അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ നേടി മലയാളികൾ. ബംഗ്ലദേശിൽ നിന്നുള്ള മറ്റൊരാളെയും ഭാഗ്യദേവത കടാക്ഷിച്ചു. 50,000 ദിർഹം (ഏകദേശം 11.9 ലക്ഷം രൂപ) ആണ് ഓരോരുത്തർക്കും ലഭിച്ചത്. ജിബിൻ പീറ്റർ, അഭിലാഷ് കുഞ്ഞപ്പി, ബിജു ജോസ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബിയിൽ 12 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് ജിബിൻ പീറ്റർ, ജിബിനും, അഭിലാഷ് കുഞ്ഞപ്പിക്കും ഗ്രൂപ്പായി ടിക്കറ്റെടുത്താണ് സമ്മാനം ലഭിച്ചത്.
20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് അഭിലാഷ് കൂട്ടിച്ചേർത്തു. സെപ്റ്റംബർ നാലിന് ഓൺലൈനായി ടിക്കറ്റെടുത്ത ബിജു ജോസിന്റെ 279-233376 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി ദുബായിൽ താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് മമുനൂർ റഹ്മാൻ നസ്രുള്ളയും വിജയികളിൽ ഉൾപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ഇനി എയർപോർട്ടിൽ എത്തുന്നതിന് മുൻപ് പാസ്പോർട്ട് നന്നായി പരിശോധിക്കണം; ചെറിയ കേടുപാടുകൾ സംഭവിച്ച പാസ്പോർട്ടുള്ളവരെ വിമാനത്തിൽ കയറ്റില്ല; യുഎഇയില്‍ കർശന പരിശോധന
പാസ്പോര്‍ട്ടിലെ ചെറിയ കേടുപാടുകള്‍ പോലും യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടി നേരിട്ടേക്കാം. എമിഗ്രേഷൻ, എയർലൈൻ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാസ്പോര്‍ട്ടുകളില്‍ ചെറിയ കേടുപാടുകൾ, വെള്ളം വീണ് നിറം മാറൽ, ചിപ്പ് തകരാറിലാകുക തുടങ്ങിയവ യാത്രകൾ തടസപ്പെടുത്താൻ സാധ്യതയുണ്ട്. ഈ കാരണങ്ങളാൽ വിസയുണ്ടെങ്കിൽ പോലും യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ അനുമതി നിഷേധിക്കപ്പെട്ടേക്കാം. അതിനാൽ, യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുന്‍പ് പാസ്പോർട്ടുകൾ നന്നായി പരിശോധിക്കണമെന്നും അല്ലാത്തപക്ഷം യാത്ര വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ പാസ്പോർട്ടുകളുടെ നിലവിലെ സ്ഥിതി കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കാൻ ഇതോടെ എയർലൈനുകൾ നിർബന്ധിതരായിരിക്കുകയാണ്. യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിയമങ്ങൾ കർശനമാക്കുകയും വിസയുടെ കാലാവധി പരിഗണിക്കാതെ തന്നെ ചെറിയ കേടുപാടുകൾ പാസ്പോർട്ടിൽ കണ്ടാൽ യാത്രക്കാരെ തടയുകയും യാത്ര നിഷേധിക്കുകയും ചെയ്യുന്നു. ഇനി ഇതൊന്നും അല്ലാതെ ചെറിയ പ്രശ്നങ്ങൾ ആണെങ്കിൽ പോലും മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ-റീഡബിൾ സോണുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. യുഎഇയെ കൂടാതെ ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ. പാസ്പോർട്ടിലെ ഏതെങ്കിലും പേജിൽ ഒരു സെൻ്റീമീറ്റർ കീറൽ ഉണ്ടായാൽ പോലും യാത്ര നിരസിക്കപ്പെടാം. പാസ്പോർട്ടിലെ കേടുപാടുകളെ ഉദ്യോഗസ്ഥർ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്, ഗുരുതരമായി കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി കേടായ പാസ്പോർട്ടിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും വ്യക്തമായി കാണാൻ സാധിക്കും. ഇങ്ങനെയുള്ള പാസ്പോർട്ടുകൾ പോലും ചെക്ക്-ഇൻ സമയത്ത് അധികൃതർ മാറ്റിവെയ്ക്കും. ഗുരുതരമായി കേടായ പാസ്പോർട്ടിൽ ഫോട്ടോയോ മറ്റ് പ്രധാന വിവരങ്ങളോ വ്യക്തമല്ലാത്ത രീതിയിൽ മാഞ്ഞുപോയിട്ടുണ്ടാകാം. ഇങ്ങനെയുള്ള പാസ്പോർട്ട് അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; യുഎഇയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്
എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷയും അനുബന്ധ നിയന്ത്രണങ്ങളും സംബന്ധിച്ച അബുദാബിയുടെ 2008 ലെ നിയമം നമ്പർ 2 ലംഘിച്ചതിനും ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനും ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽ.എൽ.സി (ലൈസൻസ് നമ്പർ CN-2208413) അടച്ചുപൂട്ടിയതായി ADAFSA അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ അനുചിതമായ കൈകാര്യം ചെയ്യലും സംഭരണവും മുതൽ അപര്യാപ്തമായ ശുചിത്വ നടപടികൾ വരെയുള്ള സുരക്ഷാ പ്രോട്ടോക്കോളുകളിലെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ഒന്നിലധികം പരിശോധനകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും, ഡേ മാർട്ട് അതിന്റെ പ്രവർത്തനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഡേ മാർട്ട് എല്ലാ ലംഘനങ്ങളും പൂർണമായും പരിഹരിക്കുകയും നിയമം അനുശാസിക്കുന്ന നിയന്ത്രണ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. തിരുത്തൽ നടപടികളിൽ ADAFSA തൃപ്തരായിക്കഴിഞ്ഞാൽ മാത്രമേ സ്റ്റോർ വീണ്ടും തുറക്കാൻ അനുവദിക്കൂ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply