ദോഹ അൽ ഖോറിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ അഭിലാഷ് ഓൺലൈൻ തട്ടിപ്പിന് ഇരയായി. എൽ.പി.ജി ഡീലർഷിപ്പ് വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടത്. ഒക്ടോബർ അവസാനം ഓൺലൈനിൽ കണ്ട “എൽ.പി.ജി ഡീലർഷിപ്പ്” എന്ന പേരിലുള്ള പ്രചാരണസൈറ്റിൽ അഭിലാഷ് അപേക്ഷ സമർപ്പിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഒരു ഡീലർഷിപ്പ് സ്ലോട്ടിന് മൂന്ന് ലക്ഷം രൂപയും, അപേക്ഷ ഫീസായി 25,000 രൂപയും അടയ്ക്കണമെന്നായിരുന്നു സൈറ്റിൽ നൽകിയിരുന്നത്.
അഭിലാഷും സഹോദരനും ചേർന്ന് രണ്ട് അപേക്ഷകൾക്കായി മൊത്തം ₹50,000 ഗൂഗിൾ പേ വഴി അടച്ചു. ഫോട്ടോ, ഐഡി പ്രൂഫ്, പാൻ കാർഡ് മുതലായ വ്യക്തിഗത രേഖകളും അദ്ദേഹം അപ്‌ലോഡ് ചെയ്തു.
സൈറ്റ് നവംബർ 10ന് ലോട്ടറി നടക്കുമെന്ന് അറിയിക്കുകയും, തുടര്‍ന്ന് ഡീലർഷിപ്പ് ലഭിച്ചതായി വ്യാജ സന്ദേശങ്ങളും സമർപ്പിക്കേണ്ട കൂടുതൽ പത്രങ്ങളുമായി ബന്ധപ്പെട്ട മെസേജുകളും അയച്ചുതുടങ്ങി. എന്നാൽ വിശദീകരണങ്ങൾക്ക് നൽകിയ ഫോൺ നമ്പറുകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. സംശയം തോന്നിയ അഭിലാഷ് എൽ.പി.ജി അധികൃതരുമായി ബന്ധപ്പെടുമ്പോഴാണ് സൈറ്റ് പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. അപേക്ഷ ഫീസ് രവിശങ്കർ ബിന്ദ് എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം ചെന്നതെന്നും പിന്നീട് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് സൈബർ സെൽ നാഷണൽ പോർട്ടൽ, തിടനാട് പൊലീസ് സ്റ്റേഷൻ, മുംബൈ സൈബർ സെൽ, ചീഫ് മിനിസ്റ്റർ സെൽ എന്നിവിടങ്ങളിൽ പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി. വ്യാജ വെബ്സൈറ്റ് ഇപ്പോഴും പ്രവർത്തിച്ചുവരികയാണെന്നും, കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭിലാഷ് അധികൃതരോട് ആവശ്യപ്പെട്ടു.
ഖത്തറിൽ മെട്രോലിങ്ക് സർവീസുകളിൽ ഇന്ന് മുതൽ മാറ്റം
2025 നവംബർ 16 മുതൽ, കോർണിഷ് സ്റ്റേഷന്റെ എക്സിറ്റ് 3 ൽ നിന്ന് സാധാരണയായി സർവീസ് നടത്തുന്ന M144 ബസുകൾ ഇനി എക്സിറ്റ് 2 ൽ നിന്ന് സർവീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു. യാത്രക്കാർക്ക് യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി, തവാർ മാളിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി. മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉം ലെഖ്ബ എന്നീ പ്രദേശങ്ങളിൽ M144 മെട്രോലിങ്ക് സേവനം നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ പൈലറ്റ് ഇല്ലാ-എയർ ടാക്സി; പരീക്ഷണ പറക്കൽ വിജയകരം
ഖത്തറില്‍ ആദ്യമായുള്ള ആളില്ലാ eVTOL (എയര്‍ ടാക്സി) നഗര വിമാന സര്‍വീസിന്റെ പരീക്ഷണ പറക്കലിന് ഗതാഗതമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സ്വീകരിക്കാനുള്ള ഖത്തറിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരീക്ഷണ വിജയമായി മാറിയത്. ഗതാഗത മന്ത്രാലയം നടത്തുന്ന സാങ്കേതിക പഠന പരമ്പരയുടെ ഭാഗമായാണ് എയര്‍ ടാക്സിയുടെ ഡെമോ ഫ്ലൈറ്റും സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമതയും ഭാവിയില്‍ ഉപയോഗ സാധ്യതയും വിലയിരുത്തുന്നതായിരുന്നു ലക്ഷ്യം. പഴയ ദോഹ തുറമുഖത്തും കത്താറ സാംസ്‌കാരിക ഗ്രാമത്തിനും ഇടയിലാണ് പരീക്ഷണ പറക്കല്‍ നടത്തി. മനുഷ്യ നിയന്ത്രണമില്ലാതെ, പൂര്‍ണമായും AI- അധിഷ്‌ഠിതമായ സ്വയം നിയന്ത്രണ സിസ്റ്റംയും ആധുനിക എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു പറത്തിയത്. വ്യോമാതിർത്തി സുരക്ഷിതമായും കാര്യക്ഷമമായും വിനിയോഗിക്കാനാകുമെന്ന് പരീക്ഷണം തെളിയിച്ചു.
പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള ഗതാഗതം അംഗീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍, ചട്ടങ്ങള്‍, സാങ്കേതിക മാനദണ്ഡങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗതാഗത മന്ത്രാലയം തുടരുമെന്ന് അറിയിച്ചു. പൈലറ്റില്ലാ എയര്‍ ടാക്സി പദ്ധതി ഘട്ടംഘട്ടമായി മുന്നോട്ടുപോകും. ഓരോ ഘട്ടത്തിലും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും സാങ്കേതിക, പ്രവര്‍ത്തന, നിയന്ത്രണ മാനദണ്ഡങ്ങളുടെയും പാലനമുറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മൊബിലിറ്റി നെറ്റ്‌വര്‍ക്കില്‍ ഈ പുതിയ ഗതാഗത സംവിധാനം സുരക്ഷിതമായി ഉള്‍പ്പെടുത്തുക എന്നതാണ് അന്തിമ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply