Tag: News

  • സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്! ഓഫർ തുടരുമെന്ന് എയര്‍ടെല്‍ അറിയിച്ചു

    സ്മാര്‍ട് ഫോണ്‍ വാങ്ങുന്നവർക്ക് 6,000 രൂപ ക്യാഷ്ബാക്ക്! ഓഫർ തുടരുമെന്ന് എയര്‍ടെല്‍ അറിയിച്ചു

    മേരാ പെഹ്‌ല സ്മാര്‍ട് ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട് ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്‌വര്‍ക്ക് ആസ്വിദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ ( എയര്‍ടെല്‍ ) തുടങ്ങിയ ആകര്‍ഷകമായൊരു ഓഫര്‍ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർടെൽ ഉപയോക്താക്കൾക്കായി പുതിയ സ്മാർട് ഫോണ്‍ ക്യാഷ്ബാക്ക് ഓഫർ കൊണ്ടുവന്നത്.

    അതേസമയം പുതിയ 4ജി സ്മാർട് ഫോണുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും തുടർന്ന് ഉയർന്ന നിരക്കിലുളള എയർടെൽ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യിപ്പിക്കുക എന്നതായിരുന്നു ഈ ഓഫറിനു പിന്നിലെ ലക്ഷ്യം. ഇതുവഴി എയർടെലിന് സ്ഥിരമായ വരുമാനം നേടാൻ കഴിഞ്ഞു. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധപ്പിക്കാനും ഈ പ്ലാൻ വഴി സാധിച്ചിരുന്നു. കൂടുതൽ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാനും സാധിച്ചു.

    ഇത് മാത്രമല്ല, പ്രമുഖ ബ്രാന്‍ഡുകളുടെ 12,000 രൂപ വരെയുള്ള പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. പന്ത്രണ്ട് ബ്രാൻഡുകളൽ നിന്നുളള 200ലധികം സ്മാര്‍ട് ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel.in/4gupgrade സന്ദര്‍ശിക്കുക.

    6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്‌ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിന്റെ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36 മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.

    ഉദാഹരണത്തിന്, ഉപഭോക്താവ് 6,000 രൂപയുടെ ഹാൻഡ്സെറ്റാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഡേറ്റാ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തികാക്കുമ്പോള്‍ 6,000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.

    ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. ഇതുവഴി 4,800 രൂപയുടെ (12,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ സ്‌ക്രീന്‍ മാറ്റുന്നതിനുള്ള ചെലവ്) നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്‌കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റിന് എന്‍‌റോള്‍ ചെയ്യാം.

    ഡേറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്‌സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം. സൗജന്യ വിങ്ക് മ്യൂസിക്ക് വരി, 30 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വിഡിയോ ട്രയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

    എയർടെൽ ഓഫറിന് കീഴിൽ മൊത്തം പത്ത് പുതിയ 4ജി സ്മാർട് ഫോണുകൾ കൂടി ചേർത്തിട്ടുണ്ട്. ഇറ്റെൽ എ16 പ്ലസ്, ഇറ്റെൽ എ17, ഇറ്റെൽ എ37, ഇറ്റെൽ പി17, നോക്കിയ സി01 പ്ലസ്, ഷഓമി പോകോ എം3 പ്രോ 5ജി, ടെക്നോ പോപ്6 പ്രോ, ഇൻഫിനിക്സ് സ്മാർട് 6 എച്ച്ഡി, മോട്ടൊറോള മോട്ടോ ജി22, ഒപ്പോ എ16ഇ എന്നിവയാണ് ഈ ഹാൻഡ്സെറ്റുകൾ.

    https://www.pravasiinfo.com/2022/07/02/kuwait-beauty-parlour-jobs/
    https://www.pravasiinfo.com/2022/07/02/kuwait-micro-biologist-vacant/
    https://www.pravasiinfo.com/2022/07/01/kuwait-new-job-opening-logistics-assistant/
  • എസ്‌വിസ് C1C-B ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി

    എസ്‌വിസ് C1C-B ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി

    ഹോം സെക്യൂരിറ്റി ബ്രാന്‍ഡായ എസ് വിസ് പുതിയ സി1ഐസി-ബി (C1C-B) ഇന്‍ഡോര്‍ വൈഫൈ ക്യാമറ പുറത്തിറക്കി. ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഫുള്‍എച്ച്ഡിയില്‍ 12 മീറ്റര്‍ റേഞ്ചിലുള്ള നൈറ്റ് വിഷന്‍ പിന്തുണയ്ക്കും. കുറഞ്ഞ പ്രകാശത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതിനാവും.

    അതേ സമയം വീടിനുള്ളില്‍ എവിടെയും സി1സി-ബി ക്യാമറ സ്ഥാപിക്കാം. H.265 വീഡിയോ കംപ്രഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പുണ്ടായിരുന്ന സാങ്കേതിക വിദ്യയേക്കാള്‍ (H.264) പകുതി ബാന്‍ഡ് വിഡ്തില്‍ സ്റ്റോറേജിന്റെ പകുതി മാത്രം പ്രയോജനപ്പെടുത്തി മികച്ച ഗുണമേന്മയിലുള്ള ദൃശ്യം ശേഖരിക്കാന്‍ ഇതിനാവും.

    ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സ്വയം ഈ ക്യാമറ ഘടിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഇതിന് ഒരു മാഗ്നറ്റിക് ബേസും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന മൗണ്ടിങ് കിറ്റും ഉണ്ട്. ആവശ്യമുള്ള ദിശയിലേക്ക് ഇത് തിരിച്ചുവെക്കാനും എളുപ്പമാണ്.

    കൂടുതൽ പ്രത്യേകതകൾ

    മോഷന്‍ ഡിറ്റക്ഷന്‍ അനുസരിച്ചുള്ള ഓഡിയോ അലേര്‍ട്ടുകള്‍, ചലനം തിരിച്ചറിഞ്ഞാല്‍ സൈലന്റ്, ഷോര്‍ട്ട് ബീപ്പ്, സൈറണ്‍ എന്നീ മൂന്ന് ഓഡിയോ അലേര്‍ട്ടുകള്‍ മാത്രം നല്‍കുന്ന പ്രൈവറ്റ് മോഡ്.

    ഇതിലെ ടൂ വേ ഓഡിയോ സംവിധാനത്തിലൂടെ ദൂരെ നിന്ന് കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിക്കുന്ന പോലെ സംസാരിക്കാന്‍ സാധിക്കും. സി1സി-ബി അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനങ്ങളിലൂടെ വോയ്‌സ് കമാന്‍ഡ് വഴി നിയന്ത്രിക്കാനുമാവും.

    https://www.pravasiinfo.com/2022/07/01/dubai-new-job-opening/
  • ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്

    ടെസ്‌ലയുടെ എഐ റോബട്ടിനെ മൂന്നു മാസത്തിനുള്ളില്‍ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്

    ഈ കാലഘട്ടത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ വളരെ
    കുറവായിരിക്കും. എന്നാല്‍, അടുത്ത പതിറ്റാണ്ടിനുള്ളില്‍ മിക്ക വീടുകളിലും പുതിയൊരു അംഗം കൂടി കണ്ടേക്കാം. അതാരാണെന്ന് അല്ലേ?? നിങ്ങൾ കൂടുതൽ ഞെട്ടണ്ട. ഹ്യൂമനോയിഡ് റോബട് ആണ് പുതിയ അവതാരം. ഇത്തരം റോബട്ടുകള്‍ നിർമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ല തങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യന്റെ പ്രാഥമിക രൂപം സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ഖത്തര്‍ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞതായി
    ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്‌ലയുടെ എഐ ഡേ ആണ് സെപ്റ്റംബര്‍ 30. റോബട്ടിന്റെ പേര് ഒപ്ടിമസ് എന്നായിരിക്കുമെന്ന് മസ്‌ക് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

    കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒപ്ടിമസിനെ ആദ്യമായി പരിചയപ്പെടുത്തിയത്. ഏകദേശം 6 അടിയാണ് പൊക്കം. മണിക്കൂറില്‍ 5 മൈൽ നടക്കാന്‍ സാധിക്കും. കൂടാതെ, 150 പൗണ്ട് ഭാരം ഉയര്‍ത്താനും 45 പൗണ്ട് ഭാരം കൊണ്ടു നടക്കാനും സാധിക്കും. മനുഷ്യന് അപകടകരവും വിരസവുമായ ജോലികള്‍ ചെയ്യിക്കാന്‍ സാധിക്കും. ഒപ്ടിമസില്‍നിന്ന്‌ സൗഹാര്‍ദപരമായ പെരുമാറ്റം പ്രതീക്ഷിക്കാമെന്നതു കൂടാതെ അതിന് ഒരു നല്ല ചങ്ങാതിയാകാനും സാധിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.

    കാറിന്റെ ബോള്‍ട്ടുകള്‍ പിടിപ്പിക്കുന്നതിനും കടയില്‍ പോയി പലചരക്കു സാധനങ്ങളും മറ്റും വാങ്ങിവരാനും സാധിക്കുമെന്നും കരുതുന്നു. നേരത്തേ കാണിച്ച രൂപകല്‍പനയുമായാണ് കമ്പനി മുന്നോട്ടുപോകുന്നതെങ്കില്‍ ഹോളിവുഡ് സയന്‍സ് ഫിക്‌ഷന്‍ സിനിമയായ ‘ഐ റോബട്ടി’ല്‍ ഉള്ള എന്‍എസ്5 റോബട്ടിനോട് സാമ്യമുള്ളതായിരിക്കും ഇത്.

    ഒപ്ടിമസിന്റെ പ്രാഥമികരൂപം (prototype) ആയിരിക്കും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുക. അതു ജനങ്ങള്‍ക്ക് താൽപര്യജനകമായിരിക്കുമെന്ന് മസ്‌ക് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്ടിമസിനെ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രഗത്ഭരായ ഒരു കൂട്ടം എൻജിനീയര്‍മാരുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30ന് തന്നെ പ്രദര്‍ശിപ്പിക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു.

    ടെസ്‌ല ബോട്ടിന് ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. യഥാര്‍ഥ ജീവിതത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാനായിരിക്കും ഇതു പ്രയോജനപ്പെടുത്തുക. ഇതിനു പുറമെ ഒപ്ടിമസിനായി പ്രത്യേകം വികസിപ്പിച്ച സെന്‍സറുകളും ആക്ച്യുവേറ്ററുകളും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. ഒപ്ടിമസിന്റെ തലയില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ക്യാമറകള്‍ പിടിപ്പിച്ചേക്കാം. ഉള്ളിലാകട്ടെ കമ്പനിയുടെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് കംപ്യൂട്ടറും ഉള്‍ക്കൊള്ളിച്ചേക്കാം.

    ഒപ്ടിമസിന് ക്രമേണ തനതു വ്യക്തിത്വം പോലും ആര്‍ജിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മസ്‌ക് നല്‍കുന്ന സൂചന. അതായത്, എല്ലാ ഒപ്ടിമസ് ബോട്ടുകളും ഒരുപോലെ ആയിരിക്കണമെന്നില്ല. കാലക്രമത്തില്‍ അവയുടെ സ്വഭാവം മാറാം. അവയുടെ ഉടമയുടെ രീതികളായിരിക്കാം അവ പഠിച്ചെടുക്കുക. എന്നാല്‍, ശരാശരി ആരോഗ്യമുള്ള ഒരാളിന് കീഴ്‌പ്പെടുത്താന്‍ പാകത്തിനായിരിക്കും ഒപ്ടിമസിനെ രൂപപ്പെടുത്തുക എന്നും മസ്‌ക് നേരത്തേ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ജോലിക്കാരുടെ കുറവു പരിഹരിക്കാനായി ഒപ്ടിമസിനെ 2022ല്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അതു നടന്നേക്കില്ല.

    https://www.pravasiinfo.com/2022/06/27/kuwait-new-job-27-6-22/
  • സന്തോഷവാർത്ത: പ്രതിമാസം 19 രൂപയോ?ഏറ്റവും കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്

    സന്തോഷവാർത്ത: പ്രതിമാസം 19 രൂപയോ?ഏറ്റവും കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്

    ഉപഭോക്താക്കൾക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ നിരക്കിനും കിഴിവു കൊണ്ടുവന്നിട്ടുണ്ട് – മിനിറ്റിന് 20 പൈസ.

    വാർത്തകൾ അറിയാൻ വാട്സപ് ഗ്രൂപ്പിൽ അംഗമാവുക
    https://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

    പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയില്‍ വോയിസ് വൗച്ചര്‍ പ്ലാന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് വോയിസ്‌റെയ്റ്റ്കട്ടര്‍19 എന്ന പേരിലാണ് കാണപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ പ്ലാൻ കേരളത്തിനായുള്ള ബിഎസ്എന്‍എല്‍ സര്‍ക്കിളില്‍ ഇതെഴുതുന്ന സമയത്ത് പ്രതിഫലിച്ചിട്ടില്ല. മറിച്ച് വോയിസ്റെയ്റ്റ്_കട്ടര്‍_21 എന്നൊരു പ്ലാന്‍ ഉണ്ട്. വാലിഡിറ്റി 30 ദിവസം. ഇതിന് അനുസരിച്ചുള്ള പ്രതിവര്‍ഷ പ്ലാനും കേരളാ സര്‍ക്കിളില്‍ ലഭ്യമല്ല. മിനിറ്റിന് 20 പൈസ തന്നെയാണ് കോള്‍ ചാര്‍ജ്.

    ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ക്കായി മറ്റു കമ്പനികളും പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളൊക്കെ കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുന്നു എന്നും തുടക്ക പ്ലാനുകള്‍ 120 രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും മികച്ച പ്ലാന്‍ ബിഎസ്എന്‍എലിന്റേതു തന്നെയാണ്. അതേസമയം, ബിഎസ്എന്‍എലിന് പലയിടങ്ങളിലും 3ജി കണക്ടിവിറ്റി മാത്രമേയുള്ളു. എതിരാളികള്‍ 4ജിയും നല്‍കുന്നു. എന്നാല്‍, തങ്ങള്‍ താമസിയാതെ മിക്ക സ്ഥലങ്ങളിലും 4ജി എത്തിക്കുമൈന്നും അപ്പോഴും 19/21 രൂപ പ്രതിമാസ റീചാര്‍ജ് നിലനിര്‍ത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

    https://www.pravasiinfo.com/2022/06/27/kuwait-new-job-27-6-22/
    https://www.pravasiinfo.com/2022/06/26/kuwait-new-job-opening/
  • ഇന്‍സ്റ്റാഗ്രാമിൽ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ ഇതാ പുതിയ വിദ്യ

    ഇന്‍സ്റ്റാഗ്രാമിൽ കൗമാരക്കാരുടെ പ്രായം സ്ഥിരീകരിക്കാന്‍ ഇതാ പുതിയ വിദ്യ

    വളരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ ഇൻസ്റ്റഗ്രാം വളരെയധികം ഉപയോഗിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പ്രായം പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.

    അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ജനന തീയ്യതി മാറ്റി നല്‍കി ഈ നിയന്ത്രണം വളരെ എളുപ്പം മറികടക്കുകയാണ് കുട്ടികള്‍.എന്നാല്‍ യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യുന്നതിനോ, പ്രായപൂര്‍ത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും.

    എന്നാൽ, പുതിയ രീതികളിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ പറയുന്നു. കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സേവനമാണ് ഇന്‍സ്റ്റാഗ്രാം. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം വിപരീത സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന് കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരി ഫ്രാന്‍സിസ് ഹൂഗന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

    വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ സെല്‍ഫി വഴിയുള്ള വെരിഫിക്കേഷന്‍ നിലവിലുണ്ട്. പ്രായവും വ്യക്തിത്വവും തെളിയിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
    അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരികെ ലഭിക്കുന്നതിന് വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് വേണ്ടി നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്.
    യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുമായി സഹകരിച്ചാണ് ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. ആളുകളുടെ മുഖ ചിത്രം പരിശോധിച്ച് പ്രായം തിരിച്ചറിയാന്‍ യോറ്റിയുടെ അല്‍ഗൊരിതത്തിന്‍ സാധിക്കും.

    അതേസമയം ആറ് മുതല്‍ 12 വയസ് വരെയുള്ള വരില്‍ ഈ ഈസാങ്കേതിക വിദ്യ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴവുകളുണ്ടായാല്‍ തന്നെ 1.36 വയസിന്റെ വ്യത്യാസമേ ഉണ്ടാവുന്നുള്ളൂ. അത് പോലെ 13-19 വയസുവരെയുള്ളവരില്‍ പിഴവുണ്ടായാല്‍ 1.52 വയസിന്റെ വ്യത്യാസമേയുള്ളൂ.

    പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനികള്‍ ഉറപ്പുനല്‍കുന്നു.
    മ്യൂച്വല്‍ ഫോളോവര്‍മാരായ മൂന്ന് പ്രായപൂര്‍ത്തിയായവര്‍ക്കും ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.

    https://www.pravasiinfo.com/2022/06/26/kuwait-new-job-opening/
    https://www.pravasiinfo.com/2022/06/26/kuwait-teacher-vacancy/
  • നത്തിങ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; എങ്ങനെയെന്ന കാര്യത്തിൽ ഇനി വിഷമം വേണ്ട, വിലയെത്രയാണെന്നോ?

    നത്തിങ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം; എങ്ങനെയെന്ന കാര്യത്തിൽ ഇനി വിഷമം വേണ്ട, വിലയെത്രയാണെന്നോ?

    ഇപ്പോൾ നത്തിങ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ ഒരു ഇന്‍വൈറ്റ് സംവിധാനത്തിലൂടെയാണ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാവുക.
    പരിമിതമായ എണ്ണം ഫോണുകള്‍ മാത്രമാണ് വില്‍ക്കുകയെന്ന് നത്തിങ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. നത്തിങിനെ ആഗ്രഹിക്കുന്നയാളുകളില്‍ ആദ്യം തന്നെ ഫോണ്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രീ ഓര്‍ഡര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

    ഇതിനായി നത്തിങിന്റെ വെബ്‌സൈറ്റില്‍ കയറി വെയ്റ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വെയ്റ്റ്ലിസിറ്റിലെ മുന്‍ഗണനയനുസരിച്ചാണ് പ്രീബുക്കിങിനുള്ള യോഗ്യതയുണ്ടാവൂ. ഈ പട്ടികയ്ക്കനുസരിച്ച് ഇന്‍വൈറ്റ് കോഡ് ലഭിക്കും.
    ഇമെയില്‍ സന്ദേശം വഴിയാണ് ഇന്‍വൈറ്റ് കോഡ് ലഭിക്കുക. അതില്‍ ഒരു പ്രീ ഓര്‍ഡര്‍ പാസുണ്ടാവും. പ്രീ ഓര്‍ഡര്‍ പാസുണ്ടെങ്കില്‍ മാത്രമേ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവൂ.
    കോഡ് ലഭിച്ചുകഴിഞ്ഞാല്‍ 2000 രൂപ നല്‍കി പ്രീ ഓര്‍ഡര്‍ പാസ് ഉറപ്പിക്കാം.
    ജൂലായ് 12 മുതലാണ് പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കുക. ഇത് ആരംഭിച്ച് കഴിഞ്ഞാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്ത് ഫോണ്‍ വാങ്ങാം. മുമ്പ് നല്‍കിയ 2000 രൂപ ഫോണിന്റെ വിലയില്‍ നിന്ന് കുറയ്ക്കുന്നതായിരിക്കും.
    നിലവില്‍ 31950 ലേറെ പേര്‍ വെയ്റ്റ് ലിസ്റ്റിലുണ്ട്. ജൂണ്‍ 30 വരെയാണ് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവുക.

    https://www.pravasiinfo.com/2022/06/25/dubai-job-vacancy-22/?amp=1
    https://www.pravasiinfo.com/2022/06/25/kuwaiti-job-vacancy-driver-12/?amp=1
  • നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

    നെറ്റ്ഫ്‌ളിക്‌സില്‍ ചെലവ് കുറഞ്ഞ പ്ലാന്‍ വരുന്നു

    കൂടുതൽ പേരും ഉപയോഗിക്കുന്ന
    സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്‌സ്‌ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

    ഇത് മാത്രമല്ല, കാന്‍സ് ലയണ്‍സ് അഡ്വര്‍ടൈസിങ് ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ഭാവിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് മേധാവി ടെഡ് സാരന്‍ഡോസ് സ്ഥിരീകരിച്ചത്. കുറഞ്ഞ കാശിന് സബ്‌സ്‌ക്രിപ്ഷന്‍ വേണമെന്നും പരസ്യങ്ങള്‍ ഞങ്ങള്‍ കണ്ടുകൊള്ളാം എന്നും പറയുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
    ഈ സംവിധാനം ഒരുക്കുന്നതിനായി പുതിയ പരസ്യ സേവനദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് കമ്പനി. നെറ്റ്ഫ്‌ളിക്‌സിന്റെ എതിരാളിയായ ഡിസ്‌നി പ്ലസും പരസ്യം കാണിച്ചുകൊണ്ടുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹോട്ട് സ്റ്റാറിലെ വിഐപി സബ്‌സ്‌ക്രിപ്ഷനില്‍ നിലവില്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ട്.

    2022 ലെ ആദ്യ പാദത്തില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞത്. കമ്പനിയുടെ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ഉടന്‍ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 20 ലക്ഷം ആഗോളതലത്തില്‍ ഉപഭോക്താക്കളെ കൂടി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലവ് കുറയ്ക്കാന്‍ തവണയായി 450 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

    https://www.pravasiinfo.com/2022/06/24/hr-vacancy-in-kuwait-12/?amp=1
    https://www.pravasiinfo.com/2022/06/24/kuwait-job-vacancy-today/?amp=1
  • മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിന്റെ കാരണമെന്ത്? എങ്ങനെ തടയാം?

    മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിന്റെ കാരണമെന്ത്? എങ്ങനെ തടയാം?

    സാങ്കേതികവിദ്യകൾ വളരെയധികം പുരോഗമിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം?

    പൊതു ചടങ്ങുകളിലും സ്വകാര്യ ഗ്രൂപ്പ് വിഡിയോ കോളുകൾക്കിടയിലും അശ്ലീല വിഡിയോകൾ കാണേണ്ടിവരുന്നത് ഡിജിറ്റൽ ലോകത്തെ വലിയൊരു തലവേദനയാണ്. കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യം കാണിച്ച സംഭവം വലിയ വാർത്തായായിരുന്നു. അസമില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍ തുടങ്ങിയവര്‍ സന്നിഹിതരായ വേദിയിലാണ് ഈ അനുചിത സംഭവമുണ്ടായത്. ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകളും പരിശീലനങ്ങളും പരിപാടികളും സാധാരണമായതോടെ ഇത്തരം ‘അശ്ലീല’ വിവാദങ്ങളും വര്‍ധിക്കുകയാണ്. ഏതൊക്കെ വഴികളിലൂടെയാണ് ഓണ്‍ലൈനില്‍ അശ്ലീലം കലരുന്നത്? അത് എങ്ങനെ തടയാം

    ഐഒസി പരിപാടിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിക്ക് പിന്നില്‍ സ്‌ക്രീന്‍ സ്ഥാപിച്ചിരുന്നു. ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് അശ്ലീല വിഡിയോ ദൃശ്യം സ്‌ക്രീനില്‍ കാണിച്ചു തുടങ്ങിയത്. ഇതറിഞ്ഞ സംഘാടകര്‍ വൈകാതെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റിയെങ്കിലും ഇതിനകം തന്നെ സദസിലെ ചിലര്‍ സംഭവം മൊബൈലില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.

    സൂം മീറ്റ് വഴിയും ഇതേ ചടങ്ങ് ഓണ്‍ലൈനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. സൂം മീറ്റിന്റെ ഐഡിയും പാസ്‌വേഡും ട്വിറ്ററിലൂടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കുവെച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു. ഇതാകാം പുറത്തു നിന്നുള്ള ഇടപെടലിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് സൂചന. ട്വിറ്ററില്‍ നിന്നും ഐഡിയും പാസ്‌വേഡും മനസിലാക്കിയ ആരോ അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതാകാമെന്നാണ് റിപ്പോർട്ട്. ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്വകാര്യ ഗ്രൂപ്പ് ചര്‍ച്ചകളുടെ ലിങ്കുകൾ പോലും ചില സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

    ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ അല്ലാതെ സമൂഹ മാധ്യമങ്ങളിലെ പൊതു വേദികളില്‍ ഇത്തരം ലൈവ് സ്ട്രീമുകളുടെ പാസ്‌വേഡും യൂസര്‍നെയിമും അടക്കമുള്ള കാര്യങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. ഇത് ഹാക്കര്‍മാര്‍ക്കും മറ്റു ഓണ്‍ലൈന്‍ കുറ്റവാളികള്‍ക്കുമുള്ള വഴിതെളിക്കലായി മാറിയേക്കാം.

    https://www.pravasiinfo.com/2022/06/23/dubai-job/?amp=1
    https://www.pravasiinfo.com/2022/06/23/kuwait-have-job-vacancy/?amp=1
  • സ്ത്രീകള്‍ക്ക് കുടുതല്‍ പ്രയോജനപ്പെടുന്ന പുത്തൻ പരീക്ഷണവുമായി വാട്സ് ആപ്പ്: എന്താണ് ‘പിരിയഡ്‌സ് ട്രാക്കര്‍’?

    സ്ത്രീകള്‍ക്ക് കുടുതല്‍ പ്രയോജനപ്പെടുന്ന പുത്തൻ പരീക്ഷണവുമായി വാട്സ് ആപ്പ്: എന്താണ് ‘പിരിയഡ്‌സ് ട്രാക്കര്‍’?

    സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തിയിരിക്കുകയാണ്. പിരിയഡ്‌സ് ട്രാക്കര്‍ എന്നാണ് അതിന്റെ പേര്. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

    +919718866644 എന്ന നമ്പറില്‍ Hi വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി.

    അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ Track my Periosds തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് ചോദിക്കും ഇതിന് Track Period, Conceive, Avoid Pregnency എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.

    ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാന്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രെഗ്നന്‍സി എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.
    ഇത് മാത്രമല്ല, തുടര്‍ന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആര്‍ത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നല്‍കണം. ഇവ കൃത്യമായി നല്‍കിയാലെ ചാറ്റ്‌ബോട്ട് കൃത്യമായ തീയ്യതികള്‍ നല്‍കുകയുള്ളൂ. ഈ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

    അതേസമയം വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയില്‍ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.

    https://www.pravasiinfo.com/2022/06/23/kuwait-job-new/?amp=1
  • സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്

    സെക്കൻഡിൽ 127,500 ജിബി ഡേറ്റ; വാർത്ത കേട്ട് ഞെട്ടേണ്ട, സംഗതി സത്യമാണ്

    ജപ്പാനിലെ ഗവേഷകർ ഡേറ്റാ ട്രാൻസ്മിഷൻ വേഗത്തിൽ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിലെ ഇന്റർനെറ്റിനേക്കാൾ ഒരു ലക്ഷം മടങ്ങ് വേഗമുള്ള ഡേറ്റാ കൈമാറ്റമാണ് ഇവർ സാധ്യമാക്കിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയിലെ (എൻഐസിടി) നെറ്റ്‌വർക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേയ് 30നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മൾട്ടി-കോർ ഫൈബറിലൂടെ (എംസിഎഫ്) സെക്കൻഡിൽ 1.02 പെറ്റാബിറ്റ് ഡേറ്റ വിജയകരമായി കൈമാറ്റം ചെയ്തുവെന്നാണ് ഗവേഷകർ അറിയിച്ചത്. ഡേറ്റയുടെ യൂണിറ്റിനെ സൂചിപ്പിക്കുന്നതാണ് പെറ്റാബിറ്റ് (പിബി). ഒരു പെറ്റാബിറ്റ് (1 പിബി) 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. പുതിയ ഇന്റർനെറ്റ് വേഗം ഡിജിറ്റൽ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിലെ നിലവിലുള്ള എല്ലാ ഇന്റർനെറ്റ് സേവനങ്ങളേക്കാളും 100,000 മടങ്ങ് വേഗമുള്ളതാണ്.

    സെക്കൻഡിൽ 1 പെറ്റാബിറ്റ് ഇന്റർനെറ്റ് വേഗം ഉപയോഗിച്ച് ലോകത്തിന് എന്ത് ചെയ്യാൻ കഴിയും? 8കെ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകൾ സെക്കൻഡിൽ ഒരേസമയം പ്രവർത്തിപ്പിക്കാം. നിലവിൽ തത്സമയ വിഡിയോ പ്രക്ഷേപണം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാൻ പുതിയ ഇന്റർനെറ്റ് വേഗത്തിന് സാധിക്കും. ഇത് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും തത്സമയ കവറേജ് ഫലത്തിൽ യാതൊരു വീഴ്ചയും കൂടാതെ എളുപ്പത്തിൽ ലഭ്യമാക്കാനാകും.

    1.02 പിബി ഡേറ്റ ഓരോ സെക്കൻഡിലും 51.499 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. താമസിയാതെ ഓരോ സെക്കൻഡിലും 127,500 ജിബി ഡേറ്റ വരെ അയയ്ക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ഈ സാങ്കേതികവിദ്യ ഉടനടി ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പിബി വേഗത്തിൽ ഡേറ്റ കൈമാറാൻ ഞങ്ങൾക്ക് ഒരു സാധാരണ ഒപ്റ്റിക് ഫൈബർ കേബിൾ മാത്രമാണ് ആവശ്യമുള്ളതെന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ലഭ്യമായതുമാണെന്നും ഗവേഷകർ പറഞ്ഞു. പെറ്റാബിറ്റ് ഇന്റർനെറ്റ് ശേഷി ഹോം റൗട്ടറുകളിൽ വരുന്നത് വൈകുമെങ്കിലും 10 ജിബിപിഎസ് വേഗം സമീപഭാവിയിൽ തന്നെ യാഥാർഥ്യമായേക്കാം. 2022 ഫെബ്രുവരിയിൽ, ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുൻപ് 10 ജിബിപിഎസ് ഇന്റർനെറ്റ് ഉപയോഗത്തിന് ലഭ്യമാകുമെന്ന് ഇന്നൊവേഷൻ ലാബ് അവകാശപ്പെട്ടിരുന്നു. ഒരു ടെസ്റ്റിനിടെ കോംകാസ്റ്റ് 10 ജിബിപിഎസ് വരെ വേഗം കൈവരിച്ചതായി കേബിൾ ലാബ്സ് ഫെബ്രുവരിയിൽ വെളിപ്പെടുത്തിയിരുന്നു.

  • പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    പറ്റിക്കപ്പെടാതിരിക്കാൻ പുതിയ വഴി : ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല

    ഫോണിൽ വിളിക്കുന്നവരുടെ പേര്അ റിയാതെ വന്നാൽ വളരെ വലിയ വിപത്താണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പലതരം സാഹചര്യങ്ങളിലൂടെ യും നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് സാങ്കേതിക വിദഗ്ധർ.


    ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.


    അതായത് ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) യിൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്.

    എപ്പോൾ നടപ്പിലാക്കും?

    ഇതു സംബന്ധിച്ച കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയർമാൻ പി.ഡി. വഗേലയും പറഞ്ഞു. ട്രായി നേരത്തേ തന്നെ സമാനമായ രീതിയിൽ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

    അതേസമയം ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.

    എന്നാൽ ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക.

    ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

    ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.

    ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.

  • സന്തോഷവാര്‍ത്ത; ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്സാപ്പില്‍ കിട്ടും

    സന്തോഷവാര്‍ത്ത; ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്സാപ്പില്‍ കിട്ടും

    വിലപ്പെട്ട രേഖകള്‍ കയ്യില്‍കൊണ്ട് നടക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇതിന് ഒരു പരിഹാരമായിരിക്കുകയാണ്. പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍.

    കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്സിനേഷന് ബുക്കുചെയ്യാനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ച ‘മൈ ഗവ് ഹെല്‍പ് ഡെസ്‌കി’ലൂടെയാണ് (MyGov Helpdesk) ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുക. എന്നാല്‍ പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്-12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയസംവിധാനത്തില്‍ സൗകര്യമൊരുക്കും. ഈസേവനം പ്രയോജനപ്പെടുത്താന്‍ ‘മൈ ഗവ് ഹെല്‍പ്പ്ഡെസ്‌ക്’ നമ്പറായ 9013151515-ല്‍ ബന്ധപ്പെടാം.