Blog

  • യുഎഇയിൽ വീണ്ടും മലയാളി യുവതി ആത്മഹത്യ ചെയ്തനിലയിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

    യുഎഇയിൽ വീണ്ടും മലയാളി യുവതി ആത്മഹത്യ ചെയ്തനിലയിൽ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അതുല്യ ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര പീഡനം

    വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്‍റെ ഞെട്ടൽ മാറും മുമ്പേ യു.എ.ഇയിൽനിന്ന് ദാരുണമായ മറ്റൊരു മരണ വാർത്ത കൂടി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷിനെ (30) യാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കാണാം. സതീഷ് ക്രൂരമായാണ് അതുല്യയോട് പെരുമാറിയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വർഷം മുമ്പാണ് അതുല്യയുടെയും സതീഷിന്‍റെയും വിവാഹം നടന്നത്.

    അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു.
    നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയതെന്ന് ബന്ധു പറയുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ അച്ഛൻ രാജശേഖരൻ പിളള. പീഡനം കാരണം മകളെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുസ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി ഉപദ്രവിച്ചു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ നിരന്തരം ഉപദ്രവിച്ചു. മകൾ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻ പിള്ള വെളിപ്പെടുത്തി. മകളെക്കൊണ്ട് സതീഷ് ഷൂലേയ്സ് വരെ കെട്ടിച്ചു. മകളെ ഓര്‍ത്താണ് അതുല്യ എല്ലാം സഹിച്ചത്. പത്ത് വയസുള്ള മകളുണ്ട് അതുല്യയ്ക്ക്. കുട്ടി നാട്ടിൽ നിന്നാണ് പഠിക്കുന്നത്. അതുല്യയുടെ മരണ വിവരം മകളെ അറിയിച്ചിട്ടില്ലെന്നും അച്ഛൻ വ്യക്തമാക്കി. കൌണ്‍സിലിംഗിന് ശേഷം ഒന്നിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു. ബന്ധം വേര്‍പെടുത്താൻ തീരുമാനിച്ചിരുന്നു. സതീഷ് സ്ഥിരം മദ്യപാനിയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഭാര്യയെയും മക്കളെയും മറയാക്കി ലഹരിക്കടത്ത്, പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, സൂത്രധാരന്‍ അറസ്റ്റില്‍

    ഭാര്യയെയും മക്കളെയും മറയാക്കി ലഹരിക്കടത്ത്, പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, സൂത്രധാരന്‍ അറസ്റ്റില്‍

    ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ ഓപറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്. 2023 ഡിസംബർ 31 ന് നടന്ന അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇവർ. 131 കിലോ ലഹരിമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും 9,945 ലഹരി ഗുളികകളും അടങ്ങിയ വലിയൊരു കണ്ടെയ്‌നർ അധികൃതർ പിടിച്ചെടുത്തു. ഈ ഓപറേഷനിലൂടെ ഒരു അറബ് വംശജൻ ഉൾപ്പെടെ ഏഴ് പ്രതികളെയാണ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ പരിചയാക്കി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്ന ഇയാളാണ് ഈ ശൃംഖലയുടെ പ്രധാന കണ്ണിയെന്ന് അധികൃതർ അറിയിച്ചു. പ്രതി ഭാര്യയോടും കുട്ടികളോടും ഒപ്പം പതിവായി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളിൽ സംശയം വരാതിരിക്കാൻ കുടുംബത്തെ ഉപയോഗിച്ച് പ്രാദേശിക സംഘങ്ങളുമായി ഇയാൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ലഹരിവിരുദ്ധ സംഘങ്ങൾ ഇയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്നീടുള്ള നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയുമായി സഹകരിച്ച് ലഹരിമരുന്ന് കടത്തുന്നതിൽ താൻ പ്രധാന പങ്ക് വഹിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. ലൊക്കേഷൻ അധിഷ്ഠിത സൈറ്റുകൾ ഉപയോഗിച്ചാണ് ഇവർ രാജ്യത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിൽ ലഹരിമരുന്ന് കൈപ്പറ്റാനും കടത്താനും വിതരണം ചെയ്യാനും സഹായിച്ച ഏഷ്യൻ വംശജരായ മറ്റ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. കാനഡയിലെ ടൊറന്റോ തുറമുഖത്ത് നിന്ന് സ്പെയിനിലെ മാലാഗയിലേക്കും അവിടെ നിന്ന് ഒരു യുഎഇ തുറമുഖത്തേക്കും നീളുന്ന ഒരു അതിസങ്കീർണമായ കടത്ത് മാർഗവും അധികൃതർ കണ്ടെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും ലഘനം; യുഎഇയിൽ കഫറ്റീരിയ പൂട്ടിച്ചു

    അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും ലഘനം; യുഎഇയിൽ കഫറ്റീരിയ പൂട്ടിച്ചു

    യു എഇയിൽ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കഫറ്റീരിയ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെ തുടർന്ന് ഒരു കഫറ്റീരിയ അധികൃതർ അടച്ചുപൂട്ടി. അബുദാബിയിലെ അഡാഫ്‌സയിൽ 2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് CN- 3952783 എന്ന വാണിജ്യ ലൈസൻസുള്ള കൊക്കോബോണ കഫറ്റീരിയ ആണ് അടച്ചുപൂട്ടിയത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് അടച്ചുപൂട്ടൽ തീരുമാനം പുറപ്പെടുവിച്ചതെന്ന് ഭക്ഷ്യ നിയന്ത്രണ റിപ്പോർട്ട് സൂചിപ്പിച്ചതായി അഡാഫ്‌സ വ്യക്തമാക്കി, ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണ്. എമിറേറ്റിലെ ഭക്ഷണശാലകളിലും റസ്റ്റോറന്റുകളിലും അതോറിറ്റി പതിവായി പരിശോധനകൾ നടത്താറുണ്ട്, പലപ്പോഴും പ്രാദേശിക മാനദണ്ഡങ്ങൾ പാലിക്കാത്തതോ ഭക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതോ ആയ സ്ഥലങ്ങൾ അടച്ചുപൂട്ടാറുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നോവായി മിഥുൻ; നെഞ്ചുപൊട്ടി പൊന്നോമനയ്ക്കരികെ പെറ്റമ്മ; ആശ്വസിപ്പിക്കാൻ വാക്കില്ലാതെ ഉറ്റവർ

    നോവായി മിഥുൻ; നെഞ്ചുപൊട്ടി പൊന്നോമനയ്ക്കരികെ പെറ്റമ്മ; ആശ്വസിപ്പിക്കാൻ വാക്കില്ലാതെ ഉറ്റവർ

    തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി മിഥുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തേവലക്കര സ്കൂളിൽനിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ വച്ചാണ് മിഥുന്റെ സംസ്കാരം. പൊന്നുമോനെ അവസാനമായി കാണാൻ വിദേശത്തുനിന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും. നൂറ് കണക്കിന് ആളുകളാണ് കരഞ്ഞും തേങ്ങലടക്കിയും മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ആശുപത്രിയിൽനിന്ന് സ്കൂളിലേക്കുള്ള യാത്രാമധ്യേ റോഡിന്റെ ഇരുവശവും മിഥുനെ അവസാനമായി ഒരുനോക്കു കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. കൊച്ചുമകന്റെ ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളർന്നുവീണു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുഴഞ്ഞുവീണ ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

    പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

    മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ബീരാൻ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കൾ: മുഹമ്മദ്‌ ഷയാൻ, നുഹ ഫാത്തിമ. സഹോദങ്ങൾ: മുഹമ്മദ്‌ അലി, റിഫാത്ത്, അജ്മൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലുള്ളവർ ശ്രദ്ധിക്കുക; ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക്; കാലതാമസം വരുത്തിയാൽ വായ്പകളും ലഭിക്കില്ല

    യുഎഇയിലുള്ളവർ ശ്രദ്ധിക്കുക; ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക്; കാലതാമസം വരുത്തിയാൽ വായ്പകളും ലഭിക്കില്ല

    യുഎഇയിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസ്സങ്ങൾ വരാം. ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കു സേവനദാതാക്കൾ വഴി പുതിയ മൊബൈൽ ഫോൺ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ വാങ്ങാനും കഴിയില്ല. ഇത്തിസലാത്ത്, ഡു മൊബൈൽ സേവനദാതാക്കൾ അവരുടെ ഉപഭോക്താക്കൾക്കു തവണ വ്യവസ്ഥയിൽ പുതിയ മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ഗാഡ്ജറ്റുകൾ നൽകുന്നുണ്ട്. ബിൽ അടയ്ക്കാത്തവർക്കു സൗകര്യങ്ങൾ നിഷേധിക്കപ്പെടും. രാജ്യത്തെ ബാങ്കുകളിൽ നിന്നു വ്യക്തിഗത വായ്പകൾ ലഭിക്കുന്നതിനും മറ്റു ധനസഹായങ്ങൾക്കും തടസ്സം നേരിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.

    ടെലിഫോൺ ബില്ലടക്കാതിരിക്കുന്നതു രാജ്യത്തു ക്രിമിനൽ കുറ്റമല്ലെങ്കിലും പരസ്പര കരാർ ബാധ്യതകളുടെ ലംഘനമായി കണക്കാക്കിയാണ് അനുബന്ധ നടപടികൾ എടുക്കുന്നത്. അതേസമയം, ഒരു വരിക്കാരനു ബില്ലടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഒഴിവാക്കാൻ അവസരമുണ്ട്. നിലവിലുള്ള പാക്കേജിനു പകരം പുതിയ പേയ്‌മെന്റ് പ്ലാനിന് അപേക്ഷിക്കാം. പിഴയില്ലാതെ തുക അടയ്ക്കുന്നതിനു ബിൽ തീയതി മുതൽ 15 ദിവസം വരെ ഗ്രേസ് പീരിയഡ് അനുവദിക്കുന്നുണ്ട്.

    ഈ കാലയളവിനുള്ളിൽ പണമടച്ചില്ലെങ്കിൽ പ്രതിമാസം 25 ദിർഹം പിഴ ചുമത്തും. തുടർന്നു‌ താൽക്കാലികമായി സേവനം നിർത്തിവയ്ക്കും. എന്നിട്ടും തുക അടയ്ക്കുന്നതിൽ കാലതാമസം തുടരുകയാണെങ്കിൽ മാത്രമാണു നിയമനടപടി സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പിഴയില്ലാതെ പ്രതിമാസ ബിൽ അടയ്ക്കുന്നതിനു പാക്കേജ് അനുസരിച്ച് ഡു ടെലികോം 14 മുതൽ 30 ദിവസം വരെ ഗ്രേസ് പീരിയഡ് നൽകുന്നുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിനു ഇക്കാര്യം വരിക്കാരനെ മൊബൈൽ വഴിയും ഇമെയിൽ വഴിയും അറിയിക്കും.

    യുഎഇയിൽ ബില്ലുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരായ കേസുകൾ കോടതിയിൽ എത്തിയാൽ ബിൽ അടയ്ക്കുന്നതു വരെ രാജ്യം വിടാൻ സാധിക്കില്ല. വൻ തുക കുടിശികയാക്കിയവരുടെ പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഭാവിയിൽ ബാങ്ക് വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ലഭിക്കില്ല.

    ബിൽ അടയ്ക്കുന്നത് വൈകുന്നത് ഒഴിവാക്കാൻ
    ∙ഓട്ടോ പേ ഫീച്ചർ സജീവമാക്കുക, നിങ്ങളുടെ ബാങ്ക് കാർഡിൽ നിന്നോ അക്കൗണ്ടിൽ നിന്നോ, അവസാന ബിൽ തീയതി ആകുമ്പോൾ തന്നെ പ്രതിമാസം ബില്ലടയ്ക്കാനാണിത്.

    ∙ബിൽ എളുപ്പത്തിൽ കാണാനും അടയ്ക്കാനും പാക്കേജ് കാലഹരണപ്പെടുന്നതിനു മുൻപ് ഉപഭോഗം നിരീക്ഷിക്കാനും അനുവദിക്കുന്ന കമ്പനിയുടെ സ്മാർട്ട് ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുക.
    ∙പാക്കേജ് പരിധി കവിയുന്നത് ഒഴിവാക്കാൻ പ്രതിമാസ കോൾ, ഡേറ്റ ഉപയോഗം നിരീക്ഷിക്കണം. അധിക ബിൽ തടയുന്നതിന് ഇതുപകരിക്കും.

    ∙നിങ്ങളുടെ ബില്ലുകളുടെ ഒരു ഇലക്ട്രോണിക് പകർപ്പ് ആവശ്യപ്പെടുകയും അവ പ്രതിമാസം മെയിലിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഭാവിയിൽ തുടരന്വേഷണത്തിന് അതു സൂക്ഷിക്കുക.

    ∙പണമടയ്ക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെങ്കിൽ കമ്പനിയുടെ കോൾ സെന്ററിൽ വിളിച്ചു സാവകാശം അഭ്യർഥിക്കണം. അല്ലെങ്കിൽ ഗഡുക്കളായി അടക്കാനുള്ള അവസരവും ചോദിക്കാം.

    ∙റിങ്ടോണുകൾ അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം പോലുള്ള അധിക സേവനങ്ങളൊന്നും സജീവമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ബില്ലുകൾ പരിശോധിക്കുക.

    ∙മുൻ മാസങ്ങളിലെ കുടിശികയിലേക്ക് അടച്ച തുക പോയിട്ടില്ലെന്ന് ഉറപ്പാക്കണം
    ∙ബില്ലുകളും കമ്പനി അറിയിപ്പുകളും കൃത്യസമയത്തു ലഭിക്കുന്നതിന് കമ്പനിക്കു പുതിയ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും നൽകുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • 7 വയസ് കഴിഞ്ഞ കുട്ടികളുള്ള മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണേ; ആധാർ ഡീആക്ടിവേറ്റ് ആയേക്കാം

    7 വയസ് കഴിഞ്ഞ കുട്ടികളുള്ള മാതാപിതാക്കൾ ഇത് ശ്രദ്ധിക്കണേ; ആധാർ ഡീആക്ടിവേറ്റ് ആയേക്കാം

    ഏഴ് വയസ് പൂർത്തിയായ കുട്ടികളുടെ ആധാർ കാർഡുകൾക്ക് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (MBU) പൂർത്തിയാക്കണമെന്ന് രക്ഷിതാക്കളോട് ആവർത്തിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഈ നിർബന്ധിത പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികളുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ പ്രകാരം, അഞ്ച് വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നിരുന്നിട്ടും, നിരവധി കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇപ്പോഴും പുതുക്കിയിട്ടില്ലെന്ന് യുഐഡിഎഐ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മുന്നറിയിപ്പ്.

    എന്താണ് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ്?

    ആധാർ ആക്ട് 2016 അനുസരിച്ച്, അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ വിരലടയാളം, ഐറിസ് സ്കാൻ, മുഖചിത്രം എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ പുതുക്കണം. ഈ പ്രായത്തിൽ ഈ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പാകമായെന്നാണ് യുഐഡിഎഐ കണക്കാക്കുന്നത്. കൂടാതെ, 15 വയസ്സ് പൂർത്തിയാകുമ്പോഴും ഒരിക്കൽ കൂടി ഈ വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. കാലക്രമേണ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ അപ്ഡേറ്റ് നിർബന്ധമാക്കുന്നത്.

    കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിന് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (എംബിയു) ‌‌കൃത്യസമയത്ത് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഏഴ് വയസ്സ് കഴിഞ്ഞിട്ടും എംബിയു പൂർത്തിയാക്കിയില്ലെങ്കിൽ, നിലവിലുള്ള നിയമമനുസരിച്ച് ആധാർ നമ്പർ പ്രവർത്തനരഹിതമാക്കാൻ സാധ്യതയുണ്ട്, ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് യുഐഡിഎഐ എസ്എംഎസുകളും അയച്ചുതുടങ്ങിയിട്ടുണ്ട്.

    സൗജന്യമായി അപ്ഡേറ്റ് ചെയ്യാം, പക്ഷേ…

    അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് ഈടാക്കില്ല. എന്നാൽ, ഏഴ് വയസ്സ് കഴിഞ്ഞാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസായി നൽകേണ്ടിവരും.

    എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

    കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

    ആധാർ സേവാ കേന്ദ്രം കണ്ടെത്തുക: നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ കേന്ദ്രം (ASK) അല്ലെങ്കിൽ അംഗീകൃത ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കുക. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in സന്ദർശിച്ച് അടുത്തുള്ള കേന്ദ്രം കണ്ടെത്താനോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനോ സാധിക്കും.

    അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക (നിർബന്ധമല്ല): ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് കാത്തിരിപ്പ് സമയം ലാഭിക്കാൻ സഹായിക്കും.

    ആവശ്യമുള്ള രേഖകൾ:

    ∙കുട്ടിയുടെ ആധാർ കാർഡ് (ഉണ്ടെങ്കിൽ).

    ∙കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (ജനന തീയതിയുടെ തെളിവ്).

    ∙രക്ഷിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് (തിരിച്ചറിയലിനും ബന്ധം തെളിയിക്കുന്നതിനും).

    ∙രക്ഷിതാവിന്റെ തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖയും (ആവശ്യമെങ്കിൽ). കുട്ടിയുടെ സ്വന്തമായി മേൽവിലാസമോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ല.

    ∙കേന്ദ്രത്തിൽ പോകുക: കുട്ടിയോടൊപ്പം ആവശ്യമായ രേഖകളുമായി തിരഞ്ഞെടുക്കപ്പെട്ട ആധാർ സേവാ കേന്ദ്രത്തിൽ എത്തുക.

    ∙ഫോം പൂരിപ്പിക്കുക: ആധാർ എൻറോൾമെന്റ്/അപ്ഡേറ്റ് ഫോം പൂരിപ്പിക്കുക.

    ∙ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുക: കുട്ടിയുടെ വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, പുതിയ ഫോട്ടോ എന്നിവ ഇവിടെ വെച്ച് എടുക്കും.

    ∙രക്ഷിതാവിന്റെ അംഗീകാരം: രക്ഷിതാക്കളിൽ ഒരാൾ അവരുടെ ആധാർ ബയോമെട്രിക് ഉപയോഗിച്ച് അംഗീകാരം നൽകുകയും സമ്മതപത്രം ഒപ്പിടുകയും വേണം.

    ∙ഫീസ് അടയ്ക്കുക (ബാധകമെങ്കിൽ): കുട്ടിയുടെ വയസ്സ് ഏഴിൽ കൂടുതലാണെങ്കിൽ 100 രൂപ ഫീസ് അടയ്ക്കുക. അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിലാണെങ്കിൽ ഇത് സൗജന്യമാണ്.

    ∙അക്നോളജ്മെന്റ് സ്ലിപ്പ്: അപ്ഡേറ്റ് ചെയ്ത ശേഷം ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും. ഇത് ഉപയോഗിച്ച് അപ്ഡേറ്റിന്റെ നിലവിലെ സ്ഥിതി ഓൺലൈനിൽ ട്രാക്ക് ചെയ്യാം.

    പ്രോസസിങ് സമയം: സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ ആധാർ ഡാറ്റാബേസിൽ അപ്ഡേറ്റ് ആകും.

    വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സ്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സ്കീമുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ, കാലതാമസമില്ലാതെ ബയോമെട്രിക് അപ്ഡേറ്റ് പൂർത്തിയാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി

    യുഎഇയിൽ പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കാൻ ശ്രമിക്കുന്ന വ്യക്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു,നടപടി

    ഷാർജയിൽ തെരുവ് പൂച്ചയുടെ ജനനേന്ദ്രിയം കത്തിക്കുന്നതായി കാണിക്കുന്ന വീഡിയോ വിവിധ മൃഗസംരക്ഷണ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രചരിക്കുന്നുണ്ട്.
    വീഡിയോ കണ്ടപ്പോൾ രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ സ്ഥലം തിരിച്ചറിഞ്ഞു
    വൈകുന്നേരം ഒരു വ്യക്തി ലൈറ്റർ ഉപയോഗിച്ച് ഈ പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ കൂടെയുള്ളവർ ചിരിക്കുന്നതും വിഡിയോയിൽ ദൃക്ഷ്യമാണ് , പക്ഷേ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏകദേശം മൂന്ന് ആഴ്ച മുമ്പാണെന്ന് മനസ്സിലാക്കുന്നു. രക്ഷാപ്രവർത്തകർ സോഷ്യൽ മീഡിയയിലുടനീളം വീഡിയോ പങ്കിടുകയും സഹായത്തിനായി ഷാർജ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു .
    സോഷ്യൽ മീഡിയയിൽ സംശയിക്കപ്പെടുന്ന ഒരു അക്കൗണ്ട് ട്രാക്ക് ചെയ്തതിന് ശേഷം, വ്യക്തി ആരാണെന്ന് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. അയാളുടെ ഐഡന്റിറ്റി പൂർണ്ണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അധികാരികൾക്ക് സൂചന ലഭിച്ചിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഈ ആളുടെ അക്കൗണ്ട് ഇപ്പോൾ പ്രൈവറ്റ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് യുഎഇ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

    https://www.pravasivarthakal.in/2024/08/11/application/embed/#?secret=Ng2nLvQTP8#?secret=d0e74uDZdt
  • യുഎഇയിൽ പുതിയ നിയമം: മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും

    യുഎഇയിൽ പുതിയ നിയമം: മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും

    രാജ്യത്തെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നാഴികക്കല്ലായ നീക്കത്തിൽ, ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും മധുരമുള്ള പാനീയങ്ങൾക്ക് നികുതി ബാധകമാക്കുന്ന രീതിയിൽ മാറ്റം പ്രഖ്യാപിച്ചു. 2026 മുതൽ മധുരമുള്ള പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് അവയുടെ ഉൽപ്പന്ന വിഭാഗത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവയുടെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് അതോറിറ്റി പറഞ്ഞു – ഇത് 50 ശതമാനം എക്സൈസ് നികുതിയാണ്. നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്ന ഫോർമുലേഷനുകൾ അവലോകനം ചെയ്യാനും ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കാനും സമയം നൽകുന്നതിനായി വളരെ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. നിർമ്മാതാക്കൾക്ക് ഉൽപ്പന്നങ്ങളുടെ ഘടന പുനഃപരിശോധിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും മതിയായ സമയം നൽകുന്നതിനാണ് ഈ പ്രഖ്യാപനം നേരത്തെ നടത്തിയത്. ഈ നയം പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പ്രോത്സാഹനം നൽകുന്നതിലൂടെ ആരോഗ്യകരമായ പാനീയങ്ങൾ താമസക്കാർക്ക് കൂടുതൽ ലഭ്യമാക്കാൻ സഹായിക്കും. ഈ പുതിയ നീക്കം സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവർക്കും വ്യക്തമായ ധാരണ നൽകുന്നതിനായി ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

    എക്സൈസ് നികുതി എന്താണ്?

    ജനങ്ങളുടെ ആരോഗ്യത്തിനോ പരിസ്ഥിതിക്കോ പൊതുവെ ഹാനികരമായ പ്രത്യേക ഉൽപ്പന്നങ്ങൾക്ക് എക്സൈസ് നികുതി ചുമത്തുന്നു. അത്തരം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും അവശ്യ പൊതു സേവനങ്ങളിൽ വീണ്ടും നിക്ഷേപിക്കാൻ കഴിയുന്ന സർക്കാർ വരുമാനം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ നടപ്പാക്കലിന്റെ ലക്ഷ്യം. കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പുകയില അടങ്ങിയ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ചില ഉൽപ്പന്നങ്ങൾക്ക് 2017 ൽ യുഎഇ ഈ നികുതി ചുമത്തി. 2019 ൽ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, അത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഉൾപ്പെടുത്തി ഇത് വികസിപ്പിച്ചു. അബുദാബി അടുത്തിടെ സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, താമസക്കാർക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ രാജ്യം നിരന്തരം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം, അബുദാബിയിലെ വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് സുസ്ഥിരവും ആരോഗ്യപരവുമായ ഭക്ഷണ ഓപ്ഷനുകൾ നൽകുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നയം പുറത്തിറക്കി.

    എത്രയാണ്?

    ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയുടെ പൂർണ്ണ പട്ടിക ഇതാ:
    കാർബണേറ്റഡ് പാനീയങ്ങൾക്ക് 50 %
    പുകയില ഉൽപ്പന്നങ്ങൾക്ക് 100 %
    ഊർജ്ജ പാനീയങ്ങൾക്ക് 100 %
    ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾക്ക് 100 %
    അത്തരം ഉപകരണങ്ങളിലും ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ദ്രാവകങ്ങൾക്ക് 100 %
    പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ ചേർത്ത ഏതെങ്കിലും ഉൽപ്പന്നത്തിന് 50 %
    പുതിയ നയം നടപ്പിലാക്കുന്ന 2026 മുതൽ മധുരപാനീയങ്ങൾ മുകളിൽ പറഞ്ഞ പട്ടികയിൽ ഉൾപ്പെടുത്തില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ അരാമെക്സ് കമ്പനിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇയിലെ അരാമെക്സ് കമ്പനിയിൽ ജോലി നേടാം, നിരവധി ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ ആസ്ഥാനമായുള്ള ഒരു എമിറാറ്റി മൾട്ടിനാഷണൽ ലോജിസ്റ്റിക്സ്, കൊറിയർ, പാക്കേജ് ഡെലിവറി കമ്പനിയാണ് അരാമെക്സ്. 1982-ൽ ജോർദാനിലെ അമ്മാനിൽ ഫാഡി ഘണ്ടൂറും ബിൽ കിംഗ്‌സണും ചേർന്നാണ് ഈ കമ്പനി സ്ഥാപിച്ചത്.

    നാസ്ഡാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യത്തെ അറബ് ആസ്ഥാനമായുള്ള കമ്പനിയാണിത്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ അരാമെക്സ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കോളാസ് സിബ്യൂട്ടാണ് കമ്പനിയുടെ ആക്ടിംഗ് സിഇഒ. 70 രാജ്യങ്ങളിലായി ഏകദേശം 18,000 ജീവനക്കാരാണ് അരാമെക്‌സിനുള്ളത്.

    APPLY NOW https://careers.aramex.com/search/?createNewAlert=false&q=&locationsearch=united+arab+emirates&searchResultView=LIST&pageNumber=0&facetFilters=%7B%7D&sortBy=&markerViewed=&carouselIndex=

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം

    കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം

    കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ് പൊലീസിന്റെ മറൈൻ റെസ്ക്യൂ യൂണിറ്റ് മേധാവി മേജർ മർവാൻ അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.അപകടകരമായ കടൽ സാഹചര്യങ്ങൾക്കിടയിലും ദുബായ് മാരിടൈം റെസ്ക്യൂ ടീമിന്റെ ധീരവും വേഗമേറിയതുമായ പ്രവർത്തനം വലിയൊരു ദുരന്തം ഒഴിവാക്കി. ഈ ടീം രാപകൽ പ്രവർത്തിക്കുന്നുണ്ടെന്നും സമാന സാഹചര്യങ്ങളിൽ ഒട്ടേറെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മേജർ മർവാൻ അൽ കഅബി കൂട്ടിച്ചേർത്തു.

    നിയന്ത്രണം വിട്ട കപ്പൽ ബ്രേക്ക് വാട്ടറിന് സമീപം അപകടകരമാംവിധം ഒഴുകി നടക്കുന്നുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന യൂണിറ്റ് എല്ലാ സജ്ജീകരണങ്ങളോടും കൂടി അപകടകരമായ കടൽ സാഹചര്യങ്ങളെ നേരിടാൻ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ വലിയ തിരമാലകളും രൂക്ഷമായ കാലാവസ്ഥയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

    ഇത് കടൽ രക്ഷാപ്രവർത്തനങ്ങൾ അതീവ അപകടകരമാക്കുന്ന സാഹചര്യമാണ്. എന്നിട്ടും ടീം മണിക്കൂറുകളോളം അക്ഷീണപ്രവർത്തനം നടത്തുകയും ശക്തമായ കാറ്റിനെ അതിജീവിച്ച് കപ്പലിലുള്ളവരുടെ അടുത്തേക്ക് എത്തുകയും ചെയ്തു. ഓരോരുത്തരായി 14 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടീമിന്റെ ധീരതയെയും അച്ചടക്കത്തെയും വേഗതയേറിയ പ്രതികരണത്തെയും അധികൃതർ അഭിനന്ദിച്ചു. രക്ഷപ്പെട്ട യാത്രക്കാർ തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ടീമിനോട് നന്ദി പ്രകടിപ്പിച്ചു. പലരും തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നുവെന്നും ടീമിന്റെ നിർഭയവും ദയയും നിറഞ്ഞ പ്രതികരണമാണ് തങ്ങളെ രക്ഷിച്ചതെന്നും പറഞ്ഞു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ

    ‘തകരാർ പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു’: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി നാളെയേ പറക്കൂ; വലഞ്ഞ് യാത്രക്കാർ

    ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക തകരാറ് മൂലം ഇന്ന് രാവിലെ മൂന്ന് മണിക്കൂറിലേറെ യാത്രക്കാർ വിമാനത്തിനകത്ത് കനത്ത ചൂട് സഹിച്ച് ദുരിതത്തിലായിരുന്നു.പിന്നീട് യാത്രക്കാർ ബഹളം വച്ചതോടെ തിരിച്ച് വിമാനത്തിവളത്തിൽ പ്രവേശിക്കുകയും ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. എന്നൽ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകേണ്ടിയിരുന്ന സ്വദേശിയടക്കം അഞ്ച് യാത്രക്കാർ ടിക്കറ്റ് ക്യാൻസൽ ചെയ്തു മടങ്ങി. ഇതിൽ 2 പേർ പിതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകുന്നവരായിരുന്നു. അത്യാവശ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയ താൻ മറ്റേതെങ്കിലും വിമാനത്തിൽ പോകാനാണ് പദ്ധതിയെന്ന് ഇവരിലൊരാളായ കോഴിക്കോട് സ്വദേശിനി സറീന പറഞ്ഞു.

    രാവിലെ 8.30 ന് തന്നെ കൃത്യമായി യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു. പിന്നീട് വിമാനം റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും ഉടൻ തന്നെ പഴയ സ്ഥലത്ത് കൊണ്ടുവന്നുനിർത്തി. ചൂട് സഹിക്കാതെ കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ വിമാന അധികൃതരോട് കാര്യമന്വേഷിച്ചു. എയർ കണ്ടീഷണറിന് സാങ്കേതിക പ്രശ്നമുണ്ടെന്നും പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി. വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ പഴയത് പോലെ ആവർത്തിക്കുകയുമായിരുന്നു.

    സാങ്കേതിക പ്രശ്നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് അധികൃതർ ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് വിഷയം വാർത്തയായതോടെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇടപെടുകയും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് വീണ്ടും പ്രവേശിപ്പിക്കുകയുമായിരുന്നു.

    വിമാനം എപ്പോൾ പുറപ്പെടുമെന്ന് അധികൃതർ കൃത്യമായി ഉത്തരം നൽകാനാകാത്തതിനാൽ യാത്രക്കാർ വീണ്ടും ബഹളം വയ്ക്കുകയും പ്രശ്നത്തിൽ എയർപോർട്ട് പൊലീസ് ഇടപെടുകയും ചെയ്തു. തുടർന്ന് യാത്രക്കാർക്ക് എയർപോർട്ട് ഹോട്ടലിൽ താമസ സൗകര്യവും അനുവദിച്ചു. ഭക്ഷണം നൽകാനും തയ്യാറായി. പിന്നീട് വിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും അപ്പോഴേയ്ക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് നാളെ പുലർച്ചെയിലേക്ക് യാത്ര മാറ്റിവച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം: മലയാളി ഡോക്ടർ യുഎഇയിൽ അന്തരിച്ചു

    വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം: മലയാളി ഡോക്ടർ യുഎഇയിൽ അന്തരിച്ചു

    ആസ്റ്റർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ തൃശ്ശൂർ ടാഗോർ നഗർ സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ ഡോ.അൻവർ സാദത്ത് (49) യുഎഇയിൽ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം ദുബായിൽ കബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീർ, മക്കൾ മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിഷ അൻവർ.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം

    ‘പതിവായി ടിക്കറ്റെടുക്കും, ഒടുവിൽ ഭാഗ്യമെത്തി’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം

    അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35) എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഡെക്സ്റ്റർ മെനെസസ് ആണ് നാലാമൻ.ഷാർജയിൽ ഏഴ് വർഷമായി താമസിക്കുന്ന ബിപ്സൺ സെയിൽസ്മാനാണ്. 2019-ൽ ഓൺലൈനിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതൽ ടിക്കറ്റുകൾ പതിവായി വാങ്ങാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം സമ്പാദ്യത്തിലേക്കും ബാക്കി തുക ബിസിനസിൽ നിക്ഷേപിക്കാനുമാണ് ബിപ്സണിന്റെ തീരുമാനം

    ദുബായിൽ ഏകദേശം 18 വർഷമായി താമസിക്കുന്ന കെ.പി. ജെയിംസ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. 20 പേരടങ്ങുന്ന ഒരു ഗ്രൂപ്പായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഈ വിജയം തങ്ങളുടെ ഗ്രൂപ്പിന് വലിയ സന്തോഷം നൽകിയെന്നും സമ്മാനത്തുക എല്ലാവരുമായി പങ്കിടുമെന്നും തന്റെ ഓഹരിക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങാനാണ് പദ്ധതിയെന്നും ജെയിംസ് അറിയിച്ചു.

    ദുബായിൽ 12 വർഷമായി താമസിക്കുന്ന ആന്റോ സുരക്ഷാ മേഖലയിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി 20 സുഹൃത്തുക്കൾ അടങ്ങുന്ന സംഘത്തോടൊപ്പം അദ്ദേഹം ടിക്കറ്റുകൾ എടുത്തുവരുന്നു. ഈ സമ്മാനത്തുകയും ഗ്രൂപ്പിലെ എല്ലാവരുമായി തുല്യമായി പങ്കിടും. ദുബായിൽ കഴിഞ്ഞ 13 വർഷമായി താമസിക്കുന്ന ഡെക്സ്റ്റർ മെനെസസ് എഫ്എംസിജി കമ്പനിയിൽ ജോലി ചെയ്യുന്നു.

    തുടക്കത്തിൽ തന്റെ കാർഡ് പേയ്‌മെന്റ് നടന്നില്ലെന്ന് കരുതിയെന്നും സമ്മാനം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. വർഷങ്ങളായി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക യുഎഇ വിപണിയിൽ നിക്ഷേപിക്കാനാണ് പദ്ധതിയെന്നും അറിയിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ

    നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ

    അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോൾ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസ്സാകേണ്ടതില്ല. എന്നാൽ യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക.

    നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എസ്തോണിയ, അൽബേനിയ, പോർചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിേത്വനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രോ, ഇസ്രായേൽ, അസർബൈജാൻ, ബലറൂസ്, ഉസ്‌ബകിസ്താൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലൻഡ്, റുേമനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലൻഡ്‌സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ക്രൊയേഷ്യ, ടെക്സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, കൊസോവോ റിപ്പബ്ലിക്, കിർഗിസ് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സ്വന്തം രാജ്യത്തെ ലൈസൻസ് യുഎഇയിൽ ഉപയോഗിക്കാനാകുക.

    താമസവിസയുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസുമായി യുഎഇ ഡ്രൈവിങ് ലൈസൻസ് എക്സ്ചേഞ്ച് ചെയ്യുന്നതിനായി ആറ് നിബന്ധനകളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. താമസ വിസ ലഭിച്ചാൽ വാഹനമോടിക്കുന്നതിന് യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണം. യുഎഇയിൽ താമസവിസ ഉള്ളവർ ലൈസൻസ് എക്സചേഞ്ച് സൗകര്യത്തിലൂടെ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ആക്കി മാറ്റണം.

    ലൈസൻസ് മാറ്റത്തിനുള്ള ആറ് പ്രധാന വ്യവസ്ഥകൾ

    ലൈസൻസ് എക്സചേഞ്ചിന് യോഗ്യതയുള്ള അംഗീകൃത രാജ്യത്തെ ലൈസൻസ് ആയിരിക്കണം കൈവശമുള്ളത്.

    അപേക്ഷകൻ നിയമപരമായ ഡ്രൈവിംഗ് പ്രായം പാലിച്ചിരിക്കണം.

    ലൈസൻസ് സാധുവായതായിരിക്കണം (valid license).

    അപേക്ഷകന് തക്കതായ താമസ വിസ ഉണ്ടാകണം, അല്ലെങ്കിൽ ആ എമിറേറ്റിൽ താമസം, ജോലി, അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച വിലാസം ഉണ്ടായിരിക്കണം.

    കണ്ണ് പരിശോധന വിജയകരമായി പാസാക്കേണ്ടതാണ്.

    ചില രാജ്യങ്ങൾക്ക്, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അടിസ്ഥാനമാക്കി, യഥാർത്ഥ ലൈസൻസ് സമർപ്പിക്കേണ്ടി വരും.

    ആവശ്യമായ രേഖകൾ

    യഥാർത്ഥ വിദേശ ലൈസൻസിൻറെ നിയമപരമായ പരിഭാഷ

    യഥാർത്ഥ ലൈസൻസിന്റെ പകർപ്പ്

    ലൈസൻസ് എക്സ്ചേഞ്ച് ഫീസ്: ദിർഹം 600

    മൊറൂർഖൗസ് (MuroorKhous) പ്ലാറ്റ്‌ഫോമിലൂടെ ഈ സേവനം ലഭ്യമാകും.

    മന്ത്രാലയം വിശദീകരിച്ചതുപ്രകാരം, ഈ സേവനം അവരുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “മുറൂർഖൗസ്” മുഖേന ലഭ്യമാണു. മൊറൂർഖൗസ് ഉപയോഗിച്ച് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം, പുതുക്കൽ, മറ്റ് വാഹന രജിസ്ട്രേഷൻ സേവനങ്ങൾ എന്നിവ ചെയ്യാൻ സാധിക്കും. ചൈന, യുകെ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും യുഎഇ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിക്കാൻ അനുവാദമുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

    യുഎഇയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

    റാസൽഖൈമയിലെ അൽ ഹലീൽ വ്യവസായ മേഖലയിൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഞ്ച് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പൂർണമായി നിയന്ത്രണവിധേയമാക്കി. പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ഡസൻ കണക്കിന് യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അതിവേഗം പടരുന്നത് തടയാൻ കഴിഞ്ഞത് വിവിധ ഏജൻസികളുടെ ഏകോപിപ്പിച്ച പ്രവർത്തനത്തിലൂടെയാണെന്ന് റാസൽഖൈമ പൊലീസ് തലവനും പ്രാദേശിക അടിയന്തര, ക്രൈസിസ്, ദുരന്തനിവാരണ സംഘത്തിന്റെ തലവനുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വെയർഹൗസുകളിലേക്കും തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേക്കാവുന്ന സാഹചര്യമായിരുന്നു. തീപിടിത്തം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ റാസൽഖൈമയുടെ സംയുക്ത അടിയന്തര പദ്ധതി സജീവമാക്കി. സിവിൽ ഡിഫൻസ് ടീമുകൾക്ക് മറ്റ് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും പ്രത്യേക സാങ്കേതിക ടീമുകളും പിന്തുണ നൽകി.

    പ്രതിരോധ മന്ത്രാലയം, നാഷനൽ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, റാസൽഖൈമ പൊലീസ്, കൂടാതെ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീമുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. നാഷനൽ ഗാർഡ്, നാഷനൽ ആംബുലൻസ്, തിരച്ചിൽ, രക്ഷാപ്രവർത്തന യൂണിറ്റ്, റാസൽഖൈമ മുനിസിപ്പാലിറ്റി, എത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി, റാസൽഖൈമ പോർട്ട് അതോറിറ്റി, സഖർ പോർട്ട് അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ്, പൊതുസേവന വകുപ്പ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. ഉന്നതതല ഏകോപനവും സ്ഥാപനപരമായ ടീം വർക്കും തീപിടിത്തം വൻ ദുരന്തമായി മാറുന്നത് തടഞ്ഞുവെന്ന് മേജർ ജനറൽ ബിൻ അൽവാൻ പറഞ്ഞു.

    പ്രതികരണത്തിലെ കാലതാമസമോ ഏകോപനമില്ലായ്മയോ തീ സമീപത്തുള്ള മറ്റ് വ്യവസായ സ്ഥാപനങ്ങളിലേക്ക് പടരാൻ കാരണമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം ഫൊറൻസിക്, സാങ്കേതിക അന്വേഷണ സംഘങ്ങൾ സ്ഥലത്ത് തെളിവുകൾ ശേഖരിക്കാനും സാമ്പിളുകൾ വിശകലനം ചെയ്യാനും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ആരംഭിച്ചു. മറ്റ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പൂർണമായ വ്യാപ്തിയും സംഘം വിലയിരുത്തുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാ ഏജൻസികൾക്കും മേജർ ജനറൽ ബിൻ അൽവാൻ നന്ദി രേഖപ്പെടുത്തി.

    വലിയ തോതിലുള്ള ഈ തീപിടിത്തം വിജയകരമായി കൈകാര്യം ചെയ്തത് ജീവനും സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന എമിറേറ്റിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുസൃതമായി അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള റാസൽഖൈമയുടെ ഉയർന്ന തയ്യാറെടുപ്പിനെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

    എസി പ്രവർത്തിച്ചില്ല, ചൂട് സഹിക്കാതെ കരഞ്ഞ് തളർന്ന് കുട്ടികൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്; യാത്രക്കാരെ തിരിച്ചിറക്കി

    ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വിമാനത്തിലിരുത്തിയ ശേഷമാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വിമാനത്താവള ടെർമിനലിലേക്ക് തിരികെയെത്തിച്ചത്. എന്നാൽ വിമാനം എപ്പോൾ പുറപ്പെടാൻ സാധിക്കുമെന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല.രാവിലെ 8.30 ന് തന്നെ യാത്രക്കാരെ ബോയിങ് 737 വിമാനത്തിൽ കയറ്റിയിരുന്നു. പിന്നീട് വിമാനം റൺവേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നുനിർത്തി. ചൂട് സഹിക്കാതെ കുട്ടികൾ കരയാൻ തുടങ്ങി, യാത്രക്കാർ വിമാന അധികൃതരോട് അന്വേഷിച്ചപ്പോൾ എയർ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്നമുണ്ടെന്നും അത് പരിഹരിച്ച് ഉടൻ പുറപ്പെടുമെന്നുമായിരുന്നു മറുപടി.

    വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്നത്തിന് പരിഹാരമാകാത്തതിനാൽ പഴയത് പോലെ ആവർത്തിക്കുകയുമായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കും വരെ തങ്ങളെ വിമാനത്താവളത്തിനകത്ത് ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിന് അനുകൂലമായി അധികൃതർ പ്രതികരിക്കുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വേനലവധി ആഘോഷിക്കാൻ വേണ്ടി നാട്ടിലേക്ക് പുറപ്പെട്ട കുടുംബങ്ങളാണ് യാത്രക്കാരിൽ ഭൂരിഭാഗവും. മരണം, വിവാഹം തുടങ്ങിയ അടിയന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവരും ചികിത്സയ്ക്കായി പോകുന്ന രോഗികളും ഗർഭിണികളും കൂട്ടത്തിലുണ്ട്. വൻതുക കൊടുത്താണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സന്ദർശക വീസയിൽ യുഎഇയിലെത്തി മോഷണം; പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

    സന്ദർശക വീസയിൽ യുഎഇയിലെത്തി മോഷണം; പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

    ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സന്ദർശക വീസയിൽ രാജ്യത്ത് പ്രവേശിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. വീട്ടുടമസ്ഥർ വിദേശത്ത് ആയിരുന്ന സമയത്താണ് മോഷണം നടന്നത്. യൂറോപ്യൻ യുവതി തന്റെ കുടുംബത്തോടൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വില്ലയുടെ മുൻവാതിൽ തുറന്നുകിടക്കുന്നതും വീടിന്റെ അകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.

    വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, സ്വകാര്യ രേഖകൾ എന്നിവ അടങ്ങിയ സേഫ് മോഷണം പോയതായി യുവതി കണ്ടെത്തി. കൂടാതെ, ഭർത്താവ് ശേഖരിച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.

    നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വാടക വാഹന രേഖകളും ഉപയോഗിച്ച് സംശയിക്കുന്നവരെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനം പ്രതികളിലൊരാൾ വാടകയ്ക്ക് എടുത്തതായിരുന്നു. മറ്റൊരു എമിറേറ്റിലെ വാടക കെട്ടിടത്തിൽ താമസിക്കുമ്പോഴാണ് സംഘത്തെ കണ്ടെത്തിയത്. അധികൃതർ ഇവരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.176194 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ഈ ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്ന്, നൽകുന്നതോ സൗജന്യമായും

    യുഎഇയിലെ ഈ ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്ന്, നൽകുന്നതോ സൗജന്യമായും

    യുഎഇയിലെ ഒരു ഹോട്ടലിൽ വെള്ളം ഉത്പാദിപ്പിക്കുന്നത് വായുവിൽ നിന്നാണ്, അത് നൽകുന്നത് സൗജന്യമായുമാണ്. കടൽവെള്ളത്തെയോ, മുനിസിപ്പൽ വെള്ളത്തെയോ, ഭൂഗർഭജലത്തെയോ ആശ്രയിക്കാതെ, അന്തരീക്ഷത്തിലെ ഈർപ്പം ശേഖരിച്ച് ശുദ്ധവും ധാതുക്കളാൽ സമ്പന്നവുമായ വെള്ളമാക്കി മാറ്റി അതിഥികൾക്ക് ദിവസവും സൗജന്യമായി നൽകുകയാണ് ഈ ഹോട്ടൽ. എയർ-ടു-വാട്ടർ’ പ്ലാന്റ് എന്ന് പേരുള്ള ഈ സംവിധാനം, ഹോട്ടലിന്റെ പരിസരത്ത് നിന്ന് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കാൻ ബഹി അജ്മാൻ പാലസ് ഹോട്ടലിനെ സഹായിച്ചു. മാനേജ്മെന്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസങ്ങളിൽ നൂറുകണക്കിന് കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഹോട്ടലിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. “ഈ വെള്ളം കടലിൽ നിന്നോ, ഭൂമിയിൽ നിന്നോ, ഏതെങ്കിലും യൂട്ടിലിറ്റി ലൈനിൽ നിന്നോ വരുന്നതല്ല; ഇത് നേരിട്ട് വായുവിൽ നിന്നാണ് വരുന്നത്,” ബഹി പാലസ് അജ്മാൻ ഏരിയ ജനറൽ മാനേജർ ഇഫ്തിഖാർ ഹംദാനി പറഞ്ഞു. “ഞങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം ഉപയോഗിച്ച്, ഫിൽട്ടറുകളുടെയും യുവി ശുദ്ധീകരണത്തിന്റെയും പല പാളികളിലൂടെ കടത്തിവിട്ട്, വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് കുപ്പികളിൽ നിറയ്ക്കുകയാണ്. ഇതിന്റെ ഫലം ശുദ്ധവും, കുടിക്കാൻ മികച്ചതുമായ വെള്ളമാണ്.

    പ്രവർത്തന രീതി

    മെഷീൻ പരിസ്ഥിതിയിൽ നിന്ന് ഈർപ്പമുള്ള വായു വലിച്ചെടുക്കുന്നതോടെയാണ് പ്രക്രിയ ആരംഭിക്കുന്നത്. ഫ്രിഡ്ജിൽ നിന്ന് തണുത്ത കുപ്പി പുറത്തെടുക്കുമ്പോൾ വെള്ളം രൂപം കൊള്ളുന്നത് പോലെ, ഈർപ്പം വെള്ളത്തുള്ളികളായി മാറുന്നത് വരെ വായു തണുപ്പിക്കുന്നു. ഈ തുള്ളികൾ ശേഖരിച്ച്, ഫിൽട്ടർ ചെയ്യുകയും, യുവി ലൈറ്റ്, ധാതു സമ്പുഷ്ടീകരണം എന്നിവയുൾപ്പെടെ നിരവധി ശുദ്ധീകരണ ഘട്ടങ്ങളിലൂടെ കടത്തിവിടുകയും ചെയ്യുന്നു. 85 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ആവിയിലും വെള്ളത്തിലും അണുവിമുക്തമാക്കിയ ഗ്ലാസ് കുപ്പികൾ ശുചിത്വമുള്ള ബോട്ടിലിംഗ് സംവിധാനം ഉപയോഗിച്ച് നിറച്ച്, മൂന്ന് മാസം വരെ കാലാവധിയുള്ള എക്സ്പയറി തീയതികളോടെ സീൽ ചെയ്യുന്നു. മുഴുവൻ സജ്ജീകരണവും ഹോട്ടൽ നിരീക്ഷിക്കുകയും പ്ലാന്റ് നിർമ്മാണ കമ്പനി പരിപാലിക്കുകയും ചെയ്യുന്നു, കൂടാതെ വെള്ളം സർക്കാർ ആരോഗ്യ അധികാരികൾ പതിവായി പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. “ഇത് പരിസ്ഥിതി സൗഹൃദം മാത്രമല്ല, സുരക്ഷിതവും ഉന്മേഷദായകവുമാണ്,” ഹംദാനി പറഞ്ഞു. “വെള്ളം ഉയർന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമാണ്, അതിഥികൾക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.”

    പ്രതിദിന ഉത്പാദനവും ഉപയോഗവും

    ഈ വർഷം ജനുവരിയിൽ ഹോട്ടൽ എയർ-ടു-വാട്ടർ സിസ്റ്റം ഉപയോഗിക്കാൻ തുടങ്ങി, നിലവിൽ പ്രതിദിനം 1,000 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ, 700 ലിറ്റർ വെള്ളം അതിഥികളുടെ ആവശ്യം നിറവേറ്റാൻ മതിയാകും. വിരുന്നുകളിലോ വലിയ പരിപാടികളിലോ, എല്ലാവർക്കും വെള്ളം നൽകുന്നതിനായി ഉത്പാദനം 1,000 ലിറ്ററായി വർദ്ധിപ്പിക്കുന്നു. ഈ സംവിധാനം സ്ഥാപിക്കുന്നതിന് മുമ്പ്, ഹോട്ടൽ പ്രതിദിനം 700-ലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചിരുന്നു. ഗ്ലാസ് കുപ്പികളിലേക്കും ഇൻ-ഹൗസ് ജല ഉത്പാദനത്തിലേക്കും മാറിയത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഹോട്ടലിനെ സഹായിച്ചു. “പ്രതിമാസം ആയിരക്കണക്കിന് കുപ്പികൾ മാലിന്യത്തിലേക്ക് പോയിരുന്നു. അത് പരിസ്ഥിതിക്ക് നല്ലതല്ല,” ഹംദാനി പറഞ്ഞു. “പ്ലാസ്റ്റിക് ഒഴിവാക്കുന്നതിലൂടെ, ഉത്തരവാദിത്തമുള്ള ഹോസ്പിറ്റാലിറ്റിയിലേക്ക് ഞങ്ങൾ ഒരു വലിയ ചുവടുവെപ്പ് നടത്തി.”യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

    നിമിഷ പ്രിയയുടെ മോചനം; തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിറഞ്ഞ് മലയാളികളുടെ കമന്‍റുകള്‍

    യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റിട്ട് മലയാളികള്‍. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെയാണ് മലയാളികളുടെ കമന്‍റുകള്‍ ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ല’, ‘വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണം’ എന്നു തുടങ്ങിയ കമന്‍റുകള്‍ പോസ്റ്റിന് താഴെ കാണാം. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പ് നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍, നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മാപ്പ് നല്‍കരുതെന്ന തരത്തില്‍ തലാലിന്‍റെ സഹോദരന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെക്കപ്പെടുന്ന കമന്‍റുകള്‍ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ദുബായ് ലാൻഡിലെ വില്ലയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി അഗ്നി സുരക്ഷാ വിദഗ്ധരും താമസക്കാരും. യുഎഇയിലുടനീളമുള്ള ആളുകൾ അവരുടെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും പുക അലാറങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സെറീനയിലെ ബെല്ല കാസയിലുള്ള ഒരു ബ്രിട്ടീഷ് കുടുംബത്തിന്റെ വില്ലയിലെ വീട്ടുജോലിക്കാരിയുടെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഒരു എസി യൂണിറ്റിലെ ആന്തരിക വൈദ്യുത തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. “മുറിയിൽ ഫയർ അലാറം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല… ഫയർ അലാറം അടിച്ചില്ല. അതിനാല്‍ വളരെയധികം നാശനഷ്ടങ്ങൾ വരുത്തി. വീട് ഇപ്പോൾ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഞങ്ങൾ ഇപ്പോൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയാണ്,” വില്ലയിലെ വാടകക്കാരിയായ സാലി മാഡിസൺ പറഞ്ഞു. രാത്രിയിൽ തീപിടിത്തം ഉണ്ടായിരുന്നെങ്കിൽ അതിന്റെ ഫലം വളരെ വിനാശകരമാകുമായിരുന്നെന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന ബ്രിട്ടീഷ് പ്രവാസി കുടുംബം പറയുന്നു. “ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചതെങ്കിൽ, കഥ പറയാൻ ഞങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏറ്റവും ഭയാനകമായ കാര്യം, പ്രതിരോധത്തിന്റെ ആദ്യ നിരയായിരിക്കേണ്ടിയിരുന്ന സ്മോക്ക് ഡിറ്റക്ടർ പ്രവർത്തിക്കുന്നില്ല എന്നതാണ്,” അവർ കൂട്ടിച്ചേർത്തു. “എയർ കണ്ടീഷനിങ് യൂണിറ്റുകൾ കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് സർവീസ് ചെയ്യണം; സാധാരണയായി, വേനൽക്കാല മാസങ്ങളിൽ ഒരിക്കൽ അല്ലെങ്കിൽ വേനൽക്കാലത്തിന് ശേഷം ഒരിക്കൽ സര്‍വീസ് ചെയ്യണമെന്ന്,” റിയാക്ടൺ ഫയർ സപ്രഷന്റെ സിഇഒ സാം മാലിൻസ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഡിപി വേൾഡിൽ തൊഴിലാളികളെ വേണം! കിടിലൻ ജോലി അവസരം; വേഗം അപേക്ഷിച്ചോളൂ

    ഡിപി വേൾഡിൽ തൊഴിലാളികളെ വേണം! കിടിലൻ ജോലി അവസരം; വേഗം അപേക്ഷിച്ചോളൂ

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2005 ൽ ദുബായ് പോർട്ട്സ് അതോറിറ്റിയും ദുബായ് പോർട്ട്സ് ഇന്റർനാഷണലും ലയിച്ചാണ് ഡിപി വേൾഡ് രൂപീകരിച്ചത്. പ്രതിവർഷം ഏകദേശം 70,000 കപ്പലുകൾ കൊണ്ടുവരുന്ന 70 ദശലക്ഷം കണ്ടെയ്‌നറുകൾ ഇത് കൈകാര്യം ചെയ്യുന്നു. 40-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അവരുടെ 82 മറൈൻ, ഇൻലാൻഡ് ടെർമിനലുകൾ ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ ഏകദേശം 10% ഇത് വഹിക്കുന്നു. 2016 വരെ, ഡിപി വേൾഡ് പ്രാഥമികമായി ഒരു ആഗോള തുറമുഖ ഓപ്പറേറ്ററായിരുന്നു, എന്നാൽ അതിനുശേഷം, മൂല്യ ശൃംഖലയിലൂടെ മറ്റ് കമ്പനികളെ ഏറ്റെടുത്തു.

    APPLY NOW https://ehpv.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs

    • Finance Accountant
      • United Arab Emirates 
      • Posting Dates07/17/2025
      TrendingThis position is required to assist in ensuring accurate accounting, bank reconciliation, making vendor payments, Intercompany billing, Employee expense claim, preparation and validation of Customer invoices of Cargoes Products.
    • Mechanical & Structural Inspector
      • Dubai, United Arab Emirates 
      • Posting Dates07/17/2025
      The role is responsible for assisting the line manager in generating costs estimations, inspections and installation works of mechanical and structural products and services. The responsibilities will also evolve towards involvement in maintenance activities of mechanical & structural systems undertaken by the WCS project delivery engineers and technicians involved in site works. Further more there will be involvement in areas such as crane refurbishment mechanical, hydraulic and fire protection systems installation and commissioning according to industry standards. The role will undertake site and factory inspections and ensure projects are completed on time, and to the satisfaction of clients.
    • MANAGER – MASTER PLANNING
      • Dubai, United Arab Emirates 
      • Posting Dates07/16/2025
      We are seeking an experienced and detail‑oriented Master Planner Manager to join our team. The successful candidate will oversee the day‑to‑day management and implementation of approved master plans across DP World UAE Region zones. In this role, the Master Planner Manager will collaborate closely with internal teams, external stakeholders, and authorities to ensure that master plans are executed effectively, efficiently, and in full compliance with applicable regulations and standards. The position will also be responsible for creating and maintaining policies, procedures, and best practices for master plan management to support consistent, high‑quality, and compliant delivery across all zones.
    • Group Assistant Manager of FP&A – Digital Technology
      • United Arab Emirates 
      • Posting Dates07/15/2025
      TrendingThis role plays a key part in generating detailed insights into the financial performance of DP World’s business and technology units globally.
    • P&O Maritime Logistics- Corporate Technical Superintendent
      • Dubai, United Arab Emirates 
      • Posting Dates07/15/2025
      Based at the Corporate Office in Dubai, the Corporate Technical Superintendent is responsible for overseeing Technical Projects and Dry Dockings as required. Under the guidance of the Technical Manager to monitor the Division’s Business Units on all technical matters and to coordinate major repairs. The position is also responsible for monitoring BU compliance with standardized technical procedures including docking repairs, refits and technical projects in the Division. Under guidance of Technical Manager, the position is responsible for working with Business Unit General Managers and Business Unit Technical Heads to monitor technical systems’ implementations across the Division and/ or any other technical tasks within the Division’s responsibility, where deemed necessary, including a focal point for all matters related to PMS software and interconnection with other users in the group ERP (enterprise resource planning) system and responsible for handling relevant process data.
    • Business Systems Administrator
      • United Arab Emirates 
      • Posting Dates07/15/2025
      TrendingThey will support in the administration of the software applications used for managing risk and resilience activities, and will provide executive support including full administrative and secretarial support to the assigned department and members of the team.
    • Tug Engineer
      • Dubai, United Arab Emirates 
      • Posting Dates07/14/2025
      TrendingTo carry out basic maintenance and watch keeping requirements for conventional Harbour Tugs in An efficient manner therefore ensuring smooth functioning of tug operations
    • Senior Manager – ERP Solution
      • Dubai, United Arab Emirates 
      • Posting Dates07/11/2025
      TrendingManage and lead the ERP Solution lifecycle, including planning, implementation, and continuous optimization of ERP systems aligned with business goals. Collaborate with cross-functional teams to ensure ERP applications meet organizational needs and support digital transformation strategies. Drive process improvements through ERP capabilities, ensuring high system performance, user adoption, and operational efficiency.
    • Senior Manager – Enterprise Technology
      • Dubai, United Arab Emirates 
      • Posting Dates07/11/2025
      TrendingLead the design, implementation, and optimization of enterprise-wide technology platforms and digital initiatives. Drive cross-functional collaboration to ensure alignment with strategic business goals, enhance operational efficiency, and deliver scalable IT solutions
    • Lead Document Controller – EPC
      • Dubai, United Arab Emirates 
      • Posting Dates07/09/2025
      TrendingResponsible for preparing the department functional procedures, templates, checklists etc.. Implementation of EDMS for the project and streamline the project documentations, Interaction with client, vendor, subcontractor, partners for the documentation activities for the project. Giving training to the project taskforce and team members. Responsible for department functions of EPC projects. Assist dcc Manpower resource mobilization and planning and allocation. Maintain the documentation etiquette. Conduct internal audits.
    • ADMINISTRATOR – ONBOARDING
      • Dubai, United Arab Emirates 
      • Posting Dates07/09/2025
      TrendingThe Onboarding Administrator is responsible for organizing and facilitating the end-to-end onboarding process for new hire. This includes coordinating orientation sessions, managing documentation, ensuring compliance with We One policies and UAE labor laws, and acting as a primary point of contact for new employees. The role requires proactive improvement of onboarding procedures, timely reporting, and collaboration with internal teams (e.g., accommodation, IT, payroll) to ensure a seamless transition for new hires. The administrator also maintains personnel records, handles onboarding kits, and collects feedback to enhance candidate experience.
    • SPECIALIST – TENDERING & BIDDING
      • Dubai, United Arab Emirates 
      • Posting Dates07/09/2025
      TrendingWe are seeking a highly organized and proactive Business Development Administrator to join our team. As a Business Development Administrator, you will play a crucial role in supporting the business development activities of our organization. Your primary responsibility will be to provide administrative support to the business development team and ensure the smooth functioning of their operations. You will collaborate closely with various stakeholders, including sales, marketing, and executive leadership, to drive growth and achieve our business goals.
    • P&O Maritime Logistics –Marine Electrician Class I, UAE Ports
      • Dubai, United Arab Emirates 
      • Posting Dates07/08/2025
      TrendingThe primary objective of the Marine Electrician Class I is to ensure the continuous and efficient operation of all electrical systems on the fleet vessels, including tug boats, pilot boats, and mooring boats. This role is critical in providing 24/7 technical support to minimize downtime of fleet, maintain high safety standards, and ensure reliable service delivery for operations of Jebel Ali Port
    • Vice President – Information Technology – DDW
      • Dubai, United Arab Emirates 
      • Posting Dates07/04/2025
      TrendingResponsible for overseeing the development, implementation, and maintenance of the company’s technology infrastructure, systems, and digital capabilities. This role leads the IT department in aligning technology initiatives with business objectives, ensuring data security, operational efficiency, and supporting innovation across all functions.
    • Group Manager – Business Audit
      • Dubai, United Arab Emirates 
      • Posting Dates07/04/2025
      TrendingWe are looking for a proactive, curious, collaborative Manager to join our DP World Group Internal Audit (“GIA”) team.
    • Group Specialist – Technology Resilience
      • Dubai, United Arab Emirates 
      • Posting Dates07/04/2025
      Group Specialist – Technology Resilience will be responsible for establishing and managing technology resilience processes and ensuring that critical applications and infrastructure is resilient across the group.
    • P&O Maritime Logistics – Control Room Operator, UAE Ports
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      TrendingBased n Dubai. The job holder is required to coordinate, execute and monitor activities of all P&O Maritime JA assets and ensure effective two way communication with DP World Marine Department is maintained at all the time

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയിലൂടെ 
സംരംഭകരാകാം; സർക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതിയെക്കുറിച്ച് അറിയാം

    തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയിലൂടെ 
സംരംഭകരാകാം; സർക്കാരിന്റെ പ്രവാസി പുനരധിവാസപദ്ധതിയെക്കുറിച്ച് അറിയാം

    പ്രവാസജീവിതം മലയാളിസമൂഹത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രവാസികളിൽ ഭൂരിപക്ഷവും നിശ്ചിത കാലത്തിനുശേഷം കേരളത്തിലേക്ക് മടങ്ങിവരാനും കുടുംബത്തോടൊപ്പം നാട്ടിൽ താമസിക്കാനും ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ജോലി തേടി പോയവർ. ഇത്തരത്തിൽ വിദേശതൊഴിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തുന്ന പലർക്കും നാട്ടിൽ ജീവിതത്തിന്റെ അടുത്തഘട്ടം മുന്നോട്ടുകൊണ്ടുപോകുക പലപ്പോഴും കടുത്ത വെല്ലുവിളിയാകാറുണ്ട്. ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് മടങ്ങിയെത്തിയ പ്രവാസികളുടെ തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സംരംഭകത്വ പുനരധിവാസപദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട്‌ ഫോർ റിട്ടേൺഡ് എമിഗ്രൻസ് എന്ന എൻഡിപിആർഇഎം.

    പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തുന്നവർക്ക് കേരളത്തിൽ ചെറുകിടസംരംഭങ്ങളോ സ്വയംതൊഴിൽ സംരംഭങ്ങളോ ആരംഭിക്കാൻ സഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യംവയ്‌ക്കുന്നത്. ഉൽപ്പാദന, സേവന മേഖലകളിൽ വിവിധ സംരംഭങ്ങൾ ഇതിലൂടെ ആരംഭിക്കാം. മടങ്ങിയെത്തിയ പ്രവാസികളെ സ്വയംപര്യാപ്തരാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതിനും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതിക്ക് കഴിയും.

    രണ്ടുവർഷമെങ്കിലും വിദേശത്ത് കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം. വ്യക്തികൾക്കും പ്രവാസി കൂട്ടായ്‌മകൾ, പ്രവാസികൾ ചേർന്ന് രൂപംനൽകിയ കമ്പനികൾ, പ്രവാസികളുടെ സൊസൈറ്റികൾ എന്നിവയ്‌ക്കും ഈ പദ്ധതിക്കായി അപേക്ഷിക്കാം.

    ചെറുകിടസംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതിപ്രകാരം ഒരുലക്ഷംമുതൽ 30 ലക്ഷംവരെ വായ്‌പ ലഭിക്കും. കേരളത്തിൽ വിപണിസാധ്യതയുള്ള സംരംഭങ്ങൾ തെരഞ്ഞെടുത്താൽ വായ്‌പ ലഭിക്കാൻ എളുപ്പമാകും. പദ്ധതികളുടെ 15 ശതമാനംവരെ (പരമാവധി മൂന്നുലക്ഷം രൂപ) മൂലധന സബ്സിഡിയും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. ആദ്യത്തെ നാലുവർഷം പലിശ സബ്സിഡിക്ക് അർഹതയുണ്ടാകും.

    നോർക്കയുടെ www.norkroots.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്താണ് എൻഡിപിആർഇഎം പദ്ധതിക്ക് അപേക്ഷിക്കേണ്ടത്. സ്വന്തമായും അക്ഷയ സെന്റർവഴിയും അപേക്ഷിക്കാവുന്നതാണ്. പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഫോട്ടോ, പാൻകാർഡ്, തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ നൽകണം. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ തുക, വായ്പ എടുക്കുന്ന ധനസ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവയും രജിസ്‌ട്രേഷനിൽ ഉൾപ്പെടുത്തേണ്ടതാണ്.

    ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ നമ്പർ ഉൾപ്പെട്ട രസീത് (പ്രിന്റ്) ലഭിക്കും. ഇതും രജിസ്ട്രേഷനുവേണ്ടി നൽകിയ രേഖകളുടെ അസ്സലുകളും സഹിതം നോർക്കയുടെ ജില്ലാ ഓഫീസിൽ സ്ക്രീനിങ്ങിന് ഹാജരാകണം. സ്‌ക്രീനിങ് പൂർത്തിയായാൽ അപേക്ഷ പദ്ധതിക്കായി തയ്യാറാക്കിയ പാനലിലുള്ളതും അപേക്ഷകൻ ആവശ്യപ്പെട്ടതുമായ ധനസ്ഥാപനത്തിലേക്ക് അയക്കും. ധനസ്ഥാപനമാണ് വായ്‌പ നൽകുന്നത്. ഇതിനായി കേരളത്തിലെ 18 ബാങ്ക്, ബാങ്ക്‌ ഇതര ധനസ്ഥാപനങ്ങളുമായി സർക്കാർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട് (പട്ടിക നോക്കുക). ഇവയുടെ കേരളത്തിൽ ഉടനീളമുള്ള 6000 ശാഖകളിൽനിന്ന് വായ്‌പ ലഭിക്കും.

    ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി നൽകിയ സർട്ടിഫിക്കറ്റുകൾ നോർക്കയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിലേക്ക് തപാലിൽ അയച്ചും സ്ക്രീനിങ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, തൈക്കാട് പിഒ, തിരുവനന്തപുരം–- 695014. കാലതാമസം ഒഴിവാക്കുന്നതിനും വായ്പനടപടികൾ സുഗമമാക്കുന്നതിനും ജില്ലാ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് കൂടുതൽ നല്ലത്.

    തെർമൽ പേപ്പർ നിർമാണം, മൈക്രോ ലോൺട്രി, കായം, ഇഡ്ഡലി–-ദോശ മാവ്, ആവിയിൽ വേവിച്ച പലഹാരങ്ങൾ, ഇൻസുലേഷൻ ടേപ്പ്, മൈക്രോ ഓയിൽ മിൽ, എയർ ഫ്രഷ്‌നർ, ബൗഫന്റ് ക്യാപ്പ്, സ്റ്റീൽ സ്‌ക്രബർ, മെഡിസിൻ കവർ, ബേക്കറി കവർ തുടങ്ങിയവയുടെ നിർമാണം, സ്‌പൈസസ് ഹബ്, നാളികേരത്തിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയ സംരംഭങ്ങൾക്ക് സംസ്ഥാനത്ത് മികച്ച വിപണിസാധ്യതയുണ്ട്.

    എൻഡിപിആർഇഎം പദ്ധതിയിലൂടെ വ്യവസായം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വീടുകളിൽ ചെറുകിടസംരംഭങ്ങൾ തുടങ്ങുന്നതിനും അനുമതിയുണ്ട്. അഞ്ച് എച്ച്പിക്കു താഴെ പവർ ലോഡുള്ള, അഞ്ചുലക്ഷം രൂപയ്ക്കു താഴെ മുതൽമുടക്കുള്ള, മലിനീകരണമില്ലാത്ത വ്യവസായങ്ങൾ വീടുകളിൽ ആരംഭിക്കാം. നിലവിലുള്ള ഗാർഹിക വൈദ്യുതി കണക്‌ഷൻതന്നെ ഇതിന് ഉപയോഗിക്കാവുന്നതുമാണ്.

    ബാങ്കിൽ/ ധന സ്ഥാപനത്തിൽ സമർപ്പിക്കുന്നതിന് ആവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കാനും സംരംഭം ആരംഭിക്കാനും നടത്തിപ്പിനുമുള്ള നൈപുണ്യം ആർജിക്കുന്നതിനുള്ള പരിശീലനവും നോർക്ക റൂട്ട്സിൽനിന്ന്‌ ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ജില്ലാ ഓഫീസുകളുമായോ സംസ്ഥാന ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0471-–-2770511, 2770518, വെബ്സൈറ്റ്: www.norkroots.kerala.gov.in

    എൻഡിപിആർഇഎം വായ്പ പങ്കാളികൾ

    കേരള ബാങ്ക്

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    കനറാ ബാങ്ക്

    ബാങ്ക് ഓഫ് ബറോഡ

    ഫെഡറൽ ബാങ്ക്

    സൗത്ത് ഇന്ത്യൻ ബാങ്ക്

    ഇന്ത്യൻ ഓവർസീസ് ബാങ്ക്

    യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

    ബാങ്ക് ഓഫ് ഇന്ത്യ

    യൂകോ ബാങ്ക്

    ധനലക്ഷ്മി ബാങ്ക്

    സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്

    കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി)

    കേരള സംസ്ഥാന പിന്നാക്കവികസന കോർപറേഷൻ

    കേരള സംസ്ഥാന എസ്-സി / എസ്-ടി വികസന കോർപറേഷൻ

    കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ

    കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോ–-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം)

    ട്രാവൻകൂർ പ്രവാസി വികസന കോ–-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം

    നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം

    യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര്‌ ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നൽകിയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ വിശദമാക്കി.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്

    കുഞ്ഞു വൈഭവിക്ക് വിട; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്ന്, യുഎഇയിൽ സംസ്കാരം നടത്തുന്നത് യാത്രാവിലക്കുള്ളതിനാലെന്ന് നിതീഷ്

    ഷാർജയിൽ അമ്മ വിപഞ്ചിക(33)യോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വൈഭവി(ഒന്നര വയസ്സ്)യുടെ മൃതദേഹം ഇന്ന് വൈകിട്ട് 4 ന് (ഇന്ത്യൻ സമയം 5.30) ദുബായ് ജബൽ അലിയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാർജ ഫോറൻസിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടിൽ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും ഷാർജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാൽ, തനിക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.

    തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭർത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കൾ ചർച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാർജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനൽകുകയും തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് വിലക്കിയത്.

    ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

    ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും

    പാർക്കിങ് ഇനി എളുപ്പം; യുഎഇയിലെ ഈ എമിറേറ്റ്സുകളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്, 18 മുതൽ നടപ്പിൽ വരും

    അബുദാബിയിലെയും ദുബായിലെയും മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസ്സമില്ലാത്തതുമായ പാർക്കിങ് സംവിധാനം ഒരുക്കി പാർക്കോണിക്. സാലിക് പിജെഎസ്സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ മാളിലും ഈ മാസം 18 മുതൽ പണമടച്ചുള്ള പാർക്കിങ് നിലവിൽ വരും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ-പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെ ആദ്യ മൂന്ന് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. അതിനുശേഷം മണിക്കൂറിന് 10 ദിർഹം ഈടാക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ദൽമ മാളിൽ സാലിക് വഴിയാണ് പണമടയ്ക്കാൻ കഴിയുക. എന്നാൽ, അൽ വഹദ മാളിൽ സാലിക് പേയ്മെന്റ് ഓപ്ഷനില്ല.

    പകരം പാർക്കോണിക് ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ മാളിലെ പേയ്മെന്റ് കിയോസ്കുകൾ വഴി പണമടയ്ക്കാം. ദുബായിൽ പാം ജുമൈറയിലെ ഗോൾഡൻ മൈൽ ഗാലേറിയ, ജബൽ അലിയിലെ ടൗൺ മാൾ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് സ്പോർട്സ് സിറ്റി, പാം മോണോറെയിൽ എന്നിവിടങ്ങളിലും ഇപ്പോൾ പാർക്കോണിക് സംവിധാനം ലഭ്യമാണ്. ഈ സ്ഥലങ്ങളിൽ സാലിക് വഴിയുള്ള പണമടച്ച് ടിക്കറ്റില്ലാത്ത പാർക്കിങ് ആണ്. കൂടാതെ, ദുബായ് പുതിയ ഗോൾഡ് സെന്ററിലെ ചില കെട്ടിടങ്ങളിലും ഇൗ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

    മണിക്കൂറിന് 10 ദിർഹമാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും പുറത്തിറങ്ങാനും തടസ്സങ്ങളില്ലാതെ പോകാൻ ഈ സംവിധാനം സഹായിക്കുന്നു. കഴിഞ്ഞ നവംബറിൽ പാർക്കോണിക്കും ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് പിജെഎസ്സിയും തമ്മിൽ സഹകരണ കരാറിൽ എത്തിയിരുന്നു. ഇതിലൂടെ പാർക്കിങ് ചാർജുകൾ വാഹന ഉടമയുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിമാനകമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ വർധന; നേട്ടവുമായി യുഎഇ വിമാനത്താവളം

    വിമാനകമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ വർധന; നേട്ടവുമായി യുഎഇ വിമാനത്താവളം

    സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന കമ്പനികളുടെ ബുക്കിങ് സീറ്റ് ശേഷിയിൽ 16.6 ശതമാനം വളർച്ച. പ്രതിവർഷം 4.5 കോടി യാത്രക്കാരെ സ്വീകരിക്കാൻ കഴിയും എന്നതാണ് വിമാനത്താവളത്തിന്റെ പ്രത്യേകത. ഒരേ സമയം 79 വിമാനങ്ങൾക്ക് പറന്നിറങ്ങാനാകും. ഈ വർഷം രണ്ടാം പാദത്തോടെ 1.2 കോടി സീറ്റു ശേഷി അബുദാബിയുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾക്കുണ്ടാകും. കഴിഞ്ഞ വർഷം ഇത് 80.8 ലക്ഷമായിരുന്നു. വൺവേ സീറ്റ് ശേഷി ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിക്കും. 2024 ൽ അബുദാബി വിമാനത്താവളം 2.94 യാത്രക്കാരാണ് ഉപയോഗിച്ചത്.

    മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധന. നിലവിൽ 125 വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്ന് സർവീസുണ്ട്. 2024 ൽ മാത്രം പുതിയ 29 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്നു സർവീസുകൾ ആരംഭിച്ചു. പത്ത് പുതിയ വിമാനക്കമ്പനികളും സർവീസിൽ കണ്ണി ചേർന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

    ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

    ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു. കപ്പലിൽ സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58) കാണാതായത്. അപകടം നടന്ന് 10 ദിവസത്തിനു ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. അനിൽകുമാറിനായി നടത്തിയ തിരച്ചിൽ വിഫലമായതായി എംബസി ഉദ്യോഗസ്ഥർ ഇന്നലെ ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു.21 പേർ ഉണ്ടായിരുന്ന കപ്പലിൽ അനിൽകുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമാണ് ഇന്ത്യക്കാരായുണ്ടായിരുന്നത്. ആക്രമണത്തിനിടെ റഷ്യൻ സ്വദേശിയായ ക്യാപ്റ്റനും അനിലും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ഇട്ട് കടലിലേക്ക് ചാടുകയായിരുന്നു. ക്യാപ്റ്റനെയും അഗസ്റ്റിനെയും രക്ഷപ്പെടുത്തിരുന്നു. അതേസമയം കപ്പലിലുണ്ടായിരുന്ന 9 പേരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. ഇതിൽ അനിൽകുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

    രക്ഷപ്പെട്ട പാറശാല സ്വദേശിയായ അഗസ്റ്റിൻ ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്. അനിൽകുമാറിന്റെ ബന്ധുക്കൾ അഗസ്റ്റിനെ കണ്ട് വിവരങ്ങൾ അറിയാൻ ഇന്ന് പാറശാലയിലേക്ക് പോകും. മുൻ സൈനികനായ അനിൽകുമാർ 5 വർഷമായി മർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. അനിൽകുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്ത് നൽകി. സോമാലിയയിൽ ചരക്ക് ഇറക്കി മടങ്ങുമ്പോൾ ഈ മാസം 7 ന് വൈകിട്ടാണ് ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിനുനേരെ യെമനിലെ ഹൊദൈദ തുറമുഖത്തിനു സമീപം ആക്രമണമുണ്ടായത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

    ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തിൽ നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി (43) മരിച്ചു. ദുബായിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു. അബൂദാബിയിലെ കമ്പനിയിൽ പിആർഒ ആണ്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു. മൃതദേഹം ഇന്നു നാട്ടിലെത്തും. പി.എം.അബ്ദുൽ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ, റഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

    യുഎഇയിലെ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

    യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി നമ്പര്‍ (31)2025 ആണ് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചത്. ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാർക്കും ഈ നിയമം ബാധകമാകും. ഇതിൽ ദുബൈ ഇന്‍റര്‍നാഷണൽ ഫിനാൻഷ്യൽ സെന്‍ററും (DIFC)ഉൾപ്പെടുന്നു. ഇതോടെ, ജുഡീഷ്യൽ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്‍റെ പരിധിയിലാകും. എന്നാൽ, സൈനിക പരിശീലനത്തിലിരിക്കുന്ന കേഡറ്റുകൾക്ക് ഈ നിയമം ബാധകമല്ല.

    സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാർക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂർണവേതനത്തിൽ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറൽ ഉത്തരവ് വ്യക്തമാക്കുന്നു. ഈ വിവാഹാവധി, ജീവനക്കാർക്ക് അവരുടെ തൊഴിൽ സ്ഥലത്തെ മാനവ വിഭവശേഷി നിയമപ്രകാരം ലഭ്യമായ മറ്റ് അവധികളുമായി സംയോജിപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

    നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

    നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വച്ചാണ് അഫ്സലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. കുറച്ചുദിവസം മുൻപ് അഫ്സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിലേക്കു തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹാജറ, തസ്നീമ, ഉമ്മുക്കുൽസു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

    നിയമലംഘനം: വിദേശ ബാങ്ക് ശാഖയ്ക്ക് വന്‍തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

    യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക്, നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ (സിബിയുഎഇ) 600,000 ദിർഹം പിഴ ചുമത്തി. യുഎഇയിലെ സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തെയും നിയന്ത്രിക്കുന്ന 2018 ലെ ഡിക്രീറ്റൽ ഫെഡറൽ നിയമം നമ്പർ (14) ലെ ആർട്ടിക്കിൾ 137 പ്രകാരമാണ് പിഴ ചുമത്തിയത്. യുഎഇയുടെ മാർക്കറ്റ് പെരുമാറ്റവും ഉപഭോക്തൃ സംരക്ഷണ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ബാങ്ക് ശാഖ പരാജയപ്പെട്ടതായി കണ്ടെത്തിയ ഒരു പരിശോധനയെ തുടർന്നാണ് തീരുമാനം. പ്രാദേശിക ബാങ്കിങ് സംവിധാനത്തിനുള്ളിൽ സുതാര്യതയും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്നതിനുള്ള വിശാലമായ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് നടപടികളെന്ന് സെൻട്രൽ ബാങ്ക് ഊന്നിപ്പറഞ്ഞു. “സാമ്പത്തിക വ്യവസ്ഥയെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായി എല്ലാ ബാങ്കുകളും അവരുടെ ജീവനക്കാരും യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിബിയുഎഇ പ്രവർത്തിക്കുന്നു,” ജൂലൈ 16 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ റെഗുലേറ്റർ പറഞ്ഞു. വിദേശ ബാങ്കിന്റെ പേര് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; ഇതാ വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ

    ഇനി സ്വകാര്യ ചാറ്റുകളിലും ഇവന്റുകൾ ഷെഡ്യൂൾ ചെയ്യാം; ഇതാ വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ

    ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റുകളിൽ മാത്രം ലഭ്യമായിരുന്ന ഇവന്റ് ഷെഡ്യൂളിംഗ് ഫീച്ചർ ഇനി സ്വകാര്യ ചാറ്റുകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

    ഇതോടെ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, സഹപ്രവർത്തകരുമായുള്ള മീറ്റിംഗുകൾ എന്നിവയെല്ലാം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാനും ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാനും സാധിക്കും. വൺ-ഓൺ-വൺ സംഭാഷണങ്ങളിലേക്ക് സവിശേഷത ലഭ്യമാകുന്നതോടെ, ഒരു സമർപ്പിത കലണ്ടർ ആപ്പിലേക്ക് മാറാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ കൂടുതൽ വഴക്കം ലഭിക്കും.

    iOS-നുള്ള വാട്‌സ്ആപ്പിൻറെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ (25.2.10.73) ഈ പുത്തൻ ഫീച്ചർ എത്തിയിട്ടുണ്ട്. മറ്റുള്ളവരിലേക്ക് ഇത് ഉടനെത്തുമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ഇവൻറുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

    പുതിയ ഫീച്ചറുകൾ

    .ഇവന്റ് ഷെഡ്യൂളിംഗ്: തീയ്യതി, സമയം, സ്ഥലം എന്നിവ ഉൾപ്പെടെ ഇവന്റുകൾ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം.

    .ഓർമ്മപ്പെടുത്തലുകൾ: ഇവന്റുകൾക്ക് തൊട്ടുമുൻപ് ഓർമ്മപ്പെടുത്തലുകൾ സജ്ജമാക്കാം.

    .ഓഡിയോ, വീഡിയോ കോളുകൾ: ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേർക്കാം.

  • ശ്രമങ്ങൾ വിഫലമാകുമോ? നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: സഹോദരന്റെ പ്രതികരണം പുറത്ത്

    ശ്രമങ്ങൾ വിഫലമാകുമോ? നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: സഹോദരന്റെ പ്രതികരണം പുറത്ത്

    നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ‘‘ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി’’– സഹോദരൻ പറഞ്ഞു.

    കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരൻ വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിൽ വിമാനത്തിൽ ബാഗേജ് എത്തിക്കാൻ ഡ്രൈവറില്ലാ ട്രാക്ടറുകൾ

    യുഎഇയിൽ വിമാനത്തിൽ ബാഗേജ് എത്തിക്കാൻ ഡ്രൈവറില്ലാ ട്രാക്ടറുകൾ

    വിമാനത്തിലേക്ക് ബാഗേജുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകൾക്ക് ഇനി ഡ്രൈവറുണ്ടാകില്ല. ദുബൈ വേൾഡ് സെൻട്രൽ എന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളമാണ് നവീനമായ ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

    ആറ് സ്വയം നിയന്ത്രിത വാഹനങ്ങളാണ് ഏവിയേഷൻ സേവന കമ്പനിയായ ഡിനാറ്റ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 60 ലക്ഷം ദിർഹം നിക്ഷേപത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

    ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആൽ മക്തൂമിൽ നൂതന സംവിധാനങ്ങൾ വിന്യസിക്കുന്നതിൻറെ ഭാഗമാണിത്. ഡ്രൈവറില്ലാ ട്രാക്ടറുകൾക്ക് ഒരേ സമയം നാല് ബാഗേജ് കണ്ടെയ്നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. ആദ്യഘട്ടത്തിൽ ജീവനക്കാരുടെ മേൽനോട്ടത്തിൽ തന്നെയാണ് വാഹനം പ്രവർത്തിപ്പിക്കുക.

    അടുത്ത വർഷം ആദ്യത്തോടെ സംവിധാനം പൂർണമായും മനുഷ്യ സാന്നിധ്യമില്ലാത്തതാകും. ‘ട്രാക്റ്റ് ഈസി’ വികസിപ്പിച്ച ‘ഇ.സെഡ്.ടോ’ മോഡൽ ട്രാക്ടറുകളാണ് വിമാനത്താവളത്തിൽ പുറത്തിറക്കിയത്. കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരെ കൂടുതൽ മറ്റു സങ്കീർണമായ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് സംരംഭമെന്ന് ഡിനാറ്റ കമ്പനി പ്രസ്താവിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ജോലി ചെയ്തിട്ട്, കൂലിയില്ല; മൂന്നുമാസത്തോളം ശമ്പളമില്ല; യുഎഇയിൽ തൊഴിലാളിക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

    ജോലി ചെയ്തിട്ട്, കൂലിയില്ല; മൂന്നുമാസത്തോളം ശമ്പളമില്ല; യുഎഇയിൽ തൊഴിലാളിക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

    മൂന്നുമാസത്തോളം ജോലി ചെയ്തിട്ടും തൊഴിലാളിക്ക് ശമ്പളം നൽകാത്ത കമ്പനിക്കെതിരെ അബൂദബി പ്രൈമറി ലേബർ കോടതി ഉത്തരവ്.99,567 ദിർഹം തൊഴിലാളിക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. കരാർ പ്രകാരം കമ്പനിയിൽ ജോലി ചെയ്തിട്ടും മൂന്നുമാസത്തോളം യാതൊരു വിധ വേതനവും നൽകാതെ വന്നതോടെ ജീവനക്കാരൻ മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിലുള്ള തൊഴിൽ വകുപ്പിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പരിഹാരം കണ്ടെത്താനാവാതെ വന്നതോടെ വകുപ്പ് ഇത് കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.12000 ദിർഹം അടിസ്ഥാന ശമ്പളമടക്കം 29000 ദിർഹം ശമ്പളമാണ് കമ്പനി തനിക്കു വാഗ്ദാനം ചെയ്തിരുന്നതെന്ന് യുവാവ് കോടതിയിൽ തെളിയിച്ചു.ശമ്പള കുടിശ്ശികയായ 99567 ദിർഹവും കോടതിച്ചെലവും കമ്പനിയിൽ നിന്ന് വാങ്ങി നൽകണമെന്നായിരുന്നു യുവാവിൻറെ പരാതി. കമ്പനിയുടെ പ്രതിനിധി കോടതിയിലെത്തിയെങ്കിലും യുവാവിനെതിരെ യാതൊരു വിധ രേഖകളോ തെളിവുകളോ ഹാജരാക്കിയില്ല. തുടർന്നാണ് കോടതി പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

    അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ

    അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 ന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12-ന് നടന്ന എഐ171 വിമാനാപകടത്തെത്തുടർന്നാണ് എയർ ഇന്ത്യ ‘സേഫ്റ്റി പോസ്’ പ്രഖ്യാപിച്ചത്. ബോയിങ് 787 വിമാനങ്ങളിൽ അധിക സുരക്ഷാ പരിശോധനകൾ നടത്താനും പാക്കിസ്ഥാൻ, മധ്യപൂർവദേശ വ്യോമാതിർത്തി അടച്ചതുമൂലം വർധിച്ച യാത്രാ സമയം ക്രമീകരിക്കാനുമായിരുന്നു ഇത്.ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദ് – ലണ്ടൻ ഹീത്രൂ റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. ഇത് നിലവിലുള്ള അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക്ക് സർവീസിന് പകരമായിരിക്കും. ഡൽഹി – ലണ്ടൻ ഹീത്രൂ, ഡൽഹി – സൂറിക്, ഡൽഹി – ടോക്കിയോ (ഹനേഡ), ഡൽഹി – സോൾ (ഇഞ്ചിയോൺ) തുടങ്ങിയ റൂട്ടുകളിൽ സർവീസുകൾ പുനഃസ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബെംഗളൂരു – ലണ്ടൻ ഹീത്രൂ, അമൃത്സർ – ബർമിങ്ങാം, ഡൽഹി – പാരിസ്, ഡൽഹി – മിലാൻ, ഡൽഹി – കോപ്പൻഹേഗൻ, ഡൽഹി – വിയന്ന, ഡൽഹി – ആംസ്റ്റർഡാം, വിവിധ വടക്കേ അമേരിക്കൻ റൂട്ടുകൾ, ഓസ്‌ട്രേലിയൻ റൂട്ടുകൾ എന്നിവിടങ്ങളിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

    അമൃത്സർ-ലണ്ടൻ (ഗാറ്റ്വിക്ക്), ഗോവ (മോപ)-ലണ്ടൻ (ഗാറ്റ്വിക്ക്), ബെംഗളൂരു-സിംഗപ്പൂർ, പൂനെ-സിംഗപ്പൂർ തുടങ്ങിയ ചില റൂട്ടുകൾ സെപ്റ്റംബർ 30 വരെ താൽക്കാലികമായി റദ്ദാക്കി. ഓഗസ്റ്റ് 1 നും സെപ്റ്റംബർ 30 നും ഇടയിൽ ആദ്യം ഷെഡ്യൂൾ ചെയ്ത ചില സർവീസുകൾ റദ്ദാക്കപ്പെടുമെന്നും ഇത് ബാധിക്കുന്ന യാത്രക്കാരെ റീബുക്കിങ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾക്കായി ബന്ധപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഭാഗികമായ ഈ പുനഃസ്ഥാപനത്തോടെ, എയർ ഇന്ത്യ ആഴ്ചയിൽ 63 റൂട്ടുകളിലായി 525-ലേറെ രാജ്യാന്തര വിമാന സർവീസുകൾ നടത്തും. ഒക്ടോബർ 1 ഓടെ പൂർണമായ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലിയുണ്ട്; ഇനി സമയം കളയല്ലേ.. ഉടൻ തന്നെ അപേക്ഷിക്കാം

    മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ ജോലിയുണ്ട്; ഇനി സമയം കളയല്ലേ.. ഉടൻ തന്നെ അപേക്ഷിക്കാം

    മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി പിജെഎസ്‌സി അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ മുബദാല, അബുദാബി സർക്കാരിന്റെ പരമാധികാര സ്വത്ത് ഫണ്ടുകളിൽ ഒന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ സ്ഥാപനമാണ്. 2017 ൽ മുബദാല ഡെവലപ്‌മെന്റ് കമ്പനി (ഇപ്പോൾ മമൂറ ഡൈവേഴ്‌സിഫൈഡ് ഗ്ലോബൽ ഹോൾഡിംഗ്) ഇന്റർനാഷണൽ പെട്രോളിയം ഇൻവെസ്റ്റ്‌മെന്റ് കമ്പനി (ഐപിഐസി) ലയിച്ചപ്പോഴാണ് കമ്പനി സ്ഥാപിതമായത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബദാലയ്ക്ക് ലണ്ടൻ, റിയോ ഡി ജനീറോ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ബീജിംഗ് എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.

    APPLY NOW https://www.mubadala.com/en/careers/professional

     Associate / Senior Associate – Global Sponsorships (Fixed Term Contract)

    Mubadala Investment Company

    Platform: Group Communications Platform

    Business Unit: Marketing Communications Department

    Type: LTC

    Location: Abu Dhabi


     Senior Analyst / Associate

    Mubadala Investment Company

    Platform: Credit and Special Situations

    Business Unit: France

    Type: FTE

    Location: Abu Dhabi


     Associate, Corporate Reporting

    Mubadala Investment Company

    Platform: Group Finance

    Business Unit: Financial Governance & Reporting

    Type: LTC

    Location: Abu Dhabi


     Auditor – UAEI

    Mubadala Investment Company

    Platform: Internal Audit Platform

    Business Unit: Internal Audit

    Type: FTE

    Location: Abu Dhabi


    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍

    യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍

    യുഎഇയിലെ കുടുംബത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ബന്ധുക്കളുടെ ആവശ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ വേഗത്തിൽ പൂർത്തിയാകുമെന്നാണ് നിയമ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മരിച്ചവരുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘കേസ് നിയമത്തിന്റെ കൈകളിലേക്ക് ഞങ്ങൾ വിടുന്നു’. യുഎഇ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും വിധിക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ മകനും സഹോദരനുമായ മാഹർ സലേം വഫായി പറഞ്ഞു. ഈ വർഷം മേയ് അഞ്ചിന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 66 വയസുള്ള അമ്മയും 36, 38 വയസുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്. 47 വയസുള്ള മറ്റൊരു മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവും നാല് സഹോദരിമാരും വീട്ടിലുണ്ടായിരുന്നപ്പോഴാണ് വാഹനം പോകുന്ന വഴി സംബന്ധിച്ച തർക്കം ആരംഭിച്ചത്. അയൽപ്പക്കത്ത് താമസിച്ചിരുന്ന 55 കാരനായ യെമൻ പൗരനാണ് കേസിലെ പ്രതി. ഇയാൾ തർക്കത്തെ തുടർന്ന് പെട്ടെന്ന് അക്രമാസക്തനാകുകയും ഒരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഇരകളുടെ സഹോദരനുമായ മാഹർ സാലെം വഫായി പറഞ്ഞു. തർക്കം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടവർ അവിടെ നിന്ന് മാറാൻ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്നാണ് വെടിയുതിര്‍ത്തത്. യാസ്മിൻ (38) ആയിരുന്നു ആദ്യം ആക്രമിക്കപ്പെട്ടത്. പ്രതി അവരുടെ പിന്നാലെ ഓടി തലയ്ക്ക് വെടിവച്ചു. മറ്റൊരു സഹോദരി അടുത്തേയ്ക്ക് വന്നപ്പോൾ അവരെയും വെടിവച്ചു. ഈ ഭീകരമായ രംഗം ഒഴിവാക്കാൻ ശ്രമിച്ച മാതാവിനും സഹായിക്കാൻ ഓടിയെത്തിയ മറ്റൊരു സഹോദരിക്കും വെടിയേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ 11 വയസുള്ള മകൻ ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു.

  • മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

    ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.842742 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.41 ആയി. അതായത് 42.71 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി

    വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറും, കുഞ്ഞിന്‍റെ സംസ്കാരം മാറ്റി

    ഭർത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് നിതീഷിനെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്‌പിക്ക് സമർപ്പിക്കും. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു. അതേസമയം, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള നീക്കം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിനു തൊട്ടു മുൻപാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തിരക്കിട്ട ചർച്ചകളും തീരുമാനങ്ങളുമുണ്ടായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുഎഇയിൽ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക

    വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; യുഎഇയിൽ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക

    വാട്സ്ആപ്പിലൂടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ ബാങ്ക് കൺസൾട്ടന്‍റിന് നഷ്ടപ്പെട്ടത് വന്‍തുക. ദുബായിലെ ഇന്ത്യൻ ബാങ്ക് കൺസൾട്ടന്റായ സതീഷ് ഗഡ്ഡെ (അഭ്യർഥന പ്രകാരം പേര് മാറ്റിയിരിക്കുന്നു) ഒരു ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 100,000 ദിർഹമാണ് നഷ്ടപ്പെട്ടത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകി. വ്യക്തിഗത വായ്പയിലൂടെ കടം വാങ്ങിയ അദ്ദേഹം ഇപ്പോൾ 8,000 ദിർഹം പ്രതിമാസ തവണകളായി തിരിച്ചടച്ചു. ഇത് അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ പകുതിയിലധികം വരും. വാട്ട്‌സ്ആപ്പ് ചാറ്റുകളിലൂടെയാണ് മുഴുവൻ തട്ടിപ്പും പുറത്തുവന്നത്. ഗാഡ്ഡെയെ ഒരു ഗ്രൂപ്പിൽ ചേർത്തു, തന്നെ കബളിപ്പിച്ച ആളുകളുമായി ഒരിക്കൽ പോലും സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഏപ്രിലിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള, പ്രതിമാസം 14,000 ദിർഹം ശമ്പളം വാങ്ങുന്ന ഗാഡ്ഡെയെ സ്റ്റോക്ക് മാർക്കറ്റ് സ്ട്രാറ്റജി സി4 എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ഗ്രൂപ്പിൽ 137 അംഗങ്ങളുണ്ടായിരുന്നു, ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്ന അഡ്മിൻമാരാണ് ഇത് കൈകാര്യം ചെയ്തത്. “ആദ്യം, ഞാൻ സന്ദേശങ്ങൾ അവഗണിച്ചു. എന്നാൽ പിന്നീട് അംഗങ്ങൾ വലിയ ലാഭത്തിന്റെയും നിക്ഷേപ സ്ലിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്യുന്നത് കണ്ടു. അത് ബോധ്യപ്പെടുത്തുന്നതായി തോന്നി”, ഗാഡ്ഡെ പറഞ്ഞു. ഒടുവിൽ, അഡ്മിൻമാരിൽ ഒരാളിൽ നിന്ന് അദ്ദേഹത്തിന് വ്യക്തിപരമായി മാർഗനിർദേശം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്വകാര്യ സന്ദേശം ലഭിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ, ഗാഡ്ഡെയെ ArmorCapital.net എന്ന പ്ലാറ്റ്‌ഫോമിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ പ്രോത്സാഹിപ്പിച്ചു.
    അഡ്മിന്റെ നിർദ്ദേശങ്ങൾ പാലിച്ച്, അദ്ദേഹം രണ്ട് ഗഡുക്കളായി 65,000 ദിർഹം യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. കൂടാതെ അദ്ദേഹം തന്റെ ഇന്ത്യൻ അക്കൗണ്ടുകളിൽ നിന്ന് 800,000 രൂപ (ഏകദേശം 35,000 ദിർഹം) തട്ടിപ്പുകാർ നൽകിയ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നാലെ, ഔദ്യോഗിക രേഖകള്‍ പോലെ തോന്നിക്കുന്ന ഒന്ന് അയച്ചു. ഈ സർട്ടിഫിക്കറ്റുകൾ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ യുഎഇയിൽ നിന്ന് നാടുകടത്തി

    വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ യുഎഇയിൽ നിന്ന് നാടുകടത്തി

    വ്യാജ വിസ ഉപയോഗിച്ച ഏഴ് ഇന്ത്യൻ യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ശേഷം മുംബൈയിലേക്ക് നാടുകടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് വിസയിൽ ദുബായിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. തുടർന്ന്, സുരക്ഷാ സവിശേഷതകൾ ഇല്ലാത്ത വ്യാജ ലക്സംബർഗ് എംപ്ലോയ്‌മെന്റ് ഷെങ്കൻ വിസകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ പ്രതികൾ വിനോദസഞ്ചാരികളായി യൂറോപ്പിലെത്താനും തുടർന്ന് ലക്സംബർഗിലും മറ്റ് രാജ്യങ്ങളിലും സ്ഥിരതാമസമാക്കാനും പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു. മുംബൈയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം സഹർ പോലീസ് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞു. ടൂറിസ്റ്റ് വിസകളും വ്യാജ ഷെങ്കൻ വിസകളും നിർമ്മിച്ച ഗുജറാത്ത് സ്വദേശിയായ ഒരു ഏജന്റാണ് ഇതിനു പിന്നിൽ. ഈ വിസകൾ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കാൻ അനുവദിക്കുമെന്നും അവർക്ക് എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നും ഏജന്റ് ഏഴ് പേര്‍ക്ക് ഉറപ്പ് നൽകിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ആരുടേയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക; സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് വിനയായി, ജയിലിലായ മലയാളിക്ക് നാലര മാസത്തിന് ശേഷം മോചനം

    ആരുടേയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കുക; സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് വിനയായി, ജയിലിലായ മലയാളിക്ക് നാലര മാസത്തിന് ശേഷം മോചനം

    സൗദിയില്‍ നിരോധിത മരുന്നുമായി ഉംറക്കെത്തി പിടിയിലായ മലയാളിക്ക് ഒടുവില്‍ മോചനം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കുടുംബ സമേതം ഉംറക്കെത്തിയ മുസ്തഫയ്ക്ക് നാലര മാസമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. അയല്‍വാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട വേദനാസംഹാരി ഗുളികയാണ് പ്രശ്നമായത്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • പ്രകൃതിവാതക ഉൽപാദനം: 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്

    പ്രകൃതിവാതക ഉൽപാദനം: 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്

    ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണം. പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഊർജ മേഖലയിലെ റിസർച്ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങൾ പ്രകാരം അടുത്ത അഞ്ച് വർഷം കൊണ്ട്

    ഖത്തർ വൻകരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപാദകരാകും. 2024 ൽ 77.23 മെട്രിക് ടൺ എൽഎൻജിയാണ് ഖത്തർ ഉൽപാദിപ്പിച്ചത്. നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത് പദ്ധതികളിൽ നിന്ന് പൂർണ തോതിലുള്ള ഉൽപാദനം സാധ്യമാകുന്നതോടെ 2027 ൽ ഇത് 126 മെട്രിക് ടണ്ണാകും, കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വെസ്റ്റിൽ നിന്ന് 2030 ൽ ഉൽപാദനം തുടങ്ങും. ഇതോടെ ഉൽപാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വർധിച്ച് 142 മെട്രിക് ടണ്ണിലെത്തും. നിലവിൽ 16 ബില്യൺ ക്യുബിക് അടിയാണ് ഖത്തറിന്റെ പ്രതിദിന ഉൽപാദനം, ഇറാന്റേത് 25 ബില്യൺ ക്യുബിക് അടിയും. നിലവിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങൾ നടപ്പായാൽ ഖത്തറിന് ഇറാനെ മറികടക്കാം.

    ആഗോള പ്രകൃതി വാതക കയറ്റുമതിയിൽ 18.8 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. യുക്രൈൻ യുദ്ധത്തോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകം വാങ്ങുന്നത് നിർത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എൽഎൻജിയ്ക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി. ഇന്ത്യയടക്കമുള്ള ഇതര ഏഷ്യൻ രാജ്യങ്ങളിലേക്കും ഖത്തർ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഇതര ഏഷ്യൻ രാജ്യങ്ങളെല്ലാം ചേർന്ന് ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എൽഎൻജി മിഡിലീസ്റ്റിൽ നിന്ന് ഉൽപാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനർജിയുടെ പഠനം പറയുന്നു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി

    ‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി

    ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക(32) ജീവനൊടുക്കിയതെന്നും കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ് രജിത ഭവനിൽ ഷൈലജ നൽകിയ പരാതിയിലാണു കേസ്. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേർത്താണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോൾ ഷാർജയിലാണ്.

    ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും വിപഞ്ചികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

    നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞു മുഖം വികൃതമാക്കുന്നതിനായി മുടി മുറിപ്പിച്ചു. വിവാഹമോചനത്തിനു നിർബന്ധിക്കുകയും ഉപദ്രവിക്കുകയും വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു.

    വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ഷാർജയിലെത്തി. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നൽകും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു. ‌കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷിന്റെ പീഡനത്തെ തുടർന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

    എന്നാൽ മണിക്കൂറുകൾക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇ ഇന്ത്യൻ കോൺസുലേറ്റ്, ഡിജിപി തുടങ്ങിയവർക്കു ബന്ധുക്കൾ പരാതി നൽകി.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു; പരിശോധന നടത്തി പരിസ്ഥിതി മന്ത്രാലയം

    മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുന്നു; പരിശോധന നടത്തി പരിസ്ഥിതി മന്ത്രാലയം

    സമുദ്ര സംരക്ഷണ വകുപ്പ് വഴി, ആഭ്യന്തര മന്ത്രാലയത്തിലെ തീരദേശ, അതിർത്തി സുരക്ഷാ വകുപ്പുമായി സഹകരിച്ച് അൽ ഖോർ, അൽ റുവൈസ്, അൽ വക്ര എന്നിവിടങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംയുക്ത പരിശോധന നടത്തി.

    പരിശോധനയ്ക്കിടെ, നിരവധി പരിസ്ഥിതി ലംഘനങ്ങൾ അവർ കണ്ടെത്തി. രാജ്യത്ത് പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മത്സ്യബന്ധന ഉപകരണമായ മൾട്ടി-ഹെഡഡ് ഡ്രാഗ്‌നെറ്റുകൾ (മാൻഷാൽ) ഉപയോഗിക്കുന്ന ചില ബോട്ടുകൾ പിടിച്ചെടുത്തു. പരിസ്ഥിതി നിയമങ്ങൾ അനുസരിച്ച് ഈ ഉപകരണം ഉപയോഗിക്കുന്നതോ കൊണ്ടുപോകുന്നതോ കൈവശം വയ്ക്കുന്നതോ നിയമവിരുദ്ധമാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

    പ്രാദേശിക കർഷകരെ പിന്തുണക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

    ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) പ്രാദേശിക കർഷകരെ പിന്തുണയ്ക്കാൻ മികച്ച പരിശ്രമങ്ങൾ നടത്തുന്നുണ്ട്, തിരക്കേറിയ കൃഷി സീസണിൽ പ്രത്യേകിച്ചും. കർഷകരെ സഹായിക്കുന്നതിന് അവർ കൂടുതൽ വിഭവങ്ങളും ആധുനിക ഉപകരണങ്ങളും ചേർക്കുന്നു. ഫാമുകളിലേക്ക് നേരിട്ട് യന്ത്രങ്ങൾ എത്തിക്കുന്നതിന് ഫ്ലാറ്റ്ബെഡ് വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, ഇത് കാത്തിരിപ്പ് സമയം എട്ട് ദിവസത്തിൽ നിന്ന് വെറും രണ്ടോ മൂന്നോ ആയി കുറക്കുന്നു.

    കാർഷിക സേവന പരിപാടിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് കാർഷിക സേവന വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫി ഖത്തർ ടിവിയിൽ വിശദീകരിച്ചു. ഈ പരിപാടി മൂന്ന് ഘട്ടങ്ങളിലായി കർഷകരെ പിന്തുണയ്ക്കുന്നു: നിലം ഒരുക്കൽ, കൃഷി സാമഗ്രികളുടെ വിതരണം, ഉൽപ്പന്നങ്ങൾ വിൽക്കാൻ സഹായിക്കുക എന്നിവയാണത്.

    ആദ്യ ഘട്ടത്തിൽ, ജൂൺ മുതൽ ഓഗസ്റ്റ് വരെ ആവശ്യമായ യന്ത്രങ്ങൾ ഉപയോഗിച്ച് നിലം ഉഴുതുമറിക്കാനും നിരപ്പാക്കാനുമുള്ള സേവനങ്ങൾ മന്ത്രാലയം നൽകുന്നു. അതിനുശേഷം, കർഷകർക്ക് വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവ ലഭിക്കുന്നു. ഒടുവിൽ, പ്രാദേശിക വിപണികളിലൂടെയും “ഖത്തർ ഫാംസ്”, “പ്രീമിയം പ്രോഡക്റ്റ്” തുടങ്ങിയ സംരംഭങ്ങളിലൂടെയും ഉൽപ്പന്നങ്ങൾ വിൽക്കാൻ മന്ത്രാലയം സഹായിക്കുന്നു.

    സേവനങ്ങൾ കൂടുതൽ നൽകുന്നതിന്, മന്ത്രാലയം മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിച്ചു: റൗദത്ത് അൽ ഫറാസ് (വടക്ക്), ഉമ്മുൽ സെനീം (മധ്യഭാഗം), അൽ ഷീഹാനിയ (തെക്ക്) എന്നിവിടങ്ങളിലാണത്. ഓരോ കേന്ദ്രത്തിലും കർഷകരെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വിദഗ്ദ്ധ ജീവനക്കാരുണ്ട്.

    ഈന്തപ്പനകൾക്കുള്ള കീട നിയന്ത്രണം പോലുള്ള സഹായങ്ങൾ കർഷകർക്ക് ഓൺലൈനായി അഭ്യർത്ഥിക്കാം. അഭ്യർത്ഥന സമർപ്പിച്ചുകഴിഞ്ഞാൽ ഒരു സ്പെഷ്യലിസ്റ്റ് ഫാം സന്ദർശിച്ച് വേണ്ട സഹായങ്ങൾ നൽകും. കൃഷി പുതുക്കൽ, മണ്ണ് പരിശോധന, സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 85–90% സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

    പുതിയ ഉപകരണങ്ങൾക്ക് വഴി ഇപ്പോൾ പ്രതിദിനം രണ്ട് ഫാമുകളിൽ വരെ വിളവെടുക്കാൻ കഴിയുമെന്ന് അൽ യാഫി പറഞ്ഞു. കർഷകർ നേരിട്ട് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലാത്തവിധം എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ജംറത്ത് അൽ-ഖൈസ്; വേനലിലെ ഏറ്റവും ചൂടേറിയ ഘട്ടം ഇന്ന് മുതൽ

    ജംറത്ത് അൽ-ഖൈസ്; വേനലിലെ ഏറ്റവും ചൂടേറിയ ഘട്ടം ഇന്ന് മുതൽ

    വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അൽ-ഖൈസ് സീസണിന്റെ ആരംഭം ജൂലൈ 16 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.

    ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കുമെന്നും അതിൽ മൂന്ന് ആന്തരിക സീസണുകൾ ഉൾപ്പെടുന്നുവെന്നും (അൽ ജവ്‌സ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ) ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ പ്രസ്താവനയിൽ, അൽ-അൻസാരി വ്യക്തമാക്കി.

    കലണ്ടർ വർഷത്തിലുടനീളം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയ്ക്ക് പേരുകേട്ടതാണ് ഈ സീസൺ, അറേബ്യൻ ഉപദ്വീപിൽ ചിലപ്പോൾ താപനിലകൾ 50°C വരെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

    സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച് ജൂലൈ വരെ തുടരുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റായ അൽ ബവാരിഹ് കാറ്റ്, ‘സിമൂം’ എന്നറിയപ്പെടുന്ന സീസണൽ ചൂടുള്ളതും തീവ്രവും വരണ്ടതുമായ കാറ്റിന് അനുകൂലമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

    അറേബ്യൻ ഗൾഫിലുടനീളമുള്ള ഹ്യൂമിഡിറ്റി അളവ് ഈ കാലയളവിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

    ഈ സീസണിൽ പകൽ സമയം കുറയുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യുമെന്നും ഈന്തപ്പന വിളവെടുപ്പിന് ഏറ്റവും ഉൽപ്പാദനക്ഷമമായ സീസണാണിതെന്നും അൽ-അൻസാരി വിശദീകരിച്ചു.

    2025 ഓഗസ്റ്റ് 24 ന് പ്രവചിക്കപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ സീസൺ അവസാനിക്കുന്നുവെന്ന് അദ്ദേഹം ഉപസംഹരിച്ചു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ഖത്തർ കസ്റ്റംസിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പ്

    ഖത്തർ കസ്റ്റംസിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പ്

    ‘ഖത്തറി കസ്റ്റംസ്’ എന്ന വ്യാജേന വ്യാജ ലിങ്കുകൾ അടങ്ങിയ തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കസ്റ്റംസ് ജനറൽ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.

    ഈ വഞ്ചനാപരമായ സന്ദേശങ്ങളിൽ പലപ്പോഴും വ്യാജ കസ്റ്റംസ് പാഴ്സലുകളെക്കുറിച്ച് പരാമർശിക്കുകയും സ്വീകർത്താക്കളോട് അവരുടെ വിലാസം അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു വ്യാജ ലിങ്ക് വഴി പേയ്‌മെന്റുകളോ ഫീസോ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

    സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പ്രസ്താവനയിൽ, ഈ സന്ദേശങ്ങൾ അവരോ രാജ്യത്തെ മറ്റേതെങ്കിലും ഔദ്യോഗിക പങ്കാളിയോ നൽകുന്നില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

    പൊതുജനങ്ങളുമായുള്ള ആശയവിനിമയം ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകൾ വഴി മാത്രമാണെന്നും അതോറിറ്റി പറഞ്ഞു.

    ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ, അതോറിറ്റി പൊതുജനങ്ങളോട് ഇനിപ്പറയുന്നവ നിർദ്ദേശിക്കുന്നു:

    – സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക

    – വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ ഒരിക്കലും പങ്കിടരുത്

    – ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി അധികാരികളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സന്ദേശങ്ങൾ സ്ഥിരീകരിക്കുക.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇൻറർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

    ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇൻറർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

    ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.

    നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിൻറെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേർഷൻ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കൾ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിൻറെ പ്രവർത്തനം. സമീപത്തുള്ള സ്മാർട്ട്‌ഫോണുകളെ എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ പരസ്‌പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ അനുവദിക്കുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇൻറർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കുന്നു.

    ബിറ്റ്ചാറ്റ് പൂർണ്ണമായും ഒരു പിയർ-ടു-പിയർ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കൽ ആപ്പാണ്. ഇതിന് സെർവറുകളോ ക്ലൗഡ് സ്റ്റോറേജോ സെൻസർഷിപ്പോ ഇല്ല എന്നതാണ് ഇതിൻറെ ഏറ്രവും വലിയ പ്രത്യേകത. ഇൻറർനെറ്റ് കണക്ഷനോ നെറ്റ്‌വർക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു. iOS-ൻറെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഇത് നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ അതിൻറെ ഓപ്പൺ സോഴ്‌സ് കോഡ് ഉടൻ ഗിറ്റ്ഹബ്ബിൽ റിലീസ് ചെയ്യും.

    ബിറ്റ്ചാറ്റ് വൈ-ഫൈയോ മൊബൈൽ ഡാറ്റയോ ഉപയോഗിക്കുന്നില്ല. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കൾ പരസ്‍പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയും ചെയ്യുന്നു. ബിറ്റ്ചാറ്റ് ഇൻസ്റ്റാൾ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങൾ എങ്കിൽ, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താൻ കഴിയും. അതായത് പ്രകൃതി ദുരന്തങ്ങൾ, ഇൻറർനെറ്റ് തടസ്സങ്ങൾ അല്ലെങ്കിൽ സെൻസർഷിപ്പ് ഉള്ള പ്രദേശങ്ങളിൽ പോലും വളരെ ഉപയോഗപ്രദമാകുന്ന തികച്ചും പുതിയൊരു സന്ദേശമയയ്ക്കൽ മാർഗമാണിത്.

    വാട്‌സ്ആപ്പ് പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടിയ ബിറ്റ്‌ചാറ്റിൽ അയയ്ക്കുന്ന സന്ദേശങ്ങൾ ഉപയോക്താവിൻറെ ഫോണിൽ ലോക്കലായി സംഭരിക്കപ്പെടുന്നു. കൂടാതെ ഒരു സെർവറിലേക്കും പോകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആപ്പ് ഉപയോഗിക്കുന്നതിന്, ഫോൺ നമ്പറോ ഇമെയിലോ ലോഗിൻ ആവശ്യമില്ല എന്നതാണ്. അതായത്, ഉപയോക്താവിൻറെ ഐഡൻറിറ്റി പൂർണ്ണമായും മറഞ്ഞിരിക്കുന്നു. ഡിജിറ്റൽ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തുന്നവർക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്.

    നിലവിൽ, ബിറ്റ്‌ചാറ്റിൻറെ പരിധി പരിമിതമാണ്. ഇത് iOS-ൽ ബീറ്റയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വാട്‌സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാൻ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോർസിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളിൽ നിർണായക സ്ഥാനം വഹിക്കും. സെൻസർഷിപ്പ്, ഡാറ്റ സ്വകാര്യത, നെറ്റ്‌വർക്ക് ആശ്രിതത്വം എന്നിവയെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുമ്പോൾ, ബിറ്റ്‌ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കുള്ള ആവശ്യം വർധിച്ചേക്കാം.

  • അൽ നദീബ സിസ്റ്റം വഴി കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസിംഗ് ഓർഡർ ലഭിക്കുന്നതിന് എളുപ്പവഴികൾ അവതരിപ്പിച്ച് ജിഎസി

    അൽ നദീബ സിസ്റ്റം വഴി കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസിംഗ് ഓർഡർ ലഭിക്കുന്നതിന് എളുപ്പവഴികൾ അവതരിപ്പിച്ച് ജിഎസി

    അൽ-നദീബ് കസ്റ്റംസ് ക്ലിയറൻസ് സിസ്റ്റം ഉപയോഗിച്ച് ക്ലിയറിങ് ഏജന്റുമാർക്ക് കസ്റ്റംസ് ഡിക്ലറേഷനുള്ള റിലീസ് ഓർഡർ ലഭിക്കുന്നതിന് ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) രണ്ട് എളുപ്പവഴികൾ അവതരിപ്പിച്ചു.

    ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്:

    – കസ്റ്റംസ് ഡിക്ലറേഷൻ സ്‌ക്രീനിലെ “പ്രിന്റ് റിലീസ് ഓർഡർ” ബട്ടണിൽ ക്ലിക്കുചെയ്‌ത് ഏജന്റുമാർക്ക് ഇപ്പോൾ നേരിട്ട് റിലീസ് ഓർഡർ പ്രിന്റ് ചെയ്യാൻ കഴിയും. ഇത് അൽ-നദീബ് സിസ്റ്റം വഴി അവർക്ക് ഡോക്യുമെന്റിലേക്ക് ഉടനടി ആക്‌സസ് നൽകുന്നു.

    – കസ്റ്റംസ് ഡിക്ലറേഷൻ പുറത്തിറങ്ങിയാലുടൻ, മുമ്പത്തെപ്പോലെ തന്നെ, അവർക്ക് ഇമെയിൽ വഴി റിലീസ് ഓർഡർ സ്വയമേവ ലഭിക്കുന്നത് തുടരും.

    കസ്റ്റംസ് പ്രക്രിയ വേഗത്തിലും സുഗമമായും നടത്തുക എന്നതാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • 3 മാസമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും; ലേലം ഒഴിവാക്കാൻ ഒരു മാസം കാലാവധി നൽകി മുന്നറിയിപ്പ്!

    3 മാസമായി പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യും; ലേലം ഒഴിവാക്കാൻ ഒരു മാസം കാലാവധി നൽകി മുന്നറിയിപ്പ്!

    മൂന്ന് മാസത്തിൽ കൂടുതൽ കാലം കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യപ്പെടുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. വാഹന ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് തടയുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കി.

    വാഹന നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിനും, ഗതാഗത നിയമലംഘനങ്ങളും ഗ്രൗണ്ട് ഫീസും അടയ്ക്കുന്നതിനും, 2025 ജൂലൈ 15 ചൊവ്വാഴ്ച മുതൽ മുപ്പത് (30) ദിവസത്തിനുള്ളിൽ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് (52) ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് വിഭാഗം സന്ദർശിക്കണം.

    മേൽപ്പറഞ്ഞ കാലയളവിൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ, അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അവ പൊതു ലേലത്തിൽ വിൽക്കും.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA


  • ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു

    ഖത്തരി പൗരന്മാർക്ക് പെറുവിലേക്ക് വിസ-ഫ്രീ എൻട്രി അനുവദിച്ചു

    ഖത്തരി പൗരന്മാർക്ക് ഇപ്പോൾ പെറു റിപ്പബ്ലിക്കിലേക്കുള്ള പ്രവേശന വിസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയത്തിലെ (MOFA) കോൺസുലാർ അഫയേഴ്‌സ് വകുപ്പിലെ ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു. പ്രവേശന തീയതി മുതൽ കണക്കാക്കിയാൽ പരമാവധി 183 ദിവസത്തെ താമസം ഇതിൽ ഉൾപ്പെടുന്നു.

    പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുണ്ടെങ്കിൽ, അനുവദനീയമായ താമസത്തിൽ തുടർച്ചയായ ഒരു സന്ദർശനമോ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം സന്ദർശനങ്ങളോ ഉൾപ്പെടാം എന്ന് അറിയിപ്പ് വിശദീകരിച്ചു. 

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം

    ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം

    ഖത്തറിലെ നിർമ്മാണ, സേവന മേഖലകളിലെ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ് (എംഎസ്ഡി) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ഒരു ഫീൽഡ് കാമ്പയിൻ ആരംഭിച്ചു.

    മന്ത്രാലയത്തിന്റെ തൊഴിൽ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ, ജോലിസ്ഥല സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സാഹചര്യങ്ങൾ മൂലമോ ദൈനംദിന ജോലികൾക്കിടയിലെ രീതികളാലോ ഉണ്ടാകുന്ന പരിക്കുകൾ കുറയ്ക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ്.

    സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിൽ ആരോഗ്യകരവും സുരക്ഷിതവുമായ ജോലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

    ശാരീരിക ക്ഷീണം കുറയ്ക്കുന്നതിനും, ദീർഘനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്ന ഘടകങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുന്നതിനും പതിവായി ഇടവേളകൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും ഇത് എടുത്തുകാണിക്കുന്നു.

    കാമ്പയിൻ വേളയിൽ, മന്ത്രാലയ ഇൻസ്പെക്ടർമാർ തൊഴിലാളികൾക്ക് പ്രായോഗിക ഉപദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

    ഷെഡ്യൂൾ ചെയ്ത വിശ്രമം, സുരക്ഷിതമായ ലിഫ്റ്റിംഗ് ടെക്നിക്കുകൾ, എർഗണോമിക് രീതികൾ എന്നിവയുടെ പ്രയോജനങ്ങൾ ഇതിൽ ഉൾപ്പെടുന്നു – ജോലിസ്ഥലത്തെ മനുഷ്യ സൗഹൃദമാക്കാനും, ശാരീരിക ആയാസം കുറയ്ക്കുന്നതിനും, ആവർത്തിച്ചുള്ള സമ്മർദ്ദ പരിക്കുകളും അസ്വസ്ഥമായ ജോലി നിലകളും തടയുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ.

    ശരിയായ ഉപകരണങ്ങളോ സഹായമോ ഇല്ലാതെ കൈ കൊണ്ട് ചെയ്യുന്ന ജോലികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളും കാമ്പെയ്‌ൻ അഭിസംബോധന ചെയ്തു. പ്രത്യേകിച്ച് ശാരീരികമായി കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന ജോലികൾ ചെയ്യുമ്പോൾ, സുരക്ഷിതമായ കൈകാര്യം ചെയ്യൽ രീതികൾ പിന്തുടരാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു.

    എല്ലാ മേഖലകളിലും പ്രതിരോധത്തിന്റെയും തൊഴിൽ സുരക്ഷയുടെയും ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത തൊഴിൽ മന്ത്രാലയം ആവർത്തിച്ച് ഉറപ്പിച്ചു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • കണ്ടുകെട്ടിയ വാഹനം ഉടമകൾ തിരിച്ചു പിടിച്ചില്ലെങ്കിൽ ലേലം ചെയ്യും

    കണ്ടുകെട്ടിയ വാഹനം ഉടമകൾ തിരിച്ചു പിടിച്ചില്ലെങ്കിൽ ലേലം ചെയ്യും

    ദോഹ: നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. മൂന്ന് മാസത്തിലേറെയായി പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിൽ പോകുന്നത് തടയാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കനാണ് നിർദേശം.

    ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരികെ എടുക്കുന്നതിന് ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെത്തി പിഴയടച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 15 മുതൽ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാവുകയെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈ സമയപരിധി കഴിഞ്ഞിട്ടും വീണ്ടെടുക്കാത്ത വാഹനങ്ങൾ നടപടിക്രമമനുസരിച്ച് പൊതുലേലത്തിൽ വിൽക്കുന്നതാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • മിസൈൽ ആക്രമണ പ്രതിരോധം; നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി ഖത്തർ

    മിസൈൽ ആക്രമണ പ്രതിരോധം; നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി ഖത്തർ

    ദോഹ: മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ചേർന്ന സിവിൽ ഡിഫൻസ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ട‌ങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം.

    മിസൈലാക്രണ പ്രതിരോധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം, സ്വകാര്യ സ്വത്തുക്കൾ നാശനഷ്ടം വന്ന പൗരന്മാർക്കും താമസക്കാർക്കും നഷ്ടമായ പ്രഖ്യാപിക്കുകയായിരുന്നു. മിസൈലാക്രണ പ്രതിരോധത്തിൽ താമസ കെട്ടിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക -വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനായി പരാതി സമർപ്പിക്കാം.

    ഇതുസംബന്ധിച്ച് ഇതുവരെ പരാതി സമർപ്പിക്കാത്ത വ്യക്തികൾ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് മുഖേന അപേക്ഷ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ മാസം 23നായിരുന്നു ഖത്തറിന് നേരെ ഇറാൻ മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ വിജയകരമായി ഖത്തർ പ്രതിരോധിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

    ചില വ്യക്തികളുടെ നാശനഷ്ടങ്ങൾ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഇവരെ സിവിൽ ഡിഫൻസ് കൗൺസിൽ ബന്ധപ്പെടും. ഇതുവരെ നാശനഷ്ടങ്ങൾ രേഖപ്പെടുത്താത്തവർക്കായാണ് മെട്രാഷിലൂടെ നാശനഷ്ടം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നത്.

    ഇവർ, പ്രഖ്യാപനം വന്ന തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷിലൂടെ നഷ്ടപരിഹാര അഭ്യർഥന സമർപ്പിക്കണം. സൂചിപ്പിച്ച സമയപരിധി അവസാനിച്ചതിന് ശേഷം ഒരു ക്ലെയിമുകളും സ്വീകരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യോഗത്തിൽ നേരത്തെ സ്വീകരിച്ച താല്‍ക്കാലിക നടപടികള്‍ യോഗം വിലയിരുത്തി. അമീര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു

    ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു

    ദോഹ: കടൽക്കാറ്റ് ആസ്വദിച്ച്, സുഹൃത്തുക്കളോടും കുടുംബത്തോടും ഒന്നിച്ച് ഒരു അവധിക്കാല യാത്ര ആസ്വദിക്കാൻ അവസരം. മിന ഡിസ്ട്രിക്റ്റിനെയും കണ്ടെയ്നേഴ്‌സ് യാർഡിനെയും ബന്ധിപ്പിച്ച് പുതിയ സർവിസ് ഓൾഡ് ദോഹ പോർട്ടിൽ മിന ലിങ്ക് ബോട്ട് സർവിസ് ആരംഭിച്ചു. ഓൾഡ് ദോഹ പോർട്ട് ബ്രൂഖ് ടൂറിസവുമായി സഹകരിച്ചാണ് പുതിയ പദ്ധതി.ബോട്ട് സവാരി എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.കണ്ടെയ്‌നേഴ്‌സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫിസ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ചൂട് കാലാവസ്ഥ പരിഗണിച്ച് മിന ഡിസ്ട്രിക്റ്റിലേക്കുള്ള വാഹനപ്രവേശനം ഒക്ടോബർ വരെ നീട്ടിയിട്ടുണ്ട്. ദിവസവും ഉച്ചക്ക് മൂന്നു മുതൽ രാത്രി ഒമ്പതു വരെയാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • നിമിഷപ്രിയയുടെ മോചനം; സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

    നിമിഷപ്രിയയുടെ മോചനം; സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

    യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. സ്ഥിതി ഏറെ സങ്കീർണ്ണമെന്ന് സർക്കാർ അറിയിച്ചു. പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുന്നുണ്ട്. യെമൻ പൗരൻ്റെ കുടുംബം ആദ്യ ചർച്ച മുതൽ ദയാധനത്തെ എതിർത്തു എന്നാണ് സൂചന. ഇന്ത്യ സമീപിച്ച വിദേശനേതാക്കൾക്കും ഗോത്രനേതാക്കളെ സ്വാധീനിക്കാനായില്ലെന്നാണ് വിവരം. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.

    2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ ഇനി വാട്‌സ്‌ആപ്പിലും നിർമിക്കാം: അതും വളരെ എളുപ്പത്തിൽ, ചെയ്യേണ്ടത് ഇത്രമാത്രം

    നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ ഇനി വാട്‌സ്‌ആപ്പിലും നിർമിക്കാം: അതും വളരെ എളുപ്പത്തിൽ, ചെയ്യേണ്ടത് ഇത്രമാത്രം

    ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻറർനെറ്റ് ലോകത്ത് തരംഗമായി മാറിയത് നമ്മൾ കണ്ടതാണ്. ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിലേക്ക് ചാറ്റ്‌ജിപിടിയുടെ എഐ ഇമേജ് ജനറേഷൻ കഴിവുകൾ വ്യാപിപ്പിച്ചിരിക്കുകയാണ് ഓപ്പൺഎഐ ഇപ്പോൾ. ചാറ്റ്‌ജിപിടിയുടെ വെബ്‌, മൊബൈൽ ആപ്പുകൾ വഴി മാത്രം ലഭ്യമായിരുന്ന ഫീച്ചറാണ് ഇപ്പോൾ വാട്‌സ്‌ആപ്പിലും ലഭ്യമായിരിക്കുന്നത്.

    ഇതുവഴി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ സൗജന്യമായി നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ നിർമിക്കാനാവും. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നിങ്ങൾക്ക് നൽകാനാവും. ചാറ്റ്ബോട്ടിൻറെ വെബ് ആപ്പിലേക്കോ മറ്റോ പോകാതെ തന്നെ വാട്‌സ്‌ആപ്പിൽ നിന്ന് തന്നെ ഇത്തരം ചിത്രങ്ങൾ നിർമിക്കാൻ ഇത് ഉപയോക്താവിനെ അനുവദിക്കും.

    സൗജന്യമായി എഐ ഇമേജുകൾ ആവശ്യാനുസരണം നിർമിക്കാൻ സാധിക്കുന്നതാണ് ചാറ്റ്‌ജിപിടിയുടെ ഈ ഫീച്ചർ. പുതിയ സവിശേഷത ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് എഐ ജനറേറ്റഡ് ഇമേജുകൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. എഐ ജനറേറ്റഡ് ഇമേജുകൾ സൗജന്യമായി നിർമിക്കാമെങ്കിലും, ഒരു സമയം ഒരു ചിത്രം മാത്രമേ നിർമിക്കാനാവൂ. അടുത്ത ചിത്രം നിർമിക്കുന്നതിന് 24 മണിക്കൂർ കഴിയണം. പുതിയ ഫീച്ചർ ഉപയോഗിച്ച് ചിത്രം നിർമിക്കാൻ ശ്രമിച്ചപ്പോൾ വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ലഭിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പിൽ ചാറ്റ്‌ജിപിടി ഇമേജ് ജനറേറ്റർ ഉപയോഗിച്ച് എങ്ങനെ ചിത്രങ്ങൾ നിർമിക്കാമെന്ന് പരിശോധിക്കാം.

    വാട്ട്‌സ്ആപ്പിലെ ചാറ്റ്‌ജിപിടി ഇമേജ് ജനറേറ്റർ എങ്ങനെ ഉപയോഗിക്കാം?

    ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യുന്നതിന് നിങ്ങളുടെ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ +1 (800) 242-8478 എന്ന നമ്പർ സേവ് ചെയ്യുക.
    നമ്പർ സേവ് ചെയ്‌തതിന് ശേഷം വാട്‌സ്‌ആപ്പ് തുറക്കുക.
    തുടർന്ന് ചാറ്റ് സെഷനിൽ ചാറ്റ്‌ജിപിടി എന്ന് തിരയുക.
    തുടർന്ന് ചാറ്റ്‌ജിപിടി ദൃശ്യമായാൽ അത് ക്ലിക്ക് ചെയ്‌തുകൊണ്ട് ചാറ്റ്‌ബോക്‌സ് തുറക്കുക.
    ഇനി “Hi” പറഞ്ഞുകൊണ്ട് ചാറ്റ്ബോട്ടുമായി നിങ്ങളുടെ സംഭാഷണം ആരംഭിക്കാം.
    തുടർന്ന് ഒരു ചിത്രം അപ്‌ലോഡ് ചെയ്‌ത് അതിനെ നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ പുനഃക്രമീകരിക്കാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങൾ നൽകുന്ന വിവരണത്തിനനുസരിച്ച് ഒരു ചിത്രം നിർമിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.
    നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ചിത്രം നിർമിക്കാൻ സമയമെടുക്കുമെന്നതിനാൽ തന്നെ അൽപ്പ സമയം കാത്തിരിക്കുക. ഇതിനായുള്ള നിർദ്ദേശം ചാറ്റ്‌ബോട്ട് നൽകും. തുടർന്ന് ചിത്രം നിങ്ങളുടെ ചാറ്റിനുള്ളിൽ തന്നെ ദൃശ്യമാവുകയും ചെയ്യും.
    ഇത് സേവ് ചെയ്‌ത് ഉപയോഗിക്കാം.

  • സ്വപ്ന ജോലിയിതാ നിങ്ങളെ കാത്തിരിക്കുന്നു; യുഎഇയിൽ അൽദാർ പ്രോപ്പർട്ടീസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    സ്വപ്ന ജോലിയിതാ നിങ്ങളെ കാത്തിരിക്കുന്നു; യുഎഇയിൽ അൽദാർ പ്രോപ്പർട്ടീസിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    അൽദാർ പ്രോപ്പർട്ടീസ് PJSC അബുദാബി സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബി ആസ്ഥാനവുമായുള്ള ഒരു റിയൽ എസ്റ്റേറ്റ് വികസന കമ്പനിയാണ്. കമ്പനിയുടെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു. അൽദാറിൻ്റെ ഏറ്റവും വലിയ ഓഹരിയുടമ യുഎഇ സോവറിൻ വെൽത്ത് ഫണ്ടായ ആൽഫ ദാബിയാണ്.

    അൽ റാഹ ബീച്ച്, അൽ റാഹ ഗാർഡൻസ്, അബുദാബി സെൻട്രൽ മാർക്കറ്റ് (സൂഖ്), അൽ മമൂറ എന്നിവയും യാസ് മറീന സർക്യൂട്ട്, ഫെരാരി വേൾഡ്, യാസ് ഹോട്ടൽ അബുദാബി എന്നിവ ഉൾപ്പെടുന്ന യാസ് ഐലൻഡും അബുദാബി എമിറേറ്റിലെ അൽദാറിൻ്റെ പദ്ധതികളിൽ ഉൾപ്പെടുന്നു.അൽദാർ പ്രോപ്പർട്ടീസിൻ്റെ ഉടമസ്ഥതയിലുള്ള അൽ ഫാഹിദ് ദ്വീപ് ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ്.

    APPLY NOW https://jobs.lever.co/aldar

    Vice President – Enterprise Risk

    On-site — Experienced hiresAbu Dhabi

    Executive Offices

    Assistant Vice President – Corporate Affairs

    On-site — Experienced hiresAbu Dhabi

    Group Finance

    Assistant Vice President – Group Financial Planning and Analysis

    On-site — Experienced hiresAbu Dhabi

    Assistant Vice President – Internal Controls & Financial Policies

    On-site — Experienced hiresAbu Dhabi

    Group Legal and Corporate Secretary

    Assistant Vice President – Legal Counsel

    On-site — Experienced hiresAbu Dhabi

    Paralegal

    On-site — Experienced hiresAbu Dhabi

    Group Technology

    Assistant Vice President – Digital Transformation PMO

    On-site — Experienced hiresAbu Dhabi

    Associate Director – Enterprise Information Management

    On-site — Experienced hiresAbu Dhabi

    Vice President – Solutions Delivery

    On-site — Experienced hiresAbu Dhabi

    Vice President – Enterprise Architecture

    On-site — Experienced hiresAbu Dhabi

    Projects Procurement

    Vice President – Contract Management (Building/Infrastructure).

    On-site — Experienced hiresAbu Dhabi

    Social Impact and Worker Welfare

    Assistant Vice President – Worker Welfare

    On-site — Experienced hiresAbu Dhabi

    Assistant Vice President – Social Impact and Worker Welfare

    On-site — Experienced hiresAbu Dhabi

    Strategic Planning and Execution

    Associate – Strategic Planning & Execution

    On-site — Experienced hiresAbu Dhabi

    Strategy and Transformation

    Assistant Vice President – Strategic Customer Experience

    On-site — Experienced hiresAbu Dhabi

    Sustainable Construction and Supply Chain.

    Assistant Vice President – Sustainable Construction and Supply Chain

    On-site — Experienced hiresAbu Dhabi

    Aldar Development

    Abu Dhabi Sales

    Sales Manager (Abu Dhabi)

    On-site — Experienced hiresAbu Dhabi

    Broker Management

    Associate – Broker Management

    On-site — Experienced hiresDubai

  • ആപ്പിളിന്റെ പുതിയ AI മോഡൽ; ആപ്പിൾ വാച്ച് ഇനി ഗർഭധാരണവും പ്രവചിക്കും!

    ആപ്പിളിന്റെ പുതിയ AI മോഡൽ; ആപ്പിൾ വാച്ച് ഇനി ഗർഭധാരണവും പ്രവചിക്കും!

    ആരോഗ്യ നിരീക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, ആപ്പിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡൽ ഗർഭധാരണം 92% കൃത്യതയോടെ കണ്ടെത്താൻ കഴിയുമെന്ന് ഒരു പഠനം വെളിപ്പെടുത്തി. ഐഫോണുകളിൽ നിന്നും ആപ്പിൾ വാച്ചുകളിൽ നിന്നും ശേഖരിക്കുന്ന പെരുമാറ്റ സംബന്ധമായ വിവരങ്ങൾ (behavioral data) ഉപയോഗിച്ചാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. ആപ്പിൾ വാച്ചിൽ കൂടുതൽ സ്മാർട്ട് ഹെൽത്ത് ടൂളുകൾ ഉൾപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

    ധരിക്കാവുന്ന ഉപകരണങ്ങളിൽ (wearables) നിന്ന് ലഭിക്കുന്ന പെരുമാറ്റ ഡാറ്റ ഉപയോഗിച്ച് ആരോഗ്യപരമായ പ്രവചനങ്ങൾ കൂടുതൽ കൃത്യമാക്കാൻ സാധിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
    സെൻസർ ഡാറ്റയ്‌ക്കപ്പുറം: ധരിക്കാവുന്ന ഉപകരണങ്ങളിൽ നിന്നുള്ള പെരുമാറ്റ ഡാറ്റയുടെ ഫൗണ്ടേഷൻ മോഡലുകൾ ആരോഗ്യ പ്രവചനങ്ങൾ മെച്ചപ്പെടുത്തുന്നു എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.

    വേറിട്ട കണ്ടെത്തലുകൾ:
    ഈ പുതിയ AI മോഡലിന്, ഉറക്കത്തിന്റെ ഗുണനിലവാരം, ഹൃദയമിടിപ്പിലെ വ്യതിയാനം, ചലനശേഷി തുടങ്ങിയ പ്രധാന ആരോഗ്യ സൂചകങ്ങൾ തിരിച്ചറിയാൻ കഴിയും.
    ഗർഭകാലത്തെ ചില ആരോഗ്യപരമായ മാറ്റങ്ങൾ നിരീക്ഷിക്കാനും ഈ വെയറബിൾ ബിഹേവിയർ മോഡൽ (WBM) എന്ന മോഡലിന് സാധിക്കും.
    2.5 ബില്യൺ മണിക്കൂറിലധികം വരുന്ന വെയറബിൾ ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡലിന് പരിശീലനം നൽകിയിരിക്കുന്നത്.
    മുൻപ് ഉപയോഗിച്ചിരുന്ന സെൻസർ ഡാറ്റയെ മാത്രം ആശ്രയിച്ചുള്ള മോഡലുകളേക്കാൾ മികച്ച പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നതെന്ന് പഠനം പറയുന്നു.

    ലളിതമായി പറഞ്ഞാൽ, നമ്മുടെ കൈത്തണ്ടയിലോ മറ്റോ ധരിക്കുന്ന ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച്, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.

    ഗവേഷകർ 430 ഗർഭധാരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഒരു ഡാറ്റാസെറ്റ് തയ്യാറാക്കി. ഈ ഗർഭധാരണങ്ങൾ സാധാരണ പ്രസവം വഴിയോ സിസേറിയൻ വഴിയോ ആയിരുന്നു. ആപ്പിൾ ഹെൽത്ത് ആപ്പ്, ഹെൽത്ത്കിറ്റ്, ഹൃദയമിടിപ്പ് സെൻസർ (PPG) എന്നിവയിൽ നിന്ന് WBM ഡാറ്റയാണ് ശേഖരിച്ചത്.
    പ്രസവത്തിന് മുമ്പുള്ള ഒമ്പത് മാസവും പ്രസവശേഷമുള്ള ഒരു മാസവും “പോസിറ്റീവ്” ആഴ്ചകളായി കണക്കാക്കി. ഈ സമയങ്ങളിൽ സ്ത്രീകൾക്ക് ഗർഭധാരണവുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളോ പ്രസവശേഷമുള്ള സാധാരണ വീണ്ടെടുക്കലോ ഉണ്ടാവാം എന്ന് ഡാറ്റ പറയുന്നു. മറ്റ് സമയങ്ങളെ “നെഗറ്റീവ്” ആഴ്ചകളായി രേഖപ്പെടുത്തി.
    കൂടുതൽ കൃത്യമായ ഫലങ്ങൾക്കായി, ഗർഭിണികളല്ലാത്ത 50 വയസ്സിൽ താഴെയുള്ള 24,000-ലധികം സ്ത്രീകളുടെ വിവരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ആപ്പിൾ വാച്ച് ധാരാളം റോ സെൻസർ ഡാറ്റ ശേഖരിക്കുന്നുണ്ടെങ്കിലും, ആ ഡാറ്റയിൽ വ്യക്തത കുറവും മനസ്സിലാക്കാൻ പ്രയാസമുള്ളതുമാണ്.
    ഒരു പഠനം പറയുന്നത് ഇങ്ങനെയാണ്: “സാധാരണ സെൻസർ ഡാറ്റയിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ അളവുകൾ (WBM മോഡൽ) വളരെ ശ്രദ്ധയോടെ വികസിപ്പിച്ചെടുത്ത അൽഗോരിതങ്ങൾ ഉപയോഗിച്ച് കണക്കാക്കുന്നവയാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകാൻ വിദഗ്ദ്ധർ ഈ അളവുകൾ പ്രത്യേകം തിരഞ്ഞെടുത്തിട്ടുണ്ട്.”

    പഠനം പറയുന്നു. പുതിയ WBM മോഡൽ, കാലക്രമേണ ആരോഗ്യപരമായ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും പ്രവചിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തമായ ഡാറ്റ കാണിക്കുന്നുവെന്ന് 9to5mac റിപ്പോർട്ട് ചെയ്യുന്നു. ഇത് ആപ്പിളിന്റെ ഹെൽത്ത് ടെക്നോളജി രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റമായാണ് കണക്കാക്കപ്പെടുന്നത്.

  • യുഎഇയിലെ എമിറേറ്റ്സ് NBD ബാങ്കിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇയിലെ എമിറേറ്റ്സ് NBD ബാങ്കിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

    ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പുകളിലൊന്നുമായ എമിറേറ്റ്സ് NBD ബാങ്ക് PJSC, തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് ആഗോള തലത്തിൽ ശക്തമായ സാന്നിധ്യമറിയിക്കുകയാണ്. ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതിയോടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി (Wholly Owned Subsidiary – WoS) സ്ഥാപിക്കാൻ ഒരുങ്ങുന്നത് ബാങ്കിന്റെ ഇന്ത്യയിലെ വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

    1963 ജൂൺ 19-ന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം സ്ഥാപിച്ച നാഷണൽ ബാങ്ക് ഓഫ് ദുബായ് (NBD) എന്ന പേരിലാണ് ഈ ബാങ്ക് ആരംഭിച്ചത്. ദുബായിൽ സ്ഥാപിതമായ ആദ്യത്തെ ദേശീയ ബാങ്കായിരുന്നു ഇത്. 2007 മാർച്ച് 6-ന് നാഷണൽ ബാങ്ക് ഓഫ് ദുബായ്, എമിറേറ്റ്സ് ബാങ്ക് ഇന്റർനാഷണലുമായി (EBI) ലയിച്ച് എമിറേറ്റ്സ് NBD എന്ന പേര് സ്വീകരിച്ചു. 2007 ഒക്ടോബർ 16-ന് എമിറേറ്റ്സ് NBD-യുടെ ഓഹരികൾ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ (DFM) ഔദ്യോഗികമായി ലിസ്റ്റ് ചെയ്തു. 2012 ഡിസംബർ 1-ന് ദുബായ് ബാങ്കിനെ എമിറേറ്റ്സ് NBD ഏറ്റെടുത്തതും ബാങ്കിന്റെ വളർച്ചയിൽ നിർണ്ണായകമായി.

    APPLY NOW https://fa-evlo-saasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs?mode=location

    • Senior Manager – Regulatory Reporting
      • United Arab Emirates 
      • Posting Dates07/11/2025
    • Graduate Trainee: Consumer Protection (UAE Nationals)
      • Dubai, United Arab Emirates 
      • Posting Dates07/11/2025
       The role holder is expected to create, implement and lead the sales team in order to ensure that all are aligned with CPR requirements, and consumer protection management framework and support the organization’s overall risk profile and quality assurance. The role holder is also expected to be flexible in terms of travel between Dubai and Abu Dhabi.
    • Senior Learning Projects Lead
      • Dubai, United Arab Emirates 
      • Posting Dates07/11/2025
       Trending
    • Branch Manager (UAE National) – Ras Al-Khaimah
      • United Arab Emirates 
      • Posting Dates07/10/2025
       Trending
  • യുഎഇയിൽ ജോലി തിരയുകയാണോ? ദുബായ് ഹോൾഡിംഗ് വിളിക്കുന്നു.. വേഗം അപേക്ഷിച്ചോളൂ!

    യുഎഇയിൽ ജോലി തിരയുകയാണോ? ദുബായ് ഹോൾഡിംഗ് വിളിക്കുന്നു.. വേഗം അപേക്ഷിച്ചോളൂ!

    ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂമിന്റെ ആഗോള നിക്ഷേപ ഹോൾഡിംഗ് കമ്പനിയും വ്യക്തിഗത നിക്ഷേപ പോർട്ട്‌ഫോളിയോയുമാണ് ദുബായ് ഹോൾഡിംഗ്.

    മുഹമ്മദ് അൽ-ഗെർഗാവി കമ്പനിയുടെ പോർട്ട്‌ഫോളിയോ നിർമ്മിച്ചു.ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ-മക്തൂമിനെ ദുബായ് ഭരണാധികാരി ചെയർമാനായി നിയമിച്ചു. ദുബായ് ഹോൾഡിംഗിന് 13 രാജ്യങ്ങളിലായി 130 ബില്യൺ ദിർഹത്തിലധികം ആസ്തികളും ലോകമെമ്പാടുമായി ഏകദേശം 20,000 ജീവനക്കാരുമുണ്ട്.

    APPLY NOW https://esbe.fa.em8.oraclecloud.com/hcmUI/CandidateExperience/en/sites/CX_1001/jobs?mode=location

    • DPG_Customer Care.Executive – Investor Resale Management
      • United Arab Emirates 
      • Posting Dates07/11/2025
    • DPG_Customer Care.Assistant Executive – Investor Relations
      • United Arab Emirates 
      • Posting Dates07/11/2025
    • Senior Officer – Customer Relations Resale – Dubai Holding Real Estate
      • United Arab Emirates 
      • Posting Dates07/11/2025
    • Assistant Manager – Front Desk – Jumeirah Burj Al Arab
      • United Arab Emirates 
      • Posting Dates07/11/2025
       Trending
    • Guest Relations Executive – Guest Relations – Jumeirah Carlton Tower
      • United Kingdom 
      • Posting Dates07/11/2025
  • കണ്ടന്റ് ക്രിയേറ്റർമാരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാത്തിനും യൂട്യൂബ് പണം തരില്ല; ജൂലൈ 15 മുതൽ പുതിയ മാറ്റം

    കണ്ടന്റ് ക്രിയേറ്റർമാരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാത്തിനും യൂട്യൂബ് പണം തരില്ല; ജൂലൈ 15 മുതൽ പുതിയ മാറ്റം

    നമ്മുടെ ഇടയിൽ കണ്ടന്റ് ക്രിയേറ്റർമാർ ധാരാളമാണ്. പത്തു പേരെ എടുത്താൽ അതിൽ അഞ്ച് പേരെങ്കിലും യൂട്യൂബർമാരായിരിക്കും. യൂട്യൂബിലൂടെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതിലൂടെ വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാലിതാ കണ്ടന്റ് ക്രിയറ്റർമാരെ ബാധിക്കുന്ന ചില തീരുമാനവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ജൂലൈ 15 മുതൽ യുട്യൂബിലെ നിയമങ്ങളെല്ലാം മാറുകയാണ്.

    ഇനി മുതൽ യൂട്യൂബിൽ വീഡിയോ ഇട്ട് അതിൽനിന്ന് വരുമാനം സമ്പാദിക്കുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വീഡിയോകളുടെ കാര്യത്തിലുളള പോളിസികളിലാണ് വ്യത്യാസം വന്നിരിക്കുന്നത്. ഇനി മുതൽ സ്വന്തം ഐഡിയയിൽ ഉളള വീഡിയോ മാത്രം മതി. ആവർത്തിച്ചുളള ഉള്ളടക്കങ്ങളും യഥാർഥമല്ലാത്ത ഉള്ളടക്കങ്ങളും ധന സമ്പാദനത്തിന് അനുവദിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു.

    ഈ പ്ലാറ്റ്‌ഫോമിൽ ചില കണ്ടന്റ് ക്രിയേറ്റർമാർ ആവർത്തന വിരസവും കൃത്രിമവുമായ വിഡിയോകൾ വലിയ തോതിൽ നിർമിച്ച് അപ്‌ലോഡ് ചെയ്യുന്നതായി കമ്പനി കണ്ടെത്തിയിട്ടുണ്ട്.ഇത്തരം കണ്ടന്റുകളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ ഈ പുതിയ നീക്കം. യൂട്യൂബിൽ കണ്ടന്റ് അപ്‌ലോഡ് ചെയ്ത് പണം നേടുന്നവരെ ഇത് നേരിട്ട് ബാധിക്കും. ഒറിജിനൽ അല്ലാത്ത കണ്ടന്റുകൾ തിരിച്ചറിഞ്ഞാലായിരിക്കും നടപടി സ്വീകരിക്കുക. കണ്ടന്റിന്റെ നിലവാരം മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നത് മറ്റ് നയപരമായ ആവശ്യകതകൾ പാലിക്കുകയാണെങ്കിൽ ഇപ്പോഴും മോണിറ്റൈസേഷന് യോഗ്യമാണെന്ന് യൂട്യൂബ് വ്യക്തമാക്കി. അതായത് യാതൊരു പ്രയത്നവുമില്ലാതെ എഐ ഉപയോഗിച്ച് നിർമിച്ച സ്പാം വിഡിയോകൾ നിറഞ്ഞ ചാനലുകളെയാകും ഇത്തരത്തിൽ ബാധിക്കുക.

    നിർമിത ബുദ്ധിയുടെ (എഐ) കഴിവുകൾ മുതലെടുത്ത് വ്യാജ കണ്ടന്റുകൾ വ്യാപകമായി അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാനാണ് ആൽഫബെറ്റിന് കീഴിലുള്ള യൂട്യൂബ് ശ്രമിക്കുന്നത്.

    യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) വഴി വരുമാനം നേടുന്നവർ എളുപ്പ മാർഗങ്ങളിൽ വിഡിയോ അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാൻ ശ്രമിച്ചാൽ വെട്ടിലായേക്കുമെന്നാണ് സൂചന. കണ്ടൻ്റ് ക്രിയേറ്റർമാർക്കുള്ള വ്യക്തമായ നിബന്ധനകൾ ഏതാനും ദിവസത്തിനുള്ളിൽ പുറത്തുവിടും.യഥാർത്ഥ വിഡിയോകൾക്കൊപ്പം എഐ നിർമിച്ച വിഡിയോകളും കലർത്തി അപ്‌ലോഡ് ചെയ്യുന്ന ഈ രീതിയെയും തങ്ങളാൽ കഴിയും വിധം തടയാൻ പുതിയ നീക്കത്തിന് ഉദ്ദേശ്യമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, ഇത്തരം കണ്ടന്റ് ഉപയോഗിച്ച് പണം നേടാനുള്ള സമീപനത്തിൽ യൂട്യൂബിന് ഭാവിയിൽ മാറ്റം വന്നേക്കാമെന്നും വാദങ്ങളുണ്ട്.

  • കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

    കുവൈറ്റ് ഫിനാൻസ് ഹൗസിൽ ജോലി വേണോ? സമയം കളയാതെ അപേക്ഷിച്ചോളൂ

    കുവൈറ്റ് ഫിനാൻസ് ഹൗസ് (KFH) 1977-ൽ കുവൈറ്റ് സംസ്ഥാനത്ത് സ്ഥാപിതമായി, ഇസ്ലാമിക ശരീഅത്ത് വിധികൾക്കനുസൃതമായി പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണിത്. 2016 മെയ് വരെ 8.2 ബില്യൺ ഡോളർ (KWD 2.49 ബില്യൺ) വിപണി മൂലധനത്തോടെ കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ (KSE) KFH ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം ആസ്തി $55.52 ബില്യൺ (KWD 16.83 ബില്യൺ) ഉം നിക്ഷേപങ്ങൾ $34.97 ബില്യൺ (KWD 10.66 ബില്യൺ) ഉം ആണ്.

    APPLY NOW https://fa-esqe-saasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs/preview/880/?mode=location

    Kuwait Finance House

    Kuwait

    Apply Now

    Job Info

    • Job Identification880
    • Posting Date12/16/2024, 03:54 PM
    • Job ScheduleFTE
    • Locations Kuwait
  • മലയാളം എഴുതാൻ അറിയില്ലെ? പറഞ്ഞാൽ മതി ഈ ആപ്പ് എഴുതിത്തരും

    മലയാളം എഴുതാൻ അറിയില്ലെ? പറഞ്ഞാൽ മതി ഈ ആപ്പ് എഴുതിത്തരും

    മലയാളം ടൈപ്പിങ് അറിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയാണ് ഈ ആപ്പ്. എല്ലാം പറഞ്ഞാൽ മതി, വ്യക്തമായി ടൈപ്പ് ചെയ്ത് തരും. ഇന്ന് പല മലയാളം ടൈപ്പിങ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിൻറെ പ്രവർത്തനം അത്ര എളുപ്പമല്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ വേണ്ടി വരുന്ന ആപ്പുകളാണ്. അതുകൊണ്ട് തന്നെ പലരും ഇംഗ്ലീഷിലും മംഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ മലയാളത്തിൽ മെസേജുകൾ അയയ്ക്കുന്നത്. അതിനായി കുറെ സമയവും വേണ്ടിവരും. ഈ പ്രശ്നങ്ങൾക്ക് ഒക്കെ ഒരു പരിഹാരമായി കിടിലനൊരു ആപ്പുണ്ട്. മലയാളം വോയിസ് ടു ടെക്സ്റ്റ് ആപ്പ്, ഈ ആപ്പിൻറെ സഹായത്തോടുകൂടി മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ആപ്പിൻറെ ഏറ്റവും വലിയ പ്രത്യേകത.

    ഏത് സ്ക്രീനിൽനിന്നും ഈ ആപ്പ് ആക്സസ് ചെയ്യാൻ കഴിയുമെന്നതാണ് സവിശേഷത. ദൈർഘ്യമേറിയ ശബ്ദങ്ങൾ പോലും വളരെ വേഗത്തിൽ മലയാളമാക്കി മാറ്റുന്നു. വളരെ കുറച്ച് ഫോൺ സ്പേയ്സ് മാത്രമാണ് ആപ്പിന് ആവശ്യമായി വരിക.

    മലയാളം സംസാരിക്കുന്നത് ടെക്‌സ്‌റ്റിലേക്ക് മാറ്റുന്നു, ടൈപ്പ് ചെയ്ത ടെക്സ്റ്റ് സിംഗിൾ ടച്ചിൽ വാട്സ്ആപ്പിൽ പങ്കിടാനുള്ള ഓപ്ഷനുണ്ട്, മറ്റേതെങ്കിലും ആപ്പുകളിലേക്ക് വളരെ ഏളുപ്പത്തിൽ പങ്കുവയ്ക്കാൻ കഴിയും, പ്രസംഗത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും, ശബ്ദത്തിൽ നിന്നുള്ള മലയാളം വാചകം ടെക്സ്റ്റാക്കി മാറ്റും.

    DOWNLOAD NOW https://play.google.com/store/apps/details?id=com.mansoor.malayalamvoice

  • അൽഗാനിം ഇൻഡസ്ട്രീസ് വിളിക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

    അൽഗാനിം ഇൻഡസ്ട്രീസ് വിളിക്കുന്നു, നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

    പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്, പ്രധാനമായും കുവൈറ്റിലാണ് പ്രവർത്തനം. 40 രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ്, 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള ഒരു മൾട്ടി ബില്യൺ ഡോളർ കമ്പനിയാണ്. യുഎഇ/മിഡിൽ ഈസ്റ്റ് ഇതര രാജ്യങ്ങൾക്ക് അവർ പദ്ധതികൾക്ക് ധനസഹായം നൽകുകയും വായ്പകൾ നൽകുകയും ചെയ്യുന്നു. 2009-ൽ 2.5 ബില്യൺ ഡോളർ വരുമാനം നേടിയതായി അൽഗാനിം ഇൻഡസ്ട്രീസ് അവകാശപ്പെട്ടു, എന്നിരുന്നാലും അതിനുശേഷം അതിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തിയിട്ടില്ല. 300-ലധികം ആഗോള ബ്രാൻഡുകളുമായും ഏജൻസികളുമായും ഇടപഴകുന്ന ഈ സ്ഥാപനം മിഡിൽ ഈസ്റ്റ്, ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽ ശക്തികേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

    APPLY NOW https://careers.alghanim.com/search/?createNewAlert=false&q=&locationsearch=kuwait

    Requisition IDTitleLocationDate
     Reset
    18236Sr. Service TechnicianKW11 Jun 2025
    16608Sr. BuyerKW11 Jun 2025
    18285Jr. Graphic DesignerKW11 Jun 2025
    16445Sr. Team LeaderKW16 Jun 2025
    9717Call Center AgentKW17 Jun 2025
    18312DesignerKW17 Jun 2025
    18469Graphic Design SupervisorKW17 Jun 2025
    18141Financial AnalystKW18 Jun 2025
    18382CashierKW18 Jun 2025
    18651Call Center AgentKW18 Jun 2025
    17960Associate Quantity SurveyorKW18 Jun 2025
    18411Sr. StorekeeperKW19 Jun 2025
    18283Sr. Call Center Agent (Safat Home)KW19 Jun 2025
    17645Supply Chain ExecutiveKW20 Jun 2025
    17561Section HeadKW20 Jun 2025
    17525Buying CoordinatorKW21 Jun 2025
    17177Financial AnalystKW23 Jun 2025
    18618Sr. Digital Marketing ExecutiveKW23 Jun 2025
    18611Trade Marketing OfficerKW22 Jun 2025
    18402LabourerKW25 Jun 2025
  • യുഎഇയിലെ ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

    യുഎഇയിലെ ബാങ്കിൽ ഒരു ജോലി ആയാലോ? ഫസ്റ്റ് അബുദാബി ബാങ്കിൽ നിരവധി അവസരങ്ങൾ

    ഫസ്റ്റ് അബുദാബി ബാങ്ക് (FAB) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ ബാങ്കാണ്. ഫസ്റ്റ് ഗൾഫ് ബാങ്കും (FGB) നാഷണൽ ബാങ്ക് ഓഫ് അബുദാബിയും (NBAD) ലയിച്ചതിനെ തുടർന്നാണ് ഇത് രൂപീകരിച്ചത്.

    FAB അതിന്റെ കോർപ്പറേറ്റ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, പേഴ്സണൽ ബാങ്കിംഗ് ഫ്രാഞ്ചൈസികളിലൂടെ സാമ്പത്തിക പരിഹാരങ്ങൾ[ബസ്വേഡ്], ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അബുദാബിയിൽ ഖലീഫ ബിസിനസ് പാർക്കിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാങ്കിന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുണ്ട്: ഏഷ്യാ പസഫിക് (APAC), യൂറോപ്പ്, അമേരിക്കകൾ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രവർത്തനം

    Apply now

    https://www.bankfab.com/en-ae/about-fab/careers

    • Abu Dhabi, United Arab Emirates

  • സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്ത്; കുവൈത്തിലെ അൽഷായ ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

    സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്ത്; കുവൈത്തിലെ അൽഷായ ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ

    അൽഷായ ഗ്രൂപ്പ് (എം. എച്ച്. അൽഷായ കമ്പനി എന്നും അറിയപ്പെടുന്നു) കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര റീട്ടെയിൽ ഫ്രാഞ്ചൈസി ഓപ്പറേറ്ററാണ്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം 70 ഉപഭോക്തൃ റീട്ടെയിൽ ബ്രാൻഡുകൾ ഇത് പ്രവർത്തിപ്പിക്കുന്നു. റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് പുറമേ, അൽഷായ ഗ്രൂപ്പിന് റിയൽ എസ്റ്റേറ്റ്, നിർമ്മാണം, ഹോട്ടലുകൾ, ഓട്ടോമോട്ടീവ്, പൊതു വ്യാപാരം എന്നിവയിലും ഓഹരികളുണ്ട്, ഇവ പ്രധാനമായും മിഡിൽ ഈസ്റ്റിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. നിരവധി തൊഴിൽ അവസരങ്ങളാണ് സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    APPLY NOW https://www.alshaya.com/en/careers/vacancies

    Barista – Starbucks – KuwaitEntry Level, FoodPermanent – Full TimeEnd Date – 7 Aug 2025Apply
    Visual Merchandising Manager(Store-based) – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 6 Aug 2025Apply
    Store Manager Cat B – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 6 Aug 2025Apply
    Assistant Store Manager (Cat B) – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 6 Aug 2025Apply
    Commi II – PF Changs – KuwaitFoodPermanent – Full TimeEnd Date – 9 Jul 2025Apply
    Department Manager – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 6 Aug 2025Apply
    Assistant Store Manager – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 29 Jul 2025Apply
    Restaurant Manager – Raising Cane’s – KuwaitFood, Mid-Senior LevelPermanent – Full TimeEnd Date – 25 Jul 2025Apply
    Assistant Merchandiser – COS – KuwaitFashionPermanent – Full TimeEnd Date – 18 Jul 2025Apply
    Store Manager – H&M – KuwaitFashion, Mid-Senior LevelPermanent – Full TimeEnd Date – 9 Jul 2025
  • അൽ തയർ ഗ്രൂപ്പിൽ ഇതാ അവസരം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

    അൽ തയർ ഗ്രൂപ്പിൽ ഇതാ അവസരം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

    അൽ തയർ ഗ്രൂപ്പ് 1979-ൽ സ്ഥാപിതമായ ഒരു സ്വകാര്യ ഹോൾഡിംഗ് കമ്പനിയാണ്. നിലവിൽ, ഗ്രൂപ്പ് പശ്ചിമേഷ്യയിലെ 6 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു, ഇതിൽ ഏകദേശം 200 സ്റ്റോറുകളും മിഡിൽ ഈസ്റ്റിലെ ഒന്നിലധികം വിപണികളിലായി 23 ഷോറൂമുകളും ഉൾപ്പെടുന്നു. ദുബായ്, യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ഏകദേശം 9,000 പേർ ജോലി ചെയ്യുന്നു. നിരവധി തൊഴിൽ അവസരങ്ങളാണ് കമ്പനിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    APPLY NOW https://altayer.referrals.selectminds.com/landingpages/sales-and-customer-services-opportunities-at-al-tayer-group-8

    Therapist

    🔍Galleria Mall, Al Wasl, Dubai – UAE, Dubai, United Arab Emirates

    Al Tayer Insignia I Spa Therapist I Aveda Salons About Us As a leader in luxury retail in the Middle East, Al Tayer Group’s retail division, Al Tayer…

    Master Stylist

    🔍Galleria Mall, Al Wasl, Dubai – UAE, Dubai, United Arab Emirates

    Al Tayer Insignia | Stylist All levels | AVEDA About Us As a leader in luxury retail in the Middle East, Al Tayer Group’s retail division, Al Tayer…

    Senior Fleet Sales Advisor, Ford (Abu Dhabi)

    🔍Abu Dhabi, United Arab Emirates

    Job Purpose • To organize and coordinate all fleet sales administration formalities to facilitate fleet and leasing transactions in a…

    Estimator

    🔍Al Barsha, Dubai – UAE, Dubai, United Arab Emirates

    Job Purpose • To prepare a realistic and competitive estimate of the cost of labour and parts required for repairing the vehicle, in…

    Sales Advisor – Heavy Truck & Bus (Commercial Vehicles)

    🔍Dubai, United Arab Emirates

    Job Purpose• To plan, initiate and conduct sales process with the customers Job RequirementsEducation/Certification and Continued…

    Store Manager – C

    🔍Muscat City Centre, Muscat – Oman, Muscat, Oman

    Job Purpose To manage and develop the team in order to achieve high levels of revenue, whilst maintaining brand image, operational compliance and…

    Rental Agent (Abu Dhabi)

    🔍Dubai, United Arab Emirates

    Job PurposeTo transact car rental services with prospective customers delivering high standards of customer service in line with customer’s…

    Vehicle Demo & Delivery Specialist – Jaguar/Land Rover (Dubai & Abu Dhabi)

    🔍ATMC, SZR, Dubai – UAE, Dubai, United Arab Emirates

    Job Purpose:To coordinate between customers and concerned internal departments to ensure smooth conclusion of vehicle handover while providing the…

    230001MXLearn More

    Hot

    Sales Advisor – Luxury Automotive (Al Ain)

    🔍Al Ain, United Arab Emirates

    Job Purpose: To plan, initiate and conduct sales process with the customers visiting the showroom or while on sales call and contribute to achieving…

    Sales Advisor – Ford

    🔍ATMC, SZR, Dubai – UAE, Dubai, United Arab Emirates

    Job purpose: To plan, initiate and conduct sales process with the customers visiting the showroom or while on sales call and contribute to achieving…

    Receptionist (Temporary Role-Abudhabi)

    🔍Al Manara, Dubai – UAE, Dubai, United Arab Emirates

    Job Purpose: To manage the Reception efficiently, attend to guests and telephone calls in a professional manner befitting the image of the Al Tayer…

    Sales Advisor – Ferrari (Abu Dhabi)

    🔍Abu Dhabi, United Arab Emirates

    Job purpose: To plan, initiate and conduct sales process with the customers visiting the showroom or while on sales call and contribute to achieving…

    Skin care advisor (Russian & Chinese Speakers) – Niche brands, Beauty

    🔍Dubai, United Arab Emirates

    Job Purpose To deliver excellent customer service through: Identifying customer needs, offering advice and demonstrating suitable products; building…

    Cashier

    🔍Mall of Emirates, Dubai – UAE, Dubai, United Arab Emirates

    Coach, Mall of the Emirates About Us As a leader in luxury retail in the Middle East, Al Tayer Group’s retail division, Al Tayer Insignia, hosts…

    Sales Advisor

    🔍Dubai Mall, Dubai – UAE, Dubai, United Arab Emirates

    Armani Exchange – Dubai Mall About Us As a leader in luxury retail in the Middle East, Al Tayer Group’s retail division, Al Tayer Insignia, hosts…

  • യുപിഐ ആപ്പ് പെട്ടന്ന് പ്രവർത്തിക്കാതായോ? ഇതാ കാരണങ്ങളും പെട്ടെന്നുള്ള പരിഹാരങ്ങളും

    യുപിഐ ആപ്പ് പെട്ടന്ന് പ്രവർത്തിക്കാതായോ? ഇതാ കാരണങ്ങളും പെട്ടെന്നുള്ള പരിഹാരങ്ങളും

    യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (UPI) ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്‌മെൻറുകൾ വേഗത്തിലും ലളിതവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളുടെ യുപിഐ ആപ്പ് പെട്ടെന്ന് പ്രവർത്തനരഹിതമാകുമ്പോൾ എന്ത് സംഭവിക്കും? നിങ്ങൾ ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ ശ്രമിക്കുമ്പോഴോ ഒരു സുഹൃത്തിന് പണം അയയ്ക്കുമ്പോഴോ പലചരക്ക് സാധനങ്ങൾക്ക് പണം നൽകുമ്പോഴോ യുപിഐ തകരാറുകൾ നിങ്ങളെ കുഴക്കിയേക്കാം. നിങ്ങളുടെ യുപിഐ ആപ്പ് എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്നും അത് എങ്ങനെ ഉടൻ പരിഹരിക്കാമെന്നും അറിയാം.

    നിങ്ങളുടെ യുപിഐ ആപ്പ് എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്നും അത് എങ്ങനെ ഉടൻ പരിഹരിക്കാമെന്നും അറിയാം.

    നിങ്ങളുടെ യുപിഐ ആപ്പ് പ്രവർത്തിക്കാത്തതിൻറെ 5 കാരണങ്ങൾ

    1. മോശം ഇന്റർനെറ്റ് കണക്ഷൻ

    യുപിഐ ഇടപാടുകൾക്ക് സ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ ഡാറ്റയോ വൈഫൈയോ വേഗത കുറഞ്ഞതോ അസ്ഥിരമോ ആണെങ്കിൽ, പേയ്‌മെന്റ് നടന്നേക്കില്ല.

    1. സെർവർ പ്രവർത്തനരഹിതമായ സമയം

    ചിലപ്പോൾ യുപിഐ സേവനമോ നിങ്ങളുടെ ബാങ്കിന്റെ സെർവറുകളോ താൽക്കാലികമായി പ്രവർത്തനരഹിതമായേക്കാം.

    1. തെറ്റായ യുപിഐ പിൻ

    തെറ്റായ യുപിഐ പിൻ ഒന്നിലധികം തവണ നൽകുന്നത് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനോ താൽക്കാലികമായി യുപിഐ ആക്‌സസ് പ്രവർത്തനരഹിതമാക്കാനോ ഇടയാക്കും.

    1. അപ്‍ഡേറ്റ് ചെയ്യാത്ത ആപ്പ്

    നിങ്ങളുടെ യുപിഐ ആപ്പിൻറെ കാലഹരണപ്പെട്ട പതിപ്പ് ഉപയോഗിക്കുന്നത് ബഗ്ഗുകൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ച് നിങ്ങളുടെ ഫോണിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം.

    1. ഇടപാട് പരിധി കവിയൽ

    ബാങ്കുകളും യുപിഐ ആപ്പുകളും ദിവസേനയുള്ള ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആ പരിധിയിലെത്തിയാൽ അടുത്ത ദിവസം വരെ നിങ്ങൾക്ക് കൂടുതൽ പണമടയ്ക്കലുകൾ നടത്താൻ കഴിയില്ല.

    യുപിഐ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അഞ്ച് എളുപ്പവഴികൾ

    1. ഇന്റർനെറ്റ് കണക്ഷൻ പരിശോധിച്ച് പുതുക്കുക. ശക്തമായ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്കോ മൊബൈൽ ഡാറ്റയിലേക്കോ മാറുക. നെറ്റ്‌വർക്ക് പുതുക്കാൻ ഫ്ലൈറ്റ് മോഡ് ഓണും ഓഫും ആക്കി നോക്കുക.
    2. യുപിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുക

    മികച്ച പ്രകടനത്തിനായി പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ സന്ദർശിച്ച് നിങ്ങളുടെ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

    1. നിങ്ങളുടെ സ്മാർട്ട്ഫോൺ റീ സ്റ്റാർട്ട് ചെയ്യുക

    റീസ്റ്റാർട്ട് ചിലപ്പോൾ യുപിഐ ആപ്പിന്റെ സുഗമമായ പ്രവർത്തനം പുനഃസ്ഥാപിക്കും

    1. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക

    ആപ്പ് സെറ്റിംഗ്സിലേക്ക് പോയി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ശരിയായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

    1. കാത്തിരുന്ന് പിന്നീട് വീണ്ടും ശ്രമിക്കുക

    ബാങ്ക് അല്ലെങ്കിൽ യുപിഐ സെർവർ പ്രവർത്തന രഹിതമായതാണ് പ്രശ്‌നമെങ്കിൽ, കുറച്ച് സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക.

  • അറിഞ്ഞില്ലെ, വാട്സാപ്പ് വഴി പണമുണ്ടാക്കാം; മാറ്റങ്ങൾ വിശദമായി അറിയാം

    അറിഞ്ഞില്ലെ, വാട്സാപ്പ് വഴി പണമുണ്ടാക്കാം; മാറ്റങ്ങൾ വിശദമായി അറിയാം

    വാട്‌സാപ് ചാനൽ ഫോളോ ചെയ്യുന്നവർക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് നൽകി പണമുണ്ടാക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. തങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നവരിൽ നിന്ന് ഒരു നിശ്ചിത തുക മാസവരിയായി ഈടാക്കാനായിരിക്കും വാട്‌സാപ്പ് അനുവദിക്കുക. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പ്രത്യേകം കണ്ടെന്റ് നൽകിയായിരിക്കും ചാനലുകൾ തങ്ങളുടെ വരിക്കാരെ നിലനിർത്തുക.

    എന്നാൽ, ഇതെല്ലാം വാട്‌സാപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരസ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കില്ലെന്നായിരുന്നു വർഷങ്ങളോളം ആപ്പിന്റെ നിലപാട്. ആപ്പിന്റെ സൃഷ്ടാവും മേധാവിയുമായ ജാൻ കൊവും (Jan Koum) പറഞ്ഞിരുന്നത്, പരസ്യം കടന്നുവന്നാൽ ഉപഭോക്താവേ, നിങ്ങളാണ് ഉൽപ്പന്നം എന്നായിരുന്നു.

    സന്ദേശക്കൈമാറ്റ ആപ്പുകളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശരിയായ രീതി പരസ്യങ്ങളല്ല എന്നും ജാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിൽ നിന്ന് 2014ൽ ആണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് 19 ബില്ല്യൻ ഡോളർ നൽകി വട്‌സാപ്പ് വാങ്ങുന്നത്. നാളിതുവരെ ഇരുവരും പരസ്യം വേണ്ട എന്ന നിലപാടാണ് പുറത്ത് പറഞ്ഞുകൊണ്ടിരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവർക്ക് പുതിയ മാറ്റം അനുഭവേദ്യമാവില്ലെന്നും വാദമുണ്ട്.

    എന്തായാലും, വാട്‌സാപ്പിന്റെ കേന്ദ്രത്തിൽ സ്വകാര്യത ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ആപ്പ് പ്രവർത്തിപ്പിക്കുന്നവർ അവകാശപ്പെടുന്നത്. അതു നിലനിർത്തി തന്നെയായിരിക്കും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക എന്നും അവർ പറയുന്നു.

  • കുവൈത്തിലെ ബർഗാൻ ബാങ്കിന്റെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

    കുവൈത്തിലെ ബർഗാൻ ബാങ്കിന്റെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാം

    1975 ഡിസംബർ 27-ന് സ്ഥാപിതമായ ബർഗാൻ ബാങ്ക്, കുവൈറ്റ് സിറ്റിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കുവൈറ്റ് ബാങ്കാണ്. ആസ്തിയുടെ കാര്യത്തിൽ കുവൈറ്റിലെ രണ്ടാമത്തെ വലിയ പരമ്പരാഗത ബാങ്കാണിത്. കുവൈറ്റ് പ്രോജക്ട്സ് കമ്പനി ഹോൾഡിംഗിന്റെ ഒരു അനുബന്ധ സ്ഥാപനമായ ഇത് 24 ശാഖകളുടെയും 100-ലധികം എടിഎമ്മുകളുടെയും ശൃംഖല പ്രവർത്തിപ്പിക്കുന്നു. 2007-ൽ, ബർഗാൻ ബാങ്ക് 74.8 ദശലക്ഷം കുവൈറ്റ് ദിനാറിന്റെ ലാഭം രേഖപ്പെടുത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 34% കൂടുതലാണിത്, അവിടെ അവർക്ക് 55.7 ദശലക്ഷം കുവൈറ്റ് ദിനാർ ലാഭം ഉണ്ടായിരുന്നു.

    2023 ഡിസംബറിൽ, ബർഗാൻ ബാങ്ക് കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ അംഗീകാരം നേടുകയും ഫദേൽ മഹ്മൂദ് അബ്ദുള്ളയെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു. 2012 ഡിസംബർ 23-ന്, സൈപ്രസിലെ ഒരു തുർക്കി ബാങ്കായ ടെക്ഫെൻബാങ്കിന്റെ 70% ഓഹരി യൂറോബാങ്കിൽ നിന്ന് ബർഗാൻ ബാങ്ക് ഏറ്റെടുത്തു. തുർക്കിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിനിടയിലാണ് ഈ കരാറിൽ എത്തിച്ചേർന്നത്. സ്ഥാപനത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയാം.

    APPLY NOW https://www.burgan.com/Pages/Career.aspx

  • ഫെയ്സ്ബുക്ക് യൂസർമാരെ ഒരു നിമിഷം.. ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

    ഫെയ്സ്ബുക്ക് യൂസർമാരെ ഒരു നിമിഷം.. ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! ഫോണിലെ ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

    മെറ്റയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും നിങ്ങൾ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിർമിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാൻ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

    ഫെയ്സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാൻ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്റ്റോറി അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പോപ്പ് അപ്പ് നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ വന്നു. ക്ലൗഡ് പ്രോസസിങിന് വേണ്ടി ഉപഭോക്താക്കളെ ക്ഷണിക്കുന്ന ഫീച്ചർ ആയിരുന്നു അത്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ കുഴപ്പമില്ലെന്ന് തോന്നാം, എന്നാൽ ഈ സെറ്റിങ്‌സ് വഴി മെറ്റയ്ക്ക് നിങ്ങളുടെ ഫോണിലെ ക്യാമറാ റോൾ പരിശോധിക്കാനും ചിത്രങ്ങൾ മെറ്റയുടെ ക്ലൗഡിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യാനും സാധിക്കും.

    ഇങ്ങനെ ചെയ്യുമ്പോൾ ഫോട്ടോ കോളാഷുകളും, ഇവന്റ് റീക്കാപ്പുകളും, എഐ ജനറേറ്റഡ് ഫിൽറ്ററുകളും, ജന്മദിനം, ഗ്രാജ്വേഷൻ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റ് സജഷനുകളുമാണ് കമ്പനി പകരം വാഗ്ദാനം ചെയ്യുന്നത്.

    അത് മാത്രമല്ല, നിങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെ വിശകലനം ചെയ്യാനുള്ള അനുമതി കൂടിയാണ് ഇതുവഴി മെറ്റയ്ക്ക് ലഭിക്കുക. ഈ സംവിധാനത്തിലൂടെ മെറ്റയുടെ എഐ ഫീച്ചറുകൾ കൂടുതൽ മികച്ചതാവുമെന്നതിൽ സംശയം വേണ്ട.

    2007 മുതൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെക്കപ്പെട്ട പബ്ലിക്ക് ഉള്ളടക്കങ്ങളെല്ലാം ജനറേറ്റീവ് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് മെറ്റ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.

    ക്ലൗഡ് പ്രൊസസിങ് ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹമില്ലെങ്കിൽ അത് ഒഴിവാക്കാനുള്ള സൗകര്യം മെറ്റ ലഭ്യമാക്കിയിട്ടുണ്ട്. സെറ്റിങ്‌സിൽ അതിനുള്ള സൗകര്യം ലഭ്യമാണ്. ക്ലൗഡ് പ്രൊസസിങ് ഓഫ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ ഡാറ്റയെല്ലാം നീക്കം ചെയ്യുമെന്ന് കമ്പനി പറയുന്നു.

  • അജിലിറ്റി(Agility) ലോജിസ്റ്റിക്സിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

    അജിലിറ്റി(Agility) ലോജിസ്റ്റിക്സിൽ തൊഴിലവസരം; ഉടൻ തന്നെ അപേക്ഷിക്കാം

    കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു വ്യാപാര ആഗോള ലോജിസ്റ്റിക് കമ്പനിയാണ് അജിലിറ്റി പബ്ലിക് വെയർഹൗസിംഗ് കമ്പനി കെ.എസ്.സി.പി. അജിലിറ്റി ഒരു വ്യോമയാന സേവന കമ്പനി സ്വന്തമാക്കി പ്രവർത്തിപ്പിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വ്യാവസായിക വെയർഹൗസിംഗ്, ലോജിസ്റ്റിക് പാർക്കുകൾ, യുഎഇയിൽ ഒരു മെഗാ-മാൾ വികസിപ്പിക്കുന്ന ഒരു വാണിജ്യ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്; ഒരു ലിക്വിഡ് ഇന്ധന ലോജിസ്റ്റിക്സ് ബിസിനസ്സ്; കസ്റ്റംസ് ഡിജിറ്റൈസേഷൻ, റിമോട്ട് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഇ-കൊമേഴ്‌സ് പ്രാപ്തമാക്കൽ, ഡിജിറ്റൽ ലോജിസ്റ്റിക്സ്, മറ്റ് മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനികൾ എന്നിവയാണ് ഇവരുടെ പ്രധാന സംരംഭങ്ങൾ.

    1984 മുതൽ കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിലും (കെഎസ്ഇ: എജിഎൽടിവൈ) 2006 മുതൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലും (ഡിഎഫ്എം: എജിഎൽടിവൈ) അജിലിറ്റി ഓഹരികൾ വ്യാപാരം നടത്തുന്നു. കമ്പനിയിലെ പ്രധാനപ്പെട്ട തൊഴിൽ മേഖലകളിൽ ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഉടൻ തന്നെ അപേക്ഷിക്കാം.

    APPLY NOW https://apply.workable.com/agility

    • Lab ManagerOn-siteKuwait, Al Jahrrā’, KuwaitLABCOFull time
    • Architectural EngineerOn-siteAl Jahra, Al Jahra Governorate, KuwaitAgility Logistics ParksFull time
    • IT Project ManagerOn-siteAl Farwaniyah, Al Farwaniyah Governorate, KuwaitPWC TechnologiesFull time
    • Internship – HROn-siteKuwait City, Al Asimah Governate, KuwaitCorporateOther
    • American University of the Middle East (AUM) – Career FairOn-siteSulaibiya, Al Jahra Governorate, KuwaitCorporateFull time
  • യുഎഇയിൽ ഇത്തിസലാത്ത് വിളിക്കുന്നു… അവസരങ്ങളുടെ പെരുമഴക്കാലം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുഎഇയിൽ ഇത്തിസലാത്ത് വിളിക്കുന്നു… അവസരങ്ങളുടെ പെരുമഴക്കാലം; ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്ഥാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത് സേവനം നൽകുന്നുണ്ട്. 2012 ഫോബ്സ് മാസിക ഫെബ്രുവരി പ്രകാരം യുഎയിലെ ശക്തമായ കമ്പനികളിലൊന്നാണിത്. യുഎഇ യിലെ ടെലികോം കമ്പനികളിൽ ഒന്ന് ഇത്തിസാലാത്തും മറ്റൊന്ന് എമിറേറ്റ്സ് ഇന്റെർഗ്രേറ്റഡ് ടെലിക്കമ്മ്യൂണിക്കേഷൻ അഥവാ “ഡു”വുമാണ്. 2011, ഫെബ്രുവരിയിൽ ഇത്തിസലാത്തിൻറെ മൊത്തവരുമാനം $8.4 ബില്യൺ യുഎസ് ഡോളറും(AED 31.9 ബില്യൺ) ലാഭം $2.078 ബില്യൺ യുഎസ് ഡോളറുമായിരുന്നു(AED 7.631 ബില്യൺ)[2] . മധ്യപൂർവ്വദേശത്തെ പ്രധാന ഇൻറർനെറ്റ് ഹബ്ബുകളിലൊന്നാണ് ഇത്തിസലാത്ത്. പ്രദേശത്തുള്ള മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാർക്ക് കണക്റ്റിവിറ്റി നൽകുന്നത് ഇത്തിസലാത്താണ്. മധ്യേഷ്യ, ആഫ്രിക്ക എന്നിവടിങ്ങളിലെ പ്രധാന ടെലഫോൺ സേവനം ഇത്തിസാലാത്താണ് നൽകുന്നത്.

    2009-ൽ ഇന്ത്യയിൽ രംഗപ്രവേശനം ചെയ്ത ഇത്തിസാലാത്ത്, 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് പിൻവാങ്ങുകയായിരുന്നു.ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫുർട്ട്, പാരീസ്, സിംഗപ്പൂർ എന്നിവടങ്ങളിൽ പോയിന്റ് ഓഫ് പ്രസൻസ് സേവനം നൽകി വരുന്നു. 2011 ഡിസംബറോടെ നാലാം തലമുറ സേവനമായ ലോങ്ങ് ടേം ഇവലൂഷൻ ആരംഭിച്ചു.2022 ഫെബ്രുവരി 24 ന്, ഇത്തിസലാത്ത് ഗ്രൂപ്പ് e& എന്ന പേരിൽ ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. യു.എ.ഇ.യിലും അന്തരഷ്ട്ര തലത്തിലും മുമ്പത്തെ ബ്രാൻഡിംഗ് ഐഡന്റിറ്റി നിലനിർത്തുമെന്നും ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇപ്പോഴിതാ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങളാണ് വന്നിരിക്കുന്നത്. ഉടൻ തന്നെ അപേക്ഷിച്ചോളൂ..

    APPLY NOW https://iaayey.fa.ocs.oraclecloud26.com/hcmUI/CandidateExperience/en/sites/CX_1/jobs?mode=location

    • Manager/Procurement Analytics
      • Abu Dhabi, United Arab Emirates 
      • Posting Dates07/04/2025
      Analyzing procurement spend to decrease costs, increase efficiency, and improve supplier relationships and conducting market intelligence on price discovery and alternate sourcing. Perform data analytics across procurement & admin department, achieving operations processes. Perform improvements initiatives and support divisions to achieve sustainable performance KPIs and cost savings. Develop capex & opex budget and manage cost optimization. Follow up on all Audit observation compliance. Enhance procurement Governance (DoP), manuals and guidelines based on feedback and new requirements by analyzing the strategy, spend data and required controls.
    • Manager/Sourcing & Services Management-C&WS|400
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      Procure capacity service for organic and wholesale needs. Take care of diversity and availability of the procure network all the times. Maintains an up-to-date database of the submarine cable capacity availability and pricing. Localize the traffic in UAE for a customer experience and support Sales/Product teams to attract more contents hosting in UAE. Verifies the invoices of all procured capacity for certification and maintains database of certified payments. Verify the agreements and coordinate with contracts. Arrange for the Solution Architects whenever needed.
    • Store Manager/Retail Sales Channel
      • United Arab Emirates 
      • Posting Dates07/03/2025
      The Retail Store Manager is responsible for the efficient and profitable operation of the retail store. They are expected to lead and motivate the team, deliver exceptional customer experiences, achieve set KPIs, meet sales and revenue targets, and maintain store standards.
    • Sr. Manager/Channel Reliability
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      The Senior Manager – Channel Reliability is responsible for ensuring the seamless operation, performance, and reliability of digital channels, including e& UAE mobile app & website. This role is pivotal in maintaining high availability, minimizing service disruptions, and optimizing customer experiences across all digital touchpoints. By proactively monitoring channel performance, managing incidents, and driving continuous improvements, the Senior Manager ensures that digital platforms consistently meet customer expectations and business objectives.
    • Manager/Revenue Assurance
      • Dubai, United Arab Emirates 
      • Posting Dates06/30/2025
      TrendingJob Purpose : Combatting revenue leakage and ensure complete risk coverage to the assigned revenue stream throughout the Business Support Systems; Network, CRM, fulfilment and charging & Billing systems.
    • e& NAFIS Programme
      • United Arab Emirates 
      • Posting Dates04/21/2025
      TrendingThis programme is pivotal to our mission: to develop UAE National talent into the next generation of leaders across various fields. You’ll explore emerging technologies, gain valuable leadership skills, and acquire hands-on experience through placements across e& offices in the UAE. The programme is designed to prepare you for roles that meet the evolving requirements of the private sector.
    • Bidayati – Internship Programme
      • United Arab Emirates 
      • Posting Dates04/21/2025
      TrendingBidayati – Early Careers Programme is a unique and modern internship program which offers a dynamic and innovative environment where ambitious students and recent graduates of all academic levels can gain hands on experience implementing theoretical knowledge. It is designed to bridge the gap between academic understanding and real-world challenges, the program integrates cutting-edge technology and methodologies to provide a comprehensive learning experience.
    • Nukhbat Al Wattan
      • United Arab Emirates 
      • Posting Dates04/21/2025
      TrendingAbout Nukhbat Al Wattan: Nukhbat Al Wattan, which translates to “Elite of the Nation,” is a pioneering initiative aimed at providing valuable experience to utilize the time you have to upskill and reskill yourself. This programme is tailored to harness your potential and refine your skills through unique work experiences in various prestigious organizations and sectors.
    • AI Graduate Programme
      • United Arab Emirates 
      • Posting Dates04/16/2025
      TrendingThis programme is central to our mission: developing UAE National talent into the next generation of tech leaders. Through it, you’ll explore emerging technologies, Artificial Intelligence, leadership fundamentals, and gain practical, hands-on experience across e& offices in the UAE.

  • യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുഎഇയിൽ മികച്ച ജോലിയാണോ സ്വപ്നം; ഡിപി വേൾഡ് വിളിക്കുന്നു.. ഉടൻ തന്നെ അപേക്ഷിച്ചോളൂ

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ലോജിസ്റ്റിക് കമ്പനിയാണ് ഡിപി വേൾഡ്. കാർഗോ ലോജിസ്റ്റിക്സ്, പോർട്ട് ടെർമിനൽ പ്രവർത്തനങ്ങൾ, സമുദ്ര സേവനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖലകൾ എന്നിവയിൽ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2005 ൽ ദുബായ് പോർട്ട്സ് അതോറിറ്റിയും ദുബായ് പോർട്ട്സ് ഇന്റർനാഷണലും ലയിച്ചാണ് ഡിപി വേൾഡ് രൂപീകരിച്ചത്. പ്രതിവർഷം ഏകദേശം 70,000 കപ്പലുകൾ കൊണ്ടുവരുന്ന 70 ദശലക്ഷം കണ്ടെയ്‌നറുകൾ ഇത് കൈകാര്യം ചെയ്യുന്നു. 40-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന അവരുടെ 82 മറൈൻ, ഇൻലാൻഡ് ടെർമിനലുകൾ ആഗോള കണ്ടെയ്‌നർ ട്രാഫിക്കിന്റെ ഏകദേശം 10% ഇത് വഹിക്കുന്നു. 2016 വരെ, ഡിപി വേൾഡ് പ്രാഥമികമായി ഒരു ആഗോള തുറമുഖ ഓപ്പറേറ്ററായിരുന്നു, എന്നാൽ അതിനുശേഷം, മൂല്യ ശൃംഖലയിലൂടെ മറ്റ് കമ്പനികളെ ഏറ്റെടുത്തു.

    APPLY NOW https://ehpv.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX_1/jobs

    • P&O Maritime Logistics – Control Room Operator, UAE Ports
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      Based n Dubai. The job holder is required to coordinate, execute and monitor activities of all P&O Maritime JA assets and ensure effective two way communication with DP World Marine Department is maintained at all the time
    • Group Senior Manager – Talent and Leadership Development
      • Dubai, United Arab Emirates 
      • Posting Dates07/03/2025
      TrendingIncrease the Talent and Leadership bench strength in DP World by creating and implementing impactful Talent and Leadership development programmes and practices aligned with DP World’s mission, vision and Principles. Focusing on key talent pools in different areas of the business, the role will require close liaison with Senior Business Unit Management and People Department teams across the world to contextualize Talent Management Practices and inspire behavioural change.
    • OPERATOR – FORKLIFT
      • Dubai, United Arab Emirates 
      • Posting Dates07/02/2025
    • Interface Engineer
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for managing external interfaces. The interfaces will be composed of JV Technology Partner, various subcontractors, and other EPC contractors to the client involved in the overall project development, and the interfaces with German authorities for regulatory and permitting in coordination with the client.
    • Lead Engineer – Piping – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for organization and overall operations of the Piping Engineering department of EPC Engineering division within Safety, Quality, Schedule and budgetary target set to support achieving overall department goals. Deliver operational requirement for all department activities as a minimum tendering, project and other as required.
    • SENIOR PROJECT ENGINEER – TOPSIDE ENGINEERING – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingResponsible for the overall engineering activities of major oil and gas projects which includes planning, control and monitoring of design and execution of new buildings and other specialized projects and responsible for drafting, further detailing and calculating execution methods to prepare engineering works.
    • Senior Engineer – Structural – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingTo support in defining the concepts and prepare the critical engineering deliverables of Structural Engineering-Topsides, manage and deliver the engineering deliverables for the assigned project, effectively and efficiently according to the specified technical requirements, timelines and budget, and independently resolve all issues of the project.
    • Manager – Project Controls – EPC-DDW
      • Dubai, United Arab Emirates 
      • Posting Dates07/01/2025
      TrendingManages and coordinates the entire spectrum of Project Controls activities for the EPC project. Responsible for the management of the Project Control activities including scheduling, budgeting, estimating, risk management, reporting, change management and administrative services.
    • Procurement Officer
      • Dubai, United Arab Emirates 
      • Posting Dates06/26/2025
      TrendingThe Procurement Officer is responsible for the procurement activities of P&O Offshore Division for the allocated fleet. The employee must ensure that all employees and suppliers involved adhere 100% to the company’s purchasing procedures, engage in cost-effective purchasing of complete goods and services, and review procurement functions, systems, and procedures to enable the delivery of improved outcomes, savings, and value for money.
    • Senior Management Accountant
      • Dubai, United Arab Emirates 
      • Posting Dates06/26/2025
      TrendingThe role of the Senior Management Accountant is to manage and assist the BU in planning, organizing, directing, and controlling their functions by providing and analyzing all necessary and qualitative information in a timely and accurate manner. Responsible for the preparation of monthly management (internal) reporting, maintenance of accounts, provide periodical reports and reconciliations as required and supporting the operations more broadly on matters financial. Tasks include the preparation of budgets, forecasting and management reporting to support business decisions (existing and new opportunities).
  • സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

    സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

    1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത് 1952ലാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് സ്ഥാപിക്കാൻ 1952 മെയ് 19-ന് ഉത്തരവ് പുറപ്പെടുവിച്ച കുവൈറ്റ് അമീർ അബ്ദുല്ല അൽ സലേം അൽ സബാഹുമായി ഒരു കൂടിക്കാഴ്ച നടത്തി, 1952 നവംബർ 15-ന് NBK ഒരു ചെറിയ ശാഖയിലൂടെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് മേഖലയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായി. 2018 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 14.3% വാർഷിക വളർച്ചയിൽ NBK 898.7 ദശലക്ഷം USD (KD 272.4 ദശലക്ഷം) അറ്റാദായം റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ 68 ശാഖകളും ലോകമെമ്പാടുമായി 143 ശാഖകളുമാണ് എൻബികെയ്ക്കുള്ളത്. ചൈന, ജനീവ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും ഉണ്ട്. ലെബനൻ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഇറാഖ്, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള പ്രാദേശിക സാന്നിധ്യവും ഈ ബാങ്കിനുണ്ട്. 2017-ലെ KD 322.4 മില്ല്യണുമായി താരതമ്യപ്പെടുത്തുമ്പോൾ 370.7 ദശലക്ഷം KD പലിശയ്ക്ക് ശേഷം ഗ്രൂപ്പ് അറ്റാദായം റിപ്പോർട്ട് ചെയ്തു, 15% വർദ്ധനവാണുണ്ടായത്. പ്രവർത്തന ലാഭം 2017 ലെ 557.2 ദശലക്ഷം കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ 606.9 ദശലക്ഷം കെഡിയാണ്, 8.9% വർധന. അറ്റ പലിശ വരുമാനവും ഇസ്ലാമിക് ഫിനാൻസിംഗിൽ നിന്നുള്ള അറ്റവരുമാനവും 690.5 മില്യൺ കെഡിയിൽ 2017ലെ 9.8% വർദ്ധനയെ പ്രതിഫലിപ്പിക്കുന്നു (കെഡി 629 മില്യൺ). കെഡി 150.2 മില്യണിലെ മൊത്തം ഫീസും കമ്മീഷനുകളും 2017ലെ 8.4% വർധനയെ പ്രതിഫലിപ്പിക്കുന്നു (138.6 ദശലക്ഷം കെഡി). 2017ലെ കെഡി 33.7 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2018ൽ വിദേശ കറൻസികൾ കൈകാര്യം ചെയ്യുന്നതിൽ നിന്നുള്ള അറ്റ നേട്ടം 39 മില്യൺ കെഡിയാണ്. പ്രവർത്തനച്ചെലവ് 2017ലെ കെഡി 265.4 ദശലക്ഷത്തിൽ നിന്ന് 276.3 മില്യൺ ആയി. 2017 ലെ 32.3% മായി താരതമ്യം ചെയ്യുമ്പോൾ %. ക്രെഡിറ്റ് നഷ്ടങ്ങൾക്കും വൈകല്യ നഷ്ടങ്ങൾക്കുമുള്ള പ്രൊവിഷൻ ചാർജ് 2017 ലെ 188.2 ദശലക്ഷം കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ 179.7 ദശലക്ഷം കെഡിയാണ്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിനൊപ്പം ചേരാൻ നിങ്ങൾക്കുമിതാ സുവർണാവസരം. സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യുന്ന തൊഴിൽ അവസരങ്ങളിലേക്ക് നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം.

    APPLY NOW https://www.nbk.com/kuwait/careers.html

  • ഐഫോണാണോ ഉപയോഗിക്കുന്നത്? ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ; ഇതാണ് കാരണം

    ഐഫോണാണോ ഉപയോഗിക്കുന്നത്? ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ; ഇതാണ് കാരണം

    നിങ്ങളുടെ ഫോണിലെ യുട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട നിങ്ങളുടെ മാത്രമല്ല മറ്റു ഐഫോൺ ഉപയോക്താക്കളും ഇത്തരം പ്രശ്‌നം നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഗൂഗിൾ തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോർ വഴി ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാനാണ് കമ്പനിയുടെ നിർദേശം.ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കളും നിലവിൽ ഈ പ്രശ്‌നം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആപ്പ് തുറന്നാൽ ഉടൻ തന്നെ അത് ക്രാഷ് ആവുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് പരാതി. താല്ക്കാലിക പരിഹാരമായാണ് നിലവിലുള്ള ആപ്പ് ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്തതിന് ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഗൂഗിൾ നിർദേശിച്ചിരിക്കുന്നത്. ഇപ്രകാരം ചെയ്തതോടെ ആപ്പ് സാധാരണരീതിയിൽ പ്രവർത്തിച്ചതായി ഉപയോക്താക്കൾ പറയുന്നുണ്ട്.

    നിലവിൽ ആപ്പുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നം സോഫ്റ്റ് വെയറിന്റെ മുൻവേർഷനുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ട്. ഇതിനായി ഒരു സ്ഥിരം പരിഹാരം ഗൂഗിൾ നിർദേശിച്ചിരിക്കുകയാണ്. ഐഫോണുകളിൽ യുട്യൂബ് ആപ്പ് ഉപയോഗിക്കുന്നവർ ഫോണിൽ നിന്ന് ആ ആപ്പ് നീക്കം ചെയ്തതിന് ശേഷം ആപ്പ് സ്റ്റോറിൽ നിന്ന് വീണ്ടും റീഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.

    മുമ്പ് നിർദ്ദേശിച്ച അതേ പ്രക്രിയ പിന്തുടരാൻ ഗൂഗിൾ ഇപ്പോൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ സോഫ്റ്റ്വെയർ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിൾ ഇപ്പോൾ ആപ്പ് ഇല്ലാതാക്കി സ്വമേധയാ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ”പ്രശ്‌നം പരിഹരിച്ചു! നിങ്ങൾ ഒരു iOS ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ, ദയവായി ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ഞങ്ങൾ ഇത് പരിശോധിക്കുന്നതുവരെ നിങ്ങൾ ക്ഷമിച്ചതിന് നന്ദി,” ഗൂഗിൾ പറഞ്ഞു.

  • കുവൈത്തിൽ മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; അൽമുല്ല ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ

    കുവൈത്തിൽ മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം; അൽമുല്ല ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ

    കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള ആളുകൾക്ക് നിരവധി അവസരങ്ങളാണുള്ളത്. വ്യത്യസ്‌ത ബിസിനസ്സ് മേഖലകളിലുടനീളമുള്ള നിരവധി അവസരങ്ങളോടെ അൽ മുല്ല ഗ്രൂപ്പ് ഒരു സംതൃപ്തമായ കരിയർ അനുഭവം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ഉടൻ അപേക്ഷിക്കുക
    www.careers.almullagroup.com

    PositionDepartmentPosted onApplyEmail To Friend
    Service AdvisorMB – PCV – Services23 Jun, 2025Apply Now
    Sales EngineerMB – CV – New Car Sales11 Jun, 2025Apply Now
    Technician-Consumer ElectronicsAl Mulla Electronics01 Jun, 2025Apply Now
    Technician-Commercial ACAl Mulla Electronics01 Jun, 2025Apply Now
    Demand PlannerAl Mulla Electronics01 Jun, 2025Apply Now
  • യുഎഇയിൽ ജോലി തേടുകയാണോ?; കരിയർ തുടങ്ങാം ഇത്തിഹാദിനൊപ്പം, ഉടൻ തന്നെ അപേക്ഷിക്കാം

    യുഎഇയിൽ ജോലി തേടുകയാണോ?; കരിയർ തുടങ്ങാം ഇത്തിഹാദിനൊപ്പം, ഉടൻ തന്നെ അപേക്ഷിക്കാം

    യു.എ.ഇ.യുടെ ദേശീയവിമാനസർവ്വാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് ). ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്രകേന്ദ്രങ്ങളിലേക്ക് നിത്യേന ഗതാഗതം നടത്തുന്ന ഇത്തിഹാദ് എയർ വേയ്സ് കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്. ഇത്തിഹാദ് അതിന്റെ സർവ്വീസുകൾ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക, ആഫ്രിക്ക, ഓഷ്യാനിയ, ഫാർ ഈസ്റ്റ്, എന്നിവിടങ്ങളിലേക്ക് നടത്തുന്നു. ഇത്തിഹാദിൻറെ പ്രധാന കേന്ദ്രം അബുദാബി അന്താരാഷ്ട്രവിമാനത്താവളമാണ്.

    2003-ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം, അതിവേഗം വളരുന്ന വ്യാവസായിക വിമാനക്കമ്പനി എന്ന ഖ്യാതി നേടാൻ ഇത്തിഹാദിന് കഴിഞിട്ടുണ്ട്. “ഇത്തിഹാദിൻറെ” ആദ്യത്തെ പൂർണ്ണവ്യവസായവർഷമായിരുന്ന 2004ൽ, 340,000 യാത്രക്കാർ മാത്രം സഞ്ചരിച്ചിരുന്ന സ്ഥാനത്ത് 2007ൽ 4.6 മില്യൺ യാത്രക്കാരാണ് ഇത്തിഹാദ് എയർവേയ്സ് ഉപയോഗിച്ചിരുന്നത്. 2008ൻറെ ആദ്യ 6 മാസങ്ങളിൽ‍ത്തന്നെ 2.8 മില്യൺ യാത്രക്കാർ ഇത്തിഹാദ് എയർവേയ്സ് സർവ്വീസുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2007ലെ ഇതേ കാലയളവിലേതിനെക്കാൾ 41 ശതമാനം കൂടുതലാണിത്. 2020 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 102 എയർബസ്, ബോയിങ് വിമാനങ്ങളുപയോഗിച്ച് പ്രതിവാരം ആയിരത്തിലേറെ യാത്രാ, ചരക്ക് വിമാനസർവീസുകൾ ഇത്തിഹാദ് നടത്തുന്നുണ്ട്. ഇപ്പോളിതാ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിര്ക്കുന്നത്.

    APPLY NOW https://jobs.etihad.com/careers

    Guest Services Agent (Munawala – Al Ain)

    Abu Dhabi-UAE

    Terminal Services

    Delivery Lead

    Abu Dhabi

    Delivery and Innovation

    Product Analyst Cargo System

    Abu Dhabi

    Cargo and Logistics Office

    Product Owner Cargo System

    Abu Dhabi

    Cargo and Logistics Office

    Reservation and Ticketing Agent

    Abu Dhabi

  • ബാങ്കിംഗ് ജോലിയാണോ ആഗ്രഹം, യുഎഇയിലേക്ക് പോന്നോളൂ, അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി അവസരങ്ങൾ

    ബാങ്കിംഗ് ജോലിയാണോ ആഗ്രഹം, യുഎഇയിലേക്ക് പോന്നോളൂ, അബുദാബി കൊമേർഷ്യൽ ബാങ്കിൽ നിരവധി അവസരങ്ങൾ

    ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് അബുദാബി കൊമേർഷ്യൽ ബാങ്ക് . ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. 1985-ലാണ് ഈ ബാങ്ക് സ്ഥാപിതമായത്. യുഎഇയെ കൂടാതെ ഇന്ത്യ, ലണ്ടൻ, ലെബോണാൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. നിരവധി തൊഴിൽ അവസരങ്ങളാണ് നിലവിൽ ഈ ബാങ്കിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    APPLY NOW https://adcbcareers.com/search/?createNewAlert=false&q=

    Principal Software EngineerAbu Dhabi, AEJul 1, 2025
    Officer – Trade Finance OperationsDubai, AEJul 1, 2025
    TeleRelationship OfficerDubai, AE, 939Jun 30, 2025
    Executive Manager – Regulatory ComplianceAbu Dhabi, AE, 939Jun 26, 2025
    Senior Manager – Marketing ServicesAbu Dhabi, AE, 939Jun 26, 2025
    Associate – Customer Contact ServicesSharjah, AEJun 26, 2025
    Head – Marketing ServicesAbu Dhabi, AE, 939Jun 26, 2025
    Manager – Wealth ManagementDubai, AEJun 25, 2025
    Associate – Credit Documentation and AdministrationAbu Dhabi, AEJun 25, 2025
    Senior Relationship OfficerAbu Dhabi, AEJun 25, 2025
    Analyst – Syndication OperationsAbu Dhabi, AE, 939Jun 25, 2025
    Associate – Credit Documentation and AdministrationAbu Dhabi, AEJun 25, 2025
    Learning and Performance Programme ManagerAbu Dhabi, AE, 939Jun 19, 2025
    Senior Analyst – Compliance AssuranceAbu Dhabi, AE, 939Jun 18, 2025
    Senior Manager – Fraud InvestigationsAbu Dhabi, AE, 939Jun 18, 2025
    Manager – Compliance AssuranceAbu Dhabi, AE, 939Jun 17, 2025
    Senior Analyst – ComplianceAbu Dhabi, AE, 939Jun 17, 2025
    Associate – Customer Contact ServicesSharjah, AEJun 17, 2025
    Associate – Customer Contact ServicesSharjah, AEJun 17, 2025
    Associate – Customer Contact ServicesSharjah, AEJun 17, 2025
    Portfolio Manager – Credit CardsAbu Dhabi, AE, 939Jun 10, 2025
    Marketing Design SpecialistAbu Dhabi, AE, 939Jun 3, 2025
    Executive Manager – HR Business PartnerAbu Dhabi, AE, 939Feb 25, 2025
  • തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

    തൊഴിൽ അന്വേഷകരെ ഇതിലെ ഇതിലെ; കുവൈത്തിലെ ജസീറ എയർവേഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഉടൻ തന്നെ അപേക്ഷിക്കാം

    കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera airways online ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ, ശ്രീലങ്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ നടത്തുന്നു. ജസീറ എയർവേസ് ടീമിന്റെ ഭാഗമാകുകയാണെങ്കിൽ വിമാന യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിലൂടെ, നിങ്ങളുടെ കരിയറും വൈദഗ്ധ്യവും വികസിപ്പിക്കാനും വ്യാപകമായി അംഗീകരിക്കപ്പെട്ട ബ്രാൻഡും ആദരണീയമായ പ്രശസ്തിയും ഉപയോഗിച്ച് നിങ്ങളുടെ ബയോഡാറ്റയും അനുഭവവും വർദ്ധിപ്പിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ഗ്രാജുവേറ്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ വ്യോമയാന വ്യവസായത്തിൽ ചേരാൻ ആഗ്രഹിക്കുന്ന പുതിയ ബിരുദധാരികൾക്ക് ജസീറ എയർവേസ് സമാനതകളില്ലാത്ത അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്കും ജസീറ എയർവേസിന്റെ ഭാഗമാകാം. കമ്പനിയിൽ നിരവധി തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    കൂടുതൽ വിവരങ്ങൾക്ക് https://www.jazeeraairways.com/en-in/careers

    TitleDepartmentContract TypePosted On 
    Quality Control OfficerAircraft Maintenance P 145Permanent29 Jun 2025Apply
    Production Planning EngineerAircraft Maintenance P 145Permanent29 Jun 2025Apply
    Licensed Aircraft Engineer EngineeringPermanent19 Jun 2025Apply
  • ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

    ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ പെടാപ്പാട് പെടുന്നുണ്ടോ? ഇനി എളുപ്പം!; ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

    ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പിൽ നിന്ന് നേരിട്ട് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകുന്നതോടെ തേർഡ് പാർട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല.

    പിഡിഎഫ് ഫോർമാറ്റിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചർ ആഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കാണ് ലഭ്യമാകുക. ആൻഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തപ്പോൾ നിരവധി ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമായതായാണ് റിപ്പോർട്ട്.

    ഉയർന്ന ഡാറ്റയും 19 ഒടിടികളും, നെറ്റ്ഫ്‌ളിക്‌സ് ബൺഡിൽഡ് സബ്‌സ്‌ക്രിപ്ഷനുമായി വി മാക്‌സ് ഫാമിലി പ്ലാൻ
    ഏറ്റവും പുതിയ അപ്ഡേറ്റ് ലഭ്യമായാൽ അറ്റാച്ച്മെന്റ് മെനുവിലെ നിലവിലുള്ള ഡോക്യുമെന്റ്‌സ് ബ്രൗസ്, ചൂസ് ഗാലറി എന്നീ ഓപ്ഷനുകൾക്കൊപ്പം ഒരു പുതിയ ‘സ്‌കാൻ ഡോക്യുമെന്റ്’ ഓപ്ഷൻ ദൃശ്യമാകും. പുതിയ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നിലൂടെ ആൻഡ്രോയിഡ് ഡിവൈസിന്റെ കാമറ ഓപ്പൺ ആകുകയും ഡോക്യുമെന്റ് ഷെയർ ചെയ്യാനും കഴിയും.

  • കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

    കഴുത്ത് വേദന, വീക്കം, ശബ്ദത്തിൽ മാറ്റം; തൈറോയ്ഡ് കാൻസർ ലക്ഷണങ്ങൾ തിരിച്ചറിയണം!

    കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. നേരത്തെ കണ്ടെത്തിയാൽ ഈ അർബുദം ചികിത്സിച്ചു മാറ്റാൻ സാധിക്കും. ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം, ശരീരതാപനില, ശരീരഭാരം ഇവയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു തൈറോയ്ഡ് കാൻസർ അപൂർവമാണെങ്കിലും ഈ അടുത്തകാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. ബയോപ്സിയിലൂടെ രോഗനിർണയം സാധ്യമാണ്. തൈറോയ്ഡ് കാൻസറിന്റെ അഞ്ച് പ്രാരംഭലക്ഷണങ്ങളെ അറിയാം.

    1. കഴുത്തിൽ ചെറിയ മുഴയോ വീക്കമോ
      കഴുത്തിന്റെ മുൻഭാഗത്ത് താഴെയായി കാണപ്പെടുന്ന വീക്കം അല്ലെങ്കിൽ മുഴ തൈറോയ്ഡ് കാൻസറിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്. ഈ മുഴ വേദനയില്ലാത്തതും വളരെ സാവധാനം മാത്രം വളരുന്നതുമാണ്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഇത് തിരിച്ചറിയപ്പെടാതെ പോകാം. കട്ടിയുള്ള ഈ മുഴ കഴുത്തിൽ തൊട്ടു നോക്കി തിരിച്ചറിയാൻ സാധിക്കും. ആദ്യസമയത്ത് വേദനയോ അസ്വസ്ഥതയോ തോന്നാത്തതുകൊണ്ട് പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. കാൻസർ മൂലമല്ലാതെയും കഴുത്തിൽ മുഴകളുണ്ടാവാം. ഗോയിറ്ററോ സിസ്റ്റോ മൂലം ആകാം ഇത്. എന്നാൽ കഴുത്തില്‍ എന്തെങ്കിലും മുഴയോ വളർച്ചയോ കണ്ടാൽ വൈദ്യപരിശോധന നടത്തേണ്ടതാണ്.
    2. പരുക്കനായ ശബ്ദം
      വോക്കൽ കോർഡിനെ നിയന്ത്രിക്കുന്ന നാഡികളെ തൈറോയ്ഡ് കാൻസർ ബാധിക്കാം. ഇതുമൂലം ശബ്ദത്തിൽ വ്യത്യാസം വരുകയും ശബ്ദം പരുക്കനാകുകയും ചെയ്യും. ഈ ലക്ഷണം പലപ്പോഴും ജലദോഷമോ അലർജി പ്രശ്നങ്ങളോ വോയ്സ് സ്ട്രെയ്ൻ അഥവാ ശബ്ദത്തിന് ആയാസം ഉണ്ടായതുകൊണ്ടോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാം. നിങ്ങളുടെ ശബ്ദം പരുപരുത്തതാവുകയോ ഏതാനും ആഴ്ചകൾക്കുശേഷവും അത് മെച്ചപ്പെട്ടിട്ടില്ല എങ്കിൽ പരിശോധന നടത്തണം. തുടർച്ചയായി ശബ്ദം പരുക്കനാകുന്നത് തൈറോയ്ഡിനു സമീപമുള്ള നാഡികളിൽ ട്യൂമർ അമരുന്നതു മൂലം ആകാം. തൈറോയ്ഡ് കാൻസർ മൂലം ശബ്ദം പരുക്കനാകുന്നത് ദീർഘകാലം നിലനിൽക്കാം. സാധാരണ ചികിത്സകൊണ്ട് ഇത് സുഖപ്പെടാനും സാധ്യത കുറവാണ്.
    3. വിഴുങ്ങാനും ശ്വസിക്കാനും പ്രയാസം
      ട്യൂമർ വളരുന്നതനുസരിച്ച് അത് അന്നനാളത്തിലും ശ്വാസനാളത്തിലും അമർത്തും. ഇതു മൂലം ഉണ്ടാകുന്ന പ്രഷർ (സമ്മർദം) മൂലം വിഴുങ്ങാൻ പ്രയാസം അനുഭവപ്പെടും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നും. ട്യൂമർ ശ്വാസനാളത്തിൽ അമർന്നാൽ ശ്വസിക്കാന്‍ പ്രയാസം, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക തുടങ്ങിയ ശ്വസനപ്രശ്നങ്ങൾ ഉണ്ടാകും. ഈ ലക്ഷണങ്ങൾ പലപ്പോഴും ആസിഡ് റിഫ്ലക്സിന്റെയോ അണുബാധയുടേതോ അലർജിയുടേയോ ആയി തെറ്റിദ്ധറിക്കപ്പെടും. വളരെ സാവധാനം ഡെവലപ് ചെയ്യുന്നതിനാൽത്തന്നെ ഇത് തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു.
    4. സ്ഥിരമായ കഴുത്തുവേദന
      കഴുത്തിന്റെ മുൻഭാഗത്തോ തൊണ്ടയിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം. ഈ വേദന ചിലപ്പോൾ ചെവികളിലേക്കും വ്യാപിക്കാം. കഴുത്തിലും തൊണ്ടയ്ക്കും വേദന വരുന്നത് സാധാരണയാണ്. അണുബാധ കൊണ്ടോ പേശികൾക്കുണ്ടാകുന്ന ആയാസം കൊണ്ടോ സാധാരണയായി വേദനവരാം. ഈ ലക്ഷണങ്ങളെ അതുകൊണ്ടു തന്നെ ആൾക്കാർ അവഗണിക്കുകയാണ് പതിവ്. ഈ വേദന സ്ഥിരമായി ഉണ്ടാകുകയും ജലദോഷമോ മറ്റ് കാരണങ്ങളോ ഇല്ലാതിരിക്കുകയും ചെയ്താൽ വിദഗ്ധപരിശോധന നടത്തണം.
    5. അകാരണമായി ശരീരഭാരം കുറയുക
      കഴുത്തിനു പുറമെ മറ്റ് പല ലക്ഷണങ്ങളും തൈറോയ്ഡ് കാൻസറിന്റേതായുണ്ട്. അകാരണമായി ശരീരഭാരം കുറയുകയും തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നത് കാൻസർ വ്യാപിച്ചതിന്റെയും അത് ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ ബാധിച്ചതിന്റെയും ലക്ഷണമാണ്. സ്ട്രെസ്സ്, അണുബാധകൾ, മറ്റ് രോഗങ്ങൾ തുടങ്ങി മറ്റനവധി ആരോഗ്യപ്രശ്നങ്ങൾ മൂലവും ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാം എന്നതുകൊണ്ടുതന്നെ ഈ ലക്ഷണം പലപ്പോഴും തൈറോയ്ഡ് കാന്‍സറിന്റേതാണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയുകയാണെങ്കിലോ, ഏറെ സമയത്തേക്ക് ക്ഷീണവും തളർച്ചയും അനുഭപ്പെടുകയും ചെയ്താൽ വൈദ്യസഹായം തേടേണ്ടതാണ്. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പി, ഹോർമോൺ റീപ്ലേസ്മെന്റ് തുടങ്ങിയ ചികിത്സകളിലൂടെ തൈറോയ്ഡ് കാൻസർ സുഖപ്പെടുത്താനാവും. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് സംസാരിക്കേണ്ടത് പ്രധാനമാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

  • 250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

    250 രൂപ മതി; ദീർഘകാല സമ്പാദ്യം നേടാം; ന്യൂജെൻ എസ്ഐപി പദ്ധതിയുമായി എസ്ബിഐ

    250 രൂപയുടെ എസ്ഐപി തുകയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം അനുവദിക്കുന്ന പദ്ധതിയുമായി എസ്ബിഐ മ്യൂച്ചൽ ഫണ്ട് രംഗത്തെത്തി. തീരെ താഴ്ന്ന തുകയിൽ എസ്ഐപി ആരംഭിക്കാൻ അനുവദിക്കുന്നതിലൂടെ ഏത് സാധാരണക്കാരനും മൂലധന വിപണിയിൽ നിക്ഷേപം നടത്തുവാനും ദീർഘകാല സമ്പാദ്യം നേടിയെടുക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതിയെ പ്രശംസിച്ച് സെബി അധ്യക്ഷയും മുന്നോട്ടുവന്നു. എന്തായാലും ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ കടുത്ത വിൽപ്പന സമ്മർദം സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തര റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ഏറെ ജനകീയമാകാവുന്ന എസ്ഐപി പദ്ധതി എസ്ബിഐ മ്യൂച്ചൽ ഫണ്ട് ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

    നേരിട്ട് ഓഹരി വിപണിയിൽ ഇടപെടാൻ താത്പര്യമില്ലാത്തവർക്കും നിത്യേനയുള്ള ഓഹരി വിലയിലെ ചാഞ്ചാട്ടങ്ങളിൽ മനംമടുക്കുന്നവരും വിപണിയുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് അവഗാഹമില്ലാത്തവരും എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ നേട്ടത്തിന്റെ ഗുണഫലം നേടാനും ദീർഘ കാലയളവിൽ വമ്പൻ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്ചൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. എന്നിരുന്നാലും തീരെ താഴ്ന്ന അടവ് തുകയിൽ എസ്ഐപി ലഭ്യമല്ലാതിരുന്നത് സാധാരണക്കാരെ അകറ്റി നിർത്തിയിരുന്നു.

    ഇത്തരമൊരു പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട് ഹൗസുകളിലൊന്നായ എസ്ബിഐ മ്യൂച്ചൽ ഫണ്ട്. കേവലം ‌‌250 രൂപയിൽ എസ്ഐപി നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്ന ‘ജൻനിവേഷ് എസ്ഐപി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ഐഐ) സഹകരിച്ചു കൊണ്ടാണ് ഈ നീക്കം.

    250 രൂപ എസ്ഐപി: പ്രധാന നേട്ടങ്ങൾ

    താരതമ്യേന കുറഞ്ഞ തുകയിലും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിനുള്ള അവസരമൊരുക്കുന്നു. എസ്ബിഐയുടെ ജൻനിവേഷ് മ്യൂച്ചൽ ഫണ്ടിൽ 250 രൂപ മുതൽ എസ്ഐപി ശൈലിയിലുള്ള നിക്ഷേപത്തിന് അവസരമുണ്ട്. ദിവസേന, ആഴ്ച്ചയിൽ, മാസംതോറും എന്നിങ്ങനെയുള്ള കാലയളവിലേക്ക് എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാനാകും. സാധാരണക്കാർക്കും താങ്ങാനാകുന്നവിധം തീരെ താഴ്ന്ന എസ്ഐപി തുക ആയതിനാൽ ഏവരേയും നിക്ഷേപം ആരംഭിക്കാൻ പ്രേരിപ്പിക്കാമെന്നതാണ് നേട്ടം.
    ഓൺലൈൻ വഴി എസ്ഐപി തുടങ്ങാനാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രമുഖ മൊബൈൽ ആപ്ലിക്കേഷനായ ‘എസ്ബിഐ യോനോ’ പ്ലാറ്റ്ഫോമിലൂടെ ജൻനിവേഷ് ഫണ്ടിലേക്ക് നിക്ഷേപം നടത്താം. ഇതിന് പുറമെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമുകളായ പേടിഎം, ഗ്രോ, സെരോദ എന്നിവ മുഖേനയും 250 രൂപ എസ്ഐപി ആരംഭിക്കാനാകും.
    ചെലവ് കുറവും സുസ്ഥിരവുമായ മാർഗം. സാധാരണക്കാരായ നിക്ഷേപകർക്കും ചെലവ് കുറഞ്ഞ രീതിയിൽ നിക്ഷേപം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ജൻനിവേഷ് എസ്ഐപി തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ എല്ലാ നിക്ഷേപകർക്കും സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കഴിയാമെന്നാണ് എസ്ബിഐ മ്യൂച്ചൽ ഫണ്ടിന്റെ അവകാശവാദം.

    ആർക്കൊക്കെ പ്രയോജനപ്പെടും?

    ഗ്രാമ, അർധ നഗര, നഗര മേഖലകളിൽ നിന്നും മ്യൂച്ചൽ ഫണ്ട് സ്കീമുകളിലേക്ക് ആദ്യമായി നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരെയാണ് എസ്ബിഐയുടെ ജൻനിവേഷ് എസ്ഐപി പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
    നഗരങ്ങളിലുള്ള നിക്ഷേപകരാണെങ്കിലും അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം ലഭിക്കാത്തവരും എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ മടിയുമില്ലാത്തവർക്ക് 250 രൂപയുടെ എസ്ഐപി പ്ലാൻ പ്രയോജനപ്പെടും.
    അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരും ചെറുകിട സംരംഭങ്ങൾ സ്വന്തം നിലയിൽ നടത്തുന്നവർക്കും ഭാവിയിലേക്ക് കരുതൽ സമ്പാദ്യം സ്വരുക്കൂട്ടാൻ ജൻനിവേഷ് എസ്ഐപി സഹായിക്കും. പദ്ധതിയുടെ ലാളിത്യവും സൗകര്യപ്രദമായ ഓപ്ഷനുകളും ഇതിന് ഗുണകരമാകുന്നു.
    ദീർഘമായ കാലയളവിൽ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നവർക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

  • അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

    അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

    ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ തട്ടിപ്പുകൾ ഇപ്പോൾ വലിയ ഭീഷണിയായി മാറിയിരിക്കുന്നു.  ഏറ്റവും അടുത്ത ബന്ധങ്ങളെ പോലും ചൂഷണം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്.”ഡീപ് ലേണിങ്,” “ഫേക്ക്” എന്നീ വാക്കുകൾ ചേർന്നാണ് “ഡീപ്ഫേക്ക്” എന്ന പദം രൂപംകൊണ്ടത്. ഒരാളുടെ മുഖവും ശബ്ദവും കൃത്യമായി അനുകരിച്ച് വ്യാജ വിഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണിത്. യഥാർത്ഥ വ്യക്തിയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും മെഷീൻ ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷം, ആ വ്യക്തി സംസാരിക്കുന്നതായോ പ്രവർത്തിക്കുന്നതായോ വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നു.

    തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഉയർന്ന ഉദ്യോഗസ്ഥരുടെയോ രൂപത്തിലും ശബ്ദത്തിലും വ്യാജ വിഡിയോ കോളുകൾ ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം, അപകടം, നിയമക്കുരുക്ക് എന്നിങ്ങനെയുള്ള വ്യാജ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

    വിശ്വാസം മുതലെടുക്കുന്ന തട്ടിപ്പ്

    ഒരു വിഡിയോ കോളിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കില്ല. ഈ വിശ്വാസത്തെ മുതലെടുത്ത്, വൈകാരികമായി സ്വാധീനം ചെലുത്തി പണം കൈക്കലാക്കുന്നു.

    ദശലക്ഷങ്ങൾ കവരുന്ന ഡീപ്ഫേക്ക് ആക്രമണങ്ങൾ

    ചെറിയ തുകകൾ തട്ടുന്നതിൽ ഒതുങ്ങാതെ, ഡീപ്ഫേക്ക് തട്ടിപ്പുകാർ കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. സിഇഒമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും വ്യാജ വിഡിയോകൾ നിർമ്മിച്ച്, വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനങ്ങൾക്ക് നഷ്ടമായിട്ടുള്ളത്. വ്യക്തിഹത്യ, വ്യാജ വാർത്താ പ്രചരണം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

    എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

    ∙ഡീപ്ഫേക്ക് വിഡിയോകൾ പൂർണ്ണമായും തിരിച്ചറിയുക പ്രയാസമാണെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കെണിയിൽ വീഴാതെ രക്ഷപ്പെടാം:

    ∙വിഡിയോയിലെ അസ്വാഭാവികതകൾ (മുഖഭാവങ്ങളിലെ പൊരുത്തക്കേടുകൾ, കണ്ണ് ചിമ്മുന്നതിലെ വ്യത്യാസം, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, വിഡിയോയുടെ ഗുണമേന്മക്കുറവ്) ശ്രദ്ധിക്കുക.

    ∙പണം ആവശ്യപ്പെട്ടുകൊണ്ട് അപ്രതീക്ഷിതമായ വിഡിയോ കോളുകൾ വന്നാൽ സംശയിക്കുക.

    ∙വിളിക്കുന്ന വ്യക്തിയെ അറിയാമെങ്കിൽ, നിങ്ങൾക്കും അവർക്കും മാത്രം അറിയാവുന്ന സ്വകാര്യ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.

    ∙പണം ആവശ്യപ്പെട്ട് ഒരു വിഡിയോ കോൾ വന്നാൽ, സംഭാഷണം അവസാനിപ്പിച്ച ശേഷം ആ വ്യക്തിയെ അവരുടെ സ്ഥിരം ഫോൺ നമ്പറിൽ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക.

    ∙സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കുക.

    ∙തട്ടിപ്പുകാർ ധൃതി പിടിച്ച് പണം അയയ്ക്കാൻ പരിശ്രമിക്കും, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.

    ∙ഏതെങ്കിലും തരത്തിലുള്ള സംശയമോ തട്ടിപ്പിനിരയായെന്നോ തോന്നിയാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.

  • 30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ

    30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ, ജീവിതശൈലി ക്രമീകരിക്കൂ

    പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ഇതൊരു വളർന്നുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. പ്രമേഹരോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. പ്രമേഹത്തിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന്, അവബോധ കുറവാണ്. പലരും പ്രമേഹ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപരിധിവരെ രോഗത്തെ തടഞ്ഞുനിർത്താൻ സാധിക്കും.

    1. അമിതമായ ദാഹം

    പ്രമേഹരോഗികളായ പല രോഗികൾക്കും ദാഹം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമേഹത്തിന്റെ സൂചകമായ പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഈ അവസ്ഥയിൽ, വെള്ളം കുടിച്ചതിനുശേഷവും അമിതമായ ദാഹം അനുഭവപ്പെടുന്നു.

    1. ഇടയ്ക്കിടെ മൂത്രം ഒഴിക്കുക

    പ്രമേഹമുള്ള വ്യക്തിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും. ശരീരത്തിൽ നിന്ന് അധികമുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യാൻ വൃക്കകൾ പതിവിലും കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നതിനാലാണിത് സംഭവിക്കുന്നത്. പ്രത്യേകിച്ച് രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ ഇടയാക്കും.

    1. ശരീരഭാരം കുറയുക

    പ്രമേഹരോഗികളിൽ പലർക്കും ശരീരം ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനാൽ പെട്ടെന്ന് ശരീരഭാരം കുറയാനുള്ള സാധ്യത കൂടുതലാണ്. വിശപ്പ് ഉണ്ടായിട്ടും ശരീര ഭാരം കുറയുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

    1. കാഴ്ച മങ്ങുക

    പ്രമേഹമുള്ളവരിൽ കാഴ്ചശക്തി ക്രമേണ കുറയുന്നതായി കാണപ്പെടുന്നു, കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ചക്കുറവിന് കാരണമാകുന്നു.

    1. മുറിവുകൾ സാവധാനത്തിൽ ഉണങ്ങുക

    മുറിവുകൾ ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നുവെങ്കിൽ, അത് പ്രമേഹത്തിന്റെ ലക്ഷണമായിരിക്കാം. കാരണം ഉയർന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാര രക്തയോട്ടത്തെ തടസപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് മുറിവുകൾ ശരിയായ രീതിയിലും വേഗത്തിലും ഉണങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു.

    മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

  • കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

    കോടികൾ സമ്പാദിക്കാൻ മാസംതോറും എത്ര തുക നിക്ഷേപിക്കണം? ഈ പ്ലാനുകൾ അറിയാതെ പോകരുത്

    ഇൻഷുറൻസ് പോളിസിയിൽനിന്ന് ഉയർന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടർ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.

    ടേം ഇൻഷുറൻസ്: പരമ്പരാഗത ഇൻഷുറൻസ് പോളിസിക്ക് പകരമായി, കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ടേം പ്ലാൻ എടുക്കാം.

    ടാക്സ് സേവിങ് ഫണ്ട്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം എന്ന ഇഎൽഎസ്എസ് ഫണ്ടിലെ നിക്ഷേപം തുടരുകയോ അല്ലെങ്കിൽ പുതിയതായി ഫ്‌ളക്‌സി ക്യാപ് ഫണ്ടിൽ എസ്‌ഐപി തുടങ്ങുകയോ ചെയ്യാം. പുതിയ നികുതി വ്യവസ്ഥ പ്രകാരം ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷംവരെ ഇളവ് ഉള്ളതിനാൽ ടാക്‌സ് സേവിങ് ഫണ്ടുകൾക്ക് പ്രസക്തിയില്ലാതായി. എങ്കിലും ഡൈവേഴ്‌സിഫൈഡ് ഇക്വറ്റി ഫണ്ടിന്റെ നേട്ടം ഇഎൽഎസ്എസിൽനിന്ന് പ്രതീക്ഷിക്കാം.

    മാസംതോറും 30,000 രൂപ നിക്ഷേപിച്ചാലാണ് 15 വർഷംകൊണ്ട് ഒന്നരക്കോടി രൂപ സമാഹരിക്കാനാകുക. ഫ്ളക്സി ക്യാപ്, ലാർജ് ക്യാപ്, മൾട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, 5,000 രൂപയാണ് ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ, ബാക്കിയുള്ള 25,000 രൂപയിൽ 10,000 രൂപ ഫ്ളക്സി ക്യാപ് ഫണ്ടിലും 10,000 രൂപ മൾട്ടി ക്യാപ് ഫണ്ടിലും 5,000 രൂപ സ്മോൾ ക്യാപ് ഫണ്ടിലും വകയിരുത്താം.

    കൂടുതൽ നേട്ടം ലഭിക്കാൻ:
    എസ്ഐപി തുകയിൽ വർഷംതോറും 10 ശതമാനം വർധനവരുത്തിയാൽ 15 വർഷംകൊണ്ട് 2.25 കോടി രൂപ സമാഹരിക്കാനാകും. ഈ രീതിയിലെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ 2.92 കോടി രൂപയാകും സമാഹരിക്കാൻ കഴിയുക.

    നിക്ഷേപം ക്രമീകരിക്കാം
    മാസംതോറും 30,000 രൂപ നിക്ഷേപിക്കാൻ കഴിയില്ലെങ്കിൽ വർഷംതോറുമുള്ള വർധനവിലൂടെ നിക്ഷേപം ക്രമീകരിക്കാം. 20,000 രൂപയിൽ നിക്ഷേപം തുടങ്ങുകയും വർഷംതോറും എസ്ഐപി തുകയിൽ 10 ശതമാനം വർധനവും വരുത്തിയാൽ 15 വർഷംകൊണ്ട് 1.50 കോടി രൂപ സമാഹരിക്കാനാകും. ഈ നിക്ഷേപത്തിന് 15 ശതമാനം റിട്ടേൺ ലഭിച്ചാൽ മൊത്തം 1.90 കോടി രൂപയും ലഭിക്കുക.

    ചെലവ് ക്രമീകരിക്കുക
    വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്യുന്നതിനും നിശ്ചിത തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നതിനും ബജറ്റുണ്ടാക്കുകയും അതിന് അനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യുക. വരുമാനത്തിന്റെ 30 ശതമാനമെങ്കിലും നിക്ഷേപത്തിനായി നീക്കിവെക്കുക. ആറ് മാസത്തെ ചെലവുകൾക്ക് തുല്യമായ തുക എമർജൻസി ഫണ്ടായി സേവിങ്സ് അക്കൗണ്ടിലോ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലോ കരുതുക. ദീർഘകാലയളവിലെ നിക്ഷേപത്തിന് തടസ്സമുണ്ടാകാതിരിക്കാനും പണലഭ്യത ഉറപ്പാക്കാനും എമർജിൻസി ഫണ്ട് ഉപകരിക്കും. ആവശ്യത്തിന് ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കുക.

    നിക്ഷേപം വിലയിരുത്തുക
    വർഷത്തിലൊരിക്കലെങ്കിലും നിക്ഷേപ പോർട്ട്ഫോളിയോ അവലോകനം ചെയ്യുക. ലക്ഷ്യ കാലയളവിനോട് അടുക്കുമ്പോൾ എക്സിറ്റ് പ്ലാനും തയ്യാറാക്കുക.

    മികച്ച ആസൂത്രണത്തോടൊപ്പം അച്ചടക്കത്തോടെ നിക്ഷേപം തുടർന്നാൽ 15 വർഷത്തിനുള്ളിൽ 1.50 കോടി രൂപ സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടുള്ളകാര്യമല്ല. വിപണിയിലെ സാഹചര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപതന്ത്രം ക്രമീകരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്ധോപദേശം തേടുക.

  • ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

    ആധാറിന്റെ പകർപ്പ് തപ്പി സമയം കളയണ്ട, ഇനി ഇലക്‌ട്രോണിക് രൂപം നൽകാം; ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വരുന്നു

    ആധാറിന്റെ പകർപ്പിനുപകരം അതിന്റെ ഇലക്‌ട്രോണിക് രൂപം നൽകാൻ വൈകാതെ സംവിധാനമൊരുങ്ങും. ക്യുആർ കോഡ് അധിഷ്ഠിത ആപ്പ് വഴിയാകും ഇത് സാധ്യമാക്കുക. കൂടാതെ, ബയോമെട്രിക് ഒഴികെയുള്ള വിവരങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോകാതെതന്നെ മാറ്റിനൽകാനും നവംബറോടെ സംവിധാനമുണ്ടാക്കും.

    ആധാറിനെ ക്യുആർ കോഡ് ഉപയോഗിച്ച് മൊബൈലിൽനിന്ന് മറ്റൊരു മൊബൈലിലേക്കോ ആപ്പിൽനിന്ന് മറ്റൊരു ആപ്പിലേക്കോ കൈമാറാനാണ് അവസരമൊരുങ്ങുന്നത്. ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾമുതൽ തീവണ്ടിയാത്രകളിലെ തിരിച്ചറിയൽ ആവശ്യത്തിനുവരെ സംവിധാനം ഉപകരിക്കും. വസ്തുരജിസ്‌ട്രേഷൻ സമയത്തും ഈ മാർഗം ഉപയോഗിക്കാം.

    വീട്ടിലിരുന്നുതന്നെ ആധാറിലെ വിവരങ്ങൾ പുതുക്കിനൽകാനും സംവിധാനമുണ്ടാക്കുമെന്ന് യുഐഡിഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബുവനേഷ് കുമാർ പറഞ്ഞു.

  • പ്രമേഹം മുതൽ കുടലിന്റെ ആരോഗ്യം വരെ നോക്കും; ഈ ഭക്ഷണം നൽകും നിരവധി ഗുണങ്ങൾ

    പ്രമേഹം മുതൽ കുടലിന്റെ ആരോഗ്യം വരെ നോക്കും; ഈ ഭക്ഷണം നൽകും നിരവധി ഗുണങ്ങൾ

    സ്വാദിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഉയർന്ന പോഷകഗുണവും ഉള്ള നട്സാണ് പിസ്ത. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് നിങ്ങളെ ആരോഗ്യവാനായിരിക്കാൻ മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും. നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കാത്സ്യം, ഫോസ്ഫറസ്, തയാമിൻ, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

    പിസ്ത കഴിക്കുന്നതിന്റെ ഗുണങ്ങൾ

    ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്: ഇന്നത്തെ വേഗതയേറിയ ജീവിത രീതികളിൽ, ആരോഗ്യം നിലനിർത്താൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് വളരെ നിർണായകമാണ്. പിസ്ത കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ അവ നിങ്ങളെ സഹായിക്കുന്നു. ഇത് പ്ലാന്റ് സ്റ്റിറോളുകൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത്, ധമനികളുടെ തടസവും രക്തം കട്ടപിടിക്കുന്നതും തടയുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

    കണ്ണിന്റെ ആരോഗ്യവും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മെച്ചപ്പെടുത്തുന്നു: മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ നിങ്ങൾ ധാരാളം സമയം ചിലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ കണ്ണുകൾക്ക് ശരിയായ പരിചരണം ആവശ്യമാണ്. ഇതിനുള്ള ഒരു വഴി നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ചേർക്കുക എന്നതാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നൽകുന്നു. കൂടാതെ, പിസ്തയിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്നതിനും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

    ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: പിസ്ത സ്നാക്സുകൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്, പ്രത്യേകിച്ച് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ. അവ നിങ്ങളെ കൂടുതൽ നേരം നിറഞ്ഞിരിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. അവ നിങ്ങളുടെ ശരീരത്തിന് മതിയായ ഊർജ്ജം നൽകുന്നു. ഇതുവഴി, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ആരോഗ്യകരമായ പരിധിക്കുള്ളിൽ നിങ്ങളുടെ ഭാരം നിലനിർത്താനും സഹായിക്കുന്നു.

    നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: പിസ്ത നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് രകത്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹമുള്ളവർക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ലഘുഭക്ഷണമായി പിസ്ത കഴിക്കാം. കൂടാതെ, അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഇൻസുലിൻ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാനും പ്രമേഹം വരാനുള്ള സാധ്യത തടയാനും സഹായിക്കും.

    കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു: പിസ്ത നാരുകളാൽ സമ്പന്നമായതിനാൽ. അവ ദഹനം മികച്ചതാക്കുകയും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപാപചയത്തെ പിന്തുണയ്ക്കുന്നു, പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കൂടാതെ, പിസ്തയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും ആഗിരണം പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

  • കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

    കേസുകളുടെ വിവരങ്ങളെല്ലാം ഇനി ഓൺലൈനായിത്തന്നെ അറിയാം; ഇതാ ഒരു കിടിലൻ ആപ്പ്

    കേസുകളുടെയും കോടതിയുടെയും വിവരങ്ങളും എഴുതിക്കൂട്ടി നല്ലൊരു സമയം പാഴാകുന്നത് തിരിച്ചറിഞ്ഞ വക്കീൽ ദമ്പതികളായ അഖിലും കല്യാണിയും ഒരുക്കിയ ആശയം സുഹൃത്തുക്കൾ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന ആപ്പാക്കി മാറ്റി. ഐ.ടി വിദഗ്ദ്ധരായ മാധവൻ രാമകൃഷ്ണനും അലൻ ടൈറ്റസുമാണ് കോർട്ട് ക്ളിക്ക് ആപ്പ് ഒരുക്കിയത്.കഴിഞ്ഞ നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ കോർട്ട് ക്ലിക്ക് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്നലെ പുറത്തിറങ്ങി. കലൂർ സ്വദേശിയാണ് അഖിൽ. കല്ല്യാണി കൊട്ടാരക്കര സ്വദേശിനിയും. ഹൈക്കോടതി അഭിഭാഷകരാണ്. ”എ.ഐ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കേസുകൾ മുൻകൂട്ടി അറിയിക്കാനും മറ്റും കഴിയില്ലേയെന്ന ആശയമാണ് സ്റ്റാർട്ട്അപ്പിന് രൂപംനൽകിയത്.” അഖിൽ പറഞ്ഞു.രണ്ട് പതിറ്റാണ്ടായി ഐ.ടി രംഗത്ത് പ്രവൃത്തിക്കുന്ന മാധവനും അലനും ഒരുവർഷം കൊണ്ടാണ് കോർട്ട് ക്ലിക്ക് ആപ്പ് ഒരുക്കിയത്. തൃശൂർ സ്വദേശിയായ മാധവനാണ് മാനേജിംഗ് ഡറക്ടർ. കോർട്ട്ക്ലിക്ക് ഡയറക്ടറായ അലൻ കോട്ടയം സ്വദേശിയാണ്. ഹൈക്കോടതിയിലെ 3000ലധികം അഭിഭാഷകർ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

    ഒരു കേസ് ആപ്പിലൂടെ ട്രാക്ക് ചെയ്യുന്നത് ഒമ്പത് രൂപയാണ് നിരക്ക്. ഒരുവർഷം വരെ ഉപയോഗിക്കാം. ഒന്നിലധികം കേസുകൾക്ക് 1999 രൂപ നൽകണം. ആപ്പ് മുഖേനെ തന്നെ പണമടക്കാം. കേരളത്തിൽ 1.7 ദശലക്ഷത്തിലധികം കേസുകളാണ് തീർപ്പുകൽപ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. ഒരു കേസ് മാത്രമുള്ള കക്ഷികൾ ഇതിൽ 82 ശതമാനം വരും.

    കോർട്ട് ക്ലിക്ക്

    ലോകത്ത് എവിടെ നിന്നും ഉപയോഗിക്കാം
    ഹിയറിംഗ് മുൻകൂട്ടി അറിയിക്കും
    വിധി ന്യായങ്ങളും ഇടക്കാല ഉത്തരവുകളും ലഭിക്കും
    കോടതി നടപടി ലൈവായി കാണാം
    കസ്റ്റമൈസ്ഡ് കേസ് കലണ്ടർ

    ഹൈക്കോടതി മുതൽ കീഴ്‌കോടതികളിലെ വരെയുള്ള കേസുകളുടെ വിവരങ്ങൾ പേര്, കേസ് നമ്പർ, ജില്ല എന്നിവ നൽകിയാൽ ലഭിക്കുന്ന രീതിയിലാണ് ആപ്പ് സജ്ജമാക്കിയത്.

    DOWNLOAD NOW https://play.google.com/store/apps/details?id=com.digilaw.courtclick&hl=en_IN

  • ഇനി സൂക്ഷിച്ച് നിക്ഷേപിക്കാം; നിക്ഷേപ മാനേജ്‌മെന്റിന് ആൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്റ് ആപ്പ്

    ഇനി സൂക്ഷിച്ച് നിക്ഷേപിക്കാം; നിക്ഷേപ മാനേജ്‌മെന്റിന് ആൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്റ് ആപ്പ്

    ഉപയോക്താക്കൾക്ക് സാമ്പത്തിക ലോകത്തിന്റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്റലിജൻസ്, വ്യക്തിഗത സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ നൽകുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാമാണിത്. ലക്ഷ്യങ്ങൾ സജ്ജീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ഫിനാൻഷ്യൽ റോഡ്‌മാപ്പ്, മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഒരിടത്ത് കാണുന്നതിനുള്ള പോർട്ട്‌ഫോളിയോ 360, നേരത്തെയുള്ള വിരമിക്കൽ ആസൂത്രണത്തിനുള്ള ഫയർ കാൽക്കുലേറ്റർ, നിക്ഷേപ തിരഞ്ഞെടുപ്പുകൾ സൂക്ഷിക്കുന്നതിനുള്ള സ്‌മാർട്ട് കാർട്ട്, ലളിതവും സുരക്ഷിതവുമായ ഓൺ ബോർഡിംഗ് പ്രക്രിയ തുടങ്ങി നിരവധി സവിശേഷതകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു.നിക്ഷേപകരെ എല്ലാ ഘട്ടങ്ങളിലും സഹായിക്കുന്നതിനായി പഠന മൊഡ്യൂളുകളും ചാറ്റ്ബോട്ട് പിന്തുണയും ഉൾപ്പെടുത്തിയിരിക്കുന്നു. നിക്ഷേപ പ്രക്രിയയെ കൂടുതൽ ലളിതവും സ്മാർട്ടും എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പ്

    DOWNLOAD NOW https://play.google.com/store/apps/details?id=com.nextgenmf.investor&hl=en_IN

  • 100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം; ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാതെ പോകരുത്

    100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം; ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാതെ പോകരുത്

    വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന പണത്തിൻറെ സുരക്ഷ, ലഭിക്കുന്ന വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് നിക്ഷേത്തിന് മുൻപ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ.നിക്ഷേപ സുരക്ഷയിലും പലിശയിലും വലിയ ശ്രദ്ധ നൽകുന്ന നിക്ഷേപകർക്ക് പരിഗണിക്കാൻ കഴിയുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അഥവാ പിപിഎഫ്. ഒരു കണക്ക് നോക്കിയാൽ, എല്ലാ ദിവസവും വെറും 100 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ സർക്കാർ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സമാഹരിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.

    എന്താണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്..?

    സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.

    കാലാവധിയും പലിശ നിരക്കും

    പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനുള്ളിൽ മെച്യൂർ ആകും. നിക്ഷേപകന് വേണമെങ്കിൽ അത് കൂടുതൽ നീട്ടാവുന്നതാണ്. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    100 രൂപ 10 ലക്ഷം സമ്പാദ്യം

    ദിവസേന 100 രൂപ ലാഭിക്കുന്നതിലൂടെ 10 ലക്ഷം രൂപ പിപിഎഫിലൂടെ സമ്പാദിക്കാം. ദിവസവും 100 രൂപ എന്നാൽ മാസം 3000 രൂപ. ഒരു വർഷത്തെ കണക്കെടുത്താൽ 36,000 രൂപ നിക്ഷേപിക്കേണ്ടി വരും. നിക്ഷേപ കാലാവധിയായ 15 വർഷം പൂർത്തിയാകുമ്പോൾ 5.40 രൂപ നിക്ഷേപിക്കണം. പലിശ ഇനത്തിൽ ഏകദേശം 4,36,370 രൂപയും നേടാം. അതായത് 15 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപകന് ആകെ 9,76,370 രൂപ ലഭിക്കും.

    20 വർഷം കൊണ്ട് 15 ലക്ഷം രൂപ ലഭിക്കും

    കാലാവധി പൂർത്തിയാകുന്നതിന് ശേഷവും നിങ്ങളുടെ പിപിഎഫ് നിക്ഷേപം നീട്ടാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്തരമൊരു സാഹചര്യത്തിൽ, ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ, ഇരട്ടിയിലധികം വരുമാനം ലഭിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 7,20,000 രൂപ നിക്ഷേപിക്കും, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 8,77,989 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രതിദിനം 100 രൂപ ലാഭിക്കുന്നതിലൂടെ, 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 15,97,989 രൂപ സമ്പാദിക്കാൻ സാധിക്കും.

    പിപിഎഫ് വഴി വായ്പ

    പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.

    പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?

    ഏതെങ്കിലും അംഗീകൃത ബാങ്കിൻറേയോ പോസ്റ്റ് ഓഫീസിൻറേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.

  • പണം അയയ്ക്കൽ ഇനി പറക്കും വേഗത്തിൽ: യുപിഐ ഇടപാടുകൾക്ക് ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

    പണം അയയ്ക്കൽ ഇനി പറക്കും വേഗത്തിൽ: യുപിഐ ഇടപാടുകൾക്ക് ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

    യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16(ഇന്ന്) മുതൽ വേഗത്തിലാകും. യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾപേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് നിലവിൽ 30 സെക്കൻഡാണ് ആവശ്യം. ഇനി 15 മുതൽ സെക്കൻഡുകൾ മതിയാകും. 30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്സലിന് ഇനി 10 സെക്കൻഡും. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടും പൂർത്തിയാകും.യുപിഐ സംവിധാനത്തിൽ വേറേയും സുപ്രധാന മാറ്റങ്ങൾ ഉടൻ നടപ്പാക്കുമെന്നും എൻപിസിഐ അറിയിച്ചു. ബാലൻസ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയിൽ ജൂലായ്ക്കുശേഷമാണ് മാറ്റങ്ങൾ വരുത്തുക. യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് മാറ്റം.

    ഓട്ടോപേ മാൻഡേറ്റിൽ ഒരുതവണ ഇടപാടിന് ശ്രമിച്ച് പരാജയപ്പെട്ടാൽ വീണ്ടും മൂന്ന് തവണ കൂടി മാത്രമേ ശ്രമിക്കൂ. പീക്ക് അല്ലാത്ത സമയങ്ങളിൽ മാത്രമാണ് ഓട്ടോ-പേമെന്റിനായീ വീണ്ടും ശ്രമിക്കുക. ഒരുദിവസം ഒരു സെക്കൻഡിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന സമയമാണ് പീക്ക് സമയം. സാധാരണഗതിയിൽ ഇത് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പതരവരെയുമാണ്.

    ലിസ്റ്റ് അക്കൗണ്ട് ആണ് യുപിഐ ആപ്പുകളിൽ അവതരിപ്പിക്കാൻ പോകുന്ന മറ്റൊരു പ്രധാന ഫീച്ചർ. ഇതുപയോഗിച്ച് ഉപഭോക്താവിന്റെ മൊബൈൽ ഫോൺ നമ്പറുമായി ബന്ധിപ്പിച്ച എല്ലാ ബാങ്ക് അക്കൗണ്ടുകളും യുപിഐ ആപ്പിലൂടെ കാണാൻ കഴിയും. ഒരു ദിവസം പരമാവധി 25 തവണയാണ് ഇത് നോക്കാൻ കഴിയുക എന്നും എൻപിസിഐ അറിയിച്ചു.

  • ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം വീണ്ടെടുക്കാം

    ഇടയ്ക്കിടെ നടുവേദന വരുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം വീണ്ടെടുക്കാം

    നടുവേദന അനുഭവിക്കുന്നുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ രീതികൾ മാറ്റുന്നതും അനുസരിച്ച് നടുവേദന കുറയ്ക്കാൻ കഴിയും. തേയ്മാനം സംഭവിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാൻ സാധിക്കില്ലെങ്കിലും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനാവും. ഇടയ്ക്കിടെ വരുന്ന നടുവേദനയ്ക്ക് നിത്യജീവിതത്തിൽ സ്വീകരിക്കാവുന്ന ചില പരിഹാരമാർഗങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

    നല്ല പോസ്ചർ ശീലമാക്കുക

    പലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്. നിവർന്നുതന്നെ ഇരിക്കാനും നിൽക്കാനും ശ്രദ്ധിക്കുക. ചുമലുകളും അരക്കെട്ടുമൊക്കെ നിവർന്നുതന്നെയിരിക്കണം. മുൻവശത്തേക്കോ പുറകിലേക്കോ ഒക്കെ വളഞ്ഞിരിക്കുന്ന രീതിയും ഒഴിവാക്കണം.

    വ്യായാമം പ്രധാനം

    പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യായാമം ശീലമാക്കുകവഴി ശരീരഭാരം കുറയുന്നതും പുറംവേദനയ്ക്ക് പരിഹാരമാകും.

    ഭാരം കുറയ്ക്കാം

    പുറംവേദന പരാതിയായി പറയുന്നവരിലേറെയും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്.

    ഉറങ്ങുന്ന രീതിയും പ്രധാനം

    നന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും.

    മാനസികാരോഗ്യം കാക്കണം

    മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

    ഇടയ്ക്കിടെ നടക്കാം

    ഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാഗത്തിനു നൽകുന്ന സമ്മർദം കുറയ്ക്കും.

    പുകവലി ഉപേക്ഷിക്കാം

    പുകവലി ശീലവും പുറംവേദനയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. പുകവലി ശീലമായിട്ടുള്ളവരിൽ ‍ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുതയും ചെയ്യും. അസ്ഥികളുടെ ആരോഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും.

    മേൽപ്പറഞ്ഞ രീതികൾ പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ വിദഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്. എക്‌സ്-റേ, എം.ആർ.ഐ.സ്‌കാനുകളാണ് ഈഘട്ടത്തിൽ രോഗനിർണയത്തിന് ഉപയോഗിക്കുന്നത്.