Category: Uncategorized

  • യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2005 ൽ ദുബായ് പോർട്ട്സ് അതോറിറ്റിയും ദുബായ് പോർട്ട്സ് ഇന്റർനാഷണലും ലയിച്ചാണ് ഡിപി വേൾഡ് രൂപീകരിച്ചത്. പ്രതിവർഷം ഏകദേശം 70,000 കപ്പലുകൾ കൊണ്ടുവരുന്ന 70 ദശലക്ഷം കണ്ടെയ്‌നറുകൾ ഇത് കൈകാര്യം ചെയ്യുന്നു. 40-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അവരുടെ 82 മറൈൻ, ഇൻലാൻഡ് ടെർമിനലുകൾ ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ ഏകദേശം 10% ഇത് വഹിക്കുന്നു. 2016 വരെ, ഡിപി വേൾഡ് പ്രാഥമികമായി ഒരു ആഗോള തുറമുഖ ഓപ്പറേറ്ററായിരുന്നു, എന്നാൽ അതിനുശേഷം, മൂല്യ ശൃംഖലയിലൂടെ മറ്റ് കമ്പനികളെ ഏറ്റെടുത്തു.

    APPLY NOW https://ehpv.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs

    • P&O Maritime Logistics – Control Room Operator, UAE Ports
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      Based n Dubai. The job holder is required to coordinate, execute and monitor activities of all P&O Maritime JA assets and ensure effective two way communication with DP World Marine Department is maintained at all the time
    • Group Senior Manager – Talent and Leadership Development
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      TrendingIncrease the Talent and Leadership bench strength in DP World by creating and implementing impactful Talent and Leadership development programmes and practices aligned with DP World’s mission, vision and Principles. Focusing on key talent pools in different areas of the business, the role will require close liaison with Senior Business Unit Management and People Department teams across the world to contextualize Talent Management Practices and inspire behavioural change.
    • OPERATOR – FORKLIFT
      • Dubai, United Arab Emirates 
      • Posting Dates07/02/2025
    • Interface Engineer
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for managing external interfaces. The interfaces will be composed of JV Technology Partner, various subcontractors, and other EPC contractors to the client involved in the overall project development, and the interfaces with German authorities for regulatory and permitting in coordination with the client.
    • Lead Engineer – Piping – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for organization and overall operations of the Piping Engineering department of EPC Engineering division within Safety, Quality, Schedule and budgetary target set to support achieving overall department goals. Deliver operational requirement for all department activities as a minimum tendering, project and other as required.
    • SENIOR PROJECT ENGINEER – TOPSIDE ENGINEERING – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for the overall engineering activities of major oil and gas projects which includes planning, control and monitoring of design and execution of new buildings and other specialized projects and responsible for drafting, further detailing and calculating execution methods to prepare engineering works.
    • Senior Engineer – Structural – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingTo support in defining the concepts and prepare the critical engineering deliverables of Structural Engineering-Topsides, manage and deliver the engineering deliverables for the assigned project, effectively and efficiently according to the specified technical requirements, timelines and budget, and independently resolve all issues of the project.
    • Manager – Project Controls – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingManages and coordinates the entire spectrum of Project Controls activities for the EPC project. Responsible for the management of the Project Control activities including scheduling, budgeting, estimating, risk management, reporting, change management and administrative services.
    • Procurement Officer
      • Dubai, United Arab Emirates 
      • Posting Dates06/26/2025
      TrendingThe Procurement Officer is responsible for the procurement activities of P&O Offshore Division for the allocated fleet. The employee must ensure that all employees and suppliers involved adhere 100% to the company’s purchasing procedures, engage in cost-effective purchasing of complete goods and services, and review procurement functions, systems, and procedures to enable the delivery of improved outcomes, savings, and value for money.
    • Senior Management Accountant
      • Dubai, United Arab Emirates 
      • Posting Dates06/26/2025
      TrendingThe role of the Senior Management Accountant is to manage and assist the BU in planning, organizing, directing, and controlling their functions by providing and analyzing all necessary and qualitative information in a timely and accurate manner. Responsible for the preparation of monthly management (internal) reporting, maintenance of accounts, provide periodical reports and reconciliations as required and supporting the operations more broadly on matters financial. Tasks include the preparation of budgets, forecasting and management reporting to support business decisions (existing and new opportunities).
  • ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

    ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

    ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ് പാർട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.

    പിഡിഎഫ് ഫോർമാറ്റിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചർ ആഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കാണ് ലഭ്യമാകുക. ആൻഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തപ്പോൾ നിരവധി ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമായതായാണ് റിപ്പോർട്ട്.

    ഉയർന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബൺഡിൽഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാൻ
    ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാൽ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകൾക്കൊപ്പം ഒരു പുതിയ ‘സ്‌കാൻ ഡോക്യുമെന്റ്’ ഓപ്ഷൻ ദൃശ്യമാകും. പുതിയ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നിലൂടെ ആൻഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പൺ ആകുകയും ഡോക്യുമെന്റ് ഷെയർ ചെയ്യാനും കഴിയും.

  • കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

    കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

    കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം, ശരീരതാപനില, ശരീരഭാരം ഇവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു തൈറോയ്ഡ് കാൻസർ അപൂർവമാണെങ്കിലും ഈ അടുത്തകാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. ബയോപ്സിയിലൂടെ രോഗനിർണയം സാധ്യമാണ്. തൈറോയ്ഡ് കാൻസറിന്റെ അഞ്ച് പ്രാരംഭലക്ഷണങ്ങളെ അറിയാം.

    1. കഴുത്തിൽ ചെറിയ മുഴയോ വീക്കമോ
      കഴുത്തിന്റെ മുൻഭാഗത്ത് താഴെയായി കാണപ്പെടുന്ന വീക്കം അല്ലെങ്കിൽ മുഴ തൈറോയ്ഡ് കാൻസറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. ഈ മുഴ വേദനയില്ലാത്തതും വളരെ സാവധാനം മാത്രം വളരുന്നതുമാണ്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാം. കട്ടിയുള്ള ഈ മുഴ കഴുത്തിൽ തൊട്ടു നോക്കി തിരിച്ചറിയാൻ സാധിക്കും. ആദ്യസമയത്ത് വേദനയോ അസ്വസ്ഥതയോ തോന്നാത്തതുകൊണ്ട് പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. കാൻസർ മൂലമല്ലാതെയും കഴുത്തിൽ മുഴകളുണ്ടാവാം. ഗോയിറ്ററോ സിസ്റ്റോ മൂലം ആകാം ഇത്. എന്നാൽ കഴുത്തില്‍ എന്തെങ്കിലും മുഴയോ വളർച്ചയോ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.
    2. പരുക്കനായ ശബ്ദം
      വോക്കൽ കോർഡിനെ നിയന്ത്രിക്കുന്ന നാഡികളെ തൈറോയ്ഡ് കാൻസർ ബാധിക്കാം. ഇതുമൂലം ശബ്ദത്തിൽ വ്യത്യാസം വരുകയും ശബ്ദം പരുക്കനാകുകയും ചെയ്യും. ഈ ലക്ഷണം പലപ്പോഴും ജലദോഷമോ അലർജി പ്രശ്നങ്ങളോ വോയ്സ് സ്ട്രെയ്ൻ അഥവാ ശബ്ദത്തിന് ആയാസം ഉണ്ടായതുകൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. നിങ്ങളുടെ ശബ്ദം പരുപരുത്തതാവുകയോ ഏതാനും ആഴ്ചകൾക്കുശേഷവും അത് മെച്ചപ്പെട്ടിട്ടില്ല എങ്കിൽ പരിശോധന നടത്തണം. തുടർച്ചയായി ശബ്ദം പരുക്കനാകുന്നത് തൈറോയ്ഡിനു സമീപമുള്ള നാഡികളിൽ ട്യൂമർ അമരുന്നതു മൂലം ആകാം. തൈറോയ്ഡ് കാൻസർ മൂലം ശബ്ദം പരുക്കനാകുന്നത് ദീർഘകാലം നിലനിൽക്കാം. സാധാരണ ചികിത്സകൊണ്ട് ഇത് സുഖപ്പെടാനും സാധ്യത കുറവാണ്.
    3. വിഴുങ്ങാനും ശ്വസിക്കാനും പ്രയാസം
      ട്യൂമർ വളരുന്നതനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തിലും അമർത്തും. ഇതു മൂലം ഉണ്ടാകുന്ന പ്രഷർ (സമ്മർദം) മൂലം വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ ശ്വസനപ്രശ്നങ്ങൾ ഉണ്ടാകും. ഈ ലക്ഷണങ്ങൾ പലപ്പോഴും ആസിഡ് റിഫ്ലക്സിന്റെയോ അണുബാധയുടേതോ അലർജിയുടേയോ ആയി തെറ്റിദ്ധറിക്കപ്പെടും. വളരെ സാവധാനം ഡെവലപ് ചെയ്യുന്നതിനാൽത്തന്നെ ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
    4. സ്ഥിരമായ കഴുത്തുവേദന
      കഴുത്തിന്റെ മുൻഭാഗത്തോ തൊണ്ടയിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം. ഈ വേദന ചിലപ്പോൾ ചെവികളിലേക്കും വ്യാപിക്കാം. കഴുത്തിലും തൊണ്ടയ്ക്കും വേദന വരുന്നത് സാധാരണയാണ്. അണുബാധ കൊണ്ടോ പേശികൾക്കുണ്ടാകുന്ന ആയാസം കൊണ്ടോ സാധാരണയായി വേദനവരാം. ഈ ലക്ഷണങ്ങളെ അതുകൊണ്ടു തന്നെ ആൾക്കാർ അവഗണിക്കുകയാണ് പതിവ്. ഈ വേദന സ്ഥിരമായി ഉണ്ടാകുകയും ജലദോഷമോ മറ്റ് കാരണങ്ങളോ ഇല്ലാതിരിക്കുകയും ചെയ്താൽ വിദഗ്ധപരിശോധന നടത്തണം.
    5. അകാരണമായി ശരീരഭാരം കുറയുക
      കഴുത്തിനു പുറമെ മറ്റ് പല ലക്ഷണങ്ങളും തൈറോയ്ഡ് കാൻസറിന്റേതായുണ്ട്. അകാരണമായി ശരീരഭാരം കുറയുകയും തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നത് കാൻസർ വ്യാപിച്ചതിന്റെയും അത് ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ ബാധിച്ചതിന്റെയും ലക്ഷണമാണ്. സ്ട്രെസ്സ്, അണുബാധകൾ, മറ്റ് രോഗങ്ങൾ തുടങ്ങി മറ്റനവധി ആരോഗ്യപ്രശ്നങ്ങൾ മൂലവും ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം എന്നതുകൊണ്ടുതന്നെ ഈ ലക്ഷണം പലപ്പോഴും തൈറോയ്ഡ് കാന്‍സറിന്റേതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയുകയാണെങ്കിലോ, ഏറെ സമയത്തേക്ക് ക്ഷീണവും തളർച്ചയും അനുഭപ്പെടുകയും ചെയ്താൽ വൈദ്യസഹായം തേടേണ്ടതാണ്. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി, ഹോർമോൺ റീപ്ലേസ്മെന്റ് തുടങ്ങിയ ചികിത്സകളിലൂടെ തൈറോയ്ഡ് കാൻസർ സുഖപ്പെടുത്താനാവും. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് സംസാരിക്കേണ്ടത് പ്രധാനമാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • 250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

    250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

    250 രൂപയുടെ എസ്ഐപി തുകയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം അനുവദിക്കുന്ന പദ്ധതിയുമായി എസ്ബിഐ മ്യൂച്ചൽ ഫണ്ട് രം​ഗത്തെത്തി. തീരെ താഴ്ന്ന തുകയിൽ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നതിലൂടെ ഏത് സാധാരണക്കാരനും മൂലധന വിപണിയിൽ നിക്ഷേപം നടത്തുവാനും ദീർഘകാല സമ്പാദ്യം നേടിയെടുക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതിയെ പ്രശംസിച്ച് സെബി അധ്യക്ഷയും മുന്നോട്ടുവന്നു. എന്തായാലും ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ കടുത്ത വിൽപ്പന സമ്മർദം സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തര റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ഏറെ ജനകീയമാകാവുന്ന എസ്ഐപി പദ്ധതി എസ്ബിഐ മ്യൂച്ചൽ ഫണ്ട് ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

    നേരിട്ട് ഓഹരി വിപണിയിൽ ഇടപെടാൻ താത്പര്യമില്ലാത്തവർക്കും നിത്യേനയുള്ള ഓഹരി വിലയിലെ ചാഞ്ചാട്ടങ്ങളിൽ മനംമടുക്കുന്നവരും വിപണിയുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് അവഗാഹമില്ലാത്തവരും എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ നേട്ടത്തിന്റെ ഗുണഫലം നേടാനും ദീർഘ കാലയളവിൽ വമ്പൻ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. എന്നിരുന്നാലും തീരെ താഴ്ന്ന അടവ് തുകയിൽ എസ്ഐപി ലഭ്യമല്ലാതിരുന്നത് സാധാരണക്കാരെ അകറ്റി നിർത്തിയിരുന്നു.

    ഇത്തരമൊരു പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട് ഹൗസുകളിലൊന്നായ എസ്ബിഐ മ്യൂച്ചൽ ഫണ്ട്. കേവലം ‌‌250 രൂപയിൽ എസ്ഐപി നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്ന ‘ജൻനിവേഷ് എസ്ഐപി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ഐഐ) സഹകരിച്ചു കൊണ്ടാണ് ഈ നീക്കം.

    250 രൂപ എസ്ഐപി: പ്രധാന നേട്ടങ്ങൾ

    താരതമ്യേന കുറഞ്ഞ തുകയിലും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിനുള്ള അവസരമൊരുക്കുന്നു. എസ്ബിഐയുടെ ജൻനിവേഷ് മ്യൂച്ചൽ ഫണ്ടിൽ 250 രൂപ മുതൽ എസ്ഐപി ശൈലിയിലുള്ള നിക്ഷേപത്തിന് അവസരമുണ്ട്. ദിവസേന, ആഴ്ച്ചയിൽ, മാസംതോറും എന്നിങ്ങനെയുള്ള കാലയളവിലേക്ക് എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാനാകും. സാധാരണക്കാർക്കും താങ്ങാനാകുന്നവിധം തീരെ താഴ്ന്ന എസ്ഐപി തുക ആയതിനാൽ ഏവരേയും നിക്ഷേപം ആരംഭിക്കാൻ പ്രേരിപ്പിക്കാമെന്നതാണ് നേട്ടം.
    ഓൺലൈൻ വഴി എസ്ഐപി തുടങ്ങാനാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ‘എസ്ബിഐ യോനോ’ പ്ലാറ്റ്ഫോമിലൂടെ ജൻനിവേഷ് ഫണ്ടിലേക്ക് നിക്ഷേപം നടത്താം. ഇതിന് പുറമെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമുകളായ പേടിഎം, ഗ്രോ, സെരോദ എന്നിവ മുഖേനയും 250 രൂപ എസ്ഐപി ആരംഭിക്കാനാകും.
    ചെലവ് കുറവും സുസ്ഥിരവുമായ മാർഗം. സാധാരണക്കാരായ നിക്ഷേപകർക്കും ചെലവ് കുറഞ്ഞ രീതിയിൽ നിക്ഷേപം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ജൻനിവേഷ് എസ്ഐപി തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ എല്ലാ നിക്ഷേപകർക്കും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കഴിയാമെന്നാണ് എസ്ബിഐ മ്യൂച്ചൽ ഫണ്ടിന്റെ അവകാശവാദം.

    ആർക്കൊക്കെ പ്രയോജനപ്പെടും?

    ഗ്രാമ, അർധ നഗര, നഗര മേഖലകളിൽ നിന്നും മ്യൂച്ചൽ ഫണ്ട് സ്കീമുകളിലേക്ക് ആദ്യമായി നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരെയാണ് എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
    നഗരങ്ങളിലുള്ള നിക്ഷേപകരാണെങ്കിലും അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം ലഭിക്കാത്തവരും എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ മടിയുമില്ലാത്തവർക്ക് 250 രൂപയുടെ എസ്ഐപി പ്ലാൻ പ്രയോജനപ്പെടും.
    അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരും ചെറുകിട സംരംഭങ്ങൾ സ്വന്തം നിലയിൽ നടത്തുന്നവർക്കും ഭാവിയിലേക്ക് കരുതൽ സമ്പാദ്യം സ്വരുക്കൂട്ടാൻ ജൻനിവേഷ് എസ്ഐപി സഹായിക്കും. പദ്ധതിയുടെ ലാളിത്യവും സൗകര്യപ്രദമായ ഓപ്ഷനുകളും ഇതിന് ഗുണകരമാകുന്നു.
    ദീർഘമായ കാലയളവിൽ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നവർക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

  • അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

    അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

    ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ തട്ടിപ്പുകൾ ഇപ്പോൾ വലിയ ഭീഷണിയായി മാറിയിരിക്കുന്നു.  ഏറ്റവും അടുത്ത ബന്ധങ്ങളെ പോലും ചൂഷണം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്.”ഡീപ് ലേണിങ്,” “ഫേക്ക്” എന്നീ വാക്കുകൾ ചേർന്നാണ് “ഡീപ്ഫേക്ക്” എന്ന പദം രൂപംകൊണ്ടത്. ഒരാളുടെ മുഖവും ശബ്ദവും കൃത്യമായി അനുകരിച്ച് വ്യാജ വിഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണിത്. യഥാർത്ഥ വ്യക്തിയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും മെഷീൻ ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷം, ആ വ്യക്തി സംസാരിക്കുന്നതായോ പ്രവർത്തിക്കുന്നതായോ വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നു.

    തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഉയർന്ന ഉദ്യോഗസ്ഥരുടെയോ രൂപത്തിലും ശബ്ദത്തിലും വ്യാജ വിഡിയോ കോളുകൾ ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം, അപകടം, നിയമക്കുരുക്ക് എന്നിങ്ങനെയുള്ള വ്യാജ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

    വിശ്വാസം മുതലെടുക്കുന്ന തട്ടിപ്പ്

    ഒരു വിഡിയോ കോളിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കില്ല. ഈ വിശ്വാസത്തെ മുതലെടുത്ത്, വൈകാരികമായി സ്വാധീനം ചെലുത്തി പണം കൈക്കലാക്കുന്നു.

    ദശലക്ഷങ്ങൾ കവരുന്ന ഡീപ്ഫേക്ക് ആക്രമണങ്ങൾ

    ചെറിയ തുകകൾ തട്ടുന്നതിൽ ഒതുങ്ങാതെ, ഡീപ്ഫേക്ക് തട്ടിപ്പുകാർ കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. സിഇഒമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും വ്യാജ വിഡിയോകൾ നിർമ്മിച്ച്, വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനങ്ങൾക്ക് നഷ്ടമായിട്ടുള്ളത്. വ്യക്തിഹത്യ, വ്യാജ വാർത്താ പ്രചരണം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

    എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

    ∙ഡീപ്ഫേക്ക് വിഡിയോകൾ പൂർണ്ണമായും തിരിച്ചറിയുക പ്രയാസമാണെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കെണിയിൽ വീഴാതെ രക്ഷപ്പെടാം:

    ∙വിഡിയോയിലെ അസ്വാഭാവികതകൾ (മുഖഭാവങ്ങളിലെ പൊരുത്തക്കേടുകൾ, കണ്ണ് ചിമ്മുന്നതിലെ വ്യത്യാസം, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, വിഡിയോയുടെ ഗുണമേന്മക്കുറവ്) ശ്രദ്ധിക്കുക.

    ∙പണം ആവശ്യപ്പെട്ടുകൊണ്ട് അപ്രതീക്ഷിതമായ വിഡിയോ കോളുകൾ വന്നാൽ സംശയിക്കുക.

    ∙വിളിക്കുന്ന വ്യക്തിയെ അറിയാമെങ്കിൽ, നിങ്ങൾക്കും അവർക്കും മാത്രം അറിയാവുന്ന സ്വകാര്യ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.

    ∙പണം ആവശ്യപ്പെട്ട് ഒരു വിഡിയോ കോൾ വന്നാൽ, സംഭാഷണം അവസാനിപ്പിച്ച ശേഷം ആ വ്യക്തിയെ അവരുടെ സ്ഥിരം ഫോൺ നമ്പറിൽ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക.

    ∙സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കുക.

    ∙തട്ടിപ്പുകാർ ധൃതി പിടിച്ച് പണം അയയ്ക്കാൻ പരിശ്രമിക്കും, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.

    ∙ഏതെങ്കിലും തരത്തിലുള്ള സംശയമോ തട്ടിപ്പിനിരയായെന്നോ തോന്നിയാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.

  • കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

    കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

    ഇൻഷുറൻസ് പോളിസിയിൽനിന്ന് ഉയർന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടർ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.

    ടേം ഇൻഷുറൻസ്: പരമ്പരാഗത ഇൻഷുറൻസ് പോളിസിക്ക് പകരമായി, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ടേം പ്ലാൻ എടുക്കാം.

    ടാക്സ് സേവിങ് ഫണ്ട്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം എന്ന ഇഎൽഎസ്എസ് ഫണ്ടിലെ നിക്ഷേപം തുടരുകയോ അല്ലെങ്കിൽ പുതിയതായി ഫ്‌ളക്‌സി ക്യാപ് ഫണ്ടിൽ എസ്‌ഐപി തുടങ്ങുകയോ ചെയ്യാം. പുതിയ നികുതി വ്യവസ്ഥ പ്രകാരം ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷംവരെ ഇളവ് ഉള്ളതിനാൽ ടാക്‌സ് സേവിങ് ഫണ്ടുകൾക്ക് പ്രസക്തിയില്ലാതായി. എങ്കിലും ഡൈവേഴ്‌സിഫൈഡ് ഇക്വറ്റി ഫണ്ടിന്റെ നേട്ടം ഇഎൽഎസ്എസിൽനിന്ന് പ്രതീക്ഷിക്കാം.

    മാസംതോറും 30,000 രൂപ നിക്ഷേപിച്ചാലാണ് 15 വർഷംകൊണ്ട് ഒന്നരക്കോടി രൂപ സമാഹരിക്കാനാകുക. ഫ്ളക്സി ക്യാപ്, ലാർജ് ക്യാപ്, മൾട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, 5,000 രൂപയാണ് ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ, ബാക്കിയുള്ള 25,000 രൂപയിൽ 10,000 രൂപ ഫ്ളക്സി ക്യാപ് ഫണ്ടിലും 10,000 രൂപ മൾട്ടി ക്യാപ് ഫണ്ടിലും 5,000 രൂപ സ്മോൾ ക്യാപ് ഫണ്ടിലും വകയിരുത്താം.

    കൂടുതൽ നേട്ടം ലഭിക്കാൻ:
    എസ്ഐപി തുകയിൽ വർഷംതോറും 10 ശതമാനം വർധനവരുത്തിയാൽ 15 വർഷംകൊണ്ട് 2.25 കോടി രൂപ സമാഹരിക്കാനാകും. ഈ രീതിയിലെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ 2.92 കോടി രൂപയാകും സമാഹരിക്കാൻ കഴിയുക.

    നിക്ഷേപം ക്രമീകരിക്കാം
    മാസംതോറും 30,000 രൂപ നിക്ഷേപിക്കാൻ കഴിയില്ലെങ്കിൽ വർഷംതോറുമുള്ള വർധനവിലൂടെ നിക്ഷേപം ക്രമീകരിക്കാം. 20,000 രൂപയിൽ നിക്ഷേപം തുടങ്ങുകയും വർഷംതോറും എസ്ഐപി തുകയിൽ 10 ശതമാനം വർധനവും വരുത്തിയാൽ 15 വർഷംകൊണ്ട് 1.50 കോടി രൂപ സമാഹരിക്കാനാകും. ഈ നിക്ഷേപത്തിന് 15 ശതമാനം റിട്ടേൺ ലഭിച്ചാൽ മൊത്തം 1.90 കോടി രൂപയും ലഭിക്കുക.

    ചെലവ് ക്രമീകരിക്കുക
    വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്യുന്നതിനും നിശ്ചിത തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നതിനും ബജറ്റുണ്ടാക്കുകയും അതിന് അനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യുക. വരുമാനത്തിന്റെ 30 ശതമാനമെങ്കിലും നിക്ഷേപത്തിനായി നീക്കിവെക്കുക. ആറ് മാസത്തെ ചെലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി സേവിങ്സ് അക്കൗണ്ടിലോ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലോ കരുതുക. ദീർഘകാലയളവിലെ നിക്ഷേപത്തിന് തടസ്സമുണ്ടാകാതിരിക്കാനും പണലഭ്യത ഉറപ്പാക്കാനും എമർജിൻസി ഫണ്ട് ഉപകരിക്കും. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കുക.

    നിക്ഷേപം വിലയിരുത്തുക
    വർഷത്തിലൊരിക്കലെങ്കിലും നിക്ഷേപ പോർട്ട്ഫോളിയോ അവലോകനം ചെയ്യുക. ലക്ഷ്യ കാലയളവിനോട് അടുക്കുമ്പോൾ എക്സിറ്റ് പ്ലാനും തയ്യാറാക്കുക.

    മികച്ച ആസൂത്രണത്തോടൊപ്പം അച്ചടക്കത്തോടെ നിക്ഷേപം തുടർന്നാൽ 15 വർഷത്തിനുള്ളിൽ 1.50 കോടി രൂപ സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടുള്ളകാര്യമല്ല. വിപണിയിലെ സാഹചര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപതന്ത്രം ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധോപദേശം തേടുക.

  • ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

    ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

    ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്‌ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും.

    ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈലിൽനിന്ന് മറ്റൊരു മൊബൈലിലേക്കോ ആപ്പിൽനിന്ന് മറ്റൊരു ആപ്പിലേക്കോ കൈമാറാനാണ് അവസരമൊരുങ്ങുന്നത്. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾമുതൽ തീവണ്ടിയാത്രകളിലെ തിരിച്ചറിയൽ ആവശ്യത്തിനുവരെ സംവിധാനം ഉപകരിക്കും. വസ്തുരജിസ്‌ട്രേഷൻ സമയത്തും ഈ മാർഗം ഉപയോഗിക്കാം.

    വീട്ടിലിരുന്നുതന്നെ ആധാറിലെ വിവരങ്ങൾ പുതുക്കിനൽകാനും സംവിധാനമുണ്ടാക്കുമെന്ന് യുഐഡിഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബുവനേഷ് കുമാർ പറഞ്ഞു.

  • കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

    കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

    കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും അലൻ ടൈറ്റസുമാണ് കോർട്ട് ക്ളിക്ക് ആപ്പ് ഒരുക്കിയത്.കഴിഞ്ഞ നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ കോർട്ട് ക്ലിക്ക് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെ പുറത്തിറങ്ങി. കലൂർ സ്വദേശിയാണ് അഖിൽ. കല്ല്യാണി കൊട്ടാരക്കര സ്വദേശിനിയും. ഹൈക്കോടതി അഭിഭാഷകരാണ്. ”എ.ഐ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകൾ മുൻകൂട്ടി അറിയിക്കാനും മറ്റും കഴിയില്ലേയെന്ന ആശയമാണ് സ്റ്റാർട്ട്അപ്പിന് രൂപംനൽകിയത്.” അഖിൽ പറഞ്ഞു.രണ്ട് പതിറ്റാണ്ടായി ഐ.ടി രംഗത്ത് പ്രവൃത്തിക്കുന്ന മാധവനും അലനും ഒരുവർഷം കൊണ്ടാണ് കോർട്ട് ക്ലിക്ക് ആപ്പ് ഒരുക്കിയത്. തൃശൂർ സ്വദേശിയായ മാധവനാണ് മാനേജിംഗ് ഡറക്ടർ. കോർട്ട്ക്ലിക്ക് ഡയറക്ടറായ അലൻ കോട്ടയം സ്വദേശിയാണ്. ഹൈക്കോടതിയിലെ 3000ലധികം അഭിഭാഷകർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

    ഒരു കേസ് ആപ്പിലൂടെ ട്രാക്ക് ചെയ്യുന്നത് ഒമ്പത് രൂപയാണ് നിരക്ക്. ഒരുവർഷം വരെ ഉപയോഗിക്കാം. ഒന്നിലധികം കേസുകൾക്ക് 1999 രൂപ നൽകണം. ആപ്പ് മുഖേനെ തന്നെ പണമടക്കാം. കേരളത്തിൽ 1.7 ദശലക്ഷത്തിലധികം കേസുകളാണ് തീർപ്പുകൽപ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. ഒരു കേസ് മാത്രമുള്ള കക്ഷികൾ ഇതിൽ 82 ശതമാനം വരും.

    കോർട്ട് ക്ലിക്ക്

    ലോകത്ത് എവിടെ നിന്നും ഉപയോഗിക്കാം
    ഹിയറിംഗ് മുൻകൂട്ടി അറിയിക്കും
    വിധി ന്യായങ്ങളും ഇടക്കാല ഉത്തരവുകളും ലഭിക്കും
    കോടതി നടപടി ലൈവായി കാണാം
    കസ്റ്റമൈസ്ഡ് കേസ് കലണ്ടർ

    ഹൈക്കോടതി മുതൽ കീഴ്‌കോടതികളിലെ വരെയുള്ള കേസുകളുടെ വിവരങ്ങൾ പേര്, കേസ് നമ്പർ, ജില്ല എന്നിവ നൽകിയാൽ ലഭിക്കുന്ന രീതിയിലാണ് ആപ്പ് സജ്ജമാക്കിയത്.

    DOWNLOAD NOW https://play.google.com/store/apps/details?id=com.digilaw.courtclick&hl=en_IN

  • ലോൺ ഉപയോഗിച്ചും സമ്പാദിക്കാം;ഈ സ്മാർട്ട്‌ ട്രിക്ക് പ്രയോഗിച്ചാൽ മതി

    ലോൺ ഉപയോഗിച്ചും സമ്പാദിക്കാം;ഈ സ്മാർട്ട്‌ ട്രിക്ക് പ്രയോഗിച്ചാൽ മതി

    എനിക്ക് ഇത്രരൂപയുടെ ലോൺ ഉണ്ട് , മാസം മാസം നല്ലൊരു തുക തിരിച്ചടയ്ക്കണം എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഒരു ബുദ്ധിമുട്ടാണ്. ലോൺ എങ്ങനെയെങ്കിലും അടച്ച് തീർത്ത് സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവാകണം എന്ന ചിന്തയോടെയാണ് പലരും മുന്നോട്ട് പോകുന്നത്. സാധാരണക്കാർ മുതൽ കോടീശ്വരന്മാർ വരെ ലോണെടുത്ത് കാര്യങ്ങൾ നടത്താറുണ്ട് അല്ലേ? .അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ലോണുകൾ ഉപയോഗിച്ച് സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. പെട്ടെന്നുളള ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നവരേക്കാൾ കൈവശം അത്യാവശ്യം പണം ഉള്ളവർക്ക് ഈ രീതി പ്രയോഗിക്കാവുന്നതാണ്. വീട് വയ്ക്കാനെടുക്കുന്ന ലോണുകൾക്ക് ഈ രീതി ചെയ്യാവുന്നതാണ്.ഉദാഹരണമായി പറഞ്ഞാൽ ഒരാൾക്ക് അഞ്ച് കോടി രൂപയുടെ വീട് വയ്ക്കാൻ പദ്ധതിയുണ്ട്. അതിന് രണ്ട് രീതി ഉപയോഗിക്കാം. ഒന്നുകിൽ സ്വന്തം കൈയിൽ ഉള്ള പണം ഉപയോഗിക്കാം,അല്ലെങ്കിൽ ഹോംലോൺ എടുക്കാം. ലോണെടുക്കുകയാണ് ചെയ്യുന്നതെങ്കിൽ കൈവശമുളള പണം ഒരു മ്യൂച്വൽ ഫണ്ട് സ്‌കീമിൽ നിക്ഷേപിക്കാം. 12 മുതൽ 15 ശതമാനം വരെ നിക്ഷേപിക്കാവുന്ന സ്‌കീമുകൾ ഇന്ന് ലഭ്യമാണ് . ഇപ്രകാരം ചെയ്യുകയാണെങ്കിൽ ഹോം ലോൺ ഇനത്തിൽ 20 വർഷം കൊണ്ട് വരുന്ന ചെലവ് 10.50 കോടി രൂപയാണ്.എന്നാൽ ഈ കാലംകൊണ്ട് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തിന്റെ മൂല്യം 81 കോടിയായി മാറിയിട്ടുണ്ടാവും. എന്നുവച്ചാൽ ലോൺ തുക കഴിഞ്ഞുള്ള ലാഭം 71 കോടി രൂപ.

  • ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു

    ആപ്പിളിന് ആകെ മാറ്റം, ഐപാഡ് ഇനി കംപ്യൂട്ടറിന് സമാനം; ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു

    ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ മാനേജ്‌മെന്റിലും മൾട്ടിടാസ്കിങിലും വലിയ കുതിച്ചുചാട്ടം തന്നെയാണ് ഈ പതിപ്പിൽ ആപ്പിൾ ലക്ഷ്യമിടുന്നത്

    പ്രധാന അപ്‌ഡേറ്റുകൾ:

    കഴ്സർ (Full Cursor): ഇനി ഐപാഡിൽ കഴ്സർ ഉപയോഗിച്ച് പൂർണ്ണമായ നിയന്ത്രണം സാധ്യമാകും. ടെക്സ്റ്റ് എഡിറ്റിങിനും മറ്റ് സൂക്ഷ്മമായ പ്രവർത്തനങ്ങൾക്കും ഇത് കൂടുതൽ സഹായകമാകും.

    വലുപ്പം മാറ്റാവുന്നതും നീക്കാവുന്നതുമായ വിൻഡോകൾ: ഇത് ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. ആപ്പുകൾക്ക് അവയുടെ വലുപ്പം മാറ്റാനും സ്ക്രീനിൽ എവിടെ വേണമെങ്കിലും വെക്കാനും സാധിക്കും. ഇത് ഒരേ സമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യം നൽകും.

    മെനുബാർ : മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ളതുപോലെ ഒരു മെനുബാർ iPadOS 26-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആപ്പുകളിലെ വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും.

    ഫോൾഡറുകളുള്ള ഡോക്ക് : ഡോക്കിൽ ഇനി ഫയലുകളും ഫോൾഡറുകളും നേരിട്ട് ചേർക്കാൻ സാധിക്കും. ഇത് ഫയലുകൾ വേഗത്തിൽ കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സഹായിക്കും.

    ഫയൽസും ഫോൾഡറുകളും കൂടുതൽ മികച്ചതാകുന്നു:

    ഫയൽസ് ആപ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു.മാക്ഓഎസിലെപ്പോലെ ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. ഫോൾഡറുകൾ ഇനി ഡോക്കിൽ നേരിട്ട് പിൻ ചെയ്യാൻ സാധിക്കും. ഇത് ഐപാഡിനെ മാക് പോലെ പ്രവർത്തിപ്പിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണ്.

    പ്രിവ്യൂ ആപ്പ് ഐപാഡിലേക്കും: പിഡിഎഫ് ഫയലുകൾ എളുപ്പത്തിൽ തുറക്കാനും കാണാനും എഡിറ്റ് ചെയ്യാനും സഹായിക്കും. ഇത് ഐപാഡിന്റെ പ്രഫഷണൽ ഉപയോഗസാധ്യത വർദ്ധിപ്പിക്കുന്നു.

    2025-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് പ്രധാനമായും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ വലിയ മാറ്റങ്ങൾക്കും പുതിയ ഡിസൈനുകൾക്കുമാണ് സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെപ്പോലെ Vision Pro പോലുള്ള പുതിയ ഹാർഡ്‌വെയറുകൾക്കോ അല്ലെങ്കിൽ ആപ്പിൾ ഇന്റലിജന്റ്സിനോ അമിത പ്രാധാന്യം നൽകാതെ, നിലവിലുള്ള സോഫ്റ്റ്‌വെയറുകൾക്ക് ഒരു സമഗ്രമായ മാറ്റം നൽകാനാണ് ഇത്തവണ ആപ്പിൾ ശ്രമിച്ചത്.

    പുതിയ ഡിസൈൻ : ‘ലിക്വിഡ് ഗ്ലാസ്’

    iOS, iPadOS, macOS, watchOS, tvOS എന്നിവയുൾപ്പെടെ Apple-ന്റെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും പുതിയതും കൂടുതൽ സുതാര്യവും തിളക്കമുള്ളതുമായ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ ലഭിച്ചു. ഇത് എല്ലാ ഉപകരണങ്ങളിലും ഒരു ഏകീകൃത ദൃശ്യാനുഭവം നൽകുന്നു.

    ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുമാറ്റം:

    ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുകൾ കൂടുതൽ ഏകീകൃതമാക്കാൻ ആപ്പിൾ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി iOS 19, visionOS 2, watchOS 12 എന്നിവയ്ക്ക് പകരം iOS 26, visionOS 26, watchOS 26 എന്നിങ്ങനെയാക്കി.

  • മുനിസിപ്പൽ ബോണ്ടുകളിലൂടെ നിക്ഷേപം വളർത്താം : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമായേക്കാം

    മുനിസിപ്പൽ ബോണ്ടുകളിലൂടെ നിക്ഷേപം വളർത്താം : ഓഹരി നിക്ഷേപത്തേക്കാൾ മെച്ചമായേക്കാം

    നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ കോർപ്പറേഷൻ പോലുള്ളവ) ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം കൊടുക്കുന്നു. അതിനു ശേഷം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു ലഭിക്കുന്ന സംവിധാനമാണ് ബോണ്ടുകളുടേത്. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. സർക്കാർ ഇറക്കുന്ന ബോണ്ടുകളും കമ്പനികൾ ഇറക്കുന്ന കോർപ്പറേറ്റ് ബോണ്ടുകളും എല്ലാവർക്കും പരിചിതമാണെങ്കിലും, മുനിസിപ്പൽ ബോണ്ട് എന്താണെന്ന് അത്ര അറിവുണ്ടാകില്ല.

    മുനിസിപ്പൽ ബോണ്ട്

    ദൈനംദിന ബാധ്യതകൾക്ക് ധനസഹായം നൽകുന്നതിനും ഹൈവേകൾ, റോഡുകൾ, സ്കൂളുകൾ തുടങ്ങിയ സാമ്പത്തിക മൂലധന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏജൻസികളും ഇറക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ.

    രാജ്യത്തെ മുനിസിപ്പൽ ബോണ്ട് വിപണികളുടെ വിശ്വാസ്യതയും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുനിസിപ്പൽ ബോണ്ടുകൾക്കായി ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു.

    ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പൽ ബോണ്ട് സൂചികയുടെ ചരിത്രപരമായ പ്രകടനത്തോടൊപ്പം, ഇഷ്യുകൾ, ക്രെഡിറ്റ് റേറ്റിങുകൾ, ട്രേഡിങ് വോള്യങ്ങൾ, ആദായം, വിലകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മുനിസിപ്പൽ ബോണ്ട് വിപണിയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമായി വെബ്‌സൈറ്റ് പ്രവർത്തിക്കും.

    ഇന്ത്യയിലെ മുനിസിപ്പൽ ബോണ്ട് വിപണിയിലെ സുതാര്യത, വാങ്ങൽ സൗകര്യം, നിക്ഷേപക അവബോധം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

    ഓഹരികളേക്കാൾ ബോണ്ടുകൾ നല്ലതോ?

    ബോണ്ടുകൾ സ്ഥിര വരുമാനം നൽകുന്നവയാണ് .ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ബോണ്ടുകളെ റേറ്റുചെയ്യുന്നത്. അതുകൊണ്ട് ഓഹരികളിൽ നിക്ഷേപിക്കാൻ ഭയമുള്ളവർക്ക് ബോണ്ടുകളിൽ നിക്ഷേപിക്കാം. ബോണ്ടുകൾ, ഓഹരികളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ ഉയരുകയും താഴുകയും ചെയ്യുന്നുള്ളൂ.

    അതായത് അവയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. പൊതുവെ ബോണ്ടുകൾക്ക് വരുമാന സ്ഥിരത നൽകാൻ കഴിയും. അതുപോലെ ബോണ്ടുകളുടെ പലിശ നിരക്കുകൾ പലപ്പോഴും ബാങ്കുകളിലോ, മണി മാർക്കറ്റ് അക്കൗണ്ടുകളിലോ ഉള്ള സേവിങ്സ് നിരക്കുകളേക്കാൾ കൂടുതലായിരിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോണ്ടുകൾ വിറ്റാൽ നഷ്ടമുണ്ടാകും.അതുപോലെ ബോണ്ടുകൾക്ക് പൊതുവെ പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങളുമുണ്ട്.

    പണപ്പെരുപ്പം ലഭിക്കുന്ന പലിശയേക്കാൾ വേഗത്തിൽ കൂടാൻ തുടങ്ങിയാൽ കാലക്രമേണ നിക്ഷേപത്തിന്റെ യഥാർത്ഥ മൂല്യം കുറയും. ബോണ്ട് ഉടമകൾക്ക് ഓഹരി ഉടമകളുടെ പോലെ ലാഭവിഹിതം ലഭിക്കില്ല. അതുപോലെ കമ്പനി തീരുമാനങ്ങളിൽ വോട്ടുചെയ്യാനും കഴിയില്ല.

  • ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

    ഏത് SIP ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

    സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും അസ്ഥിരതയും വിപണിയിൽ തലപൊക്കുമ്പോൾ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ദീർഘകാല നിക്ഷേപ തന്ത്രവുമാണിത്. അതുപോലെ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള നല്ലനേരത്തിനായി കാത്തിരിക്കുന്നതിലൂടെ സംഭവിക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനും എസ്ഐപി ശൈലിയിലൂടെ കഴിയുന്നതാണ്. മാത്രവുമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും. ഈയൊരു പശ്ചാത്തലത്തിൽ അഞ്ച് രീതിയിലുള്ള എസ്ഐപി സമീപനങ്ങളെ കുറിച്ച് വിശദമായി നോക്കാം.

    റെഗുലർ എസ്ഐപി

    ദിവസമോ, ആഴ്ചയോ, മാസമോ പോലെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ നിശ്ചിത തുക വീതം നിർദിഷ്ട കാലയളവിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് ആവർത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണ് റെഗുലർ എസ്ഐപി. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ജീവിതം പോലെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് നിക്ഷേപകർ റെഗുലർ എസ്ഐപി പിന്തുടരുന്നത്. തികഞ്ഞ അച്ചടക്കത്തോടെ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും ദീർഘമായ കാലയളവിൽ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും സഹായകരമായ നിക്ഷേപ ശൈലിയെന്ന നിലയിൽ മിക്ക സാമ്പത്തിക വിദഗ്ധരും ശുപാർശ ചെയ്യുന്ന രീതിയാണ് റെഗുലർ എസ്ഐപി. വിപണിയിലെ ‌ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള തിരിച്ചടിയുടെ കാഠിന്യം കുറയ്ക്കുന്നതിനും കോമ്പൗണ്ടിങ്ങന്റെ ഗുണഫലം നേടുന്നതിനും സൗകര്യപ്രദമായും ഫ്ലെക്സിബിളായും നിക്ഷേപിക്കുന്നതിനായും ഒക്കെ റെഗുലർ എസ്ഐപി ശൈലി നിക്ഷേപകരെ സഹായിക്കുന്നു.

    പെർപച്വൽ എസ്ഐപി

    കൃത്യമായൊരു നിക്ഷേപ കാലയളവ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ് പെർപച്വൽ എസ്ഐപി. ഒന്നുകിൽ നിക്ഷേപകർ നിർത്താൻ ആവശ്യപ്പെടുന്നത് വരെയോ അല്ലെങ്കിൽ അതുവരെയുള്ള നിക്ഷേപം പിൻവലിക്കുന്നതു വരെയോ എസ്ഐപി തുടരുമെന്നതാണ് ഇതിലെ പ്രത്യേകത. വളരെ ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപ ശൈലിയെന്ന നിലയിലാണ് പെർപച്വൽ എസ്ഐപി അനുയോജ്യമാകുക. കൃത്യമായ സമയപരിധില്ലാതെ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും പൊതുവായുള്ള സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായും ഒക്കെ പെർപച്വൽ എസ്ഐപി നിക്ഷേപകരെ സഹായിക്കുന്നു. എന്നിരുന്നാലും ഇടവേളകളിൽ ഫണ്ടിന്റെ വളർച്ചയും പ്രകടനവും വിലയിരുത്തണം. അതുപോലെ എപ്പോൾ ഈ നിക്ഷേപം അവസാനിപ്പിക്കണം അഥവാ എക്സിറ്റ് സ്ട്രാറ്റജിയിലും കൃത്യമായൊരു ധാരണ ഉണ്ടായിരിക്കണം.

    ഫ്ലെക്സിബിൾ എസ്ഐപി

    മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി എസ്ഐപി നിക്ഷേപ തുകയിൽ മാറ്റം വരുത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഫ്ലെക്സിബിൾ എസ്ഐപി. അതായത്, വിപണിയിൽ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളിൽ എസ്ഐപി തുക വർധിപ്പിക്കുന്നതിനും വിപണി ഉയരങ്ങളിലേക്ക് മുന്നേറുന്ന വേളയിൽ എസ്ഐപി തുക താഴ്ത്തുന്നതിനും നിക്ഷേപകർക്ക് കഴിയുന്നു. എന്നിരുന്നാലും വിപണിയിലെ എല്ലാ സാഹചര്യങ്ങളിലും നിക്ഷേപകർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു മിനിമം തുക, കൃത്യമായ ഇടവേളകളിൽ പതിവായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയും വേണം.

    ട്രിഗർ എസ്ഐപി

    പ്രത്യേകമായ വിപണി സാഹചര്യങ്ങളിൽ എസ്ഐപി നിക്ഷേപം നടത്താൻ നിഷ്കർഷിച്ചിട്ടുള്ള ശൈലിയാണ് ട്രിഗർ എസ്ഐപി. ഉദ്ദാഹരണത്തിന്, പ്രധാന ഓഹരി സൂചികയിൽ ഒരു ദിവസം മൂന്ന് ശതമാനത്തിൽ കൂടുതലുള്ള ഇടിവ് നേരിടുന്ന ഓരോ തവണയും ഒരു എസ്ഐപി നിക്ഷേപം നടത്തുന്നതിനായി സജ്ജീകരണം ഏർപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ഓഹരി വിപണിയുടെ ട്രെൻഡ് തിരിച്ചറിഞ്ഞ് കൃത്യമായ അവസരം നോക്കി നിക്ഷേപം നടത്താൻ ട്രിഗർ എസ്ഐപിയിലൂടെ സാധിക്കും. എന്നാൽ ഓഹരി വിപണിയെ കുറിച്ചുള്ള ശരിയായ അവഗാഹം ഉള്ളവർക്ക് മാത്രമാണ് ഇത്തരം ശൈലിയിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുകയുള്ളു എന്നതും വിസ്മരിക്കരുത്. നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളായ കൊട്ടക് എഎംസി “സ്മാർട്ട് എസ്ഐപി“ എന്ന പേരിലും നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് “എസ്ഐപി പ്ലസ്“ എന്ന പേരിലും ട്രിഗർ എസ്ഐപി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

    ടോപ്-അപ്പ് എസ്ഐപി

    നിക്ഷേപകന്റെ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നതിന് അനുസൃതമായി, എസ്ഐപി ഇൻസ്റ്റാൾമെന്റ് അല്ലെങ്കിൽ എസ്ഐപി നിക്ഷേപം നിശ്ചിത തുക വീതമോ നിശ്ചിത ശതമാനക്കണക്കിലോ വർധിപ്പിക്കാൻ സജ്ജീകരണമുള്ള ശൈലിയാണ് ടോപ്-അപ്പ് എസ്ഐപി. സ്റ്റെപ്പ്-അപ്പ് എസ്ഐപി എന്നും വിശേഷിപ്പിക്കാറുണ്ട്. റെഗുലർ എസ്ഐപിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണിത്. എപ്പോഴൊക്കെയാണോ നിങ്ങളുടെ വരുമാനം ഉയരുന്നത് അല്ലെങ്കിൽ ശമ്പള വർധനയോ ജോലിയിൽ സ്ഥാനക്കയറ്റം ലഭ്യമാകുകയോ ചെയ്യുമ്പോഴൊക്കെ, എസ്ഐപി നിക്ഷേപ തുകയിൽ നിശ്ചിത രീതിയിൽ വർധന നടപ്പാക്കുന്ന രീതിയാണിത്. കാലക്രമേണ വരുമാന വർധന ആർജിക്കുന്നവർക്ക്, പണപ്പെരുപ്പത്തെ മറികടക്കുന്നവിധം സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ടോപ്-അപ്പ് എസ്ഐപി സഹായിക്കുന്നു. ഓരോ വർഷവും എസ്ഐപി തുകയിൽ നിശ്ചിത വർധന നടപ്പാക്കുന്നതിലൂടെ സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും.

  • കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികൾ ഇതാ; ആകർഷകമായ പലിശയും ഉറപ്പാണ്

    കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതികൾ ഇതാ; ആകർഷകമായ പലിശയും ഉറപ്പാണ്

    ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി നിക്ഷേപങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.വിദ്യാഭ്യാസം, ആരോ​ഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വില വർദ്ധിച്ചു വരുന്ന ഈ കാലത്ത് കുട്ടികൾക്കു വേണ്ടി ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാവുന്നത് നല്ലതാണ്. മാത്രമല്ല അവരുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും. കുട്ടികൾക്കായി വസ്ത്രങ്ങൾ, മിഠായി, ടോയ്സ് എന്നിവ വാങ്ങിക്കൊടുക്കുന്നതു പോലെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ നല്ല നിക്ഷേപ പദ്ധതികളിലും അവർക്ക് അക്കൗണ്ട് എടുത്ത് കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത്തരത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച നിക്ഷേപ പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…

    1. മൈനർ സേവിം​ഗ്സ് അക്കൗണ്ട്

    18 വയസ്സ് പൂർത്തിയാവാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ സേവിം​ഗ്സ് അക്കൗണ്ടാണിത്. സേവിം​ഗ്സിനെ കുറിച്ച് കുട്ടികൾക്ക് ലളിതമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ഈ അക്കൗണ്ട് തുറക്കാം. മാത്രമല്ല ഉയർന്ന പലിശ നിരക്കും കുറഞ്ഞ മെയിൻ്റനൻസ് ഫീസുമാണ് ഈ നിക്ഷേപത്തിന്റെ ആകർഷകമായ ഘടകം. ഈ നിക്ഷേപങ്ങളിലൂടെ പണം പിൻവലിക്കാൻ പരിധികൾ ഉള്ളതിനാൽ കുട്ടികളുടെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായി വളരുന്നു.

    1. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP)
      മ്യൂച്ചൽ ഫണ്ടിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർ​ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കുട്ടികൾക്കായി നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എസ്.ഐ.പിയിൽ ഒരു നിശ്ചിത തുക ഇടയ്‌ക്കിടെ നിക്ഷേപിച്ചാൽ അത് വർഷങ്ങൾ കൊണ്ട് വലിയ കോർപ്പസായി മാറും.

    ചെറു പ്രായത്തിൽ തന്നെ നിക്ഷേപിച്ചാൽ കൂട്ടു പലിശയും ലഭിക്കും. ചെറിയ നിക്ഷേപങ്ങൾ പോലും കാലക്രമേണ ഗണ്യമായി വളരും. എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉണ്ടാകും.

    1. സുകന്യ സമൃദ്ധി യോജന (SSY)

    പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും ഈ സ്കീമിലൂടെ ലഭിക്കുന്നു. ദീർഘകാല നിക്ഷേപമായതിനാൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി രഹിത റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്കീമുകളിൽ ഒന്നാണിത്. മാത്രമല്ല സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ ഇതൊരു സുരക്ഷിത നിക്ഷേപമായിരിക്കും.

    1. ആരോഗ്യ ഇൻഷുറൻസ് കവർ

    വിദ്യാഭ്യാസ സുരക്ഷ പോലെ തന്നെ ആരോ​ഗ്യ സുരക്ഷയും പ്രധാനമാണ്. അതിനാൽ ഒരു ആരോ​ഗ്യ ഇൻഷൂറൻസ് എടുക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിനായി മാത്രം ഉപയോ​ഗിക്കുന്ന ഇത്തരം ഇൻഷുറൻസ് പ്ലാനുകൾ വഴി ഗുരുതരമായ രോഗങ്ങളും മറ്റ് മെഡിക്കൽ ആവശ്യങ്ങളും പരിരക്ഷിക്കാൻ കഴിയും.

  • വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം; ഈ ആപ്പ് നിങ്ങളെ സഹായിക്കും

    വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം; ഈ ആപ്പ് നിങ്ങളെ സഹായിക്കും

    വാട്സാപ്പ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടോ? എങ്കിൽ വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. നിങ്ങളുടെ മൊബൈലിൽ മറ്റെല്ലാ ആപ്പുകളും പ്രവർത്തിക്കുമ്പോഴും വാട്സാപ്പ് മാത്രമായി ഓഫ് ചെയ്തിടാം. വാട്സാപ്പ് നോട്ടിഫിക്കേഷൻ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴെല്ലാം നിങ്ങളുടെ വാട്സാപ്പ് ഓഫ് ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് twilio whatsapp. ഈ ആപ്പ് ഉപയോ​ഗിക്കുമ്പോൾ നിങ്ങളുടെ വൈഫൈ/മൊബൈൽ ഡാറ്റ ഓഫ് ചെയ്യേണ്ടതില്ല. ഈ സമയത്ത് പശ്ചാത്തലത്തിൽ വാട്സാപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് വേണ്ടത്. വാട്സാപ്പുമായുള്ള ഇ​ന്റർനെറ്റ് കണക്ഷൻ റദ്ദാക്കപ്പെട്ടതിനാൽ നോട്ടിഫിക്കേഷൻ നിങ്ങളെ അലോസരപ്പെടുത്തുകയില്ല. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്, വാട്സാപ്പിലേക്ക് ശ്രദ്ധമാറാതെ, പാട്ട് കേൾക്കാനും യൂട്യൂബിൽ വീഡിയോകൾ കാണാനും സോഷ്യൽമീഡിയ ഉപയോ​ഗിക്കാനും സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി, കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ആവശ്യമുള്ള ഓഫീസ് മീറ്റിംഗിലോ ഒരു ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

    ആപ്പിന്റെ സവിശേഷതകൾ:
    നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, “സന്ദേശം സേവ് ചെയ്യാത്തത്” എന്ന ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും കോൺടാക്‌റ്റുകളിലേക്കും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാം. അതിനാൽ നിങ്ങൾ നമ്പർ സേവ് ചെയ്യേണ്ടതില്ല. നമ്പർ ടൈപ്പ് ചെയ്യുക, അതിന് ശേഷം സന്ദേശം അയയ്ക്കാം. ഈ ആപ്പ് ഒരു ഔദ്യോഗിക
    വാട്സാപ്പ് ആപ്ലിക്കേഷനല്ല, Whatsapp Inc-മായി ബന്ധപ്പെടുത്തിയിട്ടില്ല.

    downloadapp https://play.google.com/store/apps/details?id=com.whatsoff

  • ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി

    ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഏറ്റവും ചിലവ് കുറഞ്ഞ ഇടിഎഫുകൾ ഇതാ; നേട്ടങ്ങൾ നിരവധി

    കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം വാങ്ങുന്നതിനപ്പുറം സ്വർണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ഉൾപ്പെടെയുള്ള സ്വർണവുമായി ബന്ധപ്പെട്ട മറ്റ് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ ചായുന്നുണ്ട്.

    പല നിക്ഷേപകരും പരമ്പരാഗതമായി സ്വർണം വാങ്ങുന്നതിനുപകരം സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് ലോഹത്തെ ഭൗതികമായി സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടോ മോഷണത്തെക്കുറിച്ചുള്ള ആശങ്കയോ മറ്റ് അപകടസാധ്യതകളോ ഉണ്ടാക്കുന്നില്ല എന്നതാണ് ഇതിന് കാരണം. പോർട്ട്ഫോളിയോയിൽ സ്ഥിരത നൽകുന്നതിനും പണപ്പെരുപ്പത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നതിനുമുള്ള ഒരു ജനപ്രിയ മാർഗമായി സ്വർണ ഇടിഎഫുകൾ ഇപ്പോൾ മാറിയിരിക്കുന്നത് ഇതുകൊണ്ടാണ്.

    ഇടിഎഫുകൾ വാങ്ങുന്നത് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ സ്വർണത്തെ ഒരു ഇലക്ട്രോണിക് രൂപത്തിൽ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നു എന്നാണ്. സ്റ്റോക്കുകളിൽ വ്യാപാരം ചെയ്യുന്നതുപോലെ നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഒരു സ്വർണ ഇടിഎഫ് യൂണിറ്റ് ഒരു ഗ്രാമിന് തുല്യമാണ്. നിക്ഷേപകർ പലപ്പോഴും ഫണ്ടുകളുടെ മുൻകാല വരുമാനം താരതമ്യം ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്.

    എന്നാൽ സ്വർണ ഇടിഎഫുകളുടെ കാര്യത്തിൽ ഇത് അല്പം വ്യത്യസ്തമാണ്. ഈ ഫണ്ടുകൾ സ്വർണ വിലകൾ നേരിട്ട് ട്രാക്ക് ചെയ്യുന്നതിനാൽ, അവയുടെ വരുമാനം ഏതാണ്ട് ഒരുപോലെയാണ്. അത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപകർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെലവ് അനുപാതം ആണ്. കുറഞ്ഞ ചെലവ് അനുപാതമുള്ള ഒരു സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുന്നത് കുറഞ്ഞ ചെലവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു.

    ഇന്ത്യൻ വിപണിയിൽ നിരവധി സ്വർണ ഇടിഎഫുകൾ ലഭ്യമാണ്. നിക്ഷേപകർ ബുദ്ധിപൂർവ്വം കുറഞ്ഞ ചെലവുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവർക്ക് മികച്ച വരുമാനം നേടാൻ കഴിയും. ചെലവ് അനുപാതം (കുറഞ്ഞത് മുതൽ ഉയർന്നത് വരെ) അടിസ്ഥാനമാക്കി ഇന്ത്യയിൽ ലഭ്യമായ അഞ്ച് വിലകുറഞ്ഞ സ്വർണ ഇടിഎഫുകളെക്കുറിച്ച് അറിയാം. സീറോദ ഗോൾഡ് ഇടിഎഫ് ആണ് ഇതിൽ ഒന്നാമത്. ഇതിന്റെ ചെലവ് അനുപാതം 0.32% മാത്രമാണ്. 2024 ഫെബ്രുവരി 26 നാണ് ഇത് ആരംഭിച്ചത്. മിറേ അസറ്റ് ഗോൾഡ് ഇടിഎഫ് ആണ് രണ്ടാമത്. ചെലവ് അനുപാതം: 0.34%. 2023 ഫെബ്രുവരി 20 നാണ് ഇത് ആരംഭിച്ചത്. മൂന്നാമത്തേത് എൽഐസി എംഎഫ് ഗോൾഡ് ഇടിഎഫ് ആണ്. ചെലവ് അനുപാതം: 0.41%. 2011 നവംബർ ഒമ്പതിനാണ് ഇത് ആരംഭിച്ചത്.

    ചെലവ് അനുപാതം 0.42% ഉള്ള ടാറ്റ ഗോൾഡ് ഇടിഎഫ് ആണ് നാലാമത്. 2024 ജനുവരി 12 നാണ് ഇത് ആരംഭിച്ചത്. ബറോഡ ബിഎൻപി പാരിബ ഗോൾഡ് ഇടിഎഫ് അഞ്ചാമതാണ്. 2023 ഡിസംബർ 13 ന് ആരംഭിച്ച ഇതിന്റെ ചെലവ് അനുപാതം: 0.48% ആണ്. ഗോൾഡ് ഇടിഎഫിന്റെ നേട്ടങ്ങൾ ഭൗതിക സ്വർണം സൂക്ഷിക്കുമ്പോൾ മോഷണത്തിനും മായം ചേർക്കലിനും സാധ്യതയുണ്ട്. അതേസമയം ഗോൾഡ് ഇടിഎഫ് ഡീമാറ്റ് രൂപത്തിലാണ്. അത് പൂർണ്ണമായും സുരക്ഷിതമാണ്. കുറഞ്ഞ ചെലവും വാങ്ങലും വിൽപ്പനയും എളുപ്പവുമാണ് എന്നതാണ് മറ്റൊരു നേട്ടം. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി നൽകണം. പക്ഷേ ഗോൾഡ് ഇടിഎഫിൽ അത്തരം ചിലവുകളൊന്നുമില്ല. കൂടാതെ, ഇത് എപ്പോൾ വേണമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. 99.5% പരിശുദ്ധിയുള്ള സ്വർണത്തിലാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയില്ല. ഭൗതിക സ്വർണം വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഗോൾഡ് ഇടിഎഫിൽ നിങ്ങൾക്ക് ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം. അപകടസാധ്യതകൾ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാന വെല്ലുവിളി. സ്വർണ ഇടിഎഫ് വിലകൾ പൂർണ്ണമായും അന്താരാഷ്ട്ര സ്വർണ വിലകളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വിപണി ഇടിഞ്ഞാൽ നഷ്ടങ്ങൾ ഉണ്ടാകാം. സ്റ്റോക്ക് മാർക്കറ്റുമായോ മ്യൂച്വൽ ഫണ്ടുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ സ്വർണത്തിൽ നിന്നുള്ള വരുമാനം ദീർഘകാലാടിസ്ഥാനത്തിൽ അത്ര ആകർഷകമല്ല. കാരണം വിലയിലെ മാറ്റങ്ങൾക്കൊപ്പം മാത്രമേ അത് വർധിക്കൂ. അതേസമയം ഇക്വിറ്റിയിൽ, കമ്പനികളുടെ വളർച്ചയും ഗുണകരമാണ്. സ്വർണ ഇടിഎഫുകൾക്കും ചില ചാർജുകൾ ഉണ്ട്. ഇതിനെ ‘ചെലവ് അനുപാതം’ എന്ന് വിളിക്കുന്നു. ഇത് മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറവാണെങ്കിലും സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ ഇപ്പോഴും അത് പരിഗണിക്കണം. നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിലും ഭൗതികമായി അത് വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ് ഇടിഎഫുകൾ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന്റെ ചെലവുകൾ, സാധ്യതയുള്ള അപകടസാധ്യതകൾ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

  • പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്

    പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്

    ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്.

    പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വർഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വർഷമാണ് നിക്ഷേപ കാലാവധി.

    നിക്ഷേപിക്കുന്ന മുഴുവൻ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റിട്ടേൺ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.

    ആദ്യത്തെ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വർഷം ആകുമ്പോഴാണ് കാലാവധി പൂർത്തിയാകുന്നത്. എന്നാൽ നിക്ഷേപ കാലാവധിയായ 15 വർഷം കഴിഞ്ഞാലും അക്കൗണ്ടിൽ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടിൽ നിന്ന് 50 ശതമാനം വരെ പണം പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താൽ, അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

    ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ അക്കൗണ്ടിൽ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വർഷമാകുമ്പോൾ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

  • വീഡിയോയോ വോയിസ് റെക്കോർഡ് കോളുകൾ എന്തുതന്നെയായാലും ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്തു വയ്ക്കാം; കിടിലൻ ആപ്പിനെ പരിചയപ്പെടാം

    വീഡിയോയോ വോയിസ് റെക്കോർഡ് കോളുകൾ എന്തുതന്നെയായാലും ഇനി ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്തു വയ്ക്കാം; കിടിലൻ ആപ്പിനെ പരിചയപ്പെടാം

    ഇനി എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വോയിസ് കളും വീഡിയോകളും റെക്കോർഡ് ചെയ്യാം. അതിനായി ഒരു കിടിലൻ കോൾ റെക്കോർഡർ വീഡിയോകൾക്കായി വോയിസ് ഓവർ ആപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഉപകരണങ്ങളുടെ മിക്ക പതിപ്പുകൾക്കും കോൾ റെക്കോർഡിംഗ് എന്ന അടിസ്ഥാന സൗകര്യമുണ്ട്. നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്തു വെക്കുന്നതിനായി മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുകൊണ്ട് കോളുകൾ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ അതിൽ നിന്നും നിങ്ങൾക് തൃപ്തികരമായ ഒരു ഫലം ലഭിച്ചില്ലെങ്കിൽ,ഇനിഈ കോൾ റെക്കോർഡർ ഒന്ന് പരീക്ഷിച്ചു നോക്കു. ഇത് മികച്ച രീതിയിൽ ഈ കാര്യങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ഇൻകമിംഗ്, ഇഗോയിംഗ് ഫോൺ കോളുകളും VoIP സംഭാഷണങ്ങളും എളുപ്പത്തിൽ റെക്കോർഡ് ചെയ്യാൻ കോൾ റെക്കോർഡർ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല ഈ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണെന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

    കോൾ റെക്കോർഡർ പിന്തുണയ്ക്കുന്നത്:

    ഫോൺ കോളുകൾ
    സിഗ്നൽ
    സ്കൈപ്പ് 7, സ്കൈപ്പ് ലൈറ്റ്
    വൈബർ
    WhatsApp
    Hangouts
    ഫേസ്ബുക്ക്
    IMO
    WeChat
    കാക്കോ
    ലൈൻ
    സ്ലാക്ക്
    ടെലിഗ്രാം 6, പ്ലസ് മെസഞ്ചർ 6
    പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അധിക ഫീച്ചറുകളിലേക്ക് മാത്രം പ്രവേശനം നൽകുന്നു. ഇത് നിങ്ങളുടെ കോൾ റെക്കോർഡിംഗ് അനുഭവം മെച്ചപ്പെടുത്തില്ല. സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നതിന് മുമ്പ് അടിസ്ഥാന പതിപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുക.
    എല്ലാ ഉപകരണങ്ങളും VoIP കോളുകൾ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നില്ല. VoIP കോൾ റെക്കോർഡിംഗ് പിന്തുണയ്ക്കുന്ന പരീക്ഷിച്ച ഉപകരണങ്ങളുടെ ലിസ്റ്റ് നിങ്ങൾക്ക് ചുവടെ കണ്ടെത്താനാകും. എന്നാൽ നിങ്ങളുടെ പക്കലുള്ള കൃത്യമായ ഉപകരണത്തിൽ നിങ്ങളുടെ സ്വന്തം ടെസ്റ്റ് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
    ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റി!

    നിങ്ങളുടെ കോളുകളും സംഭാഷണങ്ങളും സാധ്യമായ ഏറ്റവും മികച്ച നിലവാരത്തിൽ റെക്കോർഡ് ചെയ്യുക.

    ഓരോ കോളും സ്വയമേവ റെക്കോർഡ് ചെയ്യുക. ഓരോ സംഭാഷണവും അത് ആരംഭിക്കുന്ന നിമിഷം രേഖപ്പെടുത്തുക;
    തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ സ്വയമേവ രേഖപ്പെടുത്തുക. നിങ്ങൾ എപ്പോഴും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുക.
    ഒഴിവാക്കൽ പട്ടിക. യാന്ത്രികമായി റെക്കോർഡ് ചെയ്യപ്പെടാത്ത കോൺടാക്റ്റുകളുടെ ഒരു ലിസ്റ്റ് സൃഷ്‌ടിക്കുക.
    മാനുവൽ റെക്കോർഡിംഗ്. തിരഞ്ഞെടുത്ത സംഭാഷണങ്ങളോ അവയുടെ ഭാഗങ്ങളോ മാത്രം റെക്കോർഡ് ചെയ്യാൻ റെക്കോർഡ് ബട്ടൺ മിഡ്-കോൾ ടാപ്പുചെയ്യുക.
    ഇൻ-ആപ്പ് പ്ലേ ബാക്ക്. ഈ കോൾ റെക്കോർഡറിന് നിങ്ങളുടെ റെക്കോർഡിംഗുകൾ നിയന്ത്രിക്കുന്നതിനും അവ പ്ലേ ചെയ്യുന്നതിനും പറക്കുമ്പോൾ ഇല്ലാതാക്കുന്നതിനും മറ്റ് സേവനങ്ങളിലേക്കോ ഉപകരണങ്ങളിലേക്കോ എക്‌സ്‌പോർട്ടുചെയ്യുന്നതിനോ ഉള്ള ഒരു ബിൽറ്റ്-ഇൻ ഫയൽ എക്സ്പ്ലോറർ ഉണ്ട്;
    സ്മാർട്ട് സ്പീക്കർ സ്വിച്ചിംഗ്. നിങ്ങളുടെ റെക്കോർഡിംഗുകൾ സ്വകാര്യമായി കേൾക്കാൻ ഉച്ചഭാഷിണിയിൽ നിന്ന് ഇയർസ്പീക്കറിലേക്ക് മാറുന്നതിന് പ്ലേബാക്കിൽ ഫോൺ നിങ്ങളുടെ ചെവിയിലേക്ക് കൊണ്ടുവരിക.
    ഫിൽട്ടർ റെക്കോർഡിംഗുകൾ. പ്രധാനപ്പെട്ട കോളുകൾ അടയാളപ്പെടുത്തുക, പെട്ടെന്നുള്ള ആക്‌സസിനായി അവ ഫിൽട്ടർ ചെയ്യുക;
    ആപ്പിൽ നിന്ന് തന്നെ തിരികെ വിളിച്ച് കോൺടാക്റ്റുകൾ തുറക്കുക.
    പ്രീമിയം സവിശേഷതകൾ:

    ക്ലൗഡ് ബാക്കപ്പ്. നിങ്ങളുടെ കോൾ റെക്കോർഡിംഗ് Google ഡ്രൈവിൽ സംരക്ഷിച്ച് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അവ പുനഃസ്ഥാപിക്കുക.

    പിൻ ലോക്ക്. കണ്ണുകളിൽ നിന്നും ചെവികളിൽ നിന്നും നിങ്ങളുടെ റെക്കോർഡിംഗ് സംരക്ഷിക്കുക.

    കൂടുതൽ ഓഡിയോ ഫോർമാറ്റുകൾ. MP4 ഫോർമാറ്റിൽ കോളുകൾ റെക്കോർഡ് ചെയ്ത് അവയുടെ ഗുണനിലവാരം മാറ്റുക.

    SD കാർഡിൽ സംരക്ഷിക്കുക. നിങ്ങളുടെ റെക്കോർഡിംഗുകൾ ഒരു SD കാർഡിലേക്ക് നീക്കി ഒരു ഡിഫോൾട്ട് സേവ് ലൊക്കേഷനായി ഉപയോഗിക്കുക.

    ഒരു സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്താൻ നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ കുലുക്കുക.

    സ്മാർട്ട് സ്റ്റോറേജ് മാനേജ്മെന്റ്. ഓവർടൈം പഴയ അപ്രധാനമായ (നക്ഷത്രമിടാത്ത) കോളുകൾ സ്വയമേവ ഇല്ലാതാക്കുകയും ഹ്രസ്വ കോളുകൾ റെക്കോർഡുചെയ്യുന്നത് അവഗണിക്കുകയും ചെയ്യുക.

    കോളിന് ശേഷമുള്ള പ്രവർത്തനങ്ങൾ. നിങ്ങൾ ഒരു സംഭാഷണം നിർത്തിയാൽ ഉടൻ പ്ലേ ചെയ്യുക, പങ്കിടുക അല്ലെങ്കിൽ ഒരു റെക്കോർഡിംഗ് ഇല്ലാതാക്കുക.

    ടാബ്ലറ്റുകളിൽ പ്രവർത്തിക്കുന്നു

    നിങ്ങളുടെ ഉപകരണം സെല്ലുലാർ കോളുകളെ പിന്തുണയ്‌ക്കുന്നില്ലെങ്കിലും, സ്‌കൈപ്പ്, വൈബർ, വാട്ട്‌സ്ആപ്പ്, മറ്റ് VoIP സംഭാഷണങ്ങൾ എന്നിവ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് ക്യൂബ് കോൾ റെക്കോർഡർ ഉപയോഗിക്കാം.

    ഇത് നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിലോ പ്ലേബാക്കിൽ നിങ്ങൾ മാത്രം കേൾക്കുന്നെങ്കിലോ, ക്രമീകരണങ്ങളിലെ റെക്കോർഡിംഗ് ഉറവിടം മാറ്റാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്വയമേവയുള്ള സ്പീക്കർ മോഡ് ഉപയോഗിക്കുക.

    നിയമപരമായ അറിയിപ്പ്

    ഫോൺ കോൾ റെക്കോർഡിംഗ് സംബന്ധിച്ച നിയമനിർമ്മാണം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളെ വിളിക്കുന്ന/വിളിച്ച രാജ്യത്തിന്റെ നിയമനിർമ്മാണം നിങ്ങൾ ലംഘിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. നിങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുമെന്ന് എപ്പോഴും വിളിക്കുന്നയാളെ/കോൾ ചെയ്യുന്നയാളെ അറിയിക്കുകയും അവരുടെ അനുമതി ചോദിക്കുകയും ചെയ്യുക.

    DOWNLOAD https://play.google.com/store/apps/details?id=com.catalinagroup.callrecorder&pli=1

  • എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റ​ഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം

    എത്തി മക്കളെ പുതിയ മാറ്റം; ഇൻസ്റ്റ​ഗ്രാമിൽ ഇനി വെർട്ടിക്കൽ ഫോട്ടോയും ഇടാം

    ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെർട്ടിക്കൽ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളിൽ എടുത്ത ഫോട്ടോകൾ അതേപടി ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. സിംഗിൾ-ഫോട്ടോ പോസ്റ്റുകൾക്കും മൾട്ടി-ഫോട്ടോ പോസ്റ്റുകൾക്കും പുതിയ 3:4 ആസ്പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്‌ഫോമിനെ കൂടുതൽ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇൻസ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളുടെ അളവുകൾക്ക് അനുയോജ്യമായ രീതിയിൽ ലേഔട്ടുകൾ കൂടുതൽ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ ഓപ്ഷൻ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാകും.’ഇൻസ്റ്റാഗ്രാം ഇപ്പോൾ 3:4 ആസ്പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോൺ കാമറകളും ഉപയോഗിക്കുന്ന ഫോർമാറ്റ് ആണിത്. ഇനി മുതൽ, നിങ്ങൾ ഒരു 3:4 ചിത്രം അപ്‌ലോഡ് ചെയ്താൽ, നിങ്ങൾ അത് എടുത്ത അതേ രീതിയിൽ തന്നെ അത് ഇപ്പോൾ ദൃശ്യമാകും,’ മോസേരി പറഞ്ഞു.

  • 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി

    5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷം തിരികെ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഒരു കിടിലൻ പദ്ധതി

    ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. ഭാവിയിൽ അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

    നിങ്ങളും ഇത്തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അതായത് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപം നടത്തുക. 5 വർഷ കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകൾ ബാങ്കുകളേക്കാൾ മികച്ച പലിശയാണ് നൽകുന്നത്. ഈ സ്കീമിലൂടെ, നിങ്ങൾക്ക് വേണമെങ്കിൽ നിക്ഷേപ തുക മൂന്നിരട്ടിയിലധികം ഉണ്ടാക്കാം, അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.

    5 ലക്ഷം 15 ലക്ഷം ആകുന്നത് എങ്ങനെ?

    5 ലക്ഷം 15 ലക്ഷമാക്കാൻ, ആദ്യം നിങ്ങൾ 5 വർഷത്തേക്ക് ഒരു പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കണം. 5 വർഷത്തെ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു. നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റി തുക 7,24,974 രൂപയാകും. ഈ തുക പിൻവലിക്കരുത്, അടുത്ത 5 വർഷത്തേക്ക് അക്കൗണ്ടിൽ ഇടുക. ഈ രീതിയിൽ, 10 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് പലിശയായി 5,51,175 രൂപ നേടം. നിങ്ങളുടെ മൊത്ത തുക 10,51,175 രൂപയായി മാറുകയും ചെയ്യും.അടുത്ത 5 വർഷം കൂടി ഈ തുക അക്കൗണ്ടിൽ നിലനിർത്തുക. അതായത്, മൊത്ത നിക്ഷേപ തുക 15 വർഷത്തേക്ക് നിക്ഷേപിക്കുക. 15-ാം വർഷത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച 5 ലക്ഷം രൂപയ്ക്ക് പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച 5 ലക്ഷവും 10,24,149 രൂപ പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ 15,24,149 രൂപ ലഭിക്കും.

    എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ

    മൊത്തം സമ്പാദ്യം 15 ലക്ഷമാക്കി മാറ്റുന്നതിന് നിങ്ങൾ രണ്ട് തവണ പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടണം. ഇതിന് ചില നിബന്ധനകളുണ്ട്. പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി മെച്യൂരിറ്റി തീയതി മുതൽ 6 മാസത്തിനുള്ളിൽ നീട്ടാം, 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ നീട്ടണം. അതേസമയം, 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇത് കൂടാതെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിന് ആവശ്യപ്പെടാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് എഫ്ഡി നീട്ടുന്ന കാലയളവിൽ ബാധകമായിരിക്കും.

  • ഫോണില്‍ നിങ്ങളുടെ ലൊക്കേഷന്‍ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം

    ഫോണില്‍ നിങ്ങളുടെ ലൊക്കേഷന്‍ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാം.. ചെയ്യേണ്ടത് ഇത്രമാത്രം

    ആന്‍ഡ്രോയ്‌ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല എന്ന് ഓര്‍മ വേണം. ദിവസംതോറും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അതിനാല്‍ ഈ സൈബര്‍ അപകട ഭീഷണി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം.  ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷന്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനുമൊരു വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും. ഇതിനായി, നിങ്ങള്‍ ആദ്യം സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ടില്‍ ‘പീപ്പിള്‍ ആന്‍ഡ് ഷെയറിംഗ്’ ഓപ്ഷന്‍ കാണാം. ഇവിടെ നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ലൊക്കേഷന്‍ ഷെയറിംഗില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.  കൂടാതെ ഏത് ആപ്പാണ് സ്‌മാര്‍ട്ട്ഫോണില്‍ നിന്ന് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഫോണിന്‍റെ സെറ്റിംഗ്‌സിലേക്ക് പോയി ലൊക്കേഷന്‍ ഓപ്ഷനിലെ ആപ്പ് പെര്‍മിഷനുകളില്‍ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷന്‍ ആക്സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ലൊക്കേഷനുകള്‍ കൈക്കലാക്കുന്നതും അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. 

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ആശങ്കകൾക്ക് വിട, എല്ലാ വിവരങ്ങളും കിറുകൃത്യം അറിയാം; EV ഉപയോക്താക്കൾക്കായി ‘സൂപ്പർ ആപ്പ്’ വരുന്നു

    ആശങ്കകൾക്ക് വിട, എല്ലാ വിവരങ്ങളും കിറുകൃത്യം അറിയാം; EV ഉപയോക്താക്കൾക്കായി ‘സൂപ്പർ ആപ്പ്’ വരുന്നു

    ഇലക്ട്രിക് വാഹനം ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ട്, ഒരു ഓൾ-ഇൻ-വൺ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് കേന്ദ്രം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
    ഈ ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ (ബി.എച്ച്.ഇ.എൽ.) നോഡൽ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.

    സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്.ഇ.എൽ. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.

    സൂപ്പർ ആപ്പിന്റെ പ്രധാന സവിശേഷതകൾ

    ചാർജിങ്ങ് സ്ലോട്ടുകൾ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം
    സംയോജിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ
    ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ
    പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിൽ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകൾ
    പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകൾ

    ഈ പദ്ധതിക്ക് ആകെ 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000 പൊതു ഇ.വി. ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഇത് പിന്തുണ നൽകും. 50 ദേശീയപാത ഇടനാഴികളിലും മെട്രോ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ, സംസ്ഥാന പാതകൾ, ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഈ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

  • ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?

    ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?

    ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തി​ഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോ​ഗിക സമീപനമായിരിക്കില്ല. ജീവിത ചെലവുകളും ആവശ്യങ്ങളും വർധിക്കുന്നതിനാൽ മികച്ച റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിന് മുൻപില്ലാത്ത പ്രാധാന്യവും പ്രസക്തിയും വർധിക്കുകയാണ്. നിക്ഷേപം എത്രയും നേരത്തെ തുടങ്ങിയാൽ വൻ നേട്ടം എങ്ങനെ കരസ്ഥാമാക്കാമെന്ന് നോക്കാം.വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെയും അധ്വാനിച്ചതിന്റെയും ഗുണഫലങ്ങൾ ആസ്വദിക്കുവാനും തുടർന്നുള്ള സമയം വിശ്രമത്തിനും ആനന്ദകരമാക്കുവാനും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിലെ നിർണായകമായൊരു കാലഘട്ടമാണ് റിട്ടയർമെന്റ് ജീവിതം. സാമ്പത്തിക സാഹചര്യങ്ങൾ അനുദിനം മാറിമറിയുന്ന ഇന്നത്തെ കാലത്ത്, റിട്ടയർമെന്റ് ജീവിതത്തിൽ സ്വസ്ഥമായി കഴിയാനുള്ള സമ്പാദ്യം കരുപ്പിടിപ്പിക്കാൻ യഥാസമയം നിക്ഷേപം നടത്തേണ്ടത് അനിവാര്യമായ സംഗതിയുമാകുന്നു.ഈയൊരു പശ്ചാത്തലത്തിൽ റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിലേക്ക് ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്ചൽ ഫണ്ടുകൾ. തികഞ്ഞ അച്ചടക്കവും ശ്രദ്ധയും പുലർത്തിയാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നവയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ, താരതമ്യേന കുറഞ്ഞ ചെലവിലും ഫ്ലെക്സിബിലിറ്റിയിലും കോമ്പൗണ്ടിങ്ങിന്റെ ആനുകൂല്യവും നേടി നിക്ഷേപം ഗണ്യമായ രീതിയിൽ വളരാനും സഹായിക്കും.

    പ്രതിമാസ എസ്ഐപി 500 രൂപ വീതം

    ഇപ്പോൾ 25 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച കൈവരിക്കാനും കഴിയുന്നുവെന്ന് കരുതുക. നിക്ഷേപം ആരംഭിച്ചതിനു ശേഷം ഓരോ വർഷം പൂർത്തിയാകുമ്പോഴും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുകയിൽ വർധനയും നടപ്പാക്കുക. എങ്കിൽ 60-ാം വയസ്സിൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദ്യമായി സ്വരൂപിച്ചിട്ടുണ്ടാകും.

    പ്രതിമാസ എസ്ഐപി 5,000 രൂപ വീതം

    മേൽസൂചിപ്പിച്ചതിനു സമാനമായി 25 വയസ്സുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം മ്യൂച്ചൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാനായി തീരുമാനിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷക്കാലയളവിൽ 15 ശതമാനം നിരക്കിൽ ശരാശരി വാർഷിക വളർച്ച കൈവരിക്കാനും സാധിച്ചുവെന്ന് കരുതുക. ഇതിന് പുറമെ ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുകയിൽ വർധനയും വരുത്തുത. എങ്കിൽ അദ്ദേഹത്തിന്റെ 60-ാം വയസ്സിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.

    പ്രതിമാസ എസ്ഐപി 10,000 രൂപ വീതം

    നിലവിൽ 25 വയസ്സുള്ള വ്യക്തി പ്രതിമാസം 10,000 രൂപ വീതം എസ്ഐപി ശൈലിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തെരഞ്ഞെടുത്തുവെന്ന് കരുതുക. തുടർന്നുള്ള 35 വർഷത്തേക്ക് ശരാശരി 15 ശതമാനം നിരക്കിൽ വാർഷിക ആദായം നേടാനും കഴിയുന്നുവെന്ന് കരുതുക. കൂടാതെ ഓരോ വർഷം പൂർത്തിയാകുമ്പോഴും എസ്ഐപി തുകയിൽ 10 ശതമാനം വർധനയും നടപ്പാക്കുക. എങ്കിൽ ആ വ്യക്തിയുടെ 60-ാം വയസ്സിൽ 33.10 കോടി രൂപ റിട്ടയർമെന്റ് സമ്പാദ്യമായി കരഗതമാകും.

    എങ്ങനെ തെരഞ്ഞെടുക്കണം?

    ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് : ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യം.
    ഹൈബ്രിഡ് & ഡെറ്റ് ഫണ്ട് : അധികം റിസ്ക് എടുക്കാൻ ശേഷിയും താത്പര്യവുമില്ലാത്ത നിക്ഷേപകർക്ക്.
    നികുതി നേട്ടം : ആദായ നികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവ് നേടേണ്ടവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) ഉപകാരപ്പെടും.
    അതേസമയം വിപണിയിലേക്ക് പ്രവേശിക്കാനും നിക്ഷേപം ആരംഭിക്കുവാനും നല്ല മുഹൂർത്തം നോക്കിയിരുന്ന് അവസരം പാഴാകാതിരിക്കാൻ എസ്ഐപി ഉപകാരപ്പെടും.

  • 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, എങ്ങനെയെന്ന് അറിയാമോ?

    5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാം, എങ്ങനെയെന്ന് അറിയാമോ?

    എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം അതായത് പോസ്റ്റ് ഓഫീസ് ആർഡിയും ഇതിൽ ഉൾപ്പെടുന്നു, അതിൽ നിങ്ങൾക്ക് എല്ലാ മാസവും വെറും 5000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ സമാഹരിക്കാനാകും. ഈ സ്കീമിലെ നിക്ഷേപത്തിന് വായ്പയും എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത.2023ൽ നിക്ഷേപകർക്കുള്ള ഒരു സമ്മാനമെന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിന്റെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 6.7 ശതമാനം പലിശ നിരക്കാണ് നിലവിൽ പ്രതിവർഷം നിക്ഷേപകർക്ക് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും സർക്കാർ പരിഷ്കരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഈ സ്കീമിലെ അവസാന പുനരവലോകനം 2023 സെപ്റ്റംബർ 29 നാണ് നടന്നത്.പോസ്റ്റ് ഓഫീസ് ആർഡിയിലെ നിക്ഷേപവും പലിശയും കണക്കാക്കുന്നത് വളരെ എളുപ്പമാണ്, പ്രതിമാസം 5000 രൂപ ലാഭിച്ച് ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് എങ്ങനെ 8 ലക്ഷം രൂപയുടെ ഫണ്ട് സമാഹരിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോട് പറയാം. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ എല്ലാ മാസവും 5,000 രൂപ, തുടർന്ന് അതിറെ മെച്യൂരിറ്റി കാലയളവിൽ അതായത് അഞ്ച് വർഷത്തിൽ, നിങ്ങൾ മൊത്തം 3 ലക്ഷം രൂപ നിക്ഷേപിക്കും, കൂടാതെ 56,830 രൂപ പലിശയിലേക്ക് കൂട്ടിച്ചേർക്കപ്പെടും. 6.7 ശതമാനം നിരക്കിൽ. അതായത്, അഞ്ച് വർഷത്തിനുള്ളിൽ നിങ്ങളുടെ ഫണ്ട് 3,56,830 രൂപയാകും.

    അവിടെ നിർത്തരുത്. നിങ്ങൾക്ക് ഈ ആർഡി അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. അതായത്, അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. ഇതോടൊപ്പം, ഈ നിക്ഷേപത്തിൻ്റെ പലിശ 6.7 ശതമാനം നിരക്കിൽ 2,54,272 രൂപയായിരിക്കും. ഇത് പ്രകാരം, 10 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപിച്ച മൊത്തം ഫണ്ട് 8,54,272 രൂപയായിരിക്കും.അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. ഇതിൽ 100 ​​രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി അഞ്ച് വർഷമാണ്, എന്നാൽ ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, ഈ സേവിംഗ് സ്കീമിലും ഈ സൗകര്യം ലഭ്യമാണ്. നിക്ഷേപകന് 3 വർഷത്തിന് ശേഷം പ്രീ-മെച്വർ ക്ലോഷർ ലഭിക്കും. ഇതിൽ ലോൺ സൗകര്യവും നൽകിയിട്ടുണ്ട്. അക്കൗണ്ട് ഒരു വർഷത്തേക്ക് സജീവമായ ശേഷം, നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയെടുക്കാം. എന്നിരുന്നാലും, വായ്പയുടെ പലിശ നിരക്ക് സാധാരണ പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണ്.

  • മുഴുവൻ സമയം ഇയർഫോൺ വെച്ചിരിപ്പാണോ? കോൾവിക്ക് തകരാറെന്തെങ്കിലും പറ്റിയിട്ടുണ്ടോ? ഈ ആപ്പ് പറയും കാര്യങ്ങൾ

    മുഴുവൻ സമയം ഇയർഫോൺ വെച്ചിരിപ്പാണോ? കോൾവിക്ക് തകരാറെന്തെങ്കിലും പറ്റിയിട്ടുണ്ടോ? ഈ ആപ്പ് പറയും കാര്യങ്ങൾ

    കേൾവിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവർ. കൗമാരപ്രായക്കാർക്കിടയിൽ കേൾവിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളിൽ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റിൽ താഴെ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത്തരം മൂളൽ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേൾവി പ്രശ്നങ്ങൾക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയിൽ സ്മാർട്ഫോൺ ഉണ്ടോ? എങ്കിൽ നിങ്ങളുടെ കേൾവിശക്തി അറിയാം.

    സ്മാർട് ഫോണിൻറെ അമിത ഉപയോഗം, ഇയർഫോണിൽ ഉറക്കെ പാട്ടുകേൾക്കുന്ന ശീലം ഇതെല്ലാം കേൾവിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേൾവി പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സ്വന്തമായി മൊബൈൽ ആപ്പ് തന്നെ അവർ പുറത്തിറക്കിയത്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിൻറെ പേര്.

    ഇതുമാത്രമല്ല, ആപ് സ്റ്റോറുകളിൽ ചെന്നാൽ കേൾവി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകൾ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികൾ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകൾ വഴി കേൾവി പരിശോധിക്കണമെങ്കിൽ ഇയർഫോൺ അത്യാവശ്യമാണ്.

    നല്ല ഇയർഫോണും നല്ല സ്മാർട്ഫോണുമാണ് ഫലം നൽകുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാൻ നിർബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോൾ‌ തുടക്കത്തിൽ‌ തന്നെ നോയ്സ് ലെവൽ പരിശോധിച്ച് ഒരു മീറ്ററിൽ രേഖപ്പെടുത്തി കാണിച്ചുതരും. ടെസ്റ്റ് തുടങ്ങുമ്പോൾ സ്ക്രീനിൽ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകൾ മതി ഇനി നിങ്ങൾക്ക് നിങ്ങളുടെ കേൾവിശക്തി തെളിയിക്കാൻ.

    DOWNLOAD https://play.google.com/store/apps/details?id=com.hearxgroup.hearwho&hl=en_IN

  • സൈബർ സുരക്ഷയിൽ ഇനി പേടിവേണ്ട; അറിഞ്ഞോ സഞ്ചാർ സാഥി ആപ്പിനെ കുറിച്ച്

    സൈബർ സുരക്ഷയിൽ ഇനി പേടിവേണ്ട; അറിഞ്ഞോ സഞ്ചാർ സാഥി ആപ്പിനെ കുറിച്ച്

    സൈബർ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാർ സാഥി’ വെബ്‌സൈറ്റിൻറെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനും ഇനി സഞ്ചാർ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാർ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.

    മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാൻഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകൾ പിന്നീട് അൺബ്ലോക്ക് ചെയ്യാം. മൊബൈൽ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം. സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാർ സാഥിയിലുണ്ട്. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യൻ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാർ സാഥി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

    DOWNLOAD APP https://play.google.com/store/apps/details?id=com.dot.app.sancharsaathi&hl=en_IN

  • 1 കോടി രൂപ സമ്പാദ്യവും, മാസം 60,000 രൂപ നികുതിരഹിത വരുമാനവും; നിങ്ങളറിഞ്ഞില്ലേ ഈ സർക്കാർ പദ്ധതി

    1 കോടി രൂപ സമ്പാദ്യവും, മാസം 60,000 രൂപ നികുതിരഹിത വരുമാനവും; നിങ്ങളറിഞ്ഞില്ലേ ഈ സർക്കാർ പദ്ധതി

    Public Provident Fund (PPF): ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു ഭാവിക്കായി വലിയൊരു സമ്പാദ്യം പടുത്തുയർത്തുക എന്നു പറയുന്നത് ഒരു നിസാരകാര്യമല്ല. ഇതിന് മികച്ച നിക്ഷേപ മാർഗം തെരഞ്ഞെടുക്കുന്നതിനൊപ്പം നല്ല ആസൂത്രണവും ആവശ്യമാണ്. ഇത്തരം നിക്ഷേപങ്ങളാകും പലപ്പോഴും റിട്ടയർമെന്റ് കാലത്ത് നിങ്ങൾക്ക് ആശ്വാസമാകുക. നികുതി ഇളവും, മികച്ച വരുമാനവും ആഗ്രഹിക്കുന്ന ഏവർക്കും വിശ്വസിച്ച് ഏറ്റെടുക്കാവുന്ന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർക്കാർ പിന്തുണയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്).
    ഉതൊരു ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടെന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിക്കുന്നവർക്ക് പ്രതിമാസം 60,000 പലിശ നേടാനും സാധിക്കും. കൂടാടെ നിങ്ങളുടെ അക്കൗണ്ടിൽ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാൻ കഴിയും.

    കോടീശ്വരനാകാൻ വേണ്ടി പിപിഎഫ് ഒളിച്ചുവച്ചിരിക്കുന്ന ആ രഹസ്യ ഫോർമുലയാണ് നിങ്ങൾ മനസിലാക്കേണ്ടത്. പിപിഎഫിന്റെ നോർമൽ കാലാവധി 15 വർഷമാണ്. എന്നാൽ നിക്ഷേപകർക്ക് ഇതു നീട്ടാൻ കഴിയും. 5 വർഷം വീതം രണ്ടു തവണയാണ് നീട്ടാൻ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വർധിപ്പിക്കുമെന്നതാണ് സത്യം.

    റിപ്പോർട്ടുകൾ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാൻ കഴിയും. ഇവിടെ ക്ലോസിംഗ് ബാലൻസിന് തുടർന്നും 7.1% വാർഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വർഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂർത്തിയാകുമ്പോൾ ഒരു കോടി രൂപ വരെ സ്വരൂപിക്കാൻ കഴിയും. ഇതിനു നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്.

    ഇനി കുറഞ്ഞ് കണക്കുകൾ നോക്കാം. 7.1% വാർഷിക പലിശ നിരക്കിൽ നിങ്ങളുടെ 15 വർഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടിൽ സൃഷ്ടിക്കും. പലിശ കൂടി ചേർക്കുമ്പോൾ 15 വർഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങൾ ഇത് 5+ 5 വർഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേർക്കുമ്പോൾ അക്കൗണ്ട് 1.02 കോടിയിൽ എത്തും.

    അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മൾ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടർ നിക്ഷേപങ്ങൾ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോൾ വാർഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോൾ മാസം 60,000 രൂപ കിട്ടും. ഈ പിൻവലിക്കലുകൾക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളിൽ പറഞ്ഞ കണക്കുകൾ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സർക്കാർ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാൽ വരും നാളുകളിൽ ഈ കണക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം.

  • മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി പ്രവർത്തിക്കില്ല; ആൻഡ്രോയിഡിൽ പുതിയ ഫീച്ചറുമായി ഗൂഗിൾ

    മോഷ്ടിക്കപ്പെട്ട ഫോണുകൾ ഇനി പ്രവർത്തിക്കില്ല; ആൻഡ്രോയിഡിൽ പുതിയ ഫീച്ചറുമായി ഗൂഗിൾ

    മോഷണം തടയാൻ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചർ ആൻഡ്രോയിഡ് 16-ൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂൾ ആണിത്.

    മൊബൈൽ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോകമെമ്പാടും മൊബൈൽ മോഷണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിലൂടെ, മോഷണം നടത്താനുള്ള പ്രലോഭനം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    അടുത്തിടെ നടന്ന ‘ദി ആൻഡ്രോയിഡ് ഷോ: ഐ/ഒ എഡിഷൻ’ എന്ന പരിപാടിയിലാണ് പുതിയ ഫീച്ചർ വെളിപ്പെടുത്തിയത്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കാൻ രൂപകൽപനചെയ്ത സുരക്ഷാ ഫീച്ചറായ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷനെ (FRP) ഇത് അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നു. ആൻഡ്രോയിഡ് 15-ൽ ഗൂഗിൾ FRP-യിൽ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിരുന്നു. അടുത്ത ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഇത് കൂടുതൽ ശക്തിപ്പെടുത്തും.

    പുതിയ പ്രവർത്തനത്തെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു സ്‌ക്രീൻഷോട്ട് Android Police പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണിന്റെ സ്‌ക്രീനിൽ ഒരു ഫാക്ടറി റീസെറ്റ് മുന്നറിയിപ്പ് മിന്നുന്നത് സ്‌ക്രീൻഷോട്ടിൽ കാണാം- ഇത് സെറ്റപ്പ് വിസാർഡ് ഒഴിവാക്കാൻ ആർക്കെങ്കിലും കഴിഞ്ഞാലും മോഷ്ടിക്കപ്പെട്ട ഉപകരണത്തിൽ ആൻഡ്രോയിഡ് 16 ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്ന ഒന്നാണ്.

    ഉപയോക്താവ് ഉപകരണം റീസെറ്റ് ചെയ്ത് പഴയ സ്‌ക്രീൻ ലോക്കോ ഗൂഗിൾ അക്കൗണ്ട് ക്രെഡൻഷ്യലുകളോ നൽകുന്നത് വരെ ഉപകരണം എല്ലാ പ്രവർത്തനങ്ങളും തടയുമെന്നാണ് ഇതിനർത്ഥം. കോളുകൾ വിളിക്കാനും മറ്റ് ആവശ്യങ്ങൾക്കും നിലവിലെ ഘടനയിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. അതിനേക്കാൾ കർശനമായ സുരക്ഷാ ഫീച്ചറിന്റെ നടപ്പാക്കലാണിത്.

    എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ജൂണിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 16-ന്റെ പ്രാരംഭ പതിപ്പിനൊപ്പം FRP മെച്ചപ്പെടുത്തൽ ലഭ്യമായേക്കില്ല എന്നതാണ്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

  • ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?

    ടോയിലറ്റ് സീറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു; കാരണം മീഥെയ്ൻ വാതകം?

    നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമർത്തിയതോടെ ടോയ്‌ലറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, തീ ആളിപ്പടരുകയുമായിരുന്നു. യുവാവിന് 35 ശതമാനം പൊളളലേറ്റതായാണ് റിപ്പോർട്ടുകൾ.യുവാവ് ആ സമയത്ത് ഫോണോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. വീട്ടിലെ എസിയ്ക്കും, മറ്റ് വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകളും ഉണ്ടായിരുന്നില്ല. മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. ഡ്രെയിനേജ് സംവിധാനം തകരാറിലായാലോ, അടഞ്ഞുപോയാലോ മീഥെയ്ൻ വാതകം അടിഞ്ഞുകൂടാമെന്നും പിന്നീട് അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്തായാലും അപകടത്തിന് ശേഷം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിനെതിരെയും പരാതികൾ ഉയരുന്നുണ്ട്

  • ആയുഷ്മാൻ ഭാരത്; പ്രായമായവരുടെ സൗജന്യ ചികിത്സക്കായി രജിസ്റ്റർ ചെയ്യാം, അറിയാം

    ആയുഷ്മാൻ ഭാരത്; പ്രായമായവരുടെ സൗജന്യ ചികിത്സക്കായി രജിസ്റ്റർ ചെയ്യാം, അറിയാം

    പ്രാധനമന്ത്രി ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നിലവിൽ പദ്ധതിക്ക് കീഴിൽ അംഗമായവർക്ക് ഈ പദ്ധതിയിലെ അംഗത്വം തുടരാം. കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന മൊത്തം ഇൻഷുറൻസ് തുക കൂടാതെ തന്നെ അഞ്ചുലക്ഷം രൂപയുടെ മുഴുവൻ ഇൻഷുറൻസും 70 വയസിന് മുകളിൽ പ്രായമായവർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസിൻ്റെ അധിക ചെലവ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും. പദ്ധതി നടപ്പാക്കുന്നതിന് 70 വയസിന് മുകളിലുള്ള അർഹരായ എല്ലാ മുതിർന്ന പൗരന്മാരും പദ്ധതിക്ക് കീഴിൽ എൻറോൾ ചെയ്യണമെന്ന് കേന്ദ്രം അറിയിച്ചു.എംപാനൽ ചെയ്ത ആശുപത്രികൾ മുഖേനയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇനി പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സഹായവും തേടാം. ‌ ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇതുവരെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന നടപ്പാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.

    സ്കീമിന് കീഴിൽ മുതിർന്ന പൗരൻമാർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഏക യോഗ്യതാ മാനദണ്ഡം 70 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നതാണ്. ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ ചികിത്സ. എൻറോൾമെൻ്റിന് ആവശ്യമായ ഏക രേഖ ആധാർ ആണ്. അതുകൊണ്ട് തന്നെ ആധാറിലെ ജനനതീയതിൽ പിഴവില്ലെന്ന് ഉറപ്പാക്കാം. ആയുഷ്മാൻ കാർഡുകൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാക്കും.
    മറ്റ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൈവശമുള്ളവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിൻ്റെ ഗുണഭോക്താക്കും സൗജന്യ ചികിത്സക്ക് അർഹതയുണ്ട്.

    രജിസ്ട്രേഷൻ നിർബന്ധം

    ആയുഷ്മാൻ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും എളുപ്പത്തിൽ ആയുഷ്മാൻ കാർഡുകൾക്ക് അപേക്ഷ നൽകി കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ആകും. . നിലവിൽ പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ 70 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകും.

    പ്രായമായവർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ പൂർണമായും രജിസ്ട്രേഷൻ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എൻറോൾമെൻ്റ് തുടർച്ചയായ നടപടിയായിരിക്കും. വർഷം മുഴുവൻ രജിസ്ട്രേഷൻ ലഭ്യമാണ്. വരുമാന പരിധി ഇല്ലാതെ തന്നെ ഇപ്പോൾ എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും എന്നതാണ് പദ്ധതിയുടെ ആകർഷണം.

  • കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

    കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

    ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും അഞ്ചുവര്‍ഷം വീതം രണ്ടുതവണ കൂടി കാലാവധി നീട്ടാവുന്നതാണ്. അതായത് 15 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ആനുകൂല്യവും ലഭിക്കും.

    പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.5 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 4,49,948 രൂപ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ വരും. 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 11,02,349 രൂപ പലിശയായി മാത്രം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ആകെ തുക 21,02,349 രൂപയാകും.

    ഒരിക്കല്‍ കൂടി നീട്ടുകയാണെങ്കില്‍ 15-ാം വര്‍ഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി മാത്രം 20,48,297 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, പ്രിന്‍സിപ്പല്‍ തുകയുടെ ഇരട്ടി പലിശ ലഭിക്കും. മൊത്തം തുക മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.

  • 1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ചറിയൂ

    1000 രൂപ നിക്ഷേപിച്ച് 1 ലക്ഷം രൂപ നേടാം; ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ചറിയൂ

    പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്.  ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഈ സ്കീം, ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ ഒരു വലിയ തുക സമാഹരിക്കാൻ സഹായിക്കും.

    പോസ്റ്റ് ഓഫീസ് ആർഡി സ്കീം എങ്ങനെ പ്രവർത്തിക്കുന്നു. എങ്ങനെ ആർഡി തുടങ്ങാം, എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം. 

    വെറും 100 രൂപയിൽ ഒരു അക്കൗണ്ട് ആരംഭിക്കാം

    പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും. 

    നിക്ഷേപകർക്ക് പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം.
    മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
    പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. ഇത്തരം കേസുകളിൽ,  അക്കൗണ്ട് നിയന്ത്രിക്കുന്നത് മാതാപിതാക്കളായിരിക്കും.
    ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശബള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമായിരിക്കും.

    പലിശനിരക്കും ലാഭവും

    നിലവിൽ പ്രതിവർഷം 6.7 ശതമാനമാണ് പലിശ നിരക്ക്. പലിശ ത്രൈമാസത്തിൽ കൂട്ടുന്നു. 

    ഒരു ലക്ഷം രൂപയിൽ അധികം എങ്ങനെ സമ്പാദിക്കാം?

    ഈ സ്കീമിൻ്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന്, ചെറിയ പ്രതിമാസ നിക്ഷേപത്തിലൂടെ കാലക്രമേണ വലിയ സമ്പാദ്യം സ്വരുക്കൂട്ടാം എന്നതാണ്. 

    അഞ്ചു വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര  പണം ലഭിക്കും?          
               

    മാസം നിക്ഷേപിക്കുന്ന തുകമൊത്തം നിക്ഷേപംപലിശമെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 
    Rs 500Rs 30,000Rs 5,685Rs 35,685
    Rs 1,000Rs 60,000Rs 11,369Rs 71,369
    Rs 2,000Rs 1,20,000Rs 22,738  Rs 1,42,738

    10  വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര  പണം ലഭിക്കും?

    മാസം നിക്ഷേപിക്കുന്ന തുകമൊത്തം നിക്ഷേപംപലിശമെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 
    Rs 500Rs 60,000Rs 25,428 Rs 85,428
    Rs 1,000Rs 1,20,000Rs 50,857Rs 1,70,857
    Rs 2,000Rs 2,40,000 Rs 1,01,714  Rs 3,41,714

    പോസ്റ്റ് ഓഫീസ് ആർഡിയുടെ പ്രത്യേകത
           

    • സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.
    • നിക്ഷേപകർക്ക് പ്രതിമാസം 100 രൂപ മുതൽ ആരംഭിക്കാം. ഒരാളുടെ സാമ്പത്തിക നിലയ്ക്കു അനുസരിച്ച് നിക്ഷേപ തുക കൂട്ടുകയുമാവാം. 
    • മൂന്നു മാസം കൂടുമ്പോൾ പലിശ കൂടും. അതിനാൽ കാലക്രമേണ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.
    • നിക്ഷേപകർക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.
    • ജോയിൻ്റ് അക്കൗണ്ടുകളിൽ മൂന്നു വ്യക്തികളെ വരെ അനുവദിക്കാനാവും.


    ഒരു പോസ്റ്റ് ഓഫീസ് RD അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?

    ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം.

    തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി), മേൽവിലാസം തെളിയിക്കുന്ന രേഖ (യൂട്ടിലിറ്റി ബിൽ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്), രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്രാരംഭ നിക്ഷേപ തുക എന്നിവയാണ് ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ. 

    അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. RD അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ഇനി ഗൂഗിളിന് പുതിയ ലോഗോ; 10 വര്‍ഷത്തിന് ശേഷം പുതിയ മാറ്റം

    ഇനി ഗൂഗിളിന് പുതിയ ലോഗോ; 10 വര്‍ഷത്തിന് ശേഷം പുതിയ മാറ്റം

    ഗൂഗിളിന് പുതിയ ലോഗോ. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം ഉണ്ടാവുക. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്.

    ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.

  • സമയം പാഴാക്കേണ്ട, ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കും; വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

    സമയം പാഴാക്കേണ്ട, ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കും; വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

    ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാന്‍ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സാപ്പില്‍ ദൃശ്യമാകും.

    മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്‌സ്ആപ്പിനോ മെറ്റയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങള്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്. മുഴുവന്‍ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല, മറിച്ച് ചില സംഭാഷണങ്ങളില്‍ AI-ടൂളുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ക്കണ്ടാണ്.

    സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും. ഭാവിയിലെ ഒരു അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ.ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എ.ഐ വാള്‍പേപ്പര്‍ ജനറേറ്റുചെയ്യാനും അത് ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് സവിശേഷത. പശ്ചാത്തലത്തില്‍ പുതിയ നിറങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് പിന്നീട് അവ പരിഷ്‌ക്കരിക്കാനും സാധിക്കും.

  • ഇനി സ്‌കൈപ്പില്ല; പകരം ഉപയോഗിക്കാം ഈ അഞ്ച് ആപ്പുകള്‍, ഏതൊക്കെയെന്നോ?

    ഇനി സ്‌കൈപ്പില്ല; പകരം ഉപയോഗിക്കാം ഈ അഞ്ച് ആപ്പുകള്‍, ഏതൊക്കെയെന്നോ?

    ങ്ങനെ സ്‌കൈപ്പ് കോളുകള്‍ക്ക് അവസാനമാകുന്നു. മെയ് അഞ്ചുമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സ്‌കൈപ്പ്. വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അനുഭവം ആദ്യം നല്‍കിയ ആപ്പുകളില്‍ ഒന്നാണ് ഇത്.നിലവില്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്‌കൈപ്പിന് വലിയ പ്രചാരമില്ല. തന്നെയുമല്ല ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനം ലഭ്യവുമാണ്.

    വാട്‌സ്ആപ്പ്

    മെസേജ് അയയ്ക്കാന്‍ മാത്രമല്ല, വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും ആശ്രയിക്കാവുന്ന എല്ലാവര്‍ക്കും പരിചിതമായ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സ്‌കൈപ്പിനെ പോലെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. മൊബൈല്‍ നമ്പര്‍ വച്ച് ലോഗിന്‍ ചെയ്യുകയും സ്വകാര്യതയ്ക്കായി വ്യത്യസ്ത യൂസര്‍ നെയിം ഉപയോഗിക്കുകയും ചെയ്യാം. വാട്‌സാപ്പ് കോളുകള്‍ക്ക് ഡെസ്‌ക്ടോപ്പ് ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം. തന്നെയുമല്ല എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ നല്‍കുകയും വേണം.

    ഗൂഗിള്‍ മീറ്റ്

    നിലവില്‍ മിക്ക ഗൂഗിള്‍ ഉപയോക്താക്കളും ആശ്രയിക്കുന്നത് ഗൂഗിള്‍ മീറ്റിനെയാണ്. ഗൂഗിള്‍ മീറ്റ് സൗജന്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയാണെങ്കില്‍ മീറ്റിങ്ങുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ റെക്കോഡ് ചെയ്യാനും. ഒറ്റ കോളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാനാവും. എന്നാല്‍ ഫ്രീ പ്ലാനില്‍ മൂന്നുപേര്‍ക്ക് 60 മിനിറ്റ് വരെയായിരിക്കും സമയം നല്‍കുക. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിന്റെ സേവനവും നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

    സ്ലാക്ക്

    സ്‌കൈപ്പിന് പകരമായി നമുക്ക് സ്ലാക്കിനെ ഉപയോഗിക്കാനാവില്ല. എങ്കിലും സ്ലാക്കിനെ അധികം വൈകാതെ ആളുകള്‍ സ്വീകരിച്ചുതുടങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

    സൂം

    കോവിഡ് മഹാമാരിയുടെ കാലത്ത് ഭൂരിഭാഗം ഓഫിസ് മീറ്റിങ്ങുകളും നടന്നത് സൂമിലായിരുന്നു. തന്നെയുമല്ല അടുത്തിടെ നിരവധി ഫീച്ചേഴ്‌സുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മീറ്റിലേതുപോലെ ഒരുസമയം നൂറുപേര്‍ക്ക് സൂം കോളില്‍ പങ്കെടുക്കാന്‍ സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം, ഭാവി ഉപയോഗത്തിനായി അത് റെക്കോഡ് ചെയ്യാനും സാധിക്കും. ഫ്രീവേര്‍ഷന്‍ 40 മിനിറ്റ് ആണ് അനുവദിക്കുന്നത്. പ്രീമിയം സൂം ഒപ്ഷനില്‍ എഐ ഫീച്ചര്‍ ലഭ്യമായിരിക്കും.

    സിഗ്നല്‍

    സ്‌കൈപ്പിന് പകരം എന്ന നിലയില്‍ ഉപയോഗിക്കാനാവുന്ന ഒന്നാണ് സിഗ്നല്‍. വീഡിയോ, വോയ്‌സ് കോളുകള്‍ നടത്താനാകും. ഒരു സമയം അമ്പത് പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്താനാകും. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. അതിനാല്‍ എല്ലാ ഫീച്ചേഴ്‌സും ലഭ്യവുമായിരിക്കും.

  • വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് വിട, സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു, അറിയേണ്ടതെല്ലാം…

    വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് വിട, സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു, അറിയേണ്ടതെല്ലാം…

     ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്‍ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്തെന്നും അറിയാം.

    സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു വേദിയായാണ് മൈക്രോസോഫ്റ്റ് ടീംസിനെ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൈപ്പ് ഇപ്പോൾ ഈ മത്സരത്തിൽ പിന്നിലാണ്. എല്ലാവരും അവരുടെ ആശയവിനിമയവും ജോലിയും ഒരിടത്ത് തന്നെ ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ടീംസിന് മുൻഗണന നൽകുന്നത്. അതിനാൽ, സ്കൈപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

    സ്കൈപ്പ് ഷട്ട്ഡൗൺ ചെയ്യുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് മതിയായ സമയം മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതായത്, 2025 മെയ് 5 വരെ നിങ്ങൾക്ക് സ്കൈപ്പ് ഉപയോഗിക്കാം. എന്നാൽ അതിനുശേഷം അത് നിർത്തലാക്കും. ഈ മാറ്റത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അതുവഴി അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ടീംസിലേക്ക് മാറാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പിന്റെ പണമടച്ചുള്ള സേവനങ്ങൾക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ പെയ്ഡ് ഉപയോക്താക്കൾക്കായി സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് പ്ലാനുകൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തി. എന്നാൽ നിങ്ങൾ ഇതിനകം തന്നെ പണമടച്ചുള്ള സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റും സബ്സ്ക്രിപ്ഷനും അടുത്ത പുതുക്കൽ തീയതി വരെ സാധുവായി നിലനിർത്താം. എങ്കിലും, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അവസാനിക്കും.

    സ്കൈപ്പിൽ നിന്ന് ടീംസിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റ് എളുപ്പമാക്കിയിട്ടുണ്ട്. നിങ്ങൾ ഒരു സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസിൽ ലോഗിൻ ചെയ്താൽ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും ചാറ്റുകളും കോളുകളും ടീമുകളിലേക്ക് എളുപ്പത്തിൽ കൈമാറാൻ കഴിയും. വൺ-ഓൺ-വൺ കോളുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഫയൽ പങ്കിടൽ തുടങ്ങിയ ഫീച്ചറുകൾ കലണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ടീംസിൽ ഇതിനകം ലഭ്യമാണ്. 2003ലാണ് സ്കൈപ്പ് ആദ്യമായി ലോഞ്ച് ചെയ്തത്. 2011ലാണ് സ്കൈപ്പ് കമ്മ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്

  • സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം

    സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം

    ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ തുടങ്ങിയവ വലിയ ശല്യമായിരിക്കും പലർക്കും. ഈ കോളുകൾ പലപ്പോഴും നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ വരികയും നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്വകാര്യതയ്ക്കും ഡാറ്റ മോഷണത്തിനും പോലും സാധ്യതയുണ്ടാക്കുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ ജിയോ, എയര്‍ടെല്‍, വി അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചാലും എല്ലാ പ്രമോഷണല്‍, സ്പാം കോളുകളും ഒരു തടസവുമില്ലാതെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) സേവനം ഉപയോഗിക്കണം എന്നുമാത്രം.

    അനാവശ്യ ആശയവിനിമയങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ആരംഭിച്ച സർക്കാർ പിന്തുണയുള്ള സൗജന്യ സേവനമാണിത്. ഏത് നെറ്റ്‌വർക്കിലും ഡിഎൻഡി സജീവമാക്കാൻ, നിങ്ങളുടെ ഫോണിൽ നിന്ന് “START 0” എന്ന ടെക്സ്റ്റ് 1909 ലേക്ക് അയയ്ക്കുക. തുടർന്ന് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സ്ഥിരീകരണ ഘട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും

    എയർടെൽ ഉപയോക്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാ

    എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക
    ‘കൂടുതൽ’ അല്ലെങ്കിൽ ‘സേവനങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യുക.
    താഴേക്ക് സ്ക്രോൾ ചെയ്ത് ഡിഎൻഡി ഓപ്ഷൻ കണ്ടെത്തുക.
    നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോളുകളുടെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.

    ജിയോ ഉപയോക്താക്കൾ

    മൈജിയോ ആപ്പ് തുറക്കുക
    മെനുവിലേക്ക് പോകുക
    സെറ്റിംഗ്‍സ്> സർവ്വീസ് സെറ്റിംഗ്‍സ് എന്നതിൽ ടാപ്പ് ചെയ്യുക
    ‘ഡു നോട്ട് ഡിസ്റ്റർബ്’ തിരഞ്ഞെടുത്ത് അത് ഓണാക്കുക

    വിഐ (വോഡഫോൺ-ഐഡിയ) ഉപയോക്താക്കൾ

    Vi ആപ്പ് ലോഞ്ച് ചെയ്യുക
    മെനുവിലേക്ക് പോകുക
    ഡിഎൻഡി ഓപ്ഷൻ തുറക്കുക
    പ്രമോഷണൽ സന്ദേശങ്ങളും കോളുകളും തടയുക

    ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ

    ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1909 എസ്‌എം‌എസ് രീതി ഉപയോഗിച്ചോ അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ ഡി‌എൻ‌ഡി രജിസ്ട്രേഷൻ പേജ് ഓൺ‌ലൈനായി സന്ദർശിച്ചോ സ്പാം കോളുകൾ തടയാനും കഴിയും.

    സ്പാം കോളുകൾ എന്നെന്നേക്കുമായി ഒഴിവാക്കാം

    ഈ ലളിതമായ സെറ്റിംഗ്‌സ് മാറ്റത്തിലൂടെ, നിങ്ങൾക്ക് ദിവസേനയുള്ള സ്‍പാം കോൾ അസ്വസ്ഥതകളിൽ നിന്ന് സ്വയം സംരക്ഷിക്കാനും നിങ്ങളുടെ സ്വകാര്യതയും മനസ്സമാധാനവും സംരക്ഷിക്കാനും കഴിയും. 

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • വാട്സാപ്പ് മെസ്സേജ് അറിയാത്ത ഭാഷയിലാണോ? എങ്കിൽ ഇനി മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം; കിടിലൻ ഫീച്ചറുമായി വാട്സാപ്പ്

    വാട്സാപ്പ് മെസ്സേജ് അറിയാത്ത ഭാഷയിലാണോ? എങ്കിൽ ഇനി മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാം; കിടിലൻ ഫീച്ചറുമായി വാട്സാപ്പ്

    അറിയാത്ത ഭാഷയിലുള്ള  മെസ്സേജുകൾ പലർക്കും ആശയവിനിമയത്തിന്  തടസ്സം സൃഷ്ടിക്കാറുണ്ട് . എന്നാൽ ഇതിനൊരു പരിഹാരത്തിനൊരുങ്ങുകയാണ് വാട്സാപ്പ് . മനസിലാകാത്ത ഭാഷയിൽ വരുന്ന മെസ്സേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. നമുക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്.  ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

  • ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

    ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

     ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ എഐ അസിസ്റ്റന്‍റ് ഇനിമുതൽ ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട‌്‌സ്ആപ്പിലും ലഭ്യമാകും. ഉപയോ.ക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ടിവരുന്ന വെബ്, മൊബൈല്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പെര്‍പ്ലെക്സിറ്റിയുടെ വാട‌്‌സ്ആപ്പ് പതിപ്പ്. ഒരു അക്കൗണ്ടിന്‍റെ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് “askplexbot” വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഗവേഷണം നടത്താനും ഉള്ളടക്കം സംഗ്രഹിക്കാനും ഇഷ്‍ടാനുസൃത ഇമേജുകള്‍ സൃഷ്ടിക്കാനും കഴിയും. പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾ നേരിട്ട് വാട‌്‌സ്ആപ്പ് ചാറ്റിൽ ചോദിക്കാം. സ്മാർട്ട്‌ഫോണുകൾ, ഡെസ്‍ക്‌ടോപ്പ് പിസികൾ, മാക്കുകൾ, വാട‌്‌സ്ആപ്പ് വെബ് എന്നിവയിലും ഈ സേവനം പ്രവർത്തിക്കുന്നു. പെർപ്ലെക്സിറ്റി എഐക്ക് മുമ്പ്, ചാറ്റ്‍ജിപിടി, മെറ്റ എഐ എന്നിവ വാട‌്‌സ്ആപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഇപ്പോൾ ഉപയോക്താക്കൾക്ക് വാട‌്‌സ്ആപ്പില്‍ നിരവധി എഐ ടൂളുകളുടെ ഓപ്ഷൻ ഉണ്ട് എന്ന് ചുരുക്കം

    വാട‌്‌സ്ആപ്പില്‍ ചാറ്റ്‍ജിപിടി അല്ലെങ്കിൽ മെറ്റ എഐ എന്നിവയുമായി ഉപയോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിന് സമാനമാണ് പെർപ്ലെക്സിറ്റിയും. സൈൻ-അപ്പുകളോ ലോഗിൻ ചെയ്യലോ ഇല്ലാതെ തന്നെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന പെർപ്ലെക്സിറ്റിയുടെ ഈ നീക്കം ഇന്ത്യ പോലുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് എഐ ടൂളുകൾ കൂടുതൽ എത്തിച്ചേരുന്നതിന് സഹായിക്കും. വാട‌്‌സ്ആപ്പ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ദൈനംദിന ആശയവിനിമയത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ വിപുലമായ എഐ ഉപകരണങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകും.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ഐ ഫോണിന്‍റെ ഈ മോഡലുകളാണോ കയ്യില്‍? മേയ് 5 മുതല്‍ വാട്സാപ്പ് കിട്ടില്ല! കാരണം അറിയാം

    ഐ ഫോണിന്‍റെ ഈ മോഡലുകളാണോ കയ്യില്‍? മേയ് 5 മുതല്‍ വാട്സാപ്പ് കിട്ടില്ല! കാരണം അറിയാം

    നിരന്തര ആശയ വിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വാട്സാപ്പ് പണി മുടക്കിയാല്‍ പിന്നെ പറയാനുമില്ല. ചില ഐ ഫോണ്‍ മോഡലുകളില്‍ മേയ് അഞ്ചു മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഒഎസ് 15.1 ന് ശേഷമുള്ള അപ്ഡേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വാട്സാപ്പ് സേവനം തടസപ്പെടില്ല. ഫോണില്‍ തുടര്‍ന്നും വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യും.

    എന്നാല്‍ ഐഒഎസ് 15.1 ഓ അതിന് മുന്‍പുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണം. മേയ് അഞ്ചുമുതല്‍ വാട്സാപ്പ് കിട്ടില്ല. ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വരുന്ന തിങ്കളാഴ്ച മുതല്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഈ ഫോണുകള്‍ ഐഒഎസ് 14 വെര്‍ഷനാണുള്ളത്. ഇത് ഐഒഎസ് 15ലേക്ക് അപ്‍ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്നം. മോഡലുകള്‍ കാലഹരണപ്പെട്ടതായി ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവയ്ക്ക് സോഫ്റ്റ്​വെയര്‍ അപ്ഡേറ്റുകളോ, റിപ്പയറുകളോ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇവ തുടര്‍ന്നും ഉപയോഗിക്കുന്നത് സുരക്ഷിതമാവില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പഴയ ഐ ഫോണില്‍ വാട്സാപ്പ് ബിസിനസ് ഉപയോഗിക്കുന്നവര്‍ മോഡല്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്‌ഡേറ്റ് ഒരുങ്ങുന്നു

    വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്‌ഡേറ്റ് ഒരുങ്ങുന്നു

    വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം. 2024 ലാണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷന്‍ സൗകര്യം ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തും.

    ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സ്റ്റിക്കറുകള്‍ സഹായിക്കും. ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കര്‍ ഉപയോഗിച്ച് റിയാക്ഷന്‍ അയക്കാം.

    വാട്‌സാപ്പിന്റെ ഒഫിഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും.

    നിലവില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ് വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.

  • FCP യും CAPCUT ഉം വേണ്ട, ഇനി നേരിട്ട് റീലുകൾ എഡിറ്റ് ചെയ്യാം; പുതിയ എഡിറ്റ് ആപ്പുമായി ഇൻസ്റ്റഗ്രാം

    FCP യും CAPCUT ഉം വേണ്ട, ഇനി നേരിട്ട് റീലുകൾ എഡിറ്റ് ചെയ്യാം; പുതിയ എഡിറ്റ് ആപ്പുമായി ഇൻസ്റ്റഗ്രാം

    ൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.

    പലപ്പോഴും റീലുകൾ നിർമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് ഈ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുമെന്നതാണ്. എഫ്‌സിപി, കാപ് കട്ട്, വിഡ്‌മേറ്റ് തുടങ്ങി നിരവധി അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആപ്പുകളും പണമടച്ച് ഉപയോഗിക്കേണ്ട പ്രീമിയം ഫീച്ചറുകളാണ് പ്രൊവൈഡ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകൾ എഡിറ്റ് ചെയ്യുന്നതിനായി പുതിയ ആപ് തന്നെ നിർമിച്ചിരിക്കുകയാണ് മെറ്റ. നിലവിൽ റീലുകൾക്കായി ഇൻസ്റ്റാഗ്രാം ബിൽറ്റ്-ഇൻ എഡിറ്റിംഗ് സവിശേഷതകൾ ഫീച്ചറുകൾ ഉണ്ടെങ്കിലും ഇതിൽ അധികം ഓപ്ഷനുകൾ ഉണ്ടാവാറില്ല.

    ഇപ്പോഴിതാ ഈ പോരായ്മ നികത്താനായിട്ടാണ് എഡിറ്റ്‌സ് എന്ന പേരിൽ പുതിയ ആപ്പ് തന്നെ ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്. എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അപ്പ് നിർദ്ദേശിക്കും. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.

    ക്ലിപ്പുകൾ ട്രിം ചെയ്യുന്നതിനും, വോളിയം ക്രമീകരിക്കുന്നതിനും, വീഡിയോയുടെ വേഗത മാറ്റുന്നതിനുമുള്ള ഓപ്ഷനുകൾ പുതിയ ആപ്പിൽ ലഭ്യമാണ്. വീഡിയോകളുടെ കളർ ഗ്രേഡിങും ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം പ്രീസെറ്റുകൾ ഉൾപ്പെടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വീഡിയോയിൽ നിന്ന് ഓഡിയോ ക്ലിപ്പുകൾ എക്സ്ട്രാക്റ്റുചെയ്യാനും ആവശ്യാനുസരണം അവ എഡിറ്റുചെയ്യാനോ ഒഴിവാക്കാനോ സാധിക്കും. ഇതിന് പുറമെ മെറ്റ എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഇതിലൂടെ മാസ്‌കിങ് അടക്കമുള്ള എഡിറ്റിങ് സങ്കീർണതകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.

  • വ്യത്യസ്‌ത ഭാഷക്കാര്‍ക്കും ‘ഈസി’യായി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

    വ്യത്യസ്‌ത ഭാഷക്കാര്‍ക്കും ‘ഈസി’യായി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

    വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവര്‍ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാന്‍സലേറ്റിങ് ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ട്. നമ്മുടെ ഭാഷയില്‍ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകര്‍ത്താവിന്‍റെ ഭാഷയിലേക്ക് സ്വയം വിവര്‍ത്തനം ചെയ്‌ത് തരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

    നിലവിൽ, ഇത്തരം മെസേജുകള്‍ അയക്കാന്‍ മറ്റൊരു വിവര്‍ത്തന ആപ്പിലേക്ക് പോയി വിവര്‍ത്തനം ചെയ്‌ത ശേഷം വാട്‌സ്ആപ്പില്‍ വന്ന് പേസ്‌റ്റ് ചെയ്യുകയാണ് ഏക മാര്‍ഗം. എന്നാല്‍ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഓട്ടോമാറ്റിക് ഓൺ-ഡിവൈസ് വിവർത്തന സന്ദേശ ഫീച്ചര്‍ ലഭിക്കും. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (E2EE) ഉറപ്പാക്കും.

    ട്രാന്‍ലേറ്റിങ് ഫീച്ചര്‍ കുറച്ചുകാലമായി വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെറ്റാ ഉടമസ്ഥതയിലുള്ള WABetaInfo എന്ന ആപ്ലിക്കേഷന്‍ ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ പുതിയ സവിശേഷത പരീക്ഷിക്കാൻ തുടങ്ങിയതായി പറയുന്നു.

    പുതിയ സവിശേഷത പ്രവർത്തനക്ഷമമായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ WABetaInfo പങ്കുവച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ നേരിട്ട് ആപ്പിനുള്ളിൽ വിവർത്തനം ചെയ്യാനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. നിലവിൽ, സ്‌പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), റഷ്യൻ ഭാഷകളാണ് വാട്‌സ്ആപ്പ് വിവർത്തനം ചെയ്‌ത് പരീക്ഷിക്കുന്നത്.ഭാഷാ പായ്ക്ക് ഡൗൺലോഡ് ചെയ്‌ത ശേഷം ഉപയോക്താക്കൾ ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോയി സന്ദേശങ്ങൾ ഏത് ഭാഷയിലേക്ക് സ്വയമേവ വിവർത്തനം ചെയ്യണമെന്ന് വ്യക്തമാക്കാം. ഓരോ ചാറ്റിനും വ്യത്യസ്‌ത വിവർത്തന ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഓരോ കോൺടാക്റ്റിനും വ്യത്യസ്‌ത വിവർത്തന ഭാഷ സെറ്റ് ചെയ്യാന്‍ കഴിയും.

    ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളുടെ ഭാഷ സ്വയമേവ കണ്ടെത്താന്‍ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഭാഷാ പായ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫീച്ചര്‍ വരുന്നതോടെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പ് ചാറ്റ് അടക്കം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവർത്തന ഫീച്ചര്‍ വാട്‌സ്ആപ്പ് ചാനലുകൾക്കും ലഭ്യമാണ്.

    അതേസമയം വിവർത്തനത്തിന്‍റെ കൃത്യതയെപ്പറ്റിയുള്ള ആശങ്കയും ഉയരുന്നുണ്ട്. പരീക്ഷണ ഘട്ടം അവസാനിച്ചു കഴിഞ്ഞാൽ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

  • വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം, എങ്ങനെയെന്നോ?

    വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത: ഇനി നിങ്ങളുടെ ചാറ്റുകൾ സൂപ്പർ സുരക്ഷിതം, എങ്ങനെയെന്നോ?

    ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ ഫീച്ചർ  ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല

    സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു. എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.

    ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു

    നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.

  • ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

    ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

    ലോകമാകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സാപ്പ്. സന്ദേശങ്ങള്‍ പെട്ടെന്ന് കൈമാറാനായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇന്ന് ഒരുപാട് പുതിയ ഫീച്ചറുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.

    ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ഭാഷാപാക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. സംഭാഷണങ്ങള്‍ പൂര്‍ണമായും എന്‍ ക്രിപ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ സ്വകാര്യതയെ പറ്റിയുള്ള ആശങ്കകളും വേണ്ട. ചാറ്റ് സെറ്റിങ്ങ്‌സ് സെക്ഷനില്‍ ഇതിനായി ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധമാകും സംവിധാനം. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി,റഷ്യന്‍,പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനാകും.

    ഒരു ഭാഷ തിരെഞ്ഞെടുത്താല്‍ ആ ഭാഷാപായ്ക്കും ഫോണില്‍ ഡൗണ്‍ലോഡ് ആകും. ഉപഭോക്താക്കള്‍ക്ക് ചാറ്റിലെ ത്രി-ഡോട്ട് മെനുവില്‍ പോയി വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ എടുക്കാന്‍ സാധിക്കും.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്.

  • സിനിമ പ്രേമികളെ അറിഞ്ഞോ? ഇനി ഒരു സിനിമഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

    സിനിമ പ്രേമികളെ അറിഞ്ഞോ? ഇനി ഒരു സിനിമഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

    മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.

    ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

    സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.

  • 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടിയോ? അറിയാം

    2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടിയോ? അറിയാം

    ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക്‌ ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇത്തരം പോസ്റ്റുകൾക്ക് വിശദീകരണം ആയിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ ഉത്തരവ്. നിലവിൽ ജി.എസ്.ടി ചുമത്താനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ല. ചില ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) പോലുള്ള ചാർജുകൾക്ക് ജി.എസ്.ടി ചുമത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള (പി.2.എം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തതിനാൽ നിലവിൽ യു.പി.ഐ ഇടപാടുകൾക്ക്‌ ജി.എസ്.ടി ബാധകമല്ലെന്നും യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം അറിയിച്ചു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • അറിഞ്ഞോ? ഇനി ചിത്രങ്ങൾ സേവ് ചെയ്യാനാവില്ല, സ്വകാര്യത ഉറപ്പാക്കും: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്

    അറിഞ്ഞോ? ഇനി ചിത്രങ്ങൾ സേവ് ചെയ്യാനാവില്ല, സ്വകാര്യത ഉറപ്പാക്കും: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്

    സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. സെൻസിറ്റീവായ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുന്നത് തടയാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റ v25.10.10.70 അപ്‌ഡേറ്റിൽ, കമ്പനി ഒരു അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ അവതരിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ ഓണാക്കിക്കഴിഞ്ഞാൽ, രണ്ട് വ്യക്തികൾ പരസ്പരം അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഗാലറിയിലേക്ക് ഡൗൺലോഡ് ആവില്ല. ചാറ്റ് ഹിസ്റ്ററി മറ്റൊരു ഡിവൈസിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാനും കഴിയില്ല. ഇത്തരത്തിൽ വ്യക്തികൾക്കിടയിലുള്ള പ്രൈവറ്റ് ചാറ്റുകൾ സംരക്ഷിക്കപ്പെടും. മീഡിയ ഫയൽ ഗാലറിയിലേക്ക് സേവ് ചെയ്യാൻ ശ്രമിച്ചാൽ ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓൺ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.

    കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വിവരം. ആൻഡ്രോയ്ഡ് പതിപ്പിലേക്കും ഈ ഫീച്ചർ ലഭ്യമാകുമെന്ന് വിവരമുണ്ട്.

  • അറിഞ്ഞോ? ഇനി വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    അറിഞ്ഞോ? ഇനി വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    കാലിഫോര്‍ണിയ: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍ ലഭ്യമാണെങ്കിലും കോള്‍ അറ്റന്‍റ് ചെയ്തുകഴിഞ്ഞ ശേഷമേ ഇത് സാധ്യമായിരുന്നുള്ളൂ. അതായത് മറുവശത്ത് ആരാണ് എന്ന് വ്യക്തമായ ശേഷം മാത്രമേ വീഡിയോ കോളിലെ ക്യാമറ ഓഫാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഈ ന്യൂനതയാണ് വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റില്‍ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്. 

    അതേസമയം എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്. ഈ ഫീച്ചര്‍ വരുന്നതോടെ ക്വാട്ട് ചെയ്താല്‍ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെയോ ചര്‍ച്ചയേയോ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. 

  • അറിഞ്ഞോ? വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു; ഇനി വീഡിയോ കോളിനിടെ ഇമോജികള്‍ ഇടാം

    അറിഞ്ഞോ? വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു; ഇനി വീഡിയോ കോളിനിടെ ഇമോജികള്‍ ഇടാം

    ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു.

    വരാനിരിക്കുന്ന ഈ സവിശേഷതകളെക്കുറിച്ച് വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം.

    ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.

    വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും.

    കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.

  • വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ പണി കിട്ടും

    വാട്‌സ്ആപ്പ് ബ്ലോക്കായോ? എന്താകാം കാരണങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, അല്ലെങ്കിൽ പണി കിട്ടും

    പ്ലാറ്റ്‌ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിൻറെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്.

    റിപ്പോർട്ട് ചെയ്താൽ നടപടി

    ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിൻറെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഫെബ്രുവരിയിൽ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു.

    വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികൾ. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബർ കുറ്റവാളികൾ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകൾ വഴി വാട്സ്ആപ്പിൻറെ ഡാറ്റ സയൻറിസ്റ്റുകൾ തിരിച്ചറിയുന്ന അക്കൗണ്ടുകൾ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്.

    വാട്സ്ആപ്പിന് പരാതിപ്രളയം

    വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു.

    കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

  • അറിഞ്ഞോ? ഇനി യൂട്യൂബില്‍ പരസ്യങ്ങളില്ലാത്ത വീഡിയോകൾ മറ്റൊരാള്‍ക്ക് ഷെയർ ചെയ്യാം; പുതിയ ഫീച്ചർ ഇങ്ങനെ

    അറിഞ്ഞോ? ഇനി യൂട്യൂബില്‍ പരസ്യങ്ങളില്ലാത്ത വീഡിയോകൾ മറ്റൊരാള്‍ക്ക് ഷെയർ ചെയ്യാം; പുതിയ ഫീച്ചർ ഇങ്ങനെ

    ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയിൽ വരുന്ന പരസ്യങ്ങൾ പല ഉപയോക്താക്കളെയും വളരെയധികം ശല്യപ്പെടുത്തുന്നു. എന്നാൽ പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യരഹിത വീഡിയോകൾ കാണാനുള്ള സൗകര്യം ലഭിക്കും. ഇപ്പോഴിതാ തിരഞ്ഞെടുത്ത ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായി പരസ്യരഹിത വീഡിയോകൾ പങ്കിടാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ യൂട്യൂബ് നൽകുന്നു. നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്ന് ആൻഡ്രോയ‌്ഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ പദ്ധതി വഴി പ്രീമിയം ഉപയോക്താക്കൾ അല്ലാത്തവരുമായി പരസ്യങ്ങളില്ലാതെ പ്രതിമാസം 10 വീഡിയോകൾ പങ്കിടാൻ പ്രീമിയം ഉപഭോക്താക്കൾക്ക് കഴിയും.

    ആഡ്-ഫ്രീ ഷെയറിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് വീഡിയോ ലിങ്ക് എളുപ്പത്തിൽ പങ്കിടാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും മ്യൂസിക് വീഡിയോകൾ, യൂട്യൂബ് ഒറിജിനലുകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ, സിനിമകളും ഷോകളും പോലുള്ള ചില ഉള്ളടക്കങ്ങൾ പരസ്യങ്ങളില്ലാതെ പങ്കിടാൻ കഴിയില്ല. ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നതിന്, വീഡിയോ സ്വീകരിക്കുന്ന ഉപയോക്താവ് യൂട്യൂബ് പ്രീമിയം സേവനം ലഭ്യമായ ഒരു രാജ്യത്തെ താമസക്കാരൻ ആയിരിക്കണം എന്നും റിപ്പോർട്ടുകൾ പറയുന്നു.

    നിലവിൽ ഈ ഫീച്ചർ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. അർജന്‍റീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യുകെ എന്നിവിടങ്ങളിലെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൊന്നിലാണ് നിങ്ങളെങ്കിൽ, വീഡിയോയുടെ വ്യൂ പേജിലേക്ക് പോയി പരസ്യരഹിതമായി പങ്കിടാനുള്ള ഓപ്ഷൻ ലഭ്യമാണോ എന്ന് കാണാൻ ഷെയറിംഗ് ബട്ടൺ അമർത്തുക. അവിടെ നിന്ന് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്യുകയോ അല്ലെങ്കിൽ ഒരു ആപ്പ് വഴി അയയ്ക്കുകയോ ചെയ്യാം. നിങ്ങൾക്ക് എത്ര ആഡ് ഫ്രീ ഷെയറുകൾ നിങ്ങൾക്ക് ബാക്കിയുണ്ടെന്നും നിങ്ങൾക്ക് കാണാൻ സാധിക്കും. ആഡ് ഫ്രീ ഷെയറിംഗ് ഓപ്ഷൻ ഗ്രേ ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസ പരിധിയായ 10 വീഡിയോകൾ കവിഞ്ഞു എന്നോ ഈ വീഡിയോ ഷെയറിംഗ് ഫീച്ചറിന് നിങ്ങൾ യോഗ്യമല്ല എന്നാണ്.

  • ചുമക്കുമ്പോള്‍ രക്തം ഛര്‍ദിക്കും, കടുത്ത പനി; കോവിഡിന് സമാനമായ പുതിയ ‘വൈറസ്’ പടരുന്നതായി റിപ്പോര്‍ട്ടുകള്‍

    ചുമക്കുമ്പോള്‍ രക്തം ഛര്‍ദിക്കും, കടുത്ത പനി; കോവിഡിന് സമാനമായ പുതിയ ‘വൈറസ്’ പടരുന്നതായി റിപ്പോര്‍ട്ടുകള്‍

    റഷ്യയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ വൈറസാണ് പടരുന്നത്. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടുനില്‍ക്കുന്നതുമായ പനി തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് രോഗബാധിതര്‍ക്കുള്ളത്. രോഗികളില്‍ കൊവിഡ്19, ഇന്‍ഫ്ലുവന്‍സ എന്നീ വൈറസുകള്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ റഷ്യയില്‍ അജ്ഞാതോഗം പകരുന്നെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ ഇത് നിഷേധിച്ചു. അജ്ഞാത വൈറസ് റഷ്യയില്‍ പടരുന്നെന്നതിന് ഒരു തെളിവുമില്ലെന്നാണ് ഏജന്‍സി പറയുന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങള്‍ക്ക് സമാനമായ ബാക്ടീരിയ അണുബാധയാകാമെന്നും മൈകോപ്ലാസ്മ ന്യുമോണിയ മൂലമാകാം രോഗവ്യാപനമെന്നും അധികൃതർ വ്യക്തമാക്കി. ചില രോഗികള്‍ക്ക് ആഴ്ചകളോളം നീണ്ട പനി അനുഭവപ്പെടുന്നുണ്ടെന്നും ആന്‍റിബോഡി ചികിത്സയ്ക്ക് ശേഷം ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതുമായും ആളുകള്‍ പറഞ്ഞു. എന്നാല്‍, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്.

  • സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വരുന്നൂ കോളിംഗ് നെയിം പ്രസന്‍റേഷൻ; കൈകോർത്ത് ടെലികോം കമ്പനികൾ

    സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വരുന്നൂ കോളിംഗ് നെയിം പ്രസന്‍റേഷൻ; കൈകോർത്ത് ടെലികോം കമ്പനികൾ

    മൊബൈൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ സ്പാം കോളുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഏതൊരു കോളറുടെയും പേര് പ്രദർശിപ്പിക്കാനും അജ്ഞാത കോളുകളോട് വിട പറയാനും കഴിയും. അതായത് വിളിക്കുന്നയാളുടെ പേരറിയാൻ ഇനി ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. കാരണം ടെലികോം കമ്പനികൾ തന്നെ വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇതിനായി ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്‌വെയറുകളും ഈ കമ്പനികൾ ഒരുമിച്ച് വികസിപ്പിക്കും. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ടെലികോം കമ്പനികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല സ്ഥലങ്ങളിലും ഇതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും.

    2024 ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്‍മാർട്ട്‌ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്‍പാം കോളുകളുടെ ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകൾ തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കും.

    സിഎൻഎപി എങ്ങനെ പ്രവർത്തിക്കും?

    ലളിതമായി പറഞ്ഞാൽ, മൊബൈൽ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ സിഎൻഎപി നടപ്പിലാക്കുമ്പോൾ, ടെലികോം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. എങ്കിലും, തുടക്കത്തിൽ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകൾ മാത്രമേ സ്ക്രീനിൽ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെൽ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാൽ, അയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകില്ല. ടെലികോം കമ്പനികൾക്കിടയിൽ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് 

    ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് 

    ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.

    നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.

  • അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്

    അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്

    ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉഡാന്‍ യാത്രി കഫേ ഞെട്ടിക്കുന്നത് കുറഞ്ഞ വിലയുടെ പേരിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. വിമാന ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലേക്കെത്തിയിട്ടും വിമാനത്താവളങ്ങളിലെ ചായക്കും കാപ്പിക്കുമെല്ലാം താങ്ങാനാവാത്ത വിലയാണെന്നത് യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത. 

    ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഉയര്‍ന്ന നിരക്കുകള്‍ ഒരു വിഭാഗം വിമാന യാത്രികരെ വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ നിന്നും അകറ്റിയിരുന്നു. ഉഡാന്‍ യാത്രി കഫേയുടെ വരവ് ഈ അവസ്ഥക്കാണ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നതു കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

    പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യ ഉഡാന്‍ യാത്രി കഫേ ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനു പിന്നാലെ ചെന്നൈയില്‍ ടി1 ഡൊമെസ്റ്റ്ക് ടെര്‍മിനലിനു സമീപം ഉഡാന്‍ യാത്രി കഫേ ആരംഭിച്ചു. വെള്ളവും ചായയും 10 രൂപക്കും കാപ്പിയും സമൂസയും മധുരപലഹാരവും 20 രൂപക്കും ലഭിക്കുന്ന ചെന്നൈയിലെ ഉഡാന്‍ യാത്രി കഫേയും സൂപ്പര്‍ ഹിറ്റാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

    വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

    ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും പരിശോധിക്കുക. പാസ്പോർട്ട് ശരിക്കും നഷ്ടമായതു തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി, പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യുക. പൊലീസിൽ പരാതി നൽകുമ്പോൾ, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പ്രസക്തമായ തിരിച്ചറിയൽ രേഖകൾ നൽകുകയും വേണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും യാത്രാ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴുമെല്ലാം ഈ ഔദ്യോഗിക റിപ്പോർട്ട് വളരെ സഹായകരമാകുമെന്നതിനാൽ പരാതി റിപ്പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. മാത്രമല്ല, നഷ്ടപ്പെട്ട പാസ്‌പോർട്ടുകളുടെ ദുരുപയോഗത്തിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കും.പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുക എന്നതാണ്. പൊലീസ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു നൽകുക, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.പാസ്‌പോർട്ട് നഷ്ടപ്പെട്ടതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കാൻ എംബസികളും കോൺസുലേറ്റുകളും സജ്ജമാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച്, പൗരത്വം സ്ഥിരീകരിച്ചതിനു ശേഷം, പകരം താൽക്കാലിക യാത്രാ രേഖകൾ എംബസി നൽകും. ഇന്ത്യൻ എംബസിയിൽ പോകുമ്പോൾ, നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. അതിനായി, പൂരിപ്പിച്ച EAP-2 ഫോം അപേക്ഷ, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ മുൻ, പിൻ പേജുകളുടെ പകർപ്പ്, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ പൊലീസ് റിപ്പോർട്ടിൻറെ പകർപ്പ്, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ എംബസി ആവശ്യപ്പെടും. ഈ നടപടിക്രമം ഒരു ആഴ്ച വരെ എടുത്തേക്കാം.രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പുതിയ പാസ്‌പോർട്ട് പ്രിൻറ് ചെയ്യുന്നതിനായി എംബസി നിങ്ങളുടെ അപേക്ഷ ഇന്ത്യയിലേക്ക് അയയ്ക്കും. തുടർന്ന് ഈ പാസ്‌പോർട്ട് നിങ്ങൾ അപേക്ഷിച്ച എംബസിയിലേക്ക് അയയ്ക്കും. എന്നാൽ, ഈ സമയത്ത്, പാസ്പോർട്ട് എത്തുന്നതുവരെ നിങ്ങൾ ആ രാജ്യത്ത് തന്നെ താമസിക്കേണ്ടി വരും. വിദേശത്ത് ഒരു ആഴ്ച കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനു പകരം എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ ഇത് ഉപയോഗിക്കാം.നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക എന്നതാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും

    യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും

    രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

    കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എൻ‌പി‌സി‌ഐ പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകൾ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എൻ‌പി‌സി‌ഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകൾ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു. 

    ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക

    പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പർ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രിൽ 1-ന് ശേഷം നിങ്ങൾക്ക് യുപിഐ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • അറിഞ്ഞോ? എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ 

    അറിഞ്ഞോ? എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ 

    ടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയുടെയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഒരു രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക. മെയ് ഒന്നുമുതലാണ് ഫീസ് വര്‍ധന നടപ്പാക്കുക. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 6 ല്‍ നിന്ന് ഏഴുരൂപയായി ഉയരും. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.

    വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്. എടിഎം സേവനം കുറവുള്ള ചെറുകിട ബാങ്കുകളെ പുതിയ നീക്കം സമ്മര്‍ദത്തിലാക്കിയേക്കും. ഫീസ് വര്‍ധന ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാത്രം ഉപയോഗിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകുന്നതാണ് കാരണം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം

    ‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം

    സഹപ്രവർത്തകരുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമെത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും, പിന്നീട് ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ തന്നെ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആപ്പിനുള്ളിൽ അഭ്യർഥിക്കുകയും സ്വീകരിക്കുകയും അല്ലെങ്കിൽ പണമടയ്ക്കാനുമൊക്കെ കഴിയും.ഗൂഗിൾ പേ( Google Pay) ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ ഗൂഗിൾ പേ ആപ് തുറക്കുക.∙ബിൽ അടയ്ക്കാൻ സ്കാനർ ഓപ്ഷനിലോ പുതിയ പേമെന്റ് ഓപ്ഷനിലോ ടാപ് ചെയ്യുക.∙താഴെ ഇടത് കോണിലുള്ള സ്പ്ലിറ്റ് ദ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുത്ത് അതിന് ഒരു പേര് നൽകി ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക.∙ഗ്രൂപ്പ് സൃഷ്ടിച്ചുകഴിഞ്ഞാൽ, ചെലവ് വിഭജിക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട തുക നൽകുക, ബില്ലിനായി പണം നൽകുന്ന ഗ്രൂപ്പിൽ നിന്ന് കസ്റ്റം കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുക.∙തിരഞ്ഞെടുത്ത കോൺടാക്റ്റുകളിലേക്ക് പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.ഫോൺപേ(PhonePe) ഉപയോഗിച്ച് ബിൽ എങ്ങനെ വിഭജിക്കാം:∙നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് തുറക്കുക.∙‌പ്രധാന സ്ക്രീനിൽ നിന്ന്, സ്പ്ലിറ്റ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട ആകെ തുക നൽകുക. ∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക. ∙പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.പേടിഎം ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ പേടിഎം ആപ്പ് തുറക്കുക.∙സംഭാഷണ പേജിലേക്ക് പോകാൻ മുകളിൽ വലതുവശത്തുള്ള സന്ദേശ ബോക്സ് ഐക്കണിൽ ടാപ്പ്ചെയ്യുക.∙താഴെയുള്ള സ്പ്ലിറ്റ് ബിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.∙അടയ്ക്കേണ്ട തുക നൽകുക.∙ബിൽ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക.∙വലതുവശത്തുള്ള തുടരുക, ബട്ടണിൽ ടാപ്പ് ചെയ്യുക.∙’ഓട്ടോ-സ്പ്ലിറ്റ് ഈക്വൽ’ ബോക്സിൽ ചെക്ക് മാർക്കിടാം ∙ഓരോ വ്യക്തിയുടെയും വിഹിതം സ്വമേധയാ ക്രമീകരിക്കാം

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • 2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

    2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

    ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപം നടത്താം.നിക്ഷേപം 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വർഷമാണ് നിക്ഷേപ കാലയളവ്.
    പലിശ

    7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന തുക 1,16,022 രൂപ

    പിൻവലിക്കൽ

    രണ്ട് വർഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിൻവലിക്കാം.

    പുരുഷന്മാർക്ക് അക്കൗണ്ട് തുറക്കാമോ?

    സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. അതിനാൽ പുരഷന്മാർക്ക് അവരുടെ ഭാര്യമാരുടെ പേരിൽ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതൻ ആണെങ്കിൽ ഭാര്യ, മകൾ, അമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരിൽ നിക്ഷേപം നടത്താം.

    അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ

    മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

    1 അപേക്ഷാ ഫോം

    2 പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) കാർഡ്, ഡ്രൈവിങ് ലൈസൻസ് , വോട്ടേഴ്‌സ് ഐഡി , ആധാർ കാർഡ് തുടങ്ങിയയവിൽ ഏതെങ്കിലും

    3 പുതിയ അക്കൗണ്ട് ഉടമകൾക്കുള്ള KYC ഫോം

    4 പേ സ്ലിപ്പ്

    പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയിൽ ചേരാം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • ആദായ നികുതി കിഴിവ് നേടണോ? നിക്ഷേപിക്കാം ഈ 6 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ

    ആദായ നികുതി കിഴിവ് നേടണോ? നിക്ഷേപിക്കാം ഈ 6 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ

    ദായ നികുതി റിട്ടേൺ  സമർപ്പിക്കേണ്ട സമയം ഈ മാസം ജൂലൈയാണ്.  പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനാണ് നിങ്ങൾ തീരുമാനിക്കുന്ന വ്യക്തിക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന  ഓപ്‌ഷനുകൾ ഉണ്ട്. 

    നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന 6 പോസ്റ്റ് ഓഫീസ് പദ്ധതികൾ: 

    I. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 

    സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന  മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ. 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ്  കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.

    II. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: 

    പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.

    III. സുകന്യ സമൃദ്ധി അക്കൗണ്ട്: 

    പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.

    IV. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്:

    അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.

    v. കിസാൻ വികാസ് പത്ര (കെവിപി) : 

    കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.  7.5 ശതമാനമാന് പലിശ. 

    VI. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: 

    പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ  വ്യത്യസ്ത കാലാവധികളുള്ളവയാണ്. ഇതിൽ  5 വർഷത്തെ ഡെപ്പോസിറ്റ് അക്കൗണ്ടിന് സെക്ഷൻ 80C യുടെ നികുതി ഇളവ് ലഭിക്കും. 7.5 ശതമാനമാണ് പലിശ

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • അനങ്ങാതെ കിടക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ്

    അനങ്ങാതെ കിടക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ്

    പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.

    ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic) പഠനം നടക്കുന്നത്. കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്.

    വിവാള്‍ഡി (Vivaldi) എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ​ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തിന്റെ ഭാ​ഗമായിരിക്കുന്നത്.

    വെള്ളത്തില്‍ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.

    ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും. 20നും 40നും ഇടയില്‍ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ വോളണ്ടിയര്‍മാരെ കഴിഞ്ഞ കൊല്ലമാണ് തെറരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

    ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

    നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്താണ് പ്രശ്‍നമെന്നും സുരക്ഷിതരായിരിക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി അറിയാം. ഗൂഗിൾ ക്രോമിലെ നിരവധി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ക്രോമിലെ ചില ന്യൂനതകൾ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങൾ മമാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും

    സിസ്റ്റത്തിൽ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച് ചെയ്തില്ലെങ്കിൽ, ഈ കേടുപാടുകൾ ഡാറ്റാ ലംഘനങ്ങൾ, സ്വകാര്യതാ അപകടസാധ്യതകൾ, സിസ്റ്റം തടസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്ന് മുന്നറിയിപ്പ് പറയുന്നു.

    ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത്?

    ബാധിക്കപ്പെട്ട പതിപ്പുകളിൽ വിൻഡോസ്, മാക് എന്നിവയ്‌ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

    ഗൂഗിൾ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം? നിങ്ങളുടെ ഗൂഗിൾ ക്രോം പതിപ്പ് പരിശോധിക്കാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

    – ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.

    – ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “ഹെൽപ്പ്” തിരഞ്ഞെടുക്കുക.

    – ഉപ മെനുവിലെ “എബൗട്ട് ഗൂഗിൾ ക്രോം” ക്ലിക്ക് ചെയ്യുക.

    – നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.

    ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി എങ്ങനെ പരിശോധിക്കാം?

    നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറായ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ, മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ‘എബൗട്ട് ഗൂഗിൾ ക്രോം’ ടാബിൽ എത്തുക. നിങ്ങൾ പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും

  • എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ എഐയ്ക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. മെറ്റ എഐ ഉപയോഗിക്കാൻ ഉടൻ തന്നെ വരിസംഘ്യ നൽകേണ്ടി വരുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഈ വർഷം രണ്ടാം പാദത്തോടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. 2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്.

    അതേസമയം, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഈ വർഷം 65 ബില്യൺ ഡോളർ കമ്പനി ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫിസിക്കൽ ടാസ്കുകളിൽ സഹായിക്കാൻ കഴിയുന്ന എഐ- പവർഡ് ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ റിയാലിറ്റി ലാബ്സ് യൂണിറ്റിനുള്ളിൽ പുതിയ ഡിവിഷൻ ആരംഭിക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി മെറ്റയുടെ എതിരാളികളായ ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങി ഭീമന്മാരും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

  • പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡ‍ിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.  യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിവരം അറിഞ്ഞ മലപ്പുറം പോലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്‍റെ പരിസരത്ത് വെച്ചാണ് അറസ്റ്റുചെയ്തത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

  • ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം ഇതാ

    ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം ഇതാ

    ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ നമ്മൾ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ.

    വൈറ്റ് ബ്രെഡ് ഇനി മുതല്‍ ഒഴിവാക്കുക. വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്. വൈറ്റ് ബ്രെഡില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍, ധാതുക്കള്‍, നല്ല കൊഴുപ്പുകള്‍ യാതൊന്നും തന്നെ അടങ്ങിയിട്ടില്ല.പ്രഭാതത്തിലോ അല്ലെങ്കിൽ വൈകുന്നേരമോ നമ്മൾ കഴിക്കുന്ന ബേക്കറി പലഹാരങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. അവ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് അളവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും.

    കൂടാതെ, സോഡയില്‍ ഫോസ്‌ഫോറിക് ആസിഡ് ഉണ്ട്. ഇത് കാല്‍സ്യത്തെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടയുന്നു. കാല്‍സ്യം ആവശ്യത്തിനു കിട്ടാതെ വരുമ്പോള്‍ അത് എല്ലുകളുടെ ശക്തി കുറയാനും ഓസ്റ്റിയോ പോറോസിസിനും പല്ലില്‍ പോടു വരാനും കാരണമാകും. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കും.

  • ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. ഈ ജ്യൂസ് ശീലമാക്കൂ

    ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. ഈ ജ്യൂസ് ശീലമാക്കൂ

    പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. പർപ്പിൾ , മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്.

    കേരളം പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ് എന്നതുകൊണ്ട് തന്നെ ഇക്കാലത്ത് പല വീടുകളിലും കൃഷി ചെയ്യുന്നത് കണ്ടുവരാറുണ്ട്. കലോറി കുറഞ്ഞതും ഉയർന്ന തോതിൽ നാരുകൾ ഉള്ളതുമായ പാഷൻ ഫ്രൂട്ട് ഏവർക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. രുചി കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് മധുരം ചേർത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകൾ കഴിക്കാറുണ്ട്. വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്നതിനാൽ തന്നെ ഇവ പേടികൂടാതെ ആർക്കും കഴിക്കാം.ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ഹൃദയാരോഗ്യം നിയന്ത്രിക്കാൻ വരെ ഈ പഴത്തിന് കഴിയുമെന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രക്തക്കുഴലുകൾ അയവുള്ളതാക്കി അതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോളിഫെനോൾ പാഷൻ ഫ്രൂട്ടിന്റെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യും.

    കൂടാതെ, ഇവയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. പലർക്കും ഇവയിലുള്ള വിത്തുകൾ അത്ര ഇഷ്ടപ്പെടാറില്ലെങ്കിലും വിത്തുകളിലാണ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, കരോട്ടിനോയിഡുകൾ, നിക്കോട്ടിനിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ഇവയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

  • കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

    കരൾ രോഗം മുതൽ ക്യാൻസറിന് വരെ ഫലപ്രദം! ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിയാം

    നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്. ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതിന്റെ വേരാണ് ഉപകാരപ്രദം.

    മനുഷ്യരില്‍ കണ്ടുവരുന്ന രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. ക്യാൻസർ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം. കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു. രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമാണെന്നു പറയുന്നു. ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലുണ്ട്. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ഉപയോഗിക്കാവുന്നതാണ്. ചെടി അടിവേരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തിളപ്പിച്ചതിനു ശേഷം 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാൻ അനുവദിയ്ക്കണം. അതിനു ശേഷം വെള്ളം കുടിക്കാവുന്നതാണ്.

  • മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

    മാസംതോറും 5000 രൂപ നിക്ഷേപിച്ച് 3.5 ലക്ഷം നേടാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

    ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്.

    വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെക്കറിങ് ഡെപ്പോസിറ്റ് ഇത്തരത്തില്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുന്ന സുരക്ഷിതവും അച്ചടക്കപൂര്‍ണവുമായ നിക്ഷേപ മാര്‍ഗമാണ്. സര്‍ക്കാര്‍ ഉറപ്പോടെ ഉയര്‍ന്ന പലിശ നേടാന്‍ പോസ്റ്റ് ആര്‍ഡി നിക്ഷേപകര്‍ക്ക് സാധിക്കും. ഒരു നിശ്ചിത കാലാവധിയില്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ സ്‌കീം അനുവദിക്കുന്നു.പലിശയുടെ ത്രൈമാസ കോമ്പൗണ്ടിങ് വഴിയാണ് പദ്ധതിയില്‍ സമ്പാദ്യം വളരുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം വെറും 100 രൂപയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ വരുമാന വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. പദ്ധതിയുടെ കാലാവധി അഞ്ചു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം മൊത്തം തുക പലിശ സഹിതം ലഭിക്കും. ഇത് ഇടത്തരം സാമ്പത്തിക ആസൂത്രണത്തിന് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.

    സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറക്കാം. കൂടാതെ 10 വയസിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ ഇല്ല.ഉദാഹരണത്തിന് പ്രതിമാസം 5000 രൂപ എന്ന നിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ആകെ തുക 3,00,000 രൂപയാണ്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിലവില്‍ 6.7 ശതമാനം പലിശ നിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം വരുമാനം 3,56,830 രൂപയായിരിക്കും. ഇവിടെ പലിശ മാത്രമായി 56,830 രൂപയാണ് ലഭിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/20/uae-1155/
    https://www.pravasiinfo.com/2024/12/20/uae-1152/
  • വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗമുണ്ട്

    വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗമുണ്ട്

    വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികൾ ഏതൊക്കെയെന്ന് പരിശോധിക്കാം

    ബജറ്റിൽ ഉറച്ചുനിൽക്കുക

    കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാൻ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികൾക്ക് പോയോ, ഓൺലൈൻ ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിയോ പണം ചെലവാകാതിരിക്കാൻ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ബജറ്റിൽ ഉറച്ചുനിൽക്കണം. സാമ്പത്തിക ഇടപാടുകൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാൻ ഇത് സഹായിക്കും

    ഷോപ്പിങ് ഫ്രീ ടൈമിൽ മാത്രം

    ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങൾ ഷോപ്പിങിന് പോകുന്നത് എങ്കിൽ ആ ശീലം മാറ്റാം. ഫ്രീ ടൈമിൽ, മനസ് ശാന്തമായിരിക്കുമ്പോൾ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂർവം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് ഒരേ വിഭാഗത്തിൽ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാൻഡുകൾ. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങൾ ഷോപ്പിങിന് പോകുന്നതെങ്കിൽ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്ത് വാങ്ങാൻ സാധിക്കില്ല

    സ്മാർട് ഷോപ്പിങ്

    നിത്യോപയോഗ സാധനങ്ങൾ പരമാവധി ഡിസ്കൗണ്ടിൽ വാങ്ങാൻ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ കണ്ടെത്തുക. ആപ്പുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങാം. ഓഫറുകൾ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താൻ ശ്രമിക്കുക

    സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക

    മറ്റുള്ളവരുടെ ജീവിത ശൈലി നമ്മൾ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലിൽ ജീവിക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.

    ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകൾ ഒഴിവാക്കുക

    പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ അത് വാങ്ങാൻ തോന്നുന്നുണ്ടോ എങ്കിൽ ആപ്പ് ഇപ്പോൾ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോൾ മാത്രം ആപ്പുകൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോൾ ആപ്പിൻറെ ആവശ്യമേയില്ല

    അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്

    ചില വ്യക്തികൾക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലർ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോർന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്

    സേവിംഗ്സ് ഉറപ്പാക്കുക

    ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇൻ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിൻറെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിൻറെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇൻ അകൗണ്ടുകൾ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/11/uae-1071/#google_vignette
    https://www.pravasiinfo.com/2024/12/11/uae-1072/
  • ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

    ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

    നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം രാജ്യത്തെ നിക്ഷേപ നിരക്കുകൾ മുകളിലാണ്. എന്നാൽ അധികം വൈകാതെ ആർബിഐ നിരക്കു കുറ്‌യ്ക്കൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സ്ഥിര നിക്ഷേപ പലിശയും ആകർഷകമല്ലാതാകും. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്ന് മറക്കരുത്.

    പണപ്പെരുപ്പം ഒരു വശത്തും, മറുവശത്ത് നിരക്ക് കുറയ്ക്കലും പരിഗണിക്കുമ്പോൾ നിക്ഷേപകർ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവിടെയാണ് സർക്കാർ ബോണ്ടുകൾ വ്യത്യസ്തമാകുന്നത്. പലർക്കും സർക്കാർ ബോണ്ടുകളെ പറ്റി വേണ്ടത്ര അറിവില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്.

    ധനസമ്പാദനം തന്നെയാണ് സർക്കാർ ബോ്ണ്ടുകൾ വഴി ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക പ്രശ്‌നം, അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോൾ സർക്കാരുകൾ ബോണ്ടുകൾ ഇറക്കുന്നു. ഇവ സർക്കാരാണ് ഇറക്കുന്നത്. അതിനാൽ തന്നെ ഉയർന്ന സുരക്ഷ വാഗ്ാദനം ചെയ്യുന്നു. ഇതു ബോണ്ട് പുറത്തിറക്കുന്ന സർക്കാരും നിക്ഷേപകനും തമ്മിലുള്ള ഒരു കരാറാണ്. ഒരു നിശ്ചിത തീയതിയിൽ ബോണ്ടിന്റെ അടിസ്ഥാന തുക തിരികെ നൽകാമെന്നും നിക്ഷേപകരുടെ കൈവശമുള്ള ബോണ്ടിന്റെ മുഖവിലയ്ക്ക് പലിശ നൽകാമെന്നുമുള്ള വാഗ്ദാനം.

    ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർക്കാർ ബോണ്ടുകളാണ് താഴെ പറയുന്നത്.

    തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്

    കൂപ്പൺ റേറ്റ്: 9.72%
    വരുമാനം: 13.50%
    ക്രെഡിറ്റ് റേറ്റിംഗ്: എ

    കർണാടക സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ

    കൂപ്പൺ റേറ്റ്: 9.24%
    വരുമാനം: 12.08%
    ക്രെഡിറ്റ് റേറ്റിംഗ്: എഎ

    വെസ്റ്റ് ബംഗാൾ സ്‌റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ഡിസ്ട്രിബ്യൂഷൺ കമ്പനി

    കൂപ്പൺ റേറ്റ്: 9.34%
    വരുമാനം: 11.95%
    ക്രെഡിറ്റ് റേറ്റിംഗ്: എ

    ഇൻഡെൽ മണി ലിമിറ്റഡ്

    കൂപ്പൺ റേറ്റ്: 0%
    വരുമാനം: 11.88%
    ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി

    പഞ്ചാബ് ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ബോർഡ്

    കൂപ്പൺ റേറ്റ്: 0.40%
    വരുമാനം: 11.70%
    ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/09/uae-1055/
    https://www.pravasiinfo.com/2024/12/09/uae-1056/
  • പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

    പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

    ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.

    മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

  • നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

    നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

    ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ച് പലവിധ ആരോ​ഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. മറ്റ് ആ​രോ​ഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കിൽ കാപ്പി കുടിക്കുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം. പോഷകാഹാര വിദഗ്ധയായ റിതിക കുക്രേജ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കാര്യങ്ങൾ പറയുന്നുണ്ട്.

    ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോഎസോഫേഷ്യൽ റിഫ്ലക്സ് രോഗം

    കാപ്പിയിലെ കഫീനും ആസിഡുകളും വയറ്റിലെ ആസിഡിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വർധിപ്പിക്കും. ഇത് അസ്വസ്ഥത, വയറു വീർപ്പ്, നെഞ്ചുവേദന എന്നിവയ്ക്ക് കാരണമാകും. നിങ്ങൾക്ക് പതിവായി ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുകയാണെങ്കിൽ കാപ്പി പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. പകരം ഇഞ്ചി ചേർക്കുന്നത് പോലുള്ള ഹെർബൽ ടീകൾ തിരഞ്ഞെടുക്കുക. അവ ദഹനപ്രശ്നങ്ങൾ ഒരുപരിധി വരെ ശമിപ്പിക്കാൻ സഹായിക്കും.

    ഉത്കണ്ഠ ഉണ്ടാകാനും ഉറക്കമില്ലായ്മ വരാനും സാധ്യത

    ഉത്കണ്ഠ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് കാപ്പിയിലെ കഫീൻ വലിയ പ്രശ്നമായിരിക്കും. ഉത്കണ്ഠയ്ക്ക് സാധ്യതയുള്ളവർക്ക് രോഗലക്ഷണങ്ങൾ വഷളാക്കുകയും വിശ്രമിക്കാൻ പ്രയാസമാക്കുകയും ചെയ്യും. കാപ്പിയിലെ കഫീൻ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടുക്കുന്നത് ഒഴിവാക്കണം.

    ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശക്തി ഇല്ലാതാക്കും

    ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവിനെ കാപ്പി തടസ്സപ്പെടുത്തും. ഭക്ഷണത്തോടൊപ്പം പരമാവധി കാപ്പി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ കാപ്പിയുടെ സ്വാധീനം കുറയ്ക്കുന്നതിന് കാപ്പി കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇടയിൽ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ വ്യത്യാസം ഉണ്ടായിരിക്കണം.

    ഗർഭാവസ്ഥയിൽ കാപ്പി ഒഴിവാക്കണം

    ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കണം. കഫീനിന്റെ ഉയർന്ന അളവ് കുഞ്ഞിൻ്റെ വളർച്ചയെയും വികാസത്തെയും ബാധിക്കും. ഗർഭാവസ്ഥയിൽ അമിതമായ കഫീൻ കഴിക്കുന്നത് മാസം തികയാതെയുള്ള ജനനം, കുഞ്ഞിൻ്റെ ഭാരം തുടങ്ങിയവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പി കുടിക്കണം എന്ന നിർബന്ധം ഉള്ളവർ കഫീൻ പ്രതിദിനം 200 മില്ലിഗ്രാമായി പരിമിതപ്പെടുത്തുക. ഇത് ഏകദേശം ഒരു ചെറിയ കപ്പ് കാപ്പിയിൽ കാണപ്പെടുന്ന അളവാണ്. കാപ്പിക്ക് പകരം, കുങ്കുമപ്പൂവോ ഏലക്കായോ ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കാൻ ശ്രമിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/05/uae-1022/#google_vignette
    https://www.pravasiinfo.com/2024/12/05/uae-1023/
  • ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

    ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

    കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

    സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭര്‍ത്താവിനെയോ കുടുംബത്തിലെ ആണുങ്ങളെയോ ഏല്‍പ്പിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ദിവസമോ ആഴ്ചയിലൊരിക്കലോ ചിലവുകളും വരവും ബാങ്ക് ബാലന്‍സുമെല്ലാം പരിശോധിക്കുക. വരവുചിലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ബജറ്റ് തയ്യാറാക്കുക. മറ്റാരെങ്കിലുമായി അക്കൗണ്ട് വിവരങ്ങളോ സമ്പാദ്യ വിവരങ്ങളോ പങ്കുവെക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ നിയന്ത്രണം അവരെ ഏല്‍പ്പിക്കാതിരിക്കുക. ഇനി സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവരാണെങ്കില്‍ പങ്കാളിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഇടപെടുക. ഓരോ മാസവുമുള്ള അടവുകളെ കുറിച്ചും വരവുചിലവുകളെ കുറിച്ചും ക്യതൃമായി അറിഞ്ഞിരിക്കുക.

    ഭാവിയെ കുറിച്ച് ഒരു പ്ലാന്‍ വേണം ഭാവിയെ കുറിച്ച് കൃത്യമായൊരു പ്ലാനിംഗ് ഉള്ളത് സാമ്പത്തികമായി സുരക്ഷിതമാകുന്നതില്‍ പ്രധാനമാണ്. വാര്‍ധക്യകാലം സുരക്ഷിതമാക്കുന്നതിന് ഒരു നീക്കിയിരുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. പൊതുവേ പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് പങ്കാളിയുടെ സാമ്പത്തിക രപിന്തുണ നഷ്ടമായാലുള്ള അവസ്ഥ മുമ്പില്‍ കാണണം. മറ്റാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍ വാര്‍ധക്യ കാലത്തേക്ക് മാത്രമായി ഒരു സമ്പാദ്യം മാറ്റിവെക്കുക.

    ലോണ്‍ നല്ലതാണ് ബാധ്യതകള്‍ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളി ആണെങ്കിലും ലോണുകള്‍ ഒന്നും ഇല്ലെങ്കില്‍ അതും സാമ്പത്തികസുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താല്‍ ഇവര്‍ക്ക് പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അതുകൊണ്ട് വളരെ ആലോചിച്ച് സാമ്പത്തികമായി വലിയ ബാധ്യതയാകാത്ത ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുക, അത് വിദഗ്ധമായി ഉപയോഗപ്പെടുത്തുക.

    ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ കുറയ്ക്കുക ചില വായ്പകള്‍ നല്ലതാണെങ്കില്‍ മറ്റുചില വായ്പകള്‍ എന്നന്നേക്കുമായി നമ്മളെ കുരുക്കിലാക്കും. ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ എടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അത്തരം വായ്പകള്‍ ഉണ്ടൈങ്കില്‍ എത്രയും വേഗം അവ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.

    ബാങ്കുകളുമായി നല്ല ബന്ധം പുലര്‍ത്തുക സാമ്പത്തികമായി ആശ്രയിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. സാമ്പത്തികമായ സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അക്കൗണ്ട് സംബന്ധമായ സംശയങ്ങള്‍ക്കും ആരെയാണ് ബന്ധപ്പെടേണ്ടത് എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പലിശസംബന്ധമായതും ലോണ്‍ സംബന്ധമായതുമായ കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇവര്‍ക്ക് സാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/12/03/uae-1003/#google_vignette
    https://www.pravasiinfo.com/2024/12/03/uae-1004/
  • ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

    ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

    എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കിൽ നമുക്ക് നല്ല ഊർജമായിരിക്കും ദിവസം മുഴുവൻ ലഭിക്കുക. കാരണം അത് ദഹിക്കാൻ കുറച്ച് സമയമെടുക്കും.

    പ്രഭാത ഭക്ഷണത്തിന് റവ ഉപ്മാവ്, ഇഡ്ഡലി, ദോശ എന്നിവയെല്ലാം നമ്മുടെ തീൻമേശയിലെ സ്ഥിരം വിഭവമാണ്. ഏറ്റവും നല്ല പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് റവ ഉപുമാവ്. കൊളസ്ട്രോൾ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് റവ എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ആരോഗ്യഗുണങ്ങളറിയാത്തവരാണ് ഇതിനെ ഒഴിവാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് റവ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

    അമിത ഭക്ഷണശീലം ഇല്ലാതാക്കുന്നു: പലരും എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അമിതമായി ഭക്ഷണം കഴിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമായ പ്രതിവിധിയാണ് റവ. തടി കുറക്കുന്നു ഭക്ഷണശീലത്തിൽ മാറ്റമുണ്ടായാൽ തടി കൂടുന്നവരും കുറയുന്നവരുമാണ് നമ്മളിൽ പലരും. റവ ഇത്തരത്തിൽ ശീലമാക്കിയാൽ അത് ആരോഗ്യത്തിനും മാത്രമല്ല തടി കുറയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

    ഊർജ്ജം വർദ്ധിപ്പിക്കുന്നു: ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ സഹായിക്കുന്ന ഒന്നാണ് റവ. റവ വേവിച്ച് പാലിലിട്ട് കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കാം.

    എല്ലിന്റെ ആരോഗ്യത്തിന്: എല്ലിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ് റവ. ഇത് എല്ലുകൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല എല്ല് തേയ്മാനം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

    ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ഏറ്റവും ഫലപ്രദമായ ഒന്നാണ് റവ. റവ കഴിക്കുന്നത് ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നു. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

    https://www.pravasiinfo.com/2024/11/20/uae-903/
    https://www.pravasiinfo.com/2024/11/20/uae-904/
  • ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

    ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

    ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത ഉറപ്പാക്കുന്ന പഠന റിപ്പോർട്ട് പുറത്തുവരുന്നത്.

    പത്തു​ഗ്രാമിൽ കൂടുതൽ ഉപ്പ് ദിവസവും കഴിക്കുന്നത് ഉദര അർബുദത്തിന് ഇടയാക്കുമെന്ന് മുമ്പ് പുറത്തുവന്നിട്ടുള്ള ഒരു ജാപ്പനീസ് പഠനത്തിൽ പറയുന്നുണ്ട്. എലികൾക്ക് ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം നൽകിയാണ് പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉപ്പ് അമിതമായി അളവിൽ ഉപയോ​ഗിച്ചത് വയറിന്റെ ആവരണത്തിൽ മാറ്റംവരുത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഉദര അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ബാക്ടീരിയമാണ് ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori ). ഇത് ​ഗ്യാസ്ട്രിക് അൾസറിനു കാരണമാവുകയും ഉദര അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

    എച്ച്.പൈലോറിയുടെ തോത് വർധിപ്പിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ടെന്നാണ് പ്രസ്തുത ലേഖനത്തിൽ പറയുന്നത്.ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറുനിറഞ്ഞ അവസ്ഥ, രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം, രക്തം കട്ടപിടിക്കുന്നത്, വേദന തുടങ്ങിയവയാണ് ഉദര അർബു​ദത്തിന്റെ ലക്ഷണങ്ങൾ.സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണ് ഉദര അർബുദത്തിനുള്ള സാധ്യത കൂടുതലെന്നാണ് പഠനത്തിൽ പറയുന്നത്.471,144 വ്യക്തികളിൽ നടന്ന പഠനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.

    നേരത്തെ ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളാൻ ലോകാരോ​ഗ്യസംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്. ഉപ്പ് അമിതമാകുന്നതിലൂടെ ശരീരത്തിലെ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നതുകൂടുകയും ചെയ്യും.ശരീരത്തിൽ നീരുവെക്കുന്നതും ഉപ്പിന്റെ അളവ് കൂടുന്നുവെന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്.

    മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം. സാധാരണത്തേതിലും അമിതമായി ദാഹം തോന്നുന്നുവെങ്കിൽ അതിന് ഉപ്പും ഒരു കാരണമാകാം. ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ ഉള്ളിൽ വണ്ണംവെച്ചതായി തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ ഉപ്പിനും സ്ഥാനമുണ്ടാകാം.ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഉപ്പ് കൂടുതലായുള്ള ഭക്ഷണമാണ് കഴിച്ചതെങ്കിൽ ഉറക്കം സുഖകരമാകില്ല. മതിയായ ഉറക്കം ലഭിക്കാത്തതും ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നതുമൊക്കെ അതിന്റെ ലക്ഷണങ്ങളാകാം.ഛർദിക്കണമെന്ന തോന്നലോ, വയറിളക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉപ്പിന്റെ അളവും കാരണമായിരിക്കാം.

  • മൊബൈൽ ഗെയിമുകൾ കളിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു അടിപൊളി ഗെയിം; ഉടൻ ഡൗൺലോഡ് ചെയ്യൂ

    മൊബൈൽ ഗെയിമുകൾ കളിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ ഒരു അടിപൊളി ഗെയിം; ഉടൻ ഡൗൺലോഡ് ചെയ്യൂ

    ഫോണിൽ ഗെയിമുകൾ കളിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു അടിപൊളി ഗെയിം. ഒരു മികച്ച സൗജന്യ ഗെയിം, ടെമ്പിൾ റണ്ണിൻ്റെ ആവേശകരമായ തുടർച്ചയാണ് ടെമ്പിൾ റൺ 2. ഗെയിമിൽ വിഗ്രഹവുമായി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അപകടകരമായ പാറക്കെട്ടുകൾ, സിപ്പ് ലൈനുകൾ, ഖനികളിൽ നിന്ന് അകന്നുപോകുക, സമൃദ്ധമായ വനങ്ങൾ പര്യവേക്ഷണം ചെയ്യുക. നിങ്ങൾക്ക് എത്ര ദൂരം ഓടാനാകും എന്നതാണ് ഗെയിം.

    ഫീച്ചറുകൾ

    *മനോഹരമായ ചുറ്റുപാടുകൾ

    • പുതിയ തടസ്സങ്ങൾ
    • കൂടുതൽ പവർഅപ്പുകൾ
    • വൈഫൈ ആവശ്യമില്ലാതെ ഓഫ്‌ലൈനിൽ പ്ലേ ചെയ്യുക
    • ഓരോ കഥാപാത്രത്തിനും പ്രത്യേക അധികാരങ്ങൾ
    • ഹൃദയസ്പർശിയായ ഗെയിംപ്ലേ

    ഉടൻ ഡൗൺലോഡ് ചെയ്യൂ:

    https://play.google.com/store/apps/details?id=com.imangi.templerun2

     https://apps.apple.com/in/app/temple-run-2/id572395608

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

  • ജിമ്മിലെ മരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍; വ്യായാമത്തിനു മുമ്പ് പരിശോധന നല്ലത്, അറിയാം ഇക്കാര്യങ്ങള്‍

    ജിമ്മിലെ മരണങ്ങള്‍ തുടര്‍കഥയാകുമ്പോള്‍; വ്യായാമത്തിനു മുമ്പ് പരിശോധന നല്ലത്, അറിയാം ഇക്കാര്യങ്ങള്‍

    കുഴഞ്ഞുവീണു മരിക്കുന്ന മിക്ക സംഭവങ്ങളിലും അതിനു പ്രധാനകാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരിക്കും. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിശ്ചലമാകുന്നത്, അല്ലെങ്കിൽ ഹൃദയത്തിന്റെ താളം അഥവാ സ്പന്ദനം അമിത വേഗത്തിലാകുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ. ചെറുപ്പക്കാരിൽ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുതലായി കാണുന്നതെന്നു ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല; ചില സാധ്യതകളാണു പറയാനാകുക.

    താളം തെറ്റിക്കുന്ന ഹോർമോണുകൾ

    ശാരീരികമായി വളരെയധികം അധ്വാനിക്കുന്നവരും വ്യായാമം ചെയ്യുന്നവരുമായ യുവാക്കൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്തകാലത്തുണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും സിനിമ, കായിക മേഖലയിൽ പ്രവർത്തിക്കുന്നവർ. ജിമ്മിലും മറ്റും നന്നായി വർക്കൗട്ട് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ ചില ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കും. പ്രത്യേകിച്ച്, രക്തത്തിലെ അഡ്രിനാലിന്റെ തോത് വളരെയധികം ഉയരും. ഇതുമൂലം ഹൃദയതാളത്തിൽ വ്യതിയാനമുണ്ടാകാം. ഇതിനെ ‘കാർഡിയാക് അരിത്‌മിയ’ എന്നാണു പറയുക. ഒരാളെ പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാൻ ഇതുമതി. അത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട ജീവൻ രക്ഷാമാർഗമാണു കാർഡിയോപൾമനറി റെസസിറ്റേഷൻ (സിപിആർ). എന്നാൽ, എങ്ങനെയാണു സിപിആർ ചെയ്യേണ്ടതെന്നതു രക്ഷിക്കാനെത്തുന്നയാൾ അറിയണം. അങ്ങനെയെങ്കിൽ കുഴഞ്ഞു വീഴുന്നവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ‌ കഴിയും. രണ്ടാമത്തെ കാരണം ഹൃദയാഘാതം തന്നെയാണ്. രക്തധമനികൾ പെട്ടെന്ന് അടഞ്ഞുപോകുമ്പോൾ ഹൃദയത്തിലെ മാംസപേശികൾക്കു കേടുപാടു സംഭവിക്കും. ഇതുമൂലം രക്തസമ്മർദം പെട്ടെന്നു താഴുക, ഹൃദയതാളങ്ങളിൽ വ്യതിയാനം സംഭവിക്കുക എന്നീ അവസ്ഥകളുണ്ടാകുകയും അതു മരണത്തിലേക്കു നയിക്കുകയും ചെയ്യാം.

    നമ്മൾ അറിയാത്ത ഹൃദയ പരാജയം

    രോഗമാണെന്നു നമുക്കു മനസ്സിലാക്കാനാകാത്തൊരു രോഗമുണ്ട്– ഡൈലേറ്റഡ് കാർഡിയോമയോപ്പതിയെ (ഡിസിഎം) തുടർന്നുണ്ടാകുന്ന ഹൃദയ പരാജയം. കോവിഡ് പോലുള്ള ശക്തമായ വൈറൽ പനിയുടെ പാർശ്വഫലമായാണ് ഇത്തരം അസുഖമുണ്ടാകുന്നത്. പനിയെത്തുടർന്നു ചെറിയ ശ്വാസംമുട്ടോ ചുമയോ അനുഭവപ്പെടും. ഡോക്ടർമാർ ആന്റിബയോട്ടിക്കോ മറ്റു മരുന്നുകളോ നൽകും. പക്ഷേ, ഈ വൈറൽ പനി ഹൃദയത്തിലെ മാംസപേശികളെ ബാധിക്കും (വൈറൽ മയോകാർഡൈറ്റിസ്). പലപ്പോഴും ഇതു കണ്ടെത്താൻ വൈകും. വൈറൽ പനിയുമായി ചികിത്സ തേടുന്ന ഒരാളിന്റെ ഹൃദയ പരിശോധനകൾ (എക്കോകാർഡിയോഗ്രാം, ഇസിജി തുടങ്ങിയവ) സാധാരണഗതിയിൽ നടത്താറില്ല. അതിനാൽ വൈറൽ മയോകാർഡൈറ്റിസ് കണ്ടെത്താൻ കാലതാമസമുണ്ടാകും. മാംസപേശികളിലെ നീർക്കെട്ട് അല്ലെങ്കിൽ അണുബാധ മൂലം ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയും. അതു മെല്ലെ ഹൃദയപരാജയത്തിലേക്കു നീങ്ങും; നമ്മൾ അറിയുക പോലുമില്ല. കാർഡിയോമയോപ്പതി എന്ന ഈ അസുഖം അമിതമായി കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ പെട്ടെന്നു ഹൃദയ സ്തംഭനത്തിനുള്ള സാഹചര്യം സൃഷ്ടിക്കും. അങ്ങനെ ആളുകൾ പെട്ടെന്നു കുഴ‍ഞ്ഞു വീഴും.

    സൂക്ഷിക്കണം മനസ്സിനെയും

    മാനസിക സമ്മർദം അഥവാ സ്ട്രെസ് മൂലം പെട്ടെന്നു കുഴഞ്ഞുവീണ് ഒരാൾ മരിക്കുമോയെന്നു സംശയം തോന്നാം. സാധാരണഗതിയിൽ ഒരാളിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, രക്തധമനിയിൽ തടസ്സങ്ങളുള്ളവർ, വാൽവിനു തകരാറുള്ളവർ, കാർഡിയോമയോപ്പതിയുള്ളവർ തുടങ്ങിയവരിൽ താങ്ങാനാകുന്നതിലുമപ്പുറം സമ്മർദമുണ്ടായാൽ പെട്ടെന്നു ഹൃദയതാളങ്ങൾക്കു വ്യതിയാനം വന്നു ഹൃദയം നിശ്ചലമാകാം. ഇതും കൃത്യസമയത്തു കണ്ടെത്താൻ നമുക്കു കഴിയില്ല.

    അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ

    പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാകുന്നവർക്കു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപു ശരീരം ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. നമ്മൾ പലപ്പോഴും അത് അവഗണിക്കും. അകാരണമായി ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടൽ, കാരണം മനസ്സിലാക്കാൻ കഴിയാത്ത ക്ഷീണം, ഊർജസ്വലതയില്ലായ്മ, ഉറങ്ങണമെന്ന തോന്നൽ തുടങ്ങിയവ നമ്മുടെ ഹൃദയാരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കണം. ഇത്തരം സൂചനകൾ ലഭിക്കുമ്പോൾതന്നെ വിദഗ്ധപരിശോധന നടത്തുന്നതുവഴി ചികിത്സ തേടാനും പെട്ടെന്നുള്ള മരണങ്ങൾ ഒഴിവാക്കാനും കഴിയും.

    വ്യായാമത്തിനു മുൻപ് പരിശോധന നല്ലത്

    ഒരു പ്രത്യേക വ്യായാമമുറ ആരംഭിക്കുകയോ അല്ലെങ്കിൽ ജീവിതശൈലിയിൽ ക്രമീകരണം വരുത്തുകയോ ചെയ്യുന്നവർ അതിനു മുൻപു വിദഗ്ധ പരിശോധനയ്ക്കു വിധേയരാകുന്നതാണു നല്ലത്. ഉദാഹരണത്തിന്, ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ആരംഭിക്കുന്നതിനു മുൻപു ശരീരം, പ്രത്യേകിച്ചു ഹൃദയം ആ സമ്മർദം താങ്ങുമോയെന്നറിയണം. കാർഡിയോളജിസ്റ്റിനെ സമീപിച്ചു വിശദപരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ വ്യായാമം ആരംഭിക്കാവൂ. അമിത രക്തസമ്മർദം, ഹൃദയത്തിലെ മാംസപേശികൾക്ക് അമിതമായ കട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയും. അതിനനുസരിച്ചു ജീവിതശൈലി ചിട്ടപ്പെടുത്തിയാൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

  • മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍, കൂടുതലറിയാം…

    മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍, കൂടുതലറിയാം…

    മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക. പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവര്‍ ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട്. 70 വയസ്സോ അതിന് മുകളിലോ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്.

    പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്‌ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതിവര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം. 60ശതമാനം വിഹിതം കേന്ദ്ര സര്‍്ക്കാര്‍ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും. നീതി ആയോഗ് സമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

  • ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം

    ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം

    ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ്. രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജയില്‍ നിന്നുമാണ് മിക്കവാറും രക്താര്‍ബുദത്തിന്റെ ആരംഭം. രക്ത കോശങ്ങള്‍ അനിയന്ത്രിമായി വളരുകയും സാധാരണനിലയിലുള്ള, ആരോഗ്യമുള്ള രക്തകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് രക്താര്‍ബുദം. മറ്റേത് രോഗത്തെയും പോലെ തുടക്കത്തിലേ രോഗം തിരിച്ചറിയുക രക്താര്‍ബുദ ചികിത്സയില്‍ നിര്‍ണ്ണായകമാണ്.

    രക്താര്‍ബുദത്തിന്റെ നമ്മള്‍ അറിയുന്ന ലക്ഷണങ്ങളും സൂചനകളും അല്ലാതെ ര്ക്താര്‍ബുദത്തിന്റെ ആദ്യ സൂചനകള്‍ എന്ന് പറയാവുന്ന തരത്തില്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് രോഗങ്ങള്‍ കൊണ്ടും ഈ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാകാം. എന്തായാലും ഇത്തരം മാറ്റങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്.

    രക്താര്‍ബുദത്തിന്റെ അത്തരം ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നറിയാം.

    ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍

    രക്താര്‍ബുദമുള്ള ചിലയാളുകളില്‍ ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ വരാറുണ്ട്. ത്വക്കിന് താഴെയുള്ള രക്തസ്രാവമാണ് ഇത്തരം പാടുകള്‍ ഉണ്ടാക്കുന്നത്. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നതാണ് ഇത്തരം രക്തസ്രാവത്തിന് കാരണം. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.

    ഭാരം കുറയുക

    അകാരണമായി ഭാരം കുറയുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഭാരം കുറയാന്‍ ശ്രമിക്കാതെ തന്നെ ഭാരം കുറയുക, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

    അകാരണമായ ചൊറിച്ചില്‍

    രക്താര്‍ബുദമുള്ള ചിലയാളുകളില്‍ അകാരണമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കൈകളിലും കാലുകളിലും ഉടലിലും. നാഡികളുടെ അഗ്രഭാഗത്തെ ഉത്തേജിപ്പിക്കുന്ന ഹിസ്റ്റമൈന്‍ എന്ന രാസവസ്തുവാണ് ചൊറിച്ചിലിന് കാരണമാകുന്നത്.

    മുറിവ്, ബ്ലീഡിംഗ്

    രക്താര്‍ബുദമുള്ളയാളുകളില്‍ മുറിവുകള്‍ ഉണ്ടായാല്‍ വളരെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാകാം. കട്ട പിടിക്കാനുള്ള രക്തത്തിന്റെ കഴിവിനെ കാന്‍സര്‍ ബാധിക്കുന്നത് കൊണ്ടാണിത്. അടിക്കടി മൂക്കില്‍ നിന്നും രക്തം വരിക, മോണകളില്‍ നിന്ന് രക്തം വരിക, ചെറിയ പരിക്കുകള്‍ പറ്റുമ്പോള്‍ പോലും വലിയ തോതില്‍ രക്തസ്രാവം ഉണ്ടാകുക എന്നിവയെല്ലാം രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്.

    അടിക്കടി അണുബാധ

    രക്താര്‍ബുദം നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കും. രോഗങ്ങള്‍ക്കെതിരെയും അണുബാധയ്‌ക്കെതിരെയും പോരാടാനുള്ള ശരീരത്തിന്റെ ശേഷി കുറയും. അടിക്കടി ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഒരു ഡോക്ടറെ കാണുക.

    ലിംഫ് നോഡില്‍ വീക്കം

    കഴുത്തിലോ കക്ഷത്തിലോ നാഭിയിലോ ഉള്ള ലിഫ് നോഡുകളില്‍ വീക്കമുണ്ടാകുന്നത് രക്താര്‍ബുദത്തിന്റെ ലക്ഷണമാണ്. ഇവ തൊടുമ്പോള്‍ വേദനയുണ്ടാകാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

    https://www.pravasiinfo.com/2024/09/08/uae-468/
    https://www.pravasiinfo.com/2024/09/08/currency-rate-3/
    https://www.pravasiinfo.com/2024/09/08/obituary-30/
  • വേനൽക്കാല യാത്ര: പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഹമദ് വിമാനത്താവളം

    ദോഹ: വേനൽക്കാല യാത്രാ കാലയളവിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ജൂൺ 12 മുതൽ ജൂലൈ 15 വരെയാണ് പുതിയ പാർക്കിംഗ് നിരക്കുകൾ ഈടാക്കുക. അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്. പാർക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാർക്കിംഗിന് പ്രീ ബുക്കിംഗ് മാത്രം 725 റിയാലാണ് ഈടാക്കുക. പ്രീമിയം പാർക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂർ മുതൽ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.

    പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തും കാർ പാർക്ക് ചെയ്യാൻ മൂന്നു മുതൽ ഏഴു ദിവസം വരെ 350 റിയാലാണ് നിരക്ക്. എട്ടു മുതൽ 14 വരെയുള്ള ദിവസങ്ങൾക്ക് 450 റിയാൽ നിരക്ക് ഈടാക്കും. പതിനഞ്ചാം ദിവസം മുതൽ സാധാരണ നിരക്കുകൾ ബാധകമായിരിക്കും.

    ഷോർട്ട് സ്റ്റേ വാലെറ്റ് സേവനവും ലഭ്യമാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഷോർട്ട് സ്റ്റേ വാലെറ്റ് സേവനം ഉപയോഗിക്കണം. രണ്ടു മണിക്കൂറിന് 100 റിലായാണ് ചാർജ്. പ്രീമിയം വാലെറ്റ് പാർക്കിംഗിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തിൽ 450 റിയാലുമാണ് ഈടാക്കുക. പ്രീമിയം വാലെറ്റ് പാർക്കിംഗ് എടുക്കുന്നവർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനവും കോംപ്ലിമെന്ററി എക്സ്റ്റീരിയർ വെഹിക്കിൾ വാഷും സൗജന്യമായി ലഭിക്കും.

    *ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JkR9U6InFwxGVIqwxUdasU

  • പ്രമേഹം നിങ്ങളെ അലട്ടുന്നുണ്ടോ? നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

    പ്രമേഹം നിങ്ങളെ അലട്ടുന്നുണ്ടോ? നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

    ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.

    കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും. പ്രമേഹത്തെ സ്വാഭാവിക ഭക്ഷണ ക്രമം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്‍കുന്നു. ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്.

    ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.കുമ്ബളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/22/dh-inr-exchange-rate-91/
  • നിങ്ങളുടെ വാഹനത്തിന് എംവിഡി, കേരള പൊലീസ് ഫൈനുകൾ ഉണ്ടോ എന്ന് ഓൺലൈനായി ചെക്ക് ചെയ്യാം; ഈ ആപ്പ് വേ​ഗം ഡൗൺലോ‍ഡ് ചെയ്തോളൂ

    നിങ്ങളുടെ വാഹനത്തിന് എംവിഡി, കേരള പൊലീസ് ഫൈനുകൾ ഉണ്ടോ എന്ന് ഓൺലൈനായി ചെക്ക് ചെയ്യാം; ഈ ആപ്പ് വേ​ഗം ഡൗൺലോ‍ഡ് ചെയ്തോളൂ

    റോഡ് ഗതാഗത സാങ്കേതികവിദ്യയിലെ വികസനവും മാറ്റങ്ങളും, യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും പാറ്റേൺ, സംസ്ഥാനവും പ്രത്യേകിച്ച് മോട്ടോർ വാഹന മാനേജ്മെന്റിലെ മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും, റോഡ് ശൃംഖലകളുടെ വികസനം എന്നിവ പരിഗണിച്ച് 1988-ലെ മോട്ടോർ വാഹന നിയമം പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തുന്നതിനായിട്ടാണ് കേരള സർക്കാർ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചത്. കേരളത്തിലെ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റ് മുന്നോട്ട് വച്ച ആവശ്യകത പ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് സ്മാർട്ട് മൂവ്. ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, ട്രാൻസ്പോർട്ട് & നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ, പെർമിറ്റുകൾ, ഡ്രൈവിംഗ് സ്കൂൾ ലൈസൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീസ്, നികുതി, സെസ്, അപേക്ഷ എന്നിവ റീജിയണൽ/സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നൽകിയിരിക്കുന്ന ഏത് കൗണ്ടറിലും സ്വീകരിക്കാം എന്നതാണ് സോഫ്റ്റ്വെയറിന്റെ ശക്തി. ഓഫീസിൽ എത്തുന്ന പൗരൻ വിവിധ സേവനങ്ങൾക്കായി വിവിധ കൗണ്ടറുകൾ തിരയേണ്ടതില്ല. വകുപ്പിന് കീഴിലുള്ള വിവിധ ചെക്ക് പോസ്റ്റുകൾ, കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ ആവശ്യകത പ്രകാരം എൻഐസി വികസിപ്പിച്ച മറ്റൊരു സോഫ്റ്റ്‌വെയർ, സ്മാർട്ട് മൂവ്- ചെക്ക് പോസ്റ്റ് വഴിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഒരു മിനിറ്റിനുള്ളിൽ നൽകും!

    നയരൂപീകരണത്തിലും അത് നടപ്പിലാക്കുന്നതിലും മോട്ടോർ വാഹന വകുപ്പിനെ നിയന്ത്രിക്കുന്നത് കേരള സർക്കാരാണ്. വകുപ്പ് മേധാവിയായ ട്രാൻസ്‌പോർട്ട് കമ്മീഷണറാണ് വകുപ്പിന്റെ ഭരണം നടത്തുന്നത്.

    വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്:

    മോട്ടോർ വെഹിക്കിൾസ് ആക്ടും നിയമങ്ങളും നടപ്പിലാക്കുക

    വാഹനങ്ങളുടെ രജിസ്ട്രേഷൻ

    നികുതികളുടെയും ഫീസിന്റെയും ശേഖരണം

    ഡ്രൈവിംഗ് ലൈസൻസ് നൽകൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം, വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകൽ.

    ഇതുകൂടാതെ റോഡ് സുരക്ഷാ നടപടികൾക്കും വാഹന മലിനീകരണ നിയന്ത്രണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു.

    സർക്കാരിന്റെ വരുമാനത്തിൽ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാണ് മോട്ടോർ വാഹന വകുപ്പ്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

    റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ നിന്ന് ഏജന്റുമാരെയും കള്ളന്മാരെയും നീക്കം ചെയ്തു. ഇത് പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുക മാത്രമല്ല, ഓഫീസുകളിലെ അഴിമതിയുടെ ദുഷ്പ്രവണതകൾ ഇല്ലാതാക്കുകയും ചെയ്തു. ഏജന്റുമാരുടെയും കള്ളന്മാരുടെയും സഹായവും പിന്തുണയുമില്ലാതെ നിയമാനുസൃതമായ സേവനത്തിനായി ഓഫീസുകളെ സമീപിക്കാൻ സാധാരണക്കാരൻ ധൈര്യപ്പെടുന്നു.

    ഘട്ടങ്ങൾ:

    രജിസ്ട്രേഷൻ നമ്പർ നൽകുക

    ‘GO’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

    നിങ്ങളുടെ ചെക്ക് റിപ്പോർട്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും

    സ്പെല്ലിംഗ് തെറ്റുകൾ ഒഴികെയുള്ള ഗുരുതരമായ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തുകയോ നിങ്ങളുടെ വാഹന വിശദാംശങ്ങളോ കണ്ടെത്തുകയോ ചെയ്താൽ തിരുത്തലിനായി ബന്ധപ്പെട്ട RT/Sub RT Office-നെ ഉടൻ ബന്ധപ്പെടേണ്ടതാണ്.

    കമ്പ്യൂട്ടർ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അധിക ആവശ്യകതകൾ പൂരിപ്പിച്ച് പ്രയോഗിക്കുക ക്ലിക്കുചെയ്യുക

    നിങ്ങൾക്ക് ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കും കൂടാതെ മുഴുവൻ ആപ്ലിക്കേഷനുകളുടെയും പ്രിന്റൗട്ട് എടുക്കാം

    ഓൺലൈൻ പേയ്‌മെന്റിനുള്ള നിർദ്ദേശങ്ങൾ

    ഘട്ടം 1.

    വാഹന നമ്പർ നൽകുക

    തുടർന്ന് “സമർപ്പിക്കുക” ബട്ടൺ ക്ലിക്ക് ചെയ്യുക. പണമടയ്ക്കാത്ത ചാർജ് മെമ്മോകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും.

    ഘട്ടം 2.

    നിങ്ങൾ പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ചാർജ് മെമ്മോകൾ തിരഞ്ഞെടുക്കുക.

    തുടർന്ന് “പണമടയ്ക്കാൻ തുടരുക” ബട്ടൺ ക്ലിക്ക് ചെയ്യുക. ഒരു മെസേജ് ബോക്സ് പ്രത്യക്ഷപ്പെടുകയും തുടരാൻ “ശരി” ക്ലിക്ക് ചെയ്യുക

    ഘട്ടം 3.

    നിങ്ങൾ ആഗ്രഹിക്കുന്ന പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക

    നിങ്ങൾ ഇന്റർനെറ്റ് ബാങ്കിംഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ. ബാങ്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക

    തുടർന്ന് “പേയ്മെന്റ് നടത്തുക” ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളെ ബാങ്ക് വെബ്‌സൈറ്റിലേക്ക് നയിക്കും. അവിടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.

    നിങ്ങൾ ഡെബിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുക, തുടർന്ന് കാർഡ് തരം തിരഞ്ഞെടുക്കുക, തുടർന്ന് ഡെബിറ്റ് കാർഡ് നമ്പർ, ഡെബിറ്റ് കാർഡ് ഹോൾഡർ പേര്, ഡെബിറ്റ് കാർഡ് കാലഹരണ തീയതി, തുടർന്ന് സുരക്ഷാ കോഡ് എന്നിവ തിരഞ്ഞെടുക്കുക

    തുടർന്ന് “പേയ്മെന്റ് നടത്തുക” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളെ ബാങ്ക് വെബ്‌സൈറ്റിലേക്ക് നയിക്കും.

    ഘട്ടം 4.

    ആവശ്യമായ വിശദാംശങ്ങൾ സമർപ്പിക്കുമ്പോൾ നിങ്ങളെ ഒരു സ്‌ക്രീനിലേക്ക് റീഡയറക്‌ടുചെയ്യും

    അവിടെ നിങ്ങൾക്ക് ഇടപാടിന്റെ നില (വിജയം അല്ലെങ്കിൽ പരാജയം) കാണാൻ കഴിയും.

    ഘട്ടം 5.

    “ഇൻവോയ്സ് സൃഷ്‌ടിക്കുക” ബട്ടണിൽ ക്ലിക്കുചെയ്‌ത് ഇടപാടിന്റെ പ്രിന്റ് ഔട്ട് എടുക്കാം

    അപ്പോൾ നിങ്ങൾക്ക് ഇ-പേയ്‌മെന്റ് രസീത് ലഭിക്കും. ഭാവി റഫറൻസിനായി ഈ രസീത് സൂക്ഷിക്കുക.

    Check Online (Parivahan Website) https://vahan.parivahan.gov.in/vahanservice/vahan/ui/appl_status/form_Know_Regn_Status.xhtml
    Check Online (Kerala Police Website) https://vahan.parivahan.gov.in/vahanservice/vahan/ui/appl_status/form_Know_Regn_Status.xhtml
    Check Online(Get Challan Details) https://echallan.parivahan.gov.in/index/accused-challan

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

    https://www.pravasiinfo.com/2023/10/17/uae-introduced-new-app/
    https://www.pravasiinfo.com/2023/10/17/opening-date-announced-for-new-terminal-at-abu-dhabi-airport/
  • Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

    Marketing Posters appഇതാ എളുപ്പത്തിൽ പോസ്റ്ററുകൾ മൊബൈലിൽ നിർമ്മിക്കാൻ ഒരു അടിപൊളി ആപ്പ്

    ഈ ആപ്പ് ഉപയോഗിച്ച് അതിശയകരമായ മാർക്കറ്റിംഗ് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. ഒരു പോസ്റ്റർ ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. ടെക്സ്റ്റും ഐക്കണുകളും മാറ്റുക. നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ പ്രൊഫഷണലായി രൂപകൽപ്പന ചെയ്ത ഒരു പോസ്റ്റർ ടെംപ്ലേറ്റിനായി തിരയുകയാണോ? വാചകവും ഫോട്ടോകളും ഉപയോഗിച്ച് പോസ്റ്റർ മേക്കർ ഉപയോഗിച്ച് ആരംഭിക്കുക. ഇഷ്‌ടാനുസൃത പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ സൗജന്യ പോസ്റ്റർ സൃഷ്‌ടാവ്. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള പോസ്റ്റർ ഡിസൈനുകൾ എളുപ്പത്തിൽ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അതിനാൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാവന ഉപേക്ഷിച്ച് ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റർ ഉണ്ടാക്കാം.

    പോസ്റ്ററുകൾ എങ്ങനെ നിർമ്മിക്കാം

    ആപ്പ് തുറക്കുക

    മികച്ച പോസ്റ്റർ ടെംപ്ലേറ്റ് കണ്ടെത്തുക

    നിങ്ങളുടെ പോസ്റ്റർ ഡിസൈൻ ഇഷ്ടാനുസൃതമാക്കുക

    കൂടുതൽ പോസ്റ്റർ ഡിസൈൻ ഘടകങ്ങൾ ഉപയോഗിച്ച് സർഗ്ഗാത്മകത നേടൂ

    സംരക്ഷിക്കുക, പങ്കിടുക അല്ലെങ്കിൽ വീണ്ടും എഡിറ്റ് ചെയ്യുക

    പോസ്റ്റർ ഡിസൈൻ കഴിവുകൾ ആവശ്യമില്ല. വാട്ടർമാർക്ക് ഇല്ല!

    ആയിരക്കണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾ ഉപയോഗിച്ച്, മിനിറ്റുകൾക്കുള്ളിൽ നിങ്ങൾ ആശയത്തിൽ നിന്ന് പൂർത്തിയാക്കിയ പോസ്റ്ററിലേക്ക് പോകും. പോസ്റ്ററുകളിലൂടെ നിങ്ങളുടെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾ ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നു. നൂറുകണക്കിന് പോസ്റ്റർ ടെംപ്ലേറ്റുകൾക്കൊപ്പം ലഭ്യമായ നിങ്ങളുടെ ഡിജിറ്റൽ പോസ്റ്ററുകൾ ഞങ്ങളോടൊപ്പം രൂപകൽപ്പന ചെയ്യാൻ ആരംഭിക്കുക. പാർട്ടികൾ, ഇവന്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറന്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ഉണ്ടാക്കുക. 5000+ പോസ്റ്റർ ടെംപ്ലേറ്റുകൾ. ദ്രുതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി ഒരു ക്രിയേറ്റീവ് പോസ്റ്റർ മേക്കർ ആപ്പ് നേടുക.

    ഈ ആപ്പ് ഉപയോഗിച്ച് സൗജന്യമായി ഒരു പോസ്റ്റർ സൃഷ്‌ടിക്കുക

    പാർട്ടികൾ, ഇവന്റുകൾ, ബിസിനസ്സുകൾ, ഭക്ഷണം, റെസ്റ്റോറന്റുകൾ, റിയൽ എസ്റ്റേറ്റ്, സ്പാ, സലൂൺ, ഗ്രോസറി, യാത്ര, വിദ്യാഭ്യാസം എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഇഷ്‌ടാനുസൃത പോസ്റ്റർ ഡിസൈൻ ഉണ്ടാക്കുക. 5000+ പോസ്റ്റർ ടെംപ്ലേറ്റുകൾ. ദ്രുതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി ഒരു ക്രിയേറ്റീവ് പോസ്റ്റർ മേക്കർ ആപ്പ് നേടുക.

    ഫോട്ടോയും വാചകവും സഹിതം

    ഫോട്ടോകളും ടെക്‌സ്‌റ്റുകളും ഉപയോഗിച്ച് ഒരു പോസ്റ്റർ മേക്കർ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാൻ തയ്യാറുള്ള ഏതൊരു മാർക്കറ്റിംഗ് പ്രൊഫഷണലിനോ ബിസിനസ്സ് ഉടമയ്‌ക്കോ ഇത് ഒരു മികച്ച അനുഭവമാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി നിങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു പോസ്റ്റർ നിർമ്മാതാവായി ഇത് എടുക്കുക. ഒരിക്കൽ സൃഷ്‌ടിക്കാൻ പ്രയാസമായിരുന്ന ഫിൽട്ടറുകൾ, ഇഫക്‌റ്റുകൾ, പശ്ചാത്തലം, പോസ്റ്റർ ടെംപ്ലേറ്റുകൾ എന്നിവ ഇപ്പോൾ ഞങ്ങളുടെ പോസ്റ്റർ മേക്കർക്ക് എളുപ്പത്തിൽ എഡിറ്റുചെയ്യാനാകും. ഞങ്ങളുടെ പോസ്റ്റർ സ്രഷ്ടാവിനൊപ്പം ടെംപ്ലേറ്റുകളുടെ ഗംഭീരമായ ശ്രേണി ബ്രൗസ് ചെയ്യുക. നിങ്ങളെ മറ്റെവിടെയെങ്കിലും പോകാൻ അനുവദിക്കാതെ, ഞങ്ങളുടെ പോസ്റ്റർ സ്രഷ്ടാവ് നിങ്ങളുടെ ക്ലയന്റുകൾക്ക് ഇത് അവിസ്മരണീയമായ അനുഭവമാക്കി മാറ്റും.

    പതിവുചോദ്യങ്ങൾ

    1. പോസ്റ്റർ ടെംപ്ലേറ്റുകളുടെ വലുപ്പം എന്താണ്?

    ആപ്പ് ഒരു ഇഷ്‌ടാനുസൃത പോസ്റ്റർ വലുപ്പമുള്ള ലാൻഡ്‌സ്‌കേപ്പ്, സ്‌ക്വയറുകൾ, പോർട്രെയ്‌റ്റുകൾ എന്നിവ നൽകുന്നു.

    2. എന്താണ് ഫലപ്രദമായ പോസ്റ്റർ ഉണ്ടാക്കുന്നത്?

    ആകർഷകമായ തലക്കെട്ട്

    വ്യക്തമായ സന്ദേശം

    ഉചിതമായ ടൈപ്പോഗ്രാഫി

    വിഷ്വൽ ശ്രേണി

    വൈറ്റ് സ്പേസും ചിത്രങ്ങളും

    ഒരു കോൾ-ടു-ആക്ഷൻ

    3. എന്തുകൊണ്ട് ഈ ആപ്പ് അത്യാവശ്യമാണ്?

    ഒരു ഇവന്റ് പരസ്യം ചെയ്യാനും ക്ഷണിക്കാനും പ്രഖ്യാപിക്കാനും പോസ്റ്ററുകൾ ഉപയോഗിക്കാം. നിങ്ങളുടെ ബിസിനസ്സ് പ്രമോഷന് പോസ്റ്റർ മേക്കർ ആപ്പ് അത്യാവശ്യമാണ്. ഒരു പോസ്റ്റർ മേക്കർ ഉപയോഗിച്ച് നിങ്ങളുടെ അടുത്ത ഇവന്റിനായി പ്രൊഫഷണൽ രൂപത്തിലുള്ള പോസ്റ്ററുകൾ സൃഷ്‌ടിക്കുക. മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ സ്വന്തം പോസ്റ്റർ നിർമ്മിക്കാൻ മികച്ച പോസ്റ്റർ ടെംപ്ലേറ്റിൽ നിന്ന് തിരഞ്ഞെടുക്കുക.

    പ്രതിമാസ, 6 മാസങ്ങൾ അല്ലെങ്കിൽ വാർഷിക പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എല്ലാ സവിശേഷതകളും അൺലോക്ക് ചെയ്യുന്നു:

    പരസ്യങ്ങൾ നീക്കം ചെയ്യുക

    എല്ലാ പ്രീമിയം പോസ്റ്റർ ടെംപ്ലേറ്റുകളിലേക്കും ഗ്രാഫിക്സിലേക്കും പ്രവേശനം

    ദയവായി പോസ്റ്റർ മേക്കർ ആപ്പ് റേറ്റുചെയ്‌ത് നിങ്ങളുടെ ഫീഡ്‌ബാക്ക് നൽകുകയും മെച്ചപ്പെടുത്താനും നിങ്ങൾക്കായി കൂടുതൽ തനതായ ആപ്പുകൾ സൃഷ്‌ടിക്കാനും ഞങ്ങളെ സഹായിക്കൂ.

    ഡൗൺലോഡ് (ആൻഡ്രോയിഡ്) :  ഇവിടെ ക്ലിക്ക് ചെയ്യുക

    ഡൗൺലോഡ് (ഐഒഎസ്) :  ഇവിടെ ക്ലിക്ക് ചെയ്യുക

  • ഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം

    ഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം

    ലോകമെങ്ങുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് (1198 മേടം 01) വരുന്നത്. മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നല്‍കിയുമൊക്കെ ആഘോഷിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന വിഷു ആശംസകള്‍ പങ്കുവയ്ക്കുന്നു.. വിഷു ആഘോഷവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണി കാണലാണ്, നാളികേരം, വെറ്റില, അങ്കണം, കണിക്കൊന്ന പൂവ് (ഗോൾഡൻ ഷവർ), അരി, സ്വർണ്ണ വെള്ളരി, ചക്ക, പരമ്പരാഗത ലോഹ കണ്ണാടി, സ്വർണ്ണാഭരണങ്ങൾ, വിശുദ്ധ ഗ്രന്ഥം, പുതിയ കോട്ടൺ ധോതി, നാണയങ്ങൾ അല്ലെങ്കിൽ കറൻസി നോട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ലേഖനങ്ങളെല്ലാം ഉരുളിയിൽ (ബെൽ ലോഹത്തിൽ നിർമ്മിച്ച ഒരു പ്രത്യേക പാത്രം) സ്ഥാപിച്ചിരിക്കുന്നു. ‘നിലവിളക്ക്’ എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത ലോഹ വിളക്കും കത്തിക്കുകയും വിഷുക്കണിക്ക് സമീപം ഭഗവാൻ കൃഷ്ണന്റെ (വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന) പ്രതിഷ്ഠയ്ക്ക് മുന്നിൽ സ്ഥാപിക്കുകയും ചെയ്യുന്നു. വിഷുനാളിൽ അതിരാവിലെ കുടുംബത്തിലെ മുതിർന്ന ഒരു സ്ത്രീ വിളക്ക് കൊളുത്തുകയും മറ്റുള്ളവരെ കണ്ണടച്ച് നയിക്കുകയും ചെയ്യുന്നത് വിഷുക്കണിയുടെ ആദ്യ ദർശനം രാവിലെയാണ്. രാമായണ ശ്ലോകങ്ങൾ ചൊല്ലുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു.
    എന്നാലിതാ ഈ ആപ്ലിക്കേഷനുപയോഗിച്ച് നിങ്ങള്‍ക്കിതാ നിങ്ങളുടെ ഫോട്ടോകൾ ഫ്രെയിം ചെയ്യാം. ഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവയിലേക്ക് ഫ്രെയിമുകൾ അയയ്‌ക്കാനും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴി സുഹൃത്തുക്കളുമായി പങ്കിടാനും നിങ്ങൾക്ക് എളുപ്പമാണ്.

    ഫീച്ചറുകൾ: ആകർഷകവും വർണ്ണാഭമായതുമായ പുതിയ വിഷു ഫോട്ടോ ഫ്രെയിമുകൾ ഇതാ നിങ്ങളുടെ കെെകളില്‍
    നിങ്ങളുടെ മികച്ച ചിത്രങ്ങൾ ചേർക്കാനും വിഷു ഫ്രെയിമുകളിൽ ഘടിപ്പിക്കാനും കഴിയും
    നിങ്ങളുടെ ഫോട്ടോഗ്രാഫുകൾ ക്രമീകരിക്കുന്നതിന് നിങ്ങൾക്ക് സൂം ഇൻ, സൂം ഔട്ട് എന്നീ ഫീച്ചറുകൾ ഉപയോഗിക്കാം. ശേഷം എളുപ്പത്തില്‍ അത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാം. വ്യത്യസ്തമായ മനോഹരമായ നിറങ്ങളുള്ള എച്ച്ഡി വിഷു ഫ്രെയിമുകൾ ഉപയോഗിക്കാൻ എളുപ്പമാണ്. നിങ്ങൾക്ക് ഏറ്റവും മനോഹരവും വർണ്ണാഭമായതുമായ വിഷു ഫെസ്റ്റിവൽ ഫ്രെയിമുകൾ ഉണ്ടാകും
    വിഷു ഫോട്ടോ ഫ്രെയിമുകളിൽ നിങ്ങൾക്ക് ടെക്സ്റ്റ് ചേർക്കാം.
    ഹാപ്പി വിഷു ഫോട്ടോ ഫ്രെയിമുകളിൽ വ്യത്യസ്ത ഫോണ്ടുകളുടെ ശൈലികളും നിറങ്ങളും പ്രയോഗിക്കാവുന്നതാണ്.
    ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഹാപ്പി വിഷു സൃഷ്ടിക്കുകയും ആഘോഷിക്കുകയും ചെയ്യുക.

    മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് 2:
    ആകർഷണീയമായ വിഷു ഫോട്ടോ ഫ്രെയിമുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ അലങ്കരിക്കുകയും ഫോട്ടോകൾ കൂടുതൽ അവിസ്മരണീയമാക്കുകയും ചെയ്യുക. വിഷു ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് ആകർഷകമായ രൂപം നൽകുക. ഫീച്ചറുകൾ: വിഷു 2023 ഫോട്ടോ ഫ്രെയിമുകളുടെ ശേഖരത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഫ്രെയിം തിരഞ്ഞെടുക്കുക. ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് ഒരു ചിത്രം എടുക്കുക.
    വ്യത്യസ്ത വിഷു 2023 ഫോട്ടോ ഫ്രെയിമുകളുടെ ശേഖരം ലഭ്യമാണ്.
    ഞങ്ങളുടെ ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടി സംരക്ഷിക്കുക.

    സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സൃഷ്ടികൾ പങ്കിടുക.
    നിങ്ങളുടെ ചിത്രം SD കാർഡിലേക്ക് സംരക്ഷിക്കുക.
    ഈ മനോഹരമായ ഹാപ്പി വിഷു 2023 ഫോട്ടോ ഫ്രെയിമുകൾക്കൊപ്പം നിങ്ങളുടെ ചിത്രങ്ങൾ മികച്ചതായിരിക്കും.

    വീട്വിഷു ഫോട്ടോ ഫ്രെയിം മേക്കർഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം

    ഒറ്റ ക്ലിക്കിൽ നിങ്ങളുടെ സ്വന്തം ഫോട്ടോ ഉപയോഗിച്ച് അത്ഭുതകരമായ വിഷു ആശംസകൾ ഉണ്ടാക്കാം

    മലയാളത്തിന്റെ പുതുവർഷമായി കണക്കാക്കപ്പെടുന്ന ഏപ്രിലിൽ സാധാരണയായി ആഘോഷിക്കുന്ന മലയാളികളുടെ ആഘോഷമാണ് വിഷു. മതം നോക്കാതെ എല്ലാ സമുദായക്കാരും വളരെ ആവേശത്തോടെയും ആവേശത്തോടെയും ഇത് ആഘോഷിക്കുന്നു. ഇത് പ്രകാശത്തിന്റെയും വെടിക്കെട്ടിന്റെയും അലങ്കരിച്ച കത്തിച്ചതും പൊട്ടിക്കുന്നതുമായ പടക്കം അല്ലെങ്കിൽ വിഷുപ്പടക്കത്തിന്റെ ഉത്സവമാണ്. വിഷു നാളിൽ വിഷുക്കണി എന്ന ദിവ്യന് നിവേദ്യം നൽകും.

    വിഷു കേരളത്തിലെ ഒരു വിളവെടുപ്പുത്സവമാണ്, ഇത് സൂര്യൻ മേടരാശിയിലേക്കുള്ള സംക്രമണത്താൽ അടയാളപ്പെടുത്തുന്നു. ഐതിഹ്യങ്ങൾ വിഷുവിനെ കാലത്തിന്റെ നാഥനായ മഹാവിഷ്ണുവിന്റെ ആരാധനയുമായി ബന്ധപ്പെടുത്തുന്നു. സംക്രമം രാശിചക്രത്തിന്റെ പുതുവർഷത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതിനാൽ, ഭഗവാൻ വഴിപാടുകൾ അർപ്പിക്കാൻ ഉചിതമായ സമയമായി കണക്കാക്കപ്പെടുന്നു. മലയാളം കലണ്ടർ മാസമായ മേടം മാസത്തിലെ ആദ്യ ദിവസമാണ് വിഷു. AD 844 നും 855 നും ഇടയിൽ പ്രദേശം ഭരിച്ചിരുന്ന സ്ഥാണു രവിയുടെ കാലത്താണ് കേരളത്തിൽ വിഷു ആഘോഷങ്ങൾ ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ, ശിവനെയും പാർവതി ദേവിയെയും പ്രതിനിധീകരിക്കുന്ന ഉണങ്ങിയ വാഴയിലയിൽ രണ്ട് ആൺകുട്ടികൾ വസ്ത്രം ധരിക്കുന്നത് പതിവാണ്. ഉത്സവകാലത്ത്. ഈ കഥാപാത്രങ്ങൾ പിതൃഭവനങ്ങൾ സന്ദർശിക്കുകയും കുടുംബങ്ങളെ ദൈവിക ജീവികളായി അനുഗ്രഹിക്കുകയും ചെയ്യുന്നു.

    വിഷു ആഘോഷവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണി കാണലാണ്, അതായത് ‘വിഷു ദിനത്തിൽ ആദ്യം കാണുന്നത്’. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ശകുനമായി കണക്കാക്കപ്പെടുന്ന എല്ലാ മംഗളകരമായ വസ്തുക്കളുടെയും പവിത്രമായ ആചാരപരമായ ഒരുക്കമാണ് വിഷുക്കണിയിൽ അടങ്ങിയിരിക്കുന്നത്. നാളികേരം, വെറ്റില, അങ്കണം, കണിക്കൊന്ന പൂവ് (ഗോൾഡൻ ഷവർ), അരി, സ്വർണ്ണ വെള്ളരി, ചക്ക, പരമ്പരാഗത ലോഹ കണ്ണാടി, സ്വർണ്ണാഭരണങ്ങൾ, വിശുദ്ധ ഗ്രന്ഥം, പുതിയ കോട്ടൺ ധോതി, നാണയങ്ങൾ അല്ലെങ്കിൽ കറൻസി നോട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ലേഖനങ്ങളെല്ലാം ഉരുളിയിൽ (ബെൽ ലോഹത്തിൽ നിർമ്മിച്ച ഒരു പ്രത്യേക പാത്രം) സ്ഥാപിച്ചിരിക്കുന്നു. ‘നിലവിളക്ക്’ എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത ലോഹ വിളക്കും കത്തിക്കുകയും വിഷുക്കണിക്ക് സമീപം ഭഗവാൻ കൃഷ്ണന്റെ (വിഷ്ണുവിനെ പ്രതിനിധീകരിക്കുന്ന) പ്രതിഷ്ഠയ്ക്ക് മുന്നിൽ സ്ഥാപിക്കുകയും ചെയ്യുന്നു. വിഷുനാളിൽ അതിരാവിലെ കുടുംബത്തിലെ മുതിർന്ന ഒരു സ്ത്രീ വിളക്ക് കൊളുത്തുകയും മറ്റുള്ളവരെ കണ്ണടച്ച് നയിക്കുകയും ചെയ്യുന്നത് വിഷുക്കണിയുടെ ആദ്യ ദർശനം രാവിലെയാണ്. രാമായണ ശ്ലോകങ്ങൾ ചൊല്ലുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. 

    വിഷു സമയത്ത് ആളുകൾ പുതിയ വസ്ത്രമോ പുതുക്കോടിയോ വാങ്ങുന്നു, ആചാരപ്രകാരം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വിഷുക്കൈനീട്ടം എന്ന് വിളിക്കുന്നു. മാമ്പഴപ്പുലിശ്ശേരി, വേപ്പമ്പൂരസം, വിഷു കഞ്ഞി, വിഷുക്കൂട് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയും സദ്യയും അവർ തയ്യാറാക്കുന്നു. പുരാതന വിശ്വാസമനുസരിച്ച്, ഈ ദിവസം പുലർച്ചെ കാണുന്ന വിഷുക്കണി വർഷം മുഴുവനും ഭാഗ്യമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഇത് ഒരു നല്ല കാഴ്ചയാക്കാൻ വളരെയധികം ശ്രദ്ധയോടെയാണ് തയ്യാറാക്കുന്നത്. വിഷുക്കണി ദർശിച്ചതിന് ശേഷം രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നത് ശുഭകരമാണ്, ഈ ഇതിഹാസത്തിൽ നിന്ന് ക്രമരഹിതമായി ഒരു പേജ് തുറന്ന് വായിക്കുന്നത് ആ വ്യക്തിയുടെ ആ വർഷത്തെ ജീവിതത്തെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതീയ ജ്യോതിഷ പ്രകാരം സൂര്യൻ ഭൂമിയുടെ ഭൂമധ്യരേഖയുടെ തലം മുറിച്ചുകടക്കുമ്പോഴാണ് വിഷു ഉത്സവം വരുന്നത്, രാത്രിയും പകലും ഏകദേശം തുല്യ ദൈർഘ്യമുള്ളതാണ്.

    അസമിലെ ബിഹു, പഞ്ചാബിലെ ബൈശാഖി, തമിഴ്‌നാട്ടിൽ പുത്തണ്ടു, കർണാടകത്തിലെ ബിസു എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇന്ത്യയൊട്ടാകെ വിഷു ആഘോഷിക്കുന്നു.

    മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് 1:

    ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ ഫ്രെയിം ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവയിലേക്ക് ഫ്രെയിമുകൾ അയയ്‌ക്കാനും സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴി സുഹൃത്തുക്കളുമായി പങ്കിടാനും നിങ്ങൾക്ക് എളുപ്പമാണ്.

    ഫീച്ചറുകൾ:

    ആകർഷകവും വർണ്ണാഭമായതുമായ പുതിയ വിഷു ഫോട്ടോ ഫ്രെയിമുകൾ

    നിങ്ങളുടെ മികച്ച ചിത്രങ്ങൾ ചേർക്കാനും വിഷു ഫ്രെയിമുകളിൽ ഘടിപ്പിക്കാനും കഴിയും

    നിങ്ങളുടെ ഫോട്ടോഗ്രാഫുകൾ ക്രമീകരിക്കുന്നതിന് നിങ്ങൾക്ക് സൂം ഇൻ, സൂം ഔട്ട് എന്നീ ഫീച്ചറുകൾ ഉപയോഗിക്കാം

    സംരക്ഷിച്ച വർണ്ണാഭമായ വിഷു ഫോട്ടോ ഫ്രെയിമുകൾ നിങ്ങൾക്ക് ഉപയോഗിക്കാം, അത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാം

    വ്യത്യസ്തമായ മനോഹരമായ നിറങ്ങളുള്ള എച്ച്ഡി വിഷു ഫ്രെയിമുകൾ

    ഉപയോഗിക്കാൻ എളുപ്പമാണ്

    നിങ്ങൾക്ക് ഏറ്റവും മനോഹരവും വർണ്ണാഭമായതുമായ വിഷു ഫെസ്റ്റിവൽ ഫ്രെയിമുകൾ ഉണ്ടാകും

    വിഷു ഫോട്ടോ ഫ്രെയിമുകളിൽ നിങ്ങൾക്ക് ടെക്സ്റ്റ് ചേർക്കാം 

    ഹാപ്പി വിഷു ഫോട്ടോ ഫ്രെയിമുകളിൽ വ്യത്യസ്ത ഫോണ്ടുകളുടെ ശൈലികളും നിറങ്ങളും പ്രയോഗിക്കാവുന്നതാണ്.

    ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഹാപ്പി വിഷു സൃഷ്ടിക്കുകയും ആഘോഷിക്കുകയും ചെയ്യുക.

    മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് 2:

    2023 വിഷു ആശംസകൾ!

    ആകർഷണീയമായ വിഷു ഫോട്ടോ ഫ്രെയിമുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകൾ അലങ്കരിക്കുകയും ഫോട്ടോകൾ കൂടുതൽ അവിസ്മരണീയമാക്കുകയും ചെയ്യുക.

    വിഷു ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് ആകർഷകമായ രൂപം നൽകുക

    ഫീച്ചറുകൾ: 

    വിഷു 2023 ഫോട്ടോ ഫ്രെയിമുകളുടെ ശേഖരത്തിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഫ്രെയിം തിരഞ്ഞെടുക്കുക.

    ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് ഒരു ചിത്രം എടുക്കുക.

    വ്യത്യസ്ത വിഷു 2023 ഫോട്ടോ ഫ്രെയിമുകളുടെ ശേഖരം ലഭ്യമാണ്.

    ഞങ്ങളുടെ ഫോട്ടോ ഫ്രെയിം ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടി സംരക്ഷിക്കുക.

    സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സൃഷ്ടികൾ പങ്കിടുക.

    നിങ്ങളുടെ ചിത്രം SD കാർഡിലേക്ക് സംരക്ഷിക്കുക.

    ഈ മനോഹരമായ ഹാപ്പി വിഷു 2023 ഫോട്ടോ ഫ്രെയിമുകൾക്കൊപ്പം നിങ്ങളുടെ ചിത്രങ്ങൾ മികച്ചതായിരിക്കും.

    ലിങ്ക് 1 ഡൗൺലോഡ് ചെയ്യുക :  ഇവിടെ ക്ലിക്ക് ചെയ്യുക

    ലിങ്ക് 2 ഡൗൺലോഡ് ചെയ്യുക :  ഇവിടെ ക്ലിക്ക് ചെയ്യുക

    ലിങ്ക് 3 ഡൗൺലോഡ് ചെയ്യുക :  ഇവിടെ ക്ലിക്ക് ചെയ്യുക

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

  • പ്രവാസികൾ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; കാരണം ഇതാണ്

    പ്രവാസികൾ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; കാരണം ഇതാണ്

    ദുബായ് ∙ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം. എന്നാൽ പ്രവാസികൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
    ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നാല് വിഭാഗങ്ങളെ പാൻ-ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയായ ആൾ, ഇന്ത്യൻ പൗരൻമാരല്ലാത്തവർ, എൺപത് വയസ്സ് പൂർത്തിയായവർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ താമസിക്കുന്നവർ എന്നിവരാണ് ഇവർ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/03/13/ramadan-working-hours-announced-for-private-sector-in-uae/
    https://www.pravasiinfo.com/2023/03/13/a-fine-of-20-lakh-dirhams-and-imprisonment-for-publishing-false-content-while-accepting-money-in-the-uae/
    https://www.pravasiinfo.com/2023/03/13/dubai-police-rolls-royce-biometric-services-will-be-used-by-investigation/
    https://www.pravasiinfo.com/2023/03/13/court-tenant-ordered-to-pay-over-dh160000-for-occupying-apartment-for-4-years-without-paying-rent/
  • എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ പുതിയത് സ്വന്തമാക്കാൻഈ ആപ്പ് നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത്

    എമിറേറ്റ്‌സ് ഐഡി നഷ്ടമായാല്‍ പുതിയത് സ്വന്തമാക്കാൻ
    ഈ ആപ്പ് നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത്

    ദുബായ്: യുഎഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്‌സ് ഐഡി. എന്നാല്‍ ഈ സുപ്രധാന രേഖ നഷ്ടപ്പെട്ടാലോ? പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആകെ പരിഭ്രാന്തരാവുക സ്വാഭാവികം. 24 മണിക്കൂറിനുള്ളില്‍ പുതിയ എമിറേറ്റ്‌സ് ഐഡി സ്വന്തമാക്കാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി നല്‍കുന്ന ഫൗരി എന്ന സേവന ആപ്പ് വഴിയാണ് ഇത് ലഭ്യമാവുക. യുഎഇയില്‍ താമസിക്കുന്ന യുഎഇ, ജിസിസി പൗരന്മാര്‍ക്കും എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ ആദ്യമായി എടുക്കുന്നതിനും കാലഹരണപ്പെട്ട കാര്‍ഡുകള്‍ പുതുക്കുന്നതിനും നഷ്ടപ്പെട്ടതോ കേടായതോ ആയ കാര്‍ഡുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ‘ഫൗരി’ സേവനം ഉപയോഗിക്കാം. എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാൻ സാധിക്കും. എന്നാല്‍ യുഎഇ, ജിസിസി പൗരന്മാരല്ലാത്ത പ്രവാസികള്‍ക്ക് അവരുടെ നഷ്ടപ്പെട്ടതോ കേടായതോ ആയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ഫൗരി സേവനം പ്രയോജനപ്പെടുത്താമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ന്നുകില്‍ ഐസിഎയുടെ ഏതെങ്കിലും കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി പുതിയ കാര്‍ഡ് സ്വന്തമാക്കാം. അല്ലെങ്കില്‍ iTunesല്‍ നിന്നോ Google Play-ല്‍ നിന്നോ UAE ICP ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഐഡി കാര്‍ഡ് മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കാം. ഇതിനുള്ള ഫീസ് അടച്ചു കഴിഞ്ഞാല്‍ സമര്‍പ്പിച്ച അപേക്ഷയുടെ നിലയെക്കുറിച്ചും പ്രതീക്ഷിക്കുന്ന ഡെലിവറി തീയതിയെക്കുറിച്ചും അപേക്ഷകന് സന്ദേശം ലഭിക്കും. എക്‌സ്പ്രസ് സര്‍വീസ് അപേക്ഷ സമര്‍പ്പിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ഐഡി കാര്‍ഡ് ലഭിക്കും. സാധാരണ അപേക്ഷകര്‍ക്ക് എമിറേറ്റ്‌സ് പോസ്റ്റ് വഴിയാണ് കാര്‍ഡ് ലഭിക്കുക. നഷ്ടപ്പെട്ടതോ കേടായതോ ആയ എമിറേറ്റ്സ് ഐഡിക്ക് പകരം പുതിയത് ലഭ്യമാക്കുന്നതിന്, അപേക്ഷകര്‍ ഒരു ടൈപ്പിംഗ് സെന്റര്‍ മുഖേന അപേക്ഷിക്കുകയാണെങ്കില്‍ അപേക്ഷാ ഫീസായ 70 ദിര്‍ഹം സഹിതം 300 ദിര്‍ഹം നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷാ ചെലവ് 40 ദിര്‍ഹമാണ്. എക്‌സ്പ്രസ് സര്‍വീസ് ആവശ്യമുള്ളവര്‍ 150 ദിര്‍ഹം അധികം നല്‍കണം. അബുദാബിയിലെ അല്‍ ജസീറ, ഖലീഫ സിറ്റി, ദുബായിലെ അല്‍ ബര്‍ഷ, അല്‍ റാഷിദിയ, കറാമ, പടിഞ്ഞാറന്‍ മേഖലയിലെ മദീനത്ത് സായിദ്, അല്‍ ഐന്‍ സെന്റര്‍, ഷാര്‍ജ സെന്റര്‍, അജ്മാന്‍ സെന്റര്‍, ഫുജൈറ സെന്റര്‍, റാസല്‍ഖൈമ സെന്റര്‍, ഉമ്മുല്‍ ഖുവൈന്‍ സെന്റര്‍ എന്നീ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ ഫൗരി സേവനം ലഭ്യമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    എമിറേറ്റ്‌സ് ഐഡി കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ടത് ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖകളുമായി അടുത്തുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററില്‍ പോയി സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും കാര്‍ഡ് നിര്‍ജ്ജീവമാക്കുകയും ചെയ്യുക എന്നതാണ്. കാര്‍ഡ് കേടായതാണെങ്കില്‍ പഴയ കാര്‍ഡും കൂടെ കരുതണം. യുഎഇ പൗരന്മാര്‍ അവരുടെ യഥാര്‍ത്ഥ പാസ്പോര്‍ട്ടും ഫാമിലി ബുക്കും ജിസിസി പൗരന്മാര്‍ യുഎഇയിലെ താമസം തെളിയിക്കുന്ന രേഖയുമാണ് ഇതിനായി കൊണ്ടുപോവേണ്ടത്. പ്രവാസി താമസക്കാര്‍ തങ്ങളുടെ സാധുതയുള്ള റസിഡന്‍സി പെര്‍മിറ്റ് സ്റ്റാമ്പ് ചെയ്ത യഥാര്‍ത്ഥ പാസ്പോര്‍ട്ട് കൈയില്‍ കരുതണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/02/21/sell-gold-near-me-gold-smuggling-through-airport/
    https://www.pravasiinfo.com/2023/02/21/pinarello-road-bike-road-closures-announced-for-cycling-tour-tomorrow/
    https://www.pravasiinfo.com/2023/02/21/eb5-investment-uae-residence-visa-more-than-6-months-is-non-renewable/
    https://www.pravasiinfo.com/2023/02/21/usd-php-dh-inr-exchange-rate-39/
    https://www.pravasiinfo.com/2023/02/21/iec-62443-military-to-conduct-exercises-police-issue-warning-to-residents/
  • വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

    വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി കെ–9 പോരാളി സംഘവും

    ദുബായ് : യുഎഇയിൽ വെള്ളത്തിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്താനും ദുർഘട മേഖലകളിൽ ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവർത്തനം നടത്താനും ശ്വാന സേനയെ സജ്ജമാക്കി ദുബായ് പൊലീസ്.
    കാണാതായവരെ കണ്ടെത്താനും ഒളിപ്പിച്ചുവച്ച ലഹരിമരുന്നും സ്ഫോടക വസ്തുക്കളും മണത്തറിഞ്ഞു കണ്ടെത്താനും വിദഗ്ധ പരിശീലനം ലഭിച്ചവയാണ് കെ–9 നായകൾ. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനും ഇവയെ ഉപയോഗിച്ചുവരുന്നു.
    കൂടാതെ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുക്കുന്നതിനു ശ്വാനസേന സഹായിക്കുന്നു. ഇതുമൂലം കാണാതായവരെ എളുപ്പത്തിൽ കണ്ടെത്താനും തിരിച്ചറിയൽ പ്രക്രിയ സുഗമമാക്കാനും സാധിക്കുന്നതായി ദുബായ് പോലീസിലെ കെ9 സുരക്ഷാ വിഭാഗം ഡയറക്ടർ മേജർ സലാ അൽ മസ്റൂയി പറഞ്ഞു.
    സാംക്രമിക രോഗികളെയും വിട്ടുമാറാത്തതുമായ രോഗങ്ങൾ ബാധിച്ചവരെയും കണ്ടെത്താൻ പൊലീസ് നായ്ക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. മാർച്ച് 7-9 തീയതികളിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിൽ കെ–9ന്റെ വൈദഗ്ധ്യം പ്രദർശിപ്പിക്കും. കോവിഡ് മഹാമാരി രൂക്ഷമായ കാലങ്ങളിൽ യാത്രക്കാരിലെ കോവിഡ് ബാധിതരെ കണ്ടെത്താൻ ശ്വാനസേനക്കു കഴിയുമെന്ന് യുഎഇ തെളിയിച്ചിരുന്നു.
    ഉയർന്ന താപനില നായ്ക്കളുടെ ആരോഗ്യത്തെയും പ്രകടനത്തെയും സാരമായി ബാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഇതു മറികടക്കാനുള്ള ഉപാധികൾ ലോക പൊലീസ് ഉച്ചകോടിയിൽ ചർച്ച ചെയ്യും. സുരക്ഷാ ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ചെലവ് കുറഞ്ഞ സുരക്ഷാ രീതി ആവിഷ്ക്കരിക്കുന്നത് സംബന്ധിച്ചും ഉച്ചകോടി ചർച്ച നടത്തും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

    https://www.pravasiinfo.com/2023/02/19/eb5-investment-visachanged-in-uae/
    https://www.pravasiinfo.com/2023/02/19/expat-expat-died-in-uae-4/
    https://www.pravasiinfo.com/2023/02/19/cheapo-air-passenger-died-in-flight/
    https://www.pravasiinfo.com/2023/02/19/dupixent-two-fined-dh10000-banned-from-bank-transfers-for-purchasing-drugs/
  • മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി

    മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി

    ഷാർജ : മൊബൈൽ ഫോൺ കടകളിൽ തുടർച്ചയായി മോഷണം നടത്തുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി. ഷാർജയിൽ മൊബൈൽ ഫോൺ വിൽക്കുന്ന കടകളുടെ ഉടമകളിൽ നിന്ന് മോഷണം നടന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പ്രതികളെ പിടികൂടാൻ സിഐഡി സംഘം പദ്ധതി തയ്യാറാക്കിയതെന്ന് ഷാർജ പോലീസിലെ ക്രിമിനൽ ഐ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവ്ദ് പറഞ്ഞു. മോഷ്ടിച്ച ഫോണുകൾ രസീതില്ലാതെ വാങ്ങാൻ സമ്മതിച്ച മോഷ്ടാവിനെയും രണ്ട് വാങ്ങുന്നവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും മോഷ്ടിച്ച ഫോണുകൾ അവരുടെ കൈവശം നിന്ന് കണ്ടെടുക്കുകയും ചെയ്തു. രാത്രി ഏറെ വൈകി മൊബൈൽ ഫോണുകൾ വിൽക്കുന്ന കടയുടെ വാതിൽ തകർത്ത് അകത്ത് കടന്ന ഒരാൾ 200.000 ദിർഹം വിലമതിക്കുന്ന സ്‌മാർട്ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് സംഘത്തിന് ലഭിച്ചിരുന്നു. മാസ്ക് , തൊപ്പി, കോട്ട്, കയ്യുറകൾ എന്നിവ ഉപയോഗിച്ച് പ്രതികൾ മുഖം മറച്ചിരുന്നുവെങ്കിലും കുറ്റകൃത്യം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ ഇയാളെ തിരിച്ചറിയാനും പിടികൂടാനും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

    https://www.pravasiinfo.com/2023/02/16/hdfc-annuity-plan-uae-pension-authority-inspectors-can-visit-offices-without-prior-notice/
    https://www.pravasiinfo.com/2023/02/16/efiling-woman-working-in-ladies-salon-convicted-of-drug-abuse/
    https://www.pravasiinfo.com/2023/02/16/extra-curricular-student-safety-in-uae/
    https://www.pravasiinfo.com/2023/02/16/usd-php-dh-inr-exchnage-rate-5/
    https://www.pravasiinfo.com/2023/02/16/dubai-launches-first-virtual-shopping-mall/
    https://www.pravasiinfo.com/2023/02/16/golden-visa-apply-online-uae-golden-visa-fees-hike/
  • ഭാഷ ഏതുമായിക്കൊള്ളട്ടെ മലയാളത്തിൽ വിവർത്തനം ചെയ്തു തരുന്ന അടിപൊളി ആപ്പ് ഇതാ

    ഭാഷ ഏതുമായിക്കൊള്ളട്ടെ മലയാളത്തിൽ വിവർത്തനം ചെയ്തു തരുന്ന അടിപൊളി ആപ്പ് ഇതാ

    100-ലധികം ഭാഷകൾ ഇനി നിങ്ങൾക്ക് വേഗത്തിൽ വിവർത്തനം ചെയ്യാം. ഗൂഗിൾ ട്രാൻസ്‌ലേറ്റർ എന്ന ഈ ആപ്പിലൂടെ നിങ്ങൾക്ക് അതിവേഗം ഇത് സാധിക്കും.

    • ടെക്‌സ്‌റ്റ് വിവർത്തനം: ടൈപ്പുചെയ്യുന്നതിലൂടെ 108 ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക
    • വിവർത്തനം ചെയ്യാൻ ടാപ്പ് ചെയ്യുക: ഏത് ആപ്പിലും ടെക്‌സ്‌റ്റ് പകർത്തി, വിവർത്തനം ചെയ്യാൻ Google വിവർത്തനം ഐക്കണിൽ ടാപ്പ് ചെയ്യുക (എല്ലാ ഭാഷകളും)
    • ഓഫ്‌ലൈൻ: ഇന്റർനെറ്റ് കണക്ഷനില്ലാതെ വിവർത്തനം ചെയ്യുക (59 ഭാഷകൾ)
    • തൽക്ഷണ ക്യാമറ വിവർത്തനം: നിങ്ങളുടെ ക്യാമറ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രങ്ങളിലെ വാചകം തൽക്ഷണം വിവർത്തനം ചെയ്യുക (94 ഭാഷകൾ)
    • ഫോട്ടോകൾ: ഉയർന്ന നിലവാരമുള്ള വിവർത്തനങ്ങൾക്കായി ഫോട്ടോകൾ എടുക്കുക അല്ലെങ്കിൽ ഇറക്കുമതി ചെയ്യുക (90 ഭാഷകൾ)
    • സംഭാഷണങ്ങൾ: ഫ്ലൈയിൽ ദ്വിഭാഷാ സംഭാഷണങ്ങൾ വിവർത്തനം ചെയ്യുക (70 ഭാഷകൾ)
    • കൈയക്ഷരം: ടൈപ്പുചെയ്യുന്നതിന് പകരം വാചക പ്രതീകങ്ങൾ വരയ്ക്കുക (96 ഭാഷകൾ)
    • വാക്യപുസ്തകം: ഭാവിയിലെ റഫറൻസിനായി (എല്ലാ ഭാഷകളും) വിവർത്തനം ചെയ്ത വാക്കുകളും ശൈലികളും നക്ഷത്രചിഹ്നമിട്ട് സംരക്ഷിക്കുക
    • ക്രോസ്-ഡിവൈസ് സമന്വയം: ആപ്ലിക്കേഷനും ഡെസ്‌ക്‌ടോപ്പും തമ്മിലുള്ള സമന്വയ വാക്യപുസ്തകത്തിലേക്ക് ലോഗിൻ ചെയ്യുക
    • പകർത്തുക: മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളെ തത്സമയം (8 ഭാഷകൾ) തുടർച്ചയായി വിവർത്തനം ചെയ്യുകആപ് ഡൗൺലോഡ് ചെയ്യാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://play.google.com/store/apps/details?id=com.google.android.apps.translate ആപ് ഡൗൺലോഡ് ചെയ്യാൻ ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://apps.apple.com/in/app/google-translate/id414706506

    ഇനിപ്പറയുന്ന ഭാഷകൾ തമ്മിലുള്ള വിവർത്തനങ്ങൾ പിന്തുണയ്ക്കുന്നു:
    ആഫ്രിക്കാൻസ്, അൽബേനിയൻ, അംഹാരിക്, അറബിക്, അർമേനിയൻ, അസർബൈജാനി, ബാസ്‌ക്, ബെലാറഷ്യൻ, ബംഗാളി, ബോസ്‌നിയൻ, ബൾഗേറിയൻ, കാറ്റലൻ, സെബുവാനോ, ചിച്ചേവ, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), കോർസിക്കൻ, ക്രൊയേഷ്യൻ, ചെക്ക്, ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ് എസ്‌പെറാന്റോ, എസ്റ്റോണിയൻ, ഫിലിപ്പിനോ, ഫിന്നിഷ്, ഫ്രഞ്ച്, ഫ്രിസിയൻ, ഗലീഷ്യൻ, ജോർജിയൻ, ജർമ്മൻ, ഗ്രീക്ക്, ഗുജറാത്തി, ഹെയ്തിയൻ ക്രിയോൾ, ഹൗസ, ഹവായിയൻ, ഹീബ്രു, ഹിന്ദി, മോങ്, ഹംഗേറിയൻ, ഐസ്‌ലാൻഡിക്, ഇഗ്ബോ, ഇന്തോനേഷ്യൻ, ഐറിഷ്, ഇറ്റാലിയൻ, ജാപ്പനീസ്, ജാവനീസ് , കന്നഡ, കസാഖ്, ഖെമർ, കിൻയാർവാണ്ട, കൊറിയൻ, കുർദിഷ് (കൂർമാൻജി), കിർഗിസ്, ലാവോ, ലാറ്റിൻ, ലാത്വിയൻ, ലിത്വാനിയൻ, ലക്സംബർഗ്, മാസിഡോണിയൻ, മലഗാസി, മലായ്, മലയാളം, മാൾട്ടീസ്, മാവോറി, മറാത്തി, മംഗോളിയൻ, മ്യാൻമർ (ബർമീസ്), , നോർവീജിയൻ, ഒഡിയ (ഒറിയ), പാഷ്തോ, പേർഷ്യൻ, പോളിഷ്, പോർച്ചുഗീസ്, പഞ്ചാബി, റൊമാനിയൻ, റഷ്യൻ, സമോവൻ, സ്കോട്ട്സ് ഗെയ്ലിക്, സെർബിയൻ, സെസോത്തോ, ഷോണ, സിന്ധി, സിംഹള, സ്ലോവാക്, സ്ലോവേനിയൻ, സോമാലി, സ്പാനിഷ്, സുന്ദനീസ്, സ്വാഹിലി, സ്വീഡിഷ് , താജിക്ക്, തമിഴ്, ടാറ്റർ, തെലുങ്ക്, തായ്, ടർക്കിഷ്, തുർക്ക്മെൻ, ഉക്രേനിയൻ, ഉർദു, ഉയ്ഗൂർ, ഉസ്ബെക്ക്, വിയറ്റ്ൻ അമീസ്, വെൽഷ്, ഷോസ, യദിഷ്, യോറൂബ, സുലു ആപ് ഡൗൺലോഡ് ചെയ്യാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://play.google.com/store/apps/details?id=com.google.android.apps.translate ആപ് ഡൗൺലോഡ് ചെയ്യാൻ ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://apps.apple.com/in/app/google-translate/id414706506

    അനുമതി അറിയിപ്പ്
    ഇനിപ്പറയുന്ന സവിശേഷതകൾ ആക്‌സസ് ചെയ്യാൻ Google വിവർത്തനം അനുമതി ചോദിച്ചേക്കാം:
    • സംഭാഷണ വിവർത്തനത്തിനുള്ള മൈക്രോഫോൺ
    • ക്യാമറ വഴി ടെക്സ്റ്റ് വിവർത്തനം ചെയ്യുന്നതിനുള്ള ക്യാമറ
    • ടെക്സ്റ്റ് സന്ദേശങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള SMS
    • ഓഫ്‌ലൈൻ വിവർത്തന ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ബാഹ്യ സംഭരണം
    • ഉപകരണങ്ങളിലുടനീളം സൈൻ ഇൻ ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനുമുള്ള അക്കൗണ്ടുകളും ക്രെഡൻഷ്യലുകളും ആപ് ഡൗൺലോഡ് ചെയ്യാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://play.google.com/store/apps/details?id=com.google.android.apps.translate ആപ് ഡൗൺലോഡ് ചെയ്യാൻ ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുകhttps://apps.apple.com/in/app/google-translate/id414706506

    യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

    https://www.pravasiinfo.com/2022/09/10/todays-covid-figures-in-the-uae-are-as-follows-3/

    https://www.pravasiinfo.com/2022/09/10/uae-dirham-rupee-exchange-rate-today-19/

    https://www.pravasiinfo.com/2022/09/10/uae-weather-temperatures-may-rise/
  • സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്! ഓഫർ തുടരുമെന്ന് എയര്‍ടെല്‍ അറിയിച്ചു

    സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്! ഓഫർ തുടരുമെന്ന് എയര്‍ടെല്‍ അറിയിച്ചു

    മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ ) തുടങ്ങിയ ആകര്‍ഷകമായൊരു ഓഫര്‍ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർടെൽ ഉപയോക്താക്കൾക്കായി പുതിയ സ്മാർട് ഫോണ്‍ ക്യാഷ്ബാക്ക് ഓഫർ കൊണ്ടുവന്നത്.

    അതേസമയം പുതിയ 4ജി സ്മാർട് ഫോണുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും തുടർന്ന് ഉയർന്ന നിരക്കിലുളള എയർടെൽ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യിപ്പിക്കുക എന്നതായിരുന്നു ഈ ഓഫറിനു പിന്നിലെ ലക്ഷ്യം. ഇതുവഴി എയർടെലിന് സ്ഥിരമായ വരുമാനം നേടാൻ കഴിഞ്ഞു. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധപ്പിക്കാനും ഈ പ്ലാൻ വഴി സാധിച്ചിരുന്നു. കൂടുതൽ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാനും സാധിച്ചു.

    ഇത് മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. പന്ത്രണ്ട് ബ്രാൻഡുകളൽ നിന്നുളള 200ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel.in/4gupgrade സന്ദര്‍ശിക്കുക.

    6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36 മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.

    ഉദാഹരണത്തിന്, ഉപഭോക്താവ് 6,000 രൂപയുടെ ഹാൻഡ്സെറ്റാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഡേറ്റാ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തികാക്കുമ്പോള്‍ 6,000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.

    ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. ഇതുവഴി 4,800 രൂപയുടെ (12,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീന്‍ മാറ്റുന്നതിനുള്ള ചെലവ്) നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്‌കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റിന് എന്‍‌റോള്‍ ചെയ്യാം.

    ഡേറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്‌സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം. സൗജന്യ വിങ്ക് മ്യൂസിക്ക് വരി, 30 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വിഡിയോ ട്രയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

    എയർടെൽ ഓഫറിന് കീഴിൽ മൊത്തം പത്ത് പുതിയ 4ജി സ്മാർട് ഫോണുകൾ കൂടി ചേർത്തിട്ടുണ്ട്. ഇറ്റെൽ എ16 പ്ലസ്, ഇറ്റെൽ എ17, ഇറ്റെൽ എ37, ഇറ്റെൽ പി17, നോക്കിയ സി01 പ്ലസ്, ഷഓമി പോകോ എം3 പ്രോ 5ജി, ടെക്നോ പോപ്6 പ്രോ, ഇൻഫിനിക്സ് സ്മാർട് 6 എച്ച്ഡി, മോട്ടൊറോള മോട്ടോ ജി22, ഒപ്പോ എ16ഇ എന്നിവയാണ് ഈ ഹാൻഡ്സെറ്റുകൾ.

    https://www.pravasiinfo.com/2022/07/02/kuwait-beauty-parlour-jobs/
    https://www.pravasiinfo.com/2022/07/02/kuwait-micro-biologist-vacant/
    https://www.pravasiinfo.com/2022/07/01/kuwait-new-job-opening-logistics-assistant/
  • ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    സെർച്ച് എൻജിൻ മേഖലയിലേക്ക് ആപ്പിളും വരുന്നു. വാർത്ത നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സത്യമാണ്. നിലവിൽ സേർച്ച് എൻജിൻ മേഖലയിൽ ഗൂഗിളിന് കാര്യമായ എതിരാളികളില്ല. ഈ മേഖലയിലേക്കാണ് ഐഫോൺ നിർമാതാക്കളായ ആപ്പിളും എത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 2023 ജനുവരിയിൽ ഇത് സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിൾ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുമുണ്ട്.

    ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ പറഞ്ഞു. ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ (AoD) ഫീച്ചർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഐഫോൺ 14 പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകൾക്ക് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാൻ സഹായിക്കും. ഇതിനാൽ എഒഡി ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയിൽ എം2 മാക്ബുക്, എം2 മാക്ബുക് എയർ, എം2 മാക്ബുക് മിനി എന്നിവ ആപ്പിൾ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ ലീക്സ്ആപ്പിൾ പ്രോ പറയുന്നു.

  • കേരളത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; സര്‍ക്കാര്‍ ഒ.ടി.ടി. ‘സി സ്പേസ് ‘ നവംബര്‍ ഒന്നിന്

    കേരളത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; സര്‍ക്കാര്‍ ഒ.ടി.ടി. ‘സി സ്പേസ് ‘ നവംബര്‍ ഒന്നിന്

    സിനിമാപ്രേമികള്‍ക്കായി സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ‘സി സ്പേസ്’ എന്നപേരില്‍ കേരളപിറവി ദിനം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ സര്‍ക്കാരിനു കീഴില്‍ ആദ്യമായായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അതേ സമയം സാംസ്‌കാരിക വകുപ്പിനുവേണ്ടി കെ.എസ്.എഫ്.ഡി.സി.യാണ് സംരംഭം ഒരുക്കുന്നത്. തിയേറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യില്‍ എത്തുക.

    സി സ്‌പേസില്‍ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും കാണാന്‍ സംവിധാനമൊരുക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കും.സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ ഒന്നുമുതല്‍ കെ. എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിന്റെ പേര് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, മാനേജിങ് ഡയറക്ടര്‍ എന്‍. മായ, ബോര്‍ഡ് അംഗം കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.

  • അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    അതിവേഗത്തില്‍ തീ കെടുത്തുന്ന റോബോട്ടിനെയറിയാമോ? ഡല്‍ഹി ഫയര്‍ഫോഴ്സില്‍ 2 റോബോട്ടുകള്‍

    ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ തീപ്പിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോബോട്ടുകള്‍ ഉപയോഗിക്കാന്‍ ഡല്‍ഹി ഭരണകൂടം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി രണ്ട് റോബോട്ടുകള്‍ രംഗത്തിറക്കി. അതേ സമയം വീതിയില്ലാത്തെ വഴികളിലൂടെയും സംഭരണ ശാലകളിലും കാടുകളിലുമെല്ലാം സഞ്ചരിച്ച് തീയണക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട് പോവുന്നത് അപകരമായ ഓയില്‍, കെമിക്കല്‍ ഫാക്ടറികളിലും മറ്റും ഈ റോബോട്ടുകള്‍ ഉപയോഗിക്കാനാവും. റിമോട്ട് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വലിയ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

    ഇന്ത്യയില്‍ ആദ്യമായാണ് അഗ്‌നിരക്ഷാ സേനയ്ക്ക് വേണ്ടി ഇത്തരം റോബോട്ടുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പുറഞ്ഞു. റോബോട്ടിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ രണ്ട് റോബോട്ടുകളാണ് എത്തിച്ചിട്ടുള്ളത്. കൂടുതല്‍ റോബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ 2400 ലിറ്റര്‍ വെള്ളം പുറത്തേക്ക് പ്രവഹിപ്പിക്കാന്‍ സാധിക്കും വിധം സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി റോബോട്ടിനുണ്ട്. വെള്ളം എങ്ങനെ പ്രവഹിപ്പിക്കണം എന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. 300 മീറ്റര്‍ അകലത്ത് നിന്ന് ഇത് നിയന്ത്രിക്കാനാവും. തീയും പുകയും ചൂടും റോബോട്ടിനെ ബാധിക്കില്ല.

    റോബോട്ടുകള്‍ക്ക് പടികള്‍ കയറിപ്പോവാനും സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. മണിക്കൂറില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാവും. ഇതിന് മുന്നില്‍ സ്ഥാപിച്ചിടുള്ള ക്യാമറയും സെന്‍സറും ഉപയോഗിച്ച് തീയുള്ള ഇടം തിരിച്ചറിഞ്ഞ് വെള്ളമടിക്കാന്‍ റോബോട്ടിനാവും. ക്യാമറ ഉപയോഗിച്ച് തീപ്പിടിച്ച സ്ഥലത്തെ അവസ്ഥ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പുറത്തുള്ള ടാങ്കറുകളില്‍ നിന്ന് വലിച്ച പൈപ്പിലൂടെയാണ് റോബോട്ടിലേക്ക് വെള്ളമെത്തുക. റോബോട്ട് ചൂടാവാതിരിക്കുന്നതിന് ഒരു വെന്റിലേഷന്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഡല്‍ഹി ഫയര്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.