തെ​രു​വു​ക​ള്‍ക്ക്‌ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേര്; വ്യത്യസ്തമായി ഈ എമിറേറ്റ്

രാജ്യത്തിനായി ജീവൻ നൽ‍കിയ രക്തസാക്ഷികളുടെ ഓർമ്മ അനശ്വരമാക്കുന്നതിനായി അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അൽ നുഐമി അജ്മാനിലെ നിരവധി തെരുവുകൾക്ക് രക്തസാക്ഷികളുടെ പേരുകൾ നൽകുന്നതിന് നിർദേശം നൽകി. ധീര രക്തസാക്ഷികളുടെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ തെരുവുകളാണ് ഇതിലൂടെ പുനർനാമകരണം ചെയ്യുന്നത്.
രക്തസാക്ഷികളുടെ ത്യാഗങ്ങൾക്ക് ഉയർന്ന അംഗീകാരം നൽകുകയും കുടുംബങ്ങൾക്ക് അഭിമാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ മണ്ണിനെയും ഐക്യത്തെയും സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച രക്തസാക്ഷികൾ രാജ്യത്തിന്റെ വിശ്വസ്ത പുത്രന്മാരാണെന്ന് ഭരണാധികാരി വ്യക്തമാക്കി. അവരുടെ പേരുകൾ എമിറേറ്റിലെ തെരുവുകളിലൂടെ നിലനിൽക്കുന്നത് യു.എ.ഇ. നേതൃത്ത്വവും ജനങ്ങളും ഹൃദയത്തിൽ വഹിക്കുന്ന ആദരവിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രക്തസാക്ഷികളുടെ ത്യാഗവും നിസ്വാർത്ഥതയും വരും തലമുറകൾക്കുള്ള അഭിമാനചിഹ്നമായി തുടരും,” എന്ന് ശൈഖ് ഹുമൈദ് രണ്ടിമുടക്കി. രാജ്യം അവരുടെ മഹത്വം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആകെ 19 രക്തസാക്ഷികളുടെ വീടുകൾക്ക് സമീപമുള്ള തെരുവുകളാണ് അവരുടെ പേരിൽ നാമകരണം ചെയ്യുന്നത്. അവരുടെ വീരത്യാഗങ്ങളുടെ പ്രാധാന്യത്തെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും ഉയർത്തി കാണിക്കുന്ന നടപടിയാണിത് എന്നും അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി.

അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി പ്രതികരിച്ചപ്പോൾ, തെരുവുകൾക്ക് രക്തസാക്ഷികളുടെ പേരുകൾ നൽകുന്നത് അവർ നടത്തിയ അതുല്യ ത്യാഗങ്ങളുടെ മാന്യമായ അംഗീകാരം തന്നെയാണെന്ന് പറഞ്ഞു. തെരഞ്ഞെടുത്ത സ്ഥലങ്ങൾ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഏറ്റവും അടുത്തായിരിക്കുന്നുവെന്ന് നഗരസഭ ഉറപ്പു വരുത്തിയതായും അദ്ദേഹം അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകര്‍ച്ച; പ്രവാസികളെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ രൂപ 90.14 എന്ന നിരക്കിലെത്തി, ഇതാദ്യമായാണ് 90 എന്ന നിർണായക മാനദണ്ഡം മറികടന്നത്. ഡോളറിനുള്ള ആവശ്യം കൂടുതലായത്, വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്‍വാങ്ങുന്നത്, ഇന്ത്യ–യുഎസ് വ്യാപാരബന്ധങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും സമ്മർദം വർധിപ്പിക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം 89.96 ആയിരുന്നു. തിങ്കളാഴ്ച ഇതു 89.53 രൂപയായിരുന്നു. തകർച്ച ശക്തമായിട്ടുണ്ടെങ്കിലും, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ചില മേഖലകളിൽ ഗുണകരമാണെന്നാണു നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാരിന്റെ വിലയിരുത്തൽ. രൂപ ദുർബലമായാൽ കയറ്റുമതി വളരാനും വിദേശനാണ്യ വരുമാനം വർധിക്കാനും തൊഴിൽ അവസരങ്ങൾ കൂട്ടാനുമുള്ള സാഹചര്യം മെച്ചപ്പെടുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ലഹരിയിൽ വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ചു: സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറാൻ പാടില്ല, 23കാരനെ കുടുക്കിയത് ഫൊറൻസിക് പരിശോധന

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ 23കാരനായ ഏഷ്യക്കാരന് ദുബായ് കോടതി 25,000 ദിർഹം പിഴയും ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി വിധിച്ചു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ പണം കൈമാറ്റം ചെയ്യുന്നതിനും രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി. സംഭവത്തിൽ, പ്രതി ഓടിച്ച വാഹനം മെറ്റൽ ബാരിയറിൽ ഇടിച്ചുതകർക്കുകയായിരുന്നു. അപകടസ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിന് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നി. തുടർന്ന് നടത്തിയ ഫൊറൻസിക് പരീക്ഷണത്തിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ശിക്ഷ വിധിക്കുകയുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *