യൂഎഇയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടതായിരുന്ന വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. കേരളത്തിൽ നിന്നുമുള്ളവ ഉൾപ്പെടെ 40-ത്തിലധികം സർവീസുകളാണ് കൂടുതൽ ബാധിച്ചത്. രാവിലെ ദുബായിൽ 9 വരെയും ഷാർജയിൽ 10 വരെയും ഇൻഡിഗോ, എയർ അറേബ്യ, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഫ്ലൈ നാസ് തുടങ്ങിയ എയർലൈൻസുകളുടെ വരവും പോകലും താളം തെറ്റി.
അന്തരീക്ഷം തെളിഞ്ഞതിന് ശേഷമാണ് സർവീസുകൾ ക്രമേണ പുനരാരംഭിച്ചത്. അബുദാബിയിലും മൂടൽമഞ്ഞ് ശക്തമായതോടെ ഇത്തിഹാദ് ഉൾപ്പെടെ പല സർവീസുകളും വൈകിയായിരുന്നു പുറപ്പെട്ടത്.
മൂട്ടൽമഞ്ഞിൽ മലയാളികളും അകപ്പെട്ടു
തിരുവനന്തപുരത്ത് നിന്ന് ഷാർജയിൽ ഇറങ്ങേണ്ട ഇൻഡിഗോ വിമാനം റാസൽഖൈമയിലേക്ക് തിരിച്ചുവിട്ടു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിൽ നിന്നുള്ള എയർ അറേബ്യ വിമാനങ്ങൾ ഫുജൈറ, റാസൽഖൈമ, അബുദാബി, അൽഐൻ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചുവിട്ടത്.
ഷാർജയിൽ നിന്ന് പുറപ്പെടേണ്ട എയർ അറേബ്യയുടെ 12 വിമാനങ്ങൾ അബുദാബിയിലേക്ക് മാറ്റിയിരുന്നു. അന്തരീക്ഷം തെളിഞ്ഞതോടൊപ്പം ഇവയെല്ലാം പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെത്തി.
പുലർച്ചെ ഇറങ്ങി ജോലിയിൽ എത്താമെന്ന് കരുതിയ യാത്രക്കാരിൽ പലരും ഉച്ചയോടെയാണ് വീടുകളിലെത്തിയത്.
മൂടൽമഞ്ഞ് 24 വരെ തുടരും
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 24 വരെ മൂടൽമഞ്ഞ് തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായിരുന്നതായി റിപ്പോർട്ടുണ്ട്.
വരും ദിവസങ്ങളിൽ രാവിലെ 10 വരെ മൂടൽമഞ്ഞ് അനുഭവപ്പെടാനിടയുണ്ട്.
അബുദാബി എമിറേറ്റിൽ മൂടൽമഞ്ഞ് നിലനിൽക്കുന്ന സമയങ്ങളിൽ വേഗപരിധി 80 കിലോമീറ്റർ/മണിക്കൂർ ആയി കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് മുന്നറിയിപ്പ്
വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുൻപ്
— ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടുക
— എയർപോർട്ട് വെബ്സൈറ്റുകൾ പരിശോധിച്ച് പുതുക്കിയ യാത്രാസമയങ്ങൾ ഉറപ്പാക്കുക
ഗതാഗതക്കുരുക്കിനെ തുടർന്ന് വിമാനത്താവളത്തിലെത്താൻ കൂടുതൽ സമയം എടുക്കുന്നതിനാൽ നേരത്തെ പുറപ്പെടണമെന്ന് ഇത്തിഹാദ് യാത്രക്കാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മൂടൽ മഞ്ഞുകാലത്തെ ഡ്രൈവിംഗ്: ഹസാർഡ് ലൈറ്റ് അപകട സൂചന, ഉപയോഗിക്കേണ്ടത് എപ്പോൾ?
ദുബായ്: യുഎഇയിൽ മഞ്ഞുകാലം ആരംഭിക്കുന്നതോടെ അതിരാവിലെ റോഡുകളിൽ കനത്ത മൂടൽ മഞ്ഞ് (Fog) സാധാരണയായി അനുഭവപ്പെടാറുണ്ട്. കാഴ്ചാപരിധി കുറയുന്ന ഈ സാഹചര്യത്തിൽ ഡ്രൈവർമാർ വരുത്തുന്ന ഒരു വലിയ തെറ്റിനെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു. വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ (Hazard Lights/Four-way flashers) ഉപയോഗിക്കുന്നത് നിയമലംഘനമാണ്; ഇത് വലിയ അപകടങ്ങൾക്ക് കാരണമാവുകയും പിഴ ചുമത്തപ്പെടുകയും ചെയ്യും.
എന്തുകൊണ്ട് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്?
മഞ്ഞ് കാരണം വേഗത കുറയ്ക്കുമ്പോൾ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനായി പല ഡ്രൈവർമാരും ഹസാർഡ് ലൈറ്റുകൾ ഓണാക്കാറുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റായ നടപടിയാണ്:
ദിശയറിയാൻ കഴിയില്ല: ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുമ്പോൾ ഇൻഡിക്കേറ്ററുകൾ പ്രവർത്തിക്കില്ല. ഡ്രൈവർമാർക്ക് പെട്ടെന്ന് ലെയ്ൻ മാറുകയോ, വളയുകയോ ചെയ്യേണ്ടിവന്നാൽ പിന്നിലുള്ളവർക്ക് ആ ദിശാസൂചന ലഭിക്കില്ല.
അപകടസൂചന അവ്യക്തമാകും: ഹസാർഡ് ലൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് വാഹനം പൂർണ്ണമായും നിശ്ചലമാവുകയോ ഒരു അടിയന്തര അപകടത്തെ സൂചിപ്പിക്കുകയോ ചെയ്യാനാണ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് ഓണാക്കുന്നത്, വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തുകയാണോ അതോ മുന്നോട്ട് പോവുകയാണോ എന്ന് പിന്നിലുള്ള ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും.
മഞ്ഞിൽ വണ്ടിയോടിക്കുമ്പോൾ ചെയ്യേണ്ടത്
കുറഞ്ഞ വേഗതയിൽ ഓടിക്കുക: നിലവിലെ വേഗത പരിധിയിൽ നിന്ന് വളരെയധികം കുറച്ച്, ശ്രദ്ധയോടെ സാവധാനം മാത്രം വാഹനമോടിക്കുക.
സുരക്ഷിത അകലം പാലിക്കുക: മുന്നിലുള്ള വാഹനവുമായി ഇരട്ടിയിലധികം സുരക്ഷിത അകലം (Safety Distance) ഉറപ്പാക്കുക.
ശരിയായ ലൈറ്റുകൾ ഉപയോഗിക്കുക:
ഫോഗ് ലൈറ്റുകൾ (മുന്നിലും പിന്നിലുമുള്ളത്) ഓൺ ചെയ്യുക.
ഹെഡ്‌ലൈറ്റുകൾ ലോ ബീമിൽ (Dipped Beam) മാത്രം ഇടുക.
ഹൈ ബീം ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് മഞ്ഞിൽ പ്രതിഫലിച്ച് കാഴ്ചാപരിധി കൂടുതൽ കുറയ്ക്കും.
ലെയ്‌നിൽ ഉറച്ചുനിൽക്കുക: അത്യാവശ്യമില്ലെങ്കിൽ ലെയ്ൻ മാറുന്നത് പൂർണ്ണമായും ഒഴിവാക്കുക.
ഹസാർഡ് ലൈറ്റുകൾ എപ്പോൾ ഉപയോഗിക്കാം?
കാഴ്ചാപരിധി 100 മീറ്ററിൽ താഴെയാവുകയും, വാഹനം റോഡിന്റെ ഓരത്തേക്ക് സുരക്ഷിതമായി മാറ്റിയിടാൻ നിർബന്ധിതരാവുകയും ചെയ്താൽ മാത്രം ഹസാർഡ് ലൈറ്റുകൾ ഓണാക്കുക. സാധിക്കുമെങ്കിൽ, സർവീസ് റോഡുകളിലോ പെട്രോൾ സ്റ്റേഷനുകളിലോ വാഹനം നിർത്തിയിടാൻ ശ്രമിക്കുക. ഹൈവേയുടെ ഷോൾഡറിൽ നിർത്തിയിടുന്നത് മറ്റ് അപകടങ്ങൾക്ക് വഴിവെക്കും. റോഡിൽ സുരക്ഷ ഉറപ്പാക്കാനും പിഴ ഒഴിവാക്കാനും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യുഎഇയിലെ ട്രാഫിക് അധികൃതർ അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിൽ ഓൺ അറൈവൽ വിസ; കേരളത്തിലെ ഈ എയർപോർട്ടുകളിലും സൗകര്യം
ദുബൈ: യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ ലളിതമാകും. മുൻകൂർ വിസയില്ലാതെ ഇന്ത്യയിലെത്താൻ സൗകര്യം ഒരുക്കിക്കൊണ്ട് ഒമ്പത് പ്രമുഖ വിമാനത്താവളങ്ങളിൽ ‘ഓൺ അറൈവൽ വിസ’ (Visa on Arrival – VoA) സംവിധാനം ഏർപ്പെടുത്തി.
നേരത്തെ ഇ-വിസയോ, പേപ്പർ വിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ തീരുമാനത്തോടെ ആ നിയന്ത്രണത്തിനാണ് മാറ്റം വന്നിരിക്കുന്നത്.
പ്രധാന യാത്രാ വിവരങ്ങൾ
അനുവദനീയമായ തങ്ങൽ കാലാവധി: പരമാവധി 60 ദിവസം വരെ യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും.
യാത്രാ ലക്ഷ്യങ്ങൾ: വിനോദസഞ്ചാരം, സമ്മേളനം, ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ സൗകര്യം ഉപയോഗിക്കാം.
വിസ ഫീസ്: 2000 രൂപയാണ് വിസാ ഫീസ്.
പാസ്‌പോർട്ട് കാലാവധി: അപേക്ഷകരുടെ പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.
‘ഓൺ അറൈവൽ വിസ’ ലഭ്യമാകുന്ന വിമാനത്താവളങ്ങൾ
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ ഉൾപ്പെടെ മൊത്തം ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്:
കൊച്ചി (Kochi)
കോഴിക്കോട് (Kozhikode)
ന്യൂഡൽഹി (New Delhi)
മുംബൈ (Mumbai)
കൊൽക്കത്ത (Kolkata)
ചെന്നൈ (Chennai)
ബംഗളൂരു (Bengaluru)
ഹൈദരാബാദ് (Hyderabad)
അഹമ്മദാബാദ് (Ahmedabad)
അപേക്ഷാ നടപടികൾ
ഇന്ത്യയിൽ വിമാനമിറങ്ങിയ ശേഷം യാത്രക്കാർ വിസ നടപടികൾ പൂർത്തിയാക്കണം:
മൊബൈൽ ആപ്പ്: ‘Indian Visa Su-Swagatam’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി.
വെബ്സൈറ്റ്: https://indianvisaonline.gov.in/earrival/ എന്ന വെബ്സൈറ്റ് വഴിയോ ഫോം പൂരിപ്പിച്ച് നൽകാം.
പ്രത്യേക ശ്രദ്ധയ്ക്ക്
ഒഴിവാക്കപ്പെട്ടവർ: യു.എ.ഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാകിസ്താൻ പൗരന്മാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ‘ഓൺ അറൈവൽ വിസ’ ലഭിക്കില്ല. ഇത്തരക്കാർ അബൂദബിയിലെ ഇന്ത്യൻ എംബസി വഴിയോ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വഴിയോ പേപ്പർ വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
ആദ്യ യാത്രക്കാർ: ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന യു.എ.ഇ പൗരൻമാർ ‘ഓൺ അറൈവൽ വിസ’ക്ക് പകരം ഇ-വിസക്ക് അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പിന്നീടുള്ള യാത്രകൾക്ക് ‘ഓൺ അറൈവൽ’ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

Leave a Reply