ലഹരിക്കടത്തിന് 5 വർഷം ഗൾഫിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പഠിച്ചില്ല; നാട്ടിലെത്തി വീണ്ടും ലഹരികടത്ത്, പിടിയിൽ

വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് സംഘം അറസ്റ്റിലായത്.50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും സംഘത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ നേരത്തെ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽശിക്ഷയിൽ നിന്നും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

യുഎഇ: ഫണ്ടില്ലാത്ത ചെക്കുകള്‍ നല്‍കി, പത്ത് ലക്ഷത്തോളം തിരികെ നല്‍കണം, കൂടാതെ പിഴയും

മതിയായ ഫണ്ടില്ലാതെ രണ്ട് ചെക്കുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ സിവിൽ കോടതി പിഴയിട്ടു. ഒരാൾക്ക് 240,000 ദിർഹം മറ്റൊരാൾക്ക് തിരികെ നൽകാനും 20,000 ദിർഹം കൂടി നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ചെക്കുകളുടെ മൂല്യത്തിനും പരാതിക്കാരന് ഉണ്ടായ ഭൗതികവും ധാർമികവുമായ ദ്രോഹത്തിനുള്ള നഷ്ടപരിഹാരത്തിനും പ്രതി ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി കോടതി വിധിച്ചു. വാണിജ്യ തർക്കത്തിൽ നിന്നാണ് കേസ് ഉടലെടുത്തത്, അതിൽ പ്രതി സാമ്പത്തിക ബാധ്യതയുടെ ഭാഗമായി ചെക്കുകൾ നൽകിയെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു. പ്രതി 240,000 ദിർഹം വിലമതിക്കുന്ന രണ്ട് ചെക്കുകൾ എഴുതി നൽകിയതായും അവ മതിയായ ഫണ്ടില്ലാത്തതിനാൽ തിരികെ ലഭിച്ചതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. മുന്‍പത്തെ ഒരു ക്രിമിനൽ കേസിൽ മോശം ചെക്കുകൾ നൽകിയതിന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു, അതിന്റെ ഫലമായി 40,000 ദിർഹം പിഴ ചുമത്തി. വിധി ഉണ്ടായിരുന്നിട്ടും, കടം തീർക്കാൻ പ്രതി വിസമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, വൈറലായി ഇന്ത്യക്കാരിയുടെ പോസ്റ്റ്

യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

നിയമലംഘകരെ സൂക്ഷിച്ചോ! യുഎഇ അശ്രദ്ധമായ ഡ്രൈവിങിന് പിഴയും ബാക്ക് പോയിന്റും! വാഹനം കണ്ടുകെട്ടി

ദുബായിൽ അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ റോഡിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനെ തുടർന്നാണ് നടപടി. ദുബായ് പോലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ നിയമലംഘനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് കാമ്പയിൻ്റെ ഭാഗമായാണ് ഈ നടപടി.

നിയമലംഘനം നടത്തിയ ഡ്രൈവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

അപകടകരമായ രീതിയിൽ ടി വേ റോഡിൽ ലെയിൻ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിൻ മാറിയാൽ 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങൾ ഒഴിവാക്കാനും ലെയിൻ മാറുന്നതിന് മുൻപ് കണ്ണാടികൾ നോക്കാനും സിഗ്നലുകൾ ഉപയോഗിക്കാനും ഡ്രൈവർമാരോട് പോലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ ‘Police Eye’ എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴി അധികാരികളെ അറിയിക്കാമെന്നും ദുബായ് പോലീസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

Comments

Leave a Reply

Your email address will not be published. Required fields are marked *