റമദാനിൽ ജയിലുകളിൽ കഴിയുന്നവർക്ക് വിഡിയോ കോളിലൂടെ സംസാരിക്കാൻ അവസരമൊരുക്കി ‘നാഫിദതി’

അബുദാബിയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന തടവുകാർക്ക് റമദാൻ മാസത്തിൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ പ്രത്യേക അവസരം ഒരുക്കിഅബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. ‘നാഫിദതി’ (എന്റെ ജാലകം) എന്ന സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് വിഡിയോ കോൾ സംവിധാനം നടപ്പിലാക്കുന്നത്. റമദാൻ ഒന്നാം തീയതി മുതൽ തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4.00 വരെയാണ് തടവുകാർക്ക് കുടുംബാംഗങ്ങളുമായി വിഡിയോ കോളിന് സമയം അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ രാവിലെ 9.30 മുതൽ 11.30 വരെ എംബസികളും അഭിഭാഷകരും സംസാരിക്കാൻ പ്രത്യേക സമയം നീക്കിവെച്ചിട്ടുണ്ട്. സേവനം ഉപയോഗിക്കാൻ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ TAMM പ്ലാറ്റ്‌ഫോം വഴിയോ അബുദാബി പോലീസിന്റെ വെബ്സൈറ്റ് വഴിയോ ഓൺലൈനായി സമർപ്പിക്കാം. ‘Inmate Visit’ സേവന വിഭാഗത്തിലൂടെയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ അംഗീകരിച്ചതിന് ശേഷം നിശ്ചിത സമയവും മറ്റ് വിവരങ്ങളും അടങ്ങിയ എസ്എംഎസ് സന്ദേശം അപേക്ഷകർക്കു ലഭിക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെ കുടുംബബന്ധം നിലനിർത്തുന്നത് തടവുകാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സമൂഹത്തിലേക്ക് മടങ്ങിയെത്താനുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാനും സഹായിക്കുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബുദാബി ജയിലുകളിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെ നിരവധി തടവുകാർക്ക് ഈ സംവിധാനം പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *