മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി യുഎഇയിലേക്ക് എത്തിക്കുന്ന നിരവധി സ്ത്രീകൾ മനുഷ്യക്കടത്തിന്റെ ഇരകളാകുന്നുവെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. മികച്ച തൊഴിലും സുരക്ഷിതമായ ജീവിതവുമെന്ന വാഗ്ദാനങ്ങളിലൂടെ ഇവരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ, പിന്നീട് സ്വാതന്ത്ര്യം നിഷേധിക്കുകയും ചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണ്.
പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ, അല്ലെങ്കിൽ ദേശീയ സഹായ ഹെൽപ്‌ലൈൻ വഴിയുള്ള ഇടപെടലുകളിലൂടെ ഇത്തരം കേസുകൾ തിരിച്ചറിയുമ്പോൾ, ഇരകളെ സംരക്ഷണവും പുനരധിവാസവും ലഭ്യമാക്കുന്ന പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അമാൻ സെൻ്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ.

അമാൻ സെൻ്ററിൽ എത്തുന്ന സ്ത്രീകൾക്ക് വൈദ്യസഹായം, മാനസിക പിന്തുണ, നിയമസഹായം, തൊഴിൽ പരിശീലനം തുടങ്ങിയ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നു. മാസങ്ങളോളം നീണ്ട ചൂഷണത്തിനുശേഷം മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന നിരവധി സ്ത്രീകളാണ് ഇവിടെ എത്തുന്നത്. താമസകാലയളവിൽ ഇരകൾക്ക് ചികിത്സ, കൗൺസിലിംഗ്, കഴിവുകൾ വികസിപ്പിക്കുന്ന പരിശീലനം എന്നിവ ലഭ്യമാക്കുന്നു. നിയമനടപടികൾ പൂർത്തിയായ ശേഷം, അതിജീവിച്ചവർക്ക് യുഎഇയിൽ ജോലി തുടരാനോ, സ്വന്തം നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിക്ടിം സപ്പോർട്ട് ഫണ്ടിലൂടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.

ഈ ഫണ്ട് മുഖേന ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, പലചരക്ക് കടകൾ തുടങ്ങിയ ചെറിയ ബിസിനസുകൾ ആരംഭിക്കാൻ ഇരകൾക്ക് സഹായം ലഭിക്കുന്നതായും അധികൃതർ അറിയിച്ചു. അമാൻ സെൻ്ററിൽ നിന്നു കഴിഞ്ഞ നിരവധി സ്ത്രീകൾ പിന്നീട് സ്വന്തം രാജ്യങ്ങളിൽ ചെറുകിട സംരംഭങ്ങൾ വിജയകരമായി ആരംഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ പറഞ്ഞു. “ഞങ്ങൾ ഇവർക്ക് അന്തസ്സും സ്വാശ്രയത്വവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ചിലർ ഇവിടെ പുതിയ ജീവിതം തുടങ്ങുമ്പോൾ, മറ്റുചിലർ ആത്മവിശ്വാസത്തോടെയും കഴിവുകളോടെയും നാട്ടിലേക്ക് മടങ്ങുന്നു,” – അമാൻ സെൻ്റർ ഡയറക്ടർ പറഞ്ഞു.

കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ ഭയം ഉണ്ടാക്കാതിരിക്കാൻ, അഭിമുഖങ്ങളും ഹിയറിംഗുകളും ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ കുട്ടി-സൗഹൃദ മുറികളിലാണ് നടത്തുന്നത്. ഔപചാരികമായ കോടതിമുറി രീതികൾ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്. “കുട്ടികൾക്ക് സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷം ലഭിക്കുമ്പോഴാണ് അവർ തുറന്നു സംസാരിക്കുകയും വിശ്വസിക്കുകയും ചെയ്യുക,” – ഡയറക്ടർ വ്യക്തമാക്കി. കേസിന്റെ സ്വഭാവം അനുസരിച്ച് ഒരു ദിവസം മുതൽ ആറുമാസം വരെ താത്കാലിക അഭയം ലഭിക്കും. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും പുനരധിവാസം കൂടാതെ സമൂഹത്തിൽ തിരിച്ചുചേരൽ (Reintegration) പ്രക്രിയയാണ് അമാൻ സെൻ്റർ പ്രധാനമായി ലക്ഷ്യമാക്കുന്നത്.
ഇതിനായി കൗൺസിലിംഗ്, സ്കിൽ ട്രെയിനിംഗ്, വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കുട്ടികളുടെ വൈകാരിക പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച് കാറിൻ്റെ വേഗം സ്വയമേവ ക്രമീകരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്.

നിലവിൽ യുഎഇയിൽ ഉപയോഗത്തിലുള്ള സംവിധാനങ്ങളിൽ നിന്ന് സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഈ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ എമിറേറ്റ് ആണ് അജ്മാൻ. റോഡുകളിലെ അമിത വേഗം നിയന്ത്രിക്കുക, അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പുതിയ ഉപകരണം വാഹനത്തിൻ്റെ തത്സമയ ലൊക്കേഷൻ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും നിശ്ചിത വേഗപരിധി കൃത്യതയോടെ ശേഖരിക്കുകയും ചെയ്യും. തുടർന്ന്, വാഹനത്തിൻ്റെ വേഗം അനുവദനീയമായ പരിധിയുമായി താരതമ്യം ചെയ്ത് ഓട്ടോമാറ്റിക്കായി നിയന്ത്രിക്കും.

ഓരോ പ്രദേശത്തെയും അനുവദനീയമായ വേഗം തിരിച്ചറിയുന്ന സംയോജിത സ്മാർട്ട് മാപ്പിങ് സിസ്റ്റം ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. വേഗം നിയന്ത്രണത്തിൽ ഉയർന്ന കൃത്യത ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റവുമായി നേരിട്ടുള്ള സമന്വയവും ഇതിനുണ്ട്. നിർദ്ദിഷ്ട വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൽക്ഷണവും തുടർച്ചയായതുമായ ഡാറ്റാ അപ്‌ഡേഷനുകൾ ലഭ്യമാകും. റോഡിലെ അപകടസാധ്യതയുള്ള ഡ്രൈവിങ് ശീലങ്ങൾ കുറയ്ക്കുന്നതിലൂടെ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികൾ.

സമ്മാനം നേടിയ മലയാളികൾ:

അജിത് സാമുവൽ ആണ് സമ്മാനം നേടിയ ഒരു മലയാളി. യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയറാണ് അജിത്. ഇദ്ദേഹം പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. വിബിൻ വാസുദേവനാണ് രണ്ടാമത്തെ മലയാള. ഐ.ടി. പ്രൊഫഷണലായ വിബിൻ, ഓഫീസിലെ 20 സഹപ്രവർത്തകരുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിന് അർഹനായത്.

ഈ മാസം ഇനി രണ്ട് ഇ-ഡ്രോകൾ കൂടിയാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നറുക്കെടുപ്പ് നവംബർ മൂന്നിന് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *