യുഎഇയിലേക്ക് സന്ദർശകരെ (വിസിറ്റേഴ്‌സ്) സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉത്തരവിട്ടു. പുതിയ നിയമമനുസരിച്ച്, പ്രവാസികൾ അവരുടെ ബന്ധുക്കളെ സ്പോൺസർ ചെയ്യണമെങ്കിൽ ഈ വരുമാന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണംത അടുത്ത ബന്ധുക്കളായ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. അടുത്ത ബന്ധുക്കൾ അല്ലാത്ത, രണ്ടാം തലത്തിലുള്ളതോ മൂന്നാം തലത്തിലുള്ളതോ ആയ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ പ്രതിമാസ ശമ്പളം കുറഞ്ഞത് 8,000 ദിർഹം ആയിരിക്കണം. യുഎഇയിലെ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും എന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ
‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്
കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply