വിലക്കുറവിന്റെ ആകർഷണത്തിൽ ഉറവിടം ഉറപ്പില്ലാത്തതോ ഉപയോഗിച്ചതോ ആയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നത് ഗുരുതരമായ സൈബർ ഭീഷണികൾക്ക് കാരണമാകുമെന്ന് യുഎഇയിലെ സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ചോർത്തുന്ന മാൽവെയറുകൾ ഇത്തരം ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകാമെന്നും അവർ സൂചിപ്പിച്ചു.
നിരീക്ഷണ ആപ്പുകൾ വഴി ഉപയോക്താവിന്റെ ഫോട്ടോകളും വീഡിയോകളും സ്വകാര്യ വിവരങ്ങളും ഹാക്കർമാർക്ക് നിരീക്ഷിക്കാനാകുമെന്നും ഫോണിന്റെ സ്ഥാനം തുടർച്ചയായി ട്രാക്ക് ചെയ്യാനും സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ അറിയിച്ചു. മുൻകരുതലുകൾ സ്വീകരിക്കാതെ ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് സാങ്കേതിക വിദഗ്ധൻ ഡോ. മുഹമ്മദ് അൽ ഫഖി മുന്നറിയിപ്പു നൽകി.
ഉപയോഗിച്ച ഫോൺ വാങ്ങുന്നവർ ചെയ്യേണ്ടത്
-ഫോൺ ലഭിച്ച ഉടൻ ഫാക്ടറി റീസെറ്റ് ചെയ്യണം.
-ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്ലിക്കേഷനുകളും പുതുക്കി അപ്‌ഡേറ്റ് ചെയ്യുക.
-വിശ്വസനീയമായ സൈബർ സുരക്ഷാ, സ്വകാര്യതാ സംരക്ഷണ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക.
-അപരിചിതരിൽ നിന്നുള്ള ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നത് ഒഴിവാക്കുക.
കാസ്പെർസ്കിയിലെ ഡിജിറ്റൽ സുരക്ഷാ വിദഗ്ധൻ ഇമാദ് അൽ ഹഫാർ വ്യക്തമാക്കുന്നതനുസരിച്ച്, ഇത്തരം ഉപകരണങ്ങളിലെ മാൽവെയർ പലപ്പോഴും ഉടൻ തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ സൈബർ സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാൽ ഭീഷണികളെ കണ്ടെത്താൻ കഴിയും. സ്മാർട്ട്ഫോണുകളുടെ വ്യാപക ഉപയോഗം സൈബർ കുറ്റവാളികൾ തട്ടിപ്പിന് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ ഓർമ്മിപ്പിച്ചു. സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പാസ്‌വേഡുകൾ, ടു-ഫാക്ടർ ഓത്തന്റിക്കേഷൻ എന്നിവ ഉപയോഗിക്കണമെന്നും ഔദ്യോഗികവും അംഗീകൃതവുമായ സ്റ്റോറുകളിൽ നിന്ന് മാത്രം സ്മാർട്ട്ഫോണുകൾ വാങ്ങണമെന്നും നിർദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘ലാപ്‌ടോപ് എവിടെ?, ബെൽറ്റും ഷൂവും അഴിച്ചുമാറ്റൂ’: ദുബായ് വിമാനത്താവളത്തിൽ ക്യൂവും ഈ ചോദ്യങ്ങളും ഇനി ചരിത്രമാകും
ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളായ ഡിഎക്സ്ബിയിലും ഡിഡബ്ല്യുസിയിലുമുള്ള യാത്രാനുഭവത്തിൽ വലിയ മാറ്റം വരുന്നു. സുരക്ഷാ പരിശോധന സമയത്ത് യാത്രക്കാരെ അലട്ടുന്ന “ഷൂ ഊരികഴിക്കുക”, “ബെൽറ്റ് നീക്കുക”, “ലാപ്‌ടോപ് പുറത്തെടുക്കുക” എന്നീ നിർദേശങ്ങളും നീണ്ട ക്യൂകളും പൂർണമായും ഇല്ലാതാക്കാനാണ് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്സ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് കൂടുതൽ സൗഹൃദപരവും മാനുഷികവുമായ ഒരു അന്തരീക്ഷം ഒരുക്കുക ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെല്ലുമ്പോൾ ഷൂ ഊരാൻ ആവശ്യപ്പെടുന്നതുപോലെയാണ് വിമാനത്താവളങ്ങളിലെ പഴയ രീതികൾ,” ഗ്രിഫിത്സ് പറഞ്ഞു.
അതിവേഗവും സൗഹൃദപരവുമായ സുരക്ഷ: പുതിയ സാങ്കേതികവിദ്യയുമായി ദുബായ്
നൂതന ബയോമെട്രിക് സംവിധാനങ്ങളും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഡിഎക്സ്ബിയും ഡിഡബ്ല്യുസിയും യാത്രാനുഭവത്തെ പൂർണമായും മാറ്റിമറിക്കാൻ ഒരുങ്ങുന്നു.
-യാത്രക്കാരുടെ ബയോമെട്രിക് ഡാറ്റ ഒരിക്കൽ മാത്രം ശേഖരിക്കും.
-സിസ്റ്റം യാത്രക്കാരെ നടക്കുമ്പോൾ തന്നെ തിരിച്ചറിയും.
-പച്ച സിഗ്നൽ ലഭിക്കുന്നവർക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.
-മഞ്ഞ അല്ലെങ്കിൽ ചുവപ്പ് സിഗ്നൽ ലഭിക്കുന്നവർക്ക് മാത്രമായിരിക്കും അധിക പരിശോധന.
-ഭാവിയിൽ കസ്റ്റംസ്, ഇമിഗ്രേഷൻ, ബോർഡിങ് അടക്കമുള്ള എല്ലാ നടപടിയും ഒരൊറ്റ സ്കാനിലൂടെ പൂർത്തിയാക്കുന്നതാണ് ലക്ഷ്യം.
ഡിഡബ്ല്യുസി വിപുലീകരണത്തിന് വേഗം
ഡുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എയർപോർട്ടിന്റെ രണ്ടാം ഘട്ട വികസനം 3.5 ബില്യൻ ഡോളറിന്റെ യുകെ എക്‌സ്‌പോർട്ട് ക്രെഡിറ്റ് പിന്തുണ ലഭിച്ചതോടെ വേഗത്തിലാക്കുന്നു.
പുതിയ വികസന പദ്ധതിയിൽ:
-മെച്ചപ്പെടുത്തിയ ഗതാഗത-റോഡ് ബന്ധങ്ങൾ
-ഹൈടെക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിങ് (VTOL) ഹബ്ബുകൾ
-പൂർണമായും ഭാവി മുഖാമുഖമായ യാത്രാസൗകര്യങ്ങൾ
എല്ലാം ഉൾപ്പെടുത്തി യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് ഗ്രിഫിത്സ് വ്യക്തമാക്കി.
യാത്രക്കാരുടെ ലക്ഷ്യം: ക്യൂ ഇല്ല, കുഴപ്പം ഇല്ല, തടസ്സമില്ല
ഈ മാറ്റങ്ങൾ നടപ്പിലായാൽ ഡുബായ് വിമാനത്താവളങ്ങൾ ലോകത്തിലെ ഏറ്റവും വേഗമേറിയയും തടസ്സരഹിതവുമായ യാത്രാനുഭവത്തിന് മാതൃകയാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ദുബായ് എയർഷോയിൽ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു; പൈലന്റിന് ദാരുണാന്ത്യം; എയർഷോ നിർത്തിവെച്ചു
ദുബായ് ∙ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന എയർഷോയിൽ, വ്യോമാഭ്യാസ പ്രകടനത്തിനിടെ പ്രാദേശിക സമയം ഏകദേശം 2:10-ഓടെയാണ് സംഭവം. അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും വൻ തീഗോളമായി മാറുകയും ചെയ്തു. തകർന്ന വിമാനത്തിൽ നിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കാണികളെ ഭീതിയിലാഴ്ത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. വിമാനം രണ്ടു ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തെ തുടർന്ന് ദുബൈ എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. എയർഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ഡെവലപ്പ്‌മെൻറ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബർ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.

Leave a Reply