യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.

നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോ മൈനിംഗ് പൂർണമായും നിരോധിച്ചു; 1 ലക്ഷം ദിർഹം വരെ പിഴ

അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.
നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൂടാതെ, വൈദ്യുതി ബന്ധം വിച്ഛേദിക്കലും മൈനിംഗ് ഉപകരണങ്ങൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സെഫ്റ്റി അതോറിറ്റി (ADAFSA) സ്ഥിരീകരിച്ചതനുസരിച്ച്, കൃഷിയിടങ്ങൾ അവരുടെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതിനെ തടയാനാണ് നടപടി. കഴിഞ്ഞ 2024-ൽ ഇത്തരം ലംഘനങ്ങൾക്ക് Dh10,000 ആയിരുന്നു പരമാവധി പിഴ. ഇപ്പോഴത്തെ നടപടി മുൻകാലത്തേക്കാൾ 900% വർധന വരുത്തിയുള്ളതാണെന്നും, ഇനി സഹിഷ്ണുത ഇല്ലെന്ന സന്ദേശമാണിതെന്നും അധികൃതർ വ്യക്തമാക്കി.

കൃഷിയിട ഉടമകളും വാടകക്കാർക്കും ഒരുപോലെ നിയമലംഘനത്തിന് ഉത്തരവാദിത്വം ഉണ്ടാകും. ADAFSA, നിയമലംഘകരുടെ എല്ലാ സേവനങ്ങളും സഹായ പദ്ധതികളും റദ്ദാക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിനൊപ്പം, മൈനിംഗ് ഉപകരണങ്ങളും പിടിച്ചെടുക്കും. തുടര്‍ന്ന്, ബന്ധപ്പെട്ട നിയമപ്രകാരം കൂടുതൽ നിയമനടപടികൾക്കും വിധേയരാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *