടാക്റ്റുകൾ, കോൾ ലോഗുകൾ, WhatsApp, SD കാർഡ് എന്നിവയ്ക്കിടയിൽ ഒരു റിക്കവറി മോഡ് തിരഞ്ഞെടുക്കുക. ഇപ്പോൾ, നമുക്ക് ആരംഭിക്കാവുന്നതാണ്. ചിത്രങ്ങളും ഫോട്ടോകളും ഫയൽ ഫോർമാറ്റും ഫയൽ വലുപ്പവും ലഘുചിത്രങ്ങളിൽ (thumbnails) കാണിച്ചിരിക്കുന്നു. കൃത്യമായ വ്യക്തിയുടെ പേരും ഫോൺ നമ്പറും സഹിതം കോൺടാക്റ്റുകൾ വിശദമായി കാണിക്കുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കും, ക്രമീകരണങ്ങളിൽ 4 ഓപ്ഷനുകൾ ലഭ്യമാണ്: ഇല്ലാതാക്കിയ ഇനങ്ങൾ മാത്രം പ്രദർശിപ്പിക്കുക, വലുപ്പം, ഫയൽ തരങ്ങൾ, തീയതി എന്നിവ പ്രകാരം ഫയലുകൾ ഫിൽട്ടർ ചെയ്യുക. വീണ്ടെടുക്കുക – ഫയലുകൾ തിരഞ്ഞെടുത്ത് വീണ്ടെടുക്കുക എന്നതിൽ ടാപ്പുചെയ്യുക. ഈ ആപ്ലികേഷൻറെ അനിവാര്യത :- നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് ഈ ആപ്പിന് സ്വയമേവ കണ്ടെത്താനാകും. ഉൽപ്പന്നത്തിൽ റൂട്ട് ചെയ്യണം എന്ന് നിര്ബന്ധമില്ല . എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര ചിത്രങ്ങളും വീഡിയോകളും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ, റൂട്ട് ആവശ്യമാണ്. ആൻഡ്രോയിഡ് ഒരു റൂട്ട് അല്ല – കാഷെയും ലഘുചിത്രങ്ങളും തിരഞ്ഞുകൊണ്ട് നിങ്ങളുടെ ഇല്ലാതാക്കിയ ഫയലുകൾക്കായി ആപ്പ് ദ്രുതഗതിയിൽ സ്കാനിങ് നടത്തും. Android റൂട്ട് ചെയ്‌തത് – നഷ്‌ടമായ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണ മെമ്മറി ആഴത്തിൽ തിരയും. For Android: DOWNLOAD NOW : https://play.google.com/store/apps/details?id=com.easeus.mobisaver For iPhone (Use Laptop/Desktop): https://www.easeus.com/mobile-tool/free-iphone-data-recovery.html
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം മൂന്നാം ലോക കേരള സഭയിലാണ് ഉയർന്നുവന്നത്. ഇതിനെ തുടർന്ന് രൂപപ്പെടുത്തിയതാണ് ലോക കേരളം ഓൺലൈൻ. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്.
നാലാം ലോക കേരള സഭയിൽ ലോക കേരളം ഓൺലൈൻറെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പടുത്തുന്നത്. ഓൺലൈൻ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓൺലൈൻ ആയുർവേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകൾ, സ്‌കിൽ സർട്ടിഫിക്കേഷൻ, സർക്കാർ ഇ – സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന് രൂപം കൊടുത്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങൾ പൂർണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.
ആപ്പിളിൻറെ ഐഫോണുകൾ സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഫ്ലിപ്‍കാർട്ട് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുന്നു. ബിഗ് ബചത് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുന്നു. നിലവിൽ, ഐഫോൺ 15 പ്ലസിന് 79,900 രൂപ വിലയുണ്ട്. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും.
ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴിയാണ് ഐഫോൺ വില 18,750 രൂപയായി കുറയുന്നത്. ഐഫോൺ 15 പ്ലസിന് ഫ്ലിപ്പ്കാർട്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഒന്നിലധികം ബാങ്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭ്യമാണ്. ഇതാ ഐ ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് എങ്ങനെയെന്ന് അറിയാം.
1) ഫ്ലിപ്പ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ കിഴിവ് നൽകിയിട്ടുണ്ട്.
2) ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു.
3) നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ, പരമാവധി 61,150 രൂപ ബോണസ് ലഭിക്കും.പരമാവധി എക്സ്ചേഞ്ച് മൂല്യം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഐഫോൺ 15 പ്ലസിന് 18,750 രൂപ മാത്രമേ ചെലവാകൂ. അതേസമയം നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെയും ബ്രാൻഡിനെയും ആശ്രയിച്ച് അന്തിമ എക്സ്ചേഞ്ച് തുക വ്യത്യാസപ്പെടാം.
ചുരുക്കിപ്പറഞ്ഞാൽ ബാങ്ക് ഓഫർ വഴിയും പഴയ ഫോൺ എക്സ്ചേഞ്ച് മാക്സിമം ബോണസ് ഓഫർ വഴിയും നിങ്ങൾ ഒരു ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, 79,900 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 18,750 രൂപയ്ക്ക് ലഭ്യമാകും. നിങ്ങളുടെ പഴയ ഫോണിൽ ലഭിക്കുന്ന ബോണസ് തുക, ഈ വിലയ്ക്ക് ഒരു ഐഫോൺ 15 പ്ലസ് സ്വന്തമാക്കുന്നതിന് വിലമതിക്കും. ഫോൺ ബ്രാൻഡും ഗുണനിലവാരവും അനുസരിച്ചാണ് എക്സ്ചേഞ്ച് ബോണസ് തുക നിശ്ചയിക്കുന്നത്. അതുകൊണ്ട് ചിലർക്ക് കുറഞ്ഞ എക്സ്ചേഞ്ച് ബോണസ് ലഭിച്ചാൽ, ഐഫോൺ 15 പ്ലസിന്റെ വിലയിൽ വ്യത്യാസമുണ്ടാകും.
ഐഫോൺ 15 പ്ലസ് ഫോണിന് 6.7 ഡിസ്‌പ്ലേ, അലുമിനിയം ഫ്രെയിം, ഐപി68 വാട്ടർ റെസിസ്റ്റൻസ്, ആപ്പിൾ എ16 ബയോണിക് ചിപ്പ് പ്രോസസർ, ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റം, 48 എംപി + 12 എംപി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ, 512G ജിബി സ്റ്റോറേജ്, 8 ജിബി റാം ശേഷി എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഇൻബോക്‌സുകളിലും ഗ്രൂപ്പുകളിലും വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കാൻ പ്രാപ്‍തമാക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം നിലവിൽ ഒരു മെസേജ് സമ്മറി ഫീച്ചറിന്‍റെ സവിശേഷതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായാണ് WAbetainfo റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് മിസ്‌ഡ് ചാറ്റുകളുടെ സമ്മറി നൽകുന്നതിനുള്ള ഒരു ഫീച്ചർ ആണിതെന്നും പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയ്‌ഡ് 2.25.15.12 അപ്‌ഡേറ്റ് വഴി ആൻഡ്രോയ്‌ഡിലെ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഉള്ള സന്ദേശങ്ങളുടെ സംഗ്രഹങ്ങൾ ഈ ഫീച്ചർ നൽകും.
ഈ പുതിയ ഫീച്ചർ മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചർ മെറ്റ എഐയിൽ പ്രവർത്തിക്കും. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് മെസേജുകളുടെ സംക്ഷിപ്‍ത സമ്മറി ലഭ്യമാക്കും. അങ്ങനെ ഒരു മെസേജിന്‍റെ എല്ലാ വിശദാംശങ്ങളും വായിക്കാതെ തന്നെ അവയുടെ സാരാംശം വേഗത്തിൽ മനസിലാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നു. നിങ്ങൾക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, മെറ്റാ എഐ പുതിയ സന്ദേശങ്ങളെ ഹ്രസ്വമായ ഹൈലൈറ്റുകളായി മാറ്റും. ഒരു ബട്ടൺ അമർത്തിയാൽ അവ ആക്‌സസ് ചെയ്യാൻ കഴിയും. പ്രൈവറ്റ് ചാറ്റ്, ഗ്രൂപ്പ്, ചാനൽ തുടങ്ങിയവ ഉൾപ്പെടെ വാട്ട്‌സ്ആപ്പിലെ എല്ലാ ചാറ്റ് ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകും. ഒന്നിലധികം സജീവ ഗ്രൂപ്പുകളിലും ചാനലുകളിലും ഭാഗമായ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ കൂടുതൽ പ്രയോജനപ്പെടും. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ആയി തുടരാൻ അവരെ സഹായിക്കുകയും ചെയ്യും.ചാറ്റ് സ്വകാര്യതയുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ഒരു പ്രധാന ആശങ്ക വാട്‌സ്ആപ്പ് അടുത്തിടെ പരിഹരിച്ചിരുന്നു. ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതോ എക്സ്പോർട്ട് ചെയ്യുന്നതോ തടയുന്ന ഒരു ഫീച്ചർ പ്ലാറ്റ്‌ഫോം അടുത്തിടെ പുറത്തിറക്കി. സ്വകാര്യ സംഭാഷണങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുള്ളവർക്കായാണ് ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഒരു സന്ദേശം അയയ്ക്കുന്നയാൾക്ക് ഇപ്പോൾ അവരുടെ ചാറ്റുകളുടെ ഡൗൺലോഡും എക്സ്പോർട്ടും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് സ്വയം തീരുമാനിക്കാൻ ഈ ഫീച്ചർ സഹായിക്കും.
വാട്‌സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയില്‍ ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചര്‍ കാണാം. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനല്‍ മെസേജുമായി കണക്റ്റ് ചെയ്ത് കാണാന്‍ ഇതുവഴിയാകും. ഒരുപാട് ചാറ്റുകള്‍ സ്‌ക്രോള്‍ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കുക എന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. എന്നാല്‍ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളില്‍ ഒരുപക്ഷേ ഈ ഫീച്ചര്‍ വിജയമായേക്കും. വാട്സ്ആപ്പിന്‍റെ പുത്തന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ സാധാരണ യൂസര്‍മാരുടെ ഉപയോഗത്തിനായി മെറ്റ എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ ആദ്യ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ആഗോളതലത്തില്‍ അവതരിപ്പിക്കുക. ഇത് കൂടാതെ മറ്റ് പല പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയിലുമാണ് വാട്സ്ആപ്പ്.
സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന ഈ കാലത്ത്, വീഡിയോ കോളിൽ ക്യാമറ ഓട്ടോമാറ്റികായി ഓണാകുന്നത് ആശങ്ക ശ്രഷ്ടിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ അതിനു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിനു മുമ്പായി ക്യാമറ ഒഫുചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ബട്ടൺ ലഭ്യമാകുമെന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാണ്. ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. അതേസമയം, വാട്സ്ആപ്പിലെ വീഡിയോ കോൾ തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. കോടക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സെമാറ്റോയ്ക്കും, സ്വിഗിക്കും എതിരാളിയാകാനൊരുങ്ങി റാപ്പിഡോ. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് മുൻനിര ഭക്ഷ്യ വിതരണ ഭീമന്മാർ ഈടാക്കുന്ന കമീഷൻ ഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഭക്ഷ്യ വിതരണം ചേർക്കുന്നതിനായുള്ള ചർച്ചകൾ റാപ്പിഡോ നടത്തി വരുകയാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ സ്മാർട്ഫോൺ ചൂടാകുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ ഈ വേനൽക്കാലത്ത് നിങ്ങളുടെ ഫോൺ സുരക്ഷിതവും തണുപ്പുള്ളതുമായി നിലനിർത്താൻ ചില നുറുങ്ങുകൾ ഇതാ.
നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക. സൂര്യപ്രകാശത്തിൽ ഇരുന്നാലോ ചൂടായ സ്ഥലങ്ങളിൽ കൊണ്ടുപോയാലോ, ഫോണിന്റെ താപനില വർധിക്കുകയും പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.
പിൻ കവർ നീക്കം ചെയ്യുക ഫോണിന്റെ പിന്നിൽ കവർ ഉണ്ടെങ്കിൽ, അത് ഫോണിനുള്ളിൽ ചൂട് പിടിക്കാനും താപനില ഉയരാനും കാരണമാകും. ഫോൺ അമിതമായി ചൂടാകുന്നുവെന്നു തോന്നിയാൽ, പിൻ കവർ നീക്കം ചെയ്യുക. വേനൽക്കാലത്ത്, കവർ ഇല്ലാതെ ഫോണിന്റെ വായുസഞ്ചാരത്തിന് നിർബന്ധിതമാക്കുക.
തെളിച്ചം (Brightness) കുറക്കുക തെളിച്ചം കൂടുതലായാൽ ഫോൺ കൂടുതൽ ചൂടാകുന്നതിന് കാരണമാകും. ബാറ്ററി ഉപഭോഗവും കുറയ്ക്കുന്നതിനായി, സ്ക്രീൻ തെളിച്ചം കുറക്കുക.
ഡാറ്റ, ലൊക്കേഷൻ ഫോണിലെ ഡാറ്റ, ലൊക്കേഷൻ, വൈഫൈ ഹോട്സ്പോട്ട്, ജിപിഎസ് എന്നിവ അധികം ഉപയോഗിച്ചാൽ, ബാറ്ററി ഉപഭോഗം കൂടുകയും, ഫോണിന്റെ താപനില ഉയരുകയും ചെയ്യും. ഡാറ്റ ഒപ്പം, ബാറ്ററി ചൂടാകുന്നതും ശ്രദ്ധിക്കുമ്പോൾ, അവയെല്ലാം തിരികെ സ്വിച്ച് ഓഫ് ചെയ്യുക.
ഉപഭോഗം പരിമിതപ്പെടുത്തുക ചൂടുള്ള കാലാവസ്ഥയിൽ, ഗെയിമുകൾ, വീഡിയോകൾ, അല്ലെങ്കിൽ കൂടുതൽ ബാറ്ററി ഉപഭോഗം ആവശ്യമുള്ള മറ്റ് കാര്യങ്ങൾ കുറഞ്ഞ സമയത്തേക്ക് പരിമിതപ്പെടുത്തുക. ഫോണിന്റെ ആന്റിനായ ബ്ലൂടൂത്ത്, മൊബൈൽ ഹോട്ട്സ്പോട്ട് പോലുള്ള ഫീച്ചറുകൾ ഫോണിന്റെ താപനില വർധിപ്പിക്കുന്നത് തടയാം.
പവർ സേവിംഗ് മോഡ് സജീവമാക്കുക ഫോണിന്റെ പവർ സേവിംഗ് മോഡ് പ്രവർത്തനക്ഷമമാക്കുക. ഇത് ബാറ്ററി ഉപഭോഗം കുറയ്ക്കും, ഫോണിന്റെ താപനിലക്കുറച്ചും നന്നായി പ്രവർത്തിക്കും.
ഗുണനിലവാരമുള്ള ചാർജർ ഉപയോഗിക്കുക നിങ്ങളുടെ ഫോണിനൊപ്പം വന്ന അതേ ചാർജറോ അല്ലെങ്കിൽ അതിനു അനുയോജ്യമായ ഗുണനിലവാരമുള്ള ചാർജറോ ഉപയോഗിക്കുക. ദുർഗുണമുള്ള ചാർജറുകൾ ഉപയോഗിച്ചാൽ, ബാറ്ററി, ഫോൺ, ബാറ്ററി അമിതമായി ചൂടാകുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടായേക്കാം.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലായ്‌പ്പോഴും ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുക. ഫോണിൽ ചില ബഗുകൾ ഫോൺ ചൂടാകുന്നതിന് കാരണമാകാം, അതിനാൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻഗണന നൽകുക.
നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും ചാർജറിനായി നിരന്തരം എത്താതെ തന്നെ നിങ്ങളുടെ ഉപകരണം പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്.
ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക ബ്രൈറ്റ്നസ് ലെവൽ കുറയ്ക്കുക നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയുടെ തെളിച്ചം കുറയ്ക്കുക എന്നതാണ് ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം. ബ്രൈറ്റ് സ്ക്രീനുകൾ ഗണ്യമായ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു, അതിനാൽ തെളിച്ചം കുറയ്ക്കുന്നത് ഊർജ്ജം സംരക്ഷിക്കാൻ സഹായിക്കും. അനാവശ്യ ബാറ്ററി പവർ കളയാതെ ഇപ്പോഴും ദൃശ്യമാകുന്ന സുഖപ്രദമായ തലത്തിലേക്ക് തെളിച്ചം ക്രമീകരിക്കുക.
അഡാപ്റ്റീവ് ബ്രൈറ്റ്നസ് പ്രവർത്തനക്ഷമമാക്കുക ആംബിയന്റ് ലൈറ്റ് അവസ്ഥയെ അടിസ്ഥാനമാക്കി സ്‌ക്രീൻ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന ഒരു അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് സവിശേഷതയാണ് പല സ്‌മാർട്ട്‌ഫോണുകളിലും സജ്ജീകരിച്ചിരിക്കുന്നത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നത്, ചുറ്റുപാടുകൾക്കനുസരിച്ച് ഡിസ്പ്ലേ തെളിച്ചം ക്രമീകരിച്ചുകൊണ്ട് വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാൻ നിങ്ങളുടെ ഉപകരണത്തെ അനുവദിക്കുന്നു. ഇതുവഴി, തെളിച്ചം നിരന്തരം സ്വമേധയാ ക്രമീകരിക്കാതെ നിങ്ങൾക്ക് ബാറ്ററി ലൈഫ് ലാഭിക്കാൻ കഴിയും.
സ്‌ക്രീൻ സമയപരിധി കുറയ്ക്കുക സ്‌ക്രീൻ ടൈംഔട്ട് ദൈർഘ്യം കുറയ്ക്കുക എന്നതാണ് ബാറ്ററി ലാഭിക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗം. സ്‌ക്രീൻ ടൈംഔട്ട് നിഷ്‌ക്രിയത്വത്തിന് ശേഷവും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ എത്ര സമയം സജീവമായി തുടരുമെന്ന് നിർണ്ണയിക്കുന്നു. ഒരു ചെറിയ സ്‌ക്രീൻ ടൈംഔട്ട് സജ്ജീകരിക്കുന്നതിലൂടെ, ബാറ്ററി പവർ സംരക്ഷിച്ചുകൊണ്ട്, ഉപയോഗത്തിലില്ലാത്തപ്പോൾ ഡിസ്‌പ്ലേ പെട്ടെന്ന് ഓഫാക്കുന്നുവെന്ന് ഉറപ്പാക്കാം.
ആപ്പ് ഉപയോഗം നിയന്ത്രിക്കുക ഉപയോഗിക്കാത്ത ആപ്പുകൾ അടയ്‌ക്കുക ഒന്നിലധികം ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി വേഗത്തിലാക്കും. സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫ് കളയുകയും ചെയ്യുന്നതിനാൽ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യാൻ ഉപയോഗിക്കാത്ത ആപ്പുകൾ പതിവായി അടയ്ക്കുന്നത് ശീലമാക്കുക.
ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് പ്രവർത്തനരഹിതമാക്കുക ചില ആപ്പുകൾക്ക് ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഫീച്ചർ ഉണ്ട്. അത് നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ഉള്ളടക്കം അപ്ഡേറ്റ് ചെയ്യാൻ അവരെ അനുവദിക്കുന്നു. ഇത് സൗകര്യപ്രദമാണെങ്കിലും, ബാറ്ററി ലൈഫിനെ ഇത് സാരമായി ബാധിക്കും. നിങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിന് നിരന്തരമായ അപ്‌ഡേറ്റുകൾ ആവശ്യമില്ലാത്ത ആപ്പുകൾക്കായി ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക വിവിധ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബാറ്ററി ചോർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ചും ദിവസം മുഴുവൻ നിങ്ങൾക്ക് ഉയർന്ന അളവിലുള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കുകയാണെങ്കിൽ. നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ അയയ്‌ക്കാൻ കഴിയുന്ന ആപ്പുകൾ ഇഷ്‌ടാനുസൃതമാക്കി നിങ്ങളുടെ നോട്ടിഫിക്കേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കുക. അനാവശ്യ അറിയിപ്പുകൾ പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഉപകരണം ഉണരുന്ന ആവൃത്തി കുറയ്ക്കുകയും ആത്യന്തികമായി ബാറ്ററി പവർ ലാഭിക്കുകയും ചെയ്യാം.
കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക ഉപയോഗത്തിലില്ലാത്തപ്പോൾ വൈഫൈയും ബ്ലൂടൂത്തും ഓഫാക്കുക വൈ-ഫൈയും ബ്ലൂടൂത്തും ഗണ്യമായ അളവിൽ ബാറ്ററി പവർ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമാണ്. നിങ്ങൾ ഈ കണക്റ്റിവിറ്റി ഫീച്ചറുകൾ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ, അവ ഓഫാക്കുന്നത് ഉറപ്പാക്കുക. അവ അനാവശ്യമായി ഓൺ ചെയ്യുന്നത് നെറ്റ്‌വർക്കുകൾക്കോ ഉപകരണങ്ങൾക്കോ വേണ്ടി നിരന്തരം സ്‌കാൻ ചെയ്യുന്നതിനും നിങ്ങളുടെ ബാറ്ററിയെ ബുദ്ധിമുട്ടിലാക്കുന്നതിനും ഇടയാക്കും. നിങ്ങൾ അറിയപ്പെടുന്ന നെറ്റ്‌വർക്കുകളിൽ നിന്ന് അകലെയായിരിക്കുമ്പോഴോ വയർലെസ് ആക്‌സസറികൾ ഉപയോഗിക്കാതിരിക്കുമ്പോഴോ വൈഫൈയും ബ്ലൂടൂത്തും പ്രവർത്തനരഹിതമാക്കാൻ ഓർക്കുക.
താഴ്ന്ന സിഗ്നൽ ഏരിയകളിൽ എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക നിങ്ങൾ ദുർബലമായതോ നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്തതോ ആയ ഒരു പ്രദേശത്തായിരിക്കുമ്പോൾ, ഒരു കണക്ഷൻ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അധിക ഊർജ്ജം ചെലവഴിക്കുന്നു. അനാവശ്യമായ ബാറ്ററി ചോർച്ച തടയാൻ അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ഉപകരണം എയർപ്ലെയിൻ മോഡിലേക്ക് മാറ്റുന്നത് പരിഗണിക്കുക. എയർപ്ലെയിൻ മോഡ് എല്ലാ വയർലെസ് ഫംഗ്‌ഷനുകളും പ്രവർത്തനരഹിതമാക്കുന്നു. ശക്തമായ സിഗ്നലുള്ള ഒരു പ്രദേശത്ത് നിങ്ങൾ തിരികെ എത്തുന്നതുവരെ ബാറ്ററി പവർ സംരക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുക നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ചില ആപ്പുകൾ ബാക്ക്ഗ്രൗണ്ട്ൽ ഡാറ്റ ഉപയോഗിക്കുന്നു. ഈ തുടർച്ചയായ ഡാറ്റ ഉപയോഗം നിങ്ങളുടെ ബാറ്ററി ലൈഫിനെ ബാധിക്കും. ഇത് ലഘൂകരിക്കാൻ, നിങ്ങളുടെ ആപ്പുകളുടെ ക്രമീകരണം അവലോകനം ചെയ്യുകയും അത്യാവശ്യമല്ലാത്തവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. ഈ ആപ്പുകൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് ഫലപ്രദമായി വർദ്ധിപ്പിക്കാനാകും.
ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക ബാറ്ററി സേവർ മോഡ് സജീവമാക്കുക മിക്ക സ്മാർട്ട്ഫോണുകളും ബാറ്ററി സേവർ അല്ലെങ്കിൽ പവർ സേവിംഗ് മോഡ് വാഗ്ദാനം ചെയ്യുന്നു, അത് പ്രവർത്തനക്ഷമമാക്കുമ്പോൾ ബാറ്ററി ലൈഫ് ഗണ്യമായി വർദ്ധിപ്പിക്കും. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബാറ്ററി സേവർ മോഡ് നിങ്ങളുടെ ഉപകരണത്തിലെ വിവിധ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നു. പശ്ചാത്തല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നതും സ്‌ക്രീൻ തെളിച്ചം കുറയ്ക്കുന്നതും ചില സവിശേഷതകൾ പ്രവർത്തനരഹിതമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ബാറ്ററി കുറവായിരിക്കുമ്പോഴോ ദീർഘനാളത്തേക്ക് നിങ്ങൾ ചാർജറിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയുമ്പോഴോ ഈ മോഡ് സജീവമാക്കുക.
ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുക ലൊക്കേഷൻ സേവനങ്ങൾ, നാവിഗേഷനും ലൊക്കേഷൻ അധിഷ്‌ഠിത ആപ്പുകൾക്കും ഉപയോഗപ്രദമാണെങ്കിലും, നിങ്ങളുടെ ബാറ്ററി വേഗത്തിൽ കളയാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ GPS നിരന്തരം ആക്‌സസ് ചെയ്യുന്ന ആപ്പുകൾ ഗണ്യമായ പവർ ഉപയോഗിക്കുന്നു. ആവശ്യമില്ലാത്ത ആപ്പുകൾക്കായി ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക, അല്ലെങ്കിൽ ഓരോ കേസിന്റെ അടിസ്ഥാനത്തിൽ ആപ്പുകൾക്ക് നേരിട്ട് അനുമതി നൽകുക. ലൊക്കേഷൻ സേവനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ, പ്രവർത്തനക്ഷമത നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാം.
വൈബ്രേഷനും ഹാപ്റ്റിക് ഫീഡ്‌ബാക്കും കുറയ്ക്കുക നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ വൈബ്രേഷൻ മോട്ടോറിന് പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്, ഇത് ബാറ്ററി ചോർച്ചയ്ക്ക് കാരണമാകുന്നു. വൈബ്രേഷനുകളും ഹാപ്‌റ്റിക് ഫീഡ്‌ബാക്കും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, അവ ബാറ്ററി ശക്തിയും ഉപയോഗിക്കുന്നു. ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് അറിയിപ്പുകൾ, കോളുകൾ, കീബോർഡ് ഫീഡ്‌ബാക്ക് എന്നിവയുടെ തീവ്രത കുറയ്ക്കുന്നതോ വൈബ്രേഷനുകൾ പ്രവർത്തനരഹിതമാക്കുന്നതോ പരിഗണിക്കുക.
റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും പരിമിതപ്പെടുത്തുക ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും കാഴ്ചയിൽ ആകർഷകമായി തോന്നിയേക്കാം, എന്നാൽ അവ കാര്യമായ സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫിനെ ബാധിക്കുകയും ചെയ്യും. പകരം സ്റ്റാറ്റിക് വാൾപേപ്പറുകളും നോൺ-ഡൈനാമിക് വിജറ്റുകളും തിരഞ്ഞെടുക്കുക. റിസോഴ്‌സ്-ഇന്റൻസീവ് വിഷ്വൽ ഘടകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി പ്രകടനം ഒപ്റ്റിമൈസ് ചെയ്യാം.
ഓട്ടോ-സിങ്ക് ഫോർ അക്കൗണ്ട്സ് പ്രവർത്തനരഹിതമാക്കുക ഇമെയിൽ, സോഷ്യൽ മീഡിയ, ക്ലൗഡ് സ്റ്റോറേജ് എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ സ്വയമേവ സമന്വയിപ്പിക്കൽ അനുവദിക്കുന്നു. സൗകര്യപ്രദമായിരിക്കുമ്പോൾ, സ്വയമേവ സമന്വയിപ്പിക്കുന്നതിന് നിങ്ങളുടെ ബാറ്ററി കളയാൻ കഴിയും, പ്രത്യേകിച്ചും നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ കോൺഫിഗർ ചെയ്‌തിട്ടുണ്ടെങ്കിൽ. ബാറ്ററി പവർ ലാഭിക്കുന്നതിന് ഓട്ടോ-സിങ്ക് പ്രവർത്തനരഹിതമാക്കുന്നതും നിങ്ങളുടെ അക്കൗണ്ടുകൾ പ്രത്യേക ഇടവേളകളിൽ സ്വമേധയാ മാന്വൽ ആയി സിങ്ക് ചെയ്യുന്നത് പരിഗണിക്കുക.
ചലനങ്ങളും ആനിമേഷനുകളും കുറയ്ക്കുക ഫാൻസി ആനിമേഷനുകളും സംക്രമണങ്ങളും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തിയേക്കാം, എന്നാൽ അവയ്‌ക്ക് പ്രോസസ്സിംഗ് പവറും ബാറ്ററി ഉറവിടങ്ങളും ആവശ്യമാണ്. ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ നിങ്ങളുടെ ഉപകരണത്തിലെ ചലനത്തിന്റെയും ആനിമേഷനുകളുടെയും അളവ് കുറയ്ക്കുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ആശ്രയിച്ച് ഡെവലപ്പർ ഓപ്‌ഷനുകളിലോ പ്രവേശനക്ഷമത ക്രമീകരണങ്ങൾ വഴിയോ ക്രമീകരണങ്ങൾ ക്രമീകരിച്ചുകൊണ്ട് ഇത് ചെയ്യാൻ കഴിയും.
ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക ആപ്പുകളും ഒഎസും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക ബഗ് പരിഹരിക്കലുകൾ, പ്രകടന മെച്ചപ്പെടുത്തലുകൾ, ബാറ്ററി ഒപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകൾ ആപ്പ് ഡെവലപ്പർമാരും സ്മാർട്ട്ഫോൺ നിർമ്മാതാക്കളും പതിവായി പുറത്തിറക്കുന്നു. ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കാലികമായി നിലനിർത്തുന്നത് നിർണായകമാണ്. ഒപ്റ്റിമൽ ബാറ്ററി പെർഫോമൻസ് നിലനിർത്താൻ നിങ്ങളുടെ ആപ്പ് സ്റ്റോറിലും സിസ്റ്റം ക്രമീകരണത്തിലും പതിവായി അപ്ഡേറ്റുകൾ പരിശോധിക്കുക.
പതിവ് അപ്ഡേറ്റുകളുടെ പ്രയോജനങ്ങൾ നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷയും പ്രവർത്തനവും മെച്ചപ്പെടുത്താൻ മാത്രമല്ല, ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്നു. ഡെവലപ്പർമാർ പലപ്പോഴും അവരുടെ ആപ്പുകളുടെ പുതിയ പതിപ്പുകളിൽ ബാറ്ററി ലാഭിക്കൽ ടെക്നിക്കുകളും അൽഗോരിതങ്ങളും നടപ്പിലാക്കുന്നു, ഇത് മെച്ചപ്പെട്ട പവർ കാര്യക്ഷമതയ്ക്ക് കാരണമാകുന്നു. കാലികമായി തുടരുന്നതിലൂടെ, നിങ്ങൾക്ക് ഈ ഒപ്റ്റിമൈസേഷനുകൾ പ്രയോജനപ്പെടുത്താനും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും.
ഓട്ടോമാറ്റിക് ആപ്പ് അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുക നിങ്ങൾക്ക് ഒരിക്കലും ഒരു ആപ്പ് അപ്‌ഡേറ്റ് നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ സ്വയമേവയുള്ള അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പരിഗണിക്കുക. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ, ആപ്പ് അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ നിങ്ങളുടെ ഉപകരണം സ്വയമേവ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ഇത് സ്വമേധയാലുള്ള അപ്‌ഡേറ്റുകളുടെ ആവശ്യകത ഇല്ലാതാക്കുകയും നിങ്ങളുടെ ആപ്പുകൾ എപ്പോഴും ഏറ്റവും പുതിയതും ഏറ്റവും ബാറ്ററി-കാര്യക്ഷമവുമായ പതിപ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ബാറ്ററി ചാർജ് ചെയ്യുന്ന മികച്ച രീതികൾ തീവ്രമായ താപനില ഒഴിവാക്കുക കടുത്ത ചൂടും തണുപ്പും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം, കടുത്ത ചൂട്, അല്ലെങ്കിൽ മരവിപ്പിക്കുന്ന താപനില എന്നിവയിൽ നിങ്ങളുടെ ഉപകരണം തുറന്നുകാട്ടുന്നത് ഒഴിവാക്കുക. ഉയർന്ന ഊഷ്മാവ് ബാറ്ററി വേഗത്തിലാക്കാൻ ഇടയാക്കും, അതേസമയം തണുത്ത താപനില ബാറ്ററി ശേഷി താൽക്കാലികമായി കുറയ്ക്കും. ഒപ്റ്റിമൽ ബാറ്ററി പ്രകടനം നിലനിർത്താൻ നിങ്ങളുടെ ഉപകരണം മിതമായ താപനിലയിൽ സൂക്ഷിക്കുക.
ഒറിജിനൽ ചാർജറുകളും കേബിളുകളും ഉപയോഗിക്കുക നിങ്ങളുടെ സ്മാർട്ട്‌ഫോൺ മോഡലിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന യഥാർത്ഥ ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കുന്നതിന് നിർണായകമാണ്. ജനറിക് അല്ലെങ്കിൽ കുറഞ്ഞ നിലവാരമുള്ള ചാർജറുകൾ ആവശ്യമായ പവർ ഔട്ട്പുട്ടോ വോൾട്ടേജ് സ്ഥിരതയോ നൽകില്ല. ഇത് കാര്യക്ഷമമല്ലാത്ത ചാർജിംഗിലേക്കും ബാറ്ററിക്ക് കേടുപാടുകൾ വരുത്താനും ഇടയാക്കും. സുരക്ഷിതവും കാര്യക്ഷമവുമായ ചാർജിംഗ് ഉറപ്പാക്കാൻ യഥാർത്ഥ ചാർജറുകളും കേബിളുകളും ഒട്ടിപ്പിടിക്കുക.
പതിവ് പൂർണ്ണ ഡിസ്ചാർജുകൾ ഒഴിവാക്കുക ജനപ്രിയ വിശ്വാസത്തിന് വിരുദ്ധമായി, സ്‌മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് അടിക്കടിയുള്ള ഫുൾ ഡിസ്‌ചാർജുകൾ (ബാറ്ററി 0% വരെ കളയുന്നത്) ഗുണം ചെയ്യില്ല. ആധുനിക ബാറ്ററികൾ 20% മുതൽ 80% വരെ ചാർജ് ലെവലുകൾക്കിടയിൽ സൂക്ഷിക്കുമ്പോൾ, ഇടയ്ക്കിടെ ചാർജ് ചെയ്യാനും മികച്ച രീതിയിൽ പ്രവർത്തിക്കാനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ബാറ്ററി പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഭാഗിക ചാർജുകൾ ലക്ഷ്യം വയ്ക്കുക.
ചുരുക്കത്തിൽ തടസ്സമില്ലാത്ത ഉപയോഗത്തിനും സൗകര്യത്തിനും സ്‌മാർട്ട്‌ഫോൺ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക, ആപ്പ് ഉപയോഗം നിയന്ത്രിക്കുക, കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക, ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക, റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക, ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക, ബാറ്ററി ചാർജിംഗ് മികച്ച രീതികൾ പിന്തുടരുക തുടങ്ങിയ മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾ നടപ്പിലാക്കുന്നതിലൂടെ, നിങ്ങൾക്ക് ഗണ്യമായി നീട്ടാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ലൈഫ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ട് വൈദ്യുതി കാര്യക്ഷമതയ്‌ക്ക് മുൻഗണന നൽകാൻ ഓർക്കുക.
ഫോൺ എടുത്താൽ ഉടനെ റീല് സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓർമക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ൻ ഫോഗ്. പ്രിയപ്പെട്ട പരമ്പരകൾ തുടർച്ചയായി കാണുന്നതും (പലപ്പോഴും ഉറക്കം കളഞ്ഞ്), അനന്തമായ ഇൻസ്റ്റഗ്രാം സ്ക്രോളിങ്, സമ്മർദ്ദമേറിയ ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. അതേപോലെ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍ മീഡിയകൾ ഓരോ സ്ക്രോളിങിലും നൽകുന്ന ചിന്താഭാരം വർദ്ധിപ്പിക്കുന്ന, ഉത്കണ്ഠയുണ്ടാക്കുന്ന വിവരങ്ങളെല്ലാം ഡിജിറ്റൽ ഓവർലോഡിന് കാരണമായേക്കാം.
റീൽസുകളിലെ ഉത്തേജിപ്പിക്കുന്ന, അല്ലെങ്കിൽ ആകാംക്ഷ ഭരിതരാക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ഡോപമൈൻ ഉത്പാദിപ്പിക്കുകയും തത്കാലം സന്തോഷം, ആകാക്ഷ എന്നിവ ലഭിക്കാൻ കാരണമാകുമെങ്കിലും അവിരാമം ഇത് തുടരുന്നത് നമ്മെ ക്ഷീണിതരാകാൻ കാരണമാകുകയും ചെയ്യുന്നത്രെ. സോഷ്യൽ മീഡിയയ്ക്കും ഇലക്ട്രോണിക് ഉപകരണ ഉപയോഗത്തിനും അതിരുകൾ നിശ്ചയിക്കുകയും പഞ്ചസാര, കഫീൻ എന്നിവ പരിമിതപ്പെടുത്തുകയും ചെയ്യുക. പസിലുകൾ അല്ലെങ്കിൽ പുതിയ ഹോബികൾ, ഭാഷ എന്നിവയാൽ നിങ്ങളുടെ തലച്ചോറിനെ ജോലിയെടുപ്പിക്കുക എന്നത് പരീക്ഷിക്കാം. ഒപ്പം ശാരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വ്യായാമം ചെയ്യുക. അതോടൊപ്പം ഉറക്കം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുക. കാര്യങ്ങൾ അപകടകരമാണെന്ന് തോന്നിയാൽ വൈദ്യ സഹായം തേടുക എന്നീ മാർഗങ്ങൾ ബ്രെയ്ൻ ഫോഗിനെ മറികടക്കാന്‍ അവലംബിക്കാം.
ശത്രു രാജ്യങ്ങൾ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലിഗ്രാം ആപ്പ് യൂസ് ചെയ്യുന്നെന്ന ഭയത്തെ തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ആപ്പ് നിരോധിച്ചു. തീവ്രവാദം വർധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. റഷ്യയിൽ ടെലഗ്രാം പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഇതാദ്യമല്ലെന്ന് 2023 ഒക്ടോബറിൽ ഡാഗെസ്‍താനിൽ നടന്ന ഇസ്രയേൽ വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് ഗാംസറ്റോവ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് വിമാനത്തിൽ എത്തിയ യാത്രക്കാരെ ആക്രമിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയിരുന്നു അന്ന്. സംഭവത്തിൽ നിരവധി പേരെ അധികൃതർ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. വിമാനം എത്തിയെന്ന വാർത്ത പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് അവിടെ ജനക്കൂട്ടം അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റഷ്യയിലെ നിരോധനങ്ങളെക്കുറിച്ച് ടെലഗ്രാം ഇതുവരെ പ്രതികരിച്ചില്ല. റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ഈ മെസഞ്ചർ ആപ്പിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. റഷ്യ, യുക്രൈന്‍, മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 2018-ൽ ടെലഗ്രാമിനെ തടയാൻ മോസ്കോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുമ്പ് ഉപയോക്തൃ ഡാറ്റ കൈമാറാനും റഷ്യ പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടിരുന്നു. പ്ലാറ്റ്‌ഫോമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ടെലിഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. ഉപയോക്തൃ സ്വകാര്യതയെ സംബന്ധിച്ച ടെലഗ്രാമിന്‍റെ നിലപാട് കാരണം, അതിന്‍റെ സെർവറുകളിൽ എന്ത് സംഭവിച്ചാലും പ്ലാറ്റ്‌ഫോം ഉത്തരവാദിയാണെന്ന് ഫ്രാൻസ് ആരോപിക്കുന്നു.
വാട്ട്‌സ്ആപ്പിൽ നിരവധി അപ്‌ഡേറ്റുകളാണ് ദിവസംതോറും വന്നുകൊണ്ടിരിക്കുന്നത്. AI-യിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഐക്കണുകൾ സൃഷ്ടിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്‌സ്ആപ്പിൽ മെറ്റാ AI അവതരിപ്പിച്ചതുമുതൽ, ആപ്പിലെ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി മെസേജിംഗ് ആപ്പ് പ്രവർത്തിച്ചുവരികയാണ്. അടുത്തിടെ, WABeta റിപ്പോർട്ട് അനുസരിച്ച്, ഗ്രൂപ്പ് ചാറ്റുകൾക്കായി പ്രൊഫൈൽ ഫോട്ടോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ AI- പവർ ഫീച്ചർ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. മുമ്പ്, വ്യക്തിഗത പ്രൊഫൈൽ ഫോട്ടോകൾ സൃഷ്ടിക്കാൻ കഴിയുന്ന സമാനമായ ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് കൊണ്ടുവരുമെന്ന് കരുതിയിരുന്നു. ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, വ്യക്തിഗത പ്രൊഫൈൽ ചിത്രങ്ങൾക്ക് ഈ കഴിവ് ഇതുവരെ ലഭ്യമല്ല. പകരം, വാട്ട്‌സ്ആപ്പിനുള്ളിൽ മെറ്റാ AI ആക്‌സസ് ഉള്ളവർക്ക് ഇപ്പോൾ അതുല്യവും ഇഷ്ടാനുസൃതവുമായ ഗ്രൂപ്പ് ഇമേജുകൾ സൃഷ്ടിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കാം, ഇത് ദൃശ്യപരമായി വ്യതിരിക്തമായ ഐക്കണുകൾ സജ്ജീകരിക്കുന്നത് എളുപ്പമാക്കുന്നു.
ഗ്രൂപ്പിന് അനുയോജ്യമായ ഒരു ഇമേജ് ഇല്ലാത്തവരും സഹായത്തിനായി AI-യെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നവരുമായ ഉപയോക്താക്കൾക്ക് ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. നിലവിലുള്ള ഒരു ചിത്രം തിരയുന്നതിനോ പുതിയത് പകർത്തുന്നതിനോ പകരം, ഉപയോക്താക്കൾക്ക് ഒരു വിവരണം നൽകാൻ കഴിയും, കൂടാതെ മെറ്റാ AI ഒരു പ്രസക്തമായ ചിത്രം സൃഷ്ടിക്കും. സവിശേഷത പല തരത്തിൽ ഉപയോഗിക്കാമെങ്കിലും, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, ഫാന്റസി അല്ലെങ്കിൽ അമൂർത്ത ആശയങ്ങൾ പോലുള്ള നിർദ്ദിഷ്ട തീമുകളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകൾക്ക് ഈ ഉപകരണം പ്രത്യേകിച്ചും പ്രയോജനകരമാണ്, കാരണം യഥാർത്ഥ ലോക ചിത്രങ്ങൾ ഉദ്ദേശിച്ച സത്ത പൂർണ്ണമായി പിടിച്ചെടുക്കണമെന്നില്ല.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സ്റ്റേബിൾ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ചില ഉപയോക്താക്കൾ ഈ ഫീച്ചറിലേക്കുള്ള ആക്‌സസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു, ഇത് ബീറ്റാ ടെസ്റ്ററുകൾക്ക് അപ്പുറത്തേക്ക് അതിന്റെ ലഭ്യത വ്യാപിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. വാട്ട്‌സ്ആപ്പ് ഈ വികസനം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഇത് തുടക്കത്തിൽ പ്രതീക്ഷിച്ചതിലും വിശാലമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. അപ്‌ഡേറ്റ് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുന്നത് തുടരുന്നതിനാൽ, AI- പവർഡ് ഗ്രൂപ്പ് ഐക്കൺ ജനറേഷൻ ടൂൾ സമീപഭാവിയിൽ വ്യാപകമായി ആക്‌സസ് ചെയ്യാവുന്ന ഒരു ഫീച്ചറായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
യൂട്യൂബ് വീഡിയോകൾക്കിടയിലുള്ള പരസ്യം ഒഴിവാക്കുന്നതിനായി പ്രീമിയം സബ്സ്ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ച് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം യൂട്യൂബ് പരിഹരിച്ചിരിക്കുന്നത്. പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രിപ്ഷൻ കൂട്ടലാണ് യൂട്യൂബിന്റെ ലക്ഷ്യം. മാസങ്ങളായുള്ള പരീക്ഷണത്തിന് ശേഷമാണ് യൂട്യൂബ് ഔദ്യോഗികമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പുറത്തുവിട്ടത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പൂർണമായും പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത. അമേരിക്കയിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ പ്രീമിയം ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. നിലവിൽ യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്സ്ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം ലൈറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് സംഗീത വിഡിയോകളിൽ പരസ്യങ്ങൾ കാണേണ്ടിവരും. യൂട്യൂബ് ലൈറ്റ് പ്രീമിയത്തിന്റെ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ജാക്ക് ഗ്രീൻബർഗിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ 125 ദശലക്ഷം സബ്സ്‌ക്രൈബർമാരെ കൂടുതൽ കിട്ടുമെന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്.
പ്രീമിയം ലൈറ്റ് പ്ലാൻ സംഗീത വിഡിയോകളല്ലാത്ത വിഡിയോകൾ കാണുന്നവരെ സഹായിക്കുന്നതാണ്. സംഗീതവിഡിയോകൾ പരസ്യങ്ങളില്ലാതെ കാണാൻ താത്പര്യമുള്ളവർക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ തന്നെ എടുക്കേണ്ടിവരും. മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. ഏറെക്കാലമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ പലയിടത്തും പരീക്ഷിച്ചുവരികയാണെന്ന് യൂട്യൂബ്.
താമസിയാതെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ അവതരിപ്പിക്കും. ഇന്ത്യയിൽ 149 രൂപയാണ് പ്രതിമാസം യൂട്യൂബ് പ്രീമിയത്തിനായി മുടക്കേണ്ടത്. വിദ്യാർത്ഥികൾക്ക് 99 രൂപ. പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാൻ ആസ്വദിക്കാം. യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്രതിമാസം 119 രൂപയ്ക്കും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
2025 ന്റെ ആദ്യ മാസം ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞതോടെ മൊബൈല്‍ വിപണിയിൽ ഇടിവ്. വിപണിയിലെ ഈ മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി നാല് ശതമാനം വാർഷിക വളർച്ച (YoY) രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്. രാജ്യത്ത് ഈ വര്‍ഷം (2025) ജനുവരിയിൽ ആപ്പിൾ ശക്തമായ വാര്‍ഷിക വളർച്ചാ കണക്കുകൾ രേഖപ്പെടുത്തി. എങ്കിലും, മൊത്തത്തിലുള്ള ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കയറ്റുമതിയിൽ ഇടിവുണ്ടായി. വർഷത്തിലെ ആദ്യ മാസത്തിലെ ദുർബലമായ ഉപഭോക്തൃ ഡിമാൻഡാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ മിച്ച ഇൻവെന്‍ററിയും ഇതിനെ ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകൾ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയിൽ വിപണിയിൽ ആദ്യ അഞ്ച് സ്ഥാനം നേടാൻ കഴിഞ്ഞു.
ജനുവരിയിൽ ആപ്പിൾ ഏറ്റവും ശക്തമായ കമ്പനിയായി ഉയർന്നുവന്നു. കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനം വളർച്ച ആപ്പിൾ നേടി. ഐഡിസി ഡാറ്റ പ്രകാരം, തുടർച്ചയായ അഞ്ച് മാസമായി ഇന്ത്യയിലെ മികച്ച അഞ്ച് ബ്രാൻഡുകളിൽ ആപ്പിൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
2025 ജനുവരിയിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി വാർഷിക ഇടിവിന് സാക്ഷ്യം വഹിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) റിപ്പോർട്ട് അനുസരിച്ച്, സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ജനുവരിയിൽ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, 2024-ലെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ നാലാം പാദത്തിലെ വിൽപ്പന ഇടിവാണ് ഇതിനുകാരണമെന്ന് ഐഡിസി റിപ്പോർട്ട് പറയുന്നു. അതേസമയം 2024-ൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി കയറ്റുമതിയിൽ നാല് ശതമാനം വാർഷിക വളർച്ച കൈവരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.
ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ പ്രഖ്യാപനവുമായി ബിഎസ്എൻഎൽ. എന്നാൽ മറ്റ് സർവീസ് പ്രൊവൈഡർമാരെക്കാൾ രണ്ട് മാസം കൂടി അധികം നല്‍കി 14 മാസത്തേക്കാണ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. വില വെറും 2398 രൂപയും! ജിയോ പോലുള്ള സ്വകാര്യ കമ്പനികൾ 12 മാസത്തെ പ്ലാനിന് പോലും 3500 രൂപയിലധികം ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ ഇത്രയും കുറഞ്ഞ നിരക്കിൽ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അനിയന്ത്രിതമായ കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് ഓപ്‌ഷനുകൾ എന്നിവയും പ്ലാനിലുണ്ട്.
നിലവിൽ ജമ്മു കശ്മീർ മേഖലയിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്ന കാര്യം ബിഎസ്എൻഎല്ലിന്റെ പരിഗണനയിലുണ്ട്. വാര്‍ഷിക പ്ലാനുകൾക്ക് രാജ്യമെമ്പാടും സ്വീകാര്യത വർധിച്ചുവരുന്ന സമയത്ത്, ഉടൻ തന്നെ പുതിയ പ്ലാൻ രാജ്യമെമ്പാടും ബിഎസ്എന്‍എല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.
ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ. സൗഹൃദ സംഭാഷണങ്ങളും ഗ്രൂപ്പ് ചാറ്റുകളും കൂടുതൽ വ്യത്യസ്ത അനുഭവത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോടും മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് വിവർത്തനം ചെയ്യാനും മ്യൂസിക് സ്റ്റിക്കറുകൾ അയക്കാനും കഴിയുന്ന നിരവധി ഫീച്ചറുകളാണ് പുറത്തിറക്കിയത്. മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻസ്റ്റഗ്രാമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വീഡിയോ കണ്ടൻറുകൾ തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെ ഒരു മിനുട്ട് മാത്രമുള്ള കണ്ടൻറുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായവർ വരെ ഏറെയാണ്. കൂടാതെ സിനിമാ സെലിബ്രിറ്റിക്കൾ, കായിക താരങ്ങൾ തുടങ്ങിയവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എന്നാൽ ഇൻസ്റ്റഗ്രാം പുറത്തിറക്കിയ പുതിയ ഫീച്ചറുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. മൊത്തത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഡിഎം (ഡയറക്ട് മെസ്സേജ്) അതായത് മെസ്സേജ് സെക്ഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.
ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾ അയക്കുന്ന റീലുകളും മെസ്സേജുകളും പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയം. മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഈ ഉപകാരപ്രദമായ ഫീച്ചർ ലഭ്യമാവും. ഏത് മെസ്സേജ് ആണോ പിൻ ചെയ്ത് വെക്കേണ്ടത്, അത് ഹോൾഡ് ചെയ്താൽ പിൻ എന്ന ഒപ്ഷൻ വരികയും പിൻ ചെയ്ത് വെക്കാൻ കഴിയുകയും ചെയ്യും. അതുപോലെ പുതുതായി വന്ന മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് മെസ്സേജുകൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ കഴിയുന്ന ട്രാൻസിലേഷൻ ഒപ്ഷൻ. മറ്റു ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാമിലെ മെസ്സേജ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാം. ഏത് മെസ്സേജ് ആണോ ട്രാൻസിലേറ്റ് ചെയ്യേണ്ടത് അത് ഹോൾഡ് ചെയ്ത് പിടിച്ചാൽ ട്രാൻസിലേഷൻ ഒപ്ഷൻ ലഭിക്കും. ഇതര ഭാഷകൾ സംസാരിക്കുന്നവരോട് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോഡ് കൊണ്ടുവന്നതാണ് മറ്റൊരു ഫീച്ചർ. ഗ്രൂപ്പ് ചാറ്റിൽ ആരെങ്കിലും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് തുറന്ന് മുകളിലെ ഗ്രൂപ്പ് നെയിമിൽ ടാപ് ചെയ്യുക. അവിടെ invite link എന്ന ഒപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് ഒപ്ഷനും ലഭിക്കും. ഇത് സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയക്കാൻ കഴിയും. ഈ ക്യുആർ കോഡ് ഉപയോഗിച്ച് അവർക്ക് ഗ്രൂപ്പ് ചാറ്റിൽ പ്രവേശിക്കാനും കഴിയും. ഏറ്റവും രസകരമായ ഫീച്ചറാണ് മ്യൂസിക് സ്റ്റിക്കർ. ഇൻസ്റ്റഗ്രാം മെസ്സേജ് ഒപ്ഷനിൽ നിന്ന് പുറത്തുപോകാതെ സുഹൃത്തുക്കൾക്ക് മ്യൂസിക് അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.
യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമാണ് പരസ്യങ്ങൾ. പ്രീമിയം സബ്സ്ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യുട്യൂബ് തയ്യാറായിരിക്കുന്നത്. നിലവിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്സ്ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്സ്ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷനിലൂടെ യുട്യൂബ് പ്രക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന് എന്നാണ് ‘ദി വെർജ്’ നൽകുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് പറയുന്നു.
എന്നാൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ആഡ് ഫ്രീ സ്ട്രീമിങ്, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യുട്യൂബ് മ്യൂസിക്കിലെ ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം. പ്ലാനുകളിൽ യുട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലൂബർഗ് മാർഗ് ഗുർമൻ എന്ന ഉപയോക്താവിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വില പ്രതിമാസം 8.99 ഡോളറും, യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ വില 16.99 ഡോളറുമാണ്. പുതിയ പ്ലാനിന്റെ വില പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ 50 ശതമാനം കുറവായിരിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വാർഷിക സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് നിലവിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
2021ലാണ് പ്രീമിയം ലൈറ്റ് യുട്യൂബ് പരീക്ഷിക്കാനാരംഭിച്ചത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടായിരുന്നു യുട്യൂബിന്റെ ആദ്യനീക്കം. പിന്നീട് ജർമ്മനി, തായ്‌ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ കൂടി യുട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുകയായിരുന്നു. പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ ഇന്ത്യയിൽ ലഭ്യമാകുമോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും തന്നെയില്ല. പ്രതിമാസം 149 രൂപയാണ് ഇന്ത്യയിൽ സാധാരണ പ്രീമിയം പ്ലാനിന്റെ നിലവിലെ വില വരുന്നത്. അതിനാൽ തന്നെ യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഏകദേശം 75 രൂപയ്ക്ക് ലഭ്യമാകാകും. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റിലൂടെ ലഭിക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കത്തിലും ഹ്രസ്വ വീഡിയോകളിലും നാമ മാത്രമായി പരസ്യങ്ങൾ കാണാനാകും. അതേസമയം, പ്രീമിയം ലൈറ്റ് വരിക്കാർക്ക് യൂട്യൂബ് മ്യൂസിക്കിൽ ഓഫ്‌ലൈൻ ഡൗൺലോഡുകൾ, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല എന്ന പോരായ്മ കൂടി ഇതിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ എത്തിയാൽ മറ്റു രാജ്യങ്ങളിലെ പോലെ തന്നെ കുറഞ്ഞ പരസ്യത്തിൽ യൂട്യൂബിൽ വീഡിയോകാൾ കാണാൻ ഇന്ത്യയിൽ ഉള്ളവർക്കും കഴിയും.
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്ക് കാര്യങ്ങൾ ഏറ്റവും വേഗത്തിലാക്കുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജ് വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് രൂപത്തിലാക്കി ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ അപ്‌ഡേഷൻ വാട്സ്ആപ്പ് കൊണ്ടു വന്നിരിക്കുന്നത്. ഇനി നിങ്ങൾ തിരക്കേറിയ സ്ഥലത്തോ മീറ്റിങ്ങിലോ ആയ സന്ദർഭങ്ങളിലാണെങ്കിൽ വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുമ്പോൾ ഇനി നിങ്ങൾക്ക് വോയിസ് സന്ദേശത്തെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാനാകും. വോയ്‌സ് മെസേജുകളെ വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാക്കുന്നതാണ് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ. ശബ്ദ രൂപത്തിലുള്ള മെസേജ് അക്ഷര രൂപത്തിലേക്ക് മാറുന്നത് ഡിവൈസിനുള്ളിൽ വെച്ച് തന്നെയായിരിക്കും. ഇത് പൂർണമായും സുരക്ഷിതമായിരിക്കുമെന്നുമാണ് മെറ്റയുടെ അഭിപ്രായം. വോയിസ് മെസേജിലെ ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതർക്ക് പോലും മനസിലാക്കാനാകില്ലെന്നും മെറ്റ ഉറപ്പു നൽകുന്നുണ്ട്. നിലവിൽ വാട്‌സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകളിൽ മികച്ചതാവാൻ ഇത് സാധ്യതയുണ്ട്.
ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയാണ് ഇത്തരത്തിൽ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുന്നതും. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല. വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.
2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്. വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകുന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. ടൈപ്പ് ചെയ്തതും എന്നാൽ അയക്കാൻ വിട്ടുപോയതോ സെന്റ് ആവാത്തതോ ആയ മെസേജുകൾ ലിസ്റ്റ് ചെയ്യുന്ന ‘ഡ്രാഫ്റ്റ്’ ഫീച്ചർ വാട്‌സ്ആപ്പിൽ ഉടൻ വരുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയുള്ള ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഫീച്ചറും വാട്‌സ്ആപ്പിൽ ഉടൻ വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങൾ.
2025 ജനുവരിയിലാണ് ചാറ്റ് അനുഭവം കൂടുതൽ സംവേദനാത്മകവും രസകരവും സൗകര്യപ്രദവുമാക്കുന്നതിനായി നിരവധി ബീറ്റ സവിശേഷതകൾ മെറ്റ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് എഐ പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന എഐ സ്റ്റുഡിയോ ഫീച്ചർ വാട്‌സ്ആപ്പ് ഈയടുത്ത് അവതരിപ്പിച്ചിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരുന്നു. പങ്കുവെക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ഉപയോക്താക്കൾക്ക് മ്യൂസിക് ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു.
യൂട്യൂബ് വമ്പൻ മാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള കണ്ടൻറുകൾ കൂടുതലായി ഉൾപ്പെടുത്താൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് ആമസോൺ പോലെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലേക്ക് മാറാനും നീക്കമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പരസ്യ വരുമാനത്തിലുപരി കൂടുതൽ വരുമാനം കണ്ടെത്താനാണ് യൂട്യബ് ഈ രീതിയിലേക്കുള്ള മാറ്റം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് യൂട്യൂബ് പ്രൈംടൈം ചാനലുകൾ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് മാക്‌സ്, പാരാമൗണ്ട് പ്ലസ് പോലുള്ള സേവനങ്ങളിലേക്ക് നേരിട്ട് സബ്സ്‌ക്രൈബ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സേവനം കമ്പനി തുടർന്നു കൊണ്ടു പോയില്ല. വൈകാതെ തന്നെ നിർത്തി. പക്ഷെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ രീതിയിലേക്കുള്ള മടക്കയാത്രയിലാണ് യൂട്യൂബ് എന്ന് അനുമാനിക്കാം.
ഈ മാറ്റം പ്രാബല്യത്തിലായാൽ എറ്റവും കൂടുതൽ ഗുണം ചെയ്യുക യുട്യൂബർമാർക്കാണ്. അവരുടെ വീഡിയോ കണ്ടൻറുകൾ ഉള്ളടക്കത്തിനനുസരിച്ച് എപ്പിസോഡുകളായും സീസണുകളായും സെറ്റ് ചെയ്യാൻ കഴിയും. പല യൂട്യൂബർമാരും അവരുടെ വീഡിയോ കണ്ടൻറുകൾ ഇതേ രീതിയിൽ സെറ്റ് ചെയ്യുന്നുണ്ടെങ്കിലും പുതിയ അപ്‌ഡേറ്റ് വരുമ്പോൾ പ്ലേലിസ്റ്റ് സിസ്റ്റമായാണ് വീഡിയോകൾ കാണാൻ സാധിക്കുക. ഇത് വീഡിയോകൾ പെട്ടെന്ന് ഫൈൻഡ് ചെയ്യാൻ ഈ അപ്ഡേറ്റ് വളരെ എളുപ്പമാക്കും. പരസ്യത്തിൽ നിന്നുള്ള വരുമാനത്തോടൊപ്പം സബ്‌സ്‌ക്രിപ്ഷൻ വഴിയും വരുമാനം കൂട്ടാൻ യൂട്യൂബ് നേരത്തെ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൂടുതൽ വരുമാനം കണ്ടെത്താൻ വേണ്ടിയാണ് യൂട്യൂബ് ഇത്തരമൊരു നീക്കം നടത്തുന്നയെതന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമായ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്സ്ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷനിലൂടെ യുട്യൂബ് പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം. പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് അറിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകിയതോടെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ. സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. ‘ചില ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത തരം ഉള്ളടക്കങ്ങൾ കാണാൻ ഇടയായി. ആ പിശക് പരിഹരിച്ചിട്ടുണ്ട്. തെറ്റിന് ക്ഷമ ചോദിക്കുന്നു,’ ഇൻസ്റ്റഗ്രാം വക്താവ് പറഞ്ഞു.
“സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ” ഫീച്ചർ എനേബിള്‍ ആയിരുന്നിട്ടും സെൻസിറ്റീവ് പോസ്റ്റുകൾ കാണിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി ഉപയോക്താക്കൾ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു.
സ്കൈപ്പിൻ്റെ പ്രവർത്തനം നിർത്തലാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ ഓഫറുകൾ കാര്യക്ഷമമാക്കുന്നതിന്, ഞങ്ങളുടെ ആധുനിക ആശയവിനിമയ, സഹകരണ കേന്ദ്രമായ മൈക്രോസോഫ്റ്റ് ടീമുകളിൽ (സൗജന്യ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2025 മെയ് മാസത്തിൽ ഞങ്ങൾ സ്കൈപ്പ് പിൻവലിക്കും.”മൈക്രോസോഫ്റ്റ് ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചു. നിലവിലുള്ള സ്കൈപ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ ടീംസ് പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്ന് കമ്പനി നിർബന്ധിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്കൈപ്പിൽ നിന്ന് ടീമുകളിലേക്കുള്ള മാറ്റം ക്രമേണ നടപ്പിലാക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ടീംസ് ആരംഭിച്ചതുമുതൽ കമ്പനി ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചുവരികയാണ്, സ്കൈപ്പിന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബ്ലോഗ് പോസ്റ്റിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരേ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ടീമുകൾ അധിക കഴിവുകൾ നൽകുമെന്നും ഊന്നിപ്പറഞ്ഞു.
ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പരാമർശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി മൊസേരി ജീവനക്കാരോട് ഇതിനെ സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.
നിങ്ങളുടെ ഫോൺ ബാക്കപ്പ് ചെയ്യാനും Google അക്കൗണ്ട് സ്റ്റോറേജ് മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ സഹായിക്കുന്നു.
Google അക്കൗണ്ടിനൊപ്പം ലഭിക്കുന്ന 15 GB സ്റ്റോറേജ് ഉപയോഗിച്ച് ഫോട്ടോകൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഫോണിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ പൊട്ടുകയോ നഷ്ടപ്പെടുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്‌താൽ, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ക്ലൗഡിൽ സുരക്ഷിതമായിരിക്കും.
Google ഡ്രൈവ്, Gmail, Google ഫോട്ടോസ് എന്നിവയിലുടനീളം നിങ്ങളുടെ സ്റ്റോറേജ് കാണുക, സ്റ്റോറേജ് മാനേജർ ഉപയോഗിച്ച് ആപ്പിനുള്ളിൽ എളുപ്പത്തിൽ ഇടം ശൂന്യമാക്കുക.
കൂടുതൽ ലഭിക്കാൻ Google One അംഗത്വത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക:
നിങ്ങളുടെ ഫോട്ടോകൾ, പ്രോജക്റ്റുകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവയ്‌ക്കായി നിങ്ങൾക്ക് ആവശ്യമുള്ളത്ര സ്റ്റോറേജ് നേടുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ രംഗത്തിറക്കാനൊരുങ്ങുകയാണ് ടെക്നോ (Tecno). ടെക്നോ സ്പാർക്ക് സ്ലിം (Tecno Spark Slim)എന്ന പേരിലാണ് പുതിയ ഫോൺ ഇറങ്ങുക. 5.75 mm മാത്രം കനമുള്ള ഇതിൽ രണ്ട് 50 MP ക്യാമറകളും ശക്തമായ 5,200 mAh ബാറ്ററിയും ബാക്കമുമാണ് നൽകുന്നത്. ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കുറഞ്ഞ വിലയിയിലും കനം കുറഞ്ഞതുമായ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകരുന്നതാണ് ടെക്നോ സ്പാർക്ക് സ്ലിം. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഫറൻസിന് മുന്നോടിയായായാണ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോണായ സ്പാർക്ക് സ്ലിം ടെക്‌നോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഡിസൈൻ തന്നെയാണ്. ടെക്നോ സീരീസിലെ മറ്റ് ഫോണുകളുടെ കനം ഇതിനുണ്ടാകില്ല. മാത്രമല്ല, സ്പാർക്ക് സ്ലിമിൽ ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ്-സെറാമിക് ഹൈബ്രിഡ് മെറ്റീരിയലായിരിക്കും കൊടുക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് മെറ്റീരിയൽ ഒഴിവാക്കുന്നത് ഫോണിനെ സ്ലിം ആക്കാനാണ്. ഏകദേശം 5.75 എംഎം മാത്രമായിരിക്കും ഫോണിന് കനം വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. സ്പാർക്ക് സ്ലിമിന്റെ ചിപ്‌സെറ്റ് ടെക്‌നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഒക്ടാ കോർ സിപിയുവിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററിക്ക് 4.04mm കനം മാത്രമേയുള്ളു. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. സ്പാർക്ക് സ്ലിമിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ ടെക്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി ഈ ഫോണിനെ ഒരു കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ എന്നാണ് പരാമർശിക്കുന്നത്, മാർച്ച് 3 മുതൽ മാർച്ച് 6 വരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC യിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എസ് 25 എഡ്ജ്, ഐഫോൺ 17 സ്ലിം (അല്ലെങ്കിൽ എയർ) എന്നിവയ്‌ക്കെതിരെ ടെക്നോ സ്പാർക്ക് സ്ലിം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ഏകദേശം 300% വർദ്ധിച്ച് 36,075 കേസുകളിലെത്തി, അതേസമയം 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തട്ടിപ്പ് കേസുകൾ 27% വർദ്ധിച്ച് 18,461 കേസുകളായി എന്ന് ആർബിഐ ഡാറ്റ വെളിപ്പെടുത്തുന്നു. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്തു.
യുപിഐയുമായി ബന്ധപ്പെട്ട ചില സാധാരണ തട്ടിപ്പുകൾ നോക്കാം.
ഫിഷിംഗ്
ഇവിടെ, തട്ടിപ്പുകാർ വ്യാപാരിയുടെ യഥാർത്ഥ URL-നോട് സാമ്യമുള്ള വ്യാജ UPI ലിങ്കുകൾ അയയ്ക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപയോക്താക്കളെ ഓട്ടോ-ഡെബിറ്റ് നടക്കുന്ന ക്ഷുദ്രകരമായ ആപ്പുകളിലേക്ക് നയിക്കും, അതുവഴി ഇരകൾക്ക് പണം നഷ്ടപ്പെടും.
വ്യാജ റീഫണ്ട് സന്ദേശങ്ങൾ അയയ്ക്കൽ
ചില തട്ടിപ്പുകാർ ഉപയോക്താക്കളോട് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത പണം തിരികെ അയയ്ക്കാൻ അഭ്യർത്ഥിച്ച് അഭ്യർത്ഥനകൾ അയയ്ക്കുന്നു. പ്രാരംഭ ക്രെഡിറ്റും സന്ദേശങ്ങളും വ്യാജമാണെങ്കിലും, ഇര നടത്തിയ പേയ്‌മെന്റ് യഥാർത്ഥമാണ്.
സിം ക്ലോണിംഗ്
ഇവിടെ തട്ടിപ്പുകാർ ഇരയുടെ മൊബൈൽ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൃഷ്ടിച്ച് ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് ആക്‌സസ് നൽകുകയും ഇര അറിയാതെ തുക കൈമാറുകയും ചെയ്യുന്നു.
വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ
തട്ടിപ്പുകാർ പലപ്പോഴും ബാങ്കുകളെയോ സ്ഥാപനങ്ങളെയോ അനുകരിക്കുകയും ഇരകളെ കബളിപ്പിക്കുകയും യുപിഐ അക്കൗണ്ട്, ഒടിപി, പിൻ വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
‘എനി ഡെസ്ക്’
ചിലപ്പോൾ തട്ടിപ്പുകാർ ബാങ്ക് ജീവനക്കാരെയോ കസ്റ്റമർ കെയർ പ്രതിനിധികളെയോ അനുകരിച്ച് കബളിപ്പിക്കപ്പെടുന്ന ഇരകളെ കബളിപ്പിച്ച് ഏതെങ്കിലും ഡെസ്ക് പോലുള്ള സ്‌ക്രീൻ-ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. തുടർന്ന് അവർ ഇരയുടെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ആക്‌സസ് ചെയ്‌ത് വഞ്ചനാപരമായ ഇടപാടുകൾ നടത്തുന്നു.
UPI തട്ടിപ്പ് തടയുന്നതിനുള്ള ചില മാർഗങ്ങൾ
നിങ്ങളുടെ UPI പിൻ നമ്പർ അപരിചിതരുമായോ നിങ്ങൾക്ക് വിശ്വാസമില്ലാത്ത ആരുമായോ ഒരിക്കലും പങ്കിടരുത്, എത്ര പ്രലോഭനകരമായി തോന്നിയാലും ഒരു ഓൺലൈൻ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, സംശയാസ്പദമായ ആപ്ലിക്കേഷനുകളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക, വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം ഗംഭീരമാക്കും.അപ്പൊ പിന്നെ നിങ്ങളുടെ ഫോട്ടോ വെച്ച് ഒരു കിടിലൻ ആശംസ അയക്കാൻ സാധിച്ചാലോ.. അതും കളർഫുള്ളായി. ഇനി വളരെ എളുപ്പത്തിൽ സിംപിളായി ന്യൂഇയർ ഫോട്ടോ ഫ്രെയിം നിർമിക്കാം.ഈ ആഘോഷരാവിൽ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ ഫോട്ടോ വെച്ചുള്ള ആശംസാകാർഡുകളും അയക്കാം ഞൊടിയിടയിൽ. To download Application ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ …
ഒറ്റ ക്ലിക്കിൽ സ്വന്തം ഫോട്ടോ വെച്ച് അടിപൊളി ആശംസകൾ നിർമിക്കാനുള്ള ആപ്പുകളും വെബ്സൈറ്റുകളുമാണ് ഇവിടം പരിചയപ്പെടുത്തുന്നത്.
സൗജന്യമായി മാർക്കറ്റിംഗ് പോസ്റ്ററുകൾ create posters and flyers free നിർമ്മിക്കാൻ ഇനി എളുപ്പം. ആദ്യം പോസ്റ്റർ തയ്യാറാക്കാനുള്ള ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. പോസ്റ്റർ മേക്കർ ഉപയോഗിച്ച് വാചകവും ഫോട്ടോകളും നൽകുക . ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ മേക്കർ. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ എളുപ്പത്തിൽ ഉണ്ടാക്കാം.
സോഷ്യൽ മീഡിയയിലുടനീളം നിങ്ങളുടെ ബിസിനസ്സ് അതിവേഗം വളർത്താൻ ഈ ആപ്പ് ഉപയോഗിക്കുക. സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്ററുകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നത് നിങ്ങളുടെ ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് മറ്റുള്ളവരിലേക്ക് എത്തിക്കാം.
നിങ്ങൾക്ക് എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച്:
ട്രോളുകൾ
ബക്രീദ്, ക്രിസ്മസ്, വിവാഹം, സൗഹൃദം & 100+ സീസണൽ ആശംസാ കാർഡുകൾ
നിങ്ങളുടെ ഫോണിൽ ഡാറ്റ സംഭരിക്കാൻ മാത്രമല്ല, അത് നഷ്‌ടപ്പെട്ടാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാനും കഴിയും ഗൂഗിൾ അക്കൗണ്ടിന് കഴിയും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌ത ഉപകരണം നഷ്‌ടപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഉപകരണം എവിടെനിന്നും ലോക്ക് ചെയ്യാനും ഫോണിലെ ഫയലുകൾ പൂർണ്ണമായും ഇല്ലാതാക്കാനും സാധിക്കും.
ഇത് ചെയ്യുന്നതിന്, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് ‘ഡിവൈസ് മാനേജർ’ ലിങ്ക് തുറക്കുക. ഇതിൽ നിന്ന്, നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപകരണം തിരഞ്ഞെടുക്കുക. ഫോണിൻ്റെ ലൊക്കേഷനും റിംഗ് ചെയ്യാനും ഫോൺ ലോക്കുചെയ്യാനുമുള്ള ഓപ്ഷനുകളും ഇവിടെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, ഈ സൗകര്യം ലഭിക്കുന്നതിന് ഫോൺ ഓണായിരിക്കണം. കൂടാതെ സജീവമായ സിം കാർഡ്, മൊബൈൽ ഡാറ്റ കണക്ഷൻ അല്ലെങ്കിൽ വൈ-ഫൈ കണക്ഷൻ എന്നിവ ഉണ്ടായിരിക്കണം.
നിങ്ങളുടെ നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോൺ കണ്ടെത്താനും അത് തിരികെ ലഭിക്കുന്നതുവരെ ലോക്ക് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കുന്നു. ഫീച്ചറുകൾ നിങ്ങളുടെ ഫോണോ ടാബ്‌ലെറ്റോ വാച്ചോ മാപ്പിൽ കാണുക. നിലവിലെ ലൊക്കേഷൻ ലഭ്യമല്ലെങ്കിൽ, അവസാനം അറിയപ്പെടുന്ന ലൊക്കേഷൻ നിങ്ങൾ കാണും. വിമാനത്താവളങ്ങളിലോ മാളുകളിലോ മറ്റ് വലിയ കെട്ടിടങ്ങളിലോ നിങ്ങളുടെ ഉപകരണം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് ഇൻഡോർ മാപ്പുകൾ ഉപയോഗിക്കുക, ഉപകരണ ലൊക്കേഷൻ ടാപ്പുചെയ്‌ത് ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തിലേക്ക് നാവിഗേറ്റു ചെയ്യുക,
തുടർന്ന് മാപ്‌സ് ഐക്കൺ നിങ്ങളുടെ ഉപകരണം നിശബ്‌ദമാണെങ്കിൽ പോലും പൂർണ്ണ ശബ്‌ദത്തിൽ ഒരു ശബ്‌ദം പ്ലേ ചെയ്യും. തുടർന്ന് കസ്റ്റം മെസേജോ കോൺടാക്ട് നമ്പറോ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്യാനോ ലോക്ക് ചെയ്യാനോ സാധിക്കും. കൂടാതെ നെറ്റ്‌വർക്ക്, ബാറ്ററി നില എന്നിവ കാണുക ഹാർഡ്‌വെയർ വിശദാംശങ്ങൾ കാണുകയും ചെയ്യുക.
പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ് മെസേജുകളും ഇനി നിങ്ങൾക്ക് മലയാളത്തിൽ വായിക്കാം. അതിനായി ഈ ആപ്പ് നിങ്ങളെ സഹായിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ‘സ്നാപ്ട്രാൻസ് ട്രാൻസ്ലേറ്റർ ഓൾ ടെക്സ്റ്റ്’ എന്നൊരു മികച്ച ആപ്പ് ഇതാ.നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് ഒരു ലളിതമായ ഡ്രാഗ് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വാചകം വിവർത്തനം ചെയ്യാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഈ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:
ആദ്യം, പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുക.
തുടർന്ന്, ഇന്റർഫേസിന്റെ ചുവടെയുള്ള ആരംഭിക്കുക ബട്ടൺ ക്ലിക്കുചെയ്യുക.
ഇപ്പോൾ നിങ്ങൾ ക്രമീകരണങ്ങളിൽ സ്നാപ്പ് വിവർത്തനം പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്.
അടുത്തതായി, ആരംഭിക്കുക ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങൾ ആപ്പ് തുറക്കുമ്പോൾ, ഒരു ലെൻസ് രൂപത്തിൽ ഒരു ചിത്രം കാണാം. ഈ സവിശേഷത ഉപയോഗിച്ച്, സന്ദേശങ്ങൾ വിവർത്തനം ചെയ്യാൻ കഴിയും. ഇവിടെ, നിങ്ങൾ വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കാം.
ആപ്ലിക്കേഷന്റെ പ്രത്യേക സവിശേഷതകൾ:
ബബിൾ ടെക്സ്റ്റ് വിവർത്തനം
എല്ലാത്തരം സോഷ്യൽ ചാറ്റ് ആപ്പുകളിലും, നിങ്ങൾ ബബിൾ ടെക്‌സ്‌റ്റിലേക്ക് വിവർത്തന ബോൾ വലിച്ചിടണം, അത് നിങ്ങൾക്ക് അറിയാവുന്ന ഭാഷ മാറ്റും കൂടാതെ നിങ്ങൾക്ക് വിദേശ ഭാഷാ സുഹൃത്തുക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും കഴിയും.
ഇൻപുട്ട് ബോക്സ് ടെക്സ്റ്റ് വിവർത്തനം
നിങ്ങൾ ഇൻപുട്ട് ബോക്സിൽ ഏതെങ്കിലും ഭാഷ നൽകുക, തുടർന്ന് ഇൻപുട്ട് ബോക്സിലേക്ക് വിവർത്തന ബോൾ വലിച്ചിടുക, നിങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാവുന്ന ഭാഷയിലേക്ക് ടെക്സ്റ്റ് പരിവർത്തനം ചെയ്യപ്പെടും.
ആപ്പ് ഭാഷാ വിവർത്തനം
ഏതെങ്കിലും ആപ്പ് തുറന്ന് വിവർത്തന ബോളിൽ ഡബിൾ ക്ലിക്ക് ചെയ്യുക, ആപ്പിലെ എല്ലാ വാചകങ്ങളും നിങ്ങൾക്ക് അറിയാവുന്ന ഭാഷയിലേക്ക് പരിവർത്തനം ചെയ്യപ്പെടും. വിദേശ രാജ്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ രസകരവും നൂതനവുമായ ആപ്പുകൾ കണ്ടെത്താൻ കഴിയും.
ദ്രുത ക്രമീകരണം, ബുദ്ധിപരമായ വിവർത്തനം
നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ഉപയോഗിക്കുന്ന ഭാഷ പ്രീസെറ്റ് ചെയ്യുക, കൂടാതെ ട്രാൻസ്ലേഷൻ ബോൾ ഒരു ലളിതമായ ഡ്രാഗ് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഒന്നിലധികം ഭാഷകൾക്കിടയിൽ ബുദ്ധിപരമായി വിവർത്തനം ചെയ്യും. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക്, തമിഴിൽ നിന്ന് ഹിന്ദിയിലേക്ക്, തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക്, ഇംഗ്ലീഷിൽ നിന്ന് ഗുജറാത്തി, മുതലായവ.
ശബ്ദ വിവർത്തകൻ: സംസാരിക്കുക & ശബ്ദ വിവർത്തനം
ഈ ആപ്പ് ഉപയോക്താക്കളെ സംസാരിക്കാനും വോയ്‌സ് ടെക്‌സ്‌റ്റിലേക്ക് വിവർത്തനം ചെയ്യാനും അനുവദിക്കുന്നു (വോയ്‌സ് ടൈപ്പിംഗ്). അപ്പോൾ ഓട്ടോമാറ്റിക് വോയ്‌സ് ട്രാൻസ്ലേറ്റർ ഉപയോക്താവിന്റെ വോയ്‌സ് ഇൻപുട്ട് തൽക്ഷണം കൃത്യമായി തിരിച്ചറിയുകയും നിങ്ങൾ സജ്ജമാക്കിയ ഭാഷയിലേക്ക് അത് നേരിട്ട് വിവർത്തനം ചെയ്യുകയും ടെക്‌സ്‌റ്റ്-ടു-വോയ്‌സ് സവിശേഷതയിലൂടെ വിവർത്തന ഫലം ഉറക്കെ വായിക്കുകയും ചെയ്യും.
ക്യാമറ വിവർത്തകനും ഇമേജ് ടെക്സ്റ്റ് വിവർത്തകനും
സ്‌മാർട്ട് ഒസിആർ ഫീച്ചർ ഉപയോഗിച്ച്, ടെക്‌സ്‌റ്റ് ഇൻപുട്ടിന്റെ ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഏത് വാചകവും നേരിട്ട് വിവർത്തനം ചെയ്യാനാകും. ഫയലുകളുടെയും ചിത്രങ്ങളുടെയും എല്ലാ ഫോർമാറ്റിലുമുള്ള ഏത് വാചകവും സ്വയമേവ കണ്ടെത്താനും വിവർത്തനം ചെയ്യാനും കഴിയും.
ഇന്ന് ഭൂരിഭാഗം പോരും ഓഫറുകൾക്ക് പിറകെ പോകുന്നവരാണ്. ചിലവ് ചുരുക്കാനും സമ്പാദ്യം കൈപ്പിടിയിൽ ഒതുക്കാനുമൊക്കെയാണ് ഓഫറുകൾക്ക് പിന്നാലെ പോകുന്നത്. കൃത്യമായ ഓഫറുകൾ പറഞ്ഞു തരുന്ന ഒരാളുണ്ടെങ്കിൽ നന്നായിരുന്നേനെ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. പ്രവാസികൾക്ക് അത്തര്തതിൽ ഓഫറുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ഒരു ആപ്ലിക്കേഷനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ നിങ്ങളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഡിഫോർഡി ആപ്പ്. സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
നിങ്ങളുടെ നിത്യേന ആവശ്യമുള്ള ഓരോന്നിൻ്റെയും മികച്ച ഓഫറുകൾ ഈ ആപ്പിലൂടെ അറിയാം. ഇതിൽ ഷോപ്പിംഗ് ഓഫറുകളും എക്സ്ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉൾപ്പെടുത്തുയിട്ടുണ്ട്. മികച്ച ഓഫറുകൾ കാണാനും, വിലകൾ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കും. കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഓരോ ഉത്പന്നങ്ങൾ എളുപ്പത്തിൽ തിരയാം, അതിലൂടെ പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകൾക്കായി ഒരു ഷോപ്പിൽ നിന്ന് മറ്റൊരു ഷോപ്പിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്ലിക്കേഷൻ്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മികച്ച ഡീലുകളും ഓഫറുകളും കണ്ടെത്താൻ ഈ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉൽപ്പന്നങ്ങൾ, വിവിധ ഷോപ്പുകളിൽ ലഭ്യമായ ബ്രാൻഡുകൾ, നഗരത്തിലുടനീളമുള്ള ഓഫറുകൾ, ഡീലുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ, ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
സവിശേഷതകൾ
-ഏറ്റവും പുതിയ എല്ലാ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും നോട്ടിഫിക്കേഷൻസും അറിയാം. -ഈ ആപ്പിൽ സൂപ്പർമാർക്കറ്റ്/ഹൈപ്പർമാർക്കറ്റ് ബുക്ക്‌ലെറ്റുകളും ഓഫറുകളും അറിയാം. -പ്രതിദിന ഗോൾഡ് റേറ്റും അറിയാനും സഹായിക്കും. -ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ റെസ്റ്റോറന്റ് മെനു കാണാം -ഈ മൊബൈൽ ആപ്പിൽ നിങ്ങളുടെ എല്ലാ ലോയൽറ്റി കാർഡും സംരക്ഷിക്കാം. -800,000-ത്തിലധികം ആളുകൾ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്. -പണവും സമയവും ലാഭിക്കാം.
സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.49 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.73 ആയി. അതായത് 44.00 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. ഇത്തരത്തിൽ എല്ലാ കറൻസി റേറ്റുകളും എളുപ്പത്തിൽ അറിയാൻ ഇതാ ഒരു ആപ്പ്.
വിനിമയ നിരക്ക് ദിവസേന എളുപ്പത്തിൽ അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്
നിങ്ങൾക്കായി ഇതാ ഒരു മികച്ച കറൻസി കൺവെർട്ടർ മൊബൈൽ ആപ്ലിക്കേഷൻ! ലോകത്തിലെ എല്ലാ കറൻസികൾക്കും ആനുപാതികമായ കറൻസി നിരക്കുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു മികച്ച ആപ്പ് ഇതാ best currency exchange app . ഈ കറൻസി കൺവെർട്ടർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ് കൂടാതെ ഇതിൽ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ആഗോള കറൻസികളിൽ അടുത്തിടെയുണ്ടായ തീവ്രമായ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വളരെ അത്യാവശ്യമാണ്. ഒരു വിനിമയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കറൻസി പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമാണിത്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം.
നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച കറൻസി കൺവെർട്ടറാണ് ഈ കറൻസി കൺവെർട്ടർ. യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെയുള്ള ലോകമെമ്പാടുമുള്ള 150-ലധികം വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു. ഇത് ബിറ്റ്കോയിൻ, ലിറ്റ്കോയിൻ, ഡോഗ്കോയിൻ എന്നിവയും പിന്തുണയ്ക്കുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, ഈ ആപ്പ് മികച്ചതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഓരോ രാജ്യത്തെയും അതിന്റെമൂല്യത്തെയും കൃത്യമായി മനസിലാക്കാൻ എന്നും ഈ ആപ്പ് സഹായകമാണ്. ഈ കറൻസി കൺവെർട്ടർ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും ലളിതവും മനോഹരവുമായ കറൻസി കൺവെർട്ടറാണ്.
യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെ ലോകമെമ്പാടുമുള്ള 150 വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു! ഇത് BitCoin, LiteCoin, Dogecoin എന്നിവയെപ്പോലും പിന്തുണയ്ക്കുന്നു! നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഈ ആപ്പ് ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ഇത് ശരിക്കും ഉപയോഗിക്കാനുള്ള ഒരു മികച്ച ആപ്പാണ് . നിങ്ങൾ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കറൻസിയുടെ മൂല്യം എത്രയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും!
ബധിരരും, കേൾവിക്കുറവുള്ളവരുമായി ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടാറുണ്ടോ? എങ്കിൽ ഈ ആപ്പ് നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടും. ഈ ആപ്പിലൂടെ ദൈനംദിന സംഭാഷണങ്ങളും ചുറ്റുമുള്ള ശബ്ദങ്ങളും എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ ഗൂഗിളിന്റെ അത്യാധുനിക സ്വയമേവയുള്ള സംഭാഷണം തിരിച്ചറിയലും ശബ്‌ദ കണ്ടെത്തൽ സാങ്കേതികവിദ്യയും ഉപയോഗിച്ച്, തത്സമയ ട്രാൻസ്‌ക്രൈബ്, ശബ്‌ദ അറിയിപ്പുകൾ നിങ്ങളുടെ സംഭാഷണങ്ങളുടെ തത്സമയ ട്രാൻസ്‌ക്രിപ്‌ഷനുകൾ സൗജന്യമായി നൽകുകയും വീട്ടിലെ നിങ്ങളുടെ ചുറ്റുമുള്ള ശബ്‌ദങ്ങളെ അടിസ്ഥാനമാക്കി അറിയിപ്പുകൾ അയയ്‌ക്കുകയും ചെയ്യുന്നു. അറിയിപ്പുകൾ, ഫയർ അലാറം അല്ലെങ്കിൽ ഡോർബെൽ റിംഗ് പോലുള്ള വീട്ടിലെ പ്രധാന സാഹചര്യങ്ങളെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കുന്നു, അതുവഴി നിങ്ങൾക്ക് വേഗത്തിൽ പ്രതികരിക്കാനാകും. ഒട്ടുമിക്ക ഫോണുകളിലും താഴെ പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് തത്സമയ ട്രാൻസ്‌ക്രൈബ്, ശബ്‌ദ അറിയിപ്പുകൾ നേരിട്ട് ആക്‌സസ് ചെയ്യാൻ കഴിയും:
മിക്ക ഫോണുകളിലും, ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് തത്സമയ ട്രാൻസ്‌ക്രൈബ്, ശബ്‌ദ അറിയിപ്പുകൾ നേരിട്ട് ആക്‌സസ് ചെയ്യാൻ കഴിയും:
നിങ്ങളുടെ ഉപകരണത്തിന്റെ ക്രമീകരണ ആപ്പ് തുറക്കുക.
‘ആക്സസിബിലിറ്റി’ ടാപ്പ് ചെയ്യുക, തുടർന്ന് ഏത് ആപ്പാണ് നിങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ച് ‘തത്സമയ ട്രാൻസ്ക്രൈബ്’ അല്ലെങ്കിൽ ‘ശബ്ദ അറിയിപ്പുകൾ’ ടാപ്പ് ചെയ്യുക.
‘സേവനം ഉപയോഗിക്കുക’ ടാപ്പ് ചെയ്യുക, തുടർന്ന് അനുമതികൾ അംഗീകരിക്കുക.
തത്സമയ നേർപ്പകർപ്പ് അല്ലെങ്കിൽ ശബ്ദ അറിയിപ്പുകൾ ആരംഭിക്കുന്നതിന് പ്രവേശനക്ഷമത ബട്ടണോ ആംഗ്യമോ ഉപയോഗിക്കുക.
വീട്ടിൽ സംഭവിക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി (ഉദാഹരണത്തിന്, സ്മോക്ക് അലാറം, സൈറൺ അല്ലെങ്കിൽ കുട്ടികളുടെ ശബ്ദങ്ങൾ) അപകടസാധ്യതയുള്ള സാഹചര്യങ്ങളെയും വ്യക്തിഗത സാഹചര്യങ്ങളെയും കുറിച്ച് അറിയിക്കുക.
നിങ്ങളുടെ മൊബൈൽ ഉപകരണത്തിലേക്ക് മിന്നുന്ന പ്രകാശമോ വൈബ്രേഷനോ ഉപയോഗിച്ച് അറിയിപ്പുകൾ നേടുക അല്ലെങ്കിൽ ധരിക്കാൻ കഴിയും.
നിങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നതിന് ചരിത്രത്തിലേക്ക് (നിലവിൽ 12 മണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുന്നു) തിരികെ പോകാൻ ടൈംലൈൻ കാഴ്‌ച നിങ്ങളെ അനുവദിക്കുന്നു.
തത്സമയ ട്രാൻസ്ക്രിപ്ഷൻ:
തത്സമയം പകർത്തുന്നു. വാക്കുകൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ഫോണിൽ ടെക്‌സ്‌റ്റ് ദൃശ്യമാകും.
സന്ദർഭത്തിൽ വാക്കുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ സൂക്ഷ്മതകൾ കൃത്യമായി പിടിച്ചെടുക്കുന്നു.
80-ലധികം ഭാഷകളിൽ നിന്നും ഉപഭാഷകളിൽ നിന്നും തിരഞ്ഞെടുക്കുക, രണ്ട് ഭാഷകൾക്കിടയിൽ വേഗത്തിൽ മാറുക.
പേരുകൾ അല്ലെങ്കിൽ വീട്ടുപകരണങ്ങൾ പോലെ നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഇഷ്‌ടാനുസൃത വാക്കുകൾ ചേർക്കുക.
ആരെങ്കിലും നിങ്ങളുടെ പേര് പറയുമ്പോൾ നിങ്ങളുടെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ സജ്ജമാക്കുക.
നിങ്ങളുടെ സംഭാഷണത്തിൽ പ്രതികരണങ്ങൾ ടൈപ്പ് ചെയ്യുക. നിങ്ങളുടെ ഫോണിന്റെ കീബോർഡ് കൊണ്ടുവന്ന് തുടർച്ചയായ സംഭാഷണത്തിനായി വാക്കുകൾ ടൈപ്പ് ചെയ്യുക. നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ട്രാൻസ്ക്രിപ്ഷനുകൾ ദൃശ്യമാകും.
നിങ്ങളുടെ പരിതസ്ഥിതിയിലെ ഉച്ചത്തിലുള്ള ശബ്ദവുമായി താരതമ്യം ചെയ്യുമ്പോൾ സ്പീക്കറുടെ ശബ്ദത്തിന്റെ അളവ് കാണുക. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ക്രമീകരിക്കാൻ ഈ ശബ്‌ദ സൂചകം ഉപയോഗിക്കാം.
മികച്ച ഓഡിയോ സ്വീകരണത്തിനായി വയർഡ് ഹെഡ്‌സെറ്റുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ, USB മൈക്കുകൾ എന്നിവയിൽ കാണപ്പെടുന്ന ബാഹ്യ മൈക്രോഫോണുകൾ ഉപയോഗിക്കുക.
ട്രാൻസ്ക്രിപ്ഷനിലേക്ക് തിരികെ പരാമർശിക്കുന്നു:
മൂന്ന് ദിവസത്തേക്ക് ട്രാൻസ്ക്രിപ്ഷനുകൾ സംരക്ഷിക്കാൻ തിരഞ്ഞെടുക്കുക. സംരക്ഷിച്ച ട്രാൻസ്‌ക്രിപ്‌ഷനുകൾ നിങ്ങളുടെ ഉപകരണത്തിൽ മൂന്ന് ദിവസത്തേക്ക് പ്രാദേശികമായി നിലനിൽക്കും, അതുവഴി നിങ്ങൾക്ക് അവ മറ്റെവിടെയെങ്കിലും പകർത്തി ഒട്ടിക്കാൻ കഴിയും. (ഡിഫോൾട്ടായി, ട്രാൻസ്ക്രിപ്ഷനുകൾ സംരക്ഷിക്കപ്പെടുന്നില്ല.)
യുഎസിലെ ബധിരരും കേൾവിക്കുറവുള്ളവരുമായ പ്രമുഖ സർവകലാശാലയായ ഗല്ലാഡെറ്റ് സർവകലാശാലയുമായി സഹകരിച്ചാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ഫീഡ്‌ബാക്ക് നൽകാനും ഉൽപ്പന്ന അപ്‌ഡേറ്റുകൾ സ്വീകരിക്കാനും Google പ്രവേശനക്ഷമത കമ്മ്യൂണിറ്റിയിൽ ചേരുക.
അനുമതി അറിയിപ്പ്
മൈക്രോഫോൺ: തത്സമയ നേർപ്പകർപ്പിന് നിങ്ങളുടെ ചുറ്റുമുള്ള സംഭാഷണം പകർത്താൻ മൈക്രോഫോൺ ആക്‌സസ് ആവശ്യമാണ്. ട്രാൻസ്ക്രിപ്ഷൻ പ്രോസസ്സ് ചെയ്തതിന് ശേഷം ഓഡിയോ സംഭരിക്കില്ല. നിങ്ങൾക്ക് ചുറ്റും നടക്കുന്ന ശബ്‌ദങ്ങൾ കേൾക്കാൻ ശബ്‌ദ അറിയിപ്പുകൾക്ക് മൈക്രോഫോൺ ആക്‌സസ് ആവശ്യമാണ്.
നിങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പക്കൽ നിന്നും പണം വാങ്ങാറും, അവർക്ക് കടം കൊടുക്കാറുമുള്ളവരാണോ? എന്നാൽ പിന്നീട് ഈ പണത്തിന്റെ കണക്കുകൾ മറന്നും പോകുന്നുണ്ടോ, എങ്കിൽ അത്തരക്കാർക്ക് പറ്റിയ ഒരു കിടിലൻ ആപ്പ് ആണിത്. ക്യാഷിന്റെ കണക്കുകൾ മറന്നു പോകുന്നവർക്ക്ക് ഈ ആപ്പ് വളരെയേറെ ഉപകാരപ്പെടും എന്നതിൽ സംശയമില്ല. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കണക്കുകൾ മറന്നു പോകാതെ എളുപ്പത്തിൽ രേഖപ്പെടുത്താൻ സാധിക്കും. കണക്കുകൾ സൂക്ഷിക്കുക എംജെത്രമല്ല, നിങ്ങളുടെ ഒരു മാസത്തെ ചിലവുകളും, ബജറ്റും വരെ കൃത്യമായി ഈ ആപ്പിലൂടെ മനസിലാക്കാൻ സാധിക്കും.
അപ്ലിക്കേഷൻ 1
നിങ്ങളുടെ സാമ്പത്തിക ആസൂത്രണ അവലോകനം മുതൽ ചെലവ് ട്രാക്കിംഗ്, ആൻഡ്രോയിഡിനുള്ള വ്യക്തിഗത അസറ്റ് മാനേജ്മെന്റ് ആപ്പ് എന്നിവ കൈകാര്യം ചെയ്യാൻ ഉത്തമമാണ് ഈ ആപ്പ്. ഇപ്പോൾ നിങ്ങളുടെ സ്വകാര്യ, ബിസിനസ് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ റെക്കോർഡ് ചെയ്യുക, ചെലവ് റിപ്പോർട്ടുകൾ സൃഷ്ടിക്കുക, നിങ്ങളുടെ ദൈനംദിന, പ്രതിവാര, പ്രതിമാസ സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുക, ഈ ആപ്പിന്റെ ചെലവ് ട്രാക്കറും ബജറ്റ് പ്ലാനറും ഉപയോഗിച്ച് നിങ്ങളുടെ ആസ്തികൾ നിയന്ത്രിക്കുക എന്നിവയെല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് അക്കൗണ്ടിംഗ് സിസ്റ്റം പ്രയോഗിക്കുന്നു
ഈ ആപ്പ് കാര്യക്ഷമമായ അസറ്റ് മാനേജ്മെന്റും അക്കൗണ്ടിംഗും സുഗമമാക്കുന്നു. ഇത് നിങ്ങളുടെ അക്കൗണ്ടിൽ വരുന്നതും പോകുന്നതുമായ പണം രേഖപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ വരുമാനം ഇൻപുട്ട് ആയയുടനെ നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും നിങ്ങളുടെ ചെലവ് ഇൻപുട്ട് ആയയുടനെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം എടുക്കുകയും ചെയ്യുന്നു.
ബജറ്റ്, ചെലവ് മാനേജ്മെന്റ് പ്രവർത്തനം
ഈ ആപ്പ് നിങ്ങളുടെ ബഡ്ജറ്റും ചെലവുകളും ഒരു ഗ്രാഫ് മുഖേന കാണിക്കുന്നതിനാൽ നിങ്ങളുടെ ബഡ്ജറ്റിനെതിരായ നിങ്ങളുടെ ചെലവിന്റെ തുക പെട്ടെന്ന് കാണാനും അനുയോജ്യമായ സാമ്പത്തിക അനുമാനങ്ങൾ ഉണ്ടാക്കാനും കഴിയും
ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മാനേജ്മെന്റ് ഫംഗ്ഷൻ
ഒരു സെറ്റിൽമെന്റ് തീയതി നൽകുമ്പോൾ, അസറ്റ് ടാബിൽ പേയ്‌മെന്റ് തുകയും കുടിശ്ശികയുള്ള പേയ്‌മെന്റും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ഡെബിറ്റ് കാർഡ് നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് ക്രമീകരിക്കാം.
പാസ്‌കോഡ്
നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക അവലോകന അക്കൗണ്ട് ബുക്ക് സുരക്ഷിതമായി മാനേജ് ചെയ്യാൻ കഴിയുന്ന പാസ്‌കോഡ് പരിശോധിക്കാം.
കൈമാറ്റം, നേരിട്ടുള്ള ഡെബിറ്റ്
അസറ്റുകൾക്കിടയിൽ കൈമാറ്റം സാധ്യമാണ്, ഇത് നിങ്ങളുടെ വ്യക്തിപരവും ബിസിനസ്സ് അസറ്റ് മാനേജ്മെന്റും കൂടുതൽ കാര്യക്ഷമമാക്കുന്നു. കൂടാതെ, സ്വയമേവയുള്ള കൈമാറ്റവും ആവർത്തനവും സജ്ജീകരിച്ച് നിങ്ങൾക്ക് ശമ്പളം, ഇൻഷുറൻസ്, ടേം ഡെപ്പോസിറ്റ്, ലോൺ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
തൽക്ഷണ സ്ഥിതിവിവരക്കണക്കുകൾ
നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കി, ഓരോ മാസവും വിഭാഗവും മാറ്റങ്ങളും അനുസരിച്ച് നിങ്ങളുടെ ചെലവ് തൽക്ഷണം കാണാനാകും. കൂടാതെ ഒരു ഗ്രാഫ് സൂചിപ്പിക്കുന്ന നിങ്ങളുടെ ആസ്തികളുടെയും വരുമാനത്തിന്റെയും/ചെലവിന്റെയും മാറ്റവും നിങ്ങൾക്ക് കാണാൻ കഴിയും.
ബുക്ക്മാർക്ക് പ്രവർത്തനം
ബുക്ക്‌മാർക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ പതിവ് ചെലവുകൾ ഒറ്റയടിക്ക് എളുപ്പത്തിൽ ഇൻപുട്ട് ചെയ്യാം.
ബാക്കപ്പ് / പുനഃസ്ഥാപിക്കുക
Excel ഫയലിൽ നിങ്ങൾക്ക് ബാക്കപ്പ് ഫയലുകൾ നിർമ്മിക്കാനും കാണാനും കഴിയും, ബാക്കപ്പ്/പുനഃസ്ഥാപിക്കൽ സാധ്യമാണ്.
മറ്റ് പ്രവർത്തനങ്ങൾ
ആരംഭിക്കുന്ന തീയതിയിലെ മാറ്റം
കാൽക്കുലേറ്റർ പ്രവർത്തനം (തുക > മുകളിൽ വലത് ബട്ടൺ)
ഉപവിഭാഗം ഓൺ-ഓഫ് ഫംഗ്‌ഷൻ
Wi-Fi ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ കാണാൻ കഴിയും. നിങ്ങളുടെ പിസിയുടെ സ്ക്രീനിൽ തീയതി, വിഭാഗം അല്ലെങ്കിൽ അക്കൗണ്ട് ഗ്രൂപ്പ് അനുസരിച്ച് നിങ്ങൾക്ക് ഡാറ്റ എഡിറ്റ് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പിസിയിലെ ഗ്രാഫുകളിൽ സൂചിപ്പിച്ചിരിക്കുന്ന നിങ്ങളുടെ അക്കൗണ്ടുകളുടെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ഇപ്പോൾ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ ബജറ്റ്, ചെലവുകൾ, വ്യക്തിഗത ധനകാര്യങ്ങൾ എന്നിവ നിയന്ത്രിക്കാനും ട്രാക്കുചെയ്യാനും ആസൂത്രണം ചെയ്യാനും ആരംഭിക്കുക!
ബിസിനസ്സിന്റെ ഭാഗമായ ആപ്പുകളുടെ അക്കൗണ്ടിംഗ് & ഫിനാൻസ് ലിസ്റ്റിൽ പ്രസിദ്ധീകരിച്ച Android-നുള്ള സൗജന്യ ആപ്പാണ് ഈ ചെലവ് മാനേജർ ആപ്പായ മോണിറ്റോ.
ഉപയോഗിക്കാൻ എളുപ്പം:
ഇത് മനസ്സിലാക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. ഇത് വൃത്തിയുള്ളതും അടിസ്ഥാനപരവുമായ ഇന്റർഫേസ് ലളിതവും എന്നാൽ ഗംഭീരവുമായ രൂപം നൽകുന്നു. നിമിഷങ്ങൾക്കകം ആർക്കും മോണിറ്റോ ഉപയോഗിച്ച് തുടങ്ങാം.
ഇടപാടുകൾ ട്രാക്ക് ചെയ്യുക:
ഒരു പ്രത്യേക കാഴ്ച നൽകിക്കൊണ്ട് ഇത് നിങ്ങളുടെ ഇടപാടുകൾ ശ്രദ്ധിക്കുന്നു. അവ വ്യത്യസ്ത നിറങ്ങളിൽ കാണിച്ചിരിക്കുന്നു. ഇടപാടിനൊപ്പം നിങ്ങളുടെ രസീതുകളുടെ ഫോട്ടോയും ചേർക്കാം.
ഗ്രാഫുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുക:
നിങ്ങളുടെ വരുമാനവും ചെലവും വിശകലനം ചെയ്യുന്നതിനുള്ള ശക്തമായ ഗ്രാഫുകൾ ഇത് കാണിക്കുന്നു.
വിഭാഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുക:
നിങ്ങളുടെ വരുമാനവും ചെലവും ഒരുമിച്ച് ഗ്രൂപ്പുചെയ്യുന്നതിന് വിഭാഗങ്ങൾ ചേർക്കാൻ ഈ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ഇടപാടുകൾ എളുപ്പത്തിൽ വേർതിരിച്ചറിയാൻ നിങ്ങൾക്ക് വിഭാഗങ്ങളിലേക്ക് നിറങ്ങൾ സജ്ജീകരിക്കാം.
സ്വയമേവയുള്ള Google ഡ്രൈവ് ബാക്കപ്പുകൾ:
ഈ ആപ്പ് നിങ്ങളുടെ ഡാറ്റ നിങ്ങളുടെ Google ഡ്രൈവ് അക്കൗണ്ടിലേക്ക് സ്വയമേവ ബാക്കപ്പ് ചെയ്യുന്നു. ഡാറ്റ പുനഃസ്ഥാപിക്കുന്നതും എളുപ്പമാണ്.
പരസ്യരഹിതം:
ഈ ആപ്പും പരസ്യങ്ങളെ വെറുക്കുന്നു. മോണിറ്റോയിൽ നിങ്ങൾ ഒരിക്കലും പരസ്യങ്ങൾ കാണില്ലെന്ന് ഉറപ്പാണ്.
എല്ലാ ലോക കറൻസികളുമായുള്ള കറൻസി നിരക്കുകൾ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാം. usd php ചുവടെയുള്ള കറൻസി കൺവെർട്ടർ ഉപയോഗിക്കാൻ എളുപ്പമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. ഈയിടെയായി ആഗോള കറൻസികളിലെ തീവ്രമായ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോൾ ഇത് വളരെ ആവശ്യമാണ്. ഒരു വിനിമയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കറൻസി പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമാണിത്. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, വിദേശത്ത് നിന്ന് പണം അയയ്ക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഉപകരണം ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ് കൂടാതെ കറൻസി നിരക്കുകൾ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു. നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും ലളിതവും മനോഹരവുമായ കറൻസി കൺവെർട്ടറാണ് ഈ കറൻസി കൺവെർട്ടർ. യുഎസ് ഡോളർ മുതൽ കൊളംബിയൻ പെസോ വരെ ലോകമെമ്പാടുമുള്ള 150-ലധികം വ്യത്യസ്ത കറൻസികളെ ഇത് പിന്തുണയ്ക്കുന്നു! ഇത് BitCoin, LiteCoin, Dogecoin എന്നിവയെപ്പോലും പിന്തുണയ്ക്കുന്നു! നിങ്ങൾ യാത്രയിലാണെങ്കിൽ, ഇത് ശരിക്കും ഉപയോഗിക്കാനുള്ള ഒരു മികച്ച ആപ്പാണ് – നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിട്ടില്ലെങ്കിലും, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കറൻസിയുടെ മൂല്യം എത്രയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും! ഫീച്ചറുകൾ 150-ലധികം കറൻസികൾ പിന്തുണയ്ക്കുന്നു. BitCoin, LiteCoin, Dogecoin എന്നിവയെ പിന്തുണയ്ക്കുന്ന ആദ്യത്തെ കൺവെർട്ടറുകളിൽ ഒന്ന്! അവിശ്വസനീയമാംവിധം ലളിതമായ ഇന്റർഫേസ്. വിനിമയ നിരക്കുകൾ സ്വയമേവ അപ്ഡേറ്റ് ചെയ്യുന്നു – നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല! കറൻസികൾ വിപരീതമാക്കാൻ “സ്വിച്ച്” ബട്ടൺ. നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ പരിവർത്തനം ചെയ്യുന്നു (“പരിവർത്തനം ചെയ്യുക” ബട്ടണിന്റെ ആവശ്യമില്ല!) കൂടുതൽ കൃത്യതയ്ക്കായി 3 ദശാംശ സ്ഥാനങ്ങൾ ഉപയോഗിക്കുന്നു!
നിങ്ങൾ പരിവർത്തനം ചെയ്യുന്നതിന്റെ നിലവിലെ വിനിമയ നിരക്ക് കണ്ടെത്തുക. ഏറ്റവും പുതിയ iPhone, iPad മോഡലുകൾക്കായി ഒപ്റ്റിമൈസ് ചെയ്തു. AED – UAE DIRHAM AFA – AFGHANISTAN AFGHANI ALL – ALBANIAN LEK ANG – NETH ANTILLES GUILDER ARS – ARGENTINE PESO AUD – AUSTRALIAN DOLLAR AWG – ARUBA FLORIN BBD – BARBADOS DOLLAR BDT – BANGLADESH TAKA BHD – BAHRAINI DINAR BIF – BURUNDI FRANC BMD – BERMUDA DOLLAR BND – BRUNEI DOLLAR BOB – BOLIVIAN BOLIVIANO BRL – BRAZILIAN REAL BSD – BAHAMIAN DOLLAR BTN – BHUTAN NGULTRUM BWP – BOTSWANA PULA BZD – BELIZE DOLLAR CAD – CANADIAN DOLLAR CHF – SWISS FRANC CLP – CHILEAN PESO CNY – CHINESE YUAN COP – COLOMBIAN PESO CRC – COSTA RICA COLON CUP – CUBAN PESO CVE – CAPE VERDE ESCUDO CYP – CYPRUS POUND CZK – CZECH KORUNA DJF – DIJIBOUTI FRANC DKK – DANISH KRONE DOP – DOMINICAN PESO DZD – ALGERIAN DINAR EEK – ESTONIAN KROON EGP – EGYPTIAN POUND ETB – ETHIOPIAN BIRR EUR – EURO FKP – FALKLAND ISLANDS POUND GBP – BRITISH POUND GHC – GHANIAN CEDI GIP – GIBRALTAR POUND GMD – GAMBIAN DALASI GNF – GUINEA FRANC GTQ – GUATEMALA QUETZAL GYD – GUYANA DOLLAR HKD – HONG KONG DOLLAR HNL – HONDURAS LEMPIRA HRK – CROATIAN KUNA HTG – HAITI GOURDE HUF – HUNGARIAN FORINT IDR – INDONESIAN RUPIAH ILS – ISRAELI SHEKEL
INR – INDIAN RUPEE IQD – IRAQI DINAR ISK – ICELAND KRONA JMD – JAMAICAN DOLLAR JOD – JORDANIAN DINAR JPY – JAPANESE YEN KES – KENYAN SHILLING KHR – CAMBODIA RIEL KMF – COMOROS FRANC KPW – NORTH KOREAN WON KRW – KOREAN WON KWD – KUWAITI DINAR KYD – CAYMAN ISLANDS DOLLAR KZT – KAZAKHSTAN TENGE LAK – LAO KIP LBP – LEBANESE POUND LKR – SRI LANKA RUPEE LRD – LIBERIAN DOLLAR LSL – LESOTHO LOTI LTL – LITHUANIAN LITA LVL – LATVIAN LAT LYD – LIBYAN DINAR MAD – MOROCCAN DIRHAM MDL – MOLDOVAN LEU MGF – MALAGASY FRANC MKD – MACEDONIAN DENAR MMK – MYANMAR KYAT MNT – MONGOLIAN TUGRIK MOP – MACAU PATACA MRO – MAURITANIA OUGULYA MTL – MALTESE LIRA MUR – MAURITIUS RUPEE MVR – MALDIVES RUFIYAA MWK – MALAWI KWACHA MXN – MEXICAN PESO MYR – MALAYSIAN RINGGIT MZM – MOZAMBIQUE METICAL NAD – NAMIBIAN DOLLAR NGN – NIGERIAN NAIRA NIO – NICARAGUA CORDOBA NOK – NORWEGIAN KRONE NPR – NEPALESE RUPEE NZD – NEW ZEALAND DOLLAR OMR – OMANI RIAL PAB – PANAMA BALBOA PEN – PERUVIAN NUEVO SOL PGK – PAPUA NEW GUINEA KINA PHP – PHILIPPINE PESO PKR – PAKISTANI RUPEE PLN – POLISH ZLOTY PYG – PARAGUAYAN GUARANI QAR – QATAR RIAL ROL – ROMANIAN LEU RUB – RUSSIAN ROUBLE SAR – SAUDI ARABIAN RIYAL SBD – SOLOMON ISLANDS DOLLAR SCR – SEYCHELLES RUPEE SDD – SUDANESE DINAR SEK – SWEDISH KRONA SGD – SINGAPORE DOLLAR SHP – ST HELENA POUND SIT – SLOVENIAN TOLAR SKK – SLOVAK KORUNA SLL – SIERRA LEONE LEONE SOS – SOMALI SHILLING SRG – SURINAM GUILDER STD – SAO TOME DOBRA SVC – EL SALVADOR COLON SYP – SYRIAN POUND SZL – SWAZILAND LILAGENI THB – THAI BAHT TND – TUNISIAN DINAR TOP – TONGA PA\’ANGA TRL – TURKISH LIRA TRY – TURKEY LIRA TTD – TRINIDAD TOBAGO DOLLAR TWD – TAIWAN DOLLAR TZS – TANZANIAN SHILLING UAH – UKRAINE HRYVNIA UGX – UGANDAN SHILLING USD – U.S. DOLLAR UYU – URUGUAYAN NEW PESO VEB – VENEZUELAN BOLIVAR VND – VIETNAM DONG VUV – VANUATU VATU WST – SAMOA TALA XAF – CFA FRANC (BEAC) XAG – SILVER OUNCES XAU – GOLD OUNCES XCD – EAST CARIBBEAN DOLLAR XOF – CFA FRANC (BCEAO) XPD – PALLADIUM OUNCES XPF – PACIFIC FRANC XPT – PLATINUM OUNCES YER – YEMEN RIYAL YUM – YUGOSLAV DINAR ZAR – SOUTH AFRICAN RAND ZMK – ZAMBIAN KWACHA ZWD – ZIMBABWE DOLLAR
ഈ ഓണത്തിന് നിങ്ങളുടെ ഫോട്ടോയോടൊപ്പം ഓണത്തിന്റെ അടിപൊളി ഫ്രെയ്മുകൾ ചേർത്ത് പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം. ഹാപ്പി ഓണം ഫോട്ടോ ഫ്രെയിമുകളുടെ അത്ഭുതകരമായ ശേഖരമുള്ള ഹാപ്പി ഓണം ഫോട്ടോ എഡിറ്റർ ആപ്പാണ് ഈ ആപ്പ്. ഞങ്ങളുടെ ഹാപ്പി ഓണം ഫോട്ടോ ഫ്രെയിമുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ അലങ്കരിക്കുക, ഹാപ്പി ഓണം ശുഭദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ആശംസകൾ അയയ്ക്കുക.ഹാപ്പി ഓണം ഫോട്ടോ എഡിറ്റർ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ സൗജന്യ എച്ച്ഡി നിലവാരമുള്ള ഫോട്ടോ ഫ്രെയിമുകളും പശ്ചാത്തലങ്ങളും ഉപയോഗിച്ച് ഈ പ്രത്യേക ദിനത്തിൽ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ആശംസകൾ നേരാൻ നിങ്ങൾക്ക് സ്വന്തമായി മുൻകൂട്ടി നിശ്ചയിച്ച ഫ്രെയിമുകൾ, പ്രൊഫൈൽ ഫ്രെയിമുകൾ, ഡിസൈൻ ഇഷ്‌ടാനുസൃത ഫ്രെയിമുകൾ എന്നിവ സൃഷ്ടിക്കാം.
കേരള സംസ്ഥാനത്തുടനീളം ഓണം ആഘോഷിക്കപ്പെടുന്നു. ഓണക്കാലത്ത് കേരളം എല്ലാ വിഭാഗം ആളുകളിലും സന്തോഷവും ആവേശവും ആസ്വാദനവും കൊണ്ട് അടയാളപ്പെടുത്തുന്നു. പുരാണകഥകളുമായും പഴയ കാർഷിക രീതികളുമായും ബന്ധപ്പെട്ട കാരണങ്ങളുടെ ഫലമായാണ് ഓണം ആഘോഷിക്കുന്നത്. ഐതിഹ്യമനുസരിച്ച് പോകുകയാണെങ്കിൽ, മഹാബലി അല്ലെങ്കിൽ മാവേലി ഒരു കാലത്ത് കേരളം ഭരിച്ചിരുന്ന ഉദാരമതിയും സദ്ഗുണസമ്പന്നനുമായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത്, രാജ്യം വളരെ സമൃദ്ധമായിത്തീർന്നു, ദേവന്മാർക്ക് (സ്വർഗ്ഗത്തിലെ ദേവന്മാർ) ഇതിൽ അസൂയ തോന്നി, കൂടാതെ മഹാബലി രാജാവ് ഒരു അസുരനായിരുന്നു – അസുരകുലത്തിലെ അംഗം – ദേവന്മാരുടെ ശത്രുക്കളായത്. അങ്ങനെ അവർ മഹാബലി രാജാവിന്റെ അടുത്തേക്ക് വാമനന്റെ (കുള്ളൻ) വേഷത്തിൽ വിഷ്ണുവിനെ അയച്ചു. ഉദാരമതിയായ രാജാവിന്റെ വഴിപാടായി വാമനരോട് മഹാബലിയോട് മൂന്നടി ഭൂമി ആവശ്യപ്പെട്ടു. മൂന്നടി നിലം അളക്കുന്ന സമയത്ത് വാമനൻ വളരെ വലുതായി വളർന്നു, അവൻ എല്ലാ ലോകങ്ങളെയും രണ്ടടിയിൽ അളന്നു. തന്റെ മൂന്നാം പടി വയ്ക്കാൻ മറ്റൊരിടമില്ലാതിരുന്നതിനാൽ മഹാബലി അത് തന്റെ തലയിൽ വയ്ക്കാൻ വാമനനോട് ആവശ്യപ്പെട്ടു. അവന്റെ ദയയിൽ സന്തുഷ്ടനായ വാമനൻ മഹാബലിയെ ലോകത്തേക്ക് അയക്കുന്നതിനുമുമ്പ് അനുഗ്രഹിക്കുകയും വർഷത്തിലൊരിക്കൽ തന്റെ പ്രിയപ്പെട്ട പ്രജകളെ സന്ദർശിക്കാൻ അനുവാദം നൽകുകയും ചെയ്തു. ഈ അവസരമാണ് എല്ലാ കേരളീയരും ഓണമായി ആഘോഷിക്കുന്നത്. ഓണം ആഘോഷിക്കാനുള്ള മറ്റൊരു കാരണം, കേരളത്തിലങ്ങോളമിങ്ങോളം നല്ല വിളവെടുപ്പ് ലഭിച്ച് സമൃദ്ധിയും സന്തോഷവും നൽകുന്ന വർഷമാണ്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
ദുബായ്∙ വീസ സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ഉപയോക്താകൾക്ക് ലഭ്യമാക്കാന്‍ മൊബൈൽ അപ്ലിക്കേഷൻ.ആമർ ആപ്പ് എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കാനും രേഖകൾ അപ്‌ലോഡ് ചെയ്യുവാനും അടുത്തുള്ള ആമർ കേന്ദ്രത്തിലെ ടോക്കൺ നേടുവാനും സഹായിക്കും “amer app” എന്ന് ടൈപ്പ് ചെയ്‌താൽ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ വഴി ഇത് ഇൻസ്റ്റാൾ ചെയ്യാം.ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.digipresence.smartamer&hl=en_US&gl=US ഐ ഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/amer-gdrfad/id1444538838 സേവനങ്ങൾക്കായി തിരഞ്ഞെടുത്ത ആമർ സെന്ററുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകളും ആപ്പിൽ ലഭ്യമാണ്. ജിഡിആർഎഫ്എ ദുബായിയുടെ കണ്ടത്തലായ ആപ്പ് ഉപയോക്താകളുടെ ആമർ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനും വഴിയൊരുക്കുമെന്ന് ദുബായ് ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചുഉപയോക്താകളുടെ സമയവും പരിശ്രമവും കുറക്കാൻ ഈ അപ്ലിക്കേഷൻ സഹായിക്കുന്നു. ഇതിലൂടെ കസ്റ്റ്മറിന് ടോക്കൺ നേടാനും അടുത്തുള്ള ആമർ സെന്ററിലേയ്ക്ക് എത്തപ്പെടാനും സാധിക്കുമെന്ന് ആമർ കസ്റ്റമർ ഹാപ്പിനസ് വിഭാഗം തലവൻ മേജർ സാലിം ബിൻ അലി അറിയിച്ചു..ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ആപ്പ് ഡൌൺലോഡ് ചെയ്യാൻ https://play.google.com/store/apps/details?id=com.digipresence.smartamer&hl=en_US&gl=US ഐ ഫോൺ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/amer-gdrfad/id1444538838
വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് (ENGLISH) പഠിക്കാനായി നിലവില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നതാണ് ആപ്പുകള്‍. എന്നാല്‍ പണമടയ്‌ക്കേണ്ടവ ആയതിനാല്‍ പല ആപ്പുകളും എല്ലാ സാഹചര്യത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനൊരു പരിഹാരമാണ് hello English എന്ന ആപ്പ് .ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/hello-english/id1148009516 ആഗോളവല്‍ക്കരണത്തിന്റെ ഒരു കാലഘട്ടത്തില്‍, ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പുതിയ ആളുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ അനുവദിക്കുക മാത്രമല്ല, നിങ്ങളുടെ പ്രൊഫഷണല്‍ കരിയറില്‍ വളരാനുള്ള നിരവധി അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സമഗ്രമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു, ഇത് പലപ്പോഴും സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഉപയോക്താക്കള്‍ റേറ്റുചെയ്യുന്നു. ഇംഗ്ലീഷ് അനായാസമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നതിന്, നിങ്ങള്‍ സംസാരിക്കുന്ന ഇംഗ്ലീഷ് സംസാരിക്കുന്നവരുമായി ദിവസേന പരിശീലിക്കേണ്ടതുണ്ട്. Hello English ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള മറ്റ് സഹ-പഠിതാക്കളുമായി ബന്ധപ്പെടുന്നതിന് നിങ്ങള്‍ക്ക് സൗജന്യ പ്രതിദിന സംസാര സമയം ലഭിക്കും കൂടാതെ സ്ഥിരമായ പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കലയില്‍ വൈദഗ്ദ്ധ്യം നേടാനാകും. എന്നാല്‍ Hello English ഉപയോഗിച്ച്, ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാന്‍ മാത്രമല്ല, ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാനും പരിശീലിക്കാനും കഴിയും, ഇത് IELTS, TOEFL പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പോലും നിങ്ങളെ സഹായിക്കുന്നു. Hello English ഉള്‍ക്കാഴ്ചയുള്ള തത്സമയ സെഷനുകള്‍, വ്യക്തിപരമാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശവും മെന്റര്‍ഷിപ്പ് പ്രോഗ്രാമും, സഹ പഠിതാക്കളുമായി ബന്ധപ്പെടാനും പരിശീലിക്കാനുമുള്ള കോളിംഗ് ഫീച്ചര്‍, വ്യാകരണത്തിനും പദാവലിക്കുമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍, പദാവലി/പദാവലി/ഇഡിയമുകളുടെ ദൈനംദിന ഡോസ്, കൂടാതെ കൂടുതല്‍ ആവേശകരമായ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. .ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/hello-english/id1148009516
നിങ്ങള്‍ക്ക് ദിവസവും 25 മിനിറ്റില്‍ കൂടുതല്‍ സംസാരിക്കണമെങ്കില്‍ പണമടച്ചുള്ള പ്ലാന്‍ വാങ്ങണം. ഇപ്പോള്‍ ഈ ആപ്പ് ആന്‍ഡ്രോയിഡില്‍ മാത്രമേ ലഭ്യമാകൂ, നിങ്ങള്‍ക്ക് ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ്(download) ചെയ്യാവുന്നതാണ്.
ആപ്പിന്റെ പ്രധാന സവിശേഷതകള്‍:
ഇന്ററാക്ടീവ് ലൈവ് സെഷനുകള്‍ – ഞങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പരിശീലകര്‍ക്കൊപ്പം തത്സമയ ക്ലാസുകള്‍, വണ്‍-ഓണ്‍-വണ്‍ ഗൈഡന്‍സ്, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കെടുക്കുക. വ്യക്തിഗതമാക്കിയ പഠനത്തിന് മതിയായ പരിശീലക ശ്രദ്ധ ഉറപ്പാക്കാന്‍ ലൈവ് ക്ലാസുകള്‍ക്ക് പരിമിതമായ ബാച്ച് വലുപ്പം. ആള്‍മാറാട്ട കോളിംഗ് മോഡ് -പുതിയ ആളുകളുമായി കണക്റ്റുചെയ്യുമ്പോള്‍ നിങ്ങളുടെ ഐഡന്റിറ്റി അജ്ഞാതമായി നിലനിര്‍ത്തുന്നു, അങ്ങനെ, നിങ്ങളുടെ സഹപഠിതാക്കളുമായി യാതൊരു മടിയും കൂടാതെ ഇംഗ്ലീഷില്‍ സ്വതന്ത്രമായി സംസാരിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. പതിവ് പരിശീലനത്തിലൂടെ, നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവരാകാന്‍ നിങ്ങളെ സഹായിക്കുന്ന വാക്കുകള്‍, ഭാഷാപദങ്ങള്‍, ഫ്രെസല്‍ ക്രിയകള്‍, സ്ലാംഗുകള്‍ എന്നിവയുടെ പ്രതിദിന ഡോസ്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍ – തത്സമയ റിപ്പോര്‍ട്ടുകളിലൂടെ നിങ്ങളുടെ പുരോഗതി, ശക്തി, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന്റെ മേഖലകള്‍ എന്നിവ വിശകലനം ചെയ്യുക. നിങ്ങളുടെ ഭാഷാ വൈദഗ്ധ്യത്തിന് മറ്റ് പഠിതാക്കള്‍ക്ക് ലഭിച്ച ഫീഡ്ബാക്കില്‍ നിന്നാണ് നിങ്ങളുടെ റേറ്റിംഗുകള്‍ ഉരുത്തിരിഞ്ഞത്. റെക്കോര്‍ഡ് വ്യാകരണവും പദാവലി സെഷനുകളും – ആവശ്യാനുസരണം റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ ആക്സസ് ചെയ്ത് നിങ്ങളുടെ വേഗതയില്‍ പഠിക്കുക. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് – തുടക്കക്കാരന്‍, ഇന്റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശ്രവണശേഷി വര്‍ധിപ്പിക്കാന്‍ ഇംഗ്ലീഷ് റേഡിയോയും പുതിയ വാക്കുകളുടെ അര്‍ത്ഥവും ഉച്ചാരണവും പരിശോധിക്കാന്‍ വിവര്‍ത്തകനും ജീവിതത്തില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. അതിനാല്‍ ഇതൊരു സുവര്‍ണാവസരമായി കണ്ട് പെട്ടെന്ന് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് (ENGLISH) പഠിക്കാനായി നിലവില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമായും എല്ലാവരും ഉപയോഗിക്കുന്നതാണ് ആപ്പുകള്‍. എന്നാല്‍ പണമടയ്‌ക്കേണ്ടവ ആയതിനാല്‍ പല ആപ്പുകളും എല്ലാ സാഹചര്യത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനൊരു പരിഹാരമാണ് Hello English എന്ന ആപ്പ് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/hello-english/id1148009516
ആഗോളവല്‍ക്കരണത്തിന്റെ ഒരു കാലഘട്ടത്തില്‍, ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പുതിയ ആളുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങളെ അനുവദിക്കുക മാത്രമല്ല, നിങ്ങളുടെ പ്രൊഫഷണല്‍ കരിയറില്‍ വളരാനുള്ള നിരവധി അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സമഗ്രമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു, ഇത് പലപ്പോഴും സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഉപയോക്താക്കള്‍ റേറ്റുചെയ്യുന്നു. ഇംഗ്ലീഷ് അനായാസമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നതിന്, നിങ്ങള്‍ സംസാരിക്കുന്ന ഇംഗ്ലീഷ് സംസാരിക്കുന്നവരുമായി ദിവസേന പരിശീലിക്കേണ്ടതുണ്ട്. hello English ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള മറ്റ് സഹ-പഠിതാക്കളുമായി ബന്ധപ്പെടുന്നതിന് നിങ്ങള്‍ക്ക് സൗജന്യ പ്രതിദിന സംസാര സമയം ലഭിക്കും കൂടാതെ സ്ഥിരമായ പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കലയില്‍ വൈദഗ്ദ്ധ്യം നേടാനാകും. എന്നാല്‍ Hello English ഉപയോഗിച്ച്, ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാന്‍ മാത്രമല്ല, ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാനും പരിശീലിക്കാനും കഴിയും, ഇത് IELTS, TOEFL പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പോലും നിങ്ങളെ സഹായിക്കുന്നു. Hello English ഉള്‍ക്കാഴ്ചയുള്ള തത്സമയ സെഷനുകള്‍, വ്യക്തിപരമാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശവും മെന്റര്‍ഷിപ്പ് പ്രോഗ്രാമും, സഹ പഠിതാക്കളുമായി ബന്ധപ്പെടാനും പരിശീലിക്കാനുമുള്ള കോളിംഗ് ഫീച്ചര്‍, വ്യാകരണത്തിനും പദാവലിക്കുമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍, പദാവലി/പദാവലി/ഇഡിയമുകളുടെ ദൈനംദിന ഡോസ്, കൂടാതെ കൂടുതല്‍ ആവേശകരമായ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ദിവസവും 25 മിനിറ്റില്‍ കൂടുതല്‍ സംസാരിക്കണമെങ്കില്‍ പണമടച്ചുള്ള പ്ലാന്‍ വാങ്ങണം. ഇപ്പോള്‍ ഈ ആപ്പ് ആന്‍ഡ്രോയിഡില്‍ മാത്രമേ ലഭ്യമാകൂ, ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക്ഡൌൺലോർഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.CultureAlley.japanese.english ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ https://apps.apple.com/in/app/hello-english/id1148009516
വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാനമായും ആവശ്യം വരുന്ന ഒന്നാണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. അവര്‍ നിര്‍മ്മിക്കുന്നതിനായി വലിയ തുക മുടക്കി സ്റ്റുഡിയോകള്‍ കയറി ഇറങ്ങിയാറാണ് പലരുടെയും പതിവ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് (ഐഡി ഫോട്ടോ മേക്കര്‍ സ്റ്റുഡിയോ) നിങ്ങളെ അതിന് സഹായിക്കും. പാസ്പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പ് ഏറ്റവും മികച്ച എഡിറ്റര്‍ ആപ്പാണ്. സാധാരണ പാസ്പോര്‍ട്ട്, ഐഡി അല്ലെങ്കില്‍ വിസ ഫോട്ടോകള്‍ 3×4, 4×4, 4×6, 5×7 അല്ലെങ്കില്‍ A4 പേപ്പറിന്റെ ഒറ്റ ഷീറ്റായി സംയോജിപ്പിച്ച് പണം ലാഭിക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://play.google.com/store/apps/details?id=np.com.njs.autophotos തുടര്‍ന്ന് പ്രാദേശിക പ്രിന്റ് സേവന ദാതാക്കളുടെ കടയില്‍ കൊണ്ടുപോയി ഫോട്ടോ പ്രിന്റ് ചെയ്യാവുന്നതാണ്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഐഡി, പാസ്പോര്‍ട്ട്, വിസ, ലൈസന്‍സ് എന്നിവയ്ക്കായി ഔദ്യോഗിക പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ എഡിറ്റര്‍ ആപ്പിന് സാധിക്കും. പാസ്പോര്‍ട്ട് ഫോട്ടോ സൃഷ്ടിക്കാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സവിശേഷതകളും സൗജന്യമായി ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എഡിറ്ററില്‍ പശ്ചാത്തലം നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ എഡിറ്റിംഗ് ഫീച്ചറുകളും ചെയ്യാവുന്നതാണ്. ഈ ആപ്പ് പണം ഉപയോഗിച്ച് വാങ്ങേണ്ടതുണ്ട്. എന്നാല്‍ ആപ്പ് താങ്കളുടെ ഉപകരണത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പണം തിരികെ ലഭിക്കുന്നതാണ്. അതിനാല്‍ തീര്‍ച്ചയായും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എഡിറ്റര്‍ നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നു. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/us/app/passport-photo-id-photo-app/id1294190634
ചൈന പാസ്പോര്‍ട്ട് ഫോട്ടോ കൊളംബിയ ക്യൂബ ചെക്ക് റിപ്പബ്ലിക് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഡെന്മാര്‍ക്കിനുള്ള പാസ്‌പോര്‍ട്ട് ഫോട്ടോ ഡെന്മാര്‍ക്ക് വിസ ഫോട്ടോ ഡൊമിനിക്കന് റിപ്പബ്ലിക്ക് ഇക്വഡോര്‍ ഈജിപ്ത് എത്യോപ്യ ഫിന്‍ലാന്‍ഡ് ഫ്രാന്‍സ് ഐഡി ഫോട്ടോ ഫ്രാന്‍സ് പാസ്‌പോര്‍ട്ട് ഫോട്ടോ ഫ്രാന്‍സിനുള്ള വിസ ഫോട്ടോ ജര്‍മ്മന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ ജര്‍മ്മന്‍ വിസയ്ക്കുള്ള ഫോട്ടോ ഘാന ഗ്രീസ് ഗ്വാട്ടിമാല ഹെയ്തി ഹോണ്ടുറാസ് ഹോങ്കോംഗ് പാസ്പോര്‍ട്ട് ഫോട്ടോ ഹോങ്കോംഗ് ഐഡിക്കുള്ള ഫോട്ടോ ഹംഗറി ഇന്ത്യന്‍ പാസ്പോര്‍ട്ട് ഫോട്ടോ ഇന്ത്യ വിസ ഫോട്ടോ ഇന്ത്യന്‍ OCI/PAN കാര്‍ഡിനുള്ള ഫോട്ടോ ഇന്തോനേഷ്യ ഇറാന്‍ അയര്‍ലന്‍ഡ് ഇസ്രായേല്‍ ഇറ്റലിക്കുള്ള ഫോട്ടോ ഇറ്റാലിയന്‍ പാസ്പോര്‍ട്ട് ഫോട്ടോ ഇറ്റാലിയന്‍ വിസ ഫോട്ടോ ഐവറി കോസ്റ്റ് ജമൈക്ക ജാപ്പനീസ് പാസ്പോര്‍ട്ട് ഫോട്ടോ ജപ്പാന്‍ വിസയ്ക്കുള്ള ഫോട്ടോ കസാഖ്സ്ഥാന്‍ കെനിയ റിപ്പബ്ലിക് ഓഫ് കൊറിയയ്ക്കുള്ള ഫോട്ടോ കൊറിയന്‍ പാസ്പോര്‍ട്ട് ഫോട്ടോ കൊറിയ വിസ ഫോട്ടോ ലെബനന്‍ മഡഗാസ്‌കര്‍ മലാവി മലേഷ്യന്‍ പാസ്പോര്‍ട്ട് ഫോട്ടോ മലേഷ്യന്‍ വിസ / ഐഡിക്കുള്ള ഫോട്ടോ മാലി മെക്‌സിക്കോ മൊറോക്കോ മൊസാംബിക്ക് മ്യാന്‍മര്‍ നേപ്പാള്‍ MRP സൈസ് ഫോട്ടോ നേപ്പാള്‍ പാസ്പോര്‍ട്ടിനുള്ള ഫോട്ടോ നെതര്‍ലാന്‍ഡ്സ് പാസ്പോര്‍ട്ട് ഫോട്ടോ നെതര്‍ലാന്‍ഡിനുള്ള ഫോട്ടോ ന്യൂസിലാന്‍ഡ് പാസ്പോര്‍ട്ട് ഫോട്ടോ നൈജര്‍ നൈജീരിയ നോര്‍വേ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് ഫോട്ടോ പാകിസ്ഥാന്‍ ഐഡിക്കുള്ള ഫോട്ടോ പലസ്തീന്‍ പെറു ഫിലിപ്പീന്‍സ് പാസ്പോര്‍ട്ട് ഫോട്ടോ ഫിലിപ്പീന്‍സ് ഐഡിക്കും വിസയ്ക്കുമുള്ള ഫോട്ടോ പോളണ്ട് പോര്‍ച്ചുഗല്‍ പാസ്പോര്‍ട്ട് ഫോട്ടോ പോര്‍ച്ചുഗല്‍ ഐഡിക്കും വിസയ്ക്കുമുള്ള ഫോട്ടോ റിപ്പബ്ലിക് ഓഫ് കോംഗോ റൊമാനിയ റഷ്യന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ റഷ്യ ഐഡിക്കും വിസയ്ക്കുമുള്ള ഫോട്ടോ റുവാണ്ട വാർത്തകൾ അതിവേഗംഅറിയാൻ വാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J40ko39RZIq2fvKvXtMvkP
സൗദി അറേബ്യ പാസ്പോര്‍ട്ട് ഫോട്ടോ സൗദി അറേബ്യ ഐഡിക്കുള്ള ഫോട്ടോ സെര്‍ബിയ സിംഗപ്പൂര്‍ ഐഡി ഫോട്ടോകള്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ടിനുള്ള ഫോട്ടോ ദക്ഷിണാഫ്രിക്ക സ്‌പെയിന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ സ്‌പെയിന്‍ ഐഡിക്കും വിസയ്ക്കുമുള്ള ഫോട്ടോ ശ്രീലങ്ക സ്വീഡന്‍ പാസ്പോര്‍ട്ട് ഫോട്ടോ സ്വിറ്റ്‌സര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് ഫോട്ടോ തായ്വാന്‍ തായ്‌ലന്‍ഡ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ ടര്‍ക്കി ഉക്രെയ്ന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യുണൈറ്റഡ് കിംഗ്ഡം പാസ്പോര്‍ട്ട് ഫോട്ടോ യുകെ വിസയ്ക്കുള്ള ഫോട്ടോ EU വിസയ്ക്കും പാസ്പോര്‍ട്ടിനുമുള്ള ഫോട്ടോ ഉസ്‌ബെക്കിസ്ഥാന്‍ വെനിസ്വേല വിയറ്റ്‌നാം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂhttps://apps.apple.com/us/app/passport-photo-id-photo-app/id1294190634
ഈ ആപ്പ് ആന്‍ഡോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച് ചെയ്യുന്ന ദുരുദ്ദേശത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആപ്പിന്റെ ഉപയോക്താവ് മാത്രമാണ് ഉത്തരവാദി. മറ്റ് കമ്പനിയുടെ പേരുകളും അവയുടെ ലോഗോകളും ബന്ധപ്പെട്ട കമ്പനികളുടെയോ അവരുടെ പങ്കാളികളുടെയോ രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രകളാണ്. അവ ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=np.com.njs.autophotos
യാത്രകൾ പോകാൻ ഇഷ്ടമുള്ളവർക്ക് ഇനി സ്കോട്ട്ലാൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ സഹായകമാകും. നിങ്ങളുടെ മൊബൈലിൽ സ്കൈസ്കാനർ ആപ്പ് ലഭ്യമാകും. നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റുകൾ, താമസിക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ, യാത്ര ചെയ്യാൻ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സഹായിക്കൽ തുടങ്ങി ഒരു യാത്രയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകും. ഈ സൈറ്റിൽ 30ലധികം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ആപ്പിന്റെ ഉപയോഗവും മറ്റും വളരെ ലളിതമായതിനാൽ 100 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. 1200 ഓളം ട്രാവൽ കമ്പനികളുമായി ആപ്പ് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നമ്മുടെ ബഡ്ജറ്റിന് അനുസൃതമായുള്ള പാക്കേജുകളും, ഹോട്ടലുകളും തിരഞ്ഞെടുക്കാൻ ആപ്പ് സഹായിക്കും. കൂടാതെ ഓൺലൈൻ ഏജന്റ് മാരുടെ വിശദമായ ബയോഡേറ്റുകളും ആപ്പിൽ നൽകിയിട്ടുണ്ട്. ഒരു ചതിവോ, കൃത്രിമതമോ കൂടാതെ കൃത്യമായ യാത്ര കൂലിയാണ് ആപ്പ് ഈടാക്കുന്നത്. സൈറ്റിൽ കാണുന്ന വില മാത്രമാണ് ആളുകളിൽ നിന്ന് ഈടാക്കുന്നത്.ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=USഐഫോണിൽ ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/skyscanner-travel-deals/id415458524
എവിടെ നിന്നും സെർച്ച് ചെയ്യാം?
ഈ ആപ്പിലൂടെ ഏതു വിവരവും നിങ്ങൾക്ക് എവിടെ വെച്ച് വേണമെങ്കിലും സെർച്ച് ചെയ്യാവുന്നതാണ്. ദൂരെ യാത്രയും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാനിരക്കുകളും, താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും. കൂടാതെ ലോകമെമ്പാടുമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, അപ്പാർട്ട്മെന്റുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ പാക്കേജുകൾ താരതമ്യം ചെയ്ത് ഉചിതമായത് തിരഞ്ഞെടുക്കാനും ഇതിലൂടെ സഹായിക്കും.
നിങ്ങളുടെ യാത്രയ്ക്കായി കാർ ആപ്പിലൂടെ ബുക്ക് ചെയ്യാം
നിങ്ങൾ എത്തിചേരുന്ന സ്ഥലത്ത് യാത്ര ചെയ്യുന്നതിനായി കാർ വാടകയ്ക്ക് എടുക്കുന്നതിനും ആപ്പിലൂടെ കഴിയും. വണ്ടിയുടെ മോഡൽ, ഇന്ധന തരം, മറ്റ് ഫീച്ചറുകൾ എന്നിവ അറിയുന്നതിനും, അനുയോജ്യമായ തെരഞ്ഞെടുക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ ഫീഡ്ബാക്ക് അറിയിക്കുന്നതിനും സാധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ യാത്രയ്ക്കായി ഫ്ലൈറ്റ് തിരഞ്ഞെടുക്കാൻ ദശലക്ഷക്കണക്കിന് യാത്രക്കാരെയാണ് സ്കൈസ്കാനർ സഹായിച്ചിരിക്കുന്നത്. മാത്രമല്ല വിവരങ്ങൾ മറച്ചു വയ്ക്കുകയോ, അനാവശ്യമായ കാര്യങ്ങൾ ബുക്ക് ചെയ്ത് നിങ്ങളെ കബളിപ്പിക്കുകയോ ചെയ്യാൻ സ്കൈസ്കാനർ ഒരിക്കലും നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ല. ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=net.skyscanner.android.main&hl=en&gl=USഐഫോണിൽ ഡൗൺലോഡ് ചെയ്യാം https://apps.apple.com/us/app/skyscanner-travel-deals/id415458524
റിലയൻസ് ജിയോ ഇൻഫോകോം ഏപ്രിൽ– ജൂൺ പാദത്തിൽ 4,335 കോടി രൂപ ലാഭം നേടി. കഴിഞ്ഞ ഡീസംബറിൽ നിരക്കു വർധന നടപ്പാക്കിയതും ഉപയോഗം കൂടിയതുമാണ് ലാഭവർധനയ്ക്കു കാരണം. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 24 ശതമാനം വർധനയാണിത്.
ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 175.70 രൂപയാണ്. ത്രൈമാസത്തിലെ പ്രവർത്തന വരുമാനം 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയാണ്. ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം വയർലൈൻ വിഭാഗത്തിൽ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്. റിലയൻസ് റീട്ടെയിൽ 2061 കോടി രൂപ ലാഭം നേടി. 15,866 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയിലിനുള്ളത്.
വാട്സാപ് ഒരു മെസേജിങ് ആപ് എന്നതിലുപരിയായി മാറുകയാണ്. ഇപ്പോൾ സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ മെനസ്ട്രൽ സൈക്കിൾ വാട്സാപ്പിൽ ട്രാക്ക് ചെയ്യാം. സ്ത്രീത്വ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ ഇന്ത്യയിലെ ആദ്യത്തെ പിരീഡ് ട്രാക്കർ പുറത്തിറക്കിയത്. 9718866644 എന്ന നമ്പറിലെ സിറോണ വാട്സാപ് ബിസിനസ് അക്കൗണ്ടിലേക്ക് ഒരു ‘ഹായ്’ അയച്ചുകൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ പിരീഡുകളെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാൻ കഴിയും.
പിരീഡ് ട്രാക്കിങ് ടൂൾ മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാമെന്ന് സിറോണ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നിവയാണ് മൂന്ന് കാര്യങ്ങൾ. ഉപയോക്താക്കൾ നേരത്തേ തന്നെ കൃത്യമായ വിവരങ്ങള്‍ നൽകണം. പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വാട്സാപ്പിലൂടെ നൽകേണ്ടതുണ്ട്. ഈ വിവരങ്ങളെല്ലാം ചാറ്റ്ബോട്ട് റെക്കോർഡായി സൂക്ഷിക്കുകയും ഉപയോക്താവിന്റെ ലക്ഷ്യമനുസരിച്ച് റിമൈൻഡറുകളും വരാനിരിക്കുന്ന സൈക്കിൾ തീയതികളും പങ്കിടുകയും ചെയ്യും. വാട്സാപ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കർ നിർമിച്ചിരിക്കുന്നത്. ഇത് ഒരു ചാറ്റ്ബോട്ട് ഇന്റർഫേസിൽ പ്രവർത്തിക്കുന്നു.
വാട്സാപ്പിൽ ആർത്തവചക്രം എങ്ങനെ ട്രാക്ക് ചെയ്യാം?
നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലേക്ക് 9718866644 ചേർക്കുക
വാട്സാപ്പിൽ ‘Hi’ എന്ന് മെസേജ് അയക്കുക
സിറോണ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് നൽകും
നിങ്ങളുടെ പീരിയഡ്സ് ട്രാക്ക് ചെയ്യാൻ, ചാറ്റ് ബോക്സിൽ ‘പീരിയഡ് ട്രാക്കർ’ എന്ന് മെസേജ് ചെയ്യുക
തുടർന്ന് നിങ്ങളുടെ പീരിയഡ് വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും
തൊട്ടുപിന്നാലെ നിങ്ങളുടെ അണ്ഡോത്പാദന വിശദാംശങ്ങൾ, ഫെർടൈൽ വിൻഡോ, അടുത്ത പീരിയഡ്, അവസാന പീരിയഡ് എന്നിവ പോലുള്ള വിശദാംശങ്ങൾ സിറോണ നിങ്ങളെ കാണിക്കും.
ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ വിലക്കുറവുകൾ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ഐഫോൺ 11, ഐഫോൺ 12 എന്നിവയ്ക്ക് എല്ലാം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 10 വരെയാണ് ഓഫർ വിൽപ്പന. ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ, ഇമാജിൻ, ക്രോമാ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ഇളവുകൾ നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് സിറ്റി ബാങ്കുമായി സഹകരിച്ച് സെയിലിൽ 10% വരെ ഇൻസ്റ്റന്റ് ഓഫറുകളും നൽകുന്നുണ്ട്. ഇതിലൂടെ 2000 രൂപ വരെ ഇളവും നേടാം. മറ്റ് പല ഓഫറുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഫ്ലിപ്കാർട്ട് ഐഫോൺ 11 ഹാൻഡ്സെറ്റ് 42,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. 128 ജിബി സ്റ്റോറേജ് മോഡലിന് 47,999 രൂപയാണ് ഓഫർ വില. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപ അധിക കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ഏകദേശം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐഫോൺ 11 വില 30,000 രൂപയായി കുറയ്ക്കും. ഐഫോൺ എക്സ്ആറിന് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്.
ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 ഹാൻഡ്സെറ്റും കിഴിവോടെ ലഭ്യമാണ്. ഐഫോൺ മോഡൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 54,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വാങ്ങാം. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവ് ലഭിക്കും.
ഐഫോൺ മോഡലുകൾക്ക് പുറമേ, പോക്കോ, മോട്ടോ, വിവോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഫ്ലിപേ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ആമസോണും ഈ മാസം അവസാനം പ്രൈം ഡേ വിൽപന നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഗര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.
ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആളുകളുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മനസിലാക്കുന്നതിനായി ഉപയോഗിച്ചേക്കാം എന്ന് കമ്പനി ആശങ്കപ്പെടുന്നു.
അനുചിതമായും അമിതമായും സര്‍ക്കാര്‍ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിള്‍ അക്കൗണ്ടിന്റെ ലോക്കേഷന്‍ ഹിസ്റ്ററി ഉപഭോക്താവ് ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. അല്ലാത്തപക്ഷം ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും.
പുതിയ നീക്കത്തിന്റെ ഭാഗമായി ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകള്‍, അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സ്ഥാപനങ്ങള്‍ പോലുള്ളവ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ലോക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും.
അതേസമയം എങ്ങനെയാണ് ഉപഭോക്താക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് മനസിലാക്കുകയെന്നും അവ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.
മനുഷ്യന് ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്ന് സ്മാര്‍ട്‌ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് ഇതാണ്. ‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്ന്.
ബിബിസിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ തുറന്നടിച്ച മറുപടി. ‘ നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും’
ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. ഈ കണക്കിനാണെങ്കില്‍ ഒരാഴ്ച 33.6 മണിക്കൂറും മാസം 144 മണിക്കൂറും ആവും. അതായത് ഒരുമാസം ആറ് ദിവസം ആളുകള്‍ ഫോണില്‍ ചെലവഴിക്കുന്നു.
1973 ലാണ് കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യമായി നിര്‍മിച്ച ഫോണില്‍ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോട്ടോറോളയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കയ്യില്‍ കൊണ്ടുനടക്കാവുന്ന പോലീസ് റേഡിയോ സംവിധാനം ഉള്‍പ്പടെയുള്ള വിവിധ ഉപകരണങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
1950 ല്‍ ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അദ്ദേഹം കൊറിയന്‍ യുദ്ധകാലത്ത് യുഎസ് നാവിക സേനയില്‍ ചേര്‍ന്നു. യുദ്ധത്തിന് ശേഷം അദ്ദേഹം ടെലിടൈപ്പ് കോര്‍പ്പറേഷനിലും പിന്നീട് 1954 മിതല്‍ മോട്ടോറോളയിലും പ്രവര്‍ത്തിച്ചു.
ഐഫോണുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്തുവരികയാണ്. ജപ്പാനില്‍ ഐഫോണ്‍ 13 മോഡലിന്റെ വില 117,800 യെന്‍ (870 ഡോളർ) ആയി വര്‍ധിപ്പിച്ചു. പഴയ വില 99,800 യെന്‍ ആയിരുന്നു. ഡോളറിന്റെ മൂല്യം യെന്നിനെ അപേക്ഷിച്ച് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം. രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നതിനാല്‍ ഇന്ത്യയിലും വില വര്‍ധന വന്നേക്കാമെന്നു സൂചനയുണ്ട്.
ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് 100 ഡോളര്‍ വര്‍ധിപ്പിച്ചേക്കാമെന്ന് നേരത്തേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഏകദേശം 10,000 രൂപയായിരിക്കും ഇന്ത്യയില്‍ വര്‍ധിക്കുക. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വീണ്ടും വില കൂടിയേക്കാം. അതേസമയം, ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയെങ്കിലും ആനുപാതികമായ കിഴിവൊന്നും ആപ്പിള്‍ ഇതുവരെ രാജ്യത്തെ ഉപഭോക്താക്കൾക്ക് നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
അമേരിക്കയില്‍ ഇപ്പോള്‍ 8.6 ശതമാനം നാണ്യപ്പെരുപ്പം അനുഭവപ്പെടുകയാണ്. ഇത് 1981ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തോതാണ്. എല്ലാത്തരം കമ്പനികളെയും ഇത് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ ലോക്ഡൗണുകള്‍ മൂലം 800 കോടി ഡോളറിന്റെ നഷ്ടം വരുമെന്ന് ആപ്പിള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി. ഇതുമൂലം ഐഫോണുകളുടെ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍, പണക്കാരായ ഉപഭോക്താക്കളുടെ ബലത്തില്‍ ആപ്പിള്‍ നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഇത്തവണ മറികടന്നേക്കുമെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യവില്‍പനയ്ക്ക് എത്തിക്കാനിരുന്ന ഐഫോണ്‍ 14 സീരീസിന്റെ ഓര്‍ഡര്‍ ആപ്പിള്‍ 10 ശതമാനം കുറച്ചെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വേണ്ടത്ര ഘടകഭാഗങ്ങള്‍ കിട്ടുന്നതിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണിത്.
ഹോം സെക്യൂരിറ്റി ബ്രാന്‍ഡായ എസ് വിസ് പുതിയ സി1ഐസി-ബി (C1C-B) ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി. ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഫുള്‍എച്ച്ഡിയില്‍ 12 മീറ്റര്‍ റേഞ്ചിലുള്ള നൈറ്റ് വിഷന്‍ പിന്തുണയ്ക്കും. കുറഞ്ഞ പ്രകാശത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിനാവും.
അതേ സമയം വീടിനുള്ളില്‍ എവിടെയും സി1സി-ബി ക്യാമറ സ്ഥാപിക്കാം. H.265 വീഡിയോ കംപ്രഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പുണ്ടായിരുന്ന സാങ്കേതിക വിദ്യയേക്കാള്‍ (H.264) പകുതി ബാന്‍ഡ് വിഡ്തില്‍ സ്റ്റോറേജിന്റെ പകുതി മാത്രം പ്രയോജനപ്പെടുത്തി മികച്ച ഗുണമേന്മയിലുള്ള ദൃശ്യം ശേഖരിക്കാന്‍ ഇതിനാവും.
ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സ്വയം ഈ ക്യാമറ ഘടിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇതിന് ഒരു മാഗ്നറ്റിക് ബേസും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന മൗണ്ടിങ് കിറ്റും ഉണ്ട്. ആവശ്യമുള്ള ദിശയിലേക്ക് ഇത് തിരിച്ചുവെക്കാനും എളുപ്പമാണ്.
കൂടുതൽ പ്രത്യേകതകൾ
മോഷന്‍ ഡിറ്റക്ഷന്‍ അനുസരിച്ചുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ചലനം തിരിച്ചറിഞ്ഞാല്‍ സൈലന്റ്, ഷോര്‍ട്ട് ബീപ്പ്, സൈറണ്‍ എന്നീ മൂന്ന് ഓഡിയോ അലേര്‍ട്ടുകള്‍ മാത്രം നല്‍കുന്ന പ്രൈവറ്റ് മോഡ്.
ഇതിലെ ടൂ വേ ഓഡിയോ സംവിധാനത്തിലൂടെ ദൂരെ നിന്ന് കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന പോലെ സംസാരിക്കാന്‍ സാധിക്കും. സി1സി-ബി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളിലൂടെ വോയ്‌സ് കമാന്‍ഡ് വഴി നിയന്ത്രിക്കാനുമാവും.
ഷഓമി അടുത്തയാഴ്ച പുറത്തിറക്കുമെന്നു കരുതുന്ന 12 എസ് സീരീസില്‍ സോണിയുടെ 1-ഇഞ്ച് വലുപ്പമുള്ള ക്യാമറാ സെന്‍സറും ഉണ്ടായേക്കാമെന്ന് സൂചന. സാംസങ് ഗ്യാലക്‌സി എസ് 22 അള്‍ട്രാ തുടങ്ങിയ ചില ഫോണുകളിലുള്ള സെന്‍സറിനേക്കാള്‍ പോലും 1.7 മടങ്ങ് വലുതാണ് സോണിയുടെ ഐഎംഎക്‌സ്989 സെന്‍സര്‍. ഇത് ഉപയോഗിച്ച് സോണിയും (എക്‌സ്പീരിയ പ്രോ-1) അക്വോസും (ആര്‍7) ഫോണുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അവ ഇന്ത്യ അടക്കം പല വിപണികളിലും ലഭ്യമല്ല. പുതിയ സെന്‍സറുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താന്‍ സാധ്യതയുള്ള ആദ്യ ഫോണ്‍ ഷഓമി 12എസ് അള്‍ട്രാ ആണെന്നു കരുതുന്നു.
ഐക്യൂ വൈകാതെ തന്നെ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറുള്ള പുതിയ ഹാൻഡ്സെറ്റ് ഐക്യൂ 10 പ്രോ വികസിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റ് അതിവേഗ ചാർജിങ് ശേഷിയുള്ള 200W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും അഭ്യൂഹമുണ്ട്. 200W വയർഡ് ചാർജിങ് പിന്തുണയോടെ ഒരു പുതിയ മുൻനിര ഹാൻഡ്സെറ്റ് വിപണിയിൽ കൊണ്ടുവരാൻ വിവോയും നീക്കം നടത്തുന്നുണ്ട്.
ചൈനീസ് കമ്പനിയുടെ പുതിയ ചാർജർ ഇതിനകം തന്നെ പുതിയ ഹാൻഡ്സെറ്റുകളിൽ പരീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. പുതിയ ചാർജർ ട്രയൽ-പ്രൊഡക്ഷൻ ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ പങ്കിട്ട റിപ്പോർട്ട് പ്രകാരം ചൈനീസ് കമ്പനി 240W (24V / 10A) ചാർജർ നിർമിക്കുന്നുണ്ട് എന്നാണ്. 200W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള പുതിയ ഒരു മുൻനിര സ്മാർട് ഫോണിൽ വിവോ പ്രവർത്തിക്കുന്നതായും നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഈ ഹാൻഡ്‌സെറ്റ് 20V / 10A ഫാസ്റ്റ് ചാർജിങ്ങിനെയും 120W, 80W, 66W ചാർജിങ് റേറ്റുകളുള്ള ബാക്ക്‌വേർഡ് കോംപാറ്റിബിലിറ്റിയെയും പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു.
വിവോ അടുത്തിടെ (വിവോ എക്സ്80) മുൻനിര സ്മാർട് ഫോണുകളുടെ സീരീസ് പുറത്തിറക്കിയിരുന്നു. ടോപ്പ് എൻഡ് വിവോ എക്സ്80 പ്രോ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 4,700 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.
അടുത്ത തലമുറ ചാർജിങ് വേഗം നൽകാൻ ശ്രമിക്കുന്ന മറ്റൊരു സ്മാർട് ഫോൺ നിർമാതാവാണ് ഐക്യൂ. മുൻകാല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ 9 പ്രോയുടെ പരിഷ്കരിച്ച് പതിപ്പ് ഐക്യൂ 10 പ്രോയും വരുന്നുണ്ട്. ഈ ഹാൻഡ്‌സെറ്റ് 50W അല്ലെങ്കിൽ 60W വയർലെസ് ചാർജിങ് പിന്തുണയ്‌ക്കൊപ്പം 200W ഫാസ്റ്റ് ചാർജിങും വാഗ്ദാനം ചെയ്യുന്നു.
2022 ലെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യാൻ ആപ്പിൾ തയാറെടുക്കുമ്പോൾ തന്നെ കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനും ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോണും നീക്കം നടത്തുന്നു. ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ് കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി.
അതേസമയം ഈ പ്ലാന്റിൽ ഇപ്പോൾ കാര്യമായി തന്നെ നിയമനം നടക്കുന്നുണ്ട്. കൂടാതെ ആപ്പിൾ ഐഫോൺ 14 ലോഞ്ചിനായി തയാറെടുക്കുന്നതിനാൽ പുതിയ തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌കോൺ പുതിയ നിയമനങ്ങൾ നിർത്തിവച്ചിരുന്നു.
എന്നാൽ, സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടനുസരിച്ച് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങി. ഇവർക്കെല്ലാം 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ബോണസിന് അർഹത നേടാനായി തൊഴിലാളികൾ കുറഞ്ഞത് നാല് മാസമെങ്കിലും ജോലിയിൽ തുടരണമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഐഫോൺ 14 ന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ള ഫോക്‌സ്‌കോണിന്റെ ഡിജിറ്റൽ ഉൽപന്ന ബിസിനസ് ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ് അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.
അടുത്ത മാസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ഫോക്സ്കോൺ ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ ഹോങ്കോങ് ആസ്ഥാനമായുള്ള അനലിസ്റ്റ് ഇവാൻ ലാം പറഞ്ഞു.ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോൺ പ്ലാന്റാണ്.
ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപറേറ്ററായ വി രണ്ടര ലക്ഷത്തോളം വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വളര്‍ച്ചാ സാധ്യത ത്വരിതപ്പെടുത്തുന്നതിനായി വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതി അവതരിപ്പിച്ചു. കോവിഡ് എന്ന മഹാമാരിക്കു ശേഷമുള്ള വെല്ലുവിളികള്‍ നേരിടാന്‍ സഹായകരമാകുന്ന വിധത്തിലാണ് ആഗോള എംഎസ്എംഇ ദിനത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേ സമയം ഡിജിറ്റല്‍ സെല്‍ഫ് ഇവാലുവേഷന്‍, എംഎസ്എംഇകള്‍ക്കായുള്ള സവിശേഷമായ ആനുകൂല്യങ്ങള്‍ എന്നീ രണ്ടു ഘടകങ്ങളാണ് വി ബിസിനസ് റെഡി ഫോര്‍ നെക്സ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിജിറ്റല്‍ മാറ്റങ്ങള്‍ക്കു തയാറാണോ എന്നു വിലയിരുത്താന്‍ സഹായിക്കുന്ന സംവിധാനം ഡണ്‍ ആൻഡ് ബ്രാഡ്സ്ട്രീറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ കസ്റ്റമര്‍, ഡിജിറ്റല്‍ വര്‍ക്ക്പ്ലെയ്സ്, ഡിജിറ്റല്‍ ബിസിനസ് എന്നീ മൂന്നു ഘടകങ്ങളാവും ഇതിലൂടെ വിലയിരുത്തുക.
ഇത് മാത്രമല്ല, ഉപഭോക്തൃ അടിത്തറ, ബിസിനസ് വളര്‍ത്തല്‍, ഡിജിറ്റലി സുരക്ഷിതമായ ബിസിനസ് സാഹചര്യങ്ങള്‍ നിലനിര്‍ത്തുക എന്നിവയ്ക്കായി 20,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് വി ബിസിനസ് എംഎസ്എംഇകള്‍ക്കായി അവതരിപ്പിക്കുന്നത്. സുരക്ഷിത ഇന്‍റര്‍നെറ്റ്, ക്ലൗഡ് ടെലിഫോണി സേവനം, സൗജന്യ എസ്എഎസ് ക്യാംപയിനിലൂടെയുള്ള കസ്റ്റമര്‍ ടാര്‍ഗെറ്റിങ്, കോര്‍പറേറ്റ് കോളര്‍ട്യൂണുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഭാവിയിലേക്കായുള്ള നീക്കങ്ങളില്‍ സഹായം നല്‍കുന്ന ബിസിനസ് ഉപദേശവും ഈ പദ്ധതിയുടെ ഭാഗമായി നല്‍കും.ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എംഎസ്എംഇകളെ പര്യാപ്തമാക്കും വിധത്തില്‍ പിന്തുണ നല്‍കാനാണ്, അവയുടെ മുഖ്യ പങ്ക് മനസിലാക്കി തങ്ങള്‍ ഇതു നടപ്പാക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ഇന്ത്യ ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാറ്റിയ പറഞ്ഞു.
ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. ഇന്നലെ ആരംഭിച്ച ഫാബ് ഫോൺ ഫെസ്റ്റ് വിൽപന നാളെ വരെ തുടരും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ്. ടെക്നോ, ഷഓമി, സാംസങ്, ആപ്പിൾ, റിയൽമി, ഐക്യൂ, ഒപ്പോ എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.
സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, തിരഞ്ഞെടുത്ത ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ വിവിധ ഡിസ്‌കൗണ്ടുകളും ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാബ് ഫോൺ ഫെസ്റ്റ് വിൽപനയിൽ ആമസോൺ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് 20,00 രൂപ വരെ സേവിങ്സും ലഭിക്കും. ഇതിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും അധിക 3 മാസത്തെ നോ കോസ്‌റ്റ് ഇഎംഐയും ലഭിക്കും.
അതേസമയം ആമസോൺ വിൽപനയിൽ ഐഫോൺ 13 ഹാൻഡ്സെറ്റ് 12 ശതമാനം കിഴിവിൽ 69,900 രൂപയ്ക്ക് വാങ്ങാം. ടെക്നോ സ്പാർക്ക് 8 പ്രോ 28 ശതമാനം കിഴിവിൽ 9,699 രൂപയ്ക്ക് ലഭ്യമാണ്. ടെക്നോ പോപ് 5 എൽടിഇ 27 ശതമാനം കിഴിവിൽ 6,599 രൂപയ്ക്കു വാങ്ങാം. ടെക്നോ സ്പാർക്ക് 8ടി 28 ശതമാനം കിഴിവിൽ 8999 രൂപയ്ക്കും ലഭ്യമാണ്.
റെഡ്മി 9എ സ്‌പോർട് 6899 രൂപയ്ക്ക് വാങ്ങാം. മി11 ലൈറ്റ് എൻഇ 5ജി വിൽക്കുന്നത് 24,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷഓമി 11ടി പ്രോ 39,999 രൂപയ്ക്കും വാങ്ങാം. റെഡ്മി 10എ 1,000 രൂപ കഴിവിൽ 8,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.
സാംസങ് ഗാലക്സി എം33 5ജി 14,999 രൂപയാണ് ഓഫര്‍ വില. സാംസങ് ഗാലക്സി എം53 5ജി 26,499 രൂപയ്ക്കും വാങ്ങാം. ഐക്യൂ നിയോ 6 ഫോൺ 5,000 രൂപ കിഴിവോടെ 29,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഐക്യൂ Z5 5ജി 23,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
റിലയൻസ് ജിയോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ വേണ്ടത്ര തരംഗമായില്ലെന്ന് റിപ്പോർട്ട്. എന്നാൽ വളരെ പ്രതീക്ഷയോടെയാണ് ഇത് വിപണിയിൽ എത്തിയത്. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് കരുതിയ ഈ ഹാൻഡ്സെറ്റ് നിരവധി ഉപയോക്താക്കളെയാണ് നിരാശരാക്കിയത്.
അതേസമയം പ്രീപെയ്ഡ് ആനുകൂല്യങ്ങളോടൊപ്പം ജിയോ നൽകുന്ന ഇഎംഐ പ്ലാനുകൾ പ്രകാരം ഹാൻഡ്സെറ്റിന്റെ വില 14,000 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് വൻ വിലക്കുറവിൽ ലഭ്യമാണ്. കൂടാതെ, പ്രതിമാസം 216 രൂപ ഇഎംഇയിലും ഫോൺ വാങ്ങാം.
എന്നാൽ ജിയോഫോൺ നെക്സ്റ്റ് നിലവിൽ ആമസോൺ ഇന്ത്യയിൽ 4,599 രൂപയ്ക്ക് ലഭ്യമാണ്. സ്‌മാർട് ഫോൺ നേരത്തേ 6,499 രൂപയ്ക്കാണ് വിറ്റിരുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് ഹാൻഡ്സെറ്റ് 4,499 രൂപയ്ക്ക് മാത്രമേ ലഭിക്കൂ എന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആമസോൺ ഇന്ത്യയിൽ ജിയോഫോൺ നെക്സ്റ്റ് ഡിസ്കൗണ്ടിൽ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യേണ്ടതില്ല. നിലവിലുള്ള 2ജി നെറ്റ്‌വർക്ക് ഉപയോക്താക്കളെ 4ജി സ്മാർട് ഫോണിലേക്ക് മാറ്റാനും 4ജി സേവനങ്ങൾ ഉപയോഗിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോഫോൺ നെക്സ്റ്റ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. ജിയോഫോൺ നെക്സ്റ്റ് കാരിയർ ലോക്ക് ചെയ്തിരിക്കുന്നു എന്നത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാർഡ് ചേർക്കാൻ കഴിയില്ല എന്നതാണ് ഇതിനർഥം. ജിയോഫോൺ നെക്സ്റ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 പ്രോസസർ ആണ് നൽകുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.
ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രഗതി ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 8 എംപി ക്യാമറയും ഉണ്ട്.
ഗൾഫ് നാടുകളിൽ അധിവസിക്കുന്ന ഓരോ പ്രവാസിയും നാട്ടിലേക്കു വിളിക്കുന്നത് വളരെ കരുതലോടെയാണ് google play console സന്തോഷത്തോടെയാണ്… ഇവർക്ക് ആശ്വാസമാകുന്ന ഒരു വാർത്ത എത്തിയിരിക്കുകയാണ്.സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാന്‍ സാധിക്കുന്ന പുതിയ കിടിലൻ ആപ്പ് എത്തി.
തവാസല്‍ സൂപ്പര്‍ ആപ് എന്ന പേരിലാണ് അബുദാബിയിൽ പുതിയ ആപ്പ് പുറത്തിറക്കിയത്. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് മെസഞ്ചര്‍ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.
ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന ഫയല്‍ സൈസുള്ളവയും വേഗത്തില്‍ കൈമാറാം. 1000 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും.
അതെ സമയം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്യുആര്‍ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേര്‍ഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎന്‍എന്‍, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.
ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനി ഏതാണെന്നു അറിയാമോ??? അതേ സംശയം വേണ്ട, ആപ്പിളാണ്. ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍. തൊട്ടുപിന്നില്‍ മൈക്രോസോഫ്റ്റും ഗൂഗിളും ഉണ്ട്. സെക്കന്‍ഡില്‍ 1000 ഡോളറോ അതിലേറെയോ ആണ് ഇരു കമ്പനികളും ഉണ്ടാക്കുന്നത് എന്നാണ് സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്പനിയായ ടിപള്‍ടി (Tipalti) പറയുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ ഓരോ ആഴ്ചയും ഉണ്ടാക്കുന്ന പണത്തിലേറെയാണ് ഒരു സെക്കന്‍ഡില്‍ ഈ കമ്പനികള്‍ക്കു ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
എന്നാൽ ആപ്പിളിനു ലാഭം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ മുൻപില്‍ ഐഫോണ്‍ തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തിലെ ലാഭത്തില്‍ 53.5 ശതമാനവും ഐഫോണ്‍ വഴിയാണ്. മാക് വില്‍പന വഴി 8.7 ശതമാനവും ഐപാഡുകളും വെയറബിള്‍സും വില്‍ക്കുക വഴി 18.8 ശതമാനവും ലാഭം ആപ്പിളിനു ലഭിക്കുന്നു. ഒരു ഇടത്തരം കുടുംബം ഒന്നടങ്കം 1,895 ദിവസം ജോലിയെടുത്താല്‍ കിട്ടുന്ന വരുമാനമാണ് ആപ്പിളിന് ഒരു ദിവസം ലഭിക്കുന്നതെന്നു സാമ്പത്തിക വിശകലന വിദഗ്ധർ പറയുന്നു. ആപ്പിളിന് 151 ദശലക്ഷം ഡോളറിലേറെയാണ് പ്രതിദിന ലാഭമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന് സെക്കന്‍ഡില്‍ 1000 ഡോളറാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന് കുറച്ചു കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ,ആപ്പിള്‍ വരുമാനത്തിന്റെ സിംഹഭാഗവും ഉണ്ടാക്കുന്നത് വിവിധ ഉല്‍പന്നങ്ങള്‍ വിറ്റാണെങ്കില്‍ ഗൂഗിളിന്റെ പണംവാരല്‍ വിവിധ തരം ഡേറ്റ ശേഖരിച്ചാണ്. ആല്‍ഫബറ്റിന്റെ വരുമാനത്തിന്റെ 90 ശതമാനത്തിലേറെ വരുന്നത് ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ് തുടങ്ങിയ സേവനങ്ങള്‍ക്കു ലഭിക്കുന്ന പരസ്യങ്ങള്‍ വഴിയാണ്. അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ്, പഴ്‌സനല്‍ കംപ്യൂട്ടിങ്, ബിസിനസ് പ്രൊഡക്ടിവിറ്റി എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നു വീതം നല്‍കിയത്. മൊത്തം ടെക്‌നോളജി മേഖല 2020ല്‍ ഓരോ മിനിറ്റിലും 10,931 ഡോളറാണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. എച്പി, എന്‍വിഡിയ, നെറ്റ്ഫ്‌ളിക്‌സ്, ഇബേ, ടെസ്‌ല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പേരുകളും പട്ടികയിലുണ്ട്. അതേസമയം ഭക്ഷണം, സോഫ്റ്റ് ഡ്രിങ്ക് ഉത്പാദകരും മികച്ച ലാഭം ഉണ്ടാക്കുന്നവരാണ് എന്നും ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ട് പറയുന്നു.
നമ്മോട് എന്നന്നേക്കുമായി വിട പറഞ്ഞ പ്രിയപ്പെട്ടവരുടെ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.നമ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ. ഇത്തരത്തിൽ ഒരു സന്ദർഭം വളരെ ആഗ്രഹിക്കുന്ന മനുഷ്യനാണെന്നും നാം.
അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു.കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം.
ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ചില ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ആമസോണ്‍ തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ എത്തിക്‌സ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. സിന്തറ്റിക് ശബ്ദം ആര്‍ക്കെല്ലാം നിര്‍മിക്കാമെന്നും അവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുമുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഈ സംവിധാനങ്ങള്‍ ആള്‍മാറാട്ടത്തിനും ശ്രോതാക്കളെ കബളിപ്പിക്കാനും ഉപയോഗിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റിന്റെ എഐ ഓഫീസര്‍ നടാഷ ക്രാംടണ്‍ പറഞ്ഞു.
ഈ കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം. അതാരാണെന്ന് അല്ലേ?? നിങ്ങൾ കൂടുതൽ ഞെട്ടണ്ട. ഹ്യൂമനോയിഡ് റോബട് ആണ് പുതിയ അവതാരം. ഇത്തരം റോബട്ടുകള്‍ നിർമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ല തങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഖത്തര്‍ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. റോബട്ടിന്റെ പേര് ഒപ്ടിമസ് എന്നായിരിക്കുമെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒപ്ടിമസിനെ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 6 അടിയാണ് പൊക്കം. മണിക്കൂറില്‍ 5 മൈൽ നടക്കാന്‍ സാധിക്കും. കൂടാതെ, 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും സാധിക്കും. മനുഷ്യന് അപകടകരവും വിരസവുമായ ജോലികള്‍ ചെയ്യിക്കാന്‍ സാധിക്കും. ഒപ്ടിമസില്‍നിന്ന് സൗഹാര്‍ദപരമായ പെരുമാറ്റം പ്രതീക്ഷിക്കാമെന്നതു കൂടാതെ അതിന് ഒരു നല്ല ചങ്ങാതിയാകാനും സാധിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.
കാറിന്റെ ബോള്‍ട്ടുകള്‍ പിടിപ്പിക്കുന്നതിനും കടയില്‍ പോയി പലചരക്കു സാധനങ്ങളും മറ്റും വാങ്ങിവരാനും സാധിക്കുമെന്നും കരുതുന്നു. നേരത്തേ കാണിച്ച രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഇത്.
ഒപ്ടിമസിന്റെ പ്രാഥമികരൂപം (prototype) ആയിരിക്കും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുക. അതു ജനങ്ങള്‍ക്ക് താൽപര്യജനകമായിരിക്കുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്ടിമസിനെ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രഗത്ഭരായ ഒരു കൂട്ടം എൻജിനീയര്‍മാരുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30ന് തന്നെ പ്രദര്‍ശിപ്പിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.
ടെസ്‌ല ബോട്ടിന് ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാനായിരിക്കും ഇതു പ്രയോജനപ്പെടുത്തുക. ഇതിനു പുറമെ ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ച സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകള്‍ പിടിപ്പിച്ചേക്കാം. ഉള്ളിലാകട്ടെ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിച്ചേക്കാം.
ഒപ്ടിമസിന് ക്രമേണ തനതു വ്യക്തിത്വം പോലും ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. അതായത്, എല്ലാ ഒപ്ടിമസ് ബോട്ടുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. കാലക്രമത്തില്‍ അവയുടെ സ്വഭാവം മാറാം. അവയുടെ ഉടമയുടെ രീതികളായിരിക്കാം അവ പഠിച്ചെടുക്കുക. എന്നാല്‍, ശരാശരി ആരോഗ്യമുള്ള ഒരാളിന് കീഴ്‌പ്പെടുത്താന്‍ പാകത്തിനായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുക എന്നും മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ജോലിക്കാരുടെ കുറവു പരിഹരിക്കാനായി ഒപ്ടിമസിനെ 2022ല്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതു നടന്നേക്കില്ല.
ഉപഭോക്താക്കൾക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ നിരക്കിനും കിഴിവു കൊണ്ടുവന്നിട്ടുണ്ട് – മിനിറ്റിന് 20 പൈസ.
പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയില്‍ വോയിസ് വൗച്ചര്‍ പ്ലാന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് വോയിസ്‌റെയ്റ്റ്കട്ടര്‍19 എന്ന പേരിലാണ് കാണപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ പ്ലാൻ കേരളത്തിനായുള്ള ബിഎസ്എന്‍എല്‍ സര്‍ക്കിളില്‍ ഇതെഴുതുന്ന സമയത്ത് പ്രതിഫലിച്ചിട്ടില്ല. മറിച്ച് വോയിസ്റെയ്റ്റ്_കട്ടര്‍_21 എന്നൊരു പ്ലാന്‍ ഉണ്ട്. വാലിഡിറ്റി 30 ദിവസം. ഇതിന് അനുസരിച്ചുള്ള പ്രതിവര്‍ഷ പ്ലാനും കേരളാ സര്‍ക്കിളില്‍ ലഭ്യമല്ല. മിനിറ്റിന് 20 പൈസ തന്നെയാണ് കോള്‍ ചാര്‍ജ്.
ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ക്കായി മറ്റു കമ്പനികളും പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളൊക്കെ കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുന്നു എന്നും തുടക്ക പ്ലാനുകള്‍ 120 രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും മികച്ച പ്ലാന്‍ ബിഎസ്എന്‍എലിന്റേതു തന്നെയാണ്. അതേസമയം, ബിഎസ്എന്‍എലിന് പലയിടങ്ങളിലും 3ജി കണക്ടിവിറ്റി മാത്രമേയുള്ളു. എതിരാളികള്‍ 4ജിയും നല്‍കുന്നു. എന്നാല്‍, തങ്ങള്‍ താമസിയാതെ മിക്ക സ്ഥലങ്ങളിലും 4ജി എത്തിക്കുമൈന്നും അപ്പോഴും 19/21 രൂപ പ്രതിമാസ റീചാര്‍ജ് നിലനിര്‍ത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
വളരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ ഇൻസ്റ്റഗ്രാം വളരെയധികം ഉപയോഗിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.
അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ് കുട്ടികള്‍.എന്നാല്‍ യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യുന്നതിനോ, പ്രായപൂര്‍ത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും.
എന്നാൽ, പുതിയ രീതികളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ പറയുന്നു. കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സേവനമാണ് ഇന്‍സ്റ്റാഗ്രാം. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം വിപരീത സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന് കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരി ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ സെല്‍ഫി വഴിയുള്ള വെരിഫിക്കേഷന്‍ നിലവിലുണ്ട്. പ്രായവും വ്യക്തിത്വവും തെളിയിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരികെ ലഭിക്കുന്നതിന് വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് വേണ്ടി നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. ആളുകളുടെ മുഖ ചിത്രം പരിശോധിച്ച് പ്രായം തിരിച്ചറിയാന്‍ യോറ്റിയുടെ അല്‍ഗൊരിതത്തിന്‍ സാധിക്കും.
അതേസമയം ആറ് മുതല്‍ 12 വയസ് വരെയുള്ള വരില്‍ ഈ ഈസാങ്കേതിക വിദ്യ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴവുകളുണ്ടായാല്‍ തന്നെ 1.36 വയസിന്റെ വ്യത്യാസമേ ഉണ്ടാവുന്നുള്ളൂ. അത് പോലെ 13-19 വയസുവരെയുള്ളവരില്‍ പിഴവുണ്ടായാല്‍ 1.52 വയസിന്റെ വ്യത്യാസമേയുള്ളൂ.
പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു. മ്യൂച്വല്‍ ഫോളോവര്‍മാരായ മൂന്ന് പ്രായപൂര്‍ത്തിയായവര്‍ക്കും ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.
ഇപ്പോൾ നത്തിങ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ ഒരു ഇന്‍വൈറ്റ് സംവിധാനത്തിലൂടെയാണ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാവുക. പരിമിതമായ എണ്ണം ഫോണുകള്‍ മാത്രമാണ് വില്‍ക്കുകയെന്ന് നത്തിങ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. നത്തിങിനെ ആഗ്രഹിക്കുന്നയാളുകളില്‍ ആദ്യം തന്നെ ഫോണ്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രീ ഓര്‍ഡര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിനായി നത്തിങിന്റെ വെബ്‌സൈറ്റില്‍ കയറി വെയ്റ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വെയ്റ്റ്ലിസിറ്റിലെ മുന്‍ഗണനയനുസരിച്ചാണ് പ്രീബുക്കിങിനുള്ള യോഗ്യതയുണ്ടാവൂ. ഈ പട്ടികയ്ക്കനുസരിച്ച് ഇന്‍വൈറ്റ് കോഡ് ലഭിക്കും. ഇമെയില്‍ സന്ദേശം വഴിയാണ് ഇന്‍വൈറ്റ് കോഡ് ലഭിക്കുക. അതില്‍ ഒരു പ്രീ ഓര്‍ഡര്‍ പാസുണ്ടാവും. പ്രീ ഓര്‍ഡര്‍ പാസുണ്ടെങ്കില്‍ മാത്രമേ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവൂ. കോഡ് ലഭിച്ചുകഴിഞ്ഞാല്‍ 2000 രൂപ നല്‍കി പ്രീ ഓര്‍ഡര്‍ പാസ് ഉറപ്പിക്കാം. ജൂലായ് 12 മുതലാണ് പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കുക. ഇത് ആരംഭിച്ച് കഴിഞ്ഞാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്ത് ഫോണ്‍ വാങ്ങാം. മുമ്പ് നല്‍കിയ 2000 രൂപ ഫോണിന്റെ വിലയില്‍ നിന്ന് കുറയ്ക്കുന്നതായിരിക്കും. നിലവില്‍ 31950 ലേറെ പേര്‍ വെയ്റ്റ് ലിസ്റ്റിലുണ്ട്. ജൂണ്‍ 30 വരെയാണ് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവുക.
പുതിയ പ്രത്യേകതകളുമായി സാങ്കേതികരംഗത്ത് കുതിച്ചുയരുകയാണ് ട്വിറ്റെർ . ദൈര്‍ഘ്യമുള്ള ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്‌സ് ഫീച്ചറുമായി ട്വിറ്റര്‍ എത്തുന്നു. 2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമാണിത്.
അതേസമയം സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകള്‍ വായിക്കാന്‍ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവര്‍മാരെ ക്ഷണിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്‌സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. നോട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക. ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്‌സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്‌സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്. നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് എന്ന് വിളിക്കപ്പെടുന്ന ട്വിറ്ററില്‍ തുടക്കത്തില്‍ 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത് പിന്നീട് 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നതോടെ നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ ട്വിറ്ററിന് അടിമുടി മാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. പുതിയ ഈ മാറ്റം ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് കരുതുന്നത്.
കൂടുതൽ പേരും ഉപയോഗിക്കുന്ന സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഇത് മാത്രമല്ല, കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.
2022 ലെ ആദ്യ പാദത്തില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞത്. കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ഉടന്‍ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 20 ലക്ഷം ആഗോളതലത്തില്‍ ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലവ് കുറയ്ക്കാന്‍ തവണയായി 450 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
സാങ്കേതികവിദ്യകൾ വളരെയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം?
പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം
ഐഒസി പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിക്ക് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചു തുടങ്ങിയത്. ഇതറിഞ്ഞ സംഘാടകര്‍ വൈകാതെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റിയെങ്കിലും ഇതിനകം തന്നെ സദസിലെ ചിലര്‍ സംഭവം മൊബൈലില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
സൂം മീറ്റ് വഴിയും ഇതേ ചടങ്ങ് ഓണ്‍ലൈനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സൂം മീറ്റിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്ററിലൂടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ഇതാകാം പുറത്തു നിന്നുള്ള ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് സൂചന. ട്വിറ്ററില്‍ നിന്നും ഐഡിയും പാസ്‌വേഡും മനസിലാക്കിയ ആരോ അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതാകാമെന്നാണ് റിപ്പോർട്ട്. ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്വകാര്യ ഗ്രൂപ്പ് ചര്‍ച്ചകളുടെ ലിങ്കുകൾ പോലും ചില സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ അല്ലാതെ സമൂഹ മാധ്യമങ്ങളിലെ പൊതു വേദികളില്‍ ഇത്തരം ലൈവ് സ്ട്രീമുകളുടെ പാസ്‌വേഡും യൂസര്‍നെയിമും അടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. ഇത് ഹാക്കര്‍മാര്‍ക്കും മറ്റു ഓണ്‍ലൈന്‍ കുറ്റവാളികള്‍ക്കുമുള്ള വഴിതെളിക്കലായി മാറിയേക്കാം.
സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തിയിരിക്കുകയാണ്. പിരിയഡ്‌സ് ട്രാക്കര്‍ എന്നാണ് അതിന്റെ പേര്. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.
+919718866644 എന്ന നമ്പറില്‍ Hi വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി.
അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ Track my Periosds തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് ചോദിക്കും ഇതിന് Track Period, Conceive, Avoid Pregnency എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.
ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാന്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രെഗ്നന്‍സി എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. ഇത് മാത്രമല്ല, തുടര്‍ന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആര്‍ത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നല്‍കണം. ഇവ കൃത്യമായി നല്‍കിയാലെ ചാറ്റ്‌ബോട്ട് കൃത്യമായ തീയ്യതികള്‍ നല്‍കുകയുള്ളൂ. ഈ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.
അതേസമയം വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയില്‍ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.
ആർബിഐ പണമിടപാടു രീതിക്ക് പുതിയ വഴി കൊണ്ടു വരികയാണ്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ആര്‍ബിഐ ടോക്കണൈസേഷന്‍ എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് lകാര്‍ഡ് ഉപയോഗത്തിലുള്ള മാറ്റമാണ് ഇത്. കാര്‍ഡ് വിവരങ്ങള്‍ നല്‍കി ഇപ്പോള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളെക്കാള്‍ സുരക്ഷിതമാണ് ടോക്കണൈസേഷന്‍ എന്ന് ആര്‍ബിഐ വിലയിരുത്തുന്നു.
ശരിയായ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം മറ്റൊരു കോഡ് നൽകുന്ന രീതിയാണ് ടോക്കണൈസേഷന്‍. ഈ കോഡിനെ ടോക്കണ്‍ എന്നു വിളിക്കുന്നു. ഓരോ കാര്‍ഡും ടോക്കണ്‍ റിക്വസ്റ്ററെയും ഉപകരണത്തെയും പരിഗണിച്ചായിരിക്കും സവിശേഷ നമ്പര്‍ നല്‍കുക. (ടോക്കണ്‍ നല്‍കാന്‍, കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് അയയ്ക്കാനായി ഏത് സിസ്റ്റമാണോ കസ്റ്റമറില്‍നിന്ന് ടോക്കണൈസേഷന്‍ അഭ്യര്‍ഥന സ്വീകരിക്കുന്നത്, ഇതിനെയാണ് ടോക്കണ്‍ റിക്വസ്റ്റര്‍ എന്നു വിളിക്കുന്നത്). നിലവിലുള്ള 16 അക്ക കാര്‍ഡ് നമ്പറിനു പകരം മറ്റൊരു നമ്പര്‍ ആയിരിക്കും ലഭിക്കുക. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരിക്കും ലഭിക്കില്ല.
അതേ സമയം കാര്‍ഡിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും ടോക്കണെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അംഗീകരിക്കപ്പെട്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ സെക്യുവര്‍ മോഡില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആര്‍ബിഐ പറയുന്നു. ടോക്കണ്‍ റിക്വസ്റ്റര്‍ക്കും പാൻ നമ്പറോ കാര്‍ഡ് നമ്പറോ മറ്റെന്തെങ്കിലും കാര്‍ഡ് വിശദാംശങ്ങളോ സേവ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ടോക്കണ്‍ റിക്വസ്റ്ററുകള്‍ക്ക്, രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സുരക്ഷയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു.
സിനിമകളും ടിവി സീരിയലുകളും നിയമവിരുദ്ധമായ രീതിയില്‍ കാണുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചതിനാല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ 10 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ പെടുന്ന 9എക്‌സ്മൂവീസ് (9xmovies) ടോറന്റിനെക്കുറിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ.
വിവിധ ഭാഷകളിലുള്ള സിനിമകളും സീരിയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്ന 9എക്‌സ്മൂവീസില്‍ നിന്ന് കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതും സ്ട്രീം ചെയ്യുന്നതും സുരക്ഷിതമായിരിക്കില്ല. അതിനു പുറമെ, ഈ വെബ്‌സൈറ്റില്‍ സുരക്ഷിതമല്ലാത്ത നിരവധി പോപ് – അപ്പുകളും ഉണ്ട്. ഇവയിലെങ്ങാനും ക്ലിക്കു ചെയ്താല്‍ കംപ്യൂട്ടിങ് ഉപകരണങ്ങളിലേക്ക് വൈറസ് കടക്കുകയും ചെയ്യാം. പുതിയതും പഴയതുമായ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് 9എക്‌സ്മൂവീസ്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു കഴിഞ്ഞു. ഫില്‍മിസില, തമിഴ്‌റോക്കേഴ്‌സ് (tamilrockers), ജിയോറോക്കേഴ്‌സ്, മീവിസ്വാപ്, 123എംകെവി, മൂവിറൂള്‍സ്, എംപി4മൂവീസ്, ഐബൊമ്മ, മൂവീസ്‌വുഡ്, വൈറ്റിഎംപി3 തുടങ്ങി നിരവധി വെബ്‌സൈറ്റുകളും നിരോധിക്കപ്പെട്ടവയുടെ ലിസ്റ്റിലുണ്ട്.
വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ സിനിമകള്‍ വരെ ഇത്തരം സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ആളുകളെ ആകര്‍ഷിക്കാനുള്ള കാരണം. എന്നാല്‍, ഇത്തരം ചെയ്തികൾ ക്രമിനല്‍ കുറ്റകരമാക്കിയതിനാല്‍ ഇനിമുതൽ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഇന്റര്‍നെറ്റിന്മേലുള്ള നിരീക്ഷണം ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും അറിഞ്ഞിരിക്കണം.
വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും അത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറാവാതിരുന്നതോടെ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് പിന്‍മാറുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറായത്. ഇതോടെ പ്രതിദിനം 50 കോടിയിലധികം ട്വീറ്റുകള്‍ പങ്കുവെക്കപ്പെടുന്ന വലിയൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ കൈമാറും. ട്വിറ്ററിലെ പ്രതിദിന ട്രാഫിക് സംബന്ധമായ വിവരങ്ങള്‍ ഇതില്‍ പെടും ഈ വിവരങ്ങള്‍ക്കായി നിരവധി കമ്പനികള്‍ ട്വിറ്ററിന് വന്‍തുക നല്‍കുന്നുണ്ട്.
4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റെടുത്തു കഴിഞ്ഞാല്‍ ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നത് മസ്‌കിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളുമെന്നാണ് ട്വിറ്ററിന്റെ അവകാശവാദം. എന്നാല്‍ കൃത്യമായ എണ്ണം എത്രയാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംശയമുന്നയിക്കുകയും ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുമെന്ന് നിയമപരമായി തന്നെ ഭീഷണി മുഴക്കുകയുമായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ച് കമ്പനിയ്ക്ക് കത്തയച്ചത്. ഏറ്റെടുക്കല്‍ കരാര്‍ പ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം ഈ കരാറില്‍നിന്ന് പിന്‍മാറാന്‍ മസ്‌കിന് അവകാശമുണ്ടെന്നും കത്തില്‍ പറയുന്നു. ഇലോണ്‍ മസ്‌കിന് വിവരങ്ങള്‍ കൈമാറുന്നതിന് സഹകരിക്കുമെന്നും ലയന ഉടമ്പടി പ്രകാരം ഇടപാടുകള്‍ നടക്കുമെന്നും ട്വിറ്റര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. സ്പാം അക്കൗണ്ടുകള്‍ എന്നും വ്യാജ അക്കൗണ്ടുകള്‍ എന്നും ബോട്ട് അക്കൗണ്ടുകള്‍ എന്നുമെല്ലാം വിളിക്കുന്ന മനുഷ്യരുടെ നിയന്ത്രണത്തിലല്ലാത്ത അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ട്. ഉപഭോക്താക്കളിലേക്ക് ഓട്ടോമാറ്റിക്ക് ആയി പരസ്യങ്ങളും മറ്റ് തട്ടിപ്പ് സന്ദേശങ്ങളും അയക്കാന്‍ ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊതുവിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സ്വാധീനം ചെലുത്തുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ക്കും ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ബിഎംഡബ്ലിയു കാറുകളുടെ സോഫ്ട്‍വെയറുകളിൽ ഇനി മലയാളി സ്പർശം എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ബിഎംഡബ്ല്യുവിന്റെ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‍വെയറുകൾ നിർമിക്കാനാണ് കേരളത്തിൽ നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനി ആക്സിയ ടെക്നോളജീസിനു അവസരം ലഭിച്ചിരിക്കുന്നത്. നാവിഗേഷൻ സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി ചേർന്നായിരിക്കും അക്സിയയുടെ പ്രവർത്തനം.
അതെ സമയം വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യുമെന്നുമാണ് റിപ്പോർട്.
രാജ്യാന്തര തലത്തിൽ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ്, ആസ്പൈസ് ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.
നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ. ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
ആക്സിയയുമായുള്ള പങ്കാളിത്തം കമ്പനിയുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗാർമിൻ ഓട്ടോമൊട്ടീവ് ഒഇഎം എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്കു ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകർ അറിയിച്ചത്. ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പിബി). ഒരു പെറ്റാബിറ്റ് (1 പിബി) 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. പുതിയ ഇന്റർനെറ്റ് വേഗം ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിലെ നിലവിലുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളേക്കാളും 100,000 മടങ്ങ് വേഗമുള്ളതാണ്.
സെക്കൻഡിൽ 1 പെറ്റാബിറ്റ് ഇന്റർനെറ്റ് വേഗം ഉപയോഗിച്ച് ലോകത്തിന് എന്ത് ചെയ്യാൻ കഴിയും? 8കെ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകൾ സെക്കൻഡിൽ ഒരേസമയം പ്രവർത്തിപ്പിക്കാം. നിലവിൽ തത്സമയ വിഡിയോ പ്രക്ഷേപണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാൻ പുതിയ ഇന്റർനെറ്റ് വേഗത്തിന് സാധിക്കും. ഇത് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും തത്സമയ കവറേജ് ഫലത്തിൽ യാതൊരു വീഴ്ചയും കൂടാതെ എളുപ്പത്തിൽ ലഭ്യമാക്കാനാകും.
1.02 പിബി ഡേറ്റ ഓരോ സെക്കൻഡിലും 51.499 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. താമസിയാതെ ഓരോ സെക്കൻഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഈ സാങ്കേതികവിദ്യ ഉടനടി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പിബി വേഗത്തിൽ ഡേറ്റ കൈമാറാൻ ഞങ്ങൾക്ക് ഒരു സാധാരണ ഒപ്റ്റിക് ഫൈബർ കേബിൾ മാത്രമാണ് ആവശ്യമുള്ളതെന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ലഭ്യമായതുമാണെന്നും ഗവേഷകർ പറഞ്ഞു. പെറ്റാബിറ്റ് ഇന്റർനെറ്റ് ശേഷി ഹോം റൗട്ടറുകളിൽ വരുന്നത് വൈകുമെങ്കിലും 10 ജിബിപിഎസ് വേഗം സമീപഭാവിയിൽ തന്നെ യാഥാർഥ്യമായേക്കാം. 2022 ഫെബ്രുവരിയിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുൻപ് 10 ജിബിപിഎസ് ഇന്റർനെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നൊവേഷൻ ലാബ് അവകാശപ്പെട്ടിരുന്നു. ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ് വരെ വേഗം കൈവരിച്ചതായി കേബിൾ ലാബ്സ് ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു.
പുതിയ സവിശേഷതകളുമായി ആപ്പിള്‍ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകളാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്. വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനില്‍ കാണിക്കുന്ന സംവിധാനമാണിത്. അതേ സമയം കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും. സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.
എന്നാല്‍ സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും സഹായകമായ ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലങ്ങളിലെ വാതിലുകള്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. വാതില്‍ തുറന്നിട്ടുണ്ടോ, അടച്ചിട്ടിരിക്കുകയാണോ എന്നും തള്ളിത്തുറക്കാനാവുമോ, അതോ നോബ് തിരിച്ച് തുറക്കണോ തുടങ്ങിയ വിവരങ്ങളും ഈ ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ലിഡാര്‍ സാങ്കേതിക വിദ്യയും മെഷീന്‍ ലേണിങും ഉപയോഗിച്ചാണ് ഡോര്‍ ഡിറ്റക്ഷന്‍ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ പ്രോയിലും, ഐപാഡ് പ്രോ മോഡലിലും ലിഡാര്‍ സൗകര്യമുണ്ട്.
എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു.
അതേ സമയം ഒരു വര്‍ഷം തികയും മുന്‍പ് മറ്റൊരു വര്‍ധിപ്പിക്കല്‍ കൂടി സംഭവിക്കുമെന്നാണ് എയര്‍ടെല്‍ സിഇഒ സൂചന നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് കമ്പനി സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞത്. എന്നാല്‍ 2022 ല്‍ എയര്‍ടെല്‍ വീണ്ടും വില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ, ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്രായിയുടെ 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വിലകളില്‍ എയര്‍ടെല്‍ തൃപ്തരല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5ജി സ്‌പെക്ട്രത്തിന്റെ വിലയില്‍ വന്‍തോതിലുള്ള കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുറവുണ്ടായില്ലെന്നും ഇതില്‍ ടെലികോം കമ്പനികള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്ന് ടെലികോം കമ്പനികളും നിരക്കുകള്‍ ഏകദേശം 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. 2021 നവംബറില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില 18 മുതല്‍ 25 ശതമാനം വരെ ആദ്യം വര്‍ധിപ്പിച്ചത് എയര്‍ടെല്ലായിരുന്നു. എന്നാല്‍ 2022ല്‍ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ എന്ന് റിലയന്‍സ് ജിയോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആപ്പിളിന്റെ അടുത്ത സ്വപ്നമാണ് ബട്ടണുകൾ ഇല്ലാത്ത ഉപകരണങ്ങള്‍ ഇറക്കുക എന്നത്. 2012 മുതല്‍ ഇത്തരം ഒരു ആശയം മുന്നോട്ടു വെച്ചിരുന്നു. ഒരു എന്നാൽ അത്തരം ഒരു ഭാവിയിലേക്ക് കമ്പനി അടുത്തിരിക്കുന്നു എന്നുള്ളതിനുള്ള തെളിവായിരിക്കാം ആപ്പിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷ എന്നാണ് ആപ്പിള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബട്ടണുകള്‍ക്കും സ്വിച്ചുകള്‍ക്കും പകരമായി പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാകാത്ത ഇന്‍പുട്ട് പ്രതലങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത്. ‘ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മറച്ചുവയ്ക്കാവുന്ന തരത്തിലുള്ള ഇന്‍പുട്ട് മേഖലകള്‍’ എന്ന വിവരണത്തോടെ ആപ്പിള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയാണ് കമ്പനി ഒരുപക്ഷേ പുതിയ മേഖലയിലേക്ക് കടക്കാനുള്ള തയാറെടുപ്പു നടത്തുകയായിരിക്കാം എന്ന ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്. ഇത്തരത്തിലൊരു പേറ്റന്റ് 2022 ഫെബ്രുവരിയില്‍ ആപ്പിള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഈ പേറ്റന്റ് അപേക്ഷയേയും ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയെയും കുറിച്ച് ആപ്പിള്‍ വിശദീകരിക്കുന്നും ഉണ്ട്.
അതേസമയം ഉപകരണങ്ങളിലുള്ള വലിയ ബട്ടണുകള്‍ ഇല്ലാതാക്കാനാണ് ഇവ എന്നാണ് കമ്പനി പറയുന്നത്. ബട്ടണുകള്‍, കീകള്‍ തുടങ്ങി മെക്കാനിക്കലായുള്ള ഘടനകള്‍ ഒഴിവാക്കിയുള്ള നിര്‍മാണമാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. പഴയ തരത്തിലുള്ള മെക്കാനിക്കല്‍ സ്വിച്ചുകളും ബട്ടണുകളും പലതരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. അവ ഒരു ഇന്‍പുട്ട് ഡിവൈസിന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഫോണിൽ ബട്ടണുകള്‍ക്കു പകരമായി നിരകളായി വച്ചിരിക്കുന്ന മൈക്രോപെര്‍ഫൊറേഷന്‍സ് (microperforations-നന്നേ ചെറിയ സുഷിരങ്ങള്‍) ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരം ഒരു മേഖല അവിടെ ഉണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. എന്നാല്‍ ഇത് ആക്ടിവേറ്റു ചെയ്യപ്പെടുമ്പോള്‍ അവിടം പ്രകാശമാനമാകുകയും വെര്‍ച്വല്‍ കീകളും ബട്ടണുകളും നോട്ടിഫിക്കേഷന്‍ ഗ്രാഫിക്‌സുമെല്ലാം കാണാന്‍ സാധിക്കുകയും ചെയ്യും. ഈ അദൃശ്യ മേഖല പല തരം ഇന്‍പുട്ടുകള്‍ സ്വീകരിച്ചേക്കും. സ്പര്‍ശം തിരിച്ചറിയാനായേക്കും. മറ്റു രീതികളായ കാന്തികവും ഓപ്ടിക്കലും കപ്പാസിറ്റന്‍സ് (capacitance) കേന്ദ്രീകൃതവുമായ സെന്‍സറുകളും ഉള്‍പ്പെടുത്തിയേക്കും. സ്പര്‍ശത്തിനനുസരിച്ച് പ്രതികരിക്കുന്നതിനായി ഹാപ്റ്റിക് പ്രദേശവും ഉണ്ടായിരിക്കാം
ഫോണിൽ വിളിക്കുന്നവരുടെ പേര്അ റിയാതെ വന്നാൽ വളരെ വലിയ വിപത്താണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പലതരം സാഹചര്യങ്ങളിലൂടെ യും നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് സാങ്കേതിക വിദഗ്ധർ.
ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.
അതായത് ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) യിൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്.
എപ്പോൾ നടപ്പിലാക്കും?
ഇതു സംബന്ധിച്ച കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയർമാൻ പി.ഡി. വഗേലയും പറഞ്ഞു. ട്രായി നേരത്തേ തന്നെ സമാനമായ രീതിയിൽ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
അതേസമയം ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.
എന്നാൽ ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക.
ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.
ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.
ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പണം തട്ടുന്ന സംഘം ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്എംഎസ് ആണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്എംഎസ് എത്തുന്നത് ഇങ്ങനെയാണ്. ‘Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking’
പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്. എസ്ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാര്‍ ഇത്തരം അലേര്‍ട്ടുകള്‍ എസ്എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിഐബി മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ report.phishin[email protected] എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.
വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കില്‍ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു. ജനങ്ങള്‍ ഈ മുന്നറിയിപ്പ് സ്വീകരിച്ച് ജാഗ്രതയായിരിക്കുക.
സാങ്കേതിക വിദ്യയിലെ പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് വിവിധ കമ്പനികള്‍. വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന രാജ്യാന്തര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.
യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനീഷ്യ, ഇറ്റലി, ഓസ്‌ട്രേലിയ, തയ്ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5,999 രൂപ വരെയുള്ള രാജ്യാന്തര റോമിങ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്‌സ് ഓണ്‍’ സൗകര്യം വഴി സബ്‌സ്‌ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്‌സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2,999 രൂപയുടെ വി രാജ്യാന്തര റോമിങ് ഫ്രീ പാക്ക് ലഭിക്കും.
ഐപാഡുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് പുറത്തെത്തി. യുഎസ് പിടിഒ നല്‍കിയ പേറ്റന്റ് ഉപയോഗിച്ച് സ്‌റ്റൈലസ് ഇറക്കുകയാണെങ്കില്‍ അതില്‍ ഒരു ടച് സെന്‍സറും ഉള്‍പ്പെടുത്തും. ഇപ്പോള്‍ സ്റ്റൈലസുകള്‍ സ്‌ക്രീനുകളുടെ പ്രതലത്തില്‍ നടത്തുന്ന ടച്ചിങ് ഇന്‍പുട്ട് അഥവാ ടാക്ടൈല്‍ ഇന്‍പുട്ടാണ് പ്രയോജനപ്പെടുത്തുന്നത്. ആപ്പിള്‍ നര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റൈലസിന്‍ ആളുകള്‍ സ്വാഭാവികമായി പെന്‍സിലില്‍ പിടിക്കുന്ന ഭാഗത്ത് കപാസിറ്റീവ് ടച് സെന്‍സറും ഉള്‍ക്കൊള്ളിക്കും. ഇതുവഴി നല്‍കുന്ന കമാന്‍ഡുകളും സ്‌ക്രീനുകള്‍ക്ക് വായിച്ചെടുക്കാനാകും എന്നതാണ് വിവരം.
അതേ സമയം ആപ്പിളിന്റെ ഐഒഎസ് 10, 11 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ താമസിയാതെ വാട്‌സാപ് പ്രവര്‍ത്തിക്കാതെ വന്നേക്കുമെന്ന് വാബീറ്റാ ഇന്‍ഫോ. ഐഒഎസ് 12 മുതലുള്ള ഉപകരണങ്ങളിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ഇതോടെ, ഐഫോണ്‍ 5, 5സി എന്നീ മോഡലുകളില്‍ വാട്‌സാപ് ലഭിക്കാതാകും.
ഐഫോണ്‍ 14 സീരീസില്‍ വന്‍ മാറ്റങ്ങള്‍. മികച്ച ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 13 സീരീസിലുള്ള സെല്‍ഫി ക്യാമറയെക്കാള്‍ മുന്നിരട്ടി വില വരുന്നതാണ് അടുത്ത സീരീസിലെ ക്യാമറ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. അതായത് പുതിയ സെന്‍സറിനെ ഒരു ഹൈ-എന്‍ഡ് ക്യാമറ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ബില്‍റ്റ്-ഇന്‍ ഓട്ടോഫോക്കസ് ഉണ്ടായിരിക്കും. ഇത് ദക്ഷിണ കൊറിയയിലായിരിക്കും നിര്‍മിക്കുക.
അതേസമയം, ഇത്തരം ഒരു ക്യാമറ ഐഫോണ്‍ 15 സീരീസില്‍ വരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. പക്ഷേ അത് ഐ ഫോണ്‍ 14 ല്‍ തന്നെ എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഒരു ചൈനീസ് സപ്ലൈ ചെയില്‍ പങ്കാളിയുമായുള്ള ബന്ധം വേര്‍പെടുത്തിയതാണ് പെട്ടെന്നു വരുത്തിയ ഈ മാറ്റത്തിനു പിന്നില്‍. ഇനി ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇനോടെക്ക് ആയിരിക്കും ആപ്പിളിനായി പുതിയ ക്യാമറ നിര്‍മിച്ചു നല്‍കുക. ഇതാണ് വിലക്കൂടുതലിന്റെ കാരണങ്ങളിലൊന്ന്. ചൈനീസ് പാര്‍ട്ണറില്‍ നിന്നു വാങ്ങിച്ചാലുണ്ടാകുന്ന ഗുണനിലവാരത്തകര്‍ച്ചയാണ് ആപ്പിളിനെ മാറ്റി ചിന്തിപ്പിച്ചതെന്നും പറയുന്നു. എല്‍ജി ഇനോടെക്കുമായുള്ള കരാര്‍ 2023ലെ ഐഫോണ്‍ 15 സീരീസിനായി ആയിരുന്നു. അതാണിപ്പോള്‍ ഒരു തലമുറ മുന്‍പേ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അടക്കം പല വിശകലന വിദഗ്ധരും ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറയെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അവയുമായി ഒത്തു പോകുന്നവയാണ്. ഐഫോണ്‍ 14 സീരീസിലെ സെല്‍ഫി ക്യാമറകള്‍ക്ക് കൂടുതല്‍ ഓട്ടോഫോക്കസ് മികവ് ലഭിക്കും. ഇതിന്റെ ഫെയ്സ്ടൈം കോളുകളും, സെല്‍ഫികളും കൂടുതല്‍ മികവുറ്റതായിരിക്കും. കൂടുതല്‍ വലിയ അപേര്‍ചര്‍ സെല്‍ഫി ക്യാമറയ്ക്കു ലഭിക്കുമെന്നാണ് കുവൊയുടെ പ്രവചനം. സെല്‍ഫി ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡും കൂടുതല്‍ മികവാര്‍ന്നതായിരിക്കും. കുവോയുടെ പ്രവചനത്തില്‍ പറയുന്നത് ഐഫോണ്‍ 14 സീരീസിലുള്ള എല്ലാ ഫോണുകള്‍ക്കും ഇതു ലഭിക്കുമെന്നാണ്. അതേസമയം, നേരത്തേ പ്രചരിച്ച ഊഹാപോഹങ്ങളില്‍ പറഞ്ഞിരുന്നത് പ്രോ വേരിയന്റുകള്‍ക്കു മാത്രമായിരിക്കും പുതിയ മുന്‍ ക്യാമറാ സിസ്റ്റം വരിക എന്നായിരുന്നു.
വിലപ്പെട്ട രേഖകള്‍ കയ്യില്‍കൊണ്ട് നടക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍.
കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്സിനേഷന് ബുക്കുചെയ്യാനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ച ‘മൈ ഗവ് ഹെല്‍പ് ഡെസ്‌കി’ലൂടെയാണ് (MyGov Helpdesk) ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുക. എന്നാല്‍ പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്-12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയസംവിധാനത്തില്‍ സൗകര്യമൊരുക്കും. ഈസേവനം പ്രയോജനപ്പെടുത്താന്‍ ‘മൈ ഗവ് ഹെല്‍പ്പ്ഡെസ്‌ക്’ നമ്പറായ 9013151515-ല്‍ ബന്ധപ്പെടാം.