കൊല്ലം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ നിശ്ചയിച്ച് വരും ദിവസങ്ങളിൽ ഉത്തരവിറങ്ങും. ഭർത്താവിൽ നിന്നുള്ള പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷ്, ഇയാളുടെ പിതാവ്, സഹോദരി എന്നിവരെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇവരിൽ നിന്നു നേരിട്ട പീഡനങ്ങൾ വിശദീകരിച്ചുള്ള വിപഞ്ചികയുടെ കത്ത് ഷാർജയിലെ വീട്ടിൽ നിന്നു കണ്ടെടുത്തിരുന്നു.
ആത്മഹത്യാപ്രേരണ, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക (33), മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t