ദുബായ്: നേപ്പാളിൽ നടന്ന വ്യാപകമായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതോടെ ദുബായിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ മുടങ്ങി. ഫ്ലൈ ദുബായിയുടെയും മറ്റ് വിമാനക്കമ്പനികളുടെയും സർവീസുകളാണ് പ്രതിഷേധങ്ങൾ കാരണം തടസ്സപ്പെട്ടത്.
ചൊവ്വാഴ്ച ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) നിന്ന് കാഠ്മണ്ഡുവിലേക്ക് (KTM) പുറപ്പെട്ട ഫ്ലൈ ദുബായ് FZ 539 വിമാനം ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ വക്താവ് അറിയിച്ചു. വിമാനത്തിലെ യാത്രക്കാർക്ക് ലക്നൗവിൽ ഭക്ഷണവും വെള്ളവും നൽകി, പിന്നീട് അവരെ ദുബായിലേക്ക് തിരികെ കൊണ്ടുവരുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
കാഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്കുള്ള FZ 540 വിമാനവും, FZ 573/574, FZ 575/576 എന്നീ വിമാനങ്ങളും ചൊവ്വാഴ്ച റദ്ദാക്കി. യാത്രക്കാരുടെ യാത്രാപദ്ധതികൾക്ക് തടസ്സമുണ്ടായതിൽ ഫ്ലൈ ദുബായ് ഖേദം പ്രകടിപ്പിച്ചു. ബുദ്ധിമുട്ടുണ്ടായ യാത്രക്കാർക്ക് താമസസൗകര്യം നൽകുമെന്നും, അടുത്ത ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റ് റീബുക്ക് ചെയ്ത് നൽകുമെന്നും എയർലൈൻ അറിയിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഫ്ലൈ ദുബായ് വ്യക്തമാക്കി.
യാത്രക്കാർക്ക് ടിക്കറ്റ് റീബുക്ക് ചെയ്യുന്നതിനോ റീഫണ്ട് നേടുന്നതിനോ ഫ്ലൈ ദുബായ് കോൺടാക്ട് സെന്ററുമായി (+971) 600 54 44 45 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അതല്ലെങ്കിൽ ഫ്ലൈ ദുബായ് ട്രാവൽ ഷോപ്പ് സന്ദർശിക്കുകയോ, അതത് ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ വിമാനത്തിന്റെ നില പരിശോധിച്ച് ഉറപ്പുവരുത്താനും എയർലൈൻ നിർദ്ദേശിച്ചു.
ദുബായിൽ നിന്നുള്ള എമിറേറ്റ്സ്, അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് എന്നിവയ്ക്ക് നേപ്പാളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളില്ല. ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യയുടെ വിമാന സർവീസുകളെ പ്രക്ഷോഭം ബാധിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഖത്തറിലെ ദോഹയിൽ സ്ഫോടന പരമ്പര; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ട്
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഉഗ്രശബ്ദം കേട്ടതായി സാക്ഷികൾ പറയുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള വധശ്രമമാണ് ദോഹയിലെ സ്ഫോടനമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടർ ബറാക് റാവീദ് പറഞ്ഞു. ആറ് ശക്തമായ സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ദോഹയിലെ കത്താറയ്ക്ക് മുകളിൽ പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇസ്രായേൽ സർക്കാരുമായി അടുത്ത ബന്ധമുള്ള എൻ12 എന്ന മാധ്യമത്തോട് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ, ദോഹയിലെ സ്ഫോടനം ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ്, ഐഎസ്എയുമായി ചേർന്ന് ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ കൊല്ലപ്പെട്ടതായി സൗദി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതൃത്വത്തിലെ മറ്റ് ചില പ്രമുഖരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.984319 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം
യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മസ്തിഷ്ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Reply