യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസികൾ വരും വർഷങ്ങളിൽ കടുത്ത യാത്രാ പ്രതിസ നേരിടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആവശ്യത്തിന് വിമാന സീറ്റുകൾ ലഭ്യമല്ലാത്തതും യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് തോന്നിയപോലെ വർദ്ധിപ്പിക്കാൻ അവസരം നൽകും. ടൂറിസം ഇക്കണോമിക്സ് നടത്തിയ പഠനമനുസരിച്ച്, നിലവിലെ വിമാന സർവീസുകൾ 2026-ഓടെ യാത്രക്കാരെക്കൊണ്ട് പൂർണ്ണമായും നിറയുന്ന അവസ്ഥയിലെത്തും.
2035-ഓടെ ആവശ്യമായ യാത്രക്കാരുടെ എണ്ണത്തിൽ 27 ശതമാനത്തോളം കുറവ് സീറ്റുകളിൽ അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 5.45 കോടി യാത്രക്കാർക്ക് ഈ കാലയളവിൽ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇന്ത്യയിലെ സാമ്പത്തിക വളർച്ചയും വിമാനയാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് പ്രധാനമായും ഈ തിരക്കിന് കാരണമാകുന്നത്. 2010-ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 24 ശതമാനം മാത്രമായിരുന്നു വിമാനയാത്ര ചെയ്യാൻ കഴിവുള്ളവർ എങ്കിൽ 2024-ൽ അത് 40 ശതമാനമായി ഉയർന്നിട്ടുണ്ട്.
നിലവിൽ ദുബായ്, അബുദാബി റൂട്ടുകളിലെ വിമാനങ്ങളിൽ 80 ശതമാനത്തിലധികം സീറ്റുകളും എല്ലായ്പ്പോഴും ബുക്കിംഗ് ഉള്ളവയാണ്. അബുദാബി-ഇന്ത്യ റൂട്ടിലാണ് ഏറ്റവും വലിയ പ്രതിസന്ധി പ്രവചിക്കപ്പെടുന്നത്. എമിറേറ്റ്സ്, എത്തിഹാദ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ നൂറുകണക്കിന് സർവീസുകൾ നടത്തുന്നുണ്ടെങ്കിലും സീറ്റ് പരിധി (Seat Entitlements) വർദ്ധിപ്പിക്കാത്തത് വലിയ തിരിച്ചടിയാകുന്നു. 2014-ലെ കരാർ പ്രകാരം നിശ്ചയിച്ചിട്ടുള്ള സീറ്റ് പരിധി ഇതിനോടകം തന്നെ പൂർണ്ണമായി ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു.
വിമാന സീറ്റുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ചർച്ചകൾ തടസ്സപ്പെട്ടു നിൽക്കുകയാണ്. ഇത് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രവാസികളുടെ അവസാന നിമിഷ യാത്രകളെയും ആഘോഷകാലത്തെ നാട്ടിലേക്കുള്ള പോക്കിനെയും സാരമായി ബാധിക്കും. വിമാന സർവീസുകൾ വർദ്ധിപ്പിച്ചാൽ ഇരു രാജ്യങ്ങളുടെയും ജിഡിപിയിൽ വലിയ വളർച്ചയുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സ്കൂൾ അവധിക്കാലത്തും ഉത്സവ സീസണുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയും വൻവിലയും ഇതിനോടകം തന്നെ മലയാളി പ്രവാസികളെ വലച്ചു തുടങ്ങിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply