അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പരിചയക്കാരനായ പ്രിൻസ് നെയും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിസ വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് ഇരുവരും ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ശാസ്ത്രീയമായ അന്വേഷണം നടത്തി ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി
പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം) പിഴ ചുമത്തി. കൂടാതെ, മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. എമിറാത്ത് അൽ യൗം ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലത്തോട്ട് വെട്ടിയ പ്രതിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടുകയായിരുന്നു. അപകടത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും ഗൗരവമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാതിരുന്നതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാസം മതിയാക്കി മടങ്ങിയെത്തിയവരെ ‘നോർക്ക കെയറിൽ’ ഉൾപ്പെടുത്തണം: കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയറി’ന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വേണ്ടിയാണ് നോർക്ക ഈ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ.
മടങ്ങിയെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രവാസി ലീഗൽ സെൽ ഹർജിയിൽ ചൂണ്ടിക്കാട്ടി. നാടിന്റെ വികസനത്തിൽ വർഷങ്ങളോളം പങ്കുവഹിച്ചവരെ ഒഴിവാക്കുന്നത് നീതിയല്ലെന്നും അവർ വാദിച്ചു.
നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻ തന്നെ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ നിവേദനത്തിൽ നോർക്ക കെയർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.
പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം, മുൻ കുവൈത്ത് പ്രവാസി പെരുകിലത്ത് ജോസഫ് (ബെന്നി), പി. അനിൽകുമാർ എന്നിവരാണ് ഹർജി നൽകിയത്.
ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ, മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, കുവൈത്ത് ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply