Blog

  • വിദേശ യാത്രകളിൽ സ്മാർട് ആപ്പുകൾ പണിമുടക്കി; ഒടിപി ഒഴിവാക്കലിന് സാവകാശം വേണമെന്ന് യുഎഇ ബാങ്ക് ഉപയോക്താക്കൾ

    വിദേശ യാത്രകളിൽ സ്മാർട് ആപ്പുകൾ പണിമുടക്കി; ഒടിപി ഒഴിവാക്കലിന് സാവകാശം വേണമെന്ന് യുഎഇ ബാങ്ക് ഉപയോക്താക്കൾ

    ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. ജനങ്ങളുടെ അതിവേഗ ഇടപാടുകൾക്ക് ഇതു തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്. വിദേശ യാത്രകളിൽ പലപ്പോഴും സ്മാർട് ആപ്പുകൾ പണിമുടക്കുന്നത് പതിവാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പരമ്പരാഗത രീതിയിൽ ഒടിപി ഇടപാടുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത ആളുകളും ബാങ്ക് ഇടപാടുകൾ നടത്തുന്നുണ്ട്. പൂർണമായും സ്മാർട് ആപ്ലിക്കേഷനിലേക്ക് മാറുമ്പോൾ അങ്ങനെയുള്ളവരെയും പരിഗണിക്കണം.

    മുതിർന്ന പൗരന്മാർക്കും പലപ്പോഴും മൊബൈൽ ആപ്ലിക്കേഷനുകൾ വഴങ്ങാറില്ല. എപ്പോഴും ഫോണിൽ ഇന്റർനെറ്റ് ഉണ്ടാവില്ല. പലരും താമസ സ്ഥലത്തെയോ ജോലി സ്ഥലത്തെയോ വൈഫൈയാണ് ഇന്റർനെറ്റിനായി ആശ്രയിക്കുന്നത്. എവിടേക്കെങ്കിലും യാത്ര പോകുമ്പോൾ ഇവർ ഇന്റർനെറ്റിന്റെ പരിധിക്കു പുറത്താണ്. അങ്ങനെയുള്ളപ്പോൾ സ്മാർട് ആപ്ലിക്കേഷൻ മാത്രമായാൽ കാര്യങ്ങൾ കുഴയും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒടിപി സൗകര്യം നിലനിർത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

    അതേസമയം, എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഒടിപി നിർത്താനുള്ള തീരുമാനത്തിലെത്തിയതെന്നു ബാങ്കിങ് രംഗത്തെ വിദഗ്ധർ പറഞ്ഞു. ആപ്ലിക്കേഷനിലൂടെയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാണ്. അക്കൗണ്ട് ഉടമയ്ക്ക് അല്ലാതെ ആപ്ലിക്കേഷൻ മറ്റാർക്കും തുറക്കാനാകില്ല. രഹസ്യ നമ്പറുകളിൽ ഭദ്രമായ ആപ്ലിക്കേഷനുകളുടെ സുരക്ഷ മറ്റേത് രീതിയെക്കാളും മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകളുടെ ആപ്ലിക്കേഷനുകളിലെ അപ്ഡേറ്റുകൾ പലപ്പോഴും അർധരാത്രിയിലാണ് നടക്കുന്നത്.

    ജനങ്ങളുടെ പണമിടപാടുകളെ പലപ്പോഴും ഈ നവീകരണം ബാധിക്കാറില്ല. നേരം വെളുക്കുമ്പോൾ തന്നെ ആപ്പുകൾ പൂർവ സ്ഥിതിയിലാകും. ബാങ്കുകൾ ക്രമേണയാണ് ഒടിപി സംവിധാനം ഇല്ലാതാക്കുന്നത്. അതിനു മുൻപ് ഇടപാടുകാരുടെ അഭിപ്രായവും ബാങ്കുകൾ സ്വീകരിക്കും. ഒരു കാലത്ത് ഒടിപി ആയിരുന്നു വലിയ പ്രശ്നം. ഒടിപി സ്വീകരിക്കുന്നതു വലിയ ബുദ്ധിമുട്ടാണെന്നും ഉപയോഗിക്കാൻ പ്രയാസമാണെന്നുമാണ് പലരും പറഞ്ഞിരുന്നത്.

    ഇപ്പോൾ ഒടിപിയാണ് എളുപ്പമെന്ന അഭിപ്രായത്തിലെത്തി. ഇതേ നിലയിലേക്ക് സ്മാർട് ആപ്ലിക്കേഷനുകളുടെ ഉപയോഗവും എത്തും. ഒടിപി നിർത്തുന്നതു മൂലമുള്ള ഏതു പ്രയാസങ്ങളെയും നേരിടാനുള്ള സൗകര്യം ബാങ്കുകൾ നൽകുമെന്നും ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ അവധിക്ക് യുഎഇയിൽ എത്തും: നോവായി പ്രവാസി മലയാളി യുവാവ്, സംസ്കാരം യുഎഇയിൽ

    പഠനത്തിൽ മിടുക്കൻ, പ്രിയപ്പെട്ടവരെ കാണാൻ അവധിക്ക് യുഎഇയിൽ എത്തും: നോവായി പ്രവാസി മലയാളി യുവാവ്, സംസ്കാരം യുഎഇയിൽ

    യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ മകൻ ജെഫേഴ്‌സൺ ജസ്റ്റിൻ (27)ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്സൺ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളർന്ന മണ്ണിൽ തന്നെ സംസ്കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണെന്നും ജസ്റ്റിൻ പറഞ്ഞു. ഷാർജ നാഷനൽ സ്കൂളിൽ പ്ലസ് ടു പഠിച്ച ജെഫേഴ്സൺ പിന്നീട് തേവര സേക്രഡ് ഹാർട് കോളജിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി യുകെയിൽ പോയതായിരുന്നു. കൊവന്ററി യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനിങ് പഠിച്ച ശേഷം അവിടെയൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എല്ലാ വർഷവും അവധിക്ക് യുഎഇയിലെത്തി മാതാപിതാക്കളെയും കൂട്ടുകാരെയും സന്ദർശിക്കും. ഇടയ്ക്ക് കുടുംബം യുകെയിലേക്കും പോകും. പഠനത്തിൽ മിടുക്കനായിരുന്ന ജെഫേഴ്സൺ അധ്യാപകർക്കും മറ്റും പ്രിയങ്കരനായിരുന്നു. യുഎഇയിൽ വലിയ സൗഹൃദവലയമുള്ള യുവാവിന്റെ വിയോഗം എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

    എപ്പോഴും ഹെൽമറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളുമായി സാധാരണ വേഗത്തിൽ മാത്രമായിരുന്നു മകൻ ബൈക്ക് ഓടിച്ചിരുന്നതെന്ന് ജസ്റ്റിൻ പറയുന്നു. ഒരു വളവിൽ ബൈക്ക് വഴുതി റോഡിലെ ബാരിയറിലിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീഡ്സ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഷാർജയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജുവിൻ, ബെംഗളൂരുവിൽ ഓഡിറ്ററായ ജൊനാഥൻ എന്നിവർ സഹോദരങ്ങളാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.51065 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

    വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

    വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി ഭർത്താവ് സമ്മതിച്ചെങ്കിലും, അത് കുടുംബത്തിനോ ഭാര്യയുടെ കടങ്ങൾ തീർക്കുന്നതിനോ വേണ്ടിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തി. വായ്പയായും മുൻകൂർ പണമായും തുക കൈമാറിയതായി ഭാര്യ പറഞ്ഞു. തിരിച്ചടവ് പലതവണ വൈകിയതിനെത്തുടർന്ന് അവർ കേസ് ഫയൽ ചെയ്തു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അവർക്ക് അനുകൂലമായി വിധിച്ചു. ഭർത്താവ് അപ്പീൽ നൽകി, പക്ഷേ അപ്പീൽ കോടതി തീരുമാനം ശരിവച്ചു. തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി ഭാര്യ കോടതിയിൽ ഒരു അനുബന്ധ സത്യവാങ്മൂലം നൽകി. ഭർത്താവിന്റെ വാദങ്ങൾ തെളിവുകളില്ലാത്തതും തെളിവുകളുടെ പിന്തുണയില്ലാത്തതുമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നിയമപരമായ ചെലവുകളും ഭർത്താവ് വഹിക്കണം. സിവിൽ നടപടിക്രമനിയമത്തിലെ ആർട്ടിക്കിൾ 133 ഉദ്ധരിച്ച്, ഭർത്താവ് 115,000 ദിർഹം തിരിച്ചടയ്ക്കണമെന്നും എല്ലാ കോടതി ഫീസുകളും നിയമപരമായ ചെലവുകളും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മറ്റ് എല്ലാ അവകാശവാദങ്ങളും തള്ളിക്കളഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇ വിപണികളിൽ സാൽമൊണെല്ല അടങ്ങിയ പിസ്ത ഇനി ഇല്ല

    യുഎഇ വിപണികളിൽ സാൽമൊണെല്ല അടങ്ങിയ പിസ്ത ഇനി ഇല്ല

    യുഎഇക്ക് പുറത്ത് നിർമിക്കുന്ന, എമെക് ബ്രാൻഡിന് കീഴിലുള്ള ‘സ്പ്രെഡ് പിസ്ത കൊക്കോ ക്രീം വിത്ത് കടായേഫ്’ എന്ന ഉത്പന്നം പ്രാദേശിക വിപണികളിൽ ലഭ്യമായിരിക്കില്ല. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) പ്രാദേശിക നിയന്ത്രണ അധികാരികളുമായി ഏകോപിപ്പിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് ചോക്ലേറ്റിന്‍റെ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഒരു ചോക്ലേറ്റായിട്ടാണ് ഈ ഉത്പന്നം വിപണനം ചെയ്തിരിക്കുന്നത്. യുഎഇയിൽ വിൽക്കുന്ന വ്യാപകമായി അറിയപ്പെടുന്നതും ലഭ്യമായതുമായ ദുബായ് ചോക്ലേറ്റ് ഉത്പന്നങ്ങൾ സാൽമൊണെല്ലയിൽ നിന്ന് മുക്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ഉത്പന്നം യുഎസ് വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പുറപ്പെടുവിച്ച പ്രസ്താവനയെ തുടർന്നാണ് ഈ വിശദീകരണം. ദുബായ് ചോക്ലേറ്റ് ലേബലിൽ വിപണനം ചെയ്യുന്ന ഒരു ഉത്പന്നത്തെക്കുറിച്ചാണ് മുന്നറിയിപ്പെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
    വിദേശത്ത് നിർമിക്കുന്ന ഈ ഉത്പന്നം ഒറിജിനൽ ദുബായ് ചോക്ലേറ്റുമായി ബന്ധപ്പെട്ട വ്യതിരിക്തമായ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഊന്നിപ്പറഞ്ഞു. മിഡിൽ ഈസ്റ്റേൺ പാചകരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രുചികളാൽ പ്രചോദിതമായ ദുബായ് ആസ്ഥാനമായുള്ള ബ്രാൻഡായ ഫിക്സ് ഡെസേർട്ട് ചോക്ലേറ്റിയറിന്റെ ഉത്പന്നങ്ങളെയാണ് ഈ പേര് സാധാരണയായി പരാമർശിക്കുന്നത്. ഇവ ഉയർന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നു. സാൽമൊണെല്ല അണുബാധ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒരു അമേരിക്കൻ റീട്ടെയിൽ കമ്പനി അടുത്തിടെ ദുബായ് ചോക്ലേറ്റിന്റെ ഒരു ബാച്ച് തിരിച്ചുവിളിച്ചിരുന്നു. എഫ്ഡിഎ തിരിച്ചുവിളിക്കൽ നോട്ടീസ് പ്രസിദ്ധീകരിക്കുകയും അതിന്റെ അപകടസാധ്യത ക്ലാസ് I ആയി ഉയർത്തുകയും ചെയ്തു. ഏറ്റവും ഗുരുതരമായ വർഗ്ഗീകരണമാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • 15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

    15കാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം; യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ

    പതിനഞ്ചുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് അറസ്റ്റുചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് മുഹമ്മദ് സാലിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. 2016-ൽ ഇയാൾ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു പരിചയം. പിന്നീട്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇ: ഡിറ്റക്ടീവുകളായി വേഷം മാറി ലക്ഷങ്ങള്‍ മോഷ്ടിച്ചു, ഒന്‍പത് പേർക്ക് കടുത്ത ശിക്ഷ

    യുഎഇ: ഡിറ്റക്ടീവുകളായി വേഷം മാറി ലക്ഷങ്ങള്‍ മോഷ്ടിച്ചു, ഒന്‍പത് പേർക്ക് കടുത്ത ശിക്ഷ

    അജ്മാനിൽ വ്യാജ കറൻസി കൈമാറ്റത്തിനിടെ ക്രിമിനൽ അന്വേഷകരായി വേഷംമാറി ഒരാളിൽ നിന്ന് 400,000 ദിർഹത്തിലധികം മോഷ്ടിച്ചതിന് ഒന്‍പത് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതികൾ മോഷ്ടിച്ച തുക തിരികെ നൽകണമെന്നും ഏഴ് പേരെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തണമെന്നും അജ്മാൻ ഫെഡറൽ പ്രൈമറി കോടതി ഉത്തരവിട്ടു. മെച്ചപ്പെട്ട നിരക്ക് വാഗ്ദാനം ചെയ്യാമെന്ന് അവകാശപ്പെട്ട് ഒരു സംഘം വഴി ഇര 400,000 ദിർഹത്തിലധികം യുഎസ് ഡോളറിന് കൈമാറാൻ ഏർപ്പാട് ചെയ്തപ്പോഴാണ് വ്യാപകമായ കവർച്ച നടന്നത്. അറബ് പൗരന്മാരായ മൂന്ന് പേർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തി അയാളെയും കൂട്ടാളികളെയും സമീപിച്ചു. കോടതി രേഖകൾ പ്രകാരം, പ്രതികൾ സംഘത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിടാൻ ഉത്തരവിട്ട് ഒരു മതിലിനോട് ചേർന്ന് നിർത്താൻ നിർബന്ധിച്ചു. ഒരാൾ അവരുടെ ഐഡി കാർഡുകളും മൊബൈൽ ഫോണുകളും ശേഖരിച്ചപ്പോൾ, മറ്റൊരാൾ അധികാരികളുമായി സംസാരിക്കുന്നതായി നടിച്ചു. ശ്രദ്ധ തിരിക്കുന്നതിനിടയിൽ, മൂന്നാമത്തെ പ്രതി കാർ തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. സംഘം കാറില്‍ കയറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവം ഉടൻ തന്നെ സംഭവം പോലീസില്‍ റിപ്പോർട്ട് ചെയ്തു. അജ്മാൻ പോലീസ് ദ്രുത അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ, ഉദ്യോഗസ്ഥർ പ്രതികളെ കണ്ടെത്തി 63,000 ദിർഹം ഒഴികെ മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, അഞ്ചാം പ്രതിയായി തിരിച്ചറിഞ്ഞ പ്രതികളിൽ ഒരാൾ മറ്റുള്ളവരുമായി കുറ്റകൃത്യം ആസൂത്രണം ചെയ്തതായി സമ്മതിച്ചു. നാല് സംഘാംഗങ്ങൾ കൂടി തങ്ങളുടെ പങ്ക് സമ്മതിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇയിലെ ഈ എമിറേറ്റ്സുകളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ ബസ് സർവീസ്

    യുഎഇയിലെ ഈ എമിറേറ്റ്സുകളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ ബസ് സർവീസ്

    ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇന്നലെയാണ് പുതിയ റൂട്ട് പുറത്തിറക്കിയത്.ഇ-308 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സർവീസ് ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കും. പുലർച്ചെ 5 മുതൽ രാത്രി 11.30 വരെയാണ് ബസ് സർവീസ് ലഭ്യമാകുക. ഓരോ 30 മിനിറ്റിലും ഒരു ബസ് എന്ന നിലയിൽ സർവീസ് ഉണ്ടാകും. ഒരു ദിശയിലേക്കുള്ള യാത്രാനിരക്ക് 12 ദിർഹമാണ്. പുതിയ ബസ് സർവീസ് ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഒരു പരിധി വരെ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

    അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

    കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ 1496 വിമാനത്തിലാണ് സംഭവം.

    ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ പ്രകാരം, കൂട്ടിയിടി ഒഴിവാക്കാനായി സൗത്ത് എയർലൈൻസ് വിമാനം 500 അടി പെട്ടെന്ന് താഴ്ന്ന് പറക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ വാണിജ്യ ജെറ്റ് വിമാനം ആകാശത്തെ കൂട്ടിയിടി ഒഴിവാക്കാനായി അടിയന്തര നടപടി സ്വീകരിക്കുന്നത്. ഈ വിമാനത്തോട് അപകടകരമായ രീതിയിൽ അടുത്തുവന്ന മറ്റൊരു വിമാനത്തിലെ കോക്പിറ്റിൽ നിന്ന് ലഭിച്ച അപകട മുന്നറിയിപ്പിനെ തുടർന്നാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്.

    സംഭവത്തിന് ശേഷം സൗത്ത് വെസ്റ്റ് ബോയിങ് 737 വിമാനം ലാസ് വെഗാസിലേക്ക് യാത്ര തുടർന്നു. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ്റഡാർ24 വ്യക്തമാക്കിയത് പ്രകാരം, സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുൻവശത്ത് കൂടി കടന്നുപോയ വിമാനം ബ്രിട്ടീഷ് നിർമ്മിതമായ ഹാവ്കർ ഹണ്ടർ എന്ന ഫൈറ്റർ ജെറ്റായിരുന്നു. ആകാശമാർഗ്ഗത്തിൽ രണ്ട് വിമാനങ്ങളും വിലങ്ങനെ പരസ്പരം വെറും 4.86 മൈൽ (7.82 കിമീ) അകലത്തിലും ലംബമായി 350 അടി (107 മീറ്റർ) ഉയരത്തിലുമാണ് എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടങ്ങി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

    ‘ചൂട് അസഹനീയം’; യുഎഇയിൽ വൈകിട്ട് 5 വരെ മരണാനന്തര കർമങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം

    കടുത്ത ചൂടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളും കണക്കിലെടുത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5വരെ മരണാനന്തര കർമങ്ങളും പ്രാർഥനകളും ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫേഴ്സ്, എന്റോവ്മെന്റ്സ് ആൻഡ് സക്കാത്ത് നിർദേശിച്ചു. പ്രാർഥനകളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം പരിഗണിച്ചാണ് മതകാര്യ വകുപ്പിന്റെ നിർദേശം.

    പരേതർക്കു വേണ്ടിയുള്ള നമസ്കാരവും മറ്റു ചടങ്ങുകളും വെയിൽ കൂടുന്നതിനു മുൻപ് പൂർത്തിയാക്കണം. രാവിലെ 9നു മുൻപോ വൈകുന്നേരം 5നു ശേഷമോ ചടങ്ങുകൾ നടത്താം. മൃതദേഹം തുറസായ സ്ഥലങ്ങളിൽ മറവു ചെയ്യുന്നതിനാൽ നേരിട്ടു ജനങ്ങൾക്കു സൂര്യാതപം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സമയ മാറ്റം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം

    കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം

    കടുത്ത വേനൽ ചൂടിൽ ഓഫറുകളുടെ പെരുമഴയുമായി വാഹന വിപണി. ഏഷ്യൻ കമ്പനികളുടെ വാഹനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. സൗജന്യ ഇൻഷൂറൻസ് മുതൽ കാഷ് ബാക്ക് വരെ പട്ടിക നീളും.ഏഴുവർഷം വരെ ഇൻഷൂറൻസ് കാലാവധി നീട്ടിയും സൗജന്യമായി വാഹനം റജിസ്റ്റർ ചെയ്തു നൽകിയും ആകർഷിക്കുകയാണ് വിൽപ്പനക്കാർ. രണ്ടു മുതൽ മൂന്നു വർഷം വരെ വാഹനത്തിനു സൗജന്യ മെയ്ന്റനൻസ് വാഗ്ദാനം ചെയ്യുന്ന ഏജൻസികളുമുണ്ട്. ഇതു കരാർ രൂപപ്പെടുത്തിയാണ് നൽകുക.

    ചില ഏജൻസികൾ ഗ്ലാസുകളിൽ സൗജന്യമായി ടിന്റുകൾ നൽകും. 5 വർഷത്തേക്ക് റോഡ് സൈഡ് അസിസ്റ്റൻസ് സൗജന്യമാക്കുകയാണ് മറ്റു ചിലർ. 5000 ദിർഹം മുതൽ 10,000 ദിർഹം വരെ കാഷ് ബാക്ക് നൽകുന്നവരുമുണ്ട്. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ പലിശരഹിത വായ്പ, 10 കിലോമീറ്റർ വാറന്റി തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. സൗജന്യ ഇൻഷൂറൻസ് വാഹന വിപണിയിൽ അപൂർവമാണ്. പത്തു ലക്ഷം കിലോമീറ്റർ വാറന്റിയും കേട്ടുകേൾവിയില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്

    700 ദിർഹത്തിന് കൊക്കെയ്ൻ; ഓരോ വിൽപനയിലും ലാഭവിഹിതം, ഉറവിടം തേടി യുഎഇ പൊലീസ്

    ലഹരിമരുന്ന് കടത്തിയ കേസിൽ ക്രിമിനൽ കോടതി രണ്ട് അറബ് പൗരന്മാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രഹസ്യപ്പൊലീസുകാരന് കൊക്കെയ്ൻ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ വലയിലായ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന് പ്രതികളിലൊരാളുടെ കൈവശം നിയമവിരുദ്ധമായ ലഹരിമരുന്ന് ഉണ്ടെന്നും അത് വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്നും സൂചിപ്പിക്കുന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിശദമായ നിരീക്ഷണത്തിനും വിവരങ്ങൾ സ്ഥിരീകരിച്ചശേഷം ഉദ്യോഗസ്ഥർ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറന്റ് നേടുകയും പ്രതികളെ കുടുക്കാൻ കെണിയൊരുക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ പണം രേഖപ്പെടുത്തുകയും രഹസ്യ ഏജന്റുമായി ഏകോപിപ്പിക്കുകയും ചെയ്ത ശേഷമാണ് ഓപ്പറേഷൻ നടത്തിയത്. പ്രധാന പ്രതി ഒരു മോട്ടർബൈക്കിൽ സമ്മതിച്ച സ്ഥലത്ത് എത്തുകയും അയാളുടെ കൂട്ടാളി ചുറ്റും നിരീക്ഷിക്കാൻ തയ്യാറായി നിൽക്കുകയും ചെയ്തു. ഒന്നാം പ്രതി കൊക്കെയ്ൻ പണത്തിനുവേണ്ടി കൈമാറിയ ഉടൻ പൊലീസ് സംഘം ഇടപെട്ടു. ഉദ്യോഗസ്ഥർ വിൽപനക്കാരനെ പിടികൂടുകയും രണ്ടാമത്തെയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. അറസ്റ്റിലായയാൾ തന്റെ കൂട്ടാളിയെ അറിയാമെന്ന് സമ്മതിച്ചു. 700 ദിർഹത്തിന് കൊക്കെയ്ൻ വിൽക്കാൻ തങ്ങൾ ഒരുമിച്ച് പദ്ധതിയിട്ടതായും ഇയാൾ സമ്മതിച്ചു.

    വിൽപന നടപ്പിലാക്കിയെന്നും മറ്റേയാൾ കൂടെയുണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചു. അറസ്റ്റ് ചെയ്തപ്പോൾ പണം വലിച്ചെറിഞ്ഞെന്നും ലഹരിമരുന്ന് പരിശോധനയ്ക്കുള്ള സാംപിൾ നൽകാൻ വിസമ്മതിച്ചെന്നും പ്രതി സമ്മതിച്ചു. രണ്ടാമത്തെ പ്രതിയെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 32 ലഹരി ഗുളികകളും കുറച്ച് ക്രിസ്റ്റൽ മെത്തും കണ്ടെത്തി. ഇവ വ്യക്തിപരമായ ഉപയോഗത്തിനാണെന്ന് അവർ അവകാശപ്പെട്ടു.

    എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ വാങ്ങുന്നയാളായി അഭിനയിച്ചുവെന്നും ദുബായ് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. കൂടിക്കാഴ്ചാ സ്ഥലം നിശ്ചയിക്കുകയും പ്രതികൾ ഏകദേശം 40 മിനിറ്റിന് ശേഷം അവിടെ എത്തുകയും ചെയ്തു. രണ്ടാമത്തെ പ്രതി മനഃപൂർവം അകലെ മാറിനിന്ന് ജാഗ്രതയോടെ ചുറ്റും നിരീക്ഷിക്കുന്നതായി കാണപ്പെട്ടു. ലഹരിമരുന്ന് ഇടപാട് പൂർത്തിയാക്കി മിനിറ്റുകൾക്കകം ഉദ്യോഗസ്ഥർ ഇടപെട്ട് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും പണം നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തുവെങ്കിലും ഉടൻതന്നെ പിടികൂടപ്പെട്ടു.

    പിന്നീട് ഒരു ഫോട്ടോയിൽ നിന്ന് തന്റെ കൂട്ടാളിയെ തിരിച്ചറിയുകയും ഓരോ വിൽപനയിൽ നിന്നും ലാഭവിഹിതം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയപ്പോൾ മറ്റ് ചിലരെ ലഹരിയിൽ കണ്ടെത്തി. അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും തെളിവുകളുടെ അഭാവമുണ്ടെന്നും പ്രതികൾ വാദിച്ചുവെങ്കിലും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ അവരുടെ നിയമപരമായ അധികാരത്തിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് പ്രസ്താവിച്ച് കോടതി അവരുടെ വാദങ്ങൾ തള്ളി.

    ഹാജരാക്കിയ തെളിവുകളിൽ തൃപ്തിയുണ്ടെന്നും പ്രതികളുടെ നിഷേധം ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം മാത്രമാണെന്നും കോടതി കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

    ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനം നേടി പ്രവാസി മലയാളി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

    ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം ഇന്ത്യൻ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയവരിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും. ദുബായിൽ ഏഴ് വർഷമായി പർച്ചേസ് ഓഫിസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്ണകുമാർ ജയൻ(32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഒരു വർഷംസമ്മ മുൻപാണ് സമൂഹമാധ്യമത്തിലൂടെ അജയ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. അതിനുശേഷം പത്ത് സുഹൃത്തുക്കൾ അടങ്ങുന്ന ഒരു ഗ്രൂപ്പായി ഇവർ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി അറിയിച്ചപ്പോൾ സന്തോഷം കൊണ്ട് തനിക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്ന് അജയ് പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പിലെ അംഗങ്ങളുമായി പങ്കുവയ്ക്കുമെന്നും അജയ് വ്യക്തമാക്കി.

    സൗദിയിൽ 15 വർഷമായി സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന സമീർ അഹമ്മദ്, സുസ്മിത എന്നിവരാണ് സമ്മാനം നേടിയ മറ്റു ഇന്ത്യക്കാർ. ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റിലൂടെയാണ് സമീറിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക കൊണ്ട് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും നിലവിലുള്ള വായ്പകൾ തിരിച്ചടക്കാനുമാണ് സമീറിന്റെ പദ്ധതി. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സുസ്മിത അറിയിച്ചു.മുഹമ്മദ് ഖോർസെദ് ആലം (22) ആണ് സമ്മാനം ലഭിച്ച ബംഗ്ലാദേശ് സ്വദേശി. ഓഗസ്റ്റ് മൂന്നിന് അബുദാബിയിൽ നടക്കുന്ന ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിന് മുൻപുള്ള അവസാനത്തെ പ്രതിവാര നറുക്കെടുപ്പാണിത്. അന്ന് പ്രധാന സമ്മാനത്തിനൊപ്പം ആറ് പേർക്ക് 50,000 ദിർഹം വീതം സമ്മാനമായി ലഭിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.508945 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

    കരുത്തുകാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്; ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ 59 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

    കരുത്ത് കാട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. ഇനി 59 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് അനുസരിച്ച്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാനാകും. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെയാണ് ഈ നേട്ടം ലഭിച്ചിരിക്കുന്നത്. മലേഷ്യ, മാലദ്വീപ്, തായ്‌ലാന്‍റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. മ്യാന്‍മര്‍, ശ്രീലങ്ക, ഖത്തന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. പ്രവേശന വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രാജ്യങ്ങളെയാണ് വിസ ഫ്രീ കണ്‍ട്രീസെന്ന് വിശേഷിപ്പിക്കുന്നത്. വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചുള്ള കാത്തിരിപ്പിനെ കുറിച്ചും പണച്ചെലവിനെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ല. വിമാന ടിക്കറ്റിന്‍റെ ചെലവ് മാത്രമായിരിക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വരുന്ന മുടക്ക്. ഇത്തരത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആഴ്ചകളോളം താമസിക്കാനുള്ള അനുമതിയും ചില രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. യാത്രയ്ക്ക് മുന്‍പ് എംബസി മുഖേനയോ ഓണ്‍ലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓണ്‍ അറൈവല്‍ വിസ. ഇത്തരം രാജ്യങ്ങളില്‍ എത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസ കൗണ്ടറിലെത്തി വിസ എടുക്കാന്‍ സാധിക്കും. പാസ്‌പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയാല്‍ ഇത്തരം വിസ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • വ്യാജ ഇമിഗ്രേഷൻ വിസ കേസിൽ 165,660 ദിർഹം തിരിച്ചടയ്ക്കാനും,കേസിനു ചിലവായ തുക ഉൾപ്പടെ നൽകുവാനും വിധിച്ച് യുഎഇ കോടതി

    വ്യാജ ഇമിഗ്രേഷൻ വിസ കേസിൽ 165,660 ദിർഹം തിരിച്ചടയ്ക്കാനും,കേസിനു ചിലവായ തുക ഉൾപ്പടെ നൽകുവാനും വിധിച്ച് യുഎഇ കോടതി

    വ്യാജ ഇമിഗ്രേഷൻ വിസ നൽകി വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് 165,660 ദിർഹം തിരിച്ചടയ്ക്കണമെന്നും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായ തിരിച്ചടവ് വരെ 4 ശതമാനം പലിശ സഹിതം നൽകണമെന്നും അബുദാബി കോടതി ഉത്തരവിട്ടു. ഇതിനുപുറമെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം കൂടി നൽകണമെന്നും അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു, ഇവക്കെല്ലാം പുറമെ നിയമപരമായ ഫീസുകളും കോടതി ചെലവുകളും കൂടി വഹിക്കണം .
    വിദേശ രാജ്യത്തേക്ക് മൈഗ്രേഷൻ വിസ ഉറപ്പാക്കാമെന്ന് പ്രതികൾ കേസുനൽകിയ വ്യക്തിക്ക് വ്യാജമായി വാഗ്ദാനം ചെയ്ത കേസിലാണ് വിധി. സമർപ്പിച്ച തെളിവുകളിൽ ഇമെയിൽ കൈമാറ്റങ്ങൾ, ബാങ്ക് ട്രാൻസ്ഫർ രസീതുകൾ, ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം പ്രതികളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ഒന്നിലധികം പേയ്‌മെന്റുകളായി പണം അയച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നവയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടും, പ്രതികൾ കോടതിയിൽ ഹാജരാകുകയോ ഫണ്ട് തിരികെ നൽകുകയോ ചെയ്തില്ല. ഉത്തരവാദിത്തത്തിന്റെ വ്യക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി കോടതി അവരെ മൊത്തം തുകനൽകുവാൻ ഉത്തരവ് ഇടുകയായിരുന്നു .യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • ‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; വൈറലായി യുവതിയുടെ പോസ്റ്റ്

    ‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; വൈറലായി യുവതിയുടെ പോസ്റ്റ്

    ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ യാത്രികന് നേരെ ഭക്ഷണക്കിറ്റിന് പകരം ഒരു കുപ്പി വെള്ളം മാത്രമാണ് ക്രൂ അംഗങ്ങള്‍ നല്‍കിയത്. ഈ വീഡിയോയാണ് പങ്കുവെച്ചത്. വിൻഡോയോടടുത്ത സീറ്റിലാണ് യുവതി ഇരുന്നത്. നടുവിലെ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കുടിയേറ്റക്കാരനായ തൊഴിലാളിയെന്ന് തോന്നിക്കുന്ന വ്യക്തിയാണ് അടുത്ത സീറ്റിൽ ഇരുന്നത്. ‘വിമാനം പറന്നുയരുന്നതിന് മുന്‍പ് തന്നെ ഉറങ്ങിപ്പോയിരുന്നു. പിന്നീട് ചിക്കനോ, ബീഫോ എന്ന ചോദ്യം കേട്ടാണ് ഉണരുന്നത്’ കാബിൻ ക്രൂ സാൻവിച്ചും ചോക്ലേറ്റും വെള്ളവുമടങ്ങിയ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നെന്ന് യുവതി വിവരിക്കുന്നു. യുവതിക്ക് ക്രൂ മെമ്പർ ഭക്ഷണക്കിറ്റ് നൽകിയെങ്കിലും അടുത്തിരുന്ന വ്യക്തിക്ക് നൽകിയില്ല.’ അവർ ഞങ്ങളുടെ നിരയിലെത്തിയപ്പോൾ എനിക്കൊരു പൊതി നൽകി. അടുത്തിരുന്ന വ്യക്തി പതുക്കെ തലയുയർത്തി തന്‍റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഫ്ളൈറ്റ് അറ്റൻഡുമാരിലൊരാൾ തലകുലുക്കി ഇല്ലെന്ന് കാണിച്ചു. ശേഷം അടച്ചുവെച്ച ഒരു കപ്പ് വെള്ളം അയാൾക്ക് നൽകി അടുത്ത നിരയിലേക്ക് കടന്നു’ എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം

    യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം

    വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് അതോറിറ്റി. സൂര്യതാപം ഏറ്റവും കുറവുള്ള അതിരാവിലെയോ വൈകുന്നേരമോ സമയത്ത് ശവസംസ്കാര പ്രാർഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് യുഎഇ അധികൃതർ നിവാസികളോട് അഭ്യർഥിച്ചു. സൂര്യാഘാതത്തിനും ചൂടിനും സാധ്യത കുറയ്ക്കുന്നതിന് രാവിലെ ഒന്‍പത് മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവ ആരാധകരോട് നിർദേശിച്ചു. മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് അവരുടെ അനിവാര്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. ചിന്തനീയമായ നിയമനിർമാണത്തിലൂടെയും പൊതു സുരക്ഷാ നടപടികളിലൂടെയും രാജ്യത്തിന്റെ നേതൃത്വം ഈ തത്വം ശക്തമായി ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

    വേനൽക്കാലത്ത് താമസക്കാരെ സഹായിക്കുന്നതിനുള്ള അതോറിറ്റിയുടെ വിശാലമായ പരിപാടിയുടെ ഭാഗമാണ് ഈ സംരംഭം. മെയ് 23 ന്, പള്ളികളിലും പൊതു സ്ക്വയറുകളിലും പ്രത്യേക തണൽ പ്രദേശങ്ങൾ നൽകുമെന്ന് അതോറിറ്റി അറിയിച്ചു. ഇത് കടുത്ത ചൂടിൽ നിന്നും ഉയർന്ന താപനിലയിൽ നിന്നും ആവശ്യമായ സംരക്ഷണം നൽകുന്നു. യുഎഇയിലെ വേനൽക്കാലം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നല്ല – അത് അപകടകരവുമാണ്. ഉയർന്ന താപനിലയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക്. കടുത്ത ചൂടും ഉയർന്ന ആർദ്രതയും കാരണം, നിവാസികൾക്ക് നിർജ്ജലീകരണം, ചൂട് സ്ട്രോക്ക്, ചർമ്മത്തിലെ അസ്വസ്ഥത, ശ്വസന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, വിദഗ്ധോപദേശം പാലിക്കുകയും കുറച്ച് ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു വേനൽക്കാലം ആസ്വദിക്കാനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇയിലെ എത്തിസലാത്ത് ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇയിലെ എത്തിസലാത്ത് ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

    എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED സംയോജിത വരുമാനവും 11.1 ബില്യൺ AED അറ്റാദായവും റിപ്പോർട്ട് ചെയ്തു. നിലവിൽ കമ്പനിയുടെ മൊത്തം വിപണി മൂലധനം AED329 ബില്യൺ ആണ്. 2023 മെയ് മാസത്തിൽ, ഒന്നാം പാദത്തിൽ ഇത്തിസലാത്ത് 13 ബില്യൺ AED വരുമാനം റിപ്പോർട്ട് ചെയ്തു.

    മിഡിൽ ഈസ്റ്റിലെ പ്രധാന ഇന്റർനെറ്റ് ഹബ്ബുകളിൽ ഒന്നാണ് ഇത് (AS8966), ഇത് മേഖലയിലെ മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാരുമായി കണക്റ്റിവിറ്റി നൽകുന്നു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അന്താരാഷ്ട്ര വോയ്‌സ് ട്രാഫിക്കിന്റെ ഏറ്റവും വലിയ കാരിയർ കൂടിയാണിത്, ലോകത്തിലെ 12-ാമത്തെ വലിയ വോയ്‌സ് കാരിയറും കൂടിയാണിത്. 2008 ഒക്ടോബർ വരെ, എത്തിസലാത്തിന് 186 രാജ്യങ്ങളിലായി 510 റോമിംഗ് കരാറുകളുണ്ട്, കൂടാതെ ബ്ലാക്ക്‌ബെറി, 3G, GPRS, വോയ്‌സ് റോമിംഗ് എന്നിവ പ്രാപ്തമാക്കുന്നു. ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, പാരീസ് തുടങ്ങിയ നഗരങ്ങളിൽ പോയിന്റ്സ് ഓഫ് പ്രെസെൻസ് (PoP) ഇത്തിസലാത്ത് പ്രവർത്തിപ്പിക്കുന്നു. സിംഗപ്പൂരിലും ഒരെണ്ണമുണ്ട്. 2011 ഡിസംബറിൽ, എത്തിസലാത്ത് 4G LTE നെറ്റ്‌വർക്ക് ആരംഭിച്ചതായി ഇത്തിസലാത്ത് പ്രഖ്യാപിച്ചു. 2018 മെയ് മാസത്തിൽ, എത്തിസലാത്ത് 5G LTE നെറ്റ്‌വർക്ക് ആരംഭിച്ചതായി ഇത്തിസലാത്ത് പ്രഖ്യാപിച്ചു, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി ഇത്തിസലാത്ത് മാറി.*101# ഡയൽ ചെയ്തുകൊണ്ട് ഇത്തിസലാത്ത് അതിന്റെ ഉപയോക്താവിനായി “നിങ്ങളുടെ മൊബൈൽ നമ്പർ പരിശോധിക്കുക” എന്ന സേവന കോഡും ഉണ്ട്.

    2022 ഫെബ്രുവരി 24-ന് എത്തിസലാത്ത് ഗ്രൂപ്പ് ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി ആരംഭിച്ചു. പരമ്പരാഗത ടെലികോം കമ്പനിയിൽ നിന്ന് ആഗോള സാങ്കേതികവിദ്യ, നിക്ഷേപ കൂട്ടായ്മയിലേക്കുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഇത് എത്തിസലാത്തിൽ നിന്ന് ഇ& എന്നാക്കി മാറ്റി. യുഎഇയിലും അന്തർദേശീയമായും മുൻ ബ്രാൻഡിംഗ് ഐഡന്റിറ്റി നിലനിർത്തുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.

    • Manager/Sourcing & Services Management-C&WS|400
      • Dubai, United Arab Emirates 
      • Posting Dates07/23/2025
      TrendingProcure capacity service for organic and wholesale needs. Take care of diversity and availability of the procure network all the times. Maintains an up-to-date database of the submarine cable capacity availability and pricing. Localize the traffic in UAE for a customer experience and support Sales/Product teams to attract more contents hosting in UAE. Verifies the invoices of all procured capacity for certification and maintains database of certified payments. Verify the agreements and coordinate with contracts. Arrange for the Solution Architects whenever needed.
    • Specialist/Inventory & Distribution
      • Dubai, United Arab Emirates 
      • Posting Dates07/23/2025
      TrendingDrive operational excellence by leading business process enhancements, automation initiatives, and cross-functional collaboration to optimize efficiency, accuracy, and cost-effectiveness. Oversee end-to-end number management for GSM, Fixed services, including classification, assignment, forecasting, and recycling strategies to ensure resource availability and service personalization. Ensure quality assurance through rigorous validation and testing. Deliver impactful reports and analytics in coordination with Business Intelligence teams, while maintaining transparent communication with senior management to support project delivery and continuous improvement across operations.
    • Sr. Manager/Business Performance
      • United Arab Emirates 
      • Posting Dates07/21/2025
      TrendingJob Purpose: SM Business Performance will be the key point of contact between Business Performance team and counterparts in verticals and group functions, will also be responsible for producing monthly and quarterly performance reports for the Board of Directors and e& Senior management team
    • Director/Regulatory Compliance & Governance|400
      • Sharjah, United Arab Emirates 
      • Posting Dates07/20/2025
      TrendingJob Purpose : Responsible for supporting activities ensuing compliance with TDRA and other regulatory guidelines across e&, studying their impact, handling regulatory customer complaints, managing & developing Compliance framework & policies, implementing internal controls and technical compliance mechanisms, investigating & analyzing regulatory non compliances, and other related responsibilities

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

    ഇന്റർപോളും യൂറോപോളും വലവിരിച്ചെങ്കിലും പിടികൂടിയത് യുഎഇ പൊലീസ്, രാജ്യാന്തര കുറ്റവാളികളെ ഫ്രാൻസിന് കൈമാറി

    രാജ്യാന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ ദുബായ് പൊലീസ് ഫ്രഞ്ച് അധികൃതർക്ക് കൈമാറി. ഇന്റർപോളിന്റെയും യൂറോപോളിന്റെയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇവരെ റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. വഞ്ചന, ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സംഘടിത രാജ്യാന്തര കുറ്റകൃത്യങ്ങളിൽ പ്രതികളാണിവർ.യുഎഇ നീതിന്യായ മന്ത്രാലയത്തിന്റെ രാജ്യാന്തര സഹകരണ വിഭാഗത്തിന് ലഭിച്ച രാജ്യാന്തര അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആഗോളതലത്തിലുള്ള ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര അതോറിറ്റിയാണ് ഈ വിഭാഗം. ഈ വർഷം ഫ്രാൻസിലേക്ക് ദുബായ് പൊലീസ് നടത്തുന്ന പത്താമത്തെ കൈമാറ്റമാണിത്.

    ആസൂത്രിത കൊലപാതകം, സംഘടിത കുറ്റകൃത്യ ശൃംഖലകൾക്ക് നേതൃത്വം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ, കവർച്ച, ലഹരിമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ ഗുരുതര കുറ്റങ്ങളിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം നടന്ന ഏറ്റവും ശ്രദ്ധേയമായ കൈമാറ്റങ്ങളിലൊന്ന് ഫെബ്രുവരി ഏഴിനായിരുന്നു. ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഫ്രഞ്ച് പൗരനായ മെഹ്ദി ഷ്റാഫയെ ഫ്രാൻസിലേക്ക് കൈമാറുമെന്ന് യുഎഇ അന്ന് പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിച്ചിരുന്നു, ഇത് ഷ്റാഫയ്ക്ക് സ്വന്തം രാജ്യത്ത് വിചാരണ നേരിടാൻ വഴിയൊരുക്കി. രാജ്യാന്തര നിയമനിർവ്വഹണ സഹകരണത്തിൽ യുഎഇക്ക് വർധിച്ചുവരുന്ന ഈ റെക്കോർഡ് സമീപ മാസങ്ങളിൽ മറ്റ് ഒട്ടേറെ പ്രധാന കൈമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ മാസം 13ന് ദുബായ് പൊലീസ് അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ബെൽജിയൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് കൈമാറിയിരുന്നു. 2023 ജൂണിൽ, അഴിമതി, തട്ടിപ്പ്, കൈക്കൂലി കേസുകളിൽ ഫ്രഞ്ച് അധികാരികൾക്ക് വേണ്ടിയിരുന്ന മോൾഡോവൻ പൗരനും മുൻ ഇന്റർപോൾ കമ്മീഷൻ അംഗവുമായ വിറ്റാലി പീർലോഗിനെ യുഎഇ അറസ്റ്റ് ചെയ്തു.

    2023 മേയ് മാസത്തിൽ, ഒരു ഐറിഷ് രാജ്യാന്തര സംഘത്തിലെ പ്രധാന അംഗമെന്ന് കരുതപ്പെടുന്ന വ്യക്തിയെ യുഎഇയിൽ നിന്ന് കൈമാറ്റം ചെയ്തതിന് ശേഷം ഇയാളുടെ പേരിൽ ഡബ്ലിനിൽ കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾ നയിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ 39 വയസ്സുകാരനായ സീൻ മക്ഗൊവർണിനെ ഐറിഷ് കാർട്ടൽ തലവൻ ഡാനിയൽ കിനാഹന്റെ വലംകൈ എന്നാണ് ഐറിഷ് പൊലീസ് വിശേഷിപ്പിച്ചത്.

    കഴിഞ്ഞ കുറച്ചുവർഷങ്ങളായി ദുബായിൽ താമസിച്ചിരുന്ന മക്ഗൊവർൺ ദുബായിൽ അറസ്റ്റിലാകുന്ന ആദ്യത്തെ കിനാഹൻ കാർട്ടൽ അംഗവും യുഎഇയിൽ നിന്ന് അയർലൻഡിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ്. ഫെബ്രുവരിയിൽ ലഹരിമരുന്ന് സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ കുറ്റം ചുമത്തപ്പെട്ട ഫ്രഞ്ച് കുറ്റവാളി മെഹ്ദി ഷ്റാഫയെ യുഎഇ ഫ്രാൻസിലേക്ക് കൈമാറിയതായി അറിയിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ, ലെബനന്റെ അഭ്യർഥനപ്രകാരം അബ്ദുൽ റഹ്മാൻ അൽ ഖറദാവിനെ യുഎഇ തടഞ്ഞുവച്ചു. പൊതു സുരക്ഷ ഇളക്കിവിടാനും അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

    ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

    ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ റോക്കോ എന്ന ഫിലിപ്പീനി യുവതിയുടേത്. സമൂഹമാധ്യമത്തിലൂടെയും സ്വന്തം നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ റേച്ചൽ ലോക സൗന്ദര്യവേദിയായ മിസ് യൂണിവേഴ്‌സ് ഫിലിപ്പീൻസിലേക്ക് നടന്നുകയറിയ കഥ ആരെയും വിസ്മയിപ്പിക്കും. 2022 ഡിസംബറിൽ ദുബായിൽ കാലുകുത്തുമ്പോൾ റേച്ചലിന്റെ മനസ്സിൽ പ്രശസ്തിയോ കിരീടമോ ആയിരുന്നില്ല. കോവിഡ്19 കാലത്ത് അച്ഛനെ നഷ്ടപ്പെട്ട ആ 24 വയസ്സുകാരിക്ക് കുടുംബത്തിന് താങ്ങാകാനുള്ള മാർഗം മാത്രമായിരുന്നു ദുബായിലെ ജീവിതം. ജീവിതത്തിൽ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നുവെന്നും ജീവിക്കാൻ വേണ്ടി ഞാൻ കഷ്ടപ്പെടുകയായിരുന്നുവെന്നും റേച്ചൽ പറയുന്നു. ദുബായ് ജുമൈറയിലെ ഒരു റസ്റ്ററൻറിൽ ഹോസ്റ്റസായിട്ടാണ് ജോലി തുടങ്ങിയത്. അത് കഠിനമായിരുന്നു. ചൂടത്ത് ദീർഘനേരം ജോലി ചെയ്യാൻ ഞാൻ ശീലിച്ചിരുന്നില്ല. പക്ഷേ രക്ഷപ്പെടാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അന്ന് ഈ യുവതി അറിഞ്ഞിരുന്നില്ല, കഠിനാധ്വാനവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ തന്റെ ഈ ജീവിതകഥ പിന്നീട് അവളെ വൈറൽ താരത്തിലേക്കും മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് 2025 മത്സര വേദിയിലേയ്ക്കും എത്തിക്കുമെന്ന്. ഇന്ന്, ടിക് ടോക്കിൽ മാത്രം 1.2 ദശലക്ഷത്തിലേറെ ഫോളോവേഴ്സാണ് റേച്ചലിനുള്ളത്. എന്നാൽ റേച്ചലിന്റെ ഈ വിജയം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. ഈ ലൈക്കുകൾക്കും തിളക്കമുള്ള ഉള്ളടക്കത്തിനും പിന്നിൽ മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് 2025 മത്സരത്തിൽ സ്വന്തമായി മേക്കപ്പ് ചെയ്തൊരുങ്ങിയ ഒരു യുവതിയുണ്ട്. ഒരു സ്റ്റൈലിസ്റ്റിന്റെയോ സഹായികളുടെയോ അകമ്പടിയില്ലാതെയാണ് അവൾ ജന്മനാട്ടിലേക്ക് പറന്നത്. അവളുടെ സഹോദരന്റെ സഹായവും സ്വന്തം ഉൾക്കാഴ്ചയും ആത്മവിശ്വാസവും മാത്രമായിരുന്നു അവളുടെ കൂട്ടായി ഉണ്ടായിരുന്നത്. മനിലയിൽ നിന്ന് 140 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ഓറിയന്റൽ മൈൻഡോറോ എന്ന പ്രവിശ്യയെയാണ് അവൾ പ്രതിനിധീകരിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

    ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

    ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ് സംവിധാനത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും, പ്രത്യേകിച്ചും തിരക്കുള്ള സമയങ്ങളിലെ പേയ്‌മെന്റ് തടസ്സങ്ങളും കാലതാമസങ്ങളും ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഈ പ്രശ്നങ്ങൾ സമീപകാലത്ത് ഉപയോക്താക്കളെ സാരമായി ബാധിച്ചിരുന്നു.

    പുതിയ നിയമങ്ങൾ അനുസരിച്ച്, യു.പി.ഐ. ഉപയോക്താക്കൾക്ക് ഒരു ദിവസം പരമാവധി 50 തവണ മാത്രം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കും. കൂടാതെ, ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ഒരു ദിവസം 25 തവണയിൽ കൂടുതൽ കാണാനും കഴിയില്ല. തുടർച്ചയായ സ്റ്റാറ്റസ് പരിശോധനകളും വിവരങ്ങൾക്കായുള്ള ആവശ്യപ്പെടലുകളും സിസ്റ്റത്തിൽ അനാവശ്യമായ ഭാരം വരുത്തുന്നുണ്ടെന്നും, ഇത് സിസ്റ്റം വേഗത കുറയ്ക്കുന്നതിന് പ്രധാന കാരണമാണെന്നും NPCI പറയുന്നു. ഈ പുതിയ പരിധികൾ സെർവർ ലോഡ് കുറയ്ക്കാൻ സഹായിക്കും.

    യു.പി.ഐ.യുടെ ഓട്ടോപേ (AutoPay) ഫീച്ചറിലും ഒരു പ്രധാന മാറ്റം വരുന്നുണ്ട്. ഓഗസ്റ്റ് മുതൽ, സബ്‌സ്‌ക്രിപ്‌ഷനുകൾ, യൂട്ടിലിറ്റി ബില്ലുകൾ, ഇ.എം.ഐ.കൾ പോലുള്ള നിശ്ചിത ഇടപാടുകൾ ദിവസത്തിൽ ഉടനീളം നടക്കുന്നതിന് പകരം, നിശ്ചിത സമയ സ്ലോട്ടുകളിൽ മാത്രം പ്രോസസ്സ് ചെയ്യപ്പെടും. ഇത് ഉപയോക്താക്കൾക്ക് നേരിട്ട് വലിയ മാറ്റമായി അനുഭവപ്പെട്ടില്ലെങ്കിലും, തിരക്കേറിയ സമയങ്ങളിൽ യു.പി.ഐ. സേവനങ്ങൾ കൂടുതൽ സുഗമവും സ്ഥിരതയുള്ളതുമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    പുതിയ നിയന്ത്രണങ്ങൾ യു.പി.ഐ. ഉപയോഗിക്കുന്ന എല്ലാവർക്കും ബാധകമാണ്, എത്ര തവണ സേവനം ഉപയോഗിക്കുന്നു എന്നത് ഇവിടെ പ്രശ്നമല്ല. എന്നിരുന്നാലും, ഇടയ്ക്കിടെ മാത്രം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്ക് ഈ മാറ്റങ്ങൾ കാര്യമായി അനുഭവപ്പെടില്ല. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, പരമാവധി പേയ്‌മെന്റ് പരിധികളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ്. മിക്ക ഇടപാടുകൾക്കും ഇത് ഒരു ലക്ഷം രൂപയായി തുടരും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇത് അഞ്ച് ലക്ഷം രൂപ വരെയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

    അത്തരം കണ്ടറ്റുകൾ വേണ്ട ; 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

    ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദ മേഖലയിൽ കണ്ടറ്റ് നിയന്ത്രണത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. ലൈംഗികച്ചുവയുള്ളതും അശ്ലീലവുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന്, ULLU, ALTT പോലുള്ള പ്രമുഖ സേവനങ്ങൾ ഉൾപ്പെടെ 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം ഉടനടി തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് (ISP) നിർദേശം നൽകിയിട്ടുണ്ട്.

    ഡേസി ഫ്ലിക്സ്, ബിഗ് ഷോട്ട്സ് ആപ്പ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് തുടങ്ങിയ മറ്റ് നിരവധി പ്ലാറ്റ്‌ഫോമുകളും ഈ നിരോധനത്തിൽ ഉൾപ്പെടുന്നു. ഇത് ഡിജിറ്റൽ content നിയന്ത്രണത്തിൽ സർക്കാരിന്റെ കർശന നിലപാട് വ്യക്തമാക്കുന്നു.

    ഈ പ്ലാറ്റ്‌ഫോമുകളിൽ അമിതമായ നഗ്നതയും, ദീർഘനേരം നീണ്ടുനിൽക്കുന്ന ലൈംഗിക രംഗങ്ങളും, ലൈംഗികച്ചുവയുള്ള പരാമർശങ്ങളും അടങ്ങിയ ഡിജിറ്റൽ content ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം Content-കൾക്ക് വ്യക്തമായ കഥയോ സാമൂഹിക സന്ദേശമോ പലപ്പോഴും ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ചില കണ്ടെറ്റുകളിൽ കുടുംബ ബന്ധങ്ങൾ പോലുള്ള സെൻസിറ്റീവ് സാഹചര്യങ്ങളിൽ പോലും ലൈംഗിക പ്രവർത്തികൾ ചിത്രീകരിച്ചിരുന്നു.

    ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 67, 67എ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയുടെ 2023-ലെ 294-ാം വകുപ്പ്, സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് തടയുന്ന 1986-ലെ നിയമത്തിലെ നാലാം വകുപ്പ് എന്നിവയുടെ ലംഘനമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.ഈ നിരോധനം നേരത്തെ നൽകിയിരുന്ന മുന്നറിയിപ്പുകൾക്കും നിയമനടപടികൾക്കും ശേഷമാണ് വരുന്നത്. ലൈംഗികച്ചുവയുള്ള കണ്ടറ്റുകൾക്കെതിരെ ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച്, 2025 ഏപ്രിലിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ULLU, ALTT തുടങ്ങിയ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചിരുന്നു. ഈ വിഷയങ്ങൾ ജുഡീഷ്യൽ അധികാരപരിധിയിൽ വരുന്നതല്ലെന്നും, എക്സിക്യൂട്ടീവിന്റെയും നിയമനിർമ്മാണ സഭയുടെയും പരിധിയിലാണെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.

    ULLU സീരീസായ ‘ഹൗസ് അറസ്റ്റ്’ എന്നതിലെ ഒരു രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊതുജനങ്ങളിൽ നിന്ന് വലിയ രോഷം ഉയർന്നിരുന്നു. ശിവസേന (യു.ബി.ടി.) എം.പി. പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തെ അപലപിക്കുകയും, ദേശീയ വനിതാ കമ്മീഷൻ കൂടുതൽ നടപടിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.മുൻപ് പലതവണ ഇടപെടലുകൾ നടത്തിയിട്ടും, നിരോധിച്ച content കൾ പല പ്ലാറ്റ്‌ഫോമുകളും വീണ്ടും അപ്‌ലോഡ് ചെയ്യുന്നത് തുടർന്നതാണ് ഇപ്പോഴത്തെ കർശന നടപടിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.

    നിലവിലെ ഈ നിർദേശം ഡിജിറ്റൽ സ്ട്രീമിംഗ് സേവനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രധാന നീക്കത്തെ സൂചിപ്പിക്കുന്നു. 25 ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ, ഈ പ്ලാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 26 വെബ്സൈറ്റുകളും 14 ആപ്പ് പതിപ്പുകളും തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഐ.ടി. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്ന് ഇന്റർമീഡിയറികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡിജിറ്റൽ വിനോദ മേഖലയിൽ ധാർമ്മികവും നിയമപരവുമായ നിലവാരം ഉറപ്പാക്കാനും, പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാനും, ആക്ഷേപകരമായ കണ്ടെറ്റുകൾ പ്രചരിക്കുന്നത് തടയാനുമുള്ള കൂട്ടായ ശ്രമമായാണ് ഈ നീക്കത്തെ സർക്കാർ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം; രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ അവതരിപ്പിച്ച് ദി യുഎഇ ലോട്ടറി

    കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം; രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ അവതരിപ്പിച്ച് ദി യുഎഇ ലോട്ടറി

    The Game LLC ഓപ്പറേറ്റ് ചെയ്യുന്ന The UAE Lottery ഗെയിമിങ് പോർട്ട്ഫോളിയോയിലേക്ക് രണ്ട് പുതിയ ഗെയിമുകൾ കൂടെ അവതരിപ്പിച്ചു. General Commercial Gaming Regulatory Authority (GCGRA) നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ദി യു.എ.ഇ ലോട്ടറി, രണ്ട് ഇ-ഇൻസ്റ്റന്റ് ഗെയിമുകളാണ് പുതുതായി ചേർത്തത്.

    Gemstone Riches, Sports Mania എന്നിവയാണ് ഈ ഗെയിമുകൾ. EQL Games ആണ് ഈ ഗെയിമുകൾ നൽകുക. യു.എ.ഇ മുഴുവനുള്ള ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് പുതിയ രണ്ടു ഗെയിമുകൾ.

    196 സമ്മാന ലെവലുകളുള്ള ഗെയിമാണ് ജെംസ്റ്റോൺ. ലക്കി നമ്പറുകളുമായി സ്വന്തം നമ്പറുകൾ മാച്ച് ചെയ്താൽ അതിന് അനുസരിച്ചുള്ള സമ്മാനം നേടാനാകും. ഒറ്റ ടിക്കറ്റിലൂടെ ഒന്നിലധികം സമ്മാനങ്ങൾ നേടാനാകും എന്നതും പ്രത്യേകതയാണ്.

    ഈ ഗെയിമിൽ ഒരു ബോൺസ് റൌണ്ട് കൂടെയുണ്ട്. അഞ്ച് ജെംസ്റ്റോൺ ബോണസ് സിമ്പലുകൾ അനാവൃതമാക്കിയാൽ ബോണസ് റൌണ്ട് അൺലോക്ക് ചെയ്യാനാകും. നാല് ജെംസ് തെരഞ്ഞെടുത്ത് കൂടുതൽ സമ്മാനങ്ങൾ നേടാനുമാകും.

    2 ദിർഹം മുതൽ 50 ദിർഹം വരെയാണ് എൻട്രി പ്രൈസ്. മൊത്തം നേടാവുന്ന സമ്മാനം ഏതാണ്ട് 500,000 ദിർഹം വരെയാണ്. എല്ലാവർക്കും കളിക്കാനാകുന്ന ലളിതമായ നിയമങ്ങളാണ് ഈ ഗെയിമിനുള്ളത്.

    സ്പോർട് മാനിയ പുതുമയുള്ള ഒരു ഡിജിറ്റൽ സ്ക്രാച്ച് ഗെയിമാണ്. മൊത്തം 41 സമ്മാന ലെവലുകളുണ്ട്. മൾട്ടിപ്ലയർ ഫീച്ചറും ഇതിന്റെ ഭാഗമാണ്. കളിക്കാർക്ക് അവരുടെ ടിക്കറ്റ് പ്രൈസ് തെരഞ്ഞെടുത്ത് സിമ്പലുകൾ കണ്ടെത്താം. അവർ തെരഞ്ഞെടുത്ത സിമ്പലുകൾ ചിത്രങ്ങളുമായും ഗെയിമിന്റെ മുകളിൽ കാണിക്കുന്ന എണ്ണവുമായി ചേർത്താൽ സമ്മാനം നേടാം. ഇതിലൂടെ ഏതാണ്ട് 50 മടങ്ങ് വരെ മൂല്യമുള്ള സമ്മാനങ്ങൾ നേടാനാകും. ജെംസ്റ്റോൺ റിച്ചസിന് സമാനമായി 2 ദിർഹം മുതൽ 50 ദിർഹം വരെ എൻട്രി ഫീസും 500,000 ദിർഹം വരെ സമ്മാനങ്ങളും നേടാനാകും.

    “ജെംസ്റ്റോൺ റിച്ചസും സ്പോർട്ട്സ് മാനിയയും ചേർത്തതോടെ ഇ-ഇ-ഇൻസ്റ്റന്റ് പോർട്ട്ഫോളിയോയിൽ പുതിയ മാറ്റങ്ങൾ ഞങ്ങൾ വരുത്തുകയാണ്. ഇവ വളരെ ലളിതമായ എന്നാൽ ഇന്ററാക്ടീവ് ആയ ഫോർമാറ്റുകളാണ്.” – ദി ഗെയിം എൽ.എൽ.സി ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞു.

    ഈ രണ്ട് ഗെയിമുകളും കളിക്കാൻ ദി യു.എ.ഇ ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കാം: www.theuaelottery.ae

    യു.എ.ഇയിലെയും ഗൾഫ് മേഖലയിലേയും ഫെഡറൽ ലൈസൻസ് ഉള്ള ഒരേയൊരു ലോടട്റി എന്ന നിലയ്ക്ക് വളരെ കർശനമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളു ദി യു.എ.ഇ ലോട്ടറി പിന്തുടരുന്നുണ്ട്. ഉത്തരവാദിത്തത്തോടെ ഗെയിം കളിക്കാൻ ദി യു.എ.ഇ ലോട്ടറി പിന്തുണ നൽകുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

    ‘30,000 അടി ഉയരത്തിൽ സുഖപ്രസവം’: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പറന്ന വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

    മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്.സ്വകാര്യതയുടെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിലെ കാബിൻ ക്രൂ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തതായും പരിശീലനം ലഭിച്ച ഞങ്ങളുടെ ജീവനക്കാർ മെഡിക്കൽ എമർജൻസിയിൽ പ്രവർത്തിക്കുകയായിരുന്നുവെന്നും എയർ ഇന്ത്യഎക്‌സ്പ്രസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പറഞ്ഞു.

    വിവരം വിമാന ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിനെ തുടർന്ന് മുംബൈയിൽ മുൻഗണന ലാൻഡിങ്ങിന് അഭ്യർഥിക്കുകയും ഇതേ തുടർന്ന് വിമാനത്താവളത്തിൽ മെഡിക്കൽ സംഘവും ആംബുലൻസും സജ്ജരാവുകയും ചെയ്തു. അമ്മയെയും നവജാതശിശുവിനെയും പ്രസവാനന്തര പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നവജാതശിശുവിന്റെ യാത്ര ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മുംബൈയിലെ തായ്‌ലൻഡ് കോൺസുലേറ്റ് ജനറലുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

    ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

    സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാം. സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി അയയ്ക്കുന്ന ഇമെയിലും ഇനിയുണ്ടാകില്ല.ഇമെയിൽ, ഒടിപി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് രണ്ടു വെരിഫിക്കഷൻ മാർഗങ്ങളും ഒഴിവാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കു നിർദേശം നൽകിയത്. സ്മാർട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ. പണമിടപാടുകൾ സ്ഥിരീകരിക്കാനും നിരാകരിക്കാനും സ്മാർട് ആപ്ലിക്കേഷനിലൂടെ സാധിക്കും.

    ജനങ്ങളുടെ ഡിജിറ്റൽ ഐഡി അടിസ്ഥാനമാക്കി ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കും. ബാങ്കുകളിൽ നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങളും ഇടപാടു സമയത്തു നൽകുന്ന വിവരങ്ങളും തമ്മിൽ പൊരുത്തേക്കേണ്ടുണ്ടായാൽ ഇടപാടുകൾ നിരസിക്കും. അക്കൗണ്ട് ഉടമ തന്നെയാണ് ഇടപാടുകൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ സ്മാർട് ആപ്ലിക്കേഷനിൽ സാധിക്കുമെന്നു സാങ്കേതിക വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. തട്ടിപ്പുകാർ ഫോണിലൂടെ വിളിച്ച് ഒടിപി ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്നതും അതുവഴി പണം നഷ്ടപ്പെടുന്നതും നിത്യ സംഭവമാണ്.

    സാമ്പത്തിക വിദഗ്ധർ പോലും ഒടിപി തട്ടിപ്പിൽ വീഴാറുണ്ട്. ബാങ്ക് ഇടപാടുകളിൽ നിന്ന് ഒടിപി ഒഴിവാക്കുന്നതിലൂടെ തട്ടിപ്പിനുള്ള വലിയൊരു വഴി കൂടിയാണ് അടയ്ക്കുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഭാവിയിൽ ഒടിപി ഉണ്ടാകില്ലെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ സർക്കുലറിൽ വ്യക്തമാക്കി. ഒടിപി നിർത്തുന്നതോടെ ബാങ്കുകളുടെ ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുമെന്നു ബാങ്കിങ് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്തു പണാപഹരണം തടയാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

    ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി പണമിടപാടുകൾ നടത്തുമ്പോഴും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോഴുമാണ് തട്ടിപ്പ് നടക്കുന്നത്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടു ബാങ്കുകളിൽ ലഭിച്ച പരാതികളിൽ ബഹുഭൂരിപക്ഷവും ഒടിപിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ.ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഡോ.ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ് മൃതദേഹം എത്തിച്ചത്.എംബാമിങ് നടന്ന ബനിയാസ് മോർച്ചറിയിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യത

    ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യത

    ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ ആതിഥേയത്വം വഹിക്കാൻ സാധ്യതയേറെയാണെന്ന് റിപോർട്ടുകൾ. ടൂർണമെന്റിന്റെ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് ബിസിസിഐ (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ) സെക്രട്ടറി ദേവജിത് സൈക അറിയിച്ചു. ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക യോഗത്തിന് ശേഷമാണ് പ്രസ്താവന.യുഎഇ 2025 സെപ്റ്റംബറിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണെന്ന് ചില ഇന്ത്യൻ, പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചന എത്തുന്നത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്ക് നിലവിൽ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇയെ ഒരു നിഷ്പക്ഷ വേദിയായി പരിഗണിക്കുന്നത്.

    ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയുൾപ്പെടെയുള്ള ഐസിസി ടൂർണമെന്റുകൾക്ക് യുഎഇ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിനും (ഐപിഎൽ) പലതവണ വേദിയായി. ഇത് യുഎഇയുടെ ആതിഥേയത്വ സാധ്യത വർധിപ്പിക്കുന്നു. ഏഷ്യാ കപ്പിനെക്കുറിച്ചുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടന്നുവരികയാണെന്നും എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ് വി പറഞ്ഞു. എസിസിയിലെ എല്ലാ 25 അംഗരാജ്യങ്ങളും ഈ സുപ്രധാന യോഗത്തിൽ പങ്കെടുത്തു.

    ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും നഖ് വി വ്യക്തമാക്കി. ഇതോടെ യുഎഇയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏഷ്യാ കപ്പ് തങ്ങളുടെ മണ്ണിൽ എത്തുമോ എന്ന ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

    സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

    പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്‌ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്‌ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ നടന്ന പ്രാർത്ഥനക്കു ശേഷം റാസ് അൽ ഖൈമ ഫുലയ്യ ഖബർസ്ഥാനിൽ ഖബറടക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.578468 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

    ഒടുവിൽ പിടിയിൽ; ‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു, പിടിയിലായത് സമീപത്തെ കിണറ്റിൽ നിന്നും

    സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. റോ‍ഡിലൂടെ നടന്നുപോയ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞതും പിന്തുടർന്നതും വിനോജ് എന്ന വ്യക്തിയാണ്. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്. ജയിലിൽ നിന്ന് നാല് കിലോമീറ്റർ അകലെ തളാപ്പ് മേഖലയിൽ വച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടത്. ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.

    ഇന്ന് രാവിലെ 9 മണിക്ക് ഗോവിന്ദചാമിയെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • വിയര്‍പ്പിന്‍റെ വില, ഓണ്‍ലൈന്‍ തട്ടിപ്പിൽ ഉടമയ്ക്ക് നഷ്ടപ്പെട്ടത് 34,000 ദിർഹം; ദുബായിലെ ഏറ്റവും പഴയ അലക്കുകട അടച്ചുപൂട്ടാനൊരുങ്ങുന്നു

    വിയര്‍പ്പിന്‍റെ വില, ഓണ്‍ലൈന്‍ തട്ടിപ്പിൽ ഉടമയ്ക്ക് നഷ്ടപ്പെട്ടത് 34,000 ദിർഹം; ദുബായിലെ ഏറ്റവും പഴയ അലക്കുകട അടച്ചുപൂട്ടാനൊരുങ്ങുന്നു

    ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെ ദുബായിലെ ഏറ്റവും പഴക്കം ചെന്ന അലക്കുകട അടച്ചുപൂട്ടാന്‍ സാധ്യത. ദുബായിലെ ജുമൈറ 1 അയൽപക്കത്തുള്ള ഏകദേശം 50 വർഷം പഴക്കമുള്ള ഒരു ലോൺഡ്രി ഷോപ്പ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് ഉടമ രവി വർമ്മ പറയുന്നു. വന്‍ ഓൺലൈൻ തട്ടിപ്പിനാണ് താൻ ഇരയായതായതെന്ന് അദ്ദേഹം പറയുന്നു. ദുബായിലെ ഏറ്റവും പഴക്കം ചെന്ന ലോൺഡ്രോമാറ്റ് എന്ന് വിശ്വസിക്കപ്പെടുന്ന ബൈത്ത് അൽ അബ്യാദ് ക്ലോത്ത് പ്രസ്സിങ്, 1978 ൽ വർമ്മയുടെ ഭാര്യാപിതാവ് ആരംഭിച്ചതാണ്. വർഷങ്ങളായി, പഴയകാല മൂല്യങ്ങൾ, വിശ്വസ്തരായ ഉപഭോക്താക്കൾ, സ്ഥിരമായ വരുമാനം എന്നിവയിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അതെല്ലാം അപകടത്തിലാണ്. “എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല,” 35 കാരനായ വർമ്മ തന്റെ കടയുടെയും വീടിന്റെയും വാടക ചെക്കുകൾ മടങ്ങിയതായി കാണിച്ചുകൊണ്ട് പറഞ്ഞു. “ഈ തട്ടിപ്പ് എന്റെ ജീവിതം തകർത്തു. റിയൽ എസ്റ്റേറ്റ് കമ്പനി ഇതിനകം എനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.” ജൂൺ ആദ്യം ‘റിയ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയിൽ നിന്ന് വാട്സാപ്പ് സന്ദേശം ലഭിച്ചതോടെയാണ് തന്റെ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് വർമ്മ പറഞ്ഞു. അവരുടെ പ്രൊഫൈൽ ഫോട്ടോയിൽ പുഞ്ചിരിക്കുന്ന ഒരു ചെറുപ്പക്കാരിയായ സ്ത്രീ ഉണ്ടായിരുന്നു. ലളിതമായ ജോലികൾ പൂർത്തിയാക്കി അധിക പണം സമ്പാദിക്കാമെന്ന് അവകാശപ്പെട്ട് അവർ അദ്ദേഹത്തിന് ഒരു പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു. “ടെലിഗ്രാമിൽ തന്റെ സീനിയർ സലാമയെ പരിചയപ്പെടുത്താമെന്ന് അവര്‍ പറഞ്ഞു. തട്ടിപ്പുകൾ ഭയന്ന് വളരെക്കാലം മുന്‍പ് ടെലിഗ്രാം ആപ്പ് ഇല്ലാതാക്കിയിരുന്നു, പക്ഷേ ഇത് എളുപ്പമുള്ളതായി തോന്നിയതിനാൽ അത് വീണ്ടും ഇൻസ്റ്റാൾ ചെയ്തു.” 45 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിലാണ് തന്നെ ചേർത്തതെന്ന് വർമ്മ പറഞ്ഞു. “എല്ലാ ദിവസവും ഞങ്ങൾക്ക് ചെറിയ ജോലികൾ ലഭിച്ചു, ആമസോൺ കാർട്ടിലേക്ക് ഇനങ്ങൾ ചേർക്കുക, സ്ക്രീൻഷോട്ടുകൾ പങ്കിടുക തുടങ്ങിയ കാര്യങ്ങൾ. ഞങ്ങൾക്ക് ഒന്നും വാങ്ങേണ്ടി വന്നില്ല. ഓരോ ജോലിക്കും എനിക്ക് അഞ്ച് ദിർഹം ലഭിച്ചു, ഇത് ഒരു ഷർട്ടും പാന്റും കഴുകുന്നതിനും ഇസ്തിരിയിടുന്നതിനും ഞാൻ ഈടാക്കുന്ന തുകയ്ക്ക് തുല്യമാണ്.” അനായാസമായി ലഭിക്കുന്ന പണത്തിൽ ആകൃഷ്ടനായി വർമ്മ തുടർന്നു. താമസിയാതെ, ജോലികൾ വർധിച്ചു. അതേ ദിവസം തന്നെ 156 ദിർഹം സമ്പാദിക്കുന്നതിനായി 120 ദിർഹം ഒരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പിന്നീട് ഉയർന്ന ഓഹരികൾ ആവശ്യമുള്ള ജോലികൾ വന്നു: 390 ദിർഹം സമ്പാദിക്കാൻ 300 ദിർഹം, കൂടുതൽ സമ്പാദിക്കാൻ 1,480 ദിർഹം, അദ്ദേഹം അവകാശപ്പെട്ടു. “ഒരു ലോൺഡ്രി നടത്തുന്നതിനേക്കാൾ വളരെ എളുപ്പമായിരുന്നു ഇത്.” എന്നാൽ പിന്നീടാണ് എല്ലാം മാറിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

    കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് തുണി ഉപയോഗിച്ച് വടമുണ്ടാക്കി

    കേരളത്തെ ആകെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാൾ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.

    ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി. സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. ജയിൽചാടിയ ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ഇത്രയും വലിയ ജയിൽ ഇയാൾ എങ്ങനെ ചാടിയെന്നും അമ്മ ചോദിച്ചു. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.

    ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. ജയിൽ നമ്പർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയിൽ നമ്പർ. 2011ൽ ആണ് ജയിലിലാകുന്നത്. ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങൾ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • ‘ആരുടെയും തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ വിഷമിപ്പിച്ചു’: മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

    ‘ആരുടെയും തടവിലല്ല, അനാവശ്യ പ്രചാരണങ്ങൾ വിഷമിപ്പിച്ചു’: മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്കില്ലെന്ന് നിമിഷ പ്രിയയുടെ അമ്മ, വീഡിയോ സന്ദേശം പുറത്ത്

    യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളമായി പ്രേമകുമാരി യെമനിലാണ്.

    ആരുടെയും തടവിലല്ല യെമനിൽ കഴിയുന്നതെന്ന് നിമിഷ പ്രിയയുടെ അമ്മ വീഡിയോയിൽ പറയുന്നു. മകളെ യെമനിൽ വിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയിൽ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവർ കൂട്ടിച്ചേർത്തു. 2024 ഏപ്രിൽ 20 മുതൽ യെമനിൽ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.

    അതേസമയം, കാന്തപുരം എപി അബൂബക്ക‌ർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു. തുടക്കം മുതലേ സമവായ ചർച്ചകൾക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരന്മാരിൽ ഒരാളായ അബ്ദുൽ ഫത്തഹ്. നേരത്തെ മധ്യസ്ഥതയ്ക് മുൻകൈയെടുക്കുന്ന സാമുവൽ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

    യുഎഇയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ശരീരത്തിലെ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും

    ഷാർജയിൽ കഴിഞ്ഞ വെള്ളിയാഴ്ച(18) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യ ശേഖറി(33)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.ഷാർജയിൽ നാളെ( വെള്ളി) മുതൽ ഞായർ വരെ 3 ദിവസം വാരാന്ത്യ അവധി ആയതിനാൽ ഈ റിപ്പോർട്ട് ലഭിക്കാൻ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

    മരണം കൊലപാതകമാണോ എന്ന് സംശയിച്ച് ഷാർജയിലുള്ള സഹോദരി അഖില അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറുമായ സതീഷിനെതിരെ ഷാർജ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ അതുല്യയുടെ മരണത്തിലെ ദുരൂഹത നീങ്ങുകയും മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ വ്യക്തത വരികയുമുള്ളൂ.

    നേരത്തെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അതേസമയം, അതുല്യയെ താൻ ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷ് മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഷാർജയുടെ പ്രധാന കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേസശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയെ കണ്ടെത്തിയത്.

    മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മനത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

    തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്. മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു.

    എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

    വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

    അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ് ഈ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികപ്രശ്നത്തിൽപ്പെട്ടതോടെ കടയുടെയും വീടിന്റെയും വാടക ചെക്കുകൾ മടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് രവി പറഞ്ഞു. 1978ൽ രവിയുടെ ഭാര്യാപിതാവ് ആരംഭിച്ച ഈ അലക്കുകട വർഷങ്ങളോളം വിശ്വസ്തരായ ഉപയോക്താക്കളുടെ സഹകരണത്താൽ നല്ല വരുമാനം ലഭിച്ച് സുഗമമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം അപകടത്തിലാണ്. തനിക്കെന്തു ചെയ്യണമെന്നറിയില്ലെന്നും തട്ടിപ്പ് ജീവിതം തകർത്തുവെന്നും റിയൽ എസ്റ്റേറ്റ് കമ്പനി ഇതിനകം തനിക്കെതിരെ കേസ് ഫയൽ ചെയ്തുവെന്നും രവി പറഞ്ഞു. രവിയുടെ ദുരിതങ്ങൾ ആരംഭിച്ചത് ജൂൺ മാസത്തിലായിരുന്നു. ‘റിയ’ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയിൽ നിന്ന് വാട്സ് ആപ്പിൽ ഒരു സന്ദേശം ലഭിച്ചു. ലളിതമായ ഓൺലൈൻ ജോലികൾ ചെയ്ത് അധിക പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അവർ എന്നെ അവരുടെ സീനിയറായ സലാമയ്ക്ക് ടെലിഗ്രാമിൽ പരിചയപ്പെടുത്താമെന്ന് പറഞ്ഞു. തട്ടിപ്പുകൾ ഭയന്ന് ഞാൻ ടെലിഗ്രാം ആപ്പ് നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു, പക്ഷേ ഇത് എളുപ്പമുള്ളൊരു വരുമാനമാർഗമായി തോന്നിയതുകൊണ്ട് ഞാൻ അത് വീണ്ടും ഇൻസ്റ്റാൾ ചെയ്തു. ഏകദേശം 45 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിൽ എന്നെ ചേർത്തു. എല്ലാ ദിവസവും ആമസോൺ കാർട്ടിൽ സാധനങ്ങൾ ചേർക്കുകയും സ്ക്രീൻഷോട്ടുകൾ പങ്കിടുകയും ചെയ്യുന്നതുപോലുള്ള ചെറിയ ജോലികൾ ലഭിച്ചു. ഞങ്ങൾക്കൊന്നും വാങ്ങേണ്ടിയിരുന്നില്ല. ഓരോ ജോലിക്കും 5 ദിർഹം വീതം ലഭിച്ചു. ഇത് ഒരു ഷർട്ടും പാന്റും കഴുകി ഇസ്തിരിയിടുന്നതിന് ഞാൻ ഈടാക്കുന്ന ഏകദേശം അതേ തുകയാണ്. പ്രയാസമില്ലാതെ പണം ലഭിക്കുന്നതിൽ ആകൃഷ്ടനായ രവിയോട് താമസിക്കാതെ ജോലികൾക്ക് പണം നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അതേ ദിവസം തന്നെ 156 ദിർഹം നേടുന്നതിനായി 120 ദിർഹം ഒരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പിന്നീട് ഉയർന്ന തുകകളുടെ ജോലികൾ വന്നു. 390 ദിർഹം നേടുന്നതിന് 300 ദിർഹവും, കൂടുതൽ വരുമാനത്തിനായി 1,480 ദിർഹവും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതിൽ കുടുങ്ങിപ്പോയി. ഇതൊരു അലക്കുകട നടത്തുന്നതിനേക്കാൾ വളരെ എളുപ്പമാണെന്ന് വിശ്വസിച്ചുപോയി. എന്നാൽ അവിടെ ഒരു വഴിത്തിരിവുണ്ടായി.ഒരു ദിവസം, ഒരു ജോലിയിൽ തനിക്ക് തെറ്റ് പറ്റിയെന്നും 5,890 ദിർഹം അടയ്‌ക്കേണ്ട അധിക ജോലികൾ പൂർത്തിയാക്കി അത് ‘തിരുത്തണം’ എന്നും അവർ പറഞ്ഞു. അപ്പോഴേക്കും എന്റെ പണം തിരികെ ലഭിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. അങ്ങനെയാണ് അവർ ആളുകളെ കുടുക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി. പിന്നീട് ഒരു ‘മെന്ററെ’ ചുമതലപ്പെടുത്തിയ അവർ ആയിരക്കണക്കിന് ദിർഹം ആവശ്യപ്പെടാൻ തുടങ്ങി. ആദ്യം 8,640 ദിർഹം, പിന്നെ 3,150 ദിർഹം, പിന്നീട് 10,800 ദിർഹം കൂടി. ഓരോ തവണ പണം നൽകുമ്പോഴും, എനിക്ക് എന്റെ പണം തിരികെ ലഭിക്കാൻ അടുത്തെത്തിയെന്ന് അവർ പറഞ്ഞു. ഞാൻ അവരെ വിശ്വസിച്ചു.

    അപ്പോഴേക്കും രവിക്ക് 34,150 ദിർഹം നഷ്ടമായിരുന്നു. യുഎഇയിലെ പല ബാങ്ക് അക്കൗണ്ടുകളിലേക്കും ഭാഗികമായിട്ടായിരുന്നു അദ്ദേഹം പണം കൈമാറിയത്. അദ്ദേഹത്തിന്റെ എല്ലാ ആശയവിനിമയങ്ങളും സന്ദേശങ്ങളിലൂടെ മാത്രമായിരുന്നു. അദ്ദേഹം ആരെയും സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. അസാധാരണമായ പ്രവർത്തനങ്ങൾ കാരണം തന്റെ ‘ക്രെഡിറ്റ് സ്കോർ’ 100ൽ താഴെയായി എന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് അയച്ചപ്പോഴാണ് അവസാന പ്രഹരമേറ്റത്. തന്റെ വരുമാനം അൺലോക്ക് ചെയ്യുന്നതിന് കുറഞ്ഞ ഓരോ 20 പോയിന്റുകൾക്കും 900 ദിർഹം വീതം (18,000 ദിർഹം) അടയ്‌ക്കേണ്ടതുണ്ടെന്ന് അതിൽ പറഞ്ഞിരുന്നു.

    ഞാൻ മെസ്സേജുകളിലൂടെ അവരുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ടെലിഗ്രാം ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ തട്ടിപ്പിന് ഇരയായിരിക്കുന്നു എന്ന്. ബാങ്ക് അക്കൗണ്ട് കാലിയാക്കിയെന്ന് മാത്രമല്ല, കുടുംബ ബിസിനസിനെയും തന്റെ ജീവിതത്തെയും തകർച്ചയുടെ വക്കിലെത്തിച്ച ഈ ദുരന്തം രവിക്ക് താങ്ങാനായില്ല. തുടർന്ന് അദ്ദേഹം ദുബായിൽ പൊലീസിൽ പരാതി നൽകുകയും ഇടപാടുകളുടെയും ടെലിഗ്രാം ഗ്രൂപ്പിന്റെയും ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെയും വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എനിക്ക് എല്ലാ ദിവസവും ഖേദമുണ്ട്. എന്റെ ഭാര്യാപിതാവ് എന്നെ ഈ കട ഏൽപ്പിച്ചു. ഞാൻ അത് നിലനിർത്തേണ്ടതായിരുന്നു. പകരം, ഞാൻ അത് തകർച്ചയുടെ വക്കിലെത്തിച്ചു.

    എന്റെ കുടുംബത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. എനിക്കിനി അവരെ ഇവിടെ നിർത്താൻ കഴിയില്ല. രവിയുടെ കഥ സമാനമായ നൂറുകണക്കിന് തട്ടിപ്പുകളിൽ ഒന്നുമാത്രമാണ്. കഴിഞ്ഞ വർഷം ദുബായിലെ ഒരു ഹോട്ടലുടമയ്ക്ക് ഇതുപോലെ ടാസ്ക് അധിഷ്ഠിത തട്ടിപ്പിൽ 66,000 ദിർഹം നഷ്ടമായിരുന്നു. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ കണക്കനുസരിച്ച് ഇത്തരം തട്ടിപ്പുകൾ ആഗോളതലത്തിൽ ഇരകളിൽ നിന്ന് 400 ദശലക്ഷം ദിർഹത്തിലേറെ തട്ടിയെടുത്തിട്ടുണ്ട്.

    പോസ്റ്റുകൾ ലൈക്ക് ചെയ്യുക, ഉൽപന്നങ്ങൾ കാർട്ടിൽ ചേർക്കുക, അല്ലെങ്കിൽ വിഡിയോകൾ കാണുക തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പാർട്ട് ടൈം ഓൺലൈൻ ജോലിയുടെ വാഗ്ദാനങ്ങളിലൂടെയാണ് ടാസ്ക് സ്കാമുകൾ ഇരകളെ ആകർഷിക്കുന്നത്. അക്കൗണ്ട് അപ്‌ഗ്രേഡ് ചെയ്യാനോ വരുമാനം നിലനിർത്താൻ നിക്ഷേപം നടത്താനോ ആവശ്യപ്പെടുന്നതാണ് ഇതിലെ കെണി.

    വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സമാന പ്ലാറ്റ്‌ഫോമുകൾ വഴി റിക്രൂട്ടർമാരായി ചമഞ്ഞുകൊണ്ട് ഇരകൾക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങൾ ലഭിക്കുന്നതാണ് ഈ തട്ടിപ്പിന്റെ തുടക്കം. ആദ്യത്തെ ജോലികൾ എളുപ്പമുള്ളതും വിശ്വാസം വളർത്തുന്നതിനായി ചെറിയ തുകകൾ നൽകുന്നതുമാണ്. ഇതിലാണ് ഇരകൾ വീഴുന്നത്. പിന്നീട് ഉയർന്ന വരുമാനമുള്ള ജോലികൾ അൺലോക്ക് ചെയ്യാനോ വരുമാനം പിൻവലിക്കാനോ ഇരകളോട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. സ്കാമർമാർ ‘മെന്റർമാരെ’ നിയോഗിക്കുകയും വ്യാജ ഗ്രൂപ്പ് ചാറ്റുകൾ ഉണ്ടാക്കുകയും വ്യാജ വിജയകഥകൾ പങ്കുവയ്ക്കുകയും ചെയ്ത് ഇരകളെ കെണിയിൽ നിർത്തുകയും ചെയ്യുന്നു. മിക്ക കേസുകളിലും ആപ്പുകളിലോ ഡാഷ്ബോർഡുകളിലോ കാണിക്കുന്ന വരുമാനം വ്യാജമാണ്.

    പിഴവുകൾ പരിഹരിക്കാനോ, “ക്രെഡിറ്റ് സ്കോർ” പുനഃസ്ഥാപിക്കാനോ, അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനോ ഇരകളോട് ആവർത്തിച്ച് പണം ആവശ്യപ്പെടുന്നു. ഇത് അവരെ നഷ്ടങ്ങളുടെ ഒരു ചുഴിയിൽ വീഴ്ത്തുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

    ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

    ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ സംഭവിച്ച വാഹനം നിയമവിരുദ്ധമായി നന്നാക്കിയ ഗാരേജ് ഉടമയുമാണ്. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡ് ഉപയോക്താക്കളോടുള്ള പരിഗണനയില്ലായ്മയുമാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാതെ സഹായം നൽകുന്നതിനോ പ്രഥമശുശ്രൂഷ നൽകുന്നതിനോ നിർത്താതിരുന്നത് ഗുരുതരമായ കുറ്റമാണെന്ന് വ്യക്തമാക്കി. ട്രാഫിക് അധികാരികളിൽ നിന്ന് അനുമതിയില്ലാതെ കേടുപാടുകൾ സംഭവിച്ച വാഹനം നന്നാക്കിയതിനാണ് ഗാരേജ് ഉടമയ്ക്കെതിരെ കേസെടുത്തത്. യുഎഇ നിയമപ്രകാരം ഇത് നിയമവിരുദ്ധമായ നടപടിയാണ്.

    എല്ലാ ഡ്രൈവർമാരോടും ജാഗ്രത പാലിക്കാനും ട്രാഫിക് നിയമങ്ങൾ അനുസരിക്കാനും റോഡിലെ എല്ലാവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകാനും ട്രാഫിക് പ്രോസിക്യൂഷൻ തലവൻ അഡ്വക്കേറ്റ് ജനറൽ കൗൺസിലർ സലാ ബു ഫാറൂഷ അൽ ഫലാസി അഭ്യർഥിച്ചു. അപകടസ്ഥലത്ത് നിന്ന് ഒളിച്ചോടുന്നത് അങ്ങേയറ്റം ന്യായീകരിക്കാവുന്ന അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

    ട്രാഫിക് നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികൾക്ക് അനുസൃതമായി ഡ്രൈവർമാർ മൂന്ന് മണിക്കൂറിനുള്ളിൽ ഇത്തരം അപകടങ്ങൾ അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒളിച്ചോടാൻ ശ്രമിക്കുന്നവർക്കെതിരെ, അത് ഡ്രൈവർമാരായാലും അവരെ സഹായിക്കുന്നവരായാലും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

    യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

    എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് എൻട്രി, റസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് (42,433 കോളുകൾ). കൂടാതെ, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. താമസ കുടിയേറ്റ സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കാനും കാലതാമസം ഒഴിവാക്കാനുമായി 2023ലാണ് ജനറൽ ഡയറക്ടറേറ്റ് ഉപയോക്തൃ സൗഹൃദ വിഡിയോ കോൾ സേവനം ആരംഭിച്ചത്. ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി ഇടപാടുകൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ ഈ സർവീസ് സഹായിക്കുന്നതാണ്.

    ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനായ GDRFA DXBയിലൂടെയും ഈ സർവീസ് തേടാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം ഏഴു വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ അത് രാവിലെ 7.30 മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ ഏഴു വരെയും ലഭ്യമാണ്. ഒരു വിഡിയോ കോളിന്റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്.

    അപേക്ഷ സമർപ്പിച്ച ശേഷം 48 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് ശേഷമോ ആണ് കോളിന്റെ സമയം നിശ്ചയിക്കപ്പെടുന്നത്. നിലവിൽ ദുബായിലെ വീസ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ആളുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ, വീസയുടെ അപേക്ഷാ ഫോമുകളിലെ അവ്യക്തത പ്രോസസിങ് സമയത്തെ മന്ദഗതിയിലാക്കുന്നു. ഈ നൂതന വിഡിയോ കോൾ സേവനത്തിന്റെ ആമുഖം ഈ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിടുന്നു. ഇത് അപേക്ഷകർക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാണ്. വിഡിയോ കോൾ സേവനത്തിലൂടെ അപേക്ഷകർക്ക് ഇപ്പോൾ ഓഫിസുകൾ നേരിൽ സന്ദർശിക്കാതെ തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്താൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

    ഒപ്പം വീസ അപേക്ഷകർക്ക് പ്രോസസിങ് കാലതാമസം ഒഴിവാക്കാനും, തങ്ങളുടെ വീടുകളിൽ നിന്ന് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാനും, സമയവും അധ്വാനവും ലാഭിക്കാനും ഇതു വഴി സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബായുടെ ഈ സംരംഭം വീസാ അപേക്ഷാ പ്രക്രിയകളുടെ കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, താമസക്കാർക്കും സന്ദർശകർക്കും ഉപയോക്തൃ സൗഹൃദ സേവനങ്ങൾ നൽകാനുള്ള ദുബായുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. വീസാ അപേക്ഷകൾ സുഗമമാക്കാനും പ്രോസസിങ് സമയം കുറയ്ക്കാനും സൗകര്യപ്രദമായഈ വിഡിയോ കോൾ സേവനം പ്രയോജനപ്പെടുത്താൻ വകുപ്പ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ (800 5111) വിളിക്കാം ദുബായിലെ വീസ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും മേൽ നമ്പറിൽ വിളിക്കാവുന്നതാണ്. എന്നാൽ, വിഡിയോ കോൾ സേവനം ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികൾപൂർത്തീകരിക്കാനുള്ളതാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിൽ വീസ സംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

    നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

    ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഈ മാസം 19ന് ദുബായിൽ പകൽസമയം കടുത്ത ചൂടിൽ ഏകദേശം മൂന്ന് മണിക്കൂറോളം യാത്രക്കാരെ കുടുക്കി ദുരിതത്തിലാക്കിയത് ഇതേ വിമാനമാണ്. വിമാനത്തിലെ കാബിൻ എയർ കണ്ടീഷനിങ് സംവിധാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട്-ദോഹ വിമാനം തിരിച്ചിറക്കിയത്. ഇത് അടിയന്തര ലാൻഡിങ് ആയിരുന്നില്ലെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ ലാൻഡിങ് ആയിരുന്നുവെന്നും എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 യാത്രക്കാർ ഉണ്ടായിരുന്നു.

    ഇന്ത്യൻ സമയം രാവിലെ 9.07ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം ഏകദേശം 11.12ന് സുരക്ഷിതമായി തിരിച്ചിറക്കി.

    യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയും അവർക്ക് വിമാനത്താവളത്തിൽ ലഘുഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ബദൽ വിമാനം ക്രമീകരിക്കുകയും അത് പിന്നീട് ദോഹയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. എന്നാൽ, ദുബായിൽ ഇതേ പ്രശ്നം മൂലം യാത്ര വൈകിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്നം ഇതുവരെ പൂർണമായി പരിഹരിച്ചില്ല എന്ന് ഇത് തെളിയിക്കുന്നതായും, ഈ യാഥാർഥ്യം യാത്രക്കാരെ ഞെട്ടിക്കുന്നുവെന്നും ദുബായിലെ യാത്രക്കാരിലൊരാളായ കോഴിക്കോട് സ്വദേശി പറഞ്ഞു.

    ഇത് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അനാസ്ഥയാണെന്നും യാത്രക്കാരുടെ ജീവൻ കൊണ്ടാണ് അവർ ക്രൂരവിനോദം കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. അന്ന് യാത്ര മുടങ്ങിയ വിമാനം പിറ്റേന്ന് പുലർച്ചെ 3.30നായിരുന്നു പുറപ്പെട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്

    യുഎഇയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്

    റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖറിന്റെ ഫൊറൻസിക് റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനിൽ ടി. അതുല്യ ശേഖറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭർത്താവ് ഗോകുലും നേരത്തെ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നത്.

    വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയും പുറത്തു വന്ന വിഡിയോകളിൽ സതീഷിന്റെ പെരുമാറ്റങ്ങളും കണക്കിലെടുത്താണ് പിരിച്ചു വിടുന്നതെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

    യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

    റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; ആരോപണവുമായി അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം

    ‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; ആരോപണവുമായി അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം

    ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു. രണ്ട് കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്. വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. യു.കെയില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ച മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം ആരോപിച്ചു. കുടുംബങ്ങള്‍ക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ലണ്ടനില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ വെളിച്ചത്തുവന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയില്‍വെച്ച് നടത്തിയ പരിശോധനയില്‍ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന്, ഇവരില്‍ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ പൊതുമാപ്പ് അവഗണിച്ച ആയിരക്കണക്കിന് അനധികൃത താമസക്കാര്‍, ഇപ്പോള്‍ നേരിടുന്നത്

    യുഎഇയില്‍ പൊതുമാപ്പ് അവഗണിച്ച ആയിരക്കണക്കിന് അനധികൃത താമസക്കാര്‍, ഇപ്പോള്‍ നേരിടുന്നത്

    കഴിഞ്ഞ വർഷം യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വിസ പദവി നിയമവിധേയമാക്കാനോ പിഴകളില്ലാതെ രാജ്യം വിടാനോ അവസരം നൽകിയെങ്കിലും, നിരവധി താമസക്കാർ നടപടിയെടുക്കാൻ തീരുമാനിച്ചില്ല, ഇപ്പോൾ അതിന്റെ വിലയാണ് അനുഭവിക്കുന്നത്.
    ഇപ്പോൾ, ഈ താമസക്കാർ തടങ്കൽ, കരിമ്പട്ടികയിൽ പെടുത്തൽ, വർധിച്ചുവരുന്ന കടങ്ങൾ മുതൽ യുഎഇയിലേക്ക് മടങ്ങുന്നത് തടയുന്നത് വരെയുള്ള അനന്തരഫലങ്ങൾ എന്നിവ നേരിടുകയാണ്. “ധാരാളം ആളുകൾക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു, പക്ഷേ, അവർ പൊതുമാപ്പ് ഗൗരവമായി എടുത്തില്ല,” അറേബ്യൻ ബിസിനസ് സെന്‍ററിലെ ഓപ്പറേഷൻസ് മാനേജർ ഫിറോസ് ഖാൻ പറഞ്ഞു. “പൊതുമാപ്പ് സമയത്ത് സ്ഥിരപ്പെടുത്തിയതിനുശേഷവും ചിലർ ഇപ്പോഴും വിസയില്ലാതെയാണ് താമസിക്കുന്നത്. ഡിസംബർ 31 വരെ സർക്കാർ അവർക്ക് നാല് മാസത്തെ പൂർണസമയം നൽകി, പക്ഷേ അവർ അതിനപ്പുറം താമസിച്ചു. ഇപ്പോൾ അവർക്ക് കനത്ത പിഴ ചുമത്തിയിട്ടുണ്ട്.” യുഎഇയുടെ സമീപകാല വിസ പൊതുമാപ്പ് കഴിഞ്ഞ വര്‍ഷം സെപ്തംപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നീണ്ടുനിന്നു. കൂടാതെ, വിസ നിയമലംഘകർക്ക് റീ-എൻട്രി വിലക്ക് കൂടാതെ പോകാനോ നിയമപരമായ തൊഴിൽ കണ്ടെത്തി അവരുടെ താമസം സ്ഥിരപ്പെടുത്താനോ അനുവദിച്ചു. ഉയർന്ന ഡിമാൻഡ് കാരണം അധികാരികൾ സമയപരിധി 60 ദിവസം കൂടി നീട്ടി. എന്നാൽ പലർക്കും, പൊതുമാപ്പ് ശ്രദ്ധിക്കപ്പെടാതെ അല്ലെങ്കിൽ ഉപയോഗിക്കാതെ പോയി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം

    സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം

    പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത ടിക്കറ്റിനാണ് മലയാളിയായ 42 കാരന്‍ സബീഷ് പെറോത്തിന് സമ്മാനം ലഭിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ബിയിൽ ബുധനാഴ്ച നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. സബീഷ് പെറോത്തിനെ കൂടാതെ, ഒരു റഷ്യക്കാരനും ഏറ്റവും പുതിയ കോടീശ്വരനായി. ജൂലൈ നാലിന് ഓൺലൈനായി വാങ്ങിയ സീരീസ് 508 ലെ 4296 എന്ന ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ദുബായിൽ ജനിച്ചു വളർന്ന സബീഷ്, തന്റെ ഒന്‍പത് ഇന്ത്യൻ സഹപ്രവർത്തകർക്കൊപ്പം സമ്മാനം പങ്കിടും. കഴിഞ്ഞ ആറ് വർഷമായി ഈ സംഘം ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവും ജിഎസി ഗ്രൂപ്പിലെ സീനിയർ ഓപ്പറേഷൻസ് സൂപ്പർവൈസറുമായ സബീഷ്, ജീവിതത്തെ മാറ്റിമറിക്കുന്ന വാർത്ത ലഭിച്ചതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു. “പൂർണമായും ഞെട്ടിപ്പോയി, ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ തീർച്ചയായും പങ്കെടുക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. 1999-ൽ ആരംഭിച്ചതിനുശേഷം മില്ലേനിയം മില്യണയർ പ്രമോഷനിൽ ഒരു മില്യൺ ഡോളർ നേടുന്ന 254-ാമത്തെ ഇന്ത്യക്കാരനാണ് സബീഷ്. ദീർഘകാല നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്നവരിൽ ഇന്ത്യക്കാർ ഇപ്പോഴും തുടരുന്നു.
    ദോഹയിൽ താമസിക്കുന്ന 57 കാരനായ റഷ്യക്കാരനായ മേൻ സാലിഹ്, ജൂലൈ 7-ന് ഓൺലൈനായി വാങ്ങിയ 1184 എന്ന ടിക്കറ്റ് നമ്പറിൽ മില്ലേനിയം മില്യണയർ സീരീസ് 509-ലും വിജയിച്ചു. 26 വർഷമായി ദോഹയിൽ താമസിക്കുന്ന സിറിയൻ വംശജനായ സാലിഹ് 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ പങ്കെടുക്കുന്നു. ഒരു കുട്ടിയുടെ പിതാവായ അദ്ദേഹം ഡോൾഫിൻ എനർജിയുടെ ഐടി സപ്പോർട്ട് മാനേജരായി ജോലി ചെയ്യുന്നു. “ഇതൊരു വലിയ അത്ഭുതമാണ്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി,” അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇ: വിസ പുതുക്കാന്‍ നോക്കുകയാണോ? എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

    യുഎഇ: വിസ പുതുക്കാന്‍ നോക്കുകയാണോ? എങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക

    ഗതാഗത പിഴ കുടിശ്ശികയുള്ളവർക്ക് ഇനി താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് എമിറേറ്റിലെ ഉന്നത ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരിയാണ് ഇക്കാര്യം പറഞ്ഞത്. പ്രാദേശിക നിയമങ്ങളെ മാനിക്കാനും തീർപ്പുകൽപ്പിക്കാത്ത പിഴകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനും താമസക്കാരെ പ്രേരിപ്പിച്ചു. “താമസക്കാർക്ക് വേണ്ടി എല്ലാം ചെയ്യുന്നു. ഇവിടെ താമസിക്കുക, നിയമങ്ങൾ പാലിക്കുക,” അൽ മാരി പറഞ്ഞു. “ട്രാഫിക് പിഴ വലിയ തുകയാണെങ്കിൽ, അവർക്ക് ഗഡുക്കളായി അടയ്ക്കാം. ഞങ്ങൾ അത് ആളുകളെ ബുദ്ധിമുട്ടിക്കുന്നില്ല.” താമസക്കാരെ ബുദ്ധിമുട്ടിക്കുക എന്നതല്ല, മറിച്ച് എല്ലാവരും നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നയത്തിന്റെ ഉദ്ദേശ്യമെന്ന് ജിഡിആർഎഫ്എ മേധാവി പറഞ്ഞു. “രാജ്യത്ത് നല്ല രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യത്തെ ബഹുമാനിച്ചുകൊണ്ട്, രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുക. ആരെയും വന്ന് പണം നൽകാൻ നിർബന്ധിക്കേണ്ടതില്ല”, അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • എല്ലാ കുടിശ്ശികയും തീർക്കണം, അല്ലെങ്കിൽ പണികിട്ടും; യുഎഇയിലെ താമസക്കാർക്ക് തിരിച്ചടി, പുതിയ വീസ നടപടികളുമായി അധികൃതർ

    എല്ലാ കുടിശ്ശികയും തീർക്കണം, അല്ലെങ്കിൽ പണികിട്ടും; യുഎഇയിലെ താമസക്കാർക്ക് തിരിച്ചടി, പുതിയ വീസ നടപടികളുമായി അധികൃതർ

    ട്രാഫിക് പിഴകൾ അടയ്ക്കുന്നത് റസിഡൻസി വീസ പുതുക്കുന്നതുമായോ പുതിയ വീസ എടുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇനി മുതൽ, താമസക്കാർക്ക് അവരുടെ വീസ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് കുടിശ്ശികയുള്ള എല്ലാ ട്രാഫിക് പിഴകളും അടയ്‌ക്കേണ്ടി വരും. ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ അറിയിച്ചു. പുതിയ സംവിധാനം വീസ പുതുക്കൽ പ്രക്രിയയെ പൂർണമായും തടയുന്നില്ല. പകരം, താമസക്കാരെ അവരുടെ കുടിശ്ശിക പൂർണമായോ തവണകളായോ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. പിഴ അടയ്ക്കാൻ താമസക്കാരെ ഓർമിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

    ഓരോ കേസിനും അനുസരിച്ച് ഇളവുകൾ നൽകാൻ ഈ സംവിധാനം അനുവദിക്കുന്നുണ്ട്. പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ആയിരക്കണക്കിന് കേസുകൾ അധികൃതർ അവലോകനം ചെയ്തിരുന്നു. സംവിധാനം ഉപയോക്തൃ സൗഹൃദമായി രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കി. വീസ സേവനങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുന്ന താമസക്കാരെ പണമടയ്ക്കൽ പ്രക്രിയയിലൂടെ നയിക്കുകയും പല കേസുകളിലും തവണകളായി പണമടയ്ക്കാൻ അനുവദിക്കുകയും ചെയ്യും. നിലവിൽ ഈ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. ഉദാഹരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ സെന്ററിൽ ഇത് ബാധകമല്ല. കുടിശ്ശികയുള്ള പിഴകളെ സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇതാദ്യമല്ല. 2014ൽ ട്രാഫിക് പിഴ കുടിശ്ശികയുള്ളവരുടെ വീസ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധം; 77 അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടിയുമായി യുഎഇ

    വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് ലൈസൻസ് നിർബന്ധം; 77 അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടിയുമായി യുഎഇ

    യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന 77 സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനുള്ളിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ലൈസൻസുള്ളതും അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്താൻ മന്ത്രാലയം തൊഴിലുടമകളെയും കുടുംബങ്ങളെയും അഭ്യർഥിച്ചു. ലൈസൻസുള്ള ഏജൻസികളുടെ പേരും യുഎഇയിലെ സ്ഥലങ്ങളും അടങ്ങിയ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

    ലൈസൻസില്ലാത്ത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുമായും വിശ്വാസയോഗ്യമല്ലാത്ത സമൂഹമാധ്യമ പേജുകളുമായും ഇടപാടുകൾ നടത്തുന്നത് ഉപയോക്താക്കൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. മന്ത്രാലയം ലൈസൻസ് നൽകി അംഗീകരിച്ച ഏജൻസികളുമായി മാത്രം ഇടപാട് നടത്തുമ്പോൾ ഈ അവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്

    ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്

    മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട് . ഇവ ഉപയോഗിക്കുന്നത് മൂലം അനാവശ്യ ജങ്ക് ഫയലുകളും കാഷെ buildup-ഉം ഫോണിൽ ഉണ്ടാകും. ഇത് ഫോണിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റം വരുത്തും. അപ്പോളാണ് ഒരു കിടിലൻ ആപ്പ് വരുന്നത്.ക്വിക്ക് ക്ലീൻ – സ്പേസ് ക്ലീനർ നിങ്ങളെ സഹായിക്കാനെത്തും.

    ക്വിക്ക് ക്ലീൻ – സ്പേസ് ക്ലീനർ DATA CLEANER എന്താണ് ?

    SyberTown വികസിപ്പിച്ചെടുത്ത ക്വിക്ക് ക്ലീൻ – സ്പേസ് ക്ലീനർ ഫോണിന്റെ സ്റ്റോറേജ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനുള്ള ഓപ്ഷൻ ആണ് . ജങ്ക് ഫയലുകൾ ഡിലീറ്റ് ചെയ്യുക , കാഷെ ക്ലിയർ ചെയ്യുക, ഡ്യൂപ്ലിക്കറ്റ് ഫയലുകൾ കാരണം ഉള്ള സ്റ്റോറേജ് ലാഭിക്കുക , കൂടുതൽ മെമ്മറി ഉപയോഗിക്കുന്ന ഫയലുകൾ കണ്ടത്തുന്നത് ഉൾപ്പടെ ഈ ആപ്പിന്റെ പ്രധാന സർവീസ് ആണ് .

    പ്രധാന സവിശേഷതകൾ: ജങ്ക് ഫയൽ ക്ലീനർ
    ഫോണിൽ സൃഷ്ടിക്കപ്പെടുന്ന അനാവശ്യ ഫയലുകൾ സ്കാൻ ചെയ്ത് നീക്കം ചെയ്യുന്നു:ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കാഷെ ഫയലുകൾ
    അൺഇൻസ്റ്റാൾ ചെയ്ത ആപ്പുകളിൽ നിന്ന് ശേഷിക്കുന്ന ഫയലുകൾ
    താൽക്കാലിക ഫയലുകൾ
    ഒഴിവുള്ള ഫോളഡറുകൾ
    ഈ ഫയലുകൾ നീക്കം ചെയ്യുന്നതിലൂടെ ഫോൺ വേഗതയും സ്റ്റോറേജ് ശേഷിയും വർദ്ധിപ്പിക്കാം. ലാർജ് ഫയൽ ഫൈൻഡർ :
    വലിയ ഫയലുകൾ ഉപയോക്താവിന്റെ അനുമതിയോടെ സ്കാൻ ചെയ്ത്, അവയെ ക്രമീകരിച്ച് കാണിക്കുന്നു:

    അനാവശ്യമായവ ഡിലീറ്റ് ചെയ്ത് സ്റ്റോറേജ് വീണ്ടെടുക്കാൻ സഹായിക്കുന്നു. ഡ്യൂപ്ലിക്കറ്റ് ഫയൽ റിമൂവർ
    വേറെവേറെ ഡൗൺലോഡുകളിലൂടെയോ ബാക്കപ്പ് വഴി ഉണ്ടാകുന്ന ഫയലുകൾ കണ്ടുപിടിച്ച് ഡിലീറ്റ് ചെയ്യുന്നു. ഇത് ഫയൽ മാനേജ്മെന്റ് സുഗമമാക്കുന്നു.സ്ക്രീൻഷോട്ട് ക്ലീനർ
    ഗാലറിയിൽ ഉള്ള സ്ക്രീൻഷോട്ടുകൾ തിരിച്ചറിഞ്ഞ്, അവയിൽ നിന്ന് അനാവശ്യമായവ കളഞ്ഞ് ഫോണിന്റെ സ്റ്റോറേജ് കൂട്ടുന്നു

    ഫോൺ പെർഫോർമൻസ് ബൂസ്റ്റ് ചെയ്‌ത് വേഗതയും പ്രതികരണ ശേഷിയും മെച്ചപ്പെടുന്നു.

    യൂസർ-ഫ്രണ്ട്‌ലി ഇന്റർഫേസ് :
    ലളിതവും സുഗമവുമായ ഉപയോക്തൃ ഇന്റർഫേസ് ഉണ്ടാകുന്നതിനാൽ, ടെക്നോളജിയിൽ അത്ര പരിജ്ഞാനം ഇല്ലാത്ത ആളുകൾക്കും ഈ ആപ്പ് എളുപ്പത്തിൽ ഉപയോഗിക്കാം.

    എന്തുകൊണ്ടാണ് ക്വിക്ക് ക്ലീൻ തിരഞ്ഞെടുക്കേണ്ടത്?

    ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നു: ബാക്ക്‌ഗ്രൗണ്ട് പ്രോസസ്സുകൾ ക്ലീൻ ചെയ്ത് ബാറ്ററി ഉപയോഗം കുറയ്ക്കുന്നു.
    ഉപയോക്തൃ അവലോകനങ്ങൾ
    ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.7-സ്റ്റാർ റേറ്റിംഗോടെ google play store higher review 850-ലധികം പോസിറ്റീവ് റിവ്യൂകൾ ലഭിച്ചിട്ടുണ്ട്.

    DOWNLOAD NOW https://play.google.com/store/apps/details?id=com.spaceclean.quickcleaner

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അമ്പമ്പോ! അവസരങ്ങളുടെ പെരുമഴക്കാലം: എമിറേറ്റ്സിൽ വമ്പൻ തൊഴിലവസരം, ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും

    അമ്പമ്പോ! അവസരങ്ങളുടെ പെരുമഴക്കാലം: എമിറേറ്റ്സിൽ വമ്പൻ തൊഴിലവസരം, ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും

    എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിൻറെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത തസ്തികകളിൽ പുതിയ ജീവനക്കാരെ കണ്ടെത്തുന്നത്. കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ് നിയമനം നടത്തുക. 4,000 കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തന വിദഗ്ദരെയാണ് ഡനാറ്റ നിയമിക്കാൻ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ധീരമായ ലക്ഷ്യങ്ങൾക്ക് വേഗം പകരാൻ സാധിക്കുന്ന ലോകോത്തര പ്രതിഭകളെയാണ് ആവശ്യമെന്ന് എമിറേറ്റ്സ് ഗ്രൂപ്പിൻറെയും എമിറേറ്റ്സ് എയർലൈനിൻറെയും ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.

    ലോകത്തെ 150 പട്ടണങ്ങളിലായി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട ഈവൻറുകൾ കമ്പനിയൊരുക്കും. യു.എ.ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യംവെച്ച് ദുബൈയിലും റിക്രൂട്ട്മെൻറ് നടക്കും. 2022 മുതൽ കമ്പനി 41,000 ലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിന് നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ദുബൈ ആസ്ഥാനമായുള്ള ജീവനക്കാർക്ക് ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ, വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾ, വാർഷിക അവധി, കുറഞ്ഞ കാർഗോ നിരക്കുകൾ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ തൊഴിൽ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തി നൽകുമെന്ന് കമ്പനി അറിയിച്ചു.

    APPLY NOW https://www.emiratesgroupcareers.com/search-and-apply

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന

    വില്ലകളിൽ അനധികൃത താമസമുണ്ടെങ്കിൽ പിടിവീഴും; യുഎഇയിൽ വ്യാപക പരിശോധന

    വില്ലകൾ അനധികൃതമായി വിഭജിച്ച് അനുവദനീയമായതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നത് കണ്ടെത്താൻ പരിശോധന ശക്തമാക്കി അബൂദബി. അബൂദബി നഗര, ഗതാഗത വകുപ്പിൻറെ നേതൃത്വത്തിലാണ് എമിറേറ്റിലുടനീളം പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

    അബൂദബിയിലെ ജനസംഖ്യ ഉയരുന്നത് തുടരുന്നതിനാൽ താങ്ങാവുന്നതും ഗുണമേന്മയുള്ളതുമായ ഭവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് മുഖ്യ പരിഗണനയെന്ന് നഗര, ഗതാഗത വകുപ്പ് ഉപദേഷ്ടാവ് മുഹമ്മദ് അൽമസാസ്മി പറഞ്ഞു.കുറഞ്ഞ, ഇടത്തരം വരുമാനക്കാർക്ക് ചേരുന്ന ഭവന സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2040ഓടെ അബൂദബിയിലെ താമസക്കാരുടെ എണ്ണം 20 ലക്ഷം കവിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ സർക്കാർ സ്റ്റുഡിയോകൾ മുതൽ വലിയ അപ്പാർട്ടുമെൻറുകൾ വരെ ന്യായമായ വിലക്ക് യൂണിറ്റുകൾ വികസിപ്പിക്കുന്ന മൂല്യഭവന പദ്ധതിക്കു തുടക്കം കുറിച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം

    സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം

    ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒരിക്കൽ കൂടി ഒന്നാമതെത്തി യു.എ.ഇ. ന്യൂംബിയോ പുറത്തുവിട്ട ‘സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ് ഇയർ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 85.2 പോയൻറുകൾ നേടിയാണ് യു.എ.ഇ ഒന്നാം സ്ഥാനം കൈവരിച്ചത്. പട്ടികയിൽ അൻഡോറ രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി. 200ലേറെ രാജ്യക്കാർ താമസിക്കുന്ന യു.എ.ഇ നേരത്തെയും ജീവിത നിലവാരത്തിലും സുരക്ഷിതത്വത്തിലും വിവിധ സൂചികകളിൽ മുന്നിലെത്തിയിട്ടുണ്ട്.

    പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ അൻഡോറക്ക് 84.8 പോയൻറുകളാണ് ലഭിച്ചത്. തൊട്ടുപിറകിൽ ഖത്തർ 84.6 പോയൻറുകൾ നേടി. സൗദി അറേബ്യ 14ാം സ്ഥാനമാണ് നേടിയത്. ബഹ്റൈൻ 15ാം സ്ഥാനവും കുവൈത്ത് 38 സ്ഥാനത്തുമെത്തി. ജൂണിൽ പുറത്തുവിട്ട സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബൂദബി ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകത്തിലെ ആദ്യ10 സുരക്ഷിത നഗരങ്ങളിൽ യു.എ.ഇയിൽ നിന്ന് അബൂദബിക്ക് പുറമെ ദുബൈ, ഷാർജ എന്നിവയും ഇടംപിടിച്ചിരുന്നു. ഖത്തർ തലസ്ഥാന നഗരമായ ദോഹയാണ് പട്ടികയിൽ രണ്ടാമതെത്തിയത്. 84.1 പോയന്റാണ് ദോഹക്ക് ലഭിച്ചത്. 83.8 പോയന്റോടെ ദുബൈ മൂന്നാമതും 83.8 പോയന്റോടെ തായ്വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാർജക്കും 83.8 പോയന്റാണുള്ളത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    കോഴിക്കാട് നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട് മാണിയോത്ത് അഹമ്മദ് (72) ആണ് മരിച്ചത്. പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഹംപാസിൻറെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത

    ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത

    യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റും മൂടൽമഞ്ഞും ഇടവിട്ടുള്ള മഴയും താപനിലയിൽ കാര്യമായ കുറവും അനുഭവപ്പെട്ടിരുന്നു.ശക്തമായ കാറ്റുമൂലമുണ്ടായ പൊടിക്കാറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയ്ക്കുകയും ചെയ്തു. വടക്ക് പടിഞ്ഞാറൻ കാറ്റ് കാരണം ഇന്ന്(ബുധൻ ) താപനില 4-5°സെൽഷ്യസ് കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. പ്രത്യേകിച്ച് അബുദാബിയിൽ ഇത് പ്രകടമാകും. തീരദേശ മേഖലകളിലെല്ലാം താപനില കുറയുമെങ്കിലും പടിഞ്ഞാറൻ മേഖലയിലും ദുബായ് ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളിലും ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും.

    ഈ ആഴ്ച ദുബായിലെ മർഗം, അബുദാബിയിലെ അൽ ദഫ്‌റ, അൽ ഐനിലെ ഉമ്മുൽ ഗഫ, അൽ ഫാഖ, ഉമ്മുൽ സുമൂൽ, ഖത്തം അൽ ഷിഖ്‌ല തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതും കനത്തതുമായ മഴ ലഭിച്ചിരുന്നു. അധികൃതർ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. ഈ കാലാവസ്ഥാ മാറ്റങ്ങൾ അടുത്ത ദിവസങ്ങളിലും ഇടവിട്ട് തുടരുമെന്നും ഈ മാസം 25-26 തീയതികളിൽ കൂടുതൽ സജീവമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രതീക്ഷിക്കുന്നതായും വിദഗ്ധർ പറയുന്നു.

    എല്ലാ വർഷവും ഈ സമയത്ത് സാധാരണയായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്നും വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനത്തോടെ യുഎഇയുടെ ഉൾപ്രദേശങ്ങളിലും ദഫ്‌റയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ചിലപ്പോൾ ആലിപ്പഴത്തിനും സാധ്യതയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളായ മർമൂം, എക്സ്പോ സിറ്റിയുടെ ചില ഭാഗങ്ങൾ, ലിവായുടെ തെക്കൻ ഭാഗങ്ങൾ, അബുദാബിയിലെ അൽ ദഫ്‌റയുടെ വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വീണ്ടും പോസ്റ്റ്‌മോർട്ടം; യുഎഇയിൽ ആത്മഹത്യചെയ്ത വിപഞ്ചികയുടെ സംസ്കാരം ഇന്ന്

    വീണ്ടും പോസ്റ്റ്‌മോർട്ടം; യുഎഇയിൽ ആത്മഹത്യചെയ്ത വിപഞ്ചികയുടെ സംസ്കാരം ഇന്ന്

    ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും. ഷാർജയിലായിരുന്ന അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയർന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നീണ്ടത്. ഭർത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകൾ വൈഭവിയുടെ മൃതദേഹം 17നു ദുബായിൽ സംസ്കരിച്ചിരുന്നു.

    കഴിഞ്ഞ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • രാത്രിയും കടലിൽ നീന്തിക്കുളിക്കാം; സൗകര്യങ്ങളൊരുക്കി യുഎഇയിലെ ഈ ബീച്ച്

    രാത്രിയും കടലിൽ നീന്തിക്കുളിക്കാം; സൗകര്യങ്ങളൊരുക്കി യുഎഇയിലെ ഈ ബീച്ച്

    പകൽച്ചൂട് പ്രശ്നമാക്കേണ്ട, കടലിൽ നീന്താൻ രാത്രിയിലും പോകാം. ജുമൈറ 1, 2, ഉംസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രി നീന്തൽ സൗകര്യമുള്ളത്. 800 മീറ്റർ വിസ്തൃതിയിലാണ് നീന്താനുള്ള ഇടം വേർതിരിച്ചത്. അപകടങ്ങളിൽ തുണയാകാൻ തീര സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വലിയ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ കുറവുമില്ല.കടലിന്റെയും കാലാവസ്ഥയുടെയും മാറ്റങ്ങൾ സന്ദർശകരെ അപ്പപ്പോൾ അറിയിക്കുന്നതിനു ഡിജിറ്റൽ സ്ക്രീനുകളും ഉണ്ട്. ദുബായ് നഗരസഭയാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും കടലിൽ ഇറങ്ങാനും കടൽത്തിരകൾ ആസ്വദിക്കാനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്കു നീന്താൻ പ്രത്യേക സ്ഥലമുണ്ട്.

    ജോഗിങ് ട്രാക്ക്, തണലിടങ്ങൾ, ശുചിമുറികൾ, കടൽ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾ എന്നിവയും സജ്ജമാണ്. കാർ പാർക്കിങ് സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. രാത്രി നീന്താൻ സൗകര്യമായതോടെ കുടുംബങ്ങൾ കൂടുതലായി ബീച്ചിലേക്ക് എത്താൻ തുടങ്ങി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രത്യേക അറിയിപ്പ്; യുഎഇയില്‍ അപരിചിതർക്ക് പണം കൈമാറിയാൽ എട്ടിന്‍റെ പണി

    പ്രത്യേക അറിയിപ്പ്; യുഎഇയില്‍ അപരിചിതർക്ക് പണം കൈമാറിയാൽ എട്ടിന്‍റെ പണി

    യുഎഇയിൽ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകളിലേക്ക് ഫണ്ട് നിക്ഷേപിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ചും സ്വീകർത്താവിന്‍റെ അക്കൗണ്ട് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത് പോലുള്ള സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ. “ആദ്യം, മുൻകൂട്ടി അറിവോ സ്ഥിരീകരണമോ ഇല്ലാതെ അപരിചിതർക്ക് പണം നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും നിയമപരമായ ബാധ്യതയ്ക്ക് വിധേയരാകുന്നെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. പല വ്യക്തികളും തങ്ങളുടെ കാർഡുകൾ പ്രവർത്തിക്കുന്നില്ലെന്ന് അവകാശപ്പെട്ട് എടിഎമ്മുകളിൽ സഹായം തേടാറുണ്ട്, എന്നാൽ വാസ്തവത്തിൽ, അവർ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ ശ്രമിക്കുന്നുണ്ടാകാം. വഞ്ചിക്കപ്പെട്ട ഒരാളെയും അശ്രദ്ധ കാണിച്ച ഒരാളെയും നിയമം വലിയ വ്യത്യാസമൊന്നും കാണിക്കുന്നില്ല. “കൈമാറ്റമോ നിക്ഷേപമോ നടത്തുന്ന ഏതൊരാളും ഫണ്ടിന്റെ ഉറവിടം പരിശോധിച്ച് അവ നിയമാനുസൃതമാണെന്ന് ഉറപ്പാക്കണം. സ്വീകർത്താവിന്റെ വ്യക്തിത്വവും സ്വഭാവവും ഇടപാടിന്റെ ഉദ്ദേശ്യവും അവർ അറിഞ്ഞിരിക്കണം. അപരിചിതർക്ക് പ്രത്യേകിച്ച്, എടിഎമ്മുകളിൽ ഐഡി ഇല്ലെന്ന വ്യാജേന പണം കൈമാറുന്നത് അങ്ങേയറ്റം അപകടകരമാണ്. സ്വീകർത്താവിനെ അറിയില്ലെങ്കിൽ പോലും, അത്തരമൊരു ഇടപാട് പൂർത്തിയാക്കാൻ തന്റെ ഐഡി ഉപയോഗിക്കുന്ന വ്യക്തിയാണ് ഉത്തരവാദിത്തം വഹിക്കുന്നത്. ആ പണം മയക്കുമരുന്ന് കടത്ത്, തീവ്രവാദ ധനസഹായം അല്ലെങ്കിൽ മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാം,” അൽ ദഹ്മാനി കൂട്ടിച്ചേർത്തു. 1 മുതൽ 10 വർഷം വരെ തടവും 100,000 ദിർഹത്തിൽ കുറയാത്തതും 5 ദശലക്ഷം ദിർഹത്തിൽ കൂടാത്തതുമായ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം. ഇത്തരം കേസുകളിൽ ഇളവ് ലഭിക്കില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.381756 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

    കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

    കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. പിന്നാലെ, റണ്‍വേ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. കാലവര്‍ഷം കനത്തതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതിനടക്കം കടുത്ത പ്രതിസന്ധിയാണ് മുംബൈ വിമാനത്താവളത്തില്‍ നേരിടുന്നത്. ലാന്‍ഡിങിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അപകടം നടന്നത് 2020ലാണ്. കനത്ത മഴയ്ക്കിടെ കോഴിക്കോട് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് 21 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2023 നവംബറില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലും വിമാനം അടിയന്തര ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ആളപായമൊന്നും ഉണ്ടായില്ല. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് മെഡിക്കല്‍ വസ്തുക്കള്‍ നിറച്ച ചാര്‍ട്ടേഡ് വിമാനം അപകടത്തില്‍പ്പെട്ടത്. ക്രാഷ് ലാന്‍ഡിങിനിടെ വിമാനത്തിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആര്‍ക്ക്? അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍

    യുഎഇയില്‍ വാഹനം ഓടിക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ആര്‍ക്ക്? അറിഞ്ഞിരിക്കേണ്ട നിയമവശങ്ങള്‍

    വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷം 44,018 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയ പുതിയ വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാഹനത്തിലുള്ള എല്ലാവരെയും ശ്രദ്ധിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഒരു വിമാനത്തിലെ ക്യാപ്റ്റന്റെ റോളിന് സമാനമാണിത്. വിമാനത്തിലുള്ള എല്ലാവരുടെയും പൂർണ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. ഇത് കാർ ഓടിക്കുമ്പോഴും ബാധകമാണ്. 2017 ജൂലൈ ഒന്ന് മുതൽ യുഎഇ നിയമം അനുസരിച്ച് മുന്നിലും പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ച്, പിൻസീറ്റുകളിൽ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. പല യാത്രക്കാരും ഇപ്പോഴും നിയമം അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ തെറ്റായ പെരുമാറ്റം കാണിച്ചാൽ ഡ്രൈവർക്ക് പിഴ ചുമത്തണം. നിയമങ്ങൾ നിശ്ചയിക്കുകയും എല്ലാവരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. അപകടങ്ങളിൽ പരിക്ക് അല്ലെങ്കിൽ മരണം എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കും. അപകടത്തിന്റെ സ്വഭാവമനുസരിച്ച് മുതിർന്നവരിൽ 40 മുതൽ 60 ശതമാനം വരെ അപകടങ്ങളിൽ സീറ്റ് ബെൽറ്റുകൾ ജീവൻ രക്ഷിക്കുന്നുണ്ടെന്നും കുട്ടികളിൽ 80 ശതമാനം വരെ മാരകമായ പരിക്കുകളോ മരണങ്ങളോ തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎഇ സ്കൂളുകള്‍

    വരാനിരിക്കുന്ന അധ്യയന വർഷത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി യുഎഇ സ്കൂളുകള്‍

    ആരോഗ്യം, സുരക്ഷ, ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി യുഎഇയിലുടനീളമുള്ള നിരവധി സ്കൂളുകൾ വരാനിരിക്കുന്ന അധ്യയന വർഷത്തിൽ കുട്ടികളെ ട്രോളി ബാഗുകളുമായി അയയ്ക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു. സ്കൂൾ ബാഗ് തെരഞ്ഞെടുക്കുമ്പോൾ സൗകര്യത്തിനോ ട്രെൻഡുകൾക്കോ പകരം സുരക്ഷയ്ക്കും സ്മാർട്ട് ശീലങ്ങൾക്കും മുൻഗണന നൽകണമെന്ന് അധ്യാപകരും ആരോഗ്യ സംരക്ഷണ വിദഗ്ധരും മാതാപിതാക്കളോട് അഭ്യർഥിച്ചു. സ്കൂൾ ബാഗ് ആശങ്കകൾ പരിഹരിക്കുന്നത് ഇതാദ്യമല്ല, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഒരു വിദ്യാർഥിയുടെ ബാക്ക്പാക്ക് അവരുടെ ശരീരഭാരത്തിന്റെ 20 ശതമാനത്തിൽ കൂടരുത് എന്ന് അബുദാബി അധികൃതർ സ്ഥാപനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു. അതിനുശേഷം, എമിറേറ്റ്‌സിലുടനീളമുള്ള നിരവധി സ്കൂളുകൾ വിദ്യാർഥികളുടെ ശാരീരിക ആയാസം കുറയ്ക്കുന്നതിന് ഭാരം കുറഞ്ഞ ബാഗ് നയങ്ങളും പ്രായപരിധി നിർണയിക്കുന്ന ഭാര മാർഗനിർദേശങ്ങളും നടപ്പിലാക്കാൻ നീങ്ങി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • ‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെ‘‘ ; നോവായി യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ കുറിപ്പ്

    ‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെ‘‘ ; നോവായി യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഡോക്ടറുടെ കുറിപ്പ്

    ‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാൻ, എന്റെ ഉള്ളം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ പാതയിൽ ഞാൻ വീണ്ടും നടക്കുന്നു. നിന്റെ ഓർമകളിൽ ഞാൻ ജീവിതം കണ്ടെത്തുന്നു. തളർന്നെങ്കിലും വീണുവെങ്കിലും നിന്റെ സ്നേഹത്തിൽ ഞാൻ വീണ്ടും ഉയരുന്നു. മുറിവുകൾ താങ്ങുമ്പോഴും ഞാൻ മിണ്ടാതെ നിൽക്കുന്നു. കാരണം, അവ എന്റെ ആത്മാവിന്റെ ഗാനം ആകുന്നു. എന്നെ തകർക്കൂ, എന്റെ ഉള്ളം കീറിയിടൂ, എന്റെ ഹൃദയത്തിൽ നിനക്കൊരു വേദി നിർമിക്കാം. എന്റെ സ്വപ്നങ്ങൾക്കും കരച്ചിലും നിന്റെ സ്നേഹത്തിന്റെ മധുരവും വേദനയും, എന്റെ ഓരോ അധരം ചിരിക്കാൻ പഠിക്കുന്നു. കാരണം നീയാണ് എന്റെ ഹൃദയത്തിന്റെ നിത്യപ്രകാശം…’’-അബുദാബി മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മി(54)യുടെ ഫെയസ്ബുക്ക് കുറിപ്പാണിത്.

    ഇത്തരത്തിൽ ജീവിതാനുഭവങ്ങൾ കാവ്യാത്മകമായും സമകാലിക വിഷയങ്ങൾ ശക്തമായ ഭാഷയിലും എഴുതിയ ഒട്ടേറെ പോസ്റ്റുകൾ ഈ ജനപ്രിയ ഡോക്ടറുടെ സമൂഹമാധ്യമ പേജുകളിൽ കാണാം. ജീവിതത്തെ വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോക്ടറുടെ വിയോഗം യുഎഇ മലയാളി സമൂഹത്തിന് വിശ്വസിക്കാനേ ആകുന്നില്ല. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്കാരിക, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ ആരും കണ്ടിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടവരാരും അവരെ മറക്കുകയുമില്ല. അത്രയ്ക്കും ഹൃദയാവർജകമായ പെരുമാറ്റമായിരുന്നു ഡോക്ടറുടേതെന്ന് അബുദുബായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പറയുന്നു.

    10 വർഷത്തിലേറെയായി യുഎഇയിൽ പ്രവാസിയായ ഡോ. ധനലക്ഷ്മിയെ മുസഫയിലെ താമസയിടത്തിൽ ഇന്നലെ(തിങ്കൾ) രാത്രിയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ ഇന്നലെ പോയിരുന്നില്ല. മുൻപ് കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. മൃതദേഹം ബിനിയാസ് മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും

    പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും

    പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോണുള്ള 3 രാജ്യങ്ങളിൽ യുഎഇയും. നോർവേയും ലിബിയയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. പഠന റിപ്പോർട്ട് പ്രകാരം എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സ്വന്തം മൊബൈൽ ഫോണുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സൗദിയും ബഹ്റൈനും ഒമാനുമാണ് തൊട്ടു പിന്നിൽ. ഇവിടെ 98 % പേർക്കാണ് സ്വന്തം മൊബൈലുള്ളത്. കുവൈത്തിൽ ഇത് 95 ശതമാനമാണ്.വേൾഡ് ബാങ്കിന്റെ ഗ്ലോബൽ ഫിൻഡെക്സ് ആണ് മൊബൈൽ സാന്ദ്രത സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്വീഡൻ, ഐസ്‌ലൻഡ്, ഫിൻലൻഡ്, ലിത്വാനിയ, ഇറ്റലി, ഡെൻമാർക്ക്, എസ്തോണിയ എന്നീ രാജ്യങ്ങളിലും 99% പേർക്കും മൊബൈൽ ഫോണുണ്ട്. യുഎസ്, സൈപ്രസ്, അൽജീരിയ, ഹോങ്കോങ്, ലാത്വിയ, മംഗോളിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ 98% പ്രായപൂർത്തിയായവർക്കും മൊബൈൽ ഫോണുണ്ട്.

    വികസിത രാജ്യങ്ങളിൽ മൊബൈൽ ഫോണിന്റെ ശരാശരി സാന്ദ്രത 90 ശതമാനമാണ്. അതേസമയം, ഇന്ത്യയിൽ പ്രായപൂർത്തിയായ 66% പേർക്കു മാത്രമാണ് മൊബൈൽ ഫോണുള്ളത്. പാക്കിസ്ഥാനിൽ ഇത് 63 ശതമാനമാണ്. ഫിലിപ്പീൻസിൽ 78, ഈജിപ്തിൽ 85 എന്നിങ്ങനെയാണ് കണക്ക്. ആഗോള ശരാശരിയിൽ 86 % മുതിർന്നവർക്കും മൊബൈൽ ഫോണുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജിസിസി രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗവും ഉയർന്ന നിലയിലാണ്.

    കഴിഞ്ഞ 3 മാസത്തെ കണക്കിൽ 86 – 99 % ആണ് ജിസിസി രാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോഗം. മൊബൈൽ വഴിയുള്ള ഓൺലൈൻ പർച്ചേസിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് യുഎഇ ആണ്. ഇവിടെ 37 ശതമാനമാണ് മൊബൈൽ വഴിയുള്ള ഓൺലൈൻ പർച്ചേസ്. സിംഗപ്പൂരിൽ 34.8 ശതമാനവും യുകെയിൽ 27.6 ശതമാനവും ബ്രസീലിൽ 24.4 ശതമാനവുമാണ് ഓൺലൈൻ പർച്ചേസുകൾ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ

    എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ

    എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടുത്തം ഉണ്ടായെന്നാണ് വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

    ശമ്പളവും ആനൂകൂല്യവും ഏറെ! വമ്പൻ തൊഴിലവസരങ്ങളുമായി യുഎഇയിലെ വിവിധ എയർലൈനുകൾ: ജോലി കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം

    വ്യോമയാന രംഗത്ത് അവസരങ്ങളുടെ വാതിൽ തുറന്ന് യുഎഇ വിമാന കമ്പനികൾ. കൈനിറയെ തൊഴിലവസരങ്ങളുമായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയാണ് വിവിധ എയർലൈനുകൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാബിൻ ക്രൂ, പൈലറ്റ്, എഞ്ചിനീയർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിങ്ങനെ വിവിധ തസ്തികകളിലാണ് തൊഴിലവസരങ്ങളുള്ളത്.

    എമിറേറ്റ്സ് എയർലൈൻസ് ദുബൈയിൽ റിക്രൂട്ട്മെൻറ് സംഘടിപ്പിക്കുന്നുണ്ട്.

    മെയിൻറനൻസ് ടെക്നീഷ്യൻസ്
    ക്യാബിൻ ക്രൂ റിക്രൂട്ട്മെൻറ് അഡ്വൈസർമാർ
    എയർപോർട്ട് സർവീസ് ഏജൻറുമാർ
    ബിസിനസ് സപ്പോർട്ട് ഓഫീസർമാർ
    പോർട്ടർമാർ
    സെയിൽസ് സപ്പോർട്ട് ഏജൻറുമാർ
    പൈലറ്റുമാർ എന്നീ ഒഴിവുകളാണ് എമിറേറ്റ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
    ക്യാബിൻ ക്രൂ തൊഴിലവസരങ്ങളും എമിറേറ്റ്സ് എയർലൈൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യാബിൻ ക്രൂവായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അ‍ടിസ്ഥാന ശമ്പളം – പ്രതിമാസം 4,430 ദിർഹം.

    ഫ്ലൈയിങ് പേ- 63.75 ദിർഹം / മണിക്കൂർ (80-100 മണിക്കൂർ, അല്ലെങ്കിൽ മാസം)

    ശരാശരി ആകെ മാസ ശമ്പളം – 10,170 ദിർഹം.

    ശമ്പളത്തിന് പുറമെ ലേഓവറുകൾക്ക് ഹോട്ടൽ താമസം, എയർപോർട്ടിലേക്കുള്ള ഗതാഗത സൗകര്യം, അന്താരാഷ്ട്ര ഭക്ഷണ അലവൻസുകൾ എന്നിവ ഉണ്ടായിരിക്കും.

    ഇത്തിഹാദ്

    ഇത്തിഹാദ് എയർവേയ്സിൽ 70 ഒഴിവുകളാണ് ഉള്ളത്. ക്യാബിൻ ക്രൂ, പൈലറ്റ്, ക്യാപ്റ്റൻ, സെയിൽസ് ഓഫീസർമാർ എന്നീ തസ്തികകളിലാണ് തൊഴിലവസരങ്ങളുള്ളത്. ഫ്ലൈദുബൈയിലും നിരവധി തൊഴിലവസരങ്ങളുണ്ട്. ഉദ്യോഗാർത്ഥികൾ എയർലൈൻറെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി അപേക്ഷകൾ അയയക്കണമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ക്യാബിൻ ക്രൂ, പൈലറ്റ്, ഗ്രൗണ്ട് ഓപ്പറേഷൻസ്, എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് എയർ അറേബ്യയിൽ തൊഴിലവസരങ്ങളുള്ളത്. വിശദ വിവരങ്ങൾക്ക് ഈ എയർലൈനുകളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിമാനത്തിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി, ആരോ ചെയ്ത തെറ്റിനെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം നാടണഞ്ഞു

    വിമാനത്തിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി, ആരോ ചെയ്ത തെറ്റിനെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം നാടണഞ്ഞു

    ലണ്ടനിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണിയെ തുടർന്ന് റിയാദിൽ കുടുങ്ങിയ ഇന്ത്യൻ കുടുംബം ഒരു മാസത്തെ ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞു. ആരോ ഒപ്പിച്ച വികൃതിയുടെ ഇരയായി മാറിയ കുടുംബത്തെ റിയാദിലെ ഇന്ത്യൻ എംബസിയും മലയാളി സാമൂഹികപ്രവർത്തകനും ചേർന്ന് നിരന്തരം നടത്തിയ കഠിനപരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി കഴിഞ്ഞദിവസം നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ആരോ ടിഷ്യൂ പേപ്പറിൽ എഴുതി വിമാനത്തിൻറെ ടോയിലറ്റിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചതിൽ തുടങ്ങിയതാണ് ഭാര്യയും ഭർത്താവും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ദുരിതം. ഭീഷണി സന്ദേശം കണ്ട് വിമാന ജോലിക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും അദ്ദേഹം ഉടൻ തൊട്ടടുത്തുള്ള എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ്ങിന് അനുവാദം തേടുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂൺ 21ന് രാവിലെ ലണ്ടനിൽനിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അന്ന് രാത്രി റിയാദിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. പൊലീസും പട്ടാളവും വളഞ്ഞ് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം വിമാനം പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായി. ആരാണ് ആ വ്യാജ സന്ദേശം എഴുതിവെച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ച എയർപ്പോർട്ട് പൊലീസിനും സ്പെഷ്യ ടാസ്ക് ഫോഴ്സിനും ഒരു വിമാനജോലിക്കാരൻ ഈ ഇന്ത്യൻ ദമ്പതികളുടെ 15 വയസുള്ള ഇളയ മകനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു. പൊലീസ് ഉടൻ അവനെ കസ്റ്റഡിയിലെടുത്ത് റിയാദിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. വിമാന യാത്ര മുടങ്ങിയതിനാൽ യാത്രക്കാരെ മുഴുവൻ റിയാദിലെ ഹോട്ടലിലേക്ക് മാറ്റാനുള്ള ഇമിഗ്രേഷൻ നടപടിക്കിടെയായിരുന്നു എയർ ഇന്ത്യ ജീവനക്കാരെൻറ സംശയത്തെ തുടർന്ന് പൊലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്.

    ഈ സമയം ഇമിഗ്രേഷൻ കൗണ്ടറിലെ ക്യൂവിൽ നിൽക്കുകയായിരുന്ന അച്ഛനും അമ്മയും ഏക സഹോദരനും പരിഭ്രാന്തിയിലായി. സംശയത്താൽ ചോദ്യം ചെയ്യാൻ കൊണ്ടുപോയതാണെന്നും നിരപരാധിയെന്ന് കണ്ടാൽ തിരിച്ചുകൊണ്ടുവരുമെന്നും വിമാന ജോലിക്കാർ സമാധാനിപ്പിച്ചതിനാൽ അവർ മറ്റ് യാത്രക്കാരോടൊപ്പം ഹോട്ടലിലേക്ക് പോയി. പിറ്റേന്നും അവനെത്തിയില്ല. ആ കുടുംബമൊഴികെ മറ്റുള്ള യാത്രക്കാരെല്ലാം അടുത്ത ദിവസത്തെ വിമാനത്തിൽ ഡൽഹിയിലേക്ക് പോവുകയും ചെയ്തു. സംശയമുന്നയിച്ച വിമാന ജോലിക്കാരനും ആ കുടുംബവും മാത്രം ഹോട്ടലിലായി. നാല് ദിവസം കഴിഞ്ഞിട്ടും മകനെത്തിയില്ല.

    ലണ്ടനിൽ ശാസ്ത്രജ്ഞനാണ് ബംഗളുരു സ്വദേശിയായ ആ അച്ഛൻ. ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥയും യു.പി സ്വദേശിയുമാണ് അമ്മ. ലണ്ടനിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് മൂത്ത സഹോദരൻ. ലണ്ടനിലെ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ് 15 വയസുകാരൻ. അവനെ പൊലീസ് വിട്ടയക്കുന്നതും കാത്ത് കണ്ണീരും പ്രാർഥനയുമായി ആ കുടുംബം ഹോട്ടലിൽ കഴിഞ്ഞു. വിവരം അറിഞ്ഞ് റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വരുന്നതുവരെ എന്ത് ചെയ്യണമെന്ന് ആ പാവം അച്ഛനും അമ്മയ്ക്കും സഹോദരനും അറിയുമായിരുന്നില്ല.

    ശിഹാബ് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാെൻറ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ അദ്ദേഹം ഉന്നതതല ഇടപെടലുകൾ നടത്തി. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ശിഹാബും കൂടി സൗദിയിലെ ബന്ധപ്പെട്ട ഓഫീസുകളിലും ജുവനൈൽ ഹോമിലും കയറിയിറങ്ങി. പയ്യനെ സംശയിച്ചുപോയതിൽ ആ വിമാന ജോലിക്കാരനും ഒടുവിൽ മനഃസ്ഥാപമുണ്ടായി. അയാൾ തെൻറ മൊഴിമാറ്റി. എംബസി ഉദ്യോഗസ്ഥരുടെയും ശിഹാബിെൻറയും കഠിനശ്രമങ്ങൾക്കൊടുവിൽ ഏഴാം ദിവസം ഒരു സൗദി പൗരെൻറ ജാമ്യത്തിൽ പയ്യനെ ജൂവനൈൽ ഹോമിൽനിന്ന് പുറത്തിറക്കി മാതാപിതാക്കളുടെ അടുക്കലെത്തിച്ചു.

    പക്ഷേ പാസ്പോർട്ടിൽ യാത്രാവിലക്ക് രേഖപ്പെടുത്തിയിരുന്നത് കാരണം റിയാദ് വിട്ടുപോകാൻ കഴിഞ്ഞില്ല. എയർപ്പോർട്ട് ട്രാവൽ സെക്യൂരിറ്റി കൺട്രോൾ ഡിവിഷേൻറതാണ് യാത്രാവിലക്കെന്ന് മനസിലാക്കി അത് നീക്കാനുള്ള ശ്രമമാണ് പിന്നീട് എംബസിയും ശിഹാബ് കൊട്ടുകാടും ചേർന്ന് നടത്തിയത്. റിയാദ് എയർപ്പോർട്ട് അതോറിറ്റി, റിയാദ് പൊലീസ്, ജുവനൈൽ ഹോം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്, സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) എന്നീ ഓഫീസുകളുമായി അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, എംബസി ഉദ്യോഗസ്ഥരായ വൈ. സാബിർ, രാജീവ് സിക്രി, ട്രാൻസിലേറ്റർമാരായ റഈസുൽ ആലം, സവാദ് എന്നിവരും ശിഹാബ് കൊട്ടുകാടും നിരന്തരം ഇടപെട്ട് നടത്തിയ ശ്രമത്തിനൊടുവിൽ 27ാം ദിവസം എല്ലാ നിയമകുരുക്കുകളും അഴിക്കാനായി. 15 വയസുകാരൻ നിരപരാധിയാണെന്ന് സൗദി അധികൃതർക്ക് ബോധ്യപ്പെട്ടു. യാത്രാവിലക്ക് നീങ്ങി. ഈ മാസം 17ന് വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ കുടുംബം നാട്ടിലേക്ക് പുറപ്പെട്ടു. ഒരു കുറ്റവും ചെയ്യാഞ്ഞിട്ടും അവർ കുടിച്ച കൈപ്പുനീരിന് കണക്കില്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ

    ലീഗൽ സേവനങ്ങൾക്ക് ഇനി ക്രിപ്റ്റോ കറൻസി; നിർണായക മാറ്റവുമായി യുഎഇ

    ജുഡീഷ്യൽ, ലീഗൽ സേവനങ്ങൾക്കുള്ള ഫീസ് ഡിജിറ്റലായി കൈമാറുന്നതിനു അബുദാബി ജുഡീഷ്യൽ വകുപ്പും അൽ മര്യാഹ് ബാങ്കും തമ്മിൽ ധാരണയായി. ദിർഹവുമായി പെഗ് ചെയ്തിരിക്കുന്ന ക്രിപ്റ്റോ കറൻസിയായ എഇ കോയിൻ വഴി ഡിജിറ്റലായി പണമിടപാടുകൾ നടത്താവുന്ന മധ്യപൂർവ രാജ്യങ്ങളിലെ ആദ്യ സർക്കാർ സ്ഥാപനമായി അബുദാബി ജുഡീഷ്യൽ വകുപ്പ് മാറി.

    സർക്കാർ സേവനങ്ങൾക്ക് ക്രിപ്റ്റോ കറൻസി വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കുന്ന പുതിയ സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ജൂഡീഷ്യറിയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പണമിടപാടിന് അനുമതി നൽകിയതെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സായീദ് അൽ അബ്രി പറഞ്ഞു.

    ബാങ്കിങ് മേഖലയിലെ ആധുനികവൽക്കരണത്തിനൊപ്പം സാങ്കേതിക വിദ്യയെ പൊതുജന സേവനത്തിനായി ഉപയോഗപ്പെടുത്തുക കൂടിയാണെന്ന് അൽ മര്യാഹ് ബാങ്ക് വൈസ് ചെയർമാൻ ഒമർ അൽ സാബി പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്

    യുഎഇയിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്

    വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം 44,018 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയ പുതിയ വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വാഹനത്തിലുള്ള എല്ലാവരെയും ശ്രദ്ധിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഒരു വിമാനത്തിലെ ക്യാപ്റ്റന്റെ റോളിന് സമാനമാണിത്. വിമാനത്തിലുള്ള എല്ലാവരുടെയും പൂർണ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. ഇത് കാർ ഓടിക്കുമ്പോഴും ബാധകമാണ്. 2017 ജൂലൈ 1 മുതൽ യുഎഇ നിയമം അനുസരിച്ച് മുന്നിലും പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ച് പിൻസീറ്റുകളിൽ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. പല യാത്രക്കാരും ഇപ്പോഴും നിയമം അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    വാഹനത്തിലെ യാത്രക്കാർ തെറ്റായ പെരുമാറ്റം കാണിക്കുകയാണെങ്കിൽ ഡ്രൈവർക്ക് പിഴ ചുമത്തണം. നിയമങ്ങൾ നിശ്ചയിക്കുകയും എല്ലാവരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്.

    അപകടങ്ങളിൽ പരുക്ക് അല്ലെങ്കിൽ മരണം എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കുമെന്ന് എഡൽമാൻ വ്യക്തമാക്കി. അപകടത്തിന്റെ സ്വഭാവമനുസരിച്ച് മുതിർന്നവരിൽ 40 മുതൽ 60 ശതമാനം വരെ അപകടങ്ങളിൽ സീറ്റ് ബെൽറ്റുകൾ ജീവൻ രക്ഷിക്കുന്നുണ്ടെന്നും, കുട്ടികളിൽ ശരിയായ നിയന്ത്രണങ്ങൾ 80 ശതമാനം വരെ മാരകമായ പരിക്കുകളോ മരണങ്ങളോ തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    റോഡ് സേഫ്റ്റി യുഎഇ നടത്തിയ നിരവധി പഠനങ്ങളെക്കുറിച്ചും എഡൽമാൻ പരാമർശിച്ചു. ഏകദേശം 20 ശതമാനം ഡ്രൈവർമാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെന്നും പകുതിയിലധികം പിൻസീറ്റ് യാത്രക്കാരും ബെൽറ്റ് ധരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും ഈ പഠനങ്ങൾ വെളിപ്പെടുത്തി. ടാക്സികളിലോ, ലിമോസിനുകളിലോ, അല്ലെങ്കിൽ സുഹൃത്തുക്കൾ ലിഫ്റ്റ് നൽകുമ്പോഴോ പിൻസീറ്റിൽ മുതിർന്നവർ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നത് സാധാരണമാണ്. ഈ ശീലം മാറണം.

    ഏറ്റവും ആശങ്കാജനകമായ കാര്യം കുട്ടികളുടെ സുരക്ഷയുടെ അഭാവമാണെന്നും എഡൽമാൻ കൂട്ടിച്ചേർത്തു. പൂജ്യം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികളുള്ള ഏകദേശം 30 ശതമാനം മാതാപിതാക്കൾക്കും നിയമം നിർബന്ധമാക്കിയ ചൈൽഡ് സീറ്റുകൾ സ്വന്തമായില്ല. ചൈൽഡ് സീറ്റുകളുള്ളവരിൽ മൂന്നിലൊന്ന് പേരും അവ ശരിയായി ഉപയോഗിക്കാറില്ല. സുരക്ഷിതമായ റോഡുകൾക്കായുള്ള യുഎഇയുടെ ശ്രമങ്ങൾ തുടരുമ്പോൾ, എല്ലാ ഡ്രൈവർമാരും യാത്രക്കാരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ പൊതുജന അവബോധവും കർശനമായ നിയമനിർമാണവും വേണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.367677 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മലയാളി വനിതാ ഡോക്ടർ യുഎഇയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

    മലയാളി വനിതാ ഡോക്ടർ യുഎഇയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

    മലയാളി വനിതാ ഡോക്ടർ അബൂദബിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

  • യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

    യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

    രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. അൽ ഐനിൽ ഇന്നലെ (ജൂലൈ 21) ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു. ദുബായിലെ മർഗാം, അൽ ഖുദ്ര, സൈഹ് അൽ സേലം, അൽ ലിസാലി എന്നിവിടങ്ങളിൽ നേരിയതോ കനത്തതോ ആയ മഴ പെയ്തതായി എന്‍സിഎം അറിയിച്ചു. അൽ ഐനിലെ അൽ ഫഖ, ഉം അൽ സുമൗൾ, ഖത്ം അൽ ശിഖ്ല എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്തതായും റിപ്പോർട്ട് ചെയ്തു. അൽ ഐൻ, അൽ ദഫ്ര മേഖല ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എൻ‌സി‌എം ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചു. താപനിലയിൽ വർധനവുണ്ടായിട്ടും ഈ പ്രദേശങ്ങളിലെ നിവാസികൾക്ക് ഇന്ന് മഴ തുടരുമെന്ന് പ്രതീക്ഷിക്കാം. താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെന്നും എൻ‌സി‌എം പ്രവചനം പറയുന്നു. ദുബായിലെ സൈഹ് അൽ സലാമിൽ മഴ പെയ്തിട്ടും ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.8 ഡിഗ്രി സെൽഷ്യസാണ്. അതേസമയം, ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ഫുജൈറയിലെ അൽ ഫർഫറിൽ 26.5 ഡിഗ്രി സെൽഷ്യസാണ്. ഈ കാലാവസ്ഥയിൽ മുൻകരുതലുകൾ എടുക്കണമെന്ന് എൻ‌സി‌എം മുന്നറിയിപ്പ് നൽകി. “ചില ഉള്‍പ്രദേശങ്ങളിൽ മഴയും ശക്തമായ താഴേക്കുള്ള കാറ്റും ഉണ്ടാകുമ്പോൾ മുൻകരുതലുകൾ എടുക്കണം” എന്ന് അലേർട്ടിൽ പറയുന്നു. “ശക്തമായ കാറ്റ് കാരണം അയഞ്ഞ വസ്തുക്കളും ദുർബലമായ ഘടനകളും അപകടകരമാകാം, തിരശ്ചീന ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്, ദയവായി മഴ പെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കുക.” ചില തീരദേശ, ഉള്‍പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ജൂലൈ 22 ചൊവ്വാഴ്ചയും ഈർപ്പമുള്ള അവസ്ഥ തുടരുമെന്ന് പ്രവചിക്കപ്പെടുന്നു, മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാമെന്ന് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

    എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

    എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. വൈകിട്ട് 4.45നുള്ള ദുബായ്, രാത്രി 8.35ന് പുറപ്പെടേണ്ട അബുദാബി, 9.30നുള്ള ഷാർജ വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഇന്നലെ ഉച്ചയ്ക്കു 1.15ന് പുറപ്പെടേണ്ട അബുദാബി വിമാനം വൈകിട്ട് 3.15നും രാവിലെ 10.55ന് പുറപ്പെടേണ്ട ദോഹ വിമാനം രാത്രി 7.12നാണ് പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ന്റെ അബുദാബി സർവീസും റദ്ദാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 10.40ന് പുറപ്പെടേണ്ട ബഹ്റൈൻ വിമാനം വൈകിട്ട് 3.05നാണ് പുറപ്പെട്ടത്. രാത്രി 10.25ന് പുറപ്പെടേണ്ട ദമാം വിമാനം ഇന്ന് പുലർച്ചെ 3.12നും വൈകിട്ട് 4.45ന്റെ ദുബായ് വിമാനം രാത്രി ഏഴിനുമാണ് പുറപ്പെട്ടത്. റദ്ദാക്കിയ സർവീസുകൾ സംബന്ധിച്ച് കൃത്യമായ വിവരം നൽകാത്തത് വലിയ ബുദ്ധിമുട്ടാണു സൃഷ്ടിക്കുന്നത്. ആവശ്യത്തിനും വെള്ളവും ഭക്ഷണവും ലഭിച്ചില്ലെന്നും യാത്രക്കാരില്‍ പലരും പരാതിപ്പെട്ടു. വിമാനം പുറപ്പെടുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയില്ല. സാങ്കേതിക തകരാറുകളും വിമാനങ്ങളുടെ ലഭ്യതക്കുറവുമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടർച്ചയായി മുടങ്ങാൻ കാരണമാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ അടച്ചിടും

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ അടച്ചിടും

    യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ ബ്ലൂ ലൈനും ഇത്തിഹാദ് റെയിലും ആണ് നവീകരിക്കുന്നത്. മെഗാ അപ്‌ഗ്രേഡുകൾ രാജ്യത്തിന്റെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഗതാഗതത്തിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിലൂടെ താമസക്കാരുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഗതാഗതം സുഗമമാക്കുന്നതിനായി താൽക്കാലിക വഴിതിരിച്ചുവിടലുകളും റോഡ് അടച്ചിടലുകളും ഉണ്ടാകും. പുറത്തിറങ്ങുന്നതിന് മുന്‍പ് വാഹനമോടിക്കുന്നവർ പരിഗണിക്കേണ്ട ഗതാഗത വഴിതിരിച്ചുവിടലുകള്‍ നോക്കാം. ഷാർജയിലെ മ്ലീഹ റോഡിൽ അടച്ചിടൽ: ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്നതിനും രാജ്യത്തെ വിശാലമായ ജിസിസി മേഖലയുമായി ബന്ധിപ്പിക്കുന്നതിനും എത്തിഹാദ് റെയിൽ ഒരുങ്ങുന്നതോടെ, ഷാർജയിൽ റോഡ് ജോലികൾ പൂർണതോതിൽ പുരോഗമിക്കുകയാണ്. ജോലിക്കായി പലപ്പോഴും മറ്റ് എമിറേറ്റുകളിലേക്ക്, പ്രധാനമായും ദുബായിലേക്ക്, യാത്ര ചെയ്യുന്ന, തിരക്കേറിയ ഗതാഗതത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന ഷാർജ നിവാസികൾക്ക് ദേശീയ റെയിൽവേ ശൃംഖല ഒരു ആശ്വാസമായിരിക്കും. ഈ ലാൻഡ്മാർക്ക് പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി, യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപമുള്ള മ്ലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന തെരുവുകൾ 2 മാസത്തേക്ക് അടച്ചിടുമെന്ന് എമിറേറ്റ് പ്രഖ്യാപിച്ചു. ജൂലൈ 1 ചൊവ്വാഴ്ച ആരംഭിച്ച അടച്ചിടൽ ഓഗസ്റ്റ് 30 ശനിയാഴ്ച വരെ നീണ്ടുനിൽക്കും. ദുബായിലെ മിർദിഫ് അടച്ചുപൂട്ടൽ: എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് മെട്രോ ലൈൻ പ്രാപ്തമാക്കുന്നതിന്, മിർദിഫിൽ ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ രണ്ട് ഭാഗങ്ങളിൽ ഇവ പ്രതീക്ഷിക്കുന്നു: മിർദിഫ് സിറ്റി സെന്റർ ഭാഗത്തിന് സമീപമുള്ള അഞ്ചാം സ്ട്രീറ്റിനും എട്ടാം സ്ട്രീറ്റിനും ഇടയിലുള്ള റൗണ്ട് എബൗട്ട് ഇന്റർസെക്ഷൻ അടച്ചിടും, അഞ്ചാം സ്ട്രീറ്റിൽ നിന്ന് എട്ടാം സ്ട്രീറ്റിലേക്ക് സിറ്റി സെന്റർ ഭാഗത്തേക്ക് വഴിതിരിച്ചുവിടും, എട്ടാം സ്ട്രീറ്റിൽ നിന്ന് അഞ്ചാം സ്ട്രീറ്റിലേക്ക് അൾജീരിയ സ്ട്രീറ്റിലേക്ക് വഴിതിരിച്ചുവിടും. മാൾ സന്ദർശകർക്കായി പാർക്കിംഗ് ഏരിയയിലേക്ക് ആർ‌ടി‌എ ഒരു ബദൽ ആക്‌സസ് റോഡ് ഒരുക്കും, സിറ്റി സെന്റർ മിർദിഫ് സ്ട്രീറ്റിൽ നിന്ന് വരുന്ന ഗതാഗതത്തിനായി ‘ഘൂറൂബ് സ്‌ക്വയറിന്’ സമീപമുള്ള താമസക്കാർക്ക് യു-ടേൺ സൗകര്യവും നൽകും. അക്കാദമിക് സിറ്റിയിലെ അടച്ചുപൂട്ടൽ: ജർമ്മൻ ഇന്റർനാഷണൽ സ്കൂളിന് മുന്നിലുള്ള ഇരു ദിശകളിലുമുള്ള 63 സ്ട്രീറ്റ് അടച്ചിടുക, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിലേക്കുള്ള പ്രവേശനം സാധ്യമാക്കുക, സ്കൂളിന് ബദൽ പ്രവേശന, എക്സിറ്റ് പോയിന്റുകൾ നൽകുക എന്നിവയാണ് വഴിതിരിച്ചുവിടലുകളിൽ ഉൾപ്പെടുന്നത്.’20 മിനിറ്റ് നഗരം’ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ബ്ലൂ ലൈൻ പദ്ധതി സഹായിക്കുന്നു. ഈ ആശയം അവശ്യ സേവനങ്ങളുടെ 80 ശതമാനത്തിലധികം താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാനാകുമെന്ന് ഉറപ്പാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ അർമാഡ ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇയിലെ അർമാഡ ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

    അർമാഡ ഹോൾഡിംഗ്സ്/അർമാഡ ഗ്രൂപ്പ് എന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നാണ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 20-ലധികം സജീവ കമ്പനികളുണ്ട്.

    റിയൽ എസ്റ്റേറ്റ് വികസനം, പ്രോപ്പർട്ടി മാനേജ്‌മെന്റ്, പ്രോപ്പർട്ടി വികസനം, നിർമ്മാണം, എഞ്ചിനീയറിംഗ്, വിവരസാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, വിദേശ നേരിട്ടുള്ള നിക്ഷേപം, സമുദ്ര വ്യവസായങ്ങൾ, സൗകര്യ മാനേജ്‌മെന്റ്, ഹോം ഓണേഴ്‌സ് അസോസിയേഷനുകൾ, ചാരിറ്റികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ അർമാഡ ഗ്രൂപ്പ് നിക്ഷേപം നടത്തുന്നു.

    APPLY NOW https://armadaholding.com/careers

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും, ഭർത്താവിനെ നാട്ടിലെത്തിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

    യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും, ഭർത്താവിനെ നാട്ടിലെത്തിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

    യുഎഇയിൽ മരിച്ച അതുല്യയുടെ ഫോൺ പരിശോധിക്കും. ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽഫോൺ നാട്ടിൽ കൊണ്ടുവന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ഷാർജ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഭർത്താവിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ നാട്ടിൽവച്ച് അതുല്യ നേരിട്ട പീഡനങ്ങളും പരാതികളും കോടതിയിലെ കേസുകളും പരിശോധിക്കും.ഷാർജയിൽ ഭർ‍ത്താവിനൊപ്പം താമസിച്ചു വന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ ടി.അതുല്യ ശേഖറിന്റെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഇതിനായി കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ ചവറ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ അടങ്ങുന്ന എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തെക്കുംഭാഗം എസ്ഐ എൽ.നിയാസ്, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സജി കുമാർ, എഎസ്ഐ ദീപ്തി, സിവിൽ പൊലീസ് ഓഫിസർമാരായ ഷൺമുഖദാസ്, വിനീഷ്, അനീഷ്, ആര്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളവർ.ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അവിടത്തെ റിപ്പോർട്ട് കൂടി പരിശോധിച്ചായിരിക്കും അന്വേഷണം. അതുല്യയുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ, സഹോദരി എന്നിവരിൽനിന്നും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടും. 19ന് പുലർച്ചെയാണ് അതുല്യയെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി. തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും. ഇക്കാര്യത്തിൽ പോസ്റ്റ്മോർട്ടം വന്ന ശേഷമായിരിക്കും സ്ഥിരീകരണം. അതേസമയം, കഴിഞ്ഞ ദിവസം ഷാർജയിൽ മാധ്യമപ്രവർത്തകരോട് സതീഷ് ശങ്കർ വിശദീകരിച്ച കാര്യങ്ങൾ അതുല്യയുടെ ബന്ധുക്കൾ പൂർണമായും തള്ളി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഉയിരറ്റ് നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ പ്രവാസലോകം

    ഉയിരറ്റ് നാളെ നാട്ടിലേക്ക്; മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും കണ്ണീർവിട നൽകാൻ പ്രവാസലോകം

    മകൾക്ക് പിന്നാലെ വിപഞ്ചികയ്ക്കും വിട ചൊല്ലാൻ പ്രവാസ ലോകം. വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തോളം ഷാർജ ഫോറൻസിക് വിഭാഗത്തിലെ തണുത്തുറഞ്ഞ അറയിൽ ചേതനയറ്റു കിടന്ന വിപഞ്ചിക(33)യുടെ മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. തുടർന്ന് നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും.

    ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വഴ്ച( ഈ മാസം 8)യായിരുന്നു ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

    ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും! വരാനിരിക്കുന്നത് 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം

    ലോകം ഒരു വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറേബ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 2027 ഓഗസ്റ്റ് 2-ന് ഈ അപൂർവ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. സമയ ദൈർഘ്യമാണ് ഈ ഗ്രഹണത്തിൻറെ ഏറ്റവും പ്രത്യേകത. ഈ സൂര്യഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 100 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണിത്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സമയം ഭൂമി അഫിലിയനിൽ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രൻ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.

    സൂര്യഗ്രഹണത്തിൻറെ പൂർണ്ണ പാത 275 കിലോമീറ്റർ വീതിയുള്ളതായിരിക്കും. അതുകൊണ്ടുതന്നെ ഈ ഗ്രഹണം നിരവധി ഭൂഖണ്ഡങ്ങളെ ഉൾക്കൊള്ളും. ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിൽ സൂര്യഗ്രഹണം കാണാൻ കഴിയും. ഈ സൂര്യഗ്രഹണം അറ്റ്ലാൻറിക് സമുദ്രത്തിൽ നിന്ന് ആരംഭിച്ച് തെക്കൻ സ്പെയിനിലെയും വടക്കേ ആഫ്രിക്കയിലെയും ജിബ്രാൾട്ടർ കടലിടുക്ക് വഴി അറേബ്യൻ ഉപദ്വീപിലേക്ക് പോകും. തെക്കൻ സ്പെയിൻ, ജിബ്രാൾട്ടർ, വടക്കേ ആഫ്രിക്ക, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമാകും. ചെങ്കടൽ വഴി സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൂടെയായിരിന്നും ഭ്രമണത്തിൻറെ പാത കടന്നുപോകുന്നത്. കാഡിസ്, മലാഗ എന്നീ സ്‌പാനിഷ് നഗരങ്ങൾ നാല് മിനിറ്റിലധികം പൂർണ്ണമായും ഇരുട്ടിൽ തുടരും. ഈജിപ്തിലെ ലക്സറാണ് ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിന് സാക്ഷ്യം വഹിക്കുക. ഇത്തവണയും ഇന്ത്യ സമ്പൂർണ്ണ സൂര്യഗ്രഹണത്തിൻറെ പാതയിലായിരിക്കില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക ഇന്ത്യൻ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് 2 ന് വൈകുന്നേരം 4:30 ഓടെ ഇന്ത്യയിലെ ആളുകൾക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിഞ്ഞേക്കും.

    നൂറുകണക്കിന് വർഷത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണിത്. നിലവിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം സംഭവിച്ചത് ബിസി 743-ലാണ്. അന്ന് 7 മിനിറ്റും 28 സെക്കൻഡും ഭൂമിയിൽ ഇരുട്ട് നിലനിന്നിരുന്നു. 2027 ഓഗസ്റ്റ് -2ന് വരാനിരിക്കുന്ന സൂര്യഗ്രഹണം വിശാലവും ദൈർഘ്യമേറിയതുമായതിനാൽ വിവിധ ഭൂഖണ്ഡങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ, ആകാശ നിരീക്ഷകർ, ശാസ്ത്രജ്ഞർ, ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് ഈ വിസ്മയകരമായ ആകാശക്കാഴ്ച ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമായിരിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാഗ്യം

    സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാഗ്യം

    ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ 12 വർഷമായി ദുബായിൽ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്ന ആന്റോ ജോസ് ബിഗ് ടിക്കറ്റ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. കുടുംബത്തോടൊപ്പം കരാമയിലാണ് താമസിക്കുന്നതെന്നും തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി 20 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ആന്റോ ജോസ് ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ ഭാഗ്യം അവരെ തേടിയെത്തി. താൻ 8 വർഷമായി ടിക്കറ്റുകൾ വാങ്ങുന്നുണ്ടെന്നും ഈ സമ്മാനം എന്റെ 20 സുഹൃത്തുക്കളുമായി പങ്കിടുമെന്നും ആന്റോ ജോസ് പറഞ്ഞു.

    ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിലൂടെയാണ് ആന്റോ ജോസ് നാല് ടിക്കറ്റുകൾ വാങ്ങിയത്. ഈ സൗജന്യ ടിക്കറ്റുകളിലൊന്നാണ് സമ്മാനത്തിന് അർഹമായത്. ഗ്രൂപ്പ് ഇപ്പോഴും പ്രതീക്ഷയിലാണെന്നും ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നത് തുടരുമെന്നും ആന്റോ ജോസ് പറഞ്ഞു. ആന്റോ ജോസിന്റെ ഈ ടിക്കറ്റ് ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിലും പരിഗണിക്കും. ഇത് അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും ജാക്ക്പോട്ട് നേടാനുള്ള സ്വപ്നം സജീവമാക്കി നിർത്തുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ പിരിച്ചെടുത്ത പണം കമ്പനിക്ക് നൽകിയില്ല; തിരിച്ചടക്കണമെന്ന് കോടതിവിധി

    യുഎഇയിൽ പിരിച്ചെടുത്ത പണം കമ്പനിക്ക് നൽകിയില്ല; തിരിച്ചടക്കണമെന്ന് കോടതിവിധി

    ഇടപാടുകാരിൽനിന്ന് പിരിച്ചെടുത്ത പണം കമ്പനിക്ക് നൽകാതിരുന്ന ജീവനക്കാരനോട് തുക തിരിച്ചടക്കണമെന്ന് ഉത്തരവിട്ട് കോടതി. ജോലി ചെയ്തിരുന്ന കാലത്ത് ഇടപാടുകാരിൽനിന്ന് പിരിച്ചെടുത്ത പണം ജീവനക്കാരൻ തൊഴിലുടമക്ക് നൽകാതിരിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി മുൻ തൊഴിലുടമക്ക് ഇയാൾ 1,19,965 ദിർഹം തിരിച്ചടക്കണമെന്ന് ഉത്തരവിട്ടു. ഒമ്പത് വർഷത്തോളം സ്ഥാപനത്തിലെ പണം പിരിച്ചെടുക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇക്കാലത്ത് കമ്പനിക്ക് നൽകേണ്ട പല പേമെന്റുകളും നൽകാതെ ഫണ്ട് ദുരുപയോഗം ചെയ്തതായി കോടതി പരിശോധനയിൽ കണ്ടെത്തി. 3300 ദിർഹം അടിസ്ഥാന ശമ്പളമുൾപ്പെടെ ജീവനക്കാരന് ആകെ 5500 ദിർഹം പ്രതിമാസ ശമ്പളം നൽകിയിരുന്നു.

    ആകെ 1,28,966 ദിർഹം തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് കമ്പനി ഹരജി ഫയൽ ചെയ്തത്. നഷ്ടപ്പെട്ട തുക രേഖപ്പെടുത്തുന്ന കൺസൾട്ടൻസി റിപ്പോർട്ടിന്റെ ചെലവ്, ക്ലെയിം തീയതി മുതൽ മുഴുവൻ തിരിച്ചടവ് വരെയുള്ള അഞ്ച് ശതമാനം നിയമപരമായ പലിശ, കോടതി ഫീസ് എന്നിവയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് പഠിക്കാൻ കോടതി വിദഗ്ധരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന്, കമ്പനി ജീവനക്കാരൻറെ പണമിടപാട് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തിയതായി വിദഗ്ധർ സ്ഥിരീകരിച്ചു. ഇതിൽ ജീവനക്കാരൻ പണം പിരിച്ചെടുത്തെങ്കിലും അത് കമ്പനിയിൽ നിക്ഷേപിച്ചില്ലെന്ന് വ്യക്തമായി. ജീവനക്കാരൻറെ എതിർവാദങ്ങൾ കൂടി വിശകലനം ചെയ്ത ശേഷമാണ് തിരിച്ചടക്കേണ്ട തുക കോടതി നിർണയിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ക്രിപ്റ്റോ തട്ടിപ്പിൽ കുടുങ്ങി യു.എ.ഇ; നഷ്ടമായത് ലക്ഷങ്ങൾ

    ക്രിപ്റ്റോ തട്ടിപ്പിൽ കുടുങ്ങി യു.എ.ഇ; നഷ്ടമായത് ലക്ഷങ്ങൾ

    ഈ വർഷം ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യു.എ.ഇയിലെ നിക്ഷേപകർക്ക് നഷ്ടമായത് ശരാശരി മൂന്ന് ലക്ഷം ദിർഹം വീതം. ആഗോള തലത്തിൽ ക്രിപ്റ്റോ തട്ടിപ്പിന് ഇരയാകുന്നവരിൽ യു.എസിലുള്ളവരാണ് രണ്ടാം സ്ഥാനത്ത്.

    ചിലി, ഇന്ത്യ, ലിത്വേനിയ, ജപ്പാൻ, ഇറാൻ, ഇസ്രായേൽ, നോർവേ, ജർമനി എന്നീ രാജ്യങ്ങളിലുള്ളവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ബ്ലോക്ക്ചെയിൻ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിൻ അനാലിസിസ് എന്ന സ്ഥാപനത്തിന്റേതാണ് കണക്കുകൾ. ലോകത്ത് ക്രിപ്റ്റോ ഇടപാട് ഏറ്റവും ഉയർന്ന നിലയിൽ നടക്കുന്ന രാജ്യമാണ് യു.എ.ഇ.

    ഏതാണ്ട് 30 ശതമാനം യു.എ.ഇ നിവാസികൾക്കും ക്രിപ്റ്റോ കറൻസി ഉണ്ട്. വിയറ്റ്നാം, യു.എസ്, ഇറാൻ, ഫിലിപ്പീൻസ്, ബ്രസീൽ, സൗദി അറേബ്യ, സിംഗപ്പൂർ, യുക്രെയ്ൻ എന്നീ രാജ്യങ്ങളാണ് ക്രിപ്റ്റോ ഇടപാടിൽ യു.എ.ഇക്ക് തൊട്ടുപിന്നിലുള്ളത്. ക്രിപ്റ്റോ കറൻസി കാര്യക്ഷമമായി സൂക്ഷിക്കുന്നതിന് മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഇ.സി-കൗൺസിൽ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും പറയുന്നത് ക്രിപ്റ്റോ സുരക്ഷക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ ശരിയായ വാലറ്റ് തെരഞ്ഞെടുക്കണമെന്നാണ്. ഹാർഡ്വെയർ വാലറ്റാണ് ഏറ്റവും മികച്ചത്.

    ക്രിപ്റ്റോ കറൻസികളുടെ സുരക്ഷിതമായ സൂക്ഷിപ്പിന് പേപ്പർ വാലറ്റ് മികച്ച ഓഫ് ലൈൻ പരിഹാരമാണ്. കൂടുതൽ ശക്തമായ പാസ്വേഡുകൾ നൽകുക, ഓതന്റിക്കേഷനായി രണ്ട് ഘടകങ്ങൾ ഉൾപ്പെടുത്തുക, തട്ടിപ്പിനെതിരെ ജാഗ്രത, സോഫ്റ്റ്വെയറുകൾക്ക് കൃത്യമായ അപ്ഡേറ്റ്, സ്വകാര്യ പാസ്വേഡുകളുടെ സുരക്ഷിതത്വം, വൈവിധ്യവത്കരണം, നെറ്റ്വർക്ക് സുരക്ഷിതമാക്കൽ തുടങ്ങിയ നിർദേശങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യു.എ.ഇയിലും പണമടക്കാൻ ഇനി യു.പി.ഐ; രൂപയിൽ തന്നെ ഇടപാട് നടത്താം

    യു.എ.ഇയിലും പണമടക്കാൻ ഇനി യു.പി.ഐ; രൂപയിൽ തന്നെ ഇടപാട് നടത്താം

    യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കൈയിൽ ദിർഹമോ ബാങ്ക് കാർഡുകളോ ഇല്ലാതെ മുഴുവൻ ഇടപാടുകളും യു.പി.ഐ ആപ് വഴി നടത്താൻ സൗകര്യം ഒരുങ്ങുന്നു. യു.പി.ഐ അധിഷ്ഠിത പേമെൻറ് സംവിധാനം യു.എ.ഇയിൽ വ്യാപകമാക്കാനാണ് നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തീരുമാനം. പദ്ധതി യാഥാർഥ്യമായാൽ യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും വിനോദ സഞ്ചാരികൾക്കും യു.പി.ഐ ആപ് ഉപയോഗിച്ച് യു.എ.ഇയിൽ എവിടെ വേണമെങ്കിലും രൂപയിൽ തന്നെ പണമിടപാട് നടത്താനാവും. ദിർഹമിന് ആനുപാതികമായ തുകയായിരിക്കും ഇന്ത്യൻ അക്കൗണ്ടിൽനിന്ന് കുറവ് വരുക.

    ഓരോ ദിവസത്തേയും വിനിമയ നിരക്ക് അനുസരിച്ചായിരിക്കും ഇടപാട്. ഉദാഹരണത്തിന് ഒരു ദിർഹമിന് 23 രൂപയാണ് വിനിമയ നിരക്ക് എങ്കിൽ 10 ദിർഹമിൻറെ സാധനം വാങ്ങിയാൽ 230 രൂപ അക്കൗണ്ടിൽനിന്ന് പിടിക്കും. വൻകിട ഹൈപ്പർ മാർക്കറ്റുകൾ മുതൽ ടാക്സികളിൽ വരെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഈ രീതിയിൽ പണമടക്കാനാവും. മൊബൈലിലെ യു.പി.ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏത് ആപ്പ് ഉപയോഗിച്ചും ഇടപാട് നടത്താനാവും. ദുബൈ ഡ്യൂട്ടി ഫ്രീയിലും ലുലു ഹൈപ്പർ മാർക്കറ്റുകളിലും നിലവിൽ ഈ സൗകര്യം ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് എൻ.പി.സി.ഐ തീരുമാനം.

    മഷ്രിക് ബാങ്കിൻറെ നിയോപേ, നെറ്റ്വർക്ക് ഇൻറർനാഷനൽ, മാഗ്നാട്ടി തുടങ്ങിയ പേമെൻറ് സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കുക. യു.പി.ഐയുടെയും യു.എ.ഇയുടെ ആനി (എ.എ.എൻ.ഐ) യുടെയും ഡിജിറ്റൽ പേമെൻറ് പ്ലാറ്റ്‌ഫോമുകളുടെ സംയോജനം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്. ഒരു വർഷത്തിനുളളിൽ യു.എ.ഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കാളിത്തത്തിൽ അടുത്ത നാലുമാസത്തിനകം ദുബൈയിലെ ടാക്സികളിൽ ക്യു.ആർ സ്കാൻ ചെയ്തുള്ള പണമിടപാട് നടത്താനാവുമെന്നാണ് എൻ.പി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിപ്ലവ സൂര്യന് വിട; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

    വിപ്ലവ സൂര്യന് വിട; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

    മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ.

    കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

    യുഎഇയിലെ മലയാളി യുവതി അതുല്യയുടെ ആത്മഹത്യ: ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

    കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയെ ഷാർജയിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയിലായിരുന്നു എൻജിനീയറായി സതീഷ് ജോലി ചെയ്തിരുന്നത്. ഒരു വർഷം മുൻപാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി നേരിട്ട് സതീഷിനെ അറിയിച്ചതായാണ് വിവരം.

    അതേസമയം, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ സതീഷിനെ വിളിപ്പിച്ചിട്ടുണ്ട്. അതുല്യയുടെ വിസ സതീഷിന്റെ പേരിലായിരുന്നു. പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനും കാൻസലേഷനടക്കമുള്ള വിസ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സതീഷ് കോൺസുലേറ്റിൽ ഹാജരാകേണ്ടി വരും. പക്ഷെ കോൺസുലേറ്റിൽ താൻ പോകേണ്ടതില്ലെന്ന നിലപാടിലാണ് സതീഷ്.

    ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിലെ സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഏകമകൾ ആരാധ്യ നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. മുൻ പ്രവാസിയും ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറുമായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ് മരണപ്പെട്ട അതുല്യ. സഹോദരി അഖില ഷാർജ റോളയിൽ തൊട്ടടുത്താണ് താമസിക്കുന്നത്.

    2014 ലായിരുന്നു അതുല്യയെ ശാസ്താംകോട്ട മനക്കരയിൽ സതീഷ് വിവാഹം കഴിച്ചത്. 43 പവനും ബൈക്കും സ്ത്രീധനമായി നൽകിയതായി അതുല്യയുടെ കുടുംബം പറയുന്നു. അതുല്യയുടെ മാതാവ് തുളസി ഭായി നൽകിയ പരാതിയിൽ സതീഷിനെതിരെ ചവറ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോൾ മുതൽ സതീഷ് അതുല്യയെ സ്ത്രീധനം കുറഞ്ഞുപോയി എന്ന കാരണത്താൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസിൻറെ എഫ്.ഐ.ആറിൽ പറയുന്നു. 2023 മുതൽ ഷാർജയിലെ ഫ്ലാറ്റിൽ സതീഷും അതുല്യയും താമസിച്ചുവരികയായിരുന്നെന്നും അവിടെവെച്ച് അതുല്യ നിരന്തര പീഡനങ്ങൾക്ക് ഇരയായെന്നും മാതാവ് നൽകിയ പരാതിയിലുണ്ട്. രണ്ടുദിവസം മുമ്പ് സതീഷ് അതുല്യയെ തലയിൽ പാത്രം കൊണ്ട് അടിച്ചും നാഭിക്ക് ചവിട്ടിയും കഴുത്തിന് കുത്തിപ്പിടിച്ചും ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ അന്തരിച്ചു. പരേതനായ എരഞ്ഞിക്കൽ നാരായണൻ-രുഗ്‌മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും വിദ്യാർഥികൾ, അബുദാബി).

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

    ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ‍’മൂന്നിരട്ടി’ ശമ്പളം, യുഎഇയില്‍ ഈ മേഖലകളില്‍ വന്‍ ഡിമാന്‍ഡ്

    ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡിജിറ്റൽ, മറ്റ് വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവയിലെ മിഡ്-സീനിയർ ലെവൽ മുതൽ സീനിയർ ലെവൽ വരെയുള്ള റോളുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾ യുഎഇയിൽ പ്രതിമാസം 45,000 ദിർഹം വരെ വരുമാനം നേടുന്നു. ഇന്ത്യയിലെ മുൻനിര ടാലന്റ് സൊല്യൂഷൻസ് സ്ഥാപനങ്ങളിലൊന്നായ കരിയർനെറ്റ് ഗ്രൂപ്പിന്റെ കണക്കനുസരിച്ചാണിത്. യുഎഇയിലെ ഇന്ത്യൻ സാങ്കേതിക പ്രൊഫഷണലുകൾ സാധാരണയായി ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതൽ വരുമാനം നേടുന്നെന്ന് കരിയർനെറ്റ് ഗ്രൂപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ അൻഷുമാൻ ദാസ് പറഞ്ഞു. “സാങ്കേതികവിദ്യ, ഡിജിറ്റൽ, അല്ലെങ്കിൽ ഉത്പന്ന മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അവരുടെ റോളും സീനിയോറിറ്റി നിലവാരവും അനുസരിച്ച് പ്രതിമാസ പ്രതിഫലം സാധാരണയായി 25,000 ദിർഹത്തിനും 45,000 ദിർഹത്തിനും ഇടയിലാണ്,” ദാസ് പറഞ്ഞു. “ഉയർന്ന സ്പെഷ്യലൈസ്ഡ്, സീനിയർ മാനേജ്മെന്റ് റോളുകൾക്ക്, ശമ്പളം ഇതിലും കൂടുതലാകാം.” ഇന്നത്തെ ഉദ്യോഗാർഥികൾ അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥലം മാറ്റ പിന്തുണ, പ്രകടന ബോണസുകൾ, ദീർഘകാല വളർച്ചാ അവസരങ്ങൾ, ഈ റോൾ അവരുടെ കരിയറിന് നൽകുന്ന മൊത്തത്തിലുള്ള മൂല്യം എന്നിവയും അവർ നോക്കുന്നു” റോളിനെയും അനുഭവത്തെയും അടിസ്ഥാനമാക്കി ശമ്പളം ഗണ്യമായി വ്യത്യാസപ്പെടുന്നെന്ന് ദാസ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഡിജിറ്റൽ, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ അല്ലെങ്കിൽ കൺസൾട്ടിങ് മേഖലയിലെ പ്രൊഫഷണലുകൾക്ക് സാധാരണയായി അവരുടെ ഇന്ത്യയിലെ ശമ്പളത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി വരുമാനം പ്രതീക്ഷിക്കാം. “കൂടാതെ, യുഎഇയിലെ നികുതി ആനുകൂല്യങ്ങൾ ഫലപ്രദമായി ടേക്ക്-ഹോം വരുമാനം 20 മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കും.” നിരവധി തൊഴിലുടമകൾ ഭവന അലവൻസുകൾ, മെഡിക്കൽ ഇൻഷുറൻസ്, കുടുംബങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ പോലുള്ള ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റോളുകൾ സാമ്പത്തികമായി പ്രതിഫലദായകമാക്കുക മാത്രമല്ല, ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.239313 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

    ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

    എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്. സൂര്യയുടെ ലഗേജ് ഏറ്റുവാങ്ങാനെത്തിയ മലപ്പുറത്തുകാരായ മൂന്നുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. കരിപ്പൂരിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ലഗേജ് ബാഗിനുള്ളിൽ ഭക്ഷണ വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. കൈവശമുള്ളത് എംഡി എം എ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലർത്താനാണ് സൂര്യ ശ്രമിച്ചത്. ലഗേജ് ഏറ്റുവാങ്ങാൻ രണ്ട് കാറുകളിൽ എത്തിയ മലപ്പുറം മൂന്നിയൂർ സ്വദേശികളായ 2 പേരും പരപ്പനങ്ങാടി സ്വദേശിയും പിന്നാലെ പോലീസ് പിടിയിലായി. മുൻപ് ഒമാനിൽ ജോലി ചെയ്തിരുന്ന സൂര്യ ജോലി ആവശ്യാർഥം ഈ മാസം 16നാണ് വീണ്ടും ഒമാനിലേക്ക് പോയത്. സൂര്യക്ക് പരിചയമുണ്ടായിരുന്ന ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കണ്ണൂർ സ്വദേശി നൗഫലാണ് വിസയും ടിക്കറ്റും നൽകിയത്. നൗഫലിനായും പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് 335 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്തു വച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

    സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാത്രി എമിറേറ്റ്സ് വിമാനമിറക്കി, വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം

    സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം സൂറിച്ച് വിമാനത്താവളത്തിലിറക്കി. ജൂലൈ 19-ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 ആണ് സാങ്കേതിക പ്രശ്‌നം കാരണം വൈകിയത്. ചില യാത്രക്കാർക്ക് സൂറിച്ച് വിമാനത്താവളത്തിൽ ദുരിതപൂർണമായ ഒരു രാത്രി നേരിടേണ്ടി വന്നു. ചില യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും, മറ്റുള്ളവർക്ക്, പ്രത്യേകിച്ച് സിംഗിൾ എൻട്രി ഷെംഗൻ വിസയുള്ളവർക്ക്, വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ കഴിയാതെ ടെർമിനലിനുള്ളിൽ കുടുങ്ങേണ്ടിവന്നു. മിക്ക വിമാനത്താവള സൗകര്യങ്ങളും റസ്റ്റോറന്റുകളും രാത്രി 11 മണിക്ക് അടച്ചതോടെ, ഈ യാത്രക്കാർ ഭക്ഷണമോ ശരിയായ വിശ്രമ സൗകര്യങ്ങളോ വ്യക്തമായ വിവരങ്ങളോ ഇല്ലാതെയാണ് ദുരിതത്തിലായത്. ചില യാത്രക്കാർക്ക് വിമാനത്താവളത്തിന്റെ ഇടനാഴികളിൽ താത്കാലിക കിടക്കകളിൽ രാത്രി ചെലവഴിക്കേണ്ടിവന്നു. “ഞങ്ങൾക്ക് അക്ഷരാർത്ഥത്തിൽ പോകാൻ ഒരിടവുമില്ല, എമിറേറ്റ്സ് എയർലൈൻ പ്രഖ്യാപിച്ചതുപോലെ നാളെ രാത്രി 8 മണിക്ക് തിരിച്ചുപോകുമെന്ന് യാത്രക്കാരിൽ ഒരാളായ നെഗിൻ ജാഫാരി പറഞ്ഞു. “ജൂലൈ 19 ന് സൂറിച്ചിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം EK086 സാങ്കേതിക പ്രശ്‌നം കാരണം രാത്രി വൈകി. ദുരിതബാധിതരായ യാത്രക്കാർക്ക് ഭക്ഷണവും സാധ്യമാകുന്നിടത്തെല്ലാം ഹോട്ടൽ താമസവും നൽകിയിട്ടുണ്ട്. “ചില യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്; എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിൽ അവർക്ക് സാധ്യമായ ഏറ്റവും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ വിമാനത്താവള അതോറിറ്റിയുമായി അടുത്ത് ബന്ധപ്പെട്ടു.” ജൂലൈ 20 ന് പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് പുറപ്പെടുന്നതിനായി വിമാനം പുനഃക്രമീകരിച്ചതായി എയർലൈൻ കൂട്ടിച്ചേർത്തു. “എന്തെങ്കിലും അസൗകര്യം ഉണ്ടായതിൽ എമിറേറ്റ്‌സ് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം,” വക്താവ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു

    ‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു

    സാൽമൊണെല്ല മലിനീകരണം സംബന്ധിച്ച ആശങ്കകൾ കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു സ്പെഷ്യാലിറ്റി റീട്ടെയിലർ ദുബായ് ചോക്ലേറ്റ് ബാച്ച് തിരിച്ചുവിളിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അവരുടെ ഏറ്റവും ഉയർന്ന റിസ്ക് ലെവൽ ക്ലാസ് I അപ്‌ഡേറ്റ് ചെയ്തുകൊണ്ടാണ് അറിയിച്ചത്. സാൽമൊണെല്ലയുടെ സാധ്യത കാരണം വേൾഡ് മാർക്കറ്റ് കടായിഫിനൊപ്പം എമെക് സ്പ്രെഡ് പിസ്ത കൊക്കോ ക്രീം എന്ന ഉത്പന്നം തിരിച്ചുവിളിച്ചതായി എഫ്ഡിഎയുടെ സൈറ്റിലെ അറിയിപ്പിൽ പറയുന്നു. ജൂൺ 11 നും ജൂലൈ ഒന്‍പതിനും ഇടയിലാണ് ഉത്പ്പന്നങ്ങൾ വിതരണം ചെയ്തത്. ജൂലൈ 14 നാണ് എമെക് ഉത്പ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ തുടങ്ങിയത്. മൂന്ന് ദിവസത്തിന് ശേഷം, എഫ്ഡിഎ അതിനെ ക്ലാസ് I വർഗീകരണത്തിലേക്ക് അപ്ഡേറ്റ് ചെയ്തതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. “ചെറിയ കുട്ടികളിലും പ്രായമായവരിലും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിലും ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുന്ന ഒരു ജീവിയാണ് സാൽമൊണെല്ല. സാൽമൊണെല്ല ബാധിച്ച ആരോഗ്യമുള്ള വ്യക്തികൾക്ക് പലപ്പോഴും പനി, വയറിളക്കം (രക്തരൂക്ഷിതമായതായിരിക്കാം), ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്,” പ്രസ്താവനയിൽ പറയുന്നു. “അപൂർവ്വം ചില സാഹചര്യങ്ങളിൽ, സാൽമൊണെല്ല അണുബാധ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നതിനും ധമനികളിലെ അണുബാധ (അതായത്, അണുബാധയുള്ള അന്യൂറിസം), എൻഡോകാർഡിറ്റിസ്, ആർത്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിരവധി അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

    അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിരവധി അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

    അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ അതിന്റെ ചുരുക്കപ്പേരാണ് ADNOC, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ്.ഉൽപ്പാദനം കൊണ്ട് ലോകത്തിലെ പന്ത്രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണിത്. 2021 ലെ കണക്കനുസരിച്ച്, കമ്പനിയുടെ എണ്ണ ഉൽപാദന ശേഷി 4 ദശലക്ഷം ബാരലിൽ കൂടുതലാണ്, 2030 ആകുമ്പോഴേക്കും ഇത് 5 ദശലക്ഷം ബാരലായി ഉയർത്താൻ പദ്ധതിയിടുന്നു. ഇത് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ്.

    1990 കളിൽ ADNOC യുടെ ഉൽപ്പാദനം പ്രതിദിനം ഏകദേശം 2.5 ദശലക്ഷം ബാരലായി ഉയർന്നു. 2008 ൽ ഇത് 2.9 mbpd ആയിരുന്നു. കമ്പനിയെ രഹസ്യമായി വിശേഷിപ്പിച്ചിരിക്കുന്നതിനാൽ അതിന്റെ സാമ്പത്തിക സൂചകങ്ങൾ വിലയിരുത്താൻ പ്രയാസമാണെങ്കിലും, ഇത് കാര്യക്ഷമവും നന്നായി കൈകാര്യം ചെയ്യുന്നതുമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു.

    കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപ്പാദനം കുറയ്ക്കുന്നതിനുള്ള സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിൽ, എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഗണ്യമായ നിക്ഷേപം നടത്തുന്ന ലോകത്തിലെ ചുരുക്കം ചില എണ്ണക്കമ്പനികളിൽ ഒന്നാണ് ADNOC.

    • Graduate Trainee – Engineering & Science (UAE Nationals)Category Graduate Trainee Program  United Arab Emirates  ADNOC HQ  Abu Dhabi Job Id 17926Engineering and Science Graduates . The ADNOC Group recognizes the importance of having a skilled and engaged workforce in order to maintain and improve the levels of service that ADNOC Group provi…
      • Save jobSave job Graduate Trainee – Engineering & Science (UAE Nationals) 17926 to job cart
    • Graduate Trainee – Other Discipline (UAE Nationals)Category Graduate Trainee Program  United Arab Emirates  ADNOC HQ  Abu Dhabi Job Id 17942Other Graduates . The ADNOC Group recognizes the importance of having a skilled and engaged workforce to maintain and improve the levels of service that ADNOC Group provides globally. In order to a…
      • Save jobSave job Graduate Trainee – Other Discipline (UAE Nationals) 17942 to job cart
    • InstructorCategory Human Capital & Administration  United Arab Emirates  ADNOC Distribution  Abu Dhabi Job Id 27995Job Purpose . Provides training and support to U.A.E. National Developees on the job site regarding Mechanical / Electrical / Instrumentation maintenance aswell as Operations, HSE and English Langu…
      • Save jobSave job Instructor 27995 to job cart
    • Senior Analyst, FinancialCategory Finance & Investment  United Arab Emirates  ADNOC Offshore  Abu Dhabi Job Id 27899JOB PURPOSE. Ensures the efficiency of data entry and manipulation of financial data. Administers and maintain various databases such as General Ledger, Fixed Assets, Accounts Payables, Currencies …
      • Save jobSave job Senior Analyst, Financial 27899 to job cart
    • Engineer, Process SafetyCategory Health, Safety & Environment  United Arab Emirates  ADNOC Distribution  Abu Dhabi Job Id 28030JOB PURPOSE. The Process Safety Engineer ensures the safety and reliability of ADNOC Distribution operations by designing, implementing, and managing programs and processes related to Process Safet…
      • Save jobSave job Engineer, Process Safety 28030 to job cart
    • Graduate Trainee – Technology & Artificial Intelligence (UAE Nationals)Category Graduate Trainee Program  United Arab Emirates  ADNOC HQ  Abu Dhabi Job Id 17941Technology & Artificial Intelligence Graduates . The ADNOC Group recognizes the importance of having a skilled and engaged workforce in order to maintain and improve the levels of service that ADNO…
      • Save jobSave job Graduate Trainee – Technology & Artificial Intelligence (UAE Nationals) 17941 to job cart
    • Team Leader, HSE (Aviation)Category Health, Safety & Environment  United Arab Emirates  ADNOC Distribution  Abu Dhabi Job Id 27949JOB PURPOSE. To monitor and facilitate implementation of fire prevention, occupational health and environmental protection policies and procedures and Corporate Health, Safety and Environment Manag…
      • Save jobSave job Team Leader, HSE (Aviation) 27949 to job cart
    • Team Leader, Oil Spill Control (Oil Spill & HNS Response)Category Health, Safety & Environment  United Arab Emirates  ADNOC Logistics & Services  Abu Dhabi Job Id 27996ABOUT THE COMPANY. We are a global energy maritime logistics leader with a world-class asset base. We are the dedicated and vital logistics arm for ADNOC Group, providing mission critical and highl…
      • Save jobSave job Team Leader, Oil Spill Control (Oil Spill & HNS Response) 27996 to job cart
    • Analyst, Investment & Corporate SolutionsCategory Finance & Investment  United Arab Emirates  ADNOC Distribution  Abu Dhabi Job Id 27826JOB PURPOSE. Support Investment & Corporate Solutions Manager in the due diligence phase of potential mergers and acquisitions, in line with the corporate M&A strategy in Energy Sector, to provide …
      • Save jobSave job Analyst, Investment & Corporate Solutions 27826 to job cart
    • Graduate Trainee – Business, Arts & Law (UAE Nationals)Category Graduate Trainee Program  United Arab Emirates  ADNOC HQ  Abu Dhabi Job Id 17940Business, Arts & Law Graduates . The ADNOC Group recognizes the importance of having a skilled and engaged workforce in order to maintain and improve the levels of service that ADNOC Group provides.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മധുരം കൂടിയാൽ നികുതിയും കൂടും; യുഎഇയിൽ മധുരമുള്ള പാനീയങ്ങൾക്ക് എക്സൈസ് നികുതി

    മധുരം കൂടിയാൽ നികുതിയും കൂടും; യുഎഇയിൽ മധുരമുള്ള പാനീയങ്ങൾക്ക് എക്സൈസ് നികുതി

    പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യുഎഇ. ധനമന്ത്രാലയവും ഫെഡറൽ ടാക്‌സ്‌ അതോറിറ്റിയും പുതിയ ശ്രേണിയിലുള്ള നികുതി സംവിധാനം പ്രഖ്യാപിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന്‌ അനുസരിച്ചായിരിക്കും നികുതി. പുതിയ നയം 2026ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന്‌ അധികൃതർ വ്യക്തമാക്കി.

    ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പഞ്ചസാര ഉപയോഗം കുറയ്ക്കാനും ഉൽപന്നങ്ങളിൽ നിർമാതാക്കൾതന്നെ പഞ്ചസാര കുറയ്ക്കാനുമുള്ള വിശാല നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. കൂടാതെ, യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്നു. സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ പിന്തുണയും ബോധവൽകരണ ക്യാമ്പയിനുകളും ആസൂത്രണം ചെയ്ത്‌ ബിസിനസുകൾക്ക് പൊരുത്തപ്പെടാൻ മതിയായ സമയം നൽകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

    യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

    സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമാണെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ ലെറ്ററാണു നിയമനത്തിന്റെ ആദ്യ പടി. അടുത്ത പടിയായി സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കണം. തൊഴിലാളിക്കു മന്ത്രാലയത്തിന്റെ വർക്ക് പെർമിറ്റും നിർബന്ധമാണ്. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടു മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാറാണു മറ്റൊരു പ്രധാന തൊഴിൽ രേഖ. പ്രാഥമിക തൊഴിൽ വാഗ്ദാനങ്ങൾക്കു സ്ഥിരീകരണം ലഭിക്കണമെങ്കിൽ തൊഴിൽ കരാർ പൂർത്തിയാക്കണം. ജോലിയുടെ വിശദാംശങ്ങളും ആനുകൂല്യങ്ങളും കരാറിൽ രേഖപ്പെടുത്തേണ്ടത് ഓഫർ ലെറ്റർ അടിസ്ഥാനമാക്കിയാകണമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലേക്കു തൊഴിൽ തേടി എത്തുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

    താൽക്കാലികമായി ലഭിക്കുന്ന ജോലിയോ സന്ദർശക വീസയിൽ ലഭിക്കുന്ന ജോലിയോ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ളതല്ല. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കാതെയുള്ള ഒരു നിയമനത്തിനും രാജ്യത്തു സാധുതയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ലഭിക്കുന്ന നിയമനങ്ങൾ പലപ്പോഴും തൊഴിൽ തട്ടിപ്പിലാണു കലാശിക്കുക.

    ഈ സാഹചര്യത്തിലാണു രാജ്യത്തിനകത്തു നിന്നുള്ള നിയമനമായാലും വിദേശ രാജ്യങ്ങളിൽ നിന്നു പുതിയ വീസയിൽ നിയമിക്കുകയാണെങ്കിലും ഓഫർ ലെറ്റർ നിയമം പാലിക്കണമെന്ന നിർദേശം വന്നത്. മന്ത്രാലയ മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല. ഓഫർ ലെറ്ററിൽ പറഞ്ഞതിലും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയാലും കുറയാൻ പാടില്ല. കുറഞ്ഞാൽ തൊഴിൽ കരാറിന് അംഗീകാരം ലഭിക്കില്ല. തൊഴിൽ വാഗ്ദാനം വ്യാജമാണെന്നു വ്യക്തമായാൽ പരാതിപ്പെടണം. ഓഫർ ലെറ്ററുമായി യോജിക്കാത്ത തൊഴിൽ കരാറുകൾ നിരസിക്കുകയും പരാതിപ്പെടുകയും ചെയ്യാം.

    തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ താൽക്കാലിക ആശ്വാസമാകുന്ന തൊഴിൽ രഹിത ഇൻഷുറൻസ് പദ്ധതിയിലും തൊഴിലാളി ഭാഗമായിരിക്കണം. ആരോഗ്യ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിൽ തൊഴിലാളിയെ കൊണ്ടുവരേണ്ട ബാധ്യതയും തൊഴിലുടമയുടെതാണ്. തുടർന്നു വീസയും യുഎഇ ഐഡി കാർഡും ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

    ∙ പരാതിപ്പെടാം
    മന്ത്രാലയ കോൾ സെന്റർ നമ്പർ 600590000 ലൂടെ പരാതിപ്പെടാം. കൂടാതെ മന്ത്രാലയ ആപ്, വെബ് സൈറ്റ് വഴിയും പരാതി നൽകാം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഒരു ഒന്നൊന്നര ഭാഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ

    ഒരു ഒന്നൊന്നര ഭാഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ

    എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ് നൽകിയത്. ആയിരക്കണക്കിന് ആളുകൾക്ക് ഭാഗ്യം പരീക്ഷണത്തിനാണ് ശ്രീറാം പ്രേരണയായത്. ശ്രീറാമിന്റെ കഥ പ്രചോദനമായി എമിറേറ്റ്സ് ഡ്രോയിൽ വിജയിച്ച ചിലരുടെ വാക്കുകൾ കേൾക്കാം…

    വിഷ്ണു വിശ്വനാഥൻ

    കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയാണ് 33 കാരനായ വിഷ്ണു വിശ്വനാഥൻ. ശ്രീറാമിന്റെ വിജയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആദ്യമായി MEGA7 കളിച്ചു. മൂന്നു മാസത്തിനുശേഷം, ഒറ്റ ടിക്കറ്റിലൂടെ ഇദ്ദേഹം 100,000 ദിർഹം നേടി. നേടിയ സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നാണ് വിഷ്ണു പറയുന്നത്.

    ഭാവിഷ രാജ്വാനി

    ശ്രീറാമിന്റെ കഥകളറിഞ്ഞ് EASY6 കളിച്ച ഭാവിഷ ഏതാനും മാസങ്ങൾക്കുള്ളിൽ 60,000 ദിർഹം നേടി. ഈ പണം പിതാവിൻ്റെ ബിസിനസ് വികസിപ്പിക്കാനായി നൽകാനാണ് ഭാവിഷയുടെ പദ്ധതി. ശ്രീറാമിന്റെ കുടുംബ സ്നേഹത്തിന്റെ കഥയാണ് തന്നെ ഇതിന് പ്രചോദിപ്പിച്ചതെന്നും ഒരു നന്മ മറ്റൊരു നന്മയ്ക്ക് കാരണമാകുന്നുവെന്ന് മുംബൈ സ്വദേശിനിയായ 27 കാരി ഭാവിഷ രാജ്വാനി പറയുന്നു.

    സാമുവൽ ജോൺ

    ഭാഗ്യം തേടിയെത്തിയ മറ്റൊരു മലയാളിയാണ് സാമുവൽ ജോൺ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സാമുവൽ, സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നയാളാണ്. FAST5-ൽ 50,000 ദിർഹമാണ് അദ്ദേഹം നേടിയത്. തന്റെ ജീവിതകാലത്തേക്കുള്ള സാമ്പത്തിക ഭദ്രതത ഇതിലൂടെ അദ്ദേഹം സ്വന്തമാക്കി. ഇതുകൊണ്ടും നിർത്തില്ലെന്ന് സാമുവൽ പറയുന്നു. ശ്രീറാമിനെപ്പോലെ 100 ദശലക്ഷം ദിർഹം നേടാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

    പുനിത് ജുമാനി

    ഗുജറാത്ത് സ്വേദശിയായ പുനിത് ജുമാനി റഷ്യയിൽ ബിസിനസ്സുകാരനാണ്. ശ്രീറാമിന്റെ വൈറൽ വീഡിയോ വഴിയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. അഞ്ചു മാസങ്ങൾക്കു ശേഷം MEGA7 ടോപ്പ് റാഫിളിൽ 100,000 ദിർഹം നേടിയ ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിൽ തൻ്റെ സ്വപ്ന വീട് നിർമ്മിക്കുന്ന തിരക്കലാണ്.

    സലീം വി.കെ.

    വീണ്ടും കേരളത്തിൽ നിന്നാണ് മറ്റൊരു വിജയകഥ. സൗദി അറേബ്യയിൽ മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സലീം, ഒരു വർഷത്തെ ശ്രമത്തിനൊടുവിൽ MEGA7-ൽ 150,000 ദിർഹം നേടി. റാൻഡം നമ്പറുകൾ തെരഞ്ഞെടുക്കുന്നതാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നാണ് അദ്ദേഹം പറയുന്നത്.

    പ്രസാദ് പൊന്നാല

    ഖത്തറിൽ ജോലി ചെയ്യുന്ന തെലങ്കാന സ്വദേശിയായ പ്രസാദ്, ശ്രീറാമിന്റെ അഭിമുഖം കണ്ടതിന് തൊട്ടുപിന്നാലെ FAST5 കളിച്ചു. ഭാര്യയുടെയും മകളുടെയും ജന്മദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള നമ്പറുകൾ ഉപയോഗിച്ച് കളിച്ച ഇദ്ദേഹം ആദ്യ ശ്രമത്തിൽ തന്നെ 50,000 ദിർഹം നേടി. മകളുടെ വിദ്യാഭ്യാസത്തിനായി ഈ പണം ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

    റാസിൽ എം.വി.

    38 കാരനായ മലായളി റാസിൽ എംവി എമിറേറ്റ്സ് ഡ്രോ സ്ഥിരമായി കളിച്ചിരുന്ന ആളാണ്. അദ്ദേഹത്തിന് EASY6-ൽ 60,000 ദിർഹമാണ് ലഭിച്ചത്. ചെറു വിജയങ്ങൾക്ക് ശേഷം ലഭിച്ച ഈ വലിയ തുക, തൻ്റെ വിശ്വാസത്തിനുള്ള പ്രതിഫലമാണെന്ന് അദ്ദേഹം കരുതുന്നു.

    ഒരു വിജയത്തിൽ നിന്ന് അനേകം സ്വപ്നങ്ങളിലേക്ക്

    വീട് നിർമാണം, വിദ്യാഭ്യാസം,കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റൽ തുടങ്ങിയവയിലേക്കെല്ലാം നയിച്ച് അങ്ങനെ പോകുന്നു ഈ വിജയങ്ങൾ . ഈ പറഞ്ഞ ഓരോ വിജയത്തിൻ്റെയും തുടക്കം ശ്രീറാം ആർ-ൻ്റെ 100 ദശലക്ഷം ദിർഹം വിജയമായിരുന്നു. എല്ലാവരും കണ്ട ആ വീഡിയോ, ആർക്കും അവഗണിക്കാനാവാത്ത ആ കഥ, പലരും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ച നിമിഷമായി തീർന്നു. അതെ ഒറ്റ ടിക്കറ്റ് നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം! എന്നാണ് അനുഭവസ്ഥർ പറയുന്നത്

    വാരാന്ത്യത്തിൽ 52 സൗജന്യ ടിക്കറ്റുകൾ നേടാം!

    ഈ വാരാന്ത്യത്തിൽ മാത്രം, ഈ ഞായറാഴ്ച 52 സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം: MEGA7, EASY6, FAST5 എന്നിവയ്‌ക്കായി ഓരോ ടിക്കറ്റ് ഒരൊറ്റ ഇടപാടിലൂടെ വാങ്ങുന്ന 52 പേർക്കായിരിക്കും സൗജന്യ ടിക്കറ്റുകൾ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി emiratesdraw.com സന്ദർശിക്കുകയോ, ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, +971 4 356 2424 എന്ന നമ്പറിൽ വിളിക്കുകയോ, [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്

    അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭ‍ർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്

    ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സതീഷ്, അതുല്യ തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും വെളിപ്പെടുത്തി.ഞാൻ മുറിയിലേക്ക് എത്തുമ്പോൾ അതുല്യ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, അതുല്യയുടെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

    ദുബായ് ജൂമൈറയിലെ കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. തിരിച്ചുവരുമ്പോൾ രാത്രി എട്ടരയെങ്കിലുമാകും. ഇന്നലെ(ശനി) അതുല്യ ഷാർജ സഫാരി മാളിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഇന്ർവ്യൂവിന് ഞങ്ങളൊരുമിച്ചാണ് പോയത്. ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. അതുല്യക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും പാക്കിസ്ഥാനിയുടെ കാർ വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. കയ്യിൽ വയ്ക്കാൻ പൈസയും ക്രെഡിറ്റ് കാർഡും കൊടുത്തിരുന്നു.അവൾക്ക് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി അവൾ തനിക്ക് വേറെ ജീവിക്കണമെന്നും ഞാൻ ബെഡ് സ്പേസിലേക്ക് മാറിത്താമസിക്കുകയാണെന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ജോലി ചെയ്തോളൂ, എന്നാലെന്തിനാണ് മാറിത്താമസിക്കുന്നത്, എനിക്ക് ആരുമില്ലെന്ന് ഞാനപ്പോൾ പറഞ്ഞു. സംഭവ ദിവസം അവധിയായതിനാൽ ഞാൻ ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കൾക്ക് പാർട്ടിക്ക് വിളിച്ചപ്പോൾ പോയതാണ്. ഇതിന് ശേഷം ഒട്ടേറെ തവണ എന്നെ വിളിച്ചെങ്കിലും പുറത്തുപോകുമ്പോൾ അത് പതിവുള്ളതിനാൽ ഞാൻ കട്ട് ചെയ്തു.

    പിന്നീട് ബോട്ടിമിൽ വിളിച്ച് ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു. ഞാൻ പെട്ടെന്ന് അത് കട്ട് ചെയ്ത് തിരികെ വന്നു. അപ്പോൾ ഫ്ലാറ്റിന്റെ വാതിൽ തുറന്നിരുന്നു. അതുല്യ ഫാനിൽ കുരുക്കിട്ട്, കാലുകൾ രണ്ടും തറയിൽ പതിക്കും വിധമായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അതുല്യയുടെ സഹോദരി ഭർത്താവ് ഗോകുലിനെ പത്ത് പ്രാവശ്യമെങ്കിലും ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എന്റെ കമ്പനിയധികൃതരെ വിളിച്ച് പറഞ്ഞ് അവരാണ് ഗോകുലിനെ ബന്ധപ്പെട്ടത്.

    അതുല്യ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാമതും ഗർഭിണിയായിരുന്നു. പിന്നീട് നാട്ടിൽ പോയി എന്റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി. അതിൽ വലിയ വിഷമമായിരുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ താൻ പ്രമേഹരോഗിയാണെന്നും രണ്ടാമത്തെ കുട്ടിയും പെണ്ണായാൽ തന്റെ ജീവിതം ഇല്ലാതാകുമെന്നുമായിരുന്നു അതിന് കാരണം പറഞ്ഞത്. ഇതൊക്കെ ആരാണ് പഠിപ്പിച്ചുകൊടുത്തത് എന്നറിയില്ല. കൊല്ലത്തെ ഏതോ ആശുപത്രിയിൽ അവളുടെ അമ്മയുടെ കൂടെ ചെന്നായിരുന്നു ഗർഭം അലസിപ്പിച്ചത്. അതുല്യ കാരണം തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ അമ്മയെ ഫോണിൽ വിളിക്കാൻ പോലും അതുല്യ അനുവദിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഞാനാകെ തകർന്നിരിക്കുകയാണ്. ഞാനാഹാരം പോലും കഴിച്ചിട്ടില്ല. ശരീരം തളരുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ജോലി, ഭാവി ഇതേക്കുറിച്ചും വലിയ ആശങ്കയുണ്ട്.

    വെള്ളിയാള്ച രാത്രിയാണ് ഷാർജയുടെ പ്രധാന കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേസശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷി(30) കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു.

    മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.

    മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്.

    നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. ഷാർജ പൊലീസ് സതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് താൻ പൊലീസിനോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു

    യുഎഇയിൽ അതുല്യ ആത്മഹത്യചെയ്തത് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ: ഭർത്താവിനെതിരായ തെളിവുകളെല്ലാം സഹോദരിക്ക് അയച്ചു

    ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ്(30) ഭർത്താവിൽ നിന്നേറ്റത് ക്രൂര പീഡനം. അതുല്യ മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.വെള്ളി(18) രാത്രിയാണ് അതുല്യയെ റോള പാർക്കിനടുത്തെ കെട്ടിടത്തിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ അരോമ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.

    മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.

    ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അഖിലയോട് അതുല്യ ഭർത്താവിന്റെ പീഡന കഥകൾ പതിവായി പറയാറുണ്ടായിരുന്നു. കൂടാതെ തെളിവായി എല്ലാ ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു. അതുല്യയുടെ മരണം സംബന്ധിച്ച് അഖിലയുടെ ഭർത്താവ് ഗോകുൽ സഹായത്തിനായി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

    ബിരുദധാരിയായ അതുല്യ ജോലി ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ മുവൈലയിലെ സഫാരി മാളിലെ സ്ഥാപനത്തിൽ അതുല്യക്ക് ജോലി ശരിയായിരുന്നു. ഇന്ന്(20) ജോലിയിൽ പ്രവേശിക്കേണ്ടതുമായിരുന്നു. ജോലി ചെയ്യണമെന്ന ആശ പൂർത്തീകരിക്കും വിധം അതുല്യ ജീവനൊടുക്കിയത് തീർത്തും പിടിച്ചു നിൽക്കാനാകാത്തതുകൊണ്ടായിരിക്കുമെന്നാണ് കൂട്ടുകാരികളും ബന്ധുക്കളും പറയുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി

    നൈജറിൽ ഭീകരാക്രമണം: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി; ജാഗ്രതാ നിർദേശവുമായി എംബസി

    ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ കൊല്ലപ്പെട്ടു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.‘‘ജൂലൈ 15ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും തട്ടിക്കൊണ്ടു പോയയാളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനുമായി നിയാമിലെ അധികാരികളെ ബന്ധപ്പെട്ടിരിക്കുന്നു. നൈജറിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കുക’’ –നൈജറിലെ ഇന്ത്യൻ എംബിസി എക്സ് അക്കൗണ്ടിൽ കുറിച്ചു.

    തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അറബ് മാധ്യമം റിപ്പോർട്ട് ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.144577 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

    ‘അതു പോയി ഞാനും പോകുന്നു’; യുഎഇയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

    യുഎഇയിൽ മലയാളി യുവതി അതുല്യ ഭർത്യ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് അതുല്യ സതീഷിനെ (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കാണാം. സതീഷ് ക്രൂരമായാണ് അതുല്യയോട് പെരുമാറിയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വർഷം മുമ്പാണ് അതുല്യയുടെയും സതീഷിന്‍റെയും വിവാഹം നടന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ശ്രദ്ധിക്കുക; ആമസോൺ പാക്കേജിൽ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ സ്വീകരിക്കരുത്, ഇതാണ് കാരണം

    ശ്രദ്ധിക്കുക; ആമസോൺ പാക്കേജിൽ ഈ പിങ്ക് ഡോട്ടുകൾ കണ്ടാൽ സ്വീകരിക്കരുത്, ഇതാണ് കാരണം

    ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക മാർക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വാങ്ങലിന്റെ സമഗ്രത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് ഇ-കൊമേഴ്‌സ് ഭീമൻ പുറത്തിറക്കിയിരിക്കുന്നത്. ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് സുരക്ഷിതമായി എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സാങ്കേതികവിദ്യയാണിത്. ഈ പുതിയ സംവിധാനത്തോടെ പാക്കേജുകളിൽ കൃത്രിമം കാണിക്കുന്നത് മിക്കവാറും അസാധ്യമാകും. ഫെസ്റ്റിവൽ സീസൺ വിൽപ്പന അടുക്കുന്നതിനിടെ ആമസോൺ ഇതിനകം തന്നെ ഈ നൂതന പാക്കേജിംഗ് രീതി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പുതിയ പാക്കേജിംഗ് ശൈലിയുടെ ചിത്രങ്ങൾ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. ആമസോണിൽ നിന്ന് നിങ്ങൾക്ക് ഒരു ഉൽപ്പന്നം ലഭിക്കുകയാണെങ്കിൽ, ഈ വ്യത്യസ്തമായ മാർക്കിംഗുകൾക്കായി പാക്കേജിംഗ് പരിശോധിക്കുന്നത് ഉറപ്പാക്കുക.

    ആമസോണിന്റെ പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സവിശേഷമായ സീലുകൾ ഉണ്ട്. ഈ ടാംപർ പ്രൂഫ് സാങ്കേതികവിദ്യ പാക്കേജിൽ പ്രത്യേക ഡോട്ടുകൾ പ്രയോഗിക്കുന്നു. പാക്കേജ് തുറക്കുമ്പോൾ ഈ ഡോട്ടുകളുടെ നിറം മാറുന്നു. സാധാരണയായി ഈ ഡോട്ടുകൾ വെളുത്തതായിരിക്കും. പക്ഷേ പാക്കേജ് തുറന്നാൽ ഉടൻ ഈ ഡോട്ടുകൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായി മാറുന്നു. ഈ രീതിയിൽ, ഉപഭോക്താവിന് അവരുടെ ഓർഡർ ഇതിനകം തന്നെ ടാംപർ ചെയ്‌തിട്ടുണ്ടോ അല്ലെങ്കിൽ അത് തുറന്നിട്ടുണ്ടോ എന്ന വിവരം ഉടൻ ലഭിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ നിരവധി ഉപയോക്താക്കൾ ആമസോൺ ഇപ്പോൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് ഡോട്ടുള്ള ഒരു പ്രത്യേക തരം ടേപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരെങ്കിലും ഈ ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാൽ, ഡോട്ടിന്റെ നിറം മാറുന്നു. ഇത് ടാംപറിംഗിന്റെ വ്യക്തമായ സൂചന നൽകുന്നു.

    അടുത്തിടെ, ഒരു ഉപയോക്താവ് ആമസോൺ പാക്കേജിന്റെ ചിത്രം പങ്കിട്ട ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ ചിത്രത്തിൽ, ഒരു വെളുത്ത ലേബലിൽ ഒരു പിങ്ക് ഡോട്ട് കാണാമായിരുന്നു. അത്തരമൊരു ഡോട്ട് കണ്ടാൽ ആ പാഴ്സൽ എടുക്കാൻ വിസമ്മതിക്കാമെന്നും കുറിച്ചിരുന്നു. തട്ടിപ്പ് തടയുന്നതിനാണ് കമ്പനിയുടെ ഈ ശ്രമം. ഇതിനുമുമ്പുതന്നെ, പ്ലാറ്റ്‌ഫോം ഓപ്പൺ-ബോക്സ്-ഡെലിവറി പോലുള്ള രീതികളും കമ്പനി പരീക്ഷിച്ചുവരുന്നുണ്ട്. ഡെലിവറി ഏജന്റുമാർ പാതിവഴിയിൽ പാക്കേജ് തുറന്ന് അതിൽ നിന്ന് യഥാർത്ഥ ഇനം പുറത്തെടുത്ത് വിലകുറഞ്ഞതോ വ്യാജമോ വസ്‍തുക്കൾ പകരം വച്ച് വീണ്ടും സീൽ ചെയ്യുന്നത് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താവിന് ഡെലിവറി ലഭിക്കുമ്പോൾ, പാക്കേജ് മാറ്റിയിട്ടുണ്ടെന്ന് അയാൾ അറിയുകപോലുമില്ല. ഇപ്പോൾ ആമസോണിന്റെ ഈ പുതിയ സാങ്കേതികവിദ്യ ഈ തട്ടിപ്പ് അവസാനിപ്പിക്കും. ഇനി പാക്കേജിന്റെ സീലിംഗിലെ ഈ പിങ്ക് ഡോട്ട് കണ്ടാൽ ഉപഭോക്താവിന് സാധനങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കാം. നിലവിൽ, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഔഷധ ഉൽപ്പന്നങ്ങൾ തുടങ്ങിയ വസ്‍തുക്കൾക്കാണ് ആമസോണിന്റെ കൃത്രിമത്വം തടയുന്ന ഈ പാക്കേജിംഗ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സമീപഭാവിയിൽ ആമസോണിലൂടെ ഓർഡർ ചെയ്യുന്ന മറ്റ് ഉൽപ്പന്നങ്ങളിലും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍

    യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍

     എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക, പാർക്കിങ് നിരക്കുകൾ ഓട്ടമാറ്റിക്കായി ഈടാക്കുക, പാർക്കിങ് സംബന്ധിച്ച് തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്കു നൽകുക തുടങ്ങിയ കാര്യങ്ങളാണ് എഐ സാങ്കേതിക സൗകര്യത്തിലൂടെ ചെയ്യുന്നത്. പാർക്കിങ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഇൻസ്പെക്ടർമാരുടെ വാഹനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എഐ മെഷീൻ സ്ഥാപിക്കുക. ഈ സ്മാർട്ട് വാഹനം സഞ്ചരിക്കുമ്പോൾ തന്നെ, പാർക്കിങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കാൻ ചെയ്യുകയും വിവരങ്ങൾ തത്സമയം രേഖപ്പെടുത്തുകയും ചെയ്യും.  ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നതോടെ പാർക്കിങ് കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ തന്നെ എഐ ക്യാമറകൾ സ്ഥാപിക്കും. പാർക്കിങ്ങിലേക്കു കയറുന്ന വാഹനങ്ങളുടെ നമ്പറുകൾ സ്കാൻ ചെയ്യും. ഇറങ്ങി പോകുമ്പോൾ എത്ര സമയം പാർക്ക് ചെയ്തു എന്നതു കണക്കുകൂട്ടി അതിനനുസരിച്ചുള്ള നിരക്ക് ദർബ് പോലെയുള്ള പേയ്മെന്റ് ചാനലുകൾ വഴി ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t