യുഎഇ തൊഴിൽ വിപണിയിൽ ഈ മേഖലയിൽ വമ്പൻ ‘തരംഗം’ : ഒരു വർഷം നടന്നത് 90 ലക്ഷം നിയമനങ്ങൾ!

ദുബായ്: തൊഴിലന്വേഷകരുടെ പറുദീസയായ യുഎഇയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് റിയൽ എസ്റ്റേറ്റ് മേഖലയിലാണെന്ന് റിപ്പോർട്ട്. പ്രമുഖ തൊഴിൽ പോർട്ടലായ നൗക്രി ഗൾഫ് പുറത്തുവിട്ട 2025-ലെ വാർഷിക റിപ്പോർട്ടിലാണ് പ്രവാസികൾക്കും സ്വദേശികൾക്കും പ്രതീക്ഷ നൽകുന്ന ഈ വിവരങ്ങളുള്ളത്. 2025-ൽ മാത്രം ഏകദേശം 90 ലക്ഷത്തിലധികം നിയമനങ്ങളാണ് ഈ പ്ലാറ്റ്‌ഫോം വഴി നടന്നത്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിനൊപ്പം സാങ്കേതികവിദ്യ, എൻജിനീയറിങ്, സെയിൽസ് വിഭാഗങ്ങളിലാണ് ഉദ്യോഗാർത്ഥികളെ തേടി ഏറ്റവുമധികം അവസരങ്ങളെത്തിയത്. മേഖലയിലെ മുൻപരിചയത്തിനാണ് തൊഴിലുടമകൾ മുൻഗണന നൽകുന്നതെങ്കിലും ക്ലൗഡ് കമ്പ്യൂട്ടിങ്, ഡേറ്റ ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളിലും വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ അവസരങ്ങൾ ഫ്രീഹോൾഡ് വസ്തുക്കളുടെ വിൽപന വർധിച്ചതോടെ റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഉയർന്ന ശമ്പളത്തേക്കാൾ ആകർഷകമായ കമ്മീഷൻ ലഭിക്കുന്നു എന്നതാണ് ഈ ജോലിയുടെ പ്രത്യേകത. കൂടാതെ സിവിൽ എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ്, ഡിസൈൻ മാനേജർ, പ്രോജക്ട് മാനേജർ എന്നീ തസ്തികകളിലും ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറ്റ് പ്രധാന മേഖലകൾ ഐടി, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ്, ഏവിയേഷൻ മേഖലകളിലും നിയമനങ്ങൾ സജീവമാണ്. ഒരു ഗ്ലോബൽ ട്രാവൽ ഹബ് എന്ന നിലയിൽ ദുബായിലെ ഏവിയേഷൻ മേഖലയിൽ കാബിൻ ക്രൂ, ടെക്നിക്കൽ സ്റ്റാഫ് എന്നിവർക്കായി എപ്പോഴും അവസരങ്ങൾ നിലനിൽക്കുന്നു. ജിസിസി തലത്തിൽ പരിശോധിച്ചാൽ നിർമ്മാണ മേഖലയിലും ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുമായി 46 ലക്ഷം നിയമനങ്ങളാണ് നടന്നത്.

ശമ്പളത്തിലെ അതൃപ്തി തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെങ്കിലും ശമ്പളത്തിന്റെ കാര്യത്തിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജോലി ലഭിച്ചവരിൽ 46 ശതമാനം പേരും തങ്ങൾ പ്രതീക്ഷിച്ച ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങൾക്കും പുതിയ തലമുറയിലെ ഉദ്യോഗാർത്ഥികൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും

ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *