ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ശക്തമായ മറുപടിയുമായി അമേരിക്ക. ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. സിംഗപ്പൂർ പതാക ഘടിപ്പിച്ച ‘ലയേറിയ’ എന്ന ഭീമൻ ചരക്കുകപ്പലിന് നേരെ ഇറാൻ നാല് ഡ്രോണുകൾ തൊടുത്തുവിട്ടതായി യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ബാക്കിയുള്ള മൂന്ന് ഡ്രോണുകളെ തകർത്തതായും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ വ്യക്തമാക്കി. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് ആക്രമണം നടന്നതെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും (UKMTO) സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചുപൂട്ടി. ഇറാൻ നിശ്ചയിച്ചിട്ടുള്ള റൂട്ടിലൂടെയല്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷാ ഗ്യാരണ്ടിയോ ഇൻഷുറൻസോ നൽകാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. നിയന്ത്രണങ്ങൾ പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കപ്പലുടമയ്ക്കും കമാൻഡർക്കുമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇറാന്റെ കടുത്ത നിലപാടുകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഏകദേശം 130 കപ്പലുകളെ വരെ ഒരേസമയം കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്റെ തന്ത്രപരമായ സ്വാധീനം കുറഞ്ഞേക്കും. ഇത് തടയാനാണ് ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നിലവിൽ പശ്ചിമേഷ്യയിലെ സൈനിക സംഘർഷം ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ആശയവിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. എങ്കിലും കപ്പൽ ആക്രമണവും തുടർന്നുള്ള യുഎസ് തിരിച്ചടിയും മേഖലയെ വീണ്ടും അശാന്തിയിലാഴ്ത്തിയിരിക്കുകയാണ്.