Posted By user Posted On

യുവതിയെ തട്ടിക്കൊണ്ടുപോയി 14 വർഷം തടവിലാക്കി; മറ്റൊരു സ്ത്രീയെ കൊന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ

റഷ്യയിൽ ഒരു സ്ത്രീയെ 14 വർഷത്തേക്ക് തടവിലാക്കിയതിനും മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതിനും ഒരു പുരുഷനെ റഷ്യൻ നഗരമായ ചെല്യാബിൻസ്‌കിൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി റഷ്യൻ അധികൃതർ പറഞ്ഞു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മ വൈദ്യസഹായം ആവശ്യപ്പെട്ടപ്പോളാണ് കുറ്റകൃത്യങ്ങൾ പുറത്തറിയുന്നത്. ഇത് തട്ടിക്കൊണ്ടുപോയ 33 കാരിയായ സ്ത്രീയെ 14 വർഷത്തിന് ശേഷം രക്ഷിക്കാനും ഇടയാക്കി. അന്വേഷകരുടെ മൊഴി പ്രകാരം 19 വയസ്സുള്ള യുവതിയെ ഇയാൾ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും പിന്നീട് പോകാൻ അനുവദിക്കാതെ തടവിലാക്കുകയുമായിരുന്നു. ഇയാൾ യുവതിയെ മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാൾ ജനാലകളിൽ കമ്പികൾ സ്ഥാപിച്ചിരുന്നതായും എപ്പോഴും വീട് പൂട്ടിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് വീട്ടിലെത്തിയപ്പോൾ, 2011-ൽ യുവാവിന്റെ വീടിന്റെ ഒരു പ്ലോട്ടിൽ മറ്റൊരു സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇയാളെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കമ്പ്യൂട്ടറുകളും ചങ്ങലകളും കണ്ടെത്തി. റഷ്യൻ മാധ്യമങ്ങൾ 51 കാരന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *