ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്ന് അബുദാബിയിലെ ഒരു കശാപ്പ്ശാല അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സായിദ് പോർട്ടിൽ സ്ഥിതി ചെയ്യുന്ന ബോഹ കശാപ്പ്ശാലയാണ് അധികൃതർ അടച്ചുപൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച 2008 ലെ നിയമ നമ്പർ (2) ഉം അനുബന്ധ ചട്ടങ്ങളും ഭക്ഷ്യ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി കർശന പരിശോധനകളാണ് നടത്തിവരുന്നത്. വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Blog
-
ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്പിൻ ആൻഡ് വിൻ ഭാഗ്യ പരീക്ഷണത്തിൽ മലയാളിയ്ക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ് സമ്മാനമായി മലയാളിയ്ക്ക് ലഭിച്ചത്. ഫിറോസ് ഖാൻ എന്ന മലയാളിയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് അദ്ദേഹത്തിന് ഈ തുക സ്വന്തമായത്. ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് ഫിറോസ് ഖാനും കുടുംബവും.
-
യുഎഇയിൽ ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലും;പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ‘du Pay’
ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലേക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം.
യു.എ.ഇയിലെ രണ്ടാമത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ‘du’ തിങ്കളാഴ്ചയാണ് ‘സാലറി ഇൻ ദി ഡിജിറ്റൽ വാലറ്റ്’ (SITW) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ‘du Pay’ ഡിജിറ്റൽ വാലറ്റിലേക്ക് ജീവനക്കാർക്ക് ശമ്പളം നേരിട്ട് ലഭിക്കും.
ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ‘du Pay’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് യു.എ.ഇ. നിവാസികൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തേക്കും പണം അയക്കാനും, ബില്ലുകൾ അടക്കാനും, മൊബൈൽ റീചാർജ് ചെയ്യാനും, ഡെബിറ്റ് കാർഡ് ഓർഡർ ചെയ്യാനും, കാർഡ് പേയ്മെന്റുകൾ നടത്താനും സാധിക്കും. നിലവിൽ, ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ എന്നിവയുൾപ്പെടെ നിരവധി ഡിജിറ്റൽ വാലറ്റുകൾ യു.എ.ഇയിൽ പ്രചാരത്തിലുണ്ട്.
പ്രത്യേകിച്ചും ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ പണം സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്നതിനായി ഡിജിറ്റൽ വാലറ്റുകളുടെ ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ വാലറ്റിലേക്ക് ശമ്പളം സ്വീകരിക്കുന്നതിനായി, ‘du Pay’ അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു യുണീക്ക് ഐ.ബി.എ.എൻ (IBAN) ലഭിക്കും. ഇത് വഴി du Pay മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫണ്ടുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. പണരഹിത ഇടപാടുകൾക്കായി ഒരു ഫിസിക്കൽ ‘du Pay’ കാർഡും ലഭിക്കും.
പ്രതിമാസം 5,000 ദിർഹമിൽ താഴെ വരുമാനമുള്ള, പരമ്പരാഗത ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ജീവനക്കാർക്ക് ഈ ഫീച്ചർ വളരെ പ്രയോജനകരമാകുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ, ഉപയോക്താക്കൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
റിസർച്ച് ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, യു.എ.ഇയിലെ പ്രീപെയ്ഡ് കാർഡ്, ഡിജിറ്റൽ വാലറ്റ് മാർക്കറ്റ് 2025-ഓടെ 12.7 ശതമാനം വാർഷിക വളർച്ചയോടെ 8.28 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളുടെ വർധനയും സർക്കാർ മുൻകൈകളും ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളാണ്. 2029-ഓടെ ഇത് 12.43 ബില്യൺ ഡോളറായി വളരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
DOWNLOAD ‘du Pay’ https://dupay.ae/en
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; 42°C വരെ ചൂട് ഉയരും
ദുബായ്: യു.എ.ഇയുടെ ചില ഭാഗങ്ങളിൽ നാളെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും, ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമാകാനും സാധ്യതയുണ്ട്. കിഴക്കും തെക്കും ഭാഗങ്ങളിൽ ഉച്ചതിരിഞ്ഞ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
താപനിലയിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ കൂടിയ താപനില 44°C വരെയും ദുബായിൽ 42°C വരെയും എത്താൻ സാധ്യതയുണ്ട്. അതേസമയം, ഫുജൈറയിൽ ഉയർന്ന താപനില 36°C ആയിരിക്കുമെന്നും കണക്കാക്കുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 47.3°C ആയിരുന്നു. അൽ ദഫ്ര മേഖലയിലെ അൽ ജസീറ ബി.ജി.യിൽ വൈകുന്നേരം നാല് മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. ചില കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തിൽ, അടുത്ത മാസം മുതൽ യു.എ.ഇയിലെ വേനൽക്കാലത്തിന്റെ തീവ്രത കുറയാൻ സാധ്യതയുണ്ട്.
തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മാറാൻ സാധ്യതയുള്ള കാറ്റ്, മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാം. ഇത് ചിലപ്പോൾ 35 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ട്.അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ആരോഗ്യം മുഖ്യം, പുറത്ത്നിന്നുള്ള ഭക്ഷണം വേണ്ട; യുഎഇയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറിക്ക് വിലക്ക്
അബുദാബിയിലെ സ്കൂളുകളിൽ പ്രവൃത്തിസമയത്ത് പുറത്തുനിന്നുള്ള ഭക്ഷണം എത്തിക്കുന്നത് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) വിലക്കി. വിദ്യാർഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ അധ്യയന വർഷം ഓഗസ്റ്റ് 25-ന് ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂളുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇതുസംബന്ധിച്ച ബോധവൽക്കരണ സന്ദേശങ്ങൾ അയച്ചു. പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികളുടെ ശ്രദ്ധ, ഓർമശക്തി, ഊർജ്ജം എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.
പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ സുരക്ഷിതവും പാർശ്വഫലങ്ങളില്ലാത്തതുമായ പാത്രങ്ങൾ ഉപയോഗിക്കണം. കറികൾ പ്രത്യേകം പാത്രങ്ങളിൽ വെച്ചാൽ ഭക്ഷണം കേടാകുന്നത് ഒഴിവാക്കാം എന്നും നിർദേശങ്ങളിൽ പറയുന്നു.
കുട്ടികളിൽ അനാരോഗ്യകരമായ ഭക്ഷണരീതികൾ കാരണം അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ മുൻകരുതൽ. വീട്ടിൽ നിന്ന് സമീകൃതാഹാരം നൽകാനും, പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
അപൂർവങ്ങളിൽ അപൂർവം, വില 218 കോടി; പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം തകർത്ത് യുഎഇ പൊലീസ്
ദുബായിൽ 218 കോടി രൂപ (25 ദശലക്ഷം ഡോളർ) വിലമതിക്കുന്ന അപൂർവ പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം ദുബായ് പൊലീസ് തകർത്തു. ഈ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ‘പിങ്ക് ഡയമണ്ട്’ എന്ന പേരിട്ട അതീവ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
ഒരു രത്നവ്യാപാരിയിൽ നിന്ന് രത്നം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഒരു വർഷത്തോളം നീണ്ട ആസൂത്രണമാണ് ഇവർ നടത്തിയത്. പ്രമുഖ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപ്പെടുത്തിയ ഈ രത്നത്തിന് 21.25 കാരറ്റ് ശുദ്ധിയുണ്ട്. ഇത്രയും പരിശുദ്ധിയുള്ള മറ്റൊരു രത്നം കണ്ടെത്താനുള്ള സാധ്യത വെറും 0.01 ശതമാനം മാത്രമാണ്.
ദുബായിലെ ഒരു ജ്വല്ലറി ഉടമയുടെ കൈവശം ഈ രത്നമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗൂഢാലോചന ആരംഭിച്ചത്. സംഘം വ്യാപാരിയെ സമീപിച്ച് ഒരു അതിസമ്പന്നന് രത്നം വാങ്ങാൻ താൽപര്യമുണ്ടെന്ന് വിശ്വസിപ്പിച്ചു. വ്യാപാരിയുടെ വിശ്വാസം നേടാൻ ഇവർ ആഡംബര കാറുകൾ വാടകക്കെടുക്കുകയും വലിയ ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. രത്നത്തിന്റെ മൂല്യം മനസ്സിലാക്കാൻ ഒരു വിദഗ്ദ്ധനെയും കൂടെക്കൂട്ടി. ഏറെ നാളത്തെ കഠിനാധ്വാനത്തിനൊടുവിൽ, ഇവരുടെ അഭിനയത്തിൽ വിശ്വസിച്ച വ്യാപാരി, അതീവ സുരക്ഷയിൽ സൂക്ഷിച്ചിരുന്ന രത്നം പുറത്തെടുക്കാൻ സമ്മതിച്ചു.
പിന്നീട്, പ്രതികൾ വ്യാപാരിയെ രത്നം വാങ്ങാൻ താൽപര്യപ്പെട്ടയാൾ താമസിക്കുന്ന ഒരു വില്ലയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വ്യാപാരി രത്നം പുറത്തെടുത്ത ഉടൻ തന്നെ അത് തട്ടിയെടുത്ത് ഇവർ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ തന്നെ വ്യാപാരി പോലീസിൽ വിവരമറിയിച്ചു. തുടർന്ന്, പോലീസ് ഒരു പ്രത്യേക സംഘം രൂപീകരിച്ച് അതിവേഗം അന്വേഷണം ആരംഭിച്ചു. ആധുനിക ട്രാക്കിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏഷ്യൻ വംശജരായ പ്രതികളുടെ ലൊക്കേഷൻ പോലീസിന് കണ്ടെത്താനായി.
ഒരേ സമയം പല സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് രത്നം കണ്ടെത്തിയത്. ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്താനായി തയ്യാറാക്കിയ ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിലായിരുന്നു രത്നം. എട്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. പ്രതികൾ രാജ്യം വിട്ടിരുന്നെങ്കിൽ രത്നം കണ്ടെത്താൻ കഴിയുമായിരുന്നില്ല. ദുബായ് പോലീസിന്റെ ഈ പ്രവർത്തനത്തിൽ രത്ന വ്യാപാരി നന്ദി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസികളെ നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ഇനി ലോകത്ത് എവിടെയായിരുന്നാലും മൊബൈലിലൂടെ തത്സമയം കാണാം, പ്രിയപ്പെട്ട കാഴ്ചകൾ
പ്രവാസ ജീവിതത്തിൽ വീടും നാടും മിസ്സ് ചെയ്യുന്നവർക്കായി ഒരു സന്തോഷ വാർത്ത! ഇനി ലോകത്ത് എവിടെയായിരുന്നാലും നിങ്ങളുടെ സ്വന്തം വീടും പരിസരവും മൊബൈൽ ഫോണിൽ കാണാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ Google Earth ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി.
ഈ ആപ്പ് ഉപയോഗിച്ച്, ഉപഗ്രഹ ചിത്രങ്ങളിലൂടെ നിങ്ങളുടെ നാടും വീടും മാത്രമല്ല, ലോകത്തെവിടെയുള്ള സ്ഥലങ്ങളും നഗരങ്ങളും ഗ്രാമങ്ങളും പർവതങ്ങളും ത്രിമാന രൂപത്തിൽ (3D) കാണാൻ കഴിയും.
താജ്മഹൽ കാണാനോ അത് സ്ഥിതി ചെയ്യുന്ന സ്ഥലം അറിയണമെങ്കിലോ, നിങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് തെരഞ്ഞാൽ മതി. നിങ്ങൾക്ക് ആ സ്ഥലത്തിൻ്റെ സ്ഥാനവും ത്രീഡി ചിത്രവും ലഭിക്കും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും ഗൂഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. ത്രീഡി ചിത്രം കാണിച്ചു തരും. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങി എല്ലാം നിങ്ങൾക്ക് ത്രീഡി അനുഭവത്തിലൂടെ നിങ്ങൾക്ക് ആപ്ലിക്കേഷനിലൂടെ കാണാൻ സാധിക്കും. വീട്, ജോലി സ്ഥലം അല്ലെങ്കിൽ പട്ടണത്തിലെ മികച്ച ബീച്ചുകൾ എന്നിങ്ങനെയുള്ള വ്യക്തിഗത സ്ഥലങ്ങൾക്കായി ഇഷ്‌ടാനുസൃത ഐക്കണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി പ്ലേസ്മാർക്കും ക്രിയേറ്റ് ചെയ്യാം.
എങ്ങനെ ഉപയോഗിക്കാം?
Google Earth ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്യുക.
നിമിഷങ്ങൾക്കുള്ളിൽ ആ സ്ഥലത്തിന്റെ 3D ചിത്രം നിങ്ങളുടെ മുന്നിലെത്തും.
നിങ്ങളുടെ വീടോ ജോലിസ്ഥലമോ, അല്ലെങ്കിൽ ഇഷ്ടപ്പെട്ട ബീച്ചുകളോ പോലുള്ള സ്ഥലങ്ങൾക്ക് ഇഷ്ടാനുസൃത ഐക്കണുകൾ നൽകി സ്വന്തമായി പ്ലേസ്മാർക്കുകൾ ഉണ്ടാക്കാനും ഈ ആപ്പിൽ സൗകര്യമുണ്ട്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Google Earth ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
DOWNLOAD NOW
ANDROID https://play.google.com/store/apps/details?id=com.google.earth&pcampaignid=web_share
I PHONE https://apps.apple.com/us/app/google-earth/id293622097യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ആറുമാസത്തിൽ 37 കോടി ദിർഹം പിഴ; ധനകാര്യ സ്ഥാപനങ്ങൾക്ക് കുരുക്കിട്ട് യുഎഇ
കഴിഞ്ഞ ആറ് മാസത്തിനിടെ, യുഎഇ സെൻട്രൽ ബാങ്ക് വിവിധ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ 37 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ തുടങ്ങിയ നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ വർഷം ജനുവരി മുതൽ 13 എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, 7 ഇൻഷുറൻസ്-ബ്രോക്കറേജ് കമ്പനികൾ, 3 വിദേശ ബാങ്കുകളും ഒരു ധനകാര്യ സ്ഥാപനവും ഉൾപ്പെടെ 10 ബാങ്കുകൾ എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയത്. ചില സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ, താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ, പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
കൂടാതെ, ചില കേസുകളിൽ സ്ഥാപനങ്ങളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് വ്യക്തിപരമായും പിഴ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഒരു ബാങ്ക് മാനേജർക്ക് അഞ്ച് ലക്ഷം ദിർഹം പിഴ ചുമത്തുകയും, ധനമിടപാടുകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഈ വർഷം മേയിലാണ് ഏറ്റവും വലിയ പിഴ ചുമത്തിയത്. ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് 20 കോടി ദിർഹം പിഴയും, സ്ഥാപനത്തിന്റെ മാനേജർക്ക് അഞ്ച് ലക്ഷം ദിർഹം പിഴയും ചുമത്തി. ഗോമതി എക്സ്ചേഞ്ച്, അൽ ഹിന്ദി എക്സ്ചേഞ്ച് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
മാനദണ്ഡങ്ങൾ ലംഘിച്ച ഒരു പ്രാദേശിക ബാങ്കിനോട് ആറ് മാസത്തേക്ക് പുതിയ ഇസ്ലാമിക് ബാങ്കിങ് ഇടപാടുകാരെ ചേർക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. ഈ നടപടികളിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
മലയാളി പൊളിയല്ലേ! കറക്കി നേടിയത് 33 ലക്ഷം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യം
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിക്ക് 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) സമ്മാനം. 20,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ സമ്മാനം നേടാനുള്ള അവസരത്തിലെ രണ്ടാം ശ്രമത്തിലാണ് മലയാളിയായ ഫിറോസ് ഖാന് ഇത്രയും തുക ലഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: യുവാവ് നേരിട്ടത് ക്രൂരമർദനം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
യുഎഇയിൽ ബിസിനസുകാരനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെ (40) തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിവരമനുസരിച്ച്, തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളെയാണ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഷമീറിനെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പ്രതികളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പുനലൂർ തെന്മലയിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് ഷമീറിനെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷമീറിന് ക്രൂരമായ മർദനമേറ്റതായി പൊലീസ് അറിയിച്ചു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു
ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന വിമാനത്തിന്റെ വാലറ്റം റൺവേയിൽ ഇടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാന യാത്രക്കാർക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, വിമാനത്തിന്റെ വാലറ്റം ഇടിച്ചുവെന്ന വിവരം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോ, വിമാനക്കമ്പനിയോ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിട്ടില്ല. വിമാനത്തിന്റെ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്തിന്റെ വാലറ്റം ഇടിച്ചതിൽ ആശങ്ക വേണ്ടതെന്നും A321 വിമാനങ്ങളുടെ വാലിന് സാധാരണയിൽ അധികം നീളമുള്ളതിനാൽ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമല്ലെന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. വാലറ്റം ഇടിച്ച് പോറലുകൾ വീണതേയുള്ളുവെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മുംബൈ വിമാനത്താവളം അധികൃതർ വിശദമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.395175 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച കേസിൽ അറബ് വംശജനെതിരെയാണ് കോടതി വിധി. ദുബായ് സിവിൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരിക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ 118,800 ദിർഹം തിരിച്ചടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കനേഡിയൻ വിതരണക്കാരനുമായി ഇടപാട് നടത്തുന്ന ആഫ്രിക്കൻ വ്യാപാരിക്ക് 1,17913 ദിർഹം യുഎസ് ഡോളറിലേക്ക് വിനിമയം ചെയ്യേണ്ടി വന്നതോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രാദേശിക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ദിർഹം യുഎസ് ഡോളറിലേക്ക് വിനിമയം ചെയ്തു തരാമെന്ന് അറബ് വംശജൻ വ്യാപാരിയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഒരു പ്രതിനിധി വഴി അറബ് വംശജന് പണം കൈമാറി. അറബ് വംശജൻ എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ഫോട്ടോയും വ്യാപാരിക്ക് അയച്ച് നൽകിയിരുന്നു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും കനേഡിയൻ വിതരണക്കാരന് പണം ലഭിച്ചില്ല. ഇതോടെ ഇയാൾ വ്യാപാരിക്കെതിരെ തിരിയുകയും പിഴ തുക ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അറബ് വംശജനിൽ നിന്നും പണം തിരികെ ലഭിക്കാനായി വ്യാപാരി ദുബായിൽ എത്തി. ഇടനിലക്കാർ മുഖേന പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഇയാൾ പണം തിരികെ നൽകിയില്ല. അവസാനം സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് വ്യാപാരി കനേഡിയൻ വ്യാപാരിക്ക് അയച്ചു നൽകിയത്. പിന്നാലെ ഇദ്ദേഹം ദുബായ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. രേഖകൾ പരിശോധിച്ച കോടതി പ്രതിക്കെതിരെ വിധി പുറപ്പെടുവിച്ചു. പ്രതി കൈപ്പറ്റിയ 1,17,913 ദിർഹവും 5000 ദിർഹം നഷ്ടപരിഹാരവും നൽകണമെന്നായിരുന്നു കോടതി വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വൈകരുതേ! നേരത്തേയിറങ്ങാം, നിയമം പാലിക്കാം: സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്
അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്. റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂട്ടി ഈക്കാര്യങ്ങൾ അറിയിച്ചത്. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു. ആദ്യദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടാണ് കുട്ടികളെ സ്കൂളിൾ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
-സീബ്രാ ക്രോസ്
സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.-സ്റ്റോപ് അടയാളം
കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണം. ഈ സമയത്ത് മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തിയിടണം. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.-രക്ഷിതാക്കളോട്
നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികൾ എത്തി എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കുട്ടി വൈകുകയോ മുടങ്ങുകയോ ചെയ്യുന്ന ദിവസം ആ വിവരം മുൻകൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം. നിശ്ചിത ബസിൽ മാത്രമേ കുട്ടികളെ കയറ്റാവൂ. വരിയിൽ നിന്ന് സമയബന്ധിതമായാണ് ബസിൽ കയറ്റേണ്ടത്. മറ്റു കുട്ടികളെ തള്ളുകയോ ഇടയ്ക്ക് കയറുകയോ ചെയ്യരുത്. ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. ബസ് ഡ്രൈവറുടെയും അറ്റൻഡറുടെയും നിർദേശങ്ങൾ പാലിക്കണം.-ഡ്രൈവർമാരോട്
ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ യൂണിഫോം ധരിക്കണം. ആശയവിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം. ശേഷിയിലേറെ കുട്ടികളെ ബസിൽ കയറ്റരുത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്.∙ മാനേജ്മെന്റിനോട്
ഗതാഗതത്തിനു ശീതികരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം. ബസിൽ ശുചിത്വം ഉറപ്പാക്കണം. എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടാകണം. ബസിനകത്ത് 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം ഉണ്ടാകണം. ബസ്സിലും ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധം. സ്കൂൾ ബസിന്റെ നിറം മഞ്ഞയായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണം. ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t -
ഓർഡർ ചെയ്തത് 11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ്; ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം
11 ദിർഹത്തിന്റെ ചിക്കൻ നഗ്ഗെറ്റ്‌സ് ഓർഡർ ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 5000 ദിർഹം. ഓൺലൈൻ തട്ടിപ്പിലൂടെയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. ഒരു പ്രശ്‌സ്ത റെസ്റ്റോറന്റിൽ നിന്നും വിലക്കുറവിൽ ചിക്കൻ നഗ്ഗറ്റ്‌സ് വിലക്കുറവിൽ നൽകുന്നുവെന്ന ഓൺലൈൻ പരസ്യം കണ്ട യുവാവ് ഇത് ഓർഡർ ചെയ്തതോടെയാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പ് സംഘം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും 5000 ദിർഹം നഷ്ടമാകുകയായിരുന്നു. യുവാവ് പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ പിടിയിലായി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ക്രിമിനൽ കോടതി മൂന്ന് മാസം തടവുശിക്ഷയും രണ്ടു പേർക്കും 20000 ദിർഹം വീതം പിഴയുമാണ് ഇവർക്ക് ശിക്ഷയായി വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. എന്നാൽ, പിന്നീട് തന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ തുകയും അധിക നഷ്ടപരിഹാരവും ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായ യുവാവ് സിവിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച അബുദാബി സിവിൽ ഫാമിലി കോടതി യുവാവിന് അക്കൗണ്ടിൽ നിന്നും നഷ്ടമായ തുകയായ 5000 ദിർഹവും അദ്ദേഹത്തിനുണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്ക് 2000 ദിർഹം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ
കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്ത 150-ാം സ്വർണ്ണ കള്ളക്കടത്ത് കേസാണിത്. ജിദ്ദയിൽ നിന്നു ബെംഗളൂരു വഴി കൊച്ചിയിലെത്തിയതായിരുന്നു കമറുദ്ദീൻ. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണക്കുഴമ്പ് കണ്ടെത്തിയത്. ഇയാളുടെ ഇടപാടുകാരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കുഴമ്പിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. അതേസമയം, 9.50 കോടി രൂപ വിലമതിക്കുന്ന വിദേശനിർമിത സിഗററ്റുകളും 30 ലക്ഷം രൂപയുടെ വിദേശ കറൻസിയും 46 കോടി രൂപയുടെ ലഹരിവസ്തുക്കളും കോടികൾ വിലമതിക്കുന്ന വന്യജീവികളും കസ്റ്റംസ് പിടികൂടിയിരുന്നു. ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്തു മുതലാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. 60 ലക്ഷം വിദേശനിർമിത സിഗരറ്റുകൾ പിടിച്ചെടുക്കുകയും 24 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 18 ലഹരി പദാർഥ കേസുകളിലായി 100 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി നശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇത് കൊള്ളാലോ! മെസേജ് അയക്കാൻ എഐ സഹായിക്കും, കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്
സന്ദേശങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയൊരു എഐ ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ അയക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ മെസ്സേജുകൾ മാറ്റിയെഴുതാനും മെച്ചപ്പെടുത്താനും കഴിയും. വാബീറ്റാഇൻഫോ (WABetaInfo) എന്ന ട്രാക്കർ കണ്ടെത്തിയ ഈ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.
മെറ്റ വികസിപ്പിച്ച “റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റ്” എന്ന ഈ ഫീച്ചർ, “പ്രൈവറ്റ് പ്രോസസിങ്” എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്നു. നിങ്ങൾ അയക്കുന്ന മെസ്സേജും, അതിലൂടെ ഉണ്ടാകുന്ന പ്രതികരണങ്ങളും ഇത് രഹസ്യമായി സൂക്ഷിക്കും. അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകില്ല.
ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?
നിങ്ങൾ മൂന്നോ നാലോ വാക്കുകൾ ടൈപ്പ് ചെയ്യുമ്പോൾ, സാധാരണ സ്റ്റിക്കർ ഐക്കണിന് പകരം ഒരു പേനയുടെ ഐക്കൺ കാണാം. ഇത് പുതിയ എഐ റൈറ്റിംഗ് അസിസ്റ്റന്റിനെ സൂചിപ്പിക്കുന്നു. ഈ ബട്ടണിൽ ടാപ്പ് ചെയ്യുമ്പോൾ മെസ്സേജ് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി മെറ്റാ എഐ-യോട് ആവശ്യപ്പെടാം.
റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റിൽ നിങ്ങൾക്ക് അഞ്ച് ഓപ്ഷനുകളുണ്ട്:
റീഫ്രെയ്‌സ് ടോൺ (Rephrase tone): ഇത് നിങ്ങളുടെ മെസ്സേജുകൾക്ക് വ്യത്യസ്തമായ ശൈലി നൽകുന്നു.
പ്രൊഫഷണൽ ടോൺ (Professional tone): ഔദ്യോഗികമായ സംഭാഷണങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ഫണ്ണി ടോൺ (Funny tone): തമാശ രൂപത്തിൽ മെസ്സേജ് അയയ്ക്കാൻ ഇത് സഹായിക്കും.
സപ്പോർട്ടീവ് ടോൺ (Supportive tone): ഇത് സൗഹാർദ്ദപരമായ മെസ്സേജുകൾക്ക് അനുയോജ്യമാണ്.
പ്രൂഫ് റീഡ് ടോൺ (Proofread tone): ഇത് നിങ്ങളുടെ മെസ്സേജിലെ വ്യാകരണപരമായ തെറ്റുകൾ തിരുത്തുന്നു.
നിങ്ങൾക്ക് ഇഷ്ടമുള്ള ടോൺ തിരഞ്ഞെടുത്ത് മെസ്സേജ് എളുപ്പത്തിൽ മെച്ചപ്പെടുത്താം. എഐ നിർദ്ദേശിച്ച സന്ദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ സാധാരണയായി അയച്ചതുപോലെ തന്നെ നിങ്ങളുടെ യഥാർത്ഥ മെസ്സേജും അയയ്ക്കാം.
നിങ്ങളുടെ സ്വകാര്യത സുരക്ഷിതം
ഈ ഫീച്ചറിലൂടെ അയച്ച മെസ്സേജുകൾക്ക് പ്രത്യേക ലേബലുകളൊന്നും ഉണ്ടാവില്ല. അതിനാൽ എഐയുടെ സഹായത്തോടെയാണ് മെസ്സേജ് അയച്ചതെന്ന് സ്വീകരിക്കുന്ന ആൾക്ക് മനസ്സിലാകില്ല. ഈ ഫീച്ചർ പൂർണ്ണമായും ഓപ്ഷണലാണ്, നിങ്ങൾ സെറ്റിങ്സിൽ പോയി ഇത് ഓൺ ചെയ്താൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ ചില ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ സ്കൂളുകളിൽ സീറ്റില്ല; പുതിയ അഡ്മിഷൻ ആശങ്കയിൽ, വലഞ്ഞ് പ്രവാസി മലയാളികൾ
മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ യു.എ.ഇയിൽ പുതിയ അഡ്മിഷനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. നാട്ടിൽ നിന്ന് എത്തിയ കുട്ടികളെ പുതിയ ടേമിൽ ചേർക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി രക്ഷിതാക്കൾ വിവിധ സ്കൂളുകൾ കയറിയിറങ്ങുകയാണ്. അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായപ്പോൾ കുടുംബത്തെ കൂടെക്കൊണ്ടുവന്നവരാണ് ഇവരിലേറെയും. നിലവിൽ ഓൺലൈൻ വഴി അപേക്ഷ നൽകി ഫലം കാത്തിരിക്കുകയാണ് ഇവർ.
സാധാരണയായി, ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യുന്നവരുടെ ഒഴിവുകൾ ഇത്തരം കുട്ടികൾക്ക് ലഭിക്കാറുണ്ട്. എന്നാൽ, ഈ വർഷം ടി.സി വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സ്കൂൾ അധികൃതർ പറയുന്നു.
ചില ക്ലാസ്സുകളിൽ പരിമിത സീറ്റുകൾ: എട്ടാം ക്ലാസ് വരെയുള്ള ചില ഗ്രേഡുകളിൽ പരിമിതമായ സീറ്റുകൾ ഒഴിവുണ്ടെങ്കിലും, അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ പ്രവേശന പരീക്ഷയിൽ മികച്ച മാർക്ക് നേടുന്നവർക്കാണ് മുൻഗണന നൽകുന്നത്.
ഒഴിഞ്ഞ സീറ്റുകളില്ലാത്ത ക്ലാസ്സുകൾ: ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഭൂരിഭാഗം സ്കൂളുകളിലും ഒഴിവുകൾ ഇല്ല. ഒൻപതാം ക്ലാസ്സിലെ സിബിഎസ്ഇ രജിസ്ട്രേഷൻ സമയം കഴിഞ്ഞതിനാൽ പ്രവേശനം പ്രയാസകരമാണെന്ന് പ്രിൻസിപ്പൽമാർ പറയുന്നു. എങ്കിലും, നാട്ടിൽ സിബിഎസ്ഇ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് ഒഴിവുകൾ വരുന്ന സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കാനും പിന്നീട് രജിസ്ട്രേഷൻ യു.എ.ഇയിലേക്ക് മാറ്റാനും സാധിക്കും.
മത്സരം കടുക്കുന്നു: ഏപ്രിലിൽ അഡ്മിഷൻ ലഭിക്കാത്ത കുട്ടികളെ നാട്ടിലെ ഓൺലൈൻ സ്കൂളുകളിൽ ചേർത്താണ് പലരും പഠിപ്പിക്കുന്നത്. ഇവരും ഇപ്പോൾ അഡ്മിഷനായി ശ്രമിക്കുന്നതിനാൽ മത്സരം കൂടുതൽ കടുപ്പമായി. ഒരാഴ്ച കൂടി കാത്തിരുന്നിട്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ രക്ഷിതാക്കൾ ആലോചിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പല രക്ഷിതാക്കളും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
സെപ്റ്റംബർ 4 ആണോ സെപ്റ്റംബർ 5 ആണോ? നബി ദിനം എന്നാകും? യുഎഇയിൽ അവധി എന്ന് കിട്ടും? അറിയേണ്ടതെല്ലാം ഇതാം
യുഎഇയിലെ അടുത്ത പൊതു അവധി പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ജന്മദിനമായിരിക്കും. റബി അൽ അവ്വൽ 12 ന് ആണെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, താമസക്കാർക്ക് ഈ അവസരത്തിൽ ഒരു ദിവസത്തെ അവധി ലഭിക്കും.ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച്, 2025 ലെ റബി അൽ അവ്വൽ ഓഗസ്റ്റ് 24 ഞായറാഴ്ചയോ ഓഗസ്റ്റ് 25 തിങ്കളാഴ്ചയോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റബി അൽ അവ്വൽ മാസം 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) ജന്മദിനം. ഓഗസ്റ്റ് 24 ന് മാസം ആരംഭിക്കുകയാണെങ്കിൽ, ആ ദിവസം സെപ്റ്റംബർ 4 വ്യാഴാഴ്ചയായിരിക്കും. ഓഗസ്റ്റ് 25 ന് ആരംഭിക്കുകയാണെങ്കിൽ, ജന്മദിനം സെപ്റ്റംബർ 5 വെള്ളിയാഴ്ചയായിരിക്കും നബിദിനം.കാബിനറ്റ് പ്രഖ്യാപിച്ച പ്രകാരം ഈ ദിവസം യുഎഇ നിവാസികൾക്ക് ജോലിയിൽ നിന്ന് ഒരു ദിവസത്തെ പൊതു അവധി ലഭിക്കും. സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണെങ്കിൽ, ചില ജീവനക്കാർക്ക് ശനിയും ഞായറും ഉൾപ്പെടെ 3 ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാനാകും.
ഹിജ്‌രി (ഇസ്ലാമിക്) കലണ്ടർ ചാന്ദ്ര ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് ചന്ദ്രന്റെ ഘട്ടങ്ങളാണ് അതിന്റെ മാസങ്ങളെ നിർണ്ണയിക്കുന്നത്. ഓരോ മാസവും അമാവാസി ദർശനത്തോടെയാണ് ആരംഭിക്കുന്നത്. എല്ലാ മാസവും 29-ാം തീയതി, ചന്ദ്രക്കല നിരീക്ഷിക്കാനും അടുത്ത ഇസ്ലാമിക മാസത്തിന്റെ ആരംഭം പ്രഖ്യാപിക്കാനും ചന്ദ്രക്കല ദർശന സമിതി യോഗം ചേരുന്നു.ഹിജ്‌രി വർഷം ഗ്രിഗോറിയൻ വർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്, അതിനാൽ ഗ്രിഗോറിയൻ കലണ്ടറിൽ ഇസ്ലാമിക മാസങ്ങളുടെ തീയതികൾ എല്ലാ വർഷവും നേരത്തെ മാറുന്നു.
അവധി ദിവസങ്ങൾ മാറ്റാൻ കഴിയുമോ?
2025-ൽ അവതരിപ്പിച്ച ഒരു പ്രമേയം അനുസരിച്ച്, ഈദ് ഇടവേളകൾ ഒഴികെ, മറ്റ് എല്ലാ അവധി ദിനങ്ങളും വാരാന്ത്യത്തിലാണെങ്കിൽ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ കഴിയും. യുഎഇ മന്ത്രിസഭാ തീരുമാനത്തിലൂടെ മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഓരോ എമിറേറ്റിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ആവശ്യാനുസരണം അധിക അവധി ദിനങ്ങൾ പ്രഖ്യാപിക്കാനും കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ലീവ് പ്ലാൻ ചെയ്തോളൂ! റമദാൻ അടുത്ത വർഷം ഫെബ്രുവരിയിൽ? യുഎഇയിലെ 2026-ലെ റമദാൻ, ഈദ് സാധ്യതാ തീയതികൾ പ്രഖ്യാപിച്ചു
യു.എ.ഇയിലെ പല താമസക്കാരും ഈ വർഷത്തെ അവധിക്കാലം ഓർത്തെടുക്കുകയും അടുത്ത വർഷത്തെ അവധിക്കാലത്തിനായി കാത്തിരിക്കുകയുമാണ്. അപ്പോളാണ് 2026-ൽ റമദാൻ, ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നീ പ്രധാന ആഘോഷങ്ങളുടെ സാധ്യതാ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇയിലെ ആസ്ട്രോണമി സെൻ്ററാണ് 2026-ലെ (ഹിജ്റ 1447) പ്രധാന ഇസ്ലാമിക ആഘോഷങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രപ്പിറവി അനുസരിച്ച് ഹിജ്റ കലണ്ടറിലെ മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും. ഓരോ മാസാവസാനവും ചന്ദ്രക്കല നിരീക്ഷിക്കാൻ യു.എ.ഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതി യോഗം ചേരാറുണ്ട്. ഈ പ്രഖ്യാപിച്ച തീയതികൾ ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഔദ്യോഗിക അവധി തീയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും ഇത് സാധ്യതയുള്ള തീയതികളായി മാത്രം കണക്കാക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രധാനപ്പെട്ട തീയതികൾ താഴെക്കൊടുക്കുന്നു:
റമദാൻ
അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ റമദാൻ വരുന്നത് യു.എ.ഇ നിവാസികൾക്ക് ഒരു സന്തോഷവാർത്തയാണ്. ഓരോ വർഷവും റമദാൻ മാസം 10 മുതൽ 12 ദിവസം വരെ മുന്നോട്ട് വരും. ഈ വർഷം റമദാൻ മാർച്ച് ഒന്നിനായിരുന്നു. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ സംയമനം, ദാനധർമ്മം തുടങ്ങിയ ഗുണങ്ങൾ റമദാൻ മാസത്തിൽ വർധിക്കുന്നു.
2026-ൽ റമദാനിലെ ചന്ദ്രക്കല 2026 ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) കാണാനാണ് സാധ്യത. ഇത് ചില രാജ്യങ്ങളിൽ 2026 ഫെബ്രുവരി 18-ന് (ബുധനാഴ്ച) റമദാൻ മാസം തുടങ്ങാൻ കാരണമാകും. കിഴക്കൻ, പടിഞ്ഞാറൻ രാജ്യങ്ങളിൽ ചന്ദ്രക്കല ദൃശ്യമാവുന്നതിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അതിനാൽ, കിഴക്കൻ രാജ്യങ്ങളിൽ 2026 ഫെബ്രുവരി 18-ന് ചന്ദ്രക്കല കണ്ട് ഫെബ്രുവരി 19-ന് (വ്യാഴാഴ്ച) നോമ്പ് ആരംഭിക്കും.
ഈദ് അൽ ഫിത്ർ
റമദാൻ അവസാനിക്കുന്നതോടെയാണ് ഈദ് അൽ ഫിത്ർ ആഘോഷിക്കുന്നത്. ശവ്വാൽ മാസത്തിലെ ചന്ദ്രപ്പിറവി റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതിനെ ആശ്രയിച്ചിരിക്കും. 2026 മാർച്ച് 19-ന് (വ്യാഴാഴ്ച) ചന്ദ്രക്കല ദൃശ്യമാവാനാണ് സാധ്യത. അതിനാൽ ഈദ് അൽ ഫിത്ർ 2026 മാർച്ച് 20-ന് (വെള്ളിയാഴ്ച) ആയിരിക്കും. കിഴക്കൻ രാജ്യങ്ങളിൽ സാധാരണയായി ഒരു ദിവസം കഴിഞ്ഞായിരിക്കും ചന്ദ്രക്കല ദൃശ്യമാവുക.
ഈദ് അൽ അദ്ഹ
ഇസ്ലാമിലെ ഏറ്റവും പുണ്യദിനമായി കണക്കാക്കുന്ന അറഫാ ദിനത്തിന് (ദുൽ ഹിജ്ജ 9) അടുത്ത ദിവസമായ ദുൽ ഹിജ്ജ 10-നാണ് ഈദ് അൽ അദ്ഹ ആഘോഷിക്കുന്നത്. ഈദ് അൽ അദ്ഹയിൽ പ്രവാചകൻ ഇബ്രാഹിമിൻ്റെ ത്യാഗത്തെ അനുസ്മരിച്ച് മൃഗങ്ങളെ ബലിയർപ്പിക്കുകയും പാവപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഹജ്ജ് തീർഥാടനം നടത്തുന്നവരൊഴികെ മറ്റെല്ലാ മുസ്ലീംങ്ങളും ഈദ് അൽ അദ്ഹയുടെ ഒമ്പതാം ദിവസം നോമ്പ് അനുഷ്ഠിക്കുന്നു. ദുൽ ഹിജ്ജ 8 മുതൽ 12 അല്ലെങ്കിൽ 13 വരെയാണ് ഹജ്ജ് തീർഥാടനം.
2026-ൽ ദുൽ ഹിജ്ജ മാസത്തിലെ ചന്ദ്രക്കല മെയ് 16-ന് (ശനിയാഴ്ച) ദൃശ്യമാകാൻ സാധ്യതയുണ്ട്. ഇത് ദുൽ ഹിജ്ജ മാസം മെയ് 17-ന് (ഞായറാഴ്ച) തുടങ്ങാൻ കാരണമാകും. കിഴക്കൻ രാജ്യങ്ങളിൽ ചന്ദ്രക്കല മെയ് 17-ന് (ഞായറാഴ്ച) ദൃശ്യമാവുകയും മെയ് 18-ന് (തിങ്കളാഴ്ച) ദുൽ ഹിജ്ജ ആരംഭിക്കുകയും ചെയ്യും. അതിനാൽ, യു.എ.ഇയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും മെയ് 26-ന് (ചൊവ്വാഴ്ച) ഈദ് അൽ അദ്ഹ വരാൻ സാധ്യതയുണ്ട്, അതേസമയം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ മെയ് 27-ന് (ബുധനാഴ്ച) ആയിരിക്കും ഈദ് അൽ അദ്ഹ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
അജ്മാനിൽ കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ് (53) അന്തരിച്ചു. അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തിൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ നാല് വർഷമായി അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തിൻ്റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ജബൽ അലി ക്രിമേഷൻ സെൻ്ററിൽ വെച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. തുടർനടപടികൾ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് പ്രവാസി മലയാളി മരിച്ചു; കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് യുഎഇ കോടതി
അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചത്.
2023 ജൂലൈ 6-ന് അബുദാബിയിലെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന്, മുസ്തഫയുടെ കുടുംബം യാബ് ലീഗൽ സർവീസസ് മുഖേന നിയമപോരാട്ടം നടത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ക്രിമിനൽ കോടതി 2 ലക്ഷം ദിർഹം ബ്ലഡ് മണി (ദയാധനം) നൽകാൻ വിധിച്ചു. ഡ്രൈവർക്ക് 20,000 ദിർഹം പിഴയും ചുമത്തി. എന്നാൽ, ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് കുടുംബം നഷ്ടപരിഹാരത്തിനായി വീണ്ടും അപ്പീൽ നൽകി. ഈ കേസിലാണ് ദയാധനത്തിനു പുറമെ 2 ലക്ഷം ദിർഹം കൂടി നൽകാൻ കോടതി വിധിച്ചത്. ഇതോടെ കുടുംബത്തിന് ആകെ 4 ലക്ഷം ദിർഹം ലഭിച്ചു. മുസ്തഫയുടെ ഉമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഈ തുക വലിയൊരു ആശ്വാസമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം
ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള പുതിയ സെർച്ച് ടൂൾ ആണ് ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ളത്. ഫ്ളൈറ്റ് ഡീൽസ് സെർച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ലഭ്യമാകും. ഈ സെർച്ച് ടൂൾ വെബിലും മൊബൈലിലും പ്രവർത്തിക്കും. ഫ്ളൈറ്റ് ഡീൽസ് പേജ് വഴി നിങ്ങൾക്ക് ആക്‌സസ് ചെയ്യാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈനിൽ മികച്ച ഫ്ളൈറ്റ് ഡീലുകൾ കണ്ടെത്താൻ എഐ സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സെർച്ച് ടൂൾ. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കുക എന്നതാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ പുതിയ എഐ സെർച്ച് ടൂൾ ഏറ്റവും മികച്ചതായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ശരിയായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. മികച്ച ഉത്തരങ്ങൾ നിങ്ങളുടെ കൺമുന്നിൽ തെളിയുമെന്നും ഗൂഗിൾ വക്താവ് ചൂണ്ടിക്കാട്ടി. ഉപയോക്താവ് എന്താണ് തിരയുന്നത് എന്നത് കൃത്യമായി മനസിലാക്കാൻ ഫ്ളൈറ്റ് ഡീൽസ് അതിന്റെ നൂതന എഐ മോഡലുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രസക്തവും ഏറ്റവും പുതിയതുമായ ഫലങ്ങൾ നൽകുന്നതിന് ഗൂഗിൾ ഫ്ളൈറ്റ്സിന്റെ ലൈവ് ഡാറ്റയെ ആശ്രയിക്കുമെന്നും ഗൂഗിൾ പറയുന്നു. നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും നിങ്ങൾ നിശ്ചയിച്ച ബജറ്റിന്റെ അടിസ്ഥാനത്തിൽ ഫ്ളൈറ്റ് വിവരങ്ങൾ നൽകാനും സെർച്ച് ടാബിൽ ജെമിനി അടിസ്ഥാനമാക്കിയുള്ള സംവിധാനം ഉണ്ടായിരിക്കും. നിങ്ങൾക്ക് എപ്പോൾ, എവിടെ, എങ്ങനെ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് വിവരിക്കാം. ബാക്കിയുള്ള കാര്യങ്ങൾ ഫ്ളൈറ്റ് ഡീൽസ് നോക്കിക്കോളുമെന്ന് ഗൂഗിൾ അറിയിച്ചു. അതേസമയം, ഫ്ളൈറ്റ് ഡീൽസ് വരുന്നതോടെ ഗൂഗിളിന്റെ സാധാരണ ഫ്ളൈറ്റ്സ് ഫീച്ചർ അവസാനിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല. വിമാന യാത്രാ ആസൂത്രണം മെച്ചപ്പെടുത്താൻ നിർമിതബുദ്ധിക്ക് എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കാനുള്ള ഒരു പരീക്ഷണമാണ് നിലവിൽ ഫ്ളൈറ്റ് ഡീൽസ് എന്നും, ക്ലാസിക് ഗൂഗിൾ ഫ്ളൈറ്റ്‌സ് ഇവിടെത്തന്നെ തുടരുമെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക
അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന നിഗമനത്തിലാണ് പുതിയ നീക്കമെന്ന് കരുതുന്നു. അതേസമയം, നിയന്ത്രണം എത്ര കാലത്തേക്കാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് എമിറേറ്റ് പൊലീസ് അറിയിച്ചു. ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവർ റോഡിലെ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃത ഇലക്ട്രിക് സൈക്കിളുകളും മറ്റ് ഇരചക്ര വാഹനങ്ങളും ഉപയോഗിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വാഹനമോടിക്കുക, വൺവേ റോഡിൽ തെറ്റായ വഴിയിലൂടെ പോകുക, എക്സിറ്റിൽ നിന്ന് അനധികൃതമായി റോഡിലേക്ക് പ്രവേശിക്കുക, കാൽനട ക്രോസിങ്ങുകളിലൂടെ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍
വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കോക്ക്പിറ്റ് വാതിൽ തുറന്നിട്ട് വിമാനം പറത്തുന്ന പൈലറ്റിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന തന്‍റെ കുടുംബത്തെ വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് പൈലറ്റ് കോക്ക്പിറ്റ് തുറന്നിട്ടത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൈലറ്റ് തന്നെ ഇതിന് വിശദീകരണം നൽകിയിരുന്നു. പറന്നുയർന്ന ശേഷം കോക്ക്പിറ്റ് വാതിൽ തുറന്നിട്ടിരുന്നു. അത് അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമാണെന്ന് വീഡിയോയിൽ പൈലറ്റ് ജാക്ക് പറയുന്നു. പൈലറ്റ് കോക്ക്പിറ്റിന്‍റെ വാതിൽ തുറന്നിട്ടത് കണ്ട് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ പരിഭ്രാന്തരായി. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറ്റ് ക്രൂ അംഗങ്ങൾ വിവരം ബ്രിട്ടീഷ് എയർവേയ്സിനെ അറിയിക്കുകയായിരുന്നു. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതിനെത്തുടർന്ന്, ഓഗസ്റ്റ് എട്ടിന് ലണ്ടനിലെത്തേണ്ടിയിരുന്ന ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. ഈ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കി. സുരക്ഷയാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനമെന്നും സംഭവത്തിൽ പൈലറ്റിനെതിരെ അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം
എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഇദ്ദേഹത്തെ ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അബുദാബിയിൽ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അൻവർ. 10 ദിവസങ്ങൾ മുൻപാണ് അദ്ദേഹം അവധിക്കായി നാട്ടിലെത്തിയത്. പുത്തൻചിറ പടിഞ്ഞാറെ മഹല്ലിൽ അൻവറിന്റെ ഖബറിടക്കം നടക്കും. ഷബാനയാണ് അൻവറിന്റെ ഭാര്യ. മക്കൾ: ഇഷാന, ആദിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്
ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന അറിയിപ്പ്. ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ബാധകമായിരിക്കും. വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഒക്ടോബർ 17 ആണ്. 2025 ഒക്ടോബർ 17-നോ അതിനുമുമ്പോ ഇഷ്യൂ ചെയ്ത വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ സാധുവായി തുടരുമെന്നും ഡിമാൻഡ് ഡ്രാഫ്റ്റിന്റെ കാലാവധി വരെ അത് പരിഗണിക്കപ്പെടുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു. USD (യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡോളർ), GBP (ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്), EUR (യൂറോ), AUD (ഓസ്‌ട്രേലിയൻ ഡോളർ), SEK (സ്വീഡിഷ് ക്രോണ), NOK (നോർവീജിയൻ ക്രോണ), DKK (ഡാനിഷ് ക്രോണ), HKD (ഹോങ് കോംങ് ഡോളർ), SGD (സിങ്കപ്പൂർ ഡോളർ), CHF (സ്വിസ് ഫ്രാങ്ക്), JPY (ജാപ്പനീസ് യെൻ) തുടങ്ങിയ കറൻസികൾക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് നൽകുന്നത് നിർത്തലാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ
വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് സ്ത്രീയ്ക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. മുൻ സീറ്റിലിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ശരീരഭാഗത്തില്‍, പിൻ സീറ്റിലിരുന്ന ജോസ് കാലുകൊണ്ട് സ്പർശിക്കുകയായിരുന്നു. അതിക്രമ ശ്രമം വ്യക്തമാക്കി യുവതി നൽകിയ പരാതിയിലാണ് ജോസിനെ അറസ്റ്റ് ചെയ്തത്. വിമാനം തിരുവനന്തപുരത്ത് എത്തിയതോടെ യുവതി എർലൈൻസ് അധികൃതരെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. എർലൈൻസ് അധികൃതരാണ് വലിയതുറ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി യുവതിയിൽ നിന്ന് രേഖാമൂലം പരാതി എഴുതി വാങ്ങി. തുടര്‍ന്ന്, ജോസിനെ വിമാനത്താവളത്തിൽ നിന്ന് തന്നെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
ഓൺലൈനിൽ വ്യക്തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി സംവദിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.തട്ടിപ്പുകാരുടെ രീതികൾ
സൈബർ തട്ടിപ്പുകാർ ആളുകളെ അനുനയിപ്പിക്കാനും അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യാനും പരിശീലനം ലഭിച്ചവരാണ്. ആദ്യം വിശ്വാസം നേടിയെടുത്ത ശേഷം, വ്യക്തിഗത വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകൾക്ക് ഇവർ ശ്രമിക്കുന്നു. അതിനാൽ, അപരിചിതർക്ക് വിവരങ്ങൾ കൈമാറുന്നതിന് മുൻപ് അവരുടെ പശ്ചാത്തലം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.സ്വീകരിക്കേണ്ട മുൻകരുതലുകൾ
തട്ടിപ്പുകാർക്ക് ഒരു അവസരവും നൽകാതിരിക്കാൻ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ നിർദേശിച്ചു. ‘തട്ടിപ്പുകാരേക്കാൾ സ്മാർട്ടായിരിക്കുക, നിങ്ങളുടെ അവബോധമാണ് ഡിജിറ്റൽ ലോകത്തെ പ്രതിരോധത്തിന്റെ ആദ്യപടി’ എന്ന് കൗൺസിൽ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം:ഓൺലൈനിൽ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക.
അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക.
വ്യാജ റിവ്യൂകളിൽ നിന്നും അകലം പാലിക്കുക.
സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക.
സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യുക.
ലോകമെമ്പാടും 47% ആളുകളും സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്നും, ഇവർക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നത് വെറും 4% മാത്രമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നത് തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
യുഎഇ ആസ്ഥാനമായുള്ള പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യവും വ്യക്തിപരമായ വൈരാഗ്യവുമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പോലീസ് പറഞ്ഞു. മുൻപ് ഇയാൾ തൻ്റെ മുൻ തൊഴിലുടമയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോലീസ് സംശയിക്കുന്നു.
ഷാർജ ആസ്ഥാനമായുള്ള ഫാർമസികളുടെ ശൃംഖലയുടെ ഉടമയായ വ്യവസായിയെ, മലപ്പുറത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിന് ശേഷം, പോലീസ് ഇദ്ദേഹത്തെ കൊല്ലത്ത് നിന്നാണ് കണ്ടെത്തിയത്. കൂടുതൽ ആളുകൾക്ക് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവരിൽ രണ്ടുപേർക്ക് കൊലപാതകശ്രമം ഉൾപ്പെടെയുള്ള മുൻ കേസുകളുണ്ട്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താനും, ഇതിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാനും പോലീസ് അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ ആറുപേരിൽ വ്യവസായിയുടെ മുൻ ജീവനക്കാരനും ഉൾപ്പെടുന്നു. ഇയാൾക്ക് വ്യവസായിയുടെ ചില ബിസിനസ് സംരംഭങ്ങളിൽ പങ്കാളിത്തമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ ഉടൻ തന്നെ, അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിക്ക് 500,000 ദിർഹത്തിൽ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് കോൾ വന്നു. സമാനമായ ഒരു കോൾ വ്യവസായിയുടെ ഭാര്യക്കും ലഭിച്ചു, പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നിമിഷ പ്രിയയുടെ മോചനത്തിൽ ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ‘ദിയാധനം’ (blood money) നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പണം വാഗ്ദാനം ചെയ്ത് നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
തലാലിന്റെ സഹോദരൻ വിഷയത്തിൽ ഒറ്റപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും മാതാപിതാക്കളുടെ നിലപാട് ഇതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുഭാഷ് ചന്ദ്രൻ ആരോപിച്ചു.
അതേസമയം, നിമിഷപ്രിയയുടെ മോചന വിഷയത്തിൽ ചിലർ പ്രശസ്തി നേടാൻ ശ്രമിക്കുന്നുണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചു. തങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും കടമ മാത്രമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപരവും രാജ്യതന്ത്രപരവുമായ സാധ്യതകളാണ് ഈ വിഷയത്തിൽ ഉപയോഗിക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കി.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ
ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ് സ്ട്രീമിങ് നടത്താൻ അനുമതിയുണ്ടായിരുന്നു.
ഈ പുതിയ മാറ്റം ചെറിയ ക്രിയേറ്റർമാരെയും സാധാരണ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നേരത്തെ, ടിക് ടോക്കും ലൈവ് സ്ട്രീമിങ്ങിന് സമാനമായ 1,000 ഫോളോവേഴ്‌സ് നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ യൂട്യൂബ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ 50-ൽ താഴെ സബ്‌സ്‌ക്രൈബേഴ്‌സുള്ളവരെ പോലും ലൈവ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.
ലൈവ് ഫീച്ചർ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ 1,000 ഫോളോവേഴ്‌സ് തികയാത്തവർക്ക് അതിനുള്ള ഓപ്ഷൻ ലഭ്യമല്ലെന്ന് കാണിക്കുന്ന ഒരു സന്ദേശം സ്ക്രീനിൽ തെളിഞ്ഞുവരും. ഈ മാറ്റത്തിന് പിന്നിലെ കാരണം മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഈ നീക്കം ആളുകളെ പണം കൊടുത്ത് വ്യാജ ഫോളോവേഴ്‌സിനെ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കേറി വാടാ മക്കളെ! യുഎഇയിൽ നിങ്ങളെ കാത്ത് ജോലി ഇരിപ്പുണ്ട്: എത്തിസലാത്ത് ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ
എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED സംയോജിത വരുമാനവും 11.1 ബില്യൺ AED അറ്റാദായവും റിപ്പോർട്ട് ചെയ്തു. നിലവിൽ കമ്പനിയുടെ മൊത്തം വിപണി മൂലധനം AED329 ബില്യൺ ആണ്. 2023 മെയ് മാസത്തിൽ, ഒന്നാം പാദത്തിൽ ഇത്തിസലാത്ത് 13 ബില്യൺ AED വരുമാനം റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റിലെ പ്രധാന ഇന്റർനെറ്റ് ഹബ്ബുകളിൽ ഒന്നാണ് ഇത് (AS8966), ഇത് മേഖലയിലെ മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാരുമായി കണക്റ്റിവിറ്റി നൽകുന്നു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അന്താരാഷ്ട്ര വോയ്‌സ് ട്രാഫിക്കിന്റെ ഏറ്റവും വലിയ കാരിയർ കൂടിയാണിത്, ലോകത്തിലെ 12-ാമത്തെ വലിയ വോയ്‌സ് കാരിയറും കൂടിയാണിത്. 2008 ഒക്ടോബർ വരെ, എത്തിസലാത്തിന് 186 രാജ്യങ്ങളിലായി 510 റോമിംഗ് കരാറുകളുണ്ട്, കൂടാതെ ബ്ലാക്ക്‌ബെറി, 3G, GPRS, വോയ്‌സ് റോമിംഗ് എന്നിവ പ്രാപ്തമാക്കുന്നു. ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, പാരീസ് തുടങ്ങിയ നഗരങ്ങളിൽ പോയിന്റ്സ് ഓഫ് പ്രെസെൻസ് (PoP) ഇത്തിസലാത്ത് പ്രവർത്തിപ്പിക്കുന്നു. സിംഗപ്പൂരിലും ഒരെണ്ണമുണ്ട്. 2011 ഡിസംബറിൽ, എത്തിസലാത്ത് 4G LTE നെറ്റ്‌വർക്ക് ആരംഭിച്ചതായി ഇത്തിസലാത്ത് പ്രഖ്യാപിച്ചു. 2018 മെയ് മാസത്തിൽ, എത്തിസലാത്ത് 5G LTE നെറ്റ്‌വർക്ക് ആരംഭിച്ചതായി ഇത്തിസലാത്ത് പ്രഖ്യാപിച്ചു, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി ഇത്തിസലാത്ത് മാറി.*101# ഡയൽ ചെയ്തുകൊണ്ട് ഇത്തിസലാത്ത് അതിന്റെ ഉപയോക്താവിനായി “നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിക്കുക” എന്ന സേവന കോഡും ഉണ്ട്.
2022 ഫെബ്രുവരി 24-ന് എത്തിസലാത്ത് ഗ്രൂപ്പ് ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി ആരംഭിച്ചു. പരമ്പരാഗത ടെലികോം കമ്പനിയിൽ നിന്ന് ആഗോള സാങ്കേതികവിദ്യ, നിക്ഷേപ കൂട്ടായ്മയിലേക്കുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഇത് എത്തിസലാത്തിൽ നിന്ന് ഇ& എന്നാക്കി മാറ്റി. യുഎഇയിലും അന്തർദേശീയമായും മുൻ ബ്രാൻഡിംഗ് ഐഡന്റിറ്റി നിലനിർത്തുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.
- Manager/Sales & CC Delivery
- Dubai, United Arab Emirates
- Posting Dates08/14/2025
- Sr. Manager/Managed Unified Comm. & Collaboration Product
- Dubai, United Arab Emirates
- Posting Dates08/13/2025
- Director/Post Award Management
- Abu Dhabi, United Arab Emirates
- Posting Dates08/11/2025
- Director/Value Creation
- Abu Dhabi, United Arab Emirates
- Posting Dates08/06/2025
- Sr. Manager/Business Performance
- United Arab Emirates
- Posting Dates07/21/2025
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
- Manager/Sales & CC Delivery
-
ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബിഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാഗ്യമെത്തി
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി.
17 വർഷമായി അൽ എയ്നിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന കുഞ്ചൻ, ഭാഗ്യപരീക്ഷണങ്ങൾ നിർത്തിയിരുന്നെങ്കിലും ആറ് മാസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് വീണ്ടും ടിക്കറ്റുകൾ വാങ്ങിത്തുടങ്ങിയിരുന്നു. 16 അംഗ സുഹൃദ് സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് കുഞ്ചൻ അറിയിച്ചു.
ഒറ്റത്തവണത്തെ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ പ്രൊമോഷണൽ സമയത്ത് വാങ്ങുന്നവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. പ്രതിമാസം നടക്കുന്ന നറുക്കെടുപ്പിൽ 150,000 ദിർഹം വരെ സമ്മാനം ലഭിക്കാം. ഭാഗ്യം തനിക്കൊരുതവണ തുണച്ചതിനാൽ ഇനിയും ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിക്കാനാണ് കുഞ്ചന്റെ തീരുമാനം. അടുത്ത ടിക്കറ്റ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് അദ്ദേഹം ഇതിനകം തന്നെ വാങ്ങിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കാലാവസ്ഥ നോക്കി മലേറിയ പ്രവചിക്കാം; യുഎഇയിൽ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കും, പുതിയ പഠനം ഇങ്ങനെ
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ പഠനം നടത്തിയത്.
ഈ പഠനത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് മലേറിയ വ്യാപനം പ്രവചിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്, റിക്കറന്റ് ന്യൂറൽ നെറ്റ്‌വർക്സ്, ഫിസിക്സ് ഇൻഫോംഡ് ന്യൂറൽ നെറ്റ്‌വർക്സ് തുടങ്ങിയ അത്യാധുനിക AI സാങ്കേതിക വിദ്യകൾ ഗവേഷണത്തിനായി ഉപയോഗിച്ചു.
ഈ സംവിധാനം വഴി, കാലാവസ്ഥാ മാറ്റങ്ങൾ ഒരു പ്രദേശത്ത് മലേറിയ പടർന്നുപിടിക്കാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി അറിയിക്കാൻ സാധിക്കും. ഇത് ആരോഗ്യ മേഖലയിൽ ഒരു വലിയ മാറ്റത്തിന് വഴിതുറക്കും.
എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്?
ഗവേഷകർ ഒരു ഡൈനാമിക് മോഡ് ഡികംപോസിഷൻ സംവിധാനം വികസിപ്പിച്ചെടുത്തു. ഇത് ഒരു പ്രദേശത്ത് മലേറിയ വ്യാപനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം നൽകും. ഈ വിവരങ്ങൾ ഉപയോഗിച്ച് ആരോഗ്യവകുപ്പിന് മുൻകൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. രോഗം പടരുന്നതിന് മുൻപ് തന്നെ ആവശ്യമായ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും തയ്യാറാക്കാൻ ഇത് സഹായിക്കും.
ഈ ഗവേഷണം നടത്തിയ സംഘത്തിൽ ആദിത്യ രാജ്നാരായണൻ, മനോജ് കുമാർ, അബ്ദസ്സമദ് ട്രിഡാനി എന്നിവരാണ് ഉണ്ടായിരുന്നത്. പഠന വിവരങ്ങൾ ‘സയന്റിഫിക് റിപ്പോർട്സ് ബൈ നേച്ചർ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. പ്രതിവർഷം 5 ലക്ഷത്തോളം ആളുകളാണ് ലോകത്ത് മലേറിയ ബാധിച്ച് മരിക്കുന്നത്. ഇതിൽ 94% മരണങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഈ സംവിധാനം വിജയകരമാവുകയാണെങ്കിൽ ലോകമെമ്പാടുമുള്ള മലേറിയ മരണങ്ങൾ കുറയ്ക്കാൻ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടുകാരനെ വിശ്വസിച്ച് വീട്ടുജോലിക്കായി ഗൾഫിലെത്തി, മയക്കുമരുന്ന് കേസിൽ കുടുങ്ങി, മലയാളി സ്ത്രീ ജയിലിൽ കഴിയേണ്ടി വന്നത് ഒരു മാസം!
വീട്ടുജോലി വാഗ്ദാനം ചെയ്ത് ഖത്തറിലെത്തിച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിച്ചു. ഖത്തർ കെഎംസിസി, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിബിഎഫ്) എന്നീ സംഘടനകളുടെ സമയോചിതമായ ഇടപെടലാണ് യുവതിക്ക് തുണയായത്.
വീട്ടുജോലിക്കായി ആദ്യമായി ഖത്തറിലെത്തിയതായിരുന്നു കൊല്ലം സ്വദേശിനി. ഒപ്പം യാത്ര ചെയ്ത സ്വന്തം നാട്ടുകാരൻ മയക്കുമരുന്ന് കടത്ത് കേസിൽ ഖത്തർ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് യുവതിയുടെ ജീവിതം ദുരിതത്തിലായത്. സഹയാത്രികനെ പിടികൂടിയ വിവരം അറിയാതെ, ഏറെ വൈകിയും പുറത്തുവരാത്തതിനാൽ ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കി. ഇതോടെ, ഇവർ കൂട്ടുപ്രതിയാണെന്ന് സംശയിച്ച് കസ്റ്റംസ് യുവതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ യുവതിയെ, സഹയാത്രികന്റെ ലഗേജിലുണ്ടായിരുന്ന മരുന്നുകളുമായി ഇവർക്ക് ബന്ധമില്ലെന്ന് കോടതിക്ക് ബോധ്യമായതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. ജയിൽ മോചിതയായ ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ ദോഹ ജദീദിലെ മെട്രോ സ്റ്റേഷനിൽ സഹായം അഭ്യർത്ഥിക്കുകയായിരുന്നു യുവതി.
ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് കെഎംസിസി പ്രവർത്തകൻ ഷെരീഫ് നിട്ടൂർ യുവതിയുടെ ദുരിതം മനസ്സിലാക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കെഎംസിസി പ്രവർത്തകർ ഐസിബിഎഫുമായി ബന്ധപ്പെട്ടു. തുടർന്ന്, ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ യുവതിക്ക് താൽക്കാലിക താമസസൗകര്യമൊരുക്കി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള യാത്രാരേഖകൾ എംബസിയുടെ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കി. കഴിഞ്ഞ ബുധനാഴ്ച യുവതിയെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു.
ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത്, മിനി സിബി, കെഎംസിസി പ്രവർത്തകരായ സുഹൈൽ മെഹബൂബ്, ഷെരീഫ് നിട്ടൂർ എന്നിവരുടെ ഇടപെടലുകളാണ് ഈ വിഷയത്തിൽ നിർണായകമായത്.
ചില സ്വാർത്ഥമതികളായ വ്യക്തികൾ, പ്രത്യേകിച്ച് ചില മലയാളികൾ, ചെറിയ സാമ്പത്തിക ലാഭത്തിനായി നിയമവിരുദ്ധമായ സാധനങ്ങളും മരുന്നുകളും ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഖത്തർ കെഎംസിസി അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസ്യത തകർക്കുന്നതും രാജ്യത്തിന്റെ നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മ കാണിക്കുന്നതുമാണ്. നിരപരാധികളായവർ പോലും ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, നിയമത്തെക്കുറിച്ചുള്ള അവബോധം വളർത്താനും ജാഗ്രത പാലിക്കാനും അനീതിക്കെതിരെ ശബ്ദമുയർത്താനും ഓരോ വ്യക്തിയും തയ്യാറാകണമെന്ന് കെഎംസിസി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം (ISEA) ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.ഓഫീസ് ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത് വ്യക്തിപരമായ വിവരങ്ങൾ തൊഴിലുടമകൾക്ക് ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാട്‌സ്ആപ്പ് വെബ് വഴി ജീവനക്കാരുടെ സ്വകാര്യ ചാറ്റുകൾ, ഫയലുകൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ തൊഴിലുടമകൾക്കും, ഐടി ടീമുകൾക്കും, അഡ്മിനിസ്ട്രേറ്റർമാർക്കും നിരീക്ഷിക്കാൻ കഴിഞ്ഞേക്കാം. ഇത് ജീവനക്കാരുടെ സ്വകാര്യതയ്ക്ക് മാത്രമല്ല, കമ്പനിയുടെ ഡാറ്റാ സുരക്ഷയ്ക്കും വലിയ ഭീഷണിയാകും. മാൽവെയർ, ഫിഷിംഗ് ആക്രമണങ്ങൾ, സ്ക്രീൻ മോണിറ്ററിംഗ് ടൂളുകൾ തുടങ്ങിയവ ഉപയോഗിച്ച് ഈ വിവരങ്ങൾ ചോർത്താനുള്ള സാധ്യതയുണ്ടെന്നും ISEA ചൂണ്ടിക്കാട്ടുന്നു.
ജോലിസ്ഥലങ്ങളിൽ സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പല സ്ഥാപനങ്ങളും വാട്‌സ്ആപ്പ് വെബിനെ ഒരു സുരക്ഷാ അപകടസാധ്യതയായി കണക്കാക്കിത്തുടങ്ങി. ഓഫീസ് വൈ-ഫൈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് പോലും ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് വിവരങ്ങൾ ചോർത്താൻ ഇടയാക്കുമെന്നും സർക്കാർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് നിർബന്ധമായി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ മുൻകരുതലുകൾ ISEA നിർദ്ദേശിക്കുന്നു:ഓഫീസ് വിട്ടുപോകുന്നതിന് മുമ്പ് വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യുക.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ ഫയലുകളോ തുറക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക.
ജോലിക്കായി വ്യക്തിപരമായ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ പോളിസികൾ മനസ്സിലാക്കുക.
സിസ്റ്റത്തിൽ ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയുടെ എല്ലാ മേഖലകളിലും ഇന്ത്യൻ മുന്നേറ്റം: ‘ആനി’ യാഥാർത്ഥ്യമാകുന്നതോടെ സാമ്പത്തിക ഇടപാടുകൾക്ക് പുതിയ വഴി
യുഎഇയിൽ വിദ്യാഭ്യാസ, സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
അബുദാബിയിൽ ഡൽഹി ഐഐടി ക്യാംപസ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടു. എംടെക്, ബിടെക് കോഴ്സുകൾക്ക് പുറമെ പിഎച്ച്ഡി പഠന സൗകര്യവും ഇവിടെ ലഭ്യമാണ്. അടുത്ത മാസം അഹമ്മദാബാദ് ഐഐഎം ദുബായിൽ പ്രവർത്തനം തുടങ്ങും. ഇന്ത്യക്ക് പുറത്തുള്ള ഐഐഎമ്മിന്റെ ആദ്യ ക്യാംപസാണിത്. സിബിഎസ്ഇ സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സിബിഎസ്ഇയുടെ രാജ്യാന്തര ഓഫീസ് ദുബായിൽ തുറന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ യുപിഐ (Unified Payments Interface) പണമിടപാട് സംവിധാനം യുഎഇയിൽ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കുന്നത് ഇന്ത്യക്കാർക്ക് വലിയ സഹായകമാണ്. കൂടാതെ, യുഎഇയുടെ പുതിയ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ ‘ആനി’ (AANI) വികസിപ്പിക്കുന്നത് ഇന്ത്യയുടെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്. ‘ആനി’ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാകും.
വാണിജ്യ മേഖലയിൽ ഇന്ത്യ-യുഎഇ വ്യാപാരം എളുപ്പമാക്കാൻ രൂപ, ദിർഹം സെറ്റിൽമെന്റ് സംവിധാനം നിലവിലുണ്ട്. ഇതിനുപുറമെ, അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രം യുഎഇയുടെ മതസൗഹാർദത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത, താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും
യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ മേഘങ്ങൾ കൂടുതലായി കാണാൻ സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്, ഇത് കാഴ്ചാ പരിധി കുറയ്ക്കാൻ ഇടയാക്കും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെങ്കിലും, ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം.
അബുദാബിയിൽ 47°C വരെയും ദുബായിൽ 46°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. അതേസമയം, അബുദാബിയിലെയും ദുബായിലെയും കുറഞ്ഞ താപനില 33°C ആയിരിക്കും. ഷാർജയിലും അജ്മാനിലും കൂടിയ താപനില 44°C വരെയും കുറഞ്ഞ താപനില 33°C വരെയും ആയിരിക്കും.
അറേബ്യൻ ഗൾഫിൽ ഇന്ന് തിരമാലകൾ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും NCM മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 6:20 മുതൽ വൈകുന്നേരം 7:00 വരെ കടലിൽ തിരമാലകൾ 6 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയുടെ ആകാശത്തൊരു അത്ഭുതം; അഞ്ച് മണിക്കൂർ നീളുന്ന പൂർണ്ണ ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂൺ’ എപ്പോൾ, എവിടെ കാണാം?
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരിക്കും.സെപ്റ്റംബർ 7-ന് രാത്രി 7.28 മുതൽ അടുത്ത ദിവസം പുലർച്ചെ 12.55 വരെ ഏകദേശം അഞ്ചര മണിക്കൂറോളം ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ യുഎഇ നിവാസികൾക്ക് കാണാൻ സാധിക്കും.
എന്തുകൊണ്ട് ഇത് അപൂർവ്വമാണ്?
സാധാരണയായി വർഷത്തിൽ പലതവണ ഭാഗിക ചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൂർണ്ണ ചന്ദ്രഗ്രഹണം അപൂർവമാണ്. പ്രത്യേകിച്ചും ഇത്രയും ദൈർഘ്യമേറിയതും ലോകമെമ്പാടുമുള്ള 87 ശതമാനം ജനങ്ങൾക്കും കാണാൻ കഴിയുന്നതുമായ ഒരു ഗ്രഹണം വളരെ അപൂർവമാണെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് (DAG) അറിയിച്ചു.
എപ്പോൾ, എവിടെ കാണാം?
സെപ്റ്റംബർ 7-ന് നടക്കുന്ന ഈ ഗ്രഹണം യുഎഇ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പൂർണ്ണമായി കാണാം. എന്നാൽ കിഴക്കൻ തെക്കേ അമേരിക്കയുടെയും പടിഞ്ഞാറൻ വടക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം മാത്രമേ ദോശ്യമാകുകയുള്ളൂ.
‘ബ്ലഡ് മൂൺ’ എന്തുകൊണ്ട്?
ഗ്രഹണം പൂർണ്ണമാകുമ്പോൾ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരും. ഈ സമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ഇതോടെ ചന്ദ്രൻ ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ കാണപ്പെടും. ഇതിനെയാണ് “ബ്ലഡ് മൂൺ” എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിലെ നീല തരംഗദൈർഘ്യങ്ങൾ ചിതറിപ്പോകുകയും, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള തരംഗദൈർഘ്യങ്ങൾ മാത്രം ചന്ദ്രനിലെത്തുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.
കാണാനുള്ള സമയം (യുഎഇ സമയം):
വൈകുന്നേരം 7:28 – പെൻമ്പ്രൽ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 8:27 – ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
രാത്രി 9:30 – പൂർണ്ണ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 10:12 – ഗ്രഹണം അതിന്റെ പൂർണ്ണതയിലെത്തുന്നു
രാത്രി 10:53 – പൂർണ്ണ ഗ്രഹണം അവസാനിക്കുന്നു
രാത്രി 11:56 – ഭാഗിക ഗ്രഹണം അവസാനിക്കുന്നു
അടുത്ത ദിവസം 12:55 – പെൻമ്പ്രൽ ഗ്രഹണം അവസാനിക്കുന്നു
എങ്ങനെ കാണാം?
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് സുരക്ഷിതമാണ്. എങ്കിലും കൂടുതൽ വ്യക്തമായി കാണുന്നതിന് ടെലിസ്കോപ്പ് ഉപയോഗിക്കാവുന്നതാണ്. ദുബായ് അസ്ട്രോണമി ഗ്രൂപ്പ് പൊതുജനങ്ങൾക്കായി ഗ്രഹണം കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ഗ്രഹണം പകർത്തുന്ന പ്രത്യേക ലൈവ് സ്ട്രീമിംഗ് ഇവന്റും സംഘടിപ്പിക്കും.
അടുത്ത ചന്ദ്രഗ്രഹണങ്ങൾ:
യുഎഇയിൽ ഇനി ദൃശ്യമാകുന്ന അടുത്ത ചന്ദ്രഗ്രഹണം 2028 ജൂലൈ 6-ന് ആയിരിക്കും. 2028 ഡിസംബർ 31-ന് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും, അത് പുതുവത്സര രാവിനെ പ്രകാശപൂരിതമാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ ഈ എമിറേറ്റ്സിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നോ എൻട്രി; യാത്രക്കാർ വലയും, സുരക്ഷ മുഖ്യമെന്ന് വിദഗ്ധർ
അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു.
അധികൃതർ ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുക്കില്ലെന്നും, ഇതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടായിരിക്കുമെന്നും ട്രാഫിക് കൺസൾട്ടിങ് സ്ഥാപകനായ ഡോ. എൻജി. മുസ്തഫ അൽദാഹ് പറഞ്ഞു. “ചെറിയൊരു അപകടം പോലും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടങ്ങൾ വർധിച്ചു, സുരക്ഷാ ഭീഷണി വർധിക്കുന്നു
ഈ വർഷം അജ്മാനിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട 254 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലും പാർപ്പിട മേഖലകളിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ അബുദാബി പോലീസ് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ
ഇ-സ്കൂട്ടർ നിരോധിച്ചതിനെ പലരും സ്വാഗതം ചെയ്തു. കഴിഞ്ഞ റമദാൻ സമയത്ത് തനിക്ക് അപകടം സംഭവിക്കുമായിരുന്നുവെന്ന് അജ്മാൻ നിവാസിയായ ആഷ ജമാൽ പറയുന്നു. “ഒരാൾ ഇ-സ്കൂട്ടറിൽ എതിർദിശയിൽ വന്നതുകൊണ്ടാണ് അപകടം ഒഴിവായത്. ഈ നിരോധനം പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും റോഡ് ഉപയോക്താക്കളുടെയും ഇ-സ്കൂട്ടർ യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം,” അവർ പറഞ്ഞു.
റോഡ് സുരക്ഷയെക്കുറിച്ച് ഇ-സ്കൂട്ടർ യാത്രികർക്ക് ശരിയായ ധാരണയില്ലെന്നും, പലർക്കും ഡ്രൈവിങ് ലൈസൻസ് പോലും ഇല്ലെന്നും ഡോ. അൽദാഹ് ചൂണ്ടിക്കാട്ടി. രാത്രിയിൽ ലൈറ്റില്ലാതെയും റിഫ്ളക്ടീവ് വസ്ത്രങ്ങൾ ധരിക്കാതെയും യാത്ര ചെയ്യുന്നതുപോലുള്ള അപകടകരമായ പ്രവണതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു അജ്മാൻ നിവാസിയായ പർവീൺ ബേക്കർ ഒരു സംഭവം വിവരിച്ചു. റോഡിലേക്ക് തിരിയുന്നതിനായി ഒരു ഡ്രൈവർ കാത്തുനിൽക്കുമ്പോൾ 15-16 വയസ്സുള്ള ഒരു കുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. ഡ്രൈവർ വളരെ പതുക്കെയായിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ ഒരു 15-കാരിയായ ബാഡ്മിന്റൺ താരം ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചിരുന്നു. ഇങ്ങനെയുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇ-സ്കൂട്ടറുകൾക്ക് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് അവരുടെ സുഹൃത്ത് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അജ്മാനിൽ വീട്ടുജോലി ചെയ്യുന്ന ഒരാൾക്ക് ഇ-സ്കൂട്ടർ നിരോധനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആഷ ജമാൽ പറയുന്നു. “ഇ-സ്കൂട്ടർ വിറ്റ് മറ്റൊരു യാത്രാമാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ ഈ ടോൾ ഗേറ്റിലെ സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുന്നു; ഈ ദിവസങ്ങളിൽ ടോൾ സൗജന്യം
അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിലെ ടോൾ സമയം വൈകീട്ട് 5 മുതൽ 7 വരെയായിരുന്നത് ഇനി മുതൽ ഉച്ചയ്ക്ക് 3 മുതൽ 7 വരെയാകും. രാവിലെ ടോൾ ഈടാക്കുന്ന സമയത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ സൗജന്യമായി തുടരും.
ദിവസേനയും പ്രതിമാസവുമുള്ള പരമാവധി ടോൾ തുക ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ, ഒരു സ്വകാര്യ വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിർഹമാണ് ഈടാക്കുന്നത്. പ്രതിമാസ നിരക്കുകൾ ആദ്യ വാഹനത്തിന് 200 ദിർഹവും, രണ്ടാമത്തേതിന് 150 ദിർഹവും, മൂന്നാമത്തേതിനും അതിനുമുകളിലുള്ളവയ്ക്കും 100 ദിർഹവുമാണ്.
എന്നാൽ, പുതിയ മാറ്റങ്ങൾ വരുന്നതോടെ ഒരു വാഹനം ഗേറ്റ് കടന്നുപോകുമ്പോഴെല്ലാം 4 ദിർഹം വീതം ഈടാക്കും. ഇതിന് ഇനി പരമാവധി പരിധി ഉണ്ടായിരിക്കില്ല. ഭിന്നശേഷിക്കാർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവർക്ക് നിലവിലുള്ള ഇളവുകൾ തുടരും.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. 2021-ൽ ആരംഭിച്ച ദർബ്, അബുദാബിയിലെ എട്ട് പ്രധാന ടോൾ ഗേറ്റുകളുടെ ചുമതല വഹിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വാങ്ങി, ഭാര്യയ്ക്കും നൽകി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ, നാടുകടത്താനും വിധി
ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.
അജ്ഞാതനായ ഒരാളിൽ നിന്ന് സോഷ്യൽ മീഡിയ വഴി വാങ്ങിയ മയക്കുമരുന്ന് കൈവശം വെച്ചതിനും, ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയതിനുമാണ് ശിക്ഷ. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ ഇയാൾക്ക് മറ്റുള്ളവർക്ക് പണം കൈമാറാനോ നിക്ഷേപിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അൽ മുറഖബാത്ത് ഏരിയയിൽ താമസിക്കുന്ന പ്രതിയുടെ ഭാര്യ നിയമവിരുദ്ധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി ആന്റി-നാർക്കോട്ടിക്സ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തുടർന്ന് നടത്തിയ റെയ്ഡിൽ യുവതിയുടെ വീട്ടിൽ നിന്ന് 40 ഗ്രാം ക്രിസ്റ്റലിൻ മെത്താംഫെറ്റാമിനും അതേ മയക്കുമരുന്ന് അടങ്ങിയ തവിട്ടുനിറമുള്ള മറ്റൊരു പദാർത്ഥവും കണ്ടെത്തി. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് അസാധാരണമാംവിധം പരിഭ്രാന്തനായിരുന്നെന്ന്പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഇരുവരുടെയും സാമ്പിളുകളിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ആംഫെറ്റാമൈനും മെത്താംഫെറ്റാമൈനും കണ്ടെത്തി. ഇവ രണ്ടും 2021-ലെ ഫെഡറൽ ഡിക്രി നമ്പർ 3 പ്രകാരം മയക്കുമരുന്നിന്റെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഭാര്യക്ക് മയക്കുമരുന്ന് നൽകിയതായി പ്രതി അന്വേഷണത്തിനിടെ സമ്മതിച്ചു.
സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്നും, വിൽപ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 200 ദിർഹം അയച്ച ശേഷം വാട്‌സ്ആപ്പ് വഴി ജിപിഎസ് ലൊക്കേഷൻ വാങ്ങി സാധനം കൈപ്പറ്റിയെന്നും ഇയാൾ സമ്മതിച്ചു. അപ്പീൽ കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
‘മലയാളികൾ ശരിക്കും സൂപ്പറാണ്, നമ്മൾ ഇല്ലാത്ത രാജ്യങ്ങളുണ്ടോ?’; വിദേശത്ത് 30 ലക്ഷം മലയാളികൾ!
അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്.
മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും, ബാക്കി 16 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമാണ് താമസിക്കുന്നത്.
തമിഴർ: തമിഴ്നാടിന് പുറത്ത് 84 ലക്ഷം തമിഴരുണ്ട്. ഇവരിൽ 45 ലക്ഷം പേർ വിദേശത്തും 39 ലക്ഷം പേർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ്.
സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ളവരുടെ ശതമാനം
സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുറത്ത് താമസിക്കുന്നവരുടെ എണ്ണം പരിശോധിക്കുമ്പോൾ:പഞ്ചാബ്: ജനസംഖ്യയുടെ 12.4% പേരും സംസ്ഥാനത്തിന് പുറത്താണ് താമസിക്കുന്നത്.
കേരളം: 12.2% മലയാളികളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്.
പശ്ചിമ ബംഗാൾ: 9.7 കോടി ജനസംഖ്യയുള്ളതിൽ 36 ലക്ഷം പേർ മാത്രമാണ് സംസ്ഥാനത്തിന് പുറത്തുള്ളത്, അതായത് 3.7% മാത്രം. ഇത് ഏറ്റവും കുറഞ്ഞ ശതമാനമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി. അതായത് 41.98 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
തലേന്ന് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അമ്മയോട് ഫോണിൽ സംസാരിച്ചു; പിറ്റേന്ന് മരണം: സച്ചിന്റെ വേർപാടിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ
ഒരു ദിവസത്തെ ഇടവേളയിൽ മകൻ വ്യാജമദ്യദുരന്തത്തിന് ഇരയായെന്ന് വിശ്വസിക്കാനാവാതെ കുടുംബം. കുവൈത്തിൽ മരിച്ച ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31), അപകടം നടക്കുന്നതിന് തലേദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അര മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ, വ്യാജമദ്യദുരന്തത്തെക്കുറിച്ചുള്ള വാർത്തകളും ഇവർ ചർച്ച ചെയ്തിരുന്നു.
സംസാരിച്ച് മണിക്കൂറുകൾക്കകം സച്ചിനും ദുരന്തത്തിന് ഇരയായെന്ന വാർത്ത ഞെട്ടലോടെയാണ് കുടുംബം കേട്ടത്. മൂന്ന് വർഷമായി കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായ സച്ചിൻ ഏതാനും മാസങ്ങൾക്ക് മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. ഭാര്യ: ഷബിന, മകൾ: സിയ. നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ എട്ടോടെ വീട്ടിലെത്തിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ
കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ യുവതി അറിയുന്നത്.
ബന്ധുവായ സാജിതയുടെ ആവശ്യപ്രകാരം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ എല്ലാ വിവരങ്ങളും യുവതി കൈമാറിയിരുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഒരു അക്കൗണ്ട് തുറന്നു തരാമോ എന്ന് സാജിത ചോദിച്ചതിനെത്തുടർന്നാണ് യുവതി അക്കൗണ്ട് ആരംഭിച്ചത്. എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എന്നിവയെല്ലാം യുവതി സാജിതയ്ക്ക് കൈമാറി. എടിഎം കാർഡിന് ഇന്റർനാഷണൽ ആക്‌സസ് വേണമെന്ന് സാജിത പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഈ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി ബെംഗളൂരു സൈബർ പോലീസിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് യുവതി മനസ്സിലാക്കുന്നത്. പരിഭ്രാന്തയായ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ദുബായിൽനിന്നു മടങ്ങിയെത്തിയ സാജിതയെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂൾ അക്കൗണ്ടുകൾ ആരംഭിച്ച് വിദേശത്തുള്ള സൈബർ കുറ്റവാളികളുടെ ശൃംഖലകൾക്ക് വിൽക്കുന്നതാണ് സാജിതയുടെ തട്ടിപ്പ് രീതി. ചോദ്യം ചെയ്യലിൽ, ദുബായിലുള്ള ചൈനീസ് ഓപ്പറേറ്റർമാർക്കാണ് അക്കൗണ്ടുകൾ വിറ്റഴിച്ചിരുന്നതെന്ന് സാജിത സമ്മതിച്ചു. ഇത്തരം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം വിദേശത്ത് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്യുന്നത്.
യുവതിയുടെ അക്കൗണ്ടിലൂടെ മാത്രം 2024 മാർച്ച് മുതൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി ബാങ്ക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ നാല് ബന്ധുക്കളെ ഇത്തരത്തിൽ സാജിത കബളിപ്പിച്ച് അക്കൗണ്ടുകൾ തുറപ്പിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
കേസിലെ സാജിതയുടെ കൂട്ടുപ്രതിയായ സാബിറിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ചൂതാട്ട സൈറ്റുകൾ നടത്തിയതിന് ചൈനയിൽ ‘മോസ്റ്റ് വാണ്ടഡ്’; പ്രതിയെ യുഎഇയിൽ അറസ്റ്റ് ചെയ്തു
സംഘടിത ക്രിമിനൽ ശൃംഖല നടത്തിയതിന് തിരയുന്ന പ്രതിയെ യുഎഇയിലെ അധികാരികൾ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
“ചൈനീസ് അധികാരികൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തികളിൽ ഒരാളായി” കണക്കാക്കപ്പെടുന്ന പ്രതിയെ അന്താരാഷ്ട്ര ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരം ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വ്യാജ ചൂതാട്ട സൈറ്റുകൾ നടത്തിയിരുന്ന ഒരു സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. യുഎഇയുടെ സഹകരണത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്ത നടപടികൾക്കുമുള്ള അവരുടെ താൽപ്പര്യത്തിനും ചൈനീസ് അധികാരികൾ നന്ദി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുവൈത്തിനെ പിടിച്ചുലച്ച വ്യാജമദ്യ ദുരന്തം; വില്ലനായത് മെഥനോൾ, ചെറിയ അളവ് പോലും ജീവനെടുക്കും, മാരകവിഷമെന്ന് വിദഗ്ധർ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഥനോൾ വളരെ വിഷാംശമുള്ളതാണെന്നും ചെറിയ അളവിൽ പോലും മാരകമായേക്കാമെന്നും ഇന്റേണൽ മെഡിസിൻ ആൻഡ് ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റ് ഡോ. ഘനം അൽ-സലേം വ്യക്തമാക്കി.
എന്താണ് മെഥനോൾ?
മെഥനോൾ ഒരു ജൈവ രാസവസ്തുവും മദ്യപാനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന എഥൈൽ ആൽക്കഹോളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. ഇത് സിന്തറ്റിക് ആൽക്കഹോളാണ്. ചില ബാക്ടീരിയൽ അണുബാധകൾക്കുള്ള ആന്റിസെപ്റ്റിക് ആയും പെയിന്റ്, വാർണിഷ് നീക്കം ചെയ്യാനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. ചില വ്യാജ മദ്യങ്ങളിൽ വിലകുറഞ്ഞ ചേരുവയായി ഇത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെഥനോളിൻ്റെ കുറഞ്ഞ വിലയാണ് ഇതിന് കാരണം.
വ്യാജ മദ്യങ്ങളിൽ എങ്ങനെ വരുന്നു?
വൈൻ നിർമ്മിക്കുമ്പോൾ അതിൻ്റെ ഒരു ഘടകമായി മെഥനോൾ രൂപം കൊള്ളാറുണ്ട്. വൈൻ ഫാക്ടറികളിൽ ഈ പദാർത്ഥം ഫിൽട്ടർ ചെയ്ത് മാറ്റാറുണ്ട്. എന്നാൽ വീട്ടിൽ അനധികൃതമായി മദ്യം നിർമ്മിക്കുമ്പോൾ ഈ പ്രക്രിയ നടക്കുന്നില്ല. ചിലപ്പോൾ മനപ്പൂർവ്വം എഥനോളിന് പകരമായി മെഥനോൾ വ്യാജമദ്യങ്ങളിൽ ചേർക്കാറുണ്ട്.
അപകടസാധ്യതകളും ലക്ഷണങ്ങളും
മദ്യപാനം ശീലമാക്കിയവർക്ക് മെഥനോൾ കലർന്ന പാനീയങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. മെഥനോൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് വിഷവസ്തുക്കളായി മാറുകയും വൃക്ക, കരൾ, ഹൃദയം, രക്തചംക്രമണവ്യൂഹം, തലച്ചോറ്, ഞരമ്പുകൾ തുടങ്ങിയ സുപ്രധാന അവയവങ്ങൾക്ക് സ്ഥിരമായ കേടുപാടുകൾ വരുത്തുകയും ചെയ്യും.
വിഷബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 12 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കും. തലവേദന, തലകറക്കം, ഹൃദയാഘാതം, കോമ, ശ്വാസംമുട്ടൽ, അന്ധത, കഠിനമായ മലബന്ധം, വയറിളക്കം, ഓക്കാനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ മരണം വരെ സംഭവിക്കാം.
ചികിത്സാരീതി
മെഥനോൾ വിഷബാധ സംശയിക്കുന്ന ഏതൊരാൾക്കും ഉടനടി വൈദ്യസഹായം നൽകേണ്ടത് അത്യാവശ്യമാണ്. ചികിത്സ വൈകുന്നത് അവയവങ്ങൾക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടാക്കും. മെഥനോൾ വിഷബാധയ്ക്കുള്ള മരുന്ന് ചികിത്സാ ഓപ്ഷനുകൾക്ക് പുറമേ, രോഗിക്ക് തീവ്രപരിചരണവും വൃക്ക ഡയാലിസിസും ആവശ്യമായി വരും. വിഷ നിയന്ത്രണ കേന്ദ്രവുമായി സഹകരിച്ചുള്ള ചികിത്സയാണ് ഏറ്റവും ഫലപ്രദം.
മെഥനോളിൻ്റെ രാസഘടന
മെഥനോൾ (CH3OH) അഥവാ മീഥൈൽ ആൽക്കഹോൾ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ ചേർന്ന ഒരു സംയുക്തമാണ്. ഇതിനെ “വുഡ് ആൽക്കഹോൾ” എന്നും വിളിക്കാറുണ്ട്, കാരണം മരം വാറ്റിയെടുത്ത് ഇത് തയ്യാറാക്കാം. ഇത് വ്യവസായങ്ങളിലും മറ്റ് നിരവധി രാസ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കാറുണ്ട്.
മനുഷ്യർക്ക് 10 മില്ലി ശുദ്ധമായ മെഥനോൾ കഴിച്ചാൽ പോലും അത് ശരീരത്തിൽ ഫോർമിക് ആസിഡായി മാറുകയും സ്ഥിരമായ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. 15 മില്ലി വരെ മാരകമാണ്. ഏകദേശം 100 മില്ലി ശുദ്ധമായ മെഥനോൾ കഴിച്ചാൽ മരണം സംഭവിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ
പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു. ഈ പുതിയ നിയമം 2025 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ വിവരം അറിയിച്ചത്.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാൻ സാധിക്കും.ഇതിനായി സ്മാർട്ട് സേവന പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഔദ്യോഗിക ഇടപാടുകൾ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും.പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉപയോക്തൃ സൗഹൃദ സർക്കാർ സേവനങ്ങൾ നൽകാനും ഈ മാറ്റം ലക്ഷ്യമിടുന്നു.നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്‌പോർട്ട്. നേരത്തെ പുതുക്കാൻ സാധിക്കുന്നതിലൂടെ ഇതിന്റെ ആഗോള നിലവാരം കൂടുതൽ ഉയർത്താൻ സാധിക്കുമെന്ന് ICP ചെയർമാൻ അൽ ഷംസി പറഞ്ഞു.യുഎഇ പാസ്‌പോർട്ടിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ
2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകളിൽ ഒന്നാണ് യുഎഇ പാസ്‌പോർട്ട്. നിലവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് യുഎഇ പാസ്‌പോർട്ട്. 21 വയസ് പിന്നിട്ട പൗരന്മാർക്ക് യുഎഇ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമാക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് ഇത് അഞ്ച് വർഷമായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്
മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതീക്ഷ. അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അൽഐൻ തുടങ്ങിയ വിമാനത്താവളങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പ്രവാസികളുടെ തിരിച്ചുവരവ് കണക്കിലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം ഉയർത്തി. ഇന്ന് മാത്രം ദുബായ് രാജ്യാന്തര വിമാനത്താവളം വഴി 2.9 ലക്ഷം പേർ എത്തുമെന്നാണ് കണക്ക്. ഈ വർഷം ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളത്തിലൂടെ 98.8 ലക്ഷം സന്ദർശകരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 6% കൂടുതലാണ്.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്മാർട്ട് ഗേറ്റ്: 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.
പ്രത്യേക കൗണ്ടറുകൾ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക കൗണ്ടറുകൾ വഴി കാത്തുനിൽക്കാതെ യാത്ര ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി
ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ് സതീഷ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങൾ തുളസിഭായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾ പഴയതാണെന്ന് പ്രതിഭാഗം ആരോപിച്ചതിനെ തുടർന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ 11.30ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ തുളസിഭായിയും ബന്ധുക്കളും വൈകുന്നേരം 4.30-ഓടെയാണ് മടങ്ങിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നിയമലംഘകർക്ക് പിടിവീണു; സാമ്പത്തിക വകുപ്പ് 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
അജ്മാൻ സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1212 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സംരംഭകത്വ മേഖലയെ പിന്തുണക്കുന്നതിനും ദേശീയപദ്ധതികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായ തഅസീസ് പദ്ധതിയുടെ ഭാഗമായാണ് അജ്മാൻ സാമ്പത്തിക വികസന വകുപ്പ് പരിശോധന സംഘടിപ്പിച്ചത്. ഇമാറാത്തി സംരംഭകരെ പ്രാദേശിക വിപണിയിൽ ഫലപ്രദമായി ഇടപഴകുന്നതിന് ശാക്തീകരിക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
നവീകരണത്തിലും മികവിലും അധിഷ്ഠിതമായ മത്സരാധിഷ്ഠിത ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് കാമ്പയിൻ. തഅസീസ് പ്രോഗ്രാമിന് കീഴിൽ സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് സമഗ്ര പരിശോധന കാമ്പയിൻ നടപ്പിലാക്കുമെന്ന് വകുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പ് അംഗീകരിച്ച ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. പത്തനാപുരം മാമക്കുന്നിൽ പടിഞ്ഞാറ്റേതിൽ ഷാജഹാൻറെ മകൻ അഫ്സൽ (26) ആണ് മരിച്ചത്. മാതാവ്: റലീസ ബീവി. ഹംപാസിൻറെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!
ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് പ്രവാസികൾക്കാണ് ഏറ്റവും പുതിയതായി പണം നഷ്ടപ്പെട്ടത്. ഇവർക്ക് മൊത്തം 6.15 ലക്ഷം രൂപയാണ് (25,817 ദിർഹം) നഷ്ടമായത്.
ഫോൺ ബിൽ അടയ്ക്കുന്നതിനിടെ പണം നഷ്ടമായി: അബുദാബിയിൽ സംരംഭകനായ കൊല്ലം സ്വദേശിക്ക് യുഎഇയിലെ ടെലിഫോൺ സേവന ദാതാക്കളായ ‘ഡു’വിൻറെ (du) ബിൽ അടയ്ക്കുന്നതിനിടെയാണ് 9,817 ദിർഹം നഷ്ടമായത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച വ്യാജ വെബ്സൈറ്റിൽ കയറി ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒടിപിയും നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടത്. ഉടൻതന്നെ ബാങ്കിൽ പരാതി നൽകിയെങ്കിലും, ഒടിപി നൽകിയതിലുള്ള ഉത്തരവാദിത്തം ബാങ്കിനില്ലെന്ന് അറിയിച്ചതിനാൽ പണം തിരികെ ലഭിച്ചില്ല. സമാനമായ ഒരു കേസിൽ മറ്റൊരാൾക്ക് 13,000 ദിർഹവും നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാജ പർച്ചേസിലൂടെ പണം തട്ടി: അൽഐനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് ദുബായിൽ നിന്നുള്ള വ്യാജ പർച്ചേസുകളിലൂടെ 16,000 ദിർഹമാണ് തട്ടിയെടുത്തത്. തനിക്ക് ഗൂഗിൾ പേ അക്കൗണ്ടില്ലെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതർ ഗൂഗിൾ പേ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായി ഇദ്ദേഹം പറയുന്നു. പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും പണം തിരികെ ലഭിച്ചിട്ടില്ല. മറ്റൊരു കേസിൽ ഒരു പാകിസ്താൻ സ്വദേശിക്കും സൈപ്രസിൽനിന്ന് നടന്ന ഇടപാടിലൂടെ 16,000 ദിർഹം നഷ്ടപ്പെട്ടിരുന്നു.
ഓൺലൈൻ തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം?
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:സംശയാസ്പദമായ ലിങ്കുകളിലോ വ്യാജ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുത്.
ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വെബ്സൈറ്റുകൾ ഔദ്യോഗികമാണോ എന്ന് ഉറപ്പുവരുത്തുക.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, സിവിവി നമ്പർ എന്നിവ ആരുമായും പങ്കുവെക്കരുത്.
ഓൺലൈൻ ഇടപാടുകൾക്കായി സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും മാത്രം ഉപയോഗിക്കുക.
തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ നിങ്ങളുടെ ബാങ്കിനെയും അടുത്തുള്ള പോലീസ് സ്റ്റേഷനെയും വിവരമറിയിക്കുക. കൂടാതെ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉടൻ ബ്ലോക്ക് ചെയ്യുക.
യുഎഇയിൽ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ പോലീസിൽ പരാതിപ്പെടാനുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു:
ഫോൺ: 800 2626
എസ്എംഎസ്: 2828
ഇമെയിൽ: [email protected]
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ
കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും അതീവ ഗുരുതരാവസ്ഥയിലാണ്. ഇവർക്ക് വെന്റിലേറ്റർ സഹായവും അടിയന്തര ഡയാലിസിസും ഉൾപ്പെടെയുള്ള തീവ്രപരിചരണം നൽകുന്നുണ്ട്. വിഷബാധയേറ്റതായി സംശയം തോന്നുന്നവർ ഉടൻതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറിലോ അംഗീകൃത ആശയവിനിമയ മാർഗങ്ങളിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന
കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇവരിൽ അഞ്ച് പേർ മലയാളികളാണ് എന്നും സംശയമുണ്ട്. എന്നാൽ, ഇവരുടെ പേരുവിവരങ്ങൾ കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്നതിന് ശേഷം തിരികെ പോയത്. സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കും. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം), മകൾ സിയ. സരിൻ ആണ് സഹോദരൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യദിനാശംകൾ! നാളത്തെ മെസേജും സ്റ്റാറ്റസും ആശംസകളും കൂടുതൽ മനോഹരമാക്കാം, സഹായിക്കാനിതാ ഒരു അടിപൊടി ആപ്പ്
നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും ദേശസ്നേഹവും കടമയും ഓർമ്മിപ്പിക്കുന്നു.
ഈ അഭിമാന നിമിഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ മറക്കരുത്. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളും സന്തോഷവും കൈമാറി ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും സന്തോഷം പങ്കുവെച്ചും ഈ ദിനം ആഘോഷിക്കൂ.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആകർഷകമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനായി സഹായിക്കുന്ന ഒരു മികച്ച ആപ്ലിക്കേഷനാണ് ‘ഇൻഡിപെൻഡൻസ് ഡേ ഫോട്ടോ ഫ്രെയിം’. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾക്ക് സ്വാതന്ത്ര്യദിനത്തിന്റെ ഭംഗി നൽകാം.
ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ ഇതാ:
സൗജന്യ ഫ്രെയിമുകൾ: HD നിലവാരത്തിലുള്ള ഫോട്ടോ ഫ്രെയിമുകളും ബാക്ക്ഗ്രൗണ്ടുകളും സൗജന്യമായി ലഭ്യമാണ്.
വിവിധതരം ഫ്രെയിമുകൾ: ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ദേശീയ ചിഹ്നങ്ങൾ, മൃഗങ്ങൾ, ത്രിവർണ്ണ പതാക, ചരിത്രപരമായ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ തരം ഫ്രെയിമുകൾ ഇതിലുണ്ട്.
ഇഷ്ടാനുസൃതമാക്കാം: മുൻകൂട്ടി തയ്യാറാക്കിയ ഫ്രെയിമുകൾ കൂടാതെ, നിങ്ങൾക്ക് ഇഷ്ടാനുസരണം ഫ്രെയിമുകൾ നിർമ്മിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിലും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ ആപ്പ് ഉപയോഗിച്ച് മനോഹരമായ ആശംസകൾ അയയ്ക്കാം.
‘ഇൻഡിപെൻഡൻസ് ഡേ ഫോട്ടോ ഫ്രെയിം’ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ANDROID https://play.google.com/store/apps/details?id=com.appwallet.independenceday
I PHONE https://apps.apple.com/us/app/independence-day-photo-frames/id1475459344യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഈ ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കരളിന് പണി കിട്ടും! കുട്ടികളിലും ഫാറ്റി ലിവർ, മുന്നറിയിപ്പുമായി ഡോക്ടർ
മധുരവും ഫാസ്റ്റ് ഫുഡും കുട്ടികളിൽ ഗുരുതരമായ കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. അമിതമായി മധുരം കഴിക്കുന്നത് കുട്ടികളിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. മധുരത്തിൽ 50% ഗ്ലൂക്കോസും 50% ഫ്രക്ടോസുമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിനാവശ്യമായ ഊർജ്ജം ഗ്ലൂക്കോസ് നൽകുമ്പോൾ, അധികമുള്ള ഫ്രക്ടോസ് കരളിൽ കൊഴുപ്പായി മാറുന്നു. ഇത് ഫാറ്റി ലിവറിന് കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് സിറോസിസ് പോലുള്ള ഗുരുതരമായ കരൾ രോഗങ്ങളിലേക്ക് നയിക്കുകയും കരൾ മാറ്റിവെക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്യും.
പേസ്ട്രി, ശീതളപാനീയങ്ങൾ, കുക്കീസ്, ഫാസ്റ്റ് ഫുഡ് എന്നിവ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഓൺലൈൻ തട്ടിപ്പ്; യുഎഇയിൽ പരാതിക്കാരന് 7,000 ദിർഹം നഷ്ടപരിഹാരം
ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും അടക്കം 7,000 ദിർഹം തിരികെ നൽകാൻ പ്രതികളായ രണ്ടുപേരോട് ഉത്തരവിട്ട് അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി. പരാതിക്കാരൻ നേരിട്ട ധാർമിക, ഭൗതിക നഷ്ടങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി. കീഴ്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ഒരു റസ്റ്റാറൻറ് നൽകിയ പരസ്യത്തോട് പ്രതികരിച്ചതിലൂടെയാണ് പരാതിക്കാരന് പണം നഷ്ടമായത്. പരസ്യം കണ്ട് ഓർഡർ നൽകിയപ്പോൾ അവർ അയച്ചുനൽകിയ ലിങ്ക് മുഖേന 11 ദിർഹം അടക്കാൻ നിർദേശം ലഭിച്ചു. ഈ ലിങ്ക് തുറന്നപ്പോൾ പരാതിക്കാരൻറെ അക്കൗണ്ടിൽനിന്ന് 5,000 ദിർഹം തട്ടിപ്പുകാർ പിൻവലിക്കുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി പ്രതികളായ രണ്ടുപേരെയും മൂന്നു മാസത്തെ തടവിനും 20,000 ദിർഹം പിഴക്കും ശിക്ഷിച്ചു.
ഇതിനു പുറമേ ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതികൾ അപ്പീൽ പോവുകയും കോടതി ശിക്ഷ ലഘൂകരിച്ചു നൽകുകയുമായിരുന്നു. തുടർന്ന് പരാതിക്കാരന് നഷ്ടമായ 5,000 ദിർഹവും നഷ്ടപരിഹാരമായി 2000 ദിർഹവും ചേർത്ത് 7000 ദിർഹം നൽകാൻ അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി ഉത്തരവിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
എമിറേറ്റ്സ് ഡ്രോ: നിങ്ങൾ എവിടെ ആയാലും, ഒരു ഗെയിം കൊണ്ട് നേടാം വമ്പൻ സമ്മാനങ്ങൾ
ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ ലോകമെമ്പാടുമുള്ള ആളുകൾക്ക് വലിയ സമ്മാനങ്ങൾ നൽകുന്നു. ഇതിലൂടെ വിജയിച്ച എല്ലാവർക്കുമുള്ള ഒരു പൊതുവായ കാര്യം, പരിശ്രമിക്കാനുള്ള അവരുടെ മനസ്സാണ്.
കഴിഞ്ഞ ആഴ്ച, 2410 പേരാണ് എമിറേറ്റ്സ് ഡ്രോയിൽ നിന്ന് AED 191,000 സമ്മാനത്തുക പങ്കിട്ടത്. അതിന് മുൻപത്തെ ആഴ്ചയിൽ 2549 വിജയികൾക്ക് ലഭിച്ചത് AED 294,000. ഈ സമ്മാനങ്ങൾ EASY6, FAST5, MEGA7, PICK1, PICK2 എന്നീ മത്സരങ്ങളിലൂടെയാണ് നൽകിയത്.
വിവാഹത്തോടൊപ്പം ഭാഗ്യവും
ജീവിതത്തിലെ സന്തോഷനിമിഷങ്ങളിൽ ചിലപ്പോൾ ഭാഗ്യം നിങ്ങളെ തേടിയെത്തും. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബസ് കണ്ടക്ടറായ പരിസപൊഗു പ്രേമലാലിന്റെ ജീവിതത്തിലും അങ്ങനെയാണ് സംഭവിച്ചത്. മകളുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് MEGA7 ഗ്യാരണ്ടീഡ് സമ്മാനമായി AED 100,000 ലഭിച്ചു. വിവാഹത്തിന് ചെലവായ തുകയുടെ ഒരു ഭാഗം തിരികെ ലഭിക്കാൻ ഈ സമ്മാനം അദ്ദേഹത്തെ സഹായിച്ചു.അർത്ഥവത്തായ വിജയം
സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയായ അജയ സിംഗ്താൻ, ഓൺലൈനിൽ വിജയികളുടെ കഥകൾ കണ്ടാണ് കളിക്കാൻ തുടങ്ങിയത്. MEGA7 ഗ്യാരണ്ടീഡ് സമ്മാനമായി AED 100,000 അദ്ദേഹത്തിനും ലഭിച്ചു.ആദ്യ ശ്രമത്തിൽ തന്നെ എല്ലാവർക്കും വിജയിക്കാൻ സാധിക്കണമെന്നില്ലെന്നും, ഭാഗ്യം പരീക്ഷിക്കുന്നത് തുടരണമെന്നും അജയ പറയുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനും അദ്ദേഹം തീരുമാനിച്ചു.
ഒരു നമ്പർ മാത്രം അകലെ
കർണാടകത്തിൽ നിന്നുള്ള ബിസിനസ്സുകാരനായ ബസ്തി ഘനശ്യാം ഷെണോയ്, കഴിഞ്ഞ ഒരു വർഷമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. EASY6 ഗെയിമിൽ ഒരു നമ്പറിന്റെ വ്യത്യാസത്തിൽ അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് നഷ്ടമായി. എങ്കിലും, അദ്ദേഹം AED 50,000 സ്വന്തമാക്കി.എല്ലാ നമ്പറുകളും ഒത്തുവന്നില്ലെങ്കിലും സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
പ്രചോദനം വിജയമായപ്പോൾ
തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ കൺസൾട്ടന്റ് വിജയകുമാർ മുരുകൻ, MEGA7 വഴി 100 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയ ശ്രീറാം ആറിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗെയിം കളിക്കാൻ തുടങ്ങിയത്.രണ്ടുമാസമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്ന അദ്ദേഹം, EASY6 വഴി അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് AED 50,000 നേടി. ഒരു നമ്പറിന്റെ കുറവിൽ 15 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നഷ്ടമായെങ്കിലും, ലഭിച്ച തുക ഉപയോഗിച്ച് സ്വന്തമായി ഒരു കാർ വാങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
SURE Raffles ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം. EASY6 ഡ്രോയിൽ പങ്കെടുത്താൽ ഈ വെള്ളിയാഴ്ച 15 മില്യൺ ദിർഹം നേടാൻ നിങ്ങൾക്ക് അവസരമുണ്ട്. ഓഗസ്റ്റ് 15 മുതൽ 17 വരെ കൂടുതൽ സമ്മാനങ്ങൾ നേടാനുള്ള സാധ്യതയുമുണ്ട്. എല്ലാ ദിവസവും രാത്രി 10:30-ന് ഫലങ്ങൾ അറിയാം. അടുത്ത വിജയി ഒരുപക്ഷേ നിങ്ങളാകാം!
കൂടുതൽ വിവരങ്ങൾക്കായി emiratesdraw.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ @emiratesdraw എന്ന പേജ് പിന്തുടരുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്
യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊല്ലം ജില്ലയിലെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഷമീറിനെയും നാല് പ്രതികളെയും കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിക്ക്, വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഷമീറിനെ ഒരു കാറിലെത്തിയ സംഘം ഇടിച്ചുതെറിപ്പിച്ച് ബലമായി തട്ടിക്കൊണ്ടുപോയത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തട്ടിക്കൊണ്ടുപോയവർ ഷമീറിനെ വിട്ടയക്കുന്നതിനായി ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിന്റെ കുടുംബം പോലീസിന് മൊഴി നൽകിയിരുന്നു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷമീറിന്റെ വീട്ടിലെത്തി ഭാര്യയുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഷമീറിന്റെ മുൻ ബിസിനസ് പങ്കാളികളുമായിട്ടുള്ള സാമ്പത്തിക ഇടപാടുകളും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ദുബായിൽ ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. ഷമീർ ഓഗസ്റ്റ് 4-നാണ് നാട്ടിലെത്തിയത്. ഓഗസ്റ്റ് 18-ന് തിരിച്ചുപോകാൻ ഇരിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
4750 രൂപയുണ്ടോ, എങ്കിൽ ഓണസദ്യ നാട്ടിലുണ്ണാം! പ്രവാസി മലയാളികൾക്ക് സ്പെഷൽ ഫ്ലൈറ്റ്; സൗജന്യ ബസ് സർവീസും
പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും.
പ്രധാന വിവരങ്ങൾ:
ടിക്കറ്റ് നിരക്ക്:
ഫുജൈറയിൽ നിന്ന് കൊച്ചി/കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 200 ദിർഹത്തിന് (ഏകദേശം 4750 രൂപ) ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചി/കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് 999 ദിർഹത്തിന് (ഏകദേശം 23,760 രൂപ) ടിക്കറ്റുകൾ ലഭിക്കും.
ബാഗേജ് അലവൻസ്:
ഫുജൈറയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് 40 കിലോ ചെക്ക്-ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. നാട്ടിൽ നിന്ന് ഫുജൈറയിലേക്ക് വരുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിക്കും.
യാത്രാ തീയതികൾ: ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെയാണ് ഈ പ്രത്യേക വിമാന സർവീസുകൾ ലഭ്യമാവുക.
സൗജന്യ ബസ് സർവീസ്: ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കായി ദുബായ്, ഷാർജ എമിറേറ്റുകളിൽ നിന്ന് ഫുജൈറയിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ: ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ കൂടുതൽ വിവരങ്ങൾ അറിയാനോ 0501370372 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വിമാന സമയങ്ങൾ:
ഫുജൈറ – കോഴിക്കോട് വൈകിട്ട് 4:30 രാത്രി 10:10
ഫുജൈറ – കൊച്ചി പുലർച്ചെ 3:00 രാവിലെ 8:30
കൊച്ചി – ഫുജൈറ രാത്രി 11:10 പുലർച്ചെ 2:00
കോഴിക്കോട് – ഫുജൈറ ഉച്ചയ്ക്ക് 12:45 വൈകിട്ട് 3:30യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
തലശ്ശേരി ബിരിയാണി, കുക്കുംമ്പർ റൈത്ത, പനീർ ചെട്ടിനാട്; കേട്ടപ്പോളെ വയറ് നിറഞ്ഞു!: എമിറേറ്റ്സ് വിമാനത്തിൽ ഇനി അടിപൊളി മെനു
യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം ആസ്വദിക്കാം.
എമിറേറ്റ്‌സിന്റെ ഡിന്നർ മെനുവിലാണ് തലശ്ശേരി ബിരിയാണി ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരിയാണിയോടൊപ്പം കുക്കുംബർ റൈത്തയും പനീർ ചെട്ടിനാടും വിളമ്പും. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സെക്ടറുകളിലെ യാത്രക്കാർക്ക് ഈ വിഭവങ്ങൾക്കൊപ്പം ഇന്ത്യൻ മസാല ചായയും ലഭ്യമാണ്. എമിറേറ്റ്‌സിന്റെ ഈ തീരുമാനം തലശ്ശേരിക്കാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും വലിയ അഭിമാനം നൽകിയിരിക്കുകയാണ്.
തലശ്ശേരി ബിരിയാണിയുടെ തനത് രുചിക്ക് കാരണം ജീരകശാല അരിയാണ്. എമിറേറ്റ്‌സ് എയർലൈൻസിന്റെ ഈ നീക്കം ജീരകശാല അരിയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ അരിയുടെ വില കിലോയ്ക്ക് 120 രൂപയിൽ നിന്ന് 182 രൂപയായി ഉയർന്നു. വരും ദിവസങ്ങളിലും വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
ചരിത്രമനുസരിച്ച്, ബനാറസ് അബ്ദുള്ള എന്ന വ്യക്തിയാണ് തലശ്ശേരിയിൽ ഈ വിഭവം പരിചയപ്പെടുത്തിയത്. തുടക്കത്തിൽ മാഹിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ജീരകശാല അരി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തലശ്ശേരി ബിരിയാണിയുടെ തനത് രുചി ലഭിക്കുന്നതിനായി മിക്കയിടങ്ങളിലും ജീരകശാല അരി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, പ്രീമിയവും കവറേജും അറിയാം
ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ആർക്കൊക്കെ ചേരാം: വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും പഠനത്തിനായി വിദേശത്തുള്ള വിദ്യാർഥികൾക്കും ഈ പദ്ധതിയിൽ അംഗമാകാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും ഇതിൽ ചേരാവുന്നതാണ്. നോർക്കയുടെ പ്രവാസി ഐഡി കാർഡോ സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.ഇൻഷുറൻസ് പരിരക്ഷ: 70 വയസ്സ് വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് ലഭിക്കും. ഇന്ത്യയിലെ 12,000-ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സയും സാധ്യമാകും.
ചികിത്സാ ആനുകൂല്യങ്ങൾ:
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുൻപുള്ളതും, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം 60 ദിവസം വരെയുമുള്ള ചികിത്സാ ചെലവുകൾക്ക് ഇൻഷുറൻസ് ലഭിക്കും.
ചികിത്സയ്ക്കായി മുറിയുടെ വാടകയായി ഇൻഷുറൻസ് തുകയുടെ 1% വരെയും ഐസിയു ചാർജുകൾക്ക് 2% വരെയും ലഭിക്കും.
ഡേ കെയർ ചികിത്സകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രീമിയം തുക:
ഒരാൾക്ക് ഒരു വർഷത്തേക്ക് ₹7,500 ആണ് പ്രീമിയം.
ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് ₹13,275 ആണ് വാർഷിക പ്രീമിയം. 25 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നത്.
രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും അധികമായി ₹4,130 നൽകണം.
അപകട ഇൻഷുറൻസ്:
വിദേശത്ത് വെച്ച് അപകടമരണം സംഭവിച്ചാൽ ഇൻഷുറൻസ് തുകയായ 5 ലക്ഷം രൂപ ലഭിക്കും. കൂടാതെ, മൃതദേഹം നാട്ടിലെത്തിക്കാൻ ₹50,000 രൂപയുടെ സഹായവും ലഭിക്കും.
ഇന്ത്യയിൽ വെച്ചാണ് അപകടമരണം സംഭവിക്കുന്നതെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ₹25,000 ലഭിക്കും.
അപകടത്തിൽ സ്ഥിരമായോ പൂർണമായോ വൈകല്യം സംഭവിച്ചാലും 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഭാഗിക വൈകല്യങ്ങൾക്കും പോളിസി അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കും.
രജിസ്‌ട്രേഷൻ ഡ്രൈവ്
ഈ പദ്ധതിയെക്കുറിച്ച് പ്രവാസികളെ അറിയിക്കുന്നതിനും അവരെ അംഗങ്ങളാക്കുന്നതിനുമായി നോർക്ക ഒരു ആഗോള രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുന്നുണ്ട്.സെപ്റ്റംബർ 25 മുതൽ ഒരു മാസത്തേക്കാണ് ഈ ഡ്രൈവ്.
ഡ്രൈവിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും ലോക കേരള സഭാംഗങ്ങളുടെയും സഹകരണത്തോടെ യോഗങ്ങൾ സംഘടിപ്പിക്കുന്നു.
ആദ്യഘട്ട യോഗങ്ങൾ യു.എ.ഇ.യിലാണ് നടക്കുന്നത്.
യു.എ.ഇ.യിലെ യോഗങ്ങളുടെ വിവരങ്ങൾ
അബുദാബി & അൽഐൻ മേഖല: ഓഗസ്റ്റ് 22-ന് വൈകീട്ട് 7:30-ന് അബുദാബി ബീച്ച് റൊട്ടാന ഹോട്ടലിൽ.ദുബായ് മേഖല: ഓഗസ്റ്റ് 24-ന് രാവിലെ 10-ന് ദുബായ് ഗ്ലെൻഡേൽ സ്കൂളിൽ.
ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ മേഖല: ഓഗസ്റ്റ് 24-ന് വൈകീട്ട് 6-ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ.
NORKA WEBSITE https://norkaroots.kerala.gov.in/
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വിമാനത്താവളത്തില്‍ പോകണ്ട, ഈ രണ്ട് സ്ഥലങ്ങളിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ
ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ പൂർത്തിയാക്കാം. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്ന് ഇൻഡിഗോ സർവീസുണ്ട്. യാത്രയുടെ 24 മുതൽ നാല് മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രേഷനിലേക്ക് പോകാം. അബുദാബിയിൽ മീന ക്രൂസ് ടെർമിനലിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ സൗകര്യമുള്ളത്. മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈത്താത്ത് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ചെക്ക് ഇൻ സൗകര്യമുണ്ട്. അൽഐനിൽ സെപ്തംബർ ഒന്ന് മുതലാണ് സിറ്റി ചെക് ഇൻ സൗകര്യം ആരംഭിക്കുക. അൽഐൻ കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ യാത്രയ്ക്ക് ഏഴ് മണിക്കൂർ മുൻപ് ചെയ്യണം. നിലവിൽ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളിലെത്തി, ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക് ഇൻ, അബുദാബി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 800 6672347, www.morafiq.ae ബന്ധപ്പെടുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ; കാറിടിച്ചു തെറിപ്പിച്ച് ബലമായി വാഹനത്തിൽ കയറ്റി, ബഹളം വെച്ചു കുതറിയോടാൻ ശ്രമിച്ചു; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാർ പൊലീസിനു മൊഴി നൽകി. ചാവക്കാട്, നാദാപുരം കേന്ദ്രമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. നെറ്റ് കോൺഫറൻസ് കോൾ ആയതിനാൽ പ്രതികളുടെ നമ്പർ ട്രേസ് ചെയ്യാൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി എട്ടിനാണ് കാറിലെത്തിയ സംഘം വട്ടിപ്പറമ്പൻ ഷമീറിനെ തട്ടിക്കൊണ്ടു പോയത്. വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ വഴിയിൽ വച്ച് കാറിടിച്ചു തെറിപ്പിച്ച് ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിൽ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീർ ബഹളം വയ്ക്കുന്നതും കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞദിവസം രാത്രിയും ഇന്നലെ പകലും പാണ്ടിക്കാട്ടെ വീട്ടിലെത്തി ഭാര്യയുടെയും മറ്റും മൊഴി ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥും സ്ഥലത്തെത്തിയിരുന്നു.
ദുബായിൽ കൂട്ടുസംരംഭമായി ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. 60ഓളം ഫാർമസികളും 3 റസ്റ്ററന്റുകളും ഇവരുടെ കീഴിലുണ്ട്. മുൻ പാർട്ണർമാരുമായുള്ള സാമ്പത്തിക ഇടപാടുകളും അതിനെത്തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാൻ ഇരിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ ചിലയിടങ്ങളിലെ താപനില അവിശ്വസനീയം, സ്ഥലങ്ങൾ ഇവയാണ്
യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില 51°C ൽ എത്തുമ്പോൾ, രാജ്യത്ത് എവിടെയും തണുത്ത ശൈത്യകാല പ്രഭാതം അനുഭവപ്പെടുന്നത് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. എന്നാൽ, താപനില 20°C ലേക്ക് താഴാൻ സാധ്യതയുള്ള ചില മറഞ്ഞിരിക്കുന്ന സ്ഥലങ്ങളുണ്ട്, ആളുകൾ അവിടെ താമസിക്കുന്നുമുണ്ട്. തിങ്കളാഴ്ച രാവിലെ, റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 23.1°C ഉന്മേഷദായകമായ താപനില രേഖപ്പെടുത്തി. ഫുജൈറയിലെ മെബ്രെ പർവതത്തിൽ 24.4°C ആണ് താപനില രേഖപ്പെടുത്തിയത്. ജബൽ അൽ റഹ്ബ, അൽ ഫർഫാർ, അൽ ഐനിലെ ജബൽ ഹഫീത് എന്നിവപോലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ ചുട്ടുപൊള്ളിക്കുന്ന ചൂടിൽ നിന്ന് വളരെ അകലെ തണുത്ത പ്രഭാതങ്ങൾ ആസ്വദിക്കാന്‍ ഇടയാക്കി. ഒരാഴ്ച മുന്‍പ്, ഫുജൈറയിലെ അൽ ഹെബെൻ പർവതനിര 21.4°C ആയി താഴ്ന്നു. ആ ദിവസം യുഎഇയിലെ ഏറ്റവും തണുപ്പുള്ള താപനിലയായിരുന്നു അത്. എല്ലാ വേനൽക്കാലത്തും പർവതശിഖരങ്ങളും തീരങ്ങളും തമ്മിലുള്ള താപനില വ്യത്യാസം സ്വാഭാവികമാണ്, പകൽ സമയത്ത് പലപ്പോഴും 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടാം, രാത്രിയിൽ ഇത് കൂടുതലാണ്. ഈ വർഷം, തീരപ്രദേശങ്ങളിലെ ഉഷ്ണതരംഗങ്ങൾ കൂടുതൽ “തീവ്രമായ”തിനാലും കൊടുമുടികളിലെ കാലാവസ്ഥ ഈർപ്പമുള്ളതാകുന്നതിനാലും വ്യത്യാസം കൂടുതൽ ശ്രദ്ധേയമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് അവിടെ തണുപ്പിന്റെ അനുഭവം വർധിപ്പിക്കുന്നു”. ഈ പർവതപ്രദേശങ്ങളിലെ താമസക്കാർക്ക് വേനൽക്കാലത്ത് ജീവിതം വളരെ സുഖകരമാണ്. “പർവത നിവാസികൾ നേരിയ വേനൽക്കാലം ആസ്വദിക്കുന്നു, കൂടുതൽ സമയം വെളിയിൽ ചെലവഴിക്കുന്നു, എയർ കണ്ടീഷനിംഗിനെ കുറച്ചുമാത്രം ആശ്രയിക്കുന്നു, കൃഷിയും മേച്ചിൽപ്പുറങ്ങളും തുടരുന്നു, ചൂടുള്ളതും ഈർപ്പമുള്ളതുമായ തീരങ്ങളെ അപേക്ഷിച്ച് കൂടുതൽ ആഭ്യന്തര ടൂറിസം കാണുന്നു,” കാലാവസ്ഥാ വിദഗ്ധന്‍ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രതീക്ഷയുടെ തിളക്കം: യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്
ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ വിജയകരമായി പൂർത്തിയായി. യു.എ.ഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹ്‌മദ് അഞ്ചാം മാസത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഇളയമ്മ പകുത്തു നൽകിയ കരൾ മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ (ബിഎംസി) മൾട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹമ്മദിലേക്ക് ചേർത്തുവച്ചപ്പോൾ പിറന്നത് അപൂർവ വിജയഗാഥ.
∙ അനിശ്ചിതത്വത്തിൽ നിന്നും പ്രതീക്ഷയിലേക്ക്
2010-ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അതിഥിയുടെ വരവ് എല്ലാവരിലും സന്തോഷം നിറച്ചു. എന്നാൽ, ജനിച്ചയുടൻ തന്നെ കുഞ്ഞിന്റെ കരളിന്റെ എൻസൈമുകളിൽ ഉണ്ടായ വർധനവ് ആശങ്ക പടർത്തി.
സ്ഥിരത കൈവരിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും അധികം വൈകാതെ അഹമ്മദിന്റെ നില വഷളാകാൻ തുടങ്ങി. ATP6AP1 എന്ന ജീനിലെ വ്യതിയാനം മൂലം ജന്മനായുള്ള ഗ്ലൈകോസൈലേഷ്യൻ തകരാറാണ് അഹമ്മദിനെന്ന് ഡോക്ടർമാർ കണ്ടെത്തി. ലോകത്തിൽ ഇരുപത്തിയഞ്ചിൽ താഴെ മാത്രം ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവ ജനിതക രോഗം.
ശരീരത്തിലെ വിവിധ ഭാഗങ്ങളെ, പ്രത്യേകിച്ച് കരളിനെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. അഹമ്മദിന്റെ കാര്യത്തിൽ കരൾ പൂർണമായും പ്രവർത്തന രഹിതമാകുന്ന ഘട്ടമായിരുന്നു. ‘അപൂർവമായ ഈ രോഗാവസ്ഥയെ നേരിടുമ്പോൾ ഞങ്ങളുടെ മുൻപിൽ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളായിരുന്നു,’ ബിഎംസിയിലെ അബ്ഡോമിനൽ ട്രാൻസ്പ്ലാൻറ് ആൻഡ് ഹെപ്പറ്റോ – പാൻക്രിയാറ്റിക്കോ – ബൈലിയറി സർജൻ ഡോ. ജോൺസ് ഷാജി മാത്യു ഓർക്കുന്നു.ക രൾ മാറ്റി വയ്ക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള പോംവഴി. ജീവിതത്തിലൊരിക്കലും അവയവദാനത്തെ കുറിച്ച് ചിന്തിക്കാത്ത യഹ്യയുടെ സഹോദരന്റെ ഭാര്യ ദാതാവായി എത്തിയതോടെ വീണ്ടും പ്രതീക്ഷയായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുവൈത്ത് വ്യാജമദ്യദുരന്തത്തിൽ 13 മരണം; 63 പേർ ചികിത്സയിൽ, മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം, ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ച് എംബസി
കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 63 പേരിൽ 13 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. 31 പേർക്ക് സിപിആർ (CPR) നൽകി. 51 പേരെ അടിയന്തര ഡയാലിസിസിന് വിധേയരാക്കി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതുവരെ മരിച്ചവരുടെ കൂടുതൽ വിവരങ്ങളോ രാജ്യമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ചവരിൽ 6 മലയാളികളും 2 വീതം പേർ ആന്ധ്ര, തമിഴ് നാട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്. മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി +965-65501587 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടയുടനെ, ഇന്ത്യൻ സ്ഥാനപതിയും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ശരിയായ ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ലുലു ഗ്രൂപ്പിന് ഈ വർഷം ആദ്യ പകുതിയിൽ മികച്ച നേട്ടം; നിക്ഷേപകർക്ക് 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ചു
ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനവുമായി ലുലു ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ 867 കോടി രൂപയുടെ (98.4 ദശലക്ഷം ഡോളർ) ലാഭവിഹിതം നിക്ഷേപകർക്ക് നൽകുമെന്ന് ലുലു പ്രഖ്യാപിച്ചു. 9.9% വളർച്ചയോടെ 1,200 കോടി രൂപയുടെ (127 ദശലക്ഷം ഡോളർ) അറ്റാദായവും ലുലു റീട്ടെയിൽ സ്വന്തമാക്കി. ഇത് നിക്ഷേപകർക്ക് 78% ലേറെ ലാഭവിഹിതം ലഭിക്കാൻ കാരണമാകും.
പ്രധാന നേട്ടങ്ങൾ:
വിവിധ രാജ്യങ്ങളിലെ വളർച്ച: യുഎഇയിൽ 9.4%, സൗദി അറേബ്യയിൽ 3.8%, കുവൈത്തിൽ 4.9% എന്നിങ്ങനെയാണ് ലുലുവിന്റെ വളർച്ച.
രണ്ടാം പാദത്തിലെ പ്രകടനം: ഈ വർഷം രണ്ടാം പാദത്തിൽ 4.6% അധിക വളർച്ച നേടാനായി.
പ്രൈവറ്റ് ലേബലും ഇ-കൊമേഴ്സും: ലുലുവിന്റെ പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ 5,037 കോടി രൂപയുടെ (575 ദശലക്ഷം ഡോളർ) വരുമാനം നേടി 3.5% വളർച്ച രേഖപ്പെടുത്തി. ഇത് മൊത്തം റീട്ടെയിൽ വരുമാനത്തിന്റെ 29.7% ആണ്. ഇ-കൊമേഴ്സ് വിഭാഗം 952 കോടി രൂപയുടെ (108 ദശലക്ഷം ഡോളർ) വരുമാനത്തോടെ 43.4% വളർച്ചയും നേടി.
പുതിയ സ്റ്റോറുകൾ: ഈ വർഷം ഇതുവരെ 11 പുതിയ സ്റ്റോറുകൾ തുറന്നു. ജൂലൈയിൽ മാത്രം നാല് പുതിയ സ്റ്റോറുകൾ ആരംഭിച്ചു. ഒമ്പത് പുതിയ സ്റ്റോറുകൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.
ലോയൽറ്റി പ്രോഗ്രാം: ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിൽ 10 ലക്ഷം പുതിയ അംഗങ്ങൾ കൂടി ചേർന്നു. ഇതോടെ ആകെ അംഗങ്ങളുടെ എണ്ണം 73 ലക്ഷമായി.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വിപുലീകരിക്കാനും ലോയൽറ്റി പ്രോഗ്രാമുകൾ സജീവമാക്കാനും ലുലു റീട്ടെയിൽ ലക്ഷ്യമിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ
തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവിംഗിനെക്കുറിച്ച് പരാതി പറഞ്ഞതായി അവർ പ്രാദേശിക മാധ്യമമായ ‘എമിറാത്ത് അൽ യൗമി’നോട് പറഞ്ഞു.
അഞ്ചുമാസം ഗർഭിണിയായതിനാൽ അവർക്ക് കുടുംബത്തോടൊപ്പം തുർക്കി യാത്രയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവിൻ്റെ സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ദൈവത്തിൻ്റെ തീരുമാനം തടുക്കാൻ ആർക്കും കഴിയില്ലെന്നും അവർ വേദനയോടെ പറഞ്ഞു.
അബ്ദുൽ മജീദിൻ്റെ ആദ്യ ട്രാബ്സോൺ യാത്രയായിരുന്നു ഇത്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കുമൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം യുഎഇയിൽ നിന്ന് പുറപ്പെട്ടത്. അപകടം നടന്നത് യാത്രയുടെ രണ്ടാം ദിവസമാണ്.
അപകടം നടന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് ഭർത്താവുമായി അവസാനമായി സംസാരിച്ചതെന്ന് ഭാര്യ നഈമ ഇദ്രീസ് പറഞ്ഞു. ആ സംഭാഷണത്തിൽ, ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുന്നതായി അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. മലമ്പാതയിലൂടെ സാവധാനം പോവുകയായിരുന്ന മറ്റൊരു ഡ്രൈവറുമായി വാക്കുതർക്കമുണ്ടായതിന് ശേഷം ബസ് ഡ്രൈവർ അപകടകരമായ രീതിയിൽ അതിവേഗത്തിൽ ഓവർടേക്ക് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഭർത്തൃമാതാവ് പറഞ്ഞതായി നഈമ വ്യക്തമാക്കി. പെട്ടെന്നുണ്ടായ അപകടത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ എത്തിയാണ് പുറത്തെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിൻ്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി താൻ ഉടൻ തന്നെ തുർക്കിയിലേക്ക് യാത്ര തിരിച്ചതായും അവർ അറിയിച്ചു.
അപകടത്തെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് തുർക്കി അധികൃതർ അറിയിച്ചതായും അവർ പറഞ്ഞു. പരിക്കേറ്റ ഭർത്തൃപിതാവിനും ഭർത്താവിൻ്റെ ഇളയ സഹോദരനും ഇപ്പോഴും ട്രാബ്സോണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും നഈമ വ്യക്തമാക്കി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്തൃപിതാവിന് തലയ്ക്കും കൈകൾക്കും പൊട്ടലുകളുണ്ടെന്ന് അദ്ദേഹത്തിൻ്റെ മകൻ മർവാൻ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഇദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റുന്നതിന് മുമ്പ് തുർക്കിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ള ഇളയ സഹോദരൻ ഇബ്രാഹിമിന് നട്ടെല്ലിനും നെഞ്ചിനും ഇടുപ്പിനും പൊട്ടലുകളുണ്ട്. ദിവസത്തിൽ ഒരു തവണ മാത്രമാണ് സന്ദർശിക്കാൻ അനുമതിയുള്ളത്.
ട്രാബ്സോൺ ഗവർണർ ഓഫീസിൻ്റെ പ്രസ്താവന പ്രകാരം, സ്വകാര്യ കമ്പനിയുടെ ടൂറിസ്റ്റ് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും 50 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തിൽ രണ്ട് എമിറാത്തി പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെ 18 വയസ്സുള്ള മറിയം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, 32 വയസ്സുള്ള അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. 60 വയസ്സുള്ള മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, 53 വയസ്സുള്ള സമീറ മുഹമ്മദ് അബ്ദുൽറഹ്മാൻ, 15 വയസ്സുള്ള ഇബ്രാഹിം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ലൈസൻസില്ല, വീട്ടിൽ ചികിത്സ; യുഎഇയിൽ അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ
അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) സഹകരണത്തോടെ ആന്റി-ഇക്കണോമിക് ക്രൈം ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും യുഎഇ നിയമങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ, അനധികൃത ചികിത്സക്കായി ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങളും ലൈസൻസില്ലാത്ത മരുന്നുകളും പോലീസ് പിടിച്ചെടുത്തു. നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ വൈദ്യപരിശോധനകളോ സൗന്ദര്യ ചികിത്സകളോ ചെയ്യുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചികിത്സ തേടാനും സേവനദാതാക്കളുടെ യോഗ്യതകൾ ഉറപ്പുവരുത്താനും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അനധികൃത വൈദ്യസേവനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ “പോലീസ് ഐ” സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ലൈസൻസില്ലാത്ത ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും
ഇത്തവണയും ലോകത്തേറ്റവും ഉയരമുള്ള കെട്ടിടത്തിൽ മൂവർണ്ണക്കൊടി മിന്നും. ഒപ്പം പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കും. ഇന്ത്യൻ സ്വാതന്ത്യ ദിനത്തിൽ യുഎഇ ഭരണാധികാരികളും ആശംസകൾ കൈമാറാറുണ്ട്. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. 6 മണി മുതൽ പ്രവേശനം അനുവദിക്കും.
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. വിവിധ കലാപരിപാടികളും എംബസികൾക്ക് കീഴിൽ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രക്തദാന ചടങ്ങിൽ 270 പേർ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇതിനോടകം തന്നെ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ചോദിച്ചത് ഒന്നരക്കോടി രൂപ
നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെയെത്തിയ കാറിലിരുന്നവർ ബൈക്ക് ഇടിച്ചിട്ട് ഷമീറിനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷമീറിൻ്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച തട്ടിക്കൊണ്ടുപോയ സംഘം 1.60 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ നാലിനാണ് ഷമീർ നാട്ടിലെത്തിയത്. ഈ മാസം 18-ന് അദ്ദേഹം തിരികെ പോകാനിരിക്കുകയായിരുന്നു. സംഭവത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; നിരവധി പേർ കുഴഞ്ഞുവീണു, കാഴ്ചപോയി, വൃക്കയ്ക്കും തകരാർ; 48 മണിക്കൂറിൽ ആശുപത്രിയിലെത്തിയത് ഒട്ടേറെപ്പേർ
കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്. മദ്യം കുടിച്ചവരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. പലയിടങ്ങളിലായി കുഴഞ്ഞുവീണ ആളുകളെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. ഇവർ ജലീബ് ബ്ലോക്ക് ഫോറിൽ നിന്ന് വാങ്ങിക്കഴിച്ച മദ്യത്തിൽ വിഷം കലർന്നിട്ടുണ്ടെന്നാണ് സൂചന.
മദ്യം വാങ്ങി കഴിച്ചവരിൽ പലരും വ്യത്യസ്ത ലേബർ ക്യാമ്പിൽനിന്നുള്ളവരാണ്. ഇവരിൽ പതിനഞ്ചോളം പേർ നിലവിൽ ചികിത്സയിലാണ്. ദുരന്തത്തിൽ മരിച്ചവരിൽ പ്രവാസി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മദ്യം കഴിച്ചു കുഴഞ്ഞുവീണവരിൽ പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായും, വൃക്കയ്ക്ക് തകരാറുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മദ്യ വിതരണം നടത്തിയ സ്ഥലത്തു നിന്ന് സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
-
സൈബർ തട്ടിപ്പുകൾക്ക് പൂട്ടിട്ട് യുഎഇ; എഐ സഹായത്തോടെ ‘ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ’ വരുന്നു
ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനായി യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. “ഡിജിറ്റൽ ഫ്രോഡ് ഹണ്ടർ” എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം, വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെ തടയാൻ ലക്ഷ്യമിടുന്നു.
പുതിയ സംവിധാനത്തിന്റെ പ്രത്യേകതകൾ:
- എഐയുടെ സഹായം: തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതികൾ എഐയുടെ സഹായത്തോടെ ഈ പ്ലാറ്റ്‌ഫോം വേഗത്തിൽ തിരിച്ചറിയുകയും തടയുകയും ചെയ്യും.
- വ്യാജ വെബ്സൈറ്റുകൾ കണ്ടെത്തുന്നു: ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ, ഫിഷിംഗ് ഇമെയിലുകൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ ഇതിന് കഴിയും.
- കൂടുതൽ സുരക്ഷ: ഓൺലൈൻ ഇടപാടുകൾ, ഇ-ഗവൺമെന്റ് സേവനങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയ്ക്ക് ഈ സംവിധാനം കൂടുതൽ സുരക്ഷ നൽകുന്നു. സാധാരണക്കാർക്ക് ഒരു വെബ്സൈറ്റ് സുരക്ഷിതമാണോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കും.
- സഹകരണം: യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.
ഈ പുതിയ സംരംഭത്തിലൂടെ യുഎഇയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സൈബർ ഇടങ്ങളിലൊന്നാക്കി മാറ്റാനാണ് TDRA ലക്ഷ്യമിടുന്നത്. ഓൺലൈൻ തട്ടിപ്പുകൾ കുറച്ച്, പൊതുജനങ്ങൾക്ക് ഡിജിറ്റൽ മേഖലയിൽ കൂടുതൽ വിശ്വാസ്യത നൽകാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വേഗം ഓടിക്കോ, നല്ല തിരക്കാണ്.. യുഎഇയിലെ ‘അപകടരഹിത ദിനം’ പ്ലെഡ്ജിൽ ചേരാൻ വൻ തിരക്ക്, ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം
അബുദാബി: യുഎഇയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘അപകടരഹിത ദിനം’ (Accident-Free Day) പ്രതിജ്ഞയിൽ ചേരാൻ ഡ്രൈവർമാരുടെ തിരക്കേറുന്നു. 2025 ഓഗസ്റ്റ് 25-നാണ് ഈ വർഷത്തെ ‘അപകടരഹിത ദിനം’. ഈ ദിവസം ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർക്ക് അവരുടെ ട്രാഫിക് റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനുള്ള അവസരമാണ് മന്ത്രാലയം നൽകുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസമായതിനാലാണ് ഇത്തരമൊരു സംരംഭത്തിന് പ്രാധാന്യം നൽകിയത്. സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡ് സുരക്ഷാ ബോധവൽക്കരണം നൽകാനും ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.
പ്രധാന വിവരങ്ങൾ:
ദിവസം: 2025 ഓഗസ്റ്റ് 25, തിങ്കളാഴ്ച (പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിവസം).
ആനുകൂല്യം: അഞ്ച് ട്രാഫിക് നിയമലംഘനങ്ങളില്ലാതെ ഒരു ദിവസം പൂർത്തിയാക്കിയാൽ നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കും.
രജിസ്ട്രേഷൻ: യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്ലെഡ്ജിൽ ചേരാം.
പോയിന്റ് കുറയ്ക്കുന്നത്: നിയമലംഘനങ്ങൾ ഇല്ലാത്ത ഡ്രൈവർമാരുടെ ബ്ലാക്ക് പോയിന്റുകൾ 2025 സെപ്റ്റംബർ 15-ന് ഇലക്ട്രോണിക് ആയി കുറയ്ക്കും. ഇതിനായി സർവീസ് സെന്ററുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല.
അപകടരഹിതമായി വാഹനം ഓടിക്കുന്നതിലൂടെ ഡ്രൈവിങ് ശീലങ്ങളിൽ ഒരു ‘റീസെറ്റ് ബട്ടൺ’ അമർത്താൻ ഈ സംരംഭം സഹായിക്കുമെന്ന് ഇരുപത് വർഷമായി യുഎഇയിലെ ഡ്രൈവറായ ഖാലിദ് മൻസൂർ പറയുന്നു. വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക, വേഗപരിധി പാലിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, കാൽനട യാത്രക്കാർക്ക് മുൻഗണന നൽകുക, ഫോൺ ഉപയോഗം ഒഴിവാക്കുക, അത്യാഹിത വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്ലെഡ്ജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“റോഡിൽ എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ ഞാൻ ഈ ദിവസത്തെ ഒരു വെല്ലുവിളിയായി കാണും,” എന്ന് 12 ബ്ലാക്ക് പോയിന്റുകളുള്ള അഹ്‌മദ് സലിം പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും റോഡുകളിൽ സുരക്ഷിതമായ ഒരു സംസ്കാരം വളർത്തുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്തുന്നതു വരെ ഇൻഷുറൻസ്; വ്യാജ രേഖകളിൽ പിടിവീഴും
യുഎഇയിൽ ജോലി നഷ്ടമാകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പുതിയ ജോലി കണ്ടെത്തുന്നതുവരെ സാമ്പത്തിക സഹായം നൽകുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്. ഈ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു.
പദ്ധതിയുടെ ആനുകൂല്യങ്ങൾ
നിങ്ങളുടെ പ്രതിമാസ വേതനം 16,000 ദിർഹത്തിന് താഴെയാണെങ്കിൽ, പ്രതിമാസം 10,000 ദിർഹം വരെ ലഭിക്കും.വേതനം 16,000 ദിർഹത്തിന് മുകളിലാണെങ്കിൽ, പ്രതിമാസം 20,000 ദിർഹം വരെ ലഭിക്കും.
പരമാവധി മൂന്ന് മാസത്തേക്ക് ഈ ആനുകൂല്യം ലഭിക്കും.
അപേക്ഷ നൽകി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് തുക ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?
സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതിയിൽ ചേരാം.ആരെയൊക്കെ ഒഴിവാക്കിയിരിക്കുന്നു?
തൊഴിലുടമകൾസംരംഭകർ
ഗാർഹിക തൊഴിലാളികൾ (വീട്ടുജോലിക്കാർ)
താൽക്കാലിക തൊഴിൽ കരാറുകളിലുള്ളവർ
18 വയസ്സിൽ താഴെയുള്ളവർ
പെൻഷൻ പറ്റിയ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അംഗത്വമെടുക്കേണ്ടത് ജീവനക്കാരൻ സ്വയം: ഇൻഷുറൻസ് പദ്ധതിയിൽ ചേരേണ്ടത് തൊഴിലാളിയുടെ ഉത്തരവാദിത്തമാണ്.പിഴ: പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും.
അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യങ്ങൾ:
വ്യാജ രേഖകൾ നൽകുകയാണെങ്കിൽ.
സേവനത്തിൽ നിന്ന് രാജിവയ്ക്കുകയോ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കുകയോ ചെയ്താൽ.
രാജ്യം വിടുകയോ പുതിയ ജോലിയിൽ പ്രവേശിക്കുകയോ ചെയ്താൽ.
അംഗത്വ കാലാവധി: ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും പദ്ധതിയുടെ ഭാഗമായിരിക്കണം.
എങ്ങനെ അംഗമാകാം?
പ്രതിമാസം 5 ദിർഹമോ പ്രതിവർഷം 60 ദിർഹമോ അടച്ച് 16,000 ദിർഹത്തിൽ താഴെ വേതനമുള്ളവർക്ക് പദ്ധതിയിൽ ചേരാം.പ്രതിമാസം 10 ദിർഹമോ പ്രതിവർഷം 120 ദിർഹമോ അടച്ച് 16,000 ദിർഹത്തിൽ കൂടുതൽ വേതനമുള്ളവർക്ക് പദ്ധതിയിൽ ചേരാം.
www.iloe.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം
ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ് ഇതിൽ ഏറ്റവും വലിയ തുകയായ 1,50,000 ദിർഹം സമ്മാനം നേടിയത്. 42കാരനായ ഇദ്ദേഹം കുവൈത്തിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. ആറ് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഏഴ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റുകൾ സ്ഥിരമായി എടുക്കാറുണ്ടായിരുന്ന അസ്‌ലം സമ്മാനത്തുക അവരുമായി തുല്യമായി പങ്കുവയ്ക്കുമെന്ന് പറഞ്ഞു. തന്‍റെ മൊബൈൽ ഷോപ്പ് വിപുലീകരിക്കാനും ഇദ്ദേഹം പദ്ധതിയിടുന്നുണ്ട്.
മലയാളിയായ സ്മിരേഷ് അതിക്കുന്ന് പറമ്പിൽ കുഞ്ചൻ (40) ആണ് 1,20,000 ദിർഹം നേടിയത്. കഴിഞ്ഞ 17 വർഷമായി അൽഐനിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവരുന്ന സ്മിരേഷ് 16 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റുകൾ എടുത്തിരുന്നത്. സമ്മാനത്തുക തന്റെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിജയികളിൽ മൂന്നാമൻ പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് സിക്കന്ദർ ഹയാത്ത് ആണ്. ഇദ്ദേഹത്തിന് 100,000 ദിർഹം ആണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി അബുദാബിയിൽ താമസിക്കുന്ന ഇദ്ദേഹം 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. തനിക്ക് ലഭിച്ച സമ്മാനത്തുക നാല് പെൺമക്കൾക്കും തുല്യമായി നൽകാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. ഇന്ത്യക്കാരനായ ഫിറോസ് ഖാന്‍ ആണ് നാലാമത്തെ വിജയി. 40,000 ദിര്‍ഹമാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഫിറോസ് ഖാന്‍ ഓൺലൈൻ വഴിയാണ് ടിക്കറ്റെടുത്തത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t -
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.683417 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
രണ്ട് മാസം നീണ്ട നവീകരണ പ്രവർത്തനം; യുഎഇയിലെ ഈ റോഡ് പൂർണമായും തുറക്കുന്നു
കഴിഞ്ഞ രണ്ട് മാസത്തെ പ്രധാന നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ദുബായിലെ എമിറേറ്റ്സ് റോഡ് പൂർണമായും തുറക്കുന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡിന്റെ അറ്റകുറ്റപ്പണികൾ ഓഗസ്റ്റ് 25 മുതൽ പൂർത്തിയാകും. നഗരത്തിലെ 14 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം പുനർനിർമിക്കാനുമുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് മാസമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിവരികയാണ്. വലിയ ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ ഘട്ടം ഘട്ടമായി പദ്ധതി പൂർത്തിയാക്കുകയാണെന്ന് ആർടിഎ അറിയിച്ചു. “ഓരോ 48 മുതൽ 56 മണിക്കൂർ വരെ, ഏകദേശം 400 മുതൽ 500 മീറ്റർ വരെ റോഡിന്‍റെ പുനർനിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കുന്നു. ഓഗസ്റ്റ് 25 ഓടെ, ഹൈവേയുടെ ഇരുവശങ്ങളും തുറക്കപ്പെടും, ഇത് ഗതാഗതം സുഗമമാക്കുമെന്ന് ഉറപ്പാക്കുന്നു,” ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റി മെയിന്റനൻസ് ഡയറക്ടർ അബ്ദുള്ള ലൂത്ത പറഞ്ഞു. “റോഡുകളെ 90 ശതമാനം PQI അല്ലെങ്കിൽ അതിൽ കൂടുതൽ നിലനിർത്തുക എന്നതാണ് ലക്ഷ്യം. സൂചിക 90 ശതമാനത്തിൽ താഴെയാണെങ്കിൽ, നാശനഷ്ടങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ, അമിതമായ ഉപയോഗം പുനർനിർമാണത്തെ ഏറ്റവും മികച്ച ഓപ്ഷനാക്കി മാറ്റി, ”അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം; പ്രവാസികള്‍ക്ക് വിമാന, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് എടുക്കുക 28 മണിക്കൂറോളം
യുഎഇയിലെ പല പ്രവാസികൾക്കും നാട്ടിട്ടിലേക്കുള്ള യാത്ര, ഫ്ലൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുക മാത്രമല്ല. ചിലർക്ക്, യാത്ര 24 മണിക്കൂറിലധികം നീണ്ടുനിൽക്കും. ഒന്നിലധികം വിമാനങ്ങൾ, ബസുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയിലൂടെ യാത്ര ചെയ്തുവേണം നാട്ടിലെത്താന്‍. ഉക്രെയ്നിൽ നിന്നുള്ള ടാറ്റിയാന സ്കോറിന 10 വർഷമായി ദുബായിൽ താമസിക്കുന്നു. “യുദ്ധത്തിന് മുന്‍പ്, ദുബായിൽ നിന്ന് കൈവിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉണ്ടായിരുന്നു, അഞ്ചര മണിക്കൂർ മാത്രമേ എടുത്തിരുന്നുള്ളൂ. എന്നാൽ, 2022 ഫെബ്രുവരി 24-ന് എല്ലാം മാറി. ആ ദിവസം മുതൽ, ഉക്രെയ്നിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുന്നു. സുരക്ഷ (ആശങ്കകൾ) കാരണം വിമാനങ്ങളൊന്നുമില്ല”, ടാറ്റിയാന പറഞ്ഞു. ടാറ്റിയാനയുടെ കൈവിലേക്കുള്ള വീട്ടിലേക്കുള്ള യാത്രകൾ സമീപ വർഷങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.“ ദുബായിൽ നിന്ന് ക്രാക്കോവിലേക്ക് വിമാനത്തിലും ക്രാക്കോവിൽ നിന്ന് ഉക്രെയ്നിലെ ലിവിവിലേക്ക് ബസിലും തുടർന്ന് ലിവിവിൽ നിന്ന് കൈവിലേക്കും യാത്ര ചെയ്യേണ്ടി വരുന്നു. പോളണ്ടിലും ഉക്രെയ്നിലുമായി രണ്ട് അതിർത്തി കടന്നുപോകേണ്ടിവരുന്നതിനാൽ, അതിനെടുക്കുന്ന സമയം വ്യത്യാസപ്പെടുമെന്ന് ടാറ്റിയാന പറഞ്ഞു. “രണ്ട് മണിക്കൂർ, മൂന്ന്, നാല്, ഒരുപക്ഷേ 10 മണിക്കൂർ പോലും എടുത്തേക്കാം. പ്രത്യേക സമയമൊന്നുമില്ല.” അവർ പറഞ്ഞു, “മൊത്തത്തിൽ, ഇത് ഏകദേശം 24 മുതൽ 25 മണിക്കൂർ വരെയാണ്.” ദീർഘവും പ്രവചനാതീതവുമായ യാത്രയുമായി താൻ ഇപ്പോൾ പരിചിതയാണെന്ന് ടാറ്റിയാന പറഞ്ഞു. മുന്നോട്ട് നോക്കുമ്പോൾ, യുദ്ധം ഉടൻ അവസാനിക്കുമെന്ന് ടാറ്റിയാന പ്രതീക്ഷിക്കുന്നു. “യുദ്ധം അവസാനിക്കുമ്പോൾ, വിമാനയാത്രയ്ക്ക് അഞ്ച് മണിക്കൂർ എടുക്കും, അത് എല്ലാം മാറ്റും. എനിക്ക് മാസത്തിലൊരിക്കലെങ്കിലും സന്ദർശിക്കാൻ കഴിയും”, ടാറ്റിയാന പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും. പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം- അനുവദനീയമായ ഭാരം: സാധാരണയായി, മിക്ക വിമാനക്കമ്പനികളും എക്കണോമി ക്ലാസ് യാത്രക്കാർക്ക് ഏഴ് കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗേജാണ് അനുവദിക്കുന്നത്. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ബാഗുകൾ വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്. എങ്കിലും, യാത്ര ചെയ്യുന്നതിന് മുൻപ് അതാത് വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ ഭാരപരിധി ഉറപ്പുവരുത്തുക. ദ്രാവകങ്ങൾ: ഹാൻഡ് ബാഗേജിൽ 100 മില്ലിലിറ്ററിൽ കൂടാത്ത കണ്ടെയ്നറുകളിൽ മാത്രമേ ദ്രാവകങ്ങൾ, ജെല്ലുകൾ, ക്രീമുകൾ എന്നിവ കൊണ്ടുപോകാവൂ. ഇവയെല്ലാം ഒരു ലിറ്റർ ശേഷിയുള്ള, സുതാര്യവും വീണ്ടും അടയ്ക്കാൻ കഴിയുന്നതുമായ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വെക്കണം. ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമാണ് അനുവദിക്കുക. മരുന്നുകൾ: അത്യാവശ്യ മരുന്നുകൾ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. എന്നാൽ, ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും കൈവശം വെക്കണം.
മയക്കുമരുന്ന് അടങ്ങിയ ചില മരുന്നുകൾക്ക് യുഎഇയിൽ കർശന നിയന്ത്രണങ്ങളുണ്ട്. അതിനാൽ, യാത്രയ്ക്ക് മുൻപ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിച്ച് അനുമതി വാങ്ങണം. പവർ ബാങ്കുകളും ബാറ്ററികളും: പവർ ബാങ്കുകൾ, ലാപ്ടോപ്പുകൾക്കുള്ള ലിഥിയം ബാറ്ററികൾ തുടങ്ങിയവ ഹാൻഡ് ബാഗേജിൽ മാത്രമേ കൊണ്ടുപോകാവൂ. ഇവ ചെക്ക്-ഇൻ ബാഗേജിൽ വെക്കാൻ പാടില്ല. പവർ ബാങ്കിന്‍റെ വാട്ട് ഹവർ ശേഷി 100ൽ താഴെയായിരിക്കണം. വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല. നിരോധിത വസ്തുക്കൾ: സ്ഫോടന സാധ്യതയുള്ള വസ്തുക്കൾ, മൂർച്ചയുള്ള ആയുധങ്ങൾ, തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേ ബോട്ടിലുകൾ, മയക്കുമരുന്ന് തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ: അച്ചാറുകൾ, എണ്ണമയമുള്ള ഭക്ഷണപദാർഥങ്ങൾ, ഉണങ്ങിയ തേങ്ങ (കൊപ്ര) തുടങ്ങിയവ ചെക്ക്-ഇൻ ബാഗേജിൽ പോലും ഒഴിവാക്കുന്നതാണ് നല്ലത്. കൊപ്രയ്ക്ക് കർശനമായ നിരോധനമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ഷാർജയിലെ ഇന്ത്യൻ സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. മൃതദേഹം നാട്ടിൽ സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞാൽ മതി, ഇനി ആർക്കും ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്യാം; സംവിധാനം വികസിപ്പിച്ച് പ്രവാസി
ഇംഗ്ലീഷ്, അറബി ഭാഷകൾ അറിയുന്ന ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ആംഗ്യഭാഷ ടൈപ്പ് ചെയ്യാനുള്ള സംവിധാനം വികസിപ്പിച്ച് പ്രവാസി ഇന്ത്യക്കാരൻ. അസം സ്വദേശിയായ മുഹമ്മദ് ഇക്ബാൽ ആണ് ഈ നേട്ടത്തിനു പിന്നിൽ.
ഇക്ബാൽ വികസിപ്പിച്ച പുതിയ സംവിധാനത്തിന്റെ പ്രത്യേകതകൾ:
എളുപ്പമുള്ള ഉപയോഗം: മുൻപ് ആംഗ്യഭാഷ ടൈപ്പ് ചെയ്യണമെങ്കിൽ അതിൻ്റെ കീബോർഡ് പ്രത്യേകം പഠിക്കണമായിരുന്നു. എന്നാൽ, ഈ പുതിയ സംവിധാനത്തിൽ ഇംഗ്ലീഷോ അറബിയോ അറിയുന്ന ആർക്കും എളുപ്പത്തിൽ ആംഗ്യഭാഷ ടൈപ്പ് ചെയ്യാം.
ഭാഷാ പരിവർത്തനം: ആംഗ്യഭാഷയിൽ ടൈപ്പ് ചെയ്തത് ഒറ്റ ക്ലിക്ക് കൊണ്ട് ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ മാറ്റാനും വായിക്കാനും സാധിക്കും.
കൂടുതൽ പദ്ധതികൾ: ഭിന്നശേഷിക്കാർക്കായി ആംഗ്യഭാഷയിൽ വിശുദ്ധ ഖുർആൻ ഉൾപ്പെടെയുള്ളവ പുറത്തിറക്കാൻ ഇക്ബാലും സംഘവും തയ്യാറെടുക്കുകയാണ്. ഈ വർഷം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിലവിൽ ആപ്പിളിൻ്റെ നോട്ട്സ്, പേജസ് തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും. വാട്സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളിലും ഫോണുകളിൽ ആംഗ്യഭാഷ കീബോർഡുകളിലും ഈ സൗകര്യം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതോടൊപ്പം, ആംഗ്യഭാഷയിലുള്ള ബോർഡുകളും അച്ചടികളും പ്രോത്സാഹിപ്പിക്കാനും ഇക്ബാലും സുഹൃത്തുക്കളും ശ്രമിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
മിർസാം കാലം കഴിഞ്ഞു, പക്ഷെ കൊടുംചൂട് തുടരും; യുഎഇയിൽ പൊടിക്കാറ്റിൽ വിഷാംശമുള്ള വസ്തുക്കളും കലരാൻ സാധ്യത
മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊടിക്കാറ്റ്: കടുത്ത പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. കൂടാതെ, പൊടിപടലങ്ങളിൽ വിഷാംശമുള്ള വസ്തുക്കൾ കലരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആശ്വാസം എപ്പോൾ?: ഈ മാസം അവസാനത്തോടെ തെക്കു കിഴക്കൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ച് പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പറക്കലിനിടയിൽ തകരാറുകളുടെ പരമ്പര, ചിറകുതളർന്ന് എയർ ഇന്ത്യ; കൂടുതൽ റൂട്ടുകൾ റദ്ദാക്കും?
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം ജൂലൈ അവസാനം വരെ മാത്രം 85 തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ശരാശരി ഓരോ ആഴ്ചയും മൂന്ന് വിമാനങ്ങളിലെങ്കിലും പ്രശ്നങ്ങളുണ്ടായി എന്ന് സൂചിപ്പിക്കുന്നു.
സമീപകാല സംഭവങ്ങൾ
തിരുവനന്തപുരം-ഡൽഹി വിമാനം: ഞായറാഴ്ച രാത്രിയിലെ ഈ വിമാനം സാങ്കേതികത്തകരാർ മൂലം യാത്ര മുടക്കി.കോഴിക്കോട്-ദോഹ വിമാനം: ജൂലൈ അവസാന വാരം ഈ വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് യാത്ര റദ്ദാക്കി തിരിച്ചിറക്കി.
കൊച്ചി-മുംബൈ വിമാനം: കനത്ത മഴയിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും ഒരു എൻജിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഡൽഹി-റായ്പുർ വിമാനം: ലാൻഡിംഗിന് ശേഷം സാങ്കേതിക തകരാർ കാരണം വിമാനത്തിന്റെ വാതിൽ തുറക്കാനായില്ല. യാത്രക്കാർ ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് പുറത്തിറങ്ങിയത്.
പ്രശ്നങ്ങളുടെ കാരണങ്ങൾ
പഴയ വിമാനങ്ങൾ: എയർ ഇന്ത്യയുടെ കൈവശമുള്ള കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് പല സാങ്കേതിക പ്രശ്നങ്ങൾക്കും കാരണം. ടാറ്റയുടെ അഞ്ഞൂറോളം പുതിയ വിമാനങ്ങളിൽ ചില എയർബസ് എ350 വിമാനങ്ങൾ മാത്രമേ ഇപ്പോൾ സർവീസ് തുടങ്ങിയിട്ടുള്ളൂ. മറ്റ് വിമാനങ്ങൾ വരാൻ വർഷങ്ങൾ എടുക്കും. അതുവരെ പഴയ വിമാനങ്ങൾ ഉപയോഗിക്കേണ്ടി വരും.നവീകരണത്തിന്റെ അഭാവം: സർക്കാർ ഉടമസ്ഥതയിലായിരുന്ന സമയത്ത് നിക്ഷേപം കുറഞ്ഞതിനാൽ പല വിമാനങ്ങളും വേണ്ടത്ര നവീകരിക്കപ്പെട്ടിട്ടില്ല. വിപണിയിലെ മത്സരം കാരണം എല്ലാ വിമാനങ്ങളും ഉപയോഗിച്ച് സർവീസ് നടത്താനുള്ള ടാറ്റയുടെ തീരുമാനം സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമായി.
പുതിയ മാനേജ്മെന്റും പഴയ രീതികളും: ടാറ്റയുടെ വേഗതയിലുള്ള നവീകരണ ശ്രമങ്ങളും സർക്കാർ കാലത്തെ ഉദ്യോഗസ്ഥരുടെ പ്രവർത്തനരീതികളും തമ്മിലുള്ള പൊരുത്തക്കേടുകളും ജീവനക്കാരുടെ ഇടയിൽ അതൃപ്തിക്ക് കാരണമായി. ഇത് ജീവനക്കാരുടെ സമരങ്ങളിലേക്കും ഉപഭോക്താക്കളുടെ അതൃപ്തിയിലേക്കും നയിച്ചു.
സുരക്ഷാ ഓഡിറ്റുകളും വിമാനങ്ങളുടെ നവീകരണവും ഒരുമിച്ച് നടക്കുന്നതിനാൽ വരും മാസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാഷിങ്ടൺ ഡിസി-ഡൽഹി റൂട്ട് റദ്ദാക്കിയത് ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വിനോദയാത്രക്ക് പോകുകയാണോ? ഒരു നിമിഷം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: പ്രത്യേക മാർഗനിർദേശവുമായി യുഎഇ
വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യുഎഇ പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തുർക്കിയിലും ഒമാനിലും അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ യുഎഇ പൗരന്മാർ മരിച്ച സാഹചര്യത്തിലാണ് ഈ നിർദേശങ്ങൾ.
പ്രധാന നിർദേശങ്ങൾ
പ്രാദേശിക നിയമങ്ങൾ അറിയുക: നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്തെ പ്രാദേശിക, ഗതാഗത നിയമങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും അവ അനുസരിക്കുകയും ചെയ്യുക.
യാത്രയ്ക്ക് മുൻപ് തയ്യാറെടുപ്പുകൾ: യാത്ര പുറപ്പെടുന്നതിന് മുൻപ് അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും റോഡുകളുടെ അവസ്ഥയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുക.
വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക: വിദേശത്ത് വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. അവിടുത്തെ വഴികളും ഗതാഗത നിയമങ്ങളും പരിചിതമല്ലാത്തതുകൊണ്ട് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
വിമാനയാത്ര തിരഞ്ഞെടുക്കുക: റോഡ് യാത്രയേക്കാൾ സുരക്ഷിതവും സമ്മർദ്ദരഹിതവുമായതിനാൽ വിമാനയാത്ര തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
വിശ്വസ്ത ടൂർ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുക: യാത്രയും വാഹനവും ബുക്ക് ചെയ്യുമ്പോൾ വിശ്വസ്തരും നല്ല റേറ്റിംഗും ഉള്ള ടൂർ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 0097180024 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
തോന്നുംപോലെ വേണ്ട, ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് ഇനി സമയമുണ്ട്; യുഎഇ അതോറിറ്റിയുടെ പുതിയ നീക്കം
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) പുതിയ നിർദേശങ്ങൾ അനുസരിച്ച്, ഫോൺ വഴിയുള്ള പ്രചാരണ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പ്രധാന നിർദ്ദേശങ്ങൾ
സമയം: ഫോൺ വഴിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമേ നടത്താൻ പാടുള്ളൂ.അനുമതി: അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ യാതൊരു തരത്തിലുള്ള പരസ്യങ്ങളും പ്രചരിപ്പിക്കാൻ പാടില്ല.
പരസ്യങ്ങൾ ഒഴിവാക്കാൻ: ഉപയോക്താക്കൾക്ക് താൽപര്യമില്ലാത്ത പരസ്യ സന്ദേശങ്ങൾ തടയാൻ സൗകര്യമുണ്ട്. ഇതിനായി 7726 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതി.
വിവിധ മേഖലകളിലെ പരസ്യങ്ങൾ തടയാനുള്ള വഴികൾ
നിങ്ങൾക്ക് തടയേണ്ട പരസ്യങ്ങളുടെ മേഖലക്കനുസരിച്ച് താഴെ പറയുന്ന എസ്എംഎസുകൾ 7726 എന്ന നമ്പറിലേക്ക് അയയ്ക്കാം:
എല്ലാ പരസ്യങ്ങളും: “B” എന്ന് അയയ്ക്കുക.
സാമ്പത്തിക സ്ഥാപനങ്ങളുടെ പരസ്യങ്ങൾ: “B Banking” എന്ന് അയയ്ക്കുക.
വിനോദ മേഖലയിലെ പരസ്യങ്ങൾ: “B Tourism” എന്ന് അയയ്ക്കുക.
മറ്റ് മേഖലകൾ: ചാരിറ്റി, വിദ്യാഭ്യാസം, റീട്ടെയിൽസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പരസ്യങ്ങൾ തടയാൻ “B” എന്നതിന് ശേഷം അതത് മേഖലയുടെ പേര് ചേർത്ത് അയയ്ക്കുക. ഉദാഹരണത്തിന്, “B Charity” അല്ലെങ്കിൽ “B Health”.
പരസ്യങ്ങൾ വീണ്ടും ലഭിക്കാൻ
നിലവിൽ പരസ്യങ്ങൾ തടഞ്ഞവർക്ക് അവ വീണ്ടും ലഭിക്കണമെന്നുണ്ടെങ്കിൽ, താഴെ പറയുന്ന കോഡുകൾ ഉപയോഗിക്കാം:ഇത്തിസലാത്ത്: 7726 എന്ന നമ്പറിലേക്ക് “U eand” എന്ന് അയയ്ക്കുക.
ഡു: 7726 എന്ന നമ്പറിലേക്ക് “U dupromo” എന്ന് അയയ്ക്കുക.
വിർജിൻ: 7726 എന്ന നമ്പറിലേക്ക് “U AD – Virgin” എന്ന് അയയ്ക്കുക.
വിലക്കിയ ശേഷവും പരസ്യ സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അതോറിറ്റിയിൽ പരാതി നൽകാവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇവിടെ സേഫാണ്! സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യുഎഇക്ക് നേട്ടം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഗൾഫ് രാജ്യങ്ങൾ. നംബിയോയുടെ 2025-ലെ സുരക്ഷാ സൂചിക (Safety Index) അനുസരിച്ച്, ആദ്യത്തെ പത്ത് സുരക്ഷിത നഗരങ്ങളിൽ ഏഴെണ്ണം ഗൾഫ് മേഖലയിലാണ്. ഇതിൽ അഞ്ചെണ്ണവും യുഎഇ നഗരങ്ങളാണ്.
അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒന്നാം സ്ഥാനം നിലനിർത്തി.അജ്മാൻ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ദുബായ്, ഷാർജ, റാസൽഖൈമ എന്നീ യുഎഇ നഗരങ്ങളും ഉയർന്ന റാങ്കുകൾ നേടി. ഗൾഫ് നഗരങ്ങളുടെ ഈ നേട്ടത്തിന് പ്രധാന കാരണം അവിടുത്തെ ഉയർന്ന സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയാണ്.അജ്മാൻ പൊലീസിൻ്റെ സ്മാർട്ട് സെക്യൂരിറ്റി മോണിറ്ററിങ് സിസ്റ്റം പോലുള്ള നൂതന സുരക്ഷാ പദ്ധതികൾ ഈ വിജയം സാധ്യമാക്കാൻ സഹായിച്ചു.
സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ 85-ാം സ്ഥാനത്തുള്ള വഡോദരയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും മുന്നിലുള്ള നഗരം.കേരളത്തിൽ നിന്ന് തിരുവനന്തപുരം 148-ാം സ്ഥാനത്തായി പട്ടികയിലുണ്ട്. കുറഞ്ഞ കുറ്റകൃത്യനിരക്ക്, പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അജ്മാൻ പൊലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ഖാലിദ് മുഹമ്മദ് അൽ നുഐമി അഭിനന്ദിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.609177 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ച് സിഗരറ്റ് കത്തിച്ച് വിമാനത്തിൽ പുകവലി; ശുചിമുറിയിൽ പുക, പ്രവാസി മലയാളിയെ കയ്യോടെ പിടികൂടി അധികൃതർ
വിമാനത്തിൽ പുകവലിച്ച പ്രവാസി മലയാളി പിടിയിൽ. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെയാണ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതയായി. നുകാഫ് ഷിപ്പിങ് ഉടമ വി.കെ ഉമ്മറിന്‍റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ആണ് മരിച്ചത്. മക്കൾ: ഡോ. അബ്ദുൽ അനീസ് (ബുർജീൽ ഹോസ്പിറ്റൽ), ശബ്ന, സരിത, ഷെസ. മരുമക്കൾ: സമീർ, ഫിജാസ്, ശബീർ, ഡോ. ജമാലുന്നിസ അനീസ് (മെഡ്കെയർ ഹോസ്പിറ്റൽ). തിങ്കളാഴ്ച രാത്രി സോനാപൂർ മസ്ജിദിൽ ജനാസ നമസ്കാരത്തിന് ശേഷം ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
യുഎഇ: ഏറ്റവും മോശം വേനൽക്കാലം അവസാനിച്ചോ? അടുത്തത് എന്ത്? കാലാവസ്ഥാ വിദഗ്ധർ പറയുന്നത് നോക്കാം
ഓഗസ്റ്റ് 10 ന് യുഎഇയിലെ അൽ മിർസാം കാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തി. ചൂടുള്ളതും വരണ്ടതുമായ കാറ്റും തീവ്രമായ ചൂടുമുള്ള ഒരു സീസണൽ ഘട്ടമാണിത്. പരമ്പരാഗതമായി, വേനൽക്കാലത്തെ ഏറ്റവും മോശം കാലം ഉടൻ അവസാനിക്കുമെന്നതിന്റെ സൂചനയായി ഈ തീയതിയെ കണക്കാക്കുന്നു. മാറുന്ന കാറ്റിൽ നിന്നും ഇടയ്ക്കിടെയുള്ള മേഘാവൃതമായ കാലാവസ്ഥയിൽ നിന്ന് താമസക്കാർക്ക് ആശ്വാസത്തിന്റെ ഒരു സൂചന മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ്, അടുത്ത മാസം മുതൽ താപനിലയിൽ സൂക്ഷ്മമായ മാറ്റങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് വ്യക്തമാക്കി. “സെപ്തംബർ ഒന്ന് മുതൽ രാത്രികാല താപനില കുറയാൻ തുടങ്ങും,” അദ്ദേഹം പറഞ്ഞു. “രാവിലെ തെക്കൻ കാറ്റിന്റെ സ്വാധീനത്തിലാണ് നമ്മൾ ഇപ്പോൾ, ഉച്ചവരെ താപനില കുറയ്ക്കുന്ന കരക്കാറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. പകലില്‍ കാറ്റ് മന്ദഗതിയിലാകുകയും വടക്ക്-പടിഞ്ഞാറൻ ദിശയിലുള്ള പ്രവാഹത്തിലേക്ക് മാറുകയും ചെയ്യുന്നു, ഇത് ചൂട് എത്രത്തോളം അനുഭവപ്പെടുന്നു എന്നതിനെ ബാധിക്കുന്നു.” ഹബീബിന്റെ അഭിപ്രായത്തിൽ, ഈ ദൈനംദിന കാറ്റിന്റെ രീതി താപനിലയിലെ ഏറ്റക്കുറച്ചിലുകളിൽ നേരിട്ട് പങ്കുവഹിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പിതാവ്
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട്, വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. കൊല്ലം സെഷൻസ് കോടതി സതീഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്. പോലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. ഉച്ചയ്ക്ക് മൂന്നോടെ സതീഷിനെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി.രാജു മുൻകൂർജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് വിട്ടയച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ദുബായിൽ തനിക്കു ജോലി നഷ്ടപ്പെട്ടെന്നും തിരികെ നാട്ടിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കാണിച്ചു നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണു പരിഗണിച്ചത്. അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ, സതീഷിന് മുൻകൂർജാമ്യം ലഭിച്ചതു തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള പറഞ്ഞു. ജൂലൈ 19ന് ആണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
വിമാനത്താവളം വഴി വന്ന ഭാഗ്യം; 18കാരൻ ഇനി കോടീശ്വരൻ; ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ ഇന്ത്യക്കാരന് വമ്പൻ സമ്മാനം
വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകും മുൻപ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച്, 18-ാം വയസ്സിൽ കോടീശ്വരനായി ഒരു യുവ മലയാളി. 18 വയസ്സുകാരനായ വെയ്ൻ നാഷ് ഡിസൂസയാണ് ഒരു മില്യൺ യുഎസ് ഡോളർ സ്വന്തമാക്കിയത്. ഏകദേശം 8 കോടി 76 ലക്ഷം ഇന്ത്യൻ രൂപ വരുമിത്.
യുഎസിലെ സർവകലാശാലയിൽ എയറോസ്പേസ് എൻജിനീയറിങ് ഉന്നത പഠനത്തിനായി യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപാണ് വെയ്ൻ ടിക്കറ്റെടുത്തത്. ദുബായിൽ ജനിച്ചു വളർന്ന വെയ്ൻ ഹർലാൻഡ് ഇന്റർനാഷനൽ സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. അമേരിക്കയിലേക്ക് പോകുന്ന ദിവസം വിമാനത്താവളത്തിൽ വെച്ചാണ് ഇളയ സഹോദരി ഷോലെക്കൊപ്പമാണ് വെയ്ൻ ടിക്കറ്റെടുത്തത്.
മാർച്ചിലാണ് തനിക്ക് 18 വയസ്സ് തികഞ്ഞതെന്നും, ഭാഗ്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് തമാശയ്ക്ക് ടിക്കറ്റെടുത്തതെന്നും വെയ്ൻ പറയുന്നു. പിതാവിന്റെ അക്കൗണ്ട് വഴിയാണ് ടിക്കറ്റെടുത്തത്. 4463 എന്ന നമ്പരാണ് വെയ്‌നിന് ഭാഗ്യം കൊണ്ടുവന്നത്.
ഓഗസ്റ്റ് ആറിന് പുലർച്ചെ ഒരുമണിയോടെയാണ് വിജയിയായെന്നുള്ള ദുബായ് ഡ്യൂട്ടി ഫ്രീയുടെ കോൾ വെയ്‌നിനെ തേടിയെത്തിയത്. മുംബൈ സ്വദേശികളാണ് വെയ്‌നിന്റെ മാതാപിതാക്കൾ. ദുബായിൽ ലോഡിസ്റ്റിക് സ്ഥാപനം നടത്തുകയാണ് പിതാവ് റോയ്സ് ഡിസൂസ.
ഈ പണം സഹോദരി ഷോലെയുടെ സംഗീത പഠനത്തിനും ഭാവിക്കും സഹായകമാകുമെന്ന് വെയ്ൻ പറഞ്ഞു. എയറോസ്പേസ് എൻജിനീയറിങ് പഠനം തന്റെ ഏറെ നാളായുള്ള സ്വപ്നമാണെന്നും വെയ്ൻ കൂട്ടിച്ചേർത്തു. 1999ൽ ദുബായ് ഡ്യൂട്ടി ഫ്രീ തുടങ്ങിയത് മുതൽ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു മില്യൺ യുഎസ് ഡോളർ സമ്മാനത്തുക ലഭിക്കുന്ന 255-ാമത്തെ ഇന്ത്യക്കാരനാണ് വെയ്ൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
-
ഇത്രയധികം നിയമവിരുദ്ധ വസ്തുക്കളോ? യുഎഇയിൽ പിടിച്ചെടുത്തത് 1.76കോടിയുടെ വസ്തുക്കൾ; പിടികൂടിയതിൽ പുകയില മുതൽ ശീതളപാനീയങ്ങൾ വരെ
രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇക്കാലയളവിൽ വിവിധ ഭാഗങ്ങളിലായി 85,500 പരിശോധനകൾ അധികൃതർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം 110 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. നികുതിയും പിഴകളുമായി ആറു മാസത്തിനിടെ 35.72കോടി ദിർഹം ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 86.29 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പ്രദേശിക വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയത്.
പിടിച്ചെടുത്തവയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പില്ലാത്തതും ടാക്സ് അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതുമായ 1.15കോടി പുകയില പാക്കറ്റുകളാണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്തതിൻറെ ഇരട്ടിയോളം വരുമിത്. 2019ൽ നടപ്പിലാക്കിയ അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ ഓരോ പാക്കിൻറെയും ഉൽപാദനം മുതൽ കയറ്റുമതിയും വിൽപനയും അടക്കമുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യാനാകും. ഇതുവഴി എക്സൈസ് ടാക്സ് അടച്ചുവെന്ന് ഉറപ്പാക്കാനും കള്ളക്കടത്തും വ്യാജ പതിപ്പുകളും തടയാനും സാധിക്കും.
പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 61 ലക്ഷം ബോട്ടിൽ പാനീയങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ പിടിച്ചെടുത്തതിനേക്കാൾ മൂന്നര ഇരട്ടിവരുമിത്. യു.എ.ഇയിലെ ടാക്സ് നിയമപ്രകാരം കാർബണേറ്റഡ് പാനീയങ്ങൾ, എനർജി പാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുന്നതിനായി നികുതി ചുമത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ മധുര പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനനുസരിച്ച് നിർണയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും നൂതനമായ ഡിജിറ്റൽ മോണിറ്ററിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിപണിയുടെ നിരീക്ഷണത്തിനും നിയമം നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നികുതി വിഭാഗം എക്സി. ഡയറക്ടർ സാറ അൽ ഹബ്ശി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t