രാജ്യാന്തര കഥാകാരൻമാരുടെ സംഗമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎഇയിലെ സാംസ്‌കാരിക ഗവേഷകൻ. തനിക്ക് നാല് ഭാര്യമാരും നൂറിലേറെ കുട്ടികളുമുണ്ടെന്നായിരുന്നു ഷാർജയിൽ നടന്ന രാജ്യാന്തര കഥാകാരന്മാരുടെ സംഗമത്തിൽ യുഎഇയിലെ സാംസ്‌കാരിക ഗവേഷകനായ സഈദ് മുസ്ബ അൽ കെത്ബി വെളിപ്പെടുത്തിയത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിലാണ് അൽ കെത്ബി തന്റെ കുടുംബജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്.
തങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ‘അൽ സനാ’ എന്നറിയപ്പെടുന്ന യുഎഇയുടെ പരമ്പരാഗത മൂല്യങ്ങളും ആചാരങ്ങളും വളർത്തുന്നതിലാണ് താൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബഹുമാനം, കുടുംബത്തോടുള്ള ഉത്തരവാദിത്തം, പൂർവ്വികരുടെ പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ച് തന്റെ കുട്ടികളെ പഠിപ്പിക്കുന്നത് താൻ ഇന്നും ഉറപ്പുവരുത്തുന്നുവെന്നും അൽ കെത്ബി പറയുന്നു. മുതിർന്നവരോടും സ്ത്രീകളോടുമുള്ള ബഹുമാനം, അതിഥികളെ സൽക്കരിക്കാനുള്ള മനസ്സ്, വിനയം, സത്യസന്ധത, കുടുംബത്തോടും സമൂഹത്തോടുമുള്ള വിശ്വസ്തത എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ‘അൽ സനാ’ എന്ന സാംസ്‌കാരിക മൂല്യം. അൽ കെത്ബിയുടെ വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 70,000-ൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ‘യാത്രികരുടെ കഥകൾ’ എന്ന വിഷയത്തിലാണ് 25-ാമത് ഷാർജ രാജ്യാന്തര കഥാകാരൻമാരുടെ സംഗമം സംഘടിപ്പിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ ഈ എമിറേറ്റ്സിൽ സ്കൂൾ പരിസരങ്ങളിൽ പെയ്ഡ് പാർക്കിംഗ്; അറിയാം വിശദമായി
അൽ ഐൻ: അൽ ഐനിലെ ഫലജ് ഹസ്സയിലെ സ്കൂൾ മേഖലകളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നതായി ക്യു മൊബിലിറ്റി അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.
തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇത് സ്കൂൾ ബസുകളുടെ യാത്രയെ തടസ്സപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ 4,671 പുതിയ പാർക്കിംഗ് സ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയത്.
പുതിയ സംവിധാനം ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. കൂടാതെ, സ്കൂൾ ബസുകളുടെ യാത്ര തടസ്സമില്ലാതെ നടക്കാനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ വഴികൾ ഒരുക്കാനും ഇത് ഉപകരിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു മണിക്കൂറിന് രണ്ട് ദിർഹം എന്ന സാധാരണ ‘മവാഖിഫ്’ നിരക്കുകളാണ് ഇവിടെയും ബാധകമാവുക.
അബുദാബിയുടെ ടോൾ സംവിധാനമായ ‘ദർബും’ പാർക്കിംഗ് സംവിധാനമായ ‘മവാഖിഫും’ നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി, ഈ മേഖലയിലെ ഗതാഗത വെല്ലുവിളികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
വാഹനാപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു; 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു, യുഎഇയിൽ യുവാവിന് അനുവദിച്ചത് ഇത്രമാത്രം
അബുദാബി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 31-കാരന് 20 ലക്ഷം ദിർഹത്തിന് മുകളിൽ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം അബുദാബി കോടതി തള്ളി. പകരം 2,50,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.
2024 ഏപ്രിൽ 9-ന് അമിത വേഗതയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ വലതുകാൽ മുറിച്ചുമാറ്റേണ്ടി വന്നത്. കൂടാതെ ഒന്നിലധികം ഒടിവുകളും ശസ്ത്രക്രിയകളും മാനസികാഘാതവും സംഭവിച്ചു. അപകടത്തിന് കാരണമായ ഡ്രൈവർക്ക് 2,000 ദിർഹം പിഴ ചുമത്തിയിരുന്നു.
ശാരീരികവും മാനസികവുമായ നഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ യുവാവ് കാർ ഇൻഷുറൻസ് കമ്പനിക്കെതിരെ പരാതി നൽകി. മെഡിക്കൽ ചെലവുകൾ, വക്കീൽ ഫീസ്, 12% പലിശ എന്നിവയും പരാതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഇൻഷുറൻസ് തർക്കപരിഹാര സമിതി അദ്ദേഹത്തിന് 1,80,000 ദിർഹം നഷ്ടപരിഹാരവും 5% പലിശയും 3,929 ദിർഹം കോടതിച്ചെലവും 840 ദിർഹം വിവർത്തന ഫീസും മാത്രമാണ് ലഭിക്കാൻ അർഹതയുള്ളതെന്ന് വിധിച്ചു.
ഈ വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയപ്പോൾ അപ്പീൽ കോടതി നഷ്ടപരിഹാരം 2,50,000 ദിർഹമായി വർദ്ധിപ്പിച്ചു. എന്നാൽ ഇത് വളരെ കുറഞ്ഞ തുകയാണെന്ന് കണ്ട് ഇദ്ദേഹം കാസേഷൻ കോടതിയെ സമീപിച്ചു. വലതുകാലിന് സംഭവിച്ചതിനേക്കാൾ മറ്റ് പരിക്കുകളും തകരാറുകളും മുൻ കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം വാദിച്ചു.
കൂടാതെ, രൂപമാറ്റം, വേദന, മാനസിക ദുരിതങ്ങൾ എന്നിവയ്ക്കും നഷ്ടപരിഹാരം ലഭിച്ചില്ലെന്നും, മെഡിക്കൽ ചെലവുകൾ, കൃത്രിമ അവയവങ്ങൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മില്യൺ ദിർഹവും 12% പലിശയുമാണ് തനിക്ക് ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നിരുന്നാലും, തെളിവുകളും വസ്തുതകളും നഷ്ടപരിഹാര തുകയും വിലയിരുത്താനുള്ള അധികാരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്കാണെന്ന് (അപ്പീൽ കോടതി) കാസേഷൻ കോടതി വ്യക്തമാക്കി. അപ്പീൽ കോടതിയുടെ വിധിയിൽ മെഡിക്കൽ റിപ്പോർട്ടുകളെ ആശ്രയിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ 2,50,000 ദിർഹം നഷ്ടപരിഹാരത്തിൽ ‘അർഷ്’ (ഒരു ശരീരഭാഗത്തിൻ്റെ ഉപയോഗം നഷ്ടപ്പെട്ടതിനുള്ള ഇസ്ലാമിക നിയമപരമായ നഷ്ടപരിഹാരം), കൂടാതെ മാനസികവും ശാരീരികവുമായ വേദനയ്ക്കുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്നും കോടതി അറിയിച്ചു.
ഒടുവിൽ, കോടതി അപ്പീൽ തള്ളുകയും യുവാവിനോട് ഇൻഷുറൻസ് കമ്പനിക്ക് 1,000 ദിർഹം വക്കീൽ ഫീസ് നൽകാൻ ഉത്തരവിടുകയും ചെയ്തു. അപ്പീൽ ഫയൽ ചെയ്യുമ്പോൾ കെട്ടിവെച്ച തുകയും കണ്ടുകെട്ടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply