ആഗോള സ്മാർട്ട് സിറ്റി പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച ദുബായിയും അബുദാബിയും മറ്റൊരു വമ്പൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. 2030-ഓടെ രാജ്യത്തെ ഡേറ്റ സെന്റർ വിപണി 330 കോടി ഡോളറിലെത്തുമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2027-ഓടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ എഐ (AI) സർക്കാരായി മാറാനുള്ള അബുദാബിയുടെ ലക്ഷ്യത്തിന് ഈ നിക്ഷേപങ്ങൾ കരുത്തേകും.
യുഎഇ: മേഖലയിലെ ഡേറ്റാ ഹബ്ബ്
നിലവിൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ ഡേറ്റ സെന്ററുകളുള്ള രാജ്യം യുഎഇയാണ്.
ആകെ കേന്ദ്രങ്ങൾ: 57 എണ്ണം
അബുദാബിയിൽ: 33
ദുബായിൽ: 22
നിക്ഷേപം: അബുദാബിയിൽ മാത്രം 1300 കോടി ദിർഹത്തിന്റെ എഐ നിക്ഷേപ പദ്ധതികൾ.
എഐ സൂപ്പർ പവറാകാൻ യുഎഇ; വരുന്നു ‘സ്റ്റാർ ഗേറ്റ്’
അബുദാബിയിൽ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡേറ്റ സെന്ററായ ‘സ്റ്റാർ ഗേറ്റ്’ ആണ് ഈ വിപ്ലവത്തിന് നേതൃത്വം നൽകുന്നത്. 5 ജിഗാവാട്ട് ശേഷിയുള്ള ഈ എഐ സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രത്തിന്റെ ആദ്യ ഘട്ടം (200 മെഗാവാട്ട്) ഈ വർഷം പൂർത്തിയാകും. ഇതോടെ ചാറ്റ് ജിപിടി (ChatGPT) സേവനങ്ങൾ രാജ്യവ്യാപകമായി പൂർണ്ണതോതിൽ ലഭ്യമാക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറും.
സ്മാർട്ട് സിറ്റി; സ്മാർട്ട് ജീവിതം
ഡേറ്റ സെന്ററുകളുടെ വികസനം സാധാരണക്കാരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ഇവയാണ്:
തത്സമയ നിരീക്ഷണം: ദുബായ് ലൈവ് പ്ലാറ്റ്‌ഫോമിലൂടെ ഗതാഗതം, ഊർജ്ജം, അടിയന്തര സേവനങ്ങൾ എന്നിവ തത്സമയം നിയന്ത്രിക്കാം.
ഡ്രൈവറില്ലാ വാഹനങ്ങൾ: സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കും.
സർക്കാർ സേവനങ്ങൾ: നിലവിൽ 97% സർക്കാർ സ്ഥാപനങ്ങളും എഐ സാങ്കേതികവിദ്യയിലേക്ക് മാറിക്കഴിഞ്ഞു.
മൈക്രോസോഫ്റ്റ്-ജി42 സഖ്യം: ഈ വർഷാവസാനത്തോടെ ഡേറ്റ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള സംയുക്ത പദ്ധതികൾ പൂർത്തിയാകും.
ഇക്വിനിക്സ് ഡിഎക്സ്3: ദുബായ് പ്രൊഡക്‌ഷൻ സിറ്റിയിലെ അത്യാധുനിക കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം മാർച്ചിൽ പ്രവർത്തനമാരംഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply