പകൽച്ചൂട് പ്രശ്നമാക്കേണ്ട, കടലിൽ നീന്താൻ രാത്രിയിലും പോകാം. ജുമൈറ 1, 2, ഉംസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രി നീന്തൽ സൗകര്യമുള്ളത്. 800 മീറ്റർ വിസ്തൃതിയിലാണ് നീന്താനുള്ള ഇടം വേർതിരിച്ചത്. അപകടങ്ങളിൽ തുണയാകാൻ തീര സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വലിയ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ കുറവുമില്ല.കടലിന്റെയും കാലാവസ്ഥയുടെയും മാറ്റങ്ങൾ സന്ദർശകരെ അപ്പപ്പോൾ അറിയിക്കുന്നതിനു ഡിജിറ്റൽ സ്ക്രീനുകളും ഉണ്ട്. ദുബായ് നഗരസഭയാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും കടലിൽ ഇറങ്ങാനും കടൽത്തിരകൾ ആസ്വദിക്കാനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്കു നീന്താൻ പ്രത്യേക സ്ഥലമുണ്ട്.
ജോഗിങ് ട്രാക്ക്, തണലിടങ്ങൾ, ശുചിമുറികൾ, കടൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾ എന്നിവയും സജ്ജമാണ്. കാർ പാർക്കിങ് സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. രാത്രി നീന്താൻ സൗകര്യമായതോടെ കുടുംബങ്ങൾ കൂടുതലായി ബീച്ചിലേക്ക് എത്താൻ തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply