ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന യാത്രാ തിരക്കിന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഒരുങ്ങുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. യുഎഇ ദേശീയ ദിനം, സ്കൂൾ അവധി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ എന്നിവ പ്രമാണിച്ച് 50 ലക്ഷത്തിലധികം (5 മില്യൺ) യാത്രക്കാർ ദുബായ് വഴി യാത്ര ചെയ്യുമെന്നാണ് എയർലൈൻ പ്രതീക്ഷിക്കുന്നത്. തിരക്ക് കാരണം യാത്രകൾ തടസ്സപ്പെടാതിരിക്കാൻ യാത്രക്കാർ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് എമിറേറ്റ്‌സ് നിർദ്ദേശിച്ചു.
പ്രധാന യാത്രാ നിർദ്ദേശങ്ങൾ
യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കാൻ എമിറേറ്റ്‌സ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എല്ലാ യാത്രക്കാരും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (ടെർമിനൽ 3) ൽ എത്തിച്ചേരണം.
ഇമിഗ്രേഷൻ സമയം: എയർപോർട്ടിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ, വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ (90 മിനിറ്റ്) മുമ്പ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം.
ഗേറ്റിൽ എത്തേണ്ട സമയം: ബോർഡിംഗ് ഗേറ്റിൽ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും എത്തുന്നത് ഉറപ്പാക്കണം. ബോർഡിംഗ് ഗേറ്റുകൾ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് അടയ്ക്കും.
ട്രാഫിക് ശ്രദ്ധിക്കുക: വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കിനും (Traffic Congestion) കാർ പാർക്കുകളിൽ തിരക്കിനും സാധ്യതയുണ്ട്.
വേഗത്തിൽ യാത്ര ചെയ്യാൻ ഈ വഴികൾ ഉപയോഗിക്കാം
ഓൺലൈൻ ചെക്ക്-ഇൻ: വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എമിറേറ്റ്‌സിന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓൺലൈൻ ചെക്ക്-ഇൻ ചെയ്ത് ഡിജിറ്റൽ ബോർഡിംഗ് പാസ് സ്വന്തമാക്കുക.
ബയോമെട്രിക് സ്‌മാർട്ട് ഗേറ്റുകൾ: വേഗത്തിൽ എയർപോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാർ ബയോമെട്രിക് സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്യണം.
സിറ്റി ചെക്ക്-ഇൻ: ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) സിറ്റി ചെക്ക്-ഇൻ കേന്ദ്രത്തിൽ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ മുമ്പ് ലഗേജുകൾ നിക്ഷേപിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ക്രിസ്മസ് അവധിയ്ക്ക് യുഎഇയിൽ നിന്നും നാട്ടിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടിയായി ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് വർധന
ക്രിസ്മസ് അവധിക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് വലിയ തിരിച്ചടിയാണ് വിമാനടിക്കറ്റുകളുടെ കുത്തനെ ഉയർന്ന നിരക്കുകൾ. ദൂരയാത്ര (ലോങ്-ഹോൾ) സെക്ടറുകളിൽ ചിലപ്പോൾ 90 ശതമാനം വരെ വില വർധന രേഖപ്പെടുത്തപ്പെട്ടതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. യുഎഇയിൽ താമസിക്കുന്നവർ ക്രിസ്മസ്–പുതുവത്സര സമയത്ത് കൂടുതലായി നാട്ടിലേക്ക് പോകുന്നതിനെ തുടർന്ന് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്കുകൾ ഗണ്യമായി ഉയരുകയാണ്. നവംബർ മാസത്തിൽ ദുബൈ–കൊച്ചി റൂട്ടിൽ ഏകദേശം 1340 ദിർഹമായിരുന്ന ഒരു വഴിയുള്ള നിരക്ക്, ക്രിസ്മസ് സമയത്ത് 2545 ദിർഹമായി ഉയരും. യാത്രാ ഏജൻസികൾ നൽകുന്ന നിർദേശമനുസരിച്ച്, ക്രിസ്മസ്–ന്യൂ ഇയർ യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ലാഭകരം.
അതേസമയം, യുഎഇയിൽ ദേശീയ ദിന അവധിക്കാലത്ത് അടുത്തുള്ള (ഷോർട്ട്-ഹോൾ) ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ കുറഞ്ഞ ചെലവിൽ ചെയ്യാനാവും. ദേശീയ ദിനത്തിന് സമീപ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ക്രിസ്മസിനോടനുബന്ധിച്ച് ദീർഘദൂര യാത്രകൾക്കും ആവശ്യകത കൂടുതലാണ്. ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ മുൻപ് ടിക്കറ്റ് ബുക്ക് ചെയ്‌താൽ കുറഞ്ഞ നിരക്കിൽ സീറ്റുകൾ ലഭിക്കാമെന്നും ട്രാവൽ വിദഗ്ധർ പറയുന്നു. പൊതു അവധികളുമായി കുലയ്‌ക്കാത്ത പ്രവൃത്തി ദിവസങ്ങളിൽ യാത്ര തിരഞ്ഞെടുക്കുന്നതും, വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള പെട്ടെന്നുള്ള യാത്രകൾ ദേശീയ ദിന അവധിയിലൂടെ കൂടുതൽ ലാഭകരമാക്കാനാകുന്നതും വിദഗ്ധർ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഇനി 1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ കൂടുതൽ എളുപ്പമാകും
വാടക ഉടമ്പടികളിലും സ്വകാര്യ കരാറുകളിലും വിശ്വാസ്യത വർധിപ്പിക്കുന്നതിനായി മറ്റൊരാളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള പുതിയ സംവിധാനം യുഎഇയിൽ ലഭ്യമായി. യുഎഇ പാസുമായി ബന്ധിപ്പിച്ച സുരക്ഷിതവും സമ്മതാധിഷ്ഠിതവുമായ ഈ സൗകര്യം അവതരിപ്പിച്ചതായി ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (Etihad Credit Bureau – ECB) അറിയിച്ചു. ഈ പുതിയ ഫീച്ചറിന് 80 ദിർഹം (ഏകദേശം ₹1,799) മാത്രമാണ് ചെലവ് വരിക. വാടക, സേവനങ്ങൾ, സ്വകാര്യ ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കുന്നതിനാണ് സംവിധാനം രൂപകൽപ്പന ചെയ്തതെന്ന് ECB ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ലുത്ഫി വ്യക്തമാക്കി.
ഇപ്പോൾ വീടുകൾ കൈമാറുമ്പോഴും ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടുമ്പോഴും പോസ്റ്റ്–ഡേറ്റഡ് ചെക്കുകൾക്കും വാക്കാൽ ഉറപ്പുകൾക്കും ആണ് അധികം ആളുകളും ആശ്രയിക്കുന്നത്. ഇത് വൈകിപ്പിനങ്ങളും കൃത്രിമത്വത്തിനുമുള്ള സാധ്യതകൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പുതിയ ക്രെഡിറ്റ് സ്കോർ പരിശോധന സംവിധാനം വലിയ മാറ്റമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“80 ദിർഹം നൽകിയാണ് സ്കോർ പരിശോധിക്കാനുള്ള അപേക്ഷ നൽകേണ്ടത്. ക്രെഡിറ്റ് പ്രൊഫൈലിന്റെ ഉടമ യുഎഇ പാസ് വഴി അനുമതി നൽകിയാൽ മാത്രം സ്കോർ ലഭ്യമാകും,” ലുത്ഫി വിശദീകരിച്ചു.
സമ്മതം നൽകിയാൽ മാത്രമേ മറ്റൊരാളുടെ സ്കോർ പരിശോധിക്കാൻ കഴിയൂ എന്നതിനാൽ ഇത് സ്വകാര്യതയെ ലംഘിക്കുന്നില്ലെന്നും മറിച്ച് ഉപഭോക്താക്കളെ കൂടുതൽ സുരക്ഷിതരാക്കുന്ന സംവിധാനമാണെന്നും ECB വ്യക്തമാക്കി. വ്യത്യസ്ത മേഖലകൾക്കായി ഈ ടൂളിന്റെ നിരവധി പതിപ്പുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലും ECB പ്രവർത്തിക്കുന്നു. “സാങ്കേതികവിദ്യ തയ്യാറാണ്, പരീക്ഷണങ്ങളും പൂർത്തിയായി. ഇനി ഏത് മേഖലയിലാണ് ഇത് കൂടുതൽ ആവശ്യമായതെന്ന് കണ്ടെത്തുകയാണ്,” ലുത്ഫി കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു; കാരണമെന്ത്? നിക്ഷേപകർക്ക് ഇത് സുവർണ്ണാവസരമോ?
ദുബായ് സ്വർണ്ണ വിപണിയിൽ വില കുതിച്ചുയർന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. തുടർച്ചയായ മൂന്ന് ആഴ്ചകളുടെ ഉയർച്ചയ്‌ക്ക് ശേഷം, വ്യാഴാഴ്ച സ്വർണ്ണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 500 ദിർഹം എന്ന നിരക്കിനെ പിന്നിട്ടു. രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന് 508.25 ദിർഹമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച വൈകുന്നേരത്തെ 504.75 ദിർഹത്തിൽ നിന്ന് ശ്രദ്ധേയമായ ഉയർച്ചയാണിത്. 22 കാരറ്റ് സ്വർണ്ണവിലയും കൂടിവന്ന് ഗ്രാമിന് 470.50 ദിർഹമായി. കഴിഞ്ഞ വ്യാഴാഴ്ച 440 ദിർഹം എന്ന താഴ്ന്ന നിരക്കിൽ നിന്ന് വിപണി ശക്തമായി മടങ്ങിയെത്തിയതിന്റെ തെളിവാണ് ഈ വർധന. ആഗോളതലത്തിൽ സ്വർണ്ണവില 2,155 ഡോളർ എന്ന നിർണായക പ്രതിരോധ നിരക്ക് കടന്നതിനുശേഷമാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ സ്വർണത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. പലിശ നിരക്ക് താഴുന്നത് ഡോളറെ ദുർബലമാക്കുകയും സ്വർണത്തെ കൂടുതൽ ആകർശകവും സുരക്ഷിതവുമായ നിക്ഷേപമാക്കുകയും ചെയ്യുന്നു.
വില കുത്തനെ ഉയർന്നിട്ടും, ദുബായ് റീട്ടെയിൽ വിപണിയിൽ ഉപഭോക്താക്കൾ സ്വർണവാങ്ങൽ തുടർക്കഥയാക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെ നേരിടാനുള്ള സുരക്ഷിത നിക്ഷേപവഴിയെന്ന നിലയിലാണ് സ്വർണത്തെ അവർ കാണുന്നത്. വിപണിയിലെ ഈ പ്രവണത സ്വർണം പ്രതിസന്ധിക്കാലങ്ങളിൽ എപ്പോഴും വിശ്വസനീയ നിക്ഷേപമാണെന്നതിനുള്ള വ്യക്തമായ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply