യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം

അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചതെന്ന് യുഎഇ ഫ്യൂണറൽ സർവീസ് അക്കൗണ്ടായ @Janaza_UAE ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു. ഔദ് അൽ തോബ ഏരിയയിലാണ് അപകടം നടന്നത്. ഒരു യുവ അറബ് പൗരൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സഹോദരിമാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച സഹോദരിമാരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം ദൈവഹിതമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അവരുടെ ഭർത്താവ്, ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ യുവ ഡ്രൈവർമാർ വേഗപരിധി പാലിക്കണമെന്ന് അഭ്യര്‍ഥിച്ചു. ബുധനാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഉം ഗാഫയിലെ അൽ ഷഹീദ് ഒമർ അൽ മഖ്ബലി മസ്ജിദിൽ വെച്ച് മരിച്ചവർക്കായി മയ്യിത്ത് നമസ്‌കാരം നടന്നു. ഉം ഗാഫ സെമിത്തേരിയിൽ വെച്ച് സഹോദരിമാരെ പിന്നീട് ഖബറടക്കി. യുഎഇയിൽ ഉടനീളമുള്ള മയ്യിത്ത് നമസ്‌കാരങ്ങളെയും ഖബറടക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന @Janaza_UAE എന്ന അക്കൗണ്ടാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അവധിക്കാലം ആഘോഷിക്കാം; യുഎഇ സ്കൂളുകളുടെ ശൈത്യകാല അവധി ഒരു മാസത്തേക്ക് നീട്ടി

യുഎഇയിലെ സ്‌കൂൾ കലണ്ടർ പ്രകാരം 2025-26 അധ്യയന വർഷത്തിലെ ശൈത്യകാല അവധിക്കാലം പ്രഖ്യാപിച്ചു. ഇത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അവരുടെ അവധിക്കാലം മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മന്ത്രാലയം പുറത്തിറക്കിയ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധിക്കാലം ബാധകമായിരിക്കും. സെപ്തംബർ മുതൽ ജൂൺ വരെയുള്ള അധ്യയന കലണ്ടർ പിന്തുടരുന്ന വിദ്യാർഥികൾക്ക് ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ശൈത്യകാല അവധിയാണ് ലഭിക്കുന്നത്. ഡിസംബർ എട്ടിന് ആരംഭിക്കുന്ന അവധി 2026 ജനുവരി നാലിന് അവസാനിക്കും. ഈ അവധിക്കാലം കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ വർഷത്തേക്ക് തയ്യാറെടുക്കാനും ആവശ്യമായ സമയം നൽകുന്നു.
ദുബായിലെ സ്വകാര്യ സ്കൂൾ മേഖലയെ നിയന്ത്രിക്കുന്നത് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ്. ഇവിടെ കരിക്കുലം അനുസരിച്ച്, അവധിക്കാലത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് 2025 ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ദുബായിലെ മറ്റ് സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ എട്ടിന് അവധി ആരംഭിക്കും. അവധിക്കാലത്തെ ഈ തീയതികൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അവധി ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും മറ്റ് പാഠ്യപദ്ധതികളും പൂർത്തിയാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇത് പഠനത്തിന് തടസ്സമുണ്ടാകാതെ വിദ്യാർഥികൾക്ക് അവധിക്കാലത്തേക്ക് പ്രവേശിക്കാൻ സഹായിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഹാഷിം ഗ്രൂപ്പിൽ ജോലി ഒഴിവ്​; വിശദാംശങ്ങൾ അറിയാം

അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ആയിഷയ്ക്ക് ഇവർ പോന്നോമനകൾ; യുഎഇയിൽ പൂച്ചകൾക്കായി ജീവിതം മാറ്റിവെച്ച മലയാളി: ഇത് പ്രതിസന്ധിയുടെ കാലം

ഒരുപാട് ഇഷ്ടത്തോടെ വളർത്തിയ 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായിൽ താമസിക്കുന്ന ആയിഷ എന്ന മലയാളി വീട്ടമ്മ. തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെയാണ് ആയിഷയുടെ ജീവിതം മാറുന്നത്. കോവിഡ് കാലത്ത് സുഹൃത്തിന്റെ വെല്ലുവിളി സ്വീകരിച്ച് തുടങ്ങിയ ഈ ദൗത്യം പിന്നീട് ആയിഷയുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

ആയിഷയുടെ സ്നേഹവീട്

തെരുവിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, രോഗം വന്നവയെയും അപകടത്തിൽപ്പെട്ടവയെയുമെല്ലാം ആയിഷ സ്വന്തം ഫ്ലാറ്റിൽ കൊണ്ടുപോയി സംരക്ഷിച്ചു. അങ്ങനെ 65 പൂച്ചകളാണ് ഇപ്പോൾ ആയിഷയുടെ വീട്ടിലെ അംഗങ്ങൾ. ഇവരുടെ സംരക്ഷണം ആയിഷയുടെ ജീവിതത്തിന്റെ ഭാഗമാണ്. 7000 ദിർഹം ശമ്പളത്തിൽ 5000 ദിർഹവും പൂച്ചകൾക്ക് വേണ്ടിയാണ് ഇവർ മാറ്റി വയ്ക്കുന്നത്. ഇതിനുപുറമെ, ഫ്ലാറ്റ് വാടക, ചികിത്സാ ചെലവുകൾ എന്നിവയുമുണ്ട്.

അഭയം തേടി

ഫ്ലാറ്റിൽ പൂച്ചകളെ താമസിപ്പിക്കുന്നത് കെട്ടിടം മാനേജ് ചെയ്യുന്നവർക്ക് ഇഷ്ടമായില്ല. ഡിസംബർ വരെ താമസിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും ഈ മാസം 28-ന് ഫ്ലാറ്റ് ഒഴിയണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ആയിഷയും അമ്മയും. ജീവനുതുല്യം സ്നേഹിക്കുന്ന ഈ പൂച്ചകളെ ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ല. അധികാരികളുടെ സഹായവും പിന്തുണയുമാണ് ഇപ്പോൾ ആയിഷയുടെ ഏക പ്രതീക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *