രാജ്യത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76കോടി വസ്തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇക്കാലയളവിൽ വിവിധ ഭാഗങ്ങളിലായി 85,500 പരിശോധനകൾ അധികൃതർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം 110 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. നികുതിയും പിഴകളുമായി ആറു മാസത്തിനിടെ 35.72കോടി ദിർഹം ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 86.29 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പ്രദേശിക വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയത്.
പിടിച്ചെടുത്തവയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പില്ലാത്തതും ടാക്സ് അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതുമായ 1.15കോടി പുകയില പാക്കറ്റുകളാണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്തതിൻറെ ഇരട്ടിയോളം വരുമിത്. 2019ൽ നടപ്പിലാക്കിയ അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ ഓരോ പാക്കിൻറെയും ഉൽപാദനം മുതൽ കയറ്റുമതിയും വിൽപനയും അടക്കമുള്ള വിവരങ്ങൾ ട്രാക്ക് ചെയ്യാനാകും. ഇതുവഴി എക്സൈസ് ടാക്സ് അടച്ചുവെന്ന് ഉറപ്പാക്കാനും കള്ളക്കടത്തും വ്യാജ പതിപ്പുകളും തടയാനും സാധിക്കും.
പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 61 ലക്ഷം ബോട്ടിൽ പാനീയങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ പിടിച്ചെടുത്തതിനേക്കാൾ മൂന്നര ഇരട്ടിവരുമിത്. യു.എ.ഇയിലെ ടാക്സ് നിയമപ്രകാരം കാർബണേറ്റഡ് പാനീയങ്ങൾ, എനർജി പാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുന്നതിനായി നികുതി ചുമത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ മധുര പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനനുസരിച്ച് നിർണയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും നൂതനമായ ഡിജിറ്റൽ മോണിറ്ററിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിപണിയുടെ നിരീക്ഷണത്തിനും നിയമം നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്നതായി ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നികുതി വിഭാഗം എക്സി. ഡയറക്ടർ സാറ അൽ ഹബ്ശി പറഞ്ഞു.
അജ്ഞാതൻറെ മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദുബൈ പൊലീസ്. ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയുന്നതിനാവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തു നിന്ന് കാണാതായ കേസുകളും റിപോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചത്.
മരണ കാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപാർട്ട്മെൻറ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവർ ദുബൈ പൊലീസിൻറെ കോൾ സെൻറർ നമ്പറായ 901ൽ വിളിച്ചറിയിക്കാം. രാജ്യത്തിന് പുറത്തുനിന്നാണെങ്കിൽ +971 4 901 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.
ആംസ്റ്റർഡാമിലേക്കുള്ള KLM എയർലൈൻസ് വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ച് യാത്രക്കാർ പരിഭ്രാന്തരായി. ബോയിംഗ് 777 വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് സംഭവം. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് പെട്ടെന്ന് തീപിടിച്ചത്. തുടർന്ന്, വിമാനത്തിനുള്ളിൽ പുക നിറഞ്ഞതോടെ ഉറങ്ങുകയായിരുന്ന യാത്രക്കാർ ഭയന്നു.
വിമാനത്തിലെ ജീവനക്കാർ ഉടനടി ഇടപെട്ട് തീയണച്ചു. ആർക്കും പരിക്കുകളില്ലാതെ വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ഇറങ്ങി. യാത്രക്കാരിൽ ഒരാളായ സിമിയോൺ മാലഗോളി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുക നിറഞ്ഞ ക്യാബിൻ്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ യാത്രയായിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.
വിമാനങ്ങളിൽ തീപിടിത്തമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗുകളിൽ കൊണ്ടുപോകാൻ അനുവാദമില്ല. അടുത്തിടെ നടന്ന ചില പഠനങ്ങളിൽ, ഫോണുകളിലും ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ വിമാനങ്ങളിൽ തീപിടിത്തത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപകടസാധ്യതകൾ മുൻനിർത്തി, ചില വിമാനക്കമ്പനികൾ പവർ ബാങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, എമിറേറ്റ്സ് എയർലൈൻസ് 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് ഈ സേവനം നൽകുന്നത്.
ചെക്ക് ഇൻ എവിടെ ചെയ്യാം?
അബുദാബി: മീന ക്രൂസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ കൗണ്ടറുണ്ട്.
മുസഫ: ഷാബിയ 11-ൽ രാവിലെ 10 മുതൽ രാത്രി 10 വരെ.
യാസ് മാൾ: ഫെറാറി വേൾഡ് എൻട്രൻസിൽ രാവിലെ 10 മുതൽ രാത്രി 10 വരെ.
അൽ ഐൻ: കുവൈത്താത്ത് ലുലു മാളിൽ സെപ്റ്റംബർ ഒന്നു മുതൽ രാവിലെ 10 മുതൽ രാത്രി 10 വരെ.
പ്രധാന വിവരങ്ങൾ:
യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം.
അൽ ഐനിലെ കേന്ദ്രത്തിൽ യാത്രയ്ക്ക് 7 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യണം.
ചെക്ക് ഇൻ ചെയ്യുമ്പോൾ ബാഗേജ് നൽകി ബോർഡിംഗ് പാസ് വാങ്ങാം.
ഇതുവഴി വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കി നേരിട്ട് എമിഗ്രേഷനിലേക്ക് പോകാം.
ഇപ്പോൾ ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്ന് ഇൻഡിഗോ സർവീസുണ്ട്. നിലവിൽ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നിവയ്ക്കും ഈ സൗകര്യമുണ്ട്. കൂടാതെ, വീടുകളിലെത്തി ചെക്ക് ഇൻ ചെയ്യുന്ന ‘ഹോം ചെക്ക് ഇൻ’, ബാഗേജുകൾ വീടുകളിലോ ഹോട്ടലുകളിലോ എത്തിക്കുന്ന ‘ലാൻഡ് ആൻഡ് ലീവ്’ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
അബുദാബി: യുഎഇയിൽ പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവർ നിലവിലെ സ്പോൺസറെ രേഖാമൂലം അറിയിച്ചിരിക്കണം. ഇങ്ങനെ അറിയിക്കാത്തവർക്ക് ഒരു വർഷത്തേക്ക് പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രധാന നിയമങ്ങൾ:
പ്രൊബേഷൻ കാലയളവ്: യുഎഇയിൽ തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് ആറു മാസമാണ്. ഒരു തൊഴിലുടമയുടെ കീഴിൽ ഒരു തവണ മാത്രമേ പ്രൊബേഷൻ അനുവദിക്കുകയുള്ളൂ.
ജോലി മാറാൻ: പ്രൊബേഷൻ കാലയളവിൽ ജോലി മാറാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുൻപ് നിലവിലെ തൊഴിലുടമയ്ക്ക് നോട്ടീസ് നൽകണം. വിൽനിലവിലെ തൊഴിലുടമക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ, അത് പുതിയ തൊഴിലുടമ നികത്തണം. വിസയ്ക്കും നിയമനത്തിനുമായി ചെലവഴിച്ച തുക ഇതിൽപ്പെടും.
പുറത്താക്കൽ: ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കിൽ, തൊഴിലുടമയ്ക്ക് ജോലിയിൽ നിന്ന് പിരിച്ചുവിടാം. എന്നാൽ, വിസ റദ്ദാക്കുന്നതിന് 14 ദിവസം മുൻപ് ജീവനക്കാരനെ രേഖാമൂലം അറിയിക്കണം.
രാജ്യം വിടാൻ: പ്രൊബേഷൻ കാലയളവിൽ ജോലി ഉപേക്ഷിച്ച് രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ 14 ദിവസം മുൻപ് തൊഴിലുടമയെ അറിയിക്കണം.
ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക നിയമങ്ങൾ
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ബാധ്യത: റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ച ഗാർഹിക തൊഴിലാളികൾ പ്രൊബേഷൻ കാലത്ത് ജോലി ഉപേക്ഷിച്ചാൽ, മടക്കയാത്രാ ടിക്കറ്റിന്റെ ചെലവ് ഏജൻസികൾ വഹിക്കണം. തൊഴിലുടമ ഏജൻസിക്ക് നൽകിയ തുകയും തിരികെ നൽകണം.
പ്രൊബേഷൻ ശേഷം: പ്രൊബേഷൻ പൂർത്തിയാക്കിയ ശേഷം ജോലി ഉപേക്ഷിച്ചാൽ, തൊഴിലാളി തന്നെ മടക്കയാത്രാ ടിക്കറ്റിന്റെ ചെലവ് വഹിക്കണം. എന്നാൽ, തൊഴിലാളിക്ക് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്പോൺസർ അതിനുള്ള നടപടികൾ പൂർത്തിയാക്കണം.
രാജ്യത്തിനകത്തുള്ള തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറ്റം (നഖ്ൽ കഫാല) ഉദാരമാക്കിയതോടെ, നിലവിലുള്ള വിസ മാറി ജോലി നേടുന്നവരുടെ എണ്ണത്തിൽ 9% വർധനവുണ്ടായി. തൊഴിലാളികളും തൊഴിലുടമകളും ഈ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് മന്ത്രാലയം ഇതിലൂടെ വ്യക്തമാക്കുന്നത്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.603636 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
1 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65കാരനായ ഗഫൂര്‍ തയ്യിലിന് അപ്രതീക്ഷിതമായ വരവേല്‍പ്പാണ് നല്‍കിയത്. മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേറ്റത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാന്‍ പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തു. രാവിലെ 10ന് ദുബായിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറങ്ങുംവരെ ഗഫൂര്‍ തനിക്ക് സ്വീകരണം ഒരുക്കിയത് അറിഞ്ഞിരുന്നില്ല. എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസാണ് ഗഫൂറിനെ നാട് ഇങ്ങനെ നെഞ്ചിലേറ്റാന്‍ കാരണം. ജന്മനാടായ മരുതിന്‍ചിറയില്‍നിന്ന് ഗള്‍ഫിലെത്തിയവരില്‍ ഭൂരിപക്ഷവും ഗഫൂറിന്റെ സഹായത്തില്‍ എത്തിയവരാണ്. ജോലി ആവശ്യാര്‍ഥംതന്നെ സമീപിച്ചവരെയെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ഗഫൂര്‍ക്കയെ അവര്‍ക്ക് മറക്കാനാവില്ല. ‘എനിക്ക് ചങ്കുപറിച്ചുതന്ന നാട്ടുകാര്‍ക്ക് താങ്ക്സ്, വലിയ സന്തോഷം! സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ചെയ്ത് ഇനിയും മുന്നോട്ടുപോകണം. അതിന് പടച്ചോന്റെ കൃപ ഉണ്ടാവട്ടെ’, ഇതായിരുന്നു നാട്ടുകാരുടെ സ്‌നേഹത്തിന് ഗഫൂര്‍ നല്‍കിയ മറുപടി. തയ്യില്‍ ഖാദര്‍ഹാജി-ബിരിയാമു ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളാണ് ഗഫൂര്‍. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗഫൂര്‍ 13-ാംവയസില്‍ പിതാവിനൊപ്പം ഗള്‍ഫില്‍ പോയി. ആദ്യം അജ്മാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍. പിന്നീട്, ഹോട്ടല്‍ ജോലി. ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ ജുമൈറ ഗ്രൂപ്പില്‍ പിആര്‍ മാനേജരായി 28 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് ഗഫൂറിന്‍റെ കുടുംബം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നാട്ടിലെത്തി യുഎഇയിലേക്ക് തിരികെ മടങ്ങുന്നതിനിടെ പ്രവാസി ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടി കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി.ബാലകൃഷ്ണനാണു (68) മരിച്ചത്. കുടുംബസമേതം വർഷങ്ങളായി ദുബായിലാണു താമസം. ഒരാഴ്ച മുൻപു നാട്ടിലെത്തിയ ബാലകൃഷ്ണൻ ശനിയാഴ്ചയാണു മടങ്ങിയത്. ഇന്നലെ പുലർച്ചെ ദുബായ് എയർപോർട്ടിൽ എത്തിയയുടൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ജിജേഷ്, സനീഷ്. മരുമക്കൾ: വീണ, വൃന്ദ. സംസ്കാരം പിന്നീട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ അൽ ദന്നാ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്. നാല് മാസം മാത്രെ പ്രായമുള്ള ഇളയകുട്ടി ഉള്‍പ്പെടെ അഞ്ച്, 11 വയസ്സ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ സെക്യൂരിറ്റിയിലാണു ജോലി ചെയ്തിരുന്നത്. ഇവർ അൽ ദഫ്രയിലാണ് താമസിച്ചിരുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. എംബസി അധികൃതർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചു സംസ്കരിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾ അമ്മയെ തിരക്കിയതായി ബന്ധുക്കൾ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും നൽകുന്ന സ്നേഹപ്പൊതികളെ സ്വന്തം പെട്ടിയിലാക്കുന്നവരാണ് ഓരോ പ്രവാസിയും. ചിലപ്പോള്‍ ആ സ്നേഹപ്പൊതികളില്‍ വന്‍ ചതി ഒളിഞ്ഞിരിപ്പുണ്ടാകും. ഭാരം അധികമാകുന്നതിനു് പിഴയടച്ചും ഭാരം കുറയ്ക്കാൻ സ്വന്തം സാധനങ്ങളുടെ എണ്ണം കുറച്ചും പ്രവാസികൾ ചെയ്യുന്ന അത്ര അഡ്ജസ്റ്റ്മെന്‍റ് ഒന്നും മറ്റാരും ചെയ്യണമെന്നില്ല. നാട്ടിൽ നിന്ന് ഇങ്ങോട്ടു വണ്ടി കയറുമ്പോഴുമുണ്ടാകും കൂടെ കൊണ്ടുപോരാൻ ഒരുപാട്. അച്ചാര്‍, ചമ്മന്തിപ്പൊടി, ബീഫ് വരട്ടിയത്, മോരു കറി അങ്ങനെ പലതും ഉണ്ടാകും. ചിലപ്പോൾ ഇവിടെത്തുമ്പോൾ അച്ചാറിലെ എണ്ണ ചോർന്നിട്ടുണ്ടാകും, പെട്ടിയിൽ ഒരു കെട്ട നാറ്റമുണ്ടാകും. എന്നാലും പരിഭവമില്ലാതെ ഈ പണിയൊക്കെ പ്രവാസി ചെയ്യും. പെട്ടിയിലെ ഓരോ പൊതികളുടെയും ഉത്തരവാദി ആ പ്രവാസിയാണ്. തന്റേതല്ലാത്ത പൊതിയിൽ എന്താണെന്നു പോലും അറിയാത്ത പ്രവാസി, മുഴുവൻ പൊതികളുടെയും ഉത്തരവാദിത്തം ഏൽക്കുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. കൊടുത്തുവിടുന്ന അച്ചാറിൽ എംഡിഎംഎ ആണോ, കഞ്ചാവ് ലേഹ്യമാണോ എന്ന് തുരന്നു നോക്കാൻ ഒരു പ്രവാസിക്കും കഴിയില്ല. അങ്ങനെയൊരു പണി ഈ അടുത്തു പ്രവാസിക്കു കിട്ടി. ഭാഗ്യത്തിന്, ആ ആച്ചാർ പൊതി, വിമാനത്താവളം എത്തിയില്ല. പെട്ടിയിലാക്കും മുൻപ് തുറന്നു നോക്കാൻ ഉപദേശിച്ചത് സീനിയർ പ്രവാസി തന്നെയാണ്. സംശയം വെറുതെ ആയില്ല. കുപ്പിയിൽ അച്ചാറായിരുന്നില്ല, എംഡിഎംഎ ആയിരുന്നു. ജനങ്ങൾക്കു മേൽ ഓരോ പ്രവാസിയും വച്ചു പുലർത്തുന്നൊരു വിശ്വാസമുണ്ട്, ചതിക്കില്ലെന്നൊരു വിശ്വാസം. അതിനു മേലെയാണ് ഇത്തരം അച്ചാർ കുപ്പികൾ തുറന്നു വീഴുന്നത്. നിങ്ങൾക്കു ലഹരി കച്ചവടം ഒരു ജീവിതമാർഗം ആക്കാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്, അതിന്റെ ഭവിഷ്യത്തുകളെ നിങ്ങൾ സ്വയം ചുമക്കുക.
ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനത്തിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനാൽ, യുഎഇ യാത്രക്കാർക്ക് ഒരു പ്രധാന പുതിയ വിമാന നിയമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ, യുഎഇ വിമാനത്താവള അധികൃതർ ക്യാബിൻ ബാഗേജിൽ നിരവധി ഇനങ്ങൾ നിരോധിച്ചിരിക്കുന്നു. കൂടാതെ, കൊണ്ടുപോകുന്ന വസ്തുവിന്റെ അളവോ തരമോ സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റ് വിമാനത്താവള അധികാരികൾ നൽകിയിട്ടുണ്ടെങ്കിലും, എയർലൈനിനെ ആശ്രയിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. അപ്‌ഡേറ്റ് ചെയ്‌തതും കാരിയർ-നിർദ്ദിഷ്ടവുമായ നിയന്ത്രണങ്ങൾക്കായി നിങ്ങൾ യാത്ര ചെയ്യുന്ന എയർലൈനുമായി ബന്ധപ്പെടാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
ദുബായിൽ ഹാൻഡ് ബാഗേജിൽ നിരോധിച്ചിരിക്കുന്നവ
ദുബായ് എയർപോർട്ട്‌സ് അനുസരിച്ച്, ക്യാബിൻ ബാഗേജിൽ ഇനിപ്പറയുന്ന സാധനങ്ങൾ കൊണ്ടുപോകാൻ അനുവാദമില്ല:
-ചുറ്റികകൾ
-നഖങ്ങൾ
-സ്ക്രൂ ഡ്രൈവറുകളും മൂർച്ചയുള്ള ജോലി ഉപകരണങ്ങളും
-6 സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ബ്ലേഡുകളുള്ള കത്രിക
-വ്യക്തിഗത ഗ്രൂമിംഗ് കിറ്റ് (6 സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള ഭാഗങ്ങൾ കണ്ടുകെട്ടും)
-വാളുകളും മൂർച്ചയുള്ള വസ്തുക്കളും
-കൈവിലങ്ങുകൾ
-തോക്കുകൾ
-ഫ്ലെയർ തോക്കുകളുടെ വെടിമരുന്ന്
-ലേസർ തോക്കുകൾ
-വാക്കീ ടോക്കി
-ലൈറ്ററുകൾ. എന്നിരുന്നാലും, യാത്രക്കാരന്റെ മുഖത്ത് ഒരു ലൈറ്റർ മാത്രമേ അനുവദനീയമുള്ളൂ.
-ആയോധനകല ആയുധങ്ങൾ
-ഡ്രില്ലുകൾ
-കയറുകൾ
-അളക്കുന്ന ടേപ്പുകൾ
-പാക്കിംഗ് ടേപ്പുകൾ
-വ്യക്തിഗത യാത്രാ ഉപയോഗത്തിന് ഒഴികെയുള്ള ഇലക്ട്രിക്കൽ കേബിളുകൾ
-ദുബായ് എയർപോർട്ട്‌സ് റിപ്പോർട്ട് അനുസരിച്ച്, ഒരു വ്യക്തിഗത ദ്രാവക കണ്ടെയ്‌നർ 100 മില്ലിയിൽ കൂടരുത്.
-യാത്രക്കാർക്ക് പരമാവധി 10 കണ്ടെയ്‌നറുകൾ വരെ കൊണ്ടുപോകാം, ഒരു ലിറ്ററിന് തുല്യം.
-യാത്രക്കാരൻ ഏതെങ്കിലും മരുന്നുകൾ കൊണ്ടുപോകുകയാണെങ്കിൽ, അത് ഒരു ഡോക്ടറുടെ കുറിപ്പടിയോടൊപ്പം ഉണ്ടായിരിക്കണം.
-യാത്രക്കാരന്റെ ശരീരത്തിൽ ഒരു ലോഹ മെഡിക്കൽ ഉപകരണം ഉണ്ടെങ്കിൽ, ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് അധികാരികൾക്ക് സമർപ്പിക്കണം.
-പവർ ബാങ്കുകൾ കൊണ്ടുപോകാം, എന്നിരുന്നാലും അവ 100Wh ന്റെ ഔട്ട്‌പുട്ടിൽ കവിയരുത്. 100Wh നും 160Wh നും മുകളിലാണെങ്കിൽ, എയർലൈൻ നിയന്ത്രണങ്ങൾ അനുസരിച്ച് ഉപകരണം അനുവദിച്ചേക്കാം. എന്നിരുന്നാലും, ഇത് 160Wh നും മുകളിലും പാടില്ല; ഫ്ലൈറ്റ് സമയത്ത് പവർ ബാങ്കുകളും ഉപയോഗിക്കാൻ പാടില്ല.
ഷാർജയിൽ നിരോധിച്ച ഇനങ്ങൾ
ഷാർജ വിമാനത്താവളം അനുസരിച്ച്, ക്യാബിനിലും ചെക്ക്ഡ് ബാഗേജിലും പൂർണ്ണമായും നിരോധിച്ചിരിക്കുന്ന ഇനങ്ങളുടെ ഒരു ലിസ്റ്റ് ഇതാ:
-ബില്ലി ക്ലബ്ബുകൾ, ബേസ്ബോൾ ബാറ്റുകൾ പോലുള്ള ബ്ലഡ്ജണുകൾ
-ഗ്യാസ് കാട്രിഡ്ജുകൾ പോലുള്ള കത്തുന്ന വാതകം, ഗ്യാസ് ലൈറ്ററുകൾ
-നനഞ്ഞിരിക്കുമ്പോൾ അപകടകരമായ കാൽസ്യം, കാൽസ്യം കാർബൈഡ്, ആൽക്കലി എർത്ത് മെറ്റൽ അലോയ് പോലുള്ള വസ്തുക്കൾ
-തീപ്പെട്ടി, സൾഫർ, ലോഹ കാറ്റലിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള കത്തുന്ന ഖരവസ്തുക്കൾ
-സൾഫർ, വസൂരി, ഹൈഡ്രജൻ സയനൈഡ്, വൈറൽ ഹെമറാജിക് പനി തുടങ്ങിയ രാസ, ജൈവ ഘടകങ്ങൾ. രാസ/ജൈവ ആക്രമണത്തിന് സാധ്യതയുള്ള ഇനങ്ങൾ ഉടൻ തന്നെ വിമാനത്താവള ഓപ്പറേറ്റർ, പോലീസ്, സൈന്യം അല്ലെങ്കിൽ മറ്റ് പ്രസക്തമായ അധികാരികളെ അറിയിക്കുകയും പൊതു ടെർമിനൽ പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യും.
-തീപിടിക്കുന്ന ദ്രാവകങ്ങളും ദ്രവകാരികളും ആയ ഗ്യാസോലിൻ, പെയിന്റ്, നനഞ്ഞ ബാറ്ററികൾ, പ്രിന്റിംഗ് മഷി, ഉയർന്ന ആൽക്കഹോൾ അടങ്ങിയ മദ്യം, ഓയിൽ ലൈറ്റർ മുതലായവ.
-സ്റ്റാർട്ടർ, ഫ്ലെയർ പിസ്റ്റളുകൾ ഉൾപ്പെടെ, ഷോട്ട്, ബുള്ളറ്റ് അല്ലെങ്കിൽ മറ്റ് മിസൈലുകൾ ഡിസ്ചാർജ് ചെയ്യാനോ വെടിവയ്ക്കാനോ കഴിയുന്ന ഏതെങ്കിലും ആയുധത്തെയാണ് തോക്കുകൾ എന്ന് അർത്ഥമാക്കുന്നത്.
-യുഎഇ നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കുന്ന കത്തികൾക്കൊപ്പം 6 സെന്റിമീറ്ററോ അതിൽ കൂടുതലോ നീളമുള്ള ബ്ലേഡുകളുള്ള കത്തികൾ, അതുപോലെ സേബറുകൾ, വാളുകൾ, കാർഡ്ബോർഡ് കട്ടറുകൾ, വേട്ടയാടൽ കത്തികൾ, സുവനീർ കത്തികൾ, ആയോധനകല ഉപകരണങ്ങൾ എന്നിവയും.
-സോഡിയം ക്ലോറേറ്റ്, ബ്ലീച്ച്, അമോണിയം നൈട്രേറ്റ് വളം തുടങ്ങിയ ഓക്സിഡൈസറുകൾ. എന്നിരുന്നാലും, കാർഗോ വിമാനങ്ങളിൽ ഓക്സിഡൈസറുകൾ കൊണ്ടുപോകാം.
-ഡൈവിംഗ് ടാങ്കുകൾ, അഗ്നിശമന ഉപകരണങ്ങൾ, കംപ്രസ് ചെയ്ത ഓക്സിജൻ തുടങ്ങിയ തീപിടിക്കാത്തതും വിഷരഹിതവുമായ വാതകങ്ങൾ.
-റേഡിയോ ആക്ടീവ് വസ്തുക്കൾ: ഇതിൽ വിവിധ തരം റേഡിയോ ന്യൂക്ലൈഡുകൾ ഉൾപ്പെടുന്നു. കാറ്റഗറി I വെള്ള: ബാഹ്യ പ്രതലത്തിൽ 5µ Sv/h-ൽ കൂടരുത്; കാറ്റഗറി II മഞ്ഞ: 5µ Sv/h-ൽ കൂടുതലാകരുത് എന്നാൽ ബാഹ്യ പ്രതലത്തിൽ 500µ Sv/h-ൽ കൂടരുത്; കാറ്റഗറി III മഞ്ഞ: 500µ Sv/h-ൽ കൂടുതലാകരുത് എന്നാൽ ബാഹ്യ പ്രതലത്തിൽ 2 mSv/h-ൽ കൂടരുത്.
-കാർഗോ വിമാനങ്ങളിൽ ഇവ സ്വീകാര്യമാണ്
-ബാക്ടീരിയ, വൈറസുകൾ, മെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ
-പടക്കങ്ങൾ, ദുരന്ത സിഗ്നലുകൾ, സ്ഫോടന തൊപ്പികൾ ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും
-പോളിമെറിക് ബീഡുകൾ, ആന്തരിക ജ്വലന എഞ്ചിനുകൾ മുതലായവ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ.
-സ്ഫോടകവസ്തുക്കളോട് സാമ്യമുള്ള വസ്തുക്കൾ അല്ലെങ്കിൽ ആയുധം അല്ലെങ്കിൽ അപകടകരമായ ഇനം പോലെ തോന്നിക്കുന്ന വസ്തുക്കൾ ഉൾപ്പെടെയുള്ള സംശയാസ്പദമായ വസ്തുക്കൾ.
-ഐസ് പിക്കുകൾ, ആൽപെൻസ്റ്റോക്കുകൾ, കളിപ്പാട്ടം അല്ലെങ്കിൽ ‘ഡമ്മി’ ആയുധങ്ങൾ അല്ലെങ്കിൽ ഗ്രനേഡുകൾ, നേരായ റേസറുകൾ, നീളമേറിയ കത്രിക എന്നിവയുൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ, ഇവയെല്ലാം ഒരു ആയുധമായി ഉപയോഗിക്കാം.
-കണ്ണീർ വാതകം, മേസ്, സമാനമായ രാസവസ്തുക്കൾ, വാതകങ്ങൾ, ഇലക്ട്രോണിക് സ്റ്റൺ/ഷാക്കിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ പ്രവർത്തനരഹിതമാക്കുന്നതോ -ആയ വസ്തുക്കൾ.
-ഓർഗാനിക് പെറോക്സൈഡ്
നിയന്ത്രിത ഇനങ്ങൾ
ഈ ഇനങ്ങൾ ക്യാബിൻ ബാഗേജിൽ കൊണ്ടുപോകാൻ കഴിയുമെങ്കിലും, ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്:
-ദ്രാവകങ്ങൾ: പരിമിതമായ അളവിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ, പരമാവധി 100 മില്ലി. ഇതിൽ കുപ്പിയിലാക്കിയ ടോയ്‌ലറ്ററികൾ, പാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, എല്ലാ ശീതീകരിച്ച ദ്രാവകങ്ങളും ഉൾപ്പെടുന്നു. കുപ്പികൾ വ്യക്തവും വീണ്ടും അടയ്ക്കാവുന്നതുമായ 20cm x 20cm പ്ലാസ്റ്റിക് ബാഗിൽ വയ്ക്കുകയും എക്സ്-റേ സ്ക്രീനിംഗ് പോയിന്റിലെ ജീവനക്കാർക്ക് പ്രത്യേകം സമർപ്പിക്കുകയും വേണം.
-മരുന്നുകളും പ്രത്യേക ഭക്ഷണസാധനങ്ങളും: ബേബി ഫുഡ്, മരുന്നുകൾ തുടങ്ങിയ ഇനങ്ങൾ പ്രത്യേകം കൊണ്ടുപോകണം. കുറിപ്പടി അല്ലെങ്കിൽ ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ കത്ത് പോലുള്ള ഏതെങ്കിലും മരുന്നിന്റെ ആധികാരികതയുടെ തെളിവ് നൽകാൻ അധികാരികളോട് യാത്രക്കാരോട് ആവശ്യപ്പെടാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്.
ബഹ്റൈനിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നതാണ് നിയമം. ഈ നിയമം നിലനിൽക്കെ സാധാരണയായി വാഹനമോടിച്ചയാളിൽ നിന്ന് ഈ തുക ഈടാക്കുകയാണ് പതിവ്. കാറോടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുറച്ചു കാലത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി ബഹ്റൈൻ വിട്ടതായാണ് വിവരം. സംഭവം നടന്ന് നാല് വർഷത്തിന് ശേഷം കേസിൽ വിധി വന്നപ്പോൾ പൊലീസ് പ്രതിയെ തേടി കാറുടമയുടെ അടുത്തെത്തുകയായിരുന്നു. തൻറെ കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചതോടെയാണ് കേസിൽ താൻ കുരുക്കിലായെന്ന് കാറുടമക്ക് മനസ്സിലായത്.
അപകടം വരുത്തിയ ശേഷം മലയാളി നാടുവിട്ടതോടെ ഇതിൻറെ ഉത്തരവാദിത്തം കാറുടമക്കായി. മുഹറഖിൽ റെൻറ് എ കാർ നടത്തുന്ന കോഴിക്കോട് സ്വദേശിക്ക് ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള തുകയും കോടതി ഫീസുമായി 7000 ദിനാറിൻറെ ബാധ്യതയാണ് ഉണ്ടായത്. തുക മുഴുവനായും കാറുടമ അടച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നുണ്ട്. കാർ വാടകയ്ക്ക് കൊടുത്തപ്പോൾ പ്രതിയുടെ സിപിആർ (സെൻട്രൽ പോപ്പുലേഷൻ രജിസ്റ്റർ) മാത്രമാണ് രേഖയായി സ്വീകരിച്ചത്.
ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം തടവും, 14 ലക്ഷം ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഏഷ്യൻ വംശജരെ നാടുകടത്താനും ഉത്തരവിട്ടു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.
കന്ദൂറ ധരിച്ച ഒരാൾ ഉൾപ്പെടെയുള്ള സംഘം, ദുബായ് സിഐഡി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് കമ്പനിയിൽ എത്തിയത്. ഇതിലൊരാൾ സൈനിക തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. തുടർന്ന്, കമ്പനി ഉടമയെയും ജീവനക്കാരെയും ഇവർ കെട്ടിയിട്ടു. അഞ്ച് ലക്ഷം ദിർഹവും സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ച ശേഷം സംഘം മടങ്ങി. ഇതിനിടയിൽ, 12 ലക്ഷം ദിർഹവുമായി മറ്റൊരു ജീവനക്കാരൻ ഓഫീസിലെത്തി. ഇയാളെയും കെട്ടിയിട്ട് പണവുമായി സംഘം രക്ഷപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
2025-ലെ സിഇഒ വേൾഡ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. ശരാശരി പ്രതിമാസ ശമ്പളം 8,218 ഡോളറാണ് സ്വിറ്റ്‌സർലൻഡിൽ.
ആഗോള റാങ്കിംഗ് അനുസരിച്ച് സ്വിറ്റ്സർലൻഡിന് പിന്നാലെ ലക്‌സംബർഗ് (6,740 ഡോളർ), അമേരിക്ക (6,562 ഡോളർ) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഉയർന്ന ശമ്പളം ലഭിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഐസ്‌ലാൻഡ്, നോർവേ, ഡെൻമാർക്ക്, കാനഡ, അയർലൻഡ്, നെതർലാൻഡ്‌സ്, സിംഗപ്പൂർ എന്നിവയും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ യുഎഇയാണ് ഒന്നാമത്.
ഗൾഫ് രാജ്യങ്ങളിലെ ശമ്പള കണക്കുകൾ പരിശോധിക്കുമ്പോൾ യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3,770 ഡോളറാണ്. ഖത്തർ (3,275 ഡോളർ), സൗദി അറേബ്യ (1,995 ഡോളർ) എന്നിവയാണ് യുഎഇക്ക് പിന്നിലുള്ള രാജ്യങ്ങൾ. ഈ റിപ്പോർട്ട് വരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ ഷാർജയിലെത്തിയിരുന്നത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി. ദുബായ് എംബാമിങ് സെന്ററിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് സഹോദരൻ അജ്മലും ബന്ധുക്കളും അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു. തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്.ഓഗസ്റ്റ് 10-ന് www.airindiaexpress.com-ലും എയർ ഇന്ത്യ എക്‌സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്‌മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്.
യാത്രക്കാരുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്നത്. ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗേജ് മാത്രമായി യാത്രചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ, എക്‌സ്പ്രസ് ലൈറ്റ് വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾ ഉൾപ്പെടുന്ന എക്‌സ്പ്രസ് വാല്യു നിരക്കുകൾ ആഭ്യന്തര സർവീസുകൾക്ക് 1379 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
പ്രീമിയം യാത്രാനുഭവം ആഗ്രഹിക്കുന്നവർക്കുള്ള, 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്‌പ്രസ് ബിസ് വിഭാഗം എയർലൈനിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ 40-ലധികം പുതിയ വിമാനങ്ങളിൽ ലഭ്യമാണ്. ലോയൽറ്റി അംഗങ്ങൾക്ക് എക്‌സ്പ്രസ് ബിസ് നിരക്കുകളിൽ 25 ശതമാനവും അധിക ബാഗേജ് ഓപ്ഷനുകളിൽ 20 ശതമാനവും ഇളവ്, ഗോർമേർ ഹോട്ട് മീൽസ്, സീറ്റ് സെലക്ഷൻ, മുൻഗണനാ സേവനങ്ങൾ, അപ്‌ഗ്രേഡുകൾ എന്നിവയുൾപ്പെടെ മികച്ച ഡീലുകൾ ലഭിക്കും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയർലൈൻ ലഭ്യമാക്കുന്നുണ്ട്.
116 വിമാനങ്ങളും 500-ലധികം പ്രതിദിന സർവീസുകളുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, 38 ആഭ്യന്തര എയർപോർട്ടുകളിലേക്കും 17 രാജ്യാന്തര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക സമ്പന്നത ആഘോഷിക്കുന്ന തരത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ രൂപ കല്‌പന. ‘ടെയിൽസ് ഓഫ് ഇന്ത്യ’ സംരംഭത്തിലൂടെ, ഓരോ വിമാനത്തിന്റെയും ടെയിലിൽ കസവ്, കാഞ്ചീവരം, ബന്ധാനി, അജ്‌റാഖ്, പടോള, വാർലി, ഐപാൻ, കലംകാരി തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ കലാപാരമ്പര്യങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സുഖപ്രദമായ സീറ്റുകൾ, ചൂടുള്ള ഭക്ഷണം, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത യാത്രാ നിരക്കുകൾ എന്നിവയിലൂടെ, എയർലൈൻ മികച്ച മൂല്യവും ഇന്ത്യൻ ഊഷ്മളത നിറഞ്ഞ യാത്രാനുഭവവുമാണ് ലഭ്യമാക്കുന്നത്.
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഈടാക്കുന്ന അമിത നിരക്കിനെതിരെയും തട്ടിപ്പുകൾക്കെതിരെയും ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് അവർ ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്ന സേവനങ്ങൾ നൽകുന്നവർക്കിടയിൽ നിലനിൽക്കുന്ന മത്സരവും അമിത നിരക്കുകളും കാരണം പ്രവാസികൾ ദുരിതത്തിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് തുകകൾ പോലും തട്ടിയെടുക്കുന്നതായി ഗുരുതര ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ, സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
നവംബറിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഈ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, പരാതികൾ കുറവായതിനാൽ തട്ടിപ്പുകൾ തുടരുന്നുണ്ട്. അറിവില്ലായ്മയാണ് ഇതിന് പ്രധാന കാരണം.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനോ സഹായം തേടാനോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:800 46342 (ടോൾഫ്രീ), 050-737676
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വലിയതുറ പോലീസ് സതീഷിനെ അറസ്റ്റ് രേഖപ്പെടുത്തി.
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തത്. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുപിന്നാലെ, അതുല്യയെ സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ അതുല്യയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, മൃതദേഹം നാട്ടിലെത്തിച്ച് റീ-പോസ്റ്റ്മോർട്ടം നടത്തി. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഭർത്താവിൽ നിന്ന് നിരന്തരമായി മർദനമേറ്റിരുന്നതായി അതുല്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് പത്ത് വയസ്സുള്ള ഒരു മകളുണ്ട്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.65827 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ അൽ ദന്നാ സിറ്റിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഇളയ കുട്ടിക്ക് 4 മാസം മാത്രമാണു പ്രായം. അഞ്ച് വയസ്സ്, 11 വയസ്സ് എന്നിങ്ങനെയാണ് മറ്റ് കുട്ടികളുടെ പ്രായം വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല.
സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ സെക്യൂരിറ്റിയിലാണു ജോലി ചെയ്തിരുന്നത്. ഇവർ അൽ ദഫ്രയിലാണ് താമസിച്ചിരുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. എംബസി അധികൃതർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു. അതേസമയം, കുട്ടികളുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഹംറിയയിലെ രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് ഷാർജയിലെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സംവിധാനം സ്ഥിരീകരിച്ചു. ദുബായ്, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ നാല് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ഒത്തുചേർന്നു. സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വീണ്ടും തീ പടരുന്നത് തടയുന്നതിനുമായി നിലവിൽ തണുപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികാരികളും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ദുബായ് സിവിൽ ഡിഫൻസ് ജനറൽ കമാൻഡ്, അജ്മാൻ സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ഉമ്മുൽ-ഖൈവിൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്, ഫുജൈറ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്, ഷാർജ മുനിസിപ്പാലിറ്റി, ഹംരിയ മുനിസിപ്പാലിറ്റി, ഫ്രീ സോൺ, മർവാൻ കമ്പനി എന്നിവയുൾപ്പെടെ എമിറേറ്റുകളിലുടനീളമുള്ള ടീമുകളുടെ സഹകരണത്തെ ഷാർജ അധികൃതർ അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഒക്ടോബർ 1 മുതൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കും. യാത്രക്കാർക്ക് അവരുടെ ഹാൻഡ് ലഗേജിൽ 100 വാട്ട് മണിക്കൂറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ ഇപ്പോഴും അനുവാദമുണ്ടെങ്കിലും, യാത്രയ്ക്കിടെ അത് ഉപയോഗിക്കാനോ യാത്രയ്ക്കിടെ റീചാർജ് ചെയ്യാനോ കഴിയില്ല. യുഎഇയിൽ പതിവായി യാത്ര ചെയ്യുന്ന പലർക്കും, ഈ മാറ്റം ഒരു അസൗകര്യത്തേക്കാൾ സുരക്ഷാ നടപടിയായിട്ടാണ് കാണുന്നത്. ജോലിക്കായി പതിവായി യാത്ര ചെയ്യുന്ന പല പ്രവാസികളും ഈ നീക്കത്തെ സ്വാഗതം ചെയ്തു. “എല്ലാവരുടെയും സുരക്ഷയ്ക്കായുള്ളതിനാൽ ഈ നിയമത്തിൽ എനിക്ക് സന്തോഷമുണ്ട്,” പ്രവാസികൾ അഭിപ്രായമായി ഇക്കാര്യം രേഖപ്പെടുത്തി “ദീർഘദൂര യാത്രകളിൽ, വിമാനത്തിൽ കയറുന്നതിന് മുമ്പ് എന്റെ എല്ലാ ഉപകരണങ്ങളും പൂർണ്ണമായും ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക , ആവശ്യമെങ്കിൽ വിമാനത്താവളത്തിൽ അവ ചാർജ് ചെയ്യും, തുടർന്ന് വിമാനത്തിന്റെ ചാർജിംഗ് സൗകര്യങ്ങളെ ആശ്രയിക്കും,” ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഗവേഷണ വികസന വിഭാഗം മേധാവി വ്യക്തമാക്കി . ഇക്കാര്യവുമായി ബന്ധപ്പെടുത്തി തീർത്തും പിന്തുണയുമായാണ് പ്രവാസികൾ ഉൾപ്പടെയുള്ള യാത്രികർ പറയുന്നത് ഒറ്റക്കാര്യം അസൗകര്യമല്ല സേഫ്റ്റി ആണ് പ്രാധാന്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്‍റെ പ്രതിനിധി ഉപഭോക്താവിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം. ബാങ്കിങ് ഉത്പന്നങ്ങളുടെ പ്രമോഷന് വേണ്ടി ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയതിനാണ് നഷ്ടപരിഹാരം. അബുദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി ഫീസും മറ്റ് ചെലവുകളും മാർക്കറ്റിങ് ജീവനക്കാരൻ അടക്കണമെന്നും കോടതി നിർദേശിച്ചു. മാർക്കറ്റിങ് ജീവനക്കാരനിൽ നിന്ന് പകലും രാത്രിയിലും നിരന്തരം കോൾ വന്നതോടെയാണ് ഉപഭോക്താവ് മാർക്കറ്റിങ് ക്രിമിനൽ കോടതിയെ സമീപിച്ചത്. അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ കേസ് ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു. ക്രിമിനൽ കോടതി കേസിൽ പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇതോടെ, ഇദ്ദേഹം ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് നൽകി. ബാങ്കിൽ നിന്നും പ്രതിനിധിയിൽ നിന്നും ഭൗതികവും ധാർമികമായ പ്രയാസങ്ങൾ നേരിട്ടതായും ഇതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്നുമായിരുന്നു ഇയാളുടെ ഹര്‍ജി. ക്ലെയിം പാസായ തീയതി മുതൽ പ്രതിവർഷം ഒന്‍പത് ശതമാനം പലിശ അടക്കം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഹര്‍ജി തള്ളിയ കോടതി 10,000 ദിർഹം നൽകാൻ നിർദേശിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിലപാട് കടുപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മധ്യസ്ഥ ചർച്ചകൾക്ക് താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അബ്ദുൽ ഫത്താ, വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിൽ അതൃപ്തി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിൽ കേരളത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം.
2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെമൻ പൗരനായ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. ക്ലിനിക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി നിമിഷ പ്രിയ പറഞ്ഞിരുന്നു. അമിത ഡോസ് മരുന്ന് കുത്തിവെച്ച് തലാലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
പയ്യന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു. ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറും പയ്യന്നൂർ ഐ.എസ്.ഡി സ്കൂൾ സ്ഥാപക നേതാവുമായ പെരുമ്പയിലെ കെ.പി. മുഹമ്മദ് സാലി (79) ആണ് മരിച്ചത്. ഭാര്യ: പി.എം റാഹത്ത് (റിട്ട. അധ്യപിക). മക്കൾ: മൻസൂർ, മുനവ്വർ(ഇരുവരും അബൂദബി). മരുമക്കൾ: നിഷാന, ഷെറീർ.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് ദുബായ് കോടതി 25,000 ദിർഹം (ഏകദേശം 6 ലക്ഷം രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും ശിക്ഷ വിധിച്ചു.
ഏഷ്യക്കാരനായ ഇയാൾ മദ്യപിച്ച് വാഹനമോടിച്ച് റോഡിലെ കൊടിമരം തകർക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി മദ്യപിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിനും കൊടിമരത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു.
നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ എഐയാണ് പുറത്തുവിട്ടത്. മുൻപത്തെ പതിപ്പിനേക്കാൾ വേഗവും കൃത്യതയുമുള്ള ഈ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗഹൃദപരമാണ്. ഇതിന് താഴെ പറയുന്ന ചില പുതിയ പ്രത്യേകതകളുണ്ട്:
കൂടുതൽ കൃത്യമായ തിരച്ചിൽ ഫലങ്ങൾ
ചിത്രങ്ങൾ വിശദീകരിക്കാനുള്ള കഴിവ്
ശബ്ദ സംഭാഷണങ്ങൾ
വൈകാരിക ബുദ്ധിയോടെയുള്ള പ്രതികരണങ്ങൾ
പുതിയ അപ്‌ഡേറ്റുകളും മാറ്റങ്ങളും
ഈ പുതിയ അപ്‌ഡേറ്റിലെ ഏറ്റവും വലിയ മാറ്റം വ്യക്തിപരമായ ചോദ്യങ്ങളോടുള്ള സമീപനത്തിലാണ്. മുൻപ് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉടൻതന്നെ പരിഹാരം നൽകിയിരുന്നതിന് പകരം, ഇനിമുതൽ പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കാനും അതിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കും.
പ്രത്യേകിച്ചും, പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾ പോലെയുള്ള വിഷയങ്ങളിൽ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാഭാവികവും സഹായകവുമായ മറുപടി നൽകാനാണ് ChatGPT ലക്ഷ്യമിടുന്നത്. ഇതിനായി മാനസികാരോഗ്യ വിദഗ്ദ്ധരുമായും യുവജനവികസന മേഖലയിലെ വിദഗ്ദ്ധരുമായും ചേർന്ന് ചർച്ചകൾ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ലണ്ടൻ മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ യുവാവിന് മുന്നറിയിപ്പുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും എല്ലാം അവഗണിച്ച് യുവതിയെ വീണ്ടും ശല്യം ചെയ്തതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്.
എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസ് പോൾ (26) എന്ന യുവാവിനാണ് സൗത്ത്വാർക്ക് ക്രൗൺ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആശിഷിന് നാടുകടത്തൽ ഭീഷണിയുമുണ്ട്.
ലണ്ടനിലെ മൃഗശാലയിലെ ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യവേയാണ് കേസിന് ആസ്പദമായ സംഭവം. ആശിഷിന്റെ സഹപ്രവർത്തകയായ ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. യുവതിയെ നിരന്തരം ശല്യം ചെയ്തതിനെ തുടർന്നാണ് പരാതി നൽകിയത്.
2024 ജൂലൈ 7 നും ഡിസംബർ 30 നും ഇടയിൽ ആറ് മാസത്തോളം ആശിഷ് തന്നെ ഫോണിലൂടെ ശല്യപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്തിട്ടും ശല്യം തുടർന്നതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് അറസ്റ്റിലായ ആശിഷ്, ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ശല്യം തുടർന്നു.
ആറ് മാസത്തെ തടവുശിക്ഷയ്ക്ക് പുറമെ 20 ദിവസത്തെ പുനരധിവാസ ജോലികൾ ചെയ്യാനും കോടതി നിർദേശിച്ചു. ഇരയെ പിന്തുടരുന്നത് ക്രിമിനൽ കുറ്റമായതിനാൽ, ആശിഷിനെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് ജഡ്ജി സൂചിപ്പിച്ചു. യുവതിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും, പിന്തുടർന്നാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിലാണ് ആശിഷിന്റെ വിസ കാലാവധി അവസാനിക്കുന്നത്.
കേരളത്തിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷം ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന ആശിഷ്, പാർട്ട് ടൈം ജോലിക്കായാണ് ലണ്ടനിലെ മൃഗശാലയിൽ ജോലി ചെയ്തിരുന്നത്.
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ സഹായമായി 50,000 രൂപ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലും ആശുപത്രിയുടെ സീലും വേണം. ശേഷം എല്ലാ ഒറിജിനൽ ബില്ലുകളും ഡോക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയയ്‌ക്കണം.
വിവാഹ ധനസഹായം
പ്രായപൂർത്തിയായ പെൺമക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹത്തിനായി 10,000 രൂപ ധനസഹായം ലഭിക്കും. തുടർച്ചയായി മൂന്നുവർഷം അംശാദായം അടച്ചവർക്കോ വിവാഹത്തിന് മുൻപ് മൂന്നുവർഷത്തെ അംശാദായം മുൻകൂറായി അടച്ചവർക്കോ ആണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ട് തവണ വരെ ഈ സഹായം ലഭിക്കും, എന്നാൽ പെൻഷൻ വാങ്ങുന്നവർക്ക് അർഹതയില്ല.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവർഷം തുടർച്ചയായി നിധിയിൽ അംശാദായം അടച്ച അംഗങ്ങളുടെ മക്കൾക്ക് കോഴ്‌സുകൾക്കനുസരിച്ച് പരമാവധി 4,000 രൂപ വരെ വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കും.
പ്രസവാനുകൂല്യം
ഒരു വർഷം തുടർച്ചയായി അംശാദായം അടച്ച വനിതാ അംഗങ്ങൾക്ക് പ്രസവത്തിനായി 3,000 രൂപ ലഭിക്കും. ഈ ആനുകൂല്യം രണ്ട് തവണ വരെ ലഭിക്കും. ഗർഭം അലസിയാൽ 2,000 രൂപ ധനസഹായം ലഭിക്കും. ഇത് രണ്ടും കൂടിയോ അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ട് തവണയിൽ കൂടുതൽ ലഭിക്കില്ല. പെൻഷൻ ലഭിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മരണാനന്തര ധനസഹായം
പദ്ധതിയിൽ അംഗമായിരിക്കെ മരണം സംഭവിക്കുന്ന പ്രവാസികളുടെ ആശ്രിതർക്ക് 50,000 രൂപയും, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയുടെ ആശ്രിതർക്ക് 30,000 രൂപയും, കല്പിത അംഗങ്ങളുടെ ആശ്രിതർക്ക് 20,000 രൂപയും ലഭിക്കും. പെൻഷൻ വാങ്ങുന്നവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.
ഭവന വായ്പാ സബ്‌സിഡി
പ്രവാസി ക്ഷേമനിധി അംഗങ്ങൾ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന 20 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് അഞ്ച് ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും https://pravasikerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയും നിരീക്ഷണത്തിന്റെ പരിധിയിൽ വരും.പല ഉപയോക്താക്കളും കമന്റുകളിലൂടെ മറുപടി നൽകുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമന്റുകളും ലൈക്കുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെ എല്ലാ നീക്കവും ശ്രദ്ധിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ യുഎഇ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്.
സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്ന ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവൂദ് പറഞ്ഞു. യുഎഇയിലെ സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 43 അനുസരിച്ച്, ഓൺലൈനിൽ വ്യക്തികളെ അപമാനിക്കുകയോ അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന തരത്തിൽ പെരുമാറുകയോ ചെയ്താൽ ജയിൽ ശിക്ഷയോ പിഴയോ ലഭിക്കും. പീനൽ കോഡിലെ ആർട്ടിക്കിൾ 426 പ്രകാരം ഒരു വർഷം വരെ തടവോ 20,000 ദിർഹം വരെ പിഴയോ, രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ 50,000 ദിർഹം വരെ പിഴയോ ലഭിക്കാം.ഔദ്യോഗിക പദവിയിലുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സമൂഹമാധ്യമത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെങ്കിൽ ശിക്ഷ കനക്കും. യഥാർഥ പോസ്റ്റുകളുടെ ഉള്ളടക്കത്തേക്കാൾ ഉപയോക്താക്കളുടെ അഭിപ്രായങ്ങളാണ് വർധിച്ചുവരുന്ന ഓൺലൈൻ മാനനഷ്ട കേസുകൾക്ക് കാരണമാകുന്നതെന്ന് ദുബായ് കോടതിയിലെ നിയമ കൺസൾട്ടന്റ് വെയ്ൽ ഉബൈദ് സ്ഥിരീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നത് പല ഉപയോക്താക്കൾക്കും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യുഎഇയുടെ എമിറേറ്റ്സ് എയർലൈൻ വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമമനുസരിച്ച്, വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായും വിലക്കുണ്ട്. കൂടാതെ, കാബിൻ ബാഗേജിലോ ചെക്ക് ഇൻ ചെയ്യുന്ന ബാഗേജിലോ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ട്.
100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള പവർ ബാങ്കുകൾക്ക് മാത്രമേ അനുമതിയുള്ളൂ. അവ പോലും വിമാനത്തിലെ സീറ്റ് പോക്കറ്റിലോ സീറ്റിന് താഴെയുള്ള ബാഗിലോ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ലോകത്തിലെ മറ്റു പല എയർലൈനുകളും ഇതിനോടകം തന്നെ സമാനമായ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് ഈ നിയന്ത്രണങ്ങൾ?
ലിഥിയം-അയൺ ബാറ്ററികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ഈ നിയന്ത്രണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. വിമാനത്തിൽ വെച്ച് ബാറ്ററികൾ പൊട്ടിത്തെറിച്ച് തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയാണ് എയർലൈനുകളുടെ ലക്ഷ്യം.
അപകടങ്ങളുടെ ചരിത്രം: 2004 മുതൽ വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 12 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ അപകടങ്ങളിൽ നാല് ജീവനുകൾ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2010-ൽ ദുബായിൽ ഒരു കാർഗോ വിമാനത്തിൽ ലിഥിയം-അയൺ ബാറ്ററികൾ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ദക്ഷിണ കൊറിയയിലെ എയർ ബുസൻ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ചപ്പോൾ മൂന്ന് പേർക്ക് പരിക്കേറ്റ സംഭവവും ഉണ്ടായി.
തീപിടിത്തത്തിനുള്ള സാധ്യത: ലിഥിയം-അയൺ ബാറ്ററികളിൽ കത്തുന്ന സ്വഭാവമുള്ള ഇലക്ട്രോലൈറ്റ് ദ്രാവകങ്ങൾ അടങ്ങിയിരിക്കുന്നു. ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, അമിതമായി ചൂടാകുകയോ, ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയോ ചെയ്യുമ്പോൾ ‘തെർമൽ റൺഎവേ’ എന്ന അവസ്ഥയിലേക്ക് എത്താൻ സാധ്യതയുണ്ട്. ഈ അവസ്ഥയിൽ ബാറ്ററിയുടെ താപനില 1000°C വരെ ഉയരുകയും അത് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാകുകയും ചെയ്യാം.
തീ അണയ്ക്കാൻ പ്രയാസം: ലിഥിയം-അയൺ ബാറ്ററികളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് അണയ്ക്കുന്നത് വളരെ പ്രയാസമാണ്. ബാറ്ററിയുടെ ഉള്ളിലെ ഘടകങ്ങൾ ഓക്സിജനും കത്തുന്ന വാതകങ്ങളും ഉത്പാദിപ്പിക്കുന്നതുകൊണ്ട് പുറമെ നിന്നുള്ള ഓക്സിജൻ ഒഴിവാക്കിയാൽ പോലും തീ പൂർണ്ണമായി അണയ്ക്കാൻ സാധിക്കില്ല.
പവർ ബാങ്കുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) കർശനമായ ചട്ടങ്ങൾ അനുസരിച്ച്, പവർ ബാങ്കുകൾ കാബിൻ ബാഗേജിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. അവയുടെ ടെർമിനലുകൾ പൊതിയുകയോ ഒറിജിനൽ പാക്കേജിൽ വെക്കുകയോ ചെയ്ത് സുരക്ഷിതമാക്കണം.
100 വാട്ട്-മണിക്കൂറിന് മുകളിൽ ശേഷിയുള്ള പവർ ബാങ്കുകൾക്ക് എയർലൈനുകളുടെ മുൻകൂർ അനുമതി ആവശ്യമാണ്, അതേസമയം 160 വാട്ട്-മണിക്കൂറിന് മുകളിലുള്ള പവർ ബാങ്കുകൾക്ക് പൂർണ്ണ നിരോധനമുണ്ട്. വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കാബിൻ ക്രൂ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും കഴിക്കുന്നു, എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നാം കഴിക്കുന്ന പല ഭക്ഷണവും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രമേഹത്തിലേക്ക് എപ്രകാരം വലിച്ചിഴക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുമ്പോള്‍ അത് നിങ്ങളുടെ പ്രമേഹത്തെ കൂട്ടുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ ഇത് എത്രത്തോളം വെല്ലുവിളികളിലേക്കാണ് എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.
മൈദ ഉല്‍പ്പന്നങ്ങള്‍ പ്രശ്‌നമുണ്ടാക്കില്ലെന്ന് കരുതി നാം ഇടക്കിടെ കഴിക്കുന്ന മൈദ ഉത്പ്പന്നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍. അതില്‍ തന്നെ ബ്രഡ്, കേക്ക്, പേസ്ട്രി എന്നിവ ഒഴിവാക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ അതില്‍ തന്നെ കച്ചോരി, പൊറോട്ട, മൈദ ഉപയോഗിച്ച് വീട്ടില്‍ തയ്യാറാക്കുന്ന മറ്റ് പലഹാരങ്ങള്‍ എന്നിവയും പൂര്‍ണമായും ഒഴിവാക്കണം. ഇത് ഒരിക്കലും ആരോഗ്യകരമല്ല എന്നതാണ് സത്യം. കാരണം ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നതിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.
ഫ്‌ളേവര്‍ ചേര്‍ത്ത യോഗര്‍ട്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് യോഗര്‍ട്ട് ഉത്പ്പന്നങ്ങള്‍. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി കഴിക്കുമ്പോള്‍ എപ്പോഴും ഫ്‌ളേവര്‍ ചേര്‍ത്തവ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം യോഗര്‍ട്ടുകളില്‍ ഫ്‌ളേവറുകള്‍ പലപ്പോഴും പഞ്ചസാര ചേര്‍ത്തിട്ടുള്ളതാണ്. അത് മാത്രമല്ല ഇവ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിപ്പിക്കുന്നത് ഇത്തരത്തിലുള്ള ശീലങ്ങളാണ്.
ജ്യൂസുകള്‍ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്ത്തുന്നതാണ് ഇത്തരത്തിലുള്ള ജ്യൂസുകള്‍. പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അത് പലപ്പോഴും നാരുകള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് കൂടാതെ ഇവയില്‍ പഞ്ചസാരയും വിറ്റാമിനുകളും ധാതുക്കളും മാത്രം ബാക്കിയാവുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ ഒരു കാരണവശാലും പഴങ്ങള്‍ ജ്യൂസ് ആക്കി കഴിക്കരുത്. അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ വാഴപ്പഴം, തണ്ണിമത്തന്‍, പോലുള്ളവ ഒഴിവാക്കുകയും വേണം.
ബ്രേക്ക്ഫാസ്റ്റ് സെറീലുകള്‍ എളുപ്പമെന്ന് കരുതി പലരും ബ്രേക്ക്ഫാസ്റ്റിന് വേണ്ടി സെറീലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും കോണ്‍ഫ്‌ളേക്‌സ്, ഗ്രനോള, ഉണങ്ങിയ ബെറികള്‍, പഞ്ചസാര എന്നിവയെല്ലാം ചേരുന്നതാണ് പലപ്പോഴും ഇത്തരം സെറീലുകള്‍. ഇത് ആരോഗ്യകരമല്ലെന്ന് മാത്രമല്ല പലപ്പോഴും പ്രമേഹത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഓട്‌സ്, ഗോതമ്പ് റൊട്ടി, ക്വിനോവ എന്നിവ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുകയില്ല എന്ന് മാത്രമല്ല ആരോഗ്യവും നല്‍കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.644921 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഖത്തറിലെ ജയിലിൽ ഒരു വർഷത്തിലേറെയായി കുടുങ്ങികിടക്കുകയാണ് പെരുവള്ളൂർ പാലപ്പെട്ടിപ്പാറ സ്വദേശി സി.അബ്ദുൽ നാസർ. 12 വർഷമായി ഖത്തറിൽ നിർമാണ ബിസിനസ് രംഗത്താണ്. ഖത്തർ ലോകകപ്പുൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലായി. ഈ സമയത്ത് സ്പോൺസറും അദ്ദേഹത്തിന്റെ മലയാളിയായ മാനേജരും നടത്തിയ ചതിയാണ് തന്റെ ജീവിതം തകർത്തതെന്നു നാസർ പറയുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കിൽ നാസർ ജയിൽ മോചിതനാകണം. ‘നല്ല മനസ്സുള്ള മനുഷ്യരുടെ സഹായത്തിൽ മാത്രമാണ് പ്രതീക്ഷ.
ലാഭവിഹിതം തരാമെന്ന് പറഞ്ഞ് സ്പോൺസറും മാനേജരും കമ്പനി ഏറ്റെടുത്തു. ലാഭവിഹിതം തരികയോ സർക്കാരിലേക്ക് അടയ്ക്കേണ്ട ബാധ്യതകഴ് അടയ്ക്കുകയോ ചെയ്തില്ല. കമ്പനിയുടെ ഉടമസ്ഥാവകാശം നാസറിന്റെ പേരിലായതിനാൽ അദ്ദേഹത്തിനെതിരെ കേസ് വന്നു. അങ്ങനെയാണ് 15 മാസം മുൻപ് ജയിലിലായത്. ഇതിനിടെ, 3 ദിവസം പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞെത്തിയ മലയാളികളുൾപ്പെടെ സംഘം 20 ലക്ഷം വാങ്ങി മുങ്ങുകയും ചെയ്തു. നാട്ടിലെ വീടും കിടപ്പാടവും പണയം വച്ച് 90 ലക്ഷത്തോളം ബാധ്യതകൾ തീർക്കാനായി ഇതിനകം അടച്ചു. ബാധ്യതകൾ തീർത്ത് പുറത്തിറങ്ങണമെങ്കിൽ ഇനിയും ലക്ഷക്കണക്കിനു രൂപ വേണം. ഇതിനിടെ, ബാങ്കിലെ തിരിച്ചടവ് മുടങ്ങിയതിനാൽ വീടും കിടപ്പാടവും ജപ്തി ചെയ്യാൻ നോട്ടിസ് വന്നു. നാസറിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാൽ, പുറത്തിറങ്ങിയാൽ ബിസിനസ് സ്ഥാപനം വീണ്ടെടുക്കാനുള്ള സഹായം നൽകാമെന്ന് അധികൃതർ ഉറപ്പു നൽകിയതായി നാസർ പറയുന്നു.
നാട്ടിലുള്ളവരെ ബന്ധപ്പെടാനായി ഫോൺ ഉൾപ്പെടെ നാസറിനു നൽകുന്നുണ്ട്. പുറത്തിറങ്ങണമെങ്കിൽ പക്ഷേ, ജീവനക്കാരുടെ മുടങ്ങിയ ശമ്പളവും സർക്കാരിലേക്കുള്ള ബാധ്യതയും അടച്ചു തീർക്കണം. ഖത്തറിൽ നല്ല നിലയിലായിരുന്ന കാലത്ത് നാട്ടിലെ ജീവകാരുണ്യ മേഖലയിലും മറ്റും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് നാസർ. പ്രയാസഘട്ടത്തിൽ നല്ല മനുഷ്യർ കൈപിടിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് നാസറും കുടുംബവും. നാസറിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് കുടുംബത്തിന്റെ ദുരിതമകറ്റാനുള്ള ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ജി–പേ നമ്പർ : 9895536598. ഷഹനാസ് കരുമ്പിൽ, കേരള ഗ്രാമീൺ ബാങ്ക്, കാടപ്പടി ബ്രാഞ്ച്, മലപ്പുറം (ജില്ല), അക്കൗണ്ട് നമ്പർ : 40667101111765. ഐഎഫ്‌സി കോഡ് :കെഎൽജിബി0040667..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വസ്ത്ര ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ (ഓഗസ്റ്റ് എട്ട്) വൈകുന്നേരം രണ്ടാമത്തെ ഹംരിയ ഫ്രീ സോണിലെ വസ്ത്ര വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ട് ലഭിച്ചയുടനെ ഷാർജ പോലീസ് ജനറലും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞയാഴ്ച, ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10 ലെ ഉപയോഗിച്ച ഓട്ടോ പാർട്‌സ് വെയർഹൗസിൽ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. ഓഗസ്റ്റ് ഒന്നിന് ഉച്ചയോടെ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി പുറത്തിറങ്ങിയപ്പോൾ പുക കണ്ടതായി യുഎഇ നിവാസികൾ റിപ്പോർട്ട് ചെയ്തിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയ കുടുംബം മകന്റെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ പത്ത് വയസ്സുകാരനെ വിമാനത്താവളത്തിൽ തനിച്ചാക്കി യാത്ര നടത്തി. സ്പെയ്നിലാണ് സംഭവം. യാത്രാതടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യാത്രതുടർന്നത്. എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. യാത്രാ രേഖകളിലെ പ്രശ്നം മൂലം പത്ത് വയസ്സുള്ള മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ എങ്ങനെ നിർവികാരതയോടെ യാത്ര ചെയ്യുന്നുവെന്ന് ലിലിയൻ വിഡിയോയിൽ ചോദിച്ചു.
വിമാനത്താവളത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. അവധിക്കാലം ആഘോഷിക്കാൻ പോവുകയാണെന്നും മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ച വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെട്ടു. പത്ത് വയസ്സുകാരന്റെ ഇളയ സഹോദരനുമായി യാത്ര ചെയ്യുകയായിരുന്ന ഇവരെ പിന്നീട് കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കുട്ടിയെ അവർക്ക് കൈമാറുകയും ചെയ്തു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഒരു ബന്ധുവിനെ വിളിച്ചിട്ടുണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ അധികൃതരെ അറിയിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ദുബായ് പോലീസ് പങ്കിട്ട വീഡിയോയിൽ, മോട്ടോർ വാഹന ഡ്രൈവർ വൈറലാകുന്നതിന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ, ബോട്ട് തുഴയുന്നതുപോലെ കൈകൾ വശങ്ങളിലേക്ക് വീശിക്കൊണ്ട് ഓടുന്ന കാറിന്റെ ഹുഡിൽ കയറുന്നത് കാണാമായിരുന്നു. വ്യാപകമായി പ്രചരിച്ച വീഡിയോകളിലൂടെ ട്രാഫിക് പട്രോളിംഗ് നിയമലംഘകരെ തിരിച്ചറിഞ്ഞതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്ന വാർത്തകളുടെ എണ്ണം അടുത്തിടെ ഏറെ കൂടിയിട്ടുണ്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിൽ വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ ചിലർ ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളവരാണെങ്കിൽ മറ്റു ചിലർ യാതൊരു വിധത്തിലുള്ള ഹൃദ്രോഗ ലക്ഷണങ്ങളും മുൻപ് ഇല്ലാത്തവരാണ്. ആരും ഹൃദ്രോഗത്തിൽ നിന്ന് മുക്തരല്ല. ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും വരാമെന്നതിനാൽ നാം കരുതിയിരിക്കണം. എന്നാൽ ഓരോ ആളുകളിലും രോഗം വരാനുള്ള സാധ്യതകളിൽ മാത്രമാണ് മാറ്റമുള്ളത്. അതുകൊണ്ടുതന്നെ ജിമ്മിൽ പോകുന്നതിന് മുൻപ് തങ്ങൾ ഏത് റിസ്ക് വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തിയ ശേഷം മാത്രം ജിമ്മിൽ പോകാൻ ആരംഭിക്കുന്നതാണ് നല്ലത്.
ഹൃദ്രോഗം നേരത്തേ ഉള്ളവർക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും ഇതിലേക്ക് നയിക്കാം. ചില ഹോർമോണുകളുടെ വർധനയും ഹൃദയതാളത്തിലെ വ്യതിയാനങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.ബോഡി ബിൽഡിങ് ചെയ്യുന്നവർ വേഗത്തിൽ ശരീരസൗന്ദര്യം വർധിപ്പിക്കാനായി സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും ഉപയോഗിക്കാറുണ്ട്. ഇത് ഹൃദയപേശികൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ഹൃദയതാളത്തിൽ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യും.പ്രത്യേകിച്ചു മുന്നറിയിപ്പൊന്നും ഇല്ലാതെ വരുന്ന ഈ ഹൃദയാഘാതത്തെ നേരിടാൻ ഫിറ്റ്‌നസ് ഫ്രീക്കുകൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
40 വയസ്സിനു ശേഷം ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ പ്രത്യേകിച്ചും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. ഇസിജി, എക്കോകാർഡിയോഗ്രാം, ടിഎംടി, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പോലുള്ള പരിശോധനകൾ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ് നൽകും. ഹൃദ്രോഗത്തിൽ ജനിതകപരമായ കാരണങ്ങളും തള്ളിക്കളയാനാകില്ല. അതിനാൽ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിൽ നിങ്ങൾക്കും അതു വരാനുള്ള സാധ്യത അധികമാണെന്നു തിരിച്ചറിയണം. ഇത്തരക്കാർ 35-40 വയസ്സാകുമ്പോൾ തന്നെ ആവശ്യമായ പരിശോധനകൾ നടത്തി, ഡോക്ടറെ കണ്ട് അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വർക്ക് ഔട്ടുകൾ പതിയെ ആരംഭിച്ച് ക്രമേണ മാത്രം അവയുടെ തീവ്രത വർധിപ്പിക്കാൻ ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഏത് വ്യായാമത്തിനും വാംഅപ്പ് നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം. അമിതഭാരമുള്ളവർ ഒരു പേഴ്‌സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്. ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ ബ്രേക്ക് എടുക്കാനും വിശ്രമിക്കാനും മറക്കരുത്. അമിതമായ ചൂടും ഈർപ്പവുമുളള ചുറ്റുപാടിൽ വ്യായാമം ഒഴിവാക്കണം. ഇടയ്‌ക്കിടെ വെളളം സിപ്പ് ചെയ്‌ത് ശരീരത്തിന്റെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ്.
അബുദാബി ഏവിയേഷൻ കമ്പനി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി ആസ്ഥാനമായുള്ള ഒരു എയർലൈനാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും മറ്റ് അറബ് രാജ്യങ്ങളിലും എണ്ണപ്പാടങ്ങളിലും സാമ്പത്തിക സൗകര്യങ്ങളിലും ഇത് സേവനം നൽകുന്നു. ഇതിന്റെ പ്രധാന താവളം സായിദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. അബുദാബി ഏവിയേഷൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാണിജ്യ ഹെലികോപ്റ്റർ ഓപ്പറേറ്ററാണ്, 51 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ആകെ 58 വിമാനങ്ങൾ പ്രവർത്തിപ്പിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു. (16 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW139s, 22 ബെൽ 412s, 12 ബെൽ 212s, 1 EC-135), 7 ഫിക്‌സഡ്-വിംഗ് എയർക്രാഫ്റ്റുകൾ (DHC-8). 130 പൈലറ്റുമാരും 250 എഞ്ചിനീയർമാരും ഉൾപ്പെടെ 1000-ത്തിലധികം ജീവനക്കാരെ കമ്പനി നിയമിക്കുന്നു. കമ്പനിയുടെ ബിസിനസ് പ്രവർത്തനത്തിന്റെ ഭൂരിഭാഗവും അബുദാബി ഓഫ്‌ഷോർ ഓയിൽ, എഞ്ചിനീയറിംഗ്, നിർമ്മാണ കമ്പനികളെ പിന്തുണയ്ക്കുക എന്നതാണ്. മെഡിക്കൽ ഇവാക്വേഷൻ, ആകാശ നിർമ്മാണം, സർവേ, ഫോട്ടോഗ്രാഫി, ചാർട്ടർ, വിവിഐപി യാത്രാ ഗതാഗത സേവനങ്ങൾ നൽകൽ എന്നിവയാണ് മറ്റ് ബിസിനസ് പ്രവർത്തനങ്ങൾ. യുഎഇയിലെ വിളകളുടെ എല്ലാ ആകാശ സ്പ്രേയിംഗും ഒമാനിലെ ഭൂരിഭാഗം ആകാശ സ്പ്രേയിംഗും എഡിഎയാണ് നടത്തുന്നത്.അബുദാബി ഏവിയേഷൻ ഗ്രൂപ്പ് കമ്പനികൾ ഇവയാണ്: മാക്സിമസ് എയർ, എഡിഎ മില്ലേനിയം, എഡിഎയർ, അബുദാബി ഏവിയേഷൻ ട്രെയിനിംഗ് സെന്റർ, റോയൽ ജെറ്റ്, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഏവിയേഷൻ സർവീസസ് എൽഎൽസി, എഡിഎ റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആൻഡ് ജനറൽ മെയിന്റനൻസ് എൽഎൽസി. അബുദാബി ഏവിയേഷൻ ട്രെയിനിംഗ് സെന്റർ (ADATC) വാണിജ്യ, സൈനിക പൈലറ്റുമാർക്കുള്ള ഒരു പൈലറ്റ് പരിശീലന സേവന ദാതാവാണ്; CAE ഫുൾ ഫ്ലൈറ്റ് ലെവൽ “D” സിമുലേറ്ററുകൾ ഉപയോഗിക്കുന്നു; AW139, ബെൽ 412, EMB 145, കിംഗ് എയർ 350.
ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചറുകൾ വഴി അനാവശ്യ സന്ദേശങ്ങളും സ്പാമുകളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
എങ്ങനെയാണ് ഈ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്?
പുതിയ ഫീച്ചറിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്:
യൂസർനെയിം: നിലവിൽ വാട്‌സ്ആപ്പിൽ മറ്റൊരാളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ പങ്കിടണം. പുതിയ ഫീച്ചർ വരുന്നതോടെ ഇതിനുപകരം ഒരു യൂസർനെയിം മാത്രം പങ്കിട്ടാൽ മതിയാകും. ടെലഗ്രാമിലെ യൂസർനെയിം സംവിധാനത്തിന് സമാനമാണിത്.
യൂസർനെയിം കീകൾ: ഇത് ഒരു നാലക്ക പിൻ കോഡാണ്. ഒരു പുതിയ വ്യക്തിയുമായി ചാറ്റ് തുടങ്ങാൻ ഉപയോക്താവ് തന്റെ യൂസർനെയിമിനൊപ്പം ഈ പിൻ കോഡും പങ്കിടണം. ഈ കോഡില്ലാതെ ആർക്കും പുതിയതായി സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല. ഫോൺ നമ്പർ അറിയാവുന്ന നിലവിലെ കോൺടാക്റ്റുകളെ ഇത് ബാധിക്കില്ല.
ഈ സംവിധാനം അനാവശ്യമായ സന്ദേശങ്ങളും സ്പാമുകളും തടയുന്നതിന് ഏറെ സഹായകമാകും. ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ-സൗദി അതിർത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിർത്തിയിൽ ബത്ഹായിൽ നിന്ന് 11 കിലോമീറ്റർ അകലെ യുഎഇയിലെ അൽ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിൻറെ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച ഖോർഫക്കാനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാത്രി 8.35ന് ഉണ്ടായ ഭൂചലനത്തിലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല. റിക്ടർ സ്കെയിലിൽ 2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഈ ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് രേഖപ്പെടുത്തിയത്. ഇത് 2017-ലെ 51.4°C എന്ന മുൻ റെക്കോർഡ് മറികടന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്തെ താപനില വർധിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ്.
റെക്കോർഡ് ചൂടിനൊപ്പം യുഎഇയിൽ വേനൽമഴയും ശക്തമായി. അബുദാബി, ഷാർജ, അൽ ഐൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. അൽ ഐനിൽ എല്ലാ ദിവസവും മഴ ലഭിക്കുന്നുണ്ട്. മഴ ശക്തമായതോടെ പലയിടത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ദുബായിൽ ഇത്തവണ കാര്യമായ വേനൽമഴ ലഭിച്ചിട്ടില്ല.
ഉയർന്ന വിമാന ടിക്കറ്റ് നിരക്കും പുതിയ യാത്രാ രീതികളും
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാനിരക്കുകളിലെ വർധനവും എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള ചില വിമാനക്കമ്പനികളുടെ സേവനങ്ങളിലെ പ്രശ്നങ്ങളും കാരണം പ്രവാസികൾ യാത്രയ്ക്കായി പുതിയ വഴികൾ തേടുന്നു. ദുബായ്, ഷാർജ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ, താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്ന ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങളെയാണ് ഇപ്പോൾ മലയാളികളടക്കമുള്ള പ്രവാസികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
കാബിൻ ബാഗേജ് നിയമങ്ങൾ കർശനമാക്കുന്നു
ഇന്ത്യൻ വിമാനക്കമ്പനികൾ കാബിൻ ബാഗേജിന്റെ നിയമങ്ങൾ കർശനമാക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതനുസരിച്ച്, ഓരോ യാത്രക്കാരനും ഒരു കാബിൻ ബാഗേജ് മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ. അതിന്റെ ഭാരം 7 കിലോയിൽ കൂടാൻ പാടില്ല. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് ബാഗേജ് നിയമങ്ങൾ ഉറപ്പുവരുത്തുന്നത് വളരെ നല്ലതാണ്.
ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കാൻ കാരണം
കുറഞ്ഞ ടിക്കറ്റ് നിരക്ക്: ദുബായ്, ഷാർജ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നു.
സൗജന്യ ബസ് സർവീസ്: പല വിമാനക്കമ്പനികളും ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഈ വിമാനത്താവളങ്ങളിലേക്ക് സൗജന്യ ബസ് സർവീസുകൾ ഒരുക്കുന്നുണ്ട്.
നേരിട്ടുള്ള സർവീസുകൾ: ഈ വിമാനത്താവളങ്ങളിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്.
വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർ ശ്രദ്ധിക്കുക
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിനാൽ സെപ്റ്റംബർ മാസത്തോടെ യുഎഇയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കും. നിലവിൽ ടിക്കറ്റ് നിരക്കുകൾ 16,000 രൂപ മുതൽ 24,000 രൂപ വരെയാണ്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ യാത്രയ്ക്ക് 2-3 ആഴ്ചകൾ മുൻപെങ്കിലും ബുക്ക് ചെയ്യുന്നത് ഉചിതമാണ്.
ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ട്രാഫിക് പിഴകൾക്ക് 50-70% വരെ ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രാഫിക് പിഴയുള്ള ആളുകളെ സമീപിക്കുമ്പോൾ, അവർ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുഴുവൻ പിഴയും അടയ്ക്കും. ഇതിനുശേഷം, പിഴ അടയ്‌ക്കേണ്ട വ്യക്തിയിൽ നിന്ന് ഈടാക്കിയത് പിഴയുടെ പകുതി തുകയാണ്. തട്ടിപ്പുകാർ മുഴുവൻ തുകയും അടയ്ക്കുന്നതിനാൽ ട്രാഫിക് റെക്കോർഡിൽ നിന്ന് പിഴ നീക്കം ചെയ്യപ്പെടുകയും ഇത് ആളുകളിൽ അവർക്ക് വിശ്വാസ്യത നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഈ തട്ടിപ്പിലൂടെ, പ്രതികൾ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുകളും നടത്തി. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെടുന്നവർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. അനധികൃത മാർഗ്ഗങ്ങളിലൂടെ പിഴ അടയ്ക്കുന്നവർ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാകുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ വഴി അല്ലാതെ വരുന്ന ഇളവുകൾ സ്വീകരിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ, ‘പോലീസ് ഐ’ എന്ന ദുബായ് പോലീസ് ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കാവുന്നതാണ്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.706007 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. താഴെപ്പറയുന്ന പ്രത്യേക നിബന്ധനകളോടെ എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് ഇപ്പോഴും പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്, എന്നാൽ വിമാന ക്യാബിനിൽ ആയിരിക്കുമ്പോൾ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല – പവർ ബാങ്കിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യാനോ വിമാനത്തിന്റെ പവർ സ്രോതസ്സ് ഉപയോഗിച്ച് സ്വയം ചാർജ് ചെയ്യാനോ പാടില്ല.
എമിറേറ്റ്‌സിന്റെ പുതിയ ചട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
-എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് 100 വാട്ട് മണിക്കൂറിൽ താഴെയുള്ള ഒരു പവർ ബാങ്ക് ഓൺബോർഡിൽ കൊണ്ടുപോകാം.
-ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ഓൺബോർഡിൽ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
-വിമാനത്തിന്റെ പവർ സപ്ലൈ ഉപയോഗിച്ച് ഒരു പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
-ഗതാഗതത്തിനായി സ്വീകരിക്കുന്ന എല്ലാ പവർ ബാങ്കുകളിലും ശേഷി റേറ്റിംഗ് വിവരങ്ങൾ ലഭ്യമായിരിക്കണം.
-പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റൗജ് ബിന്നിൽ സ്ഥാപിക്കാൻ പാടില്ല, ഇപ്പോൾ സീറ്റ് പോക്കറ്റിലോ നിങ്ങളുടെ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വയ്ക്കണം.
-ചെക്ക്ഡ് ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല (നിലവിലുള്ള നിയമം).
എമിറേറ്റ്‌സ് എന്തുകൊണ്ടാണ് ഈ മാറ്റം വരുത്തുന്നത്?
സമഗ്രമായ സുരക്ഷാ അവലോകനത്തിന് ശേഷം, ദുബായിയുടെ മുൻനിര കാരിയർ ഓൺബോർഡ് പവർ ബാങ്കുകളുടെ കാര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സമീപ വർഷങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്, ഇത് വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിലേക്ക് നയിച്ചു.
പവർ ബാങ്കുകൾ പ്രധാനമായും ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്, യാത്രയ്ക്കിടെ ഉപകരണങ്ങൾ റീചാർജ് ചെയ്യാൻ രൂപകൽപ്പന ചെയ്ത ഒരു പോർട്ടബിൾ ബാറ്ററി പായ്ക്കായിട്ടാണ് അവയുടെ പ്രവർത്തനം. ഒരു ഇലക്ട്രോലൈറ്റ് ലായനിയിൽ സസ്പെൻഡ് ചെയ്ത ലിഥിയം അയോണുകൾ ബാറ്ററികളിൽ അടങ്ങിയിരിക്കുന്നു. ബാറ്ററികൾ ചാർജ് ചെയ്യുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്യുമ്പോൾ രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന അയോണുകൾ ഇലക്ട്രോലൈറ്റിലൂടെ ഒഴുകുന്നു.
ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടാകുകയോ ചെയ്താൽ, അത് ‘തെർമൽ റൺഅവേ’ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ബാറ്ററികളിലെ തെർമൽ റൺഅവേ എന്നത് സ്വയം ത്വരിതപ്പെടുത്തുന്ന ഒരു പ്രക്രിയയാണ്, അവിടെ ഒരു ബാറ്ററി സെല്ലിനുള്ളിലെ താപ ഉൽപ്പാദനം താപം പുറന്തള്ളാനുള്ള കഴിവിനെ കവിയുന്നു, ഇത് വേഗത്തിലുള്ളതും അനിയന്ത്രിതവുമായ താപനില വർദ്ധനവിന് കാരണമാകുന്നു. ഇത് തീ, സ്ഫോടനങ്ങൾ, വിഷവാതകങ്ങളുടെ പ്രകാശനം തുടങ്ങിയ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
മിക്ക ഫോണുകളിലും സങ്കീർണ്ണമായ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും അമിതമായി ചാർജ് ചെയ്യുന്നത് തടയാൻ ബാറ്ററിയിലേക്ക് പതുക്കെ കറന്റ് ചേർക്കുന്ന ഒരു ആന്തരിക ട്രിക്കിൾ സിസ്റ്റം ഉണ്ട്, എന്നാൽ പല അടിസ്ഥാന പവർ ബാങ്കുകളിലും ഈ സുരക്ഷാ സംവിധാനം ഇല്ലായിരിക്കാം, ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. എല്ലാ പവർ ബാങ്കുകളും എമിറേറ്റ്‌സിലെ പുതിയ നിയമങ്ങൾക്ക് വിധേയമാണ്.
എമിറേറ്റ്‌സിന്റെ പുതിയ നിയന്ത്രണങ്ങൾ വിമാനത്തിൽ ആയിരിക്കുമ്പോൾ പവർ ബാങ്കുകളെ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിലൂടെ അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കും. ക്യാബിനിനുള്ളിൽ ആക്‌സസ് ചെയ്യാവുന്ന സ്ഥലങ്ങളിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നത്, അപൂർവമായ തീപിടുത്തമുണ്ടായാൽ, പരിശീലനം ലഭിച്ച ക്യാബിൻ ക്രൂവിന് വേഗത്തിൽ പ്രതികരിക്കാനും തീ കെടുത്താനും കഴിയുമെന്ന് ഉറപ്പാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പതിനെട്ടാം വയസില്‍ കോടീശ്വരനായി വെയ്ൻ നാഷ് ഡിസൂസ. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് 18കാരന് കോടികളുടെ ഭാഗ്യം നേടിക്കൊടുത്തത്. “സാധാരണയായി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അതിന്റെ രസത്തിനു വേണ്ടി മാത്രമാണ് ടിക്കറ്റുകൾ വാങ്ങാറുള്ളത്, പക്ഷേ, നാല് വർഷത്തേക്ക് യുഎസിലേക്ക് പോകുന്നതിനാൽ, സ്വയം പരീക്ഷിച്ചുനോക്കാൻ ആഗ്രഹമുണ്ടായിരുന്നു,” ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ നേടിയ ദുബായിൽ ജനിച്ച ഇന്ത്യൻ വിദ്യാർഥി പറഞ്ഞു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് എയിൽ വെച്ച്, കുടുംബത്തോടൊപ്പം ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, ജൂലൈ 26-ന് വാങ്ങിയ സീരീസ് 510 ലെ 4463 എന്ന ടിക്കറ്റ് നമ്പർ ഉപയോഗിച്ച് വെയ്ൻ സ്വർണ്ണം നേടി. ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ ഉർബാന-ചാമ്പെയ്‌നിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുകയാമ് വെയ്ന്‍. വിജയത്തിന്റെ സമയം ഇതിലും മികച്ചതായിരിക്കില്ലെന്ന് വെയ്ൻ പറഞ്ഞു. “18 വയസ്സ് തികഞ്ഞതിനു ശേഷം അക്കൗണ്ട് തുടങ്ങാൻ സമയമില്ലാത്തതിനാൽ ഞാൻ അച്ഛന്റെ അക്കൗണ്ട് ഉപയോഗിച്ചു. എനിക്ക് ഭാഗ്യം തോന്നി, എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് എനിക്ക് ഒരു തോന്നൽ ഉണ്ടായിരുന്നു,” വെയ്ൻ പറഞ്ഞു. “എന്റെ സഹോദരിയും ഞാനും ടിക്കറ്റ് വാങ്ങാൻ നിർബന്ധിച്ചു, ഒടുവിൽ അച്ഛൻ വഴങ്ങി. ഇത് എന്റെ യൂണിവേഴ്സിറ്റി ഫീസിൽ വലിയ തോതിൽ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ നിന്നുള്ള വെയ്‌നിന്റെ കുടുംബം പതിവായി യാത്ര ചെയ്യുന്നവരും ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ ദീർഘകാലമായി പങ്കെടുക്കുന്നവരുമാണ്. തന്റെ കുടുംബം നല്ല മാനസികാവസ്ഥയിലും ആരോഗ്യത്തിലും ആയിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് വെയ്ൻ പറഞ്ഞു, “കാരണം അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം.” “പണം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല, നിക്ഷേപം ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതിന് മുമ്പ് ധാരാളം അന്വേഷണം നടത്തും,” അദ്ദേഹം പറഞ്ഞു. 1999-ൽ ആരംഭിച്ച മില്ലേനിയം മില്യണയർ പ്രമോഷനിൽ ഒരു മില്യൺ ഡോളർ നേടിയ 255-ാമത്തെ ഇന്ത്യക്കാരനാണ് വെയ്ൻ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുകെയിൽ ബൈക്കപകടത്തിൽ മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഷാർജയിൽ സംസ്കരിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജസ്റ്റിൻ പെരേരയുടെ മകൻ ജെഫേഴ്സൺ ജസ്റ്റിൻ (27) ആണ് മരിച്ചത്. ലീഡ്സിലെ എ647 കനാൽ സ്ട്രീറ്റിൽ വെച്ച് ബൈക്ക് മതിലിൽ ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം ലീഡ്സിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു ജെഫേഴ്സൺ.
യുകെയിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഷാർജയിൽ എത്തിച്ചു. വ്യാഴാഴ്ച ഷാർജയിലെ ജുവൈസയിലുള്ള ശ്മശാനത്തിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. 35 വർഷമായി ഷാർജയിൽ പ്രവാസികളാണ് ജെഫേഴ്സന്റെ കുടുംബം. രണ്ട് സഹോദരങ്ങളുണ്ട്, അതിലൊരാൾ ബംഗളൂരുവിൽ വിദ്യാർത്ഥിയാണ്. ജെഫേഴ്സൺ ഷാർജ എമിറേറ്റ് നാഷണൽ സ്കൂളിലായിരുന്നു പഠിച്ചത്. കേരളത്തിൽ നിന്ന് ബിരുദം നേടിയ ശേഷം ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുകെയിലേക്ക് പോയത്.
അപകട വിവരം യുകെ പോലീസ് താമസസ്ഥലത്ത് അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവരമറിയുന്നത്. സംസ്കാര ചടങ്ങിൽ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഡിജിറ്റൽ തട്ടിപ്പുകൾ പെരുകുന്ന കാലത്ത് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്താക്കൾ സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളിൽ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ ‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ ഉപഭോക്താവിനെ ഒരു ഗ്രൂപ്പിൽ ചേർക്കുന്ന സമയത്താണ് സേഫ്റ്റി ഓവർ വ്യൂ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക.
ഇന്ത്യയിൽ ഈ ആഴ്ച പുതിയ ഫീച്ചർ എത്തും. ഗ്രൂപ്പ് ഇൻവിറ്റേഷനുകൾ കൂടുതൽ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കോൺടാക്ട് ലിസ്റ്റിലില്ലാത്ത ഒരാൾ നിങ്ങളെ ഗ്രൂപ്പിൽ ചേർത്താൽ പുതിയ ഫീച്ചർ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും. ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പിൽ എത്രപേർ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം.
അത് വായിച്ചതിന് ശേഷം ഗ്രൂപ്പിൽ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല. വാട്‌സാപ്പ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകൾക്കെതിരെ സജീവമായ നടപടികൾ സ്വീകരിച്ചുവരികയാണ് വാട്‌സാപ്പ്. ഈ വർഷം ആദ്യം തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 68 ലക്ഷം അക്കൗണ്ടുകൾക്ക് വാട്‌സാപ്പിന്റേയും മെറ്റയുടെയും സുരക്ഷാ ടീമുകൾ വിലക്കേർപ്പെടുത്തിയിരുന്നു.
ദുബായിലെ നിർമാണ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യത. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ദുബായ് നഗരസഭ ഏകദേശം 30,000 കെട്ടിട നിർമാണ അപേക്ഷകൾക്ക് അനുമതി നൽകി. ഈ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് വലിയ ഉണർവ് നൽകും.
കെട്ടിട നിർമാണ മേഖലയിലെ ഈ കുതിച്ചുചാട്ടം ദുബായിയുടെ റിയൽ എസ്റ്റേറ്റ് രംഗം വളരെ സജീവമാണെന്നതിന്റെ സൂചനയാണെന്ന് നഗരസഭയുടെ കെട്ടിട നിർമാണ അനുമതി വിഭാഗം സിഇഒ മറിയം അൽ മുഹെയ്‌റി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
അനുമതി ലഭിച്ച കെട്ടിടങ്ങളിൽ 45 ശതമാനവും ബഹുനില വാണിജ്യ-നിക്ഷേപ കെട്ടിടങ്ങളാണ്, 40 ശതമാനം പാർപ്പിട വില്ലകളാണ്, ബാക്കി 15 ശതമാനം വ്യവസായ-പൊതു ആവശ്യങ്ങൾക്കുള്ളതാണ്.
‘ബിൽഡ് ഇൻ ദുബായ്’ എന്ന ഏകീകൃത സംവിധാനം കെട്ടിട നിർമാണ അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യാനായി ദുബായ് നഗരസഭ ‘ബിൽഡ് ഇൻ ദുബായ്’ എന്ന ഏകീകൃത സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഈ ഏകജാലക സംവിധാനം വഴി അപേക്ഷകളും രേഖകളും അതിവേഗം പരിശോധിച്ച് അനുമതി നൽകാൻ സാധിക്കും.
നിർമാണ പ്ലാനുകളിലെ പിഴവുകൾ വേഗത്തിൽ കണ്ടെത്തുന്നതിനും നഗരസഭയുടെ നിയമങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. കെട്ടിട നിർമാണത്തിൽ പാലിക്കേണ്ട പ്രധാന ചട്ടങ്ങൾ ഇവയാണ്:
ഹരിത നിർമാണ ചട്ടങ്ങൾ: പരിസ്ഥിതി സൗഹൃദപരമായ നിർമാണ രീതികൾ ഉറപ്പാക്കണം.
ഭിന്നശേഷി സൗഹൃദ രൂപകൽപ്പന: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം കെട്ടിടം രൂപകൽപ്പന ചെയ്യേണ്ടത്.
ഒറ്റപ്പെട്ട രൂപം: ഓരോ കെട്ടിടത്തിനും തനതായ രൂപകൽപ്പന ഉണ്ടായിരിക്കണം, നിലവിലുള്ള കെട്ടിടങ്ങളോട് സാമ്യമുള്ളതാകരുത്.
ഇത്തരം നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അന്തിമ അനുമതി നൽകുന്നത്.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു മലയാളി അധ്യാപികയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാനസികമായി ഏറെ തളർന്നിരുന്ന ഈ യുവതിക്ക് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നുനൽകിയത് അസോസിയേഷൻ നടത്തിയ കൗൺസിലിംഗും പിന്തുണയുമാണ്.
കഴിഞ്ഞ മാസം മൂന്ന് മലയാളി സ്ത്രീകൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ, ഷാർജ പോലീസിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ IAS ആരംഭിച്ച ‘റൈസ്’ എന്ന പുതിയ കുടുംബപ്രശ്ന പരിഹാര സംരംഭത്തിന്റെ ഭാഗമായാണ് ഈ കേസ് ഏറ്റെടുത്തത്.
പോലീസിന് അയച്ച ഇ-മെയിൽ, രക്ഷയായ നിമിഷം
ആത്മഹത്യ ചെയ്യാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് യുവതി ഷാർജ പോലീസിന് ഇമെയിൽ അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസ് ഈ വിവരം IAS-നെ അറിയിക്കുകയും, തുടർന്ന് അധ്യാപികയെയും ഭർത്താവിനെയും അസോസിയേഷൻ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. മണിക്കൂറുകളോളം ‘റൈസ്’ കൗൺസിലർമാർ അവരുമായി സംസാരിച്ചു.
ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതും, വൈകാരികമായി ഒറ്റപ്പെട്ടതും, കുടുംബബന്ധങ്ങളിലെ തകർച്ചയും യുവതിയെ മാനസികമായി തളർത്തി. 22 വയസ്സുള്ള മകനെ ഭർത്താവ് അകറ്റാൻ ശ്രമിച്ചതും, അന്ധയായ അമ്മയും അർബുദരോഗിയായ അച്ഛനും യുവതിക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കി. ഇതെല്ലാമാണ് ആത്മഹത്യാചിന്തകളിലേക്ക് നയിച്ചതെന്ന് യുവതി വ്യക്തമാക്കി.
കൗൺസിലർമാർ യുവതിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും, മൂന്നുമാസത്തേക്ക് കടുത്ത തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. മകനുമായി സംസാരിക്കാനും ബന്ധം മെച്ചപ്പെടുത്താനും സഹായിക്കാമെന്ന് ഉറപ്പുനൽകിയതോടെ യുവതിയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. പ്രതീക്ഷയോടെയാണ് അവർ അവിടെ നിന്ന് മടങ്ങിയത്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കാൻ സമ്മതിച്ചെങ്കിലും വിവാഹമോചനത്തിന് ഇപ്പോഴും അവർ തയ്യാറല്ല. വൈകാരികമായ സുരക്ഷയും സാമൂഹിക പിന്തുണയുമാണ് അവർ പ്രധാനമായും ആഗ്രഹിക്കുന്നത്.
ഇന്ത്യൻ സമൂഹത്തിൽ ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, മാനസികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൗൺസിലിംഗും പിന്തുണയും നൽകാൻ IAS മുൻകൈയെടുക്കുന്നു. സഹായം ആവശ്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 06-5610845 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്.
യുഎഇയിൽ പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടുതൽ നീട്ടുന്നതിനെക്കുറിച്ച് റിപ്പോർട്ട്. ഷാർജ സർക്കാർ മേഖലയിൽ പ്രൊബേഷൻ കാലാവധി ഒമ്പത് മാസമായി നീട്ടിയതോടെയാണ് സ്വകാര്യ മേഖലയിലെ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടാൻ പാടില്ല. എന്നാൽ, ചില കമ്പനികൾ നിയമപരമായ പരിധികൾ ലംഘിക്കാതെ തന്നെ ജീവനക്കാരെ വിലയിരുത്താൻ പുതിയ വഴികൾ കണ്ടെത്തുന്നു.
ആറ് മാസത്തിനു ശേഷമുള്ള വിലയിരുത്തൽ
യുഎഇ തൊഴിൽ നിയമം (ഫെഡറൽ ഡിക്രി നിയമം നമ്പർ 33, 2021) അനുസരിച്ച്, പ്രൊബേഷൻ കാലയളവ് പരമാവധി ആറ് മാസമാണ്. ഇതിനപ്പുറം പോകുന്നത് നിയമവിരുദ്ധമാണ്. എങ്കിലും ചില കമ്പനികൾ ഔദ്യോഗിക പ്രൊബേഷൻ പൂർത്തിയായ ശേഷവും ജീവനക്കാരെ വിലയിരുത്താറുണ്ട്.
ഇതിനായി കമ്പനികൾ പിന്തുടരുന്ന ചില രീതികൾ താഴെ പറയുന്നവയാണ്:
വിപുലീകരിച്ച ഓൺബോർഡിംഗ്: സ്ഥിരമായ പരിശീലനം, പ്രകടന വിലയിരുത്തലുകൾ, അല്ലെങ്കിൽ കരിയർ ഡെവലപ്‌മെൻ്റ് പ്ലാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പോസ്റ്റ്-പ്രൊബേഷൻ റിവ്യൂ: പ്രൊബേഷൻ കഴിഞ്ഞ് 9 അല്ലെങ്കിൽ 12 മാസത്തിന് ശേഷം ജീവനക്കാരുടെ നേതൃത്വപാടവം, ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള കഴിവുകൾ എന്നിവ വിലയിരുത്താൻ റിവ്യൂ നടത്തുന്നു.
ഫിക്സഡ് ടേം കരാറുകൾ: ചില സങ്കീർണ്ണമായ തസ്തികകളിലേക്ക് ആറുമാസം മുതൽ ഒരു വർഷം വരെയുള്ള ഫിക്സഡ് ടേം കരാറുകൾ നൽകിയ ശേഷം മാത്രം സ്ഥിരമായ ജോലി വാഗ്ദാനം ചെയ്യുന്നു.
ഇതൊന്നും നിയമപരമായി പ്രൊബേഷൻ നീട്ടലുകളല്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ദീർഘകാലത്തേക്ക് മികച്ച നിയമന തീരുമാനങ്ങൾ എടുക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
ചില റോളുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നത് എന്തുകൊണ്ട്? പ്രൊഡക്ട്, ഇന്നവേഷൻ, ലീഡർഷിപ്പ്, അല്ലെങ്കിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന റോളുകൾ എന്നിവയിൽ ജീവനക്കാരുടെ പ്രകടനം തുടക്കത്തിൽ തന്നെ അളക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള തസ്തികകളിലാണ് പലപ്പോഴും ഇത്തരം ദീർഘകാല വിലയിരുത്തലുകൾ നടക്കുന്നത്. ജോലിയെടുക്കാൻ കഴിവുണ്ടോ എന്നതിനേക്കാൾ എങ്ങനെ ചെയ്യുന്നു എന്നതിലാണ് കമ്പനികൾക്ക് താല്പര്യമെന്ന് വിദഗ്ധർ പറയുന്നു.
ഇത് ജീവനക്കാരെ എങ്ങനെ ബാധിക്കുന്നു?
ഈ പ്രവണതയെ എല്ലാവരും നല്ലൊരു മാറ്റമായി കാണുന്നില്ല. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാത്ത നീണ്ട വിലയിരുത്തലുകൾ ജീവനക്കാരിൽ മാനസിക സമ്മർദ്ദവും അസംതൃപ്തിയും ഉണ്ടാക്കിയേക്കാമെന്ന് എച്ച്ആർ കൺസൾട്ടൻ്റ് അനാം റിസ്വ പറയുന്നു. പ്രത്യേകിച്ചും യുവ പ്രൊഫഷണലുകൾ ജോലിയിലെ വ്യക്തതയും തുറന്ന ആശയവിനിമയവുമാണ് പ്രതീക്ഷിക്കുന്നത്. ഒരു ജീവനക്കാരനെ വിലയിരുത്താൻ കൂടുതൽ സമയം വേണ്ടിവന്നാൽ, അതിൻ്റെ കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്തിഹാദ് റെയിൽ പദ്ധതി യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. റെയിൽ പാത കടന്നുപോകുന്ന സ്ഥലങ്ങളിലും സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും പ്രോപ്പർട്ടി വിലകളിലും വാടകയിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.
വില വർധനവിലെ പ്രധാന വിവരങ്ങൾ
വില വർധന: എത്തിഹാദ് റെയിൽ റൂട്ടിനടുത്തുള്ള സ്ഥലങ്ങളിൽ പ്രോപ്പർട്ടി വില 25% വരെയും വാടക 15% വരെയും വർധിക്കുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ പ്രവചിക്കുന്നു.
ഇപ്പോഴത്തെ വളർച്ച: കഴിഞ്ഞ 9 മാസത്തിനിടെ എത്തിഹാദ് റെയിൽ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ വാടകയിൽ ശരാശരി 9% വർധനവുണ്ടായി. ഇതിൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 23% വർധനവും ദുബായ് സൗത്തിൽ 10% വർധനവും രേഖപ്പെടുത്തി.
പ്രോപ്പർട്ടി വിലകൾ: കഴിഞ്ഞ 9 മാസത്തിനിടെ ഈ പ്രദേശങ്ങളിലെ പ്രോപ്പർട്ടി വിലകൾ ശരാശരി 13% വർധിച്ചു. അൽ ജദ്ദാഫ് സ്റ്റേഷന് സമീപമുള്ള ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 18% വർധനവുണ്ടായി. ദുബായ് സൗത്ത്, ദുബായ് ഇൻവെസ്റ്റ്‌മെന്റ്സ് പാർക്ക് എന്നിവിടങ്ങളിൽ 17% വീതം വർധനവുണ്ടായി.
വിദഗ്ധരുടെ കാഴ്ചപ്പാടുകൾ
റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ ബെറ്റർഹോംസിന്റെയും ഹുസ്‌പിയുടെയും ഉദ്യോഗസ്ഥർ പറയുന്നത്, മികച്ച യാത്രാ സൗകര്യങ്ങൾ ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളിലെ വസ്തുക്കൾക്ക് ഡിമാൻഡ് കൂടും എന്നാണ്. ദുബായ് മെട്രോ റെഡ് ലൈൻ വന്നപ്പോൾ സമീപ പ്രദേശങ്ങളിലെ വസ്തുവില 15-25% വരെ വർധിച്ചിരുന്നു. സമാനമായ ഒരു വളർച്ചയാണ് എത്തിഹാദ് റെയിലിൻ്റെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്.
റെയിൽ പദ്ധതിയുടെ പ്രവർത്തനം 2026-ൽ ആരംഭിക്കുന്നതോടെ, അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ പ്രോപ്പർട്ടി വിലകൾ 15-25% വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഹുസ്‌പിയുടെ സിഇഒ പ്രവചിക്കുന്നു. കൂടാതെ, അടുത്ത 12-24 മാസത്തിനുള്ളിൽ വാടക നിരക്കുകൾ 10-15% വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച യാത്രാസൗകര്യവും കുറഞ്ഞ വിലയുമുള്ള പ്രദേശങ്ങളിൽ ഈ വളർച്ച കൂടുതൽ ശക്തമായിരിക്കും. കൂടുതൽ ലാഭം പ്രതീക്ഷിക്കുന്നതിനാൽ നിക്ഷേപകർക്കിടയിലും ഈ പ്രദേശങ്ങളോടുള്ള താൽപര്യം വർധിച്ചുവരികയാണ്.
ദുബായ്: വേനലവധി ആഘോഷിക്കാൻ യുഎഇയിലെ താമസക്കാർ ചെലവഴിക്കുന്നത് വലിയ തുക. ചിലർ ഒരു യാത്രയ്ക്ക് 45,000 ദിർഹം വരെ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും ആളുകൾ വലിയ തുകയാണ് മുടക്കുന്നത്.
കൺസ്യൂമർ ഇൻസൈറ്റ്‌സ് ദാതാക്കളായ ടൊലൂന നടത്തിയ സർവേ പ്രകാരം, യുഎഇയിലെ 24 ശതമാനം താമസക്കാരും അവരുടെ യാത്രകൾക്കായി ഒരാൾക്ക് 10,000 ദിർഹം ചെലവഴിക്കാൻ സാധ്യതയുണ്ട്. ചിലർ രണ്ടാഴ്ചത്തെ യാത്രയ്ക്കായി ഇതിന്റെ മൂന്നിരട്ടി വരെയാണ് ചെലവഴിക്കുന്നത്.
30,000 ദിർഹമിന്റെ ഒറ്റയ്ക്കുള്ള യാത്ര
അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ മൈത അൽഹമ്മാദി ഒരു മെഡിക്കൽ പരിശീലനത്തിനായി ജർമ്മനിയിലേക്ക് രണ്ടാഴ്ചത്തെ ഒറ്റയ്ക്കുള്ള യാത്ര നടത്തി. മികച്ച പരിശീലന പരിപാടിയും യുഎഇയിലെ വേനൽച്ചൂടിൽ നിന്ന് രക്ഷ നേടുക എന്നതും ലക്ഷ്യമിട്ടാണ് അവർ ജർമ്മനി തിരഞ്ഞെടുത്തത്. ഹാംബർഗിൽ രണ്ടാഴ്ച താമസിച്ചപ്പോൾ ഏകദേശം 30,000 ദിർഹമാണ് മൈത ചെലവഴിച്ചത്.
വിമാന ടിക്കറ്റിന് 6,000 ദിർഹം, ഹോട്ടലിന് 10,000 ദിർഹം, യാത്രയ്ക്കായി ഏകദേശം 3,000 ദിർഹം, ഭക്ഷണത്തിന് 4,000 ദിർഹം, ഷോപ്പിംഗിനും മറ്റ് അധിക ചെലവുകൾക്കുമായി 7,000 ദിർഹം എന്നിങ്ങനെയായിരുന്നു അവരുടെ യാത്രാ ചെലവുകൾ. അഞ്ച് വർഷം മുൻപ് ജർമ്മനി സന്ദർശിച്ചിട്ടുള്ളതുകൊണ്ട് ഏകദേശ ചെലവ് എത്രയാകുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ, വർധിച്ചുവരുന്ന ചിലവുകൾ കാരണം അവരുടെ യാത്രാ ബജറ്റ് പ്രതീക്ഷിച്ചതിലും അധികമായി.
യൂറോയുടെ ഉയർന്ന മൂല്യം കാരണം യൂറോപ്പിലേക്ക് പോകുന്നതിനേക്കാൾ തുർക്കിയിലേക്ക് പോകുന്നതാണ് ലാഭമെന്ന് അവർ പറയുന്നു. എങ്കിലും ടൂറിസ്റ്റ് സ്ഥലങ്ങൾ പൊതുവെ ചെലവേറിയതാണ്. എന്നിരുന്നാലും, ഈ യാത്ര തൻ്റെ കഴിവുകൾ മെച്ചപ്പെടുത്താനും ചൂടിൽ നിന്ന് രക്ഷ നേടാനും സഹായകമായെന്ന് മൈത പറഞ്ഞു. യുഎഇയിലെ ആളുകളുടെ നല്ല സ്വഭാവത്തെയും സൗഹൃദത്തെയും പ്രശംസിച്ചുകൊണ്ട്, ‘യുഎഇയുടെ അന്തരീക്ഷത്തെ തോൽപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല’ എന്നും അവർ കൂട്ടിച്ചേർത്തു.
ചെലവേറിയ യാത്ര
സേലം ഹസ്സനും ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയും വർഷങ്ങളായി ബ്രസീലിലേക്ക് യാത്ര പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ, പ്രത്യേകിച്ച് വേനൽക്കാലത്ത്, അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. ഒടുവിൽ, ദുബായിൽ നിന്ന് റിയോ ഡി ജനീറോയിലേക്ക് മൂന്ന് ടിക്കറ്റുകൾ വാങ്ങാൻ അവർ തീരുമാനിച്ചു. ടിക്കറ്റുകൾക്ക് മാത്രം 30,000 ദിർഹമാണ് ചെലവായത്.
അപ്പാർട്ട്മെന്റ് വാടകയും മറ്റ് ദൈനംദിന ചെലവുകളും ചേർന്നപ്പോൾ മൊത്തം ചെലവ് 43,000 ദിർഹമായി. “ഇനി കുറച്ച് ദിവസങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്, അതുകൊണ്ട് സമ്മാനങ്ങൾ വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കും. ആകെ 45,000 ദിർഹം വരെയാകും,” സേലം പറഞ്ഞു.
രാജ്യത്തിനകത്ത് ചെലവഴിക്കുന്നത് ‘വിലകുറഞ്ഞതും’ താങ്ങാനാവുന്നതുമാണെങ്കിലും, വിമാന ടിക്കറ്റുകളാണ് പോക്കറ്റ് കാലിയാക്കിയതെന്ന് സേലം പറയുന്നു. “എൻ്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ യാത്രയാണിത്. ടിക്കറ്റ് നിരക്കാണ് ഇതിന് കാരണം” അദ്ദേഹം വിശദീകരിച്ചു. യാത്ര ആസ്വദിച്ചെങ്കിലും, വിമാന ടിക്കറ്റിന്റെ ഉയർന്ന നിരക്ക് കാരണം അടുത്ത വേനൽക്കാലത്ത് വീണ്ടും ഇങ്ങനെയൊരു യാത്രയ്ക്ക് പോകാൻ സാധ്യതയില്ലെന്നും സേലം കൂട്ടിച്ചേർത്തു.
ടൊലൂനയുടെ സർവേ പ്രകാരം, ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്നുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനം തുർക്കിയാണ്. നാല് പേരടങ്ങുന്ന സംഘത്തോടൊപ്പം തുർക്കി സന്ദർശിച്ച ഹലീമ അബ്ദല്ല ഒരാൾക്ക് 5,000 മുതൽ 6,000 ദിർഹം വരെയാണ് ചെലവഴിച്ചത്. ടിക്കറ്റ് നിരക്ക്, പ്രവർത്തനങ്ങൾ, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഈ വർഷം വിലകൾ വർധിച്ചതായും പല ഉൽപ്പന്നങ്ങളും സേവനങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്തതായും ഹലീമ പറയുന്നു. മുമ്പ് ഇത് തുർക്കിഷ് ഭാഷയിൽ മാത്രമായിരുന്നു. അറബികൾ തുർക്കിയിലേക്ക് യാത്ര ചെയ്യുന്നത് കുറവായതുകൊണ്ടാകാം ഇതെന്ന് അവർ ഊഹിക്കുന്നു.
തുർക്കിഷ് സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തുർക്കി സന്ദർശിക്കുന്ന അറബ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 20 മുതൽ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഹലീമ ഈ യാത്ര ഇഷ്ടപ്പെട്ടെന്നും അടുത്ത വർഷം വീണ്ടും പോകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ഷാർജയിലെ ഒരു മലയാളി ബാങ്ക് മാനേജർക്ക് ജോലി നഷ്ടപ്പെട്ടു. സ്വന്തം ഭാര്യ തന്നെ വഞ്ചിച്ചതിനെ തുടർന്ന് നിയമനടപടി നേരിടുകയാണ് ഇദ്ദേഹം. ഭാര്യ ഒരു ലക്ഷം ദിർഹം തട്ടിയെടുത്തതായും സമാനമായ തട്ടിപ്പിന്റെ ചരിത്രമുണ്ടെന്നും റിപ്പോർട്ടുണ്ട്. ദീർഘകാലമായി യുഎഇയിൽ താമസിക്കുന്നതും ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐഎഎസ്) മാനേജിങ് കമ്മിറ്റി അംഗവുമായ യൂസഫ് സാഗീർ ആണ് ഈ ഞെട്ടിക്കുന്ന കേസ് വെളിപ്പെടുത്തിയത്. ഗാർഹിക പ്രതിസന്ധികളും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അസോസിയേഷന്റെ RISE സംരംഭത്തിന് നേതൃത്വം നൽകുന്ന സാഗീർ, ബാങ്ക് മാനേജരായ ഭർത്താവിനെ മാത്രമല്ല, മറ്റ് നിരവധി പേരെയും ആ സ്ത്രീ വഞ്ചിച്ചിട്ടുണ്ടെന്ന് പറഞ്ഞു. “ഇത് സാമ്പത്തിക തട്ടിപ്പായിരുന്നു, ഭർത്താവ് ഭാര്യയ്ക്ക് ഒരു ദിവസത്തേക്ക് 100,000 ദിർഹം നൽകി. ആരെയും അറിയിക്കാതെ അയാൾ ഭാര്യയെ വിശ്വസിച്ച് ബാങ്കിൽ നിന്ന് തുക പിൻവലിച്ചു. പക്ഷേ അവൾ പണം തിരികെ നൽകാൻ വിസമ്മതിച്ചു. തൽഫലമായി, അയാൾക്ക് ജോലി നഷ്ടപ്പെട്ടു, ഇപ്പോൾ കേസ് കോടതിയിലാണ്. കോടതി കേസുകൾ കൈകാര്യം ചെയ്യുന്നു”, സഗീർ പറഞ്ഞു.സാഗീറിന്റെ അഭിപ്രായത്തിൽ, സ്ത്രീ മറ്റുള്ളവരെ സമാനമായ രീതിയിൽ വഞ്ചിച്ചിട്ടുണ്ട് – അടിയന്തരമായി പണത്തിന്റെ ആവശ്യമുണ്ടെന്ന് പറയും, പിന്നീട് പണം തിരികെ നൽകാൻ വിസമ്മതിക്കും, ഇതാണ് ഇവരുടെ രീതി.
ഈ ദമ്പതികളുടെ പ്രണയവിവാഹമായിരുന്നെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ അന്വേഷണത്തിൽ, റിയൽ എസ്റ്റേറ്റ് ഇടപാടിനായി, സ്ത്രീ മുന്‍പ് ഒരു സ്ഥാപനത്തിൽ നിന്ന് 150,000 ദിർഹം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഒരു ബാങ്കിൽ നിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്ന പണം അവിടെ എത്തിയില്ല. നിയമപരമായ പരിഹാരത്തിനായി അസോസിയേഷൻ ദമ്പതികളെ കോടതികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ അൽഅവീറിൽ വൻതീപിടുത്തം റിപ്പോർട്ട് ചെയ്തു. ഓട്ടോ സോണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഓട്ടോ സോണിലെ പല ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് ഷോറൂമിൽ തീപടർന്നത്. തുടർന്ന് അടുത്തുള്ള ഔട്ട്ലറ്റുകളിലേക്കും തീപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദുബായ് സിവിൽ ഡിഫൻസ് ടീം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ നിരവധി നാശ നഷ്ടങ്ങളാണ് സംഭവിച്ചത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ കൂടുതൽ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടക കുറയുന്നതായി റിപ്പോർട്ട്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ ഇടയാക്കി.
–ഇന്റർനാഷനൽ സിറ്റി മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട ഇന്റർനാഷനൽ സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസമായി വാടകയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. അവിടെ ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് ഏകദേശം 48,000-55,000 ദിർഹമാണ് ശരാശരി വാടക. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് 28,000-29,000 ദിർഹം വരെയാണെങ്കിലും ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഓപ്ഷനുകളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.
∙ ഡിസ്കവറി ഗാർഡൻസ് ഡിസ്കവറി ഗാർഡൻസിൽ സ്റ്റുഡിയോകൾക്ക് 48,000-60,000 ദിർഹവും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് 50,000-105,000 ദിർഹവുമാണ് വാടക. ദുബായിലെ ജനപ്രിയ താമസകേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടകയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
∙ വാടക കുറയാനുള്ള കാരണങ്ങൾ മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിനെതിരായ നടപടികൾ റിയൽ എസ്റ്റേറ്റ് ഡാറ്റയിൽ ഇതുവരെ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് പ്രോപ്പർട്ടീസ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്റ്റുഡിയോ, ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് ആവശ്യക്കാർ കൂടിയാലും ദുബായ് റെന്റൽ ഇൻഡക്സിലെ റേറ്റിങ് അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്.
കൂടാതെ, കഴിഞ്ഞ രണ്ട് മാസമായി പാം ജുമൈറയിലെ വില്ലകൾ ഒഴികെയുള്ള മിക്ക സ്ഥലങ്ങളിലും വാടക കുറയുകയാണെന്നും പറയുന്നു. മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കിയതോടെ വാടകവീടുകൾ തേടുന്ന പലരും ഷാർജ പോലുള്ള മറ്റ് എമിറേറ്റുകളിലേക്ക് മാറുന്നതും വാടക കുറയാൻ കാരണമാകുന്നുണ്ട്. പുതിയ കരാറുകളിലെ വാടക കഴിഞ്ഞ മൂന്ന് മാസമായി സ്ഥിരമായി തുടരുകയാണെന്നും പറയുന്നു.
∙ പ്രോപ്പർട്ടി വിലകളിലെ മാറ്റം ദുബായിൽ പ്രോപ്പർട്ടികളുടെ വിലയും വാടകയും 2024ലെയും 2025ലെ ആദ്യ പാദത്തിലെയും ഉയർന്ന നിരക്കുകളിൽ നിന്ന് കുറയുന്നതായി മാർക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുതിയ പ്രോജക്റ്റുകളുടെ വിലകൾ ഉയർന്നതാണെങ്കിലും ഡെവലപ്പർമാർ ആകർഷകമായ ഓഫറുകളും ഇളവുകളും എളുപ്പമുള്ള പേയ്‌മെന്റ് പ്ലാനുകളും നൽകുന്നുണ്ട്. അതേസമയം, വാടക നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിന്റെയോ കുറയുന്നതിന്റെയോ സൂചനകളാണ് കൂടുതൽ ലഭിക്കുന്നത്.
മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ നിർത്തലാക്കിയതോടെ താങ്ങാനാവുന്ന താമസസൗകര്യങ്ങൾക്കായി പുതിയ ആവശ്യക്കാർ എത്തുന്നുണ്ട്. എന്നാൽ, എല്ലാ വാടകക്കാരും ഒരേ സ്ഥലത്ത് തന്നെ പുതിയ വാടകവീടുകൾക്കായി ശ്രമിക്കാൻ സാധ്യതയില്ല. കാരണം അവിടെ ആവശ്യത്തിന് ഒഴിവുള്ള ഫ്ലാറ്റുകളില്ല. അതുകൊണ്ട് ഈ ആവശ്യം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അതായത് ദേര, അൽ നഹ്ദ, അൽ ഖൂസ്, ജബൽ അലി, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ അനുമതി. ജൂലൈ 25നാണ് ബൈക്ക് അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ (27) മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ മാസ്റ്റേഴ്സ് പഠനത്തിനായി യുകെയിൽ പോയതായിരുന്നു. അവിടെ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഷാർജയിലാണ് ജെഫേഴ്സൺ ജനിച്ചതും വളർന്നതും. അതുകൊണ്ടാണ് ഷാർജയിൽ സംസ്കരിക്കാൻ കുടുംബം ആവശ്യമുന്നയിച്ചത്. മൃതദേഹം അടുത്ത ദിവസം ഷാർജയിലെത്തിക്കും. പിന്നീട് ഇന്ത്യൻ അസോസിയേഷൻ ഷാർജയ്ക്ക് കീഴിലുള്ള കേന്ദ്രത്തിൽ സംസ്കരിക്കും. 33 വർഷമായി യുഎഇയിലാണ് കുടുംബം.
ബിഗ് ടിക്കറ്റില്‍ 47 കോടി രൂപ ( 20 ദശലക്ഷം ദിര്‍ഹം) നേടിയെങ്കിലും ബംഗ്ലാദേശ് സ്വദേശിയായ സബൂജ് മിയാ അമീര്‍ ഹുസൈന്‍ ദിവാന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ആദ്യമായെടുത്ത അബുദാബി ബിഗ് ടിക്കറ്റിലാണ് ഇദ്ദേഹം സമ്മാനം നേടിയത്. വിജയിച്ചെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടും പണം കയ്യിൽ കിട്ടിയാലേ താൻ വിശ്വസിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘സമ്മാനം ലഭിച്ചാൽ ആദ്യം മക്കയിൽ പോയി ഉംറ നിർവഹിക്കാനാണ് സബൂജിന്റെ ആഗ്രഹം. അതിനുശേഷം പണം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. പണം കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് ദൈവം വഴി കാണിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈകളിലാണെന്ന് സബൂജ് പറയുന്നു. ബംഗ്ലാദേശിലെ മാധ്യമങ്ങളിൽ നിന്ന് പോലും വിവരമന്വേഷിച്ച് ഒട്ടേറെ ഫോൺ കോളുകൾ വരുന്നുണ്ടെങ്കിലും ഒന്നും വിശ്വസിക്കാൻ കഴിയില്ലെന്ന മറുപടിയിൽ വിളിച്ചവർ കൺഫ്യൂഷനിലായി. വിജയിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചപ്പോൾ, താൻ ടിക്കറ്റെടുത്തിരുന്നു എന്നും വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു എന്നും പറഞ്ഞതോടെ അവരും കടുത്ത ആശങ്കയിലായി. താൻ സ്വപ്നംപോലും കാണാത്തത്ര പണം ഒരു നിമിഷം കൊണ്ട് ലഭിച്ച് ജീവിതം മാറിമറയാൻ പോകുന്നതിന്റെ അമ്പരപ്പിലാണ് ഇദ്ദേഹം. കഴിഞ്ഞ 18 വർഷമായി ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുകയാണ് സബൂജ്. സുഹൃത്തുക്കൾ പലപ്പോഴും പലരും ബിഗ് ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം എടുത്തിരുന്നില്ല. എന്നാൽ, അടുത്തിടെ ഒരു ജോലിയുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയപ്പോൾ ടിക്കറ്റെടുക്കാൻ മനസില്‍ തോന്നിക്കുകയായിരുന്നെന്ന് സബൂജ് പറയുന്നു. ‘500 ദിർഹം മുടക്കി ടിക്കറ്റെടുക്കാൻ ആദ്യം മടിച്ചു. ഇത്രയും വലിയ തുക ടിക്കറ്റെടുക്കാൻ കളയുന്നത് ശരിയാണോ എന്ന് ചിന്തിച്ചു. പക്ഷേ, മനസ് ഉറച്ചുനിന്നു. ജൂലൈ 29-നാണ് ടിക്കറ്റെടുത്തത്. ഇതിന് ശേഷം താൻ എല്ലാ ദിവസവും വിജയിക്കുമെന്ന് മനസ് പറഞ്ഞിരുന്നതായും’ അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ട്രാഫിക് പിഴകളിൽ 70 ശതമാനം വരെ വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ വഴിയാണ് ഇവരെ പിടികൂടിയത്. അനൗദ്യോഗിക മാർഗങ്ങളിലൂടെ പിഴ കുറയ്ക്കാമെന്ന് പറഞ്ഞ് പ്രതികൾ ഇരകളെ വശീകരിച്ചു. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇരകളുടെ പിഴകൾ പൂർണ്ണമായും അടയ്ക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. സിസ്റ്റത്തിൽ പണമടയ്ക്കൽ പ്രതിഫലിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ പിഴയുടെ പകുതി തുക പണമായി ആവശ്യപ്പെടുകയും ഇരകൾക്ക് ‘കിഴിവ്’ ആയി നൽകുകയും ചെയ്യും. സൈബർ കുറ്റകൃത്യങ്ങളിലൂടെയോ അനധികൃത ഉറവിടങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ വാങ്ങലുകളിലൂടെയോ സംഘം മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഡാറ്റ നേടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. സാധാരണയായി അവർ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ ഇരകളുമായി ഇടപഴകുകയും അവരെ നേരിട്ട് കാണുകയും അവരുടെ പിഴയുടെ മുഴുവൻ മൂല്യവും ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണമടയ്ക്കൽ പ്രോസസ്സ് ചെയ്യുന്നതിന് മോഷ്ടിച്ച കാർഡുകൾ ഉപയോഗിച്ച ശേഷം, അവർ തുകയുടെ ഒരു ഭാഗം പണമായി ശേഖരിച്ചു. ബാങ്കിംഗ് ഡാറ്റ മോഷ്ടിക്കുന്നതും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടുന്ന ഇരട്ട കുറ്റകൃത്യമാണിതെന്ന് ദുബായ് പോലീസ് ഒരു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ഔദ്യോഗിക സർക്കാർ പ്ലാറ്റ്‌ഫോമുകള്‍ അല്ലാതെ, ട്രാഫിക് പിഴ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വാഗ്ദാനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ദുബായ് പോലീസിന്റെ ആപ്പ് വഴി “പോലീസ് ഐ” സേവനം വഴിയോ 901 കോൺടാക്റ്റ് സെന്ററിൽ വിളിച്ചോ സമാനമായ സംശയാസ്പദമായ പ്രവർത്തനം ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ആറ് ബാങ്ക് അക്കൗണ്ടുകൾ വ്യാജമായി നിർമിച്ചതിന് ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സ്വയം വെസ്റ്റാർട്ടിക്കയിലെ ബാരൺ എന്ന് സ്വയം വിളിക്കുന്ന ഹർഷ്‌വർദ്ധൻ ജെയിൻ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള കാറുകൾ ഓടിച്ചതായി കണ്ടെത്തി. ദേശീയ പതാകകൾ കൊണ്ട് പൊതിഞ്ഞ വിശാലമായ രണ്ട് നില വില്ലയിൽ താമസിച്ചുകൊണ്ട്, സ്വയം ഒരു അംബാസഡറായി പരിചയപ്പെടുത്തിയാണ് ജീവിച്ചത്. ന്യൂഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗാസിയാബാദിലെ ശാന്തമായ പ്രദേശമായ കവി നഗറിൽ നിന്നാണ് 47 കാരനായ ഇന്ത്യക്കാരനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. വാടകയ്‌ക്കെടുത്ത ഒരു ബംഗ്ലാവിൽ നിന്നാണ് അയാൾ വ്യാജ എംബസി നടത്തിയിരുന്നത്. നാല് ആഡംബര സെഡാനുകൾ, കുറഞ്ഞത് 20 വ്യാജ നയതന്ത്ര പ്ലേറ്റുകൾ, 12 അനധികൃത പാസ്‌പോർട്ടുകൾ എന്നിവ പരിസരത്ത് നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ആഗസ്റ്റ് 2 ന് ഇയാളുടെ റിമാൻഡ് അവസാനിച്ചു. യുഎഇയിലേക്കുള്ള ഇയാളുടെ പതിവ് യാത്രാ, സാമ്പത്തിക ബന്ധങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. 2005 നും 2015 നും ഇടയിൽ ജെയിൻ 145 തവണ വിദേശയാത്ര നടത്തിയെന്നും അതിൽ 54 എണ്ണം യുഎഇയിലേക്കാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് പ്രതികരിക്കാൻ വിസമ്മതിച്ചു. എല്ലാ വിശദാംശങ്ങളും ഔദ്യോഗിക ആശയവിനിമയത്തിൽ ഇതിനകം പങ്കുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. എസ്ടിഎഫ് പത്രക്കുറിപ്പിൽ ജെയിനെ ഗാസിയാബാദിൽ സ്റ്റീൽ റോളിങ് മിൽ നടത്തിയിരുന്നതും രാജസ്ഥാനിൽ ഖനികൾ സ്വന്തമാക്കിയിരുന്നതുമായ ഒരു വ്യവസായിയുടെ മകനായിട്ടാണ് വിശേഷിപ്പിക്കുന്നത്. ചോദ്യം ചെയ്യലിൽ, ലണ്ടൻ സർവകലാശാലയിൽ നിന്ന് എംബിഎ നേടിയതായി ജെയിൻ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. 2006 ൽ യുഎഇയിലേക്ക് താമസം മാറിയ അദ്ദേഹം തുടക്കത്തിൽ ഒരു ബന്ധുവിനൊപ്പം താമസിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തരാമെന്ന് അവകാശപ്പെട്ട്, വ്യാജ റിക്രൂട്ട്‌മെന്റ് പദ്ധതികളിലൂടെ ആളുകളെ കബളിപ്പിച്ചിരുന്നതായി കണ്ടെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇമെയിൽ ഇൻബോക്സ് നിറഞ്ഞു കവിയുന്നതിൽ നിന്ന് രക്ഷനേടാൻ പലരും സ്വീകരിക്കുന്ന മാർഗമാണ് പല സന്ദേശങ്ങളിലെയും ‘അൺസബ്സ്ക്രൈബ്’ (Unsubscribe) ബട്ടൺ അമർത്തുക എന്നതാണ്. എന്നാൽ ഈ ലളിതമായ പ്രവൃത്തി ചിലപ്പോൾ ഒരു വലിയ സൈബർ ആക്രമണത്തിന് കാരണമായി.
എന്താണ് ‘അൺസബ്സ്ക്രൈബ്’ ഭീഷണി?
സാധാരണയായി, ആവശ്യമില്ലാത്ത ഇമെയിലുകൾ ലഭിക്കാതിരിക്കാൻ നമ്മൾ ആ മെയിലിന്റെ അടിയിൽ കാണുന്ന ‘അൺസബ്സ്ക്രൈബ്’ ലിങ്കിൽ ക്ലിക്ക് ചെയ്യാറുണ്ട്. ഇത് ആ പ്രത്യേക സ്ഥാപനത്തിന്റെ മെയിലിങ് ലിസ്റ്റിൽ നിന്ന് നമ്മളെ നീക്കം ചെയ്യും. എന്നാൽ സൈബർ കുറ്റവാളികൾ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു. അജ്ഞാത സ്രോതസ്സുകളിൽ നിന്നോ, സ്പാം മെയിലുകളിൽ നിന്നോ വരുന്ന ‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പലപ്പോഴും നമ്മളെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടും. ഈ സൈബർ കെണി പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്:
മാൽവെയർ ഡൗൺലോഡ്: വ്യാജ ‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മൊബൈൽ ഫോണിലേക്കോ മാൽവെയർ (Malware) അല്ലെങ്കിൽ വൈറസുകൾ ഡൗൺലോഡ് ചെയ്യപ്പെട്ടേക്കാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനോ, സിസ്റ്റത്തെ നശിപ്പിക്കാനോ കഴിയും.
ഫിഷിങ് ആക്രമണം: ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിക്കാം. അവിടെ ലോഗിൻ വിവരങ്ങളോ, ബാങ്കിങ് വിവരങ്ങളോ, മറ്റ് സ്വകാര്യ വിവരങ്ങളോ ആവശ്യപ്പെടാം. ഇത് ഫിഷിങ് (Phishing) ആക്രമണത്തിൻ്റെ ഭാഗമാണ്. ഇങ്ങനെ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാവുന്നതാണ്.
ഇമെയിൽ വാലിഡേഷൻ: ‘അൺസബ്സ്ക്രൈബ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ആ ഇമെയിൽ വിലാസം നിലവിലുണ്ടെന്ന് സൈബർ കുറ്റവാളികൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത് നിങ്ങളുടെ ഇമെയിൽ വിലാസം കൂടുതൽ സ്പാം മെയിലുകൾക്കും, മറ്റ് സൈബർ ആക്രമണങ്ങൾക്കും ലക്ഷ്യമിടാൻ അവരെ സഹായിക്കും. അതായത്, നിങ്ങൾ ഒരു ‘സജീവ ഉപയോക്താവ്’ ആണെന്ന് അവർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്നു.
കൂടുതൽ സ്പാം മെയിലുകൾ: ചിലപ്പോൾ ‘അൺസബ്സ്ക്രൈബ്’ ചെയ്യുന്നതിലൂടെ കൂടുതൽ സ്പാം മെയിലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഇമെയിൽ വിലാസം കൂടുതൽ “സജീവ” ലിസ്റ്റുകളിലേക്ക് ചേർക്കാം.
സുരക്ഷിതമായി ഇൻബോക്സ് വൃത്തിയാക്കാൻ എന്തുചെയ്യണം?
‘അൺസബ്സ്ക്രൈബ്’ കെണിയിൽ പെടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക: വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് വരുന്ന ഇമെയിലുകളിലെ ‘അൺസബ്സ്ക്രൈബ്’ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
സ്പാം ആയി അടയാളപ്പെടുത്തുക: അനാവശ്യ ഇമെയിലുകൾ ‘സ്പാം’ (Spam) അല്ലെങ്കിൽ ‘ജങ്ക്’ (Junk) ആയി അടയാളപ്പെടുത്തുക. ഇത് ഇമെയിൽ ദാതാവിനെ അത്തരം മെയിലുകൾ ഭാവിയിൽ ഫിൽട്ടർ ചെയ്യാൻ സഹായിക്കും.
സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: ഒരു പ്രത്യേക കമ്പനിയുടെ ന്യൂസ്‌ലെറ്ററിൽ നിന്ന് ഒഴിവാകണമെങ്കിൽ, ആ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടെ നിന്ന് സബ്സ്ക്രിപ്ഷൻ ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.
ഇമെയിൽ ഫിൽട്ടറുകൾ ഉപയോഗിക്കുക: നിങ്ങളുടെ ഇമെയിൽ സേവന ദാതാവ് നൽകുന്ന ഫിൽട്ടർ ഓപ്ഷനുകൾ ഉപയോഗിച്ച് അനാവശ്യ മെയിലുകൾ സ്വയമേവ സ്പാം ഫോൾഡറിലേക്ക് മാറ്റാൻ ക്രമീകരിക്കുക.
ശ്രദ്ധാപൂർവ്വം വായിക്കുക: ഏതൊരു ലിങ്കിലും ക്ലിക്ക് ചെയ്യുന്നതിന് മുമ്പ്, മെയിലിന്റെ ഉള്ളടക്കം, അയച്ചയാളുടെ വിലാസം എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അക്ഷരത്തെറ്റുകൾ, വ്യാകരണ പിശകുകൾ എന്നിവ സംശയിക്കത്തക്കതാണ്.
വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക: ഉപകരണങ്ങളിൽ ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നിങ്ങൾ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരാണോ, എങ്കിൽ നിങ്ങൾക്കും ഇനി വാട്സ്ആപ്പിൽ മെസ്സേജ് അയക്കാം. അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്. ഇതുവരെ വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായി കണക്റ്റ് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു ലളിതമായ മാർഗം വാഗ്‌ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന്‍റെ ഉദ്ദേശ്യം എന്ന് വരാനിരിക്കുന്ന സവിശേഷതയുടെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പില്‍ വരാനിരിക്കുന്ന ഫീച്ചറുകള്‍ ട്രാക്ക് ചെയ്യുന്ന ഓൺലൈൻ വെബ്‌സൈറ്റായ വാബീറ്റഇൻഫോ ആണ് ഈ വിവരം പങ്കുവച്ചത്. ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റയിൽ ‘ഗസ്റ്റ് ചാറ്റുകൾ’ എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ ഫീച്ചറിനെ കുറിച്ച് പരാമർശിക്കുന്നു. ഇത് വാട്സ്ആപ്പ് അക്കൗണ്ടില്ലാത്ത ആളുകളുമായി പ്ലാറ്റ്‌ഫോം വഴി ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആൻഡ്രോയ്‌ഡ് 2.25.22.13 പതിപ്പിനായുള്ള വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ റിലീസ് കുറിപ്പുകൾ പ്രകാരം, ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വാട്‌സ്ആപ്പ് ‘ഗസ്റ്റ് ചാറ്റ്സ്’ ഫീച്ചര്‍ എന്നത് താൽക്കാലിക അതിഥികളുമായുള്ള സംഭാഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലെ ഒരു വാട്സ്ആപ്പ് അപ്‌ഡേറ്റിനൊപ്പം ഈ സവിശേഷത പുറത്തിറങ്ങും. ഇത് തേർഡ് പാർട്ടി ചാറ്റുകൾക്ക് സമാനമാകുമെന്നും സാധാരണ വാട്‌സ്ആപ്പ് നെറ്റ്‌വർക്കിനപ്പുറം ആളുകൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോക്താക്കളെ പുത്തന്‍ ഫീച്ചര്‍ സഹായിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഗസ്റ്റ് ചാറ്റുകൾ പൂർണ്ണമായും വാട്ട്‌സ്ആപ്പിന്റെ സ്വന്തം ഇക്കോസിസ്റ്റത്തിനുള്ളിലാവും പ്രവർത്തിക്കുക എന്നതാണ് പ്രധാന സവിശേഷത. വാട്‌സ്ആപ്പ് ‘ഗസ്റ്റ് ചാറ്റ്സ്’ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ കോൺടാക്റ്റുകളിൽ നിന്നുള്ള ഒരാൾക്ക് ഒരു ഇൻവൈറ്റ് ലിങ്ക് അയയ്ക്കേണ്ടതുണ്ട്. ലിങ്ക് ലഭിക്കുന്ന വ്യക്തിക്ക് വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെയോ അക്കൗണ്ട് സൃഷ്ടിക്കാതെയോ ചാറ്റിംഗ് ആരംഭിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ, ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാം. എങ്കിലും വാട്‌സ്ആപ്പ് ‘ഗസ്റ്റ് ചാറ്റ്സ്’ സവിശേഷതയ്ക്ക് ചില പരിമിതികൾ ഉണ്ടാകും. അതായത് ഉപയോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ ഫയലുകൾ പങ്കിടാൻ കഴിയില്ല. ഗസ്റ്റ് ചാറ്റുകൾ വോയ്‌സ് അല്ലെങ്കിൽ വീഡിയോ സന്ദേശങ്ങളെയും ഈ ഫീച്ചർ പിന്തുണയ്ക്കില്ല. ഈ സംഭാഷണങ്ങൾക്കുള്ളിൽ ഉപയോക്താക്കൾക്ക് വോയ്‌സ് അല്ലെങ്കിൽ വീഡിയോ കോളുകൾ ആരംഭിക്കാൻ കഴിയില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് എന്നീ കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.യു എ ഇയിലെ അൽ ഐൻ മുതൽ ഒമാനിലെ സുഹാർ തുറമുഖം വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. 303 കിലോമീറ്റർ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ൽ അധികം റെയിൽവേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
ഹഫീത് റെയിൽ പദ്ധതിയിലൂടെ ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. അതായത് 270 കണ്ടെയ്നറുകളിൽ ഉൾക്കൊള്ളുന്ന വസ്തുൾ ഒരു യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതർ വ്യക്തമാക്കി.മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാർക്കായി തയ്യാറാകുന്നത്. ഇതോടെ യു എ ഇയിൽ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും.ഉദാഹരണത്തിന്, നിലവിൽ അബുദാബിയിൽ നിന്ന് സുഹാറിലേക്ക് യാത്രയ്ക്ക് ആവശ്യമായ സമയം 3 മണിക്കൂർ 25 മിനിറ്റ് ആണ്. അത് 1 മണിക്കൂർ 40 മിനിറ്റായി കുറയും.
യാത്രക്കാർക്ക് മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള വിവിധ തരം കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
യുഎഇയിലെ പല കുടുംബങ്ങൾക്കും സ്വന്തമായി ഒരു കാർ ഉണ്ടെങ്കില്‍, പെട്രോളിനും അറ്റകുറ്റപ്പണികൾക്കും പണം നൽകുക മാത്രമല്ല, പാർക്കിങ് സ്ഥലത്തിനും പണം നൽകുകയും വേണം. പാർക്കിങ് ചെലവ് വർധിക്കുകയും നഗരങ്ങളിലുടനീളം കൂടുതൽ സ്ഥലങ്ങൾ പണമടച്ചുള്ള പാർക്കിങ് ഏരിയകളാക്കി മാറ്റുകയും ചെയ്യുന്നതിനാൽ, ചിലർക്ക്, രണ്ട് കാറുകൾ സ്വന്തമാക്കുക എന്നത് പല കുടുംബങ്ങൾക്കും സൗകര്യത്തേക്കാൾ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ, ഒരു അപ്പാർട്ട്മെന്റിന് ഒരു പാർക്കിങ് സ്ഥലം മാത്രമേ നൽകുന്നുള്ളൂവെന്നും മിക്ക കേസുകളിലും ഇത് സൗജന്യമല്ലെന്നും പല താമസക്കാരും പറഞ്ഞു. രണ്ടാമത്തെ വാഹനം പലപ്പോഴും പണമടച്ചുള്ള പൊതുസ്ഥലങ്ങളിലോ തെരുവ് മേഖലകളിലോ പാർക്ക് ചെയ്യപ്പെടുന്നു. കുടുംബങ്ങൾ അവരുടെ കാറുകൾ പാർക്ക് ചെയ്യാൻ പ്രതിമാസം 300 ദിർഹത്തിൽ കൂടുതൽ ചെലവഴിക്കുന്നു. ഷാർജയിലെ അൽ നഹ്ദയിൽ താമസിക്കുന്ന ജോർദാനിയായ പ്രവാസി മുഹമ്മദ് അബു ഹംദാൻ, കുടുംബത്തിന്റെ വാഹനങ്ങളിലൊന്നിന് തന്റെ കെട്ടിടത്തിനുള്ളിൽ പാർക്കിങ് സ്ഥലത്തിനായി എല്ലാ മാസവും 300 ദിർഹം നൽകാറുണ്ടെന്ന് പറഞ്ഞു. എന്നാൽ അത് പര്യാപ്തമല്ല. “എന്റെ ഭാര്യയും ജോലിക്ക് പോകുന്നു, ഞങ്ങൾക്ക് രണ്ടാമത്തെ കാർ ഉണ്ട്. ഞങ്ങളുടെ കെട്ടിടത്തിൽ രണ്ടാമത്തെ പാർക്കിങ് സ്ലോട്ട് നൽകിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. “അതിനാൽ ഞങ്ങൾക്ക് സമീപത്തുള്ള ഒരു തുറന്ന പാർക്കിങ് സ്ഥലം കണ്ടെത്തി പ്രതിമാസം 250 ദിർഹം കൂടി നൽകേണ്ടിവന്നു. രണ്ട് കാറുകൾ പാർക്ക് ചെയ്യാൻ മാത്രം ഞങ്ങൾ പ്രതിമാസം 550 ദിർഹം ചെലവഴിക്കുന്നു.” ഏപ്രിൽ തുടക്കം മുതൽ, ദുബായ് നഗരത്തിലുടനീളം വേരിയബിൾ പബ്ലിക് പാർക്കിങ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ (രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും), പ്രീമിയം പാർക്കിങിന് മണിക്കൂറിന് 6 ദിർഹം ചെലവാകും. അതേസമയം, സ്റ്റാൻഡേർഡ് പാർക്കിങിന് നാല് ദിർഹം ഈടാക്കും. ഓഫ്-പീക്ക് നിരക്കുകളിൽ മാറ്റമില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിലുണ്ടായ ഈ വലിയ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. എക്സി റിപ്പോർട്ട് അനുസരിച്ച്, ചൊവ്വാഴ്ച ഒരു ദിർഹമിന് 23.93 രൂപയായിരുന്നു പുതിയ വിനിമയ നിരക്ക്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്ന ഭീഷണിയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം. കഴിഞ്ഞ ബുധനാഴ്ചയും ട്രംപിന്റെ ഭീഷണിയെ തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അന്ന് ഒറ്റ ദിവസം കൊണ്ട് 89 പൈസയുടെ കുറവുണ്ടായി, ഒരു ഡോളറിന് 87.80 രൂപയായിരുന്നു മൂല്യം. രണ്ട് ദിവസത്തിന് ശേഷം രൂപയുടെ മൂല്യം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വീണ്ടും ട്രംപിന്റെ ഭീഷണി വന്നതോടെ ഡോളറിന് 7 പൈസ കൂടി 87.87 രൂപയായി. ഇതിന് ആനുപാതികമായി ഗൾഫ് കറൻസികളുടെ മൂല്യവും ഉയർന്നതാണ് പ്രവാസികൾക്ക് ഗുണകരമായത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ദിർഹമിന് 23.30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 63 പൈസ കൂടി 23.93 രൂപയിലെത്തി. എമിറേറ്റ്സ് എൻ.ബി.ഡി പോലുള്ള പ്രമുഖ ബാങ്കുകളിൽ ഒരു ദിർഹമിന് 23.73 രൂപയാണ് ലഭിച്ചത്. ഇത് അടുത്ത കാലത്തുണ്ടായ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പുറമേ, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും രൂപയ്ക്ക് തിരിച്ചടിയായി.
ഈ അവസരം മുതലെടുക്കാൻ ബാങ്കിങ് ആപ്പുകൾ വഴിയും എക്സ്ചേഞ്ച് വഴിയും പരമാവധി പണം നാട്ടിലേക്ക് അയക്കാൻ പ്രവാസികൾ ശ്രമിച്ചു. മാസാദ്യം ശമ്പളം ലഭിച്ചതിനാൽ കൂടുതൽ പേർക്ക് ഈ നിരക്ക് വർധനയുടെ പ്രയോജനം ലഭിച്ചു. പല പേയ്മെന്റ് ആപ്പുകളും ഗൂഗിൾ നിരക്ക് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 1000 ദിർഹമിന് 23,900 രൂപ ലഭിക്കും, നേരത്തെ ഇത് 23,350 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് 550 രൂപയുടെ വർധനവാണ് ലഭിച്ചത്. ഇനിയും മൂല്യം ഇടിയാൻ സാധ്യതയുണ്ടെന്ന് ചിലർ കരുതുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അൽഐനിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും കനത്ത ചൂടും അനുഭവപ്പെട്ടു.
ദുബൈയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് കാരണം കാഴ്ചാപരിധി കുറഞ്ഞതായി റിപ്പോർട്ടുണ്ട്. അൽഐനിലെ ഉമ്മു ഗഫ, സആ, ഖത്തം തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ ആഴ്ച കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, യുഎഇയിൽ താപനില 45 ഡിഗ്രി മുതൽ 49 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അബുദാബിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന നിയമലംഘനങ്ങൾ നടത്തിയ ഖാജൂർ തോലയിലെ ഒരു പലചരക്ക് കട അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) അടപ്പിച്ചു. നേരത്തെ പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാൻ കട ഉടമ തയ്യാറാകാത്തതിനാലാണ് ഈ നടപടി.
നിയമലംഘനങ്ങൾ പരിഹരിച്ച് അഡാഫ്‌സയെ അറിയിച്ചാൽ കട തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കടയുടമ പറഞ്ഞു. വാഷ് ബേസിൻ സ്ഥാപിക്കുക, കൈകഴുകുന്ന സ്ഥലം മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്. പരിശോധനയിൽ കീടങ്ങളെയോ വൃത്തിയില്ലായ്മയോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളോ ഉത്പന്നങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി സർക്കാരിന്റെ ടോൾഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഡാഫ്‌സ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദുബായിൽ മലയാളി വ്യവസായി അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് ഇറശേരി സ്വദേശി മുജീബ് റഹ്മാൻ (53) ആണ് മരിച്ചത്. ദുബായിലെ അലാം അൽറീഫ് ജനറൽ ട്രേഡിങ് എൽ.എൽ.സിയിൽ പങ്കാളിയായിരുന്നു ഇദ്ദേഹം.
ഭാര്യ: സി.പി. ആരിഫ. മക്കൾ: ഹിഷാം മുജീബ്, ആദിൽ മുജീബ്, നബാൻ മുജീബ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മകൻ ഹിഷാം മുജീബ് അറിയിച്ചു.
യുഎഇയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.35-നാണ് സംഭവം. ഭൂചലനം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 5 കിലോമീറ്റർ താഴെയാണ് ഉണ്ടായതെന്ന് യുഎഇയിലെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
ഈ ഭൂചലനം കാരണം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തുള്ള ആളുകൾക്ക് ചെറിയ തോതിലുള്ള പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിൽ സാധാരണയായി ഇത്തരം നേരിയ ഭൂചലനങ്ങൾ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി. കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക നഷ്ടവും സമയനഷ്ടവും അതിലുപരി മാനസികപീഡനവുമാണ് തനിക്ക് സംഭവിച്ചിട്ടുള്ളതെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് നൽകിയ പരാതിയിൽ യുവതി പറഞ്ഞു. ഈ മാസം ഒന്നിനായിരുന്നു സംഭവം. ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിയിൽ മാനേജരായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ജാസിൻ മുബാറക്കിനാണ് ദുരനുഭവമുണ്ടായത്. അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയ ജാസിൻ കുടുംബ സമേതം തിരിച്ചുവരുമ്പോഴായിരുന്നു പ്രശ്നമുണ്ടായത്. തനിക്കും മാതാവ് ആബിദാ ബീവി(58)ക്കും ഷാർജയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ഫർസാൽ നിഷാനും തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കായിരുന്നു ടിക്കറ്റെടുത്തത്. എന്നാൽ ബോർഡിങ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിൽ കയറാൻ കാത്തിരിക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി വന്ന് ആബിദാബീവിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും യുഎഇ പ്രവേശനത്തിന് അബുദാബി ഇമിഗ്രേഷനിൽ നിയന്ത്രണമുണ്ടെന്നും ഇതുസംബന്ധിച്ച് അറിയിപ്പ് വന്നിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.
എന്നാൽ എന്താണ് അറിയിപ്പിൽ പറഞ്ഞിട്ടുള്ള കാരണം എന്ന് ആരാഞ്ഞെങ്കിലും അത് പറയാൻ തനിക്ക് അനുവാദമില്ലെന്ന് പറഞ്ഞ് ജീവനക്കാരി ഒഴിഞ്ഞുമാറി. തനിക്ക് ദുബായിൽ ജോലി സംബന്ധമായി അടിയന്തരമായി എത്തേണ്ടതുണ്ടെന്നും പത്താം ക്ലാസുകാരനായ മകന് ഓൺലൈൻ ക്ലാസുണ്ടെന്നും എന്നാൽ മാതാവിനെ ഒറ്റയ്ക്ക് നിർത്തി തനിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്താണ് കാരണം എന്നറിയിച്ചാൽ എന്തെങ്കിലും പരിഹാരമുണ്ടാക്കാമല്ലോ എന്ന് അഭ്യർഥിച്ചെങ്കിലും അതൊന്നും ചെവികൊള്ളാൻ കൂട്ടാക്കിയില്ലെന്നും ജാസിൻ ആരോപിക്കുന്നു. ഒടുവിൽ മാതാവിന്റെയും മകന്റെയും ടിക്കറ്റ് ക്യാൻസൽ ചെയ്ത് വീട്ടിലേക്ക് തിരച്ചുപോകാൻ ഏർപ്പാടാക്കിയ ശേഷം ജാസിൻ ഒറ്റയ്ക്ക് യുഎഇയിലേക്ക് അതേ വിമാനത്തിൽ വരികയായിരുന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഹാപ്പിനസ് സെന്ററിൽ കാര്യങ്ങൾ അവതരിപ്പിച്ച് ആബിദാ ബീവിയുടെ യാത്രാ തടസ്സത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ അവർ സിസ്റ്റം പരിശോധിച്ച്, യാതൊരു തടസ്സവുമില്ലെന്നും വീസ ആക്ടീവാണെന്നുമായിരുന്നു അറിയിച്ചത്. തുടർന്ന് ആബിദാ ബീവിക്ക് സന്ദർശക വീസ എടുത്തു നൽകിയ യുഎഇയിലെ ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവർ മറ്റു പലരോടും ചോദിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നമാണെന്നായിരുന്നു മറുപടി ലഭിച്ചതെന്നും അറിയിച്ചു. പിന്നീട്, എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആബിദാബീവി ഗെയ്റ്റിൽ എൻട്രി ചെയ്തിട്ടില്ലെന്നാണ് സിസ്റ്റത്തിൽ പറയുന്നതെന്നായിരുന്നു പ്രതികരണം. വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിൽ അന്വേഷിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നം തന്നെയാണ് യാത്രാ തടസ്സത്തിന് കാരണമെന്നായിരുന്നു മറുപടി.
തന്റെ ഭാഗത്ത് നിന്ന് യാതൊരു പോരായ്മയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ജാസിൻ പിന്നീട് ദുബായ് ഇമിഗ്രേഷനിൽ പരാതിപ്പെട്ടപ്പോൾ, ഷാർജ വീസ ആണെങ്കിലും സിസ്റ്റത്തിൽ പരിശോധിക്കാൻ അവർ തയ്യാറായി. അതിലും ആബിദാബീവിയുടെ വീസ ആക്ടീവാണെന്നായിരുന്നു കണ്ടത്. തുടർന്ന് ഷാർജ എമിഗ്രേഷനിൽ ചെന്ന് അന്വേഷിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. ഇന്നലെ വീണ്ടും അബുദാബി വിമാനത്താവളത്തിൽ ചെന്ന് ഇമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴും വീസ ആക്ടീവാണെന്നും മാതാവിന് യാത്ര ചെയ്യാമെന്നും അറിയിച്ചു. അവിടുത്തെ സെക്യുരിറ്റി ഇമിഗ്രേഷൻ വിഭാഗത്തിൽ കാര്യം ബോധിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. യുഎഇയിൽ ഇമിഗ്രേഷൻ പ്രശ്നങ്ങൾ എല്ലാ എമിറേറ്റിലും കാണാനാകുമെന്നും അതുകൊണ്ട് എവിടെയും പ്രശ്നമില്ലെന്നും വ്യക്തമാക്കി. പിന്നീട് ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഭാവിയിൽ യാത്രാ തടസ്സമുണ്ടാകാതിരിക്കാൻ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് ഇ-മെയിലയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ജാസിൻ പറഞ്ഞു. ഏതായാലും മാതാവ് ആബിദാബീവിയും മകനും ഇൻഡിഗോ വിമാനത്തിൽ ഇന്ന്(ചൊവ്വ) പുലർച്ചെ ഷാർജയിലെത്തി.
∙ ഒരു ലക്ഷത്തോളം രൂപ നഷ്ടം, സമയനഷ്ടം, മാനസികപീഡനം മാതാവ് ആബിദാബീവിയുടെയും മകൻ ഫർസാൽ നിഷാന്റെയും വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ ഭാഗമായി 34,000 രൂപയും ഇരുവർക്കും വീണ്ടും യുഎഇയിലേക്ക് വരാനായി 2,400 ദിർഹം(57,000 രൂപ)യും ഉൾപ്പെടെ 91,000 രൂപ നഷ്ടമായതായി ജാസിൻ പറഞ്ഞു. ഇതുകൂടാതെ, ഈ സംഭവത്തെ തുടർന്നുണ്ടായ മാനസികപ്രയാസങ്ങളും ജോലിയിൽ നിന്ന് അവധിയെടുത്ത് അബുദാബിയിലേക്കടക്കം യാത്ര ചെയ്യാനെടുത്ത സമയനഷ്ടവും. ഇതിനെല്ലാം ആര് ഉത്തരം പറയുമെന്ന് ഈ യുവതി ചോദിക്കുന്നു. ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് കരുതിയാണ് എല്ലാം വെളിപ്പെടുത്തുന്നത്. ആബിദാബീവിയുടെ യാത്ര തടസ്സപ്പെടാനുണ്ടായ കാരണം എന്താണെങ്കിലും അത് പറയാനുള്ള ഉത്തരവാദിത്തം എയർ ഇന്ത്യ എക്സ്പ്രസിനുണ്ടെന്നും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഈ വേനൽക്കാലത്തും അതിനുശേഷവും യുഎഇ യാത്രക്കാർക്കിടയിൽ കപ്പലിലുള്ള അവധിക്കാലം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. “വേനൽക്കാലത്ത്, യുഎഇയിൽ നിന്നും ജിസിസി മേഖലയിൽ നിന്നുമുള്ള നിരവധി കുടുംബങ്ങൾ ക്രൂയിസ് അവധിക്കാലം തെരഞ്ഞെടുക്കുന്നത് കാണാറുണ്ട്. കൂടുതലും യൂറോപ്പ്, ഫാർ ഈസ്റ്റ്, കരീബിയൻ എന്നിവിടങ്ങളിൽ,” അക്ബർ ട്രാവൽസിലെ മുഹമ്മദ് കാസിം പറഞ്ഞു. “ഈ മേഖലയിലെ മിക്ക ആളുകളും ഏഴ് മുതൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന ക്രൂയിസുകളാണ് തെരഞ്ഞെടുക്കുന്നത്, ഇത് മിക്കവാറും എപ്പോഴും കുടുംബങ്ങളാണ് ബുക്ക് ചെയ്യുന്നത്.” വ്യത്യസ്തമായ വിനോദ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന കപ്പലുകൾ മറ്റുള്ളവയേക്കാൾ ജനപ്രിയമാണെന്ന് അദ്ദേഹം പറഞ്ഞു. “ഐക്കൺ ഓഫ് ദി സീസ്, യുട്ടോപ്പിയ ഓഫ് ദി സീസ് ഓഫ് റോയൽ കരീബിയൻ തുടങ്ങിയ ക്രൂയിസുകൾ ഈ സീസണിൽ വളരെ ജനപ്രിയമാണെന്ന്” അദ്ദേഹം പറഞ്ഞു.
മുൻ ക്രൂയിസ് കടലിലെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിൽ ഒന്നാണെന്ന് അവകാശപ്പെടുന്നു. രണ്ടാമത്തേത് കൂടുതൽ ബജറ്റ് സൗഹൃദ ഓപ്ഷനാണ്. “ഞങ്ങൾ 60 ശതമാനം ഒക്യുപൻസി ലക്ഷ്യം വെച്ചിരുന്നു,” കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് റീജിയണൽ വൈസ് പ്രസിഡന്റ് ജാനറ്റ് പാർട്ടൺ പറഞ്ഞു. ഞങ്ങളുടെ അടുത്ത സീസണിലേക്കുള്ള ബുക്കിംഗുകൾ ഇതിനകം തന്നെ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൂയിസിഹിന്‍റെ “അടിത്തറ” പണത്തിന് മൂല്യം നൽകുന്നതാണെന്ന് സൗദ് പറയുന്നു. “വിമാനത്തിൽ കയറാതെയും ഒന്നിലധികം തവണ പായ്ക്ക് അൺപാക്ക് ചെയ്യാതെയും ആളുകൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു. ലാൻഡ് ഹോളിഡേകളെ അപേക്ഷിച്ച്, ക്രൂയിസുകൾ കൂടുതൽ താങ്ങാനാവുന്നതാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. “ക്രൂയിസ് പാക്കേജിൽ ധാരാളം ഉൾപ്പെടുത്തലുകൾ ഉണ്ട്,” അവർ പറഞ്ഞു. “വൈഫൈ, എല്ലാ ഭക്ഷണങ്ങളും, ബോർഡിലെ വിനോദം, അതുല്യമായ ലക്ഷ്യസ്ഥാനങ്ങൾ എന്നിവയും അതിലേറെയും. നിങ്ങൾ അതിനെ ഒരു രാത്രി നിരക്കിലേക്ക് വിഭജിച്ചാൽ, സമാനമായ ഒരു ലാൻഡ് വെക്കേഷന് ഒരു ക്രൂയിസിനേക്കാൾ വളരെയധികം ചിലവ് വരും. അത് കൂടുതൽ ജനപ്രിയമാകുന്നതിന്റെ ഒരു കാരണമാണിത്.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വാട്സ്ആപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയതായി ‘യൂസർ നെയിം കീകൾ’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചറാണ് മെറ്റ വികസിപ്പിക്കുന്നതെന്ന് വാട്‍സ്‌ആപ്പ് ട്രാക്കറായ WABetaInfo വെളിപ്പെടുത്തി. വാട്‌സ്ആപ്പില്‍ അപരിചിതർ ടെക്സ്റ്റ് അയക്കുന്നത് നിയന്ത്രിക്കുന്നതിനാണ് കമ്പനി യൂസർനെയിം കീകൾ വികസിപ്പിക്കുന്നത്. ആൻഡ്രോയ്‌ഡ് 2.25.22.9 അപ്‌ഡേറ്റിനായുള്ള വാട്‍സ്‌ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചർ ആദ്യം കണ്ടെത്തിയത്. നിലവിൽ പ്ലാറ്റ്‌ഫോമിലെ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും ഇത് ലഭ്യമല്ല. ഈ ഫീച്ചറിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകും. യൂസർനെയിം ആയിരിക്കും ആദ്യത്തേത്. ഇത് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ ആളുകളുമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അതായത്, ഒരു വാട്‌സ്ആപ്പ് ഉപയോക്താവ് മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് തന്‍റെ മൊബൈല്‍ നമ്പർ നൽകുന്നതിന് പകരം തന്‍റെ യൂസർ നെയിം മാത്രം പങ്കിടാം. ഈ സവിശേഷത ടെലിഗ്രാം പോലെ പ്രവർത്തിക്കും.
ഈ പുതിയ സവിശേഷതയുടെ രണ്ടാമത്തെ ഭാഗം യൂസർനെയിം കീകൾ ആണ്. അതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു വാട്‌സ്ആപ്പ് ഉപയോക്താവിന് ഒരു പുതിയ വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിക്കണമെങ്കിൽ, അയാൾ തന്‍റെ ഉപയോക്തൃനാമത്തോടൊപ്പം ഈ പിൻ പങ്കിടേണ്ടിവരും. ഈ കീ ഇല്ലാതെ ഒരു അജ്ഞാത വ്യക്തിക്കും ഉപയോക്താവിന് ഒരു സന്ദേശവും അയയ്ക്കാൻ കഴിയില്ല. അനാവശ്യമായതും സ്‍പാം ആയതുമായ സന്ദേശങ്ങൾ തടയുന്നതിന് ഈ ഫീച്ചർ സഹായിക്കും. വാട്‍സ്‌ആപ്പിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പ് ഉപയോക്താക്കൾക്കായി യൂസർ നെയിം കീകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാക്കറായ WABetaInfo പങ്കിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് അക്കൗണ്ട് പങ്കിടുമ്പോൾ ഫോൺ നമ്പറുകൾ പങ്കിടേണ്ടതിന്‍റെ ആവശ്യകതയെ ഒഴിവാക്കും. അതേസമയം ഉപയോക്താവ് ഇതിനകം ചാറ്റ് ചെയ്യുന്നവരെയോ ഉപയോക്താവിന്‍റെ ഫോൺ നമ്പർ ഉള്ളവരെയോ ഈ നിയന്ത്രണം ബാധിക്കില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയില്‍ മാര്‍ക്കറ്റിങ് കോളുകള്‍, എസ്എംഎസ് പരസ്യങ്ങള്‍ എന്നിവ ബുദ്ധിമുട്ടിക്കുന്നുണ്ടോ, ഈ പ്രശ്നങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമെ, എല്ലാ അനാവശ്യ പ്രമോഷണൽ സന്ദേശങ്ങളും കോളുകളും റിപ്പോർട്ട് ചെയ്യാനും തടയാനുമുള്ള അധികാരം സർക്കാർ താമസക്കാർക്ക് നൽകിയിട്ടുമുണ്ട്. എസ്എംഎസ് പരസ്യങ്ങൾ എങ്ങനെ ബ്ലോക്ക് ചെയ്യാം- ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) വ്യക്തമാക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, എല്ലാ എസ്എംഎസ് പരസ്യങ്ങളും ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എത്തിസലാത്ത്, ഡു ഉപയോക്താക്കൾ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്: “ബോൾ” എന്ന് ടൈപ്പ് ചെയ്ത് 7726 ലേക്ക് അയയ്ക്കുക, ടെലികോം ഓപ്പറേറ്റർ “എഡി-” എന്ന് തുടങ്ങുന്ന എല്ലാ എസ്എംഎസുകളും ബ്ലോക്ക് ചെയ്യും. മറ്റ് പരസ്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാണെന്ന് തോന്നുകയും അവയിൽ ചിലത് മാത്രം ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾക്ക് ഇത് വ്യക്തമാക്കാം. “ബി [സെൻഡർനെയിം/നമ്പർ]” എന്ന് ടൈപ്പ് ചെയ്യുക (ഉദാഹരണം: ബി എഡി-ഷോപ്പ്) 7726 ലേക്ക് അയയ്ക്കുക. മാർക്കറ്റിങ് കോളുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം- ഇതിനായി യുഎഇ ‘ഡോ നോട്ട് കോൾ രജിസ്ട്രി (DNCR)’ ഒരുക്കിയിട്ടുണ്ട്, അതിൽ താമസക്കാർക്ക് ടെലിമാർക്കറ്റിങ്, പ്രൊമോഷണൽ കോളുകൾ സ്വീകരിക്കാൻ താത്പര്യമില്ലെന്ന് സൂചിപ്പിക്കാൻ അവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ കഴിയും. സബ്‌സ്‌ക്രൈബ് ചെയ്യുന്നത് സൗജന്യവും എളുപ്പവുമാണ്: DNCR എന്ന് ടൈപ്പ് ചെയ്‌ത് 1012 എന്ന നമ്പറിലേക്ക് അയയ്‌ക്കുക. നമ്പർ രജിസ്ട്രിയിൽ സ്വയമേവ ചേർക്കപ്പെടും. കോളുകൾ അൺബ്ലോക്ക് ചെയ്യാൻ, ദയവായി 1012 എന്ന നമ്പറിലേക്ക് ‘UDNCR’ എന്ന് SMS ചെയ്യുക. നിങ്ങളുടെ നമ്പറിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ, 1012 എന്ന നമ്പറിലേക്ക് ‘Check IDNCR’ എന്ന് അയയ്‌ക്കുക. ദുബായിലുള്ളവർക്ക് dnd.ded.ae എന്ന വെബ്‌സൈറ്റിലേക്ക് പോയി സ്‌പാം കോളർമാരെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും കഴിയും. ഫോം പൂരിപ്പിച്ച് സമർപ്പിച്ചുകഴിഞ്ഞാൽ, ദുബായ് എക്കണോമിയിൽ നിന്നുള്ള ഒരു ടീമിന് റിപ്പോർട്ട് ചെയ്ത കമ്പനിയുടെ ഡാറ്റാബേസിൽ നിന്ന് ഉപഭോക്താവിന്റെ കോൺടാക്റ്റ് നമ്പർ നീക്കം ചെയ്യാൻ കഴിയും. അനാവശ്യ വിൽപ്പന കോളുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം- അനാവശ്യ മാർക്കറ്റിങ് കോളുകൾ, പ്രത്യേകിച്ച് യുഎഇ നിയന്ത്രണങ്ങൾ ലംഘിക്കുന്നവ, ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തെ അറിയിക്കണം. കോളർ ഐഡി വഴി അനാവശ്യ കോളിന് പിന്നിലെ കമ്പനിയെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. കോളർ ഐഡി വഴി കോളർമാർക്ക് അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ബന്ധപ്പെടാൻ അനുവാദമില്ലെന്ന് ശ്രദ്ധിക്കുക. കോളർ ഐഡിയിൽ കമ്പനിയുടെ പേര് പ്രദർശിപ്പിക്കാത്ത ഒരു അജ്ഞാത നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു മാർക്കറ്റിങ് കോൾ ലഭിക്കുകയാണെങ്കിൽ, എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് ഇതാ: “REPORT” എന്ന് ടൈപ്പ് ചെയ്ത് മൊബൈൽ നമ്പർ (ഉദാഹരണം: “REPORT 05XXXXXXX”) നൽകി 1012 ലേക്ക് അയയ്ക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
കുട്ടികൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാൽ അവർക്ക് ഇത് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരവുമായാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ‘യുപിഐ സർക്കിൾ’ എന്ന ഫീച്ചർ അവതരിപ്പിച്ചത്.
എന്താണ് യുപിഐ സർക്കിൾ? യുപിഐ സർക്കിൾ എന്നത് ഒരു പ്രധാന ഉപയോക്താവിന് (പ്രാഥമിക ഉപയോക്താവ്) അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്, മറ്റൊരു ഉപയോക്താവിന് (ദ്വിതീയ ഉപയോക്താവ്) യുപിഐ ഇടപാടുകൾ നടത്താൻ അനുവാദം നൽകുന്ന ഒരു സംവിധാനമാണ്.
ഈ സംവിധാനം വഴി, പ്രായമായവർക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താൻ സാധിക്കും. പ്രധാന ഉപയോക്താവിന് ഇടപാടുകളിൽ പരിധി നിശ്ചയിക്കാനും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും കഴിയും.
യുപിഐ സർക്കിൾ എങ്ങനെ പ്രവർത്തിക്കുന്നു? യുപിഐ സർക്കിൾ ഉപയോഗിക്കാൻ പ്രധാനമായും രണ്ട് ഉപയോക്താക്കളുണ്ട്:
പ്രധാന ഉപയോക്താവ് (പ്രാഥമിക ഉപയോക്താവ്): സ്വന്തമായി ബാങ്ക് അക്കൗണ്ടും യുപിഐ ഐഡിയുമുള്ളയാൾ (സാധാരണയായി മാതാപിതാക്കൾ).
ദ്വിതീയ ഉപയോക്താവ് (സെക്കൻഡറി യൂസർ): ബാങ്ക് അക്കൗണ്ട് ഇല്ലാത്തയാൾ (കുട്ടികൾ).
പ്രധാന ഉപയോക്താവ് അവരുടെ യുപിഐ ആപ്പിൽ (നിലവിൽ ഭീം ആപ്പിൽ ഈ സൗകര്യം ലഭ്യമാണ്, മറ്റ് ആപ്പുകളിലും പരിശോധിക്കുക) യുപിഐ സർക്കിൾ തിരഞ്ഞെടുത്ത് ദ്വിതീയ ഉപയോക്താവിനെ ചേർക്കുന്നു. ഇത് അവരുടെ യുപിഐ ഐഡി ഉപയോഗിച്ചോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ചെയ്യാവുന്നതാണ്.
ദ്വിതീയ ഉപയോക്താവിനെ ചേർത്ത ശേഷം, പ്രധാന ഉപയോക്താവിന് രണ്ട് തരം അധികാരപ്പെടുത്തലുകൾ തിരഞ്ഞെടുക്കാം:
പൂർണ്ണമായ അധികാരപ്പെടുത്തൽ: ഈ രീതിയിൽ, പ്രധാന ഉപയോക്താവ് ഒരു നിശ്ചിത പ്രതിമാസ പരിധി നിശ്ചയിക്കുന്നു (ഉദാഹരണത്തിന്, 15,000 രൂപ). ഈ പരിധിക്കുള്ളിൽ ദ്വിതീയ ഉപയോക്താവിന് ഇടപാടുകൾ നടത്താൻ സാധിക്കും. ഓരോ ഇടപാടിനും 5,000 രൂപ എന്ന പരിധിയുമുണ്ടാകും. ഓരോ തവണയും പ്രധാന ഉപയോക്താവിൻ്റെ അംഗീകാരം ആവശ്യമില്ല.
ഭാഗികമായ അധികാരപ്പെടുത്തൽ: ഈ രീതിയിൽ, ദ്വിതീയ ഉപയോക്താവ് ഓരോ ഇടപാട് നടത്തുമ്പോഴും പ്രധാന ഉപയോക്താവിൻ്റെ അംഗീകാരം ആവശ്യമാണ്. പ്രധാന ഉപയോക്താവ് അവരുടെ യുപിഐ പിൻ നൽകിയാൽ മാത്രമേ ഇടപാട് പൂർത്തിയാകൂ. ഇത് കൂടുതൽ നിയന്ത്രിതമായ ഉപയോഗത്തിന് സഹായിക്കുന്നു.
പുതിയതായി ഒരു ദ്വിതീയ ഉപയോക്താവിനെ ചേർക്കുമ്പോൾ ആദ്യത്തെ 24 മണിക്കൂറിൽ ഒരു ഇടപാടിന് 5,000 രൂപ മാത്രമായിരിക്കും പരിധി. ഒരു പ്രധാന ഉപയോക്താവിന് പരമാവധി അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേർക്കാൻ സാധിക്കും.
വിചിത്ര പദ്ധതിയുമായി മൃഗശാല. ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാമെന്ന പദ്ധതി ഇട്ടിരിക്കുകയാണ് ഡെന്മാർക്കിലെ ഒരു മൃഗശാല. എന്നാൽ ഇതിനൊരു ട്വിസ്റ്റുണ്ട്. സംഭവം വളർത്താനല്ല. കൊല്ലാനാണ് മൃഗശാല വളർത്തുമൃഗങ്ങളെ ആവശ്യപ്പെട്ടിരിക്കുന്നത്. മൃഗശാലയുടെ അപൂർവ പദ്ധതി ഇങ്ങനെയാണ്, ആവശ്യമില്ലാത്തവർക്ക് വളർത്തുമൃഗത്തെ മൃഗശാലയ്ക്ക് ദാനം ചെയ്യാം. ഇവയെ ദയാവധം ചെയ്ത് മൃഗശാലയിൽ തന്നെയുള്ള പുലിക്കും കടവയ്ക്കുമൊക്കെ ഭക്ഷണമായി നൽകും. ജീവനുള്ള മുയലുകൾ, കോഴികൾ, നായ്ക്കൾ, ഗിനിപ്പന്നികൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് മൃഗശാല ലക്ഷ്യമിടുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇരയെ സ്വന്തമായി പിടികൂടി കഴിക്കുന്നത് പോലെയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടിയാണ് മൃഗശാല ഇത്തരത്തിൽ പദ്ധതി ഇട്ടിരിക്കുന്നത്. ഇത് മൃഗങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനും, ഭക്ഷണത്തെ മുഴുവൻ രൂപത്തിൽ കൊടുക്കുന്നതിലൂടെ അവയുടെ മനോനില മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് മൃഗശാല അവകാശപ്പെടുന്നത്. ഇത്തരത്തിൽ മൃഗങ്ങളെ ദാനം ചെയ്യുന്നവർക്ക് നികുതിയിൽ ഇളവ് നൽകുമെന്നും പദ്ധതിയുടെ വ്യവസ്ഥയിൽ പറയുന്നു.
മൃഗങ്ങളെ കൊണ്ട് വരാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നില്ല. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഒരാൾക്ക് നാല് മൃഗങ്ങളെ വരെ ദാനം ചെയ്യാൻ സാധിക്കും. മൃഗങ്ങളെ നൽകുന്നവർക്ക് മറ്റ് പാരിതോഷികം ലഭിക്കില്ലെങ്കിലും കുതിരയെ നൽകുന്നവർക്ക് കൂടുതൽ പരിഗണ ലഭിക്കുന്നു. അതേസമയം ഒരു മാസത്തിനുള്ളിൽ കുതിരയുള്ള രോഗങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്ന രേഖയും ഹാജരാക്കേണ്ടതുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സെന്ററുകൾ നിയമങ്ങൾ പാലിക്കണമെന്ന് നിര്‍ദേശിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമകളും നിര്‍ബന്ധമായും ചില ചട്ടങ്ങള്‍ പാലിക്കണം. ശമ്പളം, ചികിത്സ, താമസം എന്നിവയുൾപ്പെടെ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയാണ്. കൂടാതെ, ഒരു തൊഴിലാളിയെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുൻപ് റിക്രൂട്ട്‌മെന്‍റ് സെന്ററുകളും ചില പ്രധാന കാര്യങ്ങൾ ചെയ്തിരിക്കണം. റിക്രൂട്ട്മെന്‍റ് സെന്‍ററുകളാണ് യുഎഇയുടെ പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കേണ്ടത്. രാജ്യത്ത് പരാതി നൽകുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളും അവരെ ബോധ്യപ്പെടുത്തേണ്ടതാണ്. നിയമനം പരാജയപ്പെട്ടാൽ ബദലായി തൊഴിലാളികളെ നൽകുകയോ അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകുകയോ വേണം. യുഎഇയിൽ പ്രവേശിച്ച് 30 ദിവസത്തിനകം എല്ലാ ഗാർഹികത്തൊഴിലാളികളും മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണം. കൂടാതെ, തൊഴിലാളിയെ കൈമാറുന്നതിന് മുൻപ് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കണം. പ്രൊബേഷൻ കാലയളവിൽ തൊഴിലാളി പ്രൊഫഷണലായോ പെരുമാറ്റത്തിലോ അയോഗ്യതയുണ്ടെന്ന് തെളിയുക, കാരണങ്ങളില്ലാതെ തൊഴിലാളി മടങ്ങിപ്പോകുന്ന സാഹചര്യങ്ങൾ, നിബന്ധനകൾ പാലിക്കാത്തതിനാൽ തൊഴിലുടമ കരാർ അവസാനിപ്പിക്കുക, വൈദ്യപരിശോധനയിൽ തൊഴിലാളി അയോഗ്യനാണെന്ന് കണ്ടെത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് സെന്ററുകൾ പൂർണമായോ ഭാഗികമായോ റിക്രൂട്ട്‌മെന്റ് ഫീസുകൾ തിരികെ നൽകണം. ആറു മാസത്തെ പ്രൊബേഷണറി കാലയളവിനുള്ളിൽ ഒരു ഗാർഹികത്തൊഴിലാളി വൈദ്യപരിശോധനയിൽ അയോഗ്യനാണെന്ന് കണ്ടെത്തിയാൽ അധികം വൈകാതെ സർക്കാർ ഫീസ് ഉൾപ്പെടെ എല്ലാ റിക്രൂട്ട്‌മെന്റ് ഫീസുകളും തിരികെ നൽകണം. എല്ലാ റിക്രൂട്ട്‌മെന്റ് സെന്ററും സർക്കാർ ഫീസുകൾ അടച്ചിരിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിൽ പുതിയതായി ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി ചെലവേറും. ദുബായ് ആർടിഎ പുനർനിർണയിച്ച ഫീസ് പുറത്തുവിട്ടു. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ എന്നിവ പഠിക്കുന്നതിന് 100, ഹെവി വാഹനങ്ങൾക്ക് 200 എന്നിങ്ങനെയാണ് പെർമിറ്റ് ഫീസ്. കൂടാതെ, അപേക്ഷകരുടെ പേരിൽ ട്രാഫിക് ഫയൽ തുറക്കാൻ 200 ദിർഹം നൽകണം. മാർഗനിർദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിർഹം നൽകണം. ഡ്രൈവിങ് സ്കൂളുകൾക്ക് നൽകുന്ന ഫീസിനു പുറമെയാണിത്. ആർടിഎ അംഗീകാരം നൽകിയ സെന്ററുകൾ വഴി നേത്രപരിശോധന പൂർത്തിയാക്കാൻ കുറഞ്ഞ നിരക്ക് 140 ദിർഹവും ഉയർന്ന നിരക്ക് 180 ദിർഹവുമാണ്. അതോടൊപ്പം ഇന്നവേഷൻ ആൻഡ് നോളജ് എന്ന പേരിൽ 20 ദിർഹവും നൽകണം.
21 വയസ്സ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ഫീസ് 100 ദിർഹവും 21 വയസിന് മുകളിലുള്ളവർക്ക് 300 ദിർഹവും നൽകണം. 21 വയസ്സിനു മുകളിലുള്ളവർക്ക് ആകെ ഫീസ് 810 ദിർഹം. ഇതിനു പുറമെ, നിലവിലുള്ള ഓട്ടമാറ്റിക് ഗിയർ ഡ്രൈവിങ് ലൈസൻസ് സാധാരണ ഗിയർ ലൈസൻസാക്കി മാറ്റാൻ 220 ദിർഹം നൽകണം. നിലവിലുള്ള ലൈസൻസിൽ പുതിയ ലൈസൻസ് കൂടി ചേർക്കുന്നതിനും 220 ദിർഹമാണ് ഫീസ്. റോഡ് ടെസ്റ്റ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ലൈസൻസ് ലഭിക്കാത്തവർ 200 ദിർഹം നൽകി പുതിയ ലേണിങ് ഫയൽ തുറക്കണം. പഠിക്കാനുള്ള അപേക്ഷയ്ക്ക് 100 ദിർഹം കൂടി നൽകണം. ഇതിനു പുറമെ ഡ്രൈവിങ് ഗൈഡിന് 50 ദിർഹം, ലൈസൻസ് ഇഷ്യു ഫീസായി 300, ആർടിഎ ടെസ്റ്റിന് 200 ദിർഹം, ഇന്നവേഷൻ ആൻഡ് നോളജ് ഇനത്തിൽ 20 ദിർഹം എന്നിങ്ങനെ നൽകണം. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവർക്കു പുതിയ ലൈസൻസിന് 200 ദിർഹം ആർടിഎ ടെസ്റ്റ് ഫീസ് നൽകണം. ഫയൽ ഓപ്പൺ 200 ദിർഹം, അപേക്ഷ ഫോം 100 ദിർഹം എന്നീ ഫീസുകളും ഈടാക്കും. കൂടാതെ ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കയോ ചെയ്തതിന്റെ പേരിൽ 3000 ദിർഹം അധിക നിരക്കും ഈടാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വിദേശത്ത് ജോലി ചെയ്യുന്ന മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അര്‍ഹമായ ഇന്‍കം ടാക്‌സ് റീഫണ്ട് ലഭിക്കാനും ഇത് ആവശ്യമാണ്. പലപ്പോഴും ഇക്കാര്യത്തില്‍ അലംഭാവം വരുത്തുകയോ തെറ്റായ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നത് മൂലം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ബാങ്ക് അക്കൗണ്ട് മുതല്‍ ഐടിആര്‍ ഫയലിങ് വരെയുള്ള കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരവിച്ച ബാങ്ക് അക്കൗണ്ടുകള്‍, തെറ്റായ ഫോമുകള്‍, ഇ- വെരിഫിക്കേഷന്‍, അധിക തുക ക്ലെയിം ചെയ്യല്‍ എന്നിവയാണവ. ആദായനികുതി വകുപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ആക്ടീവാണെന്ന് ഉറപ്പാക്കണം. ആവശ്യമായ അപ്‌ഡേഷനുകള്‍ നടത്താന്‍ മറക്കുന്നത് മൂലം അക്കൗണ്ടുകള്‍ ഡോര്‍മെന്റ് ആകുന്നത് ഒഴിവാക്കണം. പാന്‍കാര്‍ഡുമായി അക്കൗണ്ട് ബന്ധിപ്പിക്കല്‍, ഇന്‍കം ടാക്‌സ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യല്‍ എന്നിവ ഉറപ്പാക്കണം. ശമ്പളം, വാടക, കാപ്പിറ്റല്‍ ഗെയിന്‍, ആസ്തികള്‍ തുടങ്ങിയവക്ക് പ്രത്യേക ഐടിആര്‍ ഫോമുകളാണുള്ളത്. യഥാര്‍ഥ ഫോമില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ റീഫണ്ടിന് കാലതാമസമോ റദ്ദാക്കലോ ഉണ്ടാകാം. ഐടിആര്‍ ഫയലിങിന് ശേഷം 30 ദിവസം ഇ-വെരിഫിക്കേഷന് സമയമുണ്ട്. ആധാര്‍ ഒടിപി, നെറ്റ്ബാങ്കിങ്, ഡീമാറ്റ് ലോഗിന്‍ എന്നിവ വഴി ഇത് പൂര്‍ത്തിയാക്കാം. ഇ-വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ റീഫണ്ട് മുടങ്ങും. പ്രവാസികള്‍ക്ക് നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് പ്രത്യേക ചട്ടങ്ങളുണ്ട്. സെക്ഷന്‍ 80സി, 80ഡി, 80ജി എന്നിവ വഴിയാണ് ക്ലെയിം സാധാരണയായി ലഭിക്കുന്നത്. ഇതില്‍ ഓരോ സെക്ഷനിലും ഇളവ് ലഭിക്കുന്നത് വ്യത്യസ്ത ചെലവുകള്‍ക്കാണ്. ഏതെങ്കിലും സെക്ഷന്‍ പ്രകാരം, അധിക തുക ക്ലെയിം ചെയ്താല്‍ റീഫണ്ട് തടഞ്ഞുവെക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.82 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.91 ആയി. അതായത് 41.82 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 4 വ്യാഴാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കാൻ സാധ്യത. യുഎഇ കാബിനറ്റ് പ്രമേയം ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചാൽ, സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. സെപ്റ്റംബർ 4-ന് അവധി പ്രഖ്യാപിച്ചാൽ, 5 വെള്ളിയാഴ്ചയും 6 ശനിയാഴ്ചയും വാരാന്ത്യ അവധികളായിരിക്കും.
പ്രധാന വിവരങ്ങൾ:
നബിദിനം: ഇസ്ലാമിക കലണ്ടർ അനുസരിച്ച്, റബിഅൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് നബിദിനം ആചരിക്കുന്നത്. ജ്യോതിശാസ്ത്ര പ്രൊഫസറായ അഷ്റഫ് തദ്രോസിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 5-നാണ് നബിദിനം. എങ്കിലും, സർക്കാർ നയം അനുസരിച്ച് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
അവധിക്കാലം: ഈ നീണ്ട അവധിക്കാലം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, വിനോദ യാത്രകൾക്കും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ജനങ്ങൾക്ക് അവസരം നൽകും. പള്ളികളിൽ നടക്കുന്ന പ്രാർത്ഥനകളിലും പ്രഭാഷണങ്ങളിലും ആളുകൾ പങ്കെടുക്കും.
നിയമപരമായ മാറ്റങ്ങൾ: കാബിനറ്റ് പ്രമേയം നമ്പർ (27) പ്രകാരം, ഈദ് ഒഴികെയുള്ള പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്. ഇത് സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ അവധികൾ നൽകുന്നതിന് വേണ്ടിയാണ്. എന്നാൽ, ഈ നിയമം നിലവിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മാത്രമാണ് ബാധകം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ സാധ്യതയില്ല.
സ്വകാര്യ മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മാനവ വിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ 50 തൊഴിൽ നിയമന മേളകൾ സംഘടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ മേളകളിൽ 160 സ്വകാര്യ കമ്പനികളാണ് പങ്കെടുത്തത്.
സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനുള്ള സർക്കാർ സംവിധാനമായ നാഫിസ് (NAFIS) പദ്ധതിയുമായി സഹകരിച്ചാണ് ഈ തൊഴിൽ മേളകൾ സംഘടിപ്പിച്ചത്. വിവിധ എമിറേറ്റുകളിലെ സർക്കാർ കാര്യാലയങ്ങളും മാനവ വിഭവശേഷി വകുപ്പുകളും ഈ പരിപാടിയുടെ ഭാഗമായിരുന്നു.
കമ്പനികൾ നൽകുന്ന തൊഴിലവസരങ്ങൾ, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. തൊഴിലന്വേഷകരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുയോജ്യമായ തസ്തികയിൽ തന്നെ നിയമനം നൽകണം എന്നത് മന്ത്രാലയത്തിന്റെ പ്രധാന നയമാണ്. നിയമനത്തിനായുള്ള അഭിമുഖങ്ങൾ വെറും പ്രഹസനമാകരുതെന്നും, എത്ര കമ്പനികൾ യഥാർത്ഥത്തിൽ സ്വദേശികളെ നിയമിച്ചു എന്നും മന്ത്രാലയം തുടർന്ന് പരിശോധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കുമ്പോൾ, ഇത് വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ പദ്ധതിയായി മാറും.
‘പ്രോജക്ട്സ് ഓഫ് ദ് 50’ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയിൽ, 2030-ഓടെ 9,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏതൊക്കെ മേഖലകളിൽ തൊഴിലവസരങ്ങൾ?
എഞ്ചിനീയറിങ്
നിർമാണം
ട്രെയിൻ ഓപ്പറേഷൻസ്
ലോജിസ്റ്റിക്സ്
മെയിന്റനൻസ്
തുടങ്ങിയ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ഇത് പുതിയ തൊഴിൽ സാധ്യതകൾ തുറന്നുനൽകും.
തൊഴിൽ സൃഷ്ടിയിൽ ഒരു പുതിയ മാതൃക
ഇത്തിഹാദ് റെയിൽ പദ്ധതി വെറും പാളങ്ങൾ സ്ഥാപിക്കുക മാത്രമല്ല, രാജ്യത്തിന് പുതിയൊരു തൊഴിൽ അടിത്തറ കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. ഇതിന്റെ നിർമാണ ഘട്ടത്തിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി ലഭിച്ചു. റെയിൽവേ സ്ലീപ്പറുകൾ പോലുള്ള നിർമാണ സാമഗ്രികൾ നിർമിക്കുന്ന പ്രാദേശിക ഫാക്ടറികൾക്ക് നൂറുകണക്കിന് അധിക ജോലികൾ നൽകാൻ ഇത് സഹായിച്ചു.
കൂടാതെ, ഭാവിയിലെ റെയിൽവേ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി അബുദാബി വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇത്തിഹാദ് റെയിൽ സഹകരിക്കുന്നുണ്ട്. ഇത് യുഎഇ പൗരന്മാർക്ക് ഈ മേഖലയിൽ ദീർഘകാല കരിയർ കെട്ടിപ്പടുക്കാൻ അവസരം നൽകും.
സാമ്പത്തിക വളർച്ചയും തൊഴിൽ സാധ്യതകളും
ഇത്തിഹാദ് റെയിൽ സൃഷ്ടിക്കുന്ന സാമ്പത്തിക മുന്നേറ്റം തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. 2030-ഓടെ പ്രതിവർഷം 3.5 ബില്യൻ ദിർഹം സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, പുതിയ ബിസിനസ് സംരംഭങ്ങൾക്കും വളർച്ചയ്ക്കും വഴിയൊരുക്കും. അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതി, വരും ദശകങ്ങളിൽ യുഎഇയുടെ ജിഡിപിയിലേക്ക് 145 ബില്യൻ ദിർഹമിന്റെ അധിക സംഭാവന നൽകുമെന്ന് എമിറേറ്റ്സ് ഗവൺമെന്റ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും സാങ്കേതിക വൈദഗ്ധ്യമുള്ളവർക്കും സംരംഭകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഇത്തിഹാദ് റെയിൽ. ഇത് വെറുമൊരു ഗതാഗത പദ്ധതി മാത്രമല്ല, യുഎഇയുടെ ഭാവി വികസനത്തിന്റെ എൻജിൻ കൂടിയാണ്.
സ്വിറ്റ്‌സർലൻഡിലേക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദുബായിലെ വീസാ അപേക്ഷാ കേന്ദ്രങ്ങളിൽ ഇനിമുതൽ വിഎഫ്എസ് ഗ്ലോബൽ പുറത്തിറക്കിയ ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ സമർപ്പിക്കുമ്പോൾ ആദ്യത്തെയും അവസാനത്തെയും മൂന്ന് പേജുകൾ മാത്രം മതി എന്ന നിബന്ധന ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാറ്റം എല്ലാ അപേക്ഷകർക്കും പ്രായോഗികമായിരിക്കില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം.
ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ പ്രധാന രേഖകൾ:
യാത്ര കഴിഞ്ഞ് മൂന്ന് മാസം വരെ കാലാവധിയുള്ളതും, രണ്ട് ഒഴിഞ്ഞ പേജുകളുള്ളതും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയതുമായ പാസ്‌പോർട്ട്.
ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തതും വെള്ള പശ്ചാത്തലമുള്ളതുമായ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ ടൂർ പാക്കേജിന്റെ സ്ഥിരീകരണം.
സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ (ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്, ഐടിആർ).
അപേക്ഷാ നടപടികളിൽ മറ്റ് മാറ്റങ്ങളും
ജൂൺ 18 മുതൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിഎഫ്എസ് ഗ്ലോബലിന്റെ പോർട്ടലിൽ ഓൺലൈനായി വീസാ അപേക്ഷാ ഫോം പൂരിപ്പിക്കണം. അപ്പോയിന്റ്മെന്റ് എടുത്ത ശേഷം ഫോം പൂരിപ്പിച്ചിരുന്ന പഴയ രീതിക്ക് പകരം ഈ മാറ്റം അപേക്ഷാ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് വിഎഫ്എസ് ഗ്ലോബൽ പറയുന്നത്. ഫ്രാൻസ്, ജർമനി പോലുള്ള രാജ്യങ്ങളിലും ഈ രീതിയാണ് നിലവിലുള്ളത്.
അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ അസർബൈജാനിലെ ബാക്കു, ജോർജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു. കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ബാക്കുവിലേക്ക് കൂടുതൽ സർവീസുകൾ
നിലവിൽ അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാക്കുവിലേക്ക് ആഴ്ചയിൽ ആറ് സർവീസുകളാണ് എയർ അറേബ്യ നടത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുതിയ ഫ്ലൈറ്റുകൾ ഉണ്ടാകും.
ടിബിലിസിയിലേക്കും സർവീസ് വർധിപ്പിച്ചു
ഈ മാസം ഏഴാം തീയതി മുതൽ ടിബിലിസിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം ആഴ്ചയിൽ എട്ടായി ഉയർത്തും. ഇതിൽ വ്യാഴാഴ്ച ദിവസങ്ങളിൽ രണ്ട് സർവീസുകൾ ഉണ്ടാകും.
ബാക്കുവിലേക്കും ടിബിലിസിയിലേക്കും യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കാരണമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി അറിയിച്ചു. ഇത് ഈ രാജ്യങ്ങളുമായുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധം മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതു കൂടാതെ, എയർ അറേബ്യയുടെ അബുദാബി റൂട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കസാക്കിസ്ഥാനിലെ അൽമാട്ടി, അർമേനിയയിലെ യെരേവാൻ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന വിസ് എയർ സർവീസ് നിർത്തിയതോടെയാണ് എയർ അറേബ്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികൾ ഈ റൂട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കൂട്ടായ്മയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ. ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയിൽ സ്ഥാപനങ്ങളുടെയും ഒരു വലിയ ശൃംഖല ഇവർക്കുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയാണ് ലുലു ഗ്രൂപ്പിൻ്റെ ആസ്ഥാനം. അതേസമയം, ഇന്ത്യയിലെ ലുലു ഗ്രൂപ്പിൻ്റെ ആസ്ഥാനം കൊച്ചിയിലാണ്.
1995-ൽ കേരളത്തിലെ നാട്ടിക സ്വദേശിയായ എം. എ. യൂസഫലിയാണ് ലുലു ഗ്രൂപ്പ് സ്ഥാപിച്ചത്. “ലുലു ഹൈപ്പർമാർക്കറ്റ്” എന്ന പേരിൽ പ്രവർത്തിക്കുന്ന ഇവരുടെ ഹൈപ്പർമാർക്കറ്റ് ശൃംഖല, പ്രവർത്തിക്കുന്ന മിക്ക വിപണികളിലും മുൻനിര പലചരക്ക് കടകളിൽ ഒന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65,000-ത്തിലധികം ജീവനക്കാർ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതുമാണ് ലുലു ഗ്രൂപ്പ്. നിലവിൽ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലുമായി 259 ഔട്ട്‌ലെറ്റുകൾ ഇവർക്കുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ, GCC രാജ്യങ്ങളിൽ 13 മാളുകളും ഇന്ത്യയിൽ 5 മാളുകളും ഗ്രൂപ്പിനുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 50 റീട്ടെയിലർമാരിൽ ഒന്നാണ് ലുലു ഗ്രൂപ്പ്.
തൃശൂരിലെ ലുലു കൺവെൻഷൻ സെൻ്ററും, മുളവുകാട് ദ്വീപിലുള്ള ലുലു ബൊൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററും ലുലു ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്ററുകളിൽ ഒന്നാണ് ലുലു ബൊൾഗാട്ടി.
കൂടാതെ, യുകെ ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ 10 ശതമാനം ഓഹരിയും അതിൻ്റെ ഫൈൻ ഫുഡ്സ് ഉപസ്ഥാപനത്തിൽ 40 ശതമാനം ഓഹരിയും ഏകദേശം 85 മില്യൺ ഡോളറിന് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ അമേരിക്കയിലെയും യൂറോപ്പിലെയും കയറ്റുമതി വിതരണ കേന്ദ്രമാണ് Y ഇൻ്റർനാഷണൽ.
ലുലു ഗ്രൂപ്പിന് കീഴിൽ ജോലി നേടുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം APPLY NOWhttps://www.luluretail.com/career
യുഎഇയിൽ പങ്കാളികളുമായുള്ള വേർപിരിയലുകളെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റിടുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മുൻ പങ്കാളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്നവർക്ക് 500,000 ദിർഹം (ഏകദേശം 1.1 കോടി രൂപ) വരെ പിഴ ചുമത്തിയേക്കാമെന്ന് നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ യുവതലമുറയെ വിവാഹബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സൈബർ കുറ്റകൃത്യ നിയമം കർശനമാക്കി യുഎഇ:
യുഎഇയിലെ സൈബർ കുറ്റകൃത്യ നിയമങ്ങൾ അനുസരിച്ച്, അപകീർത്തിപ്പെടുത്തലും സ്വകാര്യതയുടെ ലംഘനവും ക്രിമിനൽ കുറ്റങ്ങളാണ്. 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34 (Federal Decree-Law No. 34 of 2021 on Combatting Rumours and Cybercrimes) അനുസരിച്ച്, ഓൺലൈൻ പെരുമാറ്റങ്ങൾക്ക് കർശനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
എക്സ്പാട്രിയേറ്റ് ലോയിലെ പങ്കാളിയും അന്താരാഷ്ട്ര കുടുംബ നിയമ വിദഗ്ദ്ധനുമായ ബൈറൺ ജെയിംസ് വിശദീകരിച്ചു: “വ്യക്തികളുടെ അന്തസ്സ്, സൽപ്പേര്, കുടുംബത്തിൻ്റെ സ്വകാര്യത എന്നിവ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ വിശാലമായ പ്രതിബദ്ധതയാണ് ഈ നിയമപരമായ സമീപനം പ്രതിഫലിപ്പിക്കുന്നത്. ഇവയെല്ലാം പൊതു ക്രമത്തിലെ പ്രധാന വിഷയങ്ങളാണ്.”
അപകീർത്തിപ്പെടുത്തലും സ്വകാര്യത ലംഘനങ്ങളും:
യുഎഇയിൽ അപകീർത്തിപ്പെടുത്തൽ എന്നാൽ ഒരാളുടെ മാനം, സൽപ്പേര്, സാമൂഹിക നില എന്നിവയ്ക്ക് ഹാനികരമാകുന്ന ഏതൊരു പ്രസ്താവനയും (എഴുതിയതോ സൂചിപ്പിച്ചതോ) ഉൾപ്പെടുന്നു. ന്യായീകരണമില്ലാതെ പങ്കുവെക്കുകയും സൽപ്പേര് നഷ്ടപ്പെടുത്തുകയും ചെയ്താൽ കൃത്യമായ വിവരങ്ങൾ പോലും അപകീർത്തികരമായി കണക്കാക്കപ്പെടാം.
“അപകീർത്തികരമായ ഉള്ളടക്കം ഓൺലൈനിൽ പോസ്റ്റ് ചെയ്താൽ കുറ്റം കൂടുതൽ ഗൗരവമുള്ളതാകും,” ബൈറൺ ജെയിംസ് പറഞ്ഞു. “സോഷ്യൽ മീഡിയ, വാട്ട്‌സ്ആപ്പ്, ഇമെയിൽ അല്ലെങ്കിൽ ബ്ലോഗുകൾ എന്നിവയെല്ലാം ഇലക്ട്രോണിക് മാർഗ്ഗങ്ങളിൽ ഉൾപ്പെടും. ഒരു കാര്യം പങ്കുവെച്ചാൽ അത് സൈബർ കുറ്റകൃത്യമായി മാറുന്നു. പിഴ 500,000 ദിർഹം വരെയാകാം, ജയിൽ ശിക്ഷയും, ചിലപ്പോൾ വിദേശികൾക്ക് നാടുകടത്തലും ലഭിക്കാം.”
സൂചനകളുള്ള പോസ്റ്റുകൾ പോലും കുറ്റകരമാകാം:
പരോക്ഷമായ പരാമർശങ്ങളോ അവ്യക്തമായ പോസ്റ്റുകളോ (“subtweeting” അല്ലെങ്കിൽ “soft launching” grievances എന്ന് വിളിക്കപ്പെടുന്നത്) ഇപ്പോഴും നിയമപരമായ പരിധിയിൽ വരാം. “പരസ്പരം ഫോളോ ചെയ്യുന്നവർക്ക് പരാമർശിക്കുന്ന വ്യക്തിയെ യുക്തിസഹമായി തിരിച്ചറിയാൻ കഴിയുകയും, സൽപ്പേര് നഷ്ടപ്പെടുകയും ചെയ്താൽ അത് മതിയാകും,” ബൈറൺ വിശദീകരിച്ചു. “കോടതികൾ ഉള്ളടക്കം മാത്രമല്ല നോക്കുന്നത്, മൊത്തത്തിലുള്ള സന്ദർഭവും സ്വാധീനവും വിലയിരുത്തുന്നു.” അദ്ദേഹം വ്യക്തമാക്കി.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക് (TikTok) കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എ.ഇയിൽ നിന്ന് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. കമ്പനിയുടെ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് നീക്കം ചെയ്തത്.
ഈ കാലയളവിൽ 1,40,000 തത്സമയ വീഡിയോകളും (Live Videos) 87,000 ലൈവ് ഹോസ്റ്റിങ് വീഡിയോകളും ടിക് ടോക് പിൻവലിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്സ്മെൻ്റ് റിപ്പോർട്ടിൽ’ (Community Guidelines Enforcement Report) ആണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലകളിലുടനീളം തങ്ങളുടെ സുരക്ഷാ നടപടികൾ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് ഈ റിപ്പോർട്ട് വിശദീകരിക്കുന്നു.
മെന മേഖലയിലെ കണക്കുകൾ:
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യു.എ.ഇ, ഇറാഖ്, ലെബനാൻ, മൊറോക്കോ തുടങ്ങിയ അഞ്ച് മെന രാജ്യങ്ങളിൽ നിന്നായി ആകെ 16.5 ദശലക്ഷം വീഡിയോകളാണ് ടിക് ടോക് പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വീഡിയോകൾ പിൻവലിച്ചത് യു.എ.ഇയിൽ നിന്നാണ്.
നടപടികളുടെ വേഗതയും കാര്യക്ഷമതയും:
യു.എ.ഇയിൽ മാർഗ്ഗനിർദ്ദേശങ്ങളിൽ വീഴ്ച വരുത്തിയ 98.2 ശതമാനം വീഡിയോകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ സമൂഹത്തിന് ഹാനികരമാകുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകൾ കണ്ടെത്താനും നടപടിയെടുക്കാനും കഴിഞ്ഞു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നിയമം ലംഘിച്ച 94 ശതമാനം ഉള്ളടക്കങ്ങൾക്കെതിരെയും 24 മണിക്കൂറിനകം നടപടി സ്വീകരിക്കാൻ സാധിച്ചുവെന്നും ടിക് ടോക് വ്യക്തമാക്കി.
ഈ നടപടികൾ ടിക് ടോക് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിൻ്റെ നിലവാരം ഉയർത്താനും സുരക്ഷിതമായ ഒരു അനുഭവം ഉപയോക്താക്കൾക്ക് നൽകാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട് (Alert) ലഭിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ വരാൻ പോകുന്നത്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.24.22.21-ൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.
പുതിയ സ്റ്റാറ്റസ് അലേർട്ട് ഫീച്ചർ എങ്ങനെ പ്രവർത്തിക്കും? ഈ പുതിയ ഫീച്ചർ വഴി, നിങ്ങൾ തിരഞ്ഞെടുക്കുന്ന കോൺടാക്റ്റുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഉടൻതന്നെ നോട്ടിഫിക്കേഷനുകൾ (Notifications) ലഭിക്കും. ഇത് ഓൺ (On) ചെയ്യുന്നതിനായി, ഒരു കോൺടാക്റ്റിന്റെ സ്റ്റാറ്റസ് വിൻഡോയിൽ (Status Window) തന്നെ പ്രത്യേക ഓപ്ഷൻ ലഭ്യമാകും. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ആ വ്യക്തി പുതിയ സ്റ്റാറ്റസ് ഇടുമ്പോൾ നിങ്ങൾക്ക് ഉടനടി നോട്ടിഫിക്കേഷൻ ലഭിക്കും.
നോട്ടിഫിക്കേഷൻ വിവരങ്ങളും സ്വകാര്യതയും ഈ നോട്ടിഫിക്കേഷനിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആളുടെ പേരും പ്രൊഫൈൽ ചിത്രവും കാണാൻ സാധിക്കും. അതിനാൽ വാട്സ്ആപ്പ് ആപ്പ് തുറക്കാതെ തന്നെ ആരാണ് പുതിയ സ്റ്റാറ്റസ് ഇട്ടതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എപ്പോൾ വേണമെങ്കിലും ഈ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാനും സാധിക്കും. അതിനായി അതേ സ്റ്റാറ്റസ് വിൻഡോയിൽ പോയി “മ്യൂട്ട് നോട്ടിഫിക്കേഷൻ” ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.
മറ്റൊരാളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി അലേർട്ടുകൾ ഓൺ ചെയ്യുന്നത് ഒരു സ്വകാര്യ കാര്യമായിരിക്കും. അതായത്, നിങ്ങൾ അവരുടെ സ്റ്റാറ്റസ് അലേർട്ടുകൾ ഓൺ ചെയ്തിട്ടുണ്ടെന്ന് അവർക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഇത് നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും.
ദുബായ് ആസ്ഥാനമായുള്ള ട്രേഡിംഗ് ടെർമിനലുമായി ബന്ധപ്പെട്ട വലിയ ‘ഫ്രണ്ട്-റണ്ണിംഗ്’ തട്ടിപ്പ് കേസിൽ, ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ഫണ്ട് മാനേജരെ ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഞായറാഴ്ച (ഓഗസ്റ്റ് 3) അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ചീഫ് ട്രേഡർ വീരേഷ് ജോഷിയെ ഓഗസ്റ്റ് 2-നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 വരെ അദ്ദേഹത്തെ ED കസ്റ്റഡിയിൽ വിടാൻ പ്രത്യേക കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഓഗസ്റ്റ് 1, 2 തീയതികളിൽ മുംബൈ, ഡൽഹി, ഗുരുഗ്രാം, ലുധിയാന, അഹമ്മദാബാദ്, ഭുജ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളം ED നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് അറസ്റ്റ്. ഈ ഓപ്പറേഷനുകളിൽ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ബാങ്ക് ബാലൻസുകൾ എന്നിവയുൾപ്പെടെ ഏകദേശം Dh7.4 മില്യൺ (ഏകദേശം 17.4 കോടി രൂപ) വിലമതിക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ അധികാരികൾ മരവിപ്പിച്ചു.
ആക്സിസ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ആക്സിസ് മ്യൂച്വൽ ഫണ്ട്, റീട്ടെയിൽ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി Dh85 ബില്യണിലധികം ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ട്.
ED പറയുന്നതനുസരിച്ച്, 2018 നും 2021 നും ഇടയിൽ രഹസ്യ സ്വഭാവമുള്ള ട്രേഡിംഗ് ഡാറ്റ ദുരുപയോഗം ചെയ്താണ് ജോഷി ‘മ്യൂൾ അക്കൗണ്ടുകൾ’ വഴി മുൻകൂട്ടി വ്യാപാരം നടത്തിയത്. ഈ രീതിയെയാണ് ‘ഫ്രണ്ട്-റണ്ണിംഗ്’ എന്ന് പറയുന്നത്. ദുബായിലെ ഒരു ട്രേഡിംഗ് ടെർമിനലിലേക്ക് പ്രവേശനമുള്ള ബ്രോക്കർമാരുമായി ഇദ്ദേഹം ഈ വിവരങ്ങൾ പങ്കുവെക്കുകയും, അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ട്രേഡുകൾ നടത്തി പണമായി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതായി ആരോപണമുണ്ട്.
നേരത്തെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ദുബായിൽ രജിസ്റ്റർ ചെയ്തതടക്കം രണ്ട് വിദേശ സ്ഥാപനങ്ങൾ തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് സ്ഥാപിച്ചതായി ED വ്യക്തമാക്കിയിരുന്നു. ഈ പണം യുകെയിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങാനും ഇന്ത്യയിൽ സ്ഥിരനിക്ഷേപങ്ങൾക്കും നിക്ഷേപങ്ങൾക്കും ഉപയോഗിച്ചതായും ED പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന നിയമമാണ്.
വിദഗ്ദ്ധനായ ദുബായ് ആസ്ഥാനമായുള്ള നിക്ഷേപകൻ ഷങ്കർ ശർമ്മ (ജിക്വാന്ത് ഇൻവെസ്റ്റെക്കിന്റെ സ്ഥാപകൻ) ഈ കേസ് പൂർണ്ണമായും അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖലീജ് ടൈംസിനോട് പറഞ്ഞു. “ഇത്തരം ലംഘനങ്ങൾ എത്രത്തോളം ശക്തമായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ വിശ്വാസ്യത,” ശർമ്മ കൂട്ടിച്ചേർത്തു.
‘ഫ്രണ്ട്-റണ്ണിംഗ്’ എന്നത് അനധികൃതമായ ഒരു കമ്പോള നടപടിയാണ്, അവിടെ വ്യാപാരികൾ വലിയ ക്ലയിന്റ് വ്യാപാരങ്ങളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ വ്യക്തിപരമായ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നു. ഇത് നിക്ഷേപകരുടെ വിശ്വാസത്തിൻ്റെ ഗുരുതരമായ ലംഘനമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഇന്ത്യൻ സെക്യൂരിറ്റീസ് നിയമപ്രകാരം ഇത് നിരോധിച്ചിട്ടുള്ളതുമാണ്.
യുഎഇയിൽ അനധികൃത പാർട്ടീഷനുകൾ നീക്കുന്നു; വാടകക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ, കുടുംബങ്ങൾക്ക് മുൻഗണന! യുഎഇയിൽ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അനധികൃതമായി നിർമ്മിച്ച പാർട്ടീഷനുകൾ നീക്കം ചെയ്യാൻ അധികൃതർ കർശന നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന് നിരവധി വീട്ടുടമസ്ഥർ തങ്ങളുടെ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷനുകൾ പൊളിച്ചു നീക്കി തുടങ്ങി. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
എന്തുകൊണ്ട് പാർട്ടീഷനുകൾ നീക്കുന്നു? അധികൃതരുടെ അനുമതിയില്ലാതെ ഫ്ലാറ്റുകളിലും വില്ലകളിലുമെല്ലാം മുറികൾ പാർട്ടീഷനുകൾ ചെയ്യുന്നത് കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയെ സാരമായി ബാധിക്കുമെന്നാണ് പ്രധാന കാരണം. ഇത് തീപിടുത്തം പോലുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഒരാൾ താമസിക്കുന്ന സ്ഥലത്ത് കൂടുതൽ ആളുകളെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാഭീഷണി ഉയർത്തുന്നതിനൊപ്പം വൈദ്യുതി, ജല ഉപയോഗം വർദ്ധിപ്പിക്കുകയും കെട്ടിടത്തിൻ്റെ പൊതുവായ അറ്റകുറ്റപ്പണികളെ ബാധിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദുബായ് മുനിസിപ്പാലിറ്റി, ദുബായ് സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ സംയുക്തമായി ഈ വർഷം ആദ്യം മുതൽ അനധികൃത പാർട്ടീഷനുകൾക്കെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികളും പരിശോധനകളും നടത്തി വരികയാണ്. നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പല കെട്ടിട ഉടമകളും പാർട്ടീഷനുകൾ നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടന്നത്.
കുടുംബങ്ങൾക്ക് മുൻഗണന നൽകി വീട്ടുടമസ്ഥർ അനധികൃത പാർട്ടീഷനുകൾ നീക്കം ചെയ്യുന്ന സാഹചര്യത്തിൽ, യുഎഇയിലെ ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുമ്പോൾ വീട്ടുടമസ്ഥർ കുടുംബങ്ങൾക്ക് മുൻഗണന നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്:
ദീർഘകാല താമസം: കുടുംബങ്ങൾ, പ്രത്യേകിച്ച് കുട്ടികളുടെ സ്കൂൾ, ജോലിസ്ഥലം, സാമൂഹിക ബന്ധങ്ങൾ എന്നിവയെല്ലാം ഒരു സ്ഥലത്ത് ഉറപ്പിച്ചു കഴിഞ്ഞാൽ പെട്ടെന്ന് താമസം മാറാൻ സാധ്യത കുറവാണ്. ഇത് ഉടമസ്ഥർക്ക് തുടർച്ചയായി പുതിയ വാടകക്കാരെ കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നു.
വൃത്തിയും പരിപാലനവും: കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റുകൾ കൂടുതൽ വൃത്തിയായി സൂക്ഷിക്കുമെന്നും കുട്ടികളുള്ള കുടുംബങ്ങളാണെങ്കിൽ വീടിൻ്റെ വൃത്തിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ഉടമസ്ഥർ അഭിപ്രായപ്പെടുന്നു.
ഉപയോഗവും അറ്റകുറ്റപ്പണികളും: ബാച്ചിലർമാരേക്കാൾ ശ്രദ്ധയോടെയാണ് കുടുംബങ്ങൾ ഫ്ലാറ്റുകൾ ഉപയോഗിക്കുന്നതെന്നും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ഭൂരിഭാഗം വീട്ടുടമകളും പറയുന്നു.
സാമൂഹിക ധാരണകളും സുരക്ഷയും: പൊതുവായ സാമൂഹിക ധാരണകളും സുരക്ഷാ ആശങ്കകളും കാരണം ഫ്ലാറ്റുടമസ്ഥർക്ക് കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ സൗകര്യപ്രദം.
ഈ നീക്കങ്ങൾ യുഎഇയിലെ വാടക വിപണിയിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിൽ ഈ ഓഗസ്റ്റിൽ താപനില 51°C കടന്ന് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുകയാണ്. വർഷത്തിലെ ഏറ്റവും ചൂടേറിയ ഈ സമയത്ത് പുറത്തിറങ്ങുന്നത് പോലും വെല്ലുവിളിയായി മാറിയിരിക്കുന്നു. പുറത്തിറങ്ങരുതെന്ന് ഔദ്യോഗിക മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും, ആയിരക്കണക്കിന് ജീവനക്കാർക്ക് ഈ കൊടുംചൂടിൽ ജോലിക്കായി ബസുകളിലും മെട്രോകളിലും യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.
അൽ മിർസാം സീസണിന്റെ ഭാഗമായി ഓഗസ്റ്റ് 10 വരെ രാജ്യത്ത് ഉഷ്ണതരംഗവും ചുട്ടുപൊള്ളുന്ന താപനിലയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 29-ന് മിർസാം നക്ഷത്രം (സിറിയസ്) ഉദിച്ചതോടെയാണ് ഈ സീസൺ ആരംഭിച്ചത്.
34 വയസ്സുകാരിയായ ഫിലിപ്പൈൻ സ്വദേശിനി സോസെൽ ഫ്യൂൻ്റസ്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ അയവുള്ള ജോലി ക്രമീകരണങ്ങൾ ആവശ്യപ്പെട്ടതായി പറയുന്നു. ദുബായിലെ ഇൻ്റർനാഷണൽ സിറ്റിയിൽ നിന്ന് ജുമൈറ ലേക്ക് ടവേഴ്‌സിലെ ഓഫീസിലേക്ക് ദിവസവും യാത്ര ചെയ്യുന്ന വ്യക്തിയാണ് അവർ.
“വേനൽക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ജീവനക്കാരുടെ ക്ഷേമത്തിന് മാത്രമല്ല, മൊത്തത്തിലുള്ള പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും,” ഫ്യൂൻ്റസ് പറഞ്ഞു. പൂർണ്ണമായും റിമോട്ട് വർക്ക് സാധ്യമല്ലാത്ത കമ്പനികൾക്കായി ഒരു പരിഹാരവും ഈ വീഡിയോ എഡിറ്റർ മുന്നോട്ട് വെക്കുന്നുണ്ട്
ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ
ഈ ദിവസങ്ങളിൽ ചൂടേറിയ കാലാവസ്ഥ മൂലം പലർക്കും ശാരീരിക അസ്വസ്ഥതകളും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളും അനുഭവപ്പെടുന്നുണ്ട്. അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് ബോധക്ഷയം, നിർജ്ജലീകരണം, സൂര്യാഘാതം, ഹീറ്റ് എക്സ്ഹോസ്റ്റ്, ഹൃദയം അല്ലെങ്കിൽ വൃക്കരോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ വഷളാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“കഠിനമായ ചൂടും ഉയർന്ന ആർദ്രതയും ചെറിയ യാത്രകൾ പോലും ശാരീരികമായി തളർത്തുന്നതാണ്. സൂര്യപ്രകാശം കുറഞ്ഞ തോതിൽ ഏൽക്കുമ്പോൾ പോലും കഠിനമായ ആർദ്രത പലപ്പോഴും അസ്വസ്ഥതകൾക്കും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകൾക്കും ഇടയാക്കും, ഇത് ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കും,” ഫ്യൂൻ്റസ് കൂട്ടിച്ചേർത്തു.
ദുബായ് ഫെസ്റ്റിവൽ സിറ്റിക്ക് സമീപം ഡാറ്റാ സയൻ്റിസ്റ്റായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി സാറയ്ക്ക് (പേര് മാറ്റിവെച്ചിട്ടുണ്ട്) ഓഫീസിലെത്താൻ ഒരു മണിക്കൂറോളം സമയമെടുക്കും. അൽ റാഫയിലെ വീട്ടിൽ നിന്ന് ദിവസവും നടന്ന് ബസിലും മെട്രോയിലും അബ്രയിലും യാത്ര ചെയ്താണ് ഇവർ ഓഫീസിലെത്തുന്നത്.
“ജോലിക്കായി ദിവസവും പൊതുഗതാഗതത്തെ ആശ്രയിക്കുന്ന എന്നെപ്പോലുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതൊരു കഠിനമായ പരീക്ഷണമാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന നിമിഷം മുതൽ ചൂട് ഒരു സ്ഥിരം കൂട്ടാളിയാകുന്നു. ബസ് സ്റ്റോപ്പിൽ നിന്ന് മെട്രോയിലേക്കും പിന്നീട് മറൈൻ സ്റ്റേഷനിൽ നിന്ന് ഓഫീസിലേക്കും നടന്നെത്തുമ്പോഴേക്കും ഞാൻ വിയർത്ത്, നിർജ്ജലീകരണം വന്ന്, തളർന്ന് അവശയാകും – ജോലി പോലും തുടങ്ങിയിട്ടുണ്ടാവില്ല.”
“ചുട്ടുപൊള്ളുന്ന നടപ്പാതകളും തിരക്കേറിയ ഗതാഗത ഇടങ്ങളും ഓരോ യാത്രയും ഒരു വെല്ലുവിളിയാക്കി മാറ്റുന്നു. ദിവസവും സമ്മർദ്ദം കൂടുന്നു, ജോലിക്കോ ജോലിയ്ക്ക് പുറത്തുള്ള ജീവിതം ആസ്വദിക്കാനോ ഊർജ്ജമില്ലാതെയാകുന്നു. ഞങ്ങളിൽ പലർക്കും, വേനൽക്കാലത്തെ യാത്ര ഒരു രണ്ടാം ജോലിയാണ് – ഞങ്ങൾ അതിനായി സൈൻ അപ്പ് ചെയ്തതല്ല.”
ദുബായിയെ അവസരങ്ങളുടെ നാടായി സാറ പ്രശംസിച്ചു, എന്നാൽ ഈ കടുത്ത കാലാവസ്ഥയിൽ ഹൈബ്രിഡ് വർക്ക് മോഡലുകൾക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
“ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഹൈബ്രിഡ് വർക്ക് മോഡലുകളും ഇന്ന് വിദൂര ജോലിക്ക് അനുയോജ്യമാക്കാൻ പര്യാപ്തമാണ്, കുറഞ്ഞത് ഏറ്റവും കടുത്ത മാസങ്ങളിൽ എങ്കിലും. ഈ ബുദ്ധിമുട്ട് മനസ്സിലാക്കുകയും അയവുള്ള ജോലി ഓപ്ഷനുകൾ സാധ്യമാക്കുകയും ചെയ്യുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, ദുബായ് നിലകൊള്ളുന്ന സഹാനുഭൂതിയും ഉൾക്കൊള്ളലും കാണിക്കുകയും ചെയ്യും.”
തിരക്കേറിയ പൊതുഗതാഗതം
മെട്രോയ്ക്കുള്ളിൽ എയർ കണ്ടീഷനിംഗ് സംവിധാനമുണ്ടായിട്ടും, വേനൽ മാസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ ചൂടും തിരക്കും അനുഭവപ്പെടാറുണ്ട്. അൽ ഖൂസിൽ സോഫ്റ്റ്‌വെയർ ഡിസൈനറായി ജോലി ചെയ്യുന്ന തലാൽ മൻസൂറിന്, സൗകര്യങ്ങളുണ്ടായിട്ടും യാത്ര വെല്ലുവിളിയാകുന്നു.
“മെട്രോയിലും ബസിലും യാത്ര ചെയ്യുന്നത് പൊതുവെ സൗകര്യപ്രദമാണ്, എന്നാൽ തിരക്കേറിയ സമയങ്ങളിൽ എയർ കണ്ടീഷൻ ചെയ്ത ബസ് സ്റ്റാൻഡുകൾ ആളുകളെക്കൊണ്ട് നിറയും, അതിനാൽ ഞങ്ങൾക്ക് തണലില്ലാത്ത സ്ഥലങ്ങളിൽ നിൽക്കേണ്ടി വരും. കൂടാതെ, വർദ്ധിച്ചുവരുന്ന ജനസംഖ്യ തിരക്കേറിയ സമയങ്ങളിലെ യാത്ര വർദ്ധിപ്പിക്കുന്നു, ചിലപ്പോൾ ഞങ്ങൾ കുറച്ച് ട്രെയിനുകൾ ഒഴിവാക്കേണ്ടി വരും. ഈ വേനൽക്കാലത്ത് സാഹചര്യം സന്തുലിതമാക്കാനും ജോലി ജീവിതം കുറച്ചുകൂടി എളുപ്പമാക്കാനും ആഴ്ചയിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.”
ചൂടിൽ നിന്ന് ആശ്വാസം നേടാനും വിയർപ്പ് കുറയ്ക്കാനും ശ്വാസമെടുക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കാനും പകൽ സമയത്തെ കഠിനമായ ചൂട് ഒഴിവാക്കാനും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ജീരകം, പുതിന, ചെമ്പരത്തി, ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ ധാരാളം കുടിച്ച് ജലാംശം നിലനിർത്തേണ്ടതും ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
നൽകുന്ന ഇളവുകൾ
ദുബായിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സർക്കാർ ജീവനക്കാർക്ക് വേനൽ മാസങ്ങളിൽ ഫ്ലെക്സിബിൾ ജോലി സമയം ലഭിക്കുന്നുണ്ട്. ഈ വർഷം, ജൂലൈ 1 മുതൽ സെപ്റ്റംബർ 12 വരെ ദുബായ് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു.
ഈ താൽക്കാലിക ഫ്ലെക്സിബിൾ വർക്കിംഗ് മോഡൽ ഔദ്യോഗിക അഞ്ച് ദിവസത്തെ ജോലി സമയത്തിന് അനുസരിച്ചാണ്. ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പ് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ ജോലി ചെയ്യുകയും വെള്ളിയാഴ്ച പൂർണ്ണ അവധി ആസ്വദിക്കുകയും ചെയ്യും. അതേസമയം, രണ്ടാം ഗ്രൂപ്പ് തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച 4.5 മണിക്കൂറും ജോലി ചെയ്യും. ഓരോ സ്ഥാപനത്തിൻ്റെയും വിവേചനാധികാരമനുസരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
അറേബ്യൻ ഗൾഫ് തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) ഔദ്യോഗികമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്ന വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും NCM വ്യക്തമാക്കി.
സമീപകാലത്ത് റഷ്യയിലും ജപ്പാനിലുമുണ്ടായ സുനാമിക്ക് പിന്നാലെ, യുഎഇയുടെ ചില ഭാഗങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെ തുടർന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. അംഗീകൃത ഏജൻസികൾ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനാണ് NCM ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
അറേബ്യൻ ഗൾഫിൽ സുനാമി സാധ്യത കുറവ്
സുനാമി രൂപപ്പെടുന്നത് സാധാരണയായി ആഴമേറിയ സമുദ്രങ്ങളിൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോഴാണ്. എന്നാൽ, അറേബ്യൻ ഗൾഫ് താരതമ്യേന ആഴം കുറഞ്ഞ കടൽപ്രദേശമായതിനാൽ ഇവിടെ സുനാമി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതർ അറിയിച്ചു. ഒരു ഭൂകമ്പം ഉണ്ടായാൽ പോലും വലിയ തോതിൽ ജലം ഉയർന്ന് സുനാമി തിരമാലകളായി മാറാൻ സാധ്യതയില്ല.
കൂടാതെ, ഭൂകമ്പങ്ങൾ ഉണ്ടാകുന്ന ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിലല്ല ഗൾഫ് മേഖല സ്ഥിതി ചെയ്യുന്നത്. ഇത് ഭൂകമ്പ സാധ്യത വളരെ കുറഞ്ഞ ഒരു പ്രദേശമാണ്. ഇറാനു സമീപം ചെറിയ തോതിലുള്ള ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ സുനാമി റിപ്പോർട്ട് ചെയ്തിട്ടില്ല. കരകളാൽ ചുറ്റപ്പെട്ട ഉൾക്കടലായതുകൊണ്ട് മറ്റ് സമുദ്രങ്ങളിൽ ഉണ്ടാകുന്ന വലിയ ഭൂകമ്പങ്ങൾ ഗൾഫിനെ നേരിട്ട് ബാധിക്കില്ലെന്നും ഇത് സുനാമി ഭീഷണിയിൽ നിന്ന് ഗൾഫിനെ പൂർണ്ണമായും സംരക്ഷിക്കുന്നുവെന്നും NCM റിപ്പോർട്ടിൽ വ്യക്തമാക്കി.
NCM-ലെ ഭൂകമ്പശാസ്ത്ര വിഭാഗം ഡയറക്ടർ ഖലീഫ അൽ അബ്രി പറയുന്നതനുസരിച്ച്, അറേബ്യൻ ഗൾഫ് സുനാമി സാധ്യതയുള്ള പ്രദേശമായി പരിഗണിക്കപ്പെടുന്നില്ല. ലോകമെമ്പാടുമുള്ള ഭൂകമ്പങ്ങൾ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കാലാവസ്ഥാ വ്യതിയാനത്തിൽ ജാഗ്രത പാലിക്കുക
സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കുമ്പോഴും, ഗൾഫിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും NCM അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മുന്നറിയിപ്പുകൾക്കുമായി NCM പോലുള്ള ഔദ്യോഗിക ഏജൻസികളെ മാത്രം ആശ്രയിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.
അബൂദബി: വേനൽക്കാലത്ത് കുട്ടികൾ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും മുങ്ങിമരിക്കുന്നത് തടയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബൂദബി പോലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും. മേൽനോട്ടമില്ലായ്മയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പ്രധാന കാരണങ്ങളും മുന്നറിയിപ്പുകളും വേനൽ ചൂടിൽ നിന്ന് ആശ്വാസം തേടി കുടുംബങ്ങൾ ബീച്ചുകളെയും നീന്തൽക്കുളങ്ങളെയും ആശ്രയിക്കുന്നതിനാൽ ഈ സമയങ്ങളിലാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നതെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ വീടുകളിലെ നീന്തൽക്കുളങ്ങളിൽ പിഞ്ചുകുട്ടികൾ മുങ്ങിമരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ബോധവൽക്കരണ കാമ്പയിനുമായി രംഗത്തെത്തിയത്.
ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ആറാമത് സുരക്ഷിത വേനൽ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി:
സുരക്ഷാ വേലി സ്ഥാപിക്കുക: നീന്തൽക്കുളങ്ങൾക്കു ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കണം.
തുടർച്ചയായ മേൽനോട്ടം: കുട്ടികൾ നീന്തുമ്പോൾ മാതാപിതാക്കളോ പരിചാരകരോ ഫോൺ ഉപയോഗിക്കുകയോ മറ്റ് ജോലികളിൽ വ്യാപൃതരാവുകയോ ചെയ്യരുത്. കുട്ടികൾ തനിയെ നീന്തൽക്കുളങ്ങളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, കൂടാതെ അവർ നീന്തുമ്പോൾ മേൽനോട്ടത്തിന് ഒരാൾ എപ്പോഴും ഉണ്ടായിരിക്കണം.
ജീവൽരക്ഷാ ഉപകരണങ്ങൾ: നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്ന കുട്ടികളെ ജീവൻരക്ഷാ ഉപകരണങ്ങൾ ധരിപ്പിക്കണം.
കളിപ്പാട്ടങ്ങൾ നീക്കം ചെയ്യുക: കുട്ടികൾ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നീന്തൽക്കുളങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ മാറ്റണം.
സി.പി.ആർ. പരിശീലനം: മാതാപിതാക്കളും പരിചാരകരും മുതിർന്ന കുട്ടികളും നീന്തൽക്കുളങ്ങളുടെ ഉടമസ്ഥരും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി സി.പി.ആർ. (Cardiopulmonary Resuscitation) നൽകുന്നത് എങ്ങനെയാണെന്ന് പരിശീലനം നേടിയിരിക്കണം.
നീന്തൽ പരിശീലനം: കുട്ടികളെ ജല അതിജീവന രീതികളും നീന്തലും പഠിപ്പിക്കണം.
ഈ ബോധവൽക്കരണ കാമ്പയിൻ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.481766 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.64 ആയി. അതായത് 42.28 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t