ദുബായ്: ഒരു യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ദുബായ് കോടതി ഒരു മാസം തടവും 2,500 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് മറീനയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് താനും സഹോദരിയും പ്രതിയുമായി ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മോഷണം പോയെന്ന് യുവതി പോലീസിൽ പരാതി നൽകി. ഒരു സൗഹൃദം സ്ഥാപിക്കാനെന്ന വ്യാജേനയാണ് യുവാവ് അത്താഴത്തിന് ക്ഷണിച്ചതെന്നും യുവതി മൊഴി നൽകി.
ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയും സഹോദരിയും വിശ്രമമുറിയിലേക്ക് പോയപ്പോൾ തങ്ങളുടെ ഫോണുകൾ മേശപ്പുറത്ത് വെച്ചിരുന്നു. തിരികെ വന്നപ്പോൾ ഫോൺ കാണാനില്ലെന്നും യുവാവ് സ്ഥലം വിട്ടതായും അവർ മനസ്സിലാക്കി. ഉടൻ തന്നെ അയാളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, യുവതിയും സഹോദരിയും പോയതിന് ശേഷം പ്രതി ഫോൺ എടുത്ത് വേഗത്തിൽ സ്ഥലം വിടുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മദ്യലഹരിയിലാണ് താനങ്ങനെ ചെയ്തതെന്നും ഫോൺ വഴിയിൽ വെച്ച് ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി.
എന്നാൽ പ്രതി മനഃപൂർവ്വം ഫോൺ മോഷ്ടിക്കുകയായിരുന്നെന്നും, അത് സ്വന്തമാക്കാൻ ഉദ്ദേശിച്ചിരുന്നെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. പ്രതിക്ക് തന്റെ പ്രവൃത്തികളെക്കുറിച്ച് പൂർണ്ണ ബോധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം! വിമാനനിരക്ക് കുത്തനെ കുറഞ്ഞു, കാരണമിതാണ്
ദുബായ്: യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. സെപ്റ്റംബറിൽ ഓഫ് സീസൺ ആരംഭിച്ചതും ആഗോള എണ്ണവില കുറഞ്ഞതും വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറച്ചതുമാണ് ഇതിന് പ്രധാന കാരണം.
ക്ലിയർട്രിപ്പ് അറേബ്യയുടെ കണക്കുകൾ പ്രകാരം, മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ ശരാശരി വിമാന ടിക്കറ്റ് നിരക്ക് ഏകദേശം Dh1,600-നും Dh1,750-നും ഇടയിലായിരുന്നു. എന്നാൽ സെപ്റ്റംബറിൽ ഇത് Dh1,200 ആയി കുറഞ്ഞു. അതായത് 25 മുതൽ 31 ശതമാനം വരെ കുറവാണ് വിമാന നിരക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സീസണൽ ഘടകങ്ങളും വിമാനക്കമ്പനികളുടെ തന്ത്രപരമായ വരുമാന മാനേജ്മെന്റും ചേർന്നാണ് ഈ നിരക്ക് കുറവിന് കാരണമെന്ന് ക്ലിയർട്രിപ്പ് അറേബ്യയിലെ ചീഫ് ബിസിനസ് ഓഫീസർ സമീർ ബാഗുൽ പറഞ്ഞു. നവരാത്രി, ദീപാവലി, സൗദി ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സീറ്റുകൾ നിറയ്ക്കുന്നതിനായി എയർലൈനുകൾ നേരത്തേ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസാഫിർ.കോമിൻ്റെ വൈസ് പ്രസിഡന്റ് റാഷിദ സാഹിദ് പറയുന്നതനുസരിച്ച്, റമദാനും സെപ്റ്റംബർ പകുതി കഴിഞ്ഞുള്ളതും ഒക്ടോബർ മാസവുമാണ് വർഷത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന ഓഫ്-പീക്ക് സീസണുകൾ.
സ്കൂളുകൾ തുറക്കുന്നതിനാൽ സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള യാത്രയിൽ വലിയ കുറവുണ്ടാകുന്നതിനാൽ, ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകളിൽ Dh800-നും Dh1,000-നും ഇടയിൽ അല്ലെങ്കിൽ 25 ശതമാനം വരെ കുറവ് ഉണ്ടാകാമെന്നും അവർ സൂചിപ്പിച്ചു. അതേസമയം, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര തുടരുന്നതിനാൽ അവിടേക്കുള്ള ടിക്കറ്റ് നിരക്കിൽ 10-15 ശതമാനം മാത്രമാണ് കുറവ് ഉണ്ടാകുന്നത്.
വ്യാവസായിക ആവശ്യങ്ങൾക്കായുള്ള യാത്രകൾ ഫാർ ഈസ്റ്റ്, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് തുടരുന്നുണ്ട്. ഒക്ടോബർ പകുതിയോടെ നിരക്കുകൾ വീണ്ടും ഉയർന്നു തുടങ്ങും. നവംബർ മൂന്നാം വാരം മുതൽ ജനുവരി വരെ ക്രിസ്മസ്, ദേശീയ ദിനം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരക്ക് കുത്തനെ ഉയരുമെന്നും അവർ പറഞ്ഞു. സിഐഎസ് രാജ്യങ്ങളിലേക്കുള്ള യാത്രയുടെ നിരക്കിൽ വലിയ കുറവ് ഉണ്ടാകില്ലെന്നും റാഷിദ സാഹിദ് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.266816 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെട്ടം വാക്കാട് കുഞ്ഞിരായിന്റെ പുരയ്ക്കൽ ഹംസയുടെയും കദീജയുടെയും മകൻ ഉസ്മാൻ (55) ആണ് അബുദാബിയിൽ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലെത്തിച്ച് വാക്കാട് ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ: സുലൈഖ. മക്കൾ: ഉവൈസ്, ഉനൈസ്, ഉദൈസ്. മരുമകൻ: ഫൈജാസ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
ആശങ്ക!ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഇസ്രയേൽ ആക്രമണത്തിന് ഉടൻ തിരിച്ചടിയെന്ന് ഖത്തർ, അടിയന്തര അറബ്–ഇസ്ലാമിക് ഉച്ചകോടി വിളിച്ചു
ദോഹ∙ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി വിളിച്ചു ചേർത്തു. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ഇസ്രായേലിനെതിരെ പ്രാദേശിക തലത്തിൽ ഒരുമിച്ച് തിരിച്ചടിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി. “മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഖത്തറിന് നേരെ നടത്തിയ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് അൽതാനി പറഞ്ഞു. “ഈ ആക്രമണത്തിൽ ഞങ്ങൾ എത്രത്തോളം രോഷാകുലരാണെന്ന് വാക്കുകളാൽ വിവരിക്കാൻ സാധിക്കില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടു. ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുള്ള ഇസ്രായേൽ പൗരന്മാരുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹു,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply