യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ്

യുഎഇയിൽ വീട്ടുടമയുടെ പണവും ആഭരണങ്ങളും മോഷ്ടിച്ചു പ്രവാസി വീട്ടുജോലിക്കാരിക്കും കാമുകനും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് അൽഐൻ ക്രിമിനൽ കോടതി. ഇരുവരെയും നാടുകടത്താനും കോടതി വിധിച്ചു.

കോടതി രേഖകൾ അനുസരിച്ച്, വീട്ടുജോലിക്കാരി കാമുകനുമായി ചേർന്ന് വീട്ടിൽ കയറി 5,000 ദിർഹവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ഇയാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2025 മെയ് 25-നാണ് ഫലാജ് ഹസ്സ പോലീസ് സ്റ്റേഷനിൽ വീട്ടുടമ പരാതിയായി എത്തുന്നത്. പുതിയതായി ജോലിക്ക് ചേർന്ന വീട്ടുജോലിക്കാരി പുറത്തുനിന്ന് ഒരാളുമായി ചേർന്ന് മുറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നായിരുന്നു പരാതി.

മോഷണ വിവരം അറിഞ്ഞ വീട്ടുടമയും സഹോദരിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, എത്യോപ്യൻ സ്വദേശിയായ ഒരാൾ പല തവണ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തി. പോലീസ് പിന്നീട് അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രക്ഷപ്പെടുന്നതിനിടെ പ്രതി അയൽവാസിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ആഭരണപ്പെട്ടി കണ്ടെടുത്തതും തെളിവായി.

പണം വേഗത്തിൽ സമ്പാദിച്ച് എത്യോപ്യയിലേക്ക് മടങ്ങി വിവാഹം കഴിക്കാൻ വേണ്ടി കാമുകനാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തിയത്. വീട്ടുടമയുടെ കുട്ടികളുടെ ചെറിയ സ്വർണ്ണമാലകളും മോതിരങ്ങളും കമ്മലുകളും മുൻപ് മോഷ്ടിച്ചത് താനാണെന്നും, അവ നഷ്ടപ്പെട്ടതാണെന്ന് വീട്ടുടമയെ വിശ്വസിപ്പിക്കുകയായിരുന്നെന്നും യുവതി സമ്മതിച്ചു.

പോലീസ് പിന്നീട് കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴികളും നിരത്തിയപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. ഇരു പ്രതികൾക്കും കോടതി തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.284325 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

Comments

Leave a Reply

Your email address will not be published. Required fields are marked *