ഡോളറിനും ഗള്‍ഫ് കറന്‍സികള്‍ക്കും മുന്നിലെ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച പ്രവാസികള്‍ക്ക് ആശ്വാസമായി. ഒരു ദിര്‍ഹത്തിന് 24.40 രൂപ എന്ന പുതിയ റെക്കോര്‍ഡ് നിരക്ക് പ്രവാസികള്‍ക്കു വലിയ നേട്ടമായി മാറിയിരിക്കുകയാണ്. ശമ്പളം ലഭിക്കുന്നതുവരെ ഇത് നിലനില്‍ക്കുമെന്ന പ്രതീക്ഷയും ഉണ്ടെന്നതിനാല്‍ ഗള്‍ഫിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കാര്യമായ ഗുണം നേട്ടമായി കാണുന്നു. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, നിലവിലെ മൂല്യത്തകര്‍ച്ച ഡിസംബര്‍ ആദ്യവാരത്തോളം തുടരാനാണ് സാധ്യത. ഒരുവര്‍ഷത്തിനിടെ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ 1.41 രൂപയും അഞ്ച് വര്‍ഷത്തിനിടെ 2.28 രൂപയും അധികനേട്ടമാണ് പ്രവാസികള്‍ നേടിയത്. യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകളില്‍ ഇന്നലെ ദിര്‍ഹത്തിന് 24.26 രൂപയാണ് നല്‍കിയത്. രാജ്യാന്തര നിരക്ക് 24.40 രൂപയായിരുന്നുവെങ്കിലും സേവനനിരക്ക് അടക്കമുള്ള കാരണങ്ങളാല്‍ നേരിയ വ്യത്യാസം അനുഭവപ്പെട്ടു. പണം അയക്കുന്നതിനായി 23 ദിര്‍ഹം വരെ സേവനചാര്‍ജ് ഈടാക്കുന്ന സാഹചര്യം പ്രവാസികള്‍ക്ക് അധികഭാരമായിരിക്കുകയാണ്.
അതേസമയം, പൂർണ്ണ രാജ്യാന്തര നിരക്കും കുറഞ്ഞ അല്ലെങ്കിൽ പൂജ്യ സേവന ചാര്‍ജുമായുള്ള ബോട്ടിം, ഇത്തിസലാത്ത് ഇ-മണി തുടങ്ങിയ ഓൺലൈൻ ആപ്പുകൾ വഴി പണം അയക്കുന്ന പ്രവണത ശക്തമായതോടെ, പരമ്പരാഗത എക്സ്ചേഞ്ചുകൾ തിരിച്ചടിയനുഭവിക്കുകയാണ്. യുഎഇയിൽ വ്യക്തിഗത ബാങ്ക് വായ്പയ്ക്ക് ശമ്പളപരിധി സെൻട്രൽ ബാങ്ക് ഒഴിവാക്കിയതും പ്രവാസികൾക്ക് പുതിയ അവസരങ്ങൾ തുറന്നിരിക്കുന്നു. നാട്ടിലെ കടബാധ്യതകളടയ്ക്കാനും സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനുമായി പലരും വായ്പ ഉപയോഗപ്പെടുത്തുന്നുണ്ട്.
വ്യവസായികൾ അവസരം പ്രയോജനപ്പെടുത്തുന്നു
രൂപയുടെ മൂല്യത്തകർച്ച അനുകൂലമാക്കിയുള്ള ഇറക്കുമതിയും കയറ്റുമതിയും വർധിപ്പിക്കാനുള്ള നീക്കത്തിലാണ് വ്യവസായികൾ. ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള ഇറക്കുമതിയും ജിസിസി വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള പുനർകയറ്റുമതിയും വർധിപ്പിക്കാനാണ് ശ്രമം.
മൂല്യത്തകർച്ച തുടർന്നേക്കാമെന്ന് വിദഗ്ധർ
വർഷാവസാനത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുകയും ഡോളറിലേക്കു നിക്ഷേപം മാറ്റുകയും ചെയ്യുന്ന പ്രവണത രൂപയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്റെ ഇടപെടൽ പരിമിതമായിത്തീരുന്ന സാഹചര്യവും രൂപയെ സമ്മർദ്ദത്തിലാക്കുന്നതായി വിദഗ്ധർ പറയുന്നു. ഡിസംബർ 9–10 ന് നടക്കുന്ന യുഎസ് ഫെഡ് യോഗത്തെച്ചൊല്ലിയും ഇന്ത്യ–യുഎസ് വ്യാപാര ധാരണയിലെ അനിശ്ചിതത്വത്തെയും തുടര്‍ന്ന് രൂപ സർവകാല താഴ്ചയിലേക്ക് പോകാനുള്ള സാധ്യതകളുണ്ട്.
വർഷാവസാനവും പുതുവർഷാരംഭവും രൂപയ്ക്ക് വെല്ലുവിളിയയിരിക്കുമെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
വിനിമയ നിരക്ക് (രൂപയിൽ)
യുഎഇ ദിര്‍ഹം: 24.40
ഖത്തർ റിയാൽ: 24.61
സൗദി റിയാൽ: 23.89
ഒമാൻ റിയാൽ: 233.19
ബഹ്റൈൻ ദിനാർ: 237.83
കുവൈത്ത് ദിനാർ: 291.86
ഗ്രാറ്റിവിറ്റി എവിടെ? മാസങ്ങളായുള്ള കാത്തിരിപ്പ്; വലഞ്ഞ് നൂറുകണക്കിന് ജീവനക്കാർ; ദുബായിലെ ഈ പ്രമുഖ കമ്പനി തകർച്ചയിലോ?
പെട്രോഫാക് യുഎഇ ശാഖയിലെ പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്കുള്ള ഗ്രാച്ചുവിറ്റി അടക്കമുള്ള End-of-Service (EOS) ആനുകൂല്യങ്ങൾ മാസങ്ങളായി കുടുങ്ങിക്കിടക്കുന്നതായി പരാതി. മൊത്തം കുടിശ്ശിക Dh 27 മില്യണിൽ കൂടുതലാകാമെന്നാണ് ജീവനക്കാരുടെ കണക്ക്. കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട 200-ൽ പരധികം ജീവനക്കാരാണ് EOS തുക ലഭിക്കാതെ വിഷമത്തിലായത്. പിരിച്ചുവിടലുകളുടെ ഭാഗമായി ചിലരെ നോട്ടീസ് കാലയളവോ മുൻകൂട്ടി അറിയിപ്പോ കൂടാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു.
അവകാശമായി ലഭിക്കേണ്ട പണം തന്നിട്ടില്ല
വർഷങ്ങളോളം സേവനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചിലർക്ക് 3 ലക്ഷം ദിർഹം മുതൽ 7 ലക്ഷത്തിലധികം ദിർഹം വരെയുള്ള തുകയാണു ലഭിക്കേണ്ടതെന്ന് ജീവനക്കാർ പറയുന്നു. ഗ്രാച്ചുവിറ്റിക്ക് പുറമെ അവധി വേതനം, അന്തിമ സെറ്റിൽമെന്റ് തുടങ്ങി നിരവധി തുകകളും ലഭിക്കാത്ത നിലയിലാണ്.
നിരവധി ജീവനക്കാർ ഇപ്പോൾ വിസ കാലാവധി തീരാൻ പോകുന്ന സാഹചര്യത്തിൽ തൊഴിൽ തേടാനും രാജ്യത്ത് തുടരാനും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പറയുന്നു. കേവലം രണ്ട് മാസം മാത്രം വിസ നീട്ടിയെങ്കിലും EOS തുക ലഭിക്കാത്തതോടെ അത് ഉപയോഗപ്രദമല്ലെന്ന് അവർ പറയുന്നു.
കമ്പനിയുടെ പ്രതികരണം
പെട്രോഫാക് പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുവെന്നും ജീവനക്കാരുടെ കുടിശ്ശികകൾ പരിഗണനയിൽ ഉള്ളതാണെന്നും കമ്പനി വ്യക്തമാക്കി. പക്ഷേ EOS തുക നൽകുന്നതിനുള്ള വ്യക്തമായ തീയതി വ്യക്തമാക്കിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു
ഗ്രാച്ചുവിറ്റി ലഭിക്കാത്തതോടെ ലോൺ ബാധ്യത, വീട് വാടക, കുടുംബച്ചിലവ് തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടെന്ന് ചിലർ പറയുന്നു. ജീവനക്കാർ ആവശ്യപ്പെടുന്നത് നിയമപ്രകാരം അവർക്കുള്ള തുക ഉടൻ തീർപ്പാക്കണമെന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
എവിടെ പോകാം ഈ ലോങ്ങ് വീക്കൻഡ്? കൺഫ്യൂഷനിലാണോ? എങ്കിൽ വിസ ആവശ്യമില്ലാതെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന 5 കിടിലൻ സ്ഥലങ്ങളിതാ…
യുഎഇയുടെ 54-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1, 2 (തിങ്കൾ, ചൊവ്വ) ദിവസങ്ങൾ പൊതു-സ്വകാര്യ മേഖലയിലുടനീളം ശമ്പളത്തോടെ നൽകിയ അവധിയാക്കി പ്രഖ്യാപിച്ചു. ഇതോടെ, ഡിസംബർ 3 ബുധനാഴ്ച ജോലി പുനരാരംഭിക്കുന്നതിന് മുൻപ് നാലുദിവസത്തെ ദീർഘാവധി യുഎഇയിലെ താമസക്കാർക്ക് ലഭിച്ചു. ദീർഘാവധി ഉപയോഗിച്ച് ഒരു ചെറിയ സ്റ്റേക്കേഷൻ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, വിസ ആവശ്യമില്ലാത്തതും നാലു മണിക്കൂറിൽ താഴെ വിമാനയാത്രയുള്ളതുമായ രാജ്യങ്ങൾ ഏറ്റവും നല്ല പരിഹാരമാണ്. വിസയ്ക്കുള്ള ഓൺലൈൻ നടപടികളോ ദീർഘമായ കാത്തിരിപ്പുകളോ ഇല്ലാതെ, പാസ്പോർട്ട് കൈയിൽ എടുത്ത് നേരിട്ട് വിമാനത്താവളത്തിൽ എത്തിച്ചേരുക മാത്രമേ വേണ്ടുവായുള്ളു.
യുഎഇയിൽ നിന്ന് വിസയില്ലാതെ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ലഭിക്കുന്നതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ സന്ദർശിക്കാവുന്ന ചില പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ താഴെപ്പറയുന്നവയാണ്:
- ജോർജിയ
യുഎഇയിൽ നിന്ന് ടിബിലിസിയിലേക്ക് വെറും 3.5 മണിക്കൂർ വിമാനയാത്ര. യൂറോപ്പും ഏഷ്യയും തമ്മിലുള്ള ചേർക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം പർവതങ്ങൾ, പുരാതന പട്ടണങ്ങൾ, ശീതളമായ കാലാവസ്ഥ എന്നിവയിൽ സമ്പന്നമാണ്. യുഎഇ റെസിഡന്റുകൾക്ക് 90 ദിവസം വരെ വിസ ആവശ്യമില്ല.
- ഉസ്ബെക്കിസ്ഥാൻ
വിസ-ഓൺ-അറൈവൽ, 30 ദിവസം താമസിക്കാം. സമർഖണ്ഡ്, ബുഖാര പോലെയുള്ള പ്രശസ്തമായ ചരിത്രപട്ടണങ്ങൾ, ടാഷ്കെന്റിലെ സോവിയറ്റ് ശൈലിയിലുള്ള കെട്ടിടങ്ങൾ, മാർക്കറ്റുകൾ എന്നിവ കാണാൻ നാലുദിവസം മതി. യുഎഇയിൽ നിന്ന് ടാഷ്കെന്റിലേക്ക് വിമാനയാത്ര: 3.5 മണിക്കൂർ
- അർമേനിയ
എമിറേറ്റ്സ് ഐഡി കൈയിൽ ഉള്ളവർക്ക് വിസ-ഓൺ-അറൈവൽ ലഭിക്കും. അർമേനിയൻ പർവതങ്ങൾ, ശീതളമായ കാലാവസ്ഥ, പുരാതന മഠങ്ങൾ, മനോഹരമായ പ്രകൃതി ദൃശ്യം എന്നിവ കാരണം യുഎഇയിൽ നിന്ന് വളരെയധികം ആളുകൾ സന്ദർശിക്കുന്ന രാജ്യം. വിമാനയാത്ര സമയം: 3 മണിക്കൂർ 25 മിനിറ്റ്
- നേപ്പാൾ
ഹിമാലയത്തിന്റെ നാട് — വിസ-ഓൺ-അറൈവൽ സൗകര്യത്തോടെ യുഎഇ നിവാസികൾക്ക് ലളിതമായി സന്ദർശിക്കാവുന്ന രാജ്യം. മൗണ്ട് എവറസ്റ്റ്, ബൗദ്ധ മഠങ്ങൾ, ക്ഷേത്രങ്ങൾ, സ്ട്രീറ്റ് ഫുഡ്, ആത്മീയ സമാധാനം എല്ലാം ഒരുമിച്ചുള്ള അപൂർവ അനുഭവം. വിമാനയാത്ര: ഏകദേശം 4 മണിക്കൂർ
- അസർബൈജാൻ
ബാക്കുവിലെ യുനെസ്കോ പൈതൃക പട്ടണം, മെയ്ഡൻ ടവർ, ഷിർവാൻഷാഹ് പാലസ്, കാസ്പിയൻ കടൽത്തീരത്ത് ബാക്കു ബൂളവാർഡ് — എല്ലാം കാണാൻ ലോകം മുഴുവൻ നിന്നും വിനോദസഞ്ചാരികൾ എത്തുന്ന രാജ്യമാണ് അസർബൈജാൻ. അത് കൂടാതെ മോഡേൺ ഐക്കൺ ആയ ഹൈദർ അലിയേവ് സെന്ററും വലിയ ആകർഷണം. യുഎഇയിൽ നിന്ന് ബാക്കുവിലേക്ക് വെറും 3 മണിക്കൂർ വിമാനയാത്ര.
നാലുദിവസത്തെ ദീർഘാവധി ചെറിയൊരു യാത്രയ്‌ക്കായി ഏറ്റവും അനുയോജ്യമായ അവസരമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിസ-ഫ്രീ രാജ്യങ്ങൾ മികച്ച ചോയിസുകളാണ്. നേരിട്ടുള്ള വിമാനങ്ങൾ, കുറഞ്ഞ ചിലവ്, കുറഞ്ഞ സമയം— എല്ലാം കൂടി ഒരു പെട്ടെന്നുള്ള ഹോളിഡേ പ്ലാൻ അതിവേഗം പൂർത്തിയാക്കാൻ സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply